വയനാട്: ബഫർ സോൺ വിഷയത്തിൽ രാഹുൽ
ഗാന്ധിയുടെ കൽപ്പറ്റയിലെ എംപി ഓഫീസിലേക്ക് നടത്തിയ മാർച്ചിലാണ് സംഘർഷം. പരിസ്ഥിതി
ലോല ഉത്തരവിനെതിരെ എംപി ഇടപെടുന്നില്ലെന്നാരോപിച്ചാണ് എസ്എഫ്ഐ മാർച്ച് നടത്തിയത്.
പ്രവർത്തകർ ഓഫീസിലേക്ക് ഓടിക്കയറുകയും ഓഫീസിനകത്തെ
ഫർണിച്ചർ ഉൾപ്പടെ തകർക്കുകയും ചെയ്തു. ഓഫീസിലുണ്ടായിരുന്ന ജീവനക്കാരനെ
മർദ്ദിച്ചതായി കോൺഗ്രസ് ആരോപിച്ചു. എംപി എന്ന നിലയിൽ ഇക്കാര്യത്തിൽ യാതൊരു
ഇടപെടലും നടത്തുന്നില്ലെന്ന് സിപിഎമ്മും എൽഡിഎഫും ആരോപിച്ചിരുന്നു. ഈ വിഷയത്തിൽ
രാഹുൽ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് ഒരു കത്ത് നൽകുക മാത്രമാണ് ഉണ്ടായത്.
എന്നാൽ,
കത്തയയ്ക്കേണ്ടത് മുഖ്യമന്ത്രിക്കല്ലെന്നും
പ്രധാനമന്ത്രിക്കാണെന്നും സിപിഎം നേതാക്കൾ പറഞ്ഞിരുന്നു. ഇതിന്റെ തുടർച്ചയായാണ്
എസ്എഫ്ഐയുടെ നേതൃത്വത്തിൽ എംപി ഓഫീസിലേക്ക് പ്രവർത്തകർ പ്രതിഷേധ മാർച്ച്
നടത്തിയത്. മാർച്ച് ആക്രമസക്തമായതോടെ പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ്
നടത്തി. പെൺകുട്ടികൾ ഉൾപ്പടെ നൂറോളം പേർ മാർച്ചിൽ പങ്കെടുത്തിരുന്നു. ഇതിന്
പിന്നാലെ എസ്എഫ്ഐ പ്രവർത്തകർ റോഡ് ഉപരോധിച്ചു.
അക്രമമുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടും
പൊലീസ് ആവശ്യമായ സുരക്ഷയൊരുക്കിയില്ലെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞു. ഈ
കെട്ടിടത്തിൽ രണ്ട് ഹോസ്പിറ്റലുകളും പ്രവർത്തിക്കുന്നുണ്ട്. ഇതൊന്നും
പരിഗണിക്കാതെയാണ് എസ്എഫ്ഐ പ്രവർത്തകർ അക്രമം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ഓഫീസിലെ കമ്പ്യൂട്ടറുകൾ അടക്കമുള്ള ഉപകരണങ്ങളും മറ്റു വസ്തുക്കളും പ്രവർത്തകർ
അടിച്ചുതകർത്തു.പരിക്കേറ്റ ജീവനക്കാരെ ആശുപത്രിയിലേക്ക് മാറ്റി. എസ്.എഫ്.ഐ കാട്ടിയത്
ഗുണ്ടായിസമെന്ന് ടി.സിദ്ദിഖ് എം.എല്‍.എ പ്രതികരിച്ചു. ആക്രമണം ആസൂത്രിതമാണ്.
ക്രമസമാധനനില എന്തെന്ന് മുഖ്യമന്ത്രി മറുപടി പറയണം. സിപിഎം കനത്തവില നല്‍കേണ്ടി
വരുമെന്നും ടി. സിദ്ദിഖ് മുന്നറിയിപ്പ് നൽകി.
ഇസ്രായേലിന്റെ സുരക്ഷക്കായി സ്വന്തം നിലയിൽ തീരുമാനമെടുക്കുമെന്ന് നെതന്യാഹു - ഇസ്രായേൽ ഭീഷണിയുടെ വെളിച്ചത്തിൽ ചെങ്കടലിൽ തങ്ങളുടെ കപ്പലുകൾക്ക് ഇറാൻ നേവി പ്രത്യേക സുരക്ഷാ കവചമൊരുക്കി. മേഖലാ യുദ്ധത്തിലേക്ക് കാര്യങ്ങൾ കൊണ്ടു പോകരുതെന്ന് ഇസ്രായേലിനോട് നിർദേശിച്ചതായി യു.എസ് സ്റ്റേറ്റ് വകുപ്പ് അറിയിച്ചു. ടെൽ അവീവിൽ എത്തിയ ബ്രിട്ടീഷ്, ജർമൻ വിദേശകാര്യ മന്ത്രിമാരും ഈ അഭ്യർഥന മുന്നോട്ടുവെച്ചു. ഇസ്രായേലിന് പ്രത്യേക അടിയന്തര സഹായം ഉറപ്പാക്കുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.
അമേരിക്കൻ പ്രതിനിധി സഭയോട് ഇതു സംബന്ധിച്ച നടപടി എളുപ്പമാക്കാനും ബൈഡൻ ആവശ്യപ്പെട്ടു. ഇറാനെതിരെ ഉപരോധം വ്യാപിപ്പിക്കുമെന്ന് അമേരിക്കയും ഫ്രാൻസും അറിയിച്ചു.
അതിനിടയിൽ ഗസ്സ യുദ്ധത്തില്‍ മധ്യസ്ഥത വഹിക്കുന്നതില്‍ പുനഃപരിശോധന നടത്തുമെന്ന് ഖത്തര്‍ പറഞ്ഞ.
ഖത്തറിന്റെ മധ്യസ്ഥത നിക്ഷിപ്ത താല്പര്യങ്ങള്ക്കായി ഉപയോഗിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്റഹ്മാന് അല്‍താനി പറഞ്ഞു
ഖത്തറില്‍ സന്ദര്‍ശനത്തിനെത്തിയ തുര്‍ക്കി വിദേശകാര്യ മന്ത്രിക്കൊപ്പം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് മധ്യസ്ഥന്റെ റോളില്‍ നിന്നും പിന്മാറുമെന്ന സൂചന ഖത്തര്‍ പ്രധാനമന്ത്രി നല്‍കിയത്.
മനുഷ്യത്വത്തിന്റെ അടിസ്ഥാനത്തിലാണ് ഖത്തര്‍ പ്രശ്നപരിഹാരത്തിനിറങ്ങിയത്. എന്നാല്‍ ആക്ഷേപവും ഉപദ്രവവുമാണ് അതിന് തിരിച്ചുകിട്ടിയത്. ഖത്തറിന്റെ മധ്യസ്ഥത ചില നിക്ഷിപ്ത താല്പര്യങ്ങള്ക്കായി ചിലര്‍ ഉപയോഗിക്കുകയാണ്. ചിലര്‍ ഖത്തറിനെതിരെ വിനാശകരമായ പ്രസ്താവനകളിറക്കിയെന്നും ആരുടെയും പേര് സൂചിപ്പിക്കാതെ അദ്ദേഹം പറഞ്ഞു.
ഇറാൻ പിടിച്ചെടുത്ത കപ്പലിലെ ജീവനക്കാരി ടെസ്സ ജോസഫ് തിരച്ചെത്തി - കപ്പലില്‍ ശേഷിക്കുന്ന 16 ജീവനക്കാരെയും മോചിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. ജീവനക്കാരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഇന്ത്യയിലെ കുടുംബാംഗങ്ങളുമായി ഇവര്‍ക്ക് ബന്ധപ്പെടാന്‍ സാധിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
17 ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് ഇന്ത്യയിലെ ഇറാന് അംബാസഡര്‍ ഇറാജ് ഇലാഹി ചൊവ്വാഴ്ച പറഞ്ഞിരുന്നു. പേര്‍ഷ്യന്‍ ഗള്‍ഫിലെ കാലാവസ്ഥ അനുകൂലമായാല്‍ ഇന്ത്യക്കാരെ നാട്ടിലേക്ക് അയക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിറിയയിലെ ഇറാന് കോണ്‍സുലേറ്റ് ഇസ്രായേല്‍ ആക്രമിച്ചതിന് പിന്നാലെയാണ് ഇറാന് സൈന്യം കപ്പല്‍ പിടിച്ചെടുത്തത്
പാസ്റ്റർ ജേക്കബ് സാമുവേൽ (ബിനോയ് 43) നിര്യാതനായി - മൃതദേഹം ഇന്ന് ഏപ്രിൽ 18 ന് വൈകുന്നേരം ഭവനത്തിൽ എത്തിക്കും. 19 ന് ഉച്ചയ്ക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചകഴിഞ്ഞ് 4 ന് വള്ളക്കടവ് പവർ ഇൻ ജീസസ് സെമിത്തേരിയിൽ നടക്കും
വർഗീയവാദികൾ തെലുങ്കാനയിൽ മദർ തെരേസാ സ്കൂൾ ആക്രമിച്ച് - സ്കൂളിൽ അധിക്രമിച്ചു കയറി സ്കൂളിലെ ഉപകരണങ്ങൾ തല്ലി തകർക്കുകയും സ്കൂളിൽ സ്ഥാപിച്ചിരുന്ന വിശുദ്ധരുടെ രൂപങ്ങൾ കല്ലെറിഞ്ഞു ഉടക്കുകയും വൈദികരെ മർദിക്കുകയും ചെയ്തു. സ്കൂൾ മാനേജറെ ഭീഷണിപ്പെടുത്തി ജയ് ശ്രീറാം വിളിപ്പിച്ചാണ് സംഘം സ്കൂളിൽനിന്ന്
ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ; ഇന്ത്യൻ ജനസംഖ്യ 144 - റിപ്പോർട്ട് അനുസരിച്ച് ലോകത്ത് ഏറ്റവും ജനസംഖ്യയുള്ള രാജ്യം ഇന്ത്യയാണ്. 144.17 കോടിയാണ് ഇന്ത്യയിലെ ജനസംഖ്യ. ചൈനയിൽ 142.5 കോടി ജനങ്ങളാണുള്ളത്. 77 വർഷം കൊണ്ട് ഇന്ത്യൻ ജനസംഖ്യ ഇരട്ടിയാവുമെന്ന് റിപ്പോർട്ട് പറയുന്നു
തോന്യാമല മുള്ളനാംകുഴി എം.ജി ചാക്കോ നിര്യാതനായി - തോന്യാമല മുള്ളനാംകുഴി എം.ജി ചാക്കോ (83) നിര്യാതനായി. സംസ്ക്കാരം 2024 ഏപ്രിൽ 15 രാവിലെ 9 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12 മണിക്ക് തോന്യാമല ഏ.ജി സഭയുടെ
കോഴ ആരോപണത്തിൽ ടിജി നന്ദകുമാറിനെതിരെ എൻഡിഎ സ്ഥാനാർത്ഥി അനിൽ ആൻ്റണി - അനിൽ ആന്റണി തന്നെ പറ്റിച്ച പോലെ, വസ്തു കാണിച്ച് രണ്ട് പേരിൽ നിന്ന് കൂടി പണം വാങ്ങിയെന്നും പണം തിരികെ ചോദിച്ച് വിളിച്ചപ്പോൾ ഫോൺ എടുത്തില്ലെന്നും ടി ജി നന്ദകുമാർ പറഞ്ഞു. ബിജെപിയിലെ തീപ്പൊരി വനിതാ നേതാവിന്
പെന്തെക്കോസ്ത് ഐക്യവേദിയുടെ കേരളാ യാത്ര
- കോഡിനേറ്റേഴ്സായി പാസ്റ്റർമാരായ ജെഫി വർഗ്ഗീസ് (അമേരിക്ക), സനോജ് റ്റി.പി എന്നിവരും വിവിധ ഇടങ്ങളിലുള്ള മീറ്റിംഗുകളിൽ ദൈവവചനം പ്രസംഗിക്കുന്നത് സുവിശേകരായ ജെസ്റ്റിൻ കായംകുളം, പ്രകാശ് പീറ്റർ ചെങ്ങന്നൂർ, വിനു ജോയ്, വിപിൻ പള്ളിപ്പാട്, സിസ്റ്റർ ഷീനാ വിത്സൻ.