എൻ്റെ വണ്ടി മറ്റൊരാളിൻ്റെ ആവശ്യത്തിനായി ഞാൻ തരില്ല

എൻ്റെ സ്വന്ത ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ വാങ്ങിച്ചിട്ടുളള വാഹനങ്ങൾ സുഹൃത്ത് ബന്ധത്തിൻ്റെയോ മറ്റ് ഏതെങ്കിലും കാരണങ്ങളുടെ സമ്മർദ്ദത്താലോ വീടിൻ്റെ പുറത്തുള്ളവർക്ക് യാതൊരു കാരണവശാലും നമ്മുടെ വാഹനം ഉപയോഗിക്കാൻ  കൊടുക്കരുത്. 

ഇപ്പോൾ വലിയ ഒരു ഉദാഹരണം നമ്മുടെ മുമ്പിൽ വെളിപ്പെട്ടിരിക്കുന്നു. 

കഴിഞ്ഞ ദിവസം ആലപ്പുഴയിൽ സംഭവിച്ച മെഡിക്കൽ വിദ്യാർത്ഥികളുടെ  വാഹനാപകടം നമ്മളെ എല്ലാവരെയും ഭയപ്പെടുത്തിയിരിക്കുന്നു. 

ആ വാഹനത്തിന് ആകെ ഉള്ളത് തേർഡ് പാർട്ടി ഇൻഷുറൻസ് മാത്രമാണ് എന്ന് തെളിവുകൾ വെളിപ്പെടുത്തുന്നു.

ഈ അപകടത്തിൽ മരിച്ചത് മുഴുവൻ ഈ ലോകത്തിന്  ദൈവം സമ്മാനിച്ച  മെഡിക്കൽ വിദ്യാർത്ഥികളാണ് എന്നത് അതീവ ദുഃഖകരമായ വാർത്തയാണ്. ഇനി പറഞ്ഞിട്ട് കാര്യമില്ല. പണ്ട് ആരോ പറഞ്ഞത് പോലെ പോയ വണ്ടിക്ക് കൈ കാണിച്ചിട്ട് കാര്യമില്ലല്ലോ? പോയത് പോയത് തന്നെ ഇനി അതൊന്നും തിരിച്ചു കിട്ടുകയില്ല എന്ന് ഈ വാർത്ത വായിക്കുന്ന  ആർക്കും അറിയാവുന്ന കാര്യമാണ്. 

ഈ വിഷയത്തോടുള്ള ബന്ധത്തിൽ മക്കൾ നഷ്ടപ്പെട്ടവർ കോടിക്കണക്കിന് രൂപയുടെ ഇൻഷുറൻസിന് വേണ്ടി കേസ് രജിസ്ട്രർ ചെയ്യാൻ സാധ്യതയുണ്ട്. പക്ഷേ പറഞ്ഞിട്ടു കാര്യമില്ല ഇനി ഒരു കാര്യവുമില്ല. അങ്ങനെയെന്നും ഇൻഷുറൻസ് കമ്പനി വഴങ്ങുമെന്ന് ആരും ചിന്തിക്കണ്ട. കാരണം തെറ്റ് പറ്റിയിരിക്കുന്നത് വാഹന ഉടമക്ക് മാത്രമാണ്. ഇന്നലെ കണ്ടു സൗഹൃദം പാലിച്ച 18 വയസു മുതൽ 21 വയസു വരെ പ്രായമുള്ള പിള്ളാർക്ക്  തൻ്റെ വണ്ടി എന്തിന് നൽകി എന്നതാണ് ഇവിടെത്തെ പ്രധാന ചോദ്യം. അദ്ദേഹം പറയുന്നത് വാടകക്ക് വണ്ടി കൊടുത്തതല്ല മറിച്ച് സ്നേഹ ബന്ധത്തിലാണ് കൊടുത്തത്തെന്ന് വ്യക്തമായ ശരി ഇതിനകത്ത് പറയാൻ ഇപ്പോൾ കഴിയുകയില്ല. ഏതായാലും ഈ വാഹന ഉടമ അല്പം പ്രായമായ വ്യക്തിയും ലോകപരിചയമുള്ള ആളുമാണ് എന്ന് തൻ്റെ സംസാരത്തിൽ മനസ്സിലാകുന്നു. പക്ഷേ ആ പരിജ്ഞാനം അദ്ദേഹത്തിന് ഉപയോഗപ്പെടുത്താൻ കഴിഞ്ഞില്ലല്ലോ എന്നതോർത്ത് ദുഃഖിക്കുന്നു. 

ഇൻഷുറൻസ് തേർഡ് പാർട്ടി ആയതിനാൽ  ഇൻഷുറൻസ് കമ്പനി പ്രതിഫലം കൊടുക്കുകയില്ല എന്നതിന് 100% ഉറപ്പാണ്.

വാഹനഉമയ്ക്ക് വൻതുക കയ്യിൽ നിന്നും നല്കേണ്ടി വരുമെന്നതിലും കൊല കുറ്റങ്ങൾക്ക് 100% വർഷത്തിലേറെ ജയിൽ വാസവും തത്ത്വരമായ സാമ്പത്തികവും മരിച്ചവരുടെ ആശ്രിതർക്ക് നിയമപരമായി നൽകേങ്ങിയുമിരിക്കുന്നു. എത്ര തന്നെ കേസ് മായ്ച്ച് തോയ്ച്ച് കളയാമെന്ന് ചിന്തിച്ചാലും ഈ കാലഘട്ടത്തിൽ നടക്കുകയില്ല. ഒരു മാധ്യമത്തിൻ്റെയോ  ഒരായിരം മാധ്യമത്തിൻ്റെയോ വായ് മൂടി കൊട്ടാൻ ശ്രമിച്ചേക്കാം പക്ഷേ മറ്റൊര് മാധ്യമം ഇത് വീണ്ടും പുറത്ത് കൊണ്ടു വരും നിശ്ചയം. 

അദ്ദേഹത്തിൻ്റെ  വീടും സ്ഥലവും ജപ്തി ആകും. അദ്ദേഹം കേസിൽ കുടുങ്ങുമെന്നതിൽ യാതൊരു തർക്കവുമില്ല. ഈ വിഷയത്തോടുള്ള ബന്ധത്തിൽ അദ്ദേഹത്തിൻ്റെ  കാര്യത്തിൽ ഏകദേശം തീരുമാനം ആയിട്ടുണ്ട്. 

അടുത്തതായി ചിന്തിക്കുമ്പോൾ ഇനി ഫുൾ കവർ ഇൻഷുറൻസ് വണ്ടിക്ക് ഉണ്ട് എന്ന് ചിന്തിച്ചാൽ തന്നെ നമ്മുക്ക് ഒന്ന് മനസ്സിലാൽ ഈ വാഹനത്തിൽ ഏഴ് പേർ കയറാൻ പെർമിറ്റ് ഉള്ള സീറ്റാണ് സർക്കാർ പറഞ്ഞിരിക്കുന്നത്. ഈ നിയമം നിലവിൽ നിൽക്കുമ്പോൾ ഇതേ വാഹനത്തിൽ അപകടമുണ്ടാകുമ്പോൾ പതിനൊന്ന് പേർ കയറിയതിനാൽ ഇൻഷുറൻസ് കമ്പനി അത് പറഞ്ഞ് നിയമപരമായി ക്ലെയിം നിരസിക്കുവാൻ പൂർണ്ണമായി  സാധ്യതയുണ്ട്. ഈ വിഷയവും നമുക്ക്  തള്ളി കളയുവാൻ കഴിയുകയില്ല.

ഈ പാഠം നാമെല്ലാവർക്കും ഒരു ചൂണ്ടുപലകയായി എന്നന്നേക്കുമായി മറക്കാതെ  നിൽക്കട്ടെ. വാഹന ഉടമയുടെ ജീവിതം ഒരു ദിവസം കൊണ്ട് തകർന്നു. ഒപ്പം അദ്ദേഹത്തെ ആശ്രയിച്ച് ജീവിക്കുന്ന ഭാര്യ, മക്കൾ, അമ്മയപ്പൻ, മറ്റ് ആശ്രിതർ എല്ലാവരും അല്പമല്ലാത്ത നിലയിൽ വേദനിക്കേണ്ടി വരും.  

ജീവിതത്തിൽ നാം നിർണ്ണായകരമായ  ചില തീരുമാനങ്ങൾ എടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. 

ആദ്യം ഇത്തരം കാര്യങ്ങളിൽ നാം  സ്വാർത്ഥരായേ മതിയാകു. ഈ സ്വാർത്ഥത കൊണ്ട് ചിലർ നിങ്ങളുടെ പേരിനോട് കൂടെ  താഴെ പറയുന്ന പേരുകൾ കൂടി  കൂട്ടിച്ചേർത്തേക്കാൻ സാധ്യതയേറെയാണ് എന്ന് ഞാൻ ചിന്തിച്ചു പോകുന്നു.   വൃത്തികെട്ടവൻ, നന്ദികെട്ടവൻ, പരനാറി,  കരുണയില്ലാത്തവൻ, അല്പൻ, പുതുപണക്കാരൻ, പണ്ടുള്ളവർ പറഞ്ഞിട്ടുള്ള പഴഞ്ചൊല്ലിൽ പറഞ്ഞതുപോലെ "തിന്നാൻ നല്ലുപ്പ് ഇല്ലാതിരുന്നവൻ", ശുംഭൻ, ഭോഷൻ, കള്ളൻ, കണ്ണിൽ ചോരയില്ലാത്തവൻ തുടങ്ങിയ പല പേരുകൾക്കും ജന്മം നൽകിയെന്ന് വന്നേക്കാം. നിങ്ങൾ  ഭാരപ്പെടരുത്. നിങ്ങളുടെ മനസ്സിന്  കുറച്ചും കൂടി ആർദ്രതയുണ്ട് എന്ന് തോന്നുന്നുവെങ്കിൽ ആശുപത്രിയിൽ പെട്ടെന്ന് എത്തിക്കേണ്ടവരെ കാശ് വാങ്ങിക്കാതെ സൗജന്യമായി കൊണ്ടെത്തിക്കുക എന്നിട്ട് വാഹന ഉടമ അവർക്ക് തിരിച്ച് ഒരു നന്ദി വാചകം പറഞ്ഞു യാത്രയാകുക. ഇത് വളരെ ഉത്തമമെന്ന് എല്ലാ വാഹന ഉടമകളും ഇന്നു മുതലെങ്കിലും മനസിരുത്തി ചിന്തിച്ച് ബോധപൂർവ്വമായ ഒരു തീരുമാനത്തിൽ  എത്തിച്ചേരുക.

പ്രൈവറ്റ് വാഹനങ്ങൾ യാതൊരു  കാരണവശാലും നിങ്ങളല്ലാതെ  മറ്റാർക്കും ഓടിക്കാൻ നല്കരുത്. കൊടുത്താൽ നിങ്ങൾ കുടുങ്ങും ഒപ്പം നിങ്ങളുടെ കുടുംബവും കുടുംങ്ങും. ചിന്തിക്കുക  മാളികപ്പുറത്തിരിക്കുന്ന മന്നനെ താഴെയിറക്കുന്ന അനുഭവത്തിലേക്ക് ചെന്നെത്തിച്ചേരാതെ ദൈവം നൽകിയ ബുദ്ധി പ്രയോജനപ്പെടുത്താൻ എല്ലാവരും ശ്രമിക്കുക മാത്രമല്ല പരിശ്രമിക്കയത്രേ ചെയ്യേണ്ടത്.

നിങ്ങളുടെ വാഹനം മറ്റൊരാളിന് തരികയില്ല എന്ന് തന്നെ ഉറപ്പിച്ച്  പറയാനുള്ള ആത്മബോധവും ധൈര്യവും നിങ്ങൾക്ക് ഉണ്ടാകണം. കേൾക്കുന്നവർ 99% വും നിങ്ങളുമായി  പിണങ്ങിയേക്കാം. സാരമില്ലായെന്ന് കരുതുക. ഈ പിണക്കം അല്പനേരത്തേക്ക് മാത്രമേ നിലനിൽക്കുകയുള്ളു. അഥാവാ നിങ്ങൾ നിങ്ങളുടെ വാഹനം  കൊടുത്തുവെന്ന് വക്കുക. വഴിയിൽ വച്ച് ആലപ്പുഴ കളർകോടിൽ വച്ച് സംഭവിച്ചതു പോലെ എന്തെങ്കിലും സംഭവിച്ചാൽ അവരുടെ കുടുംബക്കാർ  തന്നെ ആകും ആദ്യം നിങ്ങളുടെ പേരിൽ കേസ് കൊടുക്കുന്നതും നഷ്ടപരിഹാരത്തിനായി മുന്നോട്ട് വരുമെ ന്നതും നിങ്ങൾ മറക്കാതിരിക്കട്ടെ. മൂക്കിൽ ശ്വാസമുള്ള ആരെയും ഇതുപോലുള്ള വിഷയത്തിൽ വിശ്വസിക്കരുത്.

അഥവാ കൊമേഴ്സ്യൽ വെഹിക്കിളിലാണ് യാത്ര ചെയ്യുന്നതെങ്കിൽ  പോലും സർക്കാർ  നിയമപ്രകാരമുള്ള  പെർമിറ്റിനെ ഒരിക്കലും നിങ്ങൾ മറികടക്കുവാനോ  ലംഘിക്കുവാനോ  പാടില്ല. അത് കാഠിന്യമായ നിയമ ലംഘനമാണ് എന്നു കൂടെ ഇവിടെ ഓർമ്മപ്പെടുത്തട്ടെ.

നമ്മുടെ രാജ്യത്തിൻ്റെ നിയമം ശക്തമായ നിലയിൽ നിലനിൽക്കുന്നുവെന്ന് എല്ലാവരും  മറക്കാതിരിക്കട്ടെ. 

ഹെൽമറ്റ് ധരിക്കാതിരിക്കുക, സീറ്റ് ബെൽറ്റ് ഇടാതിരിക്കുക, പുകപരിശോധന എടുക്കാതിരിക്കുക, ഇൻഷുറൻസ് കൃത്യമായ നിലയിൽ പാലിക്കാതിരിക്കുക, വാഹനത്തിൻ്റെ രണ്ടു വശങ്ങളിലുമുള്ള മിറർ വക്കാതിരിക്കുക, ക്രമത്തിലധികം തേഞ്ഞ ടയറുകളുടെ  ഉപയോഗം, എയർ കൂടുകയോ കുറയുകയോ ചെയ്യുന്ന നിലയിൽ വാഹനം  ഉപയോഗിക്കുക, സർക്കാർ നിർദ്ദേശിച്ചതിന് വിപരീതമായ നിലയിൽ  അലങ്കാരങ്ങൾ  വക്കുക, ഓരോ വാഹനത്തിനും പറഞ്ഞിട്ടുള്ള വലിപ്പത്തിനും ഉയരത്തിനും എതിരായുള്ള ടയർ ഉപയോഗിക്കുക, ശബ്ദ കോലാകലങ്ങൾ ഉണ്ടാകുന്ന നിലയിലുള്ള വാഹനം ഓടിക്കൽ, കാതടപ്പിക്കുന്ന ശബ്ദം വച്ച് മനുഷ്യരെ പരിഭ്രാന്തരാക്കുന്ന നിലവാരം, മറ്റ് നിയമ ലംഘനങ്ങൾ ഇതൊല്ലാം നാം ശ്രദ്ധിക്കുക. രാജ്യത്തിൻ്റെ അഭിമാനവും കുടുംബത്തിൻ്റെ മാനവും കാക്കുന്നവരായി നാമെല്ലാവരും തിരട്ടെ. ഇനി ഇതുപോലൊരു ആലപ്പുഴ  കളർക്കോട്  അപകടം ഒരിടത്തും  സംഭവിക്കാതിരിക്കട്ടെ.

RELATED STORIES

  • മമ്മൂട്ടിയ്ക്ക് വേണ്ടി പാട്ട് പാടി പട്ടം സനിത്ത് - മഹാനടൻ മമ്മൂട്ടിയ്ക്ക് ആയുരാരോഗ്യ സൗഖ്യനേർന്നുകൊണ്ട് സംസാരിച്ചശേഷമാണ് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്ത് ഗാനം ആലപിച്ചത്.ചടങ്ങ് ബഹു.മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.മുൻ മന്ത്രി വി എസ് ശിവകുമാർ,ചലച്ചിത്ര നിർമ്മാതാക്കളാ ജി സുരേഷ്കുമാർ, രഞ്ജിത്ത്, രാകേഷ്,സംവിധായകൻ ടി എസ് സുരേഷ് ബാബു, മമ്മൂട്ടി ഫാൻസ് അസോസിയേഷൻ മുൻ സംസ്ഥാന സെക്രട്ടറി വള്ളക്കടവ് നിസാം എന്നിവർ ജന്മദിനാശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചുചടങ്ങിൽ

    മകള്‍ക്ക് നേരെ പിതാവിന്റെ ആസിഡ് ആക്രമണം - ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്ന മനോജ്, മകളും ഭാര്യയും സഹോദരന്റെ വീട്ടില്‍ താമസിക്കുന്നതറിഞ്ഞ് അവിടെയെത്തിയാണ് ആക്രമണം നടത്തിയത്. ആസിഡ് ആക്രമണത്തില്‍ മനോജിന്റെ മകള്‍ക്ക് കൈക്കും കാലിനും ഗുരുതരമായി പൊള്ളലേറ്റു. ഒപ്പം ഉണ്ടായിരുന്ന സഹോദരന്റെ മകള്‍ക്ക് മുഖത്തും കൈയിലും പൊള്ളലേറ്റിട്ടുണ്ട്. ഇരുവരെയും ഉടന്‍തന്നെ ആശുപത്രിയില്‍

    പത്തനംതിട്ട സ്വദേശിയായ യുവതിയുടെ വയറ്റിൽ നിന്ന് നീക്കം ചെയ്തത് 222 കല്ലുകൾ - ഒരു വർഷമായി വയറുവേദന അനുഭവപ്പെട്ടിരുന്ന വീട്ടമ്മ ഒരു മാസത്തിനു മുമ്പാണ് ലൈഫ് ലൈനിൽ കൺസൾട്ടേഷന് എത്തിയത്. ആവർത്തിച്ചുള്ള വയറുവേദനയായതിനാൽ തുടർന്നു നടത്തിയ പരിശോധനയിലാണ് പിത്താശയക്കല്ലുകൾ കണ്ടെത്തിയത്. വളരെ അപൂർവമായിട്ടാണ് ഇത്രത്തോളം കല്ലുകൾ പിത്താശയത്തിൽ കാണുന്നതെ

    പാസ്റ്റർ എം എം മത്തായി നിര്യാതനായി - ഭൗതികശരീരം രാവിലെ എട്ടുമണിക്ക് ഭവനത്തിൽ കൊണ്ടുവരികയും തുടർന്ന് പിടവൂർ ഐപിസി രേഹോ ബോത്ത് ചർച്ചിൽ എത്തിച്ച് ഒൻപതു മണിയോടുകൂടി ശുശ്രൂഷകൾ ആരംഭിച്ച് 12 മണിക്ക് പിടവൂർ ഐപിസി രേഹോ ബോത്ത് ചർച്ച് സെമിത്തേരിയിൽ ശുശ്രൂഷകൾക്ക് ശേഷം സംസ്കരിക്കുന്നതുമാണ്.

    സംസ്ഥാന ജുഡീഷ്യൽ ബസ്റ്റ് ഫെയർ കോപ്പി സൂപ്രണ്ടായി പെന്തക്കോസ്‌തു യുവതി - കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ ഇരമാപ്രയിൽ പുളിയംമാക്കൽ വർഗ്ഗീസ്, മറിയാമ്മ എന്നിവരാണ് മാതാപിതാക്കൾ. ചാമപ്പാറയിൽ ആൻഡ്രൂസ് ജോൺസനാണ് ഭർത്താ വ്. മക്കൾ:ആന്റോ, ഏബൽ. ഇപ്പോൾ പാലക്കാട് കല്ലേപ്പുള്ളിയിൽ എൻ.ജി.ഓ. കോർട്ടേഴ്സിൽ താമസിച്ചു വരുന്നു. പാലക്കാട് MACT കോടതിയിൽ നിന്നും സ്ഥലം മാറ്റം ലഭിച്ചപ്പോൾ അഭിഭാഷകർ സ്ഥലം മാറ്റത്തിനെതിരെ ഹൈക്കോടതിയിൽ OP ഫയൽ ചെയ്ത് സ്ഥലം മാറ്റം റദ്ദ് ചെയ്യിച്ചിരുന്നു. ജുഡീഷ്യൽ സർവ്വീസിൽ സത്യസന്ധയായ ഉദ്യോഗസ്ഥയാണ് ജോളി ആൻഡ്രൂസ്. ഇത് പരിഗണിച്ചാണ് അവാർഡിനായി തിരഞ്ഞെടുത്തത്.

    മലയാളികൾക്ക് സുപരിചിതനായ എരുമേലിക്കാരനായ മറുനാടൻ മലയാളി ഷാജൻ സ്കറിയാ - തട്ടാൻ ചേട്ടന്റെ പറമ്പിലെ കൂലിപണിക്കാരൻ.പത്താം ക്ലാസ് കഴിഞ്ഞ് കൂലിപ്പണി.രാവിലെ ചെന്നു റബറിനു ചുവിട് കിളച്ച് ചാണകക്കൂട്ടിൽ നിന്ന് ചാണകം എടുത്ത്, ആ റബർ ചുവട്ടിൽ കൊണ്ടുവന്ന് ഇടുന്ന ജോലി. കാലത്ത് 8 മണിക്ക് ചെന്നു അഞ്ചര മണി വരെ കട്ട പണി .പോകുവാൻ നേരം കിട്ടുന്ന കൂലി മഞ്ഞ നിറമുള്ള 20 രൂപ നോട്ട്.ആ വീട്ടിലെ എല്ലാ പണിയും ചെയ്തത് സാജൻ ആയിരുന്നു. റബറിന് പ്ലാറ്റ്ഫോം ഇടുന്നത്, കപ്പ വിൽക്കുന്നത്.കപ്പ തടം എടുക്കുന്നത് , ചേമ്പ് നടുന്നത് എല്ലാം സാജൻ ചെയ്തു. ചുമട്ടു തൊഴിലാളിയായി. മണൽ വാരി.തുരിശ് അടിച്ചു .അങ്ങനെ ആ നാട്ടിലെ അറിയപ്പെടുന്ന കൂലിപ്പണിക്കാരൻ. പിന്നീടു ആന്റണി ചേട്ടന്റെ പുരയിടത്തിൽ റബർ വെട്ടുമുതൽ എല്ലാ പണിയും.( ഇന്ന് ഷാജൻ ആ പുരയിടം വിലക്ക് മേടിച്ചു)

    മനം പിരട്ടി ഉദ്യോഗസ്ഥർ ; മൂക്ക് പൊത്തി യാത്രക്കാർ - മഴകാലമായ കാരണം ഈ മാലിന്യം ജീര്‍ണ്ണിച്ച് പ്രദേശമാകെ ദുര്‍ഗന്ധം പടരുന്ന സ്ഥിതിയാണുള്ളത്. കഴിഞ്ഞ കുറേ വർഷ കാലമായി മല്ലപ്പള്ളി വില്ലേജ് ഓഫിസ് പിന്നിലായി മാലിന്യം തള്ളൽ പതിവാണ്. ടൺ കണക്കിന് മാലിന്യമാണ് ഇവിടെ കുന്ന് കൂടി കിടക്കുന്നത്. ദീര്‍ഘനാളുകളായി ഈ പതിവ് തുടര്‍ന്നിട്ടും അധികൃതർ നടപടിയെടുക്കാത്തതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമാവുകയാണ്. ഇറച്ചിയുടെയും

    ഭാരതവും ജപ്പാനും ഒരുമിച്ച് കൊണ്ട് മണിക്കൂറിൽ 400 കിലോമീറ്റർ വേഗതയിൽ ട്രെൻ സംവിധാനം - ഈ പദ്ധതി ഇന്ത്യ-ജപ്പാൻ സാമ്പത്തിക, തന്ത്രപരമായ സഹകരണത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകും, ​​അതിൽ ഏകദേശം 67 ബില്യൺ ഡോളർ (₹60,000 കോടി) വരെയുള്ള സ്വകാര്യ മേഖലയിലെ നിക്ഷേപ പദ്ധതികളും ഉൾപ്പെടുന്നു. മുംബൈ-അഹമ്മദാബാദ് ഇടനാഴിയുടെ ആകെ നീളം 508 കിലോമീറ്ററാണ്, ഇത് രണ്ട് സംസ്ഥാനങ്ങളിലൂടെ (ഗുജറാത്ത്, മഹാരാഷ്ട്ര) കടന്നുപോകും, ​​വരും ദശകത്തിൽ ഇന്ത്യയുടെ ഗതാഗത ഘടനയിൽ വിപ്ലവം സൃഷ്ടിക്കും.

    കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലുകൾ നിരവധി ആകർഷകമായ യാത്രാ പാക്കേജുകൾ പ്രഖ്യാപിച്ചു - കൂടാതെ സെപ്റ്റംബർ 6-ന് 520 രൂപ നിരക്കിൽ റോസ്മല യാത്രയും ഉണ്ടായിരിക്കും. പാലരുവി, തെന്മല, പുനലൂർ തൂക്കുപാലം എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. മൺസൂൺ കാലത്ത് നിർത്തിവച്ചിരുന്ന നെഫർട്ടിറ്റി കപ്പൽയാത്രയും വീണ്ടും ആരംഭിക്കുന്നു. സെപ്റ്റംബർ 7, 27 തീയതികളിൽ രാവിലെ 10-ന് കൊല്ലത്തിൽ നിന്ന് എസി ലോ ഫ്ലോർ ബസിൽ പുറപ്പെടുന്ന സംഘം എറണാകുളത്ത് എത്തി അറബിക്കടലിൽ നാല് മണിക്കൂർ നീളുന്ന കപ്പൽയാത്ര നടത്തി മടങ്ങിയെത്തും. 4200 രൂപയാണ് ഇതിന്റെ നിരക്ക്. സെപ്റ്റംബർ 13-ന് മൂന്നാർ യാത്രയും ക്രമീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

    സംസ്ഥാനത്ത് റെക്കോർഡ് വിലയിൽ തുടർന്ന് സ്വർണവില - സംസ്ഥാനത്ത് വിവാഹ വിപണി സജീവമായ ഈ മാസത്തിൽ സ്വർണവില കൂടിയത് തിരിച്ചടിയായിട്ടുണ്ട്. നിലവിൽ, ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത്

    വാഹന നികുതി സംബന്ധിച്ച് സുപ്രധാന വിധിയുമായി സുപ്രീം കോടതി - പൊതു അടിസ്ഥാനസൗകര്യങ്ങളായ റോഡുകളും ഹൈവേകളും മറ്റും ഉപയോഗിക്കുന്നതിനു നല്‍കുന്ന തുക എന്നനിലയ്ക്കാണ് ഈ നികുതി ചുമത്തുന്നതെന്നും ബഞ്ച് വ്യക്തമാക്കി. വാഹനം പൊതു സ്ഥലത്ത് ഉപയോഗിക്കുന്നില്ലെങ്കില്‍ ആ നിശ്ചിത കാലത്തേക്ക് നികുതി നല്‍കേണ്ടതില്ലെന്നും വിധിയില്‍ പറയുന്നു.

    മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയ്‌ക്കെതിരെയുള്ള വധശ്രമം കാടത്തവും ഭീരുത്വവും : ചാൾസ് ചാമത്തിൽ - ഡൽഹിയിൽ സിപിഎം അനുകൂല തെരുവ് നാടക കലാകാരനായ സഫ്‌ദർ ഹാഷ്മിയെ കോൺഗ്രസ് ഗുണ്ടകൾ തല്ലിക്കൊന്നപ്പോൾ അന്ന് സിപിഎം പറഞ്ഞത് ആവിഷ്കാര സ്വാതന്ത്ര്യത്തെ തല്ലിക്കെടുത്തി എന്നായിരുന്നു . അദ്ദേഹത്തിന്റെ ഭാര്യ മാലശ്രീ ഹാഷ്മിയെ കേരളത്തിൽ കൊണ്ടുവന്നു കവിത അവതരിപ്പിക്കുകയും ചെയ്തിരുന്നു . പത്ര പ്രവർത്തകരെ ചോരയിൽ മുക്കി കൊല്ലുവാനുള്ള പ്രവണത കടത്തമാണെന്നു സി മീഡിയ ഓൺലൈൻ ചീഫ് എഡിറ്റർ ചാൾസ് ചാമത്തിൽ ഓർമ്മിപ്പിച്ചു . ഷാജൻ സ്കറിയയെ ആക്രമിച്ചവർക്കെതിരെ എത്രയും പെട്ടെന്ന് നിയമനടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

    തുമ്പമണ്ണിലും സമീപ പ്രദേശങ്ങളിലും മോഷണം - സബ് ഇൻസ്പെക്ടർമാരായ പ്രതീഷ് പി.ഡി, രാജൻ പി.കെ, കോൺറ്റബിൾമാരായ അനിഷ് പ്രകാശ്, മനോജ് മുരളി, സോസ് ഗോഡും ഫിംഗർ എക്സ്പോർട്ടർ ചെർച്ചറിലെ സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.

    മറുനാടന്‍ മലയാളി ചീഫ് എഡിറ്റർ ഷാജന്‍ സ്‌കറിയയെ വാഹനം ഇടിപ്പിച്ച് അപായപ്പെടുത്താന്‍ നടന്ന ശ്രമം - സംസ്ഥാന പോലീസ് മേധാവിയോട് ഓൺലൈൻ മീഡിയ ചീഫ് എഡിറ്റേഴ്സ് ഗിൽഡ് പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനവും ജനല്‍ സെക്രട്ടറി ജോസ് എം ജോർജും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. മാധ്യമ സ്വാതന്ത്രത്തെ ഇല്ലാതാക്കാനുള്ള നീക്കമായെ സംഭവത്തെ കാണാന്‍ കഴിയുകയുള്ളൂവെന്നും ഇരുവരും ചൂണ്ടിക്കാട്ടി. ഹൈക്കോടതി ഉത്തരവിട്ടിട്ടും 2020ൽ മാധ്യമ പ്രവർത്തകൻ എസ് വി പ്രദീപിനെ കൊന്നവര്‍ക്ക് ഇപ്പോഴും സുഖവാസമാണ്. 2020ലെ ആ കറുത്ത ഡിസംബര്‍ ഇനിയുണ്ടാകില്ലെന്ന് കരുതിയവരെ ഞെട്ടിച്ചാണ് ഇപ്പോൾ മങ്ങാട്ടു കവലയില്‍ രാഷ്ട്രീയ-മുതലാളി മാഫിയയുടെ ക്വട്ടേഷന്‍

    സ്വകാര്യ ബസുകളിലെ ഡ്രൈവർക്കും കണ്ടക്ടർക്കും ക്ലീനർക്കും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധം - ഇതു സംബന്ധിച്ച സംസ്ഥാന സർക്കാർ ഉത്തരവ് ചോദ്യം ചെയ്ത് ബസ് ഉടമകളും യൂണിയനുകളും ഉൾപ്പെടെയുള്ളവർ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. 2023 - 25 കാലഘട്ടത്തിൽ മാത്രം സ്വകാര്യ ബസ്സുകൾ ഉൾപ്പെട്ട 1017 അപകടങ്ങൾ സംസ്ഥാനത്ത് ഉണ്ടായെന്ന് വിധി പറഞ്ഞു കൊണ്ട് ജസ്റ്റിസ് സി.പി.മുഹമ്മദ് നിയാസ് ചൂണ്ടിക്കാട്ടി

    റിട്ട. ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് വി.ഇ. വർഗീസ് നിര്യാതനായി - ആഗസ്റ്റ് 27ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടുത്. ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് ആയിട്ടാണ് ഔദ്യോഗിക ജോലിയിൽ നിന്നും വിരമിച്ചത്. ജോലിയോടൊപ്പം സുവിശേഷ വേലയിൽ കുടുംബമായി അവർ വ്യാപൃതരായിരുന്നു. തൃശൂർ ജില്ലയിൽ തിരുവല്വാമല എ.ജി സഭയുടെ സ്ഥാപനത്തിനു മുൻകൈയെടുത്തു. ഭൗതീക ജോലിയിൽ നിന്നും വിരമിച്ച ശേഷം എ.ജി. സഭയുടെ പുനലൂരെ ഓഫീസിൽ നിയമഉപദേശകനായി ചുരുക്കം നാളുകളിൽ പ്രവർത്തിച്ചു. സംസ്കാരം പിന്നീട് തിരുവല്ല മേപ്രാൽ ചർച്ച് ഓഫ് ഗോഡ്

    ഇന്ത്യക്കാർക്ക് വലിയ തിരിച്ചടി; എച്ച്‍ വൺബി വിസയും ഗ്രീൻ കാർഡും സമഗ്രമായി പരിഷ്‍കരിക്കാനൊരുങ്ങി ട്രംപ് ഭരണകൂടം - എച്ച് വൺബി വിസ പദ്ധതി പരിഷ്‍കരിക്കുന്നതിനെ ഞാൻ അനുകൂലിക്കുന്നു. കാരണം ഭീകരമായ ഒരു പദ്ധതിയാണിത്. ഗ്രീൻ കാർഡിലും ഞങ്ങൾ മാറ്റം വരുത്താൻ പോവുകയാണ്. ഒരു ശരാശരി അമേരിക്കൻ പൗരൻ പ്രതിവർഷം സമ്പാദിക്കുന്നത് 75,000 ഡോളറാണ്. എന്നാൽ ഗ്രീൻ കാർഡ് കൈവശമുള്ള വിദേശ പൗരൻ സമ്പാദിക്കുന്നത് 66,000 ഡോളറും. അതിൽ മാറ്റം വരുത്താൻ പോവുകയാണ് ഞങ്ങൾ. ഡോണൾഡ് ട്രംപ് ആഗ്രഹിക്കുന്നതും ആ മാറ്റമാണ്. അതാണ് വരാനിരിക്കുന്ന ഗോൾഡ് കാർഡ്. രാജ്യത്തേക്ക് ഏറ്റവും മികച്ച ആളുകളെ തിരഞ്ഞെടുക്കാൻ ഞങ്ങൾ പോകുകയാണ്”-അമേരിക്കൻ

    മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനമാണ് ഇന്ന് : അവകാശപ്പോരാട്ടങ്ങളിലെ സുവര്‍ണതാരകം - 1907 -ല്‍ പിന്നാക്ക വിദ്യാര്‍ത്ഥികള്‍ക്കു പള്ളിക്കൂട പ്രവേശനം അനുവദിച്ച് ഉത്തരവ് ഉണ്ടായി. ഉത്തരവായെങ്കിലും അയിത്തജാതിക്കുട്ടികള്‍ക്ക് സ്വാഭാവികമായി വിദ്യാലയങ്ങളില്‍ ചേര്‍ന്ന് പഠിക്കാന്‍ കഴിയുമായിരുന്നില്ല. പിന്നീട് 1914-ല്‍ ഇതേ ആവശ്യത്തിനായി വിദ്യഭ്യാസ ഡയറക്ടര്‍ കര്‍ശനമായ ഉത്തരവു പുറപ്പെടുവിച്ചു. എന്നിട്ടും ഫലമില്ലാതെ വന്ന ഘട്ടത്തിലാണ് പ്രത്യേക പള്ളിക്കൂടം എന്ന ആശയവുമായി അയ്യന്‍കാളി മുന്നോട്ടു നീങ്ങിയത്. ഇതിന്റെ ഫലമായി 1914-ല്‍ വെങ്ങാനൂര്‍ പുതുവല്‍വിളാകത്തു മലയാളം പള്ളിക്കൂടം അനുവദിച്ചുകൊണ്ടു സര്‍ക്കാര്‍ ഉത്തരവായി. 1905-ല്‍ അയ്യന്‍കാളിയും കൂട്ടരും കെട്ടിയുയര്‍ത്തിയ കുടിപ്പള്ളിക്കൂടമാണ് ഇങ്ങനെ സര്‍ക്കാര്‍ പള്ളിക്കൂടമായത്.

    മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനമാണ് ഇന്ന് : അവകാശപ്പോരാട്ടങ്ങളിലെ സുവര്‍ണതാരകം - 1907 -ല്‍ പിന്നാക്ക വിദ്യാര്‍ത്ഥികള്‍ക്കു പള്ളിക്കൂട പ്രവേശനം അനുവദിച്ച് ഉത്തരവ് ഉണ്ടായി. ഉത്തരവായെങ്കിലും അയിത്തജാതിക്കുട്ടികള്‍ക്ക് സ്വാഭാവികമായി വിദ്യാലയങ്ങളില്‍ ചേര്‍ന്ന് പഠിക്കാന്‍ കഴിയുമായിരുന്നില്ല. പിന്നീട് 1914-ല്‍ ഇതേ ആവശ്യത്തിനായി വിദ്യഭ്യാസ ഡയറക്ടര്‍ കര്‍ശനമായ ഉത്തരവു പുറപ്പെടുവിച്ചു. എന്നിട്ടും ഫലമില്ലാതെ വന്ന ഘട്ടത്തിലാണ് പ്രത്യേക പള്ളിക്കൂടം എന്ന ആശയവുമായി അയ്യന്‍കാളി മുന്നോട്ടു നീങ്ങിയത്. ഇതിന്റെ ഫലമായി 1914-ല്‍ വെങ്ങാനൂര്‍ പുതുവല്‍വിളാകത്തു മലയാളം പള്ളിക്കൂടം അനുവദിച്ചുകൊണ്ടു സര്‍ക്കാര്‍ ഉത്തരവായി. 1905-ല്‍ അയ്യന്‍കാളിയും കൂട്ടരും കെട്ടിയുയര്‍ത്തിയ കുടിപ്പള്ളിക്കൂടമാണ് ഇങ്ങനെ സര്‍ക്കാര്‍ പള്ളിക്കൂടമായത്.

    മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച്ച നടത്തി - അതേസമയം ഗാസ നഗരത്തിൽ ഇസ്രായേൽ നടത്തുന്ന ആക്രമണം "ഭയാനകമായ മാനുഷിക പ്രത്യാഘാതങ്ങൾ" ഉണ്ടാക്കുമെന്ന് ഐക്യരാഷ്ട്രസഭയും സർക്കാരിതര സംഘടനകളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുഎസ് ഒഴികെയുള്ള യുഎൻ സുരക്ഷാ കൗൺസിലിലെ എല്ലാ അംഗങ്ങളും ഗാസയിലെ ക്ഷാമത്തെ "മനുഷ്യനിർമിത പ്രതിസന്ധി" എന്ന് വിളിക്കുകയും ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷന്റെ (ഐപിസി) ഏറ്റവും പുതിയ റിപ്പോർട്ടിൽ