എൻ്റെ വണ്ടി മറ്റൊരാളിൻ്റെ ആവശ്യത്തിനായി ഞാൻ തരില്ല

എൻ്റെ സ്വന്ത ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ വാങ്ങിച്ചിട്ടുളള വാഹനങ്ങൾ സുഹൃത്ത് ബന്ധത്തിൻ്റെയോ മറ്റ് ഏതെങ്കിലും കാരണങ്ങളുടെ സമ്മർദ്ദത്താലോ വീടിൻ്റെ പുറത്തുള്ളവർക്ക് യാതൊരു കാരണവശാലും നമ്മുടെ വാഹനം ഉപയോഗിക്കാൻ  കൊടുക്കരുത്. 

ഇപ്പോൾ വലിയ ഒരു ഉദാഹരണം നമ്മുടെ മുമ്പിൽ വെളിപ്പെട്ടിരിക്കുന്നു. 

കഴിഞ്ഞ ദിവസം ആലപ്പുഴയിൽ സംഭവിച്ച മെഡിക്കൽ വിദ്യാർത്ഥികളുടെ  വാഹനാപകടം നമ്മളെ എല്ലാവരെയും ഭയപ്പെടുത്തിയിരിക്കുന്നു. 

ആ വാഹനത്തിന് ആകെ ഉള്ളത് തേർഡ് പാർട്ടി ഇൻഷുറൻസ് മാത്രമാണ് എന്ന് തെളിവുകൾ വെളിപ്പെടുത്തുന്നു.

ഈ അപകടത്തിൽ മരിച്ചത് മുഴുവൻ ഈ ലോകത്തിന്  ദൈവം സമ്മാനിച്ച  മെഡിക്കൽ വിദ്യാർത്ഥികളാണ് എന്നത് അതീവ ദുഃഖകരമായ വാർത്തയാണ്. ഇനി പറഞ്ഞിട്ട് കാര്യമില്ല. പണ്ട് ആരോ പറഞ്ഞത് പോലെ പോയ വണ്ടിക്ക് കൈ കാണിച്ചിട്ട് കാര്യമില്ലല്ലോ? പോയത് പോയത് തന്നെ ഇനി അതൊന്നും തിരിച്ചു കിട്ടുകയില്ല എന്ന് ഈ വാർത്ത വായിക്കുന്ന  ആർക്കും അറിയാവുന്ന കാര്യമാണ്. 

ഈ വിഷയത്തോടുള്ള ബന്ധത്തിൽ മക്കൾ നഷ്ടപ്പെട്ടവർ കോടിക്കണക്കിന് രൂപയുടെ ഇൻഷുറൻസിന് വേണ്ടി കേസ് രജിസ്ട്രർ ചെയ്യാൻ സാധ്യതയുണ്ട്. പക്ഷേ പറഞ്ഞിട്ടു കാര്യമില്ല ഇനി ഒരു കാര്യവുമില്ല. അങ്ങനെയെന്നും ഇൻഷുറൻസ് കമ്പനി വഴങ്ങുമെന്ന് ആരും ചിന്തിക്കണ്ട. കാരണം തെറ്റ് പറ്റിയിരിക്കുന്നത് വാഹന ഉടമക്ക് മാത്രമാണ്. ഇന്നലെ കണ്ടു സൗഹൃദം പാലിച്ച 18 വയസു മുതൽ 21 വയസു വരെ പ്രായമുള്ള പിള്ളാർക്ക്  തൻ്റെ വണ്ടി എന്തിന് നൽകി എന്നതാണ് ഇവിടെത്തെ പ്രധാന ചോദ്യം. അദ്ദേഹം പറയുന്നത് വാടകക്ക് വണ്ടി കൊടുത്തതല്ല മറിച്ച് സ്നേഹ ബന്ധത്തിലാണ് കൊടുത്തത്തെന്ന് വ്യക്തമായ ശരി ഇതിനകത്ത് പറയാൻ ഇപ്പോൾ കഴിയുകയില്ല. ഏതായാലും ഈ വാഹന ഉടമ അല്പം പ്രായമായ വ്യക്തിയും ലോകപരിചയമുള്ള ആളുമാണ് എന്ന് തൻ്റെ സംസാരത്തിൽ മനസ്സിലാകുന്നു. പക്ഷേ ആ പരിജ്ഞാനം അദ്ദേഹത്തിന് ഉപയോഗപ്പെടുത്താൻ കഴിഞ്ഞില്ലല്ലോ എന്നതോർത്ത് ദുഃഖിക്കുന്നു. 

ഇൻഷുറൻസ് തേർഡ് പാർട്ടി ആയതിനാൽ  ഇൻഷുറൻസ് കമ്പനി പ്രതിഫലം കൊടുക്കുകയില്ല എന്നതിന് 100% ഉറപ്പാണ്.

വാഹനഉമയ്ക്ക് വൻതുക കയ്യിൽ നിന്നും നല്കേണ്ടി വരുമെന്നതിലും കൊല കുറ്റങ്ങൾക്ക് 100% വർഷത്തിലേറെ ജയിൽ വാസവും തത്ത്വരമായ സാമ്പത്തികവും മരിച്ചവരുടെ ആശ്രിതർക്ക് നിയമപരമായി നൽകേങ്ങിയുമിരിക്കുന്നു. എത്ര തന്നെ കേസ് മായ്ച്ച് തോയ്ച്ച് കളയാമെന്ന് ചിന്തിച്ചാലും ഈ കാലഘട്ടത്തിൽ നടക്കുകയില്ല. ഒരു മാധ്യമത്തിൻ്റെയോ  ഒരായിരം മാധ്യമത്തിൻ്റെയോ വായ് മൂടി കൊട്ടാൻ ശ്രമിച്ചേക്കാം പക്ഷേ മറ്റൊര് മാധ്യമം ഇത് വീണ്ടും പുറത്ത് കൊണ്ടു വരും നിശ്ചയം. 

അദ്ദേഹത്തിൻ്റെ  വീടും സ്ഥലവും ജപ്തി ആകും. അദ്ദേഹം കേസിൽ കുടുങ്ങുമെന്നതിൽ യാതൊരു തർക്കവുമില്ല. ഈ വിഷയത്തോടുള്ള ബന്ധത്തിൽ അദ്ദേഹത്തിൻ്റെ  കാര്യത്തിൽ ഏകദേശം തീരുമാനം ആയിട്ടുണ്ട്. 

അടുത്തതായി ചിന്തിക്കുമ്പോൾ ഇനി ഫുൾ കവർ ഇൻഷുറൻസ് വണ്ടിക്ക് ഉണ്ട് എന്ന് ചിന്തിച്ചാൽ തന്നെ നമ്മുക്ക് ഒന്ന് മനസ്സിലാൽ ഈ വാഹനത്തിൽ ഏഴ് പേർ കയറാൻ പെർമിറ്റ് ഉള്ള സീറ്റാണ് സർക്കാർ പറഞ്ഞിരിക്കുന്നത്. ഈ നിയമം നിലവിൽ നിൽക്കുമ്പോൾ ഇതേ വാഹനത്തിൽ അപകടമുണ്ടാകുമ്പോൾ പതിനൊന്ന് പേർ കയറിയതിനാൽ ഇൻഷുറൻസ് കമ്പനി അത് പറഞ്ഞ് നിയമപരമായി ക്ലെയിം നിരസിക്കുവാൻ പൂർണ്ണമായി  സാധ്യതയുണ്ട്. ഈ വിഷയവും നമുക്ക്  തള്ളി കളയുവാൻ കഴിയുകയില്ല.

ഈ പാഠം നാമെല്ലാവർക്കും ഒരു ചൂണ്ടുപലകയായി എന്നന്നേക്കുമായി മറക്കാതെ  നിൽക്കട്ടെ. വാഹന ഉടമയുടെ ജീവിതം ഒരു ദിവസം കൊണ്ട് തകർന്നു. ഒപ്പം അദ്ദേഹത്തെ ആശ്രയിച്ച് ജീവിക്കുന്ന ഭാര്യ, മക്കൾ, അമ്മയപ്പൻ, മറ്റ് ആശ്രിതർ എല്ലാവരും അല്പമല്ലാത്ത നിലയിൽ വേദനിക്കേണ്ടി വരും.  

ജീവിതത്തിൽ നാം നിർണ്ണായകരമായ  ചില തീരുമാനങ്ങൾ എടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. 

ആദ്യം ഇത്തരം കാര്യങ്ങളിൽ നാം  സ്വാർത്ഥരായേ മതിയാകു. ഈ സ്വാർത്ഥത കൊണ്ട് ചിലർ നിങ്ങളുടെ പേരിനോട് കൂടെ  താഴെ പറയുന്ന പേരുകൾ കൂടി  കൂട്ടിച്ചേർത്തേക്കാൻ സാധ്യതയേറെയാണ് എന്ന് ഞാൻ ചിന്തിച്ചു പോകുന്നു.   വൃത്തികെട്ടവൻ, നന്ദികെട്ടവൻ, പരനാറി,  കരുണയില്ലാത്തവൻ, അല്പൻ, പുതുപണക്കാരൻ, പണ്ടുള്ളവർ പറഞ്ഞിട്ടുള്ള പഴഞ്ചൊല്ലിൽ പറഞ്ഞതുപോലെ "തിന്നാൻ നല്ലുപ്പ് ഇല്ലാതിരുന്നവൻ", ശുംഭൻ, ഭോഷൻ, കള്ളൻ, കണ്ണിൽ ചോരയില്ലാത്തവൻ തുടങ്ങിയ പല പേരുകൾക്കും ജന്മം നൽകിയെന്ന് വന്നേക്കാം. നിങ്ങൾ  ഭാരപ്പെടരുത്. നിങ്ങളുടെ മനസ്സിന്  കുറച്ചും കൂടി ആർദ്രതയുണ്ട് എന്ന് തോന്നുന്നുവെങ്കിൽ ആശുപത്രിയിൽ പെട്ടെന്ന് എത്തിക്കേണ്ടവരെ കാശ് വാങ്ങിക്കാതെ സൗജന്യമായി കൊണ്ടെത്തിക്കുക എന്നിട്ട് വാഹന ഉടമ അവർക്ക് തിരിച്ച് ഒരു നന്ദി വാചകം പറഞ്ഞു യാത്രയാകുക. ഇത് വളരെ ഉത്തമമെന്ന് എല്ലാ വാഹന ഉടമകളും ഇന്നു മുതലെങ്കിലും മനസിരുത്തി ചിന്തിച്ച് ബോധപൂർവ്വമായ ഒരു തീരുമാനത്തിൽ  എത്തിച്ചേരുക.

പ്രൈവറ്റ് വാഹനങ്ങൾ യാതൊരു  കാരണവശാലും നിങ്ങളല്ലാതെ  മറ്റാർക്കും ഓടിക്കാൻ നല്കരുത്. കൊടുത്താൽ നിങ്ങൾ കുടുങ്ങും ഒപ്പം നിങ്ങളുടെ കുടുംബവും കുടുംങ്ങും. ചിന്തിക്കുക  മാളികപ്പുറത്തിരിക്കുന്ന മന്നനെ താഴെയിറക്കുന്ന അനുഭവത്തിലേക്ക് ചെന്നെത്തിച്ചേരാതെ ദൈവം നൽകിയ ബുദ്ധി പ്രയോജനപ്പെടുത്താൻ എല്ലാവരും ശ്രമിക്കുക മാത്രമല്ല പരിശ്രമിക്കയത്രേ ചെയ്യേണ്ടത്.

നിങ്ങളുടെ വാഹനം മറ്റൊരാളിന് തരികയില്ല എന്ന് തന്നെ ഉറപ്പിച്ച്  പറയാനുള്ള ആത്മബോധവും ധൈര്യവും നിങ്ങൾക്ക് ഉണ്ടാകണം. കേൾക്കുന്നവർ 99% വും നിങ്ങളുമായി  പിണങ്ങിയേക്കാം. സാരമില്ലായെന്ന് കരുതുക. ഈ പിണക്കം അല്പനേരത്തേക്ക് മാത്രമേ നിലനിൽക്കുകയുള്ളു. അഥാവാ നിങ്ങൾ നിങ്ങളുടെ വാഹനം  കൊടുത്തുവെന്ന് വക്കുക. വഴിയിൽ വച്ച് ആലപ്പുഴ കളർകോടിൽ വച്ച് സംഭവിച്ചതു പോലെ എന്തെങ്കിലും സംഭവിച്ചാൽ അവരുടെ കുടുംബക്കാർ  തന്നെ ആകും ആദ്യം നിങ്ങളുടെ പേരിൽ കേസ് കൊടുക്കുന്നതും നഷ്ടപരിഹാരത്തിനായി മുന്നോട്ട് വരുമെ ന്നതും നിങ്ങൾ മറക്കാതിരിക്കട്ടെ. മൂക്കിൽ ശ്വാസമുള്ള ആരെയും ഇതുപോലുള്ള വിഷയത്തിൽ വിശ്വസിക്കരുത്.

അഥവാ കൊമേഴ്സ്യൽ വെഹിക്കിളിലാണ് യാത്ര ചെയ്യുന്നതെങ്കിൽ  പോലും സർക്കാർ  നിയമപ്രകാരമുള്ള  പെർമിറ്റിനെ ഒരിക്കലും നിങ്ങൾ മറികടക്കുവാനോ  ലംഘിക്കുവാനോ  പാടില്ല. അത് കാഠിന്യമായ നിയമ ലംഘനമാണ് എന്നു കൂടെ ഇവിടെ ഓർമ്മപ്പെടുത്തട്ടെ.

നമ്മുടെ രാജ്യത്തിൻ്റെ നിയമം ശക്തമായ നിലയിൽ നിലനിൽക്കുന്നുവെന്ന് എല്ലാവരും  മറക്കാതിരിക്കട്ടെ. 

ഹെൽമറ്റ് ധരിക്കാതിരിക്കുക, സീറ്റ് ബെൽറ്റ് ഇടാതിരിക്കുക, പുകപരിശോധന എടുക്കാതിരിക്കുക, ഇൻഷുറൻസ് കൃത്യമായ നിലയിൽ പാലിക്കാതിരിക്കുക, വാഹനത്തിൻ്റെ രണ്ടു വശങ്ങളിലുമുള്ള മിറർ വക്കാതിരിക്കുക, ക്രമത്തിലധികം തേഞ്ഞ ടയറുകളുടെ  ഉപയോഗം, എയർ കൂടുകയോ കുറയുകയോ ചെയ്യുന്ന നിലയിൽ വാഹനം  ഉപയോഗിക്കുക, സർക്കാർ നിർദ്ദേശിച്ചതിന് വിപരീതമായ നിലയിൽ  അലങ്കാരങ്ങൾ  വക്കുക, ഓരോ വാഹനത്തിനും പറഞ്ഞിട്ടുള്ള വലിപ്പത്തിനും ഉയരത്തിനും എതിരായുള്ള ടയർ ഉപയോഗിക്കുക, ശബ്ദ കോലാകലങ്ങൾ ഉണ്ടാകുന്ന നിലയിലുള്ള വാഹനം ഓടിക്കൽ, കാതടപ്പിക്കുന്ന ശബ്ദം വച്ച് മനുഷ്യരെ പരിഭ്രാന്തരാക്കുന്ന നിലവാരം, മറ്റ് നിയമ ലംഘനങ്ങൾ ഇതൊല്ലാം നാം ശ്രദ്ധിക്കുക. രാജ്യത്തിൻ്റെ അഭിമാനവും കുടുംബത്തിൻ്റെ മാനവും കാക്കുന്നവരായി നാമെല്ലാവരും തിരട്ടെ. ഇനി ഇതുപോലൊരു ആലപ്പുഴ  കളർക്കോട്  അപകടം ഒരിടത്തും  സംഭവിക്കാതിരിക്കട്ടെ.

RELATED STORIES

  • പാസ്റ്റർ രജീഷ് കുര്യൻ വർഗീസ് നിര്യാതനായി - തൊടുപുഴ സെക്ഷനിൽ ആനിക്കാട്, ചാലക്കുടി സെക്ഷനിൽ കൊടകര, എറണാകുളം സെക്ഷനിൽ പനങ്ങാട് എന്നീ സഭകളിലെ ശുശ്രൂഷകനായിരുന്ന ചങ്ങനാശ്ശേരി സെക്ഷനിലെ നാട്ടകം സഭാംഗം പ്രിയ കർത്തൃദാസൻ പാസ്റ്റർ റെജീഷ് കുര്യൻ വർഗീസ് (41 വയസ്സ്) നിര്യാതനായി. ഭൗതിക ശരീരം ജൂൺ 29 തിങ്കളാഴ്ച്ച രാവിലെ 8 മണിക്ക് വസതിയിൽ കൊണ്ട് വരും. സംസ്കാര ശുശ്രൂഷ ഉച്ചക്ക് 1 മണിക്ക് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം പരുത്തുംപാറ അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ സെമിത്തേരിയിൽ.

    ഞങ്ങളുടെ പ്രീയപ്പെട്ട വി.പി. ഫിലിപ്പ് സാറിന് ആശംസകൾ (സന്തോഷ് പന്തളം, ലാൻഡ് വേ ന്യൂസ്) - സാറിൻ്റെ തൂലിക സംഭാവനകൾക്കും ലഭിച്ച അർഹമായ അംഗീകാരമാണ് ഈ വിശിഷ്ട നേട്ടമെന്നതിൽ എനിക്ക് സംശയമില്ല. അനവധി സെമിനാരികളിൽ അനേകം വിദ്യാർത്ഥികൾക്ക് മാതൃകായാത് ഞാൻ ഓർക്കുന്നു. ഇന്ത്യാ പെന്തെക്കോസ്തു സഭയുടെ പുത്രികാ സംഘടനക്ക് സാർ നൽകിയ സംഭാവനകൾ ഇപ്പോഴും ഓർമ്മ മണ്ഡലത്തിൽ അലതല്ലുന്നു. സത്യവചനത്തിൻ്റെ വിത്തുകൾ ആഴമായി വിതച്ച് ആത്മീയ നേതൃത്വത്തിനും പ്രചോദനമായിത്തീർന്നിരിക്കുന്നു എന്ന് പറയുന്നതിൽ അങ്ങ് പഠിപ്പിച്ച ഒരു വിദ്യാർത്ഥി എന്ന നിലയിൽ എനിക്ക് അതീവ സന്തോഷമുണ്ട്. ആയിരങ്ങൾക്ക് ഇനിയും ഒരു മുതൽ കൂട്ടായി തീരട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. തുടർന്നും ദൈവത്തിൻ്റെ ജ്ഞാനവും കൃപയും ശക്തിയും വിശേഷാൽ ആരോഗ്യവും ആയുസ്സും നൽകട്ടെ എന്ന് ആശംസിച്ചുകൊണ്ട്,

    ഇന്ന് ലോക ലഹരി വിരുദ്ധ ദിനം - കഞ്ചാവ് (കന്നാബിസ്): ചരസ്, ഭാംഗ്, മരിജുവാന, ഹാഷിഷ് എന്നിവ ഈ വിഭാഗത്തിലാണ്. പുകവലിയായോ ഭക്ഷണത്തില്‍ ചേര്‍ത്തോ ഉപയോഗിക്കുന്നു. സംശയം, ഭ്രമം, ഒറ്റപ്പെടല്‍, മാനസിക നില തെറ്റല്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ഹാലൂസിനോജനുകള്‍: എല്‍.എസ്.ഡി., സിലോസൈബിന്‍, മാജിക് മഷ്റൂം തുടങ്ങിയ അതിമാരക ലഹരികളാണിവ. ഇല്ലാത്ത കാഴ്ചകളും ശബ്ദങ്ങളും തോന്നിപ്പിക്കുന്ന ഇവ തലച്ചോറിനെ പൂര്‍ണ്ണമായി തകര്‍ക്കും.

    വ്യാജ മരുന്നിടപാടുകൾക്ക് പൂട്ട് : ക്യുആർ കോഡ് അധിഷ്ഠിത ട്രാക്ക്-ആൻഡ്-ട്രേസ് സിസ്റ്റം കേന്ദ്രസർക്കാർ നിലവിൽ കൊണ്ടുവന്നു ക - വ്യാജ മരുന്നുകളുടെ കണ്ടെത്തൽ വർദ്ധിപ്പിക്കുന്നതിനും, വ്യാജ മരുന്നുകളുടെ രക്തചംക്രമണം കുറയ്‌ക്കുന്നതിനും, വിപണിയിൽ മരുന്നുകളുടെ വേഗത്തിലുള്ള ആധികാരികത പ്രാപ്തമാക്കുന്നതിലൂടെ രോഗികളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനും ഈ നീക്കം സഹായിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നിലവാരമില്ലാത്ത ആന്റിമൈക്രോബയൽ ഉൽപ്പന്നങ്ങളുടെ നിരീക്ഷണവും തിരിച്ചറിയലും മെച്ചപ്പെടുത്തുന്നതിലൂടെ ആന്റിമൈക്രോബയൽ പ്രതിരോധത്തെ (AMR) ചെറുക്കുന്നതിനുള്ള ശ്രമങ്ങളെ ഈ നടപടി പിന്തുണയ്‌ക്കുമെന്നും മന്ത്രാലയം പറഞ്ഞു. നടപ്പിലാക്കൽ ഘട്ടം ഘട്ടമായി നടത്തും. വാക്‌സിനുകൾ, കാൻസർ മരുന്നുകൾ, മയക്കുമരുന്ന്, സൈക്കോട്രോപിക് മരുന്നുകൾ എന്നിവയ്‌ക്കുള്ള ക്യുആർ കോഡ് ആവശ്യകതകൾ ഈ വർഷം ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽ വരും, അതേസമയം ആന്റിമൈക്രോബയലുകൾ 2028 ജൂലൈ ഒന്നുമുതൽ

    പാസ്‌പോർട്ട് എന്നത് കേവലം ഒരു യാത്രാ രേഖ മാത്രമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം - അന്താരാഷ്‌ട്ര യാത്രകൾ സുഗമമാക്കുന്നതിനായി സർക്കാർ നൽകുന്ന പ്രാഥമിക യാത്രാ രേഖ മാത്രമാണ് പാസ്‌പോർട്ട് എന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 2025ല്‍ 1.31 കോടി പാസ്‌പോര്‍ട്ടുകളടക്കം ഒന്നരക്കോടി സേവനങ്ങള്‍ നല്‍കിയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പോലീസ് പരിശോധനാ സമയം ഒഴിവാക്കിയാല്‍ ആറ് പ്രവൃത്തി ദിവസത്തിലൂടെ പാസ്‌പോര്‍ട്ട് നല്‍കുന്നതിലൂടെ സേവനങ്ങള്‍ക്ക് എടുക്കുന്ന ശരാശി സമയത്തില്‍ പുരോഗതിയുണ്ടായി. പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളില്‍

    കല്ലുപ്പാറ ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ യോഗ ദിനാചരണം നടത്തി - വാർഡ് മെമ്പർമാരായ ശ്രീമതി. ടിബി സൂസൻ മാത്യു, ശ്രീ.അനിൽതോമസ്, ശ്രീമതി.മറിയാമ്മ വർഗീസ്, ശ്രീ. കെ. ബി.രാമചന്ദ്രൻ, ശ്രീ. ഗിരീഷ് കുമാർ, ശ്രീമതി.മോളികുട്ടി ഷാജി, ശ്രീമതി. ശോശാമ്മ ഈശോ, ശ്രീമതി.സൂസൻ തോമസ്, ശ്രീ. അനിൽകുമാർ കെ ശ്രീ.മനു ടി.ടി, കുടുംബശ്രീ ചെയർപേഴ്സൺ ശ്രീമതി.ജോളി തോമസ്, കല്ലുപ്പാറ പഞ്ചായത്ത് സെക്രട്ടറി ശ്രീ. നന്ദകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. ചെറിയാൻ മണ്ണഞ്ചേരി സ്വാഗതവും, സീനിയർ മെഡിക്കൽ ഓഫീസർ GAD കല്ലുപ്പാറ ഡോ. ജാർവിസ് ജേക്കബ് കൃതജ്ഞതയും പറഞ്ഞു.

    പാസ്റ്റർ പ്രത്യാശ് കുഞ്ഞുമോൻ (28) വാഹന അപകത്തിൽ മരണപ്പെട്ടു - ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഇടമൺ സെന്ററിൽ, കറവൂർ സഭാ ശുശ്രൂഷകൻ, ദൈവസഭ കൊട്ടാരക്കര, മാറനാട് സഭാംഗം, ചരുവിളപുത്തൻ വീട്ടിൽ പാസ്റ്റർ പ്രത്യാശ് കുഞ്ഞുമോൻ (28) ഇന്നലെ ഉച്ചകഴിഞ്ഞു പന്തളത്തു വെച്ച് നടന്ന വാഹനാപകടത്തിൽ മരണപ്പെട്ടു. വേദനയോടെ അറിയിക്കുന്നു. ഇന്ന് മുളക്കുഴയിൽ

    രണ്ടു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം - മലയിൻകീഴിനടുത്ത് പൊട്ടൻകാവിലാണ് അപകടം സംഭവിച്ചത്. മലയത്ത് താമസിക്കുന്ന രണ്ടു വിദ്യാർത്ഥികൾ യാത്ര ചെയ്ത ബൈക്ക് കെ.എസ്.ആർടി.സി ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. അജിത്ത്, സനൂപ്

    ഏലോഹീം സ്നേഹത്തണൽ കെയർ ഹോമിലെ മൂന്ന് പേരേ അറസ്റ്റ് ചെയ്തു - ഏതോ ഒരു പാസ്റ്റർ അത് ചെയ്തു, കൊല്ലത്ത് 72-കാരി പീഡിപ്പിക്കപ്പെട്ടു എന്നൊക്കെയുള്ള വാർത്തകളല്ല ഇപ്പോൾ ഷെയർ ചെയ്യേണ്ടത്. നിയമം നടപ്പാക്കാൻ ബാധ്യതയുള്ള ഉദ്യോഗസ്ഥർ നടത്തുന്ന ഈ വഞ്ചനയെയും, അനാഥാലയങ്ങളുടെ മറവിൽ നടക്കുന്ന ഈ മനുഷ്യക്കടത്തിനെയും അവയവക്കച്ചവടത്തെയും തുറന്നുകാട്ടുന്ന ഈ പോസ്റ്റാണ് നമ്മൾ ജനങ്ങളിലേക്ക് എത്തിക്കേണ്ടത്. ചെറിയ മീനുകളെ മാത്രമല്ല, ഈ കൊള്ളരുതായ്മകൾക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥരെയും ബോർഡ് മെമ്പർമാരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതുവരെ എന്റെ പോരാട്ടം തുടരുക

    കുറ്റൂർ കിണറ്റുക്കാല പുത്തൻ പുരക്കൽ മറിയാമ്മാ എബ്രഹാം (95) ൻ്റെ സംസ്ക്കാരം ശനിയാഴ്ച്ച രാവിലെ 8 മണിക്ക് - കുറ്റൂർ കിണറ്റുക്കാല പുത്തൻ പുരക്കൽ മറിയാമ്മാ എബ്രഹാം (95) ൻ്റെ സംസ്ക്കാരം ശനിയാഴ്ച്ച രാവിലെ 8 മണിക്ക് ഭവനത്തിലെ ശുശ്രൂഷ തുടങ്ങുകയും 12:30 ന് ഹെബ്രോൻ ഐ.പി.സി കുറ്റൂർ സഭയുടെ സെമിത്തേരിയിൽ സംസ്‌ക്കരിക്കുന്നതാണ്. ദുഃഖിതരായിരിക്കുന്ന ഭവനാംഗങ്ങൾക്ക് ദൈവം ആശ്വാസം നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നു. ലാൻഡ് വേ ന്യൂസിൻ്റെയും ലാൻഡ് വേ തീയോളജിക്കൽ സെമിനാരിയുടെയും അനുശോചനങ്ങൾ അറിയിക്കുന്നു.

    കിണറ്റുക്കാല പുത്തൻ പുരക്കൽ മറിയാമ്മാ എബ്രഹാം നിര്യാതയായി - ഭർത്താവ് പരേതനായ കെ.എസ്. എബ്രഹാം. മക്കൾ: സൈമൻ, ജോയി (പരേതർ), ലിസി, സാബു, ബേബി. മരുമക്കൾ: റോസമ്മ (പരേത), മോളമ്മ, മോനച്ചൻ, ലൗസി, മോളി. പത്തു കൊച്ചുമക്കളും അവക്ക് എട്ടു കൊച്ചുമക്കളുമുണ്ട്. കുറ്റൂർ ഐ.പി.സി സഭയുടെ അംഗമാണ്. സംസ്‌കാരം: പിന്നീട്.

    കെ. തങ്കപ്പൻ സ്മാരക പ്രതിഭാ പുരസ്കാരം 2026 ആഗസ്റ്റ് മാസം ഒന്നിന് - ഈ വർഷം പ്രശസ്ത കർണ്ണാടക കഥകളി സംഗീതജ്ഞ ശ്രീമതി മീരാ റാംമോഹന് ഈ വർഷത്തെ പ്രതിഭാ പുരസ്കാരം 2026 ആഗസ്റ്റ് മാസം 1- ആം തീയതി തിരുവനന്തപുരത്ത് നടത്തുന്ന പ്രൗഡ ഗംഭീരമായ സദസ്സിൽ പുരസ്കാരം സമർപ്പിക്കും. 25000/- രൂപയും പൊന്നാടയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഈ പുരസ്കാരം. കൂടുതൽ വിശദമായ വിവരങ്ങൾ പിന്നാലെ അറിയിക്കും. എല്ലാവരുടെയും സാന്നിദ്ധ്യവും സഹകരണവും പ്രതീക്ഷിക്കുന്നു.

    സീസൺ ടിക്കറ്റ് യാത്രക്കാർക്ക് കയറാൻ പറ്റുന്ന കോച്ചുകൾ ഇതാ - പ്രധാന കുറിപ്പ്: എല്ലാ ട്രെയിനുകളിലും ഒരേ കോച്ചുകളല്ല De-Reserved ചെയ്തിരിക്കുന്നത്. ഓരോ ട്രെയിനിലും വ്യത്യസ്ത Sleeper കോച്ചുകളാണ് De-Reserved ആയി പ്രഖ്യാപിച്ചിട്ടുള്ളത്. അതിനാൽ യാത്ര ചെയ്യുന്നതിന് മുമ്പ് നിങ്ങളുടെ ട്രെയിനിന്റെ നമ്പറും അനുവദിച്ചിരിക്കുന്ന കോച്ച് നമ്പറും നിർബന്ധമായും പരിശോധിക്കുക. De-Reserved ആയി പ്രഖ്യാപിച്ച കോച്ചുകളിലും നിർദ്ദിഷ്ട സെക്ഷനുകളിലും മാത്രമാണ് സീസൺ ടിക്കറ്റ് ഉപയോഗിച്ച്

    അജയകുമാറിനെ അതീവ ഗുരുതരമായ അഴിമതിയും സുരക്ഷാ വീഴ്ചയും കണ്ടെത്തി - ഔദ്യോഗിക ലോഗിന്‍ വിവരങ്ങള്‍ നിയമവിരുദ്ധമായി കൈവശം വെച്ച് ദുരുപയോഗം ചെയ്ത ഡ്രൈവിങ് സ്‌കൂളിലെ ജീവനക്കാരിക്കെതിരെ അടിയന്തരമായി ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് ശക്തമായ നിയമനടപടികള്‍ കൈക്കൊള്ളും. ഇത്തരം ഐഡി-പാസ്വേഡ് ദുരുപയോഗങ്ങളും ക്രമക്കേടുകളും വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തില്‍, ഉദ്യോഗസ്ഥര്‍ക്ക് 'വാഹന്‍', 'സാരഥി' സോഫ്റ്റ്വെയറുകളില്‍ ലോഗിന്‍ ചെയ്യുന്നതിനായി നിലവിലുള്ള ഒടിപി സംവിധാനങ്ങള്‍ക്ക് പുറമെ, സുരക്ഷ

    അന്തരിച്ച സിനിമാ നടൻ സലിം കുമാൻ്റെ ചരിത്രം - സലിംകുമാർ തന്റെ മിമിക്രി ജീവിതം ആരംഭിച്ചത് കൊച്ചിൻ കലാഭവനിലാണ്. പിന്നീട് ഇദ്ദേഹം കൊച്ചിൻ സാഗർ എന്ന മിമിക്രി ഗ്രൂപ്പിൽ ചേർന്നു. ഏഷ്യാനെറ്റിൽ മുൻപ് പ്രക്ഷേപണം ചെയ്തിരുന്ന കോമിക്കോള എന്ന പരിപാടിയിൽ ഇദ്ദേഹം സജീവ സാന്നിധ്യമായിരുന്നു.കാർഷിക രംഗത്തും സലിംകുമാർ സജീവമാണ്. സോഷ്യൽ മീഡിയയിലൂടെ ജീവിച്ചിരിക്കുമ്പോൾ തന്നെ ഇദ്ദേഹത്തിന്റെ മരണവാർത്ത പ്രചരിപ്പിക്കുയും ചെയ്തു അത് ഒരു

    സ്വകാര്യ ആശുപത്രിയിൽ നിന്നും കീശയിലാക്കും; സ്വകാര്യ പ്രാക്ടീസ് കണ്ടെത്തി വിജിലൻസ്, കേസെടുക്കും - സർക്കാർ ശമ്പളത്തിന് പുറമെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ലക്ഷങ്ങൾ കൈപ്പറ്റിയ ഇദ്ദേഹത്തിനെതിരെ അന്വേഷണം ആരംഭിച്ചു. സംസ്ഥാനത്തെ മറ്റ് ഇരുന്നൂറോളം സർക്കാർ ഡോക്ടർമാരും വിജിലൻസിന്റെ നിരീക്ഷണത്തിലാണ്

    നിയമിതനായി - പാസ്റ്റർ റോയി പി ജോർജ് ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് വൈ പി ഇ സംസ്ഥാന പ്രസിഡൻറ് ആയി നിയമിതനായി.

    പാസ്റ്റർ എബ്രഹാം മാത്യുവിന്റെ മകൻ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു* - പാസ്റ്റർ എബ്രഹാം മാത്യൂവിന്റെ (ബാബു സീതത്തോട്) മകൻ സെയിൻ ഇട്ടി എബ്രഹാം നിര്യാതനായി. കഴിഞ്ഞ ചില ദിവസങ്ങളായി വെല്ലൂർ സി എം സി ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു.

    ഭാരതത്തിലെ ആദ്യത്തെ ഇലക്ട്രിക് ഹൈഡ്രോഫോയില്‍ ബോട്ട് മുംബൈയില്‍ - നൂതനമായ ഹൈഡ്രോഫോയില്‍ സാങ്കേതികവിദ്യയാണ് ഈ ബോട്ടിന്റെ ഏറ്റവും വലിയ സവിശേഷത. ഒരു നിശ്ചിത വേഗത കൈവരിക്കുന്നതോടെ, ബോട്ട് ജലോപരിതലത്തില്‍ നിന്ന് പൂര്‍ണമായും ഉയര്‍ന്ന് വായുവില്‍ പൊങ്ങി പറക്കുന്ന രീതിയിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇത് ജലഘര്‍ഷണം ഗണ്യമായി കുറയ്‌ക്കുകയും, തിരമാലകള്‍ക്ക് മുകളിലൂടെ തെന്നി നീങ്ങാന്‍

    സ്റ്റാലിന്‍റെ ശേഖരത്തിലെ 40,000 കുപ്പി വീഞ്ഞ് ജോർജിയ സർക്കാർ ലേലത്തിനു വയ്ക്കാൻ പദ്ധതിയിടുന്നു - സോവ്യറ്റ് യൂണിയന്‍റെ ഭാഗമായിരുന്ന ജോർജിയയിൽ ജനിച്ച ജോസഫ് സ്റ്റാലിന് വൈൻ ശേഖരിക്കൽ ഹരമായിരുന്നു. 1917ലെ വിപ്ലവത്തിൽ അധികാരം പിടിച്ച കമ്യൂണിസ്റ്റുകൾ റഷ്യൻ ചക്രവർത്തിമാരുടെ വീഞ്ഞുശേഖരവും പിടിച്ചെടുത്തിരുന്നു.