പഴയ വാഹനങ്ങള്‍ വില്‍ക്കുകയും വാങ്ങുകയും ശ്രദ്ധിക്കേണ്ടത്
Reporter: News Desk 26-Jun-2023
2,718
Share:
പഴയ വാഹനങ്ങള്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യുമ്പോള്‍
നിരവധി കാര്യങ്ങള്‍ നാം ശ്രദ്ധിക്കേണ്ടതുണ്ട് ഇല്ലെങ്കില്‍ പണി നമുക്ക് തന്നെയായിരിക്കും
കിട്ടുന്നത്. ഇതില്‍
ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നത്.ഉടമസ്ഥാവകാശം മാറ്റാതെയാണ് വാഹനം മറ്റൊരാള്‍ക്ക്
കൈമാറിയിട്ടുള്ളതെങ്കില് അത് ഭാവിയില്‍ നിയമപ്രശ്നങ്ങളിലേക്കും മന:സമാധാനം
നഷ്ടപ്പെടുന്ന തരത്തിലുള്ള സംഭവവികാസങ്ങളിലേക്കും നീളുമെന്ന് മോട്ടോര്‍
വാഹനവകുപ്പ് മുന്നറിയിപ്പ് നല്കുന്നു. വാഹനം അപകടത്തില്‍ പെട്ടാലുള്ള നൂലാമാലകള്‍, മറ്റ് നിയമ ലംഘനങ്ങളില്‍ ഏര്‍പ്പെട്ടാല്‍
ഉണ്ടായേക്കാവുന്ന നടപടികള്‍ എന്നിവയെല്ലാം ഉടമസ്ഥാവകാശം മാറ്റിയില്ലെങ്കില്‍ ആദ്യ
ഉടമയെ ബാധിക്കുന്ന പ്രശ്നങ്ങളാണ്.
വാഹനം വില്‍ക്കുന്ന, നിലവിലുള്ള ഉടമസ്ഥന്റെ
ഉത്തരവാദിത്തമാണ് പുതിയ ആളുടെ മേല്‍വിലാസത്തിലേക്ക് മാറ്റിയെന്ന് ഉറപ്പുവരുത്തുക
എന്നുള്ളത്.മേല്‍വിലാസം മാറ്റുന്ന സര്‍വിസ് ഇപ്പോള്‍ വളരെ ലളിതമായി തന്നെ
ചെയ്യാവുന്നതാണ് നിലവിലുള്ള ഉടമസ്ഥന്റെ അഡ്രസ്സ് നിലകൊള്ളുന്ന ആര്.ടി.ഓഫിസിലൊ
വാങ്ങുന്ന ആളുടെ പരിധിയിലുള്ള ഓഫിസിലോ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഇതിനായി
വാങ്ങുന്ന ആളുടെ അഡ്രസ് തെളിയിക്കുന്നതിന് ആവശ്യമായ രേഖകളും വാഹനത്തിന്റെ മറ്റ്
ഡോക്യുമെന്റുകളും ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്ത്, വില്‍ക്കുന്ന ആളുടെയും വാങ്ങുന്ന
ആളുടെയും മൊബൈല്‍ നമ്പറിലേക്ക് വരുന്ന ഒടിപി എന്റര്‍ ചെയ്ത് അപേക്ഷ തയ്യാറാക്കി
നിലവിലുള്ള ഓഫിസില്‍ തന്നെ അപേക്ഷ നല്കിയാല് മതിയാകുന്നതാണ്. പേര് മാറിയതിനു
ശേഷം ആര്‍സി ബുക്കും മറ്റ് അനുബന്ധ രേഖകളും സ്പീഡ് പോസ്റ്റ് മുഖാന്തരം പുതിയ
ഉടമസ്ഥന് ആര് ടി ഓഫീസില്‍ നിന്ന് അയച്ചു നല്‍കുന്നതാണ്.
ആധാര്‍
അധിഷ്ഠിത ഫേസ് ലെസ് സര്‍വിസ് ആയിട്ടാണ് അപേക്ഷ സമര്‍പ്പിക്കുന്നത് എങ്കില്‍
നിലവിലുള്ള ഒറിജിനല്‍ ഡോക്യുമെന്റുകള്‍ RTO ഓഫിസില്‍ ഹാജരാക്കാതെ തന്നെ
ഉടമസ്ഥാവകാശം മാറ്റുന്നതിനും ഇപ്പോള്‍ സാധ്യമാണ്.ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍
വാഹനങ്ങളുടെ ഉപയോഗം വര്‍ദ്ധിച്ചു വരുന്ന സാഹചര്യങ്ങളില്‍ ക്യാമറ എന്‍ഫോഴ്സ്മെന്റിന്റെ
ആധുനിക കാലത്ത് നിര്‍ബന്ധമായും പേര് മാറ്റിയതിനുശേഷം മാത്രമാണ് വാഹനം കൈമാറ്റം
ചെയ്യുന്നുള്ളൂ എന്ന് ഉറപ്പുവരുത്തുവാന്‍ ഓരോരുത്തരും ശ്രദ്ധിക്കുക.
RELATED STORIES
പ്രശസ്ത അമേരിക്കൻ വേദശാസ്ത്രജ്ഞൻ ജോൺ എഫ് മക് ആർതർ (84) അന്തരിച്ചു - 1969 മുതൽ അഞ്ച് പതിറ്റാണ്ടിലേറെ കാലിഫോർണിയയിലെ സൺ വാലിയിലുള്ള ഗ്രേസ് കമ്മ്യൂണിറ്റി ചർച്ചിന്റെ സീനിയർ പാസ്റ്ററായി മക്ആർതർ സേവനമനുഷ്ഠിച്ചു. മാക് ആർതറിന്റെ ബൈബിളിന്റെ വിശദീകരണ പഠിപ്പിക്കൽ ശൈലി പാസ്റ്റർമാരുടെയും സഭാ നേതാക്കളുടെയും ഇടയിൽ വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്.
അമേരിക്കയിലെ ദൈവശാസ്ത്ര
മോഡലും സോഷ്യൽ മീഡിയ ഇന്‍ഫ്ലുവന്‍സറുമായ സാന്‍ റേച്ചല്‍ ആത്മഹത്യ ചെയ്തു - പിതാവിനെ വീട്ടിലെത്തി കണ്ട ശേഷമായിരുന്നു റേച്ചൽ അമിതമായ അളവിൽ ഗുളികകൾ കഴിച്ചതെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ഉടൻ തന്നെ ഒരു സർക്കാർ ആശുപത്രിയിലും പിന്നീട് ഒരു സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും,
ഒടുവിൽ ജിപ്മെറിൽ മരണം സംഭവിക്കുകയായിരുന്നു. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളും, സമ്മർദ്ദവും വ്യക്തിപരമായ പ്രശ്നങ്ങളുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം
കുട്ടികളെക്കൊണ്ട് കാല് കഴുകിക്കുന്നത് കേരളത്തിന്റെ സംസ്കാരമല്ല, നടപടിയെടുക്കും: വി ശിവൻകുട്ടി - കഴിഞ്ഞ ദിവസമാണ് ഭാരതീയ വിദ്യാനികേതന്റെ നേതൃത്വത്തിലുള്ള ചില സ്കൂളുകളിൽ കുട്ടികളെക്കാെണ്ട് അധ്യാപകരുടെ കാല് കഴുകിക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നത്. സംഭവം വിവാദമായിരുന്നു. വിദ്യാഭ്യാസത്തിലൂടെ ലഭിക്കേണ്ട ജനാധിപത്യ ബോധത്തിന്റെ അഭാവമാണ് ഗുരുപൂജ പോലെയുള്ള ആചാരങ്ങളിലൂടെ പുറത്തുവരുന്നതെന്ന് ഡിവൈഎഫ്ഐ അപലപിച്ചു.
കേന്ദ്ര സർക്കാറിന് കീഴിൽ, ആർഎസ്എസ് നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സരസ്വതീ വിദ്യാലയത്തിലാണ് ഈ ബ്രാഹ്മണിക് ദുരാചാരം നടന്നതെങ്കിലും കേരളത്തിനിത് അപമാനമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു
ബൽറാം നൂലിൽ കെട്ടിയിറക്കിയ നേതാവ്’; വിമർശിച്ച് സിവി ബാലചന്ദ്രൻ - ഞാനാണ് വലുതെന്ന ഭാവം തൃത്താലയിൽ നടക്കില്ലെന്നും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തൃത്താലയിലെ പ്രവർത്തകർക്ക് അറിയാമെന്നും സിവി ബാലചന്ദ്രന്റ മുന്നറിയിപ്പ്. പാർട്ടിക്ക് മേലെ വളരാൻ ശ്രമിച്ചാൽ പിടിച്ച് പുറത്തിടണമെന്നും അദേഹം ആവശ്യപ്പെട്ടു.
പ്രവർത്തനം സോഷ്യൽ മീഡിയയിൽ മാത്രമാണെന്നും പാർട്ടി വളർത്താൻ ഇടപെടുന്നില്ലെന്നും സിവി ബാലചന്ദ്രന്റെ വിമർശനം
അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു - കോഴിക്കോട് ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കാർ കുണ്ടൂപ്പറമ്പ് ഭാഗത്തേക്ക് പോയ ബൈക്കിൽ ഇടിക്കുക ആയിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ 20 മീറ്ററോളം ബൈക്കിനെ നിരക്കി നീക്കി. ഇന്നു പുലർച്ചെ ഒരു മണിക്ക് പുതിയങ്ങാടി വച്ചാണ് അപകടം
വെളിച്ചെണ്ണ വില; ലിറ്ററിന് 400 രൂപയ്ക്ക് മുകളിൽ - അതേസമയം, വില ഉയർന്നതോടെ കേരളത്തിലുൾപ്പെടെ പലരും നാളികേരകൃഷിയിലേക്ക് തിരിച്ചുപോകുന്നുണ്ടെന്ന് കേരഫെഡ് ചെയർമാൻ വി ചാമുണ്ണി നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ മാസം ആദ്യത്തോടെ 84 ശതമാനത്തിലേറെയാണ് വർധനയുണ്ടായത്. ചില്ലറവില 71 ശതമാനവും കൂടി
അരൂരിൽ പാമ്പുകടിയേറ്റ് യുവതി മരിച്ചു - ഭാര്യ നീതു (32)- ആണ് മരിച്ചത്. ഇന്നലെ രാവിലെ വീട്ടിലെ അലക്കുകല്ലിന് സമീപം വെച്ചാണ് നീതുവിന് പാമ്പുകടിയേറ്റത്. പാമ്പു കടിയേറ്റ ഉടനെ നീതുവിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇന്ന് രാവിലെയോടെയാണ് ചികിത്സയിലിരിക്കെ മരണം സംഭവിച്ചത്. തുടര്‍
ദിനുപ് ജോൺസൻ്റെ ഭാര്യ നീതു ദിനൂപ് (32) നിര്യാതയായി - ആഞ്ഞിലിക്കാട് റോഡിൽ ചക്കാലപ്പറമ്പിൽ പള്ളിക്കു സമീപമുള്ള കോതാട്ട് ഹൗസിൽ ദിനുപ് ജോൺസൻ്റെ ഭാര്യ നീതു ദിനൂപ് (32) നിര്യാതയായി. സംസ്കാരം ജൂലൈ 12 ന് ശനിയാഴ്ച രാവിലെ 10 ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം വൈകിട്ട് 4 ന് ഇടകൊച്ചി മക്പേല സെമിത്തേരിയിൽ.
മകൾ: ആൻലിയ ദിനൂപ്
മെഡിക്കല്‍ കോളേജ് അപകടം: ബിന്ദുവിൻ്റെ മകന് ജോലിയും കുടുംബത്തിന് 10 ലക്ഷം ധനസഹായവും പ്രഖ്യാപിച്ച് സര്‍ക്കാര്‍ - ജൂലൈ മൂന്നിനാണ് കോട്ടയം മെഡിക്കല്‍ കോളേജിന്റെ വാര്‍ഡിലെ ഒരു ഭാഗം ഇടിഞ്ഞുവീണ് അപകടമുണ്ടായത്. രോഗിയായ മകള്‍ക്ക് കൂട്ടിരിക്കാനായി ആശുപത്രിയില്‍ എത്തിയ തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു കെട്ടിടത്തിനടിയിൽപ്പെട്ട് മരിക്കുകയായിരുന്നു. ജെസിബി എത്തിച്ച് നടത്തിയ പരിശോധനയിലാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ബിന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്. 14-ാം വാര്‍ഡിന്റെ ഒരു കെട്ടിടമാണ് ഇടിഞ്ഞുവീണത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് ചെറിയ പരിക്കുമുണ്ടായിരുന്നു
ശുചിമുറിയില്‍ രക്തക്കറ: വസ്ത്രം മാറ്റി പെണ്‍കുട്ടികളെ ആര്‍ത്തവപരിശോധന നടത്തി മഹാരാഷ്ട്രയിലെ സ്കൂള്‍;വിമര്‍ശനം - ശേഷം ആര്‍ത്തവമില്ലെന്ന് പറഞ്ഞ പത്തിനും പന്ത്രണ്ടിനും ഇടയില്‍ പ്രായമുളള കുട്ടികളെ പരിശോധിക്കാന്‍ വനിതാ ജീവനക്കാരിയോട് ആവശ്യപ്പെടുകയായിരുന്നു. അടിവസ്ത്രങ്ങളില്‍ സ്പര്‍ശിച്ചാണ് പരിശോധന നടത്തിയത്. ആര്‍ത്തവമില്ലെന്ന് പറഞ്ഞ പെണ്‍കുട്ടികളില്‍ ഒരാള്‍ സാനിറ്ററി നാപ്കിന് ഉപയോഗിക്കുന്നതായി കണ്ടെത്തി. ഇതോടെ കുട്ടിയെ മറ്റ് വിദ്യാര്‍ത്ഥികളുടെയും ജീവനക്കാരുടെയും മുന്നില്‍വെച്ച് വഴക്കുപറയുകയും അപമാനിക്കുകയും ചെയ്തു
തരൂർ ഏത് പാർട്ടിക്കാരനാണെന്ന് ആദ്യം തീരുമാനിക്കട്ടെ; കെ. മുരളീധരൻ - ഇപ്പോൾ തെരഞ്ഞെടുപ്പ് ജയിക്കുക എന്നതാണ് പ്രധാനം. അനാവശ്യ വിവാദത്തിലേക്കില്ല. യു.ഡി.എഫിൽ വിറകുവെട്ടുകളും വെള്ളംകോരികളുമായ ഒരുപാട് നേതാക്കളുണ്ട്.
ജനപിന്തുണയിൽ മുൻതൂക്കമുള്ള നേതാവ് മുഖ്യമന്ത്രിയാക്കും. പാർട്ടിക്ക് ചില ചട്ടക്കൂടുകളുണ്ട്. അതുപ്രകാരം മുന്നോട്ടു പോകും. അടിയന്തരാവസ്ഥയെ കുറിച്ച് ഒരു ചർച്ചക്ക് ഇപ്പോൾ പ്രസക്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എം. സത്യനേശന്റെ മകൾ ഗീതയുടെ ഭർത്താവ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി - അടിമലത്തുറയിൽനിന്നാണ് ഇവരെ പിടികൂടിയത്. വിഴിഞ്ഞം സ്വദേശിയായ രാജേഷ്, ഡേവിഡ് എന്നിവരാണ് പിടിയിലായത്. ഇവരെ പിടികൂടാൻ പോയ പോലീസുകാർക്കു നേരേ ആക്രമണമുണ്ടായി.
എട്ടു ജീവനക്കാരാണ് ഹോട്ടലിലുള്ളത്. ഇവരിൽ രാജേഷും ഡേവിഡും ചൊവ്വാഴ്ച ജോലിെക്കത്തിയിരുന്നില്ല. ഇവരെ തിരക്കി ജസ്റ്റിൻ രാജ് ഇടപ്പഴിഞ്ഞിയിലെ വാടകവീട്ടിൽ പോയിരുന്നു. ഇദ്ദേഹം തിരിച്ചെത്താത്തതിനെത്തുടർന്ന് മറ്റു ജീവനക്കാർ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. രാവിലെ എട്ടുമണിയോടെയായിരുന്നു മരണമെന്നാണ് പോലീസ് സംശയിക്കുന്നത്
പോർക്കളത്തിൽ ഞങ്ങളോടൊപ്പം പടപൊരുതിയ ഒരു സഹ ഭടനും കൂടി യാത്രയായി; ഓർമ്മകുറിപ്പ്
- വഴിയരികിൽ തൻ്റെ വാഹനം മാറ്റി നിറുത്തി ശുഭപ്രതീക്ഷയുടെ പുഞ്ചിരിയോടെ തൻ്റെ കുഞ്ഞിന് ആവശ്യമെന്നു പറഞ്ഞ ഏതോ സാധനം വാങ്ങിക്കുവാൻ കുഞ്ഞിനെ കടയിലേക്ക് പറഞ്ഞു വിട്ടിട്ട് താൻ വഴിയരികിൽ മാറി നിൽക്കുമ്പോഴാണ് അത്യഹിതം കടന്നു വന്നത് എന്നാണ് പറയപ്പെടുന്നത്. പക്ഷേ പാസ്റ്റർ ജോസ് പ്രകാശ് യാതൊരു തെറ്റും ചെയ്തില്ല എന്നതാണ് ഇതിൻ്റെ യാഥാർത്ഥ്യം. മരണമെന്ന ശത്രു തൻ്റെ നേരെ പാഞ്ഞു വന്നത് മറ്റൊരു വാഹനത്തിൻ്റെ ചുവടു പിടിച്ചായിരുന്നു എന്നതാണ് നമുക്ക് മനസ്സിലാക്കാൻ കഴിഞ്ഞത്. നിരാശയുടെ ആഴങ്ങളിലൂടെ കയറി വന്ന അപകടം പെട്ടന്നായിരുന്നു ആകസ്മികമായ സംഭവം അവിടെ താണ്ഡവമാടിയത്. തൻ്റെ പൂർണ്ണ വിടുതൽ അനുഭവിച്ച് ജീവതത്തിൽ താൻ മടങ്ങിവരുമെന്നതായിരുന്നു ഞങ്ങളുടെ എല്ലാവരുടെയും ശുഭപ്രതീക്ഷ. പക്ഷേ പരിസര ബോധമില്ലാത്ത കോളിയായ മരണം തന്നെ പെട്ടെന്ന് കീഴ്പ്പെടുത്തി. ഞങ്ങളുടെ സഹോദരൻ തിരിച്ചു വരും ഇനിയും
മന്ത്രവാദത്തിന്റെ മറവില്‍ കൊടുംക്രൂരത - ബാബുലാല്‍, ഭാര്യ സീതദേവി, അമ്മ കറ്റോ മസോമത്ത്, മകന് മംജിത്ത്, മരുമകള്‍ റാണി ദേവി എന്നിവരാണ് മരിച്ചത്. മന്ത്രവാദ ക്രിയകള്‍ നടത്തി എന്നാരോരിപിച്ച് 250ഓളം വരുന്ന ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദിക്കുകയും ജീവനോടെ പെട്രോള്‍ ഒഴിച്ചു ചുട്ടുകൊല്ലുകയുമായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
കൊല്ലപ്പെട്ടവരെല്ലാം ഒറോണ്‍ എന്ന ആദിവാസി സമുദായത്തില്‍ ഉള്‍പ്പെട്ടവരാണെന്ന് എസ്പി സ്വീറ്റി സഹ്റാവത്ത് പറഞ്ഞു. ഏകദേശം അമ്ബത് പേര് അടങ്ങുന്ന സംഘമാണ് ആദിവാസി കുടുംബത്തിലെത്തിയത്.
പാസ്റ്റർ ജോസ് പ്രകാശ് സ്വന്ത ഭവനത്തിലേക്ക് യാത്രയായി - ക്രിട്ടിക്കലായി കഴിഞ്ഞിരുന്ന പാസ്റ്റർ ജോസ് പ്രകാശ് തൻ്റെ ഈ ലോകത്തിലെ ജീവിതത്തോട് യാത്ര പറഞ്ഞു. കഴിവിൻ്റെ പരമാവധി മെഡിക്കൽ ശസ്ത്രവും പ്രാർത്ഥനാ സമൂഹവും ഒന്നിച്ചുള്ള പോരാട്ടത്തിൽ പ്രതിഫലം കാണാൻ കഴിയാതെയാണ് വിധി തന്നെ കിഴ്പ്പെടുത്തിയത്.
ചെറുവക്കൽ New Life Biblical Seminary യിൽ നിന്നും വേദപഠനം പൂർത്തീകരിച്ചതിന് ശേഷം നെയ്യാറ്റിൻകരയിലെ ഐ.പി.സി സികളിൽ തൻ്റെ ശുശ്രൂഷ ചെയ്തു വരികയായിരുന്നു. സംസ്ക്കാരം പേരക്കോണം ആനക്കുഴി സ്വവസതിയിൽ ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് തുടങ്ങി വൈകുന്നേം 5 മണിയോടെ അവസാനിക്കും.
ഭാര്യ, മക്കൾ, ബന്ധുമിത്രാധികൾ എല്ലാവരെയും ദൈവം ആശ്വസിപ്പിക്കാനായി പ്രാർത്ഥന ചോദിക്കുന്നു.
New Life Biblical Seminary യിലെ 2003