സമര്‍ത്ഥനായ ലേഖകന്‍റെ എഴുത്തുകോലിനെ പരിശുദ്ധാത്മാവ് നിയന്ത്രിക്കട്ടെ

						കൊച്ചുമോന്‍, ആന്താരിയേത്ത്.

    എന്ത് ഉടുക്കും എന്ത് കഴിക്കും എന്നു ചിന്തിച്ച നമ്മുടെ പിതാക്കന്മാരുടെ കാലം മാറി, കഥ മാറി, കോലം മാറി. പുതുതലമുറ നവമാധ്യമങ്ങളില്‍ "ഇന്ന്" എന്ത് എഴുതും എന്ത് പറയണം അത് പ്രചരിപ്പിച്ച് കമന്‍റ് സ്വീകരിച്ച് ആത്മ സംതൃപ്തി നേടുന്ന യുവതലമുറ സമര്‍ത്ഥനായ ലേഖകന്‍റെ എഴുത്തു കോലിന്‍റെ അളവുകോല്‍ പരിശുദ്ധാത്മ നിയന്ത്രിതമാകട്ടെ. പുതിയ നിയമസഭയുടെ ശക്തനായ എഴുത്തുകാരന്‍, മൂന്നാം സ്വര്‍ഗ്ഗത്തോളം എടുക്കപ്പെട്ടവന്‍. ഒട്ടനവധി സഭകള്‍ സ്ഥാപിച്ചവന്‍, കര്‍ത്താവില്‍ നിന്നും  പ്രാപിച്ചവന്‍, പുതിയ നിയമത്തില്‍ 14 ഓളം ലേഖനങ്ങള്‍ എഴുതാന്‍ പൗലോസിനെ ശക്തീകരിച്ചത് തൂലിക പരിശുദ്ധാത്മാവ് ആണ്.

വായില്‍ വരുന്നത് കോതക്ക് പാട്ടുപോലെ എന്ന് വിഢിത്തരവും എഴുതുകയും അത് ക്രൈസ്തവ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നത് അപമാനമാണ്, അപലപനീയമാണ്. ഒരു വ്യക്തിക്ക് എഴുതുവാനുള്ള കഴിവ് തരുന്നത് ദൈവത്തില്‍ നിന്നും ആണ്. ആ കഴിവ് ദൈവനാമ മഹത്വത്തിനായി പ്രയോഗിക്കണം. ലേഖനം വായിക്കുന്ന ആളിന്‍റെ ആത്മീയ പ്രചോദനത്തിനും, മാനസാന്തരത്തിനും മുഖാന്തരം ആയിതീരണം എഴുത്തുകള്‍. മറിച്ച് വ്യക്തിഹത്യ നടത്തി ഒരുവനെ കൊച്ചാക്കുന്നതും, പിന്‍മാ റ്റത്തിലേക്ക് നയിക്കുന്നതും ആയിരിക്കരുത്.

തീയുടെ രണ്ട് സ്വഭാവ സവിശേഷതകള്‍:  1). ശുദ്ധിയില്ലാത്തതിനെ ദഹിപ്പിക്കുകയും 2). ദഹിപ്പിക്കാന്‍ പറ്റാത്തതിനെ ശുദ്ധീകരിക്കും. അതെ നമ്മുടെ ദൈവം ദഹിപ്പിക്കുന്ന അഗ്നിയല്ലോ. പരിശുദ്ധാത്മാവിന്‍റെ അഗ്നിയില്‍ ശുദ്ധീകരിക്കപ്പെട്ട എഴുത്തുകള്‍ അനേകര്‍ക്ക് ആശ്വാസത്തിനും അനുഗ്രഹത്തിനും വിടുതലിനും  മുഖാന്തരമായി തീരും. തീയില്‍ കുരുത്തത് വെയിലത്ത് വാടാത്തതുപോലെ അങ്ങനെയുള്ള എഴുത്തുകള്‍. എന്‍റെ ഹൃദയം ശുഭവചനത്താല്‍ കവിയുന്നു, എന്‍റെ കൃതി രാജാവിനു വേണ്ടിയുള്ളത് എന്ന് ഞാന്‍ പറയുന്നു. എന്‍റെ നാവ് സമര്‍ത്ഥനായ ലേഖകന്‍റെ എഴുത്തുകോല്‍ ആകുന്നു (സങ്കി. 45:1).

ഒരു എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം അവന്‍റെ രചനകളില്‍ ദൈവം ശാസ്ത്രപരമായ നൂതന ആശയങ്ങള്‍ അവതരിപ്പിക്കുന്നവര്‍ ഉണ്ട്. ഒരു പ്രത്യേക വിഷയത്തെ അധിഷ്ഠിതമാക്കി ചിന്തകള്‍ എഴുതുന്ന വര്‍ ഉണ്ട്. പ്രായോഗിക ജീവിതത്തില്‍ മനസിലായിരിക്കേണ്ട വിവിധ വിഷയങ്ങള്‍ വേദപുസ്തക അടിസ്ഥാന ത്തില്‍ രേഖപ്പെടുത്തുന്നവര്‍ ഉണ്ട്. കുടുംബ ജീവിതവുമായി എഴുതുന്നവര്‍ ഉണ്ട്. മറ്റ് മതഗ്രന്ഥങ്ങളില്‍ നിന്നും  ദൈവവചനം എങ്ങനെ വ്യത്യസ്തപ്പെട്ടിരിക്കുന്നു എന്ന് സൂക്ഷ്മമായി അവലോകനം ചെയ്യുന്നവര്‍ ഉണ്ട്.  ഏതു തരത്തിലുള്ള എഴുത്തുകള്‍ ആയാലും "മഴ പെയ്തു തീര്‍ന്നാലും മഴ പെയ്തു കൊണ്ടിരിക്കും" എന്നതു പോലെ, ഒരു ലേഖനം വായിച്ചു തീര്‍ന്നാലും അതിലെ ആഴമായ ചിന്തകള്‍ മനസ്സില്‍ പെയ്തു കൊണ്ടിരിക്കും.

പ്രവര്‍ത്തിയില്ലാത്ത പ്രസംഗം പോല്‍, ജീവിതമില്ലാത്ത എഴുത്തുകാര്‍ എഴുതിയിട്ട് എന്ന് പ്രചോദനം, ആര്‍ക്ക് പ്രയോജനം. ഞാന്‍ ക്രിസ്തുവിന്‍റെ അനുകാരികള്‍ ആയിരിക്കുന്നതുപോലെ നിങ്ങള്‍ എന്‍റെ അനു കാരികള്‍ ആയിരിപ്പിന്‍ എന്ന അപ്പോസ്തോലനായ പൗലോസിന്‍റെ ആഹ്വാന മനസ്ഥിതിയായിരിക്കണം എല്ലാ എഴുത്തുകാര്‍ക്കും ഉണ്ടായിരിക്കണ്ടത്.

നാം ക്രിസ്തുവിന്‍റെ പത്രങ്ങള്‍ ആണല്ലോ നമ്മില്‍ കൂടെ മറ്റുള്ളവര്‍ ക്രിസ്തുവിനെ വായിച്ചറിയട്ടെ. ആ പത്രത്തില്‍ ആലേഖനം ചെയ്യുന്ന എഴുത്തുകള്‍ ക്രിസ്തുവിനെ കുറിച്ചാകട്ടെ. ഒരു പാപിയെ മാനസാ ന്തരത്തിലേക്ക് നയിച്ച് അവനെ നിത്യതയില്‍ എത്തിക്കാന്‍ സാധിച്ചാല്‍ നമ്മുടെ എഴുത്ത് ഫലവത്തായി നിത്യതയില്‍ അതിന് പ്രതിഫലം ഉണ്ട് നിശ്ചയം. ദൃശ്യമാധ്യമങ്ങളുടെ അതിപ്രസരണം മൂലം, ഈ ഡിജിറ്റല്‍ യുഗത്തില്‍ ആര്‍ക്കും ഒന്നിനും സമയം തികയാതെ പോകുമ്പോള്‍ "വായന മരിക്കുന്നു". 21 -ാം നൂറ്റാണ്ടില്‍ അതിനെ പുനര്‍ ജീവിപ്പിക്കാന്‍ സാധിക്കണമെങ്കില്‍ ഈടുറ്റ മികവുറ്റ ആശയങ്ങള്‍ അനാവര്‍ണ്ണം ചെയ്യപ്പെടുന്ന സമര്‍ത്ഥനായ ലേഖകന്‍റെ തൂലികയ്ക്കു മാത്രമേ സാധിക്കുകയുള്ളു.

അക്ഷരത്തിലൂടെ ആത്മാക്കളെ നേടുക എന്ന ദൗത്യത്തിലൂടെ അഹോരാത്രം പ്രതിഫലേശ്ച കൂടാതെ  പ്രവര്‍ത്തിക്കുന്ന നമ്മുടെ ക്രിസ്തീയ പ്രസിദ്ധീകരണങ്ങളെയും എഴുത്തുകാരെയും പ്രശംസിക്കുന്നതിനോ ടൊപ്പം, വേദപുസ്തകം ചെന്നെത്തിയിട്ടില്ല. ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യുന്ന നമ്മുടെ സഹോദരങ്ങള്‍ ക്കായ് പ്രാര്‍ത്ഥിക്കേണ്ടതാകുന്നു. അതെ സമയം നൂറു ശതമാനം സാക്ഷരതയുള്ള 'ദൈവത്തിന്‍റെ സ്വന്തം നാടായ' കൊച്ചു കേരളത്തില്‍ പോലും 3 വയസ്സുള്ള പിഞ്ചു കുഞ്ഞുങ്ങളെ പോലും പീഡിപ്പിച്ചു കൊല്ലാന്‍ ശ്രമിക്കുന്ന വൈകല്യമുള്ള മനസുകളെ നേരെയാക്കാന്‍ പ്രാര്‍ത്ഥനയോടുകൂടിയ തൂലികയെന്ന പടവാള്‍ എടുത്തു പടവെട്ടേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. 

പട ചേര്‍ത്തവനെ പ്രസാദിപ്പിക്കേണ്ട നാം, എഴുത്തിലൂടെ സ്വയം പ്രശംസയും വ്യക്തിഹത്യയും നടത്തി, കൂട്ടുസഹോദരനെ ചെളിവാരിത്തേച്ച് സ്വയം നാറാതെ, ദൈവനാമത്തിന് ദുഷ്പേര് ഉണ്ടാകാതെ, "ആ" പ്രവ ര്‍ത്തിയില്‍ നിന്നും പിന്‍മാറേണ്ടത് അനിവാര്യമാണ്. നാം എന്ത് എഴുതുന്നതിനു മുമ്പ് ഒന്ന് ആലോചിക്കുക ഇതില്‍ ദൈവം പ്രസാധിക്കുമോ. വിമര്‍ശനങ്ങള്‍ നല്ലതാണ്. പക്ഷേ അത് ആരോഗ്യപരമായിരിക്കണം. അനര്‍ത്ഥം വിളിച്ചുവരുത്തുന്നത് ആയിരിക്കരുത്.

അറിവിന്‍റെ വാതായനങ്ങള്‍ തുറന്ന് ആഴിയുടെ ആഴങ്ങളില്‍ നിന്നും മുത്തുകള്‍ വാരിയെടുക്കുന്ന ബുദ്ധിശാലിയായിരിക്കണം എഴുത്തുകാരന്‍. ദൈവം നമ്മുടെ അവസ്ഥകള്‍ക്ക് വ്യത്യാസം വരുത്തുമ്പോള്‍ വ്യവസ്ഥകള്‍ മാറ്റാതെ തിരുനാമ മഹത്വത്തിനായി എഴുതാം.

അസാമാന്യ കഴിവുകള്‍ ഉള്ള ഒരു അസാധാരണ തലമുറയാണ് ഇന്നതേത്. ഈ തലമുറ വഷളത്വം നിറഞ്ഞതാണ്. ഈ വഷളത്വം നിറഞ്ഞ തലമുറയുടെ നടുവിലും "ഇതാ തനിച്ചു പാര്‍ക്കുന്നോരു ജനം (സംഖ്യ 23:9) എന്ന് ദൈവ വചനത്തില്‍ പറയുന്നതുപോലെ വിശുദ്ധിക്കും വേര്‍പാടിനും വില കൊടു ക്കുന്ന ഒരു കൂട്ടത്തിന് ഇന്നും ഈടുറ്റ എഴുത്തുകളും പുസ്തകങ്ങളും അത്യന്താപേക്ഷിതമാണ്. ഭൂരിപക്ഷത്തെ ചേര്‍ക്കാനല്ല ന്യൂനപക്ഷത്തെ കര്‍ത്താവിനായി കാത്തിരിക്കുന്ന എണ്ണയോടുകൂടി വിളക്കെടുക്കുന്ന ബുദ്ധിയുള്ള കന്യകയെ ചേര്‍ക്കാനാണ് കര്‍ത്താവ് വരുന്നത്. അവന്‍റെ മുന്‍പില്‍ മറഞ്ഞിരിക്കുന്നത് ഒന്നും ഇല്ല. നമ്മുടെ ജീവിതവും പ്രവര്‍ത്തിയും എഴുത്തും എല്ലാം അവന്‍ അറിയുന്നു. 

ഇക്കിളിപ്പെടുത്തുന്ന  ലേഖനങ്ങള്‍ അല്ല ഇന്നിന്‍റെ ആവശ്യം ലോകരക്ഷിതാവിനെ 'ക്രിസ്തു'വിനെ ഉയര്‍ത്തുന്നതും പരിചയപ്പെടുത്തുന്നതും ആണ് പരമപ്രധാനം. എരുതീയില്‍ എണ്ണ ഒഴിക്കുന്നതിനു പകരം സമാധാനപ്പെടുത്തുന്ന, സാന്ത്വനം പകരുന്ന, മാനസാന്തരത്തിലേക്ക് നയിക്കുന്ന, നിത്യതയ്ക്ക് വഴിയൊരുക്കുന്ന തൂലിക ചലിപ്പിക്കുന്ന സമര്‍ത്ഥരായ ലേഖകള്‍ ആയി ദൈവം നമ്മെ തീര്‍ക്കട്ടെ. 

RELATED STORIES

  • കോവിഡും, ജനങ്ങളും, പിന്നെ കേരളാ പോലീസും...... - ഇത്രമാത്രം ലോകജനത നിരാശയിലും ഭയത്തിലുമായിരിക്കുന്ന സാഹചര്യത്തിലും നമ്മുടെ നിയമ പാലകരില്‍ ചിലര്‍ കേരളത്തിന്‍റെ ചില ഭാഗത്ത് അഴിഞ്ഞാടുന്നു എന്ന ദു:ഖകരമായ വാര്‍ത്തകളും വീഡിയോ ദൃശ്യങ്ങളും ജനസമൂഹം നിരന്തരം ഇവിടെ കണ്ടുകൊണ്ടിരിക്കുന്നു. ചില പോലീസുക്കാര്‍ പൊതുജനത്തോട് യാതൊരു ബഹുമാനമോ സ്നേഹമോ ഇല്ലാത്ത നിലയില്‍ പെരുമാറുന്നതായി കാണുന്നു. നെയ്യാര്‍ഡാം പോലീസ് സ്റ്റേഷനിലെ ഒരു പോലീസുക്കാരന്‍ ജോലി സമയത്ത് ശരീരത്തില്‍ പകുതി യൂണിഫോം പോലും ധരിക്കാതെ, മാസ്ക്ക് ധരിക്കാതെ സ്റ്റേഷന്‍റെ മുമ്പില്‍ നിന്നു കൊണ്ട് പരാതിക്കാരനെയും ഒപ്പം ഉണ്ടായിരുന്ന പരാതിക്കാരന്‍റെ മകളെയും അസഭ്യവും വെല്ലുവിളിയും അഹങ്കാരവും നടത്തുന്നതായി ഞാന്‍ വീഡിയോയില്‍ കൂടി കാണാന്‍ ഇടയായി.

    നിത്യ ജീവനും നിത്യ മരണവും - വേദപുസ്തക ഭാഷയിൽ മരണം എന്നാൽ വേർപാട് എന്നാണ് അർത്ഥം .ദൈവത്തിൽ നിന്നും ഉള്ള വേർപാട് . നിത്യ മരണം എന്നാൽ ഏക സത്യ ദൈവത്തിൽ നിന്നും ഉള്ള തായ എന്നും എന്നേയ്ക്കുമായുള്ള വേർപാട് .

    വിസ്മയവും ഭയങ്കരവുമായുള്ളത് ദേശ സംഭവിക്കുന്നു - എബോള, സാർസ്,നിപ്പാ വൈറസ്, എച്ച് വൺ എൻ വൺ, ചിക്കൻ ഗുനിയ, ഡെങ്കിപ്പനി, ആന്ത്രാക്സ് ഇതുപോലെയുള്ള എത്ര മാരക വ്യാധികൾ ലോകത്തിൽ ഉണ്ടായി. 2017ലെ ഓഖി കൊടുങ്കാറ്റ് അതിനുപിന്നാലെ ഉണ്ടായ രണ്ട് മഹാപ്രളയങ്ങൾ നമ്മുടെ കേരളത്തെ പിടിച്ചുലച്ചു.ഇപ്പോഴിതാ കോവിഡ്-19 എന്ന

    ഡോ. രവി സഖറിയാസിന്റെ ജീവിതത്തിലേക്ക് അല്പ നേരം - മാതാപിതാക്കൾ ആംഗ്ലിക്കൻ വിശ്വാസികൾ ആയിരുന്നുവെങ്കിലും കൗമാരപ്രായത്തിൽ ഒരു നാസ്തിക ചിന്താഗതിയിൽ ഇദ്ദേഹം തുടർന്നു. ഇതിനു മുൻപ് തന്റെ സഹോദരിയുടെ നിർബന്ധ പ്രകാരം

    പ്രവാസകാലം ഇവിടെ എങ്ങനെയാണ്, ഒരു വിചിന്തനം - കണ്ണുനീരോടെ വിട ചൊല്ലുവാനല്ലാതെ മറ്റൊന്നിനും നമുക്കാവില്ലല്ലോ. അതേ കിഴക്കുനിന്നാരംഭിക്കുന്ന പ്രവാസ ജീവിതം പടിഞ്ഞാറെ ചക്രവാള സീമയിൽഅസ്തമിക്കുന്നു. അടുത്ത ഒരു ഉയർപ്പിനായി. ഇതിനെയാണ് പ്രവാസം എന്ന് വിളിക്കുന്നത്.

    ഈ രാത്രിയും കഴിഞ്ഞു പോകും - പതിനായിരക്കണക്കിന് പ്രവാസികൾ ആശങ്കാകുലരാണ്. അവർ അവരുടെ സ്വന്ത നാടുകളിലേക്ക് തിരികെപോകാൻ വെമ്പൽ കൊള്ളുന്നു. മിക്ക രാജ്യങ്ങളിലും ആരാധന കൂട്ടായായ്മകൾ നിർത്തലാക്കേണ്ടിവന്നിരിക്കുകയാണ്. ഇങ്ങനെയുള്ള വിവിധ മാനസിക അവസ്ഥയിൽക്കൂടി കടന്ന് പോകുന്ന വ്യക്തികളെയൊക്കെ ക്ലേശിപ്പിക്കുന്ന മനോഭാവമാണ് പലർക്കും ഈ നാളുകളിൽ

    അക്ഷരത്തിന്റെ ശുശ്രൂഷകന്മാർ - എന്നു ലോകത്തിലെ എറ്റവും വലിയ സാമ്പത്തിക ശക്തികളും, ആയുധ ബലമുള്ള രാജ്യങ്ങളും തിരിച്ചറിഞ്ഞിരിക്കുന്നു. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ തങ്ങളുടെ സമ്പത്തും, കൂട്ടി വച്ചിരിക്കുന്ന ആയുധങ്ങളും

    ബൈക്കും നാശം വിതറുന്ന ബാല്യ, കൗമാരങ്ങൾ - മൊബൈലിനായി വാശി പിടിച്ച എട്ടാംക്ളാസുകാരനെ അച്ഛന്‍ വഴക്കുപറഞ്ഞു. കുറച്ചുദിവസം പിണങ്ങിനടന്ന കുട്ടിയുടെ ബാഗ് പരിശോധിച്ച അച്ഛന്‍ കണ്ടത് പുതിയ. അച്ഛന്‍ കണ്ടത് പുതിയ മൊബൈൽ ഫോൺ. ചോദ്യം ചെയ്തപ്പോള്‍ അവന് പരിഹാസം. അടി കിട്ടിയപ്പോള്‍ ഒരു ചേട്ടന്‍ വാങ്ങിത്തന്നതാണെന്ന മറുപടി. കൂടുതൽ അന്വേഷിച്ചപ്പോഴേക്കും കുട്ടി മയക്കുമരുന്നു സംഘത്തിന്റെ കൈയ്യിൽപെട്ടിരുന്നു.

    മലയാളിയുടെ ഇംഗ്ലീഷ് മോശമാണോ❓ - ഇ .എൽ.റ്റി . സ് പരിക്ഷക്ക് Listening,Reading,Writing എന്നിവ ഒരേ ദിവസം തന്നെ പൂർത്തീകരിക്കണം. Speaking exam മറ്റ് പരീക്ഷൾക്ക് മുമ്പോ ശേഷമോ ആയിരിക്കും . ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ലോകത്തിലെ എല്ലാ പ്രധാന നഗരങ്ങളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. കേരളത്തിൽ അഞ്ചു പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ട്.

    സ്നേഹം പ്രകടനം ആകുമ്പോള്‍! - സ്വന്തജീവിതം ബലികൊടുക്കേണ്ടി വരുന്ന ഒരു കാര്യം തന്നെയാണ് ഈ അവിഹിതബന്ധം എന്നു പറയുന്നത്. ഇത് ഒറ്റ ദിവസം കൊണ്ട് വിടരുന്ന ഒരു ബന്ധം ആവണം എന്നില്ല. നോക്കിയും, സംസാരിച്ചും, വിവരങ്ങള്‍ കൈമാറിയും ഒക്കെ ബന്ധം അതിന്‍റെ ക്ലൈമാക്സിലേക്ക് ചെന്ന് ചേരുന്നു. അടര്‍ത്തിമാറ്റുവാന്‍ കഴിയാത്തവിധം ഡോപ്പാമിന്‍ എന്ന ഒരു ഹോര്‍മോണ്‍ അവരില്‍ രൂപം കൊള്ളുന്നു. വളരെ ശക്തമായ ഒരു ഹോര്‍മോണ്‍ ആണ് ഡോപ്പാമിന്‍. നേരത്തെ സൂചിപ്പിച്ച പ്രേമത്തിന്‍റെ പിമ്പില്‍ ഉള്ള വില്ലനും ഈ ഹോര്‍മോ ണിന്‍റെ പ്രവര്‍ത്തനം ആണ്. ഈ ഹോര്‍മോണ്‍ ഉണ്ടാവുന്നത് കൊണ്ട് പ്രായമോ, മതമോയ, ജാതിയോ, മാതാപിതാക്കളോ, ഭര്‍ത്താവോ, ഭാര്യയോ, കുട്ടികളോ ഒന്നിനും കമിതാക്കള്‍ തമ്മിലുള്ള ബന്ധം വേര്‍പെടു ത്തുവാന്‍ കഴിയാതെ വരുന്നു. എന്ത് ത്യാഗത്തിനും ഈ ഡോപ്പാമിന്‍ ഹോര്‍മോണ്‍ പ്രേരിപ്പിക്കുന്നു.

    ഉത്തമമായ ദുഃഖം - അതേ കുറിച്ചു ദു:ഖിക്കുന്നതിൽ തെറ്റില്ല എന്നാൽ ദൈവമക്കളെന്ന നിലയിൽ ദു:ഖം നിയന്ത്രണ വിധേയമാക്കുവാൻ നമുക്കു സാധിക്കും. അതു സാധിക്കുന്നത് നാം എത്രമാത്രം പ്രയാസമനുഭവിക്കുന്നുവെന്നു കർത്താവിനോടു പറയുന്നതിൽ കൂടിയും, അവന്റെ സഹായം അപേക്ഷിച്ചും കൊണ്ടു് ജീവിക്കുന്നവരുടെ ആവശ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ചുമതലകൾ ഏറ്റെടുക്കുന്നതിലും കൂടെയാണ്. വേദനാജനകമായ ഓർമ്മകൾ ഇടയ്ക്കിടയ്ക്കു ഉണ്ടായെന്നു വരാം." ജീവിതം ആവശ്യപ്പെടുന്ന കാര്യങ്ങളിൽ നിന്നു പിന്തിരിയുവാൻ ചിലപ്പോൾ പ്രേരിപ്പിക്കപ്പെട്ടു എന്നു വരാം. അങ്ങനെയുള്ള അവസരങ്ങളിൽ ദൈവം നമ്മെ ഒരു പ്രത്യേക ഉദ്ദേശ്യത്തിനായി ഇവിടെ ശേഷിപ്പിച്ചിരിക്കുന്നു എന്നു നാം ഓർക്കേണ്ടതാണ്.അതായത് അവനെ ആരാധിക്കുന്നതിനും ,സേവിക്കുന്നതിനും, മറ്റുള്ളവരെ സഹായിക്കുന്നതിനുമായി ദൈവസഹായത്താൽ നമ്മുടെ ദു:ഖം ഉത്തമ ദു:ഖം ആക്കിത്തീർക്കുവാൻ സാധിക്കുന്നതാണു്. പ്രീയരെ നമ്മുടെ കണ്ണുകൾക്കു കണ്ണിരില്ലെങ്കിൽ നമ്മുടെ ആത്മാവിനു മഴവില്ലു ലഭിക്കുവാൻ ഇടയാകുകയില്ല.

    ഡേവിഡ് ലിവിംഗ്സ്റ്റൻ - 1813 ൽ സ്കോട്ലന്റിൽ ജനിച്ച ഡേവിഡ് ലിവിംഗ്സ്റ്റന്നിന്റെ ജീവിത കഥ ആരേയും കോരിത്തരിപ്പിക്കുന്നതാണ്. ഒരു ബാലനായിരുന്നപ്പോൾ തന്നെകുറിച്ച് വായിച്ച ഒരു ചെറിയ പുസ്തകം ഇപ്പോഴും ഓർമ്മയിൽ നിൽക്കുന്നു. മറ്റുപലരേയും പോലെ ദുഃഖം നിറഞ്ഞ ഒരു ബാല്യമായിരുന്നു തന്റേതും. തന്റെ കുടുംബത്തിലെ ദാരിദ്യം നിമിത്തം പത്താമെത്ത വയസു മുതൽ ജോലി ചെയ്യേണ്ടി വന്നു. 26 വയസ്സ് വരെ ആ ജോലി തുടർന്നു. പിന്നീടാണ് താൻ ആഫ്രിക്കയിലേക്ക് ഒരു മിഷനറിയായി പോയത്. ഒരു ചെറിയ ബാലനായിരിക്കുമ്പോൾ തന്റെ മാതാവ് എന്നും ഡേവിഡിനെ തന്റെ കൈകളിൽ എടുത്ത് പ്രാർത്ഥിക്കുമായിരുന്നു. പ്രിയ മാതാവ് പ്രാർത്ഥിക്കുമ്പോൾ തന്റെ കണ്ണുനീർ ഡേവിഡിന്റെ തലയിൽ വീഴുമായിരുന്നു. ഒരു ദിവസം പ്രിയ ഡേവിഡ് തന്റെ മാതാവിനോട് ഇപ്രകാരം ചോദിച്ചു, Mom, when you pray, why do you wet my head with your tears? മമ്മീ, നീ പ്രാർത്ഥിക്കുമ്പോൾ നിന്റെ കണ്ണുനീർ കൊണ്ട് എന്റെ തലയെ നനയ്ക്കുന്നത് എന്തിനാണ്? ആ ചോദ്യത്തിന് ഒരു ശരിയായ ഉത്തരം പറയുവാൻ ആ മാതാവിന് കഴിഞ്ഞിരുന്നില്ല. എങ്കിലും താൻ ഇങ്ങനെ പറഞ്ഞു. ഡേവിഡേ, തിന്റെ തല വളരെ മൃദുവാണ്, എന്റെ കണ്ണുനീർ ഇങ്ങനെ വീഴുമ്പോൾ അത് കട്ടിയുള്ളതായിതീരും.

    ക്രിസ്തുവിലുള്ളവര്‍ മിഷനറിമാര്‍ - മൊബൈല്‍ ഫോണും, ഇന്‍റര്‍നെറ്റും, ഡിഷ് ടി.വി.യും ഭാരതത്തിലെ മിക്കവാറും ഗ്രാമങ്ങളിലും എത്തികഴിഞ്ഞു. പക്ഷേ പ്രഭാകര്‍ ചാച്ചയെപ്പോലെ ഒരു ക്രിസ്തു ശിഷ്യനെ കണ്ടുമുട്ടുവാന്‍ കൊതിക്കുന്നവര്‍ അസംഖ്യമാണ്. നമ്മുടെ വിശാലമായ ദൗത്യത്തിന്‍റെ പ്രസക്തി ഇവിടെ വര്‍ദ്ധിക്കുകയാണ്. നമ്മുടെ സ്വയത്തെ ഇല്ലാതാക്കി ക്രൂശ് എടുത്തുകൊണ്ട് ക്രിസ്തുവിനെ അനുഗമിക്കുവാന്‍ സി.റ്റി.സ്റ്റഡ് മുന്നിറിയിപ്പ് നല്‍കുന്നു. സമ്പൂര്‍ണ്ണമായ സമര്‍പ്പണം ഉണ്ടെങ്കില്‍ നാം ദൈവകരങ്ങളില്‍ ഉപയോഗിക്കപ്പെടുവാന്‍ മറ്റൊരു യോഗ്യതയും ആവശ്യമില്ലെന്ന് ഡി.എന്‍.മൂഡിയുടെ ചരിത്രം നമ്മെ പഠിപ്പിക്കുന്നു.

    മരുന്നിനേക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്ന രോഗനിര്‍ണ്ണയം - ഗിലെയാദില്‍ സുഗന്ധതൈലം ഇല്ലയോ? അവിടെ വൈദ്യന്‍ ഇല്ലയോ? എന്‍െറ ജനത്തിന്‍പുത്രിക്കു രോഗശമനം വരാതെ ഇരിക്കുന്നതെന്തു?' (യിരെമ്യാവു 8:22)

    പ്രേക്ഷിത പ്രവൃത്തി തപസ്യയായി കരുതിയ ഞങ്ങളുടെ റിബേക്ക അമ്മച്ചി - മകന്‍ സ്റ്റാന്‍ലിയെ അമേരിക്കന്‍ ഐക്യനാടുകളിലെ ഏറ്റവും വലിയ പോലീസ് സേനയായ ന്യൂയോര്‍ക്ക് സിറ്റി പൈല്‍സ് ഡിപാര്‍ട്ട്മെന്‍റില്‍ മലയാളിസമൂഹത്തിന് മാത്രമല്ല