ഈ രാത്രിയും കഴിഞ്ഞു പോകും

ഈ രാത്രിയും കഴിഞ്ഞു പോകും


Johnly Puthenparampil,  USA


പതിനായിരക്കണക്കിന് പേരുടെ ജീവൻ ഇപ്പോൾ നഷ്ടമായി  പതിനായിരക്കണക്കിന് ജീവിതങ്ങൾ മരണത്തെ മുഖാമുഖമായി  കണ്ടു കൊണ്ടേയിരിക്കുന്നു. പതിനായിരക്കണക്കിന് ആളുകളുടെ മുന്നിൽ ഒരു പതിയിരുപ്പുകാരനെപ്പോലെ കോവിഡ് രോഗത്തിൻ്റെ വിഷാണുബാധ ഇപ്പോൾ കാത്തുനിൽക്കുന്നു. അനേകം ആളുകളുടെ  ഉറക്കം നഷ്ടപ്പെട്ടു, ജോലി നഷ്ട്ടപ്പെട്ടു, ചിലർ ചില ഡിപ്പാർട്ട്മെൻ്റുകളിൽ വിശ്രമമില്ലാതെ നിർബന്ധത്താലും ഗവൺമെൻ്റിൻ്റെ  പ്രലോഭനത്താലും പലയിടങ്ങളിലും ജോലി ചെയ്യെണ്ടിവരുന്നു.


എന്നാൽ ചിലർ ചിലയിടങ്ങളിൽ സാമൂഹിക അകലം പാലിക്കേണ്ടിവരുന്നു. ഇങ്ങനെ തുടങ്ങി ഒട്ടനവധി കാര്യങ്ങളാണ് നമ്മുടെ ലോകത്തിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇതെല്ലാം  യാഥാർത്യങ്ങളാണ് ഇതിനെ ആർക്കും ഇരുട്ടത്ത് മൂടിവയ്ക്കുവാൻ കഴിയുകയില്ല. ഈ യാഥാർഥ്യങ്ങളെ കാണാതെ  നമ്മുക്കാർക്കും ഒളിച്ചോടാനോ, കണ്ണടച്ച് ഇരിക്കുവാനോ  കഴിയുകയില്ല എന്ന് നാം ഓർക്കുക.


ലോക ചരിത്രത്തിൽ ഇങ്ങനെയുള്ള സംഭവം ആദ്യമല്ല നാം കേൾക്കുന്നത് പല വിധത്തിലുമുള്ള പ്രതിസന്ധികൾ കാലാകാലങ്ങളിലായി ലോകജനത നേരിട്ടിട്ടുണ്ട്. അതിനാൽ ഈ രോഗം ലോകാവസാനം ഉണ്ടാക്കുമെന്ന്   ചിന്തിക്കാതെ ഈ സാഹചര്യത്തിൽ നാം എങ്ങനെ  ജയിക്കാമെന്ന് ചിന്തിച്ച് ബുദ്ധിയോടെ പ്രവർത്തിക്കാം.  കോവിഡ് രോഗത്തെ എങ്ങനെയാണ് നാം നേരിടേണ്ടത്?.


 1. സത്യ ദൈവത്തിലേക്ക് ലോക ജനത  പൂർണ്ണമായി ആശ്രയിക്കുക.


(ചില ഇടങ്ങളിൽ നിരീശ്വര വാദികളും   ദൈവഭയില്ലാത്തവരും മനുഷ്യനെ ശങ്കയില്ലാത്തവരും ദൈവത്തിന്റെ അസ്തിത്വത്തെ ചോദ്യം ചെയ്യാൻ ഈ അവസരത്തെ ഉപയോഗിക്കുന്നതായി കാണാറുണ്ട്).  മാത്രമല്ല ദൈവത്തിൽ വിശ്വസിച്ചിരുന്ന ചിലർ ദൈവത്തെ തള്ളിപ്പറയാൻ ഈ സാഹചര്യത്തെ ഒരു അവസരം ആയി കാണാൻ സാധ്യതയേറെയാണ്. ചിലർ ചോദിക്കാറുണ്ട് ദൈവം ഉണ്ടെങ്കിൽ ഇങ്ങനെ സംഭവിക്കുമോ? ദൈവം എന്ന ശക്തി എവിടെ? ഇങ്ങനെ ഉള്ള അവസരത്തിൽ ദൈവ വിശ്വാസികളായ നാം ദൈവത്തിലേക്ക് നോക്കുകയും പ്രാർത്ഥനക്ക് അവസരമുണ്ടാക്കുകയും ചെയ്യുക. സ്പര്ശനവേദ്യമായ ലോകത്തിലെ ഒരു ശക്തിക്കും ഇങ്ങനെ ഉള്ള അവസരത്തിൽ ഒന്നും ചെയ്‌വാൻ കഴികയില്ല. അദൃശനായ ദൈവത്തിന്റെ കരം ഇങനെ ഉള്ള സമയങ്ങളിൽ  വെളിപ്പെട്ടുവരേണ്ടതിനു നാം ദൈവത്തിനോട് അപേഷിക്കുകയത്രേ വേണ്ടതു. യോനാ സഞ്ചരിച്ച മഹാനൗക കാറ്റിലും കോളിലും  അവരുടെപ്രാണൻ നഷ്ടപ്പെടും എന്നുള്ള അവസ്ഥ വന്നപ്പോൾ ആ മഹാ നൗകയിൽ ഉണ്ടായിരുന്ന എല്ലാവരും ദൈവത്തോട്   നിലവിളിച്ചു. 


അവിടെ വന്ന വലിയ പ്രതിസന്ധി  ഒരു പ്രത്യേക സാഹചര്യത്തിൽ  വന്നതാണ് എങ്കിലും ആ മഹാ നൗകയിൽ ഉണ്ടായിരുന്ന ആർക്കും അതിനെക്കുറിച്ച് യാതൊരു അറിവും ഉണ്ടായിരുന്നില്ല. പക്ഷേ ആ പ്രതിസന്ധിയിൽ അവർ നിലവിളിച്ചു (കപ്പൽക്കാർ ഭയപ്പെട്ടു ഓരോരുത്തൻ താന്താന്റെ ദേവനോടു നിലവിളിച്ചു യോനാ 1:5).  നാം ഇപ്പോൾ ആയിരിക്കുന്ന സാഹചര്യവും ഇതുപോലെയല്ലേ? ഇല്ലായെന്ന് തള്ളി കളയാൻ കഴിയുമോ? എല്ലാവർക്കും  ദൈവത്തോട് അടുത്ത് ഇരിക്കുവാൻ ഉള്ള ഒരു സാഹചര്യമാണ് ദൈവം  ഒരുക്കിയിരിക്കുന്നത്.


ഈ പ്രതിസന്ധി ഘട്ടത്തിൽ നാം ആരെയും കുറ്റം പറഞ്ഞിട്ടോ, ദൈവം ഇല്ല എന്ന് പറഞ്ഞിട്ടോ ദൈവത്തെ കളിയാക്കിയത് കൊണ്ടോ ഒന്നും ഒരു കാര്യവുമില്ല ഇങ്ങനെയുള്ള പ്രതിസന്ധികള്‍ൾ നമ്മുടെ ജീവിതത്തില്‍ വരുമ്പോൾ അത് പിറുപിറുപ്പില്ലാതെ  നാം നല്ല  അവസരങ്ങളാക്കി കണ്ടുകൊണ്ട് ദൈവത്തിലേക്ക് കൂടുതല്‍ അടുക്കുവാനും, അറിയുവാനും,  അന്വേഷിക്കുവാനും, നിലവിളിക്കുവാനും  ഒരുങ്ങുകയാണ് നാം ഇപ്പോൾ ചെയ്യേണ്ടത്. തിരുവചനം നമ്മെ ഇപ്രകാരം പഠിപ്പിക്കുന്നു...


അവങ്കലേക്ക് നോക്കിയവർ പ്രകാശിതരായി അവരുടെ മുഖം ലജ്ജിച്ചു പോയിട്ടില്ല, ഈ എളിയവൻ നിലവിളിച്ചു യഹോവ കേട്ടു അവനെ  സകല കഷ്ടങ്ങളിൽ നിന്നും   വിടുവിച്ചിരിക്കുന്നു (സങ്കീർത്തനങ്ങൾ 34:6). അതുകൊണ്ട് ഈ പ്രതിസന്ധിയിൽ നാം തളർന്ന് പോകാതെ സത്യദൈവത്തിലേക്ക് നോക്കുക.


2. നമ്മോടൊപ്പം അയൽക്കാരെയും  സംരക്ഷിക്കുക.


ഞാനിവിടെ അയൽക്കാർ എന്ന് പറയുമ്പോൾ ഇതിൽ നമ്മുടെ സ്നേഹിതർ, ബന്ധുമിത്രാദികൾ, ചാർച്ചക്കാർ  സമൂഹത്തിൽ ജീവിക്കുന്ന എല്ലാവരും ഇതിൽ ഉൾപ്പെടും. അവരെ സംരക്ഷിക്കാനുള്ള  ഉത്തരവാദിത്വവും  കടമകളും നമുക്കുണ്ട് എന്ന് നാം ഒരിക്കലും മറന്നു പോകരുത്. നമുക്ക് എങ്ങനെ അവരെ സംരക്ഷിക്കാൻ കഴിയും?


ഒന്നാമതായി നമ്മുടെ പ്രാർത്ഥനയിൽ അവരെക്കൂടെ ഓർക്കുക. സാമ്പത്തികമായി സഹായിക്കാൻ കഴിയുകയില്ലെങ്കിലും അവരുടെ വിഷമ സാഹചര്യത്തിൽ പോയി കാണുവാൻ കഴിയണം.   


രണ്ടാമതായി ഞാൻ മുഖാന്തരം അറിഞ്ഞുകൊണ്ട്  ഒരു പ്രതിസന്ധികളും മറ്റാർക്കും ഉണ്ടാക്കുകയില്ലാ എന്ന് സ്വയം തീരുമാനമെടുക്കുക. (പത്രമാധ്യമങ്ങളിലൂടെ ഒക്കെ പലപ്പോഴും നാം കാണാറുണ്ട്.. രോഗികളായവർ അശ്രദ്ധ മുഖേന മറ്റുള്ളവരുടെ കരുതലുകൾ കണക്കിലെടുക്കാതെ യാത്രകൾ ചെയ്യുകയും അവർ മുഖാന്തരം മറ്റുള്ളവർ ദുരിതം വിതക്കുകയും വെച്ചുന്നതും കാണുന്നു). അതുകൊണ്ട്  എത്ര വലിയ ആവശ്യം ആയാലും നാം ഈ സമയങ്ങളിൽ അല്പം അകലം മാറി നിൽക്കുന്നത് ഇരുക്കൂട്ടർക്കും വളരെ നല്ലതാണ്.  തിരുവചനത്തിൽ കർത്താവ് ഇപ്രകാരം പഠിപ്പിക്കുന്നു നിന്നെപ്പോലെ തന്നെ നിൻറെ അയൽക്കാരനെയും സ്നേഹിക്കുക. നീ നിന്നെ അതിയായി സ്നേഹിക്കുന്ന കൊണ്ട് ഒരിക്കലും നീ അപകടമുള്ള ഒരു സ്ഥലത്തേക്ക് പോകുവാൻ താല്പര്യപ്പെട്ടറില്ലല്ലോ?


അപകടത്തെ ഒഴിഞ്ഞു പോകുവാനും, മാറിനിൽക്കാനും നിന്നെ തന്നെ സംരക്ഷിക്കുന്നതിനും നീ ശ്രമിക്കും അങ്ങനെയെങ്കിൽ നിൻ്റെ അയൽക്കാരനെയും സംരക്ഷിക്കുവാൻ ഉള്ള കടമ നമുക്കുണ്ട്. കർത്താവ് പറഞ്ഞ നല്ല ശമര്യാക്കാരന്റെ ഉപമയിൽ നല്ല അയൽക്കാരൻ മുറിവേറ്റവനെ കണ്ടു മനസ്സലിഞ്ഞു അരികെ ചെന്നു എണ്ണയും വീഞ്ഞും പകർന്നു അവന്റെ മുറിവുകളെ കെട്ടി അവനെ തന്റെ വാഹനത്തിൽ കയറ്റി വഴിയമ്പലത്തിലേക്കു കൊണ്ടുപോയി രക്ഷചെയ്തുയെങ്കിൽ നാം മുഖാന്തരം മറ്റുള്ള വ്യക്തികൾക്ക്  മുറിവേൽക്കാതിരിക്കാൻ അക്ഷരാർത്ഥത്തിൽ പാലിക്കുമ്പോൾ നാം അയൽക്കാരനെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. 


3. അധികാരികളെ അനുസരിക്കുക

 

 ഓരോ രാജ്യത്തിന്റെയും നിലലിൽപിനു ജനകളുടെ സുരക്ഷക്കുമായി അവിടവിടങ്ങളിലുള്ള ഭരണാധികാരികൾ പുറപ്പെടുവിക്കന്ന മാർഗനിർദേശങ്ങൾ പാലിക്കാൻ നാം ഓരോരുത്തരും ബാധ്യസ്ഥരാണ്.  രാഷ്ട്രീയപരമായ വ്യത്യാസങ്ങൾക്കു ഇവിടെ സ്ഥാനമില്ല. രാഷ്ട്രീയ മുതലെടുപ്പിനോ രാഷ്ട്രീയമായി എതിരാളികളെ വെല്ലുവിളിക്കുവാനോ മലർത്തിടിക്കുവാനോഉള്ള സമയമല്ലിത്‌ പ്രതുത വ്യതാസങ്ങൾ മറന്നു തെറ്റുകൾ ഉണ്ടെങ്കിൽ ചൂണ്ടിക്കാട്ടി അത് തിരുത്തി മുന്നോട്ടു പോകുകയാണ് വേണ്ടത്.


ഇന്ന് കാണുന്ന ലോകവ്യാപകമായ രോഗവിഷാണു വ്യാപനത്തിന് നാം അധികാരികളെയും ആരോഗ്യ പ്രവർത്തകരെയും  അനുസരിക്കാത്തതിന്റെയും കൂടി പരിണിതഫലമാണ്. വീട്ടിലിരിക്കാൻ ഉള്ള ഉത്തരവ് നിലലിൽക്കെത്തന്നെ പതിനായിരക്കണക്കിന് വ്യക്തികളാണ് നിരത്തുകളിൽ പ്രത്യക്ഷപെടുന്നത്.അവർ അറിഞ്ഞോ അറിയാതയോ രോഗാണുവാഹകരാണെങ്കിൽ മറ്റുള്ളവരിലേക്കും എത്തിക്കുന്നതിൽ പങ്കാളികൾ ആകുന്നു. നിഷേധാത്മകമായ സമീപനം എങ്ങനെയോ നമ്മുടെ മനസ്സുകളിൽ കടന്നുകൂടി. പറയുന്നതിന് എതിരെ ചെയ്യുവാനുള്ള ആവേശം നമ്മുടെ മനസ്സുകളിൽ ഉണ്ട്.


നാം അതിനെ അടക്കി നിർത്തിയെ മതിയാകയുള്ളു. അങ്ങനെ ചെയ്തില്ലായെങ്കിൽ നാം നമുക്കുതന്നെയും മറ്റുള്ളവർക്കും അസ്വസ്ഥതയുടെ ഒരു ഉറവിടമായിരുത്തരും. ഏതു മനുഷ്യനും ശ്രേഷ്ഠാധികാരങ്ങൾക്കു കീഴടങ്ങട്ടെ. ദൈവത്താലല്ലാതെ ഒരധികാരവുമില്ലല്ലോ; ഉള്ള അധികാരങ്ങളോ ദൈവത്താൽ നിയമിക്കപ്പെട്ടിരിക്കുന്നു(റോമൻ 13:1).


സകല മാനുഷനിയമത്തിന്നും കർത്താവിൻ നിമിത്തം കീഴടങ്ങുവിൻ.ശ്രേഷ്ഠാധികാരി എന്നുവച്ചു രാജാവിന്നും ദുഷ്‌പ്രവൃത്തിക്കാരുടെ ദണ്ഡനത്തിന്നും സൽപ്രവൃത്തിക്കാരുടെ മാനത്തിന്നുമായി അവനാൽ അയക്കപ്പെട്ടവർ എന്നുവച്ചു നാടുവാഴികൾക്കും കീഴടങ്ങുവിൻ (1 പത്രോസ് 2:13 -14 ).


4. കരുണയോടെ പെരുമാറുക

 

രോഗ വിഷബാധ പിടിപ്പെട്ടവരോട് എങ്ങനെയാണ് നമ്മുടെയെല്ലാവരുടെയും മനോഭാവം? ഈ ദിവസങ്ങളിൽ പുറത്തുവരുന്ന പല വാർത്താ മാധ്യമങ്ങളുടെയും ഉള്ളടക്കം നമ്മെ വളരെ ഭയപ്പെടുത്തുന്നതാണ്. സാമൂഹികമാധ്യമങ്ങളിൽകൂടി  വരുന്ന പഴിചാരലുകളും വെല്ലുവിളികളും കുറ്റപ്പെടുത്തലുകളും തള്ളിപറച്ചിലുകളും കേൾക്കുമ്പോൾ വളരെയേറെ അസ്വസ്ഥതകൾ പലരിലും വേദന ഉളവാക്കുന്നു.


രോഗാണുവാഹകാർ എന്നറിഞ്ഞുകൊണ്ടു മനഃസാക്ഷിയുള്ള ആരും അത് മറ്റുള്ളവരിലേക്ക് എത്തിക്കാൻ സാധ്യതയില്ല. സാമൂഹിക മാധ്യമങ്ങളിൽകൂടി പ്രചരിക്കുന്ന ചില സന്ദേശങ്ങൾ വ്യക്തികളെ വേട്ടയാടുന്നതും ചില രാജ്യങ്ങൾ തീർന്നു എന്ന വിധത്തിൽ പ്രചരിക്കുന്ന ചില സന്ദേശങ്ങൾ വേദനയുളവാക്കുന്നതാണ്. നാം ജീവിക്കുന്ന സമൂഹത്തിന്റെ മൂല്യചുതിയേയും ഇതു  എടുത്തുകാട്ടുന്നു എന്ന് മറന്നു പോകരുത്. ജനങ്ങൾ ഭയവിഹുലരാണ്, ദിവസ വേതനക്കാരിൽ ചിലർ പരിഭ്രാന്തരാണ്. ചെറുകിട വ്യവസായങ്ങളും വ്യവസായികളും തകരുകയോ തകർച്ചയുടെ വക്കിൽ എത്തുകയോ ചെയ്തിട്ടുണ്ട് എന്നത് സത്യമായ കാര്യമാണ്.


പതിനായിരക്കണക്കിന് പ്രവാസികൾ ആശങ്കാകുലരാണ്. അവർ അവരുടെ സ്വന്ത നാടുകളിലേക്ക് തിരികെപോകാൻ വെമ്പൽ കൊള്ളുന്നു. മിക്ക രാജ്യങ്ങളിലും ആരാധന കൂട്ടായായ്മകൾ നിർത്തലാക്കേണ്ടിവന്നിരിക്കുകയാണ്. ഇങ്ങനെയുള്ള വിവിധ മാനസിക അവസ്ഥയിൽക്കൂടി കടന്ന് പോകുന്ന വ്യക്തികളെയൊക്കെ ക്ലേശിപ്പിക്കുന്ന മനോഭാവമാണ് പലർക്കും ഈ നാളുകളിൽ നിഴലിടുന്നത് എന്ന് നാം മറന്നു പോകരുതേ....


എപ്പോഴും ജനങ്ങൾ പേടിച്ച് ചിതറിയ അവസ്ഥയിൽ ഉള്ളപ്പോൾ അവരെ ചേർത്തുനിർത്തുക എന്നുള്ളതാണ് വ്യക്തി എന്ന നിലയിലും സമൂഹമെന്ന നിലയിലും നമ്മൾ ചെയ്യേണ്ടത് ഈ ദൗത്യം നാം മറന്ന് പോകരുത്. യേശു  പുരുഷാരത്തെ ഇടയനില്ലാത്ത ആടുകളെപ്പോലെയുള്ളവരെ കുഴഞ്ഞവരെയും  ചിന്നിയവരെയും  കണ്ടിട്ടു അവരെക്കുറിച്ചു മനസ്സലിഞ്ഞു എന്ന് കാണാൻ കഴിയുന്നു (മത്തായി 9:36).


രാഷ്ട്രീയ നേതാക്കന്മാരും മത മേലധ്യക്ഷൻമാരും വൈദ്യശാസ്ത്രഞ്ജൻമാരും ജനകളെ നേരായ വഴിക്കു നടത്തുവാനുള്ള നിർദേശങ്ങൾ നൽകുന്നുണ്ടങ്കിലും ജനങ്ങൾ ഇപ്പോൾ ചിന്നഭിന്നതയിൽ ചിതറിയവരാണ് എന്ന് കാണുന്നു. അവരോടു യേശുവിനു തോന്നിയ മനോഭാവം തീർച്ചയായും നമുക്കു മുണ്ടാകട്ടെ. നല്ല മനസാക്ഷികളുടെ കാവൽക്കാരായി നമുക്ക് മാറുവാൻ ശ്രമിക്കാം.

RELATED STORIES

  • കോവിഡും, ജനങ്ങളും, പിന്നെ കേരളാ പോലീസും...... - ഇത്രമാത്രം ലോകജനത നിരാശയിലും ഭയത്തിലുമായിരിക്കുന്ന സാഹചര്യത്തിലും നമ്മുടെ നിയമ പാലകരില്‍ ചിലര്‍ കേരളത്തിന്‍റെ ചില ഭാഗത്ത് അഴിഞ്ഞാടുന്നു എന്ന ദു:ഖകരമായ വാര്‍ത്തകളും വീഡിയോ ദൃശ്യങ്ങളും ജനസമൂഹം നിരന്തരം ഇവിടെ കണ്ടുകൊണ്ടിരിക്കുന്നു. ചില പോലീസുക്കാര്‍ പൊതുജനത്തോട് യാതൊരു ബഹുമാനമോ സ്നേഹമോ ഇല്ലാത്ത നിലയില്‍ പെരുമാറുന്നതായി കാണുന്നു. നെയ്യാര്‍ഡാം പോലീസ് സ്റ്റേഷനിലെ ഒരു പോലീസുക്കാരന്‍ ജോലി സമയത്ത് ശരീരത്തില്‍ പകുതി യൂണിഫോം പോലും ധരിക്കാതെ, മാസ്ക്ക് ധരിക്കാതെ സ്റ്റേഷന്‍റെ മുമ്പില്‍ നിന്നു കൊണ്ട് പരാതിക്കാരനെയും ഒപ്പം ഉണ്ടായിരുന്ന പരാതിക്കാരന്‍റെ മകളെയും അസഭ്യവും വെല്ലുവിളിയും അഹങ്കാരവും നടത്തുന്നതായി ഞാന്‍ വീഡിയോയില്‍ കൂടി കാണാന്‍ ഇടയായി.

    നിത്യ ജീവനും നിത്യ മരണവും - വേദപുസ്തക ഭാഷയിൽ മരണം എന്നാൽ വേർപാട് എന്നാണ് അർത്ഥം .ദൈവത്തിൽ നിന്നും ഉള്ള വേർപാട് . നിത്യ മരണം എന്നാൽ ഏക സത്യ ദൈവത്തിൽ നിന്നും ഉള്ള തായ എന്നും എന്നേയ്ക്കുമായുള്ള വേർപാട് .

    വിസ്മയവും ഭയങ്കരവുമായുള്ളത് ദേശ സംഭവിക്കുന്നു - എബോള, സാർസ്,നിപ്പാ വൈറസ്, എച്ച് വൺ എൻ വൺ, ചിക്കൻ ഗുനിയ, ഡെങ്കിപ്പനി, ആന്ത്രാക്സ് ഇതുപോലെയുള്ള എത്ര മാരക വ്യാധികൾ ലോകത്തിൽ ഉണ്ടായി. 2017ലെ ഓഖി കൊടുങ്കാറ്റ് അതിനുപിന്നാലെ ഉണ്ടായ രണ്ട് മഹാപ്രളയങ്ങൾ നമ്മുടെ കേരളത്തെ പിടിച്ചുലച്ചു.ഇപ്പോഴിതാ കോവിഡ്-19 എന്ന

    ഡോ. രവി സഖറിയാസിന്റെ ജീവിതത്തിലേക്ക് അല്പ നേരം - മാതാപിതാക്കൾ ആംഗ്ലിക്കൻ വിശ്വാസികൾ ആയിരുന്നുവെങ്കിലും കൗമാരപ്രായത്തിൽ ഒരു നാസ്തിക ചിന്താഗതിയിൽ ഇദ്ദേഹം തുടർന്നു. ഇതിനു മുൻപ് തന്റെ സഹോദരിയുടെ നിർബന്ധ പ്രകാരം

    പ്രവാസകാലം ഇവിടെ എങ്ങനെയാണ്, ഒരു വിചിന്തനം - കണ്ണുനീരോടെ വിട ചൊല്ലുവാനല്ലാതെ മറ്റൊന്നിനും നമുക്കാവില്ലല്ലോ. അതേ കിഴക്കുനിന്നാരംഭിക്കുന്ന പ്രവാസ ജീവിതം പടിഞ്ഞാറെ ചക്രവാള സീമയിൽഅസ്തമിക്കുന്നു. അടുത്ത ഒരു ഉയർപ്പിനായി. ഇതിനെയാണ് പ്രവാസം എന്ന് വിളിക്കുന്നത്.

    അക്ഷരത്തിന്റെ ശുശ്രൂഷകന്മാർ - എന്നു ലോകത്തിലെ എറ്റവും വലിയ സാമ്പത്തിക ശക്തികളും, ആയുധ ബലമുള്ള രാജ്യങ്ങളും തിരിച്ചറിഞ്ഞിരിക്കുന്നു. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ തങ്ങളുടെ സമ്പത്തും, കൂട്ടി വച്ചിരിക്കുന്ന ആയുധങ്ങളും

    ബൈക്കും നാശം വിതറുന്ന ബാല്യ, കൗമാരങ്ങൾ - മൊബൈലിനായി വാശി പിടിച്ച എട്ടാംക്ളാസുകാരനെ അച്ഛന്‍ വഴക്കുപറഞ്ഞു. കുറച്ചുദിവസം പിണങ്ങിനടന്ന കുട്ടിയുടെ ബാഗ് പരിശോധിച്ച അച്ഛന്‍ കണ്ടത് പുതിയ. അച്ഛന്‍ കണ്ടത് പുതിയ മൊബൈൽ ഫോൺ. ചോദ്യം ചെയ്തപ്പോള്‍ അവന് പരിഹാസം. അടി കിട്ടിയപ്പോള്‍ ഒരു ചേട്ടന്‍ വാങ്ങിത്തന്നതാണെന്ന മറുപടി. കൂടുതൽ അന്വേഷിച്ചപ്പോഴേക്കും കുട്ടി മയക്കുമരുന്നു സംഘത്തിന്റെ കൈയ്യിൽപെട്ടിരുന്നു.

    മലയാളിയുടെ ഇംഗ്ലീഷ് മോശമാണോ❓ - ഇ .എൽ.റ്റി . സ് പരിക്ഷക്ക് Listening,Reading,Writing എന്നിവ ഒരേ ദിവസം തന്നെ പൂർത്തീകരിക്കണം. Speaking exam മറ്റ് പരീക്ഷൾക്ക് മുമ്പോ ശേഷമോ ആയിരിക്കും . ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ലോകത്തിലെ എല്ലാ പ്രധാന നഗരങ്ങളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. കേരളത്തിൽ അഞ്ചു പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ട്.

    സ്നേഹം പ്രകടനം ആകുമ്പോള്‍! - സ്വന്തജീവിതം ബലികൊടുക്കേണ്ടി വരുന്ന ഒരു കാര്യം തന്നെയാണ് ഈ അവിഹിതബന്ധം എന്നു പറയുന്നത്. ഇത് ഒറ്റ ദിവസം കൊണ്ട് വിടരുന്ന ഒരു ബന്ധം ആവണം എന്നില്ല. നോക്കിയും, സംസാരിച്ചും, വിവരങ്ങള്‍ കൈമാറിയും ഒക്കെ ബന്ധം അതിന്‍റെ ക്ലൈമാക്സിലേക്ക് ചെന്ന് ചേരുന്നു. അടര്‍ത്തിമാറ്റുവാന്‍ കഴിയാത്തവിധം ഡോപ്പാമിന്‍ എന്ന ഒരു ഹോര്‍മോണ്‍ അവരില്‍ രൂപം കൊള്ളുന്നു. വളരെ ശക്തമായ ഒരു ഹോര്‍മോണ്‍ ആണ് ഡോപ്പാമിന്‍. നേരത്തെ സൂചിപ്പിച്ച പ്രേമത്തിന്‍റെ പിമ്പില്‍ ഉള്ള വില്ലനും ഈ ഹോര്‍മോ ണിന്‍റെ പ്രവര്‍ത്തനം ആണ്. ഈ ഹോര്‍മോണ്‍ ഉണ്ടാവുന്നത് കൊണ്ട് പ്രായമോ, മതമോയ, ജാതിയോ, മാതാപിതാക്കളോ, ഭര്‍ത്താവോ, ഭാര്യയോ, കുട്ടികളോ ഒന്നിനും കമിതാക്കള്‍ തമ്മിലുള്ള ബന്ധം വേര്‍പെടു ത്തുവാന്‍ കഴിയാതെ വരുന്നു. എന്ത് ത്യാഗത്തിനും ഈ ഡോപ്പാമിന്‍ ഹോര്‍മോണ്‍ പ്രേരിപ്പിക്കുന്നു.

    ഉത്തമമായ ദുഃഖം - അതേ കുറിച്ചു ദു:ഖിക്കുന്നതിൽ തെറ്റില്ല എന്നാൽ ദൈവമക്കളെന്ന നിലയിൽ ദു:ഖം നിയന്ത്രണ വിധേയമാക്കുവാൻ നമുക്കു സാധിക്കും. അതു സാധിക്കുന്നത് നാം എത്രമാത്രം പ്രയാസമനുഭവിക്കുന്നുവെന്നു കർത്താവിനോടു പറയുന്നതിൽ കൂടിയും, അവന്റെ സഹായം അപേക്ഷിച്ചും കൊണ്ടു് ജീവിക്കുന്നവരുടെ ആവശ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ചുമതലകൾ ഏറ്റെടുക്കുന്നതിലും കൂടെയാണ്. വേദനാജനകമായ ഓർമ്മകൾ ഇടയ്ക്കിടയ്ക്കു ഉണ്ടായെന്നു വരാം." ജീവിതം ആവശ്യപ്പെടുന്ന കാര്യങ്ങളിൽ നിന്നു പിന്തിരിയുവാൻ ചിലപ്പോൾ പ്രേരിപ്പിക്കപ്പെട്ടു എന്നു വരാം. അങ്ങനെയുള്ള അവസരങ്ങളിൽ ദൈവം നമ്മെ ഒരു പ്രത്യേക ഉദ്ദേശ്യത്തിനായി ഇവിടെ ശേഷിപ്പിച്ചിരിക്കുന്നു എന്നു നാം ഓർക്കേണ്ടതാണ്.അതായത് അവനെ ആരാധിക്കുന്നതിനും ,സേവിക്കുന്നതിനും, മറ്റുള്ളവരെ സഹായിക്കുന്നതിനുമായി ദൈവസഹായത്താൽ നമ്മുടെ ദു:ഖം ഉത്തമ ദു:ഖം ആക്കിത്തീർക്കുവാൻ സാധിക്കുന്നതാണു്. പ്രീയരെ നമ്മുടെ കണ്ണുകൾക്കു കണ്ണിരില്ലെങ്കിൽ നമ്മുടെ ആത്മാവിനു മഴവില്ലു ലഭിക്കുവാൻ ഇടയാകുകയില്ല.

    ഡേവിഡ് ലിവിംഗ്സ്റ്റൻ - 1813 ൽ സ്കോട്ലന്റിൽ ജനിച്ച ഡേവിഡ് ലിവിംഗ്സ്റ്റന്നിന്റെ ജീവിത കഥ ആരേയും കോരിത്തരിപ്പിക്കുന്നതാണ്. ഒരു ബാലനായിരുന്നപ്പോൾ തന്നെകുറിച്ച് വായിച്ച ഒരു ചെറിയ പുസ്തകം ഇപ്പോഴും ഓർമ്മയിൽ നിൽക്കുന്നു. മറ്റുപലരേയും പോലെ ദുഃഖം നിറഞ്ഞ ഒരു ബാല്യമായിരുന്നു തന്റേതും. തന്റെ കുടുംബത്തിലെ ദാരിദ്യം നിമിത്തം പത്താമെത്ത വയസു മുതൽ ജോലി ചെയ്യേണ്ടി വന്നു. 26 വയസ്സ് വരെ ആ ജോലി തുടർന്നു. പിന്നീടാണ് താൻ ആഫ്രിക്കയിലേക്ക് ഒരു മിഷനറിയായി പോയത്. ഒരു ചെറിയ ബാലനായിരിക്കുമ്പോൾ തന്റെ മാതാവ് എന്നും ഡേവിഡിനെ തന്റെ കൈകളിൽ എടുത്ത് പ്രാർത്ഥിക്കുമായിരുന്നു. പ്രിയ മാതാവ് പ്രാർത്ഥിക്കുമ്പോൾ തന്റെ കണ്ണുനീർ ഡേവിഡിന്റെ തലയിൽ വീഴുമായിരുന്നു. ഒരു ദിവസം പ്രിയ ഡേവിഡ് തന്റെ മാതാവിനോട് ഇപ്രകാരം ചോദിച്ചു, Mom, when you pray, why do you wet my head with your tears? മമ്മീ, നീ പ്രാർത്ഥിക്കുമ്പോൾ നിന്റെ കണ്ണുനീർ കൊണ്ട് എന്റെ തലയെ നനയ്ക്കുന്നത് എന്തിനാണ്? ആ ചോദ്യത്തിന് ഒരു ശരിയായ ഉത്തരം പറയുവാൻ ആ മാതാവിന് കഴിഞ്ഞിരുന്നില്ല. എങ്കിലും താൻ ഇങ്ങനെ പറഞ്ഞു. ഡേവിഡേ, തിന്റെ തല വളരെ മൃദുവാണ്, എന്റെ കണ്ണുനീർ ഇങ്ങനെ വീഴുമ്പോൾ അത് കട്ടിയുള്ളതായിതീരും.

    ക്രിസ്തുവിലുള്ളവര്‍ മിഷനറിമാര്‍ - മൊബൈല്‍ ഫോണും, ഇന്‍റര്‍നെറ്റും, ഡിഷ് ടി.വി.യും ഭാരതത്തിലെ മിക്കവാറും ഗ്രാമങ്ങളിലും എത്തികഴിഞ്ഞു. പക്ഷേ പ്രഭാകര്‍ ചാച്ചയെപ്പോലെ ഒരു ക്രിസ്തു ശിഷ്യനെ കണ്ടുമുട്ടുവാന്‍ കൊതിക്കുന്നവര്‍ അസംഖ്യമാണ്. നമ്മുടെ വിശാലമായ ദൗത്യത്തിന്‍റെ പ്രസക്തി ഇവിടെ വര്‍ദ്ധിക്കുകയാണ്. നമ്മുടെ സ്വയത്തെ ഇല്ലാതാക്കി ക്രൂശ് എടുത്തുകൊണ്ട് ക്രിസ്തുവിനെ അനുഗമിക്കുവാന്‍ സി.റ്റി.സ്റ്റഡ് മുന്നിറിയിപ്പ് നല്‍കുന്നു. സമ്പൂര്‍ണ്ണമായ സമര്‍പ്പണം ഉണ്ടെങ്കില്‍ നാം ദൈവകരങ്ങളില്‍ ഉപയോഗിക്കപ്പെടുവാന്‍ മറ്റൊരു യോഗ്യതയും ആവശ്യമില്ലെന്ന് ഡി.എന്‍.മൂഡിയുടെ ചരിത്രം നമ്മെ പഠിപ്പിക്കുന്നു.

    സമര്‍ത്ഥനായ ലേഖകന്‍റെ എഴുത്തുകോലിനെ പരിശുദ്ധാത്മാവ് നിയന്ത്രിക്കട്ടെ കൊച്ചുമോന്‍, ആന്താരിയേത്ത്. - വായില്‍ വരുന്നത് കോതക്ക് പാട്ടുപോലെ എന്ന് വിഢിത്തരവും എഴുതുകയും അത് ക്രൈസ്തവ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നത് അപമാനമാണ്, അപലപനീയമാണ്. ഒരു വ്യക്തിക്ക് എഴുതുവാനുള്ള കഴിവ് തരുന്നത് ദൈവത്തില്‍ നിന്നും ആണ്. ആ കഴിവ് ദൈവനാമ മഹത്വത്തിനായി പ്രയോഗിക്കണം. ലേഖനം വായിക്കുന്ന ആളിന്‍റെ ആത്മീയ പ്രചോദനത്തിനും, മാനസാന്തരത്തിനും മുഖാന്തരം ആയിതീരണം എഴുത്തുകള്‍. മറിച്ച് വ്യക്തിഹത്യ നടത്തി ഒരുവനെ കൊച്ചാക്കുന്നതും, പിന്‍മാ റ്റത്തിലേക്ക് നയിക്കുന്നതും ആയിരിക്കരുത്.

    മരുന്നിനേക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്ന രോഗനിര്‍ണ്ണയം - ഗിലെയാദില്‍ സുഗന്ധതൈലം ഇല്ലയോ? അവിടെ വൈദ്യന്‍ ഇല്ലയോ? എന്‍െറ ജനത്തിന്‍പുത്രിക്കു രോഗശമനം വരാതെ ഇരിക്കുന്നതെന്തു?' (യിരെമ്യാവു 8:22)

    പ്രേക്ഷിത പ്രവൃത്തി തപസ്യയായി കരുതിയ ഞങ്ങളുടെ റിബേക്ക അമ്മച്ചി - മകന്‍ സ്റ്റാന്‍ലിയെ അമേരിക്കന്‍ ഐക്യനാടുകളിലെ ഏറ്റവും വലിയ പോലീസ് സേനയായ ന്യൂയോര്‍ക്ക് സിറ്റി പൈല്‍സ് ഡിപാര്‍ട്ട്മെന്‍റില്‍ മലയാളിസമൂഹത്തിന് മാത്രമല്ല