പ്രവാസകാലം ഇവിടെ എങ്ങനെയാണ്, ഒരു വിചിന്തനം

പ്രവാസം എന്ന വാക്ക് നമുക്ക് വളരെ പരിചിതമായ പദമാണ്. ഈ കാലഘട്ടത്തിൽ വളരെയധികം മുഴങ്ങി കേൾക്കുന്ന ശബ്ദമാണ് പ്രവാസികൾ. ആരാണ് ഇവിടത്തെ പ്രവാസികൾ? സത്യത്തിൽ നാം എല്ലാവരും പ്രവസികൾ അല്ലേ? sojourn എന്ന പദമാണ് ഇംഗ്ലീഷിൽ കാണാൻ കഴിയുന്നത്. ഇതിൻ്റെ അർത്ഥം താൽകാലികമായി ഭൂമിയിൽ പാർക്കുവാൻ വന്നവർ എന്നാണ്. ഇതിന് പരദേശി എന്നൊരു പദം കൂടി പലയിടത്തും കാണാൻ കഴിയുന്നു. ഒരു പരദേശിക്ക് ഇവിടെ സ്വന്തം എന്ന് പറയുവാൻ ഒന്നും ഇല്ല. ഒരു ദേശവും അവന് സ്ഥിരവുമല്ല. 

ഉലകത്തെ ഒരു കൈപ്പടിയിൽ ഒതുക്കാം എന്ന് വിചാരിച്ച് കച്ചകെട്ടിയിറങ്ങിയ മഹാരഥന്മാർ അനവധിയാണ്. അതിൽ ചിലരാണ് മഹാനായ അലക്സാണ്ടർ, നെപ്പോളിയൻ, ഹിറ്റ്ലർ, റോമൻ ഭരണാധികാരിയായിരുന്ന നീറോ, ഡൊമി ഷ്യൻ ഇങ്ങനെ നീളുന്നു പട്ടികകൾ. പക്ഷേ ഇന്ന് അവർ എവിടെ? അവർ എവിടെ പോയി? ഈ ചോദ്യത്തിന് പലർക്കും ഉത്തരം പറയുവാൻ കഴിയുകയില്ല എന്നതാണ് സത്യം.


ഞാൻ ഈ പദത്തെ ഇവിടെ കുറിക്കുവാൻ കാരണം ഇപ്രകാരമാണ്  ഇപ്പോഴെത്തെ കോറോണ (കോവിഡ് 19) കാലത്ത് ഏറ്റവും അധികം മുഴങ്ങി കേട്ടുക്കൊണ്ടിരിക്കുന്ന ശബ്ദമാണ് പ്രവാസികൾ എന്നുള്ളത്. സത്യത്തിൽ ആരാണ് പ്രവാസികൾ?


പ്രവാസികൾക്ക് പല പേരുകൾ വിശുദ്ധ വേദപുസ്തകം നൽകുന്നത് നാം ശ്രദ്ധിച്ചു വായിച്ചാൽ കാണാവുന്നതാണ് കാണുവാൻ കഴിയും.  പ്രവാസ ജീവിതത്തിന് ആദ്യമായി തുടക്കം കുറിക്കുന്നത് ആദാമും ഹൗവ്വയും ആണ്. അവർ പാർത്തിരുന്ന ഏദനിൽ നിന്ന് പുറത്താകുന്നതോടെ അവരുടെ പ്രവാസകാലം തുടങ്ങുകയായി എന്ന് മനസ്സിലാക്കാവുന്നതാണ്.


ജന്മ ഭുമിയായിരുന്ന ഏദനിൽ നിന്ന് മറ്റൊരു ദേശത്തേക്കുള്ള കാൽവെപ്പ് ആയി മാറി. അവരാണ് ആദ്യമായി നമുക്ക് മുൻമ്പിൽ ഇതിനോടുള്ള ബന്ധത്തിൽ തുടക്കം കുറിച്ചത്. ഏദനിലെ സുഖ സൗഖര്യങ്ങളോടും ആഡംബരങ്ങളോടും ശീതള ചായകളും, മനം കവരുന്ന ദൈവത്തിൻ്റെ കരവിരുതും തുടങ്ങി ജീവിച്ചിരുന്നു. പക്ഷേ ഇതൊന്നും ഒന്നും അവർ ചെന്ന് പാർത്ത ദേശത്ത് ആസ്വദിക്കുവാൻ അവർക്ക് കഴിഞ്ഞില്ല എന്നതാണ് നഗ്നമായസത്യം. 


എന്തിനാണ് ദൈവം അവരെ ഏദനിൽ ആക്കിയത് ? 


തോട്ടം സൂക്ഷിക്കുവാനും തോട്ടത്തിൽ വേല ചെയ്യുവാനും ഈ രണ്ട് പ്രധാന കാര്യങ്ങൾക്കായിട്ടാണ് ദൈവം അവരെ തോട്ടത്തിൽ ആക്കിയത്  (ഉല്പത്തി 2:15 ). എന്നാൽ ആ കാര്യത്തിൽ അവർ എത്രമാത്രം വിശ്വസ്തരായിരുന്നു എന്നുള്ളത് ചിന്തിക്കേണ്ടിയിരിക്കുന്നു.


ഹൗവ്വയുടെ പ്രവൃത്തി ദോഷവും ആദാമിൻ്റെ ശ്രദ്ധക്കുറവും അവർ അവരുടെ ജന്മ ഭുമിയിൽ നിന്നും പരദേശവാസത്തിലേക്ക് പുറം തള്ളപ്പെട്ടു. ഉല്പത പുസ്തകം നാലാം അദ്ധ്യായത്തിലേക്ക് വരുമ്പോൾ കയീനും പരദേശിയായി പോകുന്ന കാരണങ്ങൾ വിശദീകരിച്ചിട്ടുണ്ട്. കയീനോട് ദൈവം പറയുന്ന ഒരു വാക്ക് ഇവിടെ വളരെ ശ്രദ്ധേയമാണ്. നീ ഭുമിയിൽ ഉഴന്നലയുന്നവൻ ആകും എന്നുള്ളതാണ്. ഉഴലുക എന്ന പദത്തിന് ആഗേലയ പദം vagabond എന്നാണ്. ഈ പദത്തിൽ വളരെയധികം നാനാർത്ഥങ്ങൾ അടങ്ങിയിട്ടുണ്ട് എന്ന് കാണാൻ കഴിയുന്നുണ്ട്.'

മറ്റൊരു പദം  fugitive എന്ന പദം മാണ്. ഇതിനർത്ഥം അഭയാർത്ഥിയായി നാടുവിടുക എന്നതാണ്. അതായത് ഉൽപ്പത്തി പുസ്തകത്തിൻ്റെ ആരംഭം മുതൽ തന്നെ ജനത്തിൻ്റ പ്രവാസ കാലാട്ടം ആരംഭിച്ചു കഴിഞ്ഞു. 


എന്നാൽ പ്രവാസത്തെക്കുറിച്ച് നാം കൂടുതൽ മനസിലാക്കിയിട്ടുള്ളത് യിസ്രായേൽ ജനത്തിൻ്റെ ബാബിലോണ്യ പ്രവാസകാലത്തേയാണ്. എന്നാൽ അതിനും മുൻമ്പേ നമ്മുടെ പൂർവ്വപിതാക്കന്മാരിൽ മിക്കവരും പ്രവാസികൾ ആയിരുന്നു എന്നതാണ് ഒരു നഗ്നസത്യം. എന്നാൽ ബാബിലോണ്യ പ്രവാസകാലത്തിനും അസീറിയ പ്രവാസകാലത്തിനും Exile എന്നും Captivity എന്നുമാണ്. വ്യത്യസ്ത അർത്ഥങ്ങളാണ് ഈ രണ്ട് പദങ്ങൾക്കുമുളളത്.  പ്രവാസം,  പ്രവാസകാലം എന്നതിനെ സൂചിപ്പിക്കുന്നു. 


വിശുദ്ധ വേദപുസ്തകത്തിൻ്റെ ആധികാരികതയിൽ ഈ ഭുമിയിലെ സകല മനുഷ്യരും പരദേശികൾ അഥവാ പ്രവാസികൾ ആണ്. പ്രവാസം എന്ന പദത്തിന് കൊടുത്തിരിക്കുന്ന യതാർത്ഥ അർത്ഥം ചുരുക്കം ചില സമയങ്ങൾ എന്നാണ്. അഥവാ ഒരു സമയത്തിൻ്റെ കാലയളവിനെ സൂചിപ്പിക്കുന്നു. നിശ്ചിത സമയം കഴിയുമ്പോൾ ആരായാലും മടങ്ങിപോയേ മതിയാകു. അതുകൊണ്ടാണ് പത്രോസ് പറയുന്നത് നമ്മുടെ പ്രവാസകാലം ഭയത്തോടെ കഴിപ്പാൻ പഠിപ്പിക്കുന്നത് (1 പത്രോ 1:17). 


നമ്മുടെ നാട്ടിൽ നിന്നും പ്രവാസികളായി വിദേശത്തേക്ക് ചേക്കേറിയവർ ധാരാളമാണ്. വർണ്ണിക്കാവുന്നതിനപ്പുറമാണ് അവരുടെ ജീവിതം. ഒരു നേരത്തേ അന്നത്തിനുവേണ്ടി ശൈത്യത്തോടും താപത്തോടും പടപ്പൊരുതി ഊണും ഉറക്കവും ഇല്ലാതെ ജീവിതത്തിൻ്റെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കുവാൻ ആവലോടെ പണിയെടുക്കുന്ന തൊഴിലാളി സമൂഹത്തേയാണ് നമുക്ക് കൂടുതലും ദർശിക്കുവാൻ ഇവിടെ കഴിയുന്നത്. ഈ സമൂഹത്തേയാണ് പ്രവാസികൾ എന്ന് നാം യഥാർത്ഥമായി വിളിക്കുന്നത്. 


എന്താണ് ഒരു പ്രവാസത്തിൻ്റെ മാനദണ്ഡങ്ങൾ? 


പ്രവാസം എന്ന വക്കിൻ്റെ അർത്ഥ തലങ്ങൾ ഞാൻ മുകളിൽ സൂചിപ്പിച്ചിട്ടുണ്ട്. ആകയാൽ ആവർത്തന വിരസത വരുത്താതെ ആ വാക്കിൻ്റെ ശരിയായ രൂപം ഇവിടെ രേഖപ്പെടുത്തട്ടെ.  അടിമ എന്നതാണ് പലയിടത്തും കാണുന്നത് പകലന്തിയോളം ചുമട് എടുത്ത് വൈകിട്ട് വീടണയുണ മ്യഗ സമനമാണ് മനുഷ്യൻ . അടിമ എന്ന പദം വിശകലനം ചെയ്യുമ്പോൾ നുകം എന്ന പദം ചേർത്തുവെച്ചങ്കിൽ മാത്രമേ ആ പദത്തിന് പൂർത്തീകരണം വരികയുള്ളു. നുകം വെച്ച മൃഗത്തിൻ്റെ ചുമലിൽ നിന്ന് യജമാനൻ സന്ധ്യാ സമയത്ത് നുകം അഴിച്ചുമാറ്റി അതിനെ വിശ്രമത്തിനായി അയക്കുന്നു .


പ്രവാസം എന്നതിൻ്റെ മാനദണ്ഡം അടിമ നുകം എന്ന ഒറ്റ വാക്ക് കൊണ്ട് പരിപോഷിപ്പിക്കുന്നതാണ് ഉത്തമം കാരണം അടിമ എന്നതിന് ഡൂലോസ് എന്നും നുകം അഴിച്ചു മാറ്റുന്നതിന് അനലൂയീസ് എന്ന പദവുമാണ് കൊടുത്തിരിക്കുന്നത് . പ്രിയരേ നാം എല്ലാവരും പ്രവാസ ജീവിതത്തിൽ ആണ് . കവീ വരൻ്റെ ഭാഷയിൽ തോളത്ത് ഘനം തൂങ്ങുന്ന തണ്ടും പേറി ജീവിതയാത്രയുടെ പ്രവാസികൾ ആണ് നാം ഓരോരുത്തരും . ഒന്നല്ലങ്കിൽ മറ്റൊരർത്ഥത്തിൽ നാം ഈ ലോകത്തിലെ അടിമകൾ ആണ് . നമ്മുടെ ജീവിതത്തിൻ്റെ സായാഹ്ന സന്ധ്യയിൽ, പടിഞ്ഞാറെ ചക്രവാള സീമയിൽ സൂര്യൻ്റെ കിരണങ്ങൾ ചെങ്കതിരായി വിതറുമ്പോൾ യജമാനൻ നമ്മുടെ നുകം അഴിച്ചുമാറ്റി വിശ്രമത്തിനായി നമ്മേ പറഞ്ഞു വിടും .... അതേ ! പ്രവാസ ജീവിതത്തിൻ്റെ സായാഹന നയമാണ്.


ആർത്തലക്കുന്ന പരിഭവങ്ങൾ, വേദനകൾ, നിരാശകൾ, സഹിക്കുവാൻ കഴിയുന്നതിനുമപ്പുറം ചുമന്നിട്ടുള്ള ചുവടുകൾ ഇവക്കെല്ലാം വിരാമം ഇടുമ്പോൾ നാം പറയുന്ന പ്രവാസ ജീവിതം തീരും. സപ്ത സ്വരങ്ങൾ കൊണ്ടും മേളകർത്താരാഗങ്ങൾ കൊണ്ടും ശ്രുതിമധുരമായ രാഗങ്ങളാൽ കോർത്തിണക്കിയ ജീവിതം പക്ഷേ ശ്രുതി മീട്ടുന്ന തംബുരുവിൻ്റെ തന്ത്രികൾപ്പൊട്ടുമ്പോൾ ഉണ്ടാകുന്ന ആ അപശ്രുതിപ്പോലെയാണ് നമ്മുടെ സ്നേഹ ബന്ധങ്ങൾ അവരുടെ പ്രവാസ ജീവിതം തീർത്ത് സ്വന്ത ദേശത്തേക്ക് യാത്രയാകുമ്പോൾ.


കണ്ണുനീരോടെ വിട ചൊല്ലുവാനല്ലാതെ മറ്റൊന്നിനും നമുക്കാവില്ലല്ലോ. അതേ കിഴക്കുനിന്നാരംഭിക്കുന്ന പ്രവാസ ജീവിതം പടിഞ്ഞാറെ ചക്രവാള സീമയിൽഅസ്തമിക്കുന്നു. അടുത്ത ഒരു ഉയർപ്പിനായി. ഇതിനെയാണ് പ്രവാസം എന്ന് വിളിക്കുന്നത്.

RELATED STORIES

  • കോവിഡും, ജനങ്ങളും, പിന്നെ കേരളാ പോലീസും...... - ഇത്രമാത്രം ലോകജനത നിരാശയിലും ഭയത്തിലുമായിരിക്കുന്ന സാഹചര്യത്തിലും നമ്മുടെ നിയമ പാലകരില്‍ ചിലര്‍ കേരളത്തിന്‍റെ ചില ഭാഗത്ത് അഴിഞ്ഞാടുന്നു എന്ന ദു:ഖകരമായ വാര്‍ത്തകളും വീഡിയോ ദൃശ്യങ്ങളും ജനസമൂഹം നിരന്തരം ഇവിടെ കണ്ടുകൊണ്ടിരിക്കുന്നു. ചില പോലീസുക്കാര്‍ പൊതുജനത്തോട് യാതൊരു ബഹുമാനമോ സ്നേഹമോ ഇല്ലാത്ത നിലയില്‍ പെരുമാറുന്നതായി കാണുന്നു. നെയ്യാര്‍ഡാം പോലീസ് സ്റ്റേഷനിലെ ഒരു പോലീസുക്കാരന്‍ ജോലി സമയത്ത് ശരീരത്തില്‍ പകുതി യൂണിഫോം പോലും ധരിക്കാതെ, മാസ്ക്ക് ധരിക്കാതെ സ്റ്റേഷന്‍റെ മുമ്പില്‍ നിന്നു കൊണ്ട് പരാതിക്കാരനെയും ഒപ്പം ഉണ്ടായിരുന്ന പരാതിക്കാരന്‍റെ മകളെയും അസഭ്യവും വെല്ലുവിളിയും അഹങ്കാരവും നടത്തുന്നതായി ഞാന്‍ വീഡിയോയില്‍ കൂടി കാണാന്‍ ഇടയായി.

    നിത്യ ജീവനും നിത്യ മരണവും - വേദപുസ്തക ഭാഷയിൽ മരണം എന്നാൽ വേർപാട് എന്നാണ് അർത്ഥം .ദൈവത്തിൽ നിന്നും ഉള്ള വേർപാട് . നിത്യ മരണം എന്നാൽ ഏക സത്യ ദൈവത്തിൽ നിന്നും ഉള്ള തായ എന്നും എന്നേയ്ക്കുമായുള്ള വേർപാട് .

    വിസ്മയവും ഭയങ്കരവുമായുള്ളത് ദേശ സംഭവിക്കുന്നു - എബോള, സാർസ്,നിപ്പാ വൈറസ്, എച്ച് വൺ എൻ വൺ, ചിക്കൻ ഗുനിയ, ഡെങ്കിപ്പനി, ആന്ത്രാക്സ് ഇതുപോലെയുള്ള എത്ര മാരക വ്യാധികൾ ലോകത്തിൽ ഉണ്ടായി. 2017ലെ ഓഖി കൊടുങ്കാറ്റ് അതിനുപിന്നാലെ ഉണ്ടായ രണ്ട് മഹാപ്രളയങ്ങൾ നമ്മുടെ കേരളത്തെ പിടിച്ചുലച്ചു.ഇപ്പോഴിതാ കോവിഡ്-19 എന്ന

    ഡോ. രവി സഖറിയാസിന്റെ ജീവിതത്തിലേക്ക് അല്പ നേരം - മാതാപിതാക്കൾ ആംഗ്ലിക്കൻ വിശ്വാസികൾ ആയിരുന്നുവെങ്കിലും കൗമാരപ്രായത്തിൽ ഒരു നാസ്തിക ചിന്താഗതിയിൽ ഇദ്ദേഹം തുടർന്നു. ഇതിനു മുൻപ് തന്റെ സഹോദരിയുടെ നിർബന്ധ പ്രകാരം

    ഈ രാത്രിയും കഴിഞ്ഞു പോകും - പതിനായിരക്കണക്കിന് പ്രവാസികൾ ആശങ്കാകുലരാണ്. അവർ അവരുടെ സ്വന്ത നാടുകളിലേക്ക് തിരികെപോകാൻ വെമ്പൽ കൊള്ളുന്നു. മിക്ക രാജ്യങ്ങളിലും ആരാധന കൂട്ടായായ്മകൾ നിർത്തലാക്കേണ്ടിവന്നിരിക്കുകയാണ്. ഇങ്ങനെയുള്ള വിവിധ മാനസിക അവസ്ഥയിൽക്കൂടി കടന്ന് പോകുന്ന വ്യക്തികളെയൊക്കെ ക്ലേശിപ്പിക്കുന്ന മനോഭാവമാണ് പലർക്കും ഈ നാളുകളിൽ

    അക്ഷരത്തിന്റെ ശുശ്രൂഷകന്മാർ - എന്നു ലോകത്തിലെ എറ്റവും വലിയ സാമ്പത്തിക ശക്തികളും, ആയുധ ബലമുള്ള രാജ്യങ്ങളും തിരിച്ചറിഞ്ഞിരിക്കുന്നു. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ തങ്ങളുടെ സമ്പത്തും, കൂട്ടി വച്ചിരിക്കുന്ന ആയുധങ്ങളും

    ബൈക്കും നാശം വിതറുന്ന ബാല്യ, കൗമാരങ്ങൾ - മൊബൈലിനായി വാശി പിടിച്ച എട്ടാംക്ളാസുകാരനെ അച്ഛന്‍ വഴക്കുപറഞ്ഞു. കുറച്ചുദിവസം പിണങ്ങിനടന്ന കുട്ടിയുടെ ബാഗ് പരിശോധിച്ച അച്ഛന്‍ കണ്ടത് പുതിയ. അച്ഛന്‍ കണ്ടത് പുതിയ മൊബൈൽ ഫോൺ. ചോദ്യം ചെയ്തപ്പോള്‍ അവന് പരിഹാസം. അടി കിട്ടിയപ്പോള്‍ ഒരു ചേട്ടന്‍ വാങ്ങിത്തന്നതാണെന്ന മറുപടി. കൂടുതൽ അന്വേഷിച്ചപ്പോഴേക്കും കുട്ടി മയക്കുമരുന്നു സംഘത്തിന്റെ കൈയ്യിൽപെട്ടിരുന്നു.

    മലയാളിയുടെ ഇംഗ്ലീഷ് മോശമാണോ❓ - ഇ .എൽ.റ്റി . സ് പരിക്ഷക്ക് Listening,Reading,Writing എന്നിവ ഒരേ ദിവസം തന്നെ പൂർത്തീകരിക്കണം. Speaking exam മറ്റ് പരീക്ഷൾക്ക് മുമ്പോ ശേഷമോ ആയിരിക്കും . ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ലോകത്തിലെ എല്ലാ പ്രധാന നഗരങ്ങളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. കേരളത്തിൽ അഞ്ചു പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ട്.

    സ്നേഹം പ്രകടനം ആകുമ്പോള്‍! - സ്വന്തജീവിതം ബലികൊടുക്കേണ്ടി വരുന്ന ഒരു കാര്യം തന്നെയാണ് ഈ അവിഹിതബന്ധം എന്നു പറയുന്നത്. ഇത് ഒറ്റ ദിവസം കൊണ്ട് വിടരുന്ന ഒരു ബന്ധം ആവണം എന്നില്ല. നോക്കിയും, സംസാരിച്ചും, വിവരങ്ങള്‍ കൈമാറിയും ഒക്കെ ബന്ധം അതിന്‍റെ ക്ലൈമാക്സിലേക്ക് ചെന്ന് ചേരുന്നു. അടര്‍ത്തിമാറ്റുവാന്‍ കഴിയാത്തവിധം ഡോപ്പാമിന്‍ എന്ന ഒരു ഹോര്‍മോണ്‍ അവരില്‍ രൂപം കൊള്ളുന്നു. വളരെ ശക്തമായ ഒരു ഹോര്‍മോണ്‍ ആണ് ഡോപ്പാമിന്‍. നേരത്തെ സൂചിപ്പിച്ച പ്രേമത്തിന്‍റെ പിമ്പില്‍ ഉള്ള വില്ലനും ഈ ഹോര്‍മോ ണിന്‍റെ പ്രവര്‍ത്തനം ആണ്. ഈ ഹോര്‍മോണ്‍ ഉണ്ടാവുന്നത് കൊണ്ട് പ്രായമോ, മതമോയ, ജാതിയോ, മാതാപിതാക്കളോ, ഭര്‍ത്താവോ, ഭാര്യയോ, കുട്ടികളോ ഒന്നിനും കമിതാക്കള്‍ തമ്മിലുള്ള ബന്ധം വേര്‍പെടു ത്തുവാന്‍ കഴിയാതെ വരുന്നു. എന്ത് ത്യാഗത്തിനും ഈ ഡോപ്പാമിന്‍ ഹോര്‍മോണ്‍ പ്രേരിപ്പിക്കുന്നു.

    ഉത്തമമായ ദുഃഖം - അതേ കുറിച്ചു ദു:ഖിക്കുന്നതിൽ തെറ്റില്ല എന്നാൽ ദൈവമക്കളെന്ന നിലയിൽ ദു:ഖം നിയന്ത്രണ വിധേയമാക്കുവാൻ നമുക്കു സാധിക്കും. അതു സാധിക്കുന്നത് നാം എത്രമാത്രം പ്രയാസമനുഭവിക്കുന്നുവെന്നു കർത്താവിനോടു പറയുന്നതിൽ കൂടിയും, അവന്റെ സഹായം അപേക്ഷിച്ചും കൊണ്ടു് ജീവിക്കുന്നവരുടെ ആവശ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ചുമതലകൾ ഏറ്റെടുക്കുന്നതിലും കൂടെയാണ്. വേദനാജനകമായ ഓർമ്മകൾ ഇടയ്ക്കിടയ്ക്കു ഉണ്ടായെന്നു വരാം." ജീവിതം ആവശ്യപ്പെടുന്ന കാര്യങ്ങളിൽ നിന്നു പിന്തിരിയുവാൻ ചിലപ്പോൾ പ്രേരിപ്പിക്കപ്പെട്ടു എന്നു വരാം. അങ്ങനെയുള്ള അവസരങ്ങളിൽ ദൈവം നമ്മെ ഒരു പ്രത്യേക ഉദ്ദേശ്യത്തിനായി ഇവിടെ ശേഷിപ്പിച്ചിരിക്കുന്നു എന്നു നാം ഓർക്കേണ്ടതാണ്.അതായത് അവനെ ആരാധിക്കുന്നതിനും ,സേവിക്കുന്നതിനും, മറ്റുള്ളവരെ സഹായിക്കുന്നതിനുമായി ദൈവസഹായത്താൽ നമ്മുടെ ദു:ഖം ഉത്തമ ദു:ഖം ആക്കിത്തീർക്കുവാൻ സാധിക്കുന്നതാണു്. പ്രീയരെ നമ്മുടെ കണ്ണുകൾക്കു കണ്ണിരില്ലെങ്കിൽ നമ്മുടെ ആത്മാവിനു മഴവില്ലു ലഭിക്കുവാൻ ഇടയാകുകയില്ല.

    ഡേവിഡ് ലിവിംഗ്സ്റ്റൻ - 1813 ൽ സ്കോട്ലന്റിൽ ജനിച്ച ഡേവിഡ് ലിവിംഗ്സ്റ്റന്നിന്റെ ജീവിത കഥ ആരേയും കോരിത്തരിപ്പിക്കുന്നതാണ്. ഒരു ബാലനായിരുന്നപ്പോൾ തന്നെകുറിച്ച് വായിച്ച ഒരു ചെറിയ പുസ്തകം ഇപ്പോഴും ഓർമ്മയിൽ നിൽക്കുന്നു. മറ്റുപലരേയും പോലെ ദുഃഖം നിറഞ്ഞ ഒരു ബാല്യമായിരുന്നു തന്റേതും. തന്റെ കുടുംബത്തിലെ ദാരിദ്യം നിമിത്തം പത്താമെത്ത വയസു മുതൽ ജോലി ചെയ്യേണ്ടി വന്നു. 26 വയസ്സ് വരെ ആ ജോലി തുടർന്നു. പിന്നീടാണ് താൻ ആഫ്രിക്കയിലേക്ക് ഒരു മിഷനറിയായി പോയത്. ഒരു ചെറിയ ബാലനായിരിക്കുമ്പോൾ തന്റെ മാതാവ് എന്നും ഡേവിഡിനെ തന്റെ കൈകളിൽ എടുത്ത് പ്രാർത്ഥിക്കുമായിരുന്നു. പ്രിയ മാതാവ് പ്രാർത്ഥിക്കുമ്പോൾ തന്റെ കണ്ണുനീർ ഡേവിഡിന്റെ തലയിൽ വീഴുമായിരുന്നു. ഒരു ദിവസം പ്രിയ ഡേവിഡ് തന്റെ മാതാവിനോട് ഇപ്രകാരം ചോദിച്ചു, Mom, when you pray, why do you wet my head with your tears? മമ്മീ, നീ പ്രാർത്ഥിക്കുമ്പോൾ നിന്റെ കണ്ണുനീർ കൊണ്ട് എന്റെ തലയെ നനയ്ക്കുന്നത് എന്തിനാണ്? ആ ചോദ്യത്തിന് ഒരു ശരിയായ ഉത്തരം പറയുവാൻ ആ മാതാവിന് കഴിഞ്ഞിരുന്നില്ല. എങ്കിലും താൻ ഇങ്ങനെ പറഞ്ഞു. ഡേവിഡേ, തിന്റെ തല വളരെ മൃദുവാണ്, എന്റെ കണ്ണുനീർ ഇങ്ങനെ വീഴുമ്പോൾ അത് കട്ടിയുള്ളതായിതീരും.

    ക്രിസ്തുവിലുള്ളവര്‍ മിഷനറിമാര്‍ - മൊബൈല്‍ ഫോണും, ഇന്‍റര്‍നെറ്റും, ഡിഷ് ടി.വി.യും ഭാരതത്തിലെ മിക്കവാറും ഗ്രാമങ്ങളിലും എത്തികഴിഞ്ഞു. പക്ഷേ പ്രഭാകര്‍ ചാച്ചയെപ്പോലെ ഒരു ക്രിസ്തു ശിഷ്യനെ കണ്ടുമുട്ടുവാന്‍ കൊതിക്കുന്നവര്‍ അസംഖ്യമാണ്. നമ്മുടെ വിശാലമായ ദൗത്യത്തിന്‍റെ പ്രസക്തി ഇവിടെ വര്‍ദ്ധിക്കുകയാണ്. നമ്മുടെ സ്വയത്തെ ഇല്ലാതാക്കി ക്രൂശ് എടുത്തുകൊണ്ട് ക്രിസ്തുവിനെ അനുഗമിക്കുവാന്‍ സി.റ്റി.സ്റ്റഡ് മുന്നിറിയിപ്പ് നല്‍കുന്നു. സമ്പൂര്‍ണ്ണമായ സമര്‍പ്പണം ഉണ്ടെങ്കില്‍ നാം ദൈവകരങ്ങളില്‍ ഉപയോഗിക്കപ്പെടുവാന്‍ മറ്റൊരു യോഗ്യതയും ആവശ്യമില്ലെന്ന് ഡി.എന്‍.മൂഡിയുടെ ചരിത്രം നമ്മെ പഠിപ്പിക്കുന്നു.

    സമര്‍ത്ഥനായ ലേഖകന്‍റെ എഴുത്തുകോലിനെ പരിശുദ്ധാത്മാവ് നിയന്ത്രിക്കട്ടെ കൊച്ചുമോന്‍, ആന്താരിയേത്ത്. - വായില്‍ വരുന്നത് കോതക്ക് പാട്ടുപോലെ എന്ന് വിഢിത്തരവും എഴുതുകയും അത് ക്രൈസ്തവ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നത് അപമാനമാണ്, അപലപനീയമാണ്. ഒരു വ്യക്തിക്ക് എഴുതുവാനുള്ള കഴിവ് തരുന്നത് ദൈവത്തില്‍ നിന്നും ആണ്. ആ കഴിവ് ദൈവനാമ മഹത്വത്തിനായി പ്രയോഗിക്കണം. ലേഖനം വായിക്കുന്ന ആളിന്‍റെ ആത്മീയ പ്രചോദനത്തിനും, മാനസാന്തരത്തിനും മുഖാന്തരം ആയിതീരണം എഴുത്തുകള്‍. മറിച്ച് വ്യക്തിഹത്യ നടത്തി ഒരുവനെ കൊച്ചാക്കുന്നതും, പിന്‍മാ റ്റത്തിലേക്ക് നയിക്കുന്നതും ആയിരിക്കരുത്.

    മരുന്നിനേക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്ന രോഗനിര്‍ണ്ണയം - ഗിലെയാദില്‍ സുഗന്ധതൈലം ഇല്ലയോ? അവിടെ വൈദ്യന്‍ ഇല്ലയോ? എന്‍െറ ജനത്തിന്‍പുത്രിക്കു രോഗശമനം വരാതെ ഇരിക്കുന്നതെന്തു?' (യിരെമ്യാവു 8:22)

    പ്രേക്ഷിത പ്രവൃത്തി തപസ്യയായി കരുതിയ ഞങ്ങളുടെ റിബേക്ക അമ്മച്ചി - മകന്‍ സ്റ്റാന്‍ലിയെ അമേരിക്കന്‍ ഐക്യനാടുകളിലെ ഏറ്റവും വലിയ പോലീസ് സേനയായ ന്യൂയോര്‍ക്ക് സിറ്റി പൈല്‍സ് ഡിപാര്‍ട്ട്മെന്‍റില്‍ മലയാളിസമൂഹത്തിന് മാത്രമല്ല