കാലിൽ ഞരമ്പ് മാറി മുറിച്ചതിനാൽ ചലനശേഷി നഷ്ടപ്പെട്ട യുവാവ് ദുരിതത്തിൽ

വയനാട് പേര്യ 36 ടവർ കുന്നിലെ ഊരാച്ചേരി ഹാശിം (38) ആണ് വലത് കാൽ ശസ്ത്രകിയക്കിടെ ഡോക്ടർമാരുടെ പിഴവിൽ ചലനശേഷി നഷ്ടപ്പെട്ട് ദുരിതം പേറുന്നത്. വലതുകാലിലെ വെരിക്കോസ് വെയിൻ രോഗത്തെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരി രണ്ടിനാണ് ഹാശിമിനെ വയനാട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.

തൊട്ടടുത്ത ദിവസം വലത് കാലിന് മൂന്ന് ഡോക്ടർമാർ ചേർന്ന് സർജറി നടത്തി. രാത്രിയോടെ കാലിന് അസഹ്യമായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് നിരവധി തവണ വേദനസംഹാരി ഇഞ്ചക്ഷൻ നൽകിയെങ്കിലും വേദന കുറഞ്ഞില്ല. നാലാം തീയതി രാവിലെ സർജറി വിഭാഗത്തിലെ ഡോക്ടർ പരിശോധന നടത്തുകയും കാലിലെ കെട്ട് അഴിച്ചു മാറ്റുകയും അടിയന്തരമായി ഹാശിമിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയുമായിരുന്നു. ഡോക്ടർമാരുടെ നേതൃത്വത്തിലാണ് ഹാശിമിനെ കോഴിക്കോട് എത്തിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തിയത്. തുടർ പരിശോധനയിലാണ് മാനന്തവാടി മെഡിക്കൽ കോളജിൽ നടത്തിയ വലത് കാലിലെ ശസ്ത്രക്രിയയിൽ വൻ പിഴവാണ് വരുത്തിവെച്ചത് എന്ന് കണ്ടെത്തിയത്.

വലത് കാലിലെ വെരിക്കോസ് വെയിൻ ബാധിച്ച ഞരമ്പിന് പകരം ശരീരത്തിന് ഏറ്റവും അത്യാവശ്യമായ ഞരമ്പാണ് എടുത്ത് മാറ്റിയതെന്ന് പരിശോധനയിൽ മനസ്സിലായി. കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് രണ്ട് സർജറി നടത്തിയിട്ടും യാതൊരു മാറ്റവുമില്ലാത്തതിനാൽ ഫെബ്രുവരി 20ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മാസങ്ങളോളം സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും ഒമ്പത് ശസ്ത്രക്രിയകൾ നടത്തിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. ചികിത്സാ ചെലവുകൾ നാട്ടുകാരും ഡോക്ടർമാരും ചേർന്നാണ് വഹിച്ചത്. ജൂൺ രണ്ടിന് വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിലും ഒരു മാസം ചികിത്സ തേടിയെങ്കിലും ഫലമൊന്നുമുണ്ടായില്ല. നാല് ആശുപത്രികളിലായി അഞ്ച് മാസത്തിലേറെ ചികിത്സ തേടുകയും കാലിന് പന്ത്രണ്ട് ശസ്‌ത്രക്രിയകൾ നടത്തിയെങ്കിലും മുട്ടിന് താഴെ പൂർണമായും ചലനശേഷി നഷ്ടപ്പെട്ട സ്ഥിതിയിലാണുള്ളത്.

പെയിൻ ആന്റ് പാലിയേറ്റീവ് പ്രവർത്തകനായ ഹാഷിം വയറിംഗ് ജോലി ചെയ്താണ് ഉപജീവന മാർഗം കണ്ടെത്തിയിരുന്നത്. പിതാവ് അബ്ദുല്ലയും മാതാവ് മറിയവും ഭാര്യ സാബിറയും മക്കളായ പ്ലസ്ടു വിദ്യാർഥിനി ഹസന ഷെറിൻ, അഞ്ചാം ക്ലാസ്സ് വിദ്യാർഥി ബിശറുൽ ഹാഫി എന്നിവരടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയം ഹാശിമാണ്. 12 സെന്റ്ഭൂമിയിൽ വീട് നിർമിച്ച വകയിൽ ഏഴ് ലക്ഷം രൂപ കടബാധ്യതക്കാരനാണ്. കൊല്ലം ദി സ്റ്റേറ്റ് ഫാമിംഗ് കോർപറേഷൻ ഓഫ് കേരള ലിമിറ്റഡിൽ ഡ്രൈവർ കം ഓഫീസ് അറ്റന്റർപോസ്റ്റിലേക്ക് പി എസ് സി നടത്തിയ പരീക്ഷയിൽ അഞ്ചാം റാങ്കുകാരനാണ് ഹാശിം. എന്നാൽ സർജറിയെ തുടർന്ന് വലത് കാലിന്റെ മുട്ടിന് താഴെ ചലനശേഷി നഷ്ടപ്പെട്ടതോടെ ഈ ജോലി ലഭിക്കാൻ സാധ്യതയും കുറവാണ്. നഷ്ടപരിഹാരവും, ഒരു ജോലിയും നൽകണമെന്ന് കാണിച്ച് ഹാശിം മുഖ്യമന്ത്രി, ഗവർണർ, ആരോഗ്യ മന്ത്രി, മനുഷ്യാവകാശ കമ്മീഷൻ, കലക്ടർ, ഡി എം ഒ, മെഡിക്കൽ കോളജ് സൂപ്രണ്ട് എന്നിവർക്ക് നിവേദനം നൽകിയിട്ടുണ്ട്.

RELATED STORIES

  • ഗവേഷണ പ്രബന്ധവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞത് തെറ്റെന്ന് ആരോഗ്യ വിദഗ്ധര്‍ - പഠന റിപ്പോര്‍ട്ടില്‍ അന്നത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് കീഴിലെ ആരോഗ്യവകുപ്പ് ഒന്നും ചെയ്തില്ലെന്നും വിമര്‍ശിച്ചിരുന്നു. എന്നാല്‍, കെ കെ ശൈലജ ആരോഗ്യമന്ത്രിയായിരുന്നപ്പോഴാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതെന്നാണ് വിദഗ്ധരുടെ പക്ഷം. മന്ത്രി വീണ ജോര്‍ജ് പറഞ്ഞതു പോലെ റിപ്പോര്‍ട്ട് അമീബിക് മസ്തിഷ്‌ക ജ്വരവുമായി ബന്ധപ്പെട്ടതല്ലെന്നും വിദഗ്‌ദ്ധര്‍ പറയുന്നു. കോര്‍ണിയ അള്‍സറുമായി ബന്ധപ്പെട്ടാണ് റിപ്പോര്‍ട്ട്. പ്രസിദ്ധീകരണ തീയതി ഉള്‍പ്പെടുത്താതെയായിരുന്നു മന്ത്രി വീണ ജോര്‍ജ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പങ്കുവെച്ചത്. കോര്‍ണിയ അള്‍സര്‍ കേസുകളുടെ പരിശോധനയില്‍ അത് അമീബ മൂലമാണെന്ന് കണ്ടെത്തി. 64ശതമാനം ആളുകള്‍ക്കും രോഗം ഉണ്ടായത് കിണര്‍ വെള്ളത്തിലെ അമീബയില്‍ നിന്നാണെന്ന് സംശയിക്കുന്നുണ്ടെന്നും ഡോ. അന്ന ചെറിയാന്‍, ഡോ. ആര്‍ ജ്യോതി എന്നിവര്‍ 2013ല്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

    തിരുവനന്തപുരം പാലോട് മുത്തശ്ശനെ ചെറുമകൻ കുത്തിക്കൊലപ്പെടുത്തി - പോലീസ് നൽകുന്ന പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, പ്രതിയായ സന്ദീപ് മദ്യലഹരിയിലായിരുന്നു. ഈ അവസ്ഥയിൽ മുത്തശ്ശനുമായി വഴക്കുണ്ടാവുകയും തുടർന്ന് അക്രമം നടത്തുകയുമായിരുന്നു. കൊല്ലപ്പെട്ടത് ഇടിഞ്ഞാർ സ്വദേശി രാജേന്ദ്രൻ കാണി ആണ്. മൃതദേഹം പാലോട് സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോലീസ് പ്രതിയായ സന്ദീപിനെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. കൊലപാതകത്തിന്റെ കാരണം സംബന്ധിച്ച കൂടുതൽ

    റണ്‍വേ തീരാറായിട്ടും ഇന്‍ഡിഗോ വിമാനത്തിന് പറക്കാനായില്ല : എമര്‍ജന്‍സി ബ്രേക്ക് ഉപയോഗിച്ച് നിര്‍ത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി - ഡിംപിള്‍ യാദവ് എംപിയടക്കം 151 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. വിശദാംശങ്ങള്‍ മനസിലാക്കുന്നതിനായി സാങ്കേതിക പരിശോധനകള്‍ നടത്തി വരികയാണ്. ഇന്‍ഡിഗോ 6E-2111 റണ്‍വേയിലൂടെ പോകുമ്പോള്‍ പറക്കാനുള്ള ത്രസ്റ്റ് ലഭിക്കുന്നില്ലെന്ന് മനസിലായതോടെയാണ്

    ജനവാസ മേഖലയിൽ ഇറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാൻ നിയമ ഭേദഗതിക്കൊരുങ്ങി സംസ്ഥാന സർക്കാർ - 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിലാണ് സംസ്ഥാനം ഭേദഗതി കൊണ്ട് വരുന്നത്. ഇത് അടക്കമുള്ള ബില്ലുകൾക്ക് അംഗീകാരം നൽകാൻ ഇന്ന് പ്രത്യേക മന്ത്രിസഭ യോഗം ചേരും. കേന്ദ്ര നിയമത്തിൽ ഭേദഗതി സംസ്ഥാനത്തിന് കൊണ്ട് വരണമെങ്കിൽ രാഷ്ട്രപതിയുടെ അനുമതി വേണം.

    ഏകദിന കൺവെൻഷനും സംഗീത ശുശ്രൂഷയും - വട്ടം ദൈവസഭയുടെ ആഭിമുഖ്യത്തിൽ 2025 സെപ്‌റ്റംബർ 14 ഞായറാഴ്ച വൈകുന്നേരം 5 മണി മുതൽ 9 മാണി വരെ ചർച്ചിന് മുന്നിൽ ക്രമീകരിക്കുന്ന പന്തലിൽ വെച്ച് ഏക ദിന കൺവെൻഷനും സംഗീത ശുശ്രൂഷയും നടത്തപ്പെടുന്നു.

    ക്രിസ്ത്യൻ അപ്പോളജിസ്റ്റ് ചാർളി കിർക്ക് (31) കൊല്ലപ്പെട്ടു - വേദിക്ക് അകലെയുള്ള കെട്ടിടത്തില്‍ നിന്നാണ് അക്രമി കിർക്കിന് നേരെ വെടിയുതിർത്തത്.കഴുത്തില്‍ വെടിയേറ്റ ചാർളി കിർക്കിന്‍റെ ഉടന്‍ ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും മരണം സ്ഥിരീകരിക്കുകായിരുന്നു. അക്രമിയെ പിടികൂടാനായിട്ടില്ല എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍. യുവജനങ്ങളുടെ ഹൃദയം അറിഞ്ഞയാൾ എന്നാണ് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ചാർലി കിർക്കിനെ അനുസ്മരിച്ചത്. ഒപ്പം ആക്രമണത്തെ ശക്തമായി അപലപിക്കുകയും ചെയ്തു. യുഎസിലെ ഏറ്റവും വലിയ വിദ്യാർഥി സംഘടനയായ 'ടേണിംഗ് പോയിൻ്റ് യുഎസ്എ'യുടെ സ്ഥാപകനാണ് ചാർളി കിർക്ക്സ്.

    കോന്നി പറക്കുളത്ത് തോമസ് എബ്രഹാം (ജോൺസൻ - 69) നിര്യാതനായി - സംസ്കാരം സെപ്. 13 ന് ശനിയാഴ്ച രാവിലെ 9 ന് കോന്നി ദൈവസഭാ ഹാളിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12.30-ന് ദൈവസഭാ സെമിത്തേരിയിൽ സംസ്ക്കരിക്കും. ഭാര്യ: ഡാർലി തോമസ് കോന്നി ഒഴുമണ്ണിൽ കുടുംബാംഗം. മക്കൾ: ഡോ.എബി തോമസ് (ഹിമാചൽപ്രദേശ്), ജോബി തോമസ്, ഡിബി തോമസ് (ദുബായ്). മരുമക്കൾ:

    മമ്മൂട്ടിയ്ക്ക് വേണ്ടി പാട്ട് പാടി പട്ടം സനിത്ത് - മഹാനടൻ മമ്മൂട്ടിയ്ക്ക് ആയുരാരോഗ്യ സൗഖ്യനേർന്നുകൊണ്ട് സംസാരിച്ചശേഷമാണ് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്ത് ഗാനം ആലപിച്ചത്.ചടങ്ങ് ബഹു.മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.മുൻ മന്ത്രി വി എസ് ശിവകുമാർ,ചലച്ചിത്ര നിർമ്മാതാക്കളാ ജി സുരേഷ്കുമാർ, രഞ്ജിത്ത്, രാകേഷ്,സംവിധായകൻ ടി എസ് സുരേഷ് ബാബു, മമ്മൂട്ടി ഫാൻസ് അസോസിയേഷൻ മുൻ സംസ്ഥാന സെക്രട്ടറി വള്ളക്കടവ് നിസാം എന്നിവർ ജന്മദിനാശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചുചടങ്ങിൽ

    മകള്‍ക്ക് നേരെ പിതാവിന്റെ ആസിഡ് ആക്രമണം - ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്ന മനോജ്, മകളും ഭാര്യയും സഹോദരന്റെ വീട്ടില്‍ താമസിക്കുന്നതറിഞ്ഞ് അവിടെയെത്തിയാണ് ആക്രമണം നടത്തിയത്. ആസിഡ് ആക്രമണത്തില്‍ മനോജിന്റെ മകള്‍ക്ക് കൈക്കും കാലിനും ഗുരുതരമായി പൊള്ളലേറ്റു. ഒപ്പം ഉണ്ടായിരുന്ന സഹോദരന്റെ മകള്‍ക്ക് മുഖത്തും കൈയിലും പൊള്ളലേറ്റിട്ടുണ്ട്. ഇരുവരെയും ഉടന്‍തന്നെ ആശുപത്രിയില്‍

    പത്തനംതിട്ട സ്വദേശിയായ യുവതിയുടെ വയറ്റിൽ നിന്ന് നീക്കം ചെയ്തത് 222 കല്ലുകൾ - ഒരു വർഷമായി വയറുവേദന അനുഭവപ്പെട്ടിരുന്ന വീട്ടമ്മ ഒരു മാസത്തിനു മുമ്പാണ് ലൈഫ് ലൈനിൽ കൺസൾട്ടേഷന് എത്തിയത്. ആവർത്തിച്ചുള്ള വയറുവേദനയായതിനാൽ തുടർന്നു നടത്തിയ പരിശോധനയിലാണ് പിത്താശയക്കല്ലുകൾ കണ്ടെത്തിയത്. വളരെ അപൂർവമായിട്ടാണ് ഇത്രത്തോളം കല്ലുകൾ പിത്താശയത്തിൽ കാണുന്നതെ

    പാസ്റ്റർ എം എം മത്തായി നിര്യാതനായി - ഭൗതികശരീരം രാവിലെ എട്ടുമണിക്ക് ഭവനത്തിൽ കൊണ്ടുവരികയും തുടർന്ന് പിടവൂർ ഐപിസി രേഹോ ബോത്ത് ചർച്ചിൽ എത്തിച്ച് ഒൻപതു മണിയോടുകൂടി ശുശ്രൂഷകൾ ആരംഭിച്ച് 12 മണിക്ക് പിടവൂർ ഐപിസി രേഹോ ബോത്ത് ചർച്ച് സെമിത്തേരിയിൽ ശുശ്രൂഷകൾക്ക് ശേഷം സംസ്കരിക്കുന്നതുമാണ്.

    സംസ്ഥാന ജുഡീഷ്യൽ ബസ്റ്റ് ഫെയർ കോപ്പി സൂപ്രണ്ടായി പെന്തക്കോസ്‌തു യുവതി - കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ ഇരമാപ്രയിൽ പുളിയംമാക്കൽ വർഗ്ഗീസ്, മറിയാമ്മ എന്നിവരാണ് മാതാപിതാക്കൾ. ചാമപ്പാറയിൽ ആൻഡ്രൂസ് ജോൺസനാണ് ഭർത്താ വ്. മക്കൾ:ആന്റോ, ഏബൽ. ഇപ്പോൾ പാലക്കാട് കല്ലേപ്പുള്ളിയിൽ എൻ.ജി.ഓ. കോർട്ടേഴ്സിൽ താമസിച്ചു വരുന്നു. പാലക്കാട് MACT കോടതിയിൽ നിന്നും സ്ഥലം മാറ്റം ലഭിച്ചപ്പോൾ അഭിഭാഷകർ സ്ഥലം മാറ്റത്തിനെതിരെ ഹൈക്കോടതിയിൽ OP ഫയൽ ചെയ്ത് സ്ഥലം മാറ്റം റദ്ദ് ചെയ്യിച്ചിരുന്നു. ജുഡീഷ്യൽ സർവ്വീസിൽ സത്യസന്ധയായ ഉദ്യോഗസ്ഥയാണ് ജോളി ആൻഡ്രൂസ്. ഇത് പരിഗണിച്ചാണ് അവാർഡിനായി തിരഞ്ഞെടുത്തത്.

    മലയാളികൾക്ക് സുപരിചിതനായ എരുമേലിക്കാരനായ മറുനാടൻ മലയാളി ഷാജൻ സ്കറിയാ - തട്ടാൻ ചേട്ടന്റെ പറമ്പിലെ കൂലിപണിക്കാരൻ.പത്താം ക്ലാസ് കഴിഞ്ഞ് കൂലിപ്പണി.രാവിലെ ചെന്നു റബറിനു ചുവിട് കിളച്ച് ചാണകക്കൂട്ടിൽ നിന്ന് ചാണകം എടുത്ത്, ആ റബർ ചുവട്ടിൽ കൊണ്ടുവന്ന് ഇടുന്ന ജോലി. കാലത്ത് 8 മണിക്ക് ചെന്നു അഞ്ചര മണി വരെ കട്ട പണി .പോകുവാൻ നേരം കിട്ടുന്ന കൂലി മഞ്ഞ നിറമുള്ള 20 രൂപ നോട്ട്.ആ വീട്ടിലെ എല്ലാ പണിയും ചെയ്തത് സാജൻ ആയിരുന്നു. റബറിന് പ്ലാറ്റ്ഫോം ഇടുന്നത്, കപ്പ വിൽക്കുന്നത്.കപ്പ തടം എടുക്കുന്നത് , ചേമ്പ് നടുന്നത് എല്ലാം സാജൻ ചെയ്തു. ചുമട്ടു തൊഴിലാളിയായി. മണൽ വാരി.തുരിശ് അടിച്ചു .അങ്ങനെ ആ നാട്ടിലെ അറിയപ്പെടുന്ന കൂലിപ്പണിക്കാരൻ. പിന്നീടു ആന്റണി ചേട്ടന്റെ പുരയിടത്തിൽ റബർ വെട്ടുമുതൽ എല്ലാ പണിയും.( ഇന്ന് ഷാജൻ ആ പുരയിടം വിലക്ക് മേടിച്ചു)

    മനം പിരട്ടി ഉദ്യോഗസ്ഥർ ; മൂക്ക് പൊത്തി യാത്രക്കാർ - മഴകാലമായ കാരണം ഈ മാലിന്യം ജീര്‍ണ്ണിച്ച് പ്രദേശമാകെ ദുര്‍ഗന്ധം പടരുന്ന സ്ഥിതിയാണുള്ളത്. കഴിഞ്ഞ കുറേ വർഷ കാലമായി മല്ലപ്പള്ളി വില്ലേജ് ഓഫിസ് പിന്നിലായി മാലിന്യം തള്ളൽ പതിവാണ്. ടൺ കണക്കിന് മാലിന്യമാണ് ഇവിടെ കുന്ന് കൂടി കിടക്കുന്നത്. ദീര്‍ഘനാളുകളായി ഈ പതിവ് തുടര്‍ന്നിട്ടും അധികൃതർ നടപടിയെടുക്കാത്തതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമാവുകയാണ്. ഇറച്ചിയുടെയും

    ഭാരതവും ജപ്പാനും ഒരുമിച്ച് കൊണ്ട് മണിക്കൂറിൽ 400 കിലോമീറ്റർ വേഗതയിൽ ട്രെൻ സംവിധാനം - ഈ പദ്ധതി ഇന്ത്യ-ജപ്പാൻ സാമ്പത്തിക, തന്ത്രപരമായ സഹകരണത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകും, ​​അതിൽ ഏകദേശം 67 ബില്യൺ ഡോളർ (₹60,000 കോടി) വരെയുള്ള സ്വകാര്യ മേഖലയിലെ നിക്ഷേപ പദ്ധതികളും ഉൾപ്പെടുന്നു. മുംബൈ-അഹമ്മദാബാദ് ഇടനാഴിയുടെ ആകെ നീളം 508 കിലോമീറ്ററാണ്, ഇത് രണ്ട് സംസ്ഥാനങ്ങളിലൂടെ (ഗുജറാത്ത്, മഹാരാഷ്ട്ര) കടന്നുപോകും, ​​വരും ദശകത്തിൽ ഇന്ത്യയുടെ ഗതാഗത ഘടനയിൽ വിപ്ലവം സൃഷ്ടിക്കും.

    കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലുകൾ നിരവധി ആകർഷകമായ യാത്രാ പാക്കേജുകൾ പ്രഖ്യാപിച്ചു - കൂടാതെ സെപ്റ്റംബർ 6-ന് 520 രൂപ നിരക്കിൽ റോസ്മല യാത്രയും ഉണ്ടായിരിക്കും. പാലരുവി, തെന്മല, പുനലൂർ തൂക്കുപാലം എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. മൺസൂൺ കാലത്ത് നിർത്തിവച്ചിരുന്ന നെഫർട്ടിറ്റി കപ്പൽയാത്രയും വീണ്ടും ആരംഭിക്കുന്നു. സെപ്റ്റംബർ 7, 27 തീയതികളിൽ രാവിലെ 10-ന് കൊല്ലത്തിൽ നിന്ന് എസി ലോ ഫ്ലോർ ബസിൽ പുറപ്പെടുന്ന സംഘം എറണാകുളത്ത് എത്തി അറബിക്കടലിൽ നാല് മണിക്കൂർ നീളുന്ന കപ്പൽയാത്ര നടത്തി മടങ്ങിയെത്തും. 4200 രൂപയാണ് ഇതിന്റെ നിരക്ക്. സെപ്റ്റംബർ 13-ന് മൂന്നാർ യാത്രയും ക്രമീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

    സംസ്ഥാനത്ത് റെക്കോർഡ് വിലയിൽ തുടർന്ന് സ്വർണവില - സംസ്ഥാനത്ത് വിവാഹ വിപണി സജീവമായ ഈ മാസത്തിൽ സ്വർണവില കൂടിയത് തിരിച്ചടിയായിട്ടുണ്ട്. നിലവിൽ, ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത്

    വാഹന നികുതി സംബന്ധിച്ച് സുപ്രധാന വിധിയുമായി സുപ്രീം കോടതി - പൊതു അടിസ്ഥാനസൗകര്യങ്ങളായ റോഡുകളും ഹൈവേകളും മറ്റും ഉപയോഗിക്കുന്നതിനു നല്‍കുന്ന തുക എന്നനിലയ്ക്കാണ് ഈ നികുതി ചുമത്തുന്നതെന്നും ബഞ്ച് വ്യക്തമാക്കി. വാഹനം പൊതു സ്ഥലത്ത് ഉപയോഗിക്കുന്നില്ലെങ്കില്‍ ആ നിശ്ചിത കാലത്തേക്ക് നികുതി നല്‍കേണ്ടതില്ലെന്നും വിധിയില്‍ പറയുന്നു.

    മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയ്‌ക്കെതിരെയുള്ള വധശ്രമം കാടത്തവും ഭീരുത്വവും : ചാൾസ് ചാമത്തിൽ - ഡൽഹിയിൽ സിപിഎം അനുകൂല തെരുവ് നാടക കലാകാരനായ സഫ്‌ദർ ഹാഷ്മിയെ കോൺഗ്രസ് ഗുണ്ടകൾ തല്ലിക്കൊന്നപ്പോൾ അന്ന് സിപിഎം പറഞ്ഞത് ആവിഷ്കാര സ്വാതന്ത്ര്യത്തെ തല്ലിക്കെടുത്തി എന്നായിരുന്നു . അദ്ദേഹത്തിന്റെ ഭാര്യ മാലശ്രീ ഹാഷ്മിയെ കേരളത്തിൽ കൊണ്ടുവന്നു കവിത അവതരിപ്പിക്കുകയും ചെയ്തിരുന്നു . പത്ര പ്രവർത്തകരെ ചോരയിൽ മുക്കി കൊല്ലുവാനുള്ള പ്രവണത കടത്തമാണെന്നു സി മീഡിയ ഓൺലൈൻ ചീഫ് എഡിറ്റർ ചാൾസ് ചാമത്തിൽ ഓർമ്മിപ്പിച്ചു . ഷാജൻ സ്കറിയയെ ആക്രമിച്ചവർക്കെതിരെ എത്രയും പെട്ടെന്ന് നിയമനടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

    തുമ്പമണ്ണിലും സമീപ പ്രദേശങ്ങളിലും മോഷണം - സബ് ഇൻസ്പെക്ടർമാരായ പ്രതീഷ് പി.ഡി, രാജൻ പി.കെ, കോൺറ്റബിൾമാരായ അനിഷ് പ്രകാശ്, മനോജ് മുരളി, സോസ് ഗോഡും ഫിംഗർ എക്സ്പോർട്ടർ ചെർച്ചറിലെ സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.