കേന്ദ്ര വന്യജീവി സംരക്ഷണ നിയമ ഭേദഗതി ; കേരള കോൺഗ്രസ് എം ജില്ലാ മലയോര ജാഥ തുടങ്ങി

പത്തനംതിട്ട / മല്ലപ്പള്ളി :
1972 ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം അടിയന്തരമായി ഭേദഗതി ചെയ്തില്ലെങ്കിൽ ജീവിക്കുവാനുള്ള മലയോര ജനതയുടെ അവകാശ സംരക്ഷണത്തിനായുള്ള കർഷക പ്രക്ഷോഭം കേരളത്തിലെ എല്ലാ മലയോര ഗ്രാമങ്ങളിലും ആരംഭിക്കുമെന്ന് കേരള കോൺഗ്രസ് എം .വൈസ് ചെയർമാൻ തോമസ് ചാഴികാടൻ.

വനാതിർത്തി പങ്കിടുന്ന ജനവാസ മേഖലകളിൽ അതി രൂക്ഷമായ വന്യജീവി ആക്രമണങ്ങൾ മൂലം ജനജീവിതം അസാധ്യമായിരിക്കുകയാണ്.
ഈ ആവശ്യം ഉന്നയിച്ച് ഈ മാസം 27 ന് കേരള കോൺഗ്രസ് എം എംഎൽഎമാരും പാർട്ടി സ്റ്റീയറിങ് കമ്മിറ്റി അംഗങ്ങളും ഡൽഹിയിൽ ധർണ്ണ നടത്തുകയാണ്.

ജനങ്ങളുടെ സുരക്ഷയ്ക്കായി വന്യമൃഗ ആക്രമണ സാഹചര്യങ്ങളിൽ ദുരന്തനിവാരണ നിയമം പ്രയോഗിക്കാൻ സംസ്ഥാന സർക്കാരും തയ്യാറാകണം.ദുരന്തനിവാരണ നിയമമനുസരിച്ച് ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകുവാനും സാഹചര്യത്തിനനുസരിച്ച് പ്രവർത്തിക്കാൻ പോലീസിനും റവന്യൂ വകുപ്പിനും സാധിക്കുകയും ചെയ്യണം.

നിലവിൽ സ്വത്തിനും ജീവനും സംരക്ഷണമില്ലാത്ത ജനസമൂഹമായിട്ടാണ് മലയോര കർഷകർ ജീവിക്കുന്നത്.സ്വന്തം കൃഷിഭൂമിയിൽ നിന്നും ആദായമെടുക്കുന്നതിനോ കൈവശഭൂമിയിൽ കൃഷി ചെയ്യുന്നതിനോ കർഷകർക്ക് സാധിക്കാത്ത ഭയാനകമായ അവസ്ഥയാണ് മലയോര മേഖലകളിൽ നിലനിൽക്കുന്നത്.ഏതു നിമിഷവും ഒരു വന്യമൃഗം ആക്രമിച്ചു കൊലപ്പെടുത്തുമെന്ന ഭീതിയിലാണ് മലയോര ഗ്രാമങ്ങളിലെ ഓരോരുത്തരും ഭീതിയോടെ ജീവിക്കുന്നത്.കേരളത്തിലെ വനങ്ങൾക്ക് താങ്ങാനാവാത്ത വിധം കാടുകളിൽ വന്യമൃഗങ്ങൾ പെറ്റു പെരുകിയിരിക്കുന്നു.പരിഷ്കൃത രാജ്യങ്ങൾ ഇത്തരം സാഹചര്യങ്ങൾ വരുമ്പോൾ സ്വീകരിക്കുന്ന യാതൊരു നടപടിയും ഇന്ത്യയിൽ കൈക്കൊള്ളാൻ ഇവിടെ നിലനിൽക്കുന്ന വന്യജീവി സംരക്ഷണ നിയമം മൂലം കഴിയുന്നില്ല.മനുഷ്യരുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകാനെടുക്കുന്ന പ്രവർത്തനത്തിലോ മനുഷ്യരുടെ സ്വയ രക്ഷയ്ക്കുള്ള ശ്രമത്തിനിടയിലോ ഒരു വന്യമൃഗത്തിന് പരിക്കേറ്റാൽ ജാമ്യമില്ലാത്ത വകുപ്പ് ചുമത്തപ്പെട്ട് മനുഷ്യരെ ജയിലിലടക്കുന്ന വിചിത്ര സ്ഥിതിയാണ് നിലനിൽക്കുന്നത്.

വനത്തിനുള്ളിൽ വന്യമൃഗത്തിന് ലഭിക്കുന്ന എല്ലാ സംരക്ഷണവും ജനവാസ മേഖലകളിലും നൽകാൻ ഭരണകൂട സംവിധാനങ്ങൾ നിർബന്ധിതരാകുന്നു.
ഇക്കാരണത്താൽ മനുഷ്യർക്ക് സുരക്ഷ നൽകുന്നതിനോ അവരുടെ സ്വത്തുവകകൾ സംരക്ഷിക്കുന്നതിനോ സർക്കാർ സംവിധാനങ്ങൾക്ക് കഴിയുന്നില്ല.വന്യമൃഗത്തിന് മാത്രം എവിടെയും സംരക്ഷണം നൽകാനാണ് വനപാലകർ ശ്രമിക്കുന്നത്.മനുഷ്യരെ അവർ പരിഗണിക്കുന്നതേയില്ല.

1972ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമം കാലോചിതമായി പരിഷ്കരിച്ചേ മതിയാകൂ.ഇതിനായി കേന്ദ്രസർക്കാരും സമ്മർദ്ദം ചെലുത്തുന്നതിന് കക്ഷിരാഷ്ട്രീയത്തിന് അതീതമായി രാഷ്ട്രീയപാർട്ടികൾ ഒരുമിച്ച് കൈകോർക്കണം.നിലവിൽ കേരളത്തിലെ മലയോര കർഷകരുടെ മരണവാറണ്ടായിട്ടാണ് ഈ നിയമം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നതെന്നും തോമസ് ചാഴികാടൻ പറഞ്ഞു.

1972ലെ വന്യജീവി സംരക്ഷണ നിയമം ഭേദഗതി ആവശ്യപ്പെട്ട് കേരള കോൺഗ്രസ് എം പാർട്ടി ചെയർമാൻ ജോസ് കെ മാണിയുടെ നേതൃത്വത്തിൽ മാർച്ച് 27 ഡൽഹിയിൽ നടത്തുന്ന ധർമയുടെ ഉദ്ദേശലക്ഷ്യങ്ങൾ വിശദീകരിച്ച് കേരള കോൺഗ്രസ് എം ജില്ലാ കമ്മിറ്റി മൂന്നു ദിവസങ്ങളിലായി പത്തനംതിട്ട ജില്ലയിൽ സംഘടിപ്പിച്ചിരിക്കുന്ന ജനകീയ യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജാഥാ ക്യാപ്റ്റൻ പാർട്ടി ജില്ലാ പ്രസിഡണ്ട് സജി അലക്സിന്,തോമസ് ചാഴികാടൻ പതാക കൈമാറി.സാംകുളപ്പള്ളി അധ്യക്ഷത വഹിച്ചു.ഉന്നതാധികാര സമിതി അംഗം റ്റി. ഒ ഏബ്രഹാം തോട്ടത്തിൽ, ചെറിയാൻ പോളച്ചിറക്കൽ, സംഘടനാ കാര്യ ജില്ലാ ജനറൽ സെക്രട്ടറി ഏബ്രഹാം വാഴയിൽ, അഡ്വ മനോജ് മാത്യു,ജോർജ്ജ് ഏബ്രഹാം, ക്യാപ്റ്റൻ സി വി വർഗ്ഗീസ്, കുര്യൻ മടക്കൽ, ബിനു വർഗ്ഗീസ്, പ്രൊഫ ജേക്കബ് ജോർജ്ജ്, പ്രൊഫ ജേക്കബ് എം ഏബ്രഹാം, രാജൻ എം ഈപ്പൻ,സോമൻ താമരച്ചാലിൽ, പി.കെ ജേക്കബ്,ഷെറി തോമസ്, ജേക്കബ് മാമ്മൻ വട്ടശ്ശേരിൽ, സോമൻ താമരച്ചാലിൽ, രാജീവ് വഞ്ചിപ്പാലം,ബഹനാൻ ജോസഫ്, ജോയി ആറ്റു മാലിൽ, മായാ അനിൽകുമാർ, എം.സി ജയകുമാർ, ഏബ്രഹാം തോമസ്, റിമി ലിറ്റി, ജോൺ വി തോമസ്, റിന്റോ തോപ്പിൽ, ബോസ് തെക്കേടം, ജോസഫ് ഇമ്മാനുവേൽ, ദീപാ ബന്നി, റ്റോജു കെ.ജറോം, പോൾ മാത്യു,ലിറ്റി കൈപ്പള്ളിൽ, തോമസ് ചാണ്ട പിള്ള, കോശി ഏബ്രഹാം,തുടങ്ങിയവർ പ്രസംഗിച്ചു.

RELATED STORIES

  • എൽസി രാജന്റെ ഭൗതിക ശരീരം 14 നവംബർ വെള്ളിയാഴ്ച സംസ്ക്കരിക്കും - എൽസി രാജന്റെ ഭൗതിക ശരീരം 14 നവംബർ വെള്ളിയാഴ്ച രാവിലെ 9 മണിക്ക് കങ്ങഴ മുണ്ടത്താനത്തുള്ള ഭവനത്തിൽ കൊണ്ടു വരുന്നതും തുടർന്നു ഐ പി സി ബെഥേൽ മണിമല സഭയുടെ ചാരുവേലിൽ ഉള്ള സെമിത്തേരിയിൽ 3 മണിക്ക് സംസ്കരിക്കുന്നതുമായിയിരിക്കും. മക്കൾ റീനു, റീജു (ഇരുവരും UK), മരുമക്കൾ സ്റ്റീഫൻ, നിസ്സി. കൊച്ചുമക്കൾ ഏബെൻ, ഇവ, ഹദസ്സെ. പരേത കോട്ടയം തെള്ളകം വലിയ കാഞ്ഞിരത്തുങ്കൽ കുടുംബാംഗമാണ്, വി എം കുരുവിള ഏക സഹോദരനാണ്.

    മൈലാഞ്ചിയുടെ ഗുണങ്ങൾ ഗവേഷകർ കണ്ടെത്തി : കരളിന് ബെസ്റ്റ് ... - ചായമായി പ്രകൃതിദത്ത മൈലാഞ്ചിയെ കാണുന്നത്. ഇപ്പോഴിതാ ഇതിനു ആരോഗ്യത്തിലും ഒരു പിടിയുണ്ട് എന്നാണ് പറയപ്പെടുന്നത്. ലിവർ ഫൈബ്രോസിസിനെ മാറ്റാൻ ഇതിനു കഴിവുണ്ട്. ജപ്പാനിലെ ഒസാക്ക മെട്രോപൊളിറ്റൻ സർവകലാശാലയിലെ ഗവേഷകർ മൈലാഞ്ചിയിൽ നിന്ന് വേർതിരിച്ചെടുക്കുന്ന സംയുക്തങ്ങൾ (ലോസോണിയ ഇനെർമിസ്) കരളിൽ ടിഷ്യു അടിഞ്ഞുകൂടുന്നത് മൂലമുണ്ടാകുന്ന അപകടകരമായ അവസ്ഥയായ ലിവർ ഫൈബ്രോസിസ് ചികിത്സിക്കാൻ സഹായിക്കുമെന്ന് കണ്ടെത്തി. കരളിന് വിട്ടുമാറാത്ത കേടുപാടുകൾ സംഭവിക്കുമ്പോൾ സജീവമാകുന്ന ഹെപ്പാറ്റിക് സ്റ്റെല്ലേറ്റ് സെല്ലുകളെ (HSCs) സഹായിക്കുന്ന ഒരു കെമിക്കൽ സ്‌ക്രീനിങ് സിസ്റ്റം ഗവേഷകർ വികസിപ്പിച്ചു. ഈ കോശങ്ങൾ അമിതമായി കൊളാജൻ ഉത്പാദിപ്പിച്ച് ഫൈബ്രോസിസിന് കാരണമാകുന്നതിനെ ലോസോൺ സംയുക്തം തടയുന്നു. കരളിനുണ്ടാകുന്ന ദീർഘകാല പരിക്ക് അല്ലെങ്കിൽ വീക്കം മൂലമാണ് ലിവർ ഫൈബ്രോസിസ് ഉണ്ടാകുന്നത്. അമിതമായ മദ്യപാനം, ഫാറ്റി ലിവർ രോഗം, അല്ലെങ്കിൽ ഹെപ്പറ്റൈറ്റിസ് പോലുള്ള വൈറൽ അണുബാധകൾ എന്നിവ കാരണം കരൾ തകരാറിലാകുമ്പോൾ, അത് സ്വയം സുഖപ്പെടുത്താൻ ശ്രമിക്കുന്നു. എന്നിരുന്നാലും, ആവർത്തിച്ചുള്ള ഈ രോഗശാന്തി പ്രക്രിയ പലപ്പോഴും നാരുകളുള്ള വടു ടിഷ്യുവിന്റെ ഉത്പാദനത്തിലേക്ക് നയിക്കുന്നു, ഇത് ക്രമേണ ആരോഗ്യകരമായ കരൾ കോശങ്ങളെ മാറ്റിസ്ഥാപിക്കുന്നു. കാലക്രമേണ, ഈ വടുക്കൾ കരളിന്റെ ശരിയായി പ്രവർത്തിക്കാനുള്ള കഴിവ് കുറയ്ക്കുന്നു. ചികിത്സിച്ചില്ലെങ്കിൽ ഫൈബ്രോസിസ് സിറോസിസ്, കരൾ പരാജയം അല്ലെങ്കിൽ കരൾ കാൻസർ എന്നിവയിലേക്ക് പുരോഗമിക്കാം. ലോകജനസംഖ്യയുടെ 3–4 ശതമാനം പേർക്ക് വിപുലമായ കരൾ ഫൈബ്രോസിസ് ഉണ്ടെന്ന് വിദഗ്ദ്ധർ കണക്കാക്കുന്നു.

    സ്ത്രീയും അവരുടെ ലെസ്ബിയൻ പങ്കാളിയും അറസ്റ്റിൽ - എന്നാൽ അതിനു ശേഷം ഭാര്യയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഭർത്താവ് ഫോണിൽ നടത്തിയ പരിശോധനയിൽ ആണ് കുട്ടിയുടെ അമ്മയും മറ്റൊരു സ്ത്രീയും തമ്മിലുള്ള ബന്ധത്തിന്റെ സന്ദേശങ്ങളും ഫോട്ടോകളും വീഡിയോകളും കണ്ടെത്തിയത്. ഇതേത്തുടർന്ന്, ഈ ആഴ്ച ആദ്യം ഉദ്യോഗസ്ഥർ പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം പുറത്തെടുത്തു. കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.

    പാസ്റ്റർ രാജൻ എബ്രഹാമിൻ്റെ ഭാര്യ നിര്യാതയായി - യു.എ.ഇ യിലെ ഇന്ത്യൻ പെന്തെക്കോസ്തു സഭകളുടെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ രാജൻ എബ്രഹാമിൻ്റെ ഭാര്യ നിര്യാതയായി. ചില ദിവസങ്ങളായി ശാരീരിക അസ്വസ്ഥതയെ തുടർന്ന് വിശ്രമിക്കുകയായിരുന്നു. കൂടുതൽ വിവരങ്ങൾ പിന്നാലെ. ദുഃഖത്തിലായിരിക്കുന്ന കുടുംബംഗങ്ങളെ ദൈവം ആശ്വസിപ്പിക്കുവാനായി ദൈവത്തോട് പ്രാർത്ഥിക്കുന്നു. ലാൻഡ് വേ ന്യൂസിൻ്റെ അനുശോചനങ്ങളും

    നെടിയകാലായിൽ പാസ്റ്റർ തോമസ് ദാനിയേൽ (കുഞ്ഞുമോൻ) 70 അമേരിക്കയിൽ നിര്യാതനായി - കുഞ്ഞുമോൻ) 70 അമേരിക്കയിൽ നിര്യാതനായി. കഴിഞ്ഞ മുപ്പതോളം വർഷം ചെന്നെയിൽ താമസിച്ച് കർത്തൃ വേലയിൽ ആയിരുന്നു. 2018 മുതൽ അമേരിക്കയിൽ താമസിക്കുകയായിരുന്നു. ശുശ്രൂഷ പിന്നീട് . ഭാര്യ: ഏലിയാമ്മ തോമസ്, മക്കൾ ലിൻസി, ഫിന്നി , മരുമകൻ: ഫ്രാങ്കിളിൻ , കൊച്ചുമക്കൾ : ഏഥൻ, യെഹെസ്കേൽ, റോസ്. ദുഃഖത്തിലായിരിക്കുന്ന കുടുംബംഗങ്ങൾക്ക് ലാൻഡ് വേ

    ഡോ. ജോജോ വി. ജോസഫ് തുറന്ന് പ്രതികരിച്ചു - മുകളിൽ പറയപ്പെട്ട ആരോപണങ്ങൾ തള്ളി ഡോ ജോജോ വി ജോസഫ് രം​ഗത്തെത്തി. എൻഎബിഎച്ച് (NABH) അക്രഡിറ്റേഷനുള്ള ലബോറട്ടറീസില്‍ നിന്നും ലഭിച്ച ബയോപ്സി റിപ്പോര്‍ട്ട് അനുസരിച്ചാണ് സര്‍ജറി നടത്തിയതെന്നും ലാബിലെ കണ്ടെത്തൽ തെറ്റെങ്കിൽ പാതോളജിസ്റ്റിന് എതിരെയാണ് കേസെടുക്കേണ്ടതെന്നും ഡോ ജോജോ പ്രതികരിച്ചു.

    റോസി ജിബിന് പബ്ലിക് ഹെൽത്ത് എന്ന വിഷയത്തിൽ ഡോക്ട്രേറ്റ് ലഭിച്ചു - ളം: റോസി ജിബിന് പബ്ലിക് ഹെൽത്ത് എന്ന വിഷയത്തിൽ മൈസൂർ ജെഎസ്എസ് അക്കാഡമി ഓഫ് ഹയർ എഡ്യൂക്കേഷൻ & റിസേർച്ചിൽ നിന്നും പിഎച്ച്ഡി കരസ്ഥമാക്കി.തടത്തിൽ പുത്തൻ വീട്ടിൽ ജിബിൻ സാമൂവേലിന്റെ ഭാര്യയും ഐപിസി

    സംസ്ഥാനത്ത് യു.ഡി.എസ്.എഫ് സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് - കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഒപ്പുവെച്ചതിനെതിരെ സംസ്ഥാനത്ത് യു.ഡി.എസ്.എഫ് സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് ആചരിക്കുന്നു

    ആന്ധ്രാപ്രദേശില്‍ കനത്ത നാശം വിതച്ച് മൊന്‍ താ ചുഴലിക്കാറ്റ് തീരം തൊട്ടു - കാക്കിനടയില്‍ കടല്‍ക്ഷോഭം രൂക്ഷമാണ്. വീടുകളില്‍ വെള്ളം കയറുകയും റോഡുകള്‍ തകരുകയും ചെയ്തിട്ടുണ്ട്. തീരദേശ ജില്ലകളിലെ 65 ഗ്രാമങ്ങളില്‍ നിന്നായി 10,000ത്തിലധികം പേരെയാണ് ക്യാംപുകളിലേക്കു മാറ്റി പാര്‍പ്പിച്ചത്. അതിനിടെ രാജമുണ്ട്രി വിമാനത്താവളത്തില്‍ നിന്നുള്ള 8 വിമാനങ്ങള്‍ റദ്ദാക്കി. തിരുപ്പതി, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്.

    മോൻതാ ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴ തുടരുന്നു - കേരള തീരപ്രദേശങ്ങളിൽ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. കടലിൽ പ്രക്ഷുബ്ധാവസ്ഥ നിലനിൽക്കുന്നതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നത് ഒഴിവാക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. തീരപ്രദേശങ്ങളിലെ ജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അനാവശ്യമായ യാത്രകൾ ഒഴിവാക്കണമെന്നും നിർദേശം നൽകി.

    സംശയരോഗം മൂലം ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നത് വിവാഹമോചനത്തിന് മതിയായ കാരണമെന്ന് കേരള ഹൈക്കോടതി - ഇത് വിവാഹ ജീവിതത്തെ നരകതുല്യമാക്കുന്നുവെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് എം ബി സ്‌നേഹലത എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. ആരോപണങ്ങള്‍ അതിശയോക്തിപരമാണെന്നും യുവതിയുടെ മാതാപിതാക്കളുടെ പ്രേരണയാണ് പിന്നിലുള്ളതെന്നുമുള്ള ഭര്‍ത്താവിന്റെ വാദം കോടതി തള്ളി.

    ഗാന്ധി ദർശൻ വേദി ജില്ലാ സമ്മേളനം 30 വ്യാഴാഴ്ച പത്തനംതിട്ടയിൽ - ഗാന്ധി ദർശൻ വേദി സംസ്ഥാന ഗവേണിംഗ് ബോഡി മെമ്പർ ഡോ: ഡി.ഗോപീമോഹൻ,സംസ്ഥാന സെക്രട്ടറി ബിനു എസ്.ചക്കാലയിൽ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം രജനി പ്രദീപ്,സംസ്ഥാന സമിതി അംഗം ഏബൽ മാത്യു, കസ്തൂർബ്ബ ദർശൻ വേദി സംസ്ഥാന സമിതി അംഗം എലിസബത്ത് അബു, മുൻ കൺവീനർ സജീ ദേവി, നിയോജക മണ്ഡലം ചെയർമാൻമാരായ എം. ആർ.ജയപ്രസാദ്, പി.ടി.രാജു ,എം.ടി.ശാമുവേൽ,വർഗീസ് പൂവൻപാറ, കലാധരൻ പിള്ള, കസ്തൂർബ്ബ ഗാന്ധി ദർശൻ വേദി ജില്ലാ ചെയർപേഴ്സൺ ലീലാ രാജൻ,കെ. പി.ജി.ഡി.ജില്ലാ വൈസ് ചെയർമാൻമാരായ അബ്ദുൾ കലാം ആസാദ്,അഡ്വ.ഷൈനി ജോർജ്ജ്,സെക്രട്ടറി ജോസ് പനച്ചയ്ക്കൽ,അഡ്വ.അനൂപ് മോഹൻ,ട്രഷറർ സോമൻ ജോർജ്ജ്,കസ്തൂർബ്ബ ദർശൻ വേദി ജില്ലാ ജനറൽ കൺവീനർ അഡ്വ.ഷെ

    അമേരിക്കയില്‍ നിന്ന് 50 ഇന്ത്യക്കാരെ കൂടി നാടുകടത്തി - ഇവർ ഹരിയാനയിലെ കർണാല്‍, അംബാല, കുരുക്ഷേത്ര, യമുനാനഗർ, പാനിപ്പത്ത്, കൈത്തല്‍, ജിന്ദ് തുടങ്ങിയ ജില്ലകളില്‍ നിന്നുള്ളവരാണ്. നിയമനടപടികള്‍ പൂർത്തിയാക്കിയ ശേഷം എല്ലാവരെയും വീടുകളിലേക്ക് തിരിച്ചയച്ചതായി അധികൃതർ അറിയിച്ചു. ഇതിനുമുമ്ബും പഞ്ചാബ്, ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ യുഎസ് നാടുകടത്തിയിരുന്നു. ഡോണള്‍ഡ് ട്രംപ് അധികാരമേറ്റതോടെ കുടിയേറ്റ നിയമങ്ങള്‍ കടുപ്പിച്ച യുഎസ്, അനധികൃതമായി താമസിക്കുന്ന വിദേശികള്‍ക്കെതിരെ

    ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ‘മോൻതാ’ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച് തീവ്രചുഴലിക്കാറ്റായി മാറുകയാണ് - നിലവിൽ വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഈ ചുഴലിക്കാറ്റ് ചൊവ്വാഴ്ച വൈകുന്നേരത്തോടെ ആന്ധ്രാപ്രദേശിലെ കാക്കിനാടക്ക് സമീപം കരയിൽ കടക്കും എന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കരയിൽ കടക്കുന്ന സമയത്ത് മണിക്കൂറിൽ 90 മുതൽ 100 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കാനാണ് സാധ്യത. കനത്ത കാറ്റിനോടൊപ്പം അതിതീവ്രമായ മഴയും ഉണ്ടാകുമെന്നതിനാൽ ആന്ധ്ര, ഒഡിഷ, തമിഴ്നാട് തീരപ്രദേശങ്ങളിൽ അതീവ ജാഗ്രത നിർദേശിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകരുതെന്നും കടൽപ്രദേശങ്ങൾ ഒഴിവാക്കണമെന്നും നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

    സർക്കാർ നടത്തുന്ന അസാധാരണ നീക്കത്തിന് പിന്നിലുള്ള വികാരം എന്തെന്ന് കെ കെ രമ എംഎല്‍എ - പുറത്ത് വിട്ടാല്‍ സുരക്ഷാപ്രശ്‌നമുണ്ടാകുമോ എന്ന് തീരുമാനിക്കേണ്ടത് ജയിൽ സൂപ്രണ്ടുമാരല്ല, പോലീസ് മേധാവികളാണ്. അങ്ങനെയിരിക്കേ ഇങ്ങനെയൊരു കത്തെന്ന് പറയുന്നത് അസാധാരണവും വളരെയധികം നിഗൂഢതയുള്ളതുമാണ്. എനിക്കിതില്‍ വലിയ അത്ഭുതവും തോന്നുന്നില്ല. കാരണം പലപ്രാവശ്യം ഇത്തരം നടപടികള്‍ നമ്മള്‍ കണ്ടുകഴിഞ്ഞു. ടികെ രജീഷ് എന്ന് പറയുന്ന ഈ കേസിലെ പ്രതിക്ക് നാല്‍പ്പത്തി അഞ്ച് ദിവസമാണ് സുഖ ചികിത്സയ്‌ക്ക് വേണ്ടി, ചികിത്സ അവധിക്ക് കൊടുത്തിരിക്കുന്നത്. ചികിത്സയിലാണിപ്പോഴുള്ളത്. പലരെയും മറികടന്നുകൊണ്ട് ടിപി കേസിലെ പ്രതികള്‍ക്കാണ് ഇപ്പോള്‍ അതിനുള്ള അവസരം ഉണ്ടായിരിക്കുന്നത്. വളരെ കൃത്യമായിട്ട് പരോള് കിട്ടും, സുഖ ചികിത്സ കിട്ടും, കള്ള് കിട്ടും, ഭക്ഷണം കിട്ടും. ഒരു പ്രശ്‌നവുമില്ലെന്നും കെ. കെ രമ പറഞ്ഞു.

    ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്കായി അസാധാരണ നീക്കവുമായി സംസ്ഥാന സർക്കാർ - പ്രതികൾ നിലവിൽ കഴിയുന്ന സെൻട്രൽ ജയിൽ സൂപ്രണ്ടുമാർക്ക് മാത്രം കത്തയയ്‌ക്കാതെ മുഴുവൻ സെൻട്രൽ ജയിൽ സൂപ്രണ്ടുമാർക്കും കത്തയച്ചത് എന്തിനെന്നും വ്യക്തമല്ല. കേസിലെ പ്രതിയായ കൊടി സുനി തവനൂർ സെൻട്രൽ ജയിലിലും മറ്റുള്ളവർ കണ്ണൂർ, തൃശൂർ സെൻട്രൽ ജയിലുകളിലാണ്. കത്തില്‍ പരോള്‍ എന്നോ വിട്ടയയ്‌ക്കല്‍ എന്നോ വ്യക്തമാക്കാതെ ‘വിടുതല്‍’ എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നതെന്നത് നിര്‍ണ്ണായകമാണ്. ഇത് നല്‍കുന്നത്

    The Unpopular Cult Persecution - Following Jesus has never been popular. It wasn’t in the first century, and it isn’t today. To the world, genuine Christians often seem like members of an “unpopular cult” — a group that refuses to fit in with the trends and values of society. But don’t be discouraged. Being unpopular in the

    കെ ആർ നാരായണൻ്റെ സ്മരണയിൽ രാഷ്ട്രപതിയുടെ കേരള സന്ദർശനം - പാലാ സെൻ്റ് തോമസ് കോളജിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷ ചടങ്ങിലും കെ ആർ നാരായണനെ ദ്രൗപദി മുർമു അനുസ്മരിച്ചു. കെ ആർ നാരായണൻ കോട്ടയത്തിൻ്റെ പുത്രനാണെന്ന് പറഞ്ഞ രാഷ്ട്രപതി കെ ആർ നാരായണൻ്റെ ഓർമ്മകൾക്കു മുമ്പിൽ പ്രണാമം അർപ്പിച്ചു. കെ ആർ നാരായണൻ്റെ ജീവിതയാത്ര നമ്മളെ പ്രചോദിപ്പിക്കുമെന്നും

    മാധ്യമത്തില്‍ പോസ്റ്റിട്ടതിന് നടപടി നേരിട്ട സിപിഎം നേതാവ് പി ജെ ജോണ്‍സണ്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു - കോട്ടയം മെഡിക്കല്‍ കോളജ് കെട്ടിടം ഇടിഞ്ഞു വീണതുമായി ബന്ധപ്പെട്ട് ജോണ്‍സണ്‍ വീണാ ജോര്‍ജിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനം ഉന്നയിച്ച് പോസ്റ്റ് ഇട്ടിരുന്നു. മന്ത്രി പോയിട്ട് എം എല്‍ എ ആയിപ്പോലും ഇരിക്കാന്‍ വീണാജോര്‍ജിന് അര്‍ഹതയില്ല. കൂടുതല്‍ പറയിപ്പിക്കരുതെന്നുമായിരുന്നു വിമര്‍ശനം. തുടര്‍ന്ന് ജോണ്‍സണെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ

    അയ്യന്റെ മുതല്‍ കട്ടവര്‍ക്ക് ഇനി കഷ്ടകാലം - ശബരിമല സ്വര്‍ണക്കവര്‍ച്ച സംഭവത്തില്‍ ഗുരുതര വീഴ്ചകളാണ് 2019-ല്‍ സന്നിധാനം അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരിക്കെതിരേ ദേവസ്വം വിജിലന്‍സ് കണ്ടെത്തിയത്. 1998-ല്‍ വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞ പാളികളാണ് സന്നിധാനത്തെ ദ്വാരപാലക ശില്‍പ്പങ്ങളിലും കട്ടിളപ്പടിയിലും തെക്ക്, വടക്ക് മൂലകളിലെ തൂണുകളിലും ഉള്ളതെന്ന് മുരാരി ബാബുവിന്