കൃപ ലഭിച്ചവരെ കൊണ്ട് ദൈവം പണികഴിപ്പിച്ച പെട്ടകം

കൃപ ലഭിച്ചവരെ കൊണ്ട് ദൈവം പണികഴിപ്പിച്ച പെട്ടകവും കൃപ ലഭിച്ചവർ സ്വയം പണിയുന്ന ബാബേൽ ഗോപുരസമാനമായ പെട്ടകവും വർത്തമാന കാലത്തിൽ നഷ്ടപ്പെട്ട കൃപയുടെ ജീവനുള്ള പെട്ടകം തേടി തിരുവചനത്തിലൂടെ ഒരു യാത്ര. ഋതുഭേതങ്ങൾക്കനുസൃതമായ് ഗതിഭേദം വരുത്തുന്ന പൊള്ളുന്നചൂടും, അതിശൈത്യവുമുള്ള മരുഭൂമിയിലൂടെയാണ് യാത്ര. മണലാരണ്യത്തിന്റെ നിറമുള്ള തിരിച്ചറിയാൻ കഴിയാത്ത ഉഗ്രവിഷമുള്ള സർപ്പങ്ങൾ പതിയിരുന്നു ശത്രുവിനെ യുദ്ധം ചെയ്തു തോൽപ്പിക്കുന്ന യുദ്ധഭൂമി. പതിയിരിക്കുന്ന ഈ ശത്രുവിനെയും അവന്റെ ചേവകരെയും ദൃശ്യമണ്ഡലത്തിൽ പോലും നമുക്ക് കാണാൻ കഴിയില്ല, അപ്പോൾ പിന്നെ അദൃശ്യ മണ്ഡലത്തിലെ കാര്യം പറയേണ്ടതുണ്ടോ. ഇവിടെ, ആഗ്രഹിക്കുന്ന ഹൃദയങ്ങളെ തൃപ്തിപ്പെടുത്തുന്ന ഒരു ദൈവവും, നമ്മുടെ രക്ഷകനും വീണ്ടെടുപ്പുകാരനുമായ കൃപയുടെ നാഥനായ യേശുവും, സ്വർഗീയ ഇഷ്ടങ്ങൾ നിവൃത്തിയാക്കാൻ പിതാവിന്റടുത്തു നിന്ന് നമുക്ക് അയച്ചു തന്നിട്ടുള്ള കാര്യസ്ഥനായ പരിശുദ്ധാത്മാവും, ദൈവേഷ്ടപ്രകാരമുള്ള ആഗ്രഹങ്ങൾ സാധിച്ചു തരികയും നമ്മെ സകല സത്യത്തിലും വഴിനടത്തുകയും ചെയ്യും.


പരിശുദ്ധാത്മാവ് നമുക്ക് ആദ്യം കാണിച്ചു തരുന്നത് നോഹഅപ്പച്ചനെ ആണ്. ഭൂമിയിൽ മനുഷ്യന്റെ ദുഷ്ടത വർദ്ധിച്ചിരിക്കുന്നുവെന്നും അവന്റെ ഹൃദയവിചാരങ്ങളും എല്ലായെപ്പോഴും ദോഷത്തിലേക്കു ആകുന്നുവെന്നും യഹോവ കണ്ടു, അവനെ സൃഷ്ടിച്ചതിനാൽ യഹോവ ദുഃഖിച്ചു. ഞാൻ സൃഷ്‍ടിച്ചിട്ടുള്ള മനുഷ്യനെ ഭൂമിയിൽനിന്നു നശിപ്പിച്ചുകളയും; മനുഷ്യനെയും മൃഗത്തെയും ഇഴജാതിയെയും ആകാശത്തിലെ പക്ഷികളെയും തന്നെ; അവയെ ഉണ്ടാക്കുകകൊണ്ടു ഞാൻ അനുതപിക്കുന്നു എന്നു യഹോവ അരുളിച്ചെയ്തു. എന്നാൽ നോഹയ്ക്കു യഹോവയുടെ കൃപ ലഭിച്ചു. വഷളത്വം നിറഞ്ഞ, വക്രതയും കോട്ടവുമുള്ള തലമുറയിൽ നോഹ നീതിമാനും നിഷ്കളങ്കനുമായിരുന്നു. അവൻ ദൈവത്തോട് കൂടെ നടന്നു, ദൈവം തന്നെ നീതിമാനെന്നു സാക്ഷ്യം പറഞ്ഞ വ്യക്തിത്വത്തിന് ഉടമയാണ് നോഹ.


ദൈവത്തിന്റെ ലോകത്തിലെ ന്യായവിധിയിൽ നിന്ന് രക്ഷ നേടാൻ, ദൈവത്തിന്റെ കൃപ ലഭിച്ച താനും തന്റെ കുടുംബവും, ഒപ്പം ഒരു ശേഷിപ്പും രക്ഷപ്രാപിക്കാൻ തന്നെക്കൊണ്ട് ദൈവത്തിന്റെ രൂപകല്പനയാൽ ആക്ഷരികമായി പണികഴിപ്പിച്ച പെട്ടകം. ആ പെട്ടകം പണിതു പൂർത്തിയാക്കിയപ്പോൾ ദൈവത്തിന്റെ ഭൂമിയിലെ ന്യായവിധിയിൽ നിന്നും തനിക്കും തന്റെ കുടുബത്തിനും ദൈവംതന്നെ തിരഞ്ഞെടുത്തു വേർതിരിച്ച ഒരു ശേഷിപ്പിനും ആ രക്ഷാപെട്ടകത്തിൽ കയറി രക്ഷ പ്രാപിക്കാനും സാധിച്ചു. ശേഷം കാര്യങ്ങൾ തിരുവചനം ബോധ്യപ്പെടുത്തി തരുന്നുണ്ട്. എല്ലാവരും പെട്ടകത്തിൽ കയറിയതിനുശേഷം യഹോവ വാതിൽ അടച്ചു. നോഹയോട് പറഞ്ഞതുപോലെ തന്നെ ഭൂമിയിൽ പ്രളയം ഉണ്ടായി നാൽപതു ദിവസം, ജലപ്രളയം തുടർന്നു വെള്ളം പൊങ്ങിയപ്പോൾ പെട്ടകം ഭൂമിയിൽ നിന്നും ഉയർന്നു.


പെട്ടകം ഉള്ളിൽ ചുമന്നു ഉള്ളിൽ തന്നെ പണിയുന്ന ഒരു വിഭാഗം, ഒപ്പം പുറമെ ചുമക്കുകയും പുറമെ പണിയുകയും ചെയ്യുന്ന മറ്റൊരു വിഭാഗം. പഴയനിയമത്തിൽ അക്ഷരീകമായ് ചുമക്കുകയും, യുദ്ധം ചെയ്യുകയും പണിയുകയും ചെയ്യുന്നതു, പുതിയനിയമത്തിൽ ആത്മാവിൽ ചുമക്കുകയും, ആത്മാവിൽ യുദ്ധം ചെയ്യുകയും പണിയുകയുമാണ് ചെയ്യുന്നതു. ആക്ഷരികമായ പണിയപ്പെടലിനു വളർച്ചമുണ്ടാകില്ല  എന്നാൽ ആത്മാവിൽ പണിയുന്നതിന് വളർച്ചയും നിലനില്പും ഉണ്ടാകും. 


ഒരു ന്യായവിധി അടുത്ത് തന്നെയുണ്ട്, കർത്താവിന്റെ വരവ് അടുത്തിരിക്കുന്നു. ഒരു താത്കാലിക രക്ഷയൊക്കെ നാമും പ്രാപിച്ചിട്ടുണ്ട് പക്ഷെ! പെട്ടകം ഇപ്പോഴും വെള്ളത്തിൽ തന്നെയാണെന്ന് ഓർമ്മ വേണം. അത് ഒഴുകി നടക്കുകയാണ്. ചുറ്റും ഒന്ന് കണ്ണോടിച്ചാൽ നമ്മെക്കാൾ ഏറെ യോഗ്യതയുള്ളവർ അനേകർ രക്ഷ പ്രാപിക്കാതെ മുങ്ങി മരിച്ചുകൊണ്ടിരിക്കുന്നു യുദ്ധം, കോവിഡ്, പ്രകൃതിദുരന്തങ്ങൾ പട്ടിണി തുടങ്ങിയവയാൽ. ക്രിസ്തുയേശുവിന്റെ കൃപയാൽ ലഭിച്ച രക്ഷാപെട്ടകത്തിന്റെ ഉള്ളിലെ വിവിധ നാമദേയത്തിലുള്ള സഭകളാകുന്ന അറകളിൽ രൂപാന്തരം പ്രാപിക്കാതെ ഇരിക്കുന്ന പക്ഷിമൃഗാതികളെ പോലെയാണ് നാമെന്ന കാര്യം വിസ്മരിക്കയുമരുത്. നാം ആയിരിക്കുന്ന അവസ്ഥയിൽ കൃപയാൽ കയറിപറ്റിയെങ്കിൽ കൃപയാൽ ലഭിക്കുന്ന നന്മകൾ പലതും അനുഭവിച്ചു കുടുംബത്തോടൊപ്പം, സഭയോടൊപ്പം പെട്ടകത്തിൽ-ആലയത്തിൽ അതിന്റെ പുഷ്ടി അനുഭവിച്ചു സ്വയം തൃപ്തിയടഞ്ഞു ആ ആശ്വാസത്തിൽ തന്നെ ഇരിക്കാൻ ആശയോടെ വിളിച്ചു വേർതിരിച്ചു പെട്ടകത്തിൽ കയറ്റിയവൻ ആഗ്രഹിക്കുന്നില്ല. 


ഒരു രൂപാന്തരം നമുക്ക് ആവശ്യമാണ്, നിത്യതയുടെ അരാമത്തു പർവ്വതത്തിൽ ഉറക്കാൻ ഇനി അധികകാലം ഇല്ല. ഒരു യഥാർത്ഥ മാനസാന്തരം അതിലൂടെയുള്ള ഒരു രൂപാന്തരം അത്യന്താപേക്ഷിതമാണ്. അന്ന് നോഹക്കു ലഭിച്ച കൃപയ്ക്കനുസൃതമായിതന്നെ ദൈവകൃപയിൽ ആശ്രയിച്ചു പെട്ടകം പണിതു അനേകരെ കുടുംബത്തോടൊപ്പം ഭൂമിയിലെ ആദ്യത്തെ ന്യായവിധിയിൽ നിന്ന് രക്ഷപെടുത്തിയെങ്കിൽ.. കാലചക്രത്തിന്റെ അതിവേഗ പാച്ചിലിൽ വിശ്വാസികളുടെ പിതാവായ അബ്രഹാമിന്റെ കാലഘട്ടത്തിലൂടെയും കടന്നുപോയി.. ആ കാലഘട്ടത്തിലും ദൈവത്തിന്റെ ഒരു ന്യായവിധി സൊദോം ഗൊമോറ പട്ടണങ്ങൾക്കു നേരെയും ഉണ്ടായി. ആ ദേശത്തിനും അവിടെ പാർത്ത തന്റെ സഹോദരനും കുടുംബത്തിനും വേണ്ടി അബ്രഹാം ദൈവസന്നിധിയിൽ ഇടുവിൽ നിന്നു. ഫലം അബ്രഹാമിനെ ഓർത്തു ലോത്തിനെയും കുടുംബത്തെയും ദൈവം ന്യായവിധിയിൽ നിന്ന് രക്ഷപെടുത്തി. അനുസരണക്കേടു കാണിച്ച അഥവാ അനുസരണക്കേടിനാൽ രക്ഷയെ അലക്ഷ്യമാക്കിയ ലോത്തിന്റെ ഭാര്യ കണ്ണിനു  ഇമ്പമുള്ളതും ക്ഷണത്തിൽ കത്തിയമർന്നു ചാരമാകാൻ പോകുന്നതുമായ  ലോകമഹത്വങ്ങൾ നിറഞ്ഞ ലൗകിക സൗഭാഗ്യത്തിന്റെ മണൽ കൊട്ടാരങ്ങളിലേക്കു തിരിഞ്ഞു നോക്കി, ഉപ്പു തൂണായി തീർന്നു.. 


ഭൂമിയിലെ ഈ ന്യായവിധികളെക്കാൾ എത്രയോ ഭീകരവും ഭയാനകവുമാണ് വരാനിരിക്കുന്ന സ്വർഗീയ ന്യായവിധി. അതിൽ വെന്തുപോകാതെ, മുങ്ങിപ്പോകാതെ നിത്യ രക്ഷ പ്രാപിക്കാൻ നമുക്ക് ലഭിച്ച കൃപയ്ക്കും കൃപാവരങ്ങൾക്കും അനുസൃതമായി നാമും പെട്ടകം പണിയണം, നാം രക്ഷ പ്രാപിക്കുന്നതിനോടൊപ്പം നമുക്കുള്ളവരും, നമ്മിലൂടെ വിടുവിക്കപ്പെടേണ്ടവരും ആ പെട്ടകത്തിൽ കയറി നിത്യരക്ഷ പ്രാപിക്കണം. പുതിയനിയമ രക്തത്തിന്റെ അഥവാ കൃപയുടെ ഉടമ്പടി ലഭിച്ച വിശ്വാസികൾ അഥവാ ശുശ്രുഷകർ കൃപ ലഭിച്ച മറിയയെ പോലെ ആത്മാവിൽ പണിയണം. 


മറിയം, ന്യായവിധിയിൽ നിന്ന് ലോകത്തെ മുഴുവൻ  രക്ഷിക്കുവാൻ, രക്ഷപെടുവാൻ ക്രിസ്തുവെന്ന കൃപയുടെ നിത്യ രക്ഷാപെട്ടകം തന്നിലൂടെ പണിയപ്പെടേണ്ടതിനു  പൂർണ്ണമായ ദൈവഹിതത്തിനു ദേഹം ദേഹി ആത്മാവിനെ ഏല്പിച്ചു കൊടുത്തു. കൃപലഭിച്ചവൾ, പെട്ടകത്തെ പണിയാൻ, ചുമക്കാൻ, ഒരു ദാസിയെപോലെ ഏല്പിച്ചു കൊടുത്തപ്പോൾ, അതിലൂടെ താൻ ജീവിതത്തിൽ അനുഭവിക്കേണ്ടിയിരുന്ന കഷ്ടതയുടെയും, നിന്ദയുടെയും, പരിഹാസത്തിന്റെയും, ഹൃദയത്തിൽ വാൾക്കടക്കും പോലെയുള്ള വേദനയുടെ അനുഭവങ്ങളും തന്നിലൂടെ ലോകത്തിനു ലഭിക്കാൻ പോകുന്ന മഹാ സന്തോഷത്തിന്റെ നിത്യരക്ഷ അഥവാ കൃപയുടെ ക്രിസ്തുവിനെ ഓർക്കുമ്പോൾ നൊടിനേരത്തേക്കുള്ള കഷ്ടം നിസ്സാരമെന്നവൾ എണ്ണി. വചനം ജഢമായ് കൃപയും സത്യവുമുള്ളവനായി അഥവാ കൃപയുടെ നിത്യരക്ഷാ പെട്ടകമായിത്തന്നെ പുറത്തുവന്നു.. നമ്മുടെ ഇടയിൽ പാർത്തു.. 


ദൈവത്തിന്റെ വായിൽ നിന്ന് പുറപ്പെട്ട വചനം ആത്മാവിൽ മറിയത്തിന്റെ ഉദരത്തിൽ വീണു. അത് ആത്മാവിൽ വളർന്നുകൊണ്ടിരുന്നു, മറിയം അത് ചുമന്നു, വഹിച്ചു.. സമയമായപ്പോൾ പെട്ടകംപണി പൂർത്തിയായപ്പോൾ ഈറ്റുനോവോടെ അവൾ പ്രസവിച്ചു. ലോകത്തെ മഹാന്യായവിധിയിൽ നിന്ന് രക്ഷിക്കുവാൻ, കന്യകയിൽ, ദാവീദിന്റെ പട്ടണത്തിൽ, ബത്ലഹേമിൽ ഒരു ശിശു ജനിക്കും എന്നുള്ള മുൻകാല പ്രവാചന്മാരിലൂടെയുള്ള ദൈവീക അരുളപ്പാടിന് നിവ്യത്തികരണം  വരുവാൻ കാലികളുടെ മദ്ധ്യത്തിൽ കാലിത്തൊഴുത്തിൽ വിശുദ്ധപ്രജ ജനിച്ചു... അവനാകുന്നു സാക്ഷാൽ മശിഹാ... ലോകരക്ഷകൻ.


ഈ ലോകരക്ഷന്റെ കൃപയാൽ, അവന്റെ അതെ ആത്മാവിനാൽ, നമ്മെ വീണ്ടും ജനിപ്പിച്ചു ദൈവം തന്നെ ശില്പിയായി പുത്രനാൽ പണികഴിപ്പിച്ച കൃപയുടെ നിത്യരക്ഷാ പെട്ടകത്തിൽ കയറുമാറാക്കിയെങ്കിൽ ആ ജീവനുള്ള, ക്രിസ്തുവാകുന്ന പെട്ടകത്തിനനുരൂപമായ ഓരോ ചെറു പെട്ടകങ്ങളായി നാമും പണിയപ്പെടണം. രക്ഷ സൗജന്യമാണ് അത് ക്രിസ്തുയേശുവിലാണ് നമുക്ക് ലഭിച്ചത്. അപ്പോൾ ക്രിസ്തുവിൽ ജനിച്ച നാം, നമ്മുടെ ആത്മമനുഷ്യൻ ക്രിസ്തു മാതൃകയിൽ അതെ ആത്മാവിൽ പണിയപ്പെടാൻ ഏല്പിച്ചു കൊടുക്കണം. നമ്മെക്കുറിച്ചുള്ള ആശയാലുള്ള വിളിയുടെയും, തിരഞ്ഞെടുപ്പിന്റെയും ഉറപ്പിനും, വിശ്വസ്തതക്കും അനുസൃതമായി, അമ്മയുടെ ഉദരത്തിൽ ഉരുവാകുന്നതിനുമുമ്പേ നമ്മിൽ നിക്ഷേപിച്ച കൃപാവര ശുശ്രുഷകൾക്കനുസൃതമായ് നാം പണിയണം, കാരണം കാലസമ്പൂർണതയിൽ സകലതും ക്രിസ്തുവിൽ, ഈ കൃപയുടെ പെട്ടകത്തിൽ ഒന്നാകുവാൻ ഇത് ആവശ്യവുമാണ്.


നാമെന്ന പെട്ടകം അവന്റെ വരവിൽ പൊങ്ങണമെങ്കിൽ അഥവാ പൊങ്ങി നിത്യതയുടെ സ്വസ്ഥതയിൽ ഉറയ്‌ക്കണമെങ്കിൽ നാമെന്ന ചെറു പെട്ടകം അവനനുരൂപമായി തന്നെ മാറണം. ഇന്ന് നമ്മൾ ശരീരംകൊണ്ട് വേർപ്പെട്ടിരിക്കുന്ന, പെട്ടകത്തിനുള്ളിലെ പെട്ടകങ്ങൾ അഥവാ കപ്പലിലെ ചെറു നൗകകൾ ആണ്. അന്ന് നമ്മൾ ആത്മാവിൽ ഒരിക്കലും അറ്റുപോകാത്ത മുപ്പിരിച്ചരടിൽ കോർത്തിരിക്കുന്ന ക്രിസ്തുവെന്ന ഒറ്റ പെട്ടകമായി മാറും നിത്യരക്ഷയുടെ കൃപാപെട്ടകം എന്ന് വിളിക്കപ്പെടും.


ഇങ്ങനെ ആകണമെങ്കിൽ അക്ഷരീകമായ പെട്ടകത്തിൽനിന്നും, ആലയത്തിൽ നിന്നും സഭയിൽ നിന്നും നമ്മൾതന്നെ കെട്ടഴിച്ചു കെട്ടപ്പെട്ട അവസ്ഥയിൽ നിന്ന്  പുറത്തു വരണം. അനേകർ ശ്വാസം മുട്ടി മുങ്ങി മരിച്ചുകൊണ്ടിരിക്കുന്നു, ഈ കുഞ്ഞു രക്ഷാപെട്ടകങ്ങൾ-കൃപലഭിച്ച ദൈവമക്കൾ, ശുശ്രുഷകർ തുഴഞ്ഞുചെന്നു അവരെ കൈപിടിച്ച് നമ്മളെന്ന ചെറുനൗകയിൽ കയറ്റണം. ക്രിസ്തുവെന്ന നിത്യരക്ഷാ പെട്ടകത്തിൽ കയറ്റി വിടുവിക്കണം. നമ്മൾ ഈ രക്ഷാപ്രവർത്തനം ചെയ്തില്ലെങ്കിൽ  അഥവാ ചലിക്കുന്ന ജീവനുള്ള, കുഞ്ഞു രക്ഷാപെട്ടകങ്ങൾ ആയി മാറിയില്ലെങ്കിൽ, പെട്ടകത്തിനുള്ളിൽ തന്നെ കെട്ടപ്പെട്ടു രൂപാന്തരവും, മാനസാന്തരവും പ്രാപിക്കാതെ തൂങ്ങി ഉറങ്ങി തിന്നും കുടിച്ചും കല്യാണം കഴിച്ചും കഴിപ്പിച്ചും ഇരിക്കുകയാണെങ്കിൽ അയ്യോ കഷ്ടം.. അയ്യോ കഷ്ടം. 


ഗോഫെർ മരംകൊണ്ടും ഖദിരമരം കൊണ്ടും ദൈവത്തിന്റെ കല്പനപ്രകാരം പണിയപ്പെട്ട പെട്ടകത്തിൽ ദൈവ സാനിധ്യം ഉണ്ടായിരുന്നു. കൃപാലഭിച്ച നമ്മൾ പണിയുന്നത് ദൈവേഷ്ട നിവർത്തീകരണത്തിനായി പുത്രനായ ക്രിസ്തു പണിത രക്ഷാപെട്ടകത്തിനു അനുരൂപമായതാണോ അതോ നമ്മുടെ പിതാക്കന്മാർ ശിനാർ ദേശത്തു പണിത ആകാശത്തോളം എത്താൻ ശ്രമിച്ച സ്വയത്തിന്റെ  ബാബേൽഗോപുര സമാനമായതോ? ശോധന ചെയ്യുക. കൃപാവരശുശ്രുഷാ പെട്ടകങ്ങൾ ദൈവേഷ്ടപ്രകാരം അഗാപ്പയിൽ പണിയാൻ പരിശുദ്ധാത്മാവ് വിവേകവും പരിജ്ഞാനവും സകലർക്കും നൽകുമാറാകട്ടെ ആമേൻ.

RELATED STORIES

  • എൽസി രാജന്റെ ഭൗതിക ശരീരം 14 നവംബർ വെള്ളിയാഴ്ച സംസ്ക്കരിക്കും - എൽസി രാജന്റെ ഭൗതിക ശരീരം 14 നവംബർ വെള്ളിയാഴ്ച രാവിലെ 9 മണിക്ക് കങ്ങഴ മുണ്ടത്താനത്തുള്ള ഭവനത്തിൽ കൊണ്ടു വരുന്നതും തുടർന്നു ഐ പി സി ബെഥേൽ മണിമല സഭയുടെ ചാരുവേലിൽ ഉള്ള സെമിത്തേരിയിൽ 3 മണിക്ക് സംസ്കരിക്കുന്നതുമായിയിരിക്കും. മക്കൾ റീനു, റീജു (ഇരുവരും UK), മരുമക്കൾ സ്റ്റീഫൻ, നിസ്സി. കൊച്ചുമക്കൾ ഏബെൻ, ഇവ, ഹദസ്സെ. പരേത കോട്ടയം തെള്ളകം വലിയ കാഞ്ഞിരത്തുങ്കൽ കുടുംബാംഗമാണ്, വി എം കുരുവിള ഏക സഹോദരനാണ്.

    മൈലാഞ്ചിയുടെ ഗുണങ്ങൾ ഗവേഷകർ കണ്ടെത്തി : കരളിന് ബെസ്റ്റ് ... - ചായമായി പ്രകൃതിദത്ത മൈലാഞ്ചിയെ കാണുന്നത്. ഇപ്പോഴിതാ ഇതിനു ആരോഗ്യത്തിലും ഒരു പിടിയുണ്ട് എന്നാണ് പറയപ്പെടുന്നത്. ലിവർ ഫൈബ്രോസിസിനെ മാറ്റാൻ ഇതിനു കഴിവുണ്ട്. ജപ്പാനിലെ ഒസാക്ക മെട്രോപൊളിറ്റൻ സർവകലാശാലയിലെ ഗവേഷകർ മൈലാഞ്ചിയിൽ നിന്ന് വേർതിരിച്ചെടുക്കുന്ന സംയുക്തങ്ങൾ (ലോസോണിയ ഇനെർമിസ്) കരളിൽ ടിഷ്യു അടിഞ്ഞുകൂടുന്നത് മൂലമുണ്ടാകുന്ന അപകടകരമായ അവസ്ഥയായ ലിവർ ഫൈബ്രോസിസ് ചികിത്സിക്കാൻ സഹായിക്കുമെന്ന് കണ്ടെത്തി. കരളിന് വിട്ടുമാറാത്ത കേടുപാടുകൾ സംഭവിക്കുമ്പോൾ സജീവമാകുന്ന ഹെപ്പാറ്റിക് സ്റ്റെല്ലേറ്റ് സെല്ലുകളെ (HSCs) സഹായിക്കുന്ന ഒരു കെമിക്കൽ സ്‌ക്രീനിങ് സിസ്റ്റം ഗവേഷകർ വികസിപ്പിച്ചു. ഈ കോശങ്ങൾ അമിതമായി കൊളാജൻ ഉത്പാദിപ്പിച്ച് ഫൈബ്രോസിസിന് കാരണമാകുന്നതിനെ ലോസോൺ സംയുക്തം തടയുന്നു. കരളിനുണ്ടാകുന്ന ദീർഘകാല പരിക്ക് അല്ലെങ്കിൽ വീക്കം മൂലമാണ് ലിവർ ഫൈബ്രോസിസ് ഉണ്ടാകുന്നത്. അമിതമായ മദ്യപാനം, ഫാറ്റി ലിവർ രോഗം, അല്ലെങ്കിൽ ഹെപ്പറ്റൈറ്റിസ് പോലുള്ള വൈറൽ അണുബാധകൾ എന്നിവ കാരണം കരൾ തകരാറിലാകുമ്പോൾ, അത് സ്വയം സുഖപ്പെടുത്താൻ ശ്രമിക്കുന്നു. എന്നിരുന്നാലും, ആവർത്തിച്ചുള്ള ഈ രോഗശാന്തി പ്രക്രിയ പലപ്പോഴും നാരുകളുള്ള വടു ടിഷ്യുവിന്റെ ഉത്പാദനത്തിലേക്ക് നയിക്കുന്നു, ഇത് ക്രമേണ ആരോഗ്യകരമായ കരൾ കോശങ്ങളെ മാറ്റിസ്ഥാപിക്കുന്നു. കാലക്രമേണ, ഈ വടുക്കൾ കരളിന്റെ ശരിയായി പ്രവർത്തിക്കാനുള്ള കഴിവ് കുറയ്ക്കുന്നു. ചികിത്സിച്ചില്ലെങ്കിൽ ഫൈബ്രോസിസ് സിറോസിസ്, കരൾ പരാജയം അല്ലെങ്കിൽ കരൾ കാൻസർ എന്നിവയിലേക്ക് പുരോഗമിക്കാം. ലോകജനസംഖ്യയുടെ 3–4 ശതമാനം പേർക്ക് വിപുലമായ കരൾ ഫൈബ്രോസിസ് ഉണ്ടെന്ന് വിദഗ്ദ്ധർ കണക്കാക്കുന്നു.

    സ്ത്രീയും അവരുടെ ലെസ്ബിയൻ പങ്കാളിയും അറസ്റ്റിൽ - എന്നാൽ അതിനു ശേഷം ഭാര്യയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഭർത്താവ് ഫോണിൽ നടത്തിയ പരിശോധനയിൽ ആണ് കുട്ടിയുടെ അമ്മയും മറ്റൊരു സ്ത്രീയും തമ്മിലുള്ള ബന്ധത്തിന്റെ സന്ദേശങ്ങളും ഫോട്ടോകളും വീഡിയോകളും കണ്ടെത്തിയത്. ഇതേത്തുടർന്ന്, ഈ ആഴ്ച ആദ്യം ഉദ്യോഗസ്ഥർ പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം പുറത്തെടുത്തു. കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.

    പാസ്റ്റർ രാജൻ എബ്രഹാമിൻ്റെ ഭാര്യ നിര്യാതയായി - യു.എ.ഇ യിലെ ഇന്ത്യൻ പെന്തെക്കോസ്തു സഭകളുടെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ രാജൻ എബ്രഹാമിൻ്റെ ഭാര്യ നിര്യാതയായി. ചില ദിവസങ്ങളായി ശാരീരിക അസ്വസ്ഥതയെ തുടർന്ന് വിശ്രമിക്കുകയായിരുന്നു. കൂടുതൽ വിവരങ്ങൾ പിന്നാലെ. ദുഃഖത്തിലായിരിക്കുന്ന കുടുംബംഗങ്ങളെ ദൈവം ആശ്വസിപ്പിക്കുവാനായി ദൈവത്തോട് പ്രാർത്ഥിക്കുന്നു. ലാൻഡ് വേ ന്യൂസിൻ്റെ അനുശോചനങ്ങളും

    നെടിയകാലായിൽ പാസ്റ്റർ തോമസ് ദാനിയേൽ (കുഞ്ഞുമോൻ) 70 അമേരിക്കയിൽ നിര്യാതനായി - കുഞ്ഞുമോൻ) 70 അമേരിക്കയിൽ നിര്യാതനായി. കഴിഞ്ഞ മുപ്പതോളം വർഷം ചെന്നെയിൽ താമസിച്ച് കർത്തൃ വേലയിൽ ആയിരുന്നു. 2018 മുതൽ അമേരിക്കയിൽ താമസിക്കുകയായിരുന്നു. ശുശ്രൂഷ പിന്നീട് . ഭാര്യ: ഏലിയാമ്മ തോമസ്, മക്കൾ ലിൻസി, ഫിന്നി , മരുമകൻ: ഫ്രാങ്കിളിൻ , കൊച്ചുമക്കൾ : ഏഥൻ, യെഹെസ്കേൽ, റോസ്. ദുഃഖത്തിലായിരിക്കുന്ന കുടുംബംഗങ്ങൾക്ക് ലാൻഡ് വേ

    ഡോ. ജോജോ വി. ജോസഫ് തുറന്ന് പ്രതികരിച്ചു - മുകളിൽ പറയപ്പെട്ട ആരോപണങ്ങൾ തള്ളി ഡോ ജോജോ വി ജോസഫ് രം​ഗത്തെത്തി. എൻഎബിഎച്ച് (NABH) അക്രഡിറ്റേഷനുള്ള ലബോറട്ടറീസില്‍ നിന്നും ലഭിച്ച ബയോപ്സി റിപ്പോര്‍ട്ട് അനുസരിച്ചാണ് സര്‍ജറി നടത്തിയതെന്നും ലാബിലെ കണ്ടെത്തൽ തെറ്റെങ്കിൽ പാതോളജിസ്റ്റിന് എതിരെയാണ് കേസെടുക്കേണ്ടതെന്നും ഡോ ജോജോ പ്രതികരിച്ചു.

    റോസി ജിബിന് പബ്ലിക് ഹെൽത്ത് എന്ന വിഷയത്തിൽ ഡോക്ട്രേറ്റ് ലഭിച്ചു - ളം: റോസി ജിബിന് പബ്ലിക് ഹെൽത്ത് എന്ന വിഷയത്തിൽ മൈസൂർ ജെഎസ്എസ് അക്കാഡമി ഓഫ് ഹയർ എഡ്യൂക്കേഷൻ & റിസേർച്ചിൽ നിന്നും പിഎച്ച്ഡി കരസ്ഥമാക്കി.തടത്തിൽ പുത്തൻ വീട്ടിൽ ജിബിൻ സാമൂവേലിന്റെ ഭാര്യയും ഐപിസി

    സംസ്ഥാനത്ത് യു.ഡി.എസ്.എഫ് സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് - കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഒപ്പുവെച്ചതിനെതിരെ സംസ്ഥാനത്ത് യു.ഡി.എസ്.എഫ് സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് ആചരിക്കുന്നു

    ആന്ധ്രാപ്രദേശില്‍ കനത്ത നാശം വിതച്ച് മൊന്‍ താ ചുഴലിക്കാറ്റ് തീരം തൊട്ടു - കാക്കിനടയില്‍ കടല്‍ക്ഷോഭം രൂക്ഷമാണ്. വീടുകളില്‍ വെള്ളം കയറുകയും റോഡുകള്‍ തകരുകയും ചെയ്തിട്ടുണ്ട്. തീരദേശ ജില്ലകളിലെ 65 ഗ്രാമങ്ങളില്‍ നിന്നായി 10,000ത്തിലധികം പേരെയാണ് ക്യാംപുകളിലേക്കു മാറ്റി പാര്‍പ്പിച്ചത്. അതിനിടെ രാജമുണ്ട്രി വിമാനത്താവളത്തില്‍ നിന്നുള്ള 8 വിമാനങ്ങള്‍ റദ്ദാക്കി. തിരുപ്പതി, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്.

    മോൻതാ ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴ തുടരുന്നു - കേരള തീരപ്രദേശങ്ങളിൽ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. കടലിൽ പ്രക്ഷുബ്ധാവസ്ഥ നിലനിൽക്കുന്നതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നത് ഒഴിവാക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. തീരപ്രദേശങ്ങളിലെ ജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അനാവശ്യമായ യാത്രകൾ ഒഴിവാക്കണമെന്നും നിർദേശം നൽകി.

    സംശയരോഗം മൂലം ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നത് വിവാഹമോചനത്തിന് മതിയായ കാരണമെന്ന് കേരള ഹൈക്കോടതി - ഇത് വിവാഹ ജീവിതത്തെ നരകതുല്യമാക്കുന്നുവെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് എം ബി സ്‌നേഹലത എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ആരോപണങ്ങള്‍ അതിശയോക്തിപരമാണെന്നും യുവതിയുടെ മാതാപിതാക്കളുടെ പ്രേരണയാണ് പിന്നിലുള്ളതെന്നുമുള്ള ഭര്‍ത്താവിന്റെ വാദം കോടതി തള്ളി.

    ഗാന്ധി ദർശൻ വേദി ജില്ലാ സമ്മേളനം 30 വ്യാഴാഴ്ച പത്തനംതിട്ടയിൽ - ഗാന്ധി ദർശൻ വേദി സംസ്ഥാന ഗവേണിംഗ് ബോഡി മെമ്പർ ഡോ: ഡി.ഗോപീമോഹൻ,സംസ്ഥാന സെക്രട്ടറി ബിനു എസ്.ചക്കാലയിൽ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം രജനി പ്രദീപ്,സംസ്ഥാന സമിതി അംഗം ഏബൽ മാത്യു, കസ്തൂർബ്ബ ദർശൻ വേദി സംസ്ഥാന സമിതി അംഗം എലിസബത്ത് അബു, മുൻ കൺവീനർ സജീ ദേവി, നിയോജക മണ്ഡലം ചെയർമാൻമാരായ എം. ആർ.ജയപ്രസാദ്, പി.ടി.രാജു ,എം.ടി.ശാമുവേൽ,വർഗീസ് പൂവൻപാറ, കലാധരൻ പിള്ള, കസ്തൂർബ്ബ ഗാന്ധി ദർശൻ വേദി ജില്ലാ ചെയർപേഴ്സൺ ലീലാ രാജൻ,കെ. പി.ജി.ഡി.ജില്ലാ വൈസ് ചെയർമാൻമാരായ അബ്ദുൾ കലാം ആസാദ്,അഡ്വ.ഷൈനി ജോർജ്ജ്,സെക്രട്ടറി ജോസ് പനച്ചയ്ക്കൽ,അഡ്വ.അനൂപ് മോഹൻ,ട്രഷറർ സോമൻ ജോർജ്ജ്,കസ്തൂർബ്ബ ദർശൻ വേദി ജില്ലാ ജനറൽ കൺവീനർ അഡ്വ.ഷെ

    അമേരിക്കയില്‍ നിന്ന് 50 ഇന്ത്യക്കാരെ കൂടി നാടുകടത്തി - ഇവർ ഹരിയാനയിലെ കർണാല്‍, അംബാല, കുരുക്ഷേത്ര, യമുനാനഗർ, പാനിപ്പത്ത്, കൈത്തല്‍, ജിന്ദ് തുടങ്ങിയ ജില്ലകളില്‍ നിന്നുള്ളവരാണ്. നിയമനടപടികള്‍ പൂർത്തിയാക്കിയ ശേഷം എല്ലാവരെയും വീടുകളിലേക്ക് തിരിച്ചയച്ചതായി അധികൃതർ അറിയിച്ചു. ഇതിനുമുമ്ബും പഞ്ചാബ്, ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ യുഎസ് നാടുകടത്തിയിരുന്നു. ഡോണള്‍ഡ് ട്രംപ് അധികാരമേറ്റതോടെ കുടിയേറ്റ നിയമങ്ങള്‍ കടുപ്പിച്ച യുഎസ്, അനധികൃതമായി താമസിക്കുന്ന വിദേശികള്‍ക്കെതിരെ

    ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ‘മോൻതാ’ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച് തീവ്രചുഴലിക്കാറ്റായി മാറുകയാണ് - നിലവിൽ വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഈ ചുഴലിക്കാറ്റ് ചൊവ്വാഴ്ച വൈകുന്നേരത്തോടെ ആന്ധ്രാപ്രദേശിലെ കാക്കിനാടക്ക് സമീപം കരയിൽ കടക്കും എന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കരയിൽ കടക്കുന്ന സമയത്ത് മണിക്കൂറിൽ 90 മുതൽ 100 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കാനാണ് സാധ്യത. കനത്ത കാറ്റിനോടൊപ്പം അതിതീവ്രമായ മഴയും ഉണ്ടാകുമെന്നതിനാൽ ആന്ധ്ര, ഒഡിഷ, തമിഴ്നാട് തീരപ്രദേശങ്ങളിൽ അതീവ ജാഗ്രത നിർദേശിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകരുതെന്നും കടൽപ്രദേശങ്ങൾ ഒഴിവാക്കണമെന്നും നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

    സർക്കാർ നടത്തുന്ന അസാധാരണ നീക്കത്തിന് പിന്നിലുള്ള വികാരം എന്തെന്ന് കെ കെ രമ എംഎല്‍എ - പുറത്ത് വിട്ടാല്‍ സുരക്ഷാപ്രശ്‌നമുണ്ടാകുമോ എന്ന് തീരുമാനിക്കേണ്ടത് ജയിൽ സൂപ്രണ്ടുമാരല്ല, പോലീസ് മേധാവികളാണ്. അങ്ങനെയിരിക്കേ ഇങ്ങനെയൊരു കത്തെന്ന് പറയുന്നത് അസാധാരണവും വളരെയധികം നിഗൂഢതയുള്ളതുമാണ്. എനിക്കിതില്‍ വലിയ അത്ഭുതവും തോന്നുന്നില്ല. കാരണം പലപ്രാവശ്യം ഇത്തരം നടപടികള്‍ നമ്മള്‍ കണ്ടുകഴിഞ്ഞു. ടികെ രജീഷ് എന്ന് പറയുന്ന ഈ കേസിലെ പ്രതിക്ക് നാല്‍പ്പത്തി അഞ്ച് ദിവസമാണ് സുഖ ചികിത്സയ്‌ക്ക് വേണ്ടി, ചികിത്സ അവധിക്ക് കൊടുത്തിരിക്കുന്നത്. ചികിത്സയിലാണിപ്പോഴുള്ളത്. പലരെയും മറികടന്നുകൊണ്ട് ടിപി കേസിലെ പ്രതികള്‍ക്കാണ് ഇപ്പോള്‍ അതിനുള്ള അവസരം ഉണ്ടായിരിക്കുന്നത്. വളരെ കൃത്യമായിട്ട് പരോള് കിട്ടും, സുഖ ചികിത്സ കിട്ടും, കള്ള് കിട്ടും, ഭക്ഷണം കിട്ടും. ഒരു പ്രശ്‌നവുമില്ലെന്നും കെ. കെ രമ പറഞ്ഞു.

    ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്കായി അസാധാരണ നീക്കവുമായി സംസ്ഥാന സർക്കാർ - പ്രതികൾ നിലവിൽ കഴിയുന്ന സെൻട്രൽ ജയിൽ സൂപ്രണ്ടുമാർക്ക് മാത്രം കത്തയയ്‌ക്കാതെ മുഴുവൻ സെൻട്രൽ ജയിൽ സൂപ്രണ്ടുമാർക്കും കത്തയച്ചത് എന്തിനെന്നും വ്യക്തമല്ല. കേസിലെ പ്രതിയായ കൊടി സുനി തവനൂർ സെൻട്രൽ ജയിലിലും മറ്റുള്ളവർ കണ്ണൂർ, തൃശൂർ സെൻട്രൽ ജയിലുകളിലാണ്. കത്തില്‍ പരോള്‍ എന്നോ വിട്ടയയ്‌ക്കല്‍ എന്നോ വ്യക്തമാക്കാതെ ‘വിടുതല്‍’ എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നതെന്നത് നിര്‍ണ്ണായകമാണ്. ഇത് നല്‍കുന്നത്

    The Unpopular Cult Persecution - Following Jesus has never been popular. It wasn’t in the first century, and it isn’t today. To the world, genuine Christians often seem like members of an “unpopular cult” — a group that refuses to fit in with the trends and values of society. But don’t be discouraged. Being unpopular in the

    കെ ആർ നാരായണൻ്റെ സ്മരണയിൽ രാഷ്ട്രപതിയുടെ കേരള സന്ദർശനം - പാലാ സെൻ്റ് തോമസ് കോളജിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷ ചടങ്ങിലും കെ ആർ നാരായണനെ ദ്രൗപദി മുർമു അനുസ്മരിച്ചു. കെ ആർ നാരായണൻ കോട്ടയത്തിൻ്റെ പുത്രനാണെന്ന് പറഞ്ഞ രാഷ്ട്രപതി കെ ആർ നാരായണൻ്റെ ഓർമ്മകൾക്കു മുമ്പിൽ പ്രണാമം അർപ്പിച്ചു. കെ ആർ നാരായണൻ്റെ ജീവിതയാത്ര നമ്മളെ പ്രചോദിപ്പിക്കുമെന്നും

    മാധ്യമത്തില്‍ പോസ്റ്റിട്ടതിന് നടപടി നേരിട്ട സിപിഎം നേതാവ് പി ജെ ജോണ്‍സണ്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു - കോട്ടയം മെഡിക്കല്‍ കോളജ് കെട്ടിടം ഇടിഞ്ഞു വീണതുമായി ബന്ധപ്പെട്ട് ജോണ്‍സണ്‍ വീണാ ജോര്‍ജിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനം ഉന്നയിച്ച് പോസ്റ്റ് ഇട്ടിരുന്നു. മന്ത്രി പോയിട്ട് എം എല്‍ എ ആയിപ്പോലും ഇരിക്കാന്‍ വീണാജോര്‍ജിന് അര്‍ഹതയില്ല. കൂടുതല്‍ പറയിപ്പിക്കരുതെന്നുമായിരുന്നു വിമര്‍ശനം. തുടര്‍ന്ന് ജോണ്‍സണെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ

    അയ്യന്റെ മുതല്‍ കട്ടവര്‍ക്ക് ഇനി കഷ്ടകാലം - ശബരിമല സ്വര്‍ണക്കവര്‍ച്ച സംഭവത്തില്‍ ഗുരുതര വീഴ്ചകളാണ് 2019-ല്‍ സന്നിധാനം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരിക്കെതിരേ ദേവസ്വം വിജിലന്‍സ് കണ്ടെത്തിയത്. 1998-ല്‍ വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞ പാളികളാണ് സന്നിധാനത്തെ ദ്വാരപാലക ശില്‍പ്പങ്ങളിലും കട്ടിളപ്പടിയിലും തെക്ക്, വടക്ക് മൂലകളിലെ തൂണുകളിലും ഉള്ളതെന്ന് മുരാരി ബാബുവിന്