മന്ത്രി സജി ചെറിയാനെതിരെ തിരുവല്ല ഡിവൈഎസ്പിക്ക് പരാതി
Reporter: News Desk 06-Jul-2022
2,724
Share:
തിരുവല്ല: യൂത്ത് കോണ്‍ഗ്രസാണ് മന്ത്രിക്കെതിരെ പരാതി നല്‍കിയത്.Prevention of Insult to
National Honor Act പ്രകാരം കേസെടുക്കണം എന്ന്
ആവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതിയില്‍ കീഴ്വായ്പ്പൂര്‍ പൊലീസ്
കേസെടുക്കുന്നില്ലെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആരോപണം.
ഞായറാഴ്ച പത്തനംതിട്ടയിലെ മല്ലപ്പള്ളിയില്‍ നടന്ന
സിപിഎം പരിപാടിയിലായിരുന്നു മന്ത്രിയുടെ വിവാദ പരമാര്‍ശം. രാജ്യത്തെ ജനങ്ങളെ
കൊള്ളയടിക്കാന്‍ പറ്റിയതാണ് ഇന്ത്യന്‍ ഭരണഘടന. അതില്‍ മതേതരത്വം ജനാധിപത്യം പോലെ
കുന്തവും കുട ചക്രവുമെക്കെയാണ് എഴുതി വച്ചിരിക്കുന്നതെന്നും തൊഴിലാളികളെ ചൂഷണം
ചെയ്യാന്‍ ഭരണഘടന സഹായിക്കുന്നുവെന്നുമാണ് സജി ചെറിയാന്‍ പറഞ്ഞത്.
മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍
എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മള്‍ എല്ലാവരും പറയും. രാജ്യത്തെ ഏറ്റവും
പ്രധാനപ്പെട്ടത്. പക്ഷേ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍
പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നതെന്ന് താന്‍ പറയും. ബ്രിട്ടീഷുകാരന്‍
പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാര്‍ എഴുതിവച്ചു. അത് ഈ
രാജ്യത്ത് 75 വര്‍ഷമായി നടപ്പാക്കുന്നു. അതിന്റെ ഭാഗമായി രാജ്യത്ത് ഏതൊരാള്‍
പ്രസംഗിച്ചാലും താന്‍ സമ്മതിക്കില്ല. ഈ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍
പറ്റിയ ഏറ്റവും മനോഹരമായ ഭരണഘടനയെന്ന് താന്‍ പറയുമെന്നും സജി ചെറിയാന്‍
പറഞ്ഞിരുന്നു.
ഭരണഘടനയെ വിമര്‍ശിച്ചിട്ടില്ലെന്ന് മന്ത്രി സജി
ചെറിയാന്‍ നിയമസഭയില്‍ പറഞ്ഞത്. തൊഴിലാളികളുടെ അവകാശം ഹനിക്കപ്പെട്ടതിനെ
കുറിച്ചാണ് പ്രസംഗിച്ചത്. ചൂഷിത ജനവിഭാഗത്തിന് ആശ്വാസം ലഭിക്കാന്‍ ഭരണഘടന
ശാക്തീകരിക്കണമെന്നും അത് തന്റേതായ രീതിയില്‍ പറയുകയാണ് ചെയ്തതെന്നും മന്ത്രി
പറഞ്ഞു.
ഞാന്‍ ഭരണഘടനയെ വിമര്‍ശിച്ചു എന്ന രീതിയില്‍ വരുന്ന
വാര്‍ത്തകള്‍ വളച്ചൊടിക്കപ്പെട്ടതാണ്. ഭരണഘടനക്ക് അവമതിപ്പ് ഉണ്ടാക്കും വിധം
സംസാരിച്ചില്ല. അസമത്വങ്ങള്‍ക്ക് എതിരെ നിയമപോരാട്ടത്തിന് രാജ്യത്ത് നിയമങ്ങളില്ല.
സാമൂഹികനീതി നിഷേധം ചൂണ്ടിക്കാട്ടുക മാത്രമാണ് പ്രസംഗത്തില്‍ ചെയ്തത്. പറഞ്ഞത്
തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതില്‍ ഖേദവും ദുഃഖവുമുണ്ട്. ഒരു പൊതുപ്രവര്‍ത്തകന്‍റെ
ഉത്തരവാദിത്വം നിറവേറ്റുക മാത്രമാണ് ചെയ്തതെന്നും സജി ചെറിയാന്‍ നിയമസഭയില്‍
പറഞ്ഞു.
ഡോ. കെ. പി. യോഹന്നാന് വാഹന അപകടത്തില്‍ ഗുരുതര പരുക്ക് - ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ചിന്റെ ടെക്‌സാസിലെ ആസ്ഥാനമന്ദിരം സ്ഥിതി ചെയ്യുന്ന കാമ്പസാണ് സാധാരണഗതിയില്‍ പ്രഭാതസവാരിക്കായി അദ്ദേഹം തിരഞ്ഞെടുക്കുക. എന്നാല്‍ ചൊവ്വാഴ്ച രാവിലെ
കൊല്ലപ്പെട്ട നവജാതശിശുവിന്റെ സംസ്കാരം ഇന്ന്; അമ്മ ആശുപത്രിയിൽ തുടരുന്നു - ഇതിന്റെ ഭാഗമായി നാട് നീളെ എല്‍ഡിഎഫ് അടക്കം വ്യാപകമായി പ്രചാരണ ബോര്‍ഡുകളും കൊടി തോരണങ്ങളും സ്ഥാപിച്ചിരുന്നു. നീക്കം ചെയ്യാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ മാതൃകപരമായി മുന്നിട്ടിറങ്ങണമെന്നാണ് സെക്രട്ടറിയേറ്റ് യോഗത്തിലെ നിര്‍ദ്ദേശം. വോട്ടെടുപ്പ് പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇവയെല്ലാം നീക്കം ചെയ്യണമെന്നും സിപിഐഎം അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.
എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല - രാജേന്ദ്രന്‍ ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കെയാണ് സന്ദര്‍ശനം. എന്നാല്‍ കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം ഇല്ലെന്ന് എസ് രാജേന്ദ്രന്‍ പ്രതികരിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൂന്നാറില്‍ ചില അക്രമ സംഭവങ്ങള്‍ ഉണ്ടായിരുന്നു. ഇതുമായി ബന്ധ
അഞ്ചാം ക്ലാസില്‍ കയ്യിലേറ്റ അടിയുടെ പാട് ദിവസങ്ങളോളം മറച്ചുവെച്ചു; ചീഫ് ജസ്റ്റിസ് - കയ്യിലേറ്റ അടിയുടെ പാട് പിന്നിട് മാഞ്ഞെങ്കിലും മനസ്സില്‍ ആ പാട് മായാതെ നിന്നു. ഇപ്പോഴും ജോലി ചെയ്യുമ്പോള്‍ ആ സംഭവം ഓര്‍മവരും. 14 വയസ്സുകാരിയായ അതിജീവിത ഗര്‍ഭഛിദ്രം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിച്ച കാര്യങ്ങളടക്കം പരാമര്‍ശിച്ച് ബാലനീതിയുടെ കാര്യത്തില്‍ രാജ്യം നേരിടുന്ന വെല്ലുവിളികളെ കുറിച്ച് അദ്ദേഹം സെമിനാറില്‍ സംസാരിച്ചു. കുട്ടികളെ ക്രൂരമായി ശാരീരികമായി ശിക്ഷിക്കുന്നത് ഇന്ന് സാധാരണമല്ലെങ്കില്‍ മുമ്പ് ഇത്തരത്തിലുള്ള രീതി യാഥാര്‍ഥ്യമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഗുഡ്സ് വാഹനങ്ങളിൽ കൊണ്ടുപോകേണ്ട വസ്തുക്കൾ ഇരുചക്രവാഹനങ്ങളിൽ കൊണ്ടുപോകരുത്, മോട്ടോർ വാഹന വകുപ്പ് - സാമ്പത്തിക ലാഭത്തിനായി ഗുഡ്സ് വാഹനങ്ങളിൽ കൊണ്ടു പോകേണ്ടുന്ന വസ്തുക്കൾ മോട്ടോർ സൈക്കിളിൽ കയറ്റുന്നത് നിയവിരുദ്ധമാണ് എന്നും മോട്ടോർ വാഹന വകുപ്പ് അറിയിക്കുന്നു. സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നിർദ്ദേശം നൽകിയിരിക്കുന്നത്.
മോട്ടോർ വാഹന വകുപ്പിന്റെ സമൂഹമാദ്ധ്യമ പോസ്റ്റിന്റെ പൂർണ്ണരൂപം വായിക്കാം,
സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് രണ്ടു പേർക്ക് യാത്ര ചെയ്യുന്നതിനായി രൂപ കല്പന ചെയ്തിട്ടുള്ള വാഹനമാണ് മോട്ടോർ സൈക്കിൾ. ബോഡിയുടെ ബാലൻസിങ് മോട്ടോർ സൈക്കിൾ ഓടിക്കുമ്പോൾ വളരെ പ്രാധാന്യം അർഹിക്കുന്ന ഒരു ഘടകമാണ്. മോട്ടോർ സൈക്കിളിൽ കയറ്റുന്ന വസ്തുക്കൾ സുരക്ഷിതമായ റൈഡിങ്ങിനെ പ്രതികൂലമായി ബാധിക്കുന്നു. പ്രത്യേകിച്ചും വശങ്ങളിലേക്ക് തള്ളി നിൽക്കുന്നവ. ചെറിയ സാമ്പത്തിക ലാഭത്തിനായി ഗുഡ്സ് വാഹനങ്ങളിൽ കൊണ്ടു പോകേണ്ടുന്ന വസ്തുക്കൾ ഇത്തരത്തിൽ മോട്ടോർ സൈക്കിളിൽ കയറ്റുന്നത് നിയവിരുദ്ധമാണ്. ഇത് വാഹനത്തിൽ യാത്ര ചെയ്യുന്നവരുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും ജീവൻ അപകടത്തിലാക്കാൻ തക്ക സാധ്യതയുള്ളതാണ്. നിയമവിധേയമായി,സുരക്ഷിതമായി വാഹനങ്ങൾ ഉപയോഗിക്കൂ…..സുരക്ഷിതമായി ലക്ഷ്യ സ്ഥാനത്ത് എത്തിചേരൂ.നമ്മുടെ ജീവൻ പോലെത്തന്നെ അമൂല്യമാണ് മറ്റുള്ളവരുടെയും ജീവൻ
ഇന്ത്യന്‍ ഭൂപ്രദേശത്തെ ഉള്‍പ്പെടുത്തി 100 രൂപാ നോട്ട് പുറത്തിറക്കാന്‍ നേപ്പാൾ; പ്രതികരിച്ച് ഇന്ത്യ - വെള്ളിയാഴ്ചയാണ് ലിപുലേഖ്, ലിമ്പിയാധുര, കാലാപാനി എന്നിവ നേപ്പാളിന്റെ ഭാഗമായി ചിത്രീകരിക്കുന്ന ഭൂപടം ഉള്‍പ്പെടുത്തി പുതിയ നൂറുരൂപാ നോട്ട് പുറത്തിറക്കുമെന്ന് നേപ്പാള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി പുഷ്പകമല്‍ ദഹാല്‍ പ്രചണ്ഡയുടെ നേതൃത്വത്തില്‍ മന്ത്രിസഭായോഗം ചേര്‍ന്നതിന് പിന്നാലെയായിരുന്നു പ്രഖ്യാപനം. 100 രൂപാ നോട്ട് റീ ഡിസൈന്‍ ചെയ്യാനും പശ്ചാത്തലത്തില്‍ നല്‍കിയിരുന്ന പഴയ ഭൂപടം മാറ്റാനുമായിരുന്നു യോഗത്തില്‍ തീരുമാനിച്ചതെന്ന് പ്രചണ്ഡ സര്‍ക്കാരിന്റെ വക്താവ് രേഖ ശര്‍മ അറിയിച്ചു.
2020 ജൂണ്‍ 18-ന് ഭരണഘടന ഭേദഗതി ചെയ്ത് നേപ്പാള്‍ അവരുടെ രാഷ്ട്രീയഭൂപടം പുതുക്കിയിരുന്നു. ഇന്ത്യയുടെ തന്ത്രപ്രധാന പ്രദേശങ്ങളായ ലിപുലേഖ്, ലിമ്പിയാധുര, കാലാപാനി എന്നിവ കൂട്ടിച്ചേര്‍ത്തുകൊണ്ടായിരുന്നു ഇത്. നേപ്പാളിന്റെ നടപടിയെ ഏകപക്ഷീയമെന്നും കൃത്രിമ വിപുലീകരണമെന്നും വിമര്‍ശിച്ച ഇന്ത്യ, നീക്കത്തെ സാധൂകരിക്കാനാകില്ലെന്നും പറഞ്ഞിരുന്നു. 1850 കിലോമീറ്ററില്‍ അധികം ദൈര്‍ഘ്യമുള്ളതാണ് ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തി. സിക്കിം, പശ്ചിമബംഗാള്‍, ബിഹാര്‍, ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് നേപ്പാളുമായി അതിര്‍ത്തി പങ്കിടുന്നത്.
സംസ്ഥാനത്ത് ഉഷ്‌ണതരംഗ മുന്നറിയിപ്പ് തുടരുന്നു; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ചവരെ അവധി - ഇതുൾപ്പടെ 12 ജില്ലകളിൽ പ്രത്യേക താപനില മുന്നറിയിപ്പായ യെല്ലോ അലേർട്ട് നൽകി. ആലപ്പുഴയിൽ രാത്രികാല താപനില മുന്നറിയിപ്പും പ്രഖ്യാപിച്ചു. ഒരു ദിവസത്തെ ഇടവേളക്ക് ശേഷം ഇന്നലെ പാലക്കാട് ജില്ലയിൽ 40°സെൽഷ്യസിന് മുകളിൽ താപനില രേഖപ്പെടുത്തി. 40.4 ഡിഗ്രി സെൽഷ്യസ് ആണ് ഇന്നലെ പാലക്കാട് അനുഭവപ്പെട്ട ചൂട്.
ആർഎംപി നേതാവ് ടി പി ചന്ദ്രശേഖരൻ വധത്തിന് ഇന്ന് 12 വർഷം തികയുന്നു - 2012 മെയ് 4നാണ് വടകരയ്ക്കടുത്തുള്ള വള്ളിക്കാവ് വച്ച് ഒരു സംഘം അക്രമികൾ ടിപിയെ കൊലപ്പെടുത്തിയത്. വെട്ടേറ്റ 51 മുറിവുകളാണ് ടി.പി.ചന്ദ്രശേഖരന്റെ ശരീരത്തിൽ കണ്ടെത്തിയത്. സംസ്ഥാനത്ത് പിന്നീടങ്ങോട്ടുള്ള
യുഎസ് നഴ്‌സിന് 700 വര്‍ഷം തടവ് ശിക്ഷ - മൂന്ന് വര്‍ഷത്തിലേറെയായി 17 രോഗികളെ അമിത അളവില്‍ ഇന്‍സുലിന്‍ നല്‍കി കൊലപ്പെടുത്തിയതിനും നിരവധിപ്പേരെ വധിക്കാന്‍ ശ്രമിച്ചതിനും യുഎസ് നഴ്‌സിന് 700 വര്‍ഷം തടവ് ശിക്ഷ
മോഷണ കേസിൽ അമ്മയും മകനും അറസ്റ്റിൽ - വര്‍ക്കല കാറാത്തലയിലെ വീട്ടില്‍ 85 കാരിയായ സുബൈദബീവിയും വീട്ടുജോലിക്കാരിയും മാത്രമാണ് താമസിക്കുന്നത്. ഏപ്രില്‍ 24 ന് രാത്രിയായിരുന്നു ഈ വീട്ടില്‍ മോഷണം നടന്നത്. ജനൽ കമ്പി അറുത്തു മാറ്റിയ നിലയിലായിരുന്നു. ജോലിക്കാരി
അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുള്ള നിയമങ്ങൾ കർശനമാക്കി കാനഡ - അന്താരാഷ്‌ട്ര വിദ്യാർത്ഥികൾക്ക് പ്രവർത്തന പരിധി നിശ്ചയിക്കുന്നതിനൊപ്പം, 2024 മെയ് 15-നോ അതിനു ശേഷമോ ഒരു പൊതു-സ്വകാര്യ പാഠ്യപദ്ധതി ക്രമീകരണത്തിലൂടെ കോളേജ് പ്രോഗ്രാമിൽ ചേരുന്ന വിദ്യാർത്ഥികൾക്ക് ഒരു പോസ്റ്റിന് അർഹതയുണ്ടാകി
അമിത് ഷായുടെ വ്യാജ വീഡിയോ : അഞ്ച് കോൺഗ്രസ് ഐടി സെൽ നേതാക്കൾ അറസ്റ്റിൽ - തെലങ്കാനയിലും ആന്ധ്രയിലും മുസ്ലീങ്ങൾക്കുള്ള നാല് ശതമാനം സംവരണം ബിജെപി റദ്ദാക്കുമെന്ന് അമിത് ഷാ നേരത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ എസ് സി/എസ് ടി ഉൾപ്പടെയുള്ളവരുടെ സംവരണവും എടുത്തുകളയുമെന്ന തരത്തിൽ എല്ലാ അമിത് ഷാ പറയുന്ന വ്യാജ വീഡിയോ നിർമിച്ചു പ്രചരിപ്പിച്ചുവെന്നാണ് ഡൽഹി പോലീസിന്റെ ആരോപ