ക്രിസ്തുവിന്റെ മഹാബലി

മാനവരാശിയുടെ മുഴുവനും രക്ഷയ്ക്കായി വീണ്ടെടുപ്പുവിലയായ് പിതാവിന്റെ ഇഷ്ടനിവർത്തീകരണത്തിനായ്  സ്വയം ഒരു മഹാബലി ആകുവാൻ ഏൽപ്പിച്ചു കൊടുത്ത പുത്രനാം ക്രിസ്തു. ഈ മഹാബലി പണ്ട് കേരളം ഭരിച്ചിരുന്നുവെന്നു പുരാണ ഐതീഹങ്ങളിൽ പറയപ്പെടുന്ന പ്രജാതല്പരനും, ദാനശീലനും, ദേവന്മാർക്കുപോലും അസൂയ ഉണ്ടാക്കുംവിധം ഭരണം നടത്തിയ അവർമൂലം പാതാളത്തിലേക്കു ചവിട്ടി താഴ്ത്തപ്പെട്ട വര്ഷത്തിലൊരിക്കൻ പ്രജകളെ കാണാൻ വരുന്നെന്നു പറയപ്പെടുന്ന മഹാബലിയല്ല ഈ മഹാബലി. ഓണം ഇദ്ദേഹത്തിന്റെ വരവിനെ സ്വാഗതം ചെയുന്ന ഓർമ്മപുതുക്കലിന്റെ ഭാഗമായി നടത്തപ്പെടുന്ന ആഘോഷമാണല്ലോ. മാനവിക സമത്വത്തിനും, സ്നേഹത്തിനും സാഹോദര്യത്തിനും പൈതൃകമായ ലഭിച്ച ആഘോഷങ്ങൾ ആഘോഷിക്കപ്പെടണം, ഈ ലോകജീവിതത്തിന്റെ വിശുദ്ധ സംസ്കാരത്തെ ഊട്ടിയുറപ്പിക്കുവാൻ അത് സഹായിക്കും ഒപ്പം അത് ദൈവീകസ്നേഹത്തിൽ അധിഷ്ഠിതമാകുന്നതിനോടൊപ്പം പരസ്പര വിശ്വാസത്തിലും, പ്രത്യാശയിലും നിലനിൽക്കുന്നത് കൂടിയായിരിക്കണം.

ജാതിമതവർഗവര്ണസംസ്കാര വ്യത്യാസമില്ലാത്ത നാനാത്വത്തിലുള്ള ഏകത്വം. എല്ലാത്തിനും ആരോഗ്യകരമായി ഉൾക്കൊള്ളുകയും, സ്നേഹത്തിന്റെ പരിജ്ഞാനത്തിൽ തിരുത്തുകയും പ്രോത്സാഹിപ്പിച്ചു ചേർത്ത് വീഴാതെ നിർത്തുകയും ചെയ്യണം. കാലഘട്ടത്തിനനുസരണമായ മാറ്റം അനിവാര്യമാണ് പക്ഷെ അത് നമ്മുടെ വിശുദ്ധ സംസ്കാരത്തിന് കോട്ടം തട്ടുന്നതാകരുതു അഥവാ അതിൽ അശുദ്ധി പാടില്ല. ദൈവവ്യവസ്ഥകളുടെ തോട്ടത്തിനു പുറത്തു പോകാൻ പാടില്ല, പ്രമാണലംഘനത്തിനു വഴിതെളിക്കുന്ന ഒരു വശീകരണ വിഷസംസ്കാരവും തോട്ടത്തിനുള്ളിലോ തോട്ടത്തിന്റെ കവാടത്തിൽ പോലുമോ കാണാൻ പാടില്ല. വർഷത്തിലൊരിക്കൻ സ്മരണപുതുക്കലിന് ആചാരാനുഷ്ടാനത്തിന്റെ ഭാഗമാകുന്ന ആഘോഷമല്ല ക്രിസ്തുവിന്റെ മഹാബലി. എന്നും ഈ ത്യാഗബലിയുടെ പുതുക്കത്തിൽ, ശുദ്ധീകരണത്തോടെ, സാക്ഷ്യത്തോടെ ജീവിക്കണം.


ആദാമ്യ പാപത്തിൽ ജനിച്ചു മരിച്ചു ജീവിക്കുന്ന മാനവരാശിയെ മുഴുവൻ രക്ഷിക്കാൻ ഭൂമിയിൽ കന്യകയിൽ ജനിച്ചു ഒരിക്കലായ് സകലവിധ മാനസിക ശാരീരിക പീഡകളും സഹിച്ചു, നിന്ദയുടെയും ശാപത്തിന്റെയും അടയാളമായ കുരിശിൽ തൂങ്ങി മരിച്ചു അടക്കപ്പെട്ടു ഒരിക്കലായ് നമുക്കുവേണ്ടി ഉയിർത്തെഴുന്നേറ്റു പാതാള ശക്തികൾക്ക് കീഴെ ബന്ധിക്കപ്പെട്ടു കിടന്നവരെ കൂടി മോചിപ്പിച്ചു ഇന്ന് പിതാവിന്റെ വലതുഭാഗത്തിരുന്നു നമുക്കുവേണ്ടി പക്ഷവാദം പറഞ്ഞുകൊണ്ടിരിക്കുന്ന അറുക്കപ്പെട്ട മഹാബലിയായ ക്രിസ്തുവെന്ന പെസഹകുഞ്ഞാട്‌. ഇവിടെ നമ്മളെ ഓരോരുത്തരെയും വിടുവിക്കുവാൻ പാപപരിഹാരബലിക്കായ്‌ പുരോഹിതൻ ദൈവത്തിനു ബലികഴിക്കുന്ന ബലിവസ്തുവായ ഊനമില്ലാത്ത കുഞ്ഞാടും മഹാപുരോഹിതനും ക്രിസ്തു തന്നെ. ശ്രുശൂഷകനും ബലിവസ്തുവും ഒരാൾ തന്നെ.

യാഗപീഠത്തിന്റെ കൊമ്പുകളോളം തന്നെ തന്നെ ചേർത്തുകെട്ടി പിതാവിന്റെ ഇഷ്ടത്തിനായ് ദേഹം ദേഹി ആത്മാവിനെ ഏല്പിച്ചുകൊടുത്ത മഹാബലി. ഉത്പത്തിയിൽ അബ്രഹാമിന് നേരിട്ട പരീക്ഷാദിനങ്ങളിലെ മൂന്നാം ദിനാന്ത്യത്തിൽ ദൈവപ്രസാദമുണ്ടായ അതിമഹത്തായ വിശ്വാസ ബലിയർപ്പണത്തിലേക്കു ഹൃദയം തിരിക്കാം.

തീയും വിറകും ഉണ്ട് ഹോമയാഗത്തിനുള്ള ആട്ടിൻകുട്ടിയെവിടെ എന്ന് ചോദിച്ച മകൻ ഇസഹാക്കിനോട് "യഹോവ കരുതിക്കൊള്ളും" എന്ന് അബ്രഹാം ഉത്തരം പറഞ്ഞു. ചുമക്കുവാൻ പറഞ്ഞു അപ്പൻ ചുമലിൽ വച്ചുകൊടുത്ത വിറകുമായ് അപ്പനോട് ചേർന്ന് നടന്നു, ഇരുവരും ഒരുമിച്ചു നടന്നു. ദൈവം കല്പിച്ച സ്ഥലത്തു എത്തിയപ്പോൾ അബ്രഹാം യാഗപീഠം പണിതു അതിന്മേൽ വിറകു അടുക്കി താൻ ജീവന് തുല്യം സ്നേഹിക്കുന്ന തന്റെ ഏകജാതൻ, ദൈവം തന്നെ തന്ന വാഗ്ദത്തസന്തതിയായ മകൻ ഇസഹാക്കിനെ ബന്ധിച്ചു യാഗപീഠത്തിൽ വിറകിന്മീതെ കിടത്തി. യഹോവെക്കു ആരാധന അഥവാ യാഗം നടത്താനായി മോറിയാമലയിലേക്കു പിതാവാം അബ്രഹാമിനോടൊപ്പം ഒരു മടിയും കൂടാതെ പുറപ്പെട്ട മകൻ. ബലിമൃഗത്തോടൊപ്പം കത്തിക്കരിഞ്ഞു ചാമ്പലാകാനുള്ള പാപത്തിന്റെയും ശാപത്തിന്റെയും വിറകു ചുമലിൽ വച്ച് കൊടുത്തപ്പോൾ അത് ചുമക്കാൻ മടികാണിച്ചില്ല, അപ്പൻ പണിത യാഗപീഠത്തിൽ വിറകു അടുക്കികഴിഞ്ഞിട്ടും ബലിയർപ്പണത്തിനുള്ള ആട്ടിൻകുട്ടിയെ കാണാതിരുന്നിട്ടും അവൻ ചലിച്ചില്ല, ഓടിപ്പോയില്ല. അപ്പൻവന്നു കൈകൾ ബന്ധിച്ചപ്പോഴും ഒന്നും മിണ്ടാതെ കുതറിമാറാതെ യാഗപീഠത്തിനു മുകളിൽ അടുക്കിയ വിറകിനുമീതെ അറുക്കാൻ പിതാവ് കത്തിയെടുത്തു ഉയർത്തിയപ്പോഴും പിതാവിന്റെ ഇഷ്ട്ടം നിവർത്തിയാകുവാൻ താൻ ഏല്പിച്ചു കൊടുത്തു. ആ സമയം സ്വർഗം ഇടപെട്ടു, പ്രതികരിച്ചു. 

സ്വയം യാഗമാകുവാൻ, ഭൂമിയിലെ മാനവരാശിയുടെ രക്ഷാകര പദ്ധതിക്കായുള്ള പിതാവിന്റെ ഇഷ്ടം നിറവേറ്റുവാൻ ആ മഹാ ഹോമയാഗബലി നടത്തുവാൻ തന്നെ താൻ ഏല്പിച്ചു കൊടുത്ത ക്രിസ്തുവിന്റെ നിഴലാണ് ഈ ഇസഹാക്ക്. തനിക്കു ഏറ്റം പ്രിയപ്പെട്ട തന്റെ ഏകജാതനെ ബലിയർപ്പിക്കണം എന്ന് ദൈവം പറഞ്ഞപ്പോൾ താനും തനിക്കുള്ളത് മുഴുവനും അതിന്റെ ഉടമ ദൈവമാണെന്നുള്ള വിശ്വാസവും ആ ദൈവത്തോടുള്ള ഭയഭക്തി ബഹുമാനവുമാണ് തന്റെ അനുസരണത്തിലൂടെ ആ സമർപ്പണ ബലിയിലൂടെ നമുക്ക് കാണാൻ കഴിയുന്നതും നാം അനുകരിക്കേണ്ടതുമായ കാര്യം. രക്തം ചൊരിയാതെ വിശ്വാസത്തിന്റെ അക്ഷരീകമായ വചനാനുസരണം പ്രവർത്തിയിലൂടെ യാഗം നടത്തി ദൈവത്തെ പ്രസാദിപ്പിച്ചു അഥവാ ബലി നടത്തി. കാലഘട്ടങ്ങൾക്കിപ്പുറം അബ്രഹാമിന്റെ സന്തതി പര്നമ്പരകളുടെ അവകാശികളായി ജനിക്കാനിക്കാനിരുന്ന എനിക്കും വേണ്ടി ആ മഹാബലി നടത്തുവാൻ എന്നേക്കും പുരോഹിതനായി വീണ്ടും പക്ഷവാദത്തിന്റെ ശബ്ദവും തേങ്ങലും നീറ്റലുമുള്ള അഭയ യാചന കഴിക്കുവാനുമായി സ്വർഗത്തിൽ എന്നേക്കും സ്ഥിരമായ ഒരു മഹാ പുരോഹിത ബലിയാകുവാൻ യേശു സ്വയം ഏല്പിച്ചു കൊടുത്തു.


വർഷത്തിൽ ഒരിക്കൽ വരുവാനായിട്ടല്ല, എപ്പോഴും ആത്മാവിൽ കൂടെയിരിക്കുന്ന, ഓരോ നിമിഷങ്ങളിലും ക്ഷേമാന്വേഷണം നടത്തുന്ന പ്രജാതല്പരനും, ത്യാഗവാനും, നിത്യസ്നേഹവും, കൃപനിറഞ്ഞവനുമായ മഹാബലിയായ രാജാവ്. സ്വർഗത്തിൽ സ്ഥിരമായിരിക്കുന്നവനും, അവനിരിക്കുന്നിടത്തു നാമും ഇരിക്കണമെന്നാഗ്രഹിച്ചു നമ്മുടെ സ്വസ്ഥതയുടെ പ്രവേശനത്തിനായി, പിതാവിന്, സകലത്തിന്റെയും പരിപാലകന് ഉറക്കവും മയക്കവും കൊടുക്കാതെ നമുക്കായി രാവും പകലും പിതാവിനോട് പക്ഷവാദം ചെയ്തുകൊണ്ട് അവനിരിക്കുന്നു. കാലസമ്പൂർണതയിൽ ക്രിസ്തുവിൽ, ഈ മഹാബലിയിൽ നാം ഒന്നായിച്ചേരാനുള്ള സമയം അതിവിദൂരമല്ല. 

മഹാബലിക്കു സാദൃശ്യമുള്ള രൂപത്തിൽ ഒരുപാടു അവതാരങ്ങൾ അഥവാ ബർയേശു മാർ അത്ഭുതങ്ങളും അടയാളങ്ങളും കാട്ടി മറ്റൊരു ക്രിസ്തുവും മറ്റൊരു സുവിശേഷവുമായി നമ്മെ വീണ്ടും തെറ്റിച്ചു മനസിനും കണ്ണിനും കുളിർമപകർന്നു വശീകരിച്ചു പാതാളഗോപുരങ്ങളുടെ വിശാലവഴിയിലൂടെ അകത്തേക്ക് കൊണ്ടുപോയി വീഴിക്കാതിരിക്കാൻ സൂക്ഷിച്ചു കൊള്ളുവിൻ. ഒരിക്കൽ ആർക്കും രക്ഷിക്കാൻ കഴിയാതിരുന്ന അവസ്ഥയിൽ നിന്ന് തന്റെ വീണ്ടെടുപ്പ് വിലയുടെ "മഹാബലിയാൽ" രക്ഷിച്ചതോർത്തുകൊള്ളുക. വീണ്ടും പാതാളാനുകത്തിൽ കുടുങ്ങാതെ സൂക്ഷിപ്പിൻ ഇനിയൊരു ബലിയും ബാക്കിയില്ല, സകലതും നിവിർത്തിയാകുകയും പൂർത്തീകരിക്കുകയും ചെയ്തിരിക്കുന്നു.


നമ്മുടെ അവകാശത്തിന്റെ അളവുനൂൽ വീണ സ്വർഗീയ സീയോനിൽ നമ്മെ കൊണ്ട് പോകുവാൻ പാതാളത്തിൽ നിന്നല്ല സ്വർഗത്തിൽ നിന്നുതന്നെ നമ്മുടെ മഹാബലിയായ യേശുക്രിസ്തു കോടാനുകോടി ദൂദഗണങ്ങളുമായ് വരുവാൻ സമയമായി. കള്ളവും ചതിയും പട്ടിണിയും രോഗവുമില്ലാത്ത എല്ലാവരും ഒരുപോലെ സംരക്ഷിക്കപ്പെടുന്ന സ്നേഹത്തിന്റെയും സമാധാനത്തിൻറെയും സന്തോഷത്തിന്റെയും പൂർണതയുള്ള പിതാവാം ദൈവത്തിന്റെ രാജ്യത്തിലേക്ക് കൊണ്ടുപോകുവാൻ വരുന്നു. പാതാളശക്തികൾക്കു കീഴ്‌പെടാതെ, ഈ ഭൂമിയിലെ കൊട്ടും കുരവയും വർണ്ണശബളവുമായ കാഴ്ചകൾ കണ്ടും കേട്ടും തിന്നും കുടിച്ചും മയങ്ങി വീണുപോകാതെ, ഇവയെ ഒക്കെയും മറികടക്കുന്ന ഉയരത്തിലെ വെണ്മയും ചുവപ്പും കലർന്ന സൗന്ദര്യ പൂര്ണതയോടെ വാനദൂദഗണങ്ങൾ എതിരേറ്റു കൊണ്ടുവരുന്ന കാന്തനേയും ആ വിശുദ്ധ കാഹള ധ്വനിയെയും കാതോർക്കുക, കണ്ണും ചെവിയും ഹൃദയവും ഉയർന്നു തന്നെ ഇരിക്കുന്ന കാന്തക്കു അത് കാണാനും കേൾക്കാനും ആ സാന്നിദ്ധ്യം രുചിക്കാനും കഴിയും. നമുക്കുവേണ്ടി മഹാബലിയായ നമ്മുടെ കാന്തൻ വരാറായി നമുക്കൊരുങ്ങാം, മറ്റുള്ളവരെ ഒരുക്കാം ഈ മഹാബലിക്കായ്‌ കാത്തിരിക്കാം.


കാൽവരിയിൽ അറുക്കപ്പെട്ട കുഞ്ഞാടിന്റെ ബലിരക്തത്താൽ വിരിഞ്ഞു പന്തലിച്ചു നിൽക്കുന്ന രക്തവർണ്ണ ഭംഗിയും സുഗന്ധവുമുള്ള ഷാരോണിൻ   പനിനീർപുഷ്പങ്ങൾ കൊണ്ട് ആത്മീയ പൂക്കളമുണ്ടാക്കി സ്തോത്രത്തിന്റെയും സ്തുതികളുടെയും കൊട്ടും കുരവയും തമ്പേറിന്റെ നാദവുമായ് നമ്മുടെ മഹാബലിയായ ക്രിസ്തുവിനെ വരവേൽക്കാം! അത് ഉചിതവും ന്യായവും യോഗ്യവുമല്ലോ.


RELATED STORIES

  • എയർ ഇന്ത്യാ വിമാനം 900-അടി താഴേയ്ക്ക് കൂപ്പ് കുത്തി; യാത്രക്കാർ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് - പെട്ടെന്ന് ഉയരത്തില്‍ നിന്ന് താഴേക്ക് വന്നെങ്കിലും വിമാനത്തിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാനായി. തുടര്‍ന്ന് ഒമ്പത് മണിക്കൂറിലേറെയുള്ള യാത്രയ്ക്ക് ശേഷം വിയന്നയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. ‘പൈലറ്റുമാരില്‍നിന്നുള്ള റിപ്പോര്‍ട്ട് ലഭിച്ചതിനെത്തുടര്‍ന്ന് വിവരം സിവില്‍ ഏവിയേഷന്‍ ഡയറക്ടർ ജനറലിനെ ധരിപ്പിച്ചിട്ടുണ്ട്. വിമാനത്തിലെ റെക്കോര്‍ഡുകളില്‍നിന്നുള്ള വിവരങ്ങള്‍ ലഭിച്ചതനുസരിച്ച് കൂടുതല്‍ അന്വേഷണം ആരംഭിച്ചു. അന്വേഷണ റിപ്പോര്‍ട്ട് വരുന്നത് വരെ പൈലറ്റുമാരെ ഡ്യൂട്ടിയില്‍നിന്ന് മാറ്റിനിര്‍ത്തിയിട്ടുണ്ട്’ എയര്‍ഇന്ത്യ വക്താവ് പറഞ്ഞു. സംഭവത്തില്‍ ഡിജിസിഎയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.വിശദീകരണം തേടി എയര്‍ ഇന്ത്യയുടെ സുരക്ഷാ വിഭാ

    സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം - കൂടാതെ അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്‌ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും, മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്‌ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

    വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യനില അതിഗുരുതരമായി തുടരുന്നു - ആന്തരികാവയവങ്ങളുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്നാണ് സർക്കാർ നിയോഗിച്ച തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സംഘത്തിൻ്റെ വിലയിരുത്തൽ. വിദഗ്ധ സംഘത്തിന്റെ കൂടി അഭിപ്രായം കണക്കിലെടുത്ത് ഡയാലിസിസ് പുനരാരംഭിച്ചിട്ടുണ്ട്.

    ട്രെയിന്‍ ടിക്കറ്റ് നിരക്ക് ഇന്ന് മുതൽ വർധിക്കും - വന്ദേ ഭാരത് പോലുള്ള പ്രീമിയം ട്രെയിനുകളിൽ യാത്ര ചെയ്യുന്നവർക്കാണ് കൂടുതൽ ബാധകമായ മാറ്റങ്ങൾ വന്നിരിക്കുന്നത്. ഇന്ന് വരെ നിലവിലുണ്ടായിരുന്ന പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്കും, സെർവീസ് ചാർജ്ജുകളും ഉൾപ്പെടെ ചില ഫീസുകൾ കൂടി വർധിപ്പിക്കാനും റെയിൽവേ തയാറെടുക്കുന്നുണ്ട്. പുതിയ നിരക്കുകൾക്ക് അനുസരിച്ച് യാത്ര ചെയ്യുന്ന ഓരോ കിലോമീറ്ററിനും തുക വർധിക്കുകയും ചെയ്യും. അൽപ്പം ദൂരം യാത്ര ചെയ്യുന്നവർക്കും ദീർഘദൂരം യാത്ര ചെയ്യുന്നവർക്കും വ്യത്യസ്തമായ നിരക്ക് ഘടന ഈ മാറ്റത്തിലൂടെ വരും. ഇതുമായി ബന്ധപ്പെട്ട് റെയിൽവേ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും റെയിൽവേ സ്റ്റേഷനുകളിലെയും ബുക്കിങ് കൗണ്ടറുകളിലൂടെയും പുതുക്കിയ നിരക്കുകൾ ലഭ്യമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. വരാനിരിക്കുന്ന യാത്രകൾക്ക് മുൻകൂർ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർ ഈ

    സംസ്ഥാനത്തിന്റെ പുതിയ പോലീസ് മേധാവിയായി രവാഡ ചന്ദ്രശേഖറിനെ നിയമിച്ചു - രവാഡ ചന്ദ്രശേഖര്‍ പോലീസ് മേധാവിയാകാന്‍ തയാറാണെന്ന് സെലക്ഷന്‍ കമ്മിറ്റിയെ രേഖാമൂലം അറിയിച്ചിട്ടുള്ള സാഹചര്യത്തില്‍ അദ്ദേഹത്തെ ഒഴിവാക്കാനാകില്ലെന്ന് സെലക്ഷന്‍ കമ്മിറ്റി നിലപാടെടുത്തു. ഇതോടെ സംസ്ഥാനം കേന്ദ്രത്തിനു കൈമാറിയ ആറംഗ പട്ടികയില്‍ ആദ്യ മൂന്നു പേരുകാരായ നിതിന്‍ അഗര്‍വാള്‍, രവാഡ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത എന്നിവരുടെ ചുരുക്ക പട്ടിക തയ്യാറാക്കുകയായിരുന്നു. പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനക്കാരായ രവാഡ ചന്ദ്രശേഖറിനെയും യോഗേഷ് ഗുപ്‌തയെയും പട്ടികയില്‍ നിന്നു പിന്‍മാറ്റാന്‍ സര്‍ക്കാര്‍ പല വിധ സമ്മര്‍ദ്ദങ്ങള്‍ ഉപയോഗിച്ചിരുന്നു. യോഗേഷ് ഗുപ്‌തയ്‌ക്കു കേന്ദ്ര ഡെപ്യൂട്ടേഷനുള്ള വിജിലന്‍സ് ഫയല്‍ കൈമാറാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. സംസ്ഥാന പോലീസ് മേധാവി പട്ടികയില്‍ നിന്ന് പിന്‍മാറിയാല്‍ ഫയല്‍ ഒപ്പിട്ട് കൈമാറാമെന്ന് ഇടനിലക്കാര്‍ വഴി അറിയിച്ച് യോഗേഷ് ഗുപ്തയ്‌ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും അദ്ദേഹം തയ്യാറായില്ല. ഫയല്‍ ഒപ്പിടാന്‍ സര്‍ക്കാര്‍ തയ്യാറല്ലെങ്കില്‍ താന്‍ സംസ്ഥാനത്തു തുടര്‍ന്നു കൊള്ളാമെന്നും ഒരു കാരണവശാലും ഡിജിപി യോഗ്യതാ പട്ടികയില്‍നിന്നു പി

    ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു : ഒരാളുടെ നില ഗുരുതരം - തിങ്കളാഴ്ച അർധരാത്രി 12 മണിയോടെ കോട്ടയം കോടിമതയിലായിരുന്നു സംഭവം. മണിപ്പുഴ ഭാഗത്ത് നിന്ന് കോട്ടയം ഭാഗത്തേയ്ക്ക്പോകുകയായിരുന്നു ജീപ്പ്. ഈ സമയം എതിർദിശയിൽ നിന്നും എത്തിയ പിക്കപ്പ് വാനുമായി ജീപ്പ് കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തിൽ ബൊളോറോ ജീപ്പ് പൂർണമായും തകർന്നു. പിക്കപ്പ് വാനിനും സാരമായി കേടുപാടുകൾ സംഭവിച്ചു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റവരെ രക്ഷാപ്രവർത്തനം നടത്തിയത്. അപകട വിവരം അറിഞ്ഞ് കോട്ടയത്ത് നിന്ന് അഗ്നിരക്ഷാ സേനാ യൂണിറ്റ് സംഘവും സ്ഥലത്ത് എത്തി. അപകടത്തിൽപ്പെട്ട ജീപ്പിനുള്ളിൽ പെട്ട ഡ്രൈവർ ജെയ്മോനെ ജീപ്പ് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അഗ്നിരക്ഷാ സേനയുടെ ആം

    രണ്ടു നവജാതശിശുക്കളെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തില്‍ അവിവാഹിതരായ മാതാപിതാക്കളെ പുതുക്കാട് പോലീസ് അറസ്റ്റ് ചെയ്തതിന്റെ ഞെട്ടലില്‍ - അടുത്തിടെയായി അനീഷയോട് ക്ഷമപറയുന്ന തരത്തില്‍ ഭവിന്‍ സംസാരിച്ചിരുന്നു. ഇനിയൊരു പ്രശ്‌നം തന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന പറയുകയും ചെയ്തു. ശനിയാഴ്ച വൈകീട്ട് അനീഷയുമായി വീണ്ടും തര്‍ക്കമുണ്ടായി. സംഭവം പോലീസിനെ അറിയിക്കുമെന്നും 'എന്നെ ഒഴിവാക്കി നീ ജീവിക്കേണ്ടാ' എന്നും ഭവിന്‍ പറഞ്ഞിരുന്നു. ശനിയാഴ്ച രാത്രി അനീഷയെ ഫോണില്‍ വിളിച്ചപ്പോള്‍ തിരക്കിലായതാണ് ഭവിനെ കൂടുതല്‍ പ്രകോപിപ്പിച്ചത്. ഇതോടെ മദ്യലഹരിയിലായിരുന്ന ഭവിന്‍ വീട്ടില്‍ സൂക്ഷിച്ച അസ്ഥി ബാഗിലാക്കി പുതുക്കാട് സ്റ്റേഷനിലെത്തി. മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഫോറന്‍സിക് വിദഗ്ധരുടെ സഹായം തേടി. തുടര്‍ന്ന് അസ്ഥികള്‍ രണ്ടു കുഞ്ഞുങ്ങളുടെ ശരീരഭാഗങ്ങളാണെന്ന് സ്ഥിരീകരിച്ചു. മരിച്ച കുഞ്ഞുങ്ങള്‍ തങ്ങളുടേതാണെന്ന് ഇരുവരും സമ്മതിക്കുന്നുണ്ടെങ്കിലും അസ്ഥിയുടെ ഭാഗങ്ങള്‍ ഡിഎന്‍എ പരിശോധനയ്ക്ക് അയയ്ക്കും.

    1000 രൂപ കൈക്കൂലി വാങ്ങിയ ഹരിപ്പാട് വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ - ഇന്ന് ഉച്ചക്ക്​ 1.50ന്​ വില്ലേജ്​ ഓഫീസിന് സമീപത്തെ പാർക്കിങ്​​ ഗ്രൗണ്ടിലായിരുന്നു സംഭവം.ഹരിപ്പാട് സ്വദേശിയായ പരാതിക്കാരന് കൃഷി ആനുകൂല്യങ്ങൾ ലഭിക്കാൻ കേന്ദ്രസർക്കാരിന്റെ അഗ്രി സ്റ്റാക്ക് പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ വസ്തുവിന്റെ പഴയ സർവേ നമ്പർ നൽകിയതിനാണ് കൈക്കൂലി ആവശ്യപ്പെട്ടത്.

    മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളം ഒരു അത്യാധുനിക വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാൻ പദ്ധതികൾ തയ്യാറാവുന്നു - നിർദ്ദേശങ്ങളിൽ വ്യോമയാന മ്യൂസിയം, ഷോപ്പിംഗ് സെന്ററുകൾ, റെസ്റ്റോറന്റുകൾ, മറ്റ് വിനോദ, വാണിജ്യ ആകർഷണങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഈ നിർദ്ദേശങ്ങൾ പഴയ വിമാനത്താവളത്തെ ഒരു ചലനാത്മക സ്ഥലമാക്കി മാറ്റാനും അതിന്റെ ചരിത്രപരമായ പ്രാധാന്യം സംരക്ഷിക്കാനും ലക്ഷ്യമിടുന്നു. നിലവിൽ, ഒമാൻ എയർപോർട്ട്‌സ് സമർപ്പിച്ച അപേക്ഷകൾ അവലോകനം ചെയ്യുകയും നടപ്പിലാക്കുന്നതിനുള്ള ഏറ്റവും അനുയോജ്യമായ തന്ത്രപരമായ ഓപ്ഷനുകൾ തിരഞ്ഞെടുക്കുകയും ചെയ്യും. പദ്ധതിയിൽ താൽപ്പര്യമുള്ള നിക്ഷേപകർക്കും റീട്ടെയിൽ വ്യാപാരികൾക്കും റിയൽ എസ്റ്റേറ്റ് ഉടമകൾക്കും ഇത് വലിയ പ്രതീക്ഷ നൽകുന്ന ഒന്നാണ്. സുൽത്താൻ ഖാബൂസ് ഹൈവേ, മസ്‌കറ്റ് എക്സ്പ്രസ് വേ എന്നിവയുടെ

    കേരളത്തിലെ ഉള്‍പ്പടെ 89 ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് യുജിസി കാരണം കാണിക്കല്‍ നോട്ടീസയച്ചു - തിരുവനന്തപുരത്തെ എ പി ജെ.അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല, മലപ്പുറത്തെ തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം സര്‍വകലാശാല, കൊല്ലത്തെ ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാല എന്നിവയാണ് നോട്ടീസ് ലഭിച്ച കേരളത്തിലെ മറ്റുസ്ഥാപനങ്ങള്‍. മുപ്പതു ദിവസത്തിനകം ചട്ടങ്ങള്‍ പാലിച്ചില്ലെങ്കില്‍ സ്ഥാപനങ്ങളുടെ അംഗീകാരവും ഫണ്ടും പിന്‍വലിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളുണ്ടാകുമെന്ന് യുജിസി അയച്ച കത്തില്‍ പറയുന്നു.

    സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴോട്ട് - ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് കുറഞ്ഞത്. ഒരു ​ഗ്രാമിന് 15 രൂപ കുറഞ്ഞ് 8915 രൂപയിലെത്തി നിൽക്കുകയാണ്. കഴിഞ്ഞ ദിവസം 71440 രൂപയിലാണ് സ്വർണവ്യാപാരം നടന്നത്.കാര്യമായ വിലക്കുറവല്ലെങ്കിലും സ്വർണ വിലയിൽ ഉണ്ടാകുന്ന ചെറിയ ഇടിവ് പോലും ആഭരണപ്രേമികൾക്ക് ആശ്വാസമാണ്. 75000 ത്തോട്ട് അടുത്തെത്തിയ സ്വർണവിലയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വലിയ ഇടിവാണ് രേഖപ്പെടുത്തുന്നത്. ജൂൺ ഒന്നിനാണ് സ്വർണവിലയിൽ കാര്യമായ കുറവുണ്ടായത്. അന്ന് 71360 രൂപയായിരുന്നു സ്വർണവില. അതിന് ശേഷം വലിയ വർദ്ധനവാണ് ഉണ്ടായത്.

    ഒരു മിനിറ്റില്‍ ഒന്നര ലക്ഷത്തിലധികം ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ ശേഷിയുള്ള റെയില്‍വേയുടെ പുതിയ പാസഞ്ചര്‍ റിസര്‍വേഷന്‍ സംവിധാനം - ട്രെയിന്‍ പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്പ് ചാര്‍ട്ട് പ്രസിദ്ധീകരിക്കുന്ന സംവിധാനത്തിലും മാറ്റം വരുത്തും. എട്ട് മണിക്കൂര്‍ മുമ്പേ ചാര്‍ട്ട് തയാറാക്കാനാണ് റെയില്‍വേ ബോര്‍ഡ് നിര്‍ദ്ദേശം. ഉച്ചയ്‌ക്ക് രണ്ട് മണിക്ക് മുമ്പ് പുറപ്പെടുന്ന ട്രെയിനുകളുടെ ചാര്‍ട്ടുകള്‍ തലേദിവസം രാത്രി ഒന്‍പത് മണിയോടെ പ്രസിദ്ധീകരിക്കാനാണ്

    മുൻമുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു - വി.എസ് മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് മകൻ അരുൺ കുമാർ അറിയിച്ചു. നിലവിൽ ഐസിയുവിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് വി.എസ് അച്യുതാനന്ദന്റെ ചികിത്സ.

    നവജാത ശിശുക്കളെ കൊന്നു കുഴിച്ചുമൂടി; അസ്ഥിയുമായി സ്റ്റേഷനിലെത്തി - ഭവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കാമുകി അനീഷ (21) യേയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും അഞ്ച് വര്‍ഷമായി ഒന്നിച്ചായിരുന്നു താമസം. 2020 മുതല്‍ ബന്ധമുണ്ട്. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു പരിചയപ്പെട്ടത്. ഇതിനിടയില്‍ 2021 ല്‍ അനീഷ ആദ്യ കുഞ്ഞിന് ജന്മം നല്‍കി. വീട്ടിലെ ശുചിമുറിയിലായിരുന്നു പ്രസവിച്ചത്. പ്രസവത്തില്‍ തന്നെ കുഞ്ഞ് മരിച്ചിരുന്നുവെന്നാണ് ഇരുവരും മൊഴി നല്‍കിയത്. ശേഷം കുഞ്ഞിനെ ആരുമറിയാതെ അനീഷയുടെ വീട്ടില്‍ കൊണ്ടുവന്ന് രഹസ്യമായി കുഴിച്ചിട്ടു. 2024 ല്‍ അനീഷ രണ്ടാമതും

    ഗുഡ്സ് ഓട്ടോയിൽ കടത്തിയ 18 ലിറ്റർ മദ്യം എക്‌സൈസ് പിടികൂടി - പൊൻകുന്നം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ. ബി. ബിനുവും പാർട്ടിയും ചേർന്ന് പൊൻകുന്നം 20- ആം മൈൽ കടുക്കാമല ഭാഗത്ത് പുത്തൻപീടികയിൽ വീട്ടിൽ ഷാജി മകൻ ഷാനു ഷാജി (32/2025) എന്നയാളെയാണ് KL-34-G-3762 BAJAJ MAXIMA GOODS ഓട്ടോറിക്ഷയിൽ 18 ലിറ്റർ വിദേശ മദ്യം കടത്തിക്കൊണ്ടു വരവേ പൊൻകുന്നം KSRTC ക്ക് സമീപം വച്ച് പിടികൂടിയത്.

    പാറക്കൽ ഏലിയാമ്മ വർഗീസ് നിര്യാതയായി - സംസ്കാരം ജൂൺ 30 തിങ്കൾ രാവിലെ 9 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12.30ന് ക്രാരിയേലി റ്റിപിഎം സഭാ സെമിത്തേരിയിൽ. ഭർത്താവ്: പരേതനായ പാറയ്ക്കൽ വർഗീസ്. മക്കൾ: മേരി, തോമസ് (കൊച്ചിൻ ഇലക്ട്രിക്കൽസ്,കട്ടപ്പന) ,സാറാക്കുട്ടി, ജോണി, സലോമി,സൂസി (ഓസ്ട്രേലിയ),വർഗീസ് (സുവി. ബ്രദറൻ സഭ, മൂവാറ്റുപുഴ). മരുമക്കൾ: പരേതനായ കോര പണംകുഴി, ഓമന പാമ്പാകുട, ജോസ് മാതിരപ്പള്ളി, മിനി ചേലാട്, സണ്ണി

    നടി ഷെഫാലി ജരിവാല അന്തരിച്ചു - പിന്നീട്, 2004-ൽ സൽമാൻ ഖാൻ, അക്ഷയ് കുമാർ, പ്രിയങ്ക ചോപ്ര എന്നിവർ അഭിനയിച്ച ‘മുജ്സെ ഷാദി കരോഗി’ എന്ന സിനിമയിൽ കാമിയോ വേഷത്തിൽ ഇവർ എത്തിയിരുന്നു. 2019-ൽ ‘ബിഗ് ബോസ് 13’ എന്ന റിയാലിറ്റി ഷോയിൽ പങ്കെടുത്തതോടെ വീണ്ടും ഷെഫാലി ശ്രദ്ധ നേടി.

    കളഞ്ഞു കിട്ടിയ 6 ലക്ഷം രൂപയുമായി കാത്തുനിന്നത് രാത്രി 10 മണിവരെ - ബൈക്കിൽ യാത്ര ചെയ്യുമ്പോൾ വഴിയിൽ കിടന്നു കിട്ടിയത് ആറു ലക്ഷം രൂപ ഉടമസ്ഥനെ ഏല്പിച്ചു കോട്ടയം വാകത്താനം നാലുക്കൽ സ്വദേശിയായ ബിനോയ് ജോൺ. ഒരു മരണവീട്ടിൽ പോയ ശേഷം തിരികെ ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്നു ബിനോയ്. അപ്പോഴാണ് തന്റെ ബൈക്കിന് മുന്നിലൂടെ പോയ കാറിന് മുകളിൽ ഒരു പൊതി ഇരിക്കുന്നത് ബിനോയ് കണ്ടു. ബിനോയ് ഹോൺ മുഴക്കി അവരെ അറിയിക്കാൻ ശ്രമിച്ചെങ്കിലും കാർ വേഗത്തിൽ പോവുകയായിരുന്നു. ഇതിനിടയിൽ ഒരു വളവ് വളയുന്നതിനിടെ ഈ പൊതി തെറിച്ചു ബിനോയിയുടെ മുന്നിലേക്ക് വീണു. ബിനോയ് പൊതിയുമായി പുറകെ പോയെങ്കിലും കൂടെ പിടിക്കാനായില്ല.ബിനോയ് തനിക്ക് ലഭിച്ച പൊതി തുറന്ന് നോക്കിയപ്പോൾ വലിയൊരു തുകയുണ്ട് എന്നു മനസ്സിലായി. ബിനോയ് ഉടൻ തന്നെ ഭാര്യയെ വിളിച്ചു കാര്യം പറഞ്ഞു. എത്രയും പെട്ടെന്ന് ഇത് എങ്ങനെയായാലും ഉടമസ്ഥന് കൊടുത്തിട്ടെ വീട്ടിലോട്ട് വരാവൂ എന്നായിരുന്നു ഭാര്യയുടെ മറുപടി. അല്ല വരല്ല എന്ന് പറഞ്ഞു. ഞാൻ പറഞ്ഞു ശരി എന്ന് പറഞ്ഞു ഫോൺ വെച്ചു. ബിനോയ്

    ഞങ്ങളും മനുഷ്യരല്ലേ സാർ? പോലീസുക്കാരുടെ വിതുമ്പുന്ന മനസ് - ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട സേനാംഗങ്ങൾ വരുത്തിയ കൃത്യവിലോപം ന്യായികരിക്കാവുന്നതല്ല. ന്യായികരിക്കുന്നുമില്ല. പക്ഷേ ലോകത്തിലെ ഏറ്റവും വലിയ അപരാധം അതാണെന്ന് വ്യാഖ്യാനിക്കുന്ന പുച്ഛ മനോഭാവം ശരിയല്ല. ജനങ്ങളുടെ നികുതി പണത്തിൽ നിന്ന് ശമ്പളം വാങ്ങുന്നവരാണ് പണിയെടുക്കണം സേവനം നൽകണം സംശയമില്ലാത്ത കാര്യമാണ്. പക്ഷേ മനുഷികമായ വിഴ്ചയെ പർവ്വതീകരിച്ച് കാണിക്കുന്നത് ന്യായികരിക്കപെടാവുന്നതല്ല. നിങ്ങൾ ഇരിക്കണം എന്നൊരാളോട് നിഷ്കർഷിക്കുമ്പോൾ കുറഞ്ഞ പക്ഷം ഒരു കസേര അവിടെ ഉറപ്പാക്കണം 8 മണിക്കൂർ ജോലി, 8 മണിക്കൂർ വിശ്രമം , 8 മണിക്കൂർ വിനോദം എന്ന റോബർട്ട് ഓവൻ്റെ വാക്കുകൾ കടമെടുത്താൽ വർക്ക് ലൈഫ് ബാലൻസ് മുന്നോട്ട് പോകാം

    പാസ്റ്റർ എം എസ് മത്തായി അമേരിക്കയിൽ നിര്യാതനായി - പുനലൂർ ബഥേൽ ബൈബിൾ കോളേജിൽ പഠിപ്പിച്ചിരുന്ന പ്രശസ്ത ബൈബിൾ അധ്യാപകനായിരുന്ന കർത്തൃദാസൻ പാസ്റ്റർ എം എസ് മത്തായി അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട്ടിൽ നിരവധി പള്ളികൾ സ്ഥാപിക്കാൻ കർത്താവിന്റെ കൈകളിലെ ഉപകരണമായിരുന്നു.