യാത്രാ വിവരണങ്ങൾ: അമേരിക്ക ഓ അമേരിക്ക: 10 ജോർജ് മാത്യു പുതുപ്പള്ളി

അമേരിക്കയിൽ മുടി വെട്ടിക്കാൻ ഞാനൊരു ബാർബർ ഷോപ്പിൽ പോയി. സോറി, അവിടെ ബാർബർ ഷോപ്പില്ല പകരം 'മെൻ ബ്യൂട്ടി ക്ലിനിക്കാണ്.' (Men Beauty Clinic) പുരുഷന്മാരും സ്ത്രീകളും അവിടെ മുടി വെട്ടുന്ന തൊഴിൽ ചെയ്യുന്നുണ്ട്. സുന്ദരിയായ ഒരു മദാമ്മയാണ്എന്റെ മുടിവെട്ടിയത്.


ആദ്യമായാണ് പുരുഷബാർബർ ഷോപ്പിൽ സ്ത്രീബാർബർമാരെ ഞാൻ കാണുന്നത്. മുടി വെട്ടിക്കാൻ വന്നവരെല്ലാം കുട്ടികളും യുവാക്കളും പുരുഷന്മാരുമാണ്. എയർ പോർട്ടിനെക്കാൾ മനോഹരവും വൃത്തിയുള്ളതുമായ ബ്യൂട്ടി പാർലർ.

25 ഡോളർ മുതൽ 50 ഡോളർ വരെയാണ് (ഏകദേശം 2100 മുതൽ 4200 വരെ ഇന്ത്യൻ രൂപ).

മുടി വെട്ടാനുള്ള ചാർജ്. വെട്ടുന്ന രീതിയാനുസരിച്ചാണ് തുക നിർണയിക്കുന്നത്.


അത്യന്താധുനികമായ ഫാഷനിലാണ് ആളുകൾ മുടി വെട്ടിക്കുന്നത്.

പലരുടെയും തലയിൽ വ്യത്യസ്ത ആകൃതിയിലുള്ള ഫ്ലവർവേസുകൾ 

ഫിറ്റ്‌ ചെയ്തതുപോലെ.

യുവാക്കളുടെ താടിയും പ്രത്യേക ഫാഷനിൽ ചിരച്ചു വച്ചിരിക്കുന്നു.

'ഏതു രീതിയിൽ വേണം മുടി വെട്ടേണ്ടത് ?' മദാമ്മ എന്നോടു തിരക്കി.

അടുത്ത ദിവസം സഭയിൽ പ്രസംഗിക്കേണ്ടതാണ്. ഇവർ എന്റെ തല ഏതു രീതിയിലാക്കി വയ്ക്കും എന്നു ഞാൻ ഭയന്നു.


നാട്ടിലെ നാടൻ ശൈലിയിൽ മതിയെന്ന് ഞാൻ എന്റെ മരുമകൻ പ്രിൻസിനോടു പറഞ്ഞു. അദ്ദേഹം മദാമ്മയോടു വിശദമായി കാര്യങ്ങൾ പറഞ്ഞു.

മുടി വെട്ടുമ്പോൾ വളരെ ഭയത്തോടെയാണ് ഞാൻ ഇരുന്നത്.

ഇന്ത്യക്കാരനായ എന്റെ തല

അവർ ഏതു രൂപത്തിലാക്കും എന്നു ഞാൻ ഭയന്നിരുന്നു. മുടി വെട്ടുന്ന ഉപകരണങ്ങളെല്ലാം അത്യാധുനികങ്ങളാണ്. വളരെ വേഗതയിലാണ് അവരുടെ കൈകൾ നമ്മുടെ തലയിലൂടെ ചലിക്കുക.


മദാമ്മ എന്നോട് ഒരു ചിരകാലസുഹൃത്തിനോടെന്നവണ്ണം 

മഴവെള്ളപ്പാച്ചിൽ പോലെ  സംസാരിക്കാൻ തുടങ്ങി.

ലോകത്തിലെ ബാർബർമാരെല്ലാം ഒരു കാര്യത്തിൽ ഒരേ സ്വഭാവക്കാരാണ്.

സൂര്യനു കീഴിലുള്ള എല്ലാ വിഷയങ്ങളെക്കുറിച്ചും അവർ

വാപൂട്ടാതെ സംസാരിച്ചുകൊണ്ടിരിക്കും.

എന്റെ സമൃദ്ധമായ താടി കണ്ട്

അവർ ചോദിച്ചു :

'Are you a priest from India ?'

(താങ്കൾ ഇന്ത്യയിൽ നിന്നുള്ള ഒരു വൈദികനാണോ ?)

'അതെന്താണ് അങ്ങനെ ചോദിച്ചത് ?'

ഞാൻ തിരക്കി.

'അല്ല, രൂപം കണ്ടപ്പോൾ തോന്നി'

അവർ പറഞ്ഞു.


മുടി വെട്ടുന്ന സമയത്തിനുള്ളിൽ ഇന്ത്യക്കാരുടെ ഭൂമിശാസ്ത്രം

മുഴുവൻ അവർ എന്നോടു ചോദിച്ചു മനസിലാക്കി. ഇടയ്ക്കിടക്ക് ചൂളമടിക്കുന്നതു പോലൊരു ശബ്ദം അവരുടെ മൂക്കിലോടെ പുറപ്പെട്ടിരുന്നു.

കടുത്ത ആസ്തമ ആ യുവസുന്ദരിയെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു. എങ്കിലും തന്റെ തൊഴിലിൽ അവർ അത്യുത്സാഹിയായിരുന്നു.

മുടി വെട്ടിത്തീർന്നു. ഞാൻ പ്രതീക്ഷിച്ചതിലും ഭംഗിയായി അവർ മുടി വെട്ടി.


താടി വെട്ടണമോ എന്ന് അവർ ചോദിച്ചു.

താടി വെട്ടിക്കാനുള്ള ധൈര്യം എനിക്ക് എല്ലായിരുന്നു. താടി വെട്ടുന്നത് ശരിയായില്ലെങ്കിൽ എന്റെ രൂപം തന്നെ ആകെ മാറിപ്പോകും. എനിക്ക് എന്നെപ്പോലും തിരിച്ചറിയാൻ കഴിയാതെ വരും. 24 വയസ് മുതൽ ഞാൻ താടി വളർത്താൻ തുടങ്ങിയതാണ്.

എന്റെ ഭാര്യ സാലി പോലും ക്ളീൻ ഷേവുള്ള എന്റെ മുഖം ഇന്നുവരെ കണ്ടിട്ടില്ല.


മുടിവെട്ടുമായി ബന്ധപ്പെട്ട നിരവധി ചിന്തകൾ എന്റെ മനസിലൂടെ കടന്നുപോയി. എന്റെ ബാല്യത്തിൽ

ഫാഷനിൽ മുടിവെട്ടിക്കാൻ അമ്മ സമ്മതിച്ചിരുന്നില്ല. സ്ഥിരമായി എന്റെ മുടി വെട്ടിച്ചിരുന്നത് പുതുപ്പള്ളി ഹൈസ്കൂൾ ജംഗ്ഷനിലുള്ള ചെല്ലപ്പന്റെ ബാർബർ ഷോപ്പിലാണ്. കുറച്ചുനാൾ മുമ്പ് ഞാൻ അതുവഴി പോയിരുന്നു.

ആ ബാർബർ ഷോപ്പ് അവിടെ കണ്ടില്ല.

ചെല്ലപ്പന്റെ മുറുക്കാൻ വായിലിട്ടു കൊണ്ടുള്ള ചിരി എന്റെ ഓർമയിൽ നിറഞ്ഞു നിൽക്കുന്നു.


അരയിഞ്ച് നീളത്തിൽ കൂടിയ മുടി എന്റെ തലയിൽ വേണ്ടെന്ന് അമ്മയ്ക്കു നിർബന്ധമായിരുന്നു. എന്റെ കൂട്ടുകാരെല്ലാം അന്നത്തെ ഫാഷനിൽ മുടി വെട്ടി ക്‌ളാസിൽ വരുമ്പോൾ ഞാൻ മാത്രം 'ചെമ്മീൻ' സിനിമയിലെ ചെമ്പൻകുഞ്ഞിന്റെ

(കൊട്ടാരക്കര ശ്രീധരൻ നായർ)

ഹെയർ സ്റ്റൈലുമായി ക്‌ളാസിലെത്തും. വലിയ തലയും, വലിയ മൂക്കും,

ശോകശ്ചവി കലർന്ന കണ്ണുകളും

പറ്റെ വെട്ടിയ തലയുമായി ഒരു വല്ലാത്ത രൂപമായിരുന്നു എനിക്കന്ന്.

കൂട്ടുകാർ പാട്ടുപാടുമ്പോൾ എന്റെ തലയിൽ താളം പിടിക്കും. ചിലർ അവരുടെ കൈ എന്റെ തലയിലൂടെ ഉരച്ചുകൊണ്ടുപോകും. എല്ലാം സഹിക്കുകയല്ലാതെ മറ്റൊരു മാർഗവും എനിക്കുണ്ടായിരുന്നില്ല.


അന്നത്തെ ഒരു ഫാഷനായിരുന്നു 'കുരുവിക്കൂട്.' നെറ്റിയുടെ മുകളിൽ മുടി ഒരു കുരുവിക്കൂടു പോലെ ഫിറ്റ്‌ ചെയ്യും.

എന്റെ ക്‌ളാസിലെ കുട്ടികളെല്ലാം കുരുവിക്കൂട് വച്ചിരുന്നു. ഇടയ്ക്കിടെ അവർ കൈകൊണ്ട് കുരുവിക്കൂട് ശരിക്കു തന്നെയാണോ ഇരിക്കുന്നതെന്ന് തപ്പിനോക്കും.

ഞാനും ദു:ഖത്തോടെ അറിയാതെ എന്റെ തലയിൽ തപ്പിനോക്കും.

തലയിൽ കുരുവിക്കൂട് കാണാതെ

ഞാൻ വിഷമിക്കും.


അമ്മയറിയാതെ ഒരു കുരുവിക്കൂട് വയ്ക്കാൻ ഞാനും തീരുമാനിച്ചു.

ബാർബർ ചെല്ലപ്പനോട് ഒരു ചെറിയ കുരുവിക്കൂട് എന്റെ തലയിലും ഫിറ്റ്‌ ചെയ്യാൻ ഞാൻ അപേക്ഷിച്ചു. എന്റെ വിഷമം കണ്ട അയാൾ മുടി പറ്റെ വെട്ടിയിട്ട് തലയുടെ മുൻവശത്ത് ഒരു ചെറിയ കുരുവിക്കൂട് ഫിറ്റ്‌ ചെയ്തു.

അമ്മ ശ്രദ്ധിക്കാതിരിക്കാൻ വീട്ടിൽ ചെല്ലുമ്പോൾ ഞാൻ കുരുവിക്കൂട് തട്ടിക്കളയും. സ്കൂളിൽ ചെല്ലുമ്പോൾ വീണ്ടും കുരുവിക്കൂട് വയ്ക്കും.


ഒരു ദിവസം തലയുടെ മുൻവശത്ത്

മുടി പതിവിൽ കൂടുതൽ നീളത്തിൽ

വളർന്നു നിൽക്കുന്നത് അമ്മയുടെ ശ്രദ്ധയിൽപ്പെട്ടു. അമ്മ മുടിയുടെ നീളം കൈകൊണ്ട് അളന്നു നോക്കി.

എന്നെയും വിളിച്ചുകൊണ്ട് അമ്മ ബാർബർ ഷോപ്പിലെത്തി. വീണ്ടും എന്റെ മുടി വെട്ടാൻ ചെല്ലപ്പനോടു പറഞ്ഞു.

ഒരാഴ്ച മുമ്പാണ് എന്റെ മുടി വെട്ടിയത്.

ഒരാഴ്ചക്കുള്ളിൽ രണ്ടു പ്രാവശ്യം

മുടി വെട്ടിക്കുന്ന ലോകത്തിലെ പ്രഥമ പൗരൻ ഞാനായിരിക്കും. ചെല്ലപ്പൻ ദയനീയമായി എന്നെ

ഒന്നു നോക്കി. പിന്നീട് വേദനയോടെ

എന്റെ സ്വപ്നമായിരുന്ന കുരുവിക്കൂട്  തലയിൽനിന്നു മായിച്ചു കളഞ്ഞു.

പ്രീഡിഗ്രിക്കു പഠിക്കുന്നതു വരെ കൊട്ടാരക്കര ശ്രീധരൻ നായരുടെ ഹെയർ സ്റ്റൈലിലാണ് ഞാൻ കോളജിൽ പൊയ്ക്കൊണ്ടിരുന്നത്.


രണ്ടു കാരണങ്ങൾ കൊണ്ടാണ് മുടി വളർത്താൻ അമ്മ എന്നെ സമ്മതിക്കാതിരുന്നത്. ഒന്ന്, ഞാൻ ഫാഷൻ കയറി ആത്മീയം ഉപേക്ഷിക്കുമോ എന്ന് അമ്മ ഭയപ്പെട്ടിരുന്നു. രണ്ട്, വൈദികവൃത്തിക്കു പകരം ഞാൻ മറ്റേതെങ്കിലും

തൊഴിൽ സ്വീകരിക്കുമോ എന്ന പേടിയും പാവത്തിനുണ്ടായിരുന്നു. എന്റെ വ്യക്തിപരമായ സ്വാതന്ത്ര്യം നിഷേധിക്കുന്നതിന് അമ്മയോട് അതിശക്തമായി പ്രതിഷേധിക്കണമെന്നു പല തവണ ഞാൻ ചിന്തിച്ചതാണ്. പക്ഷെ ലോകത്തിൽ മറ്റാരും എന്നെ സ്നേഹിച്ചതിലധികമായി

എന്നെ സ്നേഹിച്ച, എനിക്കുവേണ്ടി മാത്രം ജീവിച്ച അമ്മയുടെ മനസ് വേദനിപ്പിക്കാൻ എനിക്കു കഴിഞ്ഞിരുന്നില്ല.


ഞാൻ വൈദികപട്ടം സ്വീകരിക്കുന്നതിന് തലേന്നും മുടി വെട്ടിക്കാൻ

ചെല്ലപ്പന്റെ ബാർബർഷോപ്പിലാണ് ചെന്നത്. 'എങ്ങനെ മുടി വെട്ടണം ?' എന്നു ചെല്ലപ്പൻ ചോദിച്ചു.

'കൊട്ടാരക്കര ശ്രീധരൻ നായർ സ്റ്റൈലിൽ തന്നെ വെട്ടിക്കോളൂ'

എന്നു ഞാൻ പറഞ്ഞു. മുറുക്കാൻ വായിലിട്ടുചവച്ചു  ചിരിച്ചുകൊണ്ട് ചെല്ലപ്പൻ എന്നെ

ഒരു നോട്ടം നോക്കി. ആ ചിരിയും നോട്ടവും എന്റെ ആയുസിൽ ഞാൻ മറക്കില്ല ❤.

RELATED STORIES

  • ടിക്കറ്റില്ലാതെ ട്രെയിനിൽ കയറിയോ? പേടിക്കേണ്ട വഴിയുണ്ട് - സ്ത്രീകൾക്കും കുട്ടികൾക്കും റെയിൽവേ നിയമങ്ങളിൽ പ്രത്യേക പരിഗണന നൽകുന്നുണ്ട്. രാത്രികാലങ്ങളിൽ ടിക്കറ്റില്ലാത്തതിന്റെ പേരിൽ തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകളെയോ കുട്ടികളെയോ ട്രെയിനിൽ നിന്ന് ഇറക്കിവിടാൻ പാടില്ലെന്ന് നിയമമുണ്ട്. സുരക്ഷിതമായ ഒരു റെയിൽവേ സ്റ്റേഷനിൽ എത്തുന്നതുവരെ അവർക്ക് യാത്ര തുടരാം. കൂടാതെ, കൈവശം ലോവർ ബർത്ത് ടിക്കറ്റ് ഉള്ള പ്രായമായവർക്കും ഗർഭിണികൾക്കും ഭിന്നശേഷിക്കാർക്കും യാത്രയ്ക്കിടയിൽ അത്തരം സീറ്റുകൾ ലഭ്യമല്ലെങ്കിൽ, പരിശോധകനോട് ആവശ്യപ്പെട്ടാൽ മുൻഗണനാക്രമത്തിൽ സൗകര്യപ്രദമായ സീറ്റുകൾ അനുവദിച്ചു നൽകേണ്ടതാണ്.

    ഓൺലൈൻ ഡെലിവറി പ്ലാറ്റ്‌ഫോമായ സെപ്റ്റോ വഴി വാങ്ങിയ മുട്ടയിൽ പ്ലാസ്റ്റിക് നൂലുകൾ കണ്ടെത്തിയെന്ന ആരോപണവുമായി ഒരു ഉപഭോക്താവ് രംഗത്ത് - സംഭവം വിവാദമായതോടെയാണ് എഗ്ഗോസ് അധികൃതർ വിശദീകരണവുമായി രംഗത്തെത്തിയത്. പ്ലാസ്റ്റിക് മുട്ടകൾ എന്നത് വെറുമൊരു മിഥ്യ മാത്രമാണെന്നും ശാസ്ത്രീയമായി അങ്ങനെയൊന്ന് നിർമ്മിക്കാൻ സാധിക്കില്ലെന്നും കമ്പനി വ്യക്തമാക്കി. സ്റ്റോറേജ് സൗകര്യങ്ങളിലെയോ താപനിലയിലെയോ വ്യത്യാസം കാരണം മുട്ടയുടെ ഘടനയിൽ മാറ്റം വരാമെന്നും ഇത് പ്ലാസ്റ്റിക് ആണെന്ന് തെറ്റിദ്ധരിക്കേണ്ടതില്ലെന്നും അവർ അറിയിച്ചു.

    തൃശൂരില്‍ യുവ ഡോക്ടര്‍ റെയില്‍ പാളത്തില്‍ മരിച്ച നിലയില്‍ - രാവിലെ പത്ത് മണി വരെ മെഡിക്കല്‍ കോളജിലെ ഒപിയില്‍ റയാന്‍ പ്രവര്‍ത്തിച്ചിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ട്രെയിന്‍ തട്ടി മരിച്ച നിലയിലാണ് ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.

    റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയുടെ മുംബൈയിലെ പ്രശസ്തമായ അബോഡ് എന്ന ആഡംബര വസതി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ED) കണ്ടുകെട്ടി - എസ്ബിഐ ഉൾപ്പെടെയുള്ള ബാങ്കുകൾ അനിൽ അംബാനിയെയും അദ്ദേഹത്തിന്റെ കമ്പനിയെയും ഫ്രോഡ് പട്ടികയിൽ നേരത്തെ ഉൾപ്പെടുത്തിയിരുന്നു. ഏകദേശം 40,000 കോടി രൂപയുടെ വായ്പ തിരിച്ചടവ് മുടങ്ങിയതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അനിൽ അംബാനിക്കെതിരെയുള്ള പാപ്പരത്ത നടപടികളും കോടതിയിൽ പുരോഗമിക്കുകയാണ്. അംബാനി കുടുംബത്തിന്റെ ആസ്തികൾ സംരക്ഷിക്കാൻ നടത്തിയ Restructuring പ്രക്രിയകൾ നിയമവിരുദ്ധമാണെന്ന് ഇഡി കണ്ടെത്തി. അംബാനിയുടെ വസതിയിൽ ഇഡി ഇതിനോടകം പലതവണ പരിശോധനകൾ നടത്തിയിരുന്നു. ബാങ്ക് വായ്പകൾ അനുവദിക്കുന്നതിൽ ക്രമക്കേട് നടന്നതായും കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നും അന്വേഷണത്തിൽ വ്യക്തമായി. ഈ പണം വിദേശങ്ങളിലേക്കും മറ്റും കടത്തിയോ എന്ന കാര്യവും ഏജൻസി പരിശോധിക്കുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ വ്യക്തികളുടെ പട്ടികയിൽ ഉണ്ടായിരുന്ന അനിൽ അംബാനിക്ക് ഈ നടപടി വലിയ തിരിച്ചടിയാണ്. സാമ്പത്തിക തട്ടിപ്പ് കേസുകളിൽ ഇത്രയും വലിയൊരു ആഡംബര വസതി കണ്ടുകെട്ടുന്നത് ഇതാദ്യമായാണ്. കേസിൽ കൂടുതൽ വ്യക്തികളെയും കമ്പനികളെയും ഉൾപ്പെടുത്തി അന്വേഷണം വിപുലീകരിക്കാനാണ്

    കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിക്കപ്പെട്ട ആരോഗ്യ മന്ത്രി വീണാ ജോർജിന് ഇന്ന് വിദഗ്ധ പരിശോധന നടത്തും - ഇന്നലെ രാത്രി 10 മണിയോടെയാണ് മന്ത്രിയെ പരിയാരത്ത് എത്തിച്ചത്. കെഎസ്‌യു പ്രവർത്തകർ കഴുത്തിന് ഇടിക്കുകയും കൈ പിടിച്ച് തിരിക്കുകയും ചെയ്തു എന്ന പരാതിയിലാണ് മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഇന്നലെ വൈകിട്ട് പ്രവേശിപ്പിച്ചത്. അതേസമയം, ആരോഗ്യമന്ത്രി വീണ ജോർജിനെതിരായ അതിക്രമവുമായി ബന്ധപ്പെട്ട വധശ്രമ കേസിൽ പിടിയിലായ അഞ്ച് കെഎസ്‌യു പ്രവർത്തകർ റിമാൻഡിൽ. കെഎസ്‌യു ജില്ലാ

    വിശ്വാസികൾ വീടുകളിൽ ചിരാത് തെളിയിക്കണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി - അയ്യപ്പന്റെ ജന്മദിനമായ ഏപ്രിൽ ഒന്നിന് കേരളത്തിലെ വിശ്വാസികൾ വീടുകളിൽ ചിരാത് തെളിയിക്കണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി

    ഹില്ലി അക്വ ഇനി മുതൽ പരിസ്ഥിതി സൗഹൃദ ബയോ-ഡീഗ്രേഡബിൾ ബോട്ടിലിൽ - ബയോ ബോട്ടിലുകൾ ചോളം, കരിമ്പ് മുതലായ പുനരുപയോഗിക്കാവുന്ന വിഭവങ്ങളിൽ നിന്നുള്ള അന്നജത്തിൽ നിന്ന് നിർമ്മിക്കുന്ന പോളി ലാക്ടിക് ആസിഡ് പ്രീഫോമുകളാണ്. സുതാര്യവും ഭാരം കുറഞ്ഞതുമായ ഇവ പരമ്പരാഗത പ്ലാസ്റ്റിക് കുപ്പികളോട് സാമ്യമുള്ളതാണ്. വ്യാവസായിക സൗകര്യങ്ങളിൽ കൃത്യമായ താപനിലയും ഈർപ്പവും ലഭ്യമായാൽ ഇവ കമ്പോസ്റ്റിംഗ് പ്രക്രിയയ്ക്ക് വിധേയമാകുന്നു. കൂടാതെ ക്യാപ്പ്, ലേബൽ, പാക്കേജിങ് മെറ്റീരിയൽസ് എന്നിവയും ബയോ ഡിഗ്രേഡബിൾ വസ്തുക്കളായിരിക്കും. കൊച്ചി ആസ്ഥാനമായുള്ള Eight Specialist Services Private Limited എന്ന സ്റ്റാർട്ടപ്പ് സ്ഥാപനമാണ് ബയോ ബോട്ടിലുകളുടെ അസംസ്‌കൃത വസ്തുക്കൾ വിതരണം ചെയ്യുന്നത്. ഹരിത ചട്ടം പ്രഖ്യാപിച്ച പ്രദേശങ്ങളായ ശബരിമല, മലയാറ്റൂർ തുടങ്ങിയ തീർത്ഥാടന കേന്ദ്രങ്ങൾക്കും സംസ്ഥാന വിനോദസഞ്ചാര മേഖലയ്ക്കും ഈ ഉൽപ്പന്നം ഏറെ ഗുണകരമായിരിക്കും. സംസ്ഥാന സർക്കാരിന്റെ ജലവിഭവ വകുപ്പിന് കീഴിലുള്ള കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള

    ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് തത്വത്തിൽ അം​ഗീകരിച്ച സർക്കാർ നിലപാടിനെ അഭിനന്ദിച്ചു - കമ്മീഷൻ റിപ്പോർട്ടിലെ പലകാര്യങ്ങളും നടപ്പാക്കിയെന്ന് പറയുമ്പോഴും അവ ഏതൊക്കെയെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. മാധ്യമ വാർത്തകൾ മാത്രാണ് സഭകളുടെയും മുന്നിലുള്ളത്. കമ്മീഷൻ റിപ്പോർട്ടിൽ സർക്കാർ തുറന്ന മനസോടെ ചർച്ചകൾ നടത്തുമെന്നാണ് പ്രതീക്ഷ. ജെ.ബി കമ്മീഷനിലെ ശുപാർശകൾ മിക്കതും നിയമ ഭേ​ദ​ഗതി വേണ്ടവയാണ്. എന്നാൽ സർക്കാരിന്റെ കാലാവധി അവസാനിക്കാനിരിക്കെ ഇവ എങ്ങനെ നടപ്പാക്കും എന്നതിൽ അവ്യക്തയുണ്ടെന്നും മെത്രാപ്പോലീത്താ പ്രതികരിച്ചു. സർക്കാരിന്റെ നീക്കം

    അടൂർ ഇടക്കാട് ജെസ്സി സണ്ണി യാത്രയായി - പത്തനാപുരം ശാലേംപുരം സ്വദേശിയും ഷാർജ ശാലേം അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ ജേക്കബ് വർഗീസിൻ്റെ (ജോണിക്കുട്ടി പാസ്റ്റർ) ഭാര്യ ലാലി, ജെസിയുടെ മൂത്ത സഹോദരിയാണ്. ഇടയ്ക്കാട് ശാലേം അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ സ്ഥാപകാംഗങ്ങളിൽ പെട്ട ആലുംമൂട്ടിൽ പാപ്പച്ചായൻ്റെയും പൊന്നമ്മാമ്മയുടെയും മകളാണ്. ജെസിയുടെ ഭർത്താവ് ബ്രദർ സണ്ണി ഗൾഫിൽ വച്ച് ഒരു അപകടത്തിൽ വർഷങ്ങൾക്കു മുൻപ് നിത്യതയിൽ ചേർക്കപ്പെട്ടു. മക്കൾ സ്റ്റെഫി, സിജോ. രണ്ടു പേരും വിവാഹിതരാണ്. ജെയിംസ് പാപ്പച്ചൻ, യോഹന്നാൻ പാപ്പച്ചൻ, ലാലി, മിനി, കുഞ്ഞുമോൾ എന്നിവർ സഹോദരങ്ങൾ. ജെയിംസ് പാപ്പച്ചൻ

    വേടൻ എന്ന ഹിരൺദാസ് മുരളി വിവാഹിതനായി - എഴുത്തുകാരിയായ നവമി ലതയാണ് വേടന്റെ പങ്കാളി. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. കണ്ണൂരിൽ തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന ‘ഹാപ്പിനെസ് ഫെസ്റ്റിവലിന്റെ’ വേദിയിൽ വെച്ചാണ് വേടൻ വിവാഹകാര്യം ആദ്യമായി പരസ്യമാക്കുന്നത്. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ച വേടനെ ആദരിക്കുന്ന ചടങ്ങിൽ സി.പി.ഐ.എം സംസ്ഥാന

    ശകാരത്തിന് പകരം ശകാരം അരുത് - പത്രോസ് Peter (പാറ) വലിയ മേന്മകൾ ഒന്നും അവകാശപ്പെടാവുന്ന പാരമ്പര്യമോ പശ്ചാത്തലമോ ഉണ്ടായിരുന്നില്ല . എന്നാൽ യേശു സ്വന്ത ശിഷ്യനായി വിളിച്ചതുമുതൽ മീൻ പിടുത്തക്കാരനായിരുന്ന പത്രോസിന്റെ ജീവിതം നാടകീയമായ പരിവർത്തനത്തിന്‌ കാരണമായി. തുടർന്ന് കർത്താവിന്റെ ശിഷ്യന്മാരിൽ പ്രധാനി ആവുകയും ആദിമ സഭയുടെ വക്താവായി മാറുകയും ചെയ്തു . ശിമയോൻ എന്നായിരുന്നു പേര് അതിന്റെ ചുരുങ്ങിയ രൂപമാണ് ശിമോൻ. ബേത്‌സയിദാ (മുക്കുവ ഗൃഹം) യോർദാൻ നദിയുടെ കിഴക്കു ഭാഗത്താണ് . പത്രോസും സഹോദരനായ അന്ത്രയോസും തിബരിയാസ് കടലിൽ മീൻ പിടിക്കുന്നവർ ആയിരുന്നു .(മാർക്കോസ് 1:16) ഇവരുടെ കൂട്ടാളികൾ ആയിരുന്നു യാക്കോബ് , യോഹന്നാൻ . അരാമ്യ ഭാഷയിൽ ആയിരുന്നു സംസാരം പത്രോസും അന്ത്രയോസും സ്നാപക യോഹന്നാന്റെ ശിഷ്യർ ആയിരുന്നു അവിടെ നിന്നുമാണ് യേശുവിനെ കുറിച്ച് സ്നാപകനിൽ കൂടി മനസ്സിലാക്കിയ അന്ത്രയോസ് ഞങ്ങൾ

    വൈറ്റില റെയില്‍വേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി - കൊച്ചി : സംഭവം കൊലപാതകമാണോ എന്ന് പരിശോധിച്ച് വരികയാണ് പൊലീസ്. യുവതിയെ കൊലപ്പെടുത്തി റെയില്‍വേ ട്രാക്കിന് സമീപം തള്ളിയതെന്നാണ് പൊലീസിന്റെ സംശയം. മൃതദേഹത്തിന് സമീപത്ത് നിന്ന് മൊബൈല്‍ ഫോണ്‍ കണ്ട് കിട്ടിയിട്ടുണ്ട്. പൊലീസ് പരിശോധന തുടരുകയാണ്.

    മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ ബിജെപി ഇന്ന് അയ്യപ്പജ്യോതി തെളിയിക്കും - കൂടെയുള്ള പെരുംകള്ളന്മാരെ മറച്ചുവയ്‌ക്കാനാണ് തന്ത്രിക്കെതിരെ ദുരാരോപണം ഉന്നയിക്കുന്നത്. തന്ത്രിയെ അറസ്റ്റുചെയ്തത് സിപിഎമ്മിന്റെ രാഷ്‌ട്രീയ അജണ്ടയായിരുന്നെന്ന് കൂടുതല്‍ വ്യക്തമാവുകയാണ്. എസ്‌ഐടി അന്വേഷണം നിശ്ചലമായി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അന്വേഷണം അട്ടിമറിക്കുന്നു. സ്വര്‍ണക്കൊള്ള സോണിയാ ഗാന്ധിയിലേക്ക് എത്താതിരിക്കാന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും രഹസ്യ ധാരണയുണ്ടാക്കി എന്നാണ് മനസിലാക്കുന്നത്. മന്ത്രിമാര്‍ക്കെതിരെ അറസ്റ്റ് പാടില്ലെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനാലാണ് ശബരിമല സ്വര്‍ണക്കൊള്ള സിബിഐ അന്വേഷിക്കണം എന്ന വിഷയത്തി

    പത്തനംതിട്ടയിലെ ലോഡ്ജില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍ - തണ്ണിത്തോട് മൂഴി എന്ന സ്ഥലത്ത് അശ്വതി ഭവനം വീട്ടില്‍ അനന്തു (26) , തണ്ണിത്തോട് കൂത്താടിമണ്‍ സ്വദേശി വലിയതറയില്‍ വീട്ടില്‍ അഭിജിത്ത് (28) എന്നിവരാണ് കോന്നി പൊലീസിന്റെ പിടിയിലായത്. ഇവര്‍ കോട്ടയം, വെള്ളപ്പാറ എന്ന സ്ഥലത്ത് വാടകയ്ക്ക് താമസിച്ചു വരികയാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച അഭിജിത്ത് പത്തനംതിട്ടയിലെ ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സുഹൃത്തായ അനന്തുവിന് അയച്ചുകൊടുക്കുകയും ആയിരുന്നു.

    വിമാനത്തിനുള്ളിൽ ശ്വാസം കിട്ടാതെ പിടഞ്ഞ് മൂന്ന് വയസ്സുകാരൻ രക്ഷകനായി മലയാളി ഡോക്ട‌ർ. - അമേരിക്കയിൽ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്നു അക്കര കുടുംബത്തിലെ കുഞ്ഞ് സ്റ്റീവ്. ദുബായ് - കൊച്ചി യാത്രയ്ക്കിടെയാണ് കുട്ടിക്ക് അസ്വസ്‌ഥത അനുഭവപ്പെട്ടത്. ഡോക്ടർ എത്തുമ്പോൾ യു കെ യിൽ നിന്നുള്ള രണ്ട് ഡോക്ടർമാർ കുട്ടിയെ പരിശോധിക്കുന്നുണ്ടായിരുന്നു. വിമാനത്തിലുണ്ടായിരുന്ന പൾസ് ഓക്സിമീറ്റർ മുതിർന്നവർക്കുള്ളതായിരുന്നു. കുട്ടിയുടെ മൂന്ന് വിരലുകൾ ചേർത്തുപിടിച്ച് ഡോക്ടർ ഓക്സിജൻ നില അളന്നു. അത്അപകടകരമാംവിധം കുറവാണെന്ന്

    യു.എ.ഇയിൽ ശൈത്യകാലം അവസാനഘട്ടത്തിലേക്ക് കടക്കുന്നതായും വരും ദിവസങ്ങളിൽ - ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിന്റെ ഫലമായി തീരദേശ മേഖലകളിലും ഉൾനാടൻ പ്രദേശങ്ങളിലും ശക്തമായ മൂടൽമഞ്ഞോ മഞ്ഞുപുകയോ രൂപപ്പെടാൻ സാധ്യതയുണ്ട്. പുലർച്ചെ സമയങ്ങളിൽ ദൂരക്കാഴ്ച ഗണ്യമായി കുറയാൻ ഇത് കാരണമാകും. അതിനാൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും ട്രാഫിക് നിയമങ്ങൾ കർശനമായി പിന്തുടരണമെന്നും കാലാവസ്ഥാ

    ഹൈ സ്പിരിറ്റ്‌സ്' വൈറ്റില മെട്രോ സ്റ്റേഷനില്‍ പ്രവര്‍ത്തനം ആരംഭിച്ചത് വിവാദത്തില്‍ - കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്റയാണ് ഔട്ട്ലെറ്റ് ഉദ്ഘാടനം ചെയ്തത്. ചടങ്ങിലെ ആദ്യ വില്‍പ്പന ബെഹ്റ നിര്‍വഹിച്ചപ്പോള്‍, എക്‌സൈസ് ചുമതലയുള്ള എ.ഡി.ജി.പി എം.ആര്‍. അജിത് കുമാര്‍ ആദ്യ മദ്യക്കുപ്പി ഏറ്റുവാങ്ങിയത് വലിയ ചര്‍ച്ചയായി. റെയില്‍വേ സ്റ്റേഷനുകളിലും പൊതുയിടങ്ങളിലും മദ്യവില്‍പ്പനയും ഉപയോഗവും നിയന്ത്രിക്കാന്‍ ബാധ്യസ്ഥരായ ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ ഇത്തരമൊരു സംരംഭത്തിന് മുന്നിട്ടിറങ്ങിയതിനെതിരെ പ്രതിഷേധം ശക്തമാണ്.

    പന്തളം പോലീസ് അറസ്റ്റ് ചെയ്തു - പത്തനംതിട്ട പന്തളത്തെ പ്രവാസിയുടെ വീട് കൊള്ളയടിച്ച് 51.5 പവന്‍ സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ കുപ്രസിദ്ധ കവര്‍ച്ചാ സംഘമായ തിരുക്കുറുങ്ങുടി ഗ്യാങിലെ പ്രധാനികളായ രണ്ട് സഹോദരങ്ങളെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു

    തീര്‍ത്ഥാടനത്തിന് പോയ സഹോദരിമാര്‍ നദിയില്‍ മുങ്ങിമരിച്ചു - തേനിയില്‍ നിന്നും തിരുച്ചന്തൂരിലേക്കുള്ള യാത്രയ്ക്കിടിയില്‍ കുടുംബം തൂത്തുക്കുടി ഏറലിലെ അരുണാചലേശ്വര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഇവിടെ താമ്രപര്‍ണി നദിയില്‍ കുളിക്കുന്നതിനിടെ കുട്ടികള്‍ മുങ്ങിത്താഴുകയായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസും അഗ്‌നിരക്ഷാസേനയും നടത്തിയ തെരച്ചിലില്‍ മൃതദേഹങ്ങള്‍ കണ്ടെത്തി. പോസ്റ്റമോര്‍ട്ടത്തിന് ശേഷം ഇരുവരുടെയും മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.