ശ്രീ. വെള്ളാപ്പള്ളി നടേശൻ്റെ പ്രസ്താവനക്കെതിരെ ഡോ. സന്തോഷ് പന്തളത്തിൻ്റെ  പ്രതികരണം

കാള പെറ്റുവെന്ന് കേട്ടാലുടനെ   കയറെടുക്കുന്ന ചിലരുടെ കൂട്ടത്തിലായിപ്പോയി  വെള്ളാപ്പള്ളി സാറുമെന്ന് തോന്നിപ്പോകുന്നു.  ഏകദേശം 84 വയസു പ്രായത്തെ  ബഹുമാനിച്ചുകൊണ്ടു തന്നെ ഞാൻ ഈ കുറിപ്പ് എഴുതുന്നു. കഴിഞ്ഞ ദിവസത്തെ പരസ്യ പ്രസ്താവന എൻ്റെ ശ്രദ്ധയിൽപ്പെട്ടു. പ്രതികരണം ആവശ്യമായതിനാൽ എഴുതുന്നു.  പെന്തെക്കോസ്തു ക്കാരെക്കുറിച്ച് അങ്ങേക്ക് എന്തറിയാം? ഞങ്ങൾ ആർക്കും പാരിതോഷികം കൊടുത്ത് ആരെയും ഞങ്ങളുടെ കൂടെ ചേർക്കാറില്ല. ഞങ്ങൾക്ക് റിസർവ് ബാങ്ക് ഇല്ല മറ്റ് യാതൊരു സാമ്പത്തിക ഉറവിടവുമില്ല.  ഒരു കാര്യം വ്യക്തമായി പറയാം എല്ലാ മതങ്ങളിലും സമൂദായങ്ങളിലും വച്ച് നന്നായി ജീവിത നിലവാരം പുലർത്തുന്ന ഒരു കൂട്ടരാണ് പെന്തെക്കോസ്തു ക്കാർ. ഞങ്ങൾ കാശ് കൊടുത്ത് ആരെയും മതത്തിൽ ചേർത്തിട്ടില്ല ചേർക്കുകയുമില്ല ഞങ്ങൾക്കതിന് കഴിയുകയുമില്ല.  സാധാരണ എല്ലാ നല്ല മനുഷ്യരും ചെയ്യുന്നതുപോലെ വിശന്ന് ആരെങ്കിലും ഞങ്ങളുടെ അടുക്കൽ വന്നാൽ അവർക്ക് ആഹാരം കൊടുക്കും അത് താങ്കളുടെ മതവും ചെയ്യാറുണ്ട് എന്നാണ് ഞാൻ ചിന്തിക്കുന്നത്.   താങ്കൾ എന്തു അറിഞ്ഞിട്ടാണ് ഇത്രമാത്രം ഞങ്ങളെ താഴ്ത്തി സംസാരിച്ചത്? പ്രായത്തിൻ്റെ വീഴ്ച്ചയാണെങ്കിൽ ഞങ്ങൾ അത് ഇവിടെ  ക്ഷമിക്കുന്നു. മനപൂർവ്വം പറഞ്ഞതാണെങ്കിൽ പൊതുജനത്തിൻ്റെ മുമ്പിൽ തെറ്റ് തിരുത്തണം മാപ്പു പറയണമെന്ന് ഞങ്ങൾ പറയുന്നില്ല അങ്ങയുടെ പ്രായത്തെ ഞങ്ങൾ  ബഹുമാനിക്കണമല്ലോ.... സംസാര സ്വാതന്ത്ര്യം ഇന്ത്യയിൽ നിലനിൽപ്പുണ്ട് എന്ന് കരുതി വായിൽ വരുന്നത് കോതക്ക് പാട്ടാകരുത്. താങ്കളുടെ മതത്തെക്കുറിച്ച്  കഴിഞ്ഞ കാലങ്ങളിലെ ചില ചരിത്ര സത്യങ്ങൾ ചെറിയ അറിവിനായി  ഇവിടെ സൂചിപ്പിക്കുന്നു. ഏതെങ്കിലും പ്രധാന ദിവസങ്ങളിൽ താങ്കളുടെ മതത്തിലുള്ളവർക്ക് നാല് കറികൾ കൂട്ടി ഭക്ഷണം കഴിക്കണമെങ്കിലോ,  നാലു വീൽ വണ്ടിയിൽ യാത്ര ചെയ്യണമെങ്കിലോ നിങ്ങൾക്ക്  സ്വാതന്ത്ര്യമുണ്ടായിരുന്നുന്നോ? അത്  ചെയ്യണമെങ്കിൽ തമ്പ്രാൻ മാരോട് ചോദിച്ച് പ്രത്യേക അനുമതി നേടണമായിരുന്നു അല്ലേ? എന്താ അതൊക്കെ മറന്നു പോയോ? ചരിത്ര രേഖകൾ ഉണ്ട്. താണ ജാതിയിൽ പ്പെട്ടവരെപ്പോലെ തരം താഴ്ത്തപ്പെട്ടവരായിരുന്നില്ലേ ആ സമൂഹം?  ഇപ്പോഴെത്തെ സമൂഹത്തെയും വളർന്നു വരുന്ന തലമുറകളെയും നശിപ്പിക്കുവാൻ കള്ളു കച്ചവടം നടത്തിയും  ഷാപ്പുകൾ ലേലം വിളിച്ചും കവലകളിലെ  കച്ചവട സ്ഥാപനങ്ങളിൽ ഗുണ്ടാ വിളയാട്ടം  നടത്തിയും ജനത്തിൻ്റെ സ്വൈരം നഷ്ടപ്പെടുത്തിയ എത്രയെത്ര കഥകൾ ഇവിടെ ഞങ്ങൾക്ക് നിരത്തി വക്കാനുണ്ട്. നന്നായി വർത്തമാനം പറയാൻ അറിയാത്ത വായ് തുറന്നാൽ എന്തും പറയാമെന്ന് ചിന്തിക്കുന്ന താങ്കളുടെ ഭാഷ പെന്തെക്കോസ്തു ക്കാരോടു വേണ്ട. ചിലപ്പോഴെക്കെ താങ്കളുടെ വസ്ത്രത്തിൽ   കാണുന്ന മഞ്ഞ വസ്ത്രം അതിൽ ഉള്ള നിറം പോലെ കണ്ണിൽ മഞ്ഞിപ്പായിരിക്കും. കണ്ണിൽ മഞ്ഞിപ്പുള്ളവർക്ക്  കാണുന്നതെല്ലാം മഞ്ഞയായി തോന്നാം  മഞ്ഞപ്പട്ട് പുതച്ച വെള്ളാപ്പള്ളി സാറെ. നിങ്ങളുടെ ചിത്രത്തിൻ്റെ കാര്യങ്ങൾ ഞങ്ങൾ  വ്യക്തമായി  ഓരോന്നോരാന്നായി വെളിപ്പെടുത്തണമോ? എവിടെ നിന്നെങ്കിലും ശേഖരിച്ച് ഈ പുസ്തകം ഒന്ന് വായിക്കുന്നത് നല്ലതായിരിക്കും (പി. ഭാസ്കരനുണ്ണി: പത്തൊൻപതാം നൂറ്റാണ്ടിലെ കേരളം P. 37,38).


 ശ്രീ നാരായണ ഗുരു പഠിപ്പിച്ചത് മതം ഏതായാലും മനുഷ്യൻ നന്നായാൽ മതിയെന്നാണ് എന്നാൽ താങ്കൾ മറ്റു മതങ്ങൾക്ക് എതിരെ വിഷം ചീറ്റുന്നത് ശരിയല്ല അതിന് പൊതു സൂഹത്തിൽ മാപ്പ് പറയണം താങ്കളുടെ വാക്കുകൾ പിൻവലിക്കണം. 


നിങ്ങളുടെ മതത്തിൽ ആശ്വാസവും സമാധാനവും ഇല്ലാത്തതിനാൽ ആയിരക്കണക്കിന് വ്യക്തികൾ വർഷങ്ങൾക്ക് മുമ്പ് ക്രിസ്തുമതത്തിൽ ചേരാൻ ക്രിസ്തീയ ഭക്തൻമാരോട് കൂട്ടമായി വന്ന്  അപേക്ഷിച്ചിട്ടും അരുത് എന്ന വാക്ക് പറഞ്ഞ് അവരെ  തിരിച്ചയച്ച കഥയാണ് ഞങ്ങൾക്കുള്ളത്. ഞങ്ങൾ നിങ്ങളുടെ മതസ്ഥർക്ക് മതം മാറുവാൻ വേണ്ടി  പാൽപ്പെട്ടിയും മൈദയും റവയും എണ്ണയും കൊടുത്തിട്ടില്ല മുകളിൽ  എഴുതിയിട്ടുള്ളതുപോലെ അഥവാ കൊടുത്തുവെങ്കിൽ  അത് അവരവരുടെ വിശപ്പു ഞങ്ങൾ നേരിൽ കണ്ട് ബോധ്യമായപ്പോൾ അവരുടെ ഒട്ടിയ വയറിൽ  വിശപ്പടക്കാൻ വേണ്ടി മാത്രമായിരിക്കും കൊടുത്തത് അല്ലാതെ ആരെയും പെന്തെക്കോസ്തിൽ ചേർക്കാൻ ഞങ്ങൾ ചെയ്യാറില്ല. താങ്കളുടെ വിജയത്തിനും ഉയർച്ചക്കും ഞാൻ ഉൾപ്പെടെ അനവധി പേർ സഹായിച്ചിട്ടുണ്ട് ഇന്നും സഹായിച്ചു കൊണ്ടിരിക്കുന്നു. മതസ്പർദ ഉണ്ടാക്കുന്ന വാക്കുകൾ ഇനിയെങ്കിലും ചെയ്യരുത് എന്നൊരു ഓർമ്മപ്പെടുത്തൽ ഇവിടെ അറിയിക്കുന്നു. പാല് കൊടുത്ത കൈയ്യിൽ തന്നെ കൊത്തരുത് എന്തും പറയാം എന്ന തെറ്റിധാരണ താങ്കൾ നിറുത്തണം പ്രായം ഇത്രയും ആയില്ലേ മറ്റൊരാളിന് അവസരം കൊടുത്തിട്ട് ദൈവം നൽകിയ ആയുസ് സത്യ ദൈവം ആരെന്ന് മനസ്സിലാക്കാൻ  ബൈബിൾ തുറന്ന് വായിച്ച് അറിയാവുന്നതുപോലെ പ്രാർത്ഥിച്ച് സമൂഹത്തിൽ അസമാധാനം വിളമ്പാതെ  സമാധാനത്തോടെ ജീവിക്കാൻ നോക്കു.  ബൈബിൾ പഠിപ്പിക്കുന്നു  മറ്റൊരുത്തനിലും രക്ഷയില്ല നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ്റെ കീഴിൽ ഭൂമിക്ക് മുകളിൽ ഒരേ ഒരു നാമം അത് യോശു ക്രിസ്തുവിൻ്റെ നാമം മാത്രമാണ് ഈ നാമം താങ്കൾ വിശ്വസിക്കണം വിശ്വസിച്ചേ മതിയാക്കുകയുള്ളു അതിന് രണ്ടു പക്ഷമില്ല. ദൈവ വചനത്തെക്കുറിച്ച് കൂടുതൽ അറിയണമെങ്കിൽ ഞാൻ സഹായിക്കാം എൻ്റെ നമ്പർ ഇവിടെ കൊടുക്കുന്നു എനിക്ക് അതിന് സന്തോഷമേയുള്ളു +91 9447440441. താങ്കളുടെ വിലയേറിയ ജീവൻ നഷ്പ്പെടുത്തരുത്  ഇനി ഒരവസരം മുമ്പിൽ ഉണ്ടാകുമോ എന്ന് പറയാൻ കഴിയുകയില്ല.

RELATED STORIES

  • വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി അവധിക്കാല ക്ലാസുകൾ നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു - ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് ദുരന്ത നിവാരണ അതോറിറ്റിയും ആരോഗ്യ വകുപ്പും നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. നിർദ്ദേശങ്ങൾ ലംഘിച്ച് ക്ലാസുകൾ നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. സൂര്യതാപം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഉച്ചസമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്നും ധാരാളം വെള്ളം കുടിക്കണമെന്നും പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

    തിരുവനന്തപുരം പേട്ട റെയിൽവേ സ്റ്റേഷൻ ആശുപത്രിയിലെ ശുചിമുറിയിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തി - വഞ്ചിയൂർ പോലീസും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും സ്ഥലത്തെത്തിയാണ് വിശദമായ പരിശോധന നടത്തിയത്. വെടിയുണ്ടകൾ ഇപ്പോൾ വഞ്ചിയൂർ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്. വെടിയുണ്ടകൾ ആരെങ്കിലും ബോധപൂർവം ആശുപത്രിയിൽ കൊണ്ടുവച്ചതാണോയെന്ന കാര്യത്തിലും പരിശോധന നടത്തുന്നുണ്ട്. പോലീസ് നായ്‌ക്കളും വിരലടയാള വിദഗ്ദ്ധരെയും ഉൾപ്പെടുത്തിയാണ് ആശുപത്രിയിൽ തെളിവെടുപ്പ് പൂർത്തിയാക്കിയത്. ക്രിമിനൽ സംഘത്തിന് ഇതുമായി ബന്ധമുണ്ടോയെന്നും സംശയിക്കുന്നുണ്ട്.

    പ്രവാസികളുടെ നാട്ടിലേക്കുള്ള പണമിടപാടുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളിൽ കർശന മുന്നറിയിപ്പുമായി സെൻട്രൽ ബാങ്ക് ഓഫ് യുഎഇ - പാസ്‌വേഡുകൾ, പിൻ നമ്പറുകൾ അല്ലെങ്കിൽ ഒറ്റത്തവണ പാസ്‌വേഡുകൾ എന്നിവ അയക്കാൻ പാടില്ല. ഉപഭോക്താക്കളുടെ വ്യക്തിഗത അല്ലെങ്കിൽ സാമ്പത്തിക വിവരങ്ങൾ അടങ്ങിയ രേഖകൾ കൈമാറരുത്. പേയ്‌മെന്റുകളുടെ വിവരങ്ങൾ, അക്കൗണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നിവയൊന്നും അറിയിക്കരുത്.

    മാധ്യമപ്രവർത്തകർക്ക് 20 ലക്ഷത്തിന്റെ ഇൻഷുറൻസ് - 1. 20 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ്: ഇന്ത്യയിലുടനീളമുള്ള ജെ.എം.എ അംഗങ്ങൾക്കായി 20 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കും. അപകടസാധ്യതയുള്ള സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകർക്ക് ഇത് വലിയൊരു സുരക്ഷാ കവചമാകും. 2. മൾട്ടി-സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റി: അംഗങ്ങളുടെ സാമ്പത്തിക സ്വാശ്രയത്വം

    വി.വി. എബ്രഹാം (കൊച്ചായൻ 78) സംസ്‌കാരം നാളെ - .വി. എബ്രഹാം (കൊച്ചായൻ 78) ൻ്റെ സംസ്‌കാരം നാളെ രാവിലെ 7 മണിക്ക് ഭവനത്തിൽ കൊണ്ടുവരികയും തുടർന്നുള്ള ശുശ്രൂക്ഷകൾ ഏറുംമ്പാടം ഐ.പി.സി ബെഥേൽ സഭയുടെ നേതൃത്വത്തിൽ സംസ്‌കാരം നടത്തുകയും ചെ

    ഇത് പ്രകൃതി നൽകുന്ന അപായ സൂചന !! സ്പെഷ്യൽ റിപ്പോർട്ട് - കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് വരുമ്പോള്‍ മാത്രം ജാഗ്രത പാലിക്കുന്ന രീതി അവസാനിപ്പിച്ച് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സമഗ്രപദ്ധതികള്‍ സ്വീകരിക്കുകയാണ് ഇതിന് പരിഹാരം. കുളങ്ങളും ജലാശയങ്ങളും പുനരുദ്ധരിക്കുകയും മഴവെള്ള സംഭരണം നിര്‍ബന്ധമാക്കുകയും വേണം. ഭൂഗര്‍ഭ ജലനിരപ്പ് ഉയര്‍ത്തുക വഴി ഭൂമിയുടെ താപനില കുറക്കണം. സൗരോര്‍ജം പോലുള്ള പുനരുപയോഗ പ്രവര്‍ത്തന സ്രോതസ്സുകളിലേക്ക് മാറുകയും പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യണം. പ്രകൃതി സംരക്ഷണം അതീവ പ്രാധാന്യമര്‍ഹിക്കുന്നതും നിലനില്‍പ്പിന്റെ പോരാട്ടവുമാണെന്ന് ബോധവത്കരണത്തിലൂടെ സമൂഹത്തെ തെര്യപ്പെടുത്തുകയും വേണം. പ്രകൃതിയെ ചൂഷണം ചെയ്തു കൊണ്ടുള്ള

    അഞ്ച് ജില്ലാ ജഡ്ജിമാരെ ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാൻ ഹൈക്കോടതി കൊളീജിയം ശുപാർശ നൽകി - ഹണി എം. വർഗീസിനു പുറമെ പ്രിൻസിപ്പൽ ജില്ലാ ജഡ്ജിമാരെയും ഹൈക്കോടതി ബെഞ്ചിലേക്ക് ഉയർത്താൻ കൊളീജിയം നിർദ്ദേശിച്ചു. പി.എസ്. ശശികുമാർ, കെ.കെ. ബാലകൃഷ്ണൻ, എൻ. ഹരികുമാർ, എസ്. നസീറ എന്നിവരാണിവർ. നടി ആക്രമിക്കപ്പെട്ട കേസ്

    ന്യൂസിലാൻഡിൽ ‘വൈയാനു’ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു !! വ്യാപക നാശനഷ്ടം - ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണതോടെ ആയിരക്കണക്കിന് വീടുകളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടായതോടെ പലയിടത്തും റോഡ് ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. വക്കാറ്റാനെ ഉൾപ്പെടെയുള്ള തീരദേശ നഗരങ്ങളിൽ നിന്ന് നൂറുകണക്കിന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ദുരന്തസാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് കുറഞ്ഞത് രണ്ട് ദിവസത്തേക്കെങ്കിലും മാറിനിൽക്കാൻ അധികൃതർ

    ലാലു പ്രതാപ് ജോസ് (64), ഫിലാഡൽഫിയയിൽ നിര്യാതനായി... - സൈനിക സ്‌കൂളിലും , കോഴഞ്ചേരി സെന്റ് തോമസ് കോളജിലും, ലോ കോളജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. റാങ്ക് ഹോള്‍ഡറായിരുന്നു. മൂന്നര പതിറ്റാണ്ടു മുന്‍പ് അമേരിക്കയിലെത്തി. ഫിലഡല്ഫിയ അസന്‍ഷന്‍ മര്‍ത്തോമ്മ ചര്‍ച്ചിന്റെ സ്ഥാപകരിലൊരാളായിരുന്നു. ഡയോസിസന്‍ പ്രതിനിധിയും ആയിരുന്നു. എയര്‍ഫോഴ്‌സിലായിരുന്ന ജോസഫിന്റെയും, ഹെഡ്മിസ്ട്രസായിരുന്ന മറിയാമ്മയുടെയും പുത്രനാണ്. ഫിലഡല്ഫിയയിലുള്ള തമ്പി സഹോദരനും ലവ്‌ലി (തിരുവനന്തപുരം) സഹോദരിയുമാണ്. ഭാര്യ റേച്ചല്‍ ജോസ് - വാര്യാപുരം ആലുനില്‍ക്കുന്നതില്‍ സാമുവലിന്റെ പുത്രിയാണ്. മക്കള്‍: ബെനി (ഭാര്യ കോറിന്‍), ജൈനി (

    ക്രിസ്റ്റഫർ ഷാജുവിൻ്റെ കേസിനാധാരമായ റിപ്പോർട്ട് - ക്രിസ്റ്റഫർ ഷാജു എന്ന പേരിൽ പാറശ്ശാല നിയോജക മണ്ഡലത്തിൽ നിന്നും നിയമസഭാ ഇലക്ഷനിൽ മത്സരിക്കുന്ന സ്ഥാനർത്ഥിക്ക് എതിരെ ഗവൺ മെൻ്റ് രേഖയിൽ കാണപ്പെടുന്ന ചില കേസിൻ്റെ വിശദാoശങ്ങൾ ഇന്ത്യൻ നിയമത്തിൻ്റെ ഭാഗമായി പൊതു ജനങ്ങളുടെ അറിവിലേക്ക് പ്രസിദ്ധപ്പെടുത്തുന്നു.

    തമിഴ്‌നാടിൻ്റെ ആ കറുത്ത അധ്യായം സാത്താൻകുളം കൊലപാതകം - സാധാരണയായി കസ്റ്റഡി മരണങ്ങളിൽ പോലീസുകാർ ശിക്ഷിക്കപ്പെടാറുണ്ടെങ്കിലും, ഒരു കേസിൽ ഇത്രയധികം പോലീസുകാർക്ക് ഒരുമിച്ച് വധശിക്ഷ ലഭിക്കുന്നത് ഇന്ത്യൻ നിയമചരിത്രത്തിൽ തന്നെ ആദ്യമായാണ്. ഇത് അധികാരദുർവിനിയോഗം നടത്തുന്നവർക്കുള്ള താക്കീതാണ്. ഒരു കുടുംബത്തിന്റെ തണലായിരുന്ന അച്ഛനും മകനും നഷ്ടപ്പെട്ടെങ്കിലും, ആത്മാക്കൾക്ക് നീതി ലഭിച്ചുവെന്ന് വിശ്വസിക്കാം. പക്ഷെ, ആ ക്രൂരതയുടെ മുറിപ്പാടുകൾ സാത്താൻകുളം എന്ന പേരിനൊപ്പം എന്നും അവശേഷിക്കും.

    സൗദിക്ക് നേരെ ഇറാൻ്റെ മിസൈൽ ആക്രമണം - ലോകത്തിലെ തന്നെ ഏറ്റവും വലിയ വ്യവസായ കേന്ദ്രങ്ങളിൽ ഒന്നായ ഇവിടെ ഉണ്ടായ ആക്രമണം ആഗോള സാമ്പത്തിക രംഗത്തെ ഞെട്ടിച്ചിരിക്കുകയാണ്. വ്യവസായ ഹബ്ബിലെ പ്രധാന ഭാഗങ്ങളിൽ മിസൈലുകൾ പതിച്ചതായാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആക്രമണത്തെത്തുടർന്ന് മേഖലയിൽ വൻ തീപിടുത്തം ഉണ്ടായതായും ആകാശത്തേക്ക് കറുത്ത

    ക്രിസ്റ്റഫർ ഷാജുവിൻ്റെ കേസിനാധാരമായ റിപ്പോർട്ട് - തിരുവന്തപുരം: ഷാജു പലിയോട് എന്ന പേരിൽ നിയമസഭാ ഇലക്ഷനിൽ മത്സരിക്കുന്ന സ്ഥാനർത്ഥിക്ക് എതിരെ ഗവൺ മെൻ്റ് രേഖയിൽ കാണപ്പെടുന്ന ചില കേസിൻ്റെ വിശദാoശങ്ങൾ ഇന്ത്യൻ നിയമത്തിൻ്റെ ഭാഗമായി പൊതു ജനങ്ങളുടെ അറിവിലേക്ക് പ്രസിദ്ധപ്പെടുത്തുന്നു.

    മലയാളിയായ ഐടി പ്രൊഫഷണല്‍ ശരണ്യയെ കാണാൻ ഇടയായി - ഏപ്രില്‍ രണ്ടിന് കൊച്ചിയില്‍ നിന്ന് ഒറ്റയ്ക്ക് കുടകിലെത്തിയ ശരണ്യ നാപ്പോക്ലുവിനടുത്തുള്ള യാവകപാടി ഗ്രാമത്തിലെ ഒരു ഹോംസ്റ്റേയിലാണ് താമസിച്ചിരുന്നത്. അന്ന് രാവിലെ 8:15-ഓടെ വനംവകുപ്പിന്റെ അനുമതി വാങ്ങിയാണ് അവര്‍ തടിയന്‍ഡമോള്‍ കയറാന്‍ പോയത്. കാട്ടാന ശല്യമുള്ള പ്രദേശമായതിനാല്‍ മറ്റ് പത്ത് പേരടങ്ങുന്ന സംഘത്തിനൊപ്പം പോകാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ശരണ്യ ഒറ്റയ്ക്ക് യാത്ര തുടരുകയായിരുന്നു. വൈകുന്നേരം നാല് മണിയോടെ ട്രെക്കിങ്ങിന് പോയ സംഘം തിരിച്ചെത്തിയെങ്കിലും ശരണ്യ അവരോടൊപ്പം ഉണ്ടായിരുന്നില്ല. തനിക്ക് വഴിതെറ്റിയതായി ശരണ്യ ഹോംസ്റ്റേ ജീവനക്കാരെ ഫോണിലൂടെ അറിയിച്ചെങ്കിലും പിന്നീട് ഫോണ്‍ സിഗ്‌നല്‍ നഷ്ടപ്പെടുകയും ഫോണ്‍ സ്വിച്ച് ഓഫ് ആവുകയുമായിരുന്നു.

    വോട്ടുറപ്പിക്കാന്‍ തൃശൂരില്‍ ബിജെപി കിറ്റുകള്‍ വിതരണം ചെയ്തുവെന്ന ആരോപണവുമായി എല്‍ഡിഎഫ് - 18 ഐറ്റങ്ങളാണ് കിറ്റില്‍ ഉണ്ടായിരുന്നത്. രാധാകൃഷ്ണന്‍ എന്നയാള്‍ പറഞ്ഞതനുസരിച്ചാണ് കിറ്റുകള്‍ വാങ്ങാനെത്തിയതെന്നാണ് സ്ഥലത്തുണ്ടായിരുന്ന സ്ത്രീകളില്‍ ചിലര്‍ പറയുന്നത്. അയല്‍വാസികള്‍ പറഞ്ഞതനുസരിച്ച് കിറ്റുകള്‍ വാങ്ങാനെത്തിയവരും ഉണ്ടായിരുന്നു. സംഭവമറിഞ്ഞ് പോലീസും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. തുടര്‍ന്നാണ് പോലീസ് ഇടപെട്ട് സൂപ്പര്‍മാര്‍ക്കറ്റ് അടപ്പിച്ചത്.

    എഫ്.സി.ആര്‍.എ. നിയമത്തിനെതിരേ പ്രതിപക്ഷ പാര്‍ട്ടികള്‍ നുണപ്രചാരണങ്ങള്‍ നടത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി - അഴിമതിയുടെയും വര്‍ഗീയതയുടെയും മതിലുകള്‍ തകര്‍ന്നാല്‍ മാത്രമാണ് കേരളം രക്ഷപ്പെടുകയുള്ളു. തൊഴിലില്ലായ്മക്ക് കാരണവും ഇതാണ്. ഗള്‍ഫ് രാജ്യങ്ങളെ ശത്രുക്കളായാണ് കോണ്‍ഗ്രസ് കാണുന്നത്. ഗള്‍ഫ് രാഷ്ട്രത്തലവന്മാരെ വിമര്‍ശിക്കുകയാണ്. തെരഞ്ഞെടുപ്പ് വരും പോകും. എന്നാല്‍, രാജ്യ സുരക്ഷ പ്രധാനമാണ്. ഒരു കോടിയോളം വരുന്ന പ്രവാസികളെ അപകടത്തിലാക്കാനാണ് ശ്രമിക്കുന്നത്. ഇറാനില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ ആ നീക്കങ്ങളെയും പരാജയപ്പെടുത്താനാണ് ശ്രമം. ഗള്‍ഫ് രാജ്യങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും മോദി പറഞ്ഞു.

    സംവിധായകൻ രഞ്ജിത്ത് റിമാന്റിലായ സംഭവത്തിൽ പ്രതികരിച്ച് ശാന്തിവിള ദിനേശ് - ഇന്നത്തെ സീനിനെക്കുറിച്ച് ആലോചിക്കുന്നതിന് പകരം ഇന്ന് രാത്രി ഏതവളെ കിട്ടും എന്നാലോചിക്കുന്നവരെ എങ്ങനെ സംവിധായകരെന്ന് പറയും. ഒരുപാട് പേരുണ്ട് അങ്ങനെ. ഞാൻ ശിഷ്യനായി ജോലി ചെയ്തവർ എന്തെല്ലാം ചെയ്തിട്ടുണ്ട്. ഞാനൊരു സിനിമാ സെറ്റിലും ക്രൂവിന്റെ കൂടെ താമസിക്കില്ല. കാഴ്ചകൾ കാണാനും കേസിന് പോകാനും മനസിനെ വേദനിപ്പിക്കാനും തയ്യാറല്ലാത്തത് കൊണ്ടാണ് താൻ മാറി താമസിക്കുകയായിരുന്നു പതിവെന്നും ശാന്തിവിള ദിനേശ് പറയുന്നു.

    ക്രിസ്റ്റഫർ ഷാജുവിൻ്റെ കേസിനാധാരമായ റിപ്പോർട്ട് - തിരുവന്തപുരം: ഷാജു പലിയോട് എന്ന പേരിൽ നിയമസഭാ ഇലക്ഷനിൽ മത്സരിക്കുന്ന സ്ഥാനർത്ഥിക്ക് എതിരെ ഗവൺ മെൻ്റ് രേഖയിൽ കാണപ്പെടുന്ന ചില കേസിൻ്റെ വിശദാoശങ്ങൾ ഇന്ത്യൻ നിയമത്തിൻ്റെ ഭാഗമായി പൊതു ജനങ്ങളുടെ അറിവിലേക്ക് പ്രസിദ്ധപ്പെടുത്തുന്നു.

    ഇടത് സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി - കുമ്മനം രാജശേഖരന്‍, അനൂപ് ആന്റണി അടക്കമുള്ള സ്ഥാനാര്‍ത്ഥികളുടെ കൈപിടിച്ച് ഉയര്‍ത്തിയാണ് മോദി സദസിനെ അഭിവാദ്യം ചെയ്തത്. വേദിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ മോദിക്കൊപ്പം അണിനിരന്നു. തിരുവല്ലയിലെ കണ്‍വെന്‍ഷനില്‍ 11 എന്‍ഡിഎ സ്ഥാനാര്‍ഥികളാണ് പങ്കെടുക്കുന്നത്.തിരുവല്ലയിലെ എന്‍ഡിഎ കണ്‍വെന്‍ഷന്‍ വേദിയിലെത്തിയ മോദിക്ക് ക്രിസ്തുവിന്റെ രൂപം നല്‍കിയാണ് ബിജെപി നേതാവ് സ്വീകരിച്ചത്. കോട്ടയം ജില്ലാ കമ്മിറ്റിയാണ് മോദിക്ക് തിരുരൂപം നല്‍കിയത്. എന്‍ഡിഎ സ്ഥാനാര്‍ഥി അനൂപ് ആന്റണി പടയണി തപ്പാണ് മോദിക്ക് സമ്മാനിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ മൂന്നാം ഘട്ട പ്രചാരണത്തിനായാണ് പ്രധാനമന്ത്രി ഇന്ന് കേരളത്തിലെത്തിയത്. ചങ്ങനാശ്ശേരിയില്‍ എന്‍എന്‍എസ് ഹിന്ദു കോളേജില്‍ ഹെലികോപ്റ്റര്‍ ഇറങ്ങിയ പ്രധാനമന്ത്രി റോഡ് മാര്‍ഗം തിരുവല്ലയിലെത്തി.