യുവ എഴുത്തുകാരുടെ കൃതികള്‍ പ്രസിദ്ധീകരിക്കാമെന്ന്
വിശ്വസിപ്പിച്ച് അവരില്‍ നിന്നും വന്‍ തുക കൈപ്പറ്റി പ്രസാധകന് മുങ്ങിയതായി
പരാതി. തിരുവനന്തപുരം സ്വദേശി സിദ്ധാര്ത്ഥന് എന്ന ആള്‍ക്കെതിരെയാണ്
മുളന്തുരുത്തി പോലീസില്‍ കബളിക്കപ്പെട്ടവര്‍ പരാതി നല്‍കിയിട്ടുള്ളത്.എഴുത്തച്ഛന് മലയാളസാഹിതി
പുരസ്കാരസമിതി എന്ന പേരില്‍ മലയാളത്തിലെ വിവിധ സാഹിത്യ മേഖലകളില്‍ നിന്നും അവാര്‍ഡുകള്‍ക്കും
പ്രസിദ്ധീകരണത്തിനുമായി കൃതികള്‍ ക്ഷണിച്ചായിരുന്നു തട്ടിപ്പ് നടത്തിയതെന്ന്
പരാതിക്കാര്‍ പറയുന്നു.കഴിഞ്ഞദിവസം മുളന്തുരുത്തി തുരുത്തിക്കരയിലുള്ള സ്വകാര്യ വ്യക്തിയുടെ
ഹാളില്‍ വച്ച് 160 ല്‍ പരം യുവ എഴുത്തുകാരുടെ കവിതയും ചെറുകഥകളും അടങ്ങുന്ന പുസ്തകങ്ങള്‍
പ്രകാശനം നടത്തുമെന്നാണ് സിദ്ധാര്ത്ഥന് ഇവരെ അറിയിച്ചിരുന്നത്.കേരളത്തിന്റെ
വിവിധ ഭാഗങ്ങളില്‍ നിന്നും ശനിയാഴ്ച രാവിലെ തന്നെ എഴുത്തുകാര്‍ സ്ഥലത്തെത്തി.രാവിലെ
9.30 നാണ് പ്രകാശന ചടങ്ങ് തീരുമാനിച്ചിരുന്നത്.പ്രകാശനം നടക്കേണ്ട ഹാളില്‍
അതിന്റേതായ ഒരുക്കങ്ങള്‍ കാണാതിരുന്നതിനെ തുടര്‍ന്ന് എഴുത്തുകാര്‍ സിദ്ധാര്‍ത്ഥനെ
വിളിച്ചു. ഉച്ചക്ക് ഹാളില്‍ എത്തിച്ചേരും എന്ന് അയാള്‍ പറഞ്ഞു. ഒരു മണി
കഴിഞ്ഞിട്ടും വരാത്തതിനെ തുടര്‍ന്ന് വീണ്ടും വിളിച്ചപ്പോള്‍ വൈകിട്ട്
അഞ്ചുമണിക്കാണ് എത്തിച്ചേരാന്‍ പറ്റുകയുള്ളൂവെന്നും എല്ലാവരുടേയും പുസ്തകങ്ങള്‍
പ്രകാശനം നടത്തുമെന്നും ഉറപ്പ് നല്കി.
പിന്നീട് വിളിച്ചപ്പോള്‍ മുതല്‍ ഫോണില്‍
കിട്ടാതെയായി.ഇതേ തുടര്‍ന്നാണ് തങ്ങള്‍ വഞ്ചിക്കപ്പെട്ടതായി എഴുത്തുകാര്‍ക്ക്
മനസിലായത്. തുടര്‍ന്ന് ഇവര്‍ ചേര്‍ത്ത് മുളന്തുരുത്തി പോലീസില്‍
പരാതി നല്കി. ഭക്ഷണവും കുടിവെള്ളവും ലഭിക്കാതെ ഏറെ ബുദ്ധിമുട്ടിയെന്ന്
പരാതിക്കാര്‍ പറഞ്ഞു.
കോഴിക്കോടും തൃശൂരും സമാനമായ തട്ടിപ്പ് നടത്തിയതായി
പരാതിക്കാര്‍ ആരോപണം ഉന്നയിച്ചു.പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.അതേസമയം ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും
സമയബന്ധിതമായി പുസ്തക പ്രകാശനം നടത്തുമെന്നും സിദ്ധാര്ത്ഥന് പ്രതികരിച്ചു.വ്യക്തിപരമായ പ്രശനങ്ങള്‍
കാരണമാണ് പുസ്തക പ്രകാശനം വൈകിയത്.ആരുടെയും പണം താന്‍ തട്ടിയെടുത്തിട്ടില്ലെന്നും
പരാതിയുടെ അടിസ്ഥാനത്തില്‍ മുളന്തുരുത്തി പോലീസ് വിളിപ്പിച്ചിട്ടുണ്ടെന്നും
ഇന്ന് പോലീസിന് മുന്‍പാകെ ഹാജരാകും എന്നും സിദ്ധാര്ത്ഥന് പറഞ്ഞു.
ഡ്രോണുകളെ പ്രതിരോധിക്കാന്‍ പുതിയ സംവിധാനവുമായി ഇന്ത്യ - 2.5 കിലോമീറ്റര്‍ വരെ ദൂരത്തില്‍ വരുന്ന ചെറുതും വലുതുമായ ഡ്രോണുകള്‍ കണ്ടെത്തുന്നതിനും ഇല്ലാതാക്കുന്നതിനുമുള്ള നൂതന കഴിവുകള്‍ ‘ഭാര്‍ഗവസ്ത്ര’ത്തിനുണ്ട്. സമുദ്രനിരപ്പില്‍ നിന്ന് 5000 മീറ്റര്‍ ഉയരത്തി
ഡ്രോണുകളെ പ്രതിരോധിക്കാന്‍ പുതിയ സംവിധാനവുമായി ഇന്ത്യ - 2.5 കിലോമീറ്റര്‍ വരെ ദൂരത്തില്‍ വരുന്ന ചെറുതും വലുതുമായ ഡ്രോണുകള്‍ കണ്ടെത്തുന്നതിനും ഇല്ലാതാക്കുന്നതിനുമുള്ള നൂതന കഴിവുകള്‍ ‘ഭാര്‍ഗവസ്ത്ര’ത്തിനുണ്ട്. സമുദ്രനിരപ്പില്‍ നിന്ന് 5000 മീറ്റര്‍ ഉയരത്തി
ലീഗ് എന്നും തീവ്രവാദത്തിനും വർഗീയ വാദത്തിനും എതിരാണ് - പാർട്ടിക്ക് കഴിഞ്ഞ വർഷങ്ങളിൽ മികച്ച പ്രകടനം നടത്താൻ ആയി എന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാർലമെന്റിന് അകത്തും പുറത്തും പാർട്ടി നേട്ടമുണ്ടാക്കി. 5 എം പി മാർ ലീഗിന് ഉണ്ട്. ഈ ഉണർവ്വ് തുടർന്നും കൊണ്ടുപോകാൻ കഴിയുന്ന രീതിയിൽ ദേശീയ കൗൺസിൽ പുതിയ അംഗങ്ങളെ തീരുമാനിക്കും. സംസ്ഥാന
ഐഎന്‍എസ് വിക്രാന്തിന്റെ ‘ലൊക്കേഷന്‍’ അന്വേഷിച്ച ആൾമാറാട്ടക്കാരൻ അറസ്റ്റിൽ - രാഘവ് എന്ന് പരിചയപ്പെടുത്തിക്കൊണ്ടുള്ള കോളില്‍, ഐഎന്‍എസ് വിക്രാന്ത് ഇപ്പോള്‍ കൊച്ചിയിലുണ്ടോ, ഇല്ലെങ്കില്‍ ഇപ്പോള്‍ കറന്റ് ലൊക്കേഷന്‍ എവിടെയാണ് തുടങ്ങിയ കാര്യങ്ങളാണ് ചോദിച്ചത്. സംശയം തോന്നിയ നാവികസേന ഉദ്യോഗസ്ഥര്‍ ഉടന്‍ വിവരം പൊലീസിന് കൈമാറി. തുടര്‍ന്ന് ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട് സ്വദേശിയിലേക്കെത്തിയത്.
പന്തളം ജങ്ഷനില്‍ ടൂറിസ്റ്റ് ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു - രാവിലെ സിഗ്നല്‍ ഇല്ലാത്തതിനാല്‍ ഇരു വാഹനങ്ങളും ജങ്ഷനില്‍ വേഗത കുറച്ചില്ല. അടൂരില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തി ടൂറിസ്റ്റ് ബസിന്റെ മുന്‍ ഭാഗം പൊളിച്ചാണ് യാത്രക്കാരെ പുറത്തിറക്കിയത്. ടൂറിസ്റ്റ്
ഇന്ത്യയുടെ എതിർപ്പിനെ മറികടന്ന് പാകിസ്താന് 100 കോടി ഡോളർ (ഇന്ത്യൻ രൂപ 8500 കോടി) വായ്പ അനുവദിച്ച അന്താരാഷ്ടട്ര നാണ്യനിധിയുടെ (ഐ.എം.എഫ്) നടപടിയെ നിശിതമായി വിമർശിച്ച് ജമ്മു കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ല രംഗത്ത് - ഉപഭൂഖണ്ഡത്തിലെ സംഘർഷത്തിൽ അന്താരാഷ്ട്ര സമൂഹം ആശങ്കയിലാണ്. ഐ.എം.എഫ് ഫണ്ട് അനുവദിക്കുന്നതോടെ സംഘർഷം വീണ്ടും രൂക്ഷമാകും. പൂഞ്ച്, രജൗറി, ഉറി, താങ്ധർ തുടങ്ങി നിരവധി പ്രദേശങ്ങൾ തകർക്കാൻ പാകിസ്താൻ ഉപയോഗിച്ച ആയുധങ്ങൾക്ക് ചെലവഴിച്ച പണം തിരിച്ചുനൽകുകയാണ് ഐ.എം.എഫ്” -ഉമർ അബ്ദുല്ല പറഞ്ഞു.
കഴിഞ്ഞ രാത്രിയാണ് ഒരു ബില്യണ്‍ ഡോളറിന്റെ വായ്പ ഐ.എം.എഫ് അംഗീകരിച്ചതായി പാകിസ്താന് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ ഓഫീസ് അവകാശപ്പെട്ടത്. ഇന്ത്യയുടെ എതിര്‍പ്പ് മറികടന്ന് എക്സ്റ്റൻഡഡ് ഫണ്ട് ഫെസിലിറ്റി വഴിയാണ് പാകിസ്താന് വായ്പ ലഭിക്കുക. പാകിസ്താന് 2.3 ബില്യൺ യു.എസ് ഡോളറിന്റെ വായ്പകൾ നൽകാനുള്ള നീക്കത്തെ ഐ.എം.എഫ് വേദിയില്‍ ഇന്ത്യ എതിര്‍ത്തിരുന്നു. പാകിസ്താന് വായ്പ നല്‍കുന്നത് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഐ.എം.എഫ് ബോര്‍ഡിലായിരുന്നു ഇന്ത്യന്‍ എതിര്‍പ്പ്.
മതിയായ കാരണം അറിയിക്കാതെ അറസ്റ്റ് ചെയ്യുന്നത് മൗലികാവകാശ ലംഘനം: ഹൈക്കോടതി - അറസ്റ്റ് ചെയ്യാനുളള സാഹചര്യം വ്യക്തമായി ബോധ്യപ്പെടുത്തി വേണം അറസ്റ്റ് രേഖപ്പെടുത്താനെന്ന് ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 22(1) വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും അറസ്റ്റിനുളള കാരണം എഴുതിനല്‍കുന്നത് ഏറ്റവും ഉചിതമായിരിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചിട്ടുണ്ടെന്നും
വിരുന്ന് വന്ന രണ്ടരവയസ്സുകാരന് ദാരുണാന്ത്യം - അരീക്കോടുള്ള ബന്ധുവിന്റെ വീട്ടിൽ വിരുന്നു വന്നതായിരുന്നു സഹീനും കുടുംബവും. എന്നാൽ അയൽവാസിയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ പിന്നോട്ടിറങ്ങി അപകടം സംഭവിക്കുകയായിരുന്നു. പൊലീസ്
പാക് പ്രധാനമന്ത്രിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി - കറാച്ചിക്കു പിന്നാലെ റാവല്‍പിണ്ടിയിലും ആക്രമണം നടത്തിയെന്നാണ് വിവരം. പാകിസ്താനെതിരെ വ്യോമസേനയും കറാച്ചി തുറമുഖത്തില്‍ കനത്ത ആക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കറാച്ചിയിലെ പാക് നാവിക താവളം ഇന്ത്യ ആക്രമിച്ചു തകര്‍ത്തുവെന്നാണ് വിവരം.