സ്‌കൂൾ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുവന്ന്, മദ്യം കൊടുത്ത് മര്‍ദിച്ച ശേഷം ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ യുവതിക്ക് കഠിന തടവും പിഴയും വിധിച്ച് കോടതി

തിരുവനന്തപുരം അരുവിക്കുഴി സ്വദേശിനി സന്ധ്യയ്ക്കാണ് കഠിനതടവും പിഴയും ചുമത്തിയത്.

13 വര്‍ഷം കഠിനതടവാണ് സന്ധ്യയ്ക്ക് വിധിച്ചത് കൂടാതെ 50,000 രൂപ പിഴയും ഒടുക്കണം.എന്നാൽ പിഴത്തുക ഒടുക്കിയില്ലെങ്കിൽ പത്തുമാസം കൂടി അധിക ജയിൽ ശിക്ഷയും അനുഭവിക്കേണ്ടിവരുമെന്നും കോടതി ഉത്തരവിട്ടു.

2016 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. സന്ധ്യ പെൺകുട്ടിയെ ഷോർട്ട് ഫിലിം നിർമിക്കാനുള്ള പണം നൽകാമെന്ന് പറഞ്ഞാണ് വീട്ടിലേക്ക് കൊണ്ടുപോയത്. കൂട്ടുകാരികളും ഒപ്പം ഉണ്ടായിരുന്നു.

വീട്ടിലെത്തിയ ശേഷം കൂട്ടുകാരെ പുറത്തു നിർത്തുകയും തുടർന്ന് പെൺകുട്ടിക്ക് മദ്യം നൽകിയ ശേഷം ഉപദ്രവിക്കുകയും ചെയ്തു. പിന്നാലെ കൂട്ടുകാരികൾ ബഹളം വച്ചപ്പോൾ നാട്ടുകാരെത്തി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. കേസിൽ 25 സാക്ഷികളെ വിസ്തരിക്കുകയും 26 ഹാജരാക്കുകയും ചെയ്തു.

RELATED STORIES