ബൈക്കും നാശം വിതറുന്ന ബാല്യ, കൗമാരങ്ങൾ

ബൈക്കും ലോറിയും കൂട്ടിയിടിച്ച്  വിദ്യാർഥികൾ  മരിച്ചു . അമിതവേഗം, ഹെൽമറ്റുമില്ല: വിദ്യാർഥികൾ ഓടിച്ച 30 ബൈക്കുകൾ പോലീസ്  പിടികൂടി. ഇതൊക്കെ  അടുത്തകാലത്തു  പത്രങ്ങളിൽ വന്ന ചില വാർത്തകളാണ് . സെക്കൻഡുകൾ കൊണ്ട് 100 കിലോമീറ്റർ  വേഗം കൈവരിക്കുന്ന സ്പോര്ട്സ് ബ്രാന്ഡ് ബൈക്കുകൾ നിരത്തുകളിലൂടെ ചീറിപ്പായുന്നവരിലേറെയും പ്രായപൂര്ത്തിയാകാത്തവരാണ്. പല  കുട്ടികളും  വീട്ടിലെ സാഹചര്യം മുതലെടുത്താണ്  ബൈക്കുകൾ സ്വന്തമാക്കുന്നത് .പിതാവ്  വിദേശത്തുള്ള കുട്ടികളാണ് ഇത്തരത്തിൽ ബൈക്ക് വാങ്ങാൻ വീട്ടിൽ പ്രശ്നമുണ്ടാകുന്നത് . വീട്ടിൽ അമ്മയുടെ അടുത്ത ബൈക്ക് വാങ്ങാൻ  വഴക്ക് കൂട്ടും. വഴങ്ങുന്നില്ല എന്നു കണ്ടാൽ പഠനം ഉഴപ്പും എന്നാകും ഭീഷണി. വീട്ടിൽ നിന്നു ഇറങ്ങിപോകും, നാടു വിടും, ചത്തു കളയും എന്നിങ്ങനെ നമ്പറുകൾ ഇറക്കും.  ഒടുവിൽ ഗത്യന്തരമില്ലാതെ അമ്മമാർമക്കൾക്ക്   ബൈക്ക് വാങ്ങിക്കൊടുക്കും. സെക്കന്റുകൾ കൊണ്ട് 100 കിലോമീറ്റര് വേഗം കൈവരിക്കുന്ന സ്പോര്ട്സ് ബ്രാന്ഡ് ബൈക്കിൽ പിന്നെ  ചീറിപ്പായാൻ  തുടങ്ങുകയായി ചെറുപ്പത്തിന്റെ  തിളപ്പിൽ  പാഞ്ഞു  എതിരെ വരുന്ന വാഹനങ്ങളില് ഇടിച്ചോ, നിര്ത്തിയിട്ട വാഹനങ്ങളില് ഇടിച്ചോ ഒക്കെയാവും  മിക്കവാറും അപകടങ്ങൾ.

ഇന്ന് മൊബൈലും, ടാബും മുട്ടിലിഴയുന്ന കുട്ടികളുടെ പോലും ഹരമാണ് കെ. ജി ക്ലാസ്സിൽ പഠിക്കുന്ന കുട്ടി മൊബൈൽ വാങ്ങിത്തരാൻ പറയുന്നത് ഒരു അതിശയോക്തിയല്ല. മാതാപിതാക്കൾ വാങ്ങി നൽകിയില്ലെങ്കിൽ വേറെ വഴിയിലൂടെ സംഘടിപ്പിക്കാൻ കുട്ടികൾ ശ്രമിക്കും. ഈയിടെ പാലക്കാട്ടു നടന്ന സംഭവം അതിലേക്കാണ് വിരൽ ചൂണ്ടുന്നത്.

മൊബൈലിനായി വാശി പിടിച്ച എട്ടാംക്ളാസുകാരനെ അച്ഛന് വഴക്കുപറഞ്ഞു. കുറച്ചുദിവസം പിണങ്ങിനടന്ന കുട്ടിയുടെ ബാഗ് പരിശോധിച്ച അച്ഛന് കണ്ടത് പുതിയ. അച്ഛന് കണ്ടത് പുതിയ മൊബൈൽ ഫോൺ. ചോദ്യം ചെയ്തപ്പോള് അവന് പരിഹാസം. അടി കിട്ടിയപ്പോള് ഒരു ചേട്ടന് വാങ്ങിത്തന്നതാണെന്ന മറുപടി. കൂടുതൽ  അന്വേഷിച്ചപ്പോഴേക്കും കുട്ടി മയക്കുമരുന്നു സംഘത്തിന്റെ കൈയ്യിൽപെട്ടിരുന്നു.

 

മൈതാനത്തിറങ്ങി ഫുട്ബോളോ ക്രിക്കറ്റോ ഷട്ടിൽ ബാഡ്മിന്റനോ കളിക്കുന്നതിനേക്കാൾ താൽപര്യം മുറിക്കുള്ളിൽ മുറിക്കുള്ളിൽ മണിക്കൂറുകളോളം  മൊബൈലിൽ ഗെയിം കളിക്കാനാണ്. കുട്ടികളെ ഇത്തരം  ശീലങ്ങളിലേക്ക് എത്തിക്കുന്നതിൽ മാതാപിതാക്കൾക്കും പങ്കുണ്ട്.

ഇന്ത്യൻ എക്സ് പ്രസ്സ്  പത്രത്തിൽ വന്ന വാർത്തയിൽ ഗോവയിൽ ഒരു പതിനേഴുകാരി പെൺകുട്ടി തീ കൊളുത്തി ആത്മഹത്യ ചെയ്ത സംഭവം ഞെട്ടിക്കുന്നതാണ്. മൊബൈൽ ഫോൺ വാങ്ങികൊടുക്കാത്തതാണ്  പെൺകുട്ടിയെ പ്രകോപിപ്പിച്ചത് . വേറൊരു സംഭവത്തിൽ  മധുരയിൽ പത്തൊൻപതുകാരനായ കോളേജ് വിദ്യാർഥി, ബൈക്ക് വാങ്ങി നല്കാൻ  മാതാപിതാക്കൾ തയ്യാറാകാത്തതിനെത്തുടർന്നു ജീവനൊടുക്കി. കുട്ടികളുടെ  ഇത്തരം  നിർബന്ധങ്ങൾ അപകടകരമായ നിലയിലേക്ക് മാറിയിരിക്കുന്നു  സാമ്പത്തികമായി സാധാരണ കുടുംബമാകട്ടെ, മിഡിൽ ക്ലാസ് ആകട്ടെ, അല്ലെങ്കിൽ ഉയർന്ന സാമ്പത്തികമുള്ളവരാകെട്ടെ കുട്ടികളുടെ ഇത്തരം  നിർബന്ധങ്ങളും , വാശികളും വലിയ തലവേദനയാകാറുണ്ട്.

കൊച്ചുകുട്ടികൾ കളിപ്പാട്ടങ്ങൾ വാങ്ങിക്കൊടുക്കാൻ നിർബന്ധം പിടിക്കാറുണ്ട്. അല്പം പ്രായം കൂടിയ കുട്ടികൾ ഗെയിം കളിക്കാൻ പ്ലേ സ്റ്റേഷനോ, ക്രിക്കറ്റ് ബാറ്റോ, ഫുട്ബോൾ ബുട്ടോ  ഒക്കെ വേണമെന്ന് പറയാറുണ്ട്. ഇതെല്ലാം  പഴയ കാലം. ഇന്ന് കൊച്ചു കുട്ടികൾ വരെ  പാഡോ,  ഫോണോ, കൗമാരക്കാരായ കുട്ടികൾ ലക്ഷങ്ങൾ   വില വരുന്ന ബൈക്കോ ഒക്കെ വാങ്ങിക്കൊടുക്കാൻ മാതാപിതാക്കന്മാരെ സമ്മർദ്ദത്തിലാക്കാറുണ്ട്

 

ചില മാതാപിതാക്കളുണ്ട് മക്കൾ എന്ത് ചോദിച്ചാലും കടം വാങ്ങിച്ചായാലും, വസ്തു വിറ്റിട്ടായാലും സാധിച്ചു കൊടുക്കും. മക്കളെ ഒരു ബുദ്ധിമുട്ടും അറിയിക്കാതെ വളർത്തും. ഗൾഫിൽ ജോലി ചെയ്യുന്ന ചില ഗൃഹനാഥന്മാർ ഇത്തരക്കാരാണ്. രണ്ടു വർഷം കൂടുമ്പോൾ നാട്ടിൽ വരുന്ന ഇവർ, ചുരുങ്ങിയ അവധിക്കാലത്തു മക്കളെ പരമാവധി സന്തോഷിക്കാൻ അവർക്ക് എല്ലാം വാങ്ങിക്കൊടുക്കും. മാതാവ് തനിച്ചു കുടുംബം നടത്തുന്ന, പിതാവ് വിദേശത്തായ അവസ്ഥയിൽ കുട്ടികളും അമ്മയും കൂടി അയച്ചുതരുന്ന പണമെല്ലാം ധുർത്തടിക്കാറുണ്ട്.

 

വീട്ടിൽ നിന്നു അടിച്ചുപൊളിക്കാനും, ചെത്തിനടക്കാൻ ബൈക്ക് വാങ്ങാനും, സ്മാർട്ട് ഫോൺ വാങ്ങാനും ഒക്കെ പണം കിട്ടാതെ വരുമ്പോൾ, കഞ്ചാവ് വിൽക്കാനും, മോഷ്ടിക്കാനും , ഗുണ്ടാ പണിക്കും ഒക്കെ തയ്യാറാവുന്ന കൗമാരക്കാരുണ്ട്.   ഇത് അപകടകരമായ പ്രവണതയാണ്.

 

 

എങ്ങനെ കുട്ടികളുടെ ഇത്തരം ആവശ്യങ്ങളെ സമീപിക്കണം? കുടുംബങ്ങളിൽ സംഘർഷങ്ങൾ എങ്ങനെ ഒഴിവാക്കാം ഇതിനുത്തരം തേടുന്നതിനുമുമ്പ് കുട്ടികൾ എന്തുകൊണ്ട് ഇത്തരം ആവശ്യങ്ങൾ ഉന്നയിക്കുന്നു എന്ന് ചിന്തിക്കണം. പലപ്പോഴും നാം കുട്ടികൾ   സഹപാഠികളിൽ നിന്നോ, സമപ്രായക്കാരിൽ നിന്നോ അനുഭവിക്കുന്ന സമ്മർദ്ദങ്ങൾ ( Peer Pressure ) മനസിലാക്കുന്നില്ല. കൂടെ പഠിക്കുന്ന കുട്ടികൾക്കെല്ലാം സ്മാർട്ട് ഫോണുള്ളപ്പോൾ, ഫോണില്ലാത്തതോ അല്ലെങ്കിൽ വെറും ഓർഡിനറി ബ്രാൻഡ് ഫോൺ മാത്രമുള്ളതോ കുട്ടികളെ പലപ്പോഴും പരിഹാസപാത്രമാക്കാറുണ്ട്. ഇത്തരം സംഭവങ്ങൾക്ക്   ലേഖകൻറെ  അധ്യാപക ജീവിതത്തിൽ സാക്ഷ്യം വഹിച്ചിട്ടുണ്ട് കൂടെയുള്ള കുട്ടികൾ  പാഡോ,  ഫോണോ ഉപയോഗിക്കുമ്പോൾ, അതില്ലാത്ത കുട്ടികൾക്ക്  ഒരു തരം അപകർഷതയൂണ്ടാകാറുണ്ട്.

 

രണ്ടാമത് പുതിയ കാലഘട്ടത്തെ മനസിലാക്കാൻ മാതാപിതാക്കൾ പരാജയപ്പെടുന്നു. പല മാതാപിതാക്കന്മാരും ഇപ്പോഴും പഴയ കാലഘട്ടത്തിന്റെ തടവറയിലാണ്. 'ഞങ്ങളുടെ കുട്ടിക്കാലത്തു രണ്ടു നേരം വയറു നിറച്ചു ഭക്ഷണം കിട്ടിയാൽ തന്നെ ഭാഗ്യം'. 'ഇന്നത്തെ പിള്ളാരുടെ അഹങ്കാരം നോക്കണേ' എന്നൊക്കെ പറയുന്ന മാതാപിതാക്കളെ കണ്ടിട്ടുണ്ട്.

 

കുട്ടികളുടെ സമീപനത്തിലും വലിയ പ്രശ്നങ്ങളുണ്ട് വീട്ടിലെ സാമ്പത്തിക നില നോക്കാതെ മാതാപിതാക്കളെ വിഷമത്തിലാക്കുന്ന കുട്ടികളുണ്ട്. കൂടെ  പഠിക്കുന്ന   ഡോക്ടരുടെയോ , ബിസിനസുകാരുടെയോ മക്കൾ ബുള്ളറ്റോ,  ഫോണോ ഉപയോഗിക്കുന്നു എന്ന് കരുതി കുറഞ്ഞ വരുമാനക്കാരായ മാതാപിതാക്കളെ ഇതെല്ലാം വാങ്ങി നല്കാൻ പ്രേരിപ്പികുന്ന കുട്ടികൾ കുടുംബത്തെ  സാഹചര്യങ്ങളെപ്പറ്റി അറിയാത്തവരാണ്.

 

മാതാപിതാക്കൾ ചെറുപ്പത്തിലേ കുട്ടികളെ വീട്ടിലെ അവസ്ഥകൾ അറിയിച്ചു വളർത്തണം. വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങാനും മറ്റുമുള്ള കാര്യങ്ങളിൽ അവരെ ഭാഗഭാക്കണം. ഒരു സാമ്പത്തിക സാക്ഷരതയുള്ളവരാക്കി  ( Economic Literacy ) കുട്ടികളെ വളർത്തികൊണ്ടുവരണം. വീട്ടിലെ  വരുമാനം, ചിലവുകൾ ഇവ കുട്ടികളെ അറിയിക്കണം,

 

ചൊട്ടയിലെ ശീലം ചുടല വരെ എന്നാണല്ലോ ചൊല്ല് ചെറുപ്പത്തിലേ കുട്ടികളുടെ എല്ലാ  ആവശ്യങ്ങൾക്കും വഴങ്ങികൊടുത്താൽ  പിൻകാലത്തു  അവർ പിടിവാശിക്കാരാവും. അതിനാൽ കുട്ടികളുടെ ആവശ്യങ്ങൾ വേണ്ടത്, വേണ്ടാത്തത് എന്നിങ്ങനെ അവരെ ബോധ്യപ്പെടുത്തണം.

 

വീട്ടിൽ നിന്നുമല്ലാത്ത  പണം, മൊബൈൽ ഫോൺ, മറ്റു സാധനങ്ങൾ ഇവ കുട്ടികളുടെ പക്കൽ കണ്ടാൽ അപകടം കാണണം. ഗൾഫിലുള്ള ഗൃഹനാഥന്മാർ തങ്ങളുടെ യഥാർത്ഥ വരുമാനം മറച്ചുവച്ചു, പൊങ്ങച്ചം കാട്ടാൻ കടം വാങ്ങിയും, ഓവർ ടൈം ചെയ്തും കിട്ടുന്ന പണം മുഴുവൻ നാട്ടിലേക്ക് അയച്ചുകൊടുക്കരുത്. അത്യാവശ്യ ചിലവിന് കാശു കൊടുത്താൽ മതിയാവും.

 

സാമ്പത്തിക അച്ചടക്കം, ധുർത്ത്  ഒഴിവാക്കൽ, ആവശ്യങ്ങൾ (Necessities) അനാവശ്യങ്ങൾ ( Luxuries) ഇവ വേർതിരിക്കാനുള്ള കഴിവ്  തുടങ്ങിയ കാര്യങ്ങൾ സിലബസിന്റ്റെ ഭാഗമാക്കണം. സ്കൂൾ പാഠ്യപദ്ധതിയിൽ സാമ്പത്തിക സാക്ഷരത പഠനവിഷയമാക്കണം.

 

പണ്ടൊക്കെ കുട്ടികളിലെ സമ്പാദ്യ ശീലം വളർത്തുന്നതിനായി സ്കൂളുകളിൽ ബാങ്കുമായും, പോസ്റ്റ്  ഓഫീസുമായും ഒക്കെ സഹകരിച്ചു സേവിങ് അക്കൗണ്ടുകൾ തുറക്കുമായിരുന്നു. പണത്തിന്റെ മൂല്യം അറിഞ്ഞു വളരാനും, സമ്പാദ്യത്തിന്റെ ഗുണങ്ങൾ മനസിലാക്കാനും ഇതു സഹായകരമായിരുന്നു. ഇത്തരം കാര്യങ്ങൾക്ക് സ്കൂളുകൾ പ്രധാന്യം കൊടുക്കണം.

കുട്ടികളുടെ ശാഠ്യത്തിനു വഴങ്ങിയാൽ, അവർ പുതിയ ആവശ്യങ്ങളുമായി വരും. നോ പറയേണ്ടിടത്തു നോ പറയാൻ ശീലിക്കണം. കുട്ടികൾ വിവിധ ആവശ്യങ്ങൾ പറഞ്ഞു വരുമ്പോൾ അവരുടെ നേരെ കടിച്ചുതിന്നാൻ ഭാവത്തിൽ ചെല്ലരുത്. സൗമ്യമായി കാര്യങ്ങൾ പറഞ്ഞു മനസിലാക്കുക.

 

ചെറുപ്പത്തിലേ കുട്ടികളെ ദൈവഭയത്തിലും, ആത്മീയ കാര്യങ്ങളിൽ തീക്ഷ്ണത ഉള്ളവരുമായി വളർത്തുക. ദൈവഭയം, അനുസരണം, മാതാപിതാക്കൾ, ഗുരുക്കന്മാർ, മുതിർന്നവർ എന്നിവരോടുള്ള ബഹുമാനം എന്നീ മൂല്യങ്ങൾ കുട്ടികളിൽ വളർത്തിയെടുക്കുക. നമ്മുടെ ഉപദേശമല്ല, ജീവിത മാതൃകയാണ് കുട്ടികൾക്ക് വേണ്ടത്.

ബാല്യത്തിലെ കുട്ടികളെ ശിക്ഷിച്ചു വളർത്തണം. ‘’ബാലന്റെ ഹൃദയത്തോടു ഭോഷത്വം പറ്റിയിരിക്കുന്നു; ശിക്ഷെക്കുള്ള വടി അതിനെ അവനിൽ നിന്നു അകറ്റിക്കളയും’’ (സദൃശ്യവാക്യങ്ങൾ 22:15) ‘’ബാലന്നു ശിക്ഷ കൊടുക്കാതിരിക്കരുതു; വടികൊണ്ടു അടിച്ചാൽ അവൻ ചത്തുപോകയില്ല’’ (സദൃശ്യവാക്യങ്ങൾ 23:13) ‘’വടി ഉപയോഗിക്കാത്തവൻ തന്റെ മകനെ പകെക്കുന്നു; അവനെ സ്നേഹിക്കുന്നവനോ, ചെറുപ്പത്തിലേ അവനെ ശിക്ഷിക്കുന്നു’’ (സദൃശ്യവാക്യങ്ങൾ 13:24) തുടങ്ങിയ വാക്യങ്ങൾ ശിക്ഷണത്തിന്റെ പ്രാധാന്യത്തെ കാണിക്കുന്നു.

RELATED STORIES

  • കോവിഡും, ജനങ്ങളും, പിന്നെ കേരളാ പോലീസും...... - ഇത്രമാത്രം ലോകജനത നിരാശയിലും ഭയത്തിലുമായിരിക്കുന്ന സാഹചര്യത്തിലും നമ്മുടെ നിയമ പാലകരില്‍ ചിലര്‍ കേരളത്തിന്‍റെ ചില ഭാഗത്ത് അഴിഞ്ഞാടുന്നു എന്ന ദു:ഖകരമായ വാര്‍ത്തകളും വീഡിയോ ദൃശ്യങ്ങളും ജനസമൂഹം നിരന്തരം ഇവിടെ കണ്ടുകൊണ്ടിരിക്കുന്നു. ചില പോലീസുക്കാര്‍ പൊതുജനത്തോട് യാതൊരു ബഹുമാനമോ സ്നേഹമോ ഇല്ലാത്ത നിലയില്‍ പെരുമാറുന്നതായി കാണുന്നു. നെയ്യാര്‍ഡാം പോലീസ് സ്റ്റേഷനിലെ ഒരു പോലീസുക്കാരന്‍ ജോലി സമയത്ത് ശരീരത്തില്‍ പകുതി യൂണിഫോം പോലും ധരിക്കാതെ, മാസ്ക്ക് ധരിക്കാതെ സ്റ്റേഷന്‍റെ മുമ്പില്‍ നിന്നു കൊണ്ട് പരാതിക്കാരനെയും ഒപ്പം ഉണ്ടായിരുന്ന പരാതിക്കാരന്‍റെ മകളെയും അസഭ്യവും വെല്ലുവിളിയും അഹങ്കാരവും നടത്തുന്നതായി ഞാന്‍ വീഡിയോയില്‍ കൂടി കാണാന്‍ ഇടയായി.

    നിത്യ ജീവനും നിത്യ മരണവും - വേദപുസ്തക ഭാഷയിൽ മരണം എന്നാൽ വേർപാട് എന്നാണ് അർത്ഥം .ദൈവത്തിൽ നിന്നും ഉള്ള വേർപാട് . നിത്യ മരണം എന്നാൽ ഏക സത്യ ദൈവത്തിൽ നിന്നും ഉള്ള തായ എന്നും എന്നേയ്ക്കുമായുള്ള വേർപാട് .

    വിസ്മയവും ഭയങ്കരവുമായുള്ളത് ദേശ സംഭവിക്കുന്നു - എബോള, സാർസ്,നിപ്പാ വൈറസ്, എച്ച് വൺ എൻ വൺ, ചിക്കൻ ഗുനിയ, ഡെങ്കിപ്പനി, ആന്ത്രാക്സ് ഇതുപോലെയുള്ള എത്ര മാരക വ്യാധികൾ ലോകത്തിൽ ഉണ്ടായി. 2017ലെ ഓഖി കൊടുങ്കാറ്റ് അതിനുപിന്നാലെ ഉണ്ടായ രണ്ട് മഹാപ്രളയങ്ങൾ നമ്മുടെ കേരളത്തെ പിടിച്ചുലച്ചു.ഇപ്പോഴിതാ കോവിഡ്-19 എന്ന

    ഡോ. രവി സഖറിയാസിന്റെ ജീവിതത്തിലേക്ക് അല്പ നേരം - മാതാപിതാക്കൾ ആംഗ്ലിക്കൻ വിശ്വാസികൾ ആയിരുന്നുവെങ്കിലും കൗമാരപ്രായത്തിൽ ഒരു നാസ്തിക ചിന്താഗതിയിൽ ഇദ്ദേഹം തുടർന്നു. ഇതിനു മുൻപ് തന്റെ സഹോദരിയുടെ നിർബന്ധ പ്രകാരം

    പ്രവാസകാലം ഇവിടെ എങ്ങനെയാണ്, ഒരു വിചിന്തനം - കണ്ണുനീരോടെ വിട ചൊല്ലുവാനല്ലാതെ മറ്റൊന്നിനും നമുക്കാവില്ലല്ലോ. അതേ കിഴക്കുനിന്നാരംഭിക്കുന്ന പ്രവാസ ജീവിതം പടിഞ്ഞാറെ ചക്രവാള സീമയിൽഅസ്തമിക്കുന്നു. അടുത്ത ഒരു ഉയർപ്പിനായി. ഇതിനെയാണ് പ്രവാസം എന്ന് വിളിക്കുന്നത്.

    ഈ രാത്രിയും കഴിഞ്ഞു പോകും - പതിനായിരക്കണക്കിന് പ്രവാസികൾ ആശങ്കാകുലരാണ്. അവർ അവരുടെ സ്വന്ത നാടുകളിലേക്ക് തിരികെപോകാൻ വെമ്പൽ കൊള്ളുന്നു. മിക്ക രാജ്യങ്ങളിലും ആരാധന കൂട്ടായായ്മകൾ നിർത്തലാക്കേണ്ടിവന്നിരിക്കുകയാണ്. ഇങ്ങനെയുള്ള വിവിധ മാനസിക അവസ്ഥയിൽക്കൂടി കടന്ന് പോകുന്ന വ്യക്തികളെയൊക്കെ ക്ലേശിപ്പിക്കുന്ന മനോഭാവമാണ് പലർക്കും ഈ നാളുകളിൽ

    അക്ഷരത്തിന്റെ ശുശ്രൂഷകന്മാർ - എന്നു ലോകത്തിലെ എറ്റവും വലിയ സാമ്പത്തിക ശക്തികളും, ആയുധ ബലമുള്ള രാജ്യങ്ങളും തിരിച്ചറിഞ്ഞിരിക്കുന്നു. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ തങ്ങളുടെ സമ്പത്തും, കൂട്ടി വച്ചിരിക്കുന്ന ആയുധങ്ങളും

    മലയാളിയുടെ ഇംഗ്ലീഷ് മോശമാണോ❓ - ഇ .എൽ.റ്റി . സ് പരിക്ഷക്ക് Listening,Reading,Writing എന്നിവ ഒരേ ദിവസം തന്നെ പൂർത്തീകരിക്കണം. Speaking exam മറ്റ് പരീക്ഷൾക്ക് മുമ്പോ ശേഷമോ ആയിരിക്കും . ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ലോകത്തിലെ എല്ലാ പ്രധാന നഗരങ്ങളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. കേരളത്തിൽ അഞ്ചു പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ട്.

    സ്നേഹം പ്രകടനം ആകുമ്പോള്‍! - സ്വന്തജീവിതം ബലികൊടുക്കേണ്ടി വരുന്ന ഒരു കാര്യം തന്നെയാണ് ഈ അവിഹിതബന്ധം എന്നു പറയുന്നത്. ഇത് ഒറ്റ ദിവസം കൊണ്ട് വിടരുന്ന ഒരു ബന്ധം ആവണം എന്നില്ല. നോക്കിയും, സംസാരിച്ചും, വിവരങ്ങള്‍ കൈമാറിയും ഒക്കെ ബന്ധം അതിന്‍റെ ക്ലൈമാക്സിലേക്ക് ചെന്ന് ചേരുന്നു. അടര്‍ത്തിമാറ്റുവാന്‍ കഴിയാത്തവിധം ഡോപ്പാമിന്‍ എന്ന ഒരു ഹോര്‍മോണ്‍ അവരില്‍ രൂപം കൊള്ളുന്നു. വളരെ ശക്തമായ ഒരു ഹോര്‍മോണ്‍ ആണ് ഡോപ്പാമിന്‍. നേരത്തെ സൂചിപ്പിച്ച പ്രേമത്തിന്‍റെ പിമ്പില്‍ ഉള്ള വില്ലനും ഈ ഹോര്‍മോ ണിന്‍റെ പ്രവര്‍ത്തനം ആണ്. ഈ ഹോര്‍മോണ്‍ ഉണ്ടാവുന്നത് കൊണ്ട് പ്രായമോ, മതമോയ, ജാതിയോ, മാതാപിതാക്കളോ, ഭര്‍ത്താവോ, ഭാര്യയോ, കുട്ടികളോ ഒന്നിനും കമിതാക്കള്‍ തമ്മിലുള്ള ബന്ധം വേര്‍പെടു ത്തുവാന്‍ കഴിയാതെ വരുന്നു. എന്ത് ത്യാഗത്തിനും ഈ ഡോപ്പാമിന്‍ ഹോര്‍മോണ്‍ പ്രേരിപ്പിക്കുന്നു.

    ഉത്തമമായ ദുഃഖം - അതേ കുറിച്ചു ദു:ഖിക്കുന്നതിൽ തെറ്റില്ല എന്നാൽ ദൈവമക്കളെന്ന നിലയിൽ ദു:ഖം നിയന്ത്രണ വിധേയമാക്കുവാൻ നമുക്കു സാധിക്കും. അതു സാധിക്കുന്നത് നാം എത്രമാത്രം പ്രയാസമനുഭവിക്കുന്നുവെന്നു കർത്താവിനോടു പറയുന്നതിൽ കൂടിയും, അവന്റെ സഹായം അപേക്ഷിച്ചും കൊണ്ടു് ജീവിക്കുന്നവരുടെ ആവശ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ചുമതലകൾ ഏറ്റെടുക്കുന്നതിലും കൂടെയാണ്. വേദനാജനകമായ ഓർമ്മകൾ ഇടയ്ക്കിടയ്ക്കു ഉണ്ടായെന്നു വരാം." ജീവിതം ആവശ്യപ്പെടുന്ന കാര്യങ്ങളിൽ നിന്നു പിന്തിരിയുവാൻ ചിലപ്പോൾ പ്രേരിപ്പിക്കപ്പെട്ടു എന്നു വരാം. അങ്ങനെയുള്ള അവസരങ്ങളിൽ ദൈവം നമ്മെ ഒരു പ്രത്യേക ഉദ്ദേശ്യത്തിനായി ഇവിടെ ശേഷിപ്പിച്ചിരിക്കുന്നു എന്നു നാം ഓർക്കേണ്ടതാണ്.അതായത് അവനെ ആരാധിക്കുന്നതിനും ,സേവിക്കുന്നതിനും, മറ്റുള്ളവരെ സഹായിക്കുന്നതിനുമായി ദൈവസഹായത്താൽ നമ്മുടെ ദു:ഖം ഉത്തമ ദു:ഖം ആക്കിത്തീർക്കുവാൻ സാധിക്കുന്നതാണു്. പ്രീയരെ നമ്മുടെ കണ്ണുകൾക്കു കണ്ണിരില്ലെങ്കിൽ നമ്മുടെ ആത്മാവിനു മഴവില്ലു ലഭിക്കുവാൻ ഇടയാകുകയില്ല.

    ഡേവിഡ് ലിവിംഗ്സ്റ്റൻ - 1813 ൽ സ്കോട്ലന്റിൽ ജനിച്ച ഡേവിഡ് ലിവിംഗ്സ്റ്റന്നിന്റെ ജീവിത കഥ ആരേയും കോരിത്തരിപ്പിക്കുന്നതാണ്. ഒരു ബാലനായിരുന്നപ്പോൾ തന്നെകുറിച്ച് വായിച്ച ഒരു ചെറിയ പുസ്തകം ഇപ്പോഴും ഓർമ്മയിൽ നിൽക്കുന്നു. മറ്റുപലരേയും പോലെ ദുഃഖം നിറഞ്ഞ ഒരു ബാല്യമായിരുന്നു തന്റേതും. തന്റെ കുടുംബത്തിലെ ദാരിദ്യം നിമിത്തം പത്താമെത്ത വയസു മുതൽ ജോലി ചെയ്യേണ്ടി വന്നു. 26 വയസ്സ് വരെ ആ ജോലി തുടർന്നു. പിന്നീടാണ് താൻ ആഫ്രിക്കയിലേക്ക് ഒരു മിഷനറിയായി പോയത്. ഒരു ചെറിയ ബാലനായിരിക്കുമ്പോൾ തന്റെ മാതാവ് എന്നും ഡേവിഡിനെ തന്റെ കൈകളിൽ എടുത്ത് പ്രാർത്ഥിക്കുമായിരുന്നു. പ്രിയ മാതാവ് പ്രാർത്ഥിക്കുമ്പോൾ തന്റെ കണ്ണുനീർ ഡേവിഡിന്റെ തലയിൽ വീഴുമായിരുന്നു. ഒരു ദിവസം പ്രിയ ഡേവിഡ് തന്റെ മാതാവിനോട് ഇപ്രകാരം ചോദിച്ചു, Mom, when you pray, why do you wet my head with your tears? മമ്മീ, നീ പ്രാർത്ഥിക്കുമ്പോൾ നിന്റെ കണ്ണുനീർ കൊണ്ട് എന്റെ തലയെ നനയ്ക്കുന്നത് എന്തിനാണ്? ആ ചോദ്യത്തിന് ഒരു ശരിയായ ഉത്തരം പറയുവാൻ ആ മാതാവിന് കഴിഞ്ഞിരുന്നില്ല. എങ്കിലും താൻ ഇങ്ങനെ പറഞ്ഞു. ഡേവിഡേ, തിന്റെ തല വളരെ മൃദുവാണ്, എന്റെ കണ്ണുനീർ ഇങ്ങനെ വീഴുമ്പോൾ അത് കട്ടിയുള്ളതായിതീരും.

    ക്രിസ്തുവിലുള്ളവര്‍ മിഷനറിമാര്‍ - മൊബൈല്‍ ഫോണും, ഇന്‍റര്‍നെറ്റും, ഡിഷ് ടി.വി.യും ഭാരതത്തിലെ മിക്കവാറും ഗ്രാമങ്ങളിലും എത്തികഴിഞ്ഞു. പക്ഷേ പ്രഭാകര്‍ ചാച്ചയെപ്പോലെ ഒരു ക്രിസ്തു ശിഷ്യനെ കണ്ടുമുട്ടുവാന്‍ കൊതിക്കുന്നവര്‍ അസംഖ്യമാണ്. നമ്മുടെ വിശാലമായ ദൗത്യത്തിന്‍റെ പ്രസക്തി ഇവിടെ വര്‍ദ്ധിക്കുകയാണ്. നമ്മുടെ സ്വയത്തെ ഇല്ലാതാക്കി ക്രൂശ് എടുത്തുകൊണ്ട് ക്രിസ്തുവിനെ അനുഗമിക്കുവാന്‍ സി.റ്റി.സ്റ്റഡ് മുന്നിറിയിപ്പ് നല്‍കുന്നു. സമ്പൂര്‍ണ്ണമായ സമര്‍പ്പണം ഉണ്ടെങ്കില്‍ നാം ദൈവകരങ്ങളില്‍ ഉപയോഗിക്കപ്പെടുവാന്‍ മറ്റൊരു യോഗ്യതയും ആവശ്യമില്ലെന്ന് ഡി.എന്‍.മൂഡിയുടെ ചരിത്രം നമ്മെ പഠിപ്പിക്കുന്നു.

    സമര്‍ത്ഥനായ ലേഖകന്‍റെ എഴുത്തുകോലിനെ പരിശുദ്ധാത്മാവ് നിയന്ത്രിക്കട്ടെ കൊച്ചുമോന്‍, ആന്താരിയേത്ത്. - വായില്‍ വരുന്നത് കോതക്ക് പാട്ടുപോലെ എന്ന് വിഢിത്തരവും എഴുതുകയും അത് ക്രൈസ്തവ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നത് അപമാനമാണ്, അപലപനീയമാണ്. ഒരു വ്യക്തിക്ക് എഴുതുവാനുള്ള കഴിവ് തരുന്നത് ദൈവത്തില്‍ നിന്നും ആണ്. ആ കഴിവ് ദൈവനാമ മഹത്വത്തിനായി പ്രയോഗിക്കണം. ലേഖനം വായിക്കുന്ന ആളിന്‍റെ ആത്മീയ പ്രചോദനത്തിനും, മാനസാന്തരത്തിനും മുഖാന്തരം ആയിതീരണം എഴുത്തുകള്‍. മറിച്ച് വ്യക്തിഹത്യ നടത്തി ഒരുവനെ കൊച്ചാക്കുന്നതും, പിന്‍മാ റ്റത്തിലേക്ക് നയിക്കുന്നതും ആയിരിക്കരുത്.

    മരുന്നിനേക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്ന രോഗനിര്‍ണ്ണയം - ഗിലെയാദില്‍ സുഗന്ധതൈലം ഇല്ലയോ? അവിടെ വൈദ്യന്‍ ഇല്ലയോ? എന്‍െറ ജനത്തിന്‍പുത്രിക്കു രോഗശമനം വരാതെ ഇരിക്കുന്നതെന്തു?' (യിരെമ്യാവു 8:22)

    പ്രേക്ഷിത പ്രവൃത്തി തപസ്യയായി കരുതിയ ഞങ്ങളുടെ റിബേക്ക അമ്മച്ചി - മകന്‍ സ്റ്റാന്‍ലിയെ അമേരിക്കന്‍ ഐക്യനാടുകളിലെ ഏറ്റവും വലിയ പോലീസ് സേനയായ ന്യൂയോര്‍ക്ക് സിറ്റി പൈല്‍സ് ഡിപാര്‍ട്ട്മെന്‍റില്‍ മലയാളിസമൂഹത്തിന് മാത്രമല്ല