കൃപ ലഭിച്ചവരെ കൊണ്ട് ദൈവം പണികഴിപ്പിച്ച പെട്ടകം

കൃപ ലഭിച്ചവരെ കൊണ്ട് ദൈവം പണികഴിപ്പിച്ച പെട്ടകവും കൃപ ലഭിച്ചവർ സ്വയം പണിയുന്ന ബാബേൽ ഗോപുരസമാനമായ പെട്ടകവും വർത്തമാന കാലത്തിൽ നഷ്ടപ്പെട്ട കൃപയുടെ ജീവനുള്ള പെട്ടകം തേടി തിരുവചനത്തിലൂടെ ഒരു യാത്ര. ഋതുഭേതങ്ങൾക്കനുസൃതമായ് ഗതിഭേദം വരുത്തുന്ന പൊള്ളുന്നചൂടും, അതിശൈത്യവുമുള്ള മരുഭൂമിയിലൂടെയാണ് യാത്ര. മണലാരണ്യത്തിന്റെ നിറമുള്ള തിരിച്ചറിയാൻ കഴിയാത്ത ഉഗ്രവിഷമുള്ള സർപ്പങ്ങൾ പതിയിരുന്നു ശത്രുവിനെ യുദ്ധം ചെയ്തു തോൽപ്പിക്കുന്ന യുദ്ധഭൂമി. പതിയിരിക്കുന്ന ഈ ശത്രുവിനെയും അവന്റെ ചേവകരെയും ദൃശ്യമണ്ഡലത്തിൽ പോലും നമുക്ക് കാണാൻ കഴിയില്ല, അപ്പോൾ പിന്നെ അദൃശ്യ മണ്ഡലത്തിലെ കാര്യം പറയേണ്ടതുണ്ടോ. ഇവിടെ, ആഗ്രഹിക്കുന്ന ഹൃദയങ്ങളെ തൃപ്തിപ്പെടുത്തുന്ന ഒരു ദൈവവും, നമ്മുടെ രക്ഷകനും വീണ്ടെടുപ്പുകാരനുമായ കൃപയുടെ നാഥനായ യേശുവും, സ്വർഗീയ ഇഷ്ടങ്ങൾ നിവൃത്തിയാക്കാൻ പിതാവിന്റടുത്തു നിന്ന് നമുക്ക് അയച്ചു തന്നിട്ടുള്ള കാര്യസ്ഥനായ പരിശുദ്ധാത്മാവും, ദൈവേഷ്ടപ്രകാരമുള്ള ആഗ്രഹങ്ങൾ സാധിച്ചു തരികയും നമ്മെ സകല സത്യത്തിലും വഴിനടത്തുകയും ചെയ്യും.


പരിശുദ്ധാത്മാവ് നമുക്ക് ആദ്യം കാണിച്ചു തരുന്നത് നോഹഅപ്പച്ചനെ ആണ്. ഭൂമിയിൽ മനുഷ്യന്റെ ദുഷ്ടത വർദ്ധിച്ചിരിക്കുന്നുവെന്നും അവന്റെ ഹൃദയവിചാരങ്ങളും എല്ലായെപ്പോഴും ദോഷത്തിലേക്കു ആകുന്നുവെന്നും യഹോവ കണ്ടു, അവനെ സൃഷ്ടിച്ചതിനാൽ യഹോവ ദുഃഖിച്ചു. ഞാൻ സൃഷ്‍ടിച്ചിട്ടുള്ള മനുഷ്യനെ ഭൂമിയിൽനിന്നു നശിപ്പിച്ചുകളയും; മനുഷ്യനെയും മൃഗത്തെയും ഇഴജാതിയെയും ആകാശത്തിലെ പക്ഷികളെയും തന്നെ; അവയെ ഉണ്ടാക്കുകകൊണ്ടു ഞാൻ അനുതപിക്കുന്നു എന്നു യഹോവ അരുളിച്ചെയ്തു. എന്നാൽ നോഹയ്ക്കു യഹോവയുടെ കൃപ ലഭിച്ചു. വഷളത്വം നിറഞ്ഞ, വക്രതയും കോട്ടവുമുള്ള തലമുറയിൽ നോഹ നീതിമാനും നിഷ്കളങ്കനുമായിരുന്നു. അവൻ ദൈവത്തോട് കൂടെ നടന്നു, ദൈവം തന്നെ നീതിമാനെന്നു സാക്ഷ്യം പറഞ്ഞ വ്യക്തിത്വത്തിന് ഉടമയാണ് നോഹ.


ദൈവത്തിന്റെ ലോകത്തിലെ ന്യായവിധിയിൽ നിന്ന് രക്ഷ നേടാൻ, ദൈവത്തിന്റെ കൃപ ലഭിച്ച താനും തന്റെ കുടുംബവും, ഒപ്പം ഒരു ശേഷിപ്പും രക്ഷപ്രാപിക്കാൻ തന്നെക്കൊണ്ട് ദൈവത്തിന്റെ രൂപകല്പനയാൽ ആക്ഷരികമായി പണികഴിപ്പിച്ച പെട്ടകം. ആ പെട്ടകം പണിതു പൂർത്തിയാക്കിയപ്പോൾ ദൈവത്തിന്റെ ഭൂമിയിലെ ന്യായവിധിയിൽ നിന്നും തനിക്കും തന്റെ കുടുബത്തിനും ദൈവംതന്നെ തിരഞ്ഞെടുത്തു വേർതിരിച്ച ഒരു ശേഷിപ്പിനും ആ രക്ഷാപെട്ടകത്തിൽ കയറി രക്ഷ പ്രാപിക്കാനും സാധിച്ചു. ശേഷം കാര്യങ്ങൾ തിരുവചനം ബോധ്യപ്പെടുത്തി തരുന്നുണ്ട്. എല്ലാവരും പെട്ടകത്തിൽ കയറിയതിനുശേഷം യഹോവ വാതിൽ അടച്ചു. നോഹയോട് പറഞ്ഞതുപോലെ തന്നെ ഭൂമിയിൽ പ്രളയം ഉണ്ടായി നാൽപതു ദിവസം, ജലപ്രളയം തുടർന്നു വെള്ളം പൊങ്ങിയപ്പോൾ പെട്ടകം ഭൂമിയിൽ നിന്നും ഉയർന്നു.


പെട്ടകം ഉള്ളിൽ ചുമന്നു ഉള്ളിൽ തന്നെ പണിയുന്ന ഒരു വിഭാഗം, ഒപ്പം പുറമെ ചുമക്കുകയും പുറമെ പണിയുകയും ചെയ്യുന്ന മറ്റൊരു വിഭാഗം. പഴയനിയമത്തിൽ അക്ഷരീകമായ് ചുമക്കുകയും, യുദ്ധം ചെയ്യുകയും പണിയുകയും ചെയ്യുന്നതു, പുതിയനിയമത്തിൽ ആത്മാവിൽ ചുമക്കുകയും, ആത്മാവിൽ യുദ്ധം ചെയ്യുകയും പണിയുകയുമാണ് ചെയ്യുന്നതു. ആക്ഷരികമായ പണിയപ്പെടലിനു വളർച്ചമുണ്ടാകില്ല  എന്നാൽ ആത്മാവിൽ പണിയുന്നതിന് വളർച്ചയും നിലനില്പും ഉണ്ടാകും. 


ഒരു ന്യായവിധി അടുത്ത് തന്നെയുണ്ട്, കർത്താവിന്റെ വരവ് അടുത്തിരിക്കുന്നു. ഒരു താത്കാലിക രക്ഷയൊക്കെ നാമും പ്രാപിച്ചിട്ടുണ്ട് പക്ഷെ! പെട്ടകം ഇപ്പോഴും വെള്ളത്തിൽ തന്നെയാണെന്ന് ഓർമ്മ വേണം. അത് ഒഴുകി നടക്കുകയാണ്. ചുറ്റും ഒന്ന് കണ്ണോടിച്ചാൽ നമ്മെക്കാൾ ഏറെ യോഗ്യതയുള്ളവർ അനേകർ രക്ഷ പ്രാപിക്കാതെ മുങ്ങി മരിച്ചുകൊണ്ടിരിക്കുന്നു യുദ്ധം, കോവിഡ്, പ്രകൃതിദുരന്തങ്ങൾ പട്ടിണി തുടങ്ങിയവയാൽ. ക്രിസ്തുയേശുവിന്റെ കൃപയാൽ ലഭിച്ച രക്ഷാപെട്ടകത്തിന്റെ ഉള്ളിലെ വിവിധ നാമദേയത്തിലുള്ള സഭകളാകുന്ന അറകളിൽ രൂപാന്തരം പ്രാപിക്കാതെ ഇരിക്കുന്ന പക്ഷിമൃഗാതികളെ പോലെയാണ് നാമെന്ന കാര്യം വിസ്മരിക്കയുമരുത്. നാം ആയിരിക്കുന്ന അവസ്ഥയിൽ കൃപയാൽ കയറിപറ്റിയെങ്കിൽ കൃപയാൽ ലഭിക്കുന്ന നന്മകൾ പലതും അനുഭവിച്ചു കുടുംബത്തോടൊപ്പം, സഭയോടൊപ്പം പെട്ടകത്തിൽ-ആലയത്തിൽ അതിന്റെ പുഷ്ടി അനുഭവിച്ചു സ്വയം തൃപ്തിയടഞ്ഞു ആ ആശ്വാസത്തിൽ തന്നെ ഇരിക്കാൻ ആശയോടെ വിളിച്ചു വേർതിരിച്ചു പെട്ടകത്തിൽ കയറ്റിയവൻ ആഗ്രഹിക്കുന്നില്ല. 


ഒരു രൂപാന്തരം നമുക്ക് ആവശ്യമാണ്, നിത്യതയുടെ അരാമത്തു പർവ്വതത്തിൽ ഉറക്കാൻ ഇനി അധികകാലം ഇല്ല. ഒരു യഥാർത്ഥ മാനസാന്തരം അതിലൂടെയുള്ള ഒരു രൂപാന്തരം അത്യന്താപേക്ഷിതമാണ്. അന്ന് നോഹക്കു ലഭിച്ച കൃപയ്ക്കനുസൃതമായിതന്നെ ദൈവകൃപയിൽ ആശ്രയിച്ചു പെട്ടകം പണിതു അനേകരെ കുടുംബത്തോടൊപ്പം ഭൂമിയിലെ ആദ്യത്തെ ന്യായവിധിയിൽ നിന്ന് രക്ഷപെടുത്തിയെങ്കിൽ.. കാലചക്രത്തിന്റെ അതിവേഗ പാച്ചിലിൽ വിശ്വാസികളുടെ പിതാവായ അബ്രഹാമിന്റെ കാലഘട്ടത്തിലൂടെയും കടന്നുപോയി.. ആ കാലഘട്ടത്തിലും ദൈവത്തിന്റെ ഒരു ന്യായവിധി സൊദോം ഗൊമോറ പട്ടണങ്ങൾക്കു നേരെയും ഉണ്ടായി. ആ ദേശത്തിനും അവിടെ പാർത്ത തന്റെ സഹോദരനും കുടുംബത്തിനും വേണ്ടി അബ്രഹാം ദൈവസന്നിധിയിൽ ഇടുവിൽ നിന്നു. ഫലം അബ്രഹാമിനെ ഓർത്തു ലോത്തിനെയും കുടുംബത്തെയും ദൈവം ന്യായവിധിയിൽ നിന്ന് രക്ഷപെടുത്തി. അനുസരണക്കേടു കാണിച്ച അഥവാ അനുസരണക്കേടിനാൽ രക്ഷയെ അലക്ഷ്യമാക്കിയ ലോത്തിന്റെ ഭാര്യ കണ്ണിനു  ഇമ്പമുള്ളതും ക്ഷണത്തിൽ കത്തിയമർന്നു ചാരമാകാൻ പോകുന്നതുമായ  ലോകമഹത്വങ്ങൾ നിറഞ്ഞ ലൗകിക സൗഭാഗ്യത്തിന്റെ മണൽ കൊട്ടാരങ്ങളിലേക്കു തിരിഞ്ഞു നോക്കി, ഉപ്പു തൂണായി തീർന്നു.. 


ഭൂമിയിലെ ഈ ന്യായവിധികളെക്കാൾ എത്രയോ ഭീകരവും ഭയാനകവുമാണ് വരാനിരിക്കുന്ന സ്വർഗീയ ന്യായവിധി. അതിൽ വെന്തുപോകാതെ, മുങ്ങിപ്പോകാതെ നിത്യ രക്ഷ പ്രാപിക്കാൻ നമുക്ക് ലഭിച്ച കൃപയ്ക്കും കൃപാവരങ്ങൾക്കും അനുസൃതമായി നാമും പെട്ടകം പണിയണം, നാം രക്ഷ പ്രാപിക്കുന്നതിനോടൊപ്പം നമുക്കുള്ളവരും, നമ്മിലൂടെ വിടുവിക്കപ്പെടേണ്ടവരും ആ പെട്ടകത്തിൽ കയറി നിത്യരക്ഷ പ്രാപിക്കണം. പുതിയനിയമ രക്തത്തിന്റെ അഥവാ കൃപയുടെ ഉടമ്പടി ലഭിച്ച വിശ്വാസികൾ അഥവാ ശുശ്രുഷകർ കൃപ ലഭിച്ച മറിയയെ പോലെ ആത്മാവിൽ പണിയണം. 


മറിയം, ന്യായവിധിയിൽ നിന്ന് ലോകത്തെ മുഴുവൻ  രക്ഷിക്കുവാൻ, രക്ഷപെടുവാൻ ക്രിസ്തുവെന്ന കൃപയുടെ നിത്യ രക്ഷാപെട്ടകം തന്നിലൂടെ പണിയപ്പെടേണ്ടതിനു  പൂർണ്ണമായ ദൈവഹിതത്തിനു ദേഹം ദേഹി ആത്മാവിനെ ഏല്പിച്ചു കൊടുത്തു. കൃപലഭിച്ചവൾ, പെട്ടകത്തെ പണിയാൻ, ചുമക്കാൻ, ഒരു ദാസിയെപോലെ ഏല്പിച്ചു കൊടുത്തപ്പോൾ, അതിലൂടെ താൻ ജീവിതത്തിൽ അനുഭവിക്കേണ്ടിയിരുന്ന കഷ്ടതയുടെയും, നിന്ദയുടെയും, പരിഹാസത്തിന്റെയും, ഹൃദയത്തിൽ വാൾക്കടക്കും പോലെയുള്ള വേദനയുടെ അനുഭവങ്ങളും തന്നിലൂടെ ലോകത്തിനു ലഭിക്കാൻ പോകുന്ന മഹാ സന്തോഷത്തിന്റെ നിത്യരക്ഷ അഥവാ കൃപയുടെ ക്രിസ്തുവിനെ ഓർക്കുമ്പോൾ നൊടിനേരത്തേക്കുള്ള കഷ്ടം നിസ്സാരമെന്നവൾ എണ്ണി. വചനം ജഢമായ് കൃപയും സത്യവുമുള്ളവനായി അഥവാ കൃപയുടെ നിത്യരക്ഷാ പെട്ടകമായിത്തന്നെ പുറത്തുവന്നു.. നമ്മുടെ ഇടയിൽ പാർത്തു.. 


ദൈവത്തിന്റെ വായിൽ നിന്ന് പുറപ്പെട്ട വചനം ആത്മാവിൽ മറിയത്തിന്റെ ഉദരത്തിൽ വീണു. അത് ആത്മാവിൽ വളർന്നുകൊണ്ടിരുന്നു, മറിയം അത് ചുമന്നു, വഹിച്ചു.. സമയമായപ്പോൾ പെട്ടകംപണി പൂർത്തിയായപ്പോൾ ഈറ്റുനോവോടെ അവൾ പ്രസവിച്ചു. ലോകത്തെ മഹാന്യായവിധിയിൽ നിന്ന് രക്ഷിക്കുവാൻ, കന്യകയിൽ, ദാവീദിന്റെ പട്ടണത്തിൽ, ബത്ലഹേമിൽ ഒരു ശിശു ജനിക്കും എന്നുള്ള മുൻകാല പ്രവാചന്മാരിലൂടെയുള്ള ദൈവീക അരുളപ്പാടിന് നിവ്യത്തികരണം  വരുവാൻ കാലികളുടെ മദ്ധ്യത്തിൽ കാലിത്തൊഴുത്തിൽ വിശുദ്ധപ്രജ ജനിച്ചു... അവനാകുന്നു സാക്ഷാൽ മശിഹാ... ലോകരക്ഷകൻ.


ഈ ലോകരക്ഷന്റെ കൃപയാൽ, അവന്റെ അതെ ആത്മാവിനാൽ, നമ്മെ വീണ്ടും ജനിപ്പിച്ചു ദൈവം തന്നെ ശില്പിയായി പുത്രനാൽ പണികഴിപ്പിച്ച കൃപയുടെ നിത്യരക്ഷാ പെട്ടകത്തിൽ കയറുമാറാക്കിയെങ്കിൽ ആ ജീവനുള്ള, ക്രിസ്തുവാകുന്ന പെട്ടകത്തിനനുരൂപമായ ഓരോ ചെറു പെട്ടകങ്ങളായി നാമും പണിയപ്പെടണം. രക്ഷ സൗജന്യമാണ് അത് ക്രിസ്തുയേശുവിലാണ് നമുക്ക് ലഭിച്ചത്. അപ്പോൾ ക്രിസ്തുവിൽ ജനിച്ച നാം, നമ്മുടെ ആത്മമനുഷ്യൻ ക്രിസ്തു മാതൃകയിൽ അതെ ആത്മാവിൽ പണിയപ്പെടാൻ ഏല്പിച്ചു കൊടുക്കണം. നമ്മെക്കുറിച്ചുള്ള ആശയാലുള്ള വിളിയുടെയും, തിരഞ്ഞെടുപ്പിന്റെയും ഉറപ്പിനും, വിശ്വസ്തതക്കും അനുസൃതമായി, അമ്മയുടെ ഉദരത്തിൽ ഉരുവാകുന്നതിനുമുമ്പേ നമ്മിൽ നിക്ഷേപിച്ച കൃപാവര ശുശ്രുഷകൾക്കനുസൃതമായ് നാം പണിയണം, കാരണം കാലസമ്പൂർണതയിൽ സകലതും ക്രിസ്തുവിൽ, ഈ കൃപയുടെ പെട്ടകത്തിൽ ഒന്നാകുവാൻ ഇത് ആവശ്യവുമാണ്.


നാമെന്ന പെട്ടകം അവന്റെ വരവിൽ പൊങ്ങണമെങ്കിൽ അഥവാ പൊങ്ങി നിത്യതയുടെ സ്വസ്ഥതയിൽ ഉറയ്‌ക്കണമെങ്കിൽ നാമെന്ന ചെറു പെട്ടകം അവനനുരൂപമായി തന്നെ മാറണം. ഇന്ന് നമ്മൾ ശരീരംകൊണ്ട് വേർപ്പെട്ടിരിക്കുന്ന, പെട്ടകത്തിനുള്ളിലെ പെട്ടകങ്ങൾ അഥവാ കപ്പലിലെ ചെറു നൗകകൾ ആണ്. അന്ന് നമ്മൾ ആത്മാവിൽ ഒരിക്കലും അറ്റുപോകാത്ത മുപ്പിരിച്ചരടിൽ കോർത്തിരിക്കുന്ന ക്രിസ്തുവെന്ന ഒറ്റ പെട്ടകമായി മാറും നിത്യരക്ഷയുടെ കൃപാപെട്ടകം എന്ന് വിളിക്കപ്പെടും.


ഇങ്ങനെ ആകണമെങ്കിൽ അക്ഷരീകമായ പെട്ടകത്തിൽനിന്നും, ആലയത്തിൽ നിന്നും സഭയിൽ നിന്നും നമ്മൾതന്നെ കെട്ടഴിച്ചു കെട്ടപ്പെട്ട അവസ്ഥയിൽ നിന്ന്  പുറത്തു വരണം. അനേകർ ശ്വാസം മുട്ടി മുങ്ങി മരിച്ചുകൊണ്ടിരിക്കുന്നു, ഈ കുഞ്ഞു രക്ഷാപെട്ടകങ്ങൾ-കൃപലഭിച്ച ദൈവമക്കൾ, ശുശ്രുഷകർ തുഴഞ്ഞുചെന്നു അവരെ കൈപിടിച്ച് നമ്മളെന്ന ചെറുനൗകയിൽ കയറ്റണം. ക്രിസ്തുവെന്ന നിത്യരക്ഷാ പെട്ടകത്തിൽ കയറ്റി വിടുവിക്കണം. നമ്മൾ ഈ രക്ഷാപ്രവർത്തനം ചെയ്തില്ലെങ്കിൽ  അഥവാ ചലിക്കുന്ന ജീവനുള്ള, കുഞ്ഞു രക്ഷാപെട്ടകങ്ങൾ ആയി മാറിയില്ലെങ്കിൽ, പെട്ടകത്തിനുള്ളിൽ തന്നെ കെട്ടപ്പെട്ടു രൂപാന്തരവും, മാനസാന്തരവും പ്രാപിക്കാതെ തൂങ്ങി ഉറങ്ങി തിന്നും കുടിച്ചും കല്യാണം കഴിച്ചും കഴിപ്പിച്ചും ഇരിക്കുകയാണെങ്കിൽ അയ്യോ കഷ്ടം.. അയ്യോ കഷ്ടം. 


ഗോഫെർ മരംകൊണ്ടും ഖദിരമരം കൊണ്ടും ദൈവത്തിന്റെ കല്പനപ്രകാരം പണിയപ്പെട്ട പെട്ടകത്തിൽ ദൈവ സാനിധ്യം ഉണ്ടായിരുന്നു. കൃപാലഭിച്ച നമ്മൾ പണിയുന്നത് ദൈവേഷ്ട നിവർത്തീകരണത്തിനായി പുത്രനായ ക്രിസ്തു പണിത രക്ഷാപെട്ടകത്തിനു അനുരൂപമായതാണോ അതോ നമ്മുടെ പിതാക്കന്മാർ ശിനാർ ദേശത്തു പണിത ആകാശത്തോളം എത്താൻ ശ്രമിച്ച സ്വയത്തിന്റെ  ബാബേൽഗോപുര സമാനമായതോ? ശോധന ചെയ്യുക. കൃപാവരശുശ്രുഷാ പെട്ടകങ്ങൾ ദൈവേഷ്ടപ്രകാരം അഗാപ്പയിൽ പണിയാൻ പരിശുദ്ധാത്മാവ് വിവേകവും പരിജ്ഞാനവും സകലർക്കും നൽകുമാറാകട്ടെ ആമേൻ.

RELATED STORIES

  • മമ്മൂട്ടിയ്ക്ക് വേണ്ടി പാട്ട് പാടി പട്ടം സനിത്ത് - മഹാനടൻ മമ്മൂട്ടിയ്ക്ക് ആയുരാരോഗ്യ സൗഖ്യനേർന്നുകൊണ്ട് സംസാരിച്ചശേഷമാണ് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ പട്ടം സനിത്ത് ഗാനം ആലപിച്ചത്.ചടങ്ങ് ബഹു.മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.മുൻ മന്ത്രി വി എസ് ശിവകുമാർ,ചലച്ചിത്ര നിർമ്മാതാക്കളാ ജി സുരേഷ്കുമാർ, രഞ്ജിത്ത്, രാകേഷ്,സംവിധായകൻ ടി എസ് സുരേഷ് ബാബു, മമ്മൂട്ടി ഫാൻസ് അസോസിയേഷൻ മുൻ സംസ്ഥാന സെക്രട്ടറി വള്ളക്കടവ് നിസാം എന്നിവർ ജന്മദിനാശംസകൾ അർപ്പിച്ചു കൊണ്ട് സംസാരിച്ചുചടങ്ങിൽ

    മകള്‍ക്ക് നേരെ പിതാവിന്റെ ആസിഡ് ആക്രമണം - ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്ന മനോജ്, മകളും ഭാര്യയും സഹോദരന്റെ വീട്ടില്‍ താമസിക്കുന്നതറിഞ്ഞ് അവിടെയെത്തിയാണ് ആക്രമണം നടത്തിയത്. ആസിഡ് ആക്രമണത്തില്‍ മനോജിന്റെ മകള്‍ക്ക് കൈക്കും കാലിനും ഗുരുതരമായി പൊള്ളലേറ്റു. ഒപ്പം ഉണ്ടായിരുന്ന സഹോദരന്റെ മകള്‍ക്ക് മുഖത്തും കൈയിലും പൊള്ളലേറ്റിട്ടുണ്ട്. ഇരുവരെയും ഉടന്‍തന്നെ ആശുപത്രിയില്‍

    പത്തനംതിട്ട സ്വദേശിയായ യുവതിയുടെ വയറ്റിൽ നിന്ന് നീക്കം ചെയ്തത് 222 കല്ലുകൾ - ഒരു വർഷമായി വയറുവേദന അനുഭവപ്പെട്ടിരുന്ന വീട്ടമ്മ ഒരു മാസത്തിനു മുമ്പാണ് ലൈഫ് ലൈനിൽ കൺസൾട്ടേഷന് എത്തിയത്. ആവർത്തിച്ചുള്ള വയറുവേദനയായതിനാൽ തുടർന്നു നടത്തിയ പരിശോധനയിലാണ് പിത്താശയക്കല്ലുകൾ കണ്ടെത്തിയത്. വളരെ അപൂർവമായിട്ടാണ് ഇത്രത്തോളം കല്ലുകൾ പിത്താശയത്തിൽ കാണുന്നതെ

    പാസ്റ്റർ എം എം മത്തായി നിര്യാതനായി - ഭൗതികശരീരം രാവിലെ എട്ടുമണിക്ക് ഭവനത്തിൽ കൊണ്ടുവരികയും തുടർന്ന് പിടവൂർ ഐപിസി രേഹോ ബോത്ത് ചർച്ചിൽ എത്തിച്ച് ഒൻപതു മണിയോടുകൂടി ശുശ്രൂഷകൾ ആരംഭിച്ച് 12 മണിക്ക് പിടവൂർ ഐപിസി രേഹോ ബോത്ത് ചർച്ച് സെമിത്തേരിയിൽ ശുശ്രൂഷകൾക്ക് ശേഷം സംസ്കരിക്കുന്നതുമാണ്.

    സംസ്ഥാന ജുഡീഷ്യൽ ബസ്റ്റ് ഫെയർ കോപ്പി സൂപ്രണ്ടായി പെന്തക്കോസ്‌തു യുവതി - കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ ഇരമാപ്രയിൽ പുളിയംമാക്കൽ വർഗ്ഗീസ്, മറിയാമ്മ എന്നിവരാണ് മാതാപിതാക്കൾ. ചാമപ്പാറയിൽ ആൻഡ്രൂസ് ജോൺസനാണ് ഭർത്താ വ്. മക്കൾ:ആന്റോ, ഏബൽ. ഇപ്പോൾ പാലക്കാട് കല്ലേപ്പുള്ളിയിൽ എൻ.ജി.ഓ. കോർട്ടേഴ്സിൽ താമസിച്ചു വരുന്നു. പാലക്കാട് MACT കോടതിയിൽ നിന്നും സ്ഥലം മാറ്റം ലഭിച്ചപ്പോൾ അഭിഭാഷകർ സ്ഥലം മാറ്റത്തിനെതിരെ ഹൈക്കോടതിയിൽ OP ഫയൽ ചെയ്ത് സ്ഥലം മാറ്റം റദ്ദ് ചെയ്യിച്ചിരുന്നു. ജുഡീഷ്യൽ സർവ്വീസിൽ സത്യസന്ധയായ ഉദ്യോഗസ്ഥയാണ് ജോളി ആൻഡ്രൂസ്. ഇത് പരിഗണിച്ചാണ് അവാർഡിനായി തിരഞ്ഞെടുത്തത്.

    മലയാളികൾക്ക് സുപരിചിതനായ എരുമേലിക്കാരനായ മറുനാടൻ മലയാളി ഷാജൻ സ്കറിയാ - തട്ടാൻ ചേട്ടന്റെ പറമ്പിലെ കൂലിപണിക്കാരൻ.പത്താം ക്ലാസ് കഴിഞ്ഞ് കൂലിപ്പണി.രാവിലെ ചെന്നു റബറിനു ചുവിട് കിളച്ച് ചാണകക്കൂട്ടിൽ നിന്ന് ചാണകം എടുത്ത്, ആ റബർ ചുവട്ടിൽ കൊണ്ടുവന്ന് ഇടുന്ന ജോലി. കാലത്ത് 8 മണിക്ക് ചെന്നു അഞ്ചര മണി വരെ കട്ട പണി .പോകുവാൻ നേരം കിട്ടുന്ന കൂലി മഞ്ഞ നിറമുള്ള 20 രൂപ നോട്ട്.ആ വീട്ടിലെ എല്ലാ പണിയും ചെയ്തത് സാജൻ ആയിരുന്നു. റബറിന് പ്ലാറ്റ്ഫോം ഇടുന്നത്, കപ്പ വിൽക്കുന്നത്.കപ്പ തടം എടുക്കുന്നത് , ചേമ്പ് നടുന്നത് എല്ലാം സാജൻ ചെയ്തു. ചുമട്ടു തൊഴിലാളിയായി. മണൽ വാരി.തുരിശ് അടിച്ചു .അങ്ങനെ ആ നാട്ടിലെ അറിയപ്പെടുന്ന കൂലിപ്പണിക്കാരൻ. പിന്നീടു ആന്റണി ചേട്ടന്റെ പുരയിടത്തിൽ റബർ വെട്ടുമുതൽ എല്ലാ പണിയും.( ഇന്ന് ഷാജൻ ആ പുരയിടം വിലക്ക് മേടിച്ചു)

    മനം പിരട്ടി ഉദ്യോഗസ്ഥർ ; മൂക്ക് പൊത്തി യാത്രക്കാർ - മഴകാലമായ കാരണം ഈ മാലിന്യം ജീര്‍ണ്ണിച്ച് പ്രദേശമാകെ ദുര്‍ഗന്ധം പടരുന്ന സ്ഥിതിയാണുള്ളത്. കഴിഞ്ഞ കുറേ വർഷ കാലമായി മല്ലപ്പള്ളി വില്ലേജ് ഓഫിസ് പിന്നിലായി മാലിന്യം തള്ളൽ പതിവാണ്. ടൺ കണക്കിന് മാലിന്യമാണ് ഇവിടെ കുന്ന് കൂടി കിടക്കുന്നത്. ദീര്‍ഘനാളുകളായി ഈ പതിവ് തുടര്‍ന്നിട്ടും അധികൃതർ നടപടിയെടുക്കാത്തതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമാവുകയാണ്. ഇറച്ചിയുടെയും

    ഭാരതവും ജപ്പാനും ഒരുമിച്ച് കൊണ്ട് മണിക്കൂറിൽ 400 കിലോമീറ്റർ വേഗതയിൽ ട്രെൻ സംവിധാനം - ഈ പദ്ധതി ഇന്ത്യ-ജപ്പാൻ സാമ്പത്തിക, തന്ത്രപരമായ സഹകരണത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകും, ​​അതിൽ ഏകദേശം 67 ബില്യൺ ഡോളർ (₹60,000 കോടി) വരെയുള്ള സ്വകാര്യ മേഖലയിലെ നിക്ഷേപ പദ്ധതികളും ഉൾപ്പെടുന്നു. മുംബൈ-അഹമ്മദാബാദ് ഇടനാഴിയുടെ ആകെ നീളം 508 കിലോമീറ്ററാണ്, ഇത് രണ്ട് സംസ്ഥാനങ്ങളിലൂടെ (ഗുജറാത്ത്, മഹാരാഷ്ട്ര) കടന്നുപോകും, ​​വരും ദശകത്തിൽ ഇന്ത്യയുടെ ഗതാഗത ഘടനയിൽ വിപ്ലവം സൃഷ്ടിക്കും.

    കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലുകൾ നിരവധി ആകർഷകമായ യാത്രാ പാക്കേജുകൾ പ്രഖ്യാപിച്ചു - കൂടാതെ സെപ്റ്റംബർ 6-ന് 520 രൂപ നിരക്കിൽ റോസ്മല യാത്രയും ഉണ്ടായിരിക്കും. പാലരുവി, തെന്മല, പുനലൂർ തൂക്കുപാലം എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. മൺസൂൺ കാലത്ത് നിർത്തിവച്ചിരുന്ന നെഫർട്ടിറ്റി കപ്പൽയാത്രയും വീണ്ടും ആരംഭിക്കുന്നു. സെപ്റ്റംബർ 7, 27 തീയതികളിൽ രാവിലെ 10-ന് കൊല്ലത്തിൽ നിന്ന് എസി ലോ ഫ്ലോർ ബസിൽ പുറപ്പെടുന്ന സംഘം എറണാകുളത്ത് എത്തി അറബിക്കടലിൽ നാല് മണിക്കൂർ നീളുന്ന കപ്പൽയാത്ര നടത്തി മടങ്ങിയെത്തും. 4200 രൂപയാണ് ഇതിന്റെ നിരക്ക്. സെപ്റ്റംബർ 13-ന് മൂന്നാർ യാത്രയും ക്രമീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

    സംസ്ഥാനത്ത് റെക്കോർഡ് വിലയിൽ തുടർന്ന് സ്വർണവില - സംസ്ഥാനത്ത് വിവാഹ വിപണി സജീവമായ ഈ മാസത്തിൽ സ്വർണവില കൂടിയത് തിരിച്ചടിയായിട്ടുണ്ട്. നിലവിൽ, ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത്

    വാഹന നികുതി സംബന്ധിച്ച് സുപ്രധാന വിധിയുമായി സുപ്രീം കോടതി - പൊതു അടിസ്ഥാനസൗകര്യങ്ങളായ റോഡുകളും ഹൈവേകളും മറ്റും ഉപയോഗിക്കുന്നതിനു നല്‍കുന്ന തുക എന്നനിലയ്ക്കാണ് ഈ നികുതി ചുമത്തുന്നതെന്നും ബഞ്ച് വ്യക്തമാക്കി. വാഹനം പൊതു സ്ഥലത്ത് ഉപയോഗിക്കുന്നില്ലെങ്കില്‍ ആ നിശ്ചിത കാലത്തേക്ക് നികുതി നല്‍കേണ്ടതില്ലെന്നും വിധിയില്‍ പറയുന്നു.

    മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയ്‌ക്കെതിരെയുള്ള വധശ്രമം കാടത്തവും ഭീരുത്വവും : ചാൾസ് ചാമത്തിൽ - ഡൽഹിയിൽ സിപിഎം അനുകൂല തെരുവ് നാടക കലാകാരനായ സഫ്‌ദർ ഹാഷ്മിയെ കോൺഗ്രസ് ഗുണ്ടകൾ തല്ലിക്കൊന്നപ്പോൾ അന്ന് സിപിഎം പറഞ്ഞത് ആവിഷ്കാര സ്വാതന്ത്ര്യത്തെ തല്ലിക്കെടുത്തി എന്നായിരുന്നു . അദ്ദേഹത്തിന്റെ ഭാര്യ മാലശ്രീ ഹാഷ്മിയെ കേരളത്തിൽ കൊണ്ടുവന്നു കവിത അവതരിപ്പിക്കുകയും ചെയ്തിരുന്നു . പത്ര പ്രവർത്തകരെ ചോരയിൽ മുക്കി കൊല്ലുവാനുള്ള പ്രവണത കടത്തമാണെന്നു സി മീഡിയ ഓൺലൈൻ ചീഫ് എഡിറ്റർ ചാൾസ് ചാമത്തിൽ ഓർമ്മിപ്പിച്ചു . ഷാജൻ സ്കറിയയെ ആക്രമിച്ചവർക്കെതിരെ എത്രയും പെട്ടെന്ന് നിയമനടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

    തുമ്പമണ്ണിലും സമീപ പ്രദേശങ്ങളിലും മോഷണം - സബ് ഇൻസ്പെക്ടർമാരായ പ്രതീഷ് പി.ഡി, രാജൻ പി.കെ, കോൺറ്റബിൾമാരായ അനിഷ് പ്രകാശ്, മനോജ് മുരളി, സോസ് ഗോഡും ഫിംഗർ എക്സ്പോർട്ടർ ചെർച്ചറിലെ സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.

    മറുനാടന്‍ മലയാളി ചീഫ് എഡിറ്റർ ഷാജന്‍ സ്‌കറിയയെ വാഹനം ഇടിപ്പിച്ച് അപായപ്പെടുത്താന്‍ നടന്ന ശ്രമം - സംസ്ഥാന പോലീസ് മേധാവിയോട് ഓൺലൈൻ മീഡിയ ചീഫ് എഡിറ്റേഴ്സ് ഗിൽഡ് പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനവും ജനല്‍ സെക്രട്ടറി ജോസ് എം ജോർജും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. മാധ്യമ സ്വാതന്ത്രത്തെ ഇല്ലാതാക്കാനുള്ള നീക്കമായെ സംഭവത്തെ കാണാന്‍ കഴിയുകയുള്ളൂവെന്നും ഇരുവരും ചൂണ്ടിക്കാട്ടി. ഹൈക്കോടതി ഉത്തരവിട്ടിട്ടും 2020ൽ മാധ്യമ പ്രവർത്തകൻ എസ് വി പ്രദീപിനെ കൊന്നവര്‍ക്ക് ഇപ്പോഴും സുഖവാസമാണ്. 2020ലെ ആ കറുത്ത ഡിസംബര്‍ ഇനിയുണ്ടാകില്ലെന്ന് കരുതിയവരെ ഞെട്ടിച്ചാണ് ഇപ്പോൾ മങ്ങാട്ടു കവലയില്‍ രാഷ്ട്രീയ-മുതലാളി മാഫിയയുടെ ക്വട്ടേഷന്‍

    സ്വകാര്യ ബസുകളിലെ ഡ്രൈവർക്കും കണ്ടക്ടർക്കും ക്ലീനർക്കും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധം - ഇതു സംബന്ധിച്ച സംസ്ഥാന സർക്കാർ ഉത്തരവ് ചോദ്യം ചെയ്ത് ബസ് ഉടമകളും യൂണിയനുകളും ഉൾപ്പെടെയുള്ളവർ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. 2023 - 25 കാലഘട്ടത്തിൽ മാത്രം സ്വകാര്യ ബസ്സുകൾ ഉൾപ്പെട്ട 1017 അപകടങ്ങൾ സംസ്ഥാനത്ത് ഉണ്ടായെന്ന് വിധി പറഞ്ഞു കൊണ്ട് ജസ്റ്റിസ് സി.പി.മുഹമ്മദ് നിയാസ് ചൂണ്ടിക്കാട്ടി

    റിട്ട. ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് വി.ഇ. വർഗീസ് നിര്യാതനായി - ആഗസ്റ്റ് 27ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടുത്. ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് ആയിട്ടാണ് ഔദ്യോഗിക ജോലിയിൽ നിന്നും വിരമിച്ചത്. ജോലിയോടൊപ്പം സുവിശേഷ വേലയിൽ കുടുംബമായി അവർ വ്യാപൃതരായിരുന്നു. തൃശൂർ ജില്ലയിൽ തിരുവല്വാമല എ.ജി സഭയുടെ സ്ഥാപനത്തിനു മുൻകൈയെടുത്തു. ഭൗതീക ജോലിയിൽ നിന്നും വിരമിച്ച ശേഷം എ.ജി. സഭയുടെ പുനലൂരെ ഓഫീസിൽ നിയമഉപദേശകനായി ചുരുക്കം നാളുകളിൽ പ്രവർത്തിച്ചു. സംസ്കാരം പിന്നീട് തിരുവല്ല മേപ്രാൽ ചർച്ച് ഓഫ് ഗോഡ്

    ഇന്ത്യക്കാർക്ക് വലിയ തിരിച്ചടി; എച്ച്‍ വൺബി വിസയും ഗ്രീൻ കാർഡും സമഗ്രമായി പരിഷ്‍കരിക്കാനൊരുങ്ങി ട്രംപ് ഭരണകൂടം - എച്ച് വൺബി വിസ പദ്ധതി പരിഷ്‍കരിക്കുന്നതിനെ ഞാൻ അനുകൂലിക്കുന്നു. കാരണം ഭീകരമായ ഒരു പദ്ധതിയാണിത്. ഗ്രീൻ കാർഡിലും ഞങ്ങൾ മാറ്റം വരുത്താൻ പോവുകയാണ്. ഒരു ശരാശരി അമേരിക്കൻ പൗരൻ പ്രതിവർഷം സമ്പാദിക്കുന്നത് 75,000 ഡോളറാണ്. എന്നാൽ ഗ്രീൻ കാർഡ് കൈവശമുള്ള വിദേശ പൗരൻ സമ്പാദിക്കുന്നത് 66,000 ഡോളറും. അതിൽ മാറ്റം വരുത്താൻ പോവുകയാണ് ഞങ്ങൾ. ഡോണൾഡ് ട്രംപ് ആഗ്രഹിക്കുന്നതും ആ മാറ്റമാണ്. അതാണ് വരാനിരിക്കുന്ന ഗോൾഡ് കാർഡ്. രാജ്യത്തേക്ക് ഏറ്റവും മികച്ച ആളുകളെ തിരഞ്ഞെടുക്കാൻ ഞങ്ങൾ പോകുകയാണ്”-അമേരിക്കൻ

    മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനമാണ് ഇന്ന് : അവകാശപ്പോരാട്ടങ്ങളിലെ സുവര്‍ണതാരകം - 1907 -ല്‍ പിന്നാക്ക വിദ്യാര്‍ത്ഥികള്‍ക്കു പള്ളിക്കൂട പ്രവേശനം അനുവദിച്ച് ഉത്തരവ് ഉണ്ടായി. ഉത്തരവായെങ്കിലും അയിത്തജാതിക്കുട്ടികള്‍ക്ക് സ്വാഭാവികമായി വിദ്യാലയങ്ങളില്‍ ചേര്‍ന്ന് പഠിക്കാന്‍ കഴിയുമായിരുന്നില്ല. പിന്നീട് 1914-ല്‍ ഇതേ ആവശ്യത്തിനായി വിദ്യഭ്യാസ ഡയറക്ടര്‍ കര്‍ശനമായ ഉത്തരവു പുറപ്പെടുവിച്ചു. എന്നിട്ടും ഫലമില്ലാതെ വന്ന ഘട്ടത്തിലാണ് പ്രത്യേക പള്ളിക്കൂടം എന്ന ആശയവുമായി അയ്യന്‍കാളി മുന്നോട്ടു നീങ്ങിയത്. ഇതിന്റെ ഫലമായി 1914-ല്‍ വെങ്ങാനൂര്‍ പുതുവല്‍വിളാകത്തു മലയാളം പള്ളിക്കൂടം അനുവദിച്ചുകൊണ്ടു സര്‍ക്കാര്‍ ഉത്തരവായി. 1905-ല്‍ അയ്യന്‍കാളിയും കൂട്ടരും കെട്ടിയുയര്‍ത്തിയ കുടിപ്പള്ളിക്കൂടമാണ് ഇങ്ങനെ സര്‍ക്കാര്‍ പള്ളിക്കൂടമായത്.

    മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനമാണ് ഇന്ന് : അവകാശപ്പോരാട്ടങ്ങളിലെ സുവര്‍ണതാരകം - 1907 -ല്‍ പിന്നാക്ക വിദ്യാര്‍ത്ഥികള്‍ക്കു പള്ളിക്കൂട പ്രവേശനം അനുവദിച്ച് ഉത്തരവ് ഉണ്ടായി. ഉത്തരവായെങ്കിലും അയിത്തജാതിക്കുട്ടികള്‍ക്ക് സ്വാഭാവികമായി വിദ്യാലയങ്ങളില്‍ ചേര്‍ന്ന് പഠിക്കാന്‍ കഴിയുമായിരുന്നില്ല. പിന്നീട് 1914-ല്‍ ഇതേ ആവശ്യത്തിനായി വിദ്യഭ്യാസ ഡയറക്ടര്‍ കര്‍ശനമായ ഉത്തരവു പുറപ്പെടുവിച്ചു. എന്നിട്ടും ഫലമില്ലാതെ വന്ന ഘട്ടത്തിലാണ് പ്രത്യേക പള്ളിക്കൂടം എന്ന ആശയവുമായി അയ്യന്‍കാളി മുന്നോട്ടു നീങ്ങിയത്. ഇതിന്റെ ഫലമായി 1914-ല്‍ വെങ്ങാനൂര്‍ പുതുവല്‍വിളാകത്തു മലയാളം പള്ളിക്കൂടം അനുവദിച്ചുകൊണ്ടു സര്‍ക്കാര്‍ ഉത്തരവായി. 1905-ല്‍ അയ്യന്‍കാളിയും കൂട്ടരും കെട്ടിയുയര്‍ത്തിയ കുടിപ്പള്ളിക്കൂടമാണ് ഇങ്ങനെ സര്‍ക്കാര്‍ പള്ളിക്കൂടമായത്.

    മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച്ച നടത്തി - അതേസമയം ഗാസ നഗരത്തിൽ ഇസ്രായേൽ നടത്തുന്ന ആക്രമണം "ഭയാനകമായ മാനുഷിക പ്രത്യാഘാതങ്ങൾ" ഉണ്ടാക്കുമെന്ന് ഐക്യരാഷ്ട്രസഭയും സർക്കാരിതര സംഘടനകളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുഎസ് ഒഴികെയുള്ള യുഎൻ സുരക്ഷാ കൗൺസിലിലെ എല്ലാ അംഗങ്ങളും ഗാസയിലെ ക്ഷാമത്തെ "മനുഷ്യനിർമിത പ്രതിസന്ധി" എന്ന് വിളിക്കുകയും ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷന്റെ (ഐപിസി) ഏറ്റവും പുതിയ റിപ്പോർട്ടിൽ