"എന്‍റെ തോമാച്ചാ താന്‍ ഇപ്പോഴും ഈ മാവ് കായിക്കാന്‍ കാത്തിരിക്കുകയാണോ? വെറുതെ സ്ഥലം മെനക്കെ ടുത്താതെ വെട്ടി കളയരുതോ? എത്ര നാളായി തന്‍റെ ഈ കാത്തിരിപ്പ്? മുറ്റത്തെ മാവിന്‍ ചില്ലകളിലേക്കു നോക്കിക്കൊണ്ട് പ്രതീക്ഷയോടെ നില്‍ക്കുന്ന തോമാച്ചനോട് വര്‍ഗ്ഗീയ് മുതലാളി ചോദിച്ചു. തന്‍റെ വീട്ടില്‍ വര്‍ഷങ്ങളായിട്ടുള്ള ജോലി ക്കാരനാണ് തോമാച്ചന്‍. ഫലവൃക്ഷങ്ങളുടെ ഒരു മനോഹരമായ തോട്ടമുണ്ട് വര്‍ഗ്ഗീസ് മുതലാളിക്ക്. അതിന്‍റെ സംരക്ഷണം തോമാച്ചന്‍റെ ചുമതലയാണ്.

"കായിച്ചു കിട്ടിയാല്‍ നല്ല ഇനം മാങ്ങയാണെന്നാ തൈ വാങ്ങിയപ്പോള്‍ നഴ്സറി ഉടമ പറഞ്ഞത് മുതലാളി". "അതിനിപ്പോള്‍ എത്ര വര്‍ഷങ്ങളായി കാത്തിരിക്കുന്നു തോമാച്ചാ. ഇനിയും കായിക്കുമൊ?"

"ഒരു വര്‍ഷം കൂടി നോക്കാം മുതലാളി."

അയല്‍വീട്ടിലെ ജോണിയും ഈ സംഭാഷണത്തില്‍ പങ്കുചേര്‍ന്നു, "വര്‍ഗ്ഗീസ് അങ്കിളെ, ഈ മാവ് കായിച്ചു കിട്ടാന്‍ വേണ്ടി തോമോച്ചേട്ടന്‍ എന്തു വിലയും കൊടുക്കുമെന്നാ തോന്നുന്നത്!".

"ശരിയാ ജോണി, തോമാച്ചന്‍റെ ക്ഷമയെ ഞാന്‍ സമ്മതിച്ചു കൊടുക്കുന്നു. എന്താണേലും ഒരു വര്‍ഷം കൂടി തോമാച്ചന്‍ പറഞ്ഞതു പോലെ നോക്കാം."

കൂട്ടുകാരുമായി നേരം ചിലവഴിച്ച ശേഷം ജോണി വീട്ടില്‍ എത്തിയപ്പോള്‍ സന്ധ്യയായിരുന്നു. അമ്മച്ചിയുടെ പ്രാര്‍ത്ഥനയുടെ ശബ്ദം കേള്‍ക്കാം.

"കര്‍ത്താവേ, എന്‍റെ ജോണി മോനെ പരിശുദ്ധാത്മ ശക്തിയാല്‍ നിറയ്ക്കണമെ. അവന്‍ കര്‍ത്താവില്‍ വസിച്ച് വളരെ ഫലം കായിക്കേണമേ". ജോണിക്കാകെ ദേഷ്യം തോന്നി. "ഓ  ഈ അമ്മച്ചിക്കിതെന്തിന്‍റെ കുഴപ്പമാ? ഇനി ഞാന്‍ എന്തു ചെയ്യണമെന്നാ? സ്നാനപ്പെടണം എന്നു പറഞ്ഞു പറഞ്ഞ് ഞാന്‍ സ്നാനപ്പെട്ടു, എല്ലാ ആഴ്ചയും സഭാ യോഗത്തിന് സംബന്ധിക്കുന്നുണ്ട്, ചര്‍ച്ചിലുള്ളവര്‍ മാത്രമാണ് എന്‍റെ കൂട്ടുകാരില്‍ മിക്കവരും. ആരുമായും പ്രത്യേകിച്ചു പ്രശ്നത്തിനൊന്നും പോകുന്നില്ല. പിന്നെന്താ എനിക്കു കുറവ്? സ്വല്‍പം ദേഷ്യം, വാശി, ചെറിയ നിര്‍ബന്ധ ങ്ങള്‍ എന്നിങ്ങനെ നിസാരമായ കുറവുകള്‍ മാത്രമെ എനിക്കുള്ളു. അതൊക്കെ ആര്‍ക്കാ ഇല്ലാത്തത്? വേറെ വലിയ തെറ്റുകളൊന്നും ഞാന്‍ ചെയ്യുന്നില്ലല്ലോ."

ഒരിടത്ത് മാവ് കായിക്കുവാന്‍ തോമാച്ചന്‍ കാത്തിരിക്കുന്നു. മറ്റൊരിടത്ത് ജോണി ഫലം കായിക്കുവാന്‍ അമ്മച്ചി കാത്തിരിക്കുന്നു. ആണ്ടറുതി ആയതിനാല്‍ സഭയില്‍ ഉപവാസപ്രാര്‍ത്ഥന നടക്കുകയാണ്. ഉപവസിച്ചില്ലെങ്കിലും അമ്മ ച്ചിയുടെ നിര്‍ബന്ധത്തിനു വഴങ്ങി ജോണിയും പ്രാര്‍ത്ഥനയ്ക്കു പോയി. വചനം പങ്കു വയ്ക്കുവാന്‍ ദൈവദാസന്‍ എഴുന്നേറ്റു. യോഹന്നാന്‍റെ സുവിശേഷം പതിനഞ്ചാം അദ്ധ്യായത്തിന്‍റെ അഞ്ചാം വാക്യം മുതലാണ് ദൈവദാസന്‍ വായിച്ചത്, "ഞാന്‍ മുന്തിരിവള്ളിയും നിങ്ങള്‍ കൊമ്പുകളും ആകുന്നു; ഒരുത്തന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു എങ്കില്‍ അവന്‍ വളരെ ഫലം കായ്ക്കും; എന്നെ പിരിഞ്ഞു നിങ്ങള്‍ക്കു ഒന്നും ചെയ്വാന്‍ കഴികയില്ല". തുടര്‍ന്ന് ദൈവദാസന്‍ എട്ടാം വാക്യം വായിച്ചു, "നിങ്ങള്‍ വളരെ ഫലം കായ്ക്കുന്നതിനാല്‍ എന്‍റെ പിതാവു മഹത്വപ്പെടുന്നു. അങ്ങനെ നിങ്ങള്‍ എന്‍റെ ശിഷ്യന്മാര്‍ ആകും. ഈ വചനം ജോണിയുടെ ഹൃദയത്തില്‍ സ്പര്‍ശിക്കുന്നതു പോലെ തോന്നി. അപ്പോള്‍ ഫലം കായ്ച്ചാല്‍ മാത്രമാണ് കര്‍ത്താവിന്‍റെ ശിഷ്യനാകാന്‍ കഴിയുന്നത്. പക്ഷേ എന്താണ് ഈ പറയുന്ന ഫലം?" ജോണിയുടെ സംശയത്തിനു ഉത്തരം എന്നവണ്ണം ദൈവദാസന്‍ ഗലാത്യ ലേഖനം അഞ്ചാം അദ്ധ്യാ യത്തിന്‍റെ 22-ും 23-ും വാക്യങ്ങള്‍ വായിക്കുവാന്‍ തുടങ്ങി. "ആത്മാവിന്‍റെ ഫലമോ; സ്നേഹം, സന്തോഷം, സമാധാനം, ദീര്‍ഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൗമ്യത, ഇന്ദ്രിയജയം; ഈ വകയ്ക്കു വിരോധ മായി ഒരു ന്യായപ്രമാണവുമില്ല."

ജോണി തന്നെത്തന്നെ വിലയിരുത്തുവാന്‍ ശ്രമിച്ചു. സ്നേഹത്തിനൊന്നും തനിക്കു കുറവില്ല. പക്ഷേ ക്ഷമയുടെയും സൗമ്യതയുടെയും കാര്യത്തില്‍ സ്വല്‍പം സംശയം. ആരോടും അത്രയ്ക്കു പെട്ടെന്നു ക്ഷമി ക്കുന്ന പ്രകൃതമായിരുന്നില്ല ജോണിയുടേത്. ഇനി ക്ഷമിച്ചാല്‍ പോലും മനസ്സില്‍ ഈര്‍ഷ്യ അവശേഷിക്കാറു ള്ളതുപോലെ. സൗമ്യതയുടെ കാര്യത്തിലും താന്‍ അല്‍പം പിന്‍പിലാണ്. പലരോടും പലപ്പോഴും കയര്‍ത്തു  സംസാരിച്ചിട്ടുള്ളതൊക്കെ ജോണിയുടെ മുമ്പില്‍ ഒരു ചിത്രം പോലെ തെളിഞ്ഞു വന്നു. എന്തായാലും തനിക്ക് ആരോടുമുള്ള വിശ്വസ്തതയ്ക്കു കോട്ടം സംഭവിച്ചിട്ടില്ല. പക്ഷേ ദൈവമുമ്പാകെ താന്‍ വിശ്വസ്ത നായിരുന്നുവോ??

~ഒരു ചടങ്ങുപോലെ മാത്രം ഉരുവിട്ട പ്രാര്‍ത്ഥനകളും സാക്ഷ്യം പറച്ചിലും. ആണ്ടറുതി പ്രാര്‍ത്ഥനയാ കുമ്പോള്‍ സഭയില്‍ എഴുന്നേറ്റ് നിന്ന് കൊണ്ട് എല്ലാവരും പറഞ്ഞു കേട്ടിട്ടുള്ളതു പോലെ താനു പറയും, " കഴിഞ്ഞ ഒരു വര്‍ഷക്കാലം ദൈവം എനിക്കു നല്ലവനും വിശ്വസ്തനുമായിരുന്നു".

"അതെ ജോണി, ദൈവം നിനക്കു കഴിഞ്ഞ ഒരു വര്‍ഷക്കാലം മാത്രമല്ല, അമ്മയുടെ ഉദരത്തില്‍ നീ ഉരുവായിരുന്ന അന്നു മുതല്‍ വിശ്വസ്തനായിരുന്നു. പക്ഷേ നീ ദൈവത്തോടു വിശ്വസ്തനായിരുന്നുവോ?"

 ജോണിയുടെ മനഃസാക്ഷി വല്ലാതെ കുത്തുന്നതുപോലെ, സ്നാനപ്പെട്ടിട്ടു വര്‍ഷം അഞ്ചു കഴിഞ്ഞിരിക്കുന്നു. സങ്കീര്‍ത്തനങ്ങള്‍ അല്ലാതെ വേറൊരു ഭാഗവും. താന്‍ വേദപുസ്തകത്തില്‍ നിന്നും വായിക്കാറില്ല. രാവിലെ  എഴുന്നേല്‍ക്കുമ്പോഴും രാത്രി ഉറങ്ങാന്‍ പോകുന്നതിനു മുമ്പും നേര്‍ച്ചപോലെ ഓരോ പ്രാര്‍ത്ഥനകള്‍. കൂട്ടു കാരുമായി ചിലവഴിക്കുവാന്‍ താന്‍ ഏതു തിരക്കിനിടയിലും സമയം കണ്ടെത്തും. പക്ഷേ പ്രാര്‍ത്ഥിക്കുവാനും  വേദപുസ്തകം വായിക്കുവാനും ഉപവസിക്കുവാനും തനിക്കു സമയം ലഭിച്ചിരുന്നില്ല. അമ്മച്ചി എപ്പോഴും പറയും കാത്തിരുന്ന് പ്രാര്‍ത്ഥിച്ച് പരിശുദ്ധാത്മ ശക്തി പ്രാപിക്കണമെന്ന്. പക്ഷേ അതിന്‍റെ പ്രസക്തി താന്‍  മനസ്സിലാക്കിയിരുന്നില്ല. ആരോടെങ്കിലും സുവിശേഷം പറയുവാന്‍ ശ്രമിക്കണം എന്നൊരു ആഗ്രഹം പോലും തനിക്കു തോന്നിയിരുന്നില്ല. മറിച്ച് ദൈവനാമം ദുഷിപ്പിക്കുന്ന പലതും താന്‍ ചെയ്തിട്ടുണ്ട്. ചുരുക്കി പറഞ്ഞാല്‍ തനിക്ക് ഒരു ആത്മീയ വര്‍ദ്ധനവും ഉണ്ടായിട്ടില്ല. താനൊരു പാഴ്മരം പോലെയാണെന്നു ജോണി ക്കു തോന്നി.

"വെട്ടിക്കളക അതു നിലത്തെ നിഷ്ഫലമാക്കുന്നതു എന്തിനു?" എന്ന  ശബ്ദം എത്രയോ തവണ മുഴങ്ങിക്കാണും.

"ഈ ആണ്ടും കൂടെ നില്‍ക്കട്ടെ. മേലാല്‍ കായിച്ചെങ്കിലോ......" എന്ന പ്രതീക്ഷയോടെ ദീര്‍ഘക്ഷമയുള്ള തോട്ടക്കാരന്‍ തനിക്കായി കാത്തിരിക്കുന്നു.

ഇനിയും ജോണിക്കു ആ സ്നേഹത്തിനു മുമ്പില്‍ വഴങ്ങാതിരിക്കാന്‍ കഴിയുകയില്ല. തന്‍റെ ജീവിതം  മുഴുവനായി താന്‍ ദീര്‍ഘക്ഷമയുള്ള തോട്ടക്കാരനായ ദൈവത്തിന്‍റെ മുമ്പില്‍ സമര്‍പ്പിച്ചു. കര്‍ത്താവു സ്നേഹി ച്ചതുപോലെ തനിക്കും സ്നേഹിക്കണം. ഈര്‍ഷ്യ, വാശി, പക എന്നിവയെല്ലാം വെടിയണം. ദൈവമുമ്പാകെ  വിശ്വസ്തതനായിരിക്കണം. ആത്മാര്‍ത്ഥതയോടെ പ്രാര്‍ത്ഥിക്കുവാനും വചനം വായിക്കുവാനും സമയം കണ്ടെത്തണം. ഒരു വ്യക്തിയോടെങ്കിലും സുവിശേഷം പറയുവാന്‍ ശ്രമിക്കണം. പുതുവര്‍ഷത്തില്‍ നല്ല ഫലം കായിക്കുന്ന ഒരു അനുഗ്രഹിക്കപ്പെട്ട വൃക്ഷമായി മാറുവാന്‍ ജോണിയുടെ ഹൃദയം വെമ്പല്‍ കൊണ്ടു.

ആ ദീര്‍ഘക്ഷമയുള്ള തോട്ടക്കാരനായ ദൈവം നമുക്കേവര്‍ക്കും വേണ്ടി കാത്തിരിക്കുന്നു. കഴിഞ്ഞ ആണ്ടിലെ നിഷ്ഫലമായ അവസ്ഥകളെ വെടിഞ്ഞ് പുതുവര്‍ഷത്തില്‍ നമുക്കും ദൈവത്തിന്‍റെ തോട്ടത്തില്‍ നല്ല ഫലം കായ്ക്കുന്ന വൃക്ഷങ്ങളായിത്തീരാം.

RELATED STORIES

  • കോവിഡും, ജനങ്ങളും, പിന്നെ കേരളാ പോലീസും...... - ഇത്രമാത്രം ലോകജനത നിരാശയിലും ഭയത്തിലുമായിരിക്കുന്ന സാഹചര്യത്തിലും നമ്മുടെ നിയമ പാലകരില്‍ ചിലര്‍ കേരളത്തിന്‍റെ ചില ഭാഗത്ത് അഴിഞ്ഞാടുന്നു എന്ന ദു:ഖകരമായ വാര്‍ത്തകളും വീഡിയോ ദൃശ്യങ്ങളും ജനസമൂഹം നിരന്തരം ഇവിടെ കണ്ടുകൊണ്ടിരിക്കുന്നു. ചില പോലീസുക്കാര്‍ പൊതുജനത്തോട് യാതൊരു ബഹുമാനമോ സ്നേഹമോ ഇല്ലാത്ത നിലയില്‍ പെരുമാറുന്നതായി കാണുന്നു. നെയ്യാര്‍ഡാം പോലീസ് സ്റ്റേഷനിലെ ഒരു പോലീസുക്കാരന്‍ ജോലി സമയത്ത് ശരീരത്തില്‍ പകുതി യൂണിഫോം പോലും ധരിക്കാതെ, മാസ്ക്ക് ധരിക്കാതെ സ്റ്റേഷന്‍റെ മുമ്പില്‍ നിന്നു കൊണ്ട് പരാതിക്കാരനെയും ഒപ്പം ഉണ്ടായിരുന്ന പരാതിക്കാരന്‍റെ മകളെയും അസഭ്യവും വെല്ലുവിളിയും അഹങ്കാരവും നടത്തുന്നതായി ഞാന്‍ വീഡിയോയില്‍ കൂടി കാണാന്‍ ഇടയായി.

    നിത്യ ജീവനും നിത്യ മരണവും - വേദപുസ്തക ഭാഷയിൽ മരണം എന്നാൽ വേർപാട് എന്നാണ് അർത്ഥം .ദൈവത്തിൽ നിന്നും ഉള്ള വേർപാട് . നിത്യ മരണം എന്നാൽ ഏക സത്യ ദൈവത്തിൽ നിന്നും ഉള്ള തായ എന്നും എന്നേയ്ക്കുമായുള്ള വേർപാട് .

    വിസ്മയവും ഭയങ്കരവുമായുള്ളത് ദേശ സംഭവിക്കുന്നു - എബോള, സാർസ്,നിപ്പാ വൈറസ്, എച്ച് വൺ എൻ വൺ, ചിക്കൻ ഗുനിയ, ഡെങ്കിപ്പനി, ആന്ത്രാക്സ് ഇതുപോലെയുള്ള എത്ര മാരക വ്യാധികൾ ലോകത്തിൽ ഉണ്ടായി. 2017ലെ ഓഖി കൊടുങ്കാറ്റ് അതിനുപിന്നാലെ ഉണ്ടായ രണ്ട് മഹാപ്രളയങ്ങൾ നമ്മുടെ കേരളത്തെ പിടിച്ചുലച്ചു.ഇപ്പോഴിതാ കോവിഡ്-19 എന്ന

    ഡോ. രവി സഖറിയാസിന്റെ ജീവിതത്തിലേക്ക് അല്പ നേരം - മാതാപിതാക്കൾ ആംഗ്ലിക്കൻ വിശ്വാസികൾ ആയിരുന്നുവെങ്കിലും കൗമാരപ്രായത്തിൽ ഒരു നാസ്തിക ചിന്താഗതിയിൽ ഇദ്ദേഹം തുടർന്നു. ഇതിനു മുൻപ് തന്റെ സഹോദരിയുടെ നിർബന്ധ പ്രകാരം

    പ്രവാസകാലം ഇവിടെ എങ്ങനെയാണ്, ഒരു വിചിന്തനം - കണ്ണുനീരോടെ വിട ചൊല്ലുവാനല്ലാതെ മറ്റൊന്നിനും നമുക്കാവില്ലല്ലോ. അതേ കിഴക്കുനിന്നാരംഭിക്കുന്ന പ്രവാസ ജീവിതം പടിഞ്ഞാറെ ചക്രവാള സീമയിൽഅസ്തമിക്കുന്നു. അടുത്ത ഒരു ഉയർപ്പിനായി. ഇതിനെയാണ് പ്രവാസം എന്ന് വിളിക്കുന്നത്.

    ഈ രാത്രിയും കഴിഞ്ഞു പോകും - പതിനായിരക്കണക്കിന് പ്രവാസികൾ ആശങ്കാകുലരാണ്. അവർ അവരുടെ സ്വന്ത നാടുകളിലേക്ക് തിരികെപോകാൻ വെമ്പൽ കൊള്ളുന്നു. മിക്ക രാജ്യങ്ങളിലും ആരാധന കൂട്ടായായ്മകൾ നിർത്തലാക്കേണ്ടിവന്നിരിക്കുകയാണ്. ഇങ്ങനെയുള്ള വിവിധ മാനസിക അവസ്ഥയിൽക്കൂടി കടന്ന് പോകുന്ന വ്യക്തികളെയൊക്കെ ക്ലേശിപ്പിക്കുന്ന മനോഭാവമാണ് പലർക്കും ഈ നാളുകളിൽ

    അക്ഷരത്തിന്റെ ശുശ്രൂഷകന്മാർ - എന്നു ലോകത്തിലെ എറ്റവും വലിയ സാമ്പത്തിക ശക്തികളും, ആയുധ ബലമുള്ള രാജ്യങ്ങളും തിരിച്ചറിഞ്ഞിരിക്കുന്നു. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ തങ്ങളുടെ സമ്പത്തും, കൂട്ടി വച്ചിരിക്കുന്ന ആയുധങ്ങളും

    ബൈക്കും നാശം വിതറുന്ന ബാല്യ, കൗമാരങ്ങൾ - മൊബൈലിനായി വാശി പിടിച്ച എട്ടാംക്ളാസുകാരനെ അച്ഛന്‍ വഴക്കുപറഞ്ഞു. കുറച്ചുദിവസം പിണങ്ങിനടന്ന കുട്ടിയുടെ ബാഗ് പരിശോധിച്ച അച്ഛന്‍ കണ്ടത് പുതിയ. അച്ഛന്‍ കണ്ടത് പുതിയ മൊബൈൽ ഫോൺ. ചോദ്യം ചെയ്തപ്പോള്‍ അവന് പരിഹാസം. അടി കിട്ടിയപ്പോള്‍ ഒരു ചേട്ടന്‍ വാങ്ങിത്തന്നതാണെന്ന മറുപടി. കൂടുതൽ അന്വേഷിച്ചപ്പോഴേക്കും കുട്ടി മയക്കുമരുന്നു സംഘത്തിന്റെ കൈയ്യിൽപെട്ടിരുന്നു.

    മലയാളിയുടെ ഇംഗ്ലീഷ് മോശമാണോ❓ - ഇ .എൽ.റ്റി . സ് പരിക്ഷക്ക് Listening,Reading,Writing എന്നിവ ഒരേ ദിവസം തന്നെ പൂർത്തീകരിക്കണം. Speaking exam മറ്റ് പരീക്ഷൾക്ക് മുമ്പോ ശേഷമോ ആയിരിക്കും . ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ലോകത്തിലെ എല്ലാ പ്രധാന നഗരങ്ങളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. കേരളത്തിൽ അഞ്ചു പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ട്.

    സ്നേഹം പ്രകടനം ആകുമ്പോള്‍! - സ്വന്തജീവിതം ബലികൊടുക്കേണ്ടി വരുന്ന ഒരു കാര്യം തന്നെയാണ് ഈ അവിഹിതബന്ധം എന്നു പറയുന്നത്. ഇത് ഒറ്റ ദിവസം കൊണ്ട് വിടരുന്ന ഒരു ബന്ധം ആവണം എന്നില്ല. നോക്കിയും, സംസാരിച്ചും, വിവരങ്ങള്‍ കൈമാറിയും ഒക്കെ ബന്ധം അതിന്‍റെ ക്ലൈമാക്സിലേക്ക് ചെന്ന് ചേരുന്നു. അടര്‍ത്തിമാറ്റുവാന്‍ കഴിയാത്തവിധം ഡോപ്പാമിന്‍ എന്ന ഒരു ഹോര്‍മോണ്‍ അവരില്‍ രൂപം കൊള്ളുന്നു. വളരെ ശക്തമായ ഒരു ഹോര്‍മോണ്‍ ആണ് ഡോപ്പാമിന്‍. നേരത്തെ സൂചിപ്പിച്ച പ്രേമത്തിന്‍റെ പിമ്പില്‍ ഉള്ള വില്ലനും ഈ ഹോര്‍മോ ണിന്‍റെ പ്രവര്‍ത്തനം ആണ്. ഈ ഹോര്‍മോണ്‍ ഉണ്ടാവുന്നത് കൊണ്ട് പ്രായമോ, മതമോയ, ജാതിയോ, മാതാപിതാക്കളോ, ഭര്‍ത്താവോ, ഭാര്യയോ, കുട്ടികളോ ഒന്നിനും കമിതാക്കള്‍ തമ്മിലുള്ള ബന്ധം വേര്‍പെടു ത്തുവാന്‍ കഴിയാതെ വരുന്നു. എന്ത് ത്യാഗത്തിനും ഈ ഡോപ്പാമിന്‍ ഹോര്‍മോണ്‍ പ്രേരിപ്പിക്കുന്നു.

    ഉത്തമമായ ദുഃഖം - അതേ കുറിച്ചു ദു:ഖിക്കുന്നതിൽ തെറ്റില്ല എന്നാൽ ദൈവമക്കളെന്ന നിലയിൽ ദു:ഖം നിയന്ത്രണ വിധേയമാക്കുവാൻ നമുക്കു സാധിക്കും. അതു സാധിക്കുന്നത് നാം എത്രമാത്രം പ്രയാസമനുഭവിക്കുന്നുവെന്നു കർത്താവിനോടു പറയുന്നതിൽ കൂടിയും, അവന്റെ സഹായം അപേക്ഷിച്ചും കൊണ്ടു് ജീവിക്കുന്നവരുടെ ആവശ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ചുമതലകൾ ഏറ്റെടുക്കുന്നതിലും കൂടെയാണ്. വേദനാജനകമായ ഓർമ്മകൾ ഇടയ്ക്കിടയ്ക്കു ഉണ്ടായെന്നു വരാം." ജീവിതം ആവശ്യപ്പെടുന്ന കാര്യങ്ങളിൽ നിന്നു പിന്തിരിയുവാൻ ചിലപ്പോൾ പ്രേരിപ്പിക്കപ്പെട്ടു എന്നു വരാം. അങ്ങനെയുള്ള അവസരങ്ങളിൽ ദൈവം നമ്മെ ഒരു പ്രത്യേക ഉദ്ദേശ്യത്തിനായി ഇവിടെ ശേഷിപ്പിച്ചിരിക്കുന്നു എന്നു നാം ഓർക്കേണ്ടതാണ്.അതായത് അവനെ ആരാധിക്കുന്നതിനും ,സേവിക്കുന്നതിനും, മറ്റുള്ളവരെ സഹായിക്കുന്നതിനുമായി ദൈവസഹായത്താൽ നമ്മുടെ ദു:ഖം ഉത്തമ ദു:ഖം ആക്കിത്തീർക്കുവാൻ സാധിക്കുന്നതാണു്. പ്രീയരെ നമ്മുടെ കണ്ണുകൾക്കു കണ്ണിരില്ലെങ്കിൽ നമ്മുടെ ആത്മാവിനു മഴവില്ലു ലഭിക്കുവാൻ ഇടയാകുകയില്ല.

    ഡേവിഡ് ലിവിംഗ്സ്റ്റൻ - 1813 ൽ സ്കോട്ലന്റിൽ ജനിച്ച ഡേവിഡ് ലിവിംഗ്സ്റ്റന്നിന്റെ ജീവിത കഥ ആരേയും കോരിത്തരിപ്പിക്കുന്നതാണ്. ഒരു ബാലനായിരുന്നപ്പോൾ തന്നെകുറിച്ച് വായിച്ച ഒരു ചെറിയ പുസ്തകം ഇപ്പോഴും ഓർമ്മയിൽ നിൽക്കുന്നു. മറ്റുപലരേയും പോലെ ദുഃഖം നിറഞ്ഞ ഒരു ബാല്യമായിരുന്നു തന്റേതും. തന്റെ കുടുംബത്തിലെ ദാരിദ്യം നിമിത്തം പത്താമെത്ത വയസു മുതൽ ജോലി ചെയ്യേണ്ടി വന്നു. 26 വയസ്സ് വരെ ആ ജോലി തുടർന്നു. പിന്നീടാണ് താൻ ആഫ്രിക്കയിലേക്ക് ഒരു മിഷനറിയായി പോയത്. ഒരു ചെറിയ ബാലനായിരിക്കുമ്പോൾ തന്റെ മാതാവ് എന്നും ഡേവിഡിനെ തന്റെ കൈകളിൽ എടുത്ത് പ്രാർത്ഥിക്കുമായിരുന്നു. പ്രിയ മാതാവ് പ്രാർത്ഥിക്കുമ്പോൾ തന്റെ കണ്ണുനീർ ഡേവിഡിന്റെ തലയിൽ വീഴുമായിരുന്നു. ഒരു ദിവസം പ്രിയ ഡേവിഡ് തന്റെ മാതാവിനോട് ഇപ്രകാരം ചോദിച്ചു, Mom, when you pray, why do you wet my head with your tears? മമ്മീ, നീ പ്രാർത്ഥിക്കുമ്പോൾ നിന്റെ കണ്ണുനീർ കൊണ്ട് എന്റെ തലയെ നനയ്ക്കുന്നത് എന്തിനാണ്? ആ ചോദ്യത്തിന് ഒരു ശരിയായ ഉത്തരം പറയുവാൻ ആ മാതാവിന് കഴിഞ്ഞിരുന്നില്ല. എങ്കിലും താൻ ഇങ്ങനെ പറഞ്ഞു. ഡേവിഡേ, തിന്റെ തല വളരെ മൃദുവാണ്, എന്റെ കണ്ണുനീർ ഇങ്ങനെ വീഴുമ്പോൾ അത് കട്ടിയുള്ളതായിതീരും.

    ക്രിസ്തുവിലുള്ളവര്‍ മിഷനറിമാര്‍ - മൊബൈല്‍ ഫോണും, ഇന്‍റര്‍നെറ്റും, ഡിഷ് ടി.വി.യും ഭാരതത്തിലെ മിക്കവാറും ഗ്രാമങ്ങളിലും എത്തികഴിഞ്ഞു. പക്ഷേ പ്രഭാകര്‍ ചാച്ചയെപ്പോലെ ഒരു ക്രിസ്തു ശിഷ്യനെ കണ്ടുമുട്ടുവാന്‍ കൊതിക്കുന്നവര്‍ അസംഖ്യമാണ്. നമ്മുടെ വിശാലമായ ദൗത്യത്തിന്‍റെ പ്രസക്തി ഇവിടെ വര്‍ദ്ധിക്കുകയാണ്. നമ്മുടെ സ്വയത്തെ ഇല്ലാതാക്കി ക്രൂശ് എടുത്തുകൊണ്ട് ക്രിസ്തുവിനെ അനുഗമിക്കുവാന്‍ സി.റ്റി.സ്റ്റഡ് മുന്നിറിയിപ്പ് നല്‍കുന്നു. സമ്പൂര്‍ണ്ണമായ സമര്‍പ്പണം ഉണ്ടെങ്കില്‍ നാം ദൈവകരങ്ങളില്‍ ഉപയോഗിക്കപ്പെടുവാന്‍ മറ്റൊരു യോഗ്യതയും ആവശ്യമില്ലെന്ന് ഡി.എന്‍.മൂഡിയുടെ ചരിത്രം നമ്മെ പഠിപ്പിക്കുന്നു.

    സമര്‍ത്ഥനായ ലേഖകന്‍റെ എഴുത്തുകോലിനെ പരിശുദ്ധാത്മാവ് നിയന്ത്രിക്കട്ടെ കൊച്ചുമോന്‍, ആന്താരിയേത്ത്. - വായില്‍ വരുന്നത് കോതക്ക് പാട്ടുപോലെ എന്ന് വിഢിത്തരവും എഴുതുകയും അത് ക്രൈസ്തവ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നത് അപമാനമാണ്, അപലപനീയമാണ്. ഒരു വ്യക്തിക്ക് എഴുതുവാനുള്ള കഴിവ് തരുന്നത് ദൈവത്തില്‍ നിന്നും ആണ്. ആ കഴിവ് ദൈവനാമ മഹത്വത്തിനായി പ്രയോഗിക്കണം. ലേഖനം വായിക്കുന്ന ആളിന്‍റെ ആത്മീയ പ്രചോദനത്തിനും, മാനസാന്തരത്തിനും മുഖാന്തരം ആയിതീരണം എഴുത്തുകള്‍. മറിച്ച് വ്യക്തിഹത്യ നടത്തി ഒരുവനെ കൊച്ചാക്കുന്നതും, പിന്‍മാ റ്റത്തിലേക്ക് നയിക്കുന്നതും ആയിരിക്കരുത്.

    മരുന്നിനേക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്ന രോഗനിര്‍ണ്ണയം - ഗിലെയാദില്‍ സുഗന്ധതൈലം ഇല്ലയോ? അവിടെ വൈദ്യന്‍ ഇല്ലയോ? എന്‍െറ ജനത്തിന്‍പുത്രിക്കു രോഗശമനം വരാതെ ഇരിക്കുന്നതെന്തു?' (യിരെമ്യാവു 8:22)

    പ്രേക്ഷിത പ്രവൃത്തി തപസ്യയായി കരുതിയ ഞങ്ങളുടെ റിബേക്ക അമ്മച്ചി - മകന്‍ സ്റ്റാന്‍ലിയെ അമേരിക്കന്‍ ഐക്യനാടുകളിലെ ഏറ്റവും വലിയ പോലീസ് സേനയായ ന്യൂയോര്‍ക്ക് സിറ്റി പൈല്‍സ് ഡിപാര്‍ട്ട്മെന്‍റില്‍ മലയാളിസമൂഹത്തിന് മാത്രമല്ല