കായംകുളത്ത് സിഐടിയുവില്‍ കൂട്ടരാജി

പ്രശ്‌ന പരിഹാരത്തിനായി അടുത്ത ദിവസം ജില്ലാ സെക്രട്ടറി ആര്‍ നാസറിന്റെ നേതൃത്വത്തില്‍ യോഗം ചേരും. കായംകുളം റേഞ്ചില്‍ നിന്നും 25 ലധികം പേരാണ് രാജി വെച്ചിരിക്കുന്നത്. ജോയിന്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ ഇതില്‍ പെടുന്നു.

ഷാപ്പുടമകളുടെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ സിഐടിയു ഇടപൊടാത്തതില്‍ പ്രതിഷേധിച്ചാണ് കൂട്ടരാജി. തൊഴിലാളികളെ സംരക്ഷിക്കാതെ മുതലാളിമാര്‍ക്കൊപ്പം നില്‍ക്കുന്നു എന്നാണ് പ്രതിഷേധിക്കുന്നവരുടെ ആരോപണം. അവധിയില്‍ നിന്ന് മടങ്ങിയെത്തിയ തൊഴിലാളികളെ ഒരു വര്‍ഷമായി നിയമവിരുദ്ധമായി ഷാപ്പ് ലൈസന്‍സി മാറ്റി നിര്‍ത്തിയിട്ടും തിരിച്ചെടുത്തിട്ടില്ലെന്നും വേണ്ടരീതിയിലുള്ള ശമ്പള വര്‍ദ്ധന പോലെയുള്ള കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നില്ലെന്നും ആരോപിച്ചിട്ടുണ്ട്.

മാവേലിക്കര റേഞ്ചില്‍ തൊഴിലാളികളുടെ ദിവസ ശമ്പളം 578 രൂപയും ചെങ്ങന്നൂരില്‍ 540 ആക്കിയിട്ടും കായംകുളത്ത് നല്‍കുന്നത് 484 രൂപ മാത്രമാണെന്നും പറയുന്നു. 8 മണിക്കൂര്‍ ജോലി ചെയ്യുന്ന തൊഴിലാളിക്ക് അതിന് ശേഷം വരന്ന സമയത്ത് ജോലി ചെയ്താല്‍ ഇരട്ടിക്കൂലി നല്‍കണമെന്ന തൊഴില്‍ നിയമത്തില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥയും പാലിക്കുന്നില്ലെന്നും പ്രതിഷേധക്കാര്‍ ആവലാതി മുഴക്കുന്നുണ്ട്.

കായംകുളം റേഞ്ചില്‍ നിന്നും മദ്യവ്യവസായ തൊഴിലാളി യൂണിയന്‍ സിഐടിയു ജോയിന്‍ സെക്രട്ടറി രാജേഷ് ഉള്‍പ്പടെയുള്ളവരാണ് 25 പേര്‍ രാജി വച്ചത്. സിപിഐഎം കായംകുളം ഏരിയാ കമ്മറ്റി ഓഫീസിലെത്തിയാണ് തൊഴിലാളികള്‍ രാജിക്കത്ത് നല്‍കിയത്. പ്രശ്‌നം പരിഹരിക്കുന്നതിനായി അടുത്ത ദിവസം ജനറല്‍ബോഡി കൂടാനാണ് സിപിഎം നേതൃത്വത്തിന്റെ തീരുമാനം.

RELATED STORIES

  • വീഡിയോ: ടെലിവിഷൻ അവതാരക ഓടി രക്ഷപ്പെട്ടു; പിന്നിൽ ബോംബു സ്ഫോടനം - സിറിയയിലെ ദമാസ്‌കസില്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിന് സമീപം ഇസ്രയേല്‍ ബോംബ് ആക്രമണത്തില്‍ ദൃശ്യങ്ങള്‍ പുറത്ത്. സിറിയിലെ ഔദ്യോഗിക ടിവി ചാനലില്‍ അവതാരക വാര്‍ത്ത വായിക്കുന്നതിനിടെ പിന്നില്‍ സ്‌ഫോടനം നടക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

    ചെരുപ്പെടുക്കാൻ ഷെഡിനുമുകളിൽ കയറി; താഴ്ന്ന് കിടന്ന വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ചു - സംഭവത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിനും വീഴ്ചയുണ്ടായിട്ടുണ്ട്. തേവലക്കര, മൈനാഗപ്പള്ളി പടിഞ്ഞാറെ കല്ലട, മണ്‍റോതുരുത്ത് എന്നീ നാല് പഞ്ചായത്തുകളില്‍ നിന്നും തെരഞ്ഞെടുക്കുന്ന 11 അംഗ ജനകീയ കമ്മിറ്റിയാണ് സ്‌കൂള്‍ മാനേജ്‌മെന്റ്. കമ്മിറ്റിയുടെ സെക്രട്ടറിയാണ് സ്‌കൂള്‍ മാനേജര്‍. ആര്‍ക്കും ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാനാകില്ലെന്നും എംഎല്‍എ പറഞ്ഞു. അതേസമയം വിദ്യാര്‍ഥിയുടെ

    മൂർഖനെ കഴുത്തിൽ ചുറ്റി ബൈക്ക് യാത്ര; - അദ്ദേഹത്തെ രഘോഗഡ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് ഗുണ ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയും ചെയ്തു. അവിടെ വെച്ച് സുഖം പ്രാപിക്കുന്നതായി തോന്നിയതിനാൽ വൈകുന്നേരം ഡിസ്ചാർജ് ചെയ്തു. എന്നാൽ അർദ്ധരാത്രിയോടെ നില വഷളായി. ഗുരുതരാവസ്ഥയിൽ വീണ്ടും ആശുപത്രിയിലേക്ക് തിരികെ കൊണ്ടുവന്നു. പക്ഷേ കൂടുതൽ ചികിത്സ നൽകുന്നതിന് മുമ്പ് മരിച്ചു’, എന്നാണ് അഡീഷണൽ പൊലീസ് സൂപ്രണ്ട് മാൻ സിംഗ് താക്കൂർ നൽകുന്ന വിശദീകരണം..

    എഴുത്തുകാരി വിനീത കുട്ടഞ്ചേരിയെ (44) വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച വൈകിട്ട്. - എല്ലാം അനുഭവിച്ചു കഴിഞ്ഞെന്നു കരുതി ഒരു തുണ്ട് കയറിൽ തൂങ്ങിയാടും മുൻപ്, ഒരു കഷ്ണം മൂർച്ചയിൽ ചോർന്നു പോകും മുമ്പ്, ഒരു കിണറാഴമളന്നു ചത്തു വീർക്കും മുൻപ്, വേഗതയേറിയ വണ്ടിക്ക് മുൻപിലേക്കെടുത്തു ചാടും മുൻപ്, ഒന്ന് നിൽക്കൂ..... പറയട്ടെ. നിങ്ങളുടെ കുട്ടിക്കാലത്ത് മറന്നു വെച്ച മനുഷ്യരാരെങ്കിലുമിവിടെ ബാക്കി ഉണ്ടോ. നിങ്ങളുടെ ജീവിതത്തിനൊരു ഫുൾസ്റ്റോപ്പിടും മുൻപ് അവരിലാരെയെങ്കിലുമൊന്ന് കാണാൻ പോകണം. വണ്ടിയിലിരിക്കുമ്പോൾ ഓർമ്മിക്കണം. ചില വ്യക്തികളെ നമ്മളെന്തിനാണ് കണ്ടു മുട്ടിയതെന്ന്!... നിങ്ങളെ സ്നേഹിച്ചവർ, നിങ്ങൾക്ക് സ്നേഹം നിഷേധിച്ചവർ, നിങ്ങളുടെ ബലഹീനതകളെ പരിഗണിച്ചവർ, സ്നേഹത്തെ മുതലെടുത്തവർ, ഒരു വാക്ക് ചോദിക്കും മുൻപ് സഹായിക്കാൻ കൈകൾ നീട്ടിയവർ, നിങ്ങളുടെ നീട്ടിയ കരങ്ങളേയും

    നിമിഷപ്രിയയ്ക്കു മാപ്പില്ല, വധശിക്ഷ നടപ്പാക്കുന്നതു വരെ പോരാടും; പ്രതികരിച്ച് തലാലിന്റെ സഹോദരന്‍ - കാലതാമസം തങ്ങളുടെ മനസിലെ മാറ്റില്ലെന്നാണ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നത്. എത്രസമയമെടുത്താലും പ്രതികാരം ചെയ്യുമെന്നും കുറിപ്പില്‍ പറയുന്നു. അറബിയിലാണ് പോസ്റ്റ്. വധശിക്ഷ വരെ തങ്ങള്‍ മുന്നോട്ടുപോകുമെന്നും തലാലിന്റെ സഹോദരന്‍ പറയുന്നു

    പ്രശസ്ത അമേരിക്കൻ വേദശാസ്ത്രജ്ഞൻ ജോൺ എഫ് മക് ആർതർ (84) അന്തരിച്ചു - 1969 മുതൽ അഞ്ച് പതിറ്റാണ്ടിലേറെ കാലിഫോർണിയയിലെ സൺ വാലിയിലുള്ള ഗ്രേസ് കമ്മ്യൂണിറ്റി ചർച്ചിന്റെ സീനിയർ പാസ്റ്ററായി മക്ആർതർ സേവനമനുഷ്ഠിച്ചു. മാക് ആർതറിന്റെ ബൈബിളിന്റെ വിശദീകരണ പഠിപ്പിക്കൽ ശൈലി പാസ്റ്റർമാരുടെയും സഭാ നേതാക്കളുടെയും ഇടയിൽ വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്. അമേരിക്കയിലെ ദൈവശാസ്ത്ര

    മോഡലും സോഷ്യൽ മീഡിയ ഇന്‍‌ഫ്ലുവന്‍സറുമായ സാന്‍ റേച്ചല്‍ ആത്മഹത്യ ചെയ്തു - പിതാവിനെ വീട്ടിലെത്തി കണ്ട ശേഷമായിരുന്നു റേച്ചൽ അമിതമായ അളവിൽ ഗുളികകൾ കഴിച്ചതെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ഉടൻ തന്നെ ഒരു സർക്കാർ ആശുപത്രിയിലും പിന്നീട് ഒരു സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും, ഒടുവിൽ ജിപ്‌മെറിൽ മരണം സംഭവിക്കുകയായിരുന്നു. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുകളും, സമ്മർദ്ദവും വ്യക്തിപരമായ പ്രശ്നങ്ങളുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം

    കുട്ടികളെക്കൊണ്ട് കാല് കഴുകിക്കുന്നത് കേരളത്തിന്റെ സംസ്കാരമല്ല, നടപടിയെടുക്കും: വി ശിവൻകുട്ടി - കഴിഞ്ഞ ദിവസമാണ് ഭാരതീയ വിദ്യാനികേതന്റെ നേതൃത്വത്തിലുള്ള ചില സ്‌കൂളുകളിൽ കുട്ടികളെക്കാെണ്ട് അധ്യാപകരുടെ കാല് കഴുകിക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നത്. സംഭവം വിവാദമായിരുന്നു. വിദ്യാഭ്യാസത്തിലൂടെ ലഭിക്കേണ്ട ജനാധിപത്യ ബോധത്തിന്റെ അഭാവമാണ് ഗുരുപൂജ പോലെയുള്ള ആചാരങ്ങളിലൂടെ പുറത്തുവരുന്നതെന്ന് ഡിവൈഎഫ്‌ഐ അപലപിച്ചു. കേന്ദ്ര സർക്കാറിന് കീഴിൽ, ആർഎസ്എസ് നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സരസ്വതീ വിദ്യാലയത്തിലാണ് ഈ ബ്രാഹ്‌മണിക് ദുരാചാരം നടന്നതെങ്കിലും കേരളത്തിനിത് അപമാനമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു

    കൊല്ലത്ത് ബാങ്ക് സെക്രട്ടറിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി - മരണകാരണം വ്യക്തമല്ല. കുണ്ടറ പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ ആരംഭിച്ചു. രജിത മോളുടെ ഭർത്താവ് വിദേശത്താണ്. മകൻ കോഴിക്കോട് പഠിക്കുകയാണ്. രജിത തനിച്ചാണ് വീട്ടിൽ താമസിക്കുന്നത്

    പകര്‍ന്നു നല്‍കേണ്ടത് അജ്ഞതയല്ല, അറിവാണ്; അധ്യാപകരുടെ കാല്‍ കഴുകിച്ച സംഭവത്തില്‍ ഡിവൈഎഫ്ഐ - സംഘപരിവാര്‍ നാടിനെ എങ്ങോട്ട് നയിക്കാന്‍ ശ്രമിക്കുന്നുവെന്നതിന്റെ തെളിവാണ് ഈ പ്രവര്‍ത്തിയെന്ന് ജെയിംസ് സാമുവല്‍ ഫേസ്ബുക്കില്‍ കുറിച്ചു

    ബൽറാം നൂലിൽ കെട്ടിയിറക്കിയ നേതാവ്’; വിമർശിച്ച് സിവി ബാലചന്ദ്രൻ - ഞാനാണ് വലുതെന്ന ഭാവം തൃത്താലയിൽ നടക്കില്ലെന്നും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തൃത്താലയിലെ പ്രവർത്തകർക്ക് അറിയാമെന്നും സിവി ബാലചന്ദ്രന്റ മുന്നറിയിപ്പ്. പാർട്ടിക്ക് മേലെ വളരാൻ ശ്രമിച്ചാൽ പിടിച്ച് പുറത്തിടണമെന്നും അദേഹം ആവശ്യപ്പെട്ടു. പ്രവർത്തനം സോഷ്യൽ മീഡിയയിൽ മാത്രമാണെന്നും പാർട്ടി വളർത്താൻ ഇടപെടുന്നില്ലെന്നും സിവി ബാലചന്ദ്രന്റെ വിമർശനം

    അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു - കോഴിക്കോട് ഭാഗത്തേയ്ക്ക്‌ പോവുകയായിരുന്ന കാർ കുണ്ടൂപ്പറമ്പ് ഭാഗത്തേക്ക്‌ പോയ ബൈക്കിൽ ഇടിക്കുക ആയിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ 20 മീറ്ററോളം ബൈക്കിനെ നിരക്കി നീക്കി. ഇന്നു പുലർച്ചെ ഒരു മണിക്ക് പുതിയങ്ങാടി വച്ചാണ് അപകടം

    ഭാരത് മാതാ മുദ്രാവാക്യം കമ്മ്യൂണിസ്റ്റ് ശൈലിയല്ല,ബിനോയ് വിശ്വം - സിപിഐയുടെ മൂന്ന് മന്ത്രിമാർക്കെതിരെയും സമ്മേളനത്തിൽ വിമർശനം ഉയർന്നു. മന്ത്രിമാരായ ജി ആർ അനിൽ, പി പ്രസാദ്, ചിഞ്ചു റാണി എന്നിവർക്കെതിരെയാണ് വിമർശനം.

    വെളിച്ചെണ്ണ വില; ലിറ്ററിന് 400 രൂപയ്ക്ക് മുകളിൽ - അതേസമയം, വില ഉയർന്നതോടെ കേരളത്തിലുൾപ്പെടെ പലരും നാളികേരകൃഷിയിലേക്ക് തിരിച്ചുപോകുന്നുണ്ടെന്ന് കേരഫെഡ് ചെയർമാൻ വി ചാമുണ്ണി നേരത്തെ പറഞ്ഞിരുന്നു. കഴിഞ്ഞ മാസം ആദ്യത്തോടെ 84 ശതമാനത്തിലേറെയാണ് വർധനയുണ്ടായത്. ചില്ലറവില 71 ശതമാനവും കൂടി

    അരൂരിൽ പാമ്പുകടിയേറ്റ് യുവതി മരിച്ചു - ഭാര്യ നീതു (32)- ആണ് മരിച്ചത്. ഇന്നലെ രാവിലെ വീട്ടിലെ അലക്കുകല്ലിന് സമീപം വെച്ചാണ് നീതുവിന് പാമ്പുകടിയേറ്റത്. പാമ്പു കടിയേറ്റ ഉടനെ നീതുവിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇന്ന് രാവിലെയോടെയാണ് ചികിത്സയിലിരിക്കെ മരണം സംഭവിച്ചത്. തുടര്‍

    75 വയസ് കഴിഞ്ഞാൽ വിരമിക്കണം: വിവാദമായി മോഹൻ ഭാഗവതിൻ്റെ പരാമർശം; മോദിക്കെതിരെയെന്ന് പ്രതിപക്ഷം - ഇതേ തീരുമാനം മോദിക്കും ബാധകമാകുമോ എന്ന് ശിവസേന ഉദ്ധവ് വിഭാഗം എംപി സഞ്ജയ് റാവത്ത് ചോദിച്ചു. പറയുകയല്ല, ചെയ്തുകാണിക്കുകയാണ് വേണ്ടത് എന്നും നിലവിലെ ഭരണകർത്താക്കൾ ഇതിൽപ്പെടുമോ എന്നത് നോക്കികാണാമെന്നുമായിരുന്നു കോൺഗ്രസ് നേതാവ് അഭിഷേക് സിങ്‌വി പ്രതികരിച്ചത്

    ദിനുപ് ജോൺസൻ്റെ ഭാര്യ നീതു ദിനൂപ് (32) നിര്യാതയായി - ആഞ്ഞിലിക്കാട് റോഡിൽ ചക്കാലപ്പറമ്പിൽ പള്ളിക്കു സമീപമുള്ള കോതാട്ട് ഹൗസിൽ ദിനുപ് ജോൺസൻ്റെ ഭാര്യ നീതു ദിനൂപ് (32) നിര്യാതയായി. സംസ്കാരം ജൂലൈ 12 ന് ശനിയാഴ്ച രാവിലെ 10 ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം വൈകിട്ട് 4 ന് ഇടകൊച്ചി മക്പേല സെമിത്തേരിയിൽ. മകൾ: ആൻലിയ ദിനൂപ്

    സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗം ആകെ കുളമായി, ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയില്‍ കോടികളുടെ അഴിമതി: വി ഡി സതീശന്‍ - ഗവര്‍ണര്‍ക്കെതിരെ സമരം ചെയ്യാന്‍ യൂണിവേഴ്‌സിറ്റി ജീവനക്കാരെയും സര്‍വകലാശാലയില്‍ വന്ന കുട്ടികളെയും മര്‍ദ്ദിക്കുകയാണോ ചെയ്യേണ്ടത് ?. കീം ഫലം വന്നപ്പോള്‍ ഹൈക്കോടതി അതു റദ്ദു ചെയ്തു. ആരെങ്കിലും പ്രോസ്‌പെക്ടസ് അവസാന നിമിഷം തിരുത്തുമോ?. സാമാന്യബുദ്ധിയുള്ള ആരെങ്കിലും അങ്ങനെ ചെയ്യുമോയെന്ന് വിഡി സതീശന്‍ ചോദിച്ചു

    മെഡിക്കല്‍ കോളേജ് അപകടം: ബിന്ദുവിൻ്റെ മകന് ജോലിയും കുടുംബത്തിന് 10 ലക്ഷം ധനസഹായവും പ്രഖ്യാപിച്ച് സര്‍ക്കാര്‍ - ജൂലൈ മൂന്നിനാണ് കോട്ടയം മെഡിക്കല്‍ കോളേജിന്റെ വാര്‍ഡിലെ ഒരു ഭാഗം ഇടിഞ്ഞുവീണ് അപകടമുണ്ടായത്. രോഗിയായ മകള്‍ക്ക് കൂട്ടിരിക്കാനായി ആശുപത്രിയില്‍ എത്തിയ തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു കെട്ടിടത്തിനടിയിൽപ്പെട്ട് മരിക്കുകയായിരുന്നു. ജെസിബി എത്തിച്ച് നടത്തിയ പരിശോധനയിലാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ബിന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്. 14-ാം വാര്‍ഡിന്റെ ഒരു കെട്ടിടമാണ് ഇടിഞ്ഞുവീണത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് ചെറിയ പരിക്കുമുണ്ടായിരുന്നു