പ്രവാചക പരാമര്‍ശത്തില്‍ ഭാരതത്തിനെതിരെ പ്രതിഷേധിച്ചവക്ക് കുവൈറ്റിൽ   ആജീവനാന്ത വിലക്ക്

രാജ്യത്തിന്റെ നിയമം അനുസരിച്ചാണ് ഇങ്ങനെ ഒരു നടപടിയെന്നും ഇന്ത്യയെ അറിയിച്ചു. വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് ശേഷം ഫഹാഹീല്‍ പ്രദേശത്ത് നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുത്തത് ഇന്ത്യക്കാരും പാക്കിസ്ഥാനികളുമാണെന്ന് കുവൈറ്റ് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ പങ്കെടുത്ത പാക്കിസ്ഥാനികളെയും അറസ്റ്റ് ചെയ്ത് നാടുകടത്തുമെന്ന് കുവൈത്ത് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.


പുറത്തുവന്ന വീഡിയോയുടെ അടിസ്ഥാനത്തില്‍ പങ്കെടുത്ത പ്രവാസികളെ എല്ലാം അറസ്റ്റ് ചെയ്യാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം ഇവരെ നാടുകടത്തും. വിദേശികള്‍ കുത്തിയിരിപ്പ് സമരങ്ങളോ പ്രകടനങ്ങളോ സംഘടിപ്പിക്കരുതെന്ന് രാജ്യത്തെ നിയമം വ്യവസ്ഥ ചെയ്യുന്നു. രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ രാജ്യത്ത് നിന്ന് നാടുകടത്തുമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കി.

രാജ്യത്തെ എല്ലാ താമസക്കാരും നിയമങ്ങള്‍ മാനിക്കണമെന്നും യാതൊരു കാരണവശാലും കുത്തിയിരിപ്പു സമരങ്ങള്‍ക്കോ പ്രകടനങ്ങള്‍ക്കോ ആഹ്വാനം നല്‍കരുതെന്നും നിയമ ലംഘകര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം ഓര്‍മ്മിപ്പിച്ചു.

ഫഹാഹീലില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത എല്ലാ പ്രവാസികളെയും നാടുകടത്താന്‍ നിര്‍ദ്ദേശം നല്‍കിയതായി പ്രാദേശിക അറബിക് മാധ്യമമായ അല്‍ റ റിപ്പോര്‍ട്ട് ചെയ്തു. പ്രതിഷേധത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും ഡിറ്റക്ടീവുകള്‍ അവരെ അറസ്റ്റ് ചെയ്യുകയും അവരുടെ രാജ്യങ്ങളിലേക്ക് നാടുകടത്താനുള്ള നാടുകടത്തല്‍ കേന്ദ്രത്തെ സമീപിക്കാനുമുള്ള നീക്കത്തിലാണ്. ഇനി ഒരിക്കലും ഇവര്‍ക്ക് കുവൈറ്റില്‍ തിരിച്ചെത്താനാകാത്ത വിധത്തിലുള്ള വിലക്കാണ് നല്‍കുന്നത്.

RELATED STORIES