അക്ഷരത്തിന്റെ  ശുശ്രൂഷകന്മാർ

കൊറോണ  എന്ന രോഗത്തിന്റെ  ഭീതി  ലോകം  എമ്പാടും  പരന്നു കൊണ്ടിരിക്കുന്നു.  ജനലക്ഷങ്ങൾ  ലോകത്ത്  മരിച്ചു കൊണ്ടിരിക്കുന്നു.  പണം കൊണ്ടും  ശക്തികൊണ്ടും,  ആയുധ ബലം കൊണ്ടും  ഇതിനെ  നേരിടുവാൻ  കഴിയുകയില്ല  എന്നു ലോകത്തിലെ  എറ്റവും  വലിയ  സാമ്പത്തിക  ശക്തികളും,  ആയുധ ബലമുള്ള  രാജ്യങ്ങളും  തിരിച്ചറിഞ്ഞിരിക്കുന്നു. ഇങ്ങനെയുള്ള  സന്ദർഭങ്ങളിൽ  തങ്ങളുടെ  സമ്പത്തും, കൂട്ടി വച്ചിരിക്കുന്ന ആയുധങ്ങളും  ഉപകരിക്കയില്ലെന്നു  തിരിച്ചറിഞ്ഞ  ലോക  ശക്തികൾ  തങ്ങളുടെ  സമ്പത്തിലും,  ശക്തിയിലും  ആശ്രയിക്കാതെ ദൈവത്തിങ്കലേക്കു സഹായത്തിനായി  നോക്കുകയാണ്.


ഈ അവസ്ഥയിലും  ഒരു കൂട്ടർ  തങ്ങൾ  സുരക്ഷിതരാണ്,  മറ്റാരോടും  കടപ്പാടോ, ഉത്തരവാദിത്വമോ  ഇല്ല  എന്നു  നടിച്ചു  കൂടാരത്തിൽ  കയറി  വാതിൽ  അടച്ചിരിക്കുന്നവർ  ഉണ്ട്‌.  *അവർ  മറ്റാരുമല്ല  കഴിഞ്ഞ  വർഷങ്ങളായി ഉലകം  ചുറ്റി  കർത്താവിനെ വിറ്റ്,  കർത്താവിന്റെ*  വേലയുടെ  പേരിൽ,  കൂടെ  നിൽക്കുന്ന  ശുശ്രൂഷകന്മാരുടെയും,  സഭകളുടെയും എണ്ണം പെരുപ്പിച്ചു  പറഞ്ഞും, എഴുതിയും കർത്താവിന്റെ  പേരിൽ  കോടികൾ  ഉണ്ടാക്കിയ കർത്താവിന്റെ  വിലയേറിയ  എളിയ  ദാസന്മാരാണ്. 

രണ്ടാമത്തെ  കൂട്ടർ  കൺവൻഷൻ  പ്രസംഗം  മാത്രം  ചെയ്യുന്ന വിലയേറിയ  ഭൃത്യന്മാർ  ആണ്.

ഇന്ത്യയിലും  വിദേശത്തും  കൺവൻഷൻ  പ്രസംഗങ്ങൾ  മാത്രം  ചെയ്യുന്ന  വിശുദ്ധന്മാർ.. അതിൽ കുറഞ്ഞ  ഒരു ശുശ്രൂഷക്കും  അവർ  തയ്യാറല്ല. ... 

ഇങ്ങനെ നിരന്തരം വിശ്രമം  കൂടാതെ  ഇന്ത്യയിലും  വിദേശ  രാജ്യങ്ങളിലും  പറന്ന് പറന്നു  ശുശ്രൂഷ  ചെയ്തവർക്കെല്ലാം  കൊറോണ  ഒരു  താൽക്കാലിക  വിശ്രമം നല്കിയിരിക്കുകയാണ്..  ഈ വിശ്രമം  എത്ര നാൾ  എന്നതിന്  ആർക്കും  ഉത്തരമില്ല.  ദൈവത്തിനും  കൊറോണക്കും  മാത്രം  അറിയാം.  

അങ്ങനെ പാവപ്പെട്ടവനും  പണക്കാരനും  എന്നു  വ്യത്യാസം ഇല്ലാതെ,  ചെറിയ  പാസ്റ്റർ,  സെന്റർ പാസ്റ്റർ,  സ്റ്റേറ്റ്  പ്രസിഡന്റു,  പേട്രൺ,  രക്ഷാധികാരി  എന്ന്  വ്യത്യാസമില്ലാതെ  എല്ലാവരും  ക്രൂശിലെ  കള്ളൻ  പറഞ്ഞതുപോലെ സമാശിക്ഷാവിധിയിൽ  ആയി  ഒന്നും  ചെയ്യാൻ  കഴിയാതെ  ഭവനത്തിൽ  ആയിരിക്കുമ്പോൾ,  കർത്താവിന്റെ  പേരിൽ  കോടികൾ  സമ്പാദിച്ച  ഈ കോടീശ്വരന്മാർക്കു തങ്ങളുടെ  രാജ്യത്തുള്ള,  വേണ്ടാ സ്വന്തം  സ്റ്റേറ്റ് ലുള്ള,  സ്വന്തം പ്രസ്ഥാനത്തിലെ  മറ്റു  ദൈവദാസന്മാരെ കുറിച്ച്  ഒരു  ചിന്തയും  ഉത്തരവാദിത്വവും  ഇല്ലേ??  ഈ പാവം  ദൈവ ദാസന്മാരുടെ  തലയെണ്ണിയും,  അവരുടെ  പേരുപറഞ്ഞും  അല്ലേ നിങ്ങൾ  കോടികൾ  സമ്പാദിച്ചത്?  

എന്നിട്ട്  ഇപ്പോൾ  ഈ ദൈവ  ദാസന്മാർ  തങ്ങളുടെ  ഭവനങ്ങളിൽ  ആയിരിക്കുമ്പോൾ  ധനവാന്മാരായ  നേതാക്കളേ.. നിങ്ങൾ  എന്തു  ചെയ്തു??

നിങ്ങൾ  സമ്പാദിച്ച  കോടികൾ  നിങ്ങളുടെ  പിതൃ  സ്വത്തുക്കളിൽ  നിന്നും  ലഭിച്ചത്  ആണോ? ലഭിച്ചത് മുഴുവൻ സ്വന്തം  പേരിലും,  തലമുറകളുടെ  പേരിലും  നിക്ഷേപിച്ചിട്ടു കൂടാരത്തിൽ  കയറി  വാതിൽ  അടച്ചു  ഓൺലൈൻ  പ്രസംഗങ്ങൾ  നടത്തിയാൽ  ദൈവം  പ്രസാദിക്കുമോ? 

ഇന്ത്യയിലെ  ദൈവ ദാസന്മാർക്കു  സഹായത്തിനായി  വിദേശത്തെ  ദൈവ മക്കളും,  ദൈവദാസന്മാരും  കരം  തുറക്കണം.  ഇന്ത്യയിലെ  ശതകോടീശ്വരന്മാരായ  സഭാ നേതാക്കളേ നിങ്ങളുടെ  കരം നിങ്ങളുടെ  കീഴിലുള്ള  ദൈവ ദാസന്മാർക്കു വേണ്ടി  എന്നു  തുറക്കും?

 നിങ്ങൾ  ലോകത്തിൽ  പറന്നു പറന്നു  പ്രസംഗിച്ച  വചനം  കേവലം  അക്ഷരത്തിന്റെ  വചനം മാത്രമല്ലേ?


 "രണ്ട്  ഉടുപ്പുള്ളവൻ  ഒന്ന്  ഇല്ലാത്തവന്  കൊടുക്കട്ടെ.

എന്നു  പറഞ്ഞു  പഠിപ്പിച്ച  യേശുവിന്റെ  വചനമാണോ  നിങ്ങൾ  പ്രസംഗിച്ചത്? 

ആണെങ്കിൽ  അമേരിക്കയിൽ  നിന്നും,  മറ്റു  വിദേശ  രാജ്യങ്ങളിൽ  നിന്നും  ആരെങ്കിലും  സഹായിക്കട്ടെ  എന്നു പറഞ്ഞു  നിങ്ങൾക്ക്  എങ്ങനെ  കൂടാരത്തിനുള്ളിൽ മൗനമായി ഇരിക്കാൻ  കഴിയും?

ശതകോടീശ്വരന്മാരായ നിങ്ങൾ  ഈ സമയം  കഷ്ടത അനുഭവിക്കുന്ന,  നിങ്ങളുടെ കൂടെയുള്ള  ദൈവജനത്തിനും,  ദൈവദാസന്മാർക്കും വേണ്ടി  നിങ്ങളുടെ  സാമ്പത്തിക  കൂട്ടായ്മ കാണിക്കാതെ  അമേരിക്കയിൽനിന്നോ,  മറ്റു വിദേശ രാജ്യങ്ങളിൽ നിന്നോ  സഹായം  വരട്ടെ  എന്നു  പറഞ്ഞു  ഇരിക്കുമോ? നിങ്ങളുടെ  കരം  തുറക്കാതെ,പതിനായിരക്കണക്കിന്  ആളുകൾ മരിക്കുകയും, കടുത്തസാമ്പത്തിക പ്രതിസന്ധിയിലൂടെ  കടന്നുപോകുന്ന  അമേരിക്കയിൽ  നിന്നും  സഹായം  വരട്ടെ  എന്നു  ചിന്തിച്ചു ഇരിക്കാൻ  നിങ്ങൾക്ക്  ലജ്ജയില്ലേ? 

പ്രസംഗിച്ച  വചനം  കേവലം  അക്ഷരം  മാത്രമാണ്. അക്ഷരത്തിന്റെ  ശുശ്രൂഷ  കൊല്ലുന്നതാണ്  എന്നു  ഓർക്കണം.

 നിങ്ങൾ  പ്രസംഗിച്ചത്  പ്രവർത്തിയിൽ  ഈ സമയം  കാണിക്കുന്നില്ലെങ്കിൽ  നിങ്ങൾ  കേവലം  അക്ഷരത്തിന്റെ  ശുശ്രൂഷകന്മാർ  മാത്രമാണ്.*  

ആത്മാവ്  ജീവിപ്പിക്കുന്നതാണ്.. 

നിങ്ങൾ  ആത്മാവിന്റെ  ശുശ്രൂഷക്കാർ  ആയിരുന്നു എങ്കിൽ  നിങ്ങൾ വിദേശ  ദൈവമക്കളുടെ  സഹായം  വരുവാൻ  കാത്തിരിക്കയില്ലായിരുന്നു.  കാരണം  ആത്മാവിന്റെ ശുശ്രൂഷകൻ സ്വാർത്ഥത കാണിക്കില്ല.  ആത്മാവിന്റെ  ഫലം  സ്നേഹമാണ്.  നിങ്ങൾക്ക് ദൈവ സ്നേഹം  ഉള്ളിൽ  ഉണ്ടായിരുന്നു എങ്കിൽ  സഹശുശ്രൂഷകൻമാരോടും  ആ സ്നേഹം  കാണിക്കുകയും  അവരുടെ  ഞെരുക്കത്തിൽ  നിങ്ങൾ  അവർക്കു  വേണ്ടി  കരങ്ങൾ  തുറക്കുമായിരുന്നു. 

അതു  ചെയ്യാതെ  ശത കോടീശ്വരൻ  ആയ  നിങ്ങൾ എല്ലാവരും കൂടാരത്തിനുള്ളിൽ  ഇരുന്നു  പുസ്തകം എഴുതിയാലും,  വിഡിയോ  പ്രസംഗങ്ങൾ  നടത്തിയാലും  നിങ്ങൾ  ആത്മാവിന്റെ  ശുശ്രൂഷകർ  അല്ല   അനേകരെ  കൊല്ലുന്ന  വെറും  അക്ഷരത്തിന്റെ ശുശ്രൂഷകർ  ആണ്*

ശത കോടീശ്വരൻ  ആയ  ഒരു  എളിയ ദാസൻ ഈ കൊറോണ  സമയത്തു ഓൺലൈൻ  ലൂടെ സാമ്പത്തിക അച്ചടക്കം  പഠിപ്പിക്കുന്നത്  കേട്ടു. 

 കോടീശ്വരനായ സാറേ താങ്കളുടെ  കോടികളിൽ  ഒരംശം  ആദ്യം  താങ്കളുടെ  ഡിസ്ട്രിക്ടിലും,  സ്റ്റേറ്റ് ലും  സഹായം  ആവശ്യമുള്ളവർക്ക്  കൊടുക്ക്‌.  എന്നിട്ട്  മതി പഠിപ്പിക്കൽ.  ജീവിതമില്ലാത്ത  നിങ്ങൾ  അക്ഷരത്തിന്റെ  ശുശ്രൂഷകന്മാരുടെ  പഠിപ്പിക്കലും, പ്രസംഗവും  ആർക്കു വേണം?

കഴിഞ്ഞ  നാളുകളിൽ  ലോകം  ചുറ്റി  പ്രസംഗിച്ച  പ്രസംഗങ്ങൾ ഈ സമയം  ജീവിതത്തിൽ പ്രവർത്തിച്ചു കാണിക്കൂ  അക്ഷരത്തിന്റെ  ശുശ്രൂഷകന്മാരെ !.


RELATED STORIES

  • കോവിഡും, ജനങ്ങളും, പിന്നെ കേരളാ പോലീസും...... - ഇത്രമാത്രം ലോകജനത നിരാശയിലും ഭയത്തിലുമായിരിക്കുന്ന സാഹചര്യത്തിലും നമ്മുടെ നിയമ പാലകരില്‍ ചിലര്‍ കേരളത്തിന്‍റെ ചില ഭാഗത്ത് അഴിഞ്ഞാടുന്നു എന്ന ദു:ഖകരമായ വാര്‍ത്തകളും വീഡിയോ ദൃശ്യങ്ങളും ജനസമൂഹം നിരന്തരം ഇവിടെ കണ്ടുകൊണ്ടിരിക്കുന്നു. ചില പോലീസുക്കാര്‍ പൊതുജനത്തോട് യാതൊരു ബഹുമാനമോ സ്നേഹമോ ഇല്ലാത്ത നിലയില്‍ പെരുമാറുന്നതായി കാണുന്നു. നെയ്യാര്‍ഡാം പോലീസ് സ്റ്റേഷനിലെ ഒരു പോലീസുക്കാരന്‍ ജോലി സമയത്ത് ശരീരത്തില്‍ പകുതി യൂണിഫോം പോലും ധരിക്കാതെ, മാസ്ക്ക് ധരിക്കാതെ സ്റ്റേഷന്‍റെ മുമ്പില്‍ നിന്നു കൊണ്ട് പരാതിക്കാരനെയും ഒപ്പം ഉണ്ടായിരുന്ന പരാതിക്കാരന്‍റെ മകളെയും അസഭ്യവും വെല്ലുവിളിയും അഹങ്കാരവും നടത്തുന്നതായി ഞാന്‍ വീഡിയോയില്‍ കൂടി കാണാന്‍ ഇടയായി.

    നിത്യ ജീവനും നിത്യ മരണവും - വേദപുസ്തക ഭാഷയിൽ മരണം എന്നാൽ വേർപാട് എന്നാണ് അർത്ഥം .ദൈവത്തിൽ നിന്നും ഉള്ള വേർപാട് . നിത്യ മരണം എന്നാൽ ഏക സത്യ ദൈവത്തിൽ നിന്നും ഉള്ള തായ എന്നും എന്നേയ്ക്കുമായുള്ള വേർപാട് .

    വിസ്മയവും ഭയങ്കരവുമായുള്ളത് ദേശ സംഭവിക്കുന്നു - എബോള, സാർസ്,നിപ്പാ വൈറസ്, എച്ച് വൺ എൻ വൺ, ചിക്കൻ ഗുനിയ, ഡെങ്കിപ്പനി, ആന്ത്രാക്സ് ഇതുപോലെയുള്ള എത്ര മാരക വ്യാധികൾ ലോകത്തിൽ ഉണ്ടായി. 2017ലെ ഓഖി കൊടുങ്കാറ്റ് അതിനുപിന്നാലെ ഉണ്ടായ രണ്ട് മഹാപ്രളയങ്ങൾ നമ്മുടെ കേരളത്തെ പിടിച്ചുലച്ചു.ഇപ്പോഴിതാ കോവിഡ്-19 എന്ന

    ഡോ. രവി സഖറിയാസിന്റെ ജീവിതത്തിലേക്ക് അല്പ നേരം - മാതാപിതാക്കൾ ആംഗ്ലിക്കൻ വിശ്വാസികൾ ആയിരുന്നുവെങ്കിലും കൗമാരപ്രായത്തിൽ ഒരു നാസ്തിക ചിന്താഗതിയിൽ ഇദ്ദേഹം തുടർന്നു. ഇതിനു മുൻപ് തന്റെ സഹോദരിയുടെ നിർബന്ധ പ്രകാരം

    പ്രവാസകാലം ഇവിടെ എങ്ങനെയാണ്, ഒരു വിചിന്തനം - കണ്ണുനീരോടെ വിട ചൊല്ലുവാനല്ലാതെ മറ്റൊന്നിനും നമുക്കാവില്ലല്ലോ. അതേ കിഴക്കുനിന്നാരംഭിക്കുന്ന പ്രവാസ ജീവിതം പടിഞ്ഞാറെ ചക്രവാള സീമയിൽഅസ്തമിക്കുന്നു. അടുത്ത ഒരു ഉയർപ്പിനായി. ഇതിനെയാണ് പ്രവാസം എന്ന് വിളിക്കുന്നത്.

    ഈ രാത്രിയും കഴിഞ്ഞു പോകും - പതിനായിരക്കണക്കിന് പ്രവാസികൾ ആശങ്കാകുലരാണ്. അവർ അവരുടെ സ്വന്ത നാടുകളിലേക്ക് തിരികെപോകാൻ വെമ്പൽ കൊള്ളുന്നു. മിക്ക രാജ്യങ്ങളിലും ആരാധന കൂട്ടായായ്മകൾ നിർത്തലാക്കേണ്ടിവന്നിരിക്കുകയാണ്. ഇങ്ങനെയുള്ള വിവിധ മാനസിക അവസ്ഥയിൽക്കൂടി കടന്ന് പോകുന്ന വ്യക്തികളെയൊക്കെ ക്ലേശിപ്പിക്കുന്ന മനോഭാവമാണ് പലർക്കും ഈ നാളുകളിൽ

    ബൈക്കും നാശം വിതറുന്ന ബാല്യ, കൗമാരങ്ങൾ - മൊബൈലിനായി വാശി പിടിച്ച എട്ടാംക്ളാസുകാരനെ അച്ഛന്‍ വഴക്കുപറഞ്ഞു. കുറച്ചുദിവസം പിണങ്ങിനടന്ന കുട്ടിയുടെ ബാഗ് പരിശോധിച്ച അച്ഛന്‍ കണ്ടത് പുതിയ. അച്ഛന്‍ കണ്ടത് പുതിയ മൊബൈൽ ഫോൺ. ചോദ്യം ചെയ്തപ്പോള്‍ അവന് പരിഹാസം. അടി കിട്ടിയപ്പോള്‍ ഒരു ചേട്ടന്‍ വാങ്ങിത്തന്നതാണെന്ന മറുപടി. കൂടുതൽ അന്വേഷിച്ചപ്പോഴേക്കും കുട്ടി മയക്കുമരുന്നു സംഘത്തിന്റെ കൈയ്യിൽപെട്ടിരുന്നു.

    മലയാളിയുടെ ഇംഗ്ലീഷ് മോശമാണോ❓ - ഇ .എൽ.റ്റി . സ് പരിക്ഷക്ക് Listening,Reading,Writing എന്നിവ ഒരേ ദിവസം തന്നെ പൂർത്തീകരിക്കണം. Speaking exam മറ്റ് പരീക്ഷൾക്ക് മുമ്പോ ശേഷമോ ആയിരിക്കും . ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ലോകത്തിലെ എല്ലാ പ്രധാന നഗരങ്ങളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. കേരളത്തിൽ അഞ്ചു പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ട്.

    സ്നേഹം പ്രകടനം ആകുമ്പോള്‍! - സ്വന്തജീവിതം ബലികൊടുക്കേണ്ടി വരുന്ന ഒരു കാര്യം തന്നെയാണ് ഈ അവിഹിതബന്ധം എന്നു പറയുന്നത്. ഇത് ഒറ്റ ദിവസം കൊണ്ട് വിടരുന്ന ഒരു ബന്ധം ആവണം എന്നില്ല. നോക്കിയും, സംസാരിച്ചും, വിവരങ്ങള്‍ കൈമാറിയും ഒക്കെ ബന്ധം അതിന്‍റെ ക്ലൈമാക്സിലേക്ക് ചെന്ന് ചേരുന്നു. അടര്‍ത്തിമാറ്റുവാന്‍ കഴിയാത്തവിധം ഡോപ്പാമിന്‍ എന്ന ഒരു ഹോര്‍മോണ്‍ അവരില്‍ രൂപം കൊള്ളുന്നു. വളരെ ശക്തമായ ഒരു ഹോര്‍മോണ്‍ ആണ് ഡോപ്പാമിന്‍. നേരത്തെ സൂചിപ്പിച്ച പ്രേമത്തിന്‍റെ പിമ്പില്‍ ഉള്ള വില്ലനും ഈ ഹോര്‍മോ ണിന്‍റെ പ്രവര്‍ത്തനം ആണ്. ഈ ഹോര്‍മോണ്‍ ഉണ്ടാവുന്നത് കൊണ്ട് പ്രായമോ, മതമോയ, ജാതിയോ, മാതാപിതാക്കളോ, ഭര്‍ത്താവോ, ഭാര്യയോ, കുട്ടികളോ ഒന്നിനും കമിതാക്കള്‍ തമ്മിലുള്ള ബന്ധം വേര്‍പെടു ത്തുവാന്‍ കഴിയാതെ വരുന്നു. എന്ത് ത്യാഗത്തിനും ഈ ഡോപ്പാമിന്‍ ഹോര്‍മോണ്‍ പ്രേരിപ്പിക്കുന്നു.

    ഉത്തമമായ ദുഃഖം - അതേ കുറിച്ചു ദു:ഖിക്കുന്നതിൽ തെറ്റില്ല എന്നാൽ ദൈവമക്കളെന്ന നിലയിൽ ദു:ഖം നിയന്ത്രണ വിധേയമാക്കുവാൻ നമുക്കു സാധിക്കും. അതു സാധിക്കുന്നത് നാം എത്രമാത്രം പ്രയാസമനുഭവിക്കുന്നുവെന്നു കർത്താവിനോടു പറയുന്നതിൽ കൂടിയും, അവന്റെ സഹായം അപേക്ഷിച്ചും കൊണ്ടു് ജീവിക്കുന്നവരുടെ ആവശ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ചുമതലകൾ ഏറ്റെടുക്കുന്നതിലും കൂടെയാണ്. വേദനാജനകമായ ഓർമ്മകൾ ഇടയ്ക്കിടയ്ക്കു ഉണ്ടായെന്നു വരാം." ജീവിതം ആവശ്യപ്പെടുന്ന കാര്യങ്ങളിൽ നിന്നു പിന്തിരിയുവാൻ ചിലപ്പോൾ പ്രേരിപ്പിക്കപ്പെട്ടു എന്നു വരാം. അങ്ങനെയുള്ള അവസരങ്ങളിൽ ദൈവം നമ്മെ ഒരു പ്രത്യേക ഉദ്ദേശ്യത്തിനായി ഇവിടെ ശേഷിപ്പിച്ചിരിക്കുന്നു എന്നു നാം ഓർക്കേണ്ടതാണ്.അതായത് അവനെ ആരാധിക്കുന്നതിനും ,സേവിക്കുന്നതിനും, മറ്റുള്ളവരെ സഹായിക്കുന്നതിനുമായി ദൈവസഹായത്താൽ നമ്മുടെ ദു:ഖം ഉത്തമ ദു:ഖം ആക്കിത്തീർക്കുവാൻ സാധിക്കുന്നതാണു്. പ്രീയരെ നമ്മുടെ കണ്ണുകൾക്കു കണ്ണിരില്ലെങ്കിൽ നമ്മുടെ ആത്മാവിനു മഴവില്ലു ലഭിക്കുവാൻ ഇടയാകുകയില്ല.

    ഡേവിഡ് ലിവിംഗ്സ്റ്റൻ - 1813 ൽ സ്കോട്ലന്റിൽ ജനിച്ച ഡേവിഡ് ലിവിംഗ്സ്റ്റന്നിന്റെ ജീവിത കഥ ആരേയും കോരിത്തരിപ്പിക്കുന്നതാണ്. ഒരു ബാലനായിരുന്നപ്പോൾ തന്നെകുറിച്ച് വായിച്ച ഒരു ചെറിയ പുസ്തകം ഇപ്പോഴും ഓർമ്മയിൽ നിൽക്കുന്നു. മറ്റുപലരേയും പോലെ ദുഃഖം നിറഞ്ഞ ഒരു ബാല്യമായിരുന്നു തന്റേതും. തന്റെ കുടുംബത്തിലെ ദാരിദ്യം നിമിത്തം പത്താമെത്ത വയസു മുതൽ ജോലി ചെയ്യേണ്ടി വന്നു. 26 വയസ്സ് വരെ ആ ജോലി തുടർന്നു. പിന്നീടാണ് താൻ ആഫ്രിക്കയിലേക്ക് ഒരു മിഷനറിയായി പോയത്. ഒരു ചെറിയ ബാലനായിരിക്കുമ്പോൾ തന്റെ മാതാവ് എന്നും ഡേവിഡിനെ തന്റെ കൈകളിൽ എടുത്ത് പ്രാർത്ഥിക്കുമായിരുന്നു. പ്രിയ മാതാവ് പ്രാർത്ഥിക്കുമ്പോൾ തന്റെ കണ്ണുനീർ ഡേവിഡിന്റെ തലയിൽ വീഴുമായിരുന്നു. ഒരു ദിവസം പ്രിയ ഡേവിഡ് തന്റെ മാതാവിനോട് ഇപ്രകാരം ചോദിച്ചു, Mom, when you pray, why do you wet my head with your tears? മമ്മീ, നീ പ്രാർത്ഥിക്കുമ്പോൾ നിന്റെ കണ്ണുനീർ കൊണ്ട് എന്റെ തലയെ നനയ്ക്കുന്നത് എന്തിനാണ്? ആ ചോദ്യത്തിന് ഒരു ശരിയായ ഉത്തരം പറയുവാൻ ആ മാതാവിന് കഴിഞ്ഞിരുന്നില്ല. എങ്കിലും താൻ ഇങ്ങനെ പറഞ്ഞു. ഡേവിഡേ, തിന്റെ തല വളരെ മൃദുവാണ്, എന്റെ കണ്ണുനീർ ഇങ്ങനെ വീഴുമ്പോൾ അത് കട്ടിയുള്ളതായിതീരും.

    ക്രിസ്തുവിലുള്ളവര്‍ മിഷനറിമാര്‍ - മൊബൈല്‍ ഫോണും, ഇന്‍റര്‍നെറ്റും, ഡിഷ് ടി.വി.യും ഭാരതത്തിലെ മിക്കവാറും ഗ്രാമങ്ങളിലും എത്തികഴിഞ്ഞു. പക്ഷേ പ്രഭാകര്‍ ചാച്ചയെപ്പോലെ ഒരു ക്രിസ്തു ശിഷ്യനെ കണ്ടുമുട്ടുവാന്‍ കൊതിക്കുന്നവര്‍ അസംഖ്യമാണ്. നമ്മുടെ വിശാലമായ ദൗത്യത്തിന്‍റെ പ്രസക്തി ഇവിടെ വര്‍ദ്ധിക്കുകയാണ്. നമ്മുടെ സ്വയത്തെ ഇല്ലാതാക്കി ക്രൂശ് എടുത്തുകൊണ്ട് ക്രിസ്തുവിനെ അനുഗമിക്കുവാന്‍ സി.റ്റി.സ്റ്റഡ് മുന്നിറിയിപ്പ് നല്‍കുന്നു. സമ്പൂര്‍ണ്ണമായ സമര്‍പ്പണം ഉണ്ടെങ്കില്‍ നാം ദൈവകരങ്ങളില്‍ ഉപയോഗിക്കപ്പെടുവാന്‍ മറ്റൊരു യോഗ്യതയും ആവശ്യമില്ലെന്ന് ഡി.എന്‍.മൂഡിയുടെ ചരിത്രം നമ്മെ പഠിപ്പിക്കുന്നു.

    സമര്‍ത്ഥനായ ലേഖകന്‍റെ എഴുത്തുകോലിനെ പരിശുദ്ധാത്മാവ് നിയന്ത്രിക്കട്ടെ കൊച്ചുമോന്‍, ആന്താരിയേത്ത്. - വായില്‍ വരുന്നത് കോതക്ക് പാട്ടുപോലെ എന്ന് വിഢിത്തരവും എഴുതുകയും അത് ക്രൈസ്തവ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നത് അപമാനമാണ്, അപലപനീയമാണ്. ഒരു വ്യക്തിക്ക് എഴുതുവാനുള്ള കഴിവ് തരുന്നത് ദൈവത്തില്‍ നിന്നും ആണ്. ആ കഴിവ് ദൈവനാമ മഹത്വത്തിനായി പ്രയോഗിക്കണം. ലേഖനം വായിക്കുന്ന ആളിന്‍റെ ആത്മീയ പ്രചോദനത്തിനും, മാനസാന്തരത്തിനും മുഖാന്തരം ആയിതീരണം എഴുത്തുകള്‍. മറിച്ച് വ്യക്തിഹത്യ നടത്തി ഒരുവനെ കൊച്ചാക്കുന്നതും, പിന്‍മാ റ്റത്തിലേക്ക് നയിക്കുന്നതും ആയിരിക്കരുത്.

    മരുന്നിനേക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്ന രോഗനിര്‍ണ്ണയം - ഗിലെയാദില്‍ സുഗന്ധതൈലം ഇല്ലയോ? അവിടെ വൈദ്യന്‍ ഇല്ലയോ? എന്‍െറ ജനത്തിന്‍പുത്രിക്കു രോഗശമനം വരാതെ ഇരിക്കുന്നതെന്തു?' (യിരെമ്യാവു 8:22)

    പ്രേക്ഷിത പ്രവൃത്തി തപസ്യയായി കരുതിയ ഞങ്ങളുടെ റിബേക്ക അമ്മച്ചി - മകന്‍ സ്റ്റാന്‍ലിയെ അമേരിക്കന്‍ ഐക്യനാടുകളിലെ ഏറ്റവും വലിയ പോലീസ് സേനയായ ന്യൂയോര്‍ക്ക് സിറ്റി പൈല്‍സ് ഡിപാര്‍ട്ട്മെന്‍റില്‍ മലയാളിസമൂഹത്തിന് മാത്രമല്ല