പതിനാറുകാരിയെ പീഡിപ്പിച്ച തിരുവനന്തപുരത്തെ ഡി വൈ എഫ് ഐ പ്രാദേശിക നേതാവിന്റെ ചരിത്രം പരിശോധിച്ചപ്പോൾ നെഞ്ചത്ത് കൈവച്ചുപോകാത്ത രക്ഷിതാക്കൾ ഇല്ലായിരുന്നു എന്നതാണ് സത്യം

തിരുവനന്തപുരം: പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ‍ഡിവൈഎഫ്‌ഐ നേതാവിന്റെ ഫോണ്‍ പരിശോധിച്ച പൊലീസ് കണ്ടത് മുപ്പതോളം സ്ത്രീകളുമായി നേതാവിന്റെ ലൈംഗികവേഴ്ച്ചയുടെ വീഡിയോ....!!

ഇതില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ദൃശ്യങ്ങളുമുണ്ട്. ഡി.വൈ.എഫ്.ഐ. വിളവൂര്‍ക്കല്‍ മേഖലാ കമ്മിറ്റി പ്രസിഡന്റും സാമൂഹിക പ്രവര്‍ത്തകനുമായ ജെ.ജിനേഷിന് ലഹരിമാഫിയയുമായും ബന്ധമുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

പൊതുസമൂഹത്തില്‍ ലഹരിക്കെതിരേ പ്രവര്‍ത്തിക്കുന്ന ജിനേഷ് പെണ്‍കുട്ടികള്‍ക്ക് ലഹരിവസ്തുക്കള്‍ കൊടുക്കുന്നതിന്റെ ദൃശ്യങ്ങളും ഫോണിലുണ്ടായിരുന്നു. കത്തി, കഠാര, വാള്‍ തുടങ്ങിയ മാരകായുധങ്ങളുപയോഗിക്കുന്നതിന്റെ ദൃശ്യവും ഇയാള്‍ മൊബൈലില്‍ പകര്‍ത്തിയിട്ടുണ്ട്.

ഇയാളുടെ ഫോണ്‍ കൂടുതല്‍ സാങ്കേതികപരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്.ഡി.വൈ.എഫ്.ഐ. മേഖലാ കമ്മിറ്റി പ്രസിഡന്റായ ജിനേഷിന് ഹിന്ദിയിലും ഇക്കണോമിക്സിലും ബിരുദാനന്തരബിരുദമുണ്ട്.

RELATED STORIES