ക്രിസ്തുവിന്റെ മഹാബലി

മാനവരാശിയുടെ മുഴുവനും രക്ഷയ്ക്കായി വീണ്ടെടുപ്പുവിലയായ് പിതാവിന്റെ ഇഷ്ടനിവർത്തീകരണത്തിനായ്  സ്വയം ഒരു മഹാബലി ആകുവാൻ ഏൽപ്പിച്ചു കൊടുത്ത പുത്രനാം ക്രിസ്തു. ഈ മഹാബലി പണ്ട് കേരളം ഭരിച്ചിരുന്നുവെന്നു പുരാണ ഐതീഹങ്ങളിൽ പറയപ്പെടുന്ന പ്രജാതല്പരനും, ദാനശീലനും, ദേവന്മാർക്കുപോലും അസൂയ ഉണ്ടാക്കുംവിധം ഭരണം നടത്തിയ അവർമൂലം പാതാളത്തിലേക്കു ചവിട്ടി താഴ്ത്തപ്പെട്ട വര്ഷത്തിലൊരിക്കൻ പ്രജകളെ കാണാൻ വരുന്നെന്നു പറയപ്പെടുന്ന മഹാബലിയല്ല ഈ മഹാബലി. ഓണം ഇദ്ദേഹത്തിന്റെ വരവിനെ സ്വാഗതം ചെയുന്ന ഓർമ്മപുതുക്കലിന്റെ ഭാഗമായി നടത്തപ്പെടുന്ന ആഘോഷമാണല്ലോ. മാനവിക സമത്വത്തിനും, സ്നേഹത്തിനും സാഹോദര്യത്തിനും പൈതൃകമായ ലഭിച്ച ആഘോഷങ്ങൾ ആഘോഷിക്കപ്പെടണം, ഈ ലോകജീവിതത്തിന്റെ വിശുദ്ധ സംസ്കാരത്തെ ഊട്ടിയുറപ്പിക്കുവാൻ അത് സഹായിക്കും ഒപ്പം അത് ദൈവീകസ്നേഹത്തിൽ അധിഷ്ഠിതമാകുന്നതിനോടൊപ്പം പരസ്പര വിശ്വാസത്തിലും, പ്രത്യാശയിലും നിലനിൽക്കുന്നത് കൂടിയായിരിക്കണം.

ജാതിമതവർഗവര്ണസംസ്കാര വ്യത്യാസമില്ലാത്ത നാനാത്വത്തിലുള്ള ഏകത്വം. എല്ലാത്തിനും ആരോഗ്യകരമായി ഉൾക്കൊള്ളുകയും, സ്നേഹത്തിന്റെ പരിജ്ഞാനത്തിൽ തിരുത്തുകയും പ്രോത്സാഹിപ്പിച്ചു ചേർത്ത് വീഴാതെ നിർത്തുകയും ചെയ്യണം. കാലഘട്ടത്തിനനുസരണമായ മാറ്റം അനിവാര്യമാണ് പക്ഷെ അത് നമ്മുടെ വിശുദ്ധ സംസ്കാരത്തിന് കോട്ടം തട്ടുന്നതാകരുതു അഥവാ അതിൽ അശുദ്ധി പാടില്ല. ദൈവവ്യവസ്ഥകളുടെ തോട്ടത്തിനു പുറത്തു പോകാൻ പാടില്ല, പ്രമാണലംഘനത്തിനു വഴിതെളിക്കുന്ന ഒരു വശീകരണ വിഷസംസ്കാരവും തോട്ടത്തിനുള്ളിലോ തോട്ടത്തിന്റെ കവാടത്തിൽ പോലുമോ കാണാൻ പാടില്ല. വർഷത്തിലൊരിക്കൻ സ്മരണപുതുക്കലിന് ആചാരാനുഷ്ടാനത്തിന്റെ ഭാഗമാകുന്ന ആഘോഷമല്ല ക്രിസ്തുവിന്റെ മഹാബലി. എന്നും ഈ ത്യാഗബലിയുടെ പുതുക്കത്തിൽ, ശുദ്ധീകരണത്തോടെ, സാക്ഷ്യത്തോടെ ജീവിക്കണം.


ആദാമ്യ പാപത്തിൽ ജനിച്ചു മരിച്ചു ജീവിക്കുന്ന മാനവരാശിയെ മുഴുവൻ രക്ഷിക്കാൻ ഭൂമിയിൽ കന്യകയിൽ ജനിച്ചു ഒരിക്കലായ് സകലവിധ മാനസിക ശാരീരിക പീഡകളും സഹിച്ചു, നിന്ദയുടെയും ശാപത്തിന്റെയും അടയാളമായ കുരിശിൽ തൂങ്ങി മരിച്ചു അടക്കപ്പെട്ടു ഒരിക്കലായ് നമുക്കുവേണ്ടി ഉയിർത്തെഴുന്നേറ്റു പാതാള ശക്തികൾക്ക് കീഴെ ബന്ധിക്കപ്പെട്ടു കിടന്നവരെ കൂടി മോചിപ്പിച്ചു ഇന്ന് പിതാവിന്റെ വലതുഭാഗത്തിരുന്നു നമുക്കുവേണ്ടി പക്ഷവാദം പറഞ്ഞുകൊണ്ടിരിക്കുന്ന അറുക്കപ്പെട്ട മഹാബലിയായ ക്രിസ്തുവെന്ന പെസഹകുഞ്ഞാട്‌. ഇവിടെ നമ്മളെ ഓരോരുത്തരെയും വിടുവിക്കുവാൻ പാപപരിഹാരബലിക്കായ്‌ പുരോഹിതൻ ദൈവത്തിനു ബലികഴിക്കുന്ന ബലിവസ്തുവായ ഊനമില്ലാത്ത കുഞ്ഞാടും മഹാപുരോഹിതനും ക്രിസ്തു തന്നെ. ശ്രുശൂഷകനും ബലിവസ്തുവും ഒരാൾ തന്നെ.

യാഗപീഠത്തിന്റെ കൊമ്പുകളോളം തന്നെ തന്നെ ചേർത്തുകെട്ടി പിതാവിന്റെ ഇഷ്ടത്തിനായ് ദേഹം ദേഹി ആത്മാവിനെ ഏല്പിച്ചുകൊടുത്ത മഹാബലി. ഉത്പത്തിയിൽ അബ്രഹാമിന് നേരിട്ട പരീക്ഷാദിനങ്ങളിലെ മൂന്നാം ദിനാന്ത്യത്തിൽ ദൈവപ്രസാദമുണ്ടായ അതിമഹത്തായ വിശ്വാസ ബലിയർപ്പണത്തിലേക്കു ഹൃദയം തിരിക്കാം.

തീയും വിറകും ഉണ്ട് ഹോമയാഗത്തിനുള്ള ആട്ടിൻകുട്ടിയെവിടെ എന്ന് ചോദിച്ച മകൻ ഇസഹാക്കിനോട് "യഹോവ കരുതിക്കൊള്ളും" എന്ന് അബ്രഹാം ഉത്തരം പറഞ്ഞു. ചുമക്കുവാൻ പറഞ്ഞു അപ്പൻ ചുമലിൽ വച്ചുകൊടുത്ത വിറകുമായ് അപ്പനോട് ചേർന്ന് നടന്നു, ഇരുവരും ഒരുമിച്ചു നടന്നു. ദൈവം കല്പിച്ച സ്ഥലത്തു എത്തിയപ്പോൾ അബ്രഹാം യാഗപീഠം പണിതു അതിന്മേൽ വിറകു അടുക്കി താൻ ജീവന് തുല്യം സ്നേഹിക്കുന്ന തന്റെ ഏകജാതൻ, ദൈവം തന്നെ തന്ന വാഗ്ദത്തസന്തതിയായ മകൻ ഇസഹാക്കിനെ ബന്ധിച്ചു യാഗപീഠത്തിൽ വിറകിന്മീതെ കിടത്തി. യഹോവെക്കു ആരാധന അഥവാ യാഗം നടത്താനായി മോറിയാമലയിലേക്കു പിതാവാം അബ്രഹാമിനോടൊപ്പം ഒരു മടിയും കൂടാതെ പുറപ്പെട്ട മകൻ. ബലിമൃഗത്തോടൊപ്പം കത്തിക്കരിഞ്ഞു ചാമ്പലാകാനുള്ള പാപത്തിന്റെയും ശാപത്തിന്റെയും വിറകു ചുമലിൽ വച്ച് കൊടുത്തപ്പോൾ അത് ചുമക്കാൻ മടികാണിച്ചില്ല, അപ്പൻ പണിത യാഗപീഠത്തിൽ വിറകു അടുക്കികഴിഞ്ഞിട്ടും ബലിയർപ്പണത്തിനുള്ള ആട്ടിൻകുട്ടിയെ കാണാതിരുന്നിട്ടും അവൻ ചലിച്ചില്ല, ഓടിപ്പോയില്ല. അപ്പൻവന്നു കൈകൾ ബന്ധിച്ചപ്പോഴും ഒന്നും മിണ്ടാതെ കുതറിമാറാതെ യാഗപീഠത്തിനു മുകളിൽ അടുക്കിയ വിറകിനുമീതെ അറുക്കാൻ പിതാവ് കത്തിയെടുത്തു ഉയർത്തിയപ്പോഴും പിതാവിന്റെ ഇഷ്ട്ടം നിവർത്തിയാകുവാൻ താൻ ഏല്പിച്ചു കൊടുത്തു. ആ സമയം സ്വർഗം ഇടപെട്ടു, പ്രതികരിച്ചു. 

സ്വയം യാഗമാകുവാൻ, ഭൂമിയിലെ മാനവരാശിയുടെ രക്ഷാകര പദ്ധതിക്കായുള്ള പിതാവിന്റെ ഇഷ്ടം നിറവേറ്റുവാൻ ആ മഹാ ഹോമയാഗബലി നടത്തുവാൻ തന്നെ താൻ ഏല്പിച്ചു കൊടുത്ത ക്രിസ്തുവിന്റെ നിഴലാണ് ഈ ഇസഹാക്ക്. തനിക്കു ഏറ്റം പ്രിയപ്പെട്ട തന്റെ ഏകജാതനെ ബലിയർപ്പിക്കണം എന്ന് ദൈവം പറഞ്ഞപ്പോൾ താനും തനിക്കുള്ളത് മുഴുവനും അതിന്റെ ഉടമ ദൈവമാണെന്നുള്ള വിശ്വാസവും ആ ദൈവത്തോടുള്ള ഭയഭക്തി ബഹുമാനവുമാണ് തന്റെ അനുസരണത്തിലൂടെ ആ സമർപ്പണ ബലിയിലൂടെ നമുക്ക് കാണാൻ കഴിയുന്നതും നാം അനുകരിക്കേണ്ടതുമായ കാര്യം. രക്തം ചൊരിയാതെ വിശ്വാസത്തിന്റെ അക്ഷരീകമായ വചനാനുസരണം പ്രവർത്തിയിലൂടെ യാഗം നടത്തി ദൈവത്തെ പ്രസാദിപ്പിച്ചു അഥവാ ബലി നടത്തി. കാലഘട്ടങ്ങൾക്കിപ്പുറം അബ്രഹാമിന്റെ സന്തതി പര്നമ്പരകളുടെ അവകാശികളായി ജനിക്കാനിക്കാനിരുന്ന എനിക്കും വേണ്ടി ആ മഹാബലി നടത്തുവാൻ എന്നേക്കും പുരോഹിതനായി വീണ്ടും പക്ഷവാദത്തിന്റെ ശബ്ദവും തേങ്ങലും നീറ്റലുമുള്ള അഭയ യാചന കഴിക്കുവാനുമായി സ്വർഗത്തിൽ എന്നേക്കും സ്ഥിരമായ ഒരു മഹാ പുരോഹിത ബലിയാകുവാൻ യേശു സ്വയം ഏല്പിച്ചു കൊടുത്തു.


വർഷത്തിൽ ഒരിക്കൽ വരുവാനായിട്ടല്ല, എപ്പോഴും ആത്മാവിൽ കൂടെയിരിക്കുന്ന, ഓരോ നിമിഷങ്ങളിലും ക്ഷേമാന്വേഷണം നടത്തുന്ന പ്രജാതല്പരനും, ത്യാഗവാനും, നിത്യസ്നേഹവും, കൃപനിറഞ്ഞവനുമായ മഹാബലിയായ രാജാവ്. സ്വർഗത്തിൽ സ്ഥിരമായിരിക്കുന്നവനും, അവനിരിക്കുന്നിടത്തു നാമും ഇരിക്കണമെന്നാഗ്രഹിച്ചു നമ്മുടെ സ്വസ്ഥതയുടെ പ്രവേശനത്തിനായി, പിതാവിന്, സകലത്തിന്റെയും പരിപാലകന് ഉറക്കവും മയക്കവും കൊടുക്കാതെ നമുക്കായി രാവും പകലും പിതാവിനോട് പക്ഷവാദം ചെയ്തുകൊണ്ട് അവനിരിക്കുന്നു. കാലസമ്പൂർണതയിൽ ക്രിസ്തുവിൽ, ഈ മഹാബലിയിൽ നാം ഒന്നായിച്ചേരാനുള്ള സമയം അതിവിദൂരമല്ല. 

മഹാബലിക്കു സാദൃശ്യമുള്ള രൂപത്തിൽ ഒരുപാടു അവതാരങ്ങൾ അഥവാ ബർയേശു മാർ അത്ഭുതങ്ങളും അടയാളങ്ങളും കാട്ടി മറ്റൊരു ക്രിസ്തുവും മറ്റൊരു സുവിശേഷവുമായി നമ്മെ വീണ്ടും തെറ്റിച്ചു മനസിനും കണ്ണിനും കുളിർമപകർന്നു വശീകരിച്ചു പാതാളഗോപുരങ്ങളുടെ വിശാലവഴിയിലൂടെ അകത്തേക്ക് കൊണ്ടുപോയി വീഴിക്കാതിരിക്കാൻ സൂക്ഷിച്ചു കൊള്ളുവിൻ. ഒരിക്കൽ ആർക്കും രക്ഷിക്കാൻ കഴിയാതിരുന്ന അവസ്ഥയിൽ നിന്ന് തന്റെ വീണ്ടെടുപ്പ് വിലയുടെ "മഹാബലിയാൽ" രക്ഷിച്ചതോർത്തുകൊള്ളുക. വീണ്ടും പാതാളാനുകത്തിൽ കുടുങ്ങാതെ സൂക്ഷിപ്പിൻ ഇനിയൊരു ബലിയും ബാക്കിയില്ല, സകലതും നിവിർത്തിയാകുകയും പൂർത്തീകരിക്കുകയും ചെയ്തിരിക്കുന്നു.


നമ്മുടെ അവകാശത്തിന്റെ അളവുനൂൽ വീണ സ്വർഗീയ സീയോനിൽ നമ്മെ കൊണ്ട് പോകുവാൻ പാതാളത്തിൽ നിന്നല്ല സ്വർഗത്തിൽ നിന്നുതന്നെ നമ്മുടെ മഹാബലിയായ യേശുക്രിസ്തു കോടാനുകോടി ദൂദഗണങ്ങളുമായ് വരുവാൻ സമയമായി. കള്ളവും ചതിയും പട്ടിണിയും രോഗവുമില്ലാത്ത എല്ലാവരും ഒരുപോലെ സംരക്ഷിക്കപ്പെടുന്ന സ്നേഹത്തിന്റെയും സമാധാനത്തിൻറെയും സന്തോഷത്തിന്റെയും പൂർണതയുള്ള പിതാവാം ദൈവത്തിന്റെ രാജ്യത്തിലേക്ക് കൊണ്ടുപോകുവാൻ വരുന്നു. പാതാളശക്തികൾക്കു കീഴ്‌പെടാതെ, ഈ ഭൂമിയിലെ കൊട്ടും കുരവയും വർണ്ണശബളവുമായ കാഴ്ചകൾ കണ്ടും കേട്ടും തിന്നും കുടിച്ചും മയങ്ങി വീണുപോകാതെ, ഇവയെ ഒക്കെയും മറികടക്കുന്ന ഉയരത്തിലെ വെണ്മയും ചുവപ്പും കലർന്ന സൗന്ദര്യ പൂര്ണതയോടെ വാനദൂദഗണങ്ങൾ എതിരേറ്റു കൊണ്ടുവരുന്ന കാന്തനേയും ആ വിശുദ്ധ കാഹള ധ്വനിയെയും കാതോർക്കുക, കണ്ണും ചെവിയും ഹൃദയവും ഉയർന്നു തന്നെ ഇരിക്കുന്ന കാന്തക്കു അത് കാണാനും കേൾക്കാനും ആ സാന്നിദ്ധ്യം രുചിക്കാനും കഴിയും. നമുക്കുവേണ്ടി മഹാബലിയായ നമ്മുടെ കാന്തൻ വരാറായി നമുക്കൊരുങ്ങാം, മറ്റുള്ളവരെ ഒരുക്കാം ഈ മഹാബലിക്കായ്‌ കാത്തിരിക്കാം.


കാൽവരിയിൽ അറുക്കപ്പെട്ട കുഞ്ഞാടിന്റെ ബലിരക്തത്താൽ വിരിഞ്ഞു പന്തലിച്ചു നിൽക്കുന്ന രക്തവർണ്ണ ഭംഗിയും സുഗന്ധവുമുള്ള ഷാരോണിൻ   പനിനീർപുഷ്പങ്ങൾ കൊണ്ട് ആത്മീയ പൂക്കളമുണ്ടാക്കി സ്തോത്രത്തിന്റെയും സ്തുതികളുടെയും കൊട്ടും കുരവയും തമ്പേറിന്റെ നാദവുമായ് നമ്മുടെ മഹാബലിയായ ക്രിസ്തുവിനെ വരവേൽക്കാം! അത് ഉചിതവും ന്യായവും യോഗ്യവുമല്ലോ.


RELATED STORIES

  • സായാഹ്ന വാര്‍ത്തകള്‍ - പഞ്ചാബിലെ ജലന്ധറിലും അമൃത്സറിലും സൈനിക കേന്ദ്രങ്ങള്‍ക്കു സമീപം സ്ഫോടനം. ജലന്ധറിലെ ബി.എസ്.എഫ് ആസ്ഥാനത്തിനു സമീപവും അമൃത്സറിലെ ഖാസ കന്റോണ്‍മെന്റിന് സമീപവുമാണ് സ്‌ഫോടനങ്ങള്‍ നടന്നത്. ജലന്ധറിലെ ബി.എസ്.എഫ് ഫ്രോണ്ടിയര്‍ ആസ്ഥാനത്തിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനമാണ് പൊട്ടിത്തെറിച്ചത്. ◾ കേരളത്തിലെ മുഖ്യമന്ത്രി ആരെന്ന് ഞായറാഴ്ചയോടെ തീരുമാനമുണ്ടാകും. തിരുവനന്തപുരത്തു നാളെ രാവിലെ പത്തിനു നയമസഭാ കക്ഷി യോഗത്തില്‍ എഐസിസി നിരീക്ഷകര്‍ എംഎല്‍എമാരുടെ അഭിപ്രായം തേടും. നേതാക്കളുമായും കൂടിക്കാഴ്ചയുണ്ടാകും. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും പ്രധാന നേതാക്കളുമായി സംസാരിക്കും. ◾ വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില 993 രൂപ കൂട്ടിയതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടലുകളും റെസ്റ്റോറന്റുകളും ബേക്കറികളും അടച്ചിട്ടു. ഭക്ഷണം കിട്ടാതെ യാത്രക്കാര്‍ വലഞ്ഞു. ഓണ്‍ലൈന്‍ ഭക്ഷണവിതരണവും നിര്‍ത്തിവച്ചു. ഹോട്ടലുടമകള്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. ◾ കേരളത്തില്‍ മുഖ്യമന്ത്രി ആരെന്നു തീരുമാനി

    സംസ്ഥാനത്തെ ഹോട്ടലുകളും റെസ്റ്റോറന്റുകളും ബേക്കറികളും അടച്ചിട്ടു - വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില 993 രൂപ കൂട്ടിയതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടലുകളും റെസ്റ്റോറന്റുകളും ബേക്കറികളും അടച്ചിട്ടു. ഭക്ഷണം കിട്ടാതെ യാത്രക്കാര്‍ വലഞ്ഞു. ഓണ്‍ലൈന്‍ ഭക്ഷണവിതരണവും നിര്‍ത്തിവച്ചു. ഹോട്ടലുടമകള്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.

    കേരളത്തിലെ മുഖ്യമന്ത്രി ആരെന്ന് ഞായറാഴ്ചയോടെ തീരുമാനമുണ്ടാകും - തിരുവനന്തപുരത്തു നാളെ രാവിലെ പത്തിനു നയമസഭാ കക്ഷി യോഗത്തില്‍ എഐസിസി നിരീക്ഷകര്‍ എംഎല്‍എമാരുടെ അഭിപ്രായം തേടും. നേതാക്കളുമായും കൂടിക്കാഴ്ചയുണ്ടാകും. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും പ്രധാന നേതാക്കളുമായി സംസാരിക്കും.

    സൈനിക കേന്ദ്രങ്ങള്‍ക്കു സമീപം സ്ഫോടനം - ജലന്ധറിലെ ബി.എസ്.എഫ് ആസ്ഥാനത്തിനു സമീപവും അമൃത്സറിലെ ഖാസ കന്റോണ്‍മെന്റിന് സമീപവുമാണ് സ്‌ഫോടനങ്ങള്‍ നടന്നത്. ജലന്ധറിലെ ബി.എസ്.എഫ് ഫ്രോണ്ടിയര്‍ ആസ്ഥാനത്തിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനമാണ് പൊട്ടിത്തെറിച്ചത്.

    നടന്‍ വിജയ് മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കേ പിന്തുണ വാഗ്ദാനവുമായി എഐഎഡിഎംകെ - നീക്കങ്ങള്‍. നടന്‍ വിജയ് മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കേ പിന്തുണ വാഗ്ദാനവുമായി എഐഎഡിഎംകെ. കോണ്‍ഗ്രസിന്റേയും സിപിഎം, സിപിഐ പാര്‍ട്ടികളുടേയും പിന്തുണ വിജയ് ആവശ്യപ്പെട്ടിരിക്കേയാണ് എന്‍ഡിഎയുടെ ഘടകക്ഷിയായ എഐഎഡിഎംകെയുടെ വരവ്.

    ഇന്ധനവില വർദ്ധനവ് സംബന്ധിച്ച വാർത്തകളിൽ വ്യക്തത വരുത്തി കേന്ദ്ര സർക്കാർ രംഗത്തെത്തി - പെട്ടെന്ന് ഒരു വർദ്ധനവ് ഉണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു. റിലയൻസ് ഇൻഡസ്ട്രീസ് തങ്ങളുടെ ക്രൂഡ് ഡിസ്റ്റിലേഷൻ യൂണിറ്റ് താൽക്കാലികമായി അടച്ചുപൂട്ടുന്നു എന്ന വാർത്തയ്ക്ക് പിന്നാലെയാണ് സർക്കാർ വിശദീകരണം നൽകിയത്. ഗുജറാത്തിലെ ജാംനഗറിലുള്ള റിഫൈനറിയിലെ ഒരു യൂണിറ്റാണ് അറ്റകുറ്റപ്പണികൾക്കായി റിലയൻസ് ഇൻഡസ്ട്രീസ് അടച്ചിടുന്നത്. നേരത്തെ നയാര എനർജിയും സമാനമായ രീതിയിൽ തങ്ങളുടെ പ്രവർത്തനങ്ങൾ ക്രമീകരിച്ചിരുന്നു. പ്രമുഖ എണ്ണക്കമ്പനികൾ ഉത്പാദനം കുറയ്ക്കുന്നത് വിപണിയിൽ ഇന്ധനക്ഷാമം ഉണ്ടാക്കുമെന്നും വില ഉയരുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇത്തരം ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് ആവശ്യത്തിന് ഇന്ധന ശേഖരം ഉണ്ടെന്നും വിതരണം തടസ്സപ്പെടില്ലെന്നും സർക്കാർ ഉറപ്പ് നൽകുന്നു. കമ്പനികൾ തങ്ങളുടെ പ്ലാന്റുകൾ അറ്റകുറ്റപ്പണികൾക്കായി മാറ്റുന്നത് സ്വാഭാവികമായ നടപടി മാത്രമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികളായ ഐഒസി, ബിപിസിഎൽ, എച്ച്പിസിഎൽ എന്നിവയ്ക്ക് കൃത്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന്റെ അളവിൽ കുറവുണ്ടാകില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. വിപണിയിലെ അനാവശ്യമായ ഊഹാപോഹങ്ങൾ തടയാൻ കർശന നടപടി ഉണ്ടാകും. സാധാരണക്കാർക്ക് വലിയ ആശ്വാസം നൽകുന്നതാണ് സർക്കാരിന്റെ ഈ പുതിയ പ്രഖ്യാപനം. വിലക്കയറ്റം നിയന്ത്രിക്കുക എന്നത് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. ഇന്ധനവില സ്ഥിരമായി നിലനിർത്തുന്നത് ഇതിന് സഹായകമാകും.

    യുകെയിൽ 'ദൃശ്യം 3' തരംഗം: റിലീസിന് നാല് ആഴ്ച മുമ്പ് അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് RFT ഫിലിംസ് - 2026 മെയ് 21-ന് ചിത്രം തിയേറ്ററുകളിൽ എത്തും. യുകെയിലെ മോളിവുഡ് മാർക്കറ്റ് ലീഡേഴ്സായ RFT ഫിലിംസ് ആണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്. RFT ഫിലിംസ് സി.ഇ.ഒ റൊണാൾഡ് തൊണ്ടിക്കലാണ് ഈ വമ്പൻ റിലീസിന് നേതൃത്വം നൽകുന്നത്. നിരവധി മലയാളം ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ യുകെയിലെയും മറ്റ് അന്താരാഷ്ട്ര വിപണികളിലെയും പ്രേക്ഷകരിലേക്ക് എത്തിച്ച RFT ഫിലിംസിന്റെ ട്രാക്ക് റെക്കോർഡിലെ മറ്റൊരു പൊൻതൂവലാകും 'ദൃശ്യം 3'.

    ഇടുക്കി പൂപ്പാറയിൽ പന്നിയാർ പുഴയുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തിക്കൊണ്ടുള്ള വൻകിട കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ ജില്ലാ ഭരണകൂടം നടപടി ആരംഭിച്ചു - മൂന്നാർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അഞ്ഞൂറോളം പോലീസുകാരാണ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നത്. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് ദശകങ്ങളായി തുടരുന്ന ഈ കൈയേറ്റങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നത്. ആകെ 29 കുടുംബങ്ങളെയാണ് ഇവിടെ നിന്നും ഒഴിപ്പിക്കുന്നത്.

    അമ്മയ്ക്ക് കൂട്ടിരിപ്പിന് എത്തിയ 15 കാരനെ രണ്ടാനച്ഛന്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി - അമ്മയ്ക്ക് ചായ വാങ്ങാനായി കുട്ടി പുറത്തിറങ്ങുമ്പോള്‍ ആശുപത്രിയില്‍ എത്തിയ രണ്ടാം പിതാവ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഇതിനുമുമ്പും പലതവണ ഇയാള്‍ കുട്ടിയെ മർദ്ദിച്ചിട്ടുള്ളതായി അമ്മ പറയുന്നു. മര്‍ദ്ദനം ഭയന്ന് പല ദിവസവും കുട്ടിയും അമ്മയും അയല്‍ വീട്ടില്‍ ആയിരുന്നു താമസിക്കുന്നത്. കുട്ടിയെ കത്തി കഴുത്തില്‍ വച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നത് പതിവായിരുന്നെന്നും പറയുന്നു. ആശുപത്രി അധികൃതരുടെ പരാതിയില്‍ ചൈല്‍ഡ് ലൈന്‍ അന്വേഷണം ആരംഭിച്ചു. പുനലൂര്‍ പൊലീസ് ആശുപത്രിയിലെത്തി

    തിരുവല്ല എംഎൽഎ പണി തുടങ്ങി - ഇറക്കി വച്ച മദ്യം തിരികെ പുളിക്കീഴ് ബിവറേജ് ഗോഡൗണിലേക്ക് കൊണ്ടുപോയി. എംഎൽഎ യോടൊപ്പം നഗരസഭ ചെയർപേഴ്സൺ ലേഖ എസ്, സിസ്റ്റർ അലീന എസ്ഐസി, കൗൺസിലർമാരായ സണ്ണി മനയ്ക്കല്‍, ഫിലിപ്പ് ജോർജ്, അനീഷ് കുമാർ, റേച്ചൽ ലെജു, സാറാമ്മ ഫ്രാൻസിസ്, വർഗീസ് ജോൺ, ലാൽ നന്ദാവനം, സി.എൻ രാജേഷ്, പി എം അനീര്‍, തോമസ് മാത്യു, വി ആർ രാജേഷ്, രതീഷ് പാലിയിൽ, അഭിലാഷ് വെട്ടിക്കാടൻ, ലെജു സക്കറിയ, സോജാ കാർഡോസ് എന്നിവർ നേതൃത്വം നൽകി.

    യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ടുവച്ച പുതിയ നിർദേശങ്ങള്‍ സ്വീകര്യമല്ലെന്ന് ട്രംപ് - എനിക്ക് അംഗീകരിക്കാൻ പറ്റാത്ത കാര്യങ്ങളാണ് അവർ ആവശ്യപ്പെടുന്നത്. ഫോണിലൂടെ ചർച്ച തുടരുന്നുണ്ട്. ഇറേനിയൻ ഭരണതലപ്പത്ത് ഭിന്നതയുണ്ടെന്നും നേതൃനിര രണ്ടോ മൂന്നോ ഗ്രൂപ്പുകളായി വിഭജിക്കപ്പെട്ടിരിക്കുകയാണെന്നും ട്രംപ് അവകാശപ്പെട്ടു. മധ്യസ്ഥശ്രമങ്ങള്‍ നടത്തുന്ന പാക്കിസ്ഥാൻ വഴി ഇറാൻ അമേരിക്കയ്ക്കു കൈമാറിയ പുതിയ നിർദേശങ്ങളുടെ ഉള്ളടക്കം പുറത്തുവന്നിട്ടില്ല. അമേരിക്ക പ്രകോപനസമീപനം മാറ്റിയാല്‍ ഇറാൻ ചർച്ചയ്ക്കു തയാറാണെന്ന് അവരുടെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു

    എരിഞ്ഞടങ്ങിയ ചാരത്തിൽ നിന്നും പുതു ജീവൻ - അനിൽകുമാറിൻ്റെ ജയിലിലെ നമ്പർ 7772 രാജേഷിൻ്റെ നമ്പർ 7273 മായിരുന്നുവെന്ന് അപ്പോഴാണ് അധികാരികളുടെ ശ്രദ്ധയിൽപ്പെട്ടത്. ഈ സംഭവം വലിയ വിവാദമായി മാറി. ഇത് നടക്കുന്നത് നടക്കുന്നത് 2005 കാലഘട്ടങ്ങളിലായിരുന്നുവെന്ന് താൻ ഇപ്പോഴും ഓർത്തു പോകുന്നു. രാജേഷിനെ ജയിൽ ഡോക്‌ടർ നേരിൽ വന്നുകണ്ട് കാര്യങ്ങൾ സത്യമാണ് എന്ന് മനസ്സിലാക്കി സാക്ഷ്യമെഴി ഗവൺമെൻ്റിന് രേഖാമൂലം സമർപ്പിച്ചു. ശ്രീമാൻ അച്ചുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കുമ്പോൾ നിയമസഭയിൽ ഈ വിഷയം അവതരിപ്പിക്കുകയും ശബ്ദ കോലാകലങ്ങൾക്ക് ഇടവരുത്തുകയും ചെയ്തിരുന്നു. ഇതിൻ്റെ ഫലമായി

    വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ ടോമിന്‍ ജെ തച്ചങ്കരിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി റവാഡ ചന്ദ്രശേഖർ - നിയമലംഘനം ചൂണ്ടിക്കാട്ടിയതോടെ ധൃതിയില്‍ വാഹനത്തിലെ ബോർഡ് മാറ്റാൻ ശ്രമിക്കുകയും സ്ഥലത്തുനിന്ന് വാഹനം മാറ്റുകയും ചെയ്തു. ഡ്രൈവര്‍ക്ക് സംഭവിച്ച വീഴ്ചയാണെന്നും ത്രീസ്റ്റാര്‍ ബോര്‍ഡ് വച്ച്‌ താന്‍ യാത്ര ചെയ്തിട്ടില്ലെന്നുമാണ് തച്ചങ്കരിയുടെ വിശദീകരണം. കേരള പൊലീസില്‍ ഡിജിപി റാങ്കിലുണ്ടായിരുന്ന ടോമിൻ ജെ തച്ചങ്കരി മൂന്നു

    മന്ത്രി ഗണേഷിന് 18 തികയുംമുൻപ്‌ ഡ്രൈവിങ് ലൈസൻസ് - 2024 നവംബർ നാലിന് ലൈസൻസ് പുതുക്കിയപ്പോൾ സെക്രട്ടേറിയറ്റിലെ മേൽവിലാസമാണ് നൽകിയിട്ടുള്ളത്. 18 വയസ്സ് പൂർത്തിയാകുന്നതിനുമുൻപേ ഒരു വ്യക്തിക്ക് ഡ്രൈവിങ് ലൈസൻസ് ലഭിച്ചതായി കണ്ടെത്തിയാൽ ലൈസൻസ് റദ്ദാക്കണമെന്നാണ് വ്യവസ്ഥ. ഇതിന് മുന്നോടിയായി വ്യക്തിയോട് വിശദീകരണം തേടേണ്ടതുണ്ട്.

    വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി അവധിക്കാല ക്ലാസുകൾ നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു - ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് ദുരന്ത നിവാരണ അതോറിറ്റിയും ആരോഗ്യ വകുപ്പും നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. നിർദ്ദേശങ്ങൾ ലംഘിച്ച് ക്ലാസുകൾ നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. സൂര്യതാപം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഉച്ചസമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്നും ധാരാളം വെള്ളം കുടിക്കണമെന്നും പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

    തിരുവനന്തപുരം പേട്ട റെയിൽവേ സ്റ്റേഷൻ ആശുപത്രിയിലെ ശുചിമുറിയിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തി - വഞ്ചിയൂർ പോലീസും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും സ്ഥലത്തെത്തിയാണ് വിശദമായ പരിശോധന നടത്തിയത്. വെടിയുണ്ടകൾ ഇപ്പോൾ വഞ്ചിയൂർ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്. വെടിയുണ്ടകൾ ആരെങ്കിലും ബോധപൂർവം ആശുപത്രിയിൽ കൊണ്ടുവച്ചതാണോയെന്ന കാര്യത്തിലും പരിശോധന നടത്തുന്നുണ്ട്. പോലീസ് നായ്‌ക്കളും വിരലടയാള വിദഗ്ദ്ധരെയും ഉൾപ്പെടുത്തിയാണ് ആശുപത്രിയിൽ തെളിവെടുപ്പ് പൂർത്തിയാക്കിയത്. ക്രിമിനൽ സംഘത്തിന് ഇതുമായി ബന്ധമുണ്ടോയെന്നും സംശയിക്കുന്നുണ്ട്.

    പ്രവാസികളുടെ നാട്ടിലേക്കുള്ള പണമിടപാടുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളിൽ കർശന മുന്നറിയിപ്പുമായി സെൻട്രൽ ബാങ്ക് ഓഫ് യുഎഇ - പാസ്‌വേഡുകൾ, പിൻ നമ്പറുകൾ അല്ലെങ്കിൽ ഒറ്റത്തവണ പാസ്‌വേഡുകൾ എന്നിവ അയക്കാൻ പാടില്ല. ഉപഭോക്താക്കളുടെ വ്യക്തിഗത അല്ലെങ്കിൽ സാമ്പത്തിക വിവരങ്ങൾ അടങ്ങിയ രേഖകൾ കൈമാറരുത്. പേയ്‌മെന്റുകളുടെ വിവരങ്ങൾ, അക്കൗണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നിവയൊന്നും അറിയിക്കരുത്.

    മാധ്യമപ്രവർത്തകർക്ക് 20 ലക്ഷത്തിന്റെ ഇൻഷുറൻസ് - 1. 20 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ്: ഇന്ത്യയിലുടനീളമുള്ള ജെ.എം.എ അംഗങ്ങൾക്കായി 20 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കും. അപകടസാധ്യതയുള്ള സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകർക്ക് ഇത് വലിയൊരു സുരക്ഷാ കവചമാകും. 2. മൾട്ടി-സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റി: അംഗങ്ങളുടെ സാമ്പത്തിക സ്വാശ്രയത്വം

    വി.വി. എബ്രഹാം (കൊച്ചായൻ 78) സംസ്‌കാരം നാളെ - .വി. എബ്രഹാം (കൊച്ചായൻ 78) ൻ്റെ സംസ്‌കാരം നാളെ രാവിലെ 7 മണിക്ക് ഭവനത്തിൽ കൊണ്ടുവരികയും തുടർന്നുള്ള ശുശ്രൂക്ഷകൾ ഏറുംമ്പാടം ഐ.പി.സി ബെഥേൽ സഭയുടെ നേതൃത്വത്തിൽ സംസ്‌കാരം നടത്തുകയും ചെ