എൻ്റെ വണ്ടി മറ്റൊരാളിൻ്റെ ആവശ്യത്തിനായി ഞാൻ തരില്ല

എൻ്റെ സ്വന്ത ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ വാങ്ങിച്ചിട്ടുളള വാഹനങ്ങൾ സുഹൃത്ത് ബന്ധത്തിൻ്റെയോ മറ്റ് ഏതെങ്കിലും കാരണങ്ങളുടെ സമ്മർദ്ദത്താലോ വീടിൻ്റെ പുറത്തുള്ളവർക്ക് യാതൊരു കാരണവശാലും നമ്മുടെ വാഹനം ഉപയോഗിക്കാൻ  കൊടുക്കരുത്. 

ഇപ്പോൾ വലിയ ഒരു ഉദാഹരണം നമ്മുടെ മുമ്പിൽ വെളിപ്പെട്ടിരിക്കുന്നു. 

കഴിഞ്ഞ ദിവസം ആലപ്പുഴയിൽ സംഭവിച്ച മെഡിക്കൽ വിദ്യാർത്ഥികളുടെ  വാഹനാപകടം നമ്മളെ എല്ലാവരെയും ഭയപ്പെടുത്തിയിരിക്കുന്നു. 

ആ വാഹനത്തിന് ആകെ ഉള്ളത് തേർഡ് പാർട്ടി ഇൻഷുറൻസ് മാത്രമാണ് എന്ന് തെളിവുകൾ വെളിപ്പെടുത്തുന്നു.

ഈ അപകടത്തിൽ മരിച്ചത് മുഴുവൻ ഈ ലോകത്തിന്  ദൈവം സമ്മാനിച്ച  മെഡിക്കൽ വിദ്യാർത്ഥികളാണ് എന്നത് അതീവ ദുഃഖകരമായ വാർത്തയാണ്. ഇനി പറഞ്ഞിട്ട് കാര്യമില്ല. പണ്ട് ആരോ പറഞ്ഞത് പോലെ പോയ വണ്ടിക്ക് കൈ കാണിച്ചിട്ട് കാര്യമില്ലല്ലോ? പോയത് പോയത് തന്നെ ഇനി അതൊന്നും തിരിച്ചു കിട്ടുകയില്ല എന്ന് ഈ വാർത്ത വായിക്കുന്ന  ആർക്കും അറിയാവുന്ന കാര്യമാണ്. 

ഈ വിഷയത്തോടുള്ള ബന്ധത്തിൽ മക്കൾ നഷ്ടപ്പെട്ടവർ കോടിക്കണക്കിന് രൂപയുടെ ഇൻഷുറൻസിന് വേണ്ടി കേസ് രജിസ്ട്രർ ചെയ്യാൻ സാധ്യതയുണ്ട്. പക്ഷേ പറഞ്ഞിട്ടു കാര്യമില്ല ഇനി ഒരു കാര്യവുമില്ല. അങ്ങനെയെന്നും ഇൻഷുറൻസ് കമ്പനി വഴങ്ങുമെന്ന് ആരും ചിന്തിക്കണ്ട. കാരണം തെറ്റ് പറ്റിയിരിക്കുന്നത് വാഹന ഉടമക്ക് മാത്രമാണ്. ഇന്നലെ കണ്ടു സൗഹൃദം പാലിച്ച 18 വയസു മുതൽ 21 വയസു വരെ പ്രായമുള്ള പിള്ളാർക്ക്  തൻ്റെ വണ്ടി എന്തിന് നൽകി എന്നതാണ് ഇവിടെത്തെ പ്രധാന ചോദ്യം. അദ്ദേഹം പറയുന്നത് വാടകക്ക് വണ്ടി കൊടുത്തതല്ല മറിച്ച് സ്നേഹ ബന്ധത്തിലാണ് കൊടുത്തത്തെന്ന് വ്യക്തമായ ശരി ഇതിനകത്ത് പറയാൻ ഇപ്പോൾ കഴിയുകയില്ല. ഏതായാലും ഈ വാഹന ഉടമ അല്പം പ്രായമായ വ്യക്തിയും ലോകപരിചയമുള്ള ആളുമാണ് എന്ന് തൻ്റെ സംസാരത്തിൽ മനസ്സിലാകുന്നു. പക്ഷേ ആ പരിജ്ഞാനം അദ്ദേഹത്തിന് ഉപയോഗപ്പെടുത്താൻ കഴിഞ്ഞില്ലല്ലോ എന്നതോർത്ത് ദുഃഖിക്കുന്നു. 

ഇൻഷുറൻസ് തേർഡ് പാർട്ടി ആയതിനാൽ  ഇൻഷുറൻസ് കമ്പനി പ്രതിഫലം കൊടുക്കുകയില്ല എന്നതിന് 100% ഉറപ്പാണ്.

വാഹനഉമയ്ക്ക് വൻതുക കയ്യിൽ നിന്നും നല്കേണ്ടി വരുമെന്നതിലും കൊല കുറ്റങ്ങൾക്ക് 100% വർഷത്തിലേറെ ജയിൽ വാസവും തത്ത്വരമായ സാമ്പത്തികവും മരിച്ചവരുടെ ആശ്രിതർക്ക് നിയമപരമായി നൽകേങ്ങിയുമിരിക്കുന്നു. എത്ര തന്നെ കേസ് മായ്ച്ച് തോയ്ച്ച് കളയാമെന്ന് ചിന്തിച്ചാലും ഈ കാലഘട്ടത്തിൽ നടക്കുകയില്ല. ഒരു മാധ്യമത്തിൻ്റെയോ  ഒരായിരം മാധ്യമത്തിൻ്റെയോ വായ് മൂടി കൊട്ടാൻ ശ്രമിച്ചേക്കാം പക്ഷേ മറ്റൊര് മാധ്യമം ഇത് വീണ്ടും പുറത്ത് കൊണ്ടു വരും നിശ്ചയം. 

അദ്ദേഹത്തിൻ്റെ  വീടും സ്ഥലവും ജപ്തി ആകും. അദ്ദേഹം കേസിൽ കുടുങ്ങുമെന്നതിൽ യാതൊരു തർക്കവുമില്ല. ഈ വിഷയത്തോടുള്ള ബന്ധത്തിൽ അദ്ദേഹത്തിൻ്റെ  കാര്യത്തിൽ ഏകദേശം തീരുമാനം ആയിട്ടുണ്ട്. 

അടുത്തതായി ചിന്തിക്കുമ്പോൾ ഇനി ഫുൾ കവർ ഇൻഷുറൻസ് വണ്ടിക്ക് ഉണ്ട് എന്ന് ചിന്തിച്ചാൽ തന്നെ നമ്മുക്ക് ഒന്ന് മനസ്സിലാൽ ഈ വാഹനത്തിൽ ഏഴ് പേർ കയറാൻ പെർമിറ്റ് ഉള്ള സീറ്റാണ് സർക്കാർ പറഞ്ഞിരിക്കുന്നത്. ഈ നിയമം നിലവിൽ നിൽക്കുമ്പോൾ ഇതേ വാഹനത്തിൽ അപകടമുണ്ടാകുമ്പോൾ പതിനൊന്ന് പേർ കയറിയതിനാൽ ഇൻഷുറൻസ് കമ്പനി അത് പറഞ്ഞ് നിയമപരമായി ക്ലെയിം നിരസിക്കുവാൻ പൂർണ്ണമായി  സാധ്യതയുണ്ട്. ഈ വിഷയവും നമുക്ക്  തള്ളി കളയുവാൻ കഴിയുകയില്ല.

ഈ പാഠം നാമെല്ലാവർക്കും ഒരു ചൂണ്ടുപലകയായി എന്നന്നേക്കുമായി മറക്കാതെ  നിൽക്കട്ടെ. വാഹന ഉടമയുടെ ജീവിതം ഒരു ദിവസം കൊണ്ട് തകർന്നു. ഒപ്പം അദ്ദേഹത്തെ ആശ്രയിച്ച് ജീവിക്കുന്ന ഭാര്യ, മക്കൾ, അമ്മയപ്പൻ, മറ്റ് ആശ്രിതർ എല്ലാവരും അല്പമല്ലാത്ത നിലയിൽ വേദനിക്കേണ്ടി വരും.  

ജീവിതത്തിൽ നാം നിർണ്ണായകരമായ  ചില തീരുമാനങ്ങൾ എടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. 

ആദ്യം ഇത്തരം കാര്യങ്ങളിൽ നാം  സ്വാർത്ഥരായേ മതിയാകു. ഈ സ്വാർത്ഥത കൊണ്ട് ചിലർ നിങ്ങളുടെ പേരിനോട് കൂടെ  താഴെ പറയുന്ന പേരുകൾ കൂടി  കൂട്ടിച്ചേർത്തേക്കാൻ സാധ്യതയേറെയാണ് എന്ന് ഞാൻ ചിന്തിച്ചു പോകുന്നു.   വൃത്തികെട്ടവൻ, നന്ദികെട്ടവൻ, പരനാറി,  കരുണയില്ലാത്തവൻ, അല്പൻ, പുതുപണക്കാരൻ, പണ്ടുള്ളവർ പറഞ്ഞിട്ടുള്ള പഴഞ്ചൊല്ലിൽ പറഞ്ഞതുപോലെ "തിന്നാൻ നല്ലുപ്പ് ഇല്ലാതിരുന്നവൻ", ശുംഭൻ, ഭോഷൻ, കള്ളൻ, കണ്ണിൽ ചോരയില്ലാത്തവൻ തുടങ്ങിയ പല പേരുകൾക്കും ജന്മം നൽകിയെന്ന് വന്നേക്കാം. നിങ്ങൾ  ഭാരപ്പെടരുത്. നിങ്ങളുടെ മനസ്സിന്  കുറച്ചും കൂടി ആർദ്രതയുണ്ട് എന്ന് തോന്നുന്നുവെങ്കിൽ ആശുപത്രിയിൽ പെട്ടെന്ന് എത്തിക്കേണ്ടവരെ കാശ് വാങ്ങിക്കാതെ സൗജന്യമായി കൊണ്ടെത്തിക്കുക എന്നിട്ട് വാഹന ഉടമ അവർക്ക് തിരിച്ച് ഒരു നന്ദി വാചകം പറഞ്ഞു യാത്രയാകുക. ഇത് വളരെ ഉത്തമമെന്ന് എല്ലാ വാഹന ഉടമകളും ഇന്നു മുതലെങ്കിലും മനസിരുത്തി ചിന്തിച്ച് ബോധപൂർവ്വമായ ഒരു തീരുമാനത്തിൽ  എത്തിച്ചേരുക.

പ്രൈവറ്റ് വാഹനങ്ങൾ യാതൊരു  കാരണവശാലും നിങ്ങളല്ലാതെ  മറ്റാർക്കും ഓടിക്കാൻ നല്കരുത്. കൊടുത്താൽ നിങ്ങൾ കുടുങ്ങും ഒപ്പം നിങ്ങളുടെ കുടുംബവും കുടുംങ്ങും. ചിന്തിക്കുക  മാളികപ്പുറത്തിരിക്കുന്ന മന്നനെ താഴെയിറക്കുന്ന അനുഭവത്തിലേക്ക് ചെന്നെത്തിച്ചേരാതെ ദൈവം നൽകിയ ബുദ്ധി പ്രയോജനപ്പെടുത്താൻ എല്ലാവരും ശ്രമിക്കുക മാത്രമല്ല പരിശ്രമിക്കയത്രേ ചെയ്യേണ്ടത്.

നിങ്ങളുടെ വാഹനം മറ്റൊരാളിന് തരികയില്ല എന്ന് തന്നെ ഉറപ്പിച്ച്  പറയാനുള്ള ആത്മബോധവും ധൈര്യവും നിങ്ങൾക്ക് ഉണ്ടാകണം. കേൾക്കുന്നവർ 99% വും നിങ്ങളുമായി  പിണങ്ങിയേക്കാം. സാരമില്ലായെന്ന് കരുതുക. ഈ പിണക്കം അല്പനേരത്തേക്ക് മാത്രമേ നിലനിൽക്കുകയുള്ളു. അഥാവാ നിങ്ങൾ നിങ്ങളുടെ വാഹനം  കൊടുത്തുവെന്ന് വക്കുക. വഴിയിൽ വച്ച് ആലപ്പുഴ കളർകോടിൽ വച്ച് സംഭവിച്ചതു പോലെ എന്തെങ്കിലും സംഭവിച്ചാൽ അവരുടെ കുടുംബക്കാർ  തന്നെ ആകും ആദ്യം നിങ്ങളുടെ പേരിൽ കേസ് കൊടുക്കുന്നതും നഷ്ടപരിഹാരത്തിനായി മുന്നോട്ട് വരുമെ ന്നതും നിങ്ങൾ മറക്കാതിരിക്കട്ടെ. മൂക്കിൽ ശ്വാസമുള്ള ആരെയും ഇതുപോലുള്ള വിഷയത്തിൽ വിശ്വസിക്കരുത്.

അഥവാ കൊമേഴ്സ്യൽ വെഹിക്കിളിലാണ് യാത്ര ചെയ്യുന്നതെങ്കിൽ  പോലും സർക്കാർ  നിയമപ്രകാരമുള്ള  പെർമിറ്റിനെ ഒരിക്കലും നിങ്ങൾ മറികടക്കുവാനോ  ലംഘിക്കുവാനോ  പാടില്ല. അത് കാഠിന്യമായ നിയമ ലംഘനമാണ് എന്നു കൂടെ ഇവിടെ ഓർമ്മപ്പെടുത്തട്ടെ.

നമ്മുടെ രാജ്യത്തിൻ്റെ നിയമം ശക്തമായ നിലയിൽ നിലനിൽക്കുന്നുവെന്ന് എല്ലാവരും  മറക്കാതിരിക്കട്ടെ. 

ഹെൽമറ്റ് ധരിക്കാതിരിക്കുക, സീറ്റ് ബെൽറ്റ് ഇടാതിരിക്കുക, പുകപരിശോധന എടുക്കാതിരിക്കുക, ഇൻഷുറൻസ് കൃത്യമായ നിലയിൽ പാലിക്കാതിരിക്കുക, വാഹനത്തിൻ്റെ രണ്ടു വശങ്ങളിലുമുള്ള മിറർ വക്കാതിരിക്കുക, ക്രമത്തിലധികം തേഞ്ഞ ടയറുകളുടെ  ഉപയോഗം, എയർ കൂടുകയോ കുറയുകയോ ചെയ്യുന്ന നിലയിൽ വാഹനം  ഉപയോഗിക്കുക, സർക്കാർ നിർദ്ദേശിച്ചതിന് വിപരീതമായ നിലയിൽ  അലങ്കാരങ്ങൾ  വക്കുക, ഓരോ വാഹനത്തിനും പറഞ്ഞിട്ടുള്ള വലിപ്പത്തിനും ഉയരത്തിനും എതിരായുള്ള ടയർ ഉപയോഗിക്കുക, ശബ്ദ കോലാകലങ്ങൾ ഉണ്ടാകുന്ന നിലയിലുള്ള വാഹനം ഓടിക്കൽ, കാതടപ്പിക്കുന്ന ശബ്ദം വച്ച് മനുഷ്യരെ പരിഭ്രാന്തരാക്കുന്ന നിലവാരം, മറ്റ് നിയമ ലംഘനങ്ങൾ ഇതൊല്ലാം നാം ശ്രദ്ധിക്കുക. രാജ്യത്തിൻ്റെ അഭിമാനവും കുടുംബത്തിൻ്റെ മാനവും കാക്കുന്നവരായി നാമെല്ലാവരും തിരട്ടെ. ഇനി ഇതുപോലൊരു ആലപ്പുഴ  കളർക്കോട്  അപകടം ഒരിടത്തും  സംഭവിക്കാതിരിക്കട്ടെ.

RELATED STORIES

  • വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി അവധിക്കാല ക്ലാസുകൾ നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു - ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് ദുരന്ത നിവാരണ അതോറിറ്റിയും ആരോഗ്യ വകുപ്പും നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. നിർദ്ദേശങ്ങൾ ലംഘിച്ച് ക്ലാസുകൾ നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. സൂര്യതാപം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഉച്ചസമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്നും ധാരാളം വെള്ളം കുടിക്കണമെന്നും പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

    തിരുവനന്തപുരം പേട്ട റെയിൽവേ സ്റ്റേഷൻ ആശുപത്രിയിലെ ശുചിമുറിയിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തി - വഞ്ചിയൂർ പോലീസും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും സ്ഥലത്തെത്തിയാണ് വിശദമായ പരിശോധന നടത്തിയത്. വെടിയുണ്ടകൾ ഇപ്പോൾ വഞ്ചിയൂർ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്. വെടിയുണ്ടകൾ ആരെങ്കിലും ബോധപൂർവം ആശുപത്രിയിൽ കൊണ്ടുവച്ചതാണോയെന്ന കാര്യത്തിലും പരിശോധന നടത്തുന്നുണ്ട്. പോലീസ് നായ്‌ക്കളും വിരലടയാള വിദഗ്ദ്ധരെയും ഉൾപ്പെടുത്തിയാണ് ആശുപത്രിയിൽ തെളിവെടുപ്പ് പൂർത്തിയാക്കിയത്. ക്രിമിനൽ സംഘത്തിന് ഇതുമായി ബന്ധമുണ്ടോയെന്നും സംശയിക്കുന്നുണ്ട്.

    പ്രവാസികളുടെ നാട്ടിലേക്കുള്ള പണമിടപാടുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളിൽ കർശന മുന്നറിയിപ്പുമായി സെൻട്രൽ ബാങ്ക് ഓഫ് യുഎഇ - പാസ്‌വേഡുകൾ, പിൻ നമ്പറുകൾ അല്ലെങ്കിൽ ഒറ്റത്തവണ പാസ്‌വേഡുകൾ എന്നിവ അയക്കാൻ പാടില്ല. ഉപഭോക്താക്കളുടെ വ്യക്തിഗത അല്ലെങ്കിൽ സാമ്പത്തിക വിവരങ്ങൾ അടങ്ങിയ രേഖകൾ കൈമാറരുത്. പേയ്‌മെന്റുകളുടെ വിവരങ്ങൾ, അക്കൗണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നിവയൊന്നും അറിയിക്കരുത്.

    മാധ്യമപ്രവർത്തകർക്ക് 20 ലക്ഷത്തിന്റെ ഇൻഷുറൻസ് - 1. 20 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ്: ഇന്ത്യയിലുടനീളമുള്ള ജെ.എം.എ അംഗങ്ങൾക്കായി 20 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കും. അപകടസാധ്യതയുള്ള സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകർക്ക് ഇത് വലിയൊരു സുരക്ഷാ കവചമാകും. 2. മൾട്ടി-സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റി: അംഗങ്ങളുടെ സാമ്പത്തിക സ്വാശ്രയത്വം

    വി.വി. എബ്രഹാം (കൊച്ചായൻ 78) സംസ്‌കാരം നാളെ - .വി. എബ്രഹാം (കൊച്ചായൻ 78) ൻ്റെ സംസ്‌കാരം നാളെ രാവിലെ 7 മണിക്ക് ഭവനത്തിൽ കൊണ്ടുവരികയും തുടർന്നുള്ള ശുശ്രൂക്ഷകൾ ഏറുംമ്പാടം ഐ.പി.സി ബെഥേൽ സഭയുടെ നേതൃത്വത്തിൽ സംസ്‌കാരം നടത്തുകയും ചെ

    ഇത് പ്രകൃതി നൽകുന്ന അപായ സൂചന !! സ്പെഷ്യൽ റിപ്പോർട്ട് - കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് വരുമ്പോള്‍ മാത്രം ജാഗ്രത പാലിക്കുന്ന രീതി അവസാനിപ്പിച്ച് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സമഗ്രപദ്ധതികള്‍ സ്വീകരിക്കുകയാണ് ഇതിന് പരിഹാരം. കുളങ്ങളും ജലാശയങ്ങളും പുനരുദ്ധരിക്കുകയും മഴവെള്ള സംഭരണം നിര്‍ബന്ധമാക്കുകയും വേണം. ഭൂഗര്‍ഭ ജലനിരപ്പ് ഉയര്‍ത്തുക വഴി ഭൂമിയുടെ താപനില കുറക്കണം. സൗരോര്‍ജം പോലുള്ള പുനരുപയോഗ പ്രവര്‍ത്തന സ്രോതസ്സുകളിലേക്ക് മാറുകയും പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യണം. പ്രകൃതി സംരക്ഷണം അതീവ പ്രാധാന്യമര്‍ഹിക്കുന്നതും നിലനില്‍പ്പിന്റെ പോരാട്ടവുമാണെന്ന് ബോധവത്കരണത്തിലൂടെ സമൂഹത്തെ തെര്യപ്പെടുത്തുകയും വേണം. പ്രകൃതിയെ ചൂഷണം ചെയ്തു കൊണ്ടുള്ള

    അഞ്ച് ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാൻ ഹൈക്കോടതി കൊളീജിയം ശുപാർശ നൽകി - ഹണി എം. വർഗീസിനു പുറമെ പ്രിൻസിപ്പൽ ജില്ലാ ജഡ്ജിമാരെയും ഹൈക്കോടതി ബെഞ്ചിലേക്ക് ഉയർത്താൻ കൊളീജിയം നിർദ്ദേശിച്ചു. പി.എസ്. ശശികുമാർ, കെ.കെ. ബാലകൃഷ്ണൻ, എൻ. ഹരികുമാർ, എസ്. നസീറ എന്നിവരാണിവർ. നടി ആക്രമിക്കപ്പെട്ട കേസ്

    ന്യൂസിലാൻഡിൽ ‘വൈയാനു’ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു !! വ്യാപക നാശനഷ്ടം - ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണതോടെ ആയിരക്കണക്കിന് വീടുകളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടായതോടെ പലയിടത്തും റോഡ് ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. വക്കാറ്റാനെ ഉൾപ്പെടെയുള്ള തീരദേശ നഗരങ്ങളിൽ നിന്ന് നൂറുകണക്കിന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ദുരന്തസാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് കുറഞ്ഞത് രണ്ട് ദിവസത്തേക്കെങ്കിലും മാറിനിൽക്കാൻ അധികൃതർ

    ലാലു പ്രതാപ് ജോസ് (64), ഫിലാഡൽഫിയയിൽ നിര്യാതനായി... - സൈനിക സ്‌കൂളിലും , കോഴഞ്ചേരി സെന്റ് തോമസ് കോളജിലും, ലോ കോളജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. റാങ്ക് ഹോള്‍ഡറായിരുന്നു. മൂന്നര പതിറ്റാണ്ടു മുന്‍പ് അമേരിക്കയിലെത്തി. ഫിലഡല്ഫിയ അസന്‍ഷന്‍ മര്‍ത്തോമ്മ ചര്‍ച്ചിന്റെ സ്ഥാപകരിലൊരാളായിരുന്നു. ഡയോസിസന്‍ പ്രതിനിധിയും ആയിരുന്നു. എയര്‍ഫോഴ്‌സിലായിരുന്ന ജോസഫിന്റെയും, ഹെഡ്മിസ്ട്രസായിരുന്ന മറിയാമ്മയുടെയും പുത്രനാണ്. ഫിലഡല്ഫിയയിലുള്ള തമ്പി സഹോദരനും ലവ്‌ലി (തിരുവനന്തപുരം) സഹോദരിയുമാണ്. ഭാര്യ റേച്ചല്‍ ജോസ് - വാര്യാപുരം ആലുനില്‍ക്കുന്നതില്‍ സാമുവലിന്റെ പുത്രിയാണ്. മക്കള്‍: ബെനി (ഭാര്യ കോറിന്‍), ജൈനി (

    ക്രിസ്റ്റഫർ ഷാജുവിൻ്റെ കേസിനാധാരമായ റിപ്പോർട്ട് - ക്രിസ്റ്റഫർ ഷാജു എന്ന പേരിൽ പാറശ്ശാല നിയോജക മണ്ഡലത്തിൽ നിന്നും നിയമസഭാ ഇലക്ഷനിൽ മത്സരിക്കുന്ന സ്ഥാനർത്ഥിക്ക് എതിരെ ഗവൺ മെൻ്റ് രേഖയിൽ കാണപ്പെടുന്ന ചില കേസിൻ്റെ വിശദാoശങ്ങൾ ഇന്ത്യൻ നിയമത്തിൻ്റെ ഭാഗമായി പൊതു ജനങ്ങളുടെ അറിവിലേക്ക് പ്രസിദ്ധപ്പെടുത്തുന്നു.

    തമിഴ്‌നാടിൻ്റെ ആ കറുത്ത അധ്യായം സാത്താൻകുളം കൊലപാതകം - സാധാരണയായി കസ്റ്റഡി മരണങ്ങളിൽ പോലീസുകാർ ശിക്ഷിക്കപ്പെടാറുണ്ടെങ്കിലും, ഒരു കേസിൽ ഇത്രയധികം പോലീസുകാർക്ക് ഒരുമിച്ച് വധശിക്ഷ ലഭിക്കുന്നത് ഇന്ത്യൻ നിയമചരിത്രത്തിൽ തന്നെ ആദ്യമായാണ്. ഇത് അധികാരദുർവിനിയോഗം നടത്തുന്നവർക്കുള്ള താക്കീതാണ്. ഒരു കുടുംബത്തിന്റെ തണലായിരുന്ന അച്ഛനും മകനും നഷ്ടപ്പെട്ടെങ്കിലും, ആത്മാക്കൾക്ക് നീതി ലഭിച്ചുവെന്ന് വിശ്വസിക്കാം. പക്ഷെ, ആ ക്രൂരതയുടെ മുറിപ്പാടുകൾ സാത്താൻകുളം എന്ന പേരിനൊപ്പം എന്നും അവശേഷിക്കും.

    സൗദിക്ക് നേരെ ഇറാൻ്റെ മിസൈൽ ആക്രമണം - ലോകത്തിലെ തന്നെ ഏറ്റവും വലിയ വ്യവസായ കേന്ദ്രങ്ങളിൽ ഒന്നായ ഇവിടെ ഉണ്ടായ ആക്രമണം ആഗോള സാമ്പത്തിക രംഗത്തെ ഞെട്ടിച്ചിരിക്കുകയാണ്. വ്യവസായ ഹബ്ബിലെ പ്രധാന ഭാഗങ്ങളിൽ മിസൈലുകൾ പതിച്ചതായാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആക്രമണത്തെത്തുടർന്ന് മേഖലയിൽ വൻ തീപിടുത്തം ഉണ്ടായതായും ആകാശത്തേക്ക് കറുത്ത

    ക്രിസ്റ്റഫർ ഷാജുവിൻ്റെ കേസിനാധാരമായ റിപ്പോർട്ട് - തിരുവന്തപുരം: ഷാജു പലിയോട് എന്ന പേരിൽ നിയമസഭാ ഇലക്ഷനിൽ മത്സരിക്കുന്ന സ്ഥാനർത്ഥിക്ക് എതിരെ ഗവൺ മെൻ്റ് രേഖയിൽ കാണപ്പെടുന്ന ചില കേസിൻ്റെ വിശദാoശങ്ങൾ ഇന്ത്യൻ നിയമത്തിൻ്റെ ഭാഗമായി പൊതു ജനങ്ങളുടെ അറിവിലേക്ക് പ്രസിദ്ധപ്പെടുത്തുന്നു.

    മലയാളിയായ ഐടി പ്രൊഫഷണല്‍ ശരണ്യയെ കാണാൻ ഇടയായി - ഏപ്രില്‍ രണ്ടിന് കൊച്ചിയില്‍ നിന്ന് ഒറ്റയ്ക്ക് കുടകിലെത്തിയ ശരണ്യ നാപ്പോക്ലുവിനടുത്തുള്ള യാവകപാടി ഗ്രാമത്തിലെ ഒരു ഹോംസ്റ്റേയിലാണ് താമസിച്ചിരുന്നത്. അന്ന് രാവിലെ 8:15-ഓടെ വനംവകുപ്പിന്റെ അനുമതി വാങ്ങിയാണ് അവര്‍ തടിയന്‍ഡമോള്‍ കയറാന്‍ പോയത്. കാട്ടാന ശല്യമുള്ള പ്രദേശമായതിനാല്‍ മറ്റ് പത്ത് പേരടങ്ങുന്ന സംഘത്തിനൊപ്പം പോകാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ശരണ്യ ഒറ്റയ്ക്ക് യാത്ര തുടരുകയായിരുന്നു. വൈകുന്നേരം നാല് മണിയോടെ ട്രെക്കിങ്ങിന് പോയ സംഘം തിരിച്ചെത്തിയെങ്കിലും ശരണ്യ അവരോടൊപ്പം ഉണ്ടായിരുന്നില്ല. തനിക്ക് വഴിതെറ്റിയതായി ശരണ്യ ഹോംസ്റ്റേ ജീവനക്കാരെ ഫോണിലൂടെ അറിയിച്ചെങ്കിലും പിന്നീട് ഫോണ്‍ സിഗ്‌നല്‍ നഷ്ടപ്പെടുകയും ഫോണ്‍ സ്വിച്ച് ഓഫ് ആവുകയുമായിരുന്നു.

    വോട്ടുറപ്പിക്കാന്‍ തൃശൂരില്‍ ബിജെപി കിറ്റുകള്‍ വിതരണം ചെയ്തുവെന്ന ആരോപണവുമായി എല്‍ഡിഎഫ് - 18 ഐറ്റങ്ങളാണ് കിറ്റില്‍ ഉണ്ടായിരുന്നത്. രാധാകൃഷ്ണന്‍ എന്നയാള്‍ പറഞ്ഞതനുസരിച്ചാണ് കിറ്റുകള്‍ വാങ്ങാനെത്തിയതെന്നാണ് സ്ഥലത്തുണ്ടായിരുന്ന സ്ത്രീകളില്‍ ചിലര്‍ പറയുന്നത്. അയല്‍വാസികള്‍ പറഞ്ഞതനുസരിച്ച് കിറ്റുകള്‍ വാങ്ങാനെത്തിയവരും ഉണ്ടായിരുന്നു. സംഭവമറിഞ്ഞ് പോലീസും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. തുടര്‍ന്നാണ് പോലീസ് ഇടപെട്ട് സൂപ്പര്‍മാര്‍ക്കറ്റ് അടപ്പിച്ചത്.

    എഫ്.സി.ആര്‍.എ. നിയമത്തിനെതിരേ പ്രതിപക്ഷ പാര്‍ട്ടികള്‍ നുണപ്രചാരണങ്ങള്‍ നടത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി - അഴിമതിയുടെയും വര്‍ഗീയതയുടെയും മതിലുകള്‍ തകര്‍ന്നാല്‍ മാത്രമാണ് കേരളം രക്ഷപ്പെടുകയുള്ളു. തൊഴിലില്ലായ്മക്ക് കാരണവും ഇതാണ്. ഗള്‍ഫ് രാജ്യങ്ങളെ ശത്രുക്കളായാണ് കോണ്‍ഗ്രസ് കാണുന്നത്. ഗള്‍ഫ് രാഷ്ട്രത്തലവന്മാരെ വിമര്‍ശിക്കുകയാണ്. തെരഞ്ഞെടുപ്പ് വരും പോകും. എന്നാല്‍, രാജ്യ സുരക്ഷ പ്രധാനമാണ്. ഒരു കോടിയോളം വരുന്ന പ്രവാസികളെ അപകടത്തിലാക്കാനാണ് ശ്രമിക്കുന്നത്. ഇറാനില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ ആ നീക്കങ്ങളെയും പരാജയപ്പെടുത്താനാണ് ശ്രമം. ഗള്‍ഫ് രാജ്യങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും മോദി പറഞ്ഞു.

    സംവിധായകൻ രഞ്ജിത്ത് റിമാന്റിലായ സംഭവത്തിൽ പ്രതികരിച്ച് ശാന്തിവിള ദിനേശ് - ഇന്നത്തെ സീനിനെക്കുറിച്ച് ആലോചിക്കുന്നതിന് പകരം ഇന്ന് രാത്രി ഏതവളെ കിട്ടും എന്നാലോചിക്കുന്നവരെ എങ്ങനെ സംവിധായകരെന്ന് പറയും. ഒരുപാട് പേരുണ്ട് അങ്ങനെ. ഞാൻ ശിഷ്യനായി ജോലി ചെയ്തവർ എന്തെല്ലാം ചെയ്തിട്ടുണ്ട്. ഞാനൊരു സിനിമാ സെറ്റിലും ക്രൂവിന്റെ കൂടെ താമസിക്കില്ല. കാഴ്ചകൾ കാണാനും കേസിന് പോകാനും മനസിനെ വേദനിപ്പിക്കാനും തയ്യാറല്ലാത്തത് കൊണ്ടാണ് താൻ മാറി താമസിക്കുകയായിരുന്നു പതിവെന്നും ശാന്തിവിള ദിനേശ് പറയുന്നു.

    ക്രിസ്റ്റഫർ ഷാജുവിൻ്റെ കേസിനാധാരമായ റിപ്പോർട്ട് - തിരുവന്തപുരം: ഷാജു പലിയോട് എന്ന പേരിൽ നിയമസഭാ ഇലക്ഷനിൽ മത്സരിക്കുന്ന സ്ഥാനർത്ഥിക്ക് എതിരെ ഗവൺ മെൻ്റ് രേഖയിൽ കാണപ്പെടുന്ന ചില കേസിൻ്റെ വിശദാoശങ്ങൾ ഇന്ത്യൻ നിയമത്തിൻ്റെ ഭാഗമായി പൊതു ജനങ്ങളുടെ അറിവിലേക്ക് പ്രസിദ്ധപ്പെടുത്തുന്നു.

    ഇടത് സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി - കുമ്മനം രാജശേഖരന്‍, അനൂപ് ആന്റണി അടക്കമുള്ള സ്ഥാനാര്‍ത്ഥികളുടെ കൈപിടിച്ച് ഉയര്‍ത്തിയാണ് മോദി സദസിനെ അഭിവാദ്യം ചെയ്തത്. വേദിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ മോദിക്കൊപ്പം അണിനിരന്നു. തിരുവല്ലയിലെ കണ്‍വെന്‍ഷനില്‍ 11 എന്‍ഡിഎ സ്ഥാനാര്‍ഥികളാണ് പങ്കെടുക്കുന്നത്.തിരുവല്ലയിലെ എന്‍ഡിഎ കണ്‍വെന്‍ഷന്‍ വേദിയിലെത്തിയ മോദിക്ക് ക്രിസ്തുവിന്റെ രൂപം നല്‍കിയാണ് ബിജെപി നേതാവ് സ്വീകരിച്ചത്. കോട്ടയം ജില്ലാ കമ്മിറ്റിയാണ് മോദിക്ക് തിരുരൂപം നല്‍കിയത്. എന്‍ഡിഎ സ്ഥാനാര്‍ഥി അനൂപ് ആന്റണി പടയണി തപ്പാണ് മോദിക്ക് സമ്മാനിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ മൂന്നാം ഘട്ട പ്രചാരണത്തിനായാണ് പ്രധാനമന്ത്രി ഇന്ന് കേരളത്തിലെത്തിയത്. ചങ്ങനാശ്ശേരിയില്‍ എന്‍എന്‍എസ് ഹിന്ദു കോളേജില്‍ ഹെലികോപ്റ്റര്‍ ഇറങ്ങിയ പ്രധാനമന്ത്രി റോഡ് മാര്‍ഗം തിരുവല്ലയിലെത്തി.