പിണറായി ഭരണത്തില്‍ കുറ്റവാളികളായ പൊലീസുകാരുടെ എണ്ണം വര്‍ധിക്കുന്നു
Reporter: News Desk 14-Nov-2022
2,847
Share:
പൊലീസിനെതിരായ കുറ്റകൃത്യങ്ങള്‍
പുറത്തുവരുമ്പോള്‍ ‘ആത്മവീര്യം തകര്‍ക്കരുത്’ എന്ന മുഖ്യമന്ത്രിയുടെ ഭാഷ്യത്തിന്റെ പിന്‍ബലത്തില്‍ കേരള പൊലീസിലെ
ക്രിമിനലുകള്‍ അഴിഞ്ഞാടുന്നു. അഭയം തേടി പൊലീസ് സ്റ്റേഷനിലെത്തുന്ന അതിജീവിതയെ
പോലും പീഡിപ്പിക്കാന്‍ ശ്രമിക്കുന്ന വിധം പൊലീസ് തരംതാണതോടെ സംസ്ഥാന ആഭ്യന്തര
വകുപ്പിന് തലയില്‍ മുണ്ടിട്ട് നടക്കേണ്ട സ്ഥിതിയായി.
ആരെയും തല്ലിച്ചതക്കാനും പിടിച്ചുപറിക്കാനും പൊലീസ്
തന്നെ മുന്നിലുള്ളപ്പോള്‍ ‘ജനമൈത്രി’ എന്നത് പരിഹാസ്യമാവുകയാണ്. ജനമൈത്രി പൊലീസ് ക്രിമിനലിസത്തിലേക്ക് വഴി
മാറുന്നതായി കണക്കുകള്‍ പറയുന്നു. ക്രിമിനല്‍ കേസുകളില്‍ പ്രതികളാകുന്ന
പൊലീസുകാരുടെ എണ്ണത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 50 ശതമാനത്തിലധികം വര്‍ധനവ്
വന്നെന്ന് ആഭ്യന്തര വകുപ്പിന്റെ തന്നെ കണക്കുകളുണ്ട്. ക്രിമിനല്‍
പശ്ചാത്തലമുള്ളവരെ സര്‍വീസില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന നിര്‍ദേശം
പാലിക്കപ്പെടുന്നുമില്ല. പൊലീസ് ഭീകരതക്ക് ഇരകളാകുന്നവര്‍ നല്കുന്ന പരാതികളില്‍
ഒരു നടപടിയും ഉണ്ടാകുന്നുമില്ല.
ആഭ്യന്തര വകുപ്പിന് നേതൃത്വം നല്കുന്ന
മുഖ്യമന്ത്രിയുടെ പിന്തുണയും മേലധികാരികള്‍ കണ്ണടക്കുന്നതുമാണ് കുറ്റകൃത്യങ്ങള്‍
വര്‍ധിക്കാന്‍ ഇടയാക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. ക്രിമിനല്‍ കേസിലും സ്ത്രീകള്‍ക്കെതിരായ
അക്രമങ്ങളിലും കലാപങ്ങളിലും ഉള്പെട്ടവര് കോടതി ഉത്തരവിന്റെ മറവില്‍ പൊലീസ്
സേനയില്‍ എത്തുന്നതു തടയാന്‍ നിയമഭേദഗതി കൊണ്ടുവരാന്‍ ഡി.ജി.പി സര്‍ക്കാരിനു
ശുപാര്‍ശ നല്‍കിയിരുന്നു. ഏതാനും വര്‍ഷമായി ഇത്തരം കേസില്‍പെടുന്നവര്‍
കോടതിയുത്തരവിന്റെ മറവില്‍ സേനയില്‍ എത്തുന്നുണ്ട്. ഇതു തടയാന്‍ 2011ലെ കേരള പൊലീസ് ആക്ടിലെ
സെക്ഷന്‍ 86(2) ഭേദഗതി ചെയ്യണമെന്നായിരുന്നു ശുപാര്‍ശ.
കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ കോടതി ഉത്തരവുകളുടെ പിന്‍ബലത്തോടെ
സേനയില്‍ കയറിയവരില്‍ 40 പേരെ പിരിച്ചുവിട്ടിട്ടുണ്ട്. എന്നാല്‍ സായുധ പരിശീലനം നേടിയവര്‍
ഇത്തരത്തില്‍ പുറത്തുനില്‍ക്കുന്നത് അപകടകരമാണെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പു
നല്‍കിയിട്ടുണ്ട്. സേനയില്‍ പരിശീലനത്തിനു മുന്‍പാണ് കുറ്റപത്രം നല്കുന്നതെങ്കില്
കുറ്റവിമുക്തനായ ശേഷം മാത്രമേ പരിശീലനം നല്കാന് പാടുള്ളൂ. പരിശീലനത്തിനു മുന്‍പും
പി.സി.സി നിര്‍ബന്ധമാക്കണം. പരിശീലന കാലയളവില്‍ ശിക്ഷിക്കപ്പെട്ടാല്‍ സര്‍വീസില്‍
നിന്നു പിരിച്ചുവിടണം. കുറ്റവിമുക്തനാക്കിയാല്‍ സേനയിലെ ആഭ്യന്തര സമിതി
പരിശോധിച്ച് ഉചിത തീരുമാനമെടുക്കണം എന്നിങ്ങനെയുള്ള ശുപാര്‍ശകളില്‍ ഇനിയും തീരുമാനമുണ്ടായിട്ടില്ല.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാന് ഉത്തരവാദപ്പെട്ട പോലീസ്
ഉദ്യോഗസ്ഥര്‍ തന്നെ ജനത്തിന് ഭീഷണിയാകുന്നുവെന്ന അവസ്ഥ ഏറെ ഭീകരമായിട്ടുണ്ട്.
ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ സേനക്ക് അപമാനമാണെന്നിരിക്കേ ഇത്തരക്കാരെ ചുമന്ന്
കൂടുതല്‍ പഴിദോഷം കേള്‍ക്കേണ്ട സാഹചര്യത്തിലേക്കാണ് പൊലീസ് സംവിധാനം നീങ്ങുന്നത്.
ഡ്രോണുകളെ പ്രതിരോധിക്കാന്‍ പുതിയ സംവിധാനവുമായി ഇന്ത്യ - 2.5 കിലോമീറ്റര്‍ വരെ ദൂരത്തില്‍ വരുന്ന ചെറുതും വലുതുമായ ഡ്രോണുകള്‍ കണ്ടെത്തുന്നതിനും ഇല്ലാതാക്കുന്നതിനുമുള്ള നൂതന കഴിവുകള്‍ ‘ഭാര്‍ഗവസ്ത്ര’ത്തിനുണ്ട്. സമുദ്രനിരപ്പില്‍ നിന്ന് 5000 മീറ്റര്‍ ഉയരത്തി
ഡ്രോണുകളെ പ്രതിരോധിക്കാന്‍ പുതിയ സംവിധാനവുമായി ഇന്ത്യ - 2.5 കിലോമീറ്റര്‍ വരെ ദൂരത്തില്‍ വരുന്ന ചെറുതും വലുതുമായ ഡ്രോണുകള്‍ കണ്ടെത്തുന്നതിനും ഇല്ലാതാക്കുന്നതിനുമുള്ള നൂതന കഴിവുകള്‍ ‘ഭാര്‍ഗവസ്ത്ര’ത്തിനുണ്ട്. സമുദ്രനിരപ്പില്‍ നിന്ന് 5000 മീറ്റര്‍ ഉയരത്തി
ലീഗ് എന്നും തീവ്രവാദത്തിനും വർഗീയ വാദത്തിനും എതിരാണ് - പാർട്ടിക്ക് കഴിഞ്ഞ വർഷങ്ങളിൽ മികച്ച പ്രകടനം നടത്താൻ ആയി എന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാർലമെന്റിന് അകത്തും പുറത്തും പാർട്ടി നേട്ടമുണ്ടാക്കി. 5 എം പി മാർ ലീഗിന് ഉണ്ട്. ഈ ഉണർവ്വ് തുടർന്നും കൊണ്ടുപോകാൻ കഴിയുന്ന രീതിയിൽ ദേശീയ കൗൺസിൽ പുതിയ അംഗങ്ങളെ തീരുമാനിക്കും. സംസ്ഥാന
ഐഎന്‍എസ് വിക്രാന്തിന്റെ ‘ലൊക്കേഷന്‍’ അന്വേഷിച്ച ആൾമാറാട്ടക്കാരൻ അറസ്റ്റിൽ - രാഘവ് എന്ന് പരിചയപ്പെടുത്തിക്കൊണ്ടുള്ള കോളില്‍, ഐഎന്‍എസ് വിക്രാന്ത് ഇപ്പോള്‍ കൊച്ചിയിലുണ്ടോ, ഇല്ലെങ്കില്‍ ഇപ്പോള്‍ കറന്റ് ലൊക്കേഷന്‍ എവിടെയാണ് തുടങ്ങിയ കാര്യങ്ങളാണ് ചോദിച്ചത്. സംശയം തോന്നിയ നാവികസേന ഉദ്യോഗസ്ഥര്‍ ഉടന്‍ വിവരം പൊലീസിന് കൈമാറി. തുടര്‍ന്ന് ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട് സ്വദേശിയിലേക്കെത്തിയത്.
പന്തളം ജങ്ഷനില്‍ ടൂറിസ്റ്റ് ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു - രാവിലെ സിഗ്നല്‍ ഇല്ലാത്തതിനാല്‍ ഇരു വാഹനങ്ങളും ജങ്ഷനില്‍ വേഗത കുറച്ചില്ല. അടൂരില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തി ടൂറിസ്റ്റ് ബസിന്റെ മുന്‍ ഭാഗം പൊളിച്ചാണ് യാത്രക്കാരെ പുറത്തിറക്കിയത്. ടൂറിസ്റ്റ്
ഇന്ത്യയുടെ എതിർപ്പിനെ മറികടന്ന് പാകിസ്താന് 100 കോടി ഡോളർ (ഇന്ത്യൻ രൂപ 8500 കോടി) വായ്പ അനുവദിച്ച അന്താരാഷ്ടട്ര നാണ്യനിധിയുടെ (ഐ.എം.എഫ്) നടപടിയെ നിശിതമായി വിമർശിച്ച് ജമ്മു കശ്മീർ മുഖ്യമന്ത്രി ഉമർ അബ്ദുല്ല രംഗത്ത് - ഉപഭൂഖണ്ഡത്തിലെ സംഘർഷത്തിൽ അന്താരാഷ്ട്ര സമൂഹം ആശങ്കയിലാണ്. ഐ.എം.എഫ് ഫണ്ട് അനുവദിക്കുന്നതോടെ സംഘർഷം വീണ്ടും രൂക്ഷമാകും. പൂഞ്ച്, രജൗറി, ഉറി, താങ്ധർ തുടങ്ങി നിരവധി പ്രദേശങ്ങൾ തകർക്കാൻ പാകിസ്താൻ ഉപയോഗിച്ച ആയുധങ്ങൾക്ക് ചെലവഴിച്ച പണം തിരിച്ചുനൽകുകയാണ് ഐ.എം.എഫ്” -ഉമർ അബ്ദുല്ല പറഞ്ഞു.
കഴിഞ്ഞ രാത്രിയാണ് ഒരു ബില്യണ്‍ ഡോളറിന്റെ വായ്പ ഐ.എം.എഫ് അംഗീകരിച്ചതായി പാകിസ്താന് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ ഓഫീസ് അവകാശപ്പെട്ടത്. ഇന്ത്യയുടെ എതിര്‍പ്പ് മറികടന്ന് എക്സ്റ്റൻഡഡ് ഫണ്ട് ഫെസിലിറ്റി വഴിയാണ് പാകിസ്താന് വായ്പ ലഭിക്കുക. പാകിസ്താന് 2.3 ബില്യൺ യു.എസ് ഡോളറിന്റെ വായ്പകൾ നൽകാനുള്ള നീക്കത്തെ ഐ.എം.എഫ് വേദിയില്‍ ഇന്ത്യ എതിര്‍ത്തിരുന്നു. പാകിസ്താന് വായ്പ നല്‍കുന്നത് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഐ.എം.എഫ് ബോര്‍ഡിലായിരുന്നു ഇന്ത്യന്‍ എതിര്‍പ്പ്.
മതിയായ കാരണം അറിയിക്കാതെ അറസ്റ്റ് ചെയ്യുന്നത് മൗലികാവകാശ ലംഘനം: ഹൈക്കോടതി - അറസ്റ്റ് ചെയ്യാനുളള സാഹചര്യം വ്യക്തമായി ബോധ്യപ്പെടുത്തി വേണം അറസ്റ്റ് രേഖപ്പെടുത്താനെന്ന് ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 22(1) വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും അറസ്റ്റിനുളള കാരണം എഴുതിനല്‍കുന്നത് ഏറ്റവും ഉചിതമായിരിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചിട്ടുണ്ടെന്നും
വിരുന്ന് വന്ന രണ്ടരവയസ്സുകാരന് ദാരുണാന്ത്യം - അരീക്കോടുള്ള ബന്ധുവിന്റെ വീട്ടിൽ വിരുന്നു വന്നതായിരുന്നു സഹീനും കുടുംബവും. എന്നാൽ അയൽവാസിയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാർ പിന്നോട്ടിറങ്ങി അപകടം സംഭവിക്കുകയായിരുന്നു. പൊലീസ്
പാക് പ്രധാനമന്ത്രിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി - കറാച്ചിക്കു പിന്നാലെ റാവല്‍പിണ്ടിയിലും ആക്രമണം നടത്തിയെന്നാണ് വിവരം. പാകിസ്താനെതിരെ വ്യോമസേനയും കറാച്ചി തുറമുഖത്തില്‍ കനത്ത ആക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കറാച്ചിയിലെ പാക് നാവിക താവളം ഇന്ത്യ ആക്രമിച്ചു തകര്‍ത്തുവെന്നാണ് വിവരം.