ടൈഫോയ്ഡ് വാക്സിന്റെ വിലകുറഞ്ഞ മരുന്നുകൾ പൂഴ്ത്തിവെച്ച് വിലകൂടിയ മരുന്നുകൾ നൽകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്

ഇത് സംബന്ധിച്ച് ഡ്രഗ്‌സ് കൺട്രോളർക്ക് മന്ത്രി നിർദേശം നൽകി. ഭക്ഷ്യസുരക്ഷാ നടപടിക്രമങ്ങളുടെ ഭാഗമായുള്ള ഹെൽത്ത് കാർഡ് എടുക്കുന്നവർക്ക് വില കൂടിയ ടൈഫോയ്ഡ് മരുന്ന് മെഡിക്കൽ സ്റ്റോറുകൾ നൽകുന്നു എന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതേ തുടർന്നാണ് നടപടി.
ടൈഫോയ്ഡിനുള്ള വാക്സിൻ സർക്കാർ ആശുപത്രികളില്ലാത്തതിനാൽ പുറത്തുനിന്ന് വാങ്ങുന്ന മരുന്നാണ് കുത്തിവെക്കുന്നത്. മെഡിക്കൽ സ്റ്റോറുകളിൽ 220 രൂപയാണ് വില. ഇത് ജീവനക്കാർക്ക് സാമ്പത്തിക നഷ്ടമുണ്ടാക്കുന്നു.

അതേസമയം, ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്നവർക്കുള്ള ഹെൽത്ത് കാർഡ് എടുക്കാനുള്ള സമയം ഈ മാസം 16 വരെ നീട്ടി.

ഭക്ഷണം പാചകം ചെയ്യുന്നവരും വിതരണം ചെയ്യുന്നവരും വിൽപന നടത്തുന്നതുമായ സ്ഥാപനങ്ങളിലെ എല്ലാജീവനക്കാരും ഹെൽത്ത് കാർഡ് എടുക്കണം.

RELATED STORIES