ക്രിസ്തുവിന്റെ മഹാബലി

മാനവരാശിയുടെ മുഴുവനും രക്ഷയ്ക്കായി വീണ്ടെടുപ്പുവിലയായ് പിതാവിന്റെ ഇഷ്ടനിവർത്തീകരണത്തിനായ്  സ്വയം ഒരു മഹാബലി ആകുവാൻ ഏൽപ്പിച്ചു കൊടുത്ത പുത്രനാം ക്രിസ്തു. ഈ മഹാബലി പണ്ട് കേരളം ഭരിച്ചിരുന്നുവെന്നു പുരാണ ഐതീഹങ്ങളിൽ പറയപ്പെടുന്ന പ്രജാതല്പരനും, ദാനശീലനും, ദേവന്മാർക്കുപോലും അസൂയ ഉണ്ടാക്കുംവിധം ഭരണം നടത്തിയ അവർമൂലം പാതാളത്തിലേക്കു ചവിട്ടി താഴ്ത്തപ്പെട്ട വര്ഷത്തിലൊരിക്കൻ പ്രജകളെ കാണാൻ വരുന്നെന്നു പറയപ്പെടുന്ന മഹാബലിയല്ല ഈ മഹാബലി. ഓണം ഇദ്ദേഹത്തിന്റെ വരവിനെ സ്വാഗതം ചെയുന്ന ഓർമ്മപുതുക്കലിന്റെ ഭാഗമായി നടത്തപ്പെടുന്ന ആഘോഷമാണല്ലോ. മാനവിക സമത്വത്തിനും, സ്നേഹത്തിനും സാഹോദര്യത്തിനും പൈതൃകമായ ലഭിച്ച ആഘോഷങ്ങൾ ആഘോഷിക്കപ്പെടണം, ഈ ലോകജീവിതത്തിന്റെ വിശുദ്ധ സംസ്കാരത്തെ ഊട്ടിയുറപ്പിക്കുവാൻ അത് സഹായിക്കും ഒപ്പം അത് ദൈവീകസ്നേഹത്തിൽ അധിഷ്ഠിതമാകുന്നതിനോടൊപ്പം പരസ്പര വിശ്വാസത്തിലും, പ്രത്യാശയിലും നിലനിൽക്കുന്നത് കൂടിയായിരിക്കണം.

ജാതിമതവർഗവര്ണസംസ്കാര വ്യത്യാസമില്ലാത്ത നാനാത്വത്തിലുള്ള ഏകത്വം. എല്ലാത്തിനും ആരോഗ്യകരമായി ഉൾക്കൊള്ളുകയും, സ്നേഹത്തിന്റെ പരിജ്ഞാനത്തിൽ തിരുത്തുകയും പ്രോത്സാഹിപ്പിച്ചു ചേർത്ത് വീഴാതെ നിർത്തുകയും ചെയ്യണം. കാലഘട്ടത്തിനനുസരണമായ മാറ്റം അനിവാര്യമാണ് പക്ഷെ അത് നമ്മുടെ വിശുദ്ധ സംസ്കാരത്തിന് കോട്ടം തട്ടുന്നതാകരുതു അഥവാ അതിൽ അശുദ്ധി പാടില്ല. ദൈവവ്യവസ്ഥകളുടെ തോട്ടത്തിനു പുറത്തു പോകാൻ പാടില്ല, പ്രമാണലംഘനത്തിനു വഴിതെളിക്കുന്ന ഒരു വശീകരണ വിഷസംസ്കാരവും തോട്ടത്തിനുള്ളിലോ തോട്ടത്തിന്റെ കവാടത്തിൽ പോലുമോ കാണാൻ പാടില്ല. വർഷത്തിലൊരിക്കൻ സ്മരണപുതുക്കലിന് ആചാരാനുഷ്ടാനത്തിന്റെ ഭാഗമാകുന്ന ആഘോഷമല്ല ക്രിസ്തുവിന്റെ മഹാബലി. എന്നും ഈ ത്യാഗബലിയുടെ പുതുക്കത്തിൽ, ശുദ്ധീകരണത്തോടെ, സാക്ഷ്യത്തോടെ ജീവിക്കണം.


ആദാമ്യ പാപത്തിൽ ജനിച്ചു മരിച്ചു ജീവിക്കുന്ന മാനവരാശിയെ മുഴുവൻ രക്ഷിക്കാൻ ഭൂമിയിൽ കന്യകയിൽ ജനിച്ചു ഒരിക്കലായ് സകലവിധ മാനസിക ശാരീരിക പീഡകളും സഹിച്ചു, നിന്ദയുടെയും ശാപത്തിന്റെയും അടയാളമായ കുരിശിൽ തൂങ്ങി മരിച്ചു അടക്കപ്പെട്ടു ഒരിക്കലായ് നമുക്കുവേണ്ടി ഉയിർത്തെഴുന്നേറ്റു പാതാള ശക്തികൾക്ക് കീഴെ ബന്ധിക്കപ്പെട്ടു കിടന്നവരെ കൂടി മോചിപ്പിച്ചു ഇന്ന് പിതാവിന്റെ വലതുഭാഗത്തിരുന്നു നമുക്കുവേണ്ടി പക്ഷവാദം പറഞ്ഞുകൊണ്ടിരിക്കുന്ന അറുക്കപ്പെട്ട മഹാബലിയായ ക്രിസ്തുവെന്ന പെസഹകുഞ്ഞാട്‌. ഇവിടെ നമ്മളെ ഓരോരുത്തരെയും വിടുവിക്കുവാൻ പാപപരിഹാരബലിക്കായ്‌ പുരോഹിതൻ ദൈവത്തിനു ബലികഴിക്കുന്ന ബലിവസ്തുവായ ഊനമില്ലാത്ത കുഞ്ഞാടും മഹാപുരോഹിതനും ക്രിസ്തു തന്നെ. ശ്രുശൂഷകനും ബലിവസ്തുവും ഒരാൾ തന്നെ.

യാഗപീഠത്തിന്റെ കൊമ്പുകളോളം തന്നെ തന്നെ ചേർത്തുകെട്ടി പിതാവിന്റെ ഇഷ്ടത്തിനായ് ദേഹം ദേഹി ആത്മാവിനെ ഏല്പിച്ചുകൊടുത്ത മഹാബലി. ഉത്പത്തിയിൽ അബ്രഹാമിന് നേരിട്ട പരീക്ഷാദിനങ്ങളിലെ മൂന്നാം ദിനാന്ത്യത്തിൽ ദൈവപ്രസാദമുണ്ടായ അതിമഹത്തായ വിശ്വാസ ബലിയർപ്പണത്തിലേക്കു ഹൃദയം തിരിക്കാം.

തീയും വിറകും ഉണ്ട് ഹോമയാഗത്തിനുള്ള ആട്ടിൻകുട്ടിയെവിടെ എന്ന് ചോദിച്ച മകൻ ഇസഹാക്കിനോട് "യഹോവ കരുതിക്കൊള്ളും" എന്ന് അബ്രഹാം ഉത്തരം പറഞ്ഞു. ചുമക്കുവാൻ പറഞ്ഞു അപ്പൻ ചുമലിൽ വച്ചുകൊടുത്ത വിറകുമായ് അപ്പനോട് ചേർന്ന് നടന്നു, ഇരുവരും ഒരുമിച്ചു നടന്നു. ദൈവം കല്പിച്ച സ്ഥലത്തു എത്തിയപ്പോൾ അബ്രഹാം യാഗപീഠം പണിതു അതിന്മേൽ വിറകു അടുക്കി താൻ ജീവന് തുല്യം സ്നേഹിക്കുന്ന തന്റെ ഏകജാതൻ, ദൈവം തന്നെ തന്ന വാഗ്ദത്തസന്തതിയായ മകൻ ഇസഹാക്കിനെ ബന്ധിച്ചു യാഗപീഠത്തിൽ വിറകിന്മീതെ കിടത്തി. യഹോവെക്കു ആരാധന അഥവാ യാഗം നടത്താനായി മോറിയാമലയിലേക്കു പിതാവാം അബ്രഹാമിനോടൊപ്പം ഒരു മടിയും കൂടാതെ പുറപ്പെട്ട മകൻ. ബലിമൃഗത്തോടൊപ്പം കത്തിക്കരിഞ്ഞു ചാമ്പലാകാനുള്ള പാപത്തിന്റെയും ശാപത്തിന്റെയും വിറകു ചുമലിൽ വച്ച് കൊടുത്തപ്പോൾ അത് ചുമക്കാൻ മടികാണിച്ചില്ല, അപ്പൻ പണിത യാഗപീഠത്തിൽ വിറകു അടുക്കികഴിഞ്ഞിട്ടും ബലിയർപ്പണത്തിനുള്ള ആട്ടിൻകുട്ടിയെ കാണാതിരുന്നിട്ടും അവൻ ചലിച്ചില്ല, ഓടിപ്പോയില്ല. അപ്പൻവന്നു കൈകൾ ബന്ധിച്ചപ്പോഴും ഒന്നും മിണ്ടാതെ കുതറിമാറാതെ യാഗപീഠത്തിനു മുകളിൽ അടുക്കിയ വിറകിനുമീതെ അറുക്കാൻ പിതാവ് കത്തിയെടുത്തു ഉയർത്തിയപ്പോഴും പിതാവിന്റെ ഇഷ്ട്ടം നിവർത്തിയാകുവാൻ താൻ ഏല്പിച്ചു കൊടുത്തു. ആ സമയം സ്വർഗം ഇടപെട്ടു, പ്രതികരിച്ചു. 

സ്വയം യാഗമാകുവാൻ, ഭൂമിയിലെ മാനവരാശിയുടെ രക്ഷാകര പദ്ധതിക്കായുള്ള പിതാവിന്റെ ഇഷ്ടം നിറവേറ്റുവാൻ ആ മഹാ ഹോമയാഗബലി നടത്തുവാൻ തന്നെ താൻ ഏല്പിച്ചു കൊടുത്ത ക്രിസ്തുവിന്റെ നിഴലാണ് ഈ ഇസഹാക്ക്. തനിക്കു ഏറ്റം പ്രിയപ്പെട്ട തന്റെ ഏകജാതനെ ബലിയർപ്പിക്കണം എന്ന് ദൈവം പറഞ്ഞപ്പോൾ താനും തനിക്കുള്ളത് മുഴുവനും അതിന്റെ ഉടമ ദൈവമാണെന്നുള്ള വിശ്വാസവും ആ ദൈവത്തോടുള്ള ഭയഭക്തി ബഹുമാനവുമാണ് തന്റെ അനുസരണത്തിലൂടെ ആ സമർപ്പണ ബലിയിലൂടെ നമുക്ക് കാണാൻ കഴിയുന്നതും നാം അനുകരിക്കേണ്ടതുമായ കാര്യം. രക്തം ചൊരിയാതെ വിശ്വാസത്തിന്റെ അക്ഷരീകമായ വചനാനുസരണം പ്രവർത്തിയിലൂടെ യാഗം നടത്തി ദൈവത്തെ പ്രസാദിപ്പിച്ചു അഥവാ ബലി നടത്തി. കാലഘട്ടങ്ങൾക്കിപ്പുറം അബ്രഹാമിന്റെ സന്തതി പര്നമ്പരകളുടെ അവകാശികളായി ജനിക്കാനിക്കാനിരുന്ന എനിക്കും വേണ്ടി ആ മഹാബലി നടത്തുവാൻ എന്നേക്കും പുരോഹിതനായി വീണ്ടും പക്ഷവാദത്തിന്റെ ശബ്ദവും തേങ്ങലും നീറ്റലുമുള്ള അഭയ യാചന കഴിക്കുവാനുമായി സ്വർഗത്തിൽ എന്നേക്കും സ്ഥിരമായ ഒരു മഹാ പുരോഹിത ബലിയാകുവാൻ യേശു സ്വയം ഏല്പിച്ചു കൊടുത്തു.


വർഷത്തിൽ ഒരിക്കൽ വരുവാനായിട്ടല്ല, എപ്പോഴും ആത്മാവിൽ കൂടെയിരിക്കുന്ന, ഓരോ നിമിഷങ്ങളിലും ക്ഷേമാന്വേഷണം നടത്തുന്ന പ്രജാതല്പരനും, ത്യാഗവാനും, നിത്യസ്നേഹവും, കൃപനിറഞ്ഞവനുമായ മഹാബലിയായ രാജാവ്. സ്വർഗത്തിൽ സ്ഥിരമായിരിക്കുന്നവനും, അവനിരിക്കുന്നിടത്തു നാമും ഇരിക്കണമെന്നാഗ്രഹിച്ചു നമ്മുടെ സ്വസ്ഥതയുടെ പ്രവേശനത്തിനായി, പിതാവിന്, സകലത്തിന്റെയും പരിപാലകന് ഉറക്കവും മയക്കവും കൊടുക്കാതെ നമുക്കായി രാവും പകലും പിതാവിനോട് പക്ഷവാദം ചെയ്തുകൊണ്ട് അവനിരിക്കുന്നു. കാലസമ്പൂർണതയിൽ ക്രിസ്തുവിൽ, ഈ മഹാബലിയിൽ നാം ഒന്നായിച്ചേരാനുള്ള സമയം അതിവിദൂരമല്ല. 

മഹാബലിക്കു സാദൃശ്യമുള്ള രൂപത്തിൽ ഒരുപാടു അവതാരങ്ങൾ അഥവാ ബർയേശു മാർ അത്ഭുതങ്ങളും അടയാളങ്ങളും കാട്ടി മറ്റൊരു ക്രിസ്തുവും മറ്റൊരു സുവിശേഷവുമായി നമ്മെ വീണ്ടും തെറ്റിച്ചു മനസിനും കണ്ണിനും കുളിർമപകർന്നു വശീകരിച്ചു പാതാളഗോപുരങ്ങളുടെ വിശാലവഴിയിലൂടെ അകത്തേക്ക് കൊണ്ടുപോയി വീഴിക്കാതിരിക്കാൻ സൂക്ഷിച്ചു കൊള്ളുവിൻ. ഒരിക്കൽ ആർക്കും രക്ഷിക്കാൻ കഴിയാതിരുന്ന അവസ്ഥയിൽ നിന്ന് തന്റെ വീണ്ടെടുപ്പ് വിലയുടെ "മഹാബലിയാൽ" രക്ഷിച്ചതോർത്തുകൊള്ളുക. വീണ്ടും പാതാളാനുകത്തിൽ കുടുങ്ങാതെ സൂക്ഷിപ്പിൻ ഇനിയൊരു ബലിയും ബാക്കിയില്ല, സകലതും നിവിർത്തിയാകുകയും പൂർത്തീകരിക്കുകയും ചെയ്തിരിക്കുന്നു.


നമ്മുടെ അവകാശത്തിന്റെ അളവുനൂൽ വീണ സ്വർഗീയ സീയോനിൽ നമ്മെ കൊണ്ട് പോകുവാൻ പാതാളത്തിൽ നിന്നല്ല സ്വർഗത്തിൽ നിന്നുതന്നെ നമ്മുടെ മഹാബലിയായ യേശുക്രിസ്തു കോടാനുകോടി ദൂദഗണങ്ങളുമായ് വരുവാൻ സമയമായി. കള്ളവും ചതിയും പട്ടിണിയും രോഗവുമില്ലാത്ത എല്ലാവരും ഒരുപോലെ സംരക്ഷിക്കപ്പെടുന്ന സ്നേഹത്തിന്റെയും സമാധാനത്തിൻറെയും സന്തോഷത്തിന്റെയും പൂർണതയുള്ള പിതാവാം ദൈവത്തിന്റെ രാജ്യത്തിലേക്ക് കൊണ്ടുപോകുവാൻ വരുന്നു. പാതാളശക്തികൾക്കു കീഴ്‌പെടാതെ, ഈ ഭൂമിയിലെ കൊട്ടും കുരവയും വർണ്ണശബളവുമായ കാഴ്ചകൾ കണ്ടും കേട്ടും തിന്നും കുടിച്ചും മയങ്ങി വീണുപോകാതെ, ഇവയെ ഒക്കെയും മറികടക്കുന്ന ഉയരത്തിലെ വെണ്മയും ചുവപ്പും കലർന്ന സൗന്ദര്യ പൂര്ണതയോടെ വാനദൂദഗണങ്ങൾ എതിരേറ്റു കൊണ്ടുവരുന്ന കാന്തനേയും ആ വിശുദ്ധ കാഹള ധ്വനിയെയും കാതോർക്കുക, കണ്ണും ചെവിയും ഹൃദയവും ഉയർന്നു തന്നെ ഇരിക്കുന്ന കാന്തക്കു അത് കാണാനും കേൾക്കാനും ആ സാന്നിദ്ധ്യം രുചിക്കാനും കഴിയും. നമുക്കുവേണ്ടി മഹാബലിയായ നമ്മുടെ കാന്തൻ വരാറായി നമുക്കൊരുങ്ങാം, മറ്റുള്ളവരെ ഒരുക്കാം ഈ മഹാബലിക്കായ്‌ കാത്തിരിക്കാം.


കാൽവരിയിൽ അറുക്കപ്പെട്ട കുഞ്ഞാടിന്റെ ബലിരക്തത്താൽ വിരിഞ്ഞു പന്തലിച്ചു നിൽക്കുന്ന രക്തവർണ്ണ ഭംഗിയും സുഗന്ധവുമുള്ള ഷാരോണിൻ   പനിനീർപുഷ്പങ്ങൾ കൊണ്ട് ആത്മീയ പൂക്കളമുണ്ടാക്കി സ്തോത്രത്തിന്റെയും സ്തുതികളുടെയും കൊട്ടും കുരവയും തമ്പേറിന്റെ നാദവുമായ് നമ്മുടെ മഹാബലിയായ ക്രിസ്തുവിനെ വരവേൽക്കാം! അത് ഉചിതവും ന്യായവും യോഗ്യവുമല്ലോ.


RELATED STORIES

  • മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് - കടലാക്രമണ സാധ്യത നിലനിൽക്കുന്നതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറിത്താമസിക്കേണ്ടതാണ്. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഈ സമയത്ത് പൂർണ്ണമായും ഒഴിവാക്കണം. തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ യാനങ്ങൾ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും

    ഗൂഗിള്‍ മാപ്പ് പണികൊടുത്തു : നടൻ മമ്മൂട്ടിക്ക് ആരാധകന്‍ വഴികാട്ടിയായി - മമ്മൂട്ടി കമ്പനി നിര്‍മിച്ച് നിധീഷ് സഹദേവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള മടക്കയാത്രയിലായിരുന്നു സംഭവം. ഡ്രൈവര്‍ ഉണ്ണി, ജോര്‍ജ്, രമേഷ് പിഷാരടി, ആന്റോ ജോസഫ് എന്നിവരും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു.

    എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ നേതാവ് ഉള്‍പ്പടെ മൂന്ന് യുവാക്കള്‍ പിടിയിലായി - ആഗസ്റ്റ് 14ന് പുലര്‍ച്ചെ കൊട്ടാരക്കര കെഎസ്ആര്‍ടിസി. ബസ് സ്റ്റാന്‍ഡിന് സമീപം നടത്തിയ പരിശോധനയിലാണ് 143.872 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. ഓണവിപണി ലക്ഷ്യമിട്ടാണ് ബാംഗ്ലൂരില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും ശേഖരിച്ച എംഡിഎംഎ കൊണ്ടുവന്നതെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു. കൊല്ലം റൂറല്‍ ഡാന്‍സാഫ് ടീമും കൊട്ടാരക്കര പോലീസ് സ്റ്റേഷന്‍ എസ് എച്ച്ഒ ജിജുകുമാര്‍, എസ്‌ഐ മാരായ ഹേമന്ദ് മോഹന്‍, സജീവ്, മുജീബ് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.

    കേരളത്തിന് വന്ദേ ഭാരത് സ്ലീപ്പര്‍ അനുവദിക്കുമെന്ന് റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് - കേരളത്തിന് വന്ദേ ഭാരത് സ്ലീപ്പര്‍ അനുവദിക്കുമെന്ന് റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് ഉറപ്പ് നല്കിയതായി ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി. കെ. കൃഷ്ണദാസും സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണിയും വാർത്താസമ്മേളനത്തിൽ അറിയിച്ചു

    മാധ്യമങ്ങളെ വെല്ലുവിളിച്ച് റിപ്പോര്‍ട്ടര്‍ ടി.വി - അര്‍ജന്റീന ഫുട്ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ മാധ്യമങ്ങളെ വെല്ലുവിളിച്ച് റിപ്പോര്‍ട്ടര്‍ ടി.വി !!

    വ്യാജ വെളിച്ചെണ്ണ ഒഴുക്ക് ; തമിഴ്നാട് മാഫിയ സജീവം - ലിറ്ററിന് 240 മുതല്‍ 280 രൂപ വരെ നിരക്കില്‍ വെളിച്ചെണ്ണ വ്യാപാരികള്‍ക്ക് ലഭിക്കും. ആകര്‍ഷകമായ കേരളീയ പേരുകളിലുള്ള പൗച്ചുകളില്‍ വെളിച്ചെണ്ണ ആവശ്യപ്പെടുന്ന സ്ഥലത്ത് ഇവര്‍ എത്തിച്ചുനല്‍കുകയാണ് ചെയ്യുന്നത്. ഈ അനധികൃത കച്ചവടത്തിന് വഴിയൊരുക്കുന്നതില്‍ പ്രധാനം രാജ്യത്തേക്കുള്ള തേങ്ങാപ്പിണ്ണാക്കിന്റെ അനിയന്ത്രിതമായ ഇറക്കുമതിയാണ്

    മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകൾ ഇന്ന് പ്രഖ്യാപിക്കില്ല - ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ചയെന്നാണ് കണ്ടെത്തൽ. മാർച്ച് മാസത്തിൽ പൊലീസ് ആസ്ഥാനത്തു നിന്നും മെഡലുകൾക്ക് അർഹരായവരുടെ പട്ടിക കൈമാറിയിരുന്നു. പട്ടികയിൽ പരിശോധന പൂർത്തിയായില്ല. പട്ടികയിൽ പരാതി വന്നതോടെ മടക്കി അയച്ചുവെന്നും പിന്നീട്

    ആകാശത്ത് ഓണമുണ്ണാന്‍ അവസരമൊരുക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ് - ശനിയാഴ്ച മുതല്‍ ഈ മാസം അവസാനം വരെ കേരളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവര്‍ക്ക് യാത്രയുടെ 18 മണിക്കൂര്‍ മുന്‍പ് വരെ ബുക്ക് ചെയ്ത് ഓണസദ്യ കഴിക്കാം. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റിലും മൊബൈല്‍ ആപ്പിലും ഇതിനായി സൗകര്യമുണ്ട്.

    തുമ്പമൺ കൊച്ചുപാറയിൽ റ്റി.റ്റി തോമസ് (ജോയ് കൊച്ചുപാറയിൽ, 86) നിര്യാതനായി - ഭാര്യ : കൊട്ടാരക്കര കിഴക്കെത്തെരുവ് കുറെക്കാർ പിണറുവിള പൂംതോട്ടത്തിൽ പുത്തൻവീട്ടിൽ പരേതയായ ശ്രീമതി അന്നമ്മ തോമസ് (ലീലാമ്മ). മക്കൾ : ഡോ. അനിൽ ജോയ് തോമസ് (മിനിസ്ട്രി ഓഫ് ഹെൽത്ത്‌, കുവൈറ്റ്‌), ആൻസി തോമസ് (എമിരേറ്റ്സ് എയർലൈൻസ്, ദുബായ്). മരുമക്കൾ : ഡോ. സൂസൻ മലയിൽ ജോസഫ്

    പാക് സൗന്ദര്യവർധക ക്രീമുകളിൽ അനുവദനീയ പരിധിയേക്കാൾ ആയിരക്കണക്കിന് മടങ്ങ് വിഷാംശം - ഇവ ഉല്‍പ്പാദിപ്പിക്കുകയും അനധികൃതമായി എത്തിച്ചു വിതരണം ചെയ്യുകയും ചെയ്തവര്‍ക്കെതിരെ ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് ആക്ട് പ്രകാരം കടുത്ത നിയമനടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.

    വീട്ടിൽ കയറി വെട്ടിപ്പരുക്കേൽപ്പിച്ച ഹരിപ്പാട് സ്വദേശി കസ്റ്റഡിയിൽ - കഴിഞ്ഞ രാത്രി പത്ത് മണിയോടെയായിരുന്നു ക്രൂരമായ ആക്രമണം നടന്നത്. വീട്ടുമുറ്റത്ത് ഫോണില്‍ സംസാരിച്ചുകൊണ്ട് നില്‍ക്കുകയായിരുന്ന ശബാനയെ തേടി ശരത് കൃഷ്ണന്‍ എത്തുകയും, പെട്ടെന്ന് തന്നെ ആയുധമെടുത്ത് വെട്ടിപ്പരുക്കേല്‍പ്പിക്കുകയുമായിരുന്നു. ആക്രമണത്തിന് ശേഷം ഇയാള്‍ സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. വെട്ടേറ്റ് ചോരവാര്‍ന്ന് വീണ ശബാനയുടെ നിലവിളി കേട്ടെത്തിയ വീട്ടുകാരും അയല്‍വാസികളും ചേര്‍ന്നാണ് ഉടനടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

    സുകുമാരൻ നായർക്കെതിരെ ഗണേഷ് കുമാറിന്റെ തുറന്നടിച്ചുള്ള വിമർശനം - എന്നെക്കൊണ്ട് കൂടുതൽ വാ തുറപ്പിക്കാതിരിക്കുന്നതാണ് അദ്ദേഹത്തിന് നല്ലത്,” കെ ബി ഗണേഷ് കുമാർ മുന്നറിയിപ്പ് നൽകി. നിർണ്ണായക രേഖകൾ കൈവശമുണ്ട് എന്നും, എൻ.എസ്.എസിനെ തകർക്കാൻ താൻ ഒരിക്കലും ശ്രമിക്കില്ലെന്നും ഗണേഷ് കുമാർ വ്യക്തമാക്കി. സുകുമാരൻ നായർക്കെതിരെ കേസ് കൊടുക്കാൻ താൻ ഇല്ലെന്നും ബദൽ സംഘടന രൂപീകരിക്കില്ലെന്നും പോരാട്ടത്തിൽ ഒപ്പമുണ്ടാകുമെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.

    രാജ്യത്ത് സ്മാർട്ട് വൈദ്യുതി മീറ്റർ പദ്ധതി അതിവേഗത്തിലാക്കാൻ കേന്ദ്രം - സംസ്ഥാനങ്ങളിൽ വൈദ്യുതി കുടിശ്ശിക കുറയ്ക്കാനും സാമ്പത്തിക ചോർച്ച തടയാനും ഇത്തരം പരിഷ്കാരങ്ങൾ ആവശ്യമാണ്. വ്യവസായ ആവശ്യങ്ങൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും സ്മാർട്ട് മീറ്ററുകൾ മുൻഗണനാടിസ്ഥാനത്തിൽ സ്ഥാപിക്കാൻ ഭരണകൂടം ആവശ്യപ്പെടുന്നുണ്ട്. വരും മാസങ്ങളിൽ കൂടുതൽ കടുത്ത നടപടികളിലേക്ക് കേന്ദ്ര ഗവൺമെന്റ് കടന്നേക്കാം.

    ചപ്പാത്തിക്ക് മാവ് കുഴയ്ക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങി മരണത്തിന് കീഴടങ്ങി - ചപ്പാത്തിക്ക് മാവ് കുഴയ്ക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന റെജിമോൾ (52) ഒടുവിൽ മരണത്തിന് കീഴടങ്ങി. വർഷങ്ങൾക്ക് മുമ്പ് ഭർത്താവ് ഒരു വാഹനാപകടത്തിൽ മരിച്ചതാണ്. ആ തളർച്ചയിൽ നിന്നും മക്കളെ നല്ല നിലയിൽ പഠിപ്പിക്കാനും വളർത്താനുമായി ഈ അമ്മ പോരാടുകയായിരുന്നു. വീടിനടുത്തുള്ള 'സ്റ്റാർ ഹാഫ്കുക്ക്ഡ്' എന്ന ചപ്പാത്തിക്കടയായിരുന്നു ആ കുടുംബത്തിന്റെ ജീവനോപാധി. കഴിഞ്ഞ ശനിയാഴ്ച രാവിലെ മാവ് കുഴയ്ക്കുന്നതിനിടയിലാണ് റെജിമോളുടെ കൈ അബദ്ധത്തിൽ യന്ത്രത്തിനുള്ളിൽ കുടുങ്ങിയത്. ഏറെ നേരം കഴിഞ്ഞിട്ടും

    ഹോട്ടല്‍ വൈഫൈ ശൃംഖലകള്‍ കേന്ദ്രീകരിച്ച് വ്യാപകമായ സൈബര്‍ ആക്രമണം - കൂടാതെ, സിസ്റ്റം ഒപ്റ്റിമൈസേഷന്‍ ടൂളുകള്‍ , നെറ്റ്വര്‍ക്ക് ഡയഗ്നോസ്റ്റിക് ടൂളുകള്‍ , ബ്രൗസര്‍ അപ്‌ഡേറ്റുകള്‍ , പിഡിഎഫ് വ്യൂവര്‍ ഇന്‍സ്റ്റാളറുകള്‍ എന്നിവയുടെ പേരിലും വ്യാജ പോപ്പ്-അപ്പ് സന്ദേശങ്ങള്‍ ഉപയോക്താക്കളുടെ മുന്നില്‍ തെളിയാം. പൊതു വൈഫൈ ശൃംഖലകള്‍ ഉപയോഗിക്കുമ്പോള്‍ കടുത്ത ജാഗ്രത പാലിക്കണമെന്ന് മൈക്രോസോഫ്റ്റ് നിര്‍ദ്ദേശിക്കുന്നു. ഹോട്ടലുകളിലെയും മറ്റും വൈഫൈക്ക് പകരം സ്വന്തം ഫോണിലെ സെല്ലുലാര്‍ ഹോട്ട്‌സ്‌പോട്ടുകള്‍ ഉപയോഗിക്കുന്നതാണ് സുരക്ഷിതം. ലോഗിന്‍ ചെയ്യുന്ന വേളയില്‍ പോപ്പ്-അപ്പ് സന്ദേശങ്ങളിലൂടെ ലഭിക്കുന്ന ഒരു സോഫ്‌റ്റ്വെയര്‍ അപ്‌ഡേറ്റും ഡൗണ്‍ലോഡ്

    സമൂഹമാധ്യമങ്ങളിൽ അതിക്രമങ്ങളും അഭ്യാസങ്ങളും പ്രചരിപ്പിക്കുന്നവർ ജാഗ്രതൈ - അർജുൻ ആയങ്കിയെ പിടിക്കാൻ പൊലീസ് കറങ്ങിയിട്ടൊന്നുമില്ലെന്നും അവൻ തന്നെയാണ് പേടിച്ച് പല ദിക്കിലേക്ക് ഓടി ഒളിച്ചതെന്നും എഡിജിപി പി. വിജയൻ : സമൂഹമാധ്യമങ്ങളിൽ അതിക്രമങ്ങളും അഭ്യാസങ്ങളും പ്രചരിപ്പിക്കുന്നവർ ജാഗ്രതൈ ; കമന്റും ലൈക്കും ഇട്ടവർക്കുള്ള പണി പുറകെ

    ഉമ്മന്‍ ചാണ്ടി സ്മാരക കര്‍ഷക അവാര്‍ഡ് പദ്മശ്രീ ചെറുവയല്‍ രാമന് - പദ്മശ്രീ കെ. വിശ്വനാഥന്‍ (മിത്രാനികേതന്‍) മെമ്മോറിയല്‍ നെല്‍ക്കതിര്‍ അവാര്‍ഡ് നെന്മേനി നെല്‍ ഉത്പാദക പാടശേഖര സമിതി, മികച്ച ജൈവ കര്‍ഷകനായി ഷാജഹാന്‍ വി.വൈ. അര്‍ഹനായി. മികച്ച യുവകര്‍ഷകന്‍ ഹാഷിഖ്. കെ, ഹൈടെക് കര്‍ഷകന്‍ പുഷ്പഹാസ്. പി, കര്‍ഷകജ്യോതി കിഷോര്‍. വി,

    ഷഫീക്ക് ആനപ്പാറ നിര്യാതനായി - പോലീസ് സ്റ്റേഷനിൽ സിവിൽ പോലീസ് ഓഫീസറായി സേവനമനുഷ്ഠിച്ചുവന്നിരുന്ന ഷഫീക്ക് ആനപ്പാറ നിര്യാതനായി. മുൻ തണ്ണിത്തോട് സബ് ഇൻസ്പെക്ടർ(എസ്.ഐ) ഷെരീഫിൻ്റെ മകനാണ് പരേതൻ.

    ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി - ട്രെയിനിനു മുന്നിലേക്ക് ഓടിക്കയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. വിവരമറിഞ്ഞ് ചെങ്ങന്നൂർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. രജനിയാണ് പരേതന്റെ ഭാര്യ. ഡോ. മേഘ, മിഥുന എന്നിവർ മക്കളാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

    കോന്നി ആനത്താവളത്തില്‍ പാപ്പാനെ ആന കുത്തിക്കൊന്നു - ആന തുമ്പിക്കൈ കൊണ്ട് പാപ്പാനെ അടിക്കുകയായിരുന്നു. ആക്രമണത്തില്‍ പാപ്പന്റെ തലയ്ക്ക് അടിയേറ്റ് നിലത്ത് വീഴുകയായിരുന്നു. സംഭവം നടന്നയുടനെ അദ്ദേഹത്തെ കോന്നി താലൂക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.