വിമാനത്തിനുള്ളിൽ ശ്വാസം കിട്ടാതെ പിടഞ്ഞ് മൂന്ന് വയസ്സുകാരൻ രക്ഷകനായി മലയാളി ഡോക്ട‌ർ.

മുംബൈ: മുപ്പതിനായിരം അടി ഉയരത്തിൽ പറക്കുന്ന വിമാനത്തിനുള്ളിൽ ശ്വാസം കിട്ടാതെ പിടയുന്ന മൂന്നുവയസ്സുകാരൻ. ഓക്സിജൻ നില താഴേക്ക്. മരണം തൊട്ടടുത്തെത്തിയ നിമിഷങ്ങൾ. എന്നാൽ വിധിക്ക് തോറ്റ് കൊടുക്കാൻ ദുബായിലെ മലയാളി ഡോക്‌ടർ തയാറായിരുന്നില്ല. കൃത്യ സമയത്തെ ഇടപെടലിലൂടെ സ്റ്റീവ് എന്ന കുരുന്നിന്റെ ജീവൻ രക്ഷിച്ച ഡോ. സെസിൽ കുന്നപ്പിള്ളിയാണ് ഇപ്പോൾ സമൂഹ മാധ്യമത്തിലെ താരം.

സ്വ‌പ്നമാണോ എന്ന് തോന്നിപ്പോയ വിളി ജോലി തിരക്കിന് ശേഷം നാട്ടിലേക്ക് അവധിക്ക് വരികയായിരുന്നു അൽ ഫുത്തൈം ഹെൽത്ത് കെയറിലെ സർജനായ ഡോ. സെസിൽ. വിമാനത്തിൽ മയക്കത്തിലായിരുന്ന അദ്ദേഹം പെട്ടെന്ന് ഒരു അനൗൺസ്മെന്റ് കേട്ടാണ് ഉണർന്നത്. ആരോ സഹായത്തിനായി വിളിക്കുന്നു. അതൊരു സ്വപ്നമാണോ എന്ന് എനിക്ക് ആദ്യം സംശയമുണ്ടായിരുന്നു. അടുത്തുണ്ടായിരുന്ന യാത്രക്കാരനോട് ചോദിച്ചപ്പോഴാണ് അത്യാഹിതമാണെന്ന് ഉറപ്പിച്ചത്-ഡോക്ട‌ർ ഓർക്കുന്നു.

അമേരിക്കയിൽ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്നു അക്കര കുടുംബത്തിലെ കുഞ്ഞ് സ്റ്റീവ്. ദുബായ് - കൊച്ചി യാത്രയ്ക്കിടെയാണ് കുട്ടിക്ക് അസ്വസ്‌ഥത അനുഭവപ്പെട്ടത്. ഡോക്ടർ എത്തുമ്പോൾ യു കെ യിൽ നിന്നുള്ള രണ്ട് ഡോക്ടർമാർ കുട്ടിയെ പരിശോധിക്കുന്നുണ്ടായിരുന്നു.

വിമാനത്തിലുണ്ടായിരുന്ന പൾസ് ഓക്സിമീറ്റർ മുതിർന്നവർക്കുള്ളതായിരുന്നു. കുട്ടിയുടെ മൂന്ന് വിരലുകൾ ചേർത്തുപിടിച്ച് ഡോക്ടർ ഓക്സിജൻ നില അളന്നു. അത്അപകടകരമാംവിധം കുറവാണെന്ന് കണ്ടതോടെ പുതിയ ഓക്സിജൻ ടാങ്ക് എത്തിക്കാൻ പറഞ്ഞു.ഓക്സിജൻ കുറഞ്ഞതോടെ കുട്ടിക്ക് അപസ്‌മാര ലക്ഷണങ്ങൾ കണ്ടു. അപസ്മാരത്തിനുള്ള മരുന്ന് വിമാനത്തിലെ ജീവനക്കാർ നൽകിയെങ്കിലും അത് നൽകേണ്ടെന്ന് ഡോക്‌ടർ തീരുമാനിച്ചു. ആ മരുന്ന് നൽകിയാൽ കുട്ടിയുടെ ശ്വാസോച്ഛ്വാസം പൂർണമായും നിലച്ചേക്കാം എന്ന തിരിച്ചറിവായിരുന്നു അതിന് പിന്നിൽ.

മുംബൈയിൽ അടിയന്തര ലാൻഡിങ് :

വിമാനം കൊച്ചിയിലെത്താൻ കാത്ത് നിന്നാൽ അപകടമാണെന്ന് ബോധ്യപ്പെട്ട ഡോക്ടർ ഉടൻ വിമാനം ഇറക്കാൻ പൈലറ്റിനോട് ആവശ്യപ്പെട്ടു. തുടർന്ന് വിമാനം മുംബൈയിൽ അടിയന്തരമായി ഇറക്കി. അവിടെ വിദഗ്ധ ചികിത്സ ലഭ്യമാക്കിയതോടെ സ‌ീവ് ജീവിതത്തിലേക്ക് തിരിച്ച് വന്നു.

ദിവസങ്ങൾക്ക് ശേഷമാണ് സ്‌റ്റീവിന്റെ മാതാപിതാക്കൾ ഡോക്ടറെ കണ്ടെത്തിയത്. സമയബന്ധിതമായ ആ തീരുമാനമാണ് ഞങ്ങളുടെ മകനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നതെന്ന് ആശുപ്രതിയിലെ ഡോക്ടർമാർ പറഞ്ഞുവെന്ന് പിതാവ് പിന്റോ അക്കര നന്ദിയോടെ സ്‌മരിക്കുന്നു. എന്നാൽ താൻ തന്റെ കടമ മാത്രമാണ് ചെയ്തതെന്നും കൂടെയുണ്ടായിരുന്ന മറ്റ് ഡോക്ടർമാരും രക്ഷിതാക്കളും നൽകിയ പിന്തുണയാണ് വിജയമെന്നും ഡോ. സെസിൽ വിനയത്തോടെ പറഞ്ഞു.

RELATED STORIES

  • പത്തനംതിട്ടയിലെ ലോഡ്ജില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍ - തണ്ണിത്തോട് മൂഴി എന്ന സ്ഥലത്ത് അശ്വതി ഭവനം വീട്ടില്‍ അനന്തു (26) , തണ്ണിത്തോട് കൂത്താടിമണ്‍ സ്വദേശി വലിയതറയില്‍ വീട്ടില്‍ അഭിജിത്ത് (28) എന്നിവരാണ് കോന്നി പൊലീസിന്റെ പിടിയിലായത്. ഇവര്‍ കോട്ടയം, വെള്ളപ്പാറ എന്ന സ്ഥലത്ത് വാടകയ്ക്ക് താമസിച്ചു വരികയാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച അഭിജിത്ത് പത്തനംതിട്ടയിലെ ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സുഹൃത്തായ അനന്തുവിന് അയച്ചുകൊടുക്കുകയും ആയിരുന്നു.

    യു.എ.ഇയിൽ ശൈത്യകാലം അവസാനഘട്ടത്തിലേക്ക് കടക്കുന്നതായും വരും ദിവസങ്ങളിൽ - ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിന്റെ ഫലമായി തീരദേശ മേഖലകളിലും ഉൾനാടൻ പ്രദേശങ്ങളിലും ശക്തമായ മൂടൽമഞ്ഞോ മഞ്ഞുപുകയോ രൂപപ്പെടാൻ സാധ്യതയുണ്ട്. പുലർച്ചെ സമയങ്ങളിൽ ദൂരക്കാഴ്ച ഗണ്യമായി കുറയാൻ ഇത് കാരണമാകും. അതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും ട്രാഫിക് നിയമങ്ങൾ കർശനമായി പിന്തുടരണമെന്നും കാലാവസ്ഥാ

    ഹൈ സ്പിരിറ്റ്‌സ്' വൈറ്റില മെട്രോ സ്റ്റേഷനില്‍ പ്രവര്‍ത്തനം ആരംഭിച്ചത് വിവാദത്തില്‍ - കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്റയാണ് ഔട്ട്ലെറ്റ് ഉദ്ഘാടനം ചെയ്തത്. ചടങ്ങിലെ ആദ്യ വില്‍പ്പന ബെഹ്റ നിര്‍വഹിച്ചപ്പോള്‍, എക്‌സൈസ് ചുമതലയുള്ള എ.ഡി.ജി.പി എം.ആര്‍. അജിത് കുമാര്‍ ആദ്യ മദ്യക്കുപ്പി ഏറ്റുവാങ്ങിയത് വലിയ ചര്‍ച്ചയായി. റെയില്‍വേ സ്റ്റേഷനുകളിലും പൊതുയിടങ്ങളിലും മദ്യവില്‍പ്പനയും ഉപയോഗവും നിയന്ത്രിക്കാന്‍ ബാധ്യസ്ഥരായ ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ ഇത്തരമൊരു സംരംഭത്തിന് മുന്നിട്ടിറങ്ങിയതിനെതിരെ പ്രതിഷേധം ശക്തമാണ്.

    പന്തളം പോലീസ് അറസ്റ്റ് ചെയ്തു - പത്തനംതിട്ട പന്തളത്തെ പ്രവാസിയുടെ വീട് കൊള്ളയടിച്ച് 51.5 പവന്‍ സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ കുപ്രസിദ്ധ കവര്‍ച്ചാ സംഘമായ തിരുക്കുറുങ്ങുടി ഗ്യാങിലെ പ്രധാനികളായ രണ്ട് സഹോദരങ്ങളെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു

    തീര്‍ത്ഥാടനത്തിന് പോയ സഹോദരിമാര്‍ നദിയില്‍ മുങ്ങിമരിച്ചു - തേനിയില്‍ നിന്നും തിരുച്ചന്തൂരിലേക്കുള്ള യാത്രയ്ക്കിടിയില്‍ കുടുംബം തൂത്തുക്കുടി ഏറലിലെ അരുണാചലേശ്വര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഇവിടെ താമ്രപര്‍ണി നദിയില്‍ കുളിക്കുന്നതിനിടെ കുട്ടികള്‍ മുങ്ങിത്താഴുകയായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസും അഗ്‌നിരക്ഷാസേനയും നടത്തിയ തെരച്ചിലില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി. പോസ്റ്റമോര്‍ട്ടത്തിന് ശേഷം ഇരുവരുടെയും മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

    സ്പാര്‍ക്കും മെഡിസെപ്പും വ്യവസായ വകുപ്പും സംശയ നിഴലിൽ - തെരഞ്ഞെടുപ്പ് നേട്ടം ലക്ഷ്യമിട്ടുള്ള രാഷ്‌ട്രീയ പ്രചാരണത്തിനു വേണ്ടി പിണറായി സര്‍ക്കാര്‍ ജീവനക്കാരുടെയും സ്വകാര്യ സംരംഭകരുടെയും ഡേറ്റ ചോര്‍ത്തി വിറ്റു !! സ്പാര്‍ക്കും മെഡിസെപ്പും വ്യവസായ വകുപ്പും സംശയ നിഴലിൽ

    അമേരിക്കയിൽ കടുത്ത തണുപ്പും ശൈത്യതരംഗവും വർദ്ധിച്ചുവരുന്നതായി എപി-എൻഒആർസി (AP-NORC) - ട്രംപ് ഭരണകൂടം പരിസ്ഥിതി നയങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾ ഈ സാഹചര്യത്തിൽ വീണ്ടും ചർച്ചയാകുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനുള്ള ആഗോള കരാറുകളിൽ നിന്ന് പിന്നോട്ട് പോകാനുള്ള നീക്കങ്ങൾ രാജ്യത്തെ ശൈത്യകാല പ്രതിസന്ധി രൂക്ഷമാക്കുമെന്ന് പരിസ്ഥിതി പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു. എന്നാൽ ഊർജ്ജ സ്വയംപര്യാപ്തതയിലൂടെ ഈ പ്രശ്നം പരിഹരിക്കാമെന്നാണ് വൈറ്റ് ഹൗസിന്റെ നിലപാട്. അമേരിക്കൻ പൗരന്മാരുടെ ആരോഗ്യത്തെയും സുരക്ഷയെയും ഈ കാലാവസ്ഥാ വ്യതിയാനങ്ങൾ നേരിട്ട് ബാധിക്കുന്നുണ്ട്. വരും വർഷങ്ങളിൽ കൂടുതൽ തീവ്രമായ കാലാവസ്ഥാ പ്രതിഭാസങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ, വൈദ്യുതി നിലയങ്ങൾ ആധുനികവൽക്കരിക്കാനും ജനങ്ങളെ ബോധവൽക്കരിക്കാനും കൂടുതൽ നടപടികൾ ആവശ്യമാണ്.

    സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് - തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ഭൂമധ്യരേഖയ്ക്കു സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി പുതിയ ന്യൂനമർദം രൂപപ്പെട്ടതാണ് മഴയ്ക്ക് കാരണം. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. മറ്റ് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും പ്രത്യേക മുന്നറിയിപ്പില്ല. കേരളത്തിൽ ഫെബ്രുവരി 25 വരെ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻറെ മുന്നറിയിപ്പ്.

    ഡോ. മാത്യു ഫിന്നി നിര്യാതനായി - പ്രസ്ഥാനത്തിൽ ഉണ്ടായിരുന്ന പാസ്റ്റർ പി എം ഫിലിപ്പ് അപ്പച്ചന്റെ മകനും, ഷാലോം ബൈബിൾ കോളേജിന്റെ ഡയറക്ടറും ആയിരുന്ന ഡോ. മാത്യു ഫിന്നി നിര്യാതനായി. അദ്ദേഹത്തിന്റെ നേതൃത്വവും സ്മരിക്കപ്പെടുന്നു.

    വിഷം കഴിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിനി മരണമടഞ്ഞു - ഇന്നലെ വൈകുന്നേരത്തോടെ കുട്ടിയെ മാതാപിതാക്കൾ വഴക്ക് പറഞ്ഞതിനെ തുടർന്നുണ്ടായ വിഷമത്തിൽ വീട്ടിൽ വെച്ച് വിഷം കഴിച്ചതിനെ തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയും അധികം വൈകാതെ

    ആതുരസേവന രംഗത്തെ സഹപ്രവർത്തകർക്ക് ഒരു തുറന്ന കത്ത് - ഇത്തരം സംഭവങ്ങൾ നടക്കുമ്പോൾ, മന്ത്രിയെയോ സർക്കാരിനെയോ മാത്രം കുറ്റപ്പെടുത്തുന്നത് കൊണ്ട് കാര്യമില്ല. ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന ഓരോരുത്തരുടെയും ഉത്തരവാദിത്തബോധത്തെയും പ്രൊഫഷണൽ നിഷ്ഠയെയും നാം ആത്മപരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. ശസ്ത്രക്രിയാ ഉപകരണങ്ങളുടെ കൃത്യമായ കണക്ക് പാലിക്കാതിരിക്കുകയും, നിർബന്ധമായ പോസ്റ്റ്-ഓപ്പറേറ്റീവ് പരിശോധനകൾ (എക്‌സ്-റേ ഉൾപ്പെടെ) നടത്താതിരിക്കുകയും ചെയ്യുന്നത് ഒരിക്കലും ന്യായീകരിക്കാനാവാത്ത വീഴ്ചയാണ്. ഒരു ചെറിയ അശ്രദ്ധ പോലും ഒരു മനുഷ്യന്റെ ജീവിതകാലം മുഴുവൻ വേദനയായി മാറാം എന്ന കാര്യം നാം മറക്കരുത്. ശമ്പളത്തിൽ ഉപരി, ആരോഗ്യ രംഗത്ത്

    അബിൻ വർക്കിയെ പത്തനംതിട്ട ആറന്മുള മണ്ഡലത്തിൽ സ്ഥാനാർഥിയാക്കാനുള്ള നീക്കത്തിന് എതിരെ ഡിസിസി - യൂത്ത് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ വിജയ് ഇന്ദുചൂഡൻ, കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. പി. മോഹൻ രാജ്, പഴകുളം മധു, എന്നിവരെയാണ് ആറന്മുളയിൽ ഡിസിസി നിർദേശിച്ചത്.

    ഫിലിപ്പ് മമ്പാടിനെതിരായ റിമാൻഡ് റിപ്പോർട്ട് പുറത്ത് : ഗുരുതര പരാമർശങ്ങൾ - കൈവശമുണ്ടായിരുന്ന പോലീസ് ഐഡി കാർഡ് ഉപയോഗിച്ചാണ് ഫിലിപ്പ് മമ്പാട് പെൺകുട്ടിയുമായെത്തി ഹോട്ടലിൽ മുറിയെടുത്തതെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിനുശേഷം അതിജീവിതയുടെ വീട്ടിലെത്തി ഇയാൾ ഒത്തുതീർപ്പിന് ശ്രമിച്ചെന്നടക്കമുള്ള ഗുരുതരമായ ആരോപണങ്ങളും റിമാൻഡ് റിപ്പോർട്ടിലുണ്ട്.

    വേദിയാണോ വലുത് അതോ വിളിയാണോ വലുത്..? - ആ ഒരാൾക്കായി പോലും പോകാൻ തയ്യാറല്ലെങ്കിൽ നമ്മുടെ ശുശ്രൂഷ യഥാർത്ഥത്തിൽ ആർക്ക് വേണ്ടിയാണ്..? ശുശ്രൂഷ വേദിയുടെ ഉയരത്തിൽ അല്ല. വിളിയുടെ വിശുദ്ധിയിലാണ്. ലൈറ്റുകൾ ഇല്ലാത്ത വേദികളിലും, കയ്യടി ഇല്ലാത്ത മീറ്റിംഗുകളിലും, ക്യാമറകൾ ഇല്ലാത്ത വീടുകളിലും ദൈവം ശക്തമായി പ്രവർത്തിക്കുന്നു

    നെടുമ്പാശേരി എയർപോർട്ടിലേക്ക് പോകുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറിന് തീ പിടിച്ചു !! - ഉന്നക്കുപ്പ ഭാഗത്ത് എത്തിയതോടെ വാഹനത്തില്‍നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട കാര്‍ യാത്രികര്‍ ഉടന്‍തന്നെ വാഹനത്തില്‍ നിന്നും ഇറങ്ങുകയായിരുന്നു. ഇത് വൻ ദുരന്തം ഒഴിവാക്കാൻ കാരണമായി. തുടര്‍ന്ന് മൂവാറ്റുപുഴ

    നന്ദഗോവിന്ദം ഭജൻസിന്റെ പേരിൽ ബില്ല് : നടത്താത്ത പരിപാടിക്ക് 8 ലക്ഷത്തിന്റെ ബില്ല് - പരിപാടി അവതരിപ്പിച്ച ഇഷാൻദേവിന്റെ സംഘത്തിന് എത്ര രൂപ കൊടുത്തുവെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുമില്ല. ഓഡിറ്റ് റിപ്പോർട്ടും ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടും ഇപ്പോൾ ഹൈക്കോടതിയിലുണ്ട്. നന്ദഗോവിന്ദം ഭജൻസിന്റെ പേരിൽ ബില്ലെഴുതിയതടക്കമുള്ള ക്രമക്കേടുകൾ ദേവസ്വം ബോർഡ് ഹൈക്കോടതിക്ക് വിശദീകരണം നൽകേണ്ടിവരും.

    ഉപയോഗിച്ച വാഹനങ്ങൾ വാങ്ങാനോ വിൽക്കാനോ ആഗ്രഹിക്കുന്നവർ ശ്രദ്ധിക്കുക - ഉപയോഗിച്ച വാഹനങ്ങൾ വാങ്ങാനോ വിൽക്കാനോ ആഗ്രഹിക്കുന്നവർ അംഗീകൃത യൂസ്ഡ് കാർ ഡീലർമാർ വഴി മാത്രമേ ഇടപാടുകൾ നടത്താൻ പാടുള്ളൂവെന്ന് സംസ്ഥാന ട്രാൻസ്പോർട്ട് കമ്മീഷണർ നാഗരാജു ചക്കിലം

    വീരമ്മലയിൽ ഏലിയാമ്മാ ഐസക്ക് നിര്യാതയായി - ശുശ്രൂഷകൾക്ക് ശേഷം ഉച്ചക്ക് 2 മണിയോടെ വീരന്മല വെളിയംകുന്ന് സൗത്ത് ബേഥേൽ സഭയുടെ സെമിത്തേരിയിൽ. റോജി വി. ഐസക്ക് ദുബൈയിൽ താമസിച്ച് ദൈവം നൽകിയ കൃപക്കനുസരിച്ച് ദൈവ വേലയിൽ ആയിരിക്കുന്നു. (ശുശ്രൂഷകൻ, കൗൺസിലർ, പ്രഭാഷകൻ, എഴുത്തുക്കാരൻ എന്നീ നിലകളിലും താൻ ശ്രദ്ധേയനാണ്) തൻ്റെ റോബി ബി. ഐസക്ക് തൻ്റെ സഹോദരനാണ്. മരുമക്കൾ: കല റോജി, ഷൈനി റോബി. വേദനയിൽ ആയിരിക്കുന്ന എല്ലാ കുടുംബ അംഗങ്ങൾക്കും ലാൻഡ് വേ ന്യൂസിൻ്റെ പ്രാർത്ഥനകളും ആശ്വാസ വാക്കുകളും അറിയിച്ചുകൊള്ളുന്നു

    മൂന്നാം വട്ടവും എൽ ഡി എഫ് സര്‍ക്കാര്‍ അധികാരത്തിൽ വരുമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റര്‍ - മുഖ്യമന്ത്രി പിണറായി വിജയൻ കുമ്പളയിൽ ഉദ്ഘാടനം ചെയ്ത ‘വികസന മുന്നേറ്റ ജാഥ’യ്ക്ക് മഞ്ചേശ്വരം, കാസർഗോഡ്, കാഞ്ഞങ്ങാട് എന്നീ മണ്ഡലങ്ങളിൽ വലിയ ജനകീയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ ജാഥയിലൂടെ സർക്കാർ മുന്നോട്ടുവെക്കുന്ന വികസന കാഴ്ചപ്പാടുകൾ കേൾക്കാനും സ്വീകരിക്കാനും വലിയൊരു ജനാവലി എത്തുന്നു എന്നത് ആവേശം നൽകുന്ന കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള പ്രചരണങ്ങളെയും മാധ്യമങ്ങളുടെ അപവാദങ്ങളെയും അതിജീവിച്ച് 99 സീറ്റുകൾ നേടി എൽ.ഡി.എഫ് അധികാരത്തിൽ വന്നത് ജനങ്ങൾക്ക് അനുഭവവേദ്യമായ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ്. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ മൂന്നാം തവണയും അധികാരത്തിൽ വന്ന് കേരള ചരിത്രത്തിൽ