കണ്ണൂരിൽ റോഡപകടം കുറയ്ക്കാൻ നടപടിയാവശ്യപ്പെട്ട് പരാതി നൽകിയ കന്യാസ്ത്രീ, അതേ സ്ഥലത്ത് ബസിടിച്ച് മരിച്ചു

പൂവം സെൻറ് മേരീസ് കോൺവെൻറിലെ മദർ സുപ്പീരിയറായിരുന്ന സിസ്റ്റർ സൗമ്യയാണ് മരിച്ചത്.

തൊട്ടടുത്ത പളളിയിലേക്ക് പോകാൻ കോൺവെൻറിന് മുന്നിലെ റോഡ് മുറിച്ചുകടക്കുമ്പോഴാണ് അതിവേഗമെത്തിയ സ്വകാര്യ ബസിടിച്ചത്. കോൺവെൻറും സ്കൂളുമുളള ഭാഗത്ത് അപകടങ്ങൾ പതിവായിരുന്നു.

വേഗ നിയന്ത്രണ സംവിധാനമോ, സീബ്രാ ലൈനോ മുന്നറിയിപ്പ് ബോർഡുകളുമില്ലായിരുന്നു.

മുന്നറിയിപ്പുകൾ അധികൃതർ അവഗണിച്ചതാണ് സിസ്റ്റർ സൗമ്യയുടെ അപകട മരണത്തിന് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.

കുട്ടികളുടെ കൂടി സുരക്ഷയെ കരുതി സ്കൂൾ മാനേജർ കൂടിയായ സിസ്റ്റർ സൗമ്യ തളിപ്പറമ്പ് ഡിവൈഎസ്പിക്ക് ഒരാഴ്ച മുമ്പ് പരാതി നൽകിയതാണ്. നടപടിയാകും മുൻപാണ് അതേ സ്ഥലത്ത് സിസ്റ്ററുടെ ജീവൻ പൊലിഞ്ഞത്.

RELATED STORIES