അയ്യന്റെ മുതല്‍ കട്ടവര്‍ക്ക് ഇനി കഷ്ടകാലം
Reporter: News Desk 23-Oct-2025644
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റേയും സര്‍ക്കാരിന്റേയും എന്‍ എസ് എസിന്റേയും പ്രിയങ്കരനായിരുന്നു മുരാരി ബാബു. എന്നിട്ടും മുരാരി ബാബുവിനെ വെറുതെ വിടാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് കഴിയുമായിരുന്നില്ല. ഹൈക്കോടതിയുടെ നിരീക്ഷണ കണ്ണുകളായിരുന്നു ഇതിന് കാരണം.
ശബരിമല സ്വര്‍ണക്കവര്‍ച്ച സംഭവത്തില്‍ ഗുരുതര വീഴ്ചകളാണ് 2019-ല്‍ സന്നിധാനം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരിക്കെതിരേ ദേവസ്വം വിജിലന്‍സ് കണ്ടെത്തിയത്. 1998-ല്‍ വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞ പാളികളാണ് സന്നിധാനത്തെ ദ്വാരപാലക ശില്‍പ്പങ്ങളിലും കട്ടിളപ്പടിയിലും തെക്ക്, വടക്ക് മൂലകളിലെ തൂണുകളിലും ഉള്ളതെന്ന് മുരാരി ബാബുവിന് അറിയാമായിരുന്നു. എന്നിട്ടും കത്തുകള്‍, റിപ്പോര്‍ട്ടുകള്‍, മഹസറുകള്‍ എന്നിവയില്‍ ചെമ്പുപാളി എന്ന് എഴുതി. ഉണ്ണിക്കൃഷ്ണന് പോറ്റി പാളികള്‍ കൊണ്ടുപോയിട്ടും 39 ദിവസത്തിനുശേഷമാണ് ചെന്നൈയിലെത്തിച്ചത്. ഇത് വൈകിയത് എന്തുകൊണ്ടെന്ന് തിരക്കിയില്ല. പോറ്റി തിരികെക്കൊണ്ടുവന്ന പാളികള്‍ തൂക്കം നോക്കുന്നതിലും വീഴ്ചവന്നിരുന്നു. പാളികള്‍ ക്ഷേത്രസന്നിധിയില്‍ നവീകരിക്കാമായിരുന്നു. അതുണ്ടായില്ല. പകരം ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിനെ പണി ഏല്‍പ്പിക്കുന്നു എന്ന് പോറ്റി അറിയിച്ചിട്ട് എതിര്‍ത്തില്ല. തന്ത്രി പുറത്തു കൊണ്ടുപോകാന്‍ അനുമതി നല്‍കിയിരുന്നില്ല. ഇത് മുരാരി മറച്ചുവെച്ചാണ് പുറം പണിക്ക് ഒത്താശ ചെയ്തതെന്ന് ദേവസ്വം വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഈ ഉദ്യോഗസ്ഥന് വീണ്ടും എക്സിക്യൂട്ടീവ് ഓഫിസറായി ശബരിമലയില്‍ എത്തി. അപ്പോഴാണ് ദ്വാരപാലക ശില്‍പ്പം വീണ്ടും പുറത്തേക്ക് പോയത്.
2019ല്‍ ബോര്‍ഡിന്റെ ഉത്തരവുകളിലും തെറ്റിദ്ധാരണ വരുത്തുംവിധം മാറ്റങ്ങള്‍ വരുത്തുന്നതിനും ഇദ്ദേഹം ബോധപൂര്‍വം ശ്രമിച്ചു. എസ്ഐടിയും മുരാരിക്കെതിരേ ഈ വീഴ്ചകള്‍ നിരത്തിയിട്ടുണ്ട്. ഹരിപ്പാട് ദേവസ്വത്തില്‍ ജോലിചെയ്യുന്ന മുരാരിയെ ബോര്‍ഡ് വിവാദങ്ങളെത്തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്തത് ദേവസ്വം വിജിലന്‍സിന്റെ കണ്ടെത്തലുകളിലൂടെയായിരുന്നു. സ്വര്‍ണംനഷ്ടപ്പെട്ട ചെമ്പുപാളിയാണ് പണിക്ക് നല്‍കിയതെന്നാണ് മുരാരിയുടെ വിശദീകരണം. പക്ഷേ, സ്വര്‍ണ നിര്‍മാണരംഗത്തെ വിദഗ്ധര്‍ ഇത് തള്ളി. സ്വര്‍ണ്ണം മോഷ്ടിച്ചെന്ന് ഉണ്ണികൃഷ്ണന് പോറ്റി പോലും സമ്മതിച്ചു. ഇതോടെ മുരാരി ബാബു നിശബ്ദതയിലേക്ക് പോയി. അറസ്റ്റ് ഉറപ്പാകുമെന്ന സ്ഥിതി വന്നപ്പോള്‍ എന്‍ എസ് എസും കൈവിട്ടു. ആഗോള അയ്യപ്പ സംഗമത്തിലൂടെ സര്‍ക്കാരുമായി അടുക്കാന്‍ ശ്രമിച്ചതിന് എന്‍ എസ് എസ് പറഞ്ഞ ന്യായങ്ങളെല്ലാം പ്രതിസന്ധിയിലാക്കുന്നതാണ് മുരാരിയുടെ അറസ്റ്റും സംഭവ വികാസങ്ങളും. മുരാരി അന്വേഷണ സംഘത്തിന് മുന്നില്‍ സത്യം പറഞ്ഞാല്‍ പല വമ്പന്‍ തോക്കുകളും കുടുങ്ങും.
മുരാരി ബാബുവിനെ ബുധനാഴ്ച രാത്രി 10-നാണ് പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുക്കുന്നത്. പെരുന്നയിലെ വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. ഗൂഢാലോചനയുടെ കൂടുതല്‍ വിവരം മുരാരി ബാബുവിനെ ചോദ്യംചെയ്യുമ്പോള്‍ കിട്ടുമെന്നാണ് എസ്ഐടിയുടെ വിശ്വാസം. തിരുവനന്തപുരത്തുള്ള ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് എത്തിച്ച് ചോദ്യം ചെയ്യല്‍ തുടങ്ങി. സംഭവിച്ചതെല്ലാം മുരാരി ബാബു പറയാന്‍ തുടങ്ങിയിട്ടുണ്ട്. തട്ടിപ്പില്‍ ഉള്‍പ്പെട്ട ദേവസ്വം ഉദ്യോഗസ്ഥരുടെ അറസ്റ്റ് ഉടനുണ്ടാകും. പ്രതിചേര്‍ത്ത ഒന്‍പതുപേരും ക്രൈംബ്രാഞ്ചിന്റെ നിരീക്ഷണത്തിലും വലയത്തിലുമാണ്. ആരും ഒളിവില്‍ അല്ലെന്നും അന്വേഷണ സംഘം ഉറപ്പാക്കിയിട്ടുണ്ട്. ദേവസ്വം ബോര്‍ഡ് ഭരണാധികാരികളായിരുന്നവര്‍ക്കെതിരെ അറസ്റ്റുണ്ടാകുമോ എന്നതാണ് ഉയരുന്ന ചോദ്യം. മുരാരി ബാബുവിന്റെ അറസ്റ്റ് അതിനുള്ള സാധ്യതകളിലേക്ക് കൂടിയാണ് വിരല്‍ ചൂണ്ടുന്നത്.
സ്വര്‍ണം പൊതിഞ്ഞ ശില്‍പ്പപാളികള്‍ വെറും ചെമ്പുതകിടുകള്‍ എന്ന് മഹസറില്‍ എഴുതി ശുപാര്‍ശ നല്‍കിയത് മുരാരി ബാബുവാണ്. ദ്വാരപാലക ശില്‍പ്പങ്ങളിലെ സ്വര്‍ണം വേര്‍തിരിച്ചുനല്‍കിയ ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ പങ്കും അന്വേഷിക്കുകയാണ്.
ഗൂഢാലോചനയില്‍ ഇവര്‍ക്കും പങ്കുണ്ടെന്ന് കണ്ടെത്തി. സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരിയും നാഗേഷും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നാണ് വിവരം. പ്രതി മുരാരി ബാബുവിനെ പെരുന്ന എന്‍എസ്എസ് കരയോഗം വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് രാജിവയ്പിച്ചിരുന്നു. ആരോപണ വിധേയനായ ആള് വൈസ്പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള എന്‍എസ്എസ് നേതൃത്വത്തിന്റെ ഇടപെടലിനെ തുടര്‍ന്നായിരുന്നു രാജ.
RELATED STORIES
കെ റെയിൽ പദ്ധതിക്കുപകരം സർക്കാർ തേടുന്ന മറുവഴികളിൽ മെട്രോ മാതൃകയിലെ റീജ്യണൽ റാപ്പിഡ് ട്രാൻസിസ്റ്റ് സിസ്റ്റവും (ആർആർടിഎസ്) പരിഗണനയിൽ - അതിവേഗ റെയിൽ പദ്ധതി എന്നത് മാറ്റി നഗരങ്ങളെ തമ്മിൽ ബന്ധിപ്പിച്ചുള്ള റാപ്പിഡ് ട്രാൻസിസ്റ്റ് സിസ്റ്റം സംസ്ഥാനത്തിന് അനുയോജ്യമാണെന്ന നിഗമനത്തിലാണ് സംസ്ഥാന സർക്കാർ. റെയിൽവേയുമായി ബന്ധമില്ലാത്ത പാത നിർമിക്കണമെന്നതാണ് ആർആർടിഎസ് പദ്ധതിയുടെ പ്രത്യേകത. നിർദിഷ്ട സിൽവർലൈൻ പദ്ധതി റെയിൽവേ ഭൂമി പങ്കിടുന്നതായിരുന്നു
News Desk11-Dec-2025എൻഡിഎക്ക് ശക്തമായ മുന്നേറ്റം ഉണ്ടാകുമെന്ന് ബിജെപി സംസ്ഥാന മുൻ അധ്യക്ഷൻ കെ.സുരേന്ദ്രൻ - സ്വർണക്കൊള്ള അന്വേഷണം ഉന്നത കേന്ദ്രങ്ങളിലേക്ക് പോകാത്തതിൽ ജനങ്ങൾക്ക് വലിയ അമർഷമുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം കിട്ടിയത് പ്രോസിക്യൂഷൻ പരാജയം ആയതുകൊണ്ടാണ്. രാഹുലിനെ സംരക്ഷിക്കാൻ കോൺഗ്രസ് ആദ്യം മുതൽ ശ്രമം നടത്തുന്നുണ്ടെന്നും കെ.സുരേന്ദ്രൻ
News Desk11-Dec-2025തീർത്ഥാടകർ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് മരണം - ഗുരുതര പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുനലൂർ റോഡിൽ മാവിള ജംഗ്ഷന് സമീപം പുലർച്ചെ ഒരുമണിയോടെയായിരുന്നു അപകടം. ഓട്ടോറിക്ഷ പൂർണമായും തകർന്ന നിലയിലാണ്.
News Desk11-Dec-2025ഓൺലൈൻ സെക്സ് റാക്കറ്റിലെ 3 പേരെ ഗുരുവായൂർ ടെംപിൾ പൊലീസ് അറസ്റ്റ്ചെയ്തു - റാക്കറ്റിലെ പ്രധാനിയും വാട്സാപ് ഗ്രൂപ്പ് അഡ്മിനുമായ ഗുരുവായൂർ നെന്മിനി അമ്പാടി വീട്ടിൽ അജയ് വിനോദ് (24), ഏജന്റുമാരായ കൊടുങ്ങല്ലൂർ എസ്എൻപുരം പനങ്ങാട് മരോട്ടിക്കൽ എം.ജെ.ഷോജിൻ (24), പടിഞ്ഞാറെനടയിൽ ലോഡ്ജ് നടത്തുന്ന പാലക്കാട് പെരിങ്ങോട് അയിനിക്കാട് രഞ്ജിത്ത് (41) എന്നിവരാണ് അറസ്റ്റിലായത്. സംഘത്തിലെ മറ്റൊരു ഗ്രൂപ്പ് അഡ്മിൻ ആയ സ്ത്രീയെ പിടികൂടാനുണ്ട്. പതിനായിരത്തിലേറെ ഉപഭോക്താക്കളുള്ള 4 വാട്സാപ് ഗ്രൂ
News Desk10-Dec-2025ഏവിയേഷന്‍ ബിരുദ വിദ്യാര്‍ഥിനിയായ 19കാരിയുടെ മരണം കൊലപാതകമെന്ന നിഗമനത്തില്‍ പൊലീസ് - സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചിത്രപ്രിയയെ കാണാതാകുന്നതിനു മുമ്പ് ഫോണില്‍ സംസാരിച്ചവരാണ് ഇരുവരും. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധര്‍ എന്നിവര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചിത്രപ്രിയയുടെ മരണം കൊലപാതകമാണോ, അതോ മറ്റെന്തെങ്കിലും ദുരൂഹതകള്‍ ഇതിന് പിന്നിലുണ്ടോ എന്ന കാര്യത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും കസ്റ്റഡിയിലുള്ളവരുടെ ചോദ്യംചെയ്യലും നിര്‍ണായകമാകും.പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണും പരിശോധനാ വിധേയമാക്കുന്നുണ്ട്. വനംവകുപ്പില്‍ താത്കാലിക ഫയര്‍ വാച്ചറാണ് പിതാവ് ഷൈജു. സഹോദരന്:
News Desk10-Dec-2025നടിയെ ആക്രമിച്ച കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി വിധിയില്‍ സന്തോഷവാനാണെന്ന് നടന് ലാല്‍ - ഗൂഢാലോചന ആരോപണം പിന്നീട് വന്നതാണ്. ആ കാര്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും പൊലീസിനും കോടതിക്കും അറിയുന്നതിനേക്കാള്‍ കൂടുതല്‍ തനിക്ക് അറിയില്ല. അതിനെ കുറിച്ച് താന്‍ എന്തെങ്കിലും പറയുന്നതില്‍ അര്‍ത്ഥമില്ല. പൂര്‍ണമായും അറിയാത്ത കാര്യത്തെ കുറിച്ച് അഭിപ്രായം പറയരുത്.
News Desk09-Dec-2025ഫെഫ്കയിൽ നിന്ന് രാജിവെച്ച് നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി - വിധി എട്ടാം തീയതി എന്ന് പറഞ്ഞ നിമിഷം മുതൽ അതിജീവിതക്ക് അടക്കം വരുന്നത് നെഗറ്റീവായ മെസേജ് തന്നെയാണെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.'നേരത്തെ എഴുതിവെച്ച കാര്യങ്ങൾ ഇന്ന് വായിച്ചു. ഇത്രയധികം സാക്ഷികളും തെളിവുകളും ഉണ്ടായിട്ടും അത് ബോധ്യപ്പെട്ടിട്ടില്ല എന്നുണ്ടെങ്കിൽ പിന്നെ
News Desk09-Dec-2025ആന്‍ഡ്രോയിഡിനും സുരക്ഷാ ഭീഷണി - ചിലതിന് അപ്ഡേറ്റുകള് ലഭിച്ചില്ലെങ്കില്‍ പോലും പിന്നീട് ലഭിച്ചേക്കാം. എന്നാല്‍ അത് മോഡല്‍, മേഖല, കാരിയര്‍ എന്നിവ അനുസരിച്ച് വിന്യസിക്കും. എന്നാല്‍ സാംസങ്ങിന് വേഗത കുറയ്ക്കാന്‍ കഴിയില്ല. എന്നാല്‍ ആന്‍ഡ്രോയിഡ് കാലോചിതമായി മാറേണ്ടത് അനിവാര്യമാണെന്നാണ് പറയപ്പെടുന്നത്.
News Desk09-Dec-2025തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ചരിത്ര വിജയം നേടുമെന്ന് രമേശ് ചെന്നിത്തല - അന്തരീക്ഷത്തിലെ രാഷ്ട്രീയ അവസ്ഥയെക്കുറിച്ചും ചെന്നിത്തല അഭിപ്രായപ്പെട്ടു. എസ്.ഐ.ടി അന്വേഷണത്തിനെതിരെ മൊഴി നൽകാൻ അദ്ദേഹം അടുത്ത ദിവസം ഹാജരാകുമെന്ന് അറിയിച്ചു. മന്ത്രിമാർ അറിയാതെ ഏതൊരു കേസും നടക്കില്ലെന്ന് വ്യക്തമാക്കി. നിർണായകമായ കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും, പ്രതിപ്രവചന വിധി പൂർണ്ണമായി വായിച്ച ശേഷം മാത്രം വിശദീകരണം ഉണ്ടാവുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
News Desk09-Dec-2025അച്ഛൻ്റെ ക്രൂര പീഡനത്തെ തുടർന്ന് ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു - കുട്ടി ഗുരുതരാവസ്ഥയിലാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പിതാവ് മദ്യപിച്ചെത്തി മർദ്ദിക്കുന്നതായി പെൺകുട്ടിയുടെ ഫോൺ സന്ദേശം. മർദിച്ചശേഷം അമ്മയേയും തന്നെയും ഇറക്കി വിടാറുണ്ടെന്നും കുട്ടി പറഞ്ഞു. മുഖ്യമന്ത്രി, വനിതാ സെൽ, പൊലീസ് എന്നിവർക്ക് പരാതി നൽകിയിട്ടും നടപടി എടുത്തില്ലെന്നും ആരോപണമുണ്ട്. ശനിയാഴ്ചയാണ് പീഡനത്തെതുടർന്ന് കുട്ടി ജീവനെടുക്കാൻ ശ്രമിച്ചത്
News Desk08-Dec-2025ആധാര്‍ കാര്‍ഡിന്റെ ഫോട്ടോകോപ്പികള്‍ ശേഖരിക്കുന്ന രീതിക്ക് അന്ത്യം കുറിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ - ആധാര്‍ കാര്‍ഡ് ഉപയോഗിച്ചുള്ള പരിശോധന നടത്തുന്ന സ്ഥാപനങ്ങള്‍ ഇനി മുതല്‍ പുതിയ ഡിജിറ്റല്‍ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യുകയും ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് മാത്രം പരിശോധന നടത്തുകയും വേണമെന്ന് യുഐഡിഎഐ സിഇഒ ഭുവ്നേശ് കുമാര്‍ അറിയിച്ചു. പുതിയ സംവിധാനത്തില്‍, ക്യുആര്‍ കോഡ് സ്കാന്‍ ചെയ്തോ അല്ലെങ്കില്‍ ഇപ്പോള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന പുതിയ ആധാര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ മാത്രമായിരിക്കും ആധാര്‍ വിവരങ്ങള്‍
News Desk08-Dec-2025ഗുരുവായൂരപ്പന്റെ തിരുവാഭരണങ്ങൾ കാണാതായതിനെ ചുറ്റിപ്പറ്റിയുള്ള പതിറ്റാണ്ടുകൾ പഴക്കമുള്ള വിവാദം വീണ്ടും രാഷ്ട്രീയ ശ്രദ്ധാകേന്ദ്രത്തിലേക്ക് - 1985-ലെ തിരുവാഭരണം തിരോധാനവുമായി ബന്ധപ്പെട്ട് വൻ സാമ്പത്തിക നഷ്ടം സംഭവിച്ചുവെന്ന ആരോപണങ്ങൾ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അടുത്തിടെ വീണ്ടും ഉന്നയിച്ചതിനെത്തുടർന്ന് ശബരിമല സ്വർണ്ണക്കടത്ത് വിവാദത്തിനിടയിലാണ് ഗുരുവായൂര്‍ വിവാദം വീണ്ടും ഉയർന്നുവന്നത്. ജസ്റ്റിസ് കൃഷ്ണനുണ്ണി കമ്മീഷൻ റിപ്പോർട്ടിനെ ഉദ്ധരിച്ച്, ആഭരണങ്ങൾ വീണ്ടെടുക്കുന്നതിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള
News Desk08-Dec-2025മുൻ മന്ത്രി കെ. എം. മാണിയെ മകൻ ജോസ് കെ. മാണി അടിച്ചിട്ടുണ്ടെന്നും പട്ടിണിക്ക് ഇട്ടിട്ടുണ്ടെന്നും ഉള്ള ആരോപണം ശരി തന്നെയോ - ഇനി ഇവിടെ താമസിക്കാൻ കഴിയില്ലെന്ന് പറഞ്ഞതോടെ ഏറ്റവും ഇഷ്ടമുള്ള മകളുടെ വീട്ടിലേക്ക് കൊണ്ടുപോകാമെന്ന് ജോർജ് നിർദേശിച്ചതായി അദ്ദേഹം പറയുന്നു. തുടർന്ന് മാണി സാറിന്റെ ജീവിതം കൊച്ചിയിൽ മകളുടെ കൂടെയായിരുന്നു. മരിച്ചശേഷം മൃതദേഹമാണ് പിന്നീട് പാലായിലെ വീട്ടിലേക്ക് കൊണ്ടുവന്നതെന്നും ജോർജ് വെളിപ്പെടുത്തി. ‘അങ്ങേര് വേദനയോടെ പറഞ്ഞത് ഇപ്പഴും എന്റെ ചങ്കില്‍കെടന്ന് പെടക്കാ’; എന്നും അദ്ദേഹം പറഞ്ഞു. ജോസ് കെ. മാണിക്കെതിരെ കെ. എം. മാണിയുടെ മകളുടെ ഭർത്താവും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ജോസഫ് എം.പി പരസ്യമായി രംഗത്തുവന്നിരുന്നു. കോൺഗ്രസ്
News Desk07-Dec-2025മുൻ മന്ത്രി കെ. എം. മാണിയെ മകൻ ജോസ് കെ. മാണി അടിച്ചിട്ടുണ്ടെന്നും പട്ടിണിക്ക് ഇട്ടിട്ടുണ്ടെന്നും ഉള്ള ആരോപണം ശരി തന്നെയോ - ഇനി ഇവിടെ താമസിക്കാൻ കഴിയില്ലെന്ന് പറഞ്ഞതോടെ ഏറ്റവും ഇഷ്ടമുള്ള മകളുടെ വീട്ടിലേക്ക് കൊണ്ടുപോകാമെന്ന് ജോർജ് നിർദേശിച്ചതായി അദ്ദേഹം പറയുന്നു. തുടർന്ന് മാണി സാറിന്റെ ജീവിതം കൊച്ചിയിൽ മകളുടെ കൂടെയായിരുന്നു. മരിച്ചശേഷം മൃതദേഹമാണ് പിന്നീട് പാലായിലെ വീട്ടിലേക്ക് കൊണ്ടുവന്നതെന്നും ജോർജ് വെളിപ്പെടുത്തി. ‘അങ്ങേര് വേദനയോടെ പറഞ്ഞത് ഇപ്പഴും എന്റെ ചങ്കില്‍കെടന്ന് പെടക്കാ’; എന്നും അദ്ദേഹം പറഞ്ഞു. ജോസ് കെ. മാണിക്കെതിരെ കെ. എം. മാണിയുടെ മകളുടെ ഭർത്താവും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ജോസഫ് എം.പി പരസ്യമായി രംഗത്തുവന്നിരുന്നു. കോൺഗ്രസ്
News Desk07-Dec-2025പാക്കറ്റ് പാൽ തിളപ്പിച്ച് ഉപയോഗിക്കാറുണ്ടോ ? ഈ കാര്യങ്ങൾ ഒന്ന് അറിഞ്ഞിരിക്കുക - പാസ്ചറൈസേഷൻ എന്നാൽ ഏവിയൻ ഫ്ലൂ വൈറസ്, മൈകോബാക്ടീരിയ, ഇ കോളി തുടങ്ങിയ മാരകമായ ബാക്ടീരിയകളെ നശിപ്പിക്കാൻ ഉയർന്ന താപനിലയിൽ നിശ്ചിത സമയത്തേക്ക് പാൽ തിളപ്പിക്കുന്ന പ്രക്രിയയാണ്. ഇതുവഴി പാൽ കേടുകൂടാതെ ഇരിക്കാനും , അതിലടങ്ങിയ മാരകമായ ബാക്ടീരിയകളെ ഇല്ലാതെയാക്കാനും ഇതുവഴി സാധിക്കും. അതിനാൽ തന്നെ പാസ്ചറൈസ്
News Desk07-Dec-2025അപേക്ഷ പോലും സ്വീകരിക്കാതെ കേന്ദ്ര മന്ത്രി സുരേഷ് ഗോപി അപമാനിച്ച് തിരിച്ചയച്ച കൊച്ചു വേലായുധന് നല്കിയ വാഗ്ദാനം സിപിഐഎം പാലിച്ചു - പൊതുവേദിയിൽ അവഹേളിതനായ കൊച്ചു വേലായുധനെ അന്ന് രാത്രി തന്നെ പുള്ളിലെ വീട്ടിൽ ചെന്ന് സിപിഐഎമ്മിന്റെ പിന്തുണ തൃശൂർ ജില്ലാ സെക്രട്ടറി കെ വി അബ്ദുൽഖാദർ അറിയിച്ചിരുന്നു. വീട് നിർമ്മിച്ചു നൽകുമെന്ന വാഗ്ദാനവും നൽകി. ചേർപ്പിലെ സിപിഐഎം അത്യാവേശത്തോടെയാണ് ഈ ദൗത്യം ഏറ്റെടുത്തത്. രണ്ടു മാസവും 15 ദിവസവും കൊണ്ട് അവർ നിർമ്മാണംപൂർത്തീകരിച്ച്
News Desk07-Dec-2025തദ്ദേശ തെരഞ്ഞെടുപ്പ് : ഏഴ് ജില്ലകളിൽ പരസ്യപ്രചാരണം അവസാനിച്ചു - സംഘര്‍ഷം ഒഴിവാക്കുന്നതിനായി വിവിധ സ്ഥലങ്ങളില്‍ പൊലീസിനെ നിയോഗിച്ചിരുന്നു. സംസ്ഥാനത്ത് വോട്ടെടുപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന് അറിയിച്ചു. തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടത്തിലാണ് ചൊവ്വാഴ്ച്ച ഏഴ് ജില്ലകളില്‍ വോട്ടെടുപ്പ് നടക്കുക. ബാക്കി കാസര്‍കോട് മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളില്‍ ഡിസംബര്‍ 11നാണ് വോട്ടെടുപ്പ്. ഒന്‍പതിന് പരസ്യപ്രചാരണം
News Desk07-Dec-2025പാചക വാതക സിലിണ്ടറുകള്‍ നിറച്ചെത്തിയ ലോറിയില്‍ കയറി യുവാവിന്റെ പരാക്രമം - അഗ്നിരക്ഷാസേനയെത്തി തീയണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. കടപ്ലാമറ്റം സ്വദേശിയാണ് യുവാവെന്ന് തിരിച്ചറിഞ്ഞു. ഇയാള്‍ക്ക് മനോദൗര്‍ബല്യമുണ്ടെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.
News Desk06-Dec-2025കൊച്ചിയില്‍ ട്രെയിൻ അട്ടിമറി ശ്രമമെന്ന് സൂചന : റെയില്‍വേ ട്രാക്കില്‍ ആട്ടുകല്ല് കണ്ടെത്തി - വെള്ളിയാഴ്ച പുലര്‍ച്ചെ നാലരയോടെ ട്രാക്കിന്റെ നടുവിലായാണ് ആട്ടുകല്ല് കണ്ടത്. ഈ സമയം ഇതുവഴി കടന്നുപോയ മൈസൂരു-കൊച്ചുവേളി എക്സ്പ്രസിന്റെ ലോക്കോ പൈലറ്റാണ് കല്ല് ട്രാക്കില്‍ കിടക്കുന്നത് ശ്രദ്ധിച്ചത്. തുടര്‍ന്ന് ആര്‍പിഎഫിനെയും റെയില്‍വേ പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. റെയില്‍വെ പരിസരത്ത് കിടന്നിരുന്ന
News Desk05-Dec-2025നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിയിൽ നടന്ന വാദങ്ങളുടെ വിവരങ്ങള്‍ പുറത്ത് - കാവ്യയും ദിലീപും തമ്മിലുള്ള ബന്ധം നടി പുറത്തുപറഞ്ഞതാണ് ക്വട്ടേഷന്‍ കാരണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. അതേസമയം, പ്രോസിക്യൂഷൻ ആരോപണം തളളിയാണ് ദിലീപ് കോടതിയിൽ വാദിച്ചത്. ക്വട്ടേഷൻ നൽകിയിയതിന് തെളിവില്ലെന്നും പൊലീസ് കെട്ടിപ്പൊക്കിയ കെട്ടുകഥകളാണിതെല്ലാമെന്നും ദിലീപ്
News Desk05-Dec-2025



















