ഉമ്മന്‍ ചാണ്ടി ജനിച്ചത് കുമരകത്ത് ആണെങ്കിലും പുതുപ്പള്ളിയായിരുന്നു എന്നും അദ്ദേഹത്തിന്റെ തട്ടകം : പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ് ... : അദ്ദേഹത്തിൻറെ ജീവിത വഴികളിലൂടെ
Reporter: News Desk 19-Jul-20233,588
1943 ഒക്ടോബര്‍ 31ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലില്‍ കെ.ഒ. ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകന്. വിദ്യാഭ്യാസം തുടങ്ങിയ നാള് മുതല്‍ പുതുപ്പള്ളിയിലായിരുന്നു വളര്‍ച്ചയുടെ പടവുകള്‍. നേതൃനിരയിലേക്ക് എത്തിയപ്പോള്‍ തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കേണ്ടി വന്നപ്പോള്‍ ആ വീടിനും അദ്ദേഹം നല്കിയ പേര് 'പുതുപ്പള്ളി' എന്നായിരുന്നു. പുതുപ്പള്ളി സെന്റ് ജോര്‍ജ്ജ് ഹൈസ്കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം കോട്ടയം സി.എം.എസ്. കോളേജ്, ചങ്ങനാശ്ശേരി എസ്.ബി. കോളേജ് എന്നിവിടങ്ങളില്‍നിന്ന് ബി.എ.
കുടുംബവക സ്കൂളിലാണ് രാഷ്ട്രീയത്തിന്റെയും ആരംഭം. അദ്ദേഹത്തിന്റെ മുത്തച്ഛന് വി.ജെ. ഉമ്മന്‍ തിരുവിതാംകൂറിലെ ആദ്യ നിയമസഭയായ ട്രാവന്‍കൂര്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ അംഗമായിരുന്നു. അദ്ദേഹത്തിന്റെ സ്മാരകമായ കുടുംബവക സ്കൂളാണ് വി.ജെ. ഉമ്മന്‍ മെമ്മോറിയല്‍ യുപി സ്കൂള്‍. ഇവിടെയായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഒരണ സമരകാലത്ത് പഠിപ്പു മുടക്കി ആ സ്കൂളിലേക്കു നടത്തിയ പ്രകടനത്തിലാണ് ഉമ്മന്‍ ചാണ്ടി ആദ്യമായി മുദ്രാവാക്യം വിളിച്ചത്. 12 ജയങ്ങളും അരനൂറ്റാണ്ടിലേറെ ഒരു മണ്ഡലത്തെ തുടര്‍ച്ചയായി നിയമസഭയില്‍ പ്രതിനിധീകരിച്ചതിന്റെ ഖ്യാതിയും പുതുപ്പള്ളിയുമായുളള സ്നേഹബന്ധത്തിന്റെ അടയാളമാണ്. ഊണും ഉറക്കവും മാറ്റിവച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കാനുള്ള സന്നദ്ധത, ദീനാനുകമ്പ, അസാധാരണമായ ഓര്‍മശക്തി, സമചിത്തത, അപാരമായ സാമാന്യയുക്തി, രാഷ്ട്രീയ എതിരാളികളെ തച്ചുതകര്‍ക്കാനുള്ള വൈഭവം, തന്ത്രജ്ഞത. ഇവയെല്ലാം ഉമ്മന്‍ ചാണ്ടിക്ക് അടുപ്പമുള്ളവര്‍ നല്കുന്ന വിശേഷണങ്ങളാണ്.
കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ നാള് അംഗമായ സാമാജികന് എന്ന റെക്കോഡ് കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കാണ്. പാലായെ 50 വര്‍ഷം പ്രതിനിധീകരിച്ച കെ. എം. മാണിയുടെ റെക്കോഡാണ് ഉമ്മന്‍ ചാണ്ടി മറികടന്നത്. ഇന്നത്തെ നിലയില്‍ ഈ റെക്കോഡ് മറ്റാരെങ്കിലും മറികടക്കാനുള്ള സാധ്യത വിരളമാണ്. 2020ല്‍ നിയമസഭാംഗമായി 50 വര്‍ഷം പിന്നിട്ട ഉമ്മന്‍ ചാണ്ടി 2004-2006, 2011 -2016 എന്നീ വര്‍ഷങ്ങളില്‍ രണ്ട് തവണയായി ഏഴ് വര്‍ഷം മുഖ്യമന്ത്രിയായിരുന്നു. പന്ത്രണ്ട് തവണ കേരള നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1970 മുതല്‍ 53 വര്‍ഷമായി പുതുപ്പള്ളി മണ്ഡലത്തിന്റെ പ്രതിനിധിയാണ്.
പാലാ നിയോജകമണ്ഡലത്തില്‍ നിന്ന് 1965 മുതല്‍ 2016 വരെ തുടര്‍ച്ചയായി 13 തവണ കെ.എം. മാണി വിജയിക്കുകയും 12 നിയമസഭകളില്‍ അംഗമായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. പുതുപ്പള്ളി നിയോജകമണ്ഡലത്തില്‍ നിന്നും ഉമ്മന്‍ ചാണ്ടി 1970 മുതല്‍ 2021 വരെ തുടര്‍ച്ചയായി 12 തവണ നിയമസഭാംഗമായി. 2006 ജനുവരിയില്‍ സ്വിറ്റ്സര്‍ലണ്ടിലെ ദാവോസില്‍ നടന്ന 35-മത് ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുത്ത കേരളത്തിന്റെ ആദ്യമുഖ്യമന്ത്രിയും ഉമ്മന്‍ ചാണ്ടിയാണ്.
ഇരുപത്തി ഒന്നാമത് മുഖ്യമന്ത്രിയായി ഉമ്മന്‍ ചാണ്ടി രണ്ടാം വട്ടം അധികാരമേറ്റു. പാമോയില്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്ന കോടതി ഉത്തരവിട്ടതിനെ തുടര്‍ന്ന് 2011 ആഗസ്്ത 9ന് ഇദ്ദേഹം വിജിലന്‍സ് വകുപ്പിന്റെ ചുമതല തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കൈമാറി. 2012 ഏപ്രില്‍ 12ല്‍ മന്ത്രിമാരുടെ വകുപ്പ് മാറ്റത്തെ തുടര്‍ന്ന് ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടി ഇദ്ദേഹം തിരുവഞ്ചൂരിന് കൈമാറി. അഴിച്ചു പണി കോണ്‍ഗ്രസനുള്ളില്‍ തന്നെ പ്രതിഷേധത്തിനിടയാക്കി. രണ്ട് എംഎല്‍എമാരുടെ മാത്രം പിന്തുണയോടെ അധികാരത്തി ലേറിയ അദ്ദേഹം 2016-ല്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയാണ് ഇറങ്ങിയത്.
പ്രീഡിഗ്രി വിദ്യാഭ്യാസം സര്‍ക്കാര്‍ ചെലവിലാക്കിയതും ചെലവ് കുറഞ്ഞ രാജ്യാന്തര വിമാന സര്‍വീസ് കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളില്‍ നിന്നും ആരംഭിച്ചതും ഉമ്മന്‍ ചാണ്ടിയുടെ പരിഷ്കാരങ്ങളാണ്. വല്ലാര്‍പാടം കണ്ടയ്നര്‍ ടെര്‍മിനലിന്റെ പണി തുടങ്ങിയതും
വിഴിഞ്ഞം തുറമുഖത്തിന് തുടക്കമിട്ടതും, കൊച്ചി മെട്രോ സര്‍വീസ് ആരംഭിച്ചതും ഉമ്മന്‍ചാണ്ടിയാണ്. കര്‍ഷക തൊഴിലാളി പെന്ഷന്, തൊഴിലില്ലായ്മ വേതനം തുടങ്ങിയ ക്ഷേമ പെന്‍ഷനുകള്‍ എല്ലാ മാസവും നല്കാന് തീരുമാനിച്ചതും ഉമ്മന്‍ ചാണ്ടിയാണ്.
2004ല്‍ ആദ്യമായി മുഖ്യമന്ത്രിയായ ശേഷം 'ജനസമ്പര്‍ക്കം' എന്ന പരാതി പരിഹാര മാര്‍ഗ്ഗം ഉമ്മന്‍ ചാണ്ടി നടപ്പാക്കി. ഓരോ ജില്ലാ കേന്ദ്രങ്ങളിലും വിളിച്ചു ചേര്‍ക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രി തന്നെ ജനങ്ങളോട് നേരിട്ട് സംവദിച്ച് പ്രശ്ന പരിഹാരമാര്‍ഗ്ഗം ഉണ്ടാക്കി സ്വന്തം പാര്‍ട്ടിക്കുള്ളില്‍ തന്നെ രാഷ്ട്രീയ ഇമേജ് വര്‍ധിപ്പിക്കുകയെന്ന തന്ത്രത്തിന്റെ ഭാഗം കൂടിയായിരുന്നു ഈ പരിപാടി. ഒരു പരിധിവരെ വിജയം കാണുകയും ചെയ്തു. ഐക്യരാഷ്ട്ര സംഘടന ആഗോള തലത്തില്‍ പബ്ലിക് സര്‍വീസിനു നല്കുന്ന പുരസ്കാരം 2013ല്‍ മുഖ്യമന്ത്രിയായിരിക്കേ ഉമ്മന്‍ ചാണ്ടിയുടെ ഓഫീസിന് ലഭിച്ചു. ജനസമ്പര്‍ക്ക പരിപാടിക്കായിരുന്നു അവാര്‍ഡ്.
2013 ജൂണില്‍ സോളാര്‍ പാനല്‍ അഴിമതിക്കേസില്‍ ചാണ്ടിയുടെ പേഴ്സണല്‍ അസിസ്റ്റന്റിനെ അറസ്റ്റ് ചെയ്തിരുന്നു. സോളാര്‍ അഴിമതിക്കേസില്‍ ഉയര്‍ന്ന ആരോപണങ്ങളും ലൈംഗിക ആരോപണവും ഉമ്മന്‍ ചാണ്ടിക്കെതിരെ ഉയര്‍ന്നിരുന്നു. എന്നാല്‍ സോളാര്‍ കേസിലെ പരാതി
ക്കാരിയുടെ കത്തില്‍ മുന്‍ മന്ത്രി ഗണേഷ് കുമാറിടപെട്ട് ഉമ്മന്‍ചാണ്ടിയുടെ പേരെഴുതിച്ചേര്‍ത്തതാണെന്ന് കേരളാ കോണ്‍ഗ്രസ് ബിയുടെ മുന്‍ നേതാവ് മനോജ് കുമാര്‍ 2020 നവംബര്‍ മാസം അവസാനം വെളിപ്പെടുത്തി. ഇതോടെ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമെന്ന നിലയിലേക്ക് എത്തി. തുടര്‍ന്ന് കേസുമായി ബന്ധപ്പെട്ട് ഉമ്മന്‍ ചാണ്ടിയുട പ്രതികരണം ഇങ്ങനെയായിരുന്നു- കൂടുതല്‍ സത്യങ്ങള്‍ ഇനിയും പുറത്ത് വരാനുണ്ട്.
ദേഷ്യപ്പെട്ട് ഉമ്മന്‍ ചാണ്ടിയെ കണ്ടിട്ടുള്ളവര്‍ കുറവാണ്. 'താന്‍ നല്ല ഫസ്റ്റ് പാര്‍ട്ടിയാണ്' എന്ന് ആരോ ടെങ്കിലും പറയുന്നതുകേട്ടാല്‍ അല്പം ദേഷ്യത്തിലാണെന്നു വിചാരിക്കാം. 'വളരെ മോശമായിപ്പോയി' എന്നതാണ് ഏറ്റവും വലിയ ശകാരവാക്ക്. അങ്ങനെ പറയാന്‍ ഇടയായ കാരണം ഉമ്മന്‍ ചാണ്ടി മറക്കില്ലെന്നും വിശ്വസ്തര്‍ പറയുന്നു.
ഉമ്മന്‍ ചാണ്ടി രാഷ്ട്രീയ എതിരാളികള്‍ക്കും അനിഷ്ടമുള്ള നേതാവല്ല. എതിര് ചേരിയിലുള്ളവരും ഉമ്മന്‍ ചാണ്ടിക്ക് നല്കുന്ന ബഹുമാനം കോണ്‍ഗ്രസിലെ മറ്റൊരു നേതാവിനും ലഭിക്കാറില്ല. ഇ.കെ.നായനാര്‍ ഒരിക്കല്‍ ഒരു കാര്‍ യാത്രയ്ക്കിടയില്‍ ഒപ്പമുണ്ടായിരുന്ന ഇടത് നേതാവിനോട് പറഞ്ഞത്: 'ഉമ്മന്‍ ചാണ്ടി, ഓനാണ് അപകടകാരി'.
2011ല്‍ മുഖ്യമന്ത്രിയായ ശേഷം നാലാം വര്‍ഷത്തില്‍ നിയമസഭ പിരിച്ചുവിട്ട് ജനവിധി തേടണമെന്ന് ഉമ്മന്‍ ചാണ്ടിയെ പലരും ഉപദേശിച്ചിരുന്നു. പക്ഷേ, കേവലം രണ്ടാളുടെ ഭൂരിപക്ഷവുമായി മുന്നണി സര്‍ക്കാരിനെ കാലാവധി പൂര്‍ത്തിയാക്കുന്നതിലാണ് ഉമ്മന്‍ ചാണ്ടി ശ്രദ്ധപതിപ്പിച്ചത്.
സന്തോഷവും ദുഃഖവും വേദനകളും പങ്കുവെക്കുന്നതിനായി സമയം നോക്കാതെ സ്വന്തം ഇടവകയായ പുതുപ്പള്ളി സെന്റ്ജോര്‍ജ് പള്ളിയിലെ പുണ്യാളന്റെ മുന്നിലെത്തുക യെന്നത് ഉമ്മന്‍ ചാണ്ടിക്ക് നിര്‍ബന്ധമാണ്. സോളാര്‍-സരിത വിഷയത്തില്‍ സിപിഎം നേതൃത്വത്തില്‍ പ്രക്ഷോഭം കൊടുമ്പിരികൊള്ളുുമ്പോഴും 'മനോദുഃഖം' മാറ്റുന്നതിന് ഉമ്മന്‍ ചാണ്ടി അഭയം തേടിയത് പുതുപ്പള്ളി വലിയ പള്ളിയിലാണ്. ഞായറാഴ്ച എത്ര തിരക്കുകള്‍ക്കിടയിലും പുതുപ്പള്ളിയിലെ തറവാട് വീട്ടിലും, വലിയ പള്ളിയിലെ പുണ്യാളന്റ മുമ്പിലും എത്തുമായിരുന്നു. ഉമ്മന്‍ ചാണ്ടി സ്ഥലത്തുണ്ടങ്കില്‍ പുതുപ്പള്ളി വള്ളക്കാലില്‍ വീടിന്റെ കോലായും പരിസരവും പുലര്‍കാലേ തന്നെ ജനങ്ങളാല്‍ നിറയും. ഭരണമുണ്ടങ്കിലും, ഇല്ലെങ്കിലും ഞായറാഴ്ചകളില്‍ ഇതൊരു പതിവ് കാഴ്ച. ഉമ്മന്‍ ചാണ്ടിയെ നേരില്‍ കണ്ട് സഹായ അപേക്ഷകള്‍ കൈമാറാന്‍ എത്തുന്നവരാണ് എല്ലവാരും. ഇവിടെ രാഷ്ട്രീയ ഭേദമുണ്ടാകില്ല. മുഖമന്ത്രിയായിരുന്നപ്പോഴും പുതുപ്പള്ളിയിലെ വീട്ടില്‍ യാതൊരുവിധ നിയന്ത്രണങ്ങളും ഉണ്ടായിരുന്നില്ല.
രോഗവും വിശ്രമവും മൂലം അടുത്തകാലത്ത് അദ്ദേഹം പുതുപ്പള്ളിയിലെ തറവാട് വീട്ടിലേക്ക് എത്തിയിരുന്നില്ല. അതിനാല്‍ പുണ്യാളന്റെ മുമ്പിലെത്തുന്നതും, നാട്ടുകാരുടെ സ്നേഹാശ്ലേഷണങ്ങള്‍ സ്വീകരിക്കുന്നതും മുടങ്ങി.
RELATED STORIES
വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന് ടോമിന് ജെ തച്ചങ്കരിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി റവാഡ ചന്ദ്രശേഖർ - നിയമലംഘനം ചൂണ്ടിക്കാട്ടിയതോടെ ധൃതിയില്‍ വാഹനത്തിലെ ബോർഡ് മാറ്റാൻ ശ്രമിക്കുകയും സ്ഥലത്തുനിന്ന് വാഹനം മാറ്റുകയും ചെയ്തു. ഡ്രൈവര്‍ക്ക് സംഭവിച്ച വീഴ്ചയാണെന്നും ത്രീസ്റ്റാര്‍ ബോര്‍ഡ് വച്ച് താന്‍ യാത്ര ചെയ്തിട്ടില്ലെന്നുമാണ് തച്ചങ്കരിയുടെ വിശദീകരണം. കേരള പൊലീസില്‍ ഡിജിപി റാങ്കിലുണ്ടായിരുന്ന ടോമിൻ ജെ തച്ചങ്കരി മൂന്നു
News Desk26-Apr-2026മന്ത്രി ഗണേഷിന് 18 തികയുംമുൻപ് ഡ്രൈവിങ് ലൈസൻസ് - 2024 നവംബർ നാലിന് ലൈസൻസ് പുതുക്കിയപ്പോൾ സെക്രട്ടേറിയറ്റിലെ മേൽവിലാസമാണ് നൽകിയിട്ടുള്ളത്. 18 വയസ്സ് പൂർത്തിയാകുന്നതിനുമുൻപേ ഒരു വ്യക്തിക്ക് ഡ്രൈവിങ് ലൈസൻസ് ലഭിച്ചതായി കണ്ടെത്തിയാൽ ലൈസൻസ് റദ്ദാക്കണമെന്നാണ് വ്യവസ്ഥ. ഇതിന് മുന്നോടിയായി വ്യക്തിയോട് വിശദീകരണം തേടേണ്ടതുണ്ട്.
News Desk26-Apr-2026വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി അവധിക്കാല ക്ലാസുകൾ നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു - ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് ദുരന്ത നിവാരണ അതോറിറ്റിയും ആരോഗ്യ വകുപ്പും നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. നിർദ്ദേശങ്ങൾ ലംഘിച്ച് ക്ലാസുകൾ നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. സൂര്യതാപം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഉച്ചസമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്നും ധാരാളം വെള്ളം കുടിക്കണമെന്നും പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
News Desk22-Apr-2026തിരുവനന്തപുരം പേട്ട റെയിൽവേ സ്റ്റേഷൻ ആശുപത്രിയിലെ ശുചിമുറിയിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തി - വഞ്ചിയൂർ പോലീസും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും സ്ഥലത്തെത്തിയാണ് വിശദമായ പരിശോധന നടത്തിയത്. വെടിയുണ്ടകൾ ഇപ്പോൾ വഞ്ചിയൂർ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്. വെടിയുണ്ടകൾ ആരെങ്കിലും ബോധപൂർവം ആശുപത്രിയിൽ കൊണ്ടുവച്ചതാണോയെന്ന കാര്യത്തിലും പരിശോധന നടത്തുന്നുണ്ട്. പോലീസ് നായ്ക്കളും വിരലടയാള വിദഗ്ദ്ധരെയും ഉൾപ്പെടുത്തിയാണ് ആശുപത്രിയിൽ തെളിവെടുപ്പ് പൂർത്തിയാക്കിയത്. ക്രിമിനൽ സംഘത്തിന് ഇതുമായി ബന്ധമുണ്ടോയെന്നും സംശയിക്കുന്നുണ്ട്.
News Desk22-Apr-2026പ്രവാസികളുടെ നാട്ടിലേക്കുള്ള പണമിടപാടുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളിൽ കർശന മുന്നറിയിപ്പുമായി സെൻട്രൽ ബാങ്ക് ഓഫ് യുഎഇ - പാസ്വേഡുകൾ, പിൻ നമ്പറുകൾ അല്ലെങ്കിൽ ഒറ്റത്തവണ പാസ്വേഡുകൾ എന്നിവ അയക്കാൻ പാടില്ല. ഉപഭോക്താക്കളുടെ വ്യക്തിഗത അല്ലെങ്കിൽ സാമ്പത്തിക വിവരങ്ങൾ അടങ്ങിയ രേഖകൾ കൈമാറരുത്. പേയ്മെന്റുകളുടെ വിവരങ്ങൾ, അക്കൗണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നിവയൊന്നും അറിയിക്കരുത്.
News Desk22-Apr-2026മാധ്യമപ്രവർത്തകർക്ക് 20 ലക്ഷത്തിന്റെ ഇൻഷുറൻസ് - 1. 20 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ്: ഇന്ത്യയിലുടനീളമുള്ള ജെ.എം.എ അംഗങ്ങൾക്കായി 20 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കും. അപകടസാധ്യതയുള്ള സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകർക്ക് ഇത് വലിയൊരു സുരക്ഷാ കവചമാകും. 2. മൾട്ടി-സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റി: അംഗങ്ങളുടെ സാമ്പത്തിക സ്വാശ്രയത്വം
News Desk22-Apr-2026വി.വി. എബ്രഹാം (കൊച്ചായൻ 78) സംസ്കാരം നാളെ - .വി. എബ്രഹാം (കൊച്ചായൻ 78) ൻ്റെ സംസ്കാരം നാളെ രാവിലെ 7 മണിക്ക് ഭവനത്തിൽ കൊണ്ടുവരികയും തുടർന്നുള്ള ശുശ്രൂക്ഷകൾ ഏറുംമ്പാടം ഐ.പി.സി ബെഥേൽ സഭയുടെ നേതൃത്വത്തിൽ സംസ്കാരം നടത്തുകയും ചെ
News Desk19-Apr-2026ഏലപ്പാറ ഏറുംമ്പടം വടക്കേടത്ത് വി.വി എബ്രഹാം (കൊച്ചായൻ 78) നിര്യാതനായി - ഏറുംമ്പടം വടക്കേടത്ത് വീട്ടിൽ V V എബ്രഹാം (കൊച്ചായൻ 78) നിര്യാതനായി. ഐ.പി.സി ബെഥേൽ ഏറുമ്പടം സഭാംഗമാണ്.
News Desk14-Apr-2026ഇത് പ്രകൃതി നൽകുന്ന അപായ സൂചന !! സ്പെഷ്യൽ റിപ്പോർട്ട് - കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് വരുമ്പോള്‍ മാത്രം ജാഗ്രത പാലിക്കുന്ന രീതി അവസാനിപ്പിച്ച് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സമഗ്രപദ്ധതികള്‍ സ്വീകരിക്കുകയാണ് ഇതിന് പരിഹാരം. കുളങ്ങളും ജലാശയങ്ങളും പുനരുദ്ധരിക്കുകയും മഴവെള്ള സംഭരണം നിര്‍ബന്ധമാക്കുകയും വേണം. ഭൂഗര്‍ഭ ജലനിരപ്പ് ഉയര്‍ത്തുക വഴി ഭൂമിയുടെ താപനില കുറക്കണം. സൗരോര്‍ജം പോലുള്ള പുനരുപയോഗ പ്രവര്‍ത്തന സ്രോതസ്സുകളിലേക്ക് മാറുകയും പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യണം. പ്രകൃതി സംരക്ഷണം അതീവ പ്രാധാന്യമര്‍ഹിക്കുന്നതും നിലനില്‍പ്പിന്റെ പോരാട്ടവുമാണെന്ന് ബോധവത്കരണത്തിലൂടെ സമൂഹത്തെ തെര്യപ്പെടുത്തുകയും വേണം. പ്രകൃതിയെ ചൂഷണം ചെയ്തു കൊണ്ടുള്ള
News Desk12-Apr-2026അഞ്ച് ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാൻ ഹൈക്കോടതി കൊളീജിയം ശുപാർശ നൽകി - ഹണി എം. വർഗീസിനു പുറമെ പ്രിൻസിപ്പൽ ജില്ലാ ജഡ്ജിമാരെയും ഹൈക്കോടതി ബെഞ്ചിലേക്ക് ഉയർത്താൻ കൊളീജിയം നിർദ്ദേശിച്ചു. പി.എസ്. ശശികുമാർ, കെ.കെ. ബാലകൃഷ്ണൻ, എൻ. ഹരികുമാർ, എസ്. നസീറ എന്നിവരാണിവർ. നടി ആക്രമിക്കപ്പെട്ട കേസ്
News Desk12-Apr-2026ന്യൂസിലാൻഡിൽ ‘വൈയാനു’ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു !! വ്യാപക നാശനഷ്ടം - ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണതോടെ ആയിരക്കണക്കിന് വീടുകളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടായതോടെ പലയിടത്തും റോഡ് ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. വക്കാറ്റാനെ ഉൾപ്പെടെയുള്ള തീരദേശ നഗരങ്ങളിൽ നിന്ന് നൂറുകണക്കിന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ദുരന്തസാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് കുറഞ്ഞത് രണ്ട് ദിവസത്തേക്കെങ്കിലും മാറിനിൽക്കാൻ അധികൃതർ
News Desk12-Apr-2026ലാലു പ്രതാപ് ജോസ് (64), ഫിലാഡൽഫിയയിൽ നിര്യാതനായി... - സൈനിക സ്കൂളിലും , കോഴഞ്ചേരി സെന്റ് തോമസ് കോളജിലും, ലോ കോളജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. റാങ്ക് ഹോള്‍ഡറായിരുന്നു. മൂന്നര പതിറ്റാണ്ടു മുന്‍പ് അമേരിക്കയിലെത്തി. ഫിലഡല്‍ഫിയ അസന്‍ഷന്‍ മര്‍ത്തോമ്മ ചര്‍ച്ചിന്റെ സ്ഥാപകരിലൊരാളായിരുന്നു. ഡയോസിസന്‍ പ്രതിനിധിയും ആയിരുന്നു. എയര്‍ഫോഴ്സിലായിരുന്ന ജോസഫിന്റെയും, ഹെഡ്മിസ്ട്രസായിരുന്ന മറിയാമ്മയുടെയും പുത്രനാണ്. ഫിലഡല്ഫിയയിലുള്ള തമ്പി സഹോദരനും ലവ്ലി (തിരുവനന്തപുരം) സഹോദരിയുമാണ്. ഭാര്യ റേച്ചല്‍ ജോസ് - വാര്യാപുരം ആലുനില്ക്കുന്നതില് സാമുവലിന്റെ പുത്രിയാണ്. മക്കള്‍: ബെനി (ഭാര്യ കോറിന്), ജൈനി (
News Desk09-Apr-2026ക്രിസ്റ്റഫർ ഷാജുവിൻ്റെ കേസിനാധാരമായ റിപ്പോർട്ട് - ക്രിസ്റ്റഫർ ഷാജു എന്ന പേരിൽ പാറശ്ശാല നിയോജക മണ്ഡലത്തിൽ നിന്നും നിയമസഭാ ഇലക്ഷനിൽ മത്സരിക്കുന്ന സ്ഥാനർത്ഥിക്ക് എതിരെ ഗവൺ മെൻ്റ് രേഖയിൽ കാണപ്പെടുന്ന ചില കേസിൻ്റെ വിശദാoശങ്ങൾ ഇന്ത്യൻ നിയമത്തിൻ്റെ ഭാഗമായി പൊതു ജനങ്ങളുടെ അറിവിലേക്ക് പ്രസിദ്ധപ്പെടുത്തുന്നു.
News Desk08-Apr-2026തമിഴ്നാടിൻ്റെ ആ കറുത്ത അധ്യായം സാത്താൻകുളം കൊലപാതകം - സാധാരണയായി കസ്റ്റഡി മരണങ്ങളിൽ പോലീസുകാർ ശിക്ഷിക്കപ്പെടാറുണ്ടെങ്കിലും, ഒരു കേസിൽ ഇത്രയധികം പോലീസുകാർക്ക് ഒരുമിച്ച് വധശിക്ഷ ലഭിക്കുന്നത് ഇന്ത്യൻ നിയമചരിത്രത്തിൽ തന്നെ ആദ്യമായാണ്. ഇത് അധികാരദുർവിനിയോഗം നടത്തുന്നവർക്കുള്ള താക്കീതാണ്. ഒരു കുടുംബത്തിന്റെ തണലായിരുന്ന അച്ഛനും മകനും നഷ്ടപ്പെട്ടെങ്കിലും, ആത്മാക്കൾക്ക് നീതി ലഭിച്ചുവെന്ന് വിശ്വസിക്കാം. പക്ഷെ, ആ ക്രൂരതയുടെ മുറിപ്പാടുകൾ സാത്താൻകുളം എന്ന പേരിനൊപ്പം എന്നും അവശേഷിക്കും.
News Desk07-Apr-2026സൗദിക്ക് നേരെ ഇറാൻ്റെ മിസൈൽ ആക്രമണം - ലോകത്തിലെ തന്നെ ഏറ്റവും വലിയ വ്യവസായ കേന്ദ്രങ്ങളിൽ ഒന്നായ ഇവിടെ ഉണ്ടായ ആക്രമണം ആഗോള സാമ്പത്തിക രംഗത്തെ ഞെട്ടിച്ചിരിക്കുകയാണ്. വ്യവസായ ഹബ്ബിലെ പ്രധാന ഭാഗങ്ങളിൽ മിസൈലുകൾ പതിച്ചതായാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആക്രമണത്തെത്തുടർന്ന് മേഖലയിൽ വൻ തീപിടുത്തം ഉണ്ടായതായും ആകാശത്തേക്ക് കറുത്ത
News Desk07-Apr-2026ക്രിസ്റ്റഫർ ഷാജുവിൻ്റെ കേസിനാധാരമായ റിപ്പോർട്ട് - തിരുവന്തപുരം: ഷാജു പലിയോട് എന്ന പേരിൽ നിയമസഭാ ഇലക്ഷനിൽ മത്സരിക്കുന്ന സ്ഥാനർത്ഥിക്ക് എതിരെ ഗവൺ മെൻ്റ് രേഖയിൽ കാണപ്പെടുന്ന ചില കേസിൻ്റെ വിശദാoശങ്ങൾ ഇന്ത്യൻ നിയമത്തിൻ്റെ ഭാഗമായി പൊതു ജനങ്ങളുടെ അറിവിലേക്ക് പ്രസിദ്ധപ്പെടുത്തുന്നു.
News Desk06-Apr-2026മലയാളിയായ ഐടി പ്രൊഫഷണല്‍ ശരണ്യയെ കാണാൻ ഇടയായി - ഏപ്രില്‍ രണ്ടിന് കൊച്ചിയില്‍ നിന്ന് ഒറ്റയ്ക്ക് കുടകിലെത്തിയ ശരണ്യ നാപ്പോക്ലുവിനടുത്തുള്ള യാവകപാടി ഗ്രാമത്തിലെ ഒരു ഹോംസ്റ്റേയിലാണ് താമസിച്ചിരുന്നത്. അന്ന് രാവിലെ 8:15-ഓടെ വനംവകുപ്പിന്റെ അനുമതി വാങ്ങിയാണ് അവര്‍ തടിയന്‍ഡമോള്‍ കയറാന്‍ പോയത്. കാട്ടാന ശല്യമുള്ള പ്രദേശമായതിനാല്‍ മറ്റ് പത്ത് പേരടങ്ങുന്ന സംഘത്തിനൊപ്പം പോകാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ശരണ്യ ഒറ്റയ്ക്ക് യാത്ര തുടരുകയായിരുന്നു. വൈകുന്നേരം നാല് മണിയോടെ ട്രെക്കിങ്ങിന് പോയ സംഘം തിരിച്ചെത്തിയെങ്കിലും ശരണ്യ അവരോടൊപ്പം ഉണ്ടായിരുന്നില്ല. തനിക്ക് വഴിതെറ്റിയതായി ശരണ്യ ഹോംസ്റ്റേ ജീവനക്കാരെ ഫോണിലൂടെ അറിയിച്ചെങ്കിലും പിന്നീട് ഫോണ്‍ സിഗ്നല്‍ നഷ്ടപ്പെടുകയും ഫോണ്‍ സ്വിച്ച് ഓഫ് ആവുകയുമായിരുന്നു.
News Desk06-Apr-2026വോട്ടുറപ്പിക്കാന്‍ തൃശൂരില്‍ ബിജെപി കിറ്റുകള്‍ വിതരണം ചെയ്തുവെന്ന ആരോപണവുമായി എല്‍ഡിഎഫ് - 18 ഐറ്റങ്ങളാണ് കിറ്റില്‍ ഉണ്ടായിരുന്നത്. രാധാകൃഷ്ണന് എന്നയാള്‍ പറഞ്ഞതനുസരിച്ചാണ് കിറ്റുകള്‍ വാങ്ങാനെത്തിയതെന്നാണ് സ്ഥലത്തുണ്ടായിരുന്ന സ്ത്രീകളില്‍ ചിലര്‍ പറയുന്നത്. അയല്‍വാസികള്‍ പറഞ്ഞതനുസരിച്ച് കിറ്റുകള്‍ വാങ്ങാനെത്തിയവരും ഉണ്ടായിരുന്നു. സംഭവമറിഞ്ഞ് പോലീസും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. തുടര്‍ന്നാണ് പോലീസ് ഇടപെട്ട് സൂപ്പര്‍മാര്‍ക്കറ്റ് അടപ്പിച്ചത്.
News Desk06-Apr-2026എഫ്.സി.ആര്.എ. നിയമത്തിനെതിരേ പ്രതിപക്ഷ പാര്‍ട്ടികള്‍ നുണപ്രചാരണങ്ങള്‍ നടത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി - അഴിമതിയുടെയും വര്‍ഗീയതയുടെയും മതിലുകള്‍ തകര്‍ന്നാല്‍ മാത്രമാണ് കേരളം രക്ഷപ്പെടുകയുള്ളു. തൊഴിലില്ലായ്മക്ക് കാരണവും ഇതാണ്. ഗള്‍ഫ് രാജ്യങ്ങളെ ശത്രുക്കളായാണ് കോണ്‍ഗ്രസ് കാണുന്നത്. ഗള്‍ഫ് രാഷ്ട്രത്തലവന്മാരെ വിമര്‍ശിക്കുകയാണ്. തെരഞ്ഞെടുപ്പ് വരും പോകും. എന്നാല്‍, രാജ്യ സുരക്ഷ പ്രധാനമാണ്. ഒരു കോടിയോളം വരുന്ന പ്രവാസികളെ അപകടത്തിലാക്കാനാണ് ശ്രമിക്കുന്നത്. ഇറാനില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ ആ നീക്കങ്ങളെയും പരാജയപ്പെടുത്താനാണ് ശ്രമം. ഗള്‍ഫ് രാജ്യങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും മോദി പറഞ്ഞു.
News Desk06-Apr-2026സംവിധായകൻ രഞ്ജിത്ത് റിമാന്റിലായ സംഭവത്തിൽ പ്രതികരിച്ച് ശാന്തിവിള ദിനേശ് - ഇന്നത്തെ സീനിനെക്കുറിച്ച് ആലോചിക്കുന്നതിന് പകരം ഇന്ന് രാത്രി ഏതവളെ കിട്ടും എന്നാലോചിക്കുന്നവരെ എങ്ങനെ സംവിധായകരെന്ന് പറയും. ഒരുപാട് പേരുണ്ട് അങ്ങനെ. ഞാൻ ശിഷ്യനായി ജോലി ചെയ്തവർ എന്തെല്ലാം ചെയ്തിട്ടുണ്ട്. ഞാനൊരു സിനിമാ സെറ്റിലും ക്രൂവിന്റെ കൂടെ താമസിക്കില്ല. കാഴ്ചകൾ കാണാനും കേസിന് പോകാനും മനസിനെ വേദനിപ്പിക്കാനും തയ്യാറല്ലാത്തത് കൊണ്ടാണ് താൻ മാറി താമസിക്കുകയായിരുന്നു പതിവെന്നും ശാന്തിവിള ദിനേശ് പറയുന്നു.
News Desk06-Apr-2026



















