ക്രിസ്തുവിന്റെ മഹാബലി

മാനവരാശിയുടെ മുഴുവനും രക്ഷയ്ക്കായി വീണ്ടെടുപ്പുവിലയായ് പിതാവിന്റെ ഇഷ്ടനിവർത്തീകരണത്തിനായ്  സ്വയം ഒരു മഹാബലി ആകുവാൻ ഏൽപ്പിച്ചു കൊടുത്ത പുത്രനാം ക്രിസ്തു. ഈ മഹാബലി പണ്ട് കേരളം ഭരിച്ചിരുന്നുവെന്നു പുരാണ ഐതീഹങ്ങളിൽ പറയപ്പെടുന്ന പ്രജാതല്പരനും, ദാനശീലനും, ദേവന്മാർക്കുപോലും അസൂയ ഉണ്ടാക്കുംവിധം ഭരണം നടത്തിയ അവർമൂലം പാതാളത്തിലേക്കു ചവിട്ടി താഴ്ത്തപ്പെട്ട വര്ഷത്തിലൊരിക്കൻ പ്രജകളെ കാണാൻ വരുന്നെന്നു പറയപ്പെടുന്ന മഹാബലിയല്ല ഈ മഹാബലി. ഓണം ഇദ്ദേഹത്തിന്റെ വരവിനെ സ്വാഗതം ചെയുന്ന ഓർമ്മപുതുക്കലിന്റെ ഭാഗമായി നടത്തപ്പെടുന്ന ആഘോഷമാണല്ലോ. മാനവിക സമത്വത്തിനും, സ്നേഹത്തിനും സാഹോദര്യത്തിനും പൈതൃകമായ ലഭിച്ച ആഘോഷങ്ങൾ ആഘോഷിക്കപ്പെടണം, ഈ ലോകജീവിതത്തിന്റെ വിശുദ്ധ സംസ്കാരത്തെ ഊട്ടിയുറപ്പിക്കുവാൻ അത് സഹായിക്കും ഒപ്പം അത് ദൈവീകസ്നേഹത്തിൽ അധിഷ്ഠിതമാകുന്നതിനോടൊപ്പം പരസ്പര വിശ്വാസത്തിലും, പ്രത്യാശയിലും നിലനിൽക്കുന്നത് കൂടിയായിരിക്കണം.

ജാതിമതവർഗവര്ണസംസ്കാര വ്യത്യാസമില്ലാത്ത നാനാത്വത്തിലുള്ള ഏകത്വം. എല്ലാത്തിനും ആരോഗ്യകരമായി ഉൾക്കൊള്ളുകയും, സ്നേഹത്തിന്റെ പരിജ്ഞാനത്തിൽ തിരുത്തുകയും പ്രോത്സാഹിപ്പിച്ചു ചേർത്ത് വീഴാതെ നിർത്തുകയും ചെയ്യണം. കാലഘട്ടത്തിനനുസരണമായ മാറ്റം അനിവാര്യമാണ് പക്ഷെ അത് നമ്മുടെ വിശുദ്ധ സംസ്കാരത്തിന് കോട്ടം തട്ടുന്നതാകരുതു അഥവാ അതിൽ അശുദ്ധി പാടില്ല. ദൈവവ്യവസ്ഥകളുടെ തോട്ടത്തിനു പുറത്തു പോകാൻ പാടില്ല, പ്രമാണലംഘനത്തിനു വഴിതെളിക്കുന്ന ഒരു വശീകരണ വിഷസംസ്കാരവും തോട്ടത്തിനുള്ളിലോ തോട്ടത്തിന്റെ കവാടത്തിൽ പോലുമോ കാണാൻ പാടില്ല. വർഷത്തിലൊരിക്കൻ സ്മരണപുതുക്കലിന് ആചാരാനുഷ്ടാനത്തിന്റെ ഭാഗമാകുന്ന ആഘോഷമല്ല ക്രിസ്തുവിന്റെ മഹാബലി. എന്നും ഈ ത്യാഗബലിയുടെ പുതുക്കത്തിൽ, ശുദ്ധീകരണത്തോടെ, സാക്ഷ്യത്തോടെ ജീവിക്കണം.


ആദാമ്യ പാപത്തിൽ ജനിച്ചു മരിച്ചു ജീവിക്കുന്ന മാനവരാശിയെ മുഴുവൻ രക്ഷിക്കാൻ ഭൂമിയിൽ കന്യകയിൽ ജനിച്ചു ഒരിക്കലായ് സകലവിധ മാനസിക ശാരീരിക പീഡകളും സഹിച്ചു, നിന്ദയുടെയും ശാപത്തിന്റെയും അടയാളമായ കുരിശിൽ തൂങ്ങി മരിച്ചു അടക്കപ്പെട്ടു ഒരിക്കലായ് നമുക്കുവേണ്ടി ഉയിർത്തെഴുന്നേറ്റു പാതാള ശക്തികൾക്ക് കീഴെ ബന്ധിക്കപ്പെട്ടു കിടന്നവരെ കൂടി മോചിപ്പിച്ചു ഇന്ന് പിതാവിന്റെ വലതുഭാഗത്തിരുന്നു നമുക്കുവേണ്ടി പക്ഷവാദം പറഞ്ഞുകൊണ്ടിരിക്കുന്ന അറുക്കപ്പെട്ട മഹാബലിയായ ക്രിസ്തുവെന്ന പെസഹകുഞ്ഞാട്‌. ഇവിടെ നമ്മളെ ഓരോരുത്തരെയും വിടുവിക്കുവാൻ പാപപരിഹാരബലിക്കായ്‌ പുരോഹിതൻ ദൈവത്തിനു ബലികഴിക്കുന്ന ബലിവസ്തുവായ ഊനമില്ലാത്ത കുഞ്ഞാടും മഹാപുരോഹിതനും ക്രിസ്തു തന്നെ. ശ്രുശൂഷകനും ബലിവസ്തുവും ഒരാൾ തന്നെ.

യാഗപീഠത്തിന്റെ കൊമ്പുകളോളം തന്നെ തന്നെ ചേർത്തുകെട്ടി പിതാവിന്റെ ഇഷ്ടത്തിനായ് ദേഹം ദേഹി ആത്മാവിനെ ഏല്പിച്ചുകൊടുത്ത മഹാബലി. ഉത്പത്തിയിൽ അബ്രഹാമിന് നേരിട്ട പരീക്ഷാദിനങ്ങളിലെ മൂന്നാം ദിനാന്ത്യത്തിൽ ദൈവപ്രസാദമുണ്ടായ അതിമഹത്തായ വിശ്വാസ ബലിയർപ്പണത്തിലേക്കു ഹൃദയം തിരിക്കാം.

തീയും വിറകും ഉണ്ട് ഹോമയാഗത്തിനുള്ള ആട്ടിൻകുട്ടിയെവിടെ എന്ന് ചോദിച്ച മകൻ ഇസഹാക്കിനോട് "യഹോവ കരുതിക്കൊള്ളും" എന്ന് അബ്രഹാം ഉത്തരം പറഞ്ഞു. ചുമക്കുവാൻ പറഞ്ഞു അപ്പൻ ചുമലിൽ വച്ചുകൊടുത്ത വിറകുമായ് അപ്പനോട് ചേർന്ന് നടന്നു, ഇരുവരും ഒരുമിച്ചു നടന്നു. ദൈവം കല്പിച്ച സ്ഥലത്തു എത്തിയപ്പോൾ അബ്രഹാം യാഗപീഠം പണിതു അതിന്മേൽ വിറകു അടുക്കി താൻ ജീവന് തുല്യം സ്നേഹിക്കുന്ന തന്റെ ഏകജാതൻ, ദൈവം തന്നെ തന്ന വാഗ്ദത്തസന്തതിയായ മകൻ ഇസഹാക്കിനെ ബന്ധിച്ചു യാഗപീഠത്തിൽ വിറകിന്മീതെ കിടത്തി. യഹോവെക്കു ആരാധന അഥവാ യാഗം നടത്താനായി മോറിയാമലയിലേക്കു പിതാവാം അബ്രഹാമിനോടൊപ്പം ഒരു മടിയും കൂടാതെ പുറപ്പെട്ട മകൻ. ബലിമൃഗത്തോടൊപ്പം കത്തിക്കരിഞ്ഞു ചാമ്പലാകാനുള്ള പാപത്തിന്റെയും ശാപത്തിന്റെയും വിറകു ചുമലിൽ വച്ച് കൊടുത്തപ്പോൾ അത് ചുമക്കാൻ മടികാണിച്ചില്ല, അപ്പൻ പണിത യാഗപീഠത്തിൽ വിറകു അടുക്കികഴിഞ്ഞിട്ടും ബലിയർപ്പണത്തിനുള്ള ആട്ടിൻകുട്ടിയെ കാണാതിരുന്നിട്ടും അവൻ ചലിച്ചില്ല, ഓടിപ്പോയില്ല. അപ്പൻവന്നു കൈകൾ ബന്ധിച്ചപ്പോഴും ഒന്നും മിണ്ടാതെ കുതറിമാറാതെ യാഗപീഠത്തിനു മുകളിൽ അടുക്കിയ വിറകിനുമീതെ അറുക്കാൻ പിതാവ് കത്തിയെടുത്തു ഉയർത്തിയപ്പോഴും പിതാവിന്റെ ഇഷ്ട്ടം നിവർത്തിയാകുവാൻ താൻ ഏല്പിച്ചു കൊടുത്തു. ആ സമയം സ്വർഗം ഇടപെട്ടു, പ്രതികരിച്ചു. 

സ്വയം യാഗമാകുവാൻ, ഭൂമിയിലെ മാനവരാശിയുടെ രക്ഷാകര പദ്ധതിക്കായുള്ള പിതാവിന്റെ ഇഷ്ടം നിറവേറ്റുവാൻ ആ മഹാ ഹോമയാഗബലി നടത്തുവാൻ തന്നെ താൻ ഏല്പിച്ചു കൊടുത്ത ക്രിസ്തുവിന്റെ നിഴലാണ് ഈ ഇസഹാക്ക്. തനിക്കു ഏറ്റം പ്രിയപ്പെട്ട തന്റെ ഏകജാതനെ ബലിയർപ്പിക്കണം എന്ന് ദൈവം പറഞ്ഞപ്പോൾ താനും തനിക്കുള്ളത് മുഴുവനും അതിന്റെ ഉടമ ദൈവമാണെന്നുള്ള വിശ്വാസവും ആ ദൈവത്തോടുള്ള ഭയഭക്തി ബഹുമാനവുമാണ് തന്റെ അനുസരണത്തിലൂടെ ആ സമർപ്പണ ബലിയിലൂടെ നമുക്ക് കാണാൻ കഴിയുന്നതും നാം അനുകരിക്കേണ്ടതുമായ കാര്യം. രക്തം ചൊരിയാതെ വിശ്വാസത്തിന്റെ അക്ഷരീകമായ വചനാനുസരണം പ്രവർത്തിയിലൂടെ യാഗം നടത്തി ദൈവത്തെ പ്രസാദിപ്പിച്ചു അഥവാ ബലി നടത്തി. കാലഘട്ടങ്ങൾക്കിപ്പുറം അബ്രഹാമിന്റെ സന്തതി പര്നമ്പരകളുടെ അവകാശികളായി ജനിക്കാനിക്കാനിരുന്ന എനിക്കും വേണ്ടി ആ മഹാബലി നടത്തുവാൻ എന്നേക്കും പുരോഹിതനായി വീണ്ടും പക്ഷവാദത്തിന്റെ ശബ്ദവും തേങ്ങലും നീറ്റലുമുള്ള അഭയ യാചന കഴിക്കുവാനുമായി സ്വർഗത്തിൽ എന്നേക്കും സ്ഥിരമായ ഒരു മഹാ പുരോഹിത ബലിയാകുവാൻ യേശു സ്വയം ഏല്പിച്ചു കൊടുത്തു.


വർഷത്തിൽ ഒരിക്കൽ വരുവാനായിട്ടല്ല, എപ്പോഴും ആത്മാവിൽ കൂടെയിരിക്കുന്ന, ഓരോ നിമിഷങ്ങളിലും ക്ഷേമാന്വേഷണം നടത്തുന്ന പ്രജാതല്പരനും, ത്യാഗവാനും, നിത്യസ്നേഹവും, കൃപനിറഞ്ഞവനുമായ മഹാബലിയായ രാജാവ്. സ്വർഗത്തിൽ സ്ഥിരമായിരിക്കുന്നവനും, അവനിരിക്കുന്നിടത്തു നാമും ഇരിക്കണമെന്നാഗ്രഹിച്ചു നമ്മുടെ സ്വസ്ഥതയുടെ പ്രവേശനത്തിനായി, പിതാവിന്, സകലത്തിന്റെയും പരിപാലകന് ഉറക്കവും മയക്കവും കൊടുക്കാതെ നമുക്കായി രാവും പകലും പിതാവിനോട് പക്ഷവാദം ചെയ്തുകൊണ്ട് അവനിരിക്കുന്നു. കാലസമ്പൂർണതയിൽ ക്രിസ്തുവിൽ, ഈ മഹാബലിയിൽ നാം ഒന്നായിച്ചേരാനുള്ള സമയം അതിവിദൂരമല്ല. 

മഹാബലിക്കു സാദൃശ്യമുള്ള രൂപത്തിൽ ഒരുപാടു അവതാരങ്ങൾ അഥവാ ബർയേശു മാർ അത്ഭുതങ്ങളും അടയാളങ്ങളും കാട്ടി മറ്റൊരു ക്രിസ്തുവും മറ്റൊരു സുവിശേഷവുമായി നമ്മെ വീണ്ടും തെറ്റിച്ചു മനസിനും കണ്ണിനും കുളിർമപകർന്നു വശീകരിച്ചു പാതാളഗോപുരങ്ങളുടെ വിശാലവഴിയിലൂടെ അകത്തേക്ക് കൊണ്ടുപോയി വീഴിക്കാതിരിക്കാൻ സൂക്ഷിച്ചു കൊള്ളുവിൻ. ഒരിക്കൽ ആർക്കും രക്ഷിക്കാൻ കഴിയാതിരുന്ന അവസ്ഥയിൽ നിന്ന് തന്റെ വീണ്ടെടുപ്പ് വിലയുടെ "മഹാബലിയാൽ" രക്ഷിച്ചതോർത്തുകൊള്ളുക. വീണ്ടും പാതാളാനുകത്തിൽ കുടുങ്ങാതെ സൂക്ഷിപ്പിൻ ഇനിയൊരു ബലിയും ബാക്കിയില്ല, സകലതും നിവിർത്തിയാകുകയും പൂർത്തീകരിക്കുകയും ചെയ്തിരിക്കുന്നു.


നമ്മുടെ അവകാശത്തിന്റെ അളവുനൂൽ വീണ സ്വർഗീയ സീയോനിൽ നമ്മെ കൊണ്ട് പോകുവാൻ പാതാളത്തിൽ നിന്നല്ല സ്വർഗത്തിൽ നിന്നുതന്നെ നമ്മുടെ മഹാബലിയായ യേശുക്രിസ്തു കോടാനുകോടി ദൂദഗണങ്ങളുമായ് വരുവാൻ സമയമായി. കള്ളവും ചതിയും പട്ടിണിയും രോഗവുമില്ലാത്ത എല്ലാവരും ഒരുപോലെ സംരക്ഷിക്കപ്പെടുന്ന സ്നേഹത്തിന്റെയും സമാധാനത്തിൻറെയും സന്തോഷത്തിന്റെയും പൂർണതയുള്ള പിതാവാം ദൈവത്തിന്റെ രാജ്യത്തിലേക്ക് കൊണ്ടുപോകുവാൻ വരുന്നു. പാതാളശക്തികൾക്കു കീഴ്‌പെടാതെ, ഈ ഭൂമിയിലെ കൊട്ടും കുരവയും വർണ്ണശബളവുമായ കാഴ്ചകൾ കണ്ടും കേട്ടും തിന്നും കുടിച്ചും മയങ്ങി വീണുപോകാതെ, ഇവയെ ഒക്കെയും മറികടക്കുന്ന ഉയരത്തിലെ വെണ്മയും ചുവപ്പും കലർന്ന സൗന്ദര്യ പൂര്ണതയോടെ വാനദൂദഗണങ്ങൾ എതിരേറ്റു കൊണ്ടുവരുന്ന കാന്തനേയും ആ വിശുദ്ധ കാഹള ധ്വനിയെയും കാതോർക്കുക, കണ്ണും ചെവിയും ഹൃദയവും ഉയർന്നു തന്നെ ഇരിക്കുന്ന കാന്തക്കു അത് കാണാനും കേൾക്കാനും ആ സാന്നിദ്ധ്യം രുചിക്കാനും കഴിയും. നമുക്കുവേണ്ടി മഹാബലിയായ നമ്മുടെ കാന്തൻ വരാറായി നമുക്കൊരുങ്ങാം, മറ്റുള്ളവരെ ഒരുക്കാം ഈ മഹാബലിക്കായ്‌ കാത്തിരിക്കാം.


കാൽവരിയിൽ അറുക്കപ്പെട്ട കുഞ്ഞാടിന്റെ ബലിരക്തത്താൽ വിരിഞ്ഞു പന്തലിച്ചു നിൽക്കുന്ന രക്തവർണ്ണ ഭംഗിയും സുഗന്ധവുമുള്ള ഷാരോണിൻ   പനിനീർപുഷ്പങ്ങൾ കൊണ്ട് ആത്മീയ പൂക്കളമുണ്ടാക്കി സ്തോത്രത്തിന്റെയും സ്തുതികളുടെയും കൊട്ടും കുരവയും തമ്പേറിന്റെ നാദവുമായ് നമ്മുടെ മഹാബലിയായ ക്രിസ്തുവിനെ വരവേൽക്കാം! അത് ഉചിതവും ന്യായവും യോഗ്യവുമല്ലോ.


RELATED STORIES

  • പാചക വാതക സിലിണ്ടറുകള്‍ നിറച്ചെത്തിയ ലോറിയില്‍ കയറി യുവാവിന്‍റെ പരാക്രമം - അഗ്നിരക്ഷാസേനയെത്തി തീയണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കടപ്ലാമറ്റം സ്വദേശിയാണ് യുവാവെന്ന് തിരിച്ചറിഞ്ഞു. ഇയാള്‍ക്ക് മനോദൗര്‍ബല്യമുണ്ടെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

    കൊച്ചിയില്‍ ട്രെയിൻ അട്ടിമറി ശ്രമമെന്ന് സൂചന : റെയില്‍വേ ട്രാക്കില്‍ ആട്ടുകല്ല് കണ്ടെത്തി - വെള്ളിയാഴ്ച പുലര്‍ച്ചെ നാലരയോടെ ട്രാക്കിന്റെ നടുവിലായാണ് ആട്ടുകല്ല് കണ്ടത്. ഈ സമയം ഇതുവഴി കടന്നുപോയ മൈസൂരു-കൊച്ചുവേളി എക്‌സ്പ്രസിന്റെ ലോക്കോ പൈലറ്റാണ് കല്ല് ട്രാക്കില്‍ കിടക്കുന്നത് ശ്രദ്ധിച്ചത്. തുടര്‍ന്ന് ആര്‍പിഎഫിനെയും റെയില്‍വേ പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. റെയില്‍വെ പരിസരത്ത് കിടന്നിരുന്ന

    നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിയിൽ നടന്ന വാദങ്ങളുടെ വിവരങ്ങള്‍ പുറത്ത് - കാവ്യയും ദിലീപും തമ്മിലുള്ള ബന്ധം നടി പുറത്തുപറഞ്ഞതാണ് ക്വട്ടേഷന് കാരണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. അതേസമയം, പ്രോസിക്യൂഷൻ ആരോപണം തളളിയാണ് ദിലീപ് കോടതിയിൽ വാദിച്ചത്. ക്വട്ടേഷൻ നൽകിയിയതിന് തെളിവില്ലെന്നും പൊലീസ് കെട്ടിപ്പൊക്കിയ കെട്ടുകഥകളാണിതെല്ലാമെന്നും ദിലീപ്

    50 വർഷം ക്രിസ്തീയ ശുശ്രൂഷ പൂർത്തീകരിച്ചവരുടെ സംഗമം സൂം പ്ലാറ്റ്ഫോമിൽ - വേദ അധ്യാപനത്തിലോ സഭാ ശുശ്രൂഷയിലോ മറ്റു മിഷൻ പ്രവർത്തനങ്ങളിലോ 1975ലോ അതിനുമുമ്പോ കർതൃ വേലയ്ക്കിറങ്ങിയിട്ടുളളവരും 50 വർഷം പൂർത്തിയാക്കിയവരുമായിരിക്കണം. നിങ്ങളുടെ അറിവിലോ പരിചയത്തിലോ 50 വർഷം പൂർത്തിയായി എന്ന് ഉറപ്പുള്ളവരുടെ പേരും ശുശ്രൂഷ തുടങ്ങിയ വർഷവും വാട്സാപ്പിൽ അയച്ചുതരിക. ബന്ധപ്പെടാൻ കഴിയുന്ന വാട്സ്ആപ്പ് നമ്പർ കൂടി നൽകുക. വർഷങ്ങൾ കൃത്യമായിരിക്കണം. ഏതാണ്

    ഡിറ്റ് വാ; ശ്രീലങ്കയില്‍ 334 മരണം, തമിഴ്നാട്ടിലും ആന്ധ്രയിലും ശക്തമായ മഴയ്ക്ക് സാധ്യത - ചുഴലിക്കാറ്റിനെ തുടർന്നുള്ള മഴക്കെടുതിയില്‍ ശ്രീലങ്കയില്‍ 334 പേർക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്. 370 പേരെ കാണാതായെന്നും സർക്കാർ അറിയിച്ചു. വിനോദസഞ്ചാര നഗരം ആയ കാൻഡിയില്‍ മാത്രം 88 പേരാണ് മരിച്ചത്. രാജ്യത്ത് 12 ലക്ഷത്തോളം ദുരിതബാധിതർ ഉണ്ടെന്നും ശ്രീലങ്കൻ സർക്കാർ വ്യക്തമാക്കി.

    ഇരവിപേരൂർ പൂവപ്പുഴ ചെക് ഡാമിൽ അപകടസാധ്യതയേറുന്നു: ഇതുവരെ ജീവൻ നഷ്ടപ്പെട്ടത് ഒൻപത് പേർ - മണിമല ആറിനോട് ചേർന്നുള്ള ഈ പ്രദേശങ്ങളിൽ ജലക്ഷാമം രൂക്ഷമാകുന്നതിൻ്റെ അടിസ്ഥാനത്തിൽ കേരള ജലസേജന വകുപ്പാണ് ചെക്ക്ഡാം പണികഴിപ്പിച്ചത്. ഇതോടു കൂടി ജലക്ഷാമത്തിന് പരിഹാരമായെങ്കിലും പ്രദേശത്ത് അപകട സാധ്യത വർദ്ധിക്കുകയും ദുരന്തങ്ങൾക്ക് വഴി ഒരുക്കുകയുമായിരുന്നു.

    യൂറോപ്പ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർ ബസ് വിമാന നിർമാതാക്കളുടെ സോഫ്റ്റ് വെയർ പരിഷ്കരിക്കുന്നതിനാൽ വിമാന സർവീസുകൾ തടസപ്പെടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട് - തീവ്രമായ സൗരവികിരണം കാരണം എ320 വിഭാഗത്തിൽപ്പെട്ട നിരവധി വിമാനങ്ങളിൽ ഫ്ലൈറ്റ് കൺട്രോൾ സിസ്റ്റത്തിന്റെ ഡാറ്റ തകരാറിലാകാൻ സാദ്ധ്യതയുണ്ട്. ഇത് പരിഹരിക്കുന്നതിന്റെ ഭാഗമായി അടിയന്തര പരിശോധന നടത്തുമെന്ന് വിമാന കമ്പനികൾ അറിയിച്ചിരുന്നു. എ320 വിമാനങ്ങൾ ഉപയോഗിച്ച് നടത്തുന്ന ആറായിരത്തിലധികം സർവീസുകൾ ആഗോള തലത്തിൽ തടസപ്പെടും. ലോകത്തെ ആകെ വിമാന സർവീസുകളിൽ മൂക്കാൽപ്പങ്കും ഉപയോഗിക്കുന്നത് എയർബസിന്റെയോ ബോയിങ്ങിന്റെയോ വിമാനങ്ങളാണ്. ഏറ്റവും കൂടുതൽ സർവീസുകൾ

    ഇസ്രയേലിന്‍ നാഥനായി… ഓപ്പറേഷനിടെ പാട്ടുപാടി രോഗി, കൂടെപ്പാടി ഡോക്ടര്‍ - കയ്യിലെ എല്ലിന്റെ പൊട്ടലിന് ശസ്ത്രക്രിയ ചെയ്യുന്നതിനിടെയാണ് കോട്ടയത്തെ പ്രശസ്ത ഓര്‍ത്തോ സര്‍ജന്‍ ഡോ ഗണേശ് കുമാര്‍ സര്‍ജറിക്കിടയില്‍ രോഗിയായ ഗായികയോട് ഒരു പാട്ടു പാടുമോ എന്നു ചോദിക്കുന്നത്. ഡോക്ടറും കൂടെ പാടാമെങ്കില്‍ ഒരു കൈ നോക്കാമെന്ന് ഉടനടി മറുപടിയും കിട്ടി. പിന്നീടാണ് ആ വൈറല്‍ നിമിഷങ്ങള്‍ പിറന്നത്. സാധാരണയായി ആളുകള്‍ ടെന്‍ഷനടിച്ചിരിക്കുന്ന സ്ഥലത്ത് ഇതാ രോഗിയും ഡോക്ടറും പാട്ടുപാടി റിലാക്സായി ഇരിക്കുന്നു. ഓപ്പറേഷന്‍ തിയറ്ററില്‍ കൂടെ ഉണ്ടായിരുന്ന നഴ്സാണ് വിഡിയോ പകര്‍ത്തിയത്. വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച്‌ നിമിഷങ്ങള്‍ക്കകം വൈറലായി.

    ബോഡി ബിൽഡിങ്; മിസ്റ്റർ ഇന്ത്യയായി ഗിഫ്റ്റിൻ മാണി - ഇന്റർനാഷണൽ നാച്ചുറൽ ബോഡി ബിൽഡിങ് അസോസിയേഷന്റെ (INBA) നേതൃത്വത്തിൽ ബാംഗ്ലൂരിൽ സംഘടിപ്പിച്ച ചാമ്പ്യൻഷിപ്പിൽ നോവിസ് വിഭാഗത്തിൽ മിസ്റ്റർ ഇന്ത്യയായി ഗിഫ്റ്റിൻ മാണി. ഈ നേട്ടം കൈവരിക്കുന്ന ആദ്യ

    കുമ്പനാട് പെന്തക്കോസ്ത് സഭ ആസ്ഥാനത്തെ ആക്രമണം ; യൂത്ത് കോൺഗ്രസ് നേതാവിന് സസ്പെൻഷൻ - ആസ്ഥാനത്ത് ആക്രമണം കാട്ടിയതിനാണ് നടപടി. ഐ പി സി യുടെ തിരുവല്ല കുമ്പനാട് സഭാ ഹെഡ് ഓഫീസിലാണ് അക്രമം കാട്ടിയത്. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ബ്രൈറ്റ് കുര്യനെയാണ് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തത്. ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിലാണ് നടപടി എടുത്തത്.

    മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടെന്ന അഭ്യൂഹം ലോകമെമ്പാടും ശക്തമാകുന്നു - വാർത്തകൾ വ്യാപകമായി പ്രചരിച്ചതോടെ റാവൽപിണ്ടിയിലെ അഡിയാല ജയിലിലേയ്ക്ക് ഇമ്രാൻ ഖാന്‍റെ ആയിരക്കണക്കിന് അനുയായികൾ ഇരച്ചുകയറി. ഇമ്രാൻ ഖാൻ ജയിലിൽ കൊല്ലപ്പെട്ടുവെന്ന തരത്തിലുള്ള നിരവധി പോസ്റ്റുകൾ എക്സ് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലും വ്യാപകമായി പ്രചരിക്കുന്നുണ്ട്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ജയിൽ അധികൃതർ പ്രതികരിച്ചിട്ടില്ല.

    സ്‌കൂള്‍ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു കുട്ടി മരിച്ചു - ശ്രീനാരായണ സ്‌കൂളിലെ വിദ്യാര്‍ഥിയാണ് മരിച്ച ആദിലക്ഷ്മി. ഓട്ടോ തോട്ടിലേക്ക് മറിഞ്ഞാണ് അപകടം നടന്നത്. ഡ്രൈവര്‍ക്കും മറ്റൊരു കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന് പിന്നാലെ അപകടത്തില്‍ പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഓട്ടോറിക്ഷയിൽ അഞ്ചു കുട്ടികളാണ് ഉണ്ടായിരുന്നത്.

    സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോക്താക്കളുടെ മാനസികാരോഗ്യത്തിന് ഹാനികരമാണെന്ന് തെളിയിക്കുന്ന ആന്തരിക ഗവേഷണ റിപ്പോർട്ട് മെറ്റ മറച്ചുവെച്ചതായി ആരോപണം - അതേസമയം, മെറ്റയുടെ ചില ജീവനക്കാർ ഈ കണ്ടെത്തലുകൾ അവഗണിച്ച നടപടി യോജിച്ചതല്ലെന്ന ആശങ്ക ഉയർത്തി. നെഗറ്റീവ് കണ്ടെത്തലുകൾ പ്രസിദ്ധീകരിക്കാതിരിക്കുക പുകയില കമ്പനികൾ സിഗരറ്റുകളുടെ ആരോഗ്യഹാനികൾ മറച്ചുവെച്ച ചരിത്രവുമായി സാമ്യമാണെന്ന് ഒരാൾ രേഖപ്പെടുത്തിയിരുന്നു. ചില ജീവനക്കാർ മെറ്റയുടെ പൊതുനയ വിഭാഗം മേധാവിയായിരുന്ന നിക്ക് ക്ലെഗിനോട് ഈ പഠനത്തിന്റെ

    തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു : മഴക്കെടുതിയില്‍ മരണം അഞ്ച് ആയി - അതേസമയം, കേരളത്തിലും ഇന്ന് മഴ സാധ്യതാ മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കാണ് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംത്തിട്ട ജില്ലകളില്‍ ഇന്ന് മഞ്ഞ അലര്‍ട്ടാണ്. ഉച്ചയ്ക്ക് ശേഷം മഴ കൂടുതല്‍

    നമ്മള്‍ സ്ഥിരമായി ഉപയോഗിക്കുന്ന ടൂത്ത് ബ്രഷില്‍ കക്കൂസ് മാലിന്യത്തില്‍ കാണുന്ന ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യമെന്ന് ഞെട്ടിയ്‌ക്കുന്ന വിവരങ്ങളുമായി ഗവേഷകര്‍ - കുളിമുറികളിലും ടോയ്‌ലറ്റുകളിലും ബ്രഷ് സൂക്ഷിയ്‌ക്കുമ്പോള്‍ ഫ്‌ളഷ് ചെയ്യുന്ന സമയത്ത് ക്ലോസറ്റില്‍ നിന്നും ചെറിയ തോതില്‍ അണുക്കള്‍ അന്തരീക്ഷത്തിലേക്ക് പരക്കുന്നുണ്ട്.ഈ അണുക്കള്‍ രോഗമുണ്ടാക്കും.കൂടാതെ പല്ലുകള്‍ക്കിടയില്‍ നിന്നും നീക്കം ചെയ്യുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളുടെ അവശിഷ്ടങ്ങള്‍ ടൂത്ത് ബ്രഷില്‍ അവശേഷിക്കുമ്പോഴും ഇ.കോളി ബാക്ടീരിയ ഉണ്ടാകുന്നുണ്ട്. ടൂത്ത് ബ്രഷ് എപ്പോഴും നനവോടെ ഇരിക്കുന്നതും രോഗാണുക്കള്‍ പെരുകാന്‍ സഹായിയ്‌

    ഇഡി ഉദ്യോഗസ്ഥരെന്ന് ചമഞ്ഞ് സ്വര്‍ണ വ്യാപാരിയിൽനിന്ന് 3.2 കോടി രൂപയുടെ സ്വർണം കവർന്നു - സ്വർണാഭരണങ്ങൾ ഓർഡർ എടുത്ത് എത്തിച്ചു നൽകുന്നതിനിടെ സുധീനും സഹായി വിവേകും ഹുബ്ബള്ളിയിലെ ഹോട്ടലിലേക്ക് മടങ്ങുമ്പോഴാണ് ഇഡി ഉദ്യോഗസ്ഥരാണെന്നു പറഞ്ഞ് വ്യാജ തിരിച്ചറിയിൽ കാർഡ് കാണിച്ച് ഇവരെ തട്ടിക്കൊണ്ടുപോയത്. അനധികൃത സ്വർണ വ്യാപാരത്തിനെതിരെ പരാതി ലഭിച്ചെന്ന് ആരോപിച്ച് ചോദ്യം ചെയ്യാനെന്ന വ്യാജേനയാണ് ഇരുവരെയും വാഹനത്തിൽ കയറ്റിക്കൊണ്ടു പോയത്. തുടർന്ന് ഇവരുടെ കൈവശമുണ്ടായിരുന്ന 2.942 കിലോ ഗ്രാം സ്വർണാഭരണങ്ങൾ കവരുകയായിരുന്നു. രണ്ടുലക്ഷം രൂപയും തട്ടിയെടുത്തു. വിവേകിനെ സംഘം കിട്ടൂരിലും സുദീനെ എംകെ

    ബോംബ് ആക്രമണത്തിൽ 9 കുട്ടികളും ഒരു സ്ത്രീയും അടക്കം 10 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് - താലിബാൻ ഭരണകൂട വക്താവ് സാബിഹുള്ള മുജാഹിദാണ് ബോംബ് ആക്രമണം നടന്ന കാര‍്യം എക്സ് പോസ്റ്റിലൂടെ അറിയിച്ചത്. കുനാർ, പക്തിക എന്നീ പ്രവിശ‍്യകളിൽ പാക്കിസ്ഥാൻ റെയ്ഡ് നടത്തിയതായും നാല് സാധാരണക്കാർക്ക് പരിക്കേറ്റതായും സാബിഹുള്ള മുജാഹിദ് കൂട്ടിച്ചേർത്തു. ഇന്നലെ രാത്രി

    ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസിയർ റവ. വൈ. റെജി ഷാർജയിൽ - ചർച്ച് ഓഫ് ഗോഡ് ഗൾഫ് അഡ്വൈസറി കൗൺസിൽ സെക്രട്ടറി റവ. ഗ്ലാഡ്സൺ വർഗീസ്, നാഷണൽ ജോയിന്റ് സെക്രട്ടറി റവ. ജോൺ മാത്യു എന്നിവരോടൊപ്പം നാഷണൽ ഓവർസിയർ കൂടിയായ ഡോ. മാത്യു വിമാനത്താവളത്തിൽ സ്റ്റേറ്റ് ഓവർസിയറെ സ്വീകരിച്ചു.

    ലോക പ്രതിരോധ മേഖലയെ കൈവെള്ളയിൽ കൊണ്ടുനടക്കുന്ന ആറ് കമ്പനികൾ; ഇക്കൂട്ടരാണ് സൈനിക സംവിധാനത്തെ ഭരിക്കുന്നത് എന്ന് അറിയാതെ പോകരുത് - . ലോക്ക്ഹീഡ് മാർട്ടിൻയുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോക്ക്ഹീഡ് മാർട്ടിൻ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള സൈനിക വിമാന നിർമ്മാതാക്കളാണ്. എഫ്-35 ലൈറ്റ്നിംഗ് 1എഫ്-22 റാപ്റ്റർ പോലുള്ള മികച്ച ശേഷിയുള്ള വിമാനങ്ങൾ നിർമിച്ചത് ലോക്ക്‌ഹീഡ് ആണ്. ഈ ഫൈറ്റർ ജെറ്റുകളിൽ സ്റ്റെൽത്ത്, അഡ്വാൻസ്ഡ് സെൻസറുകൾ, സംയോജിത യുദ്ധ ശൃംഖലകൾ എന്നിവ ഉൾപ്പെടുന്നു. ലോക്ക്ഹീഡിന്റെ വരുമാനത്തിന്റെ ഏറിയ ഭാഗവും പ്രതിരോധ കരാറുകളിൽ നിന്നുള്ളതാണ്. 2. ബോയിംഗ്വാണിജ്യ വിമാനങ്ങൾക്ക് പേരുകേട്ടവരാണെങ്കിലും ലോകത്തിലെ ഏറ്റവും ശക്തമായ പ്രതിരോധ കരാറുകാരിൽ ഒരാളാണ് ബോയിംഗ്. ആക്രമണ ഹെലികോപ്റ്ററുകൾ, ടാങ്കർ വിമാനങ്ങൾ, യുദ്ധവിമാനങ്ങൾ എന്നിവയുൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യ ഉൾപ്പെടുന്ന സൈനിക എയർക്രാഫ്റ്റുകൾ ഇവർ നിർമ്മിക്കുന്നു. സിവിൽ, സൈനിക വ്യോമയാനത്തിലെ ബോയിംഗിന്റെ ഇരട്ട സാന്നിധ്യം ആഗോള എയ്‌റോസ്‌പേസ് വിതരണ ശൃംഖലയിലും സാങ്കേതിക വികസനത്തിലും സമാനതകളില്ലാത്ത സ്വാധീനം നൽകുന്നു. 3. നോർത്ത്‌റോപ്പ് ഗ്രുമ്മൻഇതുവരെ ലോകത്ത് നിർമ്മിച്ചതിൽ വച്ച് ഏറ്റവും നൂതനമായ വിമാനങ്ങളുടെ നിർമാതാക്കളിൽ ഒരാളാണ് നോർത്ത്‌റോപ്പ് ഗ്രുമ്മൻ. ബി-2 സ്പിരിറ്റ് സ്റ്റെൽത്ത് ബോംബർ വികസിപ്പിച്ചെടുത്തത് ഗ്രുമ്മനാണ്. സ്റ്റെൽത്ത്, സിസ്റ്റംസ് ഇന്റഗ്രേഷൻ, എയ്‌റോസ്‌പേസ് നവീകരണം എന്നിവയിൽ ഉയർന്ന വൈദഗ്ദ്ധ്യം നേടിയ നോർത്ത്‌റോപ്പ് ഗ്രുമ്മൻ ഇപ്പോഴും യുഎസിലെ ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധ നിർമ്മാതാക്കളിൽ ഒരാളാണ്. 4. എയർബസ്വാണിജ്യ വിമാനങ്ങളുടെ* നിർമാണത്തിലാണ് മുൻപന്തിയിലെങ്കിലും പ്രതിരോധ മേഖലയിലും പ്രധാന ശക്തിയാണ് എയർബസ്. രഹസ്യാന്വേഷണ വിമാനങ്ങൾ, ഗതാഗത വിമാനങ്ങൾ, സൈനിക ഹെലികോപ്റ്ററുകൾ എന്നിവ കമ്പനി നിർമ്മിക്കുന്നു. യൂറോപ്പിന്റെ പ്രാഥമിക എയ്‌റോസ്‌പേസ് വിതരണക്കാരൻ കൂടിയാണ് എയർബസ്. 5. ബേ സിസ്റ്റംസ്യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന* ബിഎഇ സിസ്റ്റംസ് യൂറോഫൈറ്റർ ടൈഫൂൺ പ്രോഗ്രാമിലെ ഒരു പ്രധാന അംഗവും എയ്‌റോസ്‌പേസ് ഇന്നൊവേറ്ററുമാണ്. നൂതന യുദ്ധ സംവിധാനങ്ങൾ, പരിശീലന വിമാനങ്ങൾ, ഡ്രോണുകൾ, ഏവിയോണിക്‌സ് സാങ്കേതികവിദ്യ എന്നിവ ഇവർ വികസിപ്പിക്കുന്നു. 6. ഡസോൾട്ട് ഏവിയേഷൻ മൾട്ടിറോൾ ഫൈറ്ററായ റാഫേലിന് പേരുകേട്ടവരാണ് ഡസോൾട്ട് ഏവിയേഷൻ. യൂറോപ്പ്, ഏഷ്യ, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിൽ പ്രതിരോധ വകുപ്പിന്റെ ഭാഗമായി റാഫേൽ ജെറ്റുകൾ നിലവിൽ