ക്രിസ്തുവിന്റെ മഹാബലി

മാനവരാശിയുടെ മുഴുവനും രക്ഷയ്ക്കായി വീണ്ടെടുപ്പുവിലയായ് പിതാവിന്റെ ഇഷ്ടനിവർത്തീകരണത്തിനായ്  സ്വയം ഒരു മഹാബലി ആകുവാൻ ഏൽപ്പിച്ചു കൊടുത്ത പുത്രനാം ക്രിസ്തു. ഈ മഹാബലി പണ്ട് കേരളം ഭരിച്ചിരുന്നുവെന്നു പുരാണ ഐതീഹങ്ങളിൽ പറയപ്പെടുന്ന പ്രജാതല്പരനും, ദാനശീലനും, ദേവന്മാർക്കുപോലും അസൂയ ഉണ്ടാക്കുംവിധം ഭരണം നടത്തിയ അവർമൂലം പാതാളത്തിലേക്കു ചവിട്ടി താഴ്ത്തപ്പെട്ട വര്ഷത്തിലൊരിക്കൻ പ്രജകളെ കാണാൻ വരുന്നെന്നു പറയപ്പെടുന്ന മഹാബലിയല്ല ഈ മഹാബലി. ഓണം ഇദ്ദേഹത്തിന്റെ വരവിനെ സ്വാഗതം ചെയുന്ന ഓർമ്മപുതുക്കലിന്റെ ഭാഗമായി നടത്തപ്പെടുന്ന ആഘോഷമാണല്ലോ. മാനവിക സമത്വത്തിനും, സ്നേഹത്തിനും സാഹോദര്യത്തിനും പൈതൃകമായ ലഭിച്ച ആഘോഷങ്ങൾ ആഘോഷിക്കപ്പെടണം, ഈ ലോകജീവിതത്തിന്റെ വിശുദ്ധ സംസ്കാരത്തെ ഊട്ടിയുറപ്പിക്കുവാൻ അത് സഹായിക്കും ഒപ്പം അത് ദൈവീകസ്നേഹത്തിൽ അധിഷ്ഠിതമാകുന്നതിനോടൊപ്പം പരസ്പര വിശ്വാസത്തിലും, പ്രത്യാശയിലും നിലനിൽക്കുന്നത് കൂടിയായിരിക്കണം.

ജാതിമതവർഗവര്ണസംസ്കാര വ്യത്യാസമില്ലാത്ത നാനാത്വത്തിലുള്ള ഏകത്വം. എല്ലാത്തിനും ആരോഗ്യകരമായി ഉൾക്കൊള്ളുകയും, സ്നേഹത്തിന്റെ പരിജ്ഞാനത്തിൽ തിരുത്തുകയും പ്രോത്സാഹിപ്പിച്ചു ചേർത്ത് വീഴാതെ നിർത്തുകയും ചെയ്യണം. കാലഘട്ടത്തിനനുസരണമായ മാറ്റം അനിവാര്യമാണ് പക്ഷെ അത് നമ്മുടെ വിശുദ്ധ സംസ്കാരത്തിന് കോട്ടം തട്ടുന്നതാകരുതു അഥവാ അതിൽ അശുദ്ധി പാടില്ല. ദൈവവ്യവസ്ഥകളുടെ തോട്ടത്തിനു പുറത്തു പോകാൻ പാടില്ല, പ്രമാണലംഘനത്തിനു വഴിതെളിക്കുന്ന ഒരു വശീകരണ വിഷസംസ്കാരവും തോട്ടത്തിനുള്ളിലോ തോട്ടത്തിന്റെ കവാടത്തിൽ പോലുമോ കാണാൻ പാടില്ല. വർഷത്തിലൊരിക്കൻ സ്മരണപുതുക്കലിന് ആചാരാനുഷ്ടാനത്തിന്റെ ഭാഗമാകുന്ന ആഘോഷമല്ല ക്രിസ്തുവിന്റെ മഹാബലി. എന്നും ഈ ത്യാഗബലിയുടെ പുതുക്കത്തിൽ, ശുദ്ധീകരണത്തോടെ, സാക്ഷ്യത്തോടെ ജീവിക്കണം.


ആദാമ്യ പാപത്തിൽ ജനിച്ചു മരിച്ചു ജീവിക്കുന്ന മാനവരാശിയെ മുഴുവൻ രക്ഷിക്കാൻ ഭൂമിയിൽ കന്യകയിൽ ജനിച്ചു ഒരിക്കലായ് സകലവിധ മാനസിക ശാരീരിക പീഡകളും സഹിച്ചു, നിന്ദയുടെയും ശാപത്തിന്റെയും അടയാളമായ കുരിശിൽ തൂങ്ങി മരിച്ചു അടക്കപ്പെട്ടു ഒരിക്കലായ് നമുക്കുവേണ്ടി ഉയിർത്തെഴുന്നേറ്റു പാതാള ശക്തികൾക്ക് കീഴെ ബന്ധിക്കപ്പെട്ടു കിടന്നവരെ കൂടി മോചിപ്പിച്ചു ഇന്ന് പിതാവിന്റെ വലതുഭാഗത്തിരുന്നു നമുക്കുവേണ്ടി പക്ഷവാദം പറഞ്ഞുകൊണ്ടിരിക്കുന്ന അറുക്കപ്പെട്ട മഹാബലിയായ ക്രിസ്തുവെന്ന പെസഹകുഞ്ഞാട്‌. ഇവിടെ നമ്മളെ ഓരോരുത്തരെയും വിടുവിക്കുവാൻ പാപപരിഹാരബലിക്കായ്‌ പുരോഹിതൻ ദൈവത്തിനു ബലികഴിക്കുന്ന ബലിവസ്തുവായ ഊനമില്ലാത്ത കുഞ്ഞാടും മഹാപുരോഹിതനും ക്രിസ്തു തന്നെ. ശ്രുശൂഷകനും ബലിവസ്തുവും ഒരാൾ തന്നെ.

യാഗപീഠത്തിന്റെ കൊമ്പുകളോളം തന്നെ തന്നെ ചേർത്തുകെട്ടി പിതാവിന്റെ ഇഷ്ടത്തിനായ് ദേഹം ദേഹി ആത്മാവിനെ ഏല്പിച്ചുകൊടുത്ത മഹാബലി. ഉത്പത്തിയിൽ അബ്രഹാമിന് നേരിട്ട പരീക്ഷാദിനങ്ങളിലെ മൂന്നാം ദിനാന്ത്യത്തിൽ ദൈവപ്രസാദമുണ്ടായ അതിമഹത്തായ വിശ്വാസ ബലിയർപ്പണത്തിലേക്കു ഹൃദയം തിരിക്കാം.

തീയും വിറകും ഉണ്ട് ഹോമയാഗത്തിനുള്ള ആട്ടിൻകുട്ടിയെവിടെ എന്ന് ചോദിച്ച മകൻ ഇസഹാക്കിനോട് "യഹോവ കരുതിക്കൊള്ളും" എന്ന് അബ്രഹാം ഉത്തരം പറഞ്ഞു. ചുമക്കുവാൻ പറഞ്ഞു അപ്പൻ ചുമലിൽ വച്ചുകൊടുത്ത വിറകുമായ് അപ്പനോട് ചേർന്ന് നടന്നു, ഇരുവരും ഒരുമിച്ചു നടന്നു. ദൈവം കല്പിച്ച സ്ഥലത്തു എത്തിയപ്പോൾ അബ്രഹാം യാഗപീഠം പണിതു അതിന്മേൽ വിറകു അടുക്കി താൻ ജീവന് തുല്യം സ്നേഹിക്കുന്ന തന്റെ ഏകജാതൻ, ദൈവം തന്നെ തന്ന വാഗ്ദത്തസന്തതിയായ മകൻ ഇസഹാക്കിനെ ബന്ധിച്ചു യാഗപീഠത്തിൽ വിറകിന്മീതെ കിടത്തി. യഹോവെക്കു ആരാധന അഥവാ യാഗം നടത്താനായി മോറിയാമലയിലേക്കു പിതാവാം അബ്രഹാമിനോടൊപ്പം ഒരു മടിയും കൂടാതെ പുറപ്പെട്ട മകൻ. ബലിമൃഗത്തോടൊപ്പം കത്തിക്കരിഞ്ഞു ചാമ്പലാകാനുള്ള പാപത്തിന്റെയും ശാപത്തിന്റെയും വിറകു ചുമലിൽ വച്ച് കൊടുത്തപ്പോൾ അത് ചുമക്കാൻ മടികാണിച്ചില്ല, അപ്പൻ പണിത യാഗപീഠത്തിൽ വിറകു അടുക്കികഴിഞ്ഞിട്ടും ബലിയർപ്പണത്തിനുള്ള ആട്ടിൻകുട്ടിയെ കാണാതിരുന്നിട്ടും അവൻ ചലിച്ചില്ല, ഓടിപ്പോയില്ല. അപ്പൻവന്നു കൈകൾ ബന്ധിച്ചപ്പോഴും ഒന്നും മിണ്ടാതെ കുതറിമാറാതെ യാഗപീഠത്തിനു മുകളിൽ അടുക്കിയ വിറകിനുമീതെ അറുക്കാൻ പിതാവ് കത്തിയെടുത്തു ഉയർത്തിയപ്പോഴും പിതാവിന്റെ ഇഷ്ട്ടം നിവർത്തിയാകുവാൻ താൻ ഏല്പിച്ചു കൊടുത്തു. ആ സമയം സ്വർഗം ഇടപെട്ടു, പ്രതികരിച്ചു. 

സ്വയം യാഗമാകുവാൻ, ഭൂമിയിലെ മാനവരാശിയുടെ രക്ഷാകര പദ്ധതിക്കായുള്ള പിതാവിന്റെ ഇഷ്ടം നിറവേറ്റുവാൻ ആ മഹാ ഹോമയാഗബലി നടത്തുവാൻ തന്നെ താൻ ഏല്പിച്ചു കൊടുത്ത ക്രിസ്തുവിന്റെ നിഴലാണ് ഈ ഇസഹാക്ക്. തനിക്കു ഏറ്റം പ്രിയപ്പെട്ട തന്റെ ഏകജാതനെ ബലിയർപ്പിക്കണം എന്ന് ദൈവം പറഞ്ഞപ്പോൾ താനും തനിക്കുള്ളത് മുഴുവനും അതിന്റെ ഉടമ ദൈവമാണെന്നുള്ള വിശ്വാസവും ആ ദൈവത്തോടുള്ള ഭയഭക്തി ബഹുമാനവുമാണ് തന്റെ അനുസരണത്തിലൂടെ ആ സമർപ്പണ ബലിയിലൂടെ നമുക്ക് കാണാൻ കഴിയുന്നതും നാം അനുകരിക്കേണ്ടതുമായ കാര്യം. രക്തം ചൊരിയാതെ വിശ്വാസത്തിന്റെ അക്ഷരീകമായ വചനാനുസരണം പ്രവർത്തിയിലൂടെ യാഗം നടത്തി ദൈവത്തെ പ്രസാദിപ്പിച്ചു അഥവാ ബലി നടത്തി. കാലഘട്ടങ്ങൾക്കിപ്പുറം അബ്രഹാമിന്റെ സന്തതി പര്നമ്പരകളുടെ അവകാശികളായി ജനിക്കാനിക്കാനിരുന്ന എനിക്കും വേണ്ടി ആ മഹാബലി നടത്തുവാൻ എന്നേക്കും പുരോഹിതനായി വീണ്ടും പക്ഷവാദത്തിന്റെ ശബ്ദവും തേങ്ങലും നീറ്റലുമുള്ള അഭയ യാചന കഴിക്കുവാനുമായി സ്വർഗത്തിൽ എന്നേക്കും സ്ഥിരമായ ഒരു മഹാ പുരോഹിത ബലിയാകുവാൻ യേശു സ്വയം ഏല്പിച്ചു കൊടുത്തു.


വർഷത്തിൽ ഒരിക്കൽ വരുവാനായിട്ടല്ല, എപ്പോഴും ആത്മാവിൽ കൂടെയിരിക്കുന്ന, ഓരോ നിമിഷങ്ങളിലും ക്ഷേമാന്വേഷണം നടത്തുന്ന പ്രജാതല്പരനും, ത്യാഗവാനും, നിത്യസ്നേഹവും, കൃപനിറഞ്ഞവനുമായ മഹാബലിയായ രാജാവ്. സ്വർഗത്തിൽ സ്ഥിരമായിരിക്കുന്നവനും, അവനിരിക്കുന്നിടത്തു നാമും ഇരിക്കണമെന്നാഗ്രഹിച്ചു നമ്മുടെ സ്വസ്ഥതയുടെ പ്രവേശനത്തിനായി, പിതാവിന്, സകലത്തിന്റെയും പരിപാലകന് ഉറക്കവും മയക്കവും കൊടുക്കാതെ നമുക്കായി രാവും പകലും പിതാവിനോട് പക്ഷവാദം ചെയ്തുകൊണ്ട് അവനിരിക്കുന്നു. കാലസമ്പൂർണതയിൽ ക്രിസ്തുവിൽ, ഈ മഹാബലിയിൽ നാം ഒന്നായിച്ചേരാനുള്ള സമയം അതിവിദൂരമല്ല. 

മഹാബലിക്കു സാദൃശ്യമുള്ള രൂപത്തിൽ ഒരുപാടു അവതാരങ്ങൾ അഥവാ ബർയേശു മാർ അത്ഭുതങ്ങളും അടയാളങ്ങളും കാട്ടി മറ്റൊരു ക്രിസ്തുവും മറ്റൊരു സുവിശേഷവുമായി നമ്മെ വീണ്ടും തെറ്റിച്ചു മനസിനും കണ്ണിനും കുളിർമപകർന്നു വശീകരിച്ചു പാതാളഗോപുരങ്ങളുടെ വിശാലവഴിയിലൂടെ അകത്തേക്ക് കൊണ്ടുപോയി വീഴിക്കാതിരിക്കാൻ സൂക്ഷിച്ചു കൊള്ളുവിൻ. ഒരിക്കൽ ആർക്കും രക്ഷിക്കാൻ കഴിയാതിരുന്ന അവസ്ഥയിൽ നിന്ന് തന്റെ വീണ്ടെടുപ്പ് വിലയുടെ "മഹാബലിയാൽ" രക്ഷിച്ചതോർത്തുകൊള്ളുക. വീണ്ടും പാതാളാനുകത്തിൽ കുടുങ്ങാതെ സൂക്ഷിപ്പിൻ ഇനിയൊരു ബലിയും ബാക്കിയില്ല, സകലതും നിവിർത്തിയാകുകയും പൂർത്തീകരിക്കുകയും ചെയ്തിരിക്കുന്നു.


നമ്മുടെ അവകാശത്തിന്റെ അളവുനൂൽ വീണ സ്വർഗീയ സീയോനിൽ നമ്മെ കൊണ്ട് പോകുവാൻ പാതാളത്തിൽ നിന്നല്ല സ്വർഗത്തിൽ നിന്നുതന്നെ നമ്മുടെ മഹാബലിയായ യേശുക്രിസ്തു കോടാനുകോടി ദൂദഗണങ്ങളുമായ് വരുവാൻ സമയമായി. കള്ളവും ചതിയും പട്ടിണിയും രോഗവുമില്ലാത്ത എല്ലാവരും ഒരുപോലെ സംരക്ഷിക്കപ്പെടുന്ന സ്നേഹത്തിന്റെയും സമാധാനത്തിൻറെയും സന്തോഷത്തിന്റെയും പൂർണതയുള്ള പിതാവാം ദൈവത്തിന്റെ രാജ്യത്തിലേക്ക് കൊണ്ടുപോകുവാൻ വരുന്നു. പാതാളശക്തികൾക്കു കീഴ്‌പെടാതെ, ഈ ഭൂമിയിലെ കൊട്ടും കുരവയും വർണ്ണശബളവുമായ കാഴ്ചകൾ കണ്ടും കേട്ടും തിന്നും കുടിച്ചും മയങ്ങി വീണുപോകാതെ, ഇവയെ ഒക്കെയും മറികടക്കുന്ന ഉയരത്തിലെ വെണ്മയും ചുവപ്പും കലർന്ന സൗന്ദര്യ പൂര്ണതയോടെ വാനദൂദഗണങ്ങൾ എതിരേറ്റു കൊണ്ടുവരുന്ന കാന്തനേയും ആ വിശുദ്ധ കാഹള ധ്വനിയെയും കാതോർക്കുക, കണ്ണും ചെവിയും ഹൃദയവും ഉയർന്നു തന്നെ ഇരിക്കുന്ന കാന്തക്കു അത് കാണാനും കേൾക്കാനും ആ സാന്നിദ്ധ്യം രുചിക്കാനും കഴിയും. നമുക്കുവേണ്ടി മഹാബലിയായ നമ്മുടെ കാന്തൻ വരാറായി നമുക്കൊരുങ്ങാം, മറ്റുള്ളവരെ ഒരുക്കാം ഈ മഹാബലിക്കായ്‌ കാത്തിരിക്കാം.


കാൽവരിയിൽ അറുക്കപ്പെട്ട കുഞ്ഞാടിന്റെ ബലിരക്തത്താൽ വിരിഞ്ഞു പന്തലിച്ചു നിൽക്കുന്ന രക്തവർണ്ണ ഭംഗിയും സുഗന്ധവുമുള്ള ഷാരോണിൻ   പനിനീർപുഷ്പങ്ങൾ കൊണ്ട് ആത്മീയ പൂക്കളമുണ്ടാക്കി സ്തോത്രത്തിന്റെയും സ്തുതികളുടെയും കൊട്ടും കുരവയും തമ്പേറിന്റെ നാദവുമായ് നമ്മുടെ മഹാബലിയായ ക്രിസ്തുവിനെ വരവേൽക്കാം! അത് ഉചിതവും ന്യായവും യോഗ്യവുമല്ലോ.


RELATED STORIES

  • കോഴഞ്ചേരി പുതുപ്പറമ്പിൽ ശോശാമ്മ ജോർജ് (81) നിര്യാതയായി - മക്കൾ: ജെസി, ഡെയ്സി, ജോൺസൺ, വിൽസി, വിൽസൺ ​മരുമക്കൾ: ജേക്കബ് എബ്രഹാം (ജെസ്സ്), അനു ജേക്കബ്, ഷൈനി ജോൺസൺ, ലിജി വിൽസൺ. കൊച്ചുമക്കൾ: ജെറിൻ, ബെറ്റ്സി, ജെസിൻ, ബ്ലെസി, അലൻ, ജോഷിൻ, ജീവൻ, ആൽവിൻ . ദുഃഖിതരായിരിക്കുന്ന കുടുംബംഗങ്ങൾക്ക് ലാൻഡ് വേ ന്യൂസിൻ്റെയും ലാൻഡ് വേ തീയോളജിക്കൽ സെമിനാരിയുടെയും അനുശോചനങ്ങൾ അറിയിച്ചു കൊള്ളുന്നു.

    സുമനസ്സുകളോട് സഹായം അഭ്യർത്ഥിക്കുന്നു - വീടു വക്കുവാനുള്ള പണം പൂർണ്ണമായി ലഭിച്ചിട്ട് അല്ല ഈ ഉദ്യേമത്തിലേക്ക് ചുവടു വച്ചത് എന്ന് അറിയിക്കട്ടെ. ഞങ്ങൾക്കുറപ്പുണ്ട് നല്ലവരായ എല്ലാ നാട്ടുക്കാരുടെയും ചെറുതും വലുതുമായ സഹായവും സഹകരണവും ഉണ്ടാകും. നമ്മൾ ഒരുമിച്ചു നിന്ന് ഈ കുടുംബത്തിന് കൈതാങ്ങാകുമെന്നും ഉറപ്പായും വിശ്വാസമുണ്ട്.

    കോട്ടയം ജില്ലയിൽ പരിശോധന കടുപ്പിക്കാൻ കളക്ടർ ഉത്തരവിട്ടു - ഓണക്കാലത്ത് പൊതുവിപണിയിൽ ഉൽപ്പന്നങ്ങളുടെ കൃത്യമായ അളവും ഗുണനിലവാരവും ഉറപ്പാക്കാനും വിലക്കയറ്റവും പൂഴ്ത്തിവയ്പ്പും തടയാനുമായി കോട്ടയം ജില്ലയിൽ പരിശോധന കടുപ്പിക്കാൻ കളക്ടർ ഉത്തരവിട്ടു

    ക്രിസ്‌ത്യൻ പ്രസ് അസോസിയേഷൻ ബാംഗ്ലൂർ വാർഷിക സമ്മേളനം - കഴിഞ്ഞ ദിവസം കൂടിയ യോഗത്തിൽ ബാംഗ്ലൂരിലെ ക്രിസ്‌ത്യൻ പ്രസ് അസോസിയേഷൻ വാർഷിക സമ്മേളനം പ്രസിഡൻ്റ് ചാക്കോ കെ. തോമസ് പ്രാർത്ഥിച്ച് ഉത്ഘാടനം ചെയ്തു. ഈ യോഗത്തിൽ ലാൻസൺ പി. മത്തായി അദ്ധ്യക്ഷത വഹിക്കുകയും സെക്രട്ടറി ജോസഫ് ജോൺ, മറ്റ് പ്രവർത്തകരായ ജോമോൻ ജോൺ, മനീഷ് ഡേവിഡ്, ജോസ് മാത്യൂ, ജോസ് വലിയ കാലായിൽ, ഡ്രവിഡ് എബ്രഹാം, ബെൻസൻ ചാക്കോ എന്നിവർ ആശംസകൾ അർപ്പിക്കുകയും തുടർന്ന് വിവിധ കലാപരിപാടികൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. സംഘാടകർക്ക് ലാൻഡ് വേ ന്യൂസിൻ്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.

    യുകെയിൽ ടൗൺ കൗൺസിലറായി കോന്നി സ്വദേശി ആശിഷ് - ​പ്രാദേശിക സമൂഹത്തിന്റെ ആവശ്യങ്ങൾ മനസ്സിലാക്കി ജനക്ഷേമത്തിനായി പ്രവർത്തിക്കുകയാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് ആശിഷ് പറഞ്ഞു. ഉത്തരവാദിത്തം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ജനങ്ങളുടെ അഭിപ്രായങ്ങളും നാടിന്റെ വികസന ആവശ്യങ്ങളും കൗൺസിലിന്റെ ശ്രദ്ധയിലെത്തിക്കാൻ സജീവമായി മുന്നിലുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ​ബ്രിട്ടനിലെ തദ്ദേശ സ്വയംഭരണ ഭരണസംവിധാനത്തിലേക്ക്

    പി.ജെ. ഉമ്മൻ നിര്യാതനായി - പാസ്റ്റർ ജേക്കബ് ജോൺന്റെയും പാസ്റ്റർ റോയ് പൂവക്കാലയുടെയും ജേഷ്ഠ സഹോദരൻ ശ്രീ പി ജെ ഉമ്മൻ (ജോയിച്ചായൻ, 81 വയസ്സ്) മഹാരാഷ്ട്രയിലെ മകന്റെ ഭവനത്തിൽ വച്ച് ഓഗസ്റ്റ് 16 ഞാറാഴ്ച്ച ഉച്ചക്ക് 1 മണിക്ക് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. പാസ്റ്റർ ജേക്കബ് ജോൺന്റെയും പാസ്റ്റർ റോയ്

    പി.സി. എബ്രഹാം (മോനി 64) നിര്യാതനായി - ഒക്കലഹോമയിലെ IPA Church അംഗമായിരുന്നു. പാസ്റ്റർ പി.സി. ജേക്കബ്, പാസ്റ്റർ പി.സി. വർഗ്ഗീസ്, പാസ്റ്റർ പി.സി. ചാണ്ടി തുടങ്ങിയവർ സഹോദരങ്ങളാണ്. സംസ്കാര ശുശ്രൂഷകളുടെ വിവരങ്ങൾ പിന്നാലെ.

    ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9085 ആയി - ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 38 കേസുകളിലായി 38 പേര്‍ കൂടി അറസ്റ്റിലായി ; ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9085 ആയി

    UDF അധികാരത്തിലെത്തിയതോടെ സർക്കാർ ആശുപത്രികൾ തകർന്നു’ : പി. എ. മുഹമ്മദ് റിയാസ് - ജില്ലയിലെ എംഎൽഎ എന്ന നിലയിൽ ഇത്തരം നിർണായക വിഷയങ്ങളിൽ തന്നോട് യാതൊരു ചർച്ചയും നടത്തിയിട്ടില്ലെന്നും റിയാസ് ആരോപിച്ചു. ആശുപത്രി കുത്തകകളെ സഹായിക്കുന്നതിനായാണ് സർക്കാർ ഇത്തരം നടപടികൾ സ്വീകരിക്കുന്നതെന്നും മെഡിക്കൽ കോളേജിനെ തകർക്കാനുള്ള യുഡിഎഫ് നീക്കത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം ആരോപിച്ചു.

    മംഗളൂരുവിലെ കെഎഫ്‌സി ഔട്ട്‌ലെറ്റിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി ഗോഡൗൺ സീൽ ചെയ്തു - ഓൺലൈൻ ഡെലിവറിയായി ലഭിച്ച കെഎഫ്‌സി ഭക്ഷണത്തിന് ദുർഗന്ധവും മോശം രുചിയും അനുഭവപ്പെട്ടെന്ന പരാതിയെ തുടർന്ന് മംഗളൂരുവിലെ കെഎഫ്‌സി ഔട്ട്‌ലെറ്റിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി ഗോഡൗൺ സീൽ ചെയ്തു !!

    നടൻ ദേവൻ ബിജെപി വിട്ടു ; സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും, പ്രാഥമിക അം​ഗത്വവും രാജിവെച്ചു - തന്റെ രാഷ്ട്രീയ ലൈൻ ബിജെപിയുമായി ചേർന്ന് പോകുന്നില്ലെന്ന് ദേവൻ പറഞ്ഞു. രാജീവ്‌ ചന്ദ്രശേഖറിൻറെ വിജയത്തിൽ തനിക്ക് വലിയ പങ്കുണ്ടെന്നും ദേവൻ പറഞ്ഞു. സുരേഷ് ഗോപിക്ക് വേണ്ടി പ്രവർത്തിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ചില പ്രശ്നങ്ങൾ നേരിട്ടു. അത് ഇപ്പോൾ തുറന്ന് പറയുന്നില്ലെന്നും ദേവൻ പറഞ്ഞു. രാജി തീരുമാനം അഞ്ച് മാസം മുമ്പെടുത്തുവെന്നും അദ്ദേഹം വ്യക്തമാക്കി. 2021ലാണ് ബിജെപിയിൽ

    മാതാപിതാക്കളെ കൊലപ്പെടുത്തിയത് പണം നൽകാത്തതിനാലെന്ന് പ്രാഥമിക നിഗമനം - ലോണെടുത്ത തുകയുടെ തിരിച്ചടവ് മുടങ്ങിയിരുന്നു. പിതാവ് ആൻറണിയോടും അമ്മ വത്സമ്മയോടും ലോൺ തിരിച്ചടയ്ക്കുന്നതിനും ലഹരി വാങ്ങുന്നതിനും ഉൾപ്പെടെ പലതവണ അജീഷ് പണം ആവശ്യപ്പെട്ടു. എന്നാൽ ഒരു പരിധി കഴിഞ്ഞപ്പോൾ പണം നൽകാതിരുന്നത് അജീഷിന് മാതാപിതാക്കളോടുള്ള വൈരാഗ്യത്തിന് കാരണമായി. ഇതും കൊലപാതകത്തിലേക്ക്

    പി.സി. ജോര്‍ജിന്റെ പ്രസംഗം ബി.ജെ.പി സംസ്ഥാന നേതൃത്വത്തെയും മുതിര്‍ന്ന ഭാരവാഹികളെയും പ്രതിരോധത്തിലാക്കി - ജൂലൈ 18-ന് എരുമേലിയില്‍ വെച്ച് നടന്ന 'ദീന്‍ദയാല്‍' ബി.ജെ.പി ലീഡര്‍ഷിപ്പ് ക്യാമ്പില്‍ പി.സി. ജോര്‍ജ് നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ബിജെപി വിവാദത്തിൽ ആയത്.

    മുൻ പശ്ചിമ ബംഗാൾ നിയമസഭാ ഡെപ്യൂട്ടി സ്പീക്കറുമായ ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി - തൃണമൂൽ കോൺഗ്രസ് നേതാവും മുൻ പശ്ചിമ ബംഗാൾ നിയമസഭാ ഡെപ്യൂട്ടി സ്പീക്കറുമായ ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

    മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് - കടലാക്രമണ സാധ്യത നിലനിൽക്കുന്നതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറിത്താമസിക്കേണ്ടതാണ്. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഈ സമയത്ത് പൂർണ്ണമായും ഒഴിവാക്കണം. തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ യാനങ്ങൾ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും

    ഗൂഗിള്‍ മാപ്പ് പണികൊടുത്തു : നടൻ മമ്മൂട്ടിക്ക് ആരാധകന്‍ വഴികാട്ടിയായി - മമ്മൂട്ടി കമ്പനി നിര്‍മിച്ച് നിധീഷ് സഹദേവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള മടക്കയാത്രയിലായിരുന്നു സംഭവം. ഡ്രൈവര്‍ ഉണ്ണി, ജോര്‍ജ്, രമേഷ് പിഷാരടി, ആന്റോ ജോസഫ് എന്നിവരും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു.

    എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ നേതാവ് ഉള്‍പ്പടെ മൂന്ന് യുവാക്കള്‍ പിടിയിലായി - ആഗസ്റ്റ് 14ന് പുലര്‍ച്ചെ കൊട്ടാരക്കര കെഎസ്ആര്‍ടിസി. ബസ് സ്റ്റാന്‍ഡിന് സമീപം നടത്തിയ പരിശോധനയിലാണ് 143.872 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. ഓണവിപണി ലക്ഷ്യമിട്ടാണ് ബാംഗ്ലൂരില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും ശേഖരിച്ച എംഡിഎംഎ കൊണ്ടുവന്നതെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു. കൊല്ലം റൂറല്‍ ഡാന്‍സാഫ് ടീമും കൊട്ടാരക്കര പോലീസ് സ്റ്റേഷന്‍ എസ് എച്ച്ഒ ജിജുകുമാര്‍, എസ്‌ഐ മാരായ ഹേമന്ദ് മോഹന്‍, സജീവ്, മുജീബ് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.

    കേരളത്തിന് വന്ദേ ഭാരത് സ്ലീപ്പര്‍ അനുവദിക്കുമെന്ന് റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് - കേരളത്തിന് വന്ദേ ഭാരത് സ്ലീപ്പര്‍ അനുവദിക്കുമെന്ന് റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് ഉറപ്പ് നല്കിയതായി ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി. കെ. കൃഷ്ണദാസും സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണിയും വാർത്താസമ്മേളനത്തിൽ അറിയിച്ചു

    മാധ്യമങ്ങളെ വെല്ലുവിളിച്ച് റിപ്പോര്‍ട്ടര്‍ ടി.വി - അര്‍ജന്റീന ഫുട്ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ മാധ്യമങ്ങളെ വെല്ലുവിളിച്ച് റിപ്പോര്‍ട്ടര്‍ ടി.വി !!

    വ്യാജ വെളിച്ചെണ്ണ ഒഴുക്ക് ; തമിഴ്നാട് മാഫിയ സജീവം - ലിറ്ററിന് 240 മുതല്‍ 280 രൂപ വരെ നിരക്കില്‍ വെളിച്ചെണ്ണ വ്യാപാരികള്‍ക്ക് ലഭിക്കും. ആകര്‍ഷകമായ കേരളീയ പേരുകളിലുള്ള പൗച്ചുകളില്‍ വെളിച്ചെണ്ണ ആവശ്യപ്പെടുന്ന സ്ഥലത്ത് ഇവര്‍ എത്തിച്ചുനല്‍കുകയാണ് ചെയ്യുന്നത്. ഈ അനധികൃത കച്ചവടത്തിന് വഴിയൊരുക്കുന്നതില്‍ പ്രധാനം രാജ്യത്തേക്കുള്ള തേങ്ങാപ്പിണ്ണാക്കിന്റെ അനിയന്ത്രിതമായ ഇറക്കുമതിയാണ്