ക്രിസ്തുവിന്റെ മഹാബലി

മാനവരാശിയുടെ മുഴുവനും രക്ഷയ്ക്കായി വീണ്ടെടുപ്പുവിലയായ് പിതാവിന്റെ ഇഷ്ടനിവർത്തീകരണത്തിനായ്  സ്വയം ഒരു മഹാബലി ആകുവാൻ ഏൽപ്പിച്ചു കൊടുത്ത പുത്രനാം ക്രിസ്തു. ഈ മഹാബലി പണ്ട് കേരളം ഭരിച്ചിരുന്നുവെന്നു പുരാണ ഐതീഹങ്ങളിൽ പറയപ്പെടുന്ന പ്രജാതല്പരനും, ദാനശീലനും, ദേവന്മാർക്കുപോലും അസൂയ ഉണ്ടാക്കുംവിധം ഭരണം നടത്തിയ അവർമൂലം പാതാളത്തിലേക്കു ചവിട്ടി താഴ്ത്തപ്പെട്ട വര്ഷത്തിലൊരിക്കൻ പ്രജകളെ കാണാൻ വരുന്നെന്നു പറയപ്പെടുന്ന മഹാബലിയല്ല ഈ മഹാബലി. ഓണം ഇദ്ദേഹത്തിന്റെ വരവിനെ സ്വാഗതം ചെയുന്ന ഓർമ്മപുതുക്കലിന്റെ ഭാഗമായി നടത്തപ്പെടുന്ന ആഘോഷമാണല്ലോ. മാനവിക സമത്വത്തിനും, സ്നേഹത്തിനും സാഹോദര്യത്തിനും പൈതൃകമായ ലഭിച്ച ആഘോഷങ്ങൾ ആഘോഷിക്കപ്പെടണം, ഈ ലോകജീവിതത്തിന്റെ വിശുദ്ധ സംസ്കാരത്തെ ഊട്ടിയുറപ്പിക്കുവാൻ അത് സഹായിക്കും ഒപ്പം അത് ദൈവീകസ്നേഹത്തിൽ അധിഷ്ഠിതമാകുന്നതിനോടൊപ്പം പരസ്പര വിശ്വാസത്തിലും, പ്രത്യാശയിലും നിലനിൽക്കുന്നത് കൂടിയായിരിക്കണം.

ജാതിമതവർഗവര്ണസംസ്കാര വ്യത്യാസമില്ലാത്ത നാനാത്വത്തിലുള്ള ഏകത്വം. എല്ലാത്തിനും ആരോഗ്യകരമായി ഉൾക്കൊള്ളുകയും, സ്നേഹത്തിന്റെ പരിജ്ഞാനത്തിൽ തിരുത്തുകയും പ്രോത്സാഹിപ്പിച്ചു ചേർത്ത് വീഴാതെ നിർത്തുകയും ചെയ്യണം. കാലഘട്ടത്തിനനുസരണമായ മാറ്റം അനിവാര്യമാണ് പക്ഷെ അത് നമ്മുടെ വിശുദ്ധ സംസ്കാരത്തിന് കോട്ടം തട്ടുന്നതാകരുതു അഥവാ അതിൽ അശുദ്ധി പാടില്ല. ദൈവവ്യവസ്ഥകളുടെ തോട്ടത്തിനു പുറത്തു പോകാൻ പാടില്ല, പ്രമാണലംഘനത്തിനു വഴിതെളിക്കുന്ന ഒരു വശീകരണ വിഷസംസ്കാരവും തോട്ടത്തിനുള്ളിലോ തോട്ടത്തിന്റെ കവാടത്തിൽ പോലുമോ കാണാൻ പാടില്ല. വർഷത്തിലൊരിക്കൻ സ്മരണപുതുക്കലിന് ആചാരാനുഷ്ടാനത്തിന്റെ ഭാഗമാകുന്ന ആഘോഷമല്ല ക്രിസ്തുവിന്റെ മഹാബലി. എന്നും ഈ ത്യാഗബലിയുടെ പുതുക്കത്തിൽ, ശുദ്ധീകരണത്തോടെ, സാക്ഷ്യത്തോടെ ജീവിക്കണം.


ആദാമ്യ പാപത്തിൽ ജനിച്ചു മരിച്ചു ജീവിക്കുന്ന മാനവരാശിയെ മുഴുവൻ രക്ഷിക്കാൻ ഭൂമിയിൽ കന്യകയിൽ ജനിച്ചു ഒരിക്കലായ് സകലവിധ മാനസിക ശാരീരിക പീഡകളും സഹിച്ചു, നിന്ദയുടെയും ശാപത്തിന്റെയും അടയാളമായ കുരിശിൽ തൂങ്ങി മരിച്ചു അടക്കപ്പെട്ടു ഒരിക്കലായ് നമുക്കുവേണ്ടി ഉയിർത്തെഴുന്നേറ്റു പാതാള ശക്തികൾക്ക് കീഴെ ബന്ധിക്കപ്പെട്ടു കിടന്നവരെ കൂടി മോചിപ്പിച്ചു ഇന്ന് പിതാവിന്റെ വലതുഭാഗത്തിരുന്നു നമുക്കുവേണ്ടി പക്ഷവാദം പറഞ്ഞുകൊണ്ടിരിക്കുന്ന അറുക്കപ്പെട്ട മഹാബലിയായ ക്രിസ്തുവെന്ന പെസഹകുഞ്ഞാട്‌. ഇവിടെ നമ്മളെ ഓരോരുത്തരെയും വിടുവിക്കുവാൻ പാപപരിഹാരബലിക്കായ്‌ പുരോഹിതൻ ദൈവത്തിനു ബലികഴിക്കുന്ന ബലിവസ്തുവായ ഊനമില്ലാത്ത കുഞ്ഞാടും മഹാപുരോഹിതനും ക്രിസ്തു തന്നെ. ശ്രുശൂഷകനും ബലിവസ്തുവും ഒരാൾ തന്നെ.

യാഗപീഠത്തിന്റെ കൊമ്പുകളോളം തന്നെ തന്നെ ചേർത്തുകെട്ടി പിതാവിന്റെ ഇഷ്ടത്തിനായ് ദേഹം ദേഹി ആത്മാവിനെ ഏല്പിച്ചുകൊടുത്ത മഹാബലി. ഉത്പത്തിയിൽ അബ്രഹാമിന് നേരിട്ട പരീക്ഷാദിനങ്ങളിലെ മൂന്നാം ദിനാന്ത്യത്തിൽ ദൈവപ്രസാദമുണ്ടായ അതിമഹത്തായ വിശ്വാസ ബലിയർപ്പണത്തിലേക്കു ഹൃദയം തിരിക്കാം.

തീയും വിറകും ഉണ്ട് ഹോമയാഗത്തിനുള്ള ആട്ടിൻകുട്ടിയെവിടെ എന്ന് ചോദിച്ച മകൻ ഇസഹാക്കിനോട് "യഹോവ കരുതിക്കൊള്ളും" എന്ന് അബ്രഹാം ഉത്തരം പറഞ്ഞു. ചുമക്കുവാൻ പറഞ്ഞു അപ്പൻ ചുമലിൽ വച്ചുകൊടുത്ത വിറകുമായ് അപ്പനോട് ചേർന്ന് നടന്നു, ഇരുവരും ഒരുമിച്ചു നടന്നു. ദൈവം കല്പിച്ച സ്ഥലത്തു എത്തിയപ്പോൾ അബ്രഹാം യാഗപീഠം പണിതു അതിന്മേൽ വിറകു അടുക്കി താൻ ജീവന് തുല്യം സ്നേഹിക്കുന്ന തന്റെ ഏകജാതൻ, ദൈവം തന്നെ തന്ന വാഗ്ദത്തസന്തതിയായ മകൻ ഇസഹാക്കിനെ ബന്ധിച്ചു യാഗപീഠത്തിൽ വിറകിന്മീതെ കിടത്തി. യഹോവെക്കു ആരാധന അഥവാ യാഗം നടത്താനായി മോറിയാമലയിലേക്കു പിതാവാം അബ്രഹാമിനോടൊപ്പം ഒരു മടിയും കൂടാതെ പുറപ്പെട്ട മകൻ. ബലിമൃഗത്തോടൊപ്പം കത്തിക്കരിഞ്ഞു ചാമ്പലാകാനുള്ള പാപത്തിന്റെയും ശാപത്തിന്റെയും വിറകു ചുമലിൽ വച്ച് കൊടുത്തപ്പോൾ അത് ചുമക്കാൻ മടികാണിച്ചില്ല, അപ്പൻ പണിത യാഗപീഠത്തിൽ വിറകു അടുക്കികഴിഞ്ഞിട്ടും ബലിയർപ്പണത്തിനുള്ള ആട്ടിൻകുട്ടിയെ കാണാതിരുന്നിട്ടും അവൻ ചലിച്ചില്ല, ഓടിപ്പോയില്ല. അപ്പൻവന്നു കൈകൾ ബന്ധിച്ചപ്പോഴും ഒന്നും മിണ്ടാതെ കുതറിമാറാതെ യാഗപീഠത്തിനു മുകളിൽ അടുക്കിയ വിറകിനുമീതെ അറുക്കാൻ പിതാവ് കത്തിയെടുത്തു ഉയർത്തിയപ്പോഴും പിതാവിന്റെ ഇഷ്ട്ടം നിവർത്തിയാകുവാൻ താൻ ഏല്പിച്ചു കൊടുത്തു. ആ സമയം സ്വർഗം ഇടപെട്ടു, പ്രതികരിച്ചു. 

സ്വയം യാഗമാകുവാൻ, ഭൂമിയിലെ മാനവരാശിയുടെ രക്ഷാകര പദ്ധതിക്കായുള്ള പിതാവിന്റെ ഇഷ്ടം നിറവേറ്റുവാൻ ആ മഹാ ഹോമയാഗബലി നടത്തുവാൻ തന്നെ താൻ ഏല്പിച്ചു കൊടുത്ത ക്രിസ്തുവിന്റെ നിഴലാണ് ഈ ഇസഹാക്ക്. തനിക്കു ഏറ്റം പ്രിയപ്പെട്ട തന്റെ ഏകജാതനെ ബലിയർപ്പിക്കണം എന്ന് ദൈവം പറഞ്ഞപ്പോൾ താനും തനിക്കുള്ളത് മുഴുവനും അതിന്റെ ഉടമ ദൈവമാണെന്നുള്ള വിശ്വാസവും ആ ദൈവത്തോടുള്ള ഭയഭക്തി ബഹുമാനവുമാണ് തന്റെ അനുസരണത്തിലൂടെ ആ സമർപ്പണ ബലിയിലൂടെ നമുക്ക് കാണാൻ കഴിയുന്നതും നാം അനുകരിക്കേണ്ടതുമായ കാര്യം. രക്തം ചൊരിയാതെ വിശ്വാസത്തിന്റെ അക്ഷരീകമായ വചനാനുസരണം പ്രവർത്തിയിലൂടെ യാഗം നടത്തി ദൈവത്തെ പ്രസാദിപ്പിച്ചു അഥവാ ബലി നടത്തി. കാലഘട്ടങ്ങൾക്കിപ്പുറം അബ്രഹാമിന്റെ സന്തതി പര്നമ്പരകളുടെ അവകാശികളായി ജനിക്കാനിക്കാനിരുന്ന എനിക്കും വേണ്ടി ആ മഹാബലി നടത്തുവാൻ എന്നേക്കും പുരോഹിതനായി വീണ്ടും പക്ഷവാദത്തിന്റെ ശബ്ദവും തേങ്ങലും നീറ്റലുമുള്ള അഭയ യാചന കഴിക്കുവാനുമായി സ്വർഗത്തിൽ എന്നേക്കും സ്ഥിരമായ ഒരു മഹാ പുരോഹിത ബലിയാകുവാൻ യേശു സ്വയം ഏല്പിച്ചു കൊടുത്തു.


വർഷത്തിൽ ഒരിക്കൽ വരുവാനായിട്ടല്ല, എപ്പോഴും ആത്മാവിൽ കൂടെയിരിക്കുന്ന, ഓരോ നിമിഷങ്ങളിലും ക്ഷേമാന്വേഷണം നടത്തുന്ന പ്രജാതല്പരനും, ത്യാഗവാനും, നിത്യസ്നേഹവും, കൃപനിറഞ്ഞവനുമായ മഹാബലിയായ രാജാവ്. സ്വർഗത്തിൽ സ്ഥിരമായിരിക്കുന്നവനും, അവനിരിക്കുന്നിടത്തു നാമും ഇരിക്കണമെന്നാഗ്രഹിച്ചു നമ്മുടെ സ്വസ്ഥതയുടെ പ്രവേശനത്തിനായി, പിതാവിന്, സകലത്തിന്റെയും പരിപാലകന് ഉറക്കവും മയക്കവും കൊടുക്കാതെ നമുക്കായി രാവും പകലും പിതാവിനോട് പക്ഷവാദം ചെയ്തുകൊണ്ട് അവനിരിക്കുന്നു. കാലസമ്പൂർണതയിൽ ക്രിസ്തുവിൽ, ഈ മഹാബലിയിൽ നാം ഒന്നായിച്ചേരാനുള്ള സമയം അതിവിദൂരമല്ല. 

മഹാബലിക്കു സാദൃശ്യമുള്ള രൂപത്തിൽ ഒരുപാടു അവതാരങ്ങൾ അഥവാ ബർയേശു മാർ അത്ഭുതങ്ങളും അടയാളങ്ങളും കാട്ടി മറ്റൊരു ക്രിസ്തുവും മറ്റൊരു സുവിശേഷവുമായി നമ്മെ വീണ്ടും തെറ്റിച്ചു മനസിനും കണ്ണിനും കുളിർമപകർന്നു വശീകരിച്ചു പാതാളഗോപുരങ്ങളുടെ വിശാലവഴിയിലൂടെ അകത്തേക്ക് കൊണ്ടുപോയി വീഴിക്കാതിരിക്കാൻ സൂക്ഷിച്ചു കൊള്ളുവിൻ. ഒരിക്കൽ ആർക്കും രക്ഷിക്കാൻ കഴിയാതിരുന്ന അവസ്ഥയിൽ നിന്ന് തന്റെ വീണ്ടെടുപ്പ് വിലയുടെ "മഹാബലിയാൽ" രക്ഷിച്ചതോർത്തുകൊള്ളുക. വീണ്ടും പാതാളാനുകത്തിൽ കുടുങ്ങാതെ സൂക്ഷിപ്പിൻ ഇനിയൊരു ബലിയും ബാക്കിയില്ല, സകലതും നിവിർത്തിയാകുകയും പൂർത്തീകരിക്കുകയും ചെയ്തിരിക്കുന്നു.


നമ്മുടെ അവകാശത്തിന്റെ അളവുനൂൽ വീണ സ്വർഗീയ സീയോനിൽ നമ്മെ കൊണ്ട് പോകുവാൻ പാതാളത്തിൽ നിന്നല്ല സ്വർഗത്തിൽ നിന്നുതന്നെ നമ്മുടെ മഹാബലിയായ യേശുക്രിസ്തു കോടാനുകോടി ദൂദഗണങ്ങളുമായ് വരുവാൻ സമയമായി. കള്ളവും ചതിയും പട്ടിണിയും രോഗവുമില്ലാത്ത എല്ലാവരും ഒരുപോലെ സംരക്ഷിക്കപ്പെടുന്ന സ്നേഹത്തിന്റെയും സമാധാനത്തിൻറെയും സന്തോഷത്തിന്റെയും പൂർണതയുള്ള പിതാവാം ദൈവത്തിന്റെ രാജ്യത്തിലേക്ക് കൊണ്ടുപോകുവാൻ വരുന്നു. പാതാളശക്തികൾക്കു കീഴ്‌പെടാതെ, ഈ ഭൂമിയിലെ കൊട്ടും കുരവയും വർണ്ണശബളവുമായ കാഴ്ചകൾ കണ്ടും കേട്ടും തിന്നും കുടിച്ചും മയങ്ങി വീണുപോകാതെ, ഇവയെ ഒക്കെയും മറികടക്കുന്ന ഉയരത്തിലെ വെണ്മയും ചുവപ്പും കലർന്ന സൗന്ദര്യ പൂര്ണതയോടെ വാനദൂദഗണങ്ങൾ എതിരേറ്റു കൊണ്ടുവരുന്ന കാന്തനേയും ആ വിശുദ്ധ കാഹള ധ്വനിയെയും കാതോർക്കുക, കണ്ണും ചെവിയും ഹൃദയവും ഉയർന്നു തന്നെ ഇരിക്കുന്ന കാന്തക്കു അത് കാണാനും കേൾക്കാനും ആ സാന്നിദ്ധ്യം രുചിക്കാനും കഴിയും. നമുക്കുവേണ്ടി മഹാബലിയായ നമ്മുടെ കാന്തൻ വരാറായി നമുക്കൊരുങ്ങാം, മറ്റുള്ളവരെ ഒരുക്കാം ഈ മഹാബലിക്കായ്‌ കാത്തിരിക്കാം.


കാൽവരിയിൽ അറുക്കപ്പെട്ട കുഞ്ഞാടിന്റെ ബലിരക്തത്താൽ വിരിഞ്ഞു പന്തലിച്ചു നിൽക്കുന്ന രക്തവർണ്ണ ഭംഗിയും സുഗന്ധവുമുള്ള ഷാരോണിൻ   പനിനീർപുഷ്പങ്ങൾ കൊണ്ട് ആത്മീയ പൂക്കളമുണ്ടാക്കി സ്തോത്രത്തിന്റെയും സ്തുതികളുടെയും കൊട്ടും കുരവയും തമ്പേറിന്റെ നാദവുമായ് നമ്മുടെ മഹാബലിയായ ക്രിസ്തുവിനെ വരവേൽക്കാം! അത് ഉചിതവും ന്യായവും യോഗ്യവുമല്ലോ.


RELATED STORIES

  • സ്ഥിതിഗതികൾ നിയന്ത്രണവിധേയം എന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ - ഏഴ് പേരെ കാണാതായി. ദുരന്തനിവാരണ അതോറിറ്റി മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. 165 ഹെക്ട‌ർ കൃഷിനാശം സംഭവിച്ചെന്നാണ് പ്രാഥമികമായ വിലയിരുത്തലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് രാവിലെ 9 മണി വരെയുള്ള കണക്കുകൾ പ്രകാരം 316 ക്യാമ്പുകളിലായി 11,018 പേരാണ് ഇപ്പോഴുള്ളത്. ഹെലികോപ്റ്റർ അടക്കമുള്ള സംവിധാനങ്ങൾ സജ്ജമാണ്. പത്തനംതിട്ട ജില്ലയിലെ സാഹചര്യം നേരിടാൻ

    ബസ് അപകടങ്ങൾ; രണ്ട് പേർ മരിച്ചു - നെല്ലിയാമ്പതിയില്‍ നിന്നും പുറപ്പെട്ട പ്രിയദർശിനി ബസാണ് അപകടത്തില്‍പ്പെട്ടത്. റോഡില്‍ നിന്ന് തെന്നിമാറിയ ബസ് നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. നാട്ടുകാരും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. പോത്തുണ്ടിയിലേക്ക് എത്താന്‍

    വാഹനങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും ഇനിമുതൽ ആധാർ നിർബന്ധം - രാജ്യത്തുടനീളം ഈ നിയമം ബാധകമാണ്. അനധികൃതമായും മറ്റും വാഹനങ്ങൾ കൈമാറ്റം ചെയ്യുന്നത് ഇതുവഴി തടയുകയാണ് സർക്കാരിന്റെ ലക്ഷ്യം. മാത്രമല്ല മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിലെ അഴിമതിയും

    ഇടുക്കിയിലേക്കുള്ള അനാവശ്യ യാത്രകൾ പൂർണമായും ഒഴിവാക്കണമെന്ന് നിർദേശിച്ച് ജില്ലാ കളക്ടർ - നിലവിൽ ജില്ലയിലുള്ള എല്ലാ വിനോദസഞ്ചാരികളും സുരക്ഷിതമായ താമസസ്ഥലങ്ങളിൽ തന്നെ തുടരുകയും അനാവശ്യ യാത്രകളും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സന്ദർശനവും ഒഴിവാക്കണമെന്ന് ജില്ലാ കളക്ടർ നിർദേശം നൽകിയിട്ടുണ്ട്. ജില്ലാ ഭരണകൂടവും ദുരന്തനിവാരണ അതോറിറ്റിയും നൽകുന്ന ഔദ്യോഗിക നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും കളക്ടർ

    ഇറാൻ്റെ മേൽ അതിശക്തമായ പുതിയ ബോംബാക്രമണങ്ങൾക്ക് ഉത്തരവിടുമെന്ന് മുന്നറിയിപ്പ് നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് - ഇറാൻ കളവുകൾ പറയുകയും കാര്യങ്ങൾ തെറ്റായി ചിത്രീകരിക്കുകയും ചെയ്യുന്നതിനാൽ അവരിലുള്ള വിശ്വാസം നഷ്ടപ്പെട്ടതായും ട്രംപ് കൂട്ടിച്ചേർത്തു. ഇറാന്റെ ഊർജ്ജ മേഖലകളെയും എണ്ണ ശുദ്ധീകരണ ശാലകളെയും ലക്ഷ്യമിട്ട് യു.എസും ഇസ്രായേലും ചേർന്ന് ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും കടുത്ത ആക്രമണ പരമ്പരയ്ക്കാണ് പദ്ധതിയിടുന്നതെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു. താൽക്കാലികമായി നിർത്തിവെച്ച ആക്രമണങ്ങൾ ഇസ്രായേൽ പുനരാരംഭിക്കുന്നതിന്റെ സൂചന കൂടിയാണിത്.

    പൊതുപരീക്ഷാ ഭേദഗതി ബില്ലിന് രാഷ്ട്രപതി അംഗീകാരം നൽകി - നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്നതിനായി ആവശ്യമായ സാഹചര്യങ്ങളിൽ കേന്ദ്ര സർക്കാരിന് പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിക്കാനുള്ള അധികാരം ലഭിക്കും. നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങളിലെ അന്വേഷണം രണ്ട് മാസത്തിനകം പൂർത്തിയാക്കണം. കുറ്റപത്രം സമർപ്പിച്ച തീയതി മുതൽ മൂന്ന് മാസത്തിനകം, പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതികൾ ദിവസേന വിചാരണ നടത്തി കേസ്

    ശ്രീമതി അന്നമ്മ തോമസിന്റെ (ലീലാമ്മ) സംസ്ക്കാര ആഗസ്റ്റ് ഒന്ന് ശനിയാഴ്ച്ച രാവിലെ തുമ്പമണ്ണിൽ - സംസ്കാര ശുശ്രൂഷ ഓഗസ്റ്റ് 1 ശനിയാഴ്ച്ച രാവിലെ തുമ്പമണ്ണിലെ ഭവനത്തിൽ രാവിലെ 7.30 മണി മുതൽ 11.30 മണി വരെ നടക്കുന്ന ശുശ്രൂഷക്കും തുടർന്ന് 11.30 മണി മുതൽ തുമ്പമൺ സെന്റ് മേരീസ്‌ ഓർത്തഡോൿസ്‌ ഭദ്രാസന ദൈവാലയത്തിൽ വച്ച് അഭിവന്ദ്യ മാത്യൂസ് മാർ തിയോഡോഷ്യസ് തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ നടക്കുന്ന ശുശ്രൂഷയെയും തുടർന്ന് ഭൗതിക ശരീരം ഉച്ചക്ക് 1 മണിക്ക്‌ തുമ്പമൺ സെന്റ് മേരീസ്‌ ഓർത്തഡോൿസ്‌ ഭദ്രാസന ദൈവാലയ സെമിത്തേരിയിൽ സംസ്കരിക്കും.

    ഒക്കലഹോമയിലെ പാസ്റ്റർ ഷിബു തോമസിന്റെ മാതാവ് നിര്യാതയായി - ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ശുശ്രൂഷകനും അമേരിക്കയിലെ ഒക്കലഹോമയിലെ ഹെബ്രോൻ ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ശുശ്രൂഷകനുമായ പാസ്റ്റർ ഷിബു തോമസിന്റെ മാതാവും നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ റ്റി.സി. തോമസിന്റെ സഹധർമ്മിണിയുമാണ് അന്നമ്മ തോമസ് (79 വയസ്സ്) ബംഗ്ലൂരുവിൽ നിര്യാതയായി. ചില നാളുകളായി ശാരീരക സൗഖ്യമില്ലാതെ കഴിയുകയായിരുന്നു.

    പാസ്റ്റർ ഡോ. സൈമൻ വർഗ്ഗീസിൻ്റെ മാതാവ് നിര്യാതയായി - പരേതനായ പാസ്റ്റർ കെ. സി. വറുഗീസിന്റെ (കിടങ്ങന്നൂർ) ഭാര്യ നിര്യാതയായി. ഗിഹോൺ ഐപിസി ഫുജൈറ സഭയിലെ പാസ്റ്റർ എം.വി. സൈമണിന്റെ മാതാവുമാണ്. കൂടുതൽ വിവരങ്ങൾ പിന്നീട്

    ഡോ. അനിൽ ജോയ് തോമസ് തുമ്പമണ്ണിൻ്റെ മാതാവ് നിര്യാതയായി - മക്കൾ : ഡോ. അനിൽ ജോയ് തോമസ് (കുവൈറ്റ്‌), ആൻസി തോമസ് (ഷാർജ). മരുമക്കൾ : ഡോ. സൂസൻ മലയിൽ ജോസഫ് (കുവൈറ്റ്‌), ഷിബു (ഷാർജ). കൊച്ചുമക്കൾ : ഹാനോക്ക് (ഓസ്ട്രേലിയ), ജോയൽ, ജോവിറ്റ (ഇരുവരും ഷാർജ). സഹോദര

    12 കോടി ലഹരി ഗുളികകള്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് നാര്‍ക്കോട്ടിക്‌സ് പിടിച്ചെടുത്തു - അന്താരാഷ്ട്ര നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബോര്‍ഡുമായും ഗിനിയ-ബിസാവുവിലെ പ്രാദേശിക അധികാരികളുമായും ഏകോപിപ്പിച്ച് നടത്തിയ അന്താരാഷ്ട്ര തലത്തിലുള്ള പരിശോധനയിലാണ് ഈ വിവരങ്ങള്‍ വ്യാജമാണെന്ന് തെളിഞ്ഞതും പ്രതികളുടെ ആസൂത്രണം പൊളിഞ്ഞതും. കേന്ദ്ര ധനമന്ത്രാലയത്തിലെ റവന്യൂ വകുപ്പിന് കീഴിലുള്ള സി.ബി.എന്‍ രാജ്യ വ്യാപകമായി നടത്തിവരുന്ന ഓപ്പറേഷന്‍ വജ്ര എന്ന ദൗത്യത്തിന്റെ ഭാഗമായാണ് ഈ കൂറ്റന്‍ ലഹരിമരുന്ന് വേട്ട നടന്നത്. ഗ്വാളിയറിലെ സി.ബി.എന്‍ സംഘം കൊച്ചി, ബെംഗളൂരു, ഡല്‍ഹി എന്നിവിടങ്ങളിലെ ഡി.ആര്‍.ഐ യൂണിറ്റുകളുടെ സഹകരണത്തോടെ ദിവസങ്ങളോളം നടത്തിയ നീക്കത്തിനൊടുവിലാണ് മലയാളി സൂത്രധാരന്മാരിലേക്ക് അന്വേഷണം എത്തിയത്. പിടിയിലായ മൂന്ന് പ്രതികള്‍ക്കുമെതിരെ എന്‍.ഡി.പി.എസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തിന് പിന്നിലെ വമ്പന്‍ അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയ ശൃംഖലയെക്കുറിച്ച് വിശദമായ

    മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത് - യുവതി മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ബസിന്റെ പിൻസീറ്റിലിരുന്ന പ്രതി സീറ്റുകൾക്കിടയിലൂടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പ്രജീഷ് അതിക്രമം തുടർന്നതോടെ പെൺകുട്ടി ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയായിരുന്നു. പ്രജീഷിനറെ മുഖവും ദൃശ്യങ്ങളിൽ വ്യക്തമാണ്. പ്രജീഷ് ആരാണെന്നോ എന്താണ് അയാളുടെ രാഷ്ടീയ സ്വാധീനമെന്നോ അറിയാതെ ആയിരുന്നു പെൺകുട്ടി ദൃശ്യങ്ങൾ ധൈര്യപൂർവ്വം പകർത്തി പുറം ലോകത്തെ അറിയിച്ചത്. ഇൻസ്റ്റഗ്രാമിൽ

    കേരളത്തിൽ വൈദ്യുതി പ്രതിസന്ധി നേരിടുന്നു - വൈദ്യുതി പ്രതിസന്ധിയും പവര്‍കട്ടും കെ എസ് ഇ ബിയുടെ ആഭ്യന്തര പ്രശ്‌നമോ ഒരു സാങ്കേതിക വിഷയമോ അല്ല. സംസ്ഥാനത്തിന്റെ വികസനത്തെ പ്രതികൂലമായി ബാധിക്കുന്ന ഗുരുതര പ്രശ്‌നമാണ്. വ്യവസായ വികസനത്തിനും വിനോദ സഞ്ചാര മേഖലക്കും ഐ ടി മേഖലക്കും തടസ്സമില്ലാത്ത വൈദ്യുതി ലഭ്യത വേണം. ഇടക്കിടെയുള്ള മുടക്കവും നിയന്ത്രണങ്ങളും നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിക്കും. പുതിയ വ്യവസായ നിക്ഷേപകരെ

    പന്തളത്ത് അന്താരാഷ്ട്ര വിപണിയിൽ കോടികൾ വിലമതിക്കുന്ന ആറ് കിലോ ആംബർ ഗ്രീസുമായി (തിമിംഗല ഛർദ്ദി) രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു - പോലീസിന്റെ ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി ഞായറാഴ്ച രാത്രി പന്തളം വലിയ കോയിക്കൽ പാലത്തിന് സമീപം വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഇവർ പിടിയിലാകുന്നത്. ബൈക്കിലെത്തിയ പ്രതികൾ പോലീസിനെ കണ്ടതോടെ ബൈക്ക് വെട്ടിച്ച് കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് പോലീസ് വാഹനം ഉപയോഗിച്ച് പിന്തുടർന്നാണ് ഇവരെ സാഹസികമായി

    അടി തുടരുന്നു ; പത്താം ദിവസവും ഇറാനിൽ അമേരിക്കന്‍ ആക്രമണം - ഗള്‍ഫ് രാജ്യങ്ങളിലെ ആക്രമണം തടയാന്‍ പശ്ചിമേഷ്യയില്‍ യുദ്ധ വിമാനങ്ങളുടെ എണ്ണം കൂട്ടുമെന്നാണ് അമേരിക്ക അറിയിച്ചിരിക്കുന്നത്. അതേസമയം ഹോര്‍മൂസ് കടലിടുക്കിലൂടെ കപ്പല്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ട നിലയിലാണ് നിലവിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറില്‍ 9 കപ്പലുകള്‍ മാത്രമാണ് ഹോര്‍മൂസിലൂടെ കടന്നു പോയിട്ടുള്ളത്. അഞ്ച് മാസം മുമ്പ് 130ല്‍ ആധികം കപ്പലുകളായിരുന്നു പ്രതിദിനം ഇതുവഴി കടന്നു പോയിരുന്നത്.

    തിരുവനന്തപുരം വെമ്പായത്തെ ബാറിൽ മദ്യപസംഘങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടെ പൊള്ളലേറ്റ ഒരാൾ മരിച്ചു - നന്നാട്ടുകാവ് സ്വദേശി അനീഷും മറ്റ് നാല് പേരും ബാറിൽ മദ്യപിച്ചിരിക്കെ വാക്കുതർക്കമുണ്ടായി. തർക്കത്തിനിടെ സംഘത്തിലുണ്ടായിരുന്ന നവാസ് അനീഷിനെ മുഖത്തടിച്ചതോടെ പ്രകോപിതനായ അനീഷ് കന്നാസിൽ പെട്രോൾ കൊണ്ടു വന്ന് അവിടെയുണ്ടായിരുന്നവരുടെ ദേഹത്തേക്ക് ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു

    കുട്ടികൾക്ക് മുലപ്പാൽ കൊടുക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക - വായിൽ പരിശോധിക്കുക: കുഞ്ഞിന്റെ വായ തുറന്ന് പാൽ ഒലിച്ചുപോകുന്നുണ്ടോ അല്ലെങ്കിൽ എന്തെങ്കിലും തടസ്സം പുറത്തേക്ക് വന്നിട്ടുണ്ടോ എന്ന് നോക്കുക. തൊണ്ടയിലേക്ക് വിരലുകൾ ഇട്ട് തപ്പരുത്, ഇത് തടസ്സം കൂടുതൽ ഉള്ളിലേക്ക് പോകാൻ കാരണമാകും

    ലഹരിയെന്ന ഒരു നിശ്ശബ്ദ കൊലയാളി" - ഇതെല്ലാം പലരെയും ലഹരിയുടെ അടിമകളാക്കുന്നു. ലഹരി ഒരിക്കലും ഒരു പ്രശ്നത്തിനുള്ള പരിഹാരമല്ല. അത് പുതിയ പ്രശ്നങ്ങളുടെ തുടക്കമാണ്. ആദ്യം അത് ഒരു ശീലമാകുന്നു. പിന്നീട് അത് ഒരു ആവശ്യമായി മാറുന്നു. അവസാനം അത് മനുഷ്യന്റെ ആരോഗ്യവും കുടുംബവും ജോലിയും പഠനവും വിശ്വാസവും ഭാവിയും തകർക്കുന്നു. ദൈവം മനുഷ്യനെ സൃഷ്ടിച്ചത് അടിമത്തത്തിനല്ല സ്വാതന്ത്ര്യത്തിനാണ്. അതുകൊണ്ടാണ് ബൈബി

    കുടശ്ശനാട് പാണംതുണ്ടിൽ ജോയമ്മ രാജൻ്റെ സംസ്ക്കാരം ശനിയാഴ്ച്ച രാവിലെ - സംസ്‌കാരം: ശനിയാഴ്ച്ച രാവിലെ ഭവനത്തിൽ വച്ച് ശുശ്രൂഷ തുടങ്ങുകയും ഉച്ചക്ക് 12:30 ന് കുടശ്ശനാട് ഐ.പി.സി സഭയുടെ പറന്തലുള്ള

    പാണംതുണ്ടിൽ ജോയമ്മാമ്മയുമായുള്ള ഡോ. സന്തോഷ് പന്തളത്തിൻ്റെ ഓർമ്മക്കുറിപ്പ് - എൻ്റെ ഭാര്യവീടിൻ്റെ എല്ലാ കാര്യങ്ങൾക്കും എല്ലാവിധത്തിലും സഹായമായത് പാണംതുണ്ടിലെ ഞങ്ങുടെ അമ്മാച്ചൻമ്മാരും അവർക്ക് തുണയായി ദൈവം നൽകിയ കൂട്ടാളികളുമാണ് എന്ന് പറയുന്നതിൽ അധിയായ സന്തോഷമുണ്ട്. എല്ലാം ഓർമ്മയുടെ പുസ്തകത്തിൽ സൂക്ഷിക്കുന്നു. ഞങ്ങളെ വിട്ട് വിശ്രമത്തിലേക്ക് പോയ രാജച്ചായൻ, തമ്പിച്ചായൻ എന്നിവരെ ഇവിടെ സ്മരിക്കുന്നു. ജോയമ്മാമ്മയെ മിക്കപ്പോഴും ഫോണിലും നേരിട്ടും സംസാരിക്കാറുണ്ട് ഒപ്പം വിളിക്കാറുമുണ്ടായിരുന്നു. ഞങ്ങൾ കുടുംബമായി സുവിശേഷ വേലക്ക് ഇറങ്ങിയപ്പോൾ കുറച്ചു കൂടെ ഞങ്ങളോട് താല്പര്യം കൂടിയിട്ടുണ്ടായിരുന്നുവെന്ന് ഞങ്ങൾക്ക്