ട്രംപിന്റെ വാഹനവ്യൂഹത്തിനായി മാക്രോണിന്റെ വഴി മുടക്കി പൊലീസ്
Reporter: News Desk 24-Sep-2025163

ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാഹനവ്യൂഹം കടന്നുപോകുന്നതിനായി ന്യൂയോർക്ക് പൊലീസ് എല്ലാ റോഡുകളും അടച്ചതോടെ, ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവല്‍ മാക്രോണ്‍ ന്യൂയോർക്ക് നഗരത്തിലെ തെരുവില്‍ തന്നെ കുടുങ്ങി.
ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തിലെ പ്രസംഗത്തിന് ശേഷം എംബസിയിലേക്ക് മടങ്ങവേ, ട്രംപിന്റെ വാഹനവ്യൂഹത്തിനായി റോഡുകൾ അടച്ചതിനാൽ മാക്രോണിന്റെ വാഹനം വഴിയിൽ കുടുങ്ങി. ഇതോടെ മാക്രോൺ സ്വയം വാഹനത്തിൽ നിന്നിറങ്ങി, പൊലീസുകാരോട് തടസ്സത്തെക്കുറിച്ച് അന്വേഷിച്ചു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
സംഭവത്തിന് പിന്നാലെ മാക്രോൺ ട്രംപിനെ ഫോണിൽ വിളിച്ചു. “സുഖമായിരിക്കുന്നോ? നിന്റെ വാഹനവ്യൂഹത്തിനായി എല്ലാം അടച്ചതിനാൽ ഞാൻ ഇവിടെ കാത്തുനിൽക്കുകയാണ്,” എന്ന് തമാശരൂപേണ മാക്രോൺ ട്രംപിനോട് പറഞ്ഞു. ബാരിക്കേഡുകൾക്കുള്ളിൽ ജനക്കൂട്ടം നോക്കിനിൽക്കെ, മാക്രോൺ ഫോണിൽ സംസാരിച്ചുകൊണ്ട് തെരുവിലൂടെ നടന്നു. ട്രംപിന്റെ വാഹനവ്യൂഹം കടന്നുപോയതിന് ശേഷം റോഡുകൾ തുറന്നെങ്കിലും മാക്രോൺ കാറിൽ കയറാതെ, ഫോൺ സംഭാഷണം തുടർന്നു.
ന്യൂയോർക്കിന്റെ തെരുവുകളിൽ സുരക്ഷാ സന്നാഹങ്ങളില്ലാതെ മാക്രോൺ നടക്കുന്നത് നാട്ടുകാർക്ക് അപൂർവ കാഴ്ചയായി. വഴിയിൽ ആളുകൾ ഫോട്ടോയും സെൽഫിയും എടുക്കാൻ തടിച്ചുകൂടിയപ്പോൾ, മാക്രോൺ സന്തോഷത്തോടെ അവർക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തു. ഈ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്, ഫ്രഞ്ച് പ്രസിഡന്റിന്റെ ലാളിത്യവും ജനസൗഹൃദവും എടുത്തുകാട്ടി.
RELATED STORIES
ലൈംഗികാതിക്രമത്തിന് ഡല്‍ഹിയിലെ ആശ്രമ ഡയറക്ടര്‍ക്കെതിരേ വിദ്യാര്‍ഥിനികളുടെ പരാതി - സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് കുറ്റകൃത്യം നടന്ന സ്ഥലത്തും പ്രതിയുടെ വസതിയിലും റെയ്ഡ് നടത്തി. പിന്നാലെയാണ് ഇയാള്‍ ഒളിവില്‍പ്പോയത്. ആഗ്രയ്ക്ക് സമീപമാണ് ഇയാളെ അവസാനമായി കണ്ടതെന്ന് പോലീസ് പറഞ്ഞു. പ്രതിക്കായി പോലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് തിരച്ചില്‍ നടത്തിവരികയാണ്. ആരോപണങ്ങള്‍ ഉയര്‍ന്നതോടെ ആശ്രമ ഭരണസമിതി ഇയാളെ ആശ്രമത്തില്‍നിന്ന് പുറത്താക്കിയിട്ടുണ്ട്.
News Desk24-Sep-2025ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാര നിറവിൽ മോഹൻലാൽ - അതുകൊണ്ടാണ് ഈശ്വരൻ തന്ന അവാർഡ് എന്ന് പറയുന്നത്. നമ്മളുടെ പ്രവർത്തി മണ്ഡലത്തിൽ നമ്മൾ കാണിക്കുന്ന സത്യസന്ധത കൂടിയുണ്ട്. ഈ അവാർഡ് എല്ലാവരുമായി ഞാൻ പങ്കു വയ്ക്കുന്നു’- എന്നായിരുന്നു മോഹൻലാലിന്റെ വാക്കുകൾ. ഇരുപത്തിയൊന്ന് വർഷങ്ങൾക്ക് ശേഷം ദാദാ സാഹേബ് ഫാൽക്കേ അവാർഡ് മോഹൻലാലിലൂടെ മലയാള സിനിമയിലേക്ക് എത്തിയിരിക്കുകയാണ്. 2023 ലെ പുരസ്കാരമാണ് മോഹൻലാലിനെ തേടിയെത്തയിരിക്കുന്നത്. നേരത്തെ സംവിധാന രംഗത്തെ മികവിന് അടൂർ ഗോപാലകൃഷ്ണൻ പുരസ്കാരത്തിനർഹനായിരുന്നു. 2023ലെ പുരസ്‌കാരമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചത്. മോഹന്‍ലാലിന്റെ ചലച്ചിത്ര യാത്ര തലമുറകളെ പ്രജോദിപ്പിക്കുന്നതാണെന്ന് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം എക്‌സില്‍ കുറിച്ചു. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്ക് ഇതിഹാസ നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ് എല്ലാമായ മോഹന്‍ലാലിനെ ആദരിക്കുന്നുവെന്നും കുറിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 23ന് നടക്കുന്ന 71ാമത്
News Desk21-Sep-2025ജിഎസ്ടി ഇളവിൻറെ ഗുണം നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിച്ച് മിൽമ - വിലക്കുറവ് പ്രാബല്യത്തിൽ വരുമ്പോൾ നെയ്യ്, വെണ്ണ, പനീർ എന്നിവയുടെ വിലയിൽ ഏഴ് ശതമാനത്തോളം കുറവ് വരും. ഐസ്ക്രീമിന് 12 മുതൽ 13 ശതമാനം വരെ വിലക്കുറവ് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഫ്ളേവേർഡ് പാലിൻറെ നികുതിയും 12 ശതമാനത്തിൽ നിന്ന് അഞ്ച് ശതമാനമായി കുറഞ്ഞിട്ടുണ്ട് . അഞ്ച് ശതമാനം ഉണ്ടായിരുന്ന യുച്ച്ടി പാലിൻറെ ജി എസ് ടിയും ഒഴിവാക്കിയിട്ടുണ്ട്.
News Desk21-Sep-2025ആലപ്പുഴയിൽ തന്നെ എയിംസ് സ്ഥാപിക്കണമെന്ന നിലപാട് ആവർത്തിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി - മുന്നോട്ട് കൊണ്ടുവരേണ്ടത് നമ്മുടെ കടമയാണെന്ന് സുരേഷ് ഗോപി പറഞ്ഞു.13 ജില്ലകളെടുത്ത് പരിശോധിച്ചാൽ ഇടുക്കിയേക്കാൾ പിന്നിലാണ് ആലപ്പുഴ. ഈ ജില്ല വലിയ ദുരിതമാണ് നേരിടുന്നത്. അതിനാൽ, ആലപ്പുഴയിൽ എയിംസ് സ്ഥാപിക്കണമെന്നത് ഈ നാടിന്റെ വികസനത്തിന് അനിവാര്യമാണ്. എയിംസ് ആലപ്പുഴയിൽ തന്നെ വരണമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
News Desk21-Sep-2025ഇന്ത്യയിൽ ആദ്യമായി ഐഎഎസ് നേടിയ വനിത നിരണത്തുകാരി ആണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? - പക്ഷേ, ആരാണ് ആദ്യത്തെ വനിതാ ഐഎഎസ് ഓഫിസർ? ഇന്ത്യയിലെ ആദ്യത്തെ വനിതാ ഐഎഎസ് ഓഫിസർ നമ്മുടെ സ്വന്തം നാട്ടുകാരിയാണെന്നതിൽ നമ്മുക്ക് അഭിമാനിക്കാം. നിരണം ഒറ്റാവേലിൽ ഓ എ ജോർജ്ന്റെയും അന്ന പോളിന്റെയും മകളായി 1927 ജൂലൈ 17 ആണ് അന്ന ജനിക്കുന്നത്. അഞ്ചു മക്കളിൽ രണ്ടാമത്തെയാൾ ആയിരുന്നു അന്ന. ജനിച്ചത് എറണാകുളത്തും വളർന്നത് കോഴിക്കോടും
News Desk18-Sep-2025വാഹന അപകടത്തിൽ തമിനാട് സ്വദേശി മരണപ്പെട്ടു - തമിഴ് നാട് രജിട്രേഷനുള്ള ബൈക്കും ടോറസ് ലോറിയുമായി കൂട്ടിയിടിച്ചാണ് മരണപ്പെട്ടത്. കഴിഞ്ഞ അഞ്ച് മാസത്തിന് മുമ്പാണ് വിവാഹം നടന്നത്. ഇരുവരും തമിഴ് നാട്ടിൽ തെങ്കാശിക്കടുത്തുള്ളവരാണ് എന്നാണ് പ്രാഥമിക വിവരം. വിവാഹം കഴിഞ്ഞ ശേഷം ഭാര്യയുമൊത്ത് വാടക വീടിലായിരുന്നു താമസിച്ചിരുന്നത്. അപകട സ്ഥത്ത് വച്ച് തന്നെ മരണം സംഭവിച്ചു. തുടർ നടപടികൾക്കായി മൃതദേഹം സൂച്ചിച്ചിരിക്കുന്നു.
News Desk18-Sep-2025ഇരുപത്തി അഞ്ചിൻ്റെ നിറവിൽ സൗദി അറേബ്യയ - രജത ജൂബിലി നിറവിൽ സൗദി ആറേബ്യ ചർച്ച് ഓഫ് ഗോഡ് റിയാദ്: കേരള സ്റ്റേറ്റ് കെ. എസ്. ഏ റീജിയൻ രജത ജൂബിലി ആഘോഷവും സംയുക്ത ആരാധനയും.
News Desk18-Sep-2025KERALAതൃശൂർ അതിരൂപത മുൻ ആർച്ച് ബിഷപ്പ് മാർ ജേക്കബ് തൂങ്കുഴി (93) കാലം ചെയ്തു - 2007 മാർച്ച് പതിനെട്ടിനാണ് ആർച്ച് ബിഷപ്പ് സ്ഥാനത്ത് നിന്നും അദ്ദേഹം വിരമിച്ചത്. പിന്നാലെ കാച്ചേരിയിലെ മൈനർ സെമിനാരിയിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. കോട്ടയം ജില്ലയിലെ പാലാ വിളക്കുമാടത്ത് കർഷക ദമ്പതികളായ കുരിയന്റേയും റോസയുടേയും മകനാണ്. 1930 ഡിസംബർ 13നായിരുന്നു ജനനം. കുടുംബം പിന്നീട് കോഴിക്കോട്
News Desk18-Sep-2025ആഗോള അയ്യപ്പ സംഗമത്തില്‍ തീർച്ചയായും പങ്കെടുക്കുമെന്ന് വെള്ളാപ്പള്ളി നടേശൻ - സംഗമത്തിനെതിരെ പ്രതിപക്ഷം ഉയർത്തുന്ന വിമർശനങ്ങളെ അദ്ദേഹം രൂക്ഷമായ ഭാഷയില്‍ പരിഹസിച്ചു. പ്രതിപക്ഷത്തിന്റെ നിലപാട് “ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റം” എന്ന പഴഞ്ചൊല്ലിന് സമാനമാണെന്നും, ഇതിനെ ഒരു രാഷ്ട്രീയ അഭിപ്രായമായി മാത്രം കണ്ടാല്‍ മതിയെന്നും അദ്ദേഹം പ്രതികരിച്ചു. അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, താൻ തീർച്ചയായും പോകുമെന്നായിരുന്നു
News Desk18-Sep-2025സ്വർണവില സർവകാല റെക്കോർഡിൽ - പവന് 82000 കടന്നു ഒരു പവന് 640 രൂപ കൂടി 82,080 രൂപയായി. ഗ്രാമിന് 80 രൂപ കൂടി 10260 രൂപയിലുമെത്തി. വെള്ളിയാഴ്ച 81,600 രൂപയായി ഉയര്‍ന്ന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയ സ്വര്‍ണവില ശനിയാഴ്ച 80 രൂപ കുറഞ്ഞിരുന്നു.
News Desk17-Sep-2025മലയോര അപ്പോസ്തലൻ പാസ്റ്റർ എം. യേശുദാസിനെ കുറിച്ചുള്ള ഓർമ്മക്കുറിപ്പ്; ഡോ. സന്തോഷ് പന്തളം - സൗമ്യനായി മൗനം പാലിക്കുന്നതും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. തൻ്റെ വാക്കുകൾ കൊണ്ട് മറ്റുള്ളവർക്ക് വേദന വരാൻ പാടില്ലാ എന്ന മനസിൻ്റെ ചിന്തകർ പലപ്പോഴും ഗുണം മാത്രമേ സംഭവിച്ചിട്ടുള്ളു. എതിരാളികളെ ഒരിക്കൽ പോലും താൻ വെല്ലുവിളിച്ചിട്ടില്ല. എല്ലാവരും അദ്ദേഹത്തിൻ്റെ മിത്രം മാത്രമായിരുന്നു. കിട്ടുന്ന എല്ലാ സാമ്പത്തിക നന്മകളിലും എഴുതി വച്ച് ദൈവ വേലക്കായി ചെലവിട്ടിട്ടുണ്ട്. തൻ്റെ ശുശ്രൂഷയുടെ ഓരോ കാര്യങ്ങളും രേഖകളായി എഴുതി സൂക്ഷിച്ചിട്ടുള്ളതും എനിക്ക് ബോധ്യമായിട്ടുണ്ട്. അദ്ദേഹം യാത്ര പറഞ്ഞത് സുവിശേഷ വേലക്കാർക്ക് തീരാ നഷ്ടമെങ്കിലും സ്വർഗ്ഗത്തിൽ അതി സന്തോഷമായിരിക്കുമെന്ന് ചിന്തിക്കുന്നു. അദ്ദേഹത്തിൻ്റെ ദേഹവിയോഗം അറിഞ്ഞ ഉടനെ ഞങ്ങൾ ദീർഘദൂരം യാത്ര ചെയ്തു അദ്ദേഹത്തിൻ്റെ ഭവനത്തിൽ പോയി ചേതനയറ്റ ശരീരം ഒരു നോക്കു കണ്ടു. എൻ്റെ മനസ്സിൽ ഇപ്രകാരം പറഞ്ഞു....... പോയി കൊള്ളുക ഞങ്ങളും പുറകാലെ യാത്രയാകുന്നു. മുമ്പേ മുമ്പേ പോകുന്നവർ ഭാഗ്യവാന്മാർ, ഇന്ന് ഞാൻ നാളെ നീ എന്ന വാക്കുകൾ ആർക്കും തള്ളി കളയാൻ കഴിയുകയില്ല. ദൈവം അനുവദിക്കുന്ന പക്ഷം ഈ ഓർമ്മക്കുറിപ്പികളെ നിലനിറുത്തിക്കൊണ്ട് അദ്ദേഹത്തിൻ്റെ ജീവിത ചരിത്രം വലിയൊരു പുസ്തകമായി പുറത്തിറക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. മരിക്കാത്ത ഓർമ്മകളുമായി ഞങ്ങളുടെ ഹൃദയത്തിൽ ജീവിക്കും മലയോര അപ്പോസ്തലൻ പാസ്റ്റർ എം. യേശുദാസ്. തിരുവനന്തപുരം വെള്ളറട കാരമൂട് ബെഥേൽ വീട്ടിൽ പാസ്റ്റർ എം. യേശു ദാസ് നിര്യാതനായി. മുട്ടച്ചൽ ന്യൂ ലൈഫ് ബെഥേൽ ഐപിസി സഭായുടെ സീനിയർ ശുശ്രൂഷകനായിരുന്നു. 2025 സെപ്റ്റമ്പർ 12 രാവിലെ നിത്യതയിൽ 11 മണിക്കാണ് നിര്യാതനായത്. സംസ്കാര ശുശ്രൂഷ 13 ന് മുട്ടച്ചൽ സഭയുടെ നേതൃത്വത്തിൽ പാസ്റ്റർ ഫിലിപ്പ് ജോണിന്റെ അദ്ധ്യക്ഷതയിൽ കെ.സി. തോമസ് നിർവഹിച്ചു. സിസ്റ്റർ സരോജം എം. പൗലോസ് രാമേശ്വരം, പാസ്റ്റർമാരായ എൻ. പീറ്റർ, ഷിബു മാത്യു, കെ.എ. തോമസ്, ജസ്റ്റിൻ കുമാർ തുടങ്ങി നാനാ തുറകളിലുള്ള നിരവധി വ്യക്തികൾ അനുശോചനം അറിയിച്ചു. *ഭാര്യ:* ഡെയ്സിലെറ്റ്; *മക്കൾ* : പ്രസ്ക്കില്ല, പാസ്റ്റർ ഗോഡ് വിൻ: ഗോഡ് ഷൈനി; *മരുമക്കൾ:* പാസ്റ്റർ ആഗസ്റ്റിൻ കാപ്പർ സിംഗ്, ലിനിറ്റ, പാസ്റ്റർ ആൽഫ്രർഡ്. പാസ്റ്റർ എം. യേശുദാസ് കഴിഞ്ഞ 65 വർഷം കർത്തൃവേല ചെയ്തു. അനേകം സഭകൾ സ്ഥാപികുകയും, സീയോൺ സംഘം സ്ഥാപിത പ്രസിഡന്റ് പാലപ്പൂരു പാസ്റ്റർ പാസ്റ്ററിനൊപ്പം എക്സിക്യുട്ടീവ് അംഗമായി ഏറിയ നാൾ പ്രവർത്തികുകയും ചെയ്തു. കഴിഞ്ഞ 54 വർഷങ്ങൾക്ക് പുറകിൽ തന്നിലൂടെ ദൈവം വലിയ അത്ഭുതവിടുതലുകൾ ദേശത്ത് വെളിപ്പെടുത്തി. പാമ്പ് കടിയേറ്റ ഓമന എന്ന ഒരു സഹോദരിയെ ചികിൽത്സിച്ചിട്ട് വൈദ്യശാസ്ത്രം പരാജയപ്പെട്ടു മരിക്കാനിടയായി. മരണാനന്തര ശുശ്രുഷയുടെ നടുവിൽ പാസ്റ്റർ എം. യേശുദാസ് മൃത ശരീരത്തിനരികിൽ മുട്ടുകുത്തി ദൈവത്തോടു പ്രാർത്ഥിച്ചു. ഉടനടി ദൈവ പ്രവൃത്തി വെളിപ്പെടുകയും അത്ഭുത സൗഖ്യത്തോടെ അവർ എഴുന്നേൽക്കുകയും ചെയ്ത്. ഇന്നും കർത്താവിന്റെ സാക്ഷിയായി അവർ ജീവിക്കുന്നു.
News Desk16-Sep-2025സംസ്ഥാനത്ത് മിൽമാ പാലിന്റെ വില വർധിപ്പിക്കില്ലെന്ന് മിൽമ ചെയർമാൻ കെ എസ് മണി - വില വർധനവ് അടുത്ത വർഷം ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പരിഗണിച്ചാൽ മതി എന്നാണ് വിദഗ്ദ സമിതി ശുപാർശ. ഇതിനോട് ഭൂരിഭാഗം അംഗങ്ങളും യോജിച്ചു. എറണാകുളം മേഖല ഒഴിച്ച് ബാക്കി രണ്ട് മേഖലകളും ഇപ്പൊൾ വില വർധന വേണ്ട എന്ന നിലപാട് എടുത്തു. ഭൂരിപക്ഷ നിലപാടിനോട് യോജിക്കാൻ മാത്രമേ ബോർഡിന് കഴിയൂ. പാൽ വില ഒരിക്കലും കൂട്ടണ്ട എന്ന നിലപാട് ഇല്ല. ഉചിതമായ സമയത്ത് അതിൽ തീരുമാനം എടുക്കും. കർഷകരെ സഹയിക്കണ്ട എന്ന നിലപാട് ഇല്ല. വില വർധനവ് ഒഴിവാക്കാൻ സർക്കാർ
News Desk16-Sep-2025ഗവേഷണ പ്രബന്ധവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞത് തെറ്റെന്ന് ആരോഗ്യ വിദഗ്ധര്‍ - പഠന റിപ്പോര്‍ട്ടില്‍ അന്നത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് കീഴിലെ ആരോഗ്യവകുപ്പ് ഒന്നും ചെയ്തില്ലെന്നും വിമര്‍ശിച്ചിരുന്നു. എന്നാല്‍, കെ കെ ശൈലജ ആരോഗ്യമന്ത്രിയായിരുന്നപ്പോഴാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതെന്നാണ് വിദഗ്ധരുടെ പക്ഷം. മന്ത്രി വീണ ജോര്‍ജ് പറഞ്ഞതു പോലെ റിപ്പോര്‍ട്ട് അമീബിക് മസ്തിഷ്‌ക ജ്വരവുമായി ബന്ധപ്പെട്ടതല്ലെന്നും വിദഗ്‌ദ്ധര്‍ പറയുന്നു. കോര്‍ണിയ അള്‍സറുമായി ബന്ധപ്പെട്ടാണ് റിപ്പോര്‍ട്ട്. പ്രസിദ്ധീകരണ തീയതി ഉള്‍പ്പെടുത്താതെയായിരുന്നു മന്ത്രി വീണ ജോര്‍ജ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പങ്കുവെച്ചത്. കോര്‍ണിയ അള്‍സര്‍ കേസുകളുടെ പരിശോധനയില്‍ അത് അമീബ മൂലമാണെന്ന് കണ്ടെത്തി. 64ശതമാനം ആളുകള്‍ക്കും രോഗം ഉണ്ടായത് കിണര്‍ വെള്ളത്തിലെ അമീബയില്‍ നിന്നാണെന്ന് സംശയിക്കുന്നുണ്ടെന്നും ഡോ. അന്ന ചെറിയാന്‍, ഡോ. ആര്‍ ജ്യോതി എന്നിവര്‍ 2013ല്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നെന്നായിരുന്നു ആരോഗ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
News Desk14-Sep-2025തിരുവനന്തപുരം പാലോട് മുത്തശ്ശനെ ചെറുമകൻ കുത്തിക്കൊലപ്പെടുത്തി - പോലീസ് നൽകുന്ന പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, പ്രതിയായ സന്ദീപ് മദ്യലഹരിയിലായിരുന്നു. ഈ അവസ്ഥയിൽ മുത്തശ്ശനുമായി വഴക്കുണ്ടാവുകയും തുടർന്ന് അക്രമം നടത്തുകയുമായിരുന്നു. കൊല്ലപ്പെട്ടത് ഇടിഞ്ഞാർ സ്വദേശി രാജേന്ദ്രൻ കാണി ആണ്. മൃതദേഹം പാലോട് സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോലീസ് പ്രതിയായ സന്ദീപിനെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. കൊലപാതകത്തിന്റെ കാരണം സംബന്ധിച്ച കൂടുതൽ
News Desk14-Sep-2025റണ്‍വേ തീരാറായിട്ടും ഇന്‍ഡിഗോ വിമാനത്തിന് പറക്കാനായില്ല : എമര്‍ജന്‍സി ബ്രേക്ക് ഉപയോഗിച്ച് നിര്‍ത്തിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി - ഡിംപിള്‍ യാദവ് എംപിയടക്കം 151 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. വിശദാംശങ്ങള്‍ മനസിലാക്കുന്നതിനായി സാങ്കേതിക പരിശോധനകള്‍ നടത്തി വരികയാണ്. ഇന്‍ഡിഗോ 6E-2111 റണ്‍വേയിലൂടെ പോകുമ്പോള്‍ പറക്കാനുള്ള ത്രസ്റ്റ് ലഭിക്കുന്നില്ലെന്ന് മനസിലായതോടെയാണ്
News Desk14-Sep-2025ജനവാസ മേഖലയിൽ ഇറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ കൊല്ലാൻ നിയമ ഭേദഗതിക്കൊരുങ്ങി സംസ്ഥാന സർക്കാർ - 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിലാണ് സംസ്ഥാനം ഭേദഗതി കൊണ്ട് വരുന്നത്. ഇത് അടക്കമുള്ള ബില്ലുകൾക്ക് അംഗീകാരം നൽകാൻ ഇന്ന് പ്രത്യേക മന്ത്രിസഭ യോഗം ചേരും. കേന്ദ്ര നിയമത്തിൽ ഭേദഗതി സംസ്ഥാനത്തിന് കൊണ്ട് വരണമെങ്കിൽ രാഷ്ട്രപതിയുടെ അനുമതി വേണം.
News Desk14-Sep-2025ഏകദിന കൺവെൻഷനും സംഗീത ശുശ്രൂഷയും - വട്ടം ദൈവസഭയുടെ ആഭിമുഖ്യത്തിൽ 2025 സെപ്‌റ്റംബർ 14 ഞായറാഴ്ച വൈകുന്നേരം 5 മണി മുതൽ 9 മാണി വരെ ചർച്ചിന് മുന്നിൽ ക്രമീകരിക്കുന്ന പന്തലിൽ വെച്ച് ഏക ദിന കൺവെൻഷനും സംഗീത ശുശ്രൂഷയും നടത്തപ്പെടുന്നു.
Das P. Vilakudy13-Sep-2025ക്രിസ്ത്യൻ അപ്പോളജിസ്റ്റ് ചാർളി കിർക്ക് (31) കൊല്ലപ്പെട്ടു - വേദിക്ക് അകലെയുള്ള കെട്ടിടത്തില്‍ നിന്നാണ് അക്രമി കിർക്കിന് നേരെ വെടിയുതിർത്തത്.കഴുത്തില്‍ വെടിയേറ്റ ചാർളി കിർക്കിന്‍റെ ഉടന്‍ ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും മരണം സ്ഥിരീകരിക്കുകായിരുന്നു. അക്രമിയെ പിടികൂടാനായിട്ടില്ല എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍. യുവജനങ്ങളുടെ ഹൃദയം അറിഞ്ഞയാൾ എന്നാണ് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ചാർലി കിർക്കിനെ അനുസ്മരിച്ചത്. ഒപ്പം ആക്രമണത്തെ ശക്തമായി അപലപിക്കുകയും ചെയ്തു. യുഎസിലെ ഏറ്റവും വലിയ വിദ്യാർഥി സംഘടനയായ 'ടേണിംഗ് പോയിൻ്റ് യുഎസ്എ'യുടെ സ്ഥാപകനാണ് ചാർളി കിർക്ക്സ്.
News Desk12-Sep-2025കോന്നി പറക്കുളത്ത് തോമസ് എബ്രഹാം (ജോൺസൻ - 69) നിര്യാതനായി - സംസ്കാരം സെപ്. 13 ന് ശനിയാഴ്ച രാവിലെ 9 ന് കോന്നി ദൈവസഭാ ഹാളിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12.30-ന് ദൈവസഭാ സെമിത്തേരിയിൽ സംസ്ക്കരിക്കും. ഭാര്യ: ഡാർലി തോമസ് കോന്നി ഒഴുമണ്ണിൽ കുടുംബാംഗം. മക്കൾ: ഡോ.എബി തോമസ് (ഹിമാചൽപ്രദേശ്), ജോബി തോമസ്, ഡിബി തോമസ് (ദുബായ്). മരുമക്കൾ:
News Desk12-Sep-2025മമ്മൂട്ടിയ്ക്ക് വേണ്ടി പാട്ട് പാടി പട്ടം സനിത്ത് - മഹാനടൻ മമ്മൂട്ടിയ്ക്ക് ആയുരാരോഗ്യ സൗഖ്യനേർന്നുകൊണ്ട് സംസാരിച്ചശേഷമാണ് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്ത് ഗാനം ആലപിച്ചത്.ചടങ്ങ് ബഹു.മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.മുൻ മന്ത്രി വി എസ് ശിവകുമാർ,ചലച്ചിത്ര നിർമ്മാതാക്കളാ ജി സുരേഷ്കുമാർ, രഞ്ജിത്ത്, രാകേഷ്,സംവിധായകൻ ടി എസ് സുരേഷ് ബാബു, മമ്മൂട്ടി ഫാൻസ് അസോസിയേഷൻ മുൻ സംസ്ഥാന സെക്രട്ടറി വള്ളക്കടവ് നിസാം എന്നിവർ ജന്മദിനാശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചുചടങ്ങിൽ
News Desk09-Sep-2025