കൃപ ലഭിച്ചവരെ കൊണ്ട് ദൈവം പണികഴിപ്പിച്ച പെട്ടകം

കൃപ ലഭിച്ചവരെ കൊണ്ട് ദൈവം പണികഴിപ്പിച്ച പെട്ടകവും കൃപ ലഭിച്ചവർ സ്വയം പണിയുന്ന ബാബേൽ ഗോപുരസമാനമായ പെട്ടകവും വർത്തമാന കാലത്തിൽ നഷ്ടപ്പെട്ട കൃപയുടെ ജീവനുള്ള പെട്ടകം തേടി തിരുവചനത്തിലൂടെ ഒരു യാത്ര. ഋതുഭേതങ്ങൾക്കനുസൃതമായ് ഗതിഭേദം വരുത്തുന്ന പൊള്ളുന്നചൂടും, അതിശൈത്യവുമുള്ള മരുഭൂമിയിലൂടെയാണ് യാത്ര. മണലാരണ്യത്തിന്റെ നിറമുള്ള തിരിച്ചറിയാൻ കഴിയാത്ത ഉഗ്രവിഷമുള്ള സർപ്പങ്ങൾ പതിയിരുന്നു ശത്രുവിനെ യുദ്ധം ചെയ്തു തോൽപ്പിക്കുന്ന യുദ്ധഭൂമി. പതിയിരിക്കുന്ന ഈ ശത്രുവിനെയും അവന്റെ ചേവകരെയും ദൃശ്യമണ്ഡലത്തിൽ പോലും നമുക്ക് കാണാൻ കഴിയില്ല, അപ്പോൾ പിന്നെ അദൃശ്യ മണ്ഡലത്തിലെ കാര്യം പറയേണ്ടതുണ്ടോ. ഇവിടെ, ആഗ്രഹിക്കുന്ന ഹൃദയങ്ങളെ തൃപ്തിപ്പെടുത്തുന്ന ഒരു ദൈവവും, നമ്മുടെ രക്ഷകനും വീണ്ടെടുപ്പുകാരനുമായ കൃപയുടെ നാഥനായ യേശുവും, സ്വർഗീയ ഇഷ്ടങ്ങൾ നിവൃത്തിയാക്കാൻ പിതാവിന്റടുത്തു നിന്ന് നമുക്ക് അയച്ചു തന്നിട്ടുള്ള കാര്യസ്ഥനായ പരിശുദ്ധാത്മാവും, ദൈവേഷ്ടപ്രകാരമുള്ള ആഗ്രഹങ്ങൾ സാധിച്ചു തരികയും നമ്മെ സകല സത്യത്തിലും വഴിനടത്തുകയും ചെയ്യും.


പരിശുദ്ധാത്മാവ് നമുക്ക് ആദ്യം കാണിച്ചു തരുന്നത് നോഹഅപ്പച്ചനെ ആണ്. ഭൂമിയിൽ മനുഷ്യന്റെ ദുഷ്ടത വർദ്ധിച്ചിരിക്കുന്നുവെന്നും അവന്റെ ഹൃദയവിചാരങ്ങളും എല്ലായെപ്പോഴും ദോഷത്തിലേക്കു ആകുന്നുവെന്നും യഹോവ കണ്ടു, അവനെ സൃഷ്ടിച്ചതിനാൽ യഹോവ ദുഃഖിച്ചു. ഞാൻ സൃഷ്‍ടിച്ചിട്ടുള്ള മനുഷ്യനെ ഭൂമിയിൽനിന്നു നശിപ്പിച്ചുകളയും; മനുഷ്യനെയും മൃഗത്തെയും ഇഴജാതിയെയും ആകാശത്തിലെ പക്ഷികളെയും തന്നെ; അവയെ ഉണ്ടാക്കുകകൊണ്ടു ഞാൻ അനുതപിക്കുന്നു എന്നു യഹോവ അരുളിച്ചെയ്തു. എന്നാൽ നോഹയ്ക്കു യഹോവയുടെ കൃപ ലഭിച്ചു. വഷളത്വം നിറഞ്ഞ, വക്രതയും കോട്ടവുമുള്ള തലമുറയിൽ നോഹ നീതിമാനും നിഷ്കളങ്കനുമായിരുന്നു. അവൻ ദൈവത്തോട് കൂടെ നടന്നു, ദൈവം തന്നെ നീതിമാനെന്നു സാക്ഷ്യം പറഞ്ഞ വ്യക്തിത്വത്തിന് ഉടമയാണ് നോഹ.


ദൈവത്തിന്റെ ലോകത്തിലെ ന്യായവിധിയിൽ നിന്ന് രക്ഷ നേടാൻ, ദൈവത്തിന്റെ കൃപ ലഭിച്ച താനും തന്റെ കുടുംബവും, ഒപ്പം ഒരു ശേഷിപ്പും രക്ഷപ്രാപിക്കാൻ തന്നെക്കൊണ്ട് ദൈവത്തിന്റെ രൂപകല്പനയാൽ ആക്ഷരികമായി പണികഴിപ്പിച്ച പെട്ടകം. ആ പെട്ടകം പണിതു പൂർത്തിയാക്കിയപ്പോൾ ദൈവത്തിന്റെ ഭൂമിയിലെ ന്യായവിധിയിൽ നിന്നും തനിക്കും തന്റെ കുടുബത്തിനും ദൈവംതന്നെ തിരഞ്ഞെടുത്തു വേർതിരിച്ച ഒരു ശേഷിപ്പിനും ആ രക്ഷാപെട്ടകത്തിൽ കയറി രക്ഷ പ്രാപിക്കാനും സാധിച്ചു. ശേഷം കാര്യങ്ങൾ തിരുവചനം ബോധ്യപ്പെടുത്തി തരുന്നുണ്ട്. എല്ലാവരും പെട്ടകത്തിൽ കയറിയതിനുശേഷം യഹോവ വാതിൽ അടച്ചു. നോഹയോട് പറഞ്ഞതുപോലെ തന്നെ ഭൂമിയിൽ പ്രളയം ഉണ്ടായി നാൽപതു ദിവസം, ജലപ്രളയം തുടർന്നു വെള്ളം പൊങ്ങിയപ്പോൾ പെട്ടകം ഭൂമിയിൽ നിന്നും ഉയർന്നു.


പെട്ടകം ഉള്ളിൽ ചുമന്നു ഉള്ളിൽ തന്നെ പണിയുന്ന ഒരു വിഭാഗം, ഒപ്പം പുറമെ ചുമക്കുകയും പുറമെ പണിയുകയും ചെയ്യുന്ന മറ്റൊരു വിഭാഗം. പഴയനിയമത്തിൽ അക്ഷരീകമായ് ചുമക്കുകയും, യുദ്ധം ചെയ്യുകയും പണിയുകയും ചെയ്യുന്നതു, പുതിയനിയമത്തിൽ ആത്മാവിൽ ചുമക്കുകയും, ആത്മാവിൽ യുദ്ധം ചെയ്യുകയും പണിയുകയുമാണ് ചെയ്യുന്നതു. ആക്ഷരികമായ പണിയപ്പെടലിനു വളർച്ചമുണ്ടാകില്ല  എന്നാൽ ആത്മാവിൽ പണിയുന്നതിന് വളർച്ചയും നിലനില്പും ഉണ്ടാകും. 


ഒരു ന്യായവിധി അടുത്ത് തന്നെയുണ്ട്, കർത്താവിന്റെ വരവ് അടുത്തിരിക്കുന്നു. ഒരു താത്കാലിക രക്ഷയൊക്കെ നാമും പ്രാപിച്ചിട്ടുണ്ട് പക്ഷെ! പെട്ടകം ഇപ്പോഴും വെള്ളത്തിൽ തന്നെയാണെന്ന് ഓർമ്മ വേണം. അത് ഒഴുകി നടക്കുകയാണ്. ചുറ്റും ഒന്ന് കണ്ണോടിച്ചാൽ നമ്മെക്കാൾ ഏറെ യോഗ്യതയുള്ളവർ അനേകർ രക്ഷ പ്രാപിക്കാതെ മുങ്ങി മരിച്ചുകൊണ്ടിരിക്കുന്നു യുദ്ധം, കോവിഡ്, പ്രകൃതിദുരന്തങ്ങൾ പട്ടിണി തുടങ്ങിയവയാൽ. ക്രിസ്തുയേശുവിന്റെ കൃപയാൽ ലഭിച്ച രക്ഷാപെട്ടകത്തിന്റെ ഉള്ളിലെ വിവിധ നാമദേയത്തിലുള്ള സഭകളാകുന്ന അറകളിൽ രൂപാന്തരം പ്രാപിക്കാതെ ഇരിക്കുന്ന പക്ഷിമൃഗാതികളെ പോലെയാണ് നാമെന്ന കാര്യം വിസ്മരിക്കയുമരുത്. നാം ആയിരിക്കുന്ന അവസ്ഥയിൽ കൃപയാൽ കയറിപറ്റിയെങ്കിൽ കൃപയാൽ ലഭിക്കുന്ന നന്മകൾ പലതും അനുഭവിച്ചു കുടുംബത്തോടൊപ്പം, സഭയോടൊപ്പം പെട്ടകത്തിൽ-ആലയത്തിൽ അതിന്റെ പുഷ്ടി അനുഭവിച്ചു സ്വയം തൃപ്തിയടഞ്ഞു ആ ആശ്വാസത്തിൽ തന്നെ ഇരിക്കാൻ ആശയോടെ വിളിച്ചു വേർതിരിച്ചു പെട്ടകത്തിൽ കയറ്റിയവൻ ആഗ്രഹിക്കുന്നില്ല. 


ഒരു രൂപാന്തരം നമുക്ക് ആവശ്യമാണ്, നിത്യതയുടെ അരാമത്തു പർവ്വതത്തിൽ ഉറക്കാൻ ഇനി അധികകാലം ഇല്ല. ഒരു യഥാർത്ഥ മാനസാന്തരം അതിലൂടെയുള്ള ഒരു രൂപാന്തരം അത്യന്താപേക്ഷിതമാണ്. അന്ന് നോഹക്കു ലഭിച്ച കൃപയ്ക്കനുസൃതമായിതന്നെ ദൈവകൃപയിൽ ആശ്രയിച്ചു പെട്ടകം പണിതു അനേകരെ കുടുംബത്തോടൊപ്പം ഭൂമിയിലെ ആദ്യത്തെ ന്യായവിധിയിൽ നിന്ന് രക്ഷപെടുത്തിയെങ്കിൽ.. കാലചക്രത്തിന്റെ അതിവേഗ പാച്ചിലിൽ വിശ്വാസികളുടെ പിതാവായ അബ്രഹാമിന്റെ കാലഘട്ടത്തിലൂടെയും കടന്നുപോയി.. ആ കാലഘട്ടത്തിലും ദൈവത്തിന്റെ ഒരു ന്യായവിധി സൊദോം ഗൊമോറ പട്ടണങ്ങൾക്കു നേരെയും ഉണ്ടായി. ആ ദേശത്തിനും അവിടെ പാർത്ത തന്റെ സഹോദരനും കുടുംബത്തിനും വേണ്ടി അബ്രഹാം ദൈവസന്നിധിയിൽ ഇടുവിൽ നിന്നു. ഫലം അബ്രഹാമിനെ ഓർത്തു ലോത്തിനെയും കുടുംബത്തെയും ദൈവം ന്യായവിധിയിൽ നിന്ന് രക്ഷപെടുത്തി. അനുസരണക്കേടു കാണിച്ച അഥവാ അനുസരണക്കേടിനാൽ രക്ഷയെ അലക്ഷ്യമാക്കിയ ലോത്തിന്റെ ഭാര്യ കണ്ണിനു  ഇമ്പമുള്ളതും ക്ഷണത്തിൽ കത്തിയമർന്നു ചാരമാകാൻ പോകുന്നതുമായ  ലോകമഹത്വങ്ങൾ നിറഞ്ഞ ലൗകിക സൗഭാഗ്യത്തിന്റെ മണൽ കൊട്ടാരങ്ങളിലേക്കു തിരിഞ്ഞു നോക്കി, ഉപ്പു തൂണായി തീർന്നു.. 


ഭൂമിയിലെ ഈ ന്യായവിധികളെക്കാൾ എത്രയോ ഭീകരവും ഭയാനകവുമാണ് വരാനിരിക്കുന്ന സ്വർഗീയ ന്യായവിധി. അതിൽ വെന്തുപോകാതെ, മുങ്ങിപ്പോകാതെ നിത്യ രക്ഷ പ്രാപിക്കാൻ നമുക്ക് ലഭിച്ച കൃപയ്ക്കും കൃപാവരങ്ങൾക്കും അനുസൃതമായി നാമും പെട്ടകം പണിയണം, നാം രക്ഷ പ്രാപിക്കുന്നതിനോടൊപ്പം നമുക്കുള്ളവരും, നമ്മിലൂടെ വിടുവിക്കപ്പെടേണ്ടവരും ആ പെട്ടകത്തിൽ കയറി നിത്യരക്ഷ പ്രാപിക്കണം. പുതിയനിയമ രക്തത്തിന്റെ അഥവാ കൃപയുടെ ഉടമ്പടി ലഭിച്ച വിശ്വാസികൾ അഥവാ ശുശ്രുഷകർ കൃപ ലഭിച്ച മറിയയെ പോലെ ആത്മാവിൽ പണിയണം. 


മറിയം, ന്യായവിധിയിൽ നിന്ന് ലോകത്തെ മുഴുവൻ  രക്ഷിക്കുവാൻ, രക്ഷപെടുവാൻ ക്രിസ്തുവെന്ന കൃപയുടെ നിത്യ രക്ഷാപെട്ടകം തന്നിലൂടെ പണിയപ്പെടേണ്ടതിനു  പൂർണ്ണമായ ദൈവഹിതത്തിനു ദേഹം ദേഹി ആത്മാവിനെ ഏല്പിച്ചു കൊടുത്തു. കൃപലഭിച്ചവൾ, പെട്ടകത്തെ പണിയാൻ, ചുമക്കാൻ, ഒരു ദാസിയെപോലെ ഏല്പിച്ചു കൊടുത്തപ്പോൾ, അതിലൂടെ താൻ ജീവിതത്തിൽ അനുഭവിക്കേണ്ടിയിരുന്ന കഷ്ടതയുടെയും, നിന്ദയുടെയും, പരിഹാസത്തിന്റെയും, ഹൃദയത്തിൽ വാൾക്കടക്കും പോലെയുള്ള വേദനയുടെ അനുഭവങ്ങളും തന്നിലൂടെ ലോകത്തിനു ലഭിക്കാൻ പോകുന്ന മഹാ സന്തോഷത്തിന്റെ നിത്യരക്ഷ അഥവാ കൃപയുടെ ക്രിസ്തുവിനെ ഓർക്കുമ്പോൾ നൊടിനേരത്തേക്കുള്ള കഷ്ടം നിസ്സാരമെന്നവൾ എണ്ണി. വചനം ജഢമായ് കൃപയും സത്യവുമുള്ളവനായി അഥവാ കൃപയുടെ നിത്യരക്ഷാ പെട്ടകമായിത്തന്നെ പുറത്തുവന്നു.. നമ്മുടെ ഇടയിൽ പാർത്തു.. 


ദൈവത്തിന്റെ വായിൽ നിന്ന് പുറപ്പെട്ട വചനം ആത്മാവിൽ മറിയത്തിന്റെ ഉദരത്തിൽ വീണു. അത് ആത്മാവിൽ വളർന്നുകൊണ്ടിരുന്നു, മറിയം അത് ചുമന്നു, വഹിച്ചു.. സമയമായപ്പോൾ പെട്ടകംപണി പൂർത്തിയായപ്പോൾ ഈറ്റുനോവോടെ അവൾ പ്രസവിച്ചു. ലോകത്തെ മഹാന്യായവിധിയിൽ നിന്ന് രക്ഷിക്കുവാൻ, കന്യകയിൽ, ദാവീദിന്റെ പട്ടണത്തിൽ, ബത്ലഹേമിൽ ഒരു ശിശു ജനിക്കും എന്നുള്ള മുൻകാല പ്രവാചന്മാരിലൂടെയുള്ള ദൈവീക അരുളപ്പാടിന് നിവ്യത്തികരണം  വരുവാൻ കാലികളുടെ മദ്ധ്യത്തിൽ കാലിത്തൊഴുത്തിൽ വിശുദ്ധപ്രജ ജനിച്ചു... അവനാകുന്നു സാക്ഷാൽ മശിഹാ... ലോകരക്ഷകൻ.


ഈ ലോകരക്ഷന്റെ കൃപയാൽ, അവന്റെ അതെ ആത്മാവിനാൽ, നമ്മെ വീണ്ടും ജനിപ്പിച്ചു ദൈവം തന്നെ ശില്പിയായി പുത്രനാൽ പണികഴിപ്പിച്ച കൃപയുടെ നിത്യരക്ഷാ പെട്ടകത്തിൽ കയറുമാറാക്കിയെങ്കിൽ ആ ജീവനുള്ള, ക്രിസ്തുവാകുന്ന പെട്ടകത്തിനനുരൂപമായ ഓരോ ചെറു പെട്ടകങ്ങളായി നാമും പണിയപ്പെടണം. രക്ഷ സൗജന്യമാണ് അത് ക്രിസ്തുയേശുവിലാണ് നമുക്ക് ലഭിച്ചത്. അപ്പോൾ ക്രിസ്തുവിൽ ജനിച്ച നാം, നമ്മുടെ ആത്മമനുഷ്യൻ ക്രിസ്തു മാതൃകയിൽ അതെ ആത്മാവിൽ പണിയപ്പെടാൻ ഏല്പിച്ചു കൊടുക്കണം. നമ്മെക്കുറിച്ചുള്ള ആശയാലുള്ള വിളിയുടെയും, തിരഞ്ഞെടുപ്പിന്റെയും ഉറപ്പിനും, വിശ്വസ്തതക്കും അനുസൃതമായി, അമ്മയുടെ ഉദരത്തിൽ ഉരുവാകുന്നതിനുമുമ്പേ നമ്മിൽ നിക്ഷേപിച്ച കൃപാവര ശുശ്രുഷകൾക്കനുസൃതമായ് നാം പണിയണം, കാരണം കാലസമ്പൂർണതയിൽ സകലതും ക്രിസ്തുവിൽ, ഈ കൃപയുടെ പെട്ടകത്തിൽ ഒന്നാകുവാൻ ഇത് ആവശ്യവുമാണ്.


നാമെന്ന പെട്ടകം അവന്റെ വരവിൽ പൊങ്ങണമെങ്കിൽ അഥവാ പൊങ്ങി നിത്യതയുടെ സ്വസ്ഥതയിൽ ഉറയ്‌ക്കണമെങ്കിൽ നാമെന്ന ചെറു പെട്ടകം അവനനുരൂപമായി തന്നെ മാറണം. ഇന്ന് നമ്മൾ ശരീരംകൊണ്ട് വേർപ്പെട്ടിരിക്കുന്ന, പെട്ടകത്തിനുള്ളിലെ പെട്ടകങ്ങൾ അഥവാ കപ്പലിലെ ചെറു നൗകകൾ ആണ്. അന്ന് നമ്മൾ ആത്മാവിൽ ഒരിക്കലും അറ്റുപോകാത്ത മുപ്പിരിച്ചരടിൽ കോർത്തിരിക്കുന്ന ക്രിസ്തുവെന്ന ഒറ്റ പെട്ടകമായി മാറും നിത്യരക്ഷയുടെ കൃപാപെട്ടകം എന്ന് വിളിക്കപ്പെടും.


ഇങ്ങനെ ആകണമെങ്കിൽ അക്ഷരീകമായ പെട്ടകത്തിൽനിന്നും, ആലയത്തിൽ നിന്നും സഭയിൽ നിന്നും നമ്മൾതന്നെ കെട്ടഴിച്ചു കെട്ടപ്പെട്ട അവസ്ഥയിൽ നിന്ന്  പുറത്തു വരണം. അനേകർ ശ്വാസം മുട്ടി മുങ്ങി മരിച്ചുകൊണ്ടിരിക്കുന്നു, ഈ കുഞ്ഞു രക്ഷാപെട്ടകങ്ങൾ-കൃപലഭിച്ച ദൈവമക്കൾ, ശുശ്രുഷകർ തുഴഞ്ഞുചെന്നു അവരെ കൈപിടിച്ച് നമ്മളെന്ന ചെറുനൗകയിൽ കയറ്റണം. ക്രിസ്തുവെന്ന നിത്യരക്ഷാ പെട്ടകത്തിൽ കയറ്റി വിടുവിക്കണം. നമ്മൾ ഈ രക്ഷാപ്രവർത്തനം ചെയ്തില്ലെങ്കിൽ  അഥവാ ചലിക്കുന്ന ജീവനുള്ള, കുഞ്ഞു രക്ഷാപെട്ടകങ്ങൾ ആയി മാറിയില്ലെങ്കിൽ, പെട്ടകത്തിനുള്ളിൽ തന്നെ കെട്ടപ്പെട്ടു രൂപാന്തരവും, മാനസാന്തരവും പ്രാപിക്കാതെ തൂങ്ങി ഉറങ്ങി തിന്നും കുടിച്ചും കല്യാണം കഴിച്ചും കഴിപ്പിച്ചും ഇരിക്കുകയാണെങ്കിൽ അയ്യോ കഷ്ടം.. അയ്യോ കഷ്ടം. 


ഗോഫെർ മരംകൊണ്ടും ഖദിരമരം കൊണ്ടും ദൈവത്തിന്റെ കല്പനപ്രകാരം പണിയപ്പെട്ട പെട്ടകത്തിൽ ദൈവ സാനിധ്യം ഉണ്ടായിരുന്നു. കൃപാലഭിച്ച നമ്മൾ പണിയുന്നത് ദൈവേഷ്ട നിവർത്തീകരണത്തിനായി പുത്രനായ ക്രിസ്തു പണിത രക്ഷാപെട്ടകത്തിനു അനുരൂപമായതാണോ അതോ നമ്മുടെ പിതാക്കന്മാർ ശിനാർ ദേശത്തു പണിത ആകാശത്തോളം എത്താൻ ശ്രമിച്ച സ്വയത്തിന്റെ  ബാബേൽഗോപുര സമാനമായതോ? ശോധന ചെയ്യുക. കൃപാവരശുശ്രുഷാ പെട്ടകങ്ങൾ ദൈവേഷ്ടപ്രകാരം അഗാപ്പയിൽ പണിയാൻ പരിശുദ്ധാത്മാവ് വിവേകവും പരിജ്ഞാനവും സകലർക്കും നൽകുമാറാകട്ടെ ആമേൻ.

RELATED STORIES

  • ഭാര‍്യയെ ശ്വാസംമുട്ടിച്ച് കൊന്ന ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു - പ്രതിയായ കുഞ്ഞുമോനെ (40) യാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സെയിൽസ് ഗേളായി ജോലി ചെയ്യുന്ന ദിവ‍്യ (34) യെയാണ് കുഞ്ഞുമോൻ ശ്വാസംമുട്ടിച്ചത് കൊന്നത്. നെഞ്ചുവേദന മൂലം മരിച്ചെന്നായിരുന്നു കുഞ്ഞുമോൻ ആദ‍്യം ബന്ധുക്കളെ അറിയിച്ചിരുന്നത്. എന്നാൽ സംഭവമറിഞ്ഞ് വീട്ടിലെത്തിയ പൊലീസിന് ഇൻക്വസ്റ്റ് നടത്തുന്നതിനിടെ സംശയം തോന്നുകയും കുഞ്ഞുമോനെ ചോദ‍്യം ചെയ്യുകയുമായിരുന്നു. തുടർന്നാണ് കൊലപാതകമാണെന്ന് വ‍്യക്തമായത്. ദിവ‍്യക്ക് മറ്റൊരാളുമായി സൗഹൃദമുണ്ടെന്ന് സംശയം തോന്നിയ കുഞ്ഞുമോൻ ബസിൽ ദിവ‍്യയെ പിന്തുടർന്നു. ജോലി സ്ഥലത്തേക്കുള്ള വഴി മധ‍്യേ ദിവ‍്യ ബസിൽ നിന്നുമിറങ്ങി മറ്റൊരാളോടൊപ്പം ബൈക്കിൽ കയറി പോവുന്നത് കുഞ്ഞുമോൻ കാണുകയും പിന്നീട് ഇതേ ചൊല്ലിയുണ്ടായ തർക്കം കൊലപാതകത്തിലേക്ക് നയിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. കുഞ്ഞുമോനെതിരേ കൊലക്കുറ്റം ചുമത്തി കേസെടുത്തേക്കും. 11 വയസുള്ള മകനുണ്ട് ദമ്പതികൾക്ക്.

    ബസ് ഓടിച്ചു കൊണ്ടിരിക്കെ ഡ്രൈവറുടെ ബോധം പോയി : രക്ഷകനായി കണ്ടക്ടർ : ഒഴിവായത് വലിയ അപകടം - മാത്തറ തലശ്ശേറി റൂട്ടിലോടുന്ന മുൻഷ ബസിലാണ് സംഭവം നടന്നത്. ഡ്രൈവർക്ക് രക്ത സമ്മർദ്ദം കുറഞ്ഞതായാണ് വിവരം. ഇരിട്ടി പുതിയ ബസ് സ്റ്റാന്റിൽ നിന്നു പഴയ സ്റ്റാൻഡിലേക്ക് പോകുന്നതിനിടെയാണ് സംഭവം ഉണ്ടായത്. ബസ് പുറകോട്ട് പോകുന്നത് ശ്രദ്ധയിൽപ്പെട്ട ക്ലീനർ പ്രവീൺ ഉടനെ കണ്ടക്ടറെ അറിയിച്ചു. ഉടനെ തന്നെ ഡ്രൈവറുടെ സീറ്റിലേക്ക് ഓടിയെത്തിയ കണ്ടക്ടർ ബ്രേക്ക് പിടിച്ചത് കൊണ്ട് വൻ

    എല്‍ഡിഎഫും , സംസ്ഥാന സര്‍ക്കാരും , ഉദ്യോഗസ്ഥരും ഒന്നിച്ചു നിന്നാണ് കിറ്റക്‌സിനെ ആക്രമിച്ചതെന്ന് എംഡി സാബു എം ജേക്കബ് - ഞാന്‍ വേണ്ടപ്പെട്ടവരെ വേണ്ട രീതിയില്‍ കണ്ടു കഴിഞ്ഞാല്‍ എനിക്ക് മനസമാധാനം കിട്ടും. അങ്ങനെയൊരു മനസമാധാനം ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇത് രാജീവിന്റെ പണമോ എല്‍ഡിഎഫിന്റെ ഔദാര്യമോ പിണറായിയുടെ പണമോ അല്ല. അധ്വാനിച്ച് ഉണ്ടാക്കിയ സ്വത്താണ്. ഞാനും എന്റെ പിതാവും അധ്വാനിച്ച് ഉണ്ടാക്കിയതാണ് കിറ്റക്‌സ്. അത് എങ്ങനെ നടത്തണം, എവിടെ പോകണമെന്ന് ഞാന്‍ തീരുമാനിക്കും എന്നും സാബു പറഞ്ഞു

    പന്നിക്കെണിയില്‍ നിന്നും വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി - വൈദ്യുതി എടുത്തത് പന്നിയെ വേട്ടയാടുന്നതിനെന്നും പന്നിയെ വേട്ടയാടി ഇറച്ചി വിൽക്കാറുണ്ടെന്നും പ്രതി സമ്മതിച്ചു. ഇയാൾ കർഷകനല്ലെന്ന് പോലിസ് സ്ഥിരീകരിച്ചു. വിനീഷിന്റെ സഹായികളായ രണ്ടു പേരെക്കൂടി ചോദ്യം ചെയ്തു വരികയാണ്. സമീപത്തെ തോട്ടില്‍ മീന്‍പിടിക്കാന്‍ പോയപ്പോഴായിരുന്നു സ്വകാര്യ ഭൂമിയില്‍ പന്നിയെ പിടികൂടാന്‍വെച്ച കെണിയിൽ നിന്ന് അനന്തുവിനും മറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും ഷോക്കേറ്റത്. വല ഉപയോഗിച്ച്

    മോഹൻ ലാലിൻ്റെ അമ്മാവൻ ഗോപിനാഥൻ നായർ അന്തരിച്ചു - 93 വയസ്സായിരുന്നു. മാതാ അമൃതാനന്ദമയി അശ്രമത്തിലെ അന്തേവാസിയായിരുന്നു. ദീർഘകാലം ഹരിപ്പാട് കോപ്റേറ്റീവ് ബാങ്കിൽ മാനേജർ ആയിരുന്നു. പ്രഭാകര സിദ്ധ യോഗിയുടെ ശിഷ്യനായിരിക്കെയാണ് മാതാ അമൃതാനന്ദമയി മഠത്തിൽ എത്തുന്നത്. നടൻ മോഹൻലാലിന് പേരിട്ടത് അമ്മാവനായ ഗോപിനാഥൻ നായർ ആയിരുന്നു. സംസ്ക്കാര ചടങ്ങുകൾ ഞായറാഴ്ച വൈകിട്ട് അമൃതപുരി ആശ്രമത്തിൽ നടക്കും.

    ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ അമ്മയുടെ സഹോദരൻ അറസ്റ്റിൽ - ഒമ്പതാം ക്ലാസുകാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിലാണ് കുട്ടിയുടെ അമ്മാവനായ 42 കാരൻ അറസ്റ്റിലായത്. കുട്ടിക്ക് വയറുവേദനയെ തുടർന്ന് ഇന്നലെ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയപ്പോഴാണ് ഡോക്ടർമാർ കുട്ടി ഗർഭിണിയാണെന്ന വിവരം മനസ്സിലാക്കിയത്. തുടർന്ന് അയിരൂർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഇന്നലെ തന്നെ കുട്ടിയിൽ നിന്ന് മൊഴിയെടുത്ത പൊലീസ്, പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രതി ഭാര്യയുമായി പിണങ്ങി സഹോദരിയോടൊപ്പമാണ് അഞ്ച് മാസമായി താമസിക്കുന്നത്. കുട്ടി സ്കൂളിൽ നിന്നും തിരികെ വീട്ടിലെത്തുന്ന സമയത്ത് വീട്ടിൽ ആരും ഉണ്ടാകാറില്ലായിരുന്നു. ഈ സമയത്താണ് പ്രതി കുട്ടിയെ നിരന്തരം പീഡനത്തിന് ഇരയാക്കിയിരുന്നത്.

    ബിഷപ്പായി കോട്ടയം കാളകെട്ടി സ്വദേശിയായ ജോസ് സെബാസ്റ്റ്യന്‍ തെക്കുംചേരിക്കുന്നേല്‍ നിയമിതനായി - പീഡന കേസില്‍ ആരോപണവിധേയനായ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് ശേഷം ഈ സ്ഥാനത്തെത്തുന്ന മലയാളിയാണ് ജോസ് സെബാസ്റ്റ്യന്‍. കന്യാസ്ത്രീകളുടെ പരാതിയെത്തുടര്‍ന്നാണ് ഫ്രാങ്കോ മുളക്കലിനെതിരെ കുറവിലങ്ങാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുന്നതും അദ്‌ദേഹം അറസ്റ്റിലാവുന്നതും. ഏറെ കോലാഹലം സൃഷ്ടിച്ച ഈ കേസില്‍ കോടതി ബിഷപ്പിനെ കുറ്റവിമുക്തനാക്കുക ആയിരുന്നു. എങ്കിലും സഭാ താത്പര്യം പരിഗണിച്ച് ഫ്രാങ്കോ ബിഷപ്പ് സ്ഥാനം ഒഴിഞ്ഞു. പരാതി നല്‍കിയ മൂന്നു

    പത്തോളം പുരുഷന്മാരെ വിവാഹം കഴിച്ച് തട്ടിപ്പ് നടത്തിയ രേഷ്മ പൊലീസിനോട് പറഞ്ഞതും ഒരു കഥ - വിവാഹത്തിനു മുന്നോടിയായി രേഷ്മ ബ്യൂട്ടിപാർലറിൽ കയറിയ സമയത്ത് നടത്തിയ പരിശോധനയിൽ മുൻപ് വിവാഹം കഴിച്ചതിന്റെ രേഖകൾ അടക്കം കണ്ടെടുത്തു. വിവാഹപ്പരസ്യം നൽകുന്ന ഗ്രൂപ്പിൽ പഞ്ചായത്ത് അംഗം റജിസ്റ്റർ ചെയ്ത ഫോൺ നമ്പറിലേക്ക് മേയ് 29ന് ആണ് ആദ്യം കോൾ വന്നത്. യുവതിയുടെ അമ്മയാണെന്നു പരിചയപ്പെടുത്തിയ സ്ത്രീ രേഷ്മയുടെ ഫോൺ നമ്പർ യുവാവിന് കൈമാറി. തുടർന്ന് ഇവർ പരസ്പരം സംസാരിച്ചു. ഇക്കഴിഞ്ഞ 4ന് കോട്ടയത്ത് മാളിൽ ഇരുവരും പരസ്പരം കണ്ടു. തന്നെ ദത്തെടുത്തതാണെന്നും വിവാഹം നടത്തുന്നതിൽ അമ്മയ്‌ക്കു താൽപര്യമില്ലെന്നും ഉപദ്രവിക്കാറുണ്ടെന്നും രേഷ്മ യുവാവിനെ പറഞ്ഞു വിശ്വസിപ്പിച്ചു. ഇതോടെ വിവാഹം ഇന്നലെ നടത്താമെന്ന് യുവാവ് ഉറപ്പു നൽകി. 5ന് വൈകിട്ട് തിരുവനന്തപുരത്ത് വെമ്പായത്ത് എത്തിയ യുവതിയെ യുവാവ് കൂട്ടിക്കൊണ്ടു പോയി സുഹൃത്തിന്റെ വീട്ടിൽ താമസിപ്പിച്ചു. ഇതിനിടെ യുവതിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നുകയായിരുന്നു. തുടർന്നാണ് ഇന്നലെ രാവിലെ ബാഗ് പരിശോധിച്ചതും പൊലീസിൽ പരാതി നൽകിയതും.

    മൂന്ന് കോടി രൂപ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി മലയാളി യുവതി കോയമ്പത്തൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ പിടിയില്‍ - ബാങ്കോക്കില്‍ നിന്നും സിംഗപ്പൂര്‍ – കോയമ്പത്തൂര്‍ സ്‌കൂട്ട് എയര്‍ലൈന്‍സില്‍ വന്നിറങ്ങിയ നവമി രതീഷ് എന്ന യുവതിയാണ് ശനിയാഴ്ച കസ്റ്റംസിന്‌റെ പിടിയിലായത്. 3.155 കിലോ ഹൈബ്രിഡ് കഞ്ചാവാണ് ഇവരുടെ ബാഗില്‍ കണ്ടെത്തിയത്. ഓസ്ട്രേലിയയില്‍ നിന്നാണ് കഞ്ചാവ് എത്തിച്ചതെന്ന് കരുതുന്നു. രഹസ്യ വിവരത്തെത്തുടര്‍ന്നാണ് എയര്‍ ഇന്റലിജന്‍സ്, കസ്റ്റംസ് ഉദ്യോഗസ്ഥര്‍ യുവതിയെ വിശദമായി പരിശോധിച്ചത്. ആറ് ചിപ്സ് പാക്കറ്റുകളിലായി കഞ്ചാവ് ബാഗില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു

    അടിയന്തരമായി ഹെലികോപ്റ്റർ നടുറോഡിൽ ഇറക്കി - ഹെലികോപ്ടര്‍ അടിയന്തരമായി ഇറക്കേണ്ട സാഹചര്യത്തിലാണ് ഉടൻ തന്നെ റോഡിലിറക്കിയതെന്നാണ് അധികൃതര്‍ പറയുന്നത്. വീതികുറ‍ഞ്ഞ റോഡിൽ ഹെലികോപ്ടര്‍ ഇറങ്ങാനുള്ള സൗകര്യമില്ലായിരുന്നെങ്കിലും യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ഉടൻ ലാന്‍ഡ് ചെയ്യുകയായിരുന്നു. അഞ്ച് യാത്രക്കാരും പൈലറ്റുമാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. ഇവരെല്ലാം സുരക്ഷിതരാണ്. ഉത്തരാഖണ്ഡ് സിവിൽ ഏവിയേഷൻ ഡെവലപ്മെന്‍റ് അതോറിറ്റി സംഭവം ഡിജിസിഎയെ അറിയിച്ചിട്ടുണ്ട്.

    ബക്രീദ് (ബലി പെരുന്നാള്‍) കേരളത്തില്‍ ഇന്ന് ആഘോഷിക്കുന്നു - ഇബ്രാഹിം നബിയും മകന്‍ ഇസ്മായീല്‍ നബിയും നടത്തിയ ത്യാഗത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഈ പെരുന്നാള്‍. സംസ്ഥാനത്തെ വിവിധ ജമാഅത്തുകളുടെ നേതൃത്വത്തില്‍ പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നു. സ്ത്രീകള്‍ക്കായി പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പാളയം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍

    സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം - എറണാകുളം വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ എസ്പി പി എ മുഹമ്മദ് ആരിഫിനെ കേരള പൊലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടര്‍( പൊലീസ് സയന്‍സ്) ആയി നിയമിച്ചു. അക്കാദമി അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്ന കെ സലീമിനെ മസബാര്‍ സ്‌പെഷ്യന്‍ പൊലീസ് കമാന്‍ഡന്റായി നിയമിച്ചു. എറണാകുളം ക്രൈംബ്രാഞ്ച് സെന്‍ട്രല്‍ യൂണിറ്റ്-2 എസ്പി എം ജെ സോജനെ എറണാകുളം വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ എസ്പിയായി നിയമിച്ചു. 14 ഡിവൈഎസ്പിമാര്‍ക്ക് എസ്പിമാരായി( ഐപിഎസ് ഇതര) സ്ഥാനക്കയറ്റം നല്‍കി. നാല് എസ്പിമാരെ( ഐപിഎസ് ഇതര) സ്ഥലംമാറ്റി. കഴിഞ്ഞ മാസവും

    ഒന്നരവയസ്സുകാരിയ്ക്ക് ദാരുണാന്ത്യം - ബന്ധുവിന്റെ ഗൃഹപ്രവേശന ചടങ്ങിനുശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുടുംബം. അച്ഛൻ തള്ളി മാറ്റിയ കാറാണ് ഒന്നരവയസ്സുകാരിയായ മകളുടെ ദേഹത്തേക്ക് മറിഞ്ഞത്. പ്രധാന റോഡിൽനിന്ന് 100 മീറ്റർ താഴെയാണ് വീട്. വീട്ടിലേക്കെത്താൻ 50 മീറ്റർ ശേഷിക്കേ കാർ ഓഫ് ആയി. പിന്നീടുള്ള വഴി ഇറക്കമാണ്. വെള്ളം ഒഴുക്കിവിടാൻ നിർമിച്ച ഓവുചാലിൽ കാറിന്റെ ചക്രം പുതഞ്ഞു. കാർ തള്ളി നീക്കാനായി ഹരിദാസ് കുടുംബത്തെ പുറത്തിറക്കി. കാർ തള്ളി നീക്കവേ മുന്നോട്ട് ഇറക്കത്തിലേക്ക് നീങ്ങി വശത്തെ ഭിത്തിയിൽ ഇടിച്ചു കുട്ടിയുടെ ദേഹത്തേക്ക് മറിയുകയായിരുന്നു.

    ജൂണ്‍ മാസത്തെ റേഷന്‍ വിതരണം ഇന്ന് ഉച്ചയ്ക്കു ശേഷം - ഇന്നലെ രാത്രി എട്ടു മണിയോടെയാണു പൂര്‍ത്തിയായത്. ഇതേത്തുടര്‍ന്ന് ഇ പോസ് യന്ത്രങ്ങള്‍ സജ്ജമാക്കാന്‍ ഉച്ച വരെ സാവകാശം വേണമെന്ന് ഹൈദരാബാദിലെ നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണിതെന്നു മന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. ഈ മാസവും വെള്ള കാര്‍ഡ് ഉടമകള്‍ക്ക് 6 കിലോ അരി റേഷന്‍ വിഹിതമായി കിലോഗ്രാമിന് 10.90 രൂപ നിരക്കില്‍ ലഭിക്കും. നീല കാര്‍ഡിലെ ഓരോ അംഗത്തിനും സാധാരണ വിഹിതമായി 2 കിലോ അരി വീതം കിലോഗ്രാമിന് 4 രൂപ നിരക്കില്‍ നല്‍കും. സ്‌പെഷല്‍ വിഹിതമായി നീല കാര്‍ഡിന് 3 കിലോ അരി കിലോഗ്രാമിന് 10.90 രൂപ നിരക്കില്‍ വിതരണം ചെയ്യും. ബക്രീദ് പ്രമാണിച്ച് റേഷന്‍ കടകള്‍ക്ക് നാളെ

    ഹൃദ്രോഗം മൂലമുള്ള മരണനിരക്ക് കൂടുതലാണെങ്കിലും തടയാൻ കഴിയുന്ന ഒരു രോഗമാണിത് ; അതിനുള്ള വഴികളുണ്ട് ; ഈ കാര്യങ്ങൾ ശ്രദ്ധിക്കുക - ആരോഗ്യകരമായ ശരീരഭാരം നിലനിർത്താൻ ശ്രമിക്കാം. ചെറിയ ശരീരഭാരം കുറയുന്നതുപോലും ശാരീരിക ആയാസം കുറയ്ക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. കൊളസ്ട്രോൾ പരിശോധിക്കാം പതിവായി എച്ച്ഡിഎൽ അഥവാ നല്ല കൊളസ്ട്രോളും എൽഡിഎൽ അഥവാ ചീത്ത കൊളസ്ട്രോളും പരിശോധിക്കാം. ഭക്ഷണത്തിൽ ആവശ്യമായ മാറ്റം കൊണ്ടുവരാം. ഉപ്പ് കുറയ്ക്കാം ഉപ്പ് അധികമായാൽ രക്തസമ്മർദ്ദം ഉയരും. പായ്ക്കറ്റിൽ ലഭ്യമായ ഭക്ഷണങ്ങളുടെ ഉപയോഗം കുറയ്‌ക്കുക.

    ഇന്ന് അവധി പ്രഖ്യാപിച്ചു - ബക്രീദ് പ്രമാണിച്ച് വെള്ളിയും ശനിയും (ജൂൺ 6,7) ഹൈക്കോടതിയ്‌ക്കും അവധിയായിരിക്കും. ഒന്നു മുതൽ 12 വരെയുള്ള ക്‌ളാസുകൾ ഉള്ള എല്ലാ സ്‌കൂളുകൾക്കും ഇന്ന് (ജൂൺ 6)അവധി ആയിരിക്കുമെന്ന് അറിയിക്കുന്നതായും ഐ ടി ഐ കൾക്കും അവധി ആയിരിക്കുമെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ബക്രീദ് പ്രമാണിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിൽ വരുന്ന പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന്(06.06.2025 വെള്ളിയാഴ്ച) അവധി ആയിരിക്കുമെന്ന് മന്ത്രി ആർ ബിന്ദുവും ഫേസ്ബുക്കിലൂടെ അറിയിച്ചു. ബക്രീദ് ദിനമായ ശനിയാഴ്ച നേരത്തെതന്നെ

    പോലീസ് ടെലികമ്മ്യൂണിക്കേഷൻ സംവിധാനം അനലോഗ് സാങ്കേതികവിദ്യയിൽ നിന്ന് ഡിജിറ്റൽ സംവിധാനത്തിലേക്ക് - തിരുവനന്തപുരം നഗരത്തിലെ ക്രമസമാധാനവും ഗതാഗത നിയന്ത്രണവും, എറണാകുളം നഗരത്തിലെ ക്രമസമാധാന വിഭാഗം എന്നിവയിൽ ഡിജിറ്റൽ മൊബൈൽ റേഡിയോ (ഡിഎംആർ) ടയർ-2 അടിസ്ഥാനത്തിലുള്ള ട്രങ്ക്ഡ് വയർലെസ് കമ്മ്യൂണിക്കേഷൻ സംവിധാനം നടപ്പാക്കും. ഈ പദ്ധതിക്കായി 9.7 കോടി രൂപയുടെ ചെലവ് കണക്കാക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് കളക്ടറേറ്റ്, ടെക്‌നോപാർക്ക്-തേജസ്വിനി, മുട്ടക്കാട്, പോലീസ് ആസ്ഥാനം, വികാസ് ഭവൻ, കന്റോൺമെന്റ് പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ പുതിയ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിക്കും. ഡിഎംആർ ടയർ-2 സാങ്കേതികവിദ്യ ഉപയോഗിച്ച്, ശബ്ദ സന്ദേശങ്ങൾ മാത്രമല്ല, ഫോട്ടോകൾ ഉൾപ്പെടെ ഡാറ്റയും സുരക്ഷിതമായി കൈമാറാൻ കഴിയും. ഇത് മൊബൈൽ ഫോണുകൾ പോലെയുള്ള പ്രവർത്തനക്ഷമതയും നൽകുന്നു. കൂടാതെ, ഒരേ നെറ്റ്‌വർക്കിൽ പല ഉപയോക്തൃ ഗ്രൂപ്പുകൾ സൃഷ്ടിച്ച് പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാനും ഈ സംവിധാനം സഹായിക്കും. ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ കൂടുതൽ ടവറുകൾ ആവശ്യപ്പെടുന്നുവെങ്കിലും, അതിന്റെ സുരക്ഷിതത്വവും കാര്യക്ഷമതയും അനലോഗ് സംവിധാനത്തെ അപേക്ഷിച്ച് ഉയർന്നതാണ്. അനലോഗ് കമ്മ്യൂണിക്കേഷൻ സംവിധാനത്തിൽ, പോലീസ് ട്രാഫിക് ഫ്രീക്വൻസിയിൽ അനധികൃതമായി പ്രവേശനം നേടാൻ outsiders-ന് കഴിയുന്ന പ്രശ്നമുണ്ട്. ചൈനീസ് എഫ്‌എം റേഡിയോ പോലുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് പോലീസിന്റെ ആശയവിനിമയം തടസ്സപ്പെടുത്താനും പുറത്തുള്ളവർക്ക് കഴിയും. ഇതിനാൽ, കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങളോടും അനലോഗ് സംവിധാനങ്ങൾ ഒഴിവാക്കി ഡിജിറ്റൽ സംവിധാനങ്ങളിലേക്ക് മാറാൻ നിർദ്ദേശിച്ചിട്ടുണ്ട്. പുതിയ ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റം, പോലീസിന്റെ ആശയവിനിമയ സംവിധാനത്തെ കൂടുതൽ സുരക്ഷിതവും കാര്യക്ഷമവുമാക്കും. ഇത് പോലീസിന്റെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുകയും, പൊതുജന സുരക്ഷ ഉറപ്പാക്കുകയും ചെയ്യും. പുതിയ സാങ്കേതികവിദ്യയുടെ പ്രയോജനങ്ങൾ പ്രയോജനപ്പെടുത്താൻ പോലീസിന് ഇത് വലിയൊരു മുന്നേറ്റമായിരിക്കും.