രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ അംഗീകാരം ലഭിച്ചതോടെ വഖഫ് ഭേദഗതി ബിൽ നിയമമായി

നിയമം പ്രാബല്യത്തിലാകുന്ന തീയതി പ്രത്യേക‌ വിജ്ഞാപനത്തിലൂടെ പ്രഖ്യാപിക്കും.

വഖഫ് ബിൽ നിയമമായതോടെ ഭേദഗതിക്കെതിരായ പ്രതിഷേധവും ശക്തമാവുകയാണ്. പ്രതിഷേധം രാജ്യവ്യാപകമാക്കാൻ മുസ്‌ലിം വ്യക്തി നിയമ ബോർഡ് തീരുമാനിച്ചു.

പ്രതിപക്ഷത്തിന്റെയും മുസ്‌ലിം സംഘടനകളുടെയും കടുത്ത എതിർപ്പിനിടെയാണ് ബിൽ പാസാക്കിയത്. യുണിഫൈഡ് വഖഫ് മാനേജ്മെന്റ്, എംപവർമെന്റ്, എഫിഷ്യൻസി ആൻഡ് ഡവലപ്മെന്റ് (ഉമീദ്) ആക്ട് എന്നായിരിക്കും ഇനി വഖഫ്‌ നിയമത്തിന്റെ പേര്. നിയമവുമായി ബന്ധപ്പെട്ട് ചട്ടങ്ങളും പുറത്തിറക്കും.

മലപ്പുറം, ദില്ലി, മുംബൈ, കൊല്‍ക്കത്ത, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ, വിജയവാഡ, പറ്റ്‌ന, റാഞ്ചി, മലേര്‍കോട്‌ല, ലഖ്‌നൗ എന്നിവിടങ്ങളിൽ പ്രതിഷേധം നടത്താനാണ് തീരുമാനം. ജെഎൻയു സർവകലാശാലയിൽ ഇന്ന് പ്രതിഷേധം നടക്കും. ദില്ലി ജാമിയ മിലിയ സർവകലാശാലയിലും വിദ്യാർത്ഥികൾ പ്രതിഷേധിക്കും.

ബില്ലില്‍ ഒപ്പ് വയ്ക്കരുതെന്ന് മുസ്ലീം വ്യക്തിനിയമ ബോര്‍ഡും മുസ്ലീം ലീഗും രാഷ്ട്രപതിയോടഭ്യര്‍ത്ഥിച്ചിരുന്നു. ബില്ലിനെതിരെ കൂടുതൽ രാഷ്ട്രീയ പാർട്ടികൾ സുപ്രീകോടതിയെ സമീപിക്കാനുള്ള നീക്കത്തിലുമായിരുന്നു. ഇതിനിടയിലാണ് ബില്ലിൽ രാഷ്ട്രപതി ഒപ്പുവെക്കുന്നത്.

RELATED STORIES

  • ബക്രീദ് (ബലി പെരുന്നാള്‍) കേരളത്തില്‍ ഇന്ന് ആഘോഷിക്കുന്നു - ഇബ്രാഹിം നബിയും മകന്‍ ഇസ്മായീല്‍ നബിയും നടത്തിയ ത്യാഗത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഈ പെരുന്നാള്‍. സംസ്ഥാനത്തെ വിവിധ ജമാഅത്തുകളുടെ നേതൃത്വത്തില്‍ പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നു. സ്ത്രീകള്‍ക്കായി പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. പാളയം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍

    സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം - എറണാകുളം വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ എസ്പി പി എ മുഹമ്മദ് ആരിഫിനെ കേരള പൊലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടര്‍( പൊലീസ് സയന്‍സ്) ആയി നിയമിച്ചു. അക്കാദമി അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്ന കെ സലീമിനെ മസബാര്‍ സ്‌പെഷ്യന്‍ പൊലീസ് കമാന്‍ഡന്റായി നിയമിച്ചു. എറണാകുളം ക്രൈംബ്രാഞ്ച് സെന്‍ട്രല്‍ യൂണിറ്റ്-2 എസ്പി എം ജെ സോജനെ എറണാകുളം വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ എസ്പിയായി നിയമിച്ചു. 14 ഡിവൈഎസ്പിമാര്‍ക്ക് എസ്പിമാരായി( ഐപിഎസ് ഇതര) സ്ഥാനക്കയറ്റം നല്‍കി. നാല് എസ്പിമാരെ( ഐപിഎസ് ഇതര) സ്ഥലംമാറ്റി. കഴിഞ്ഞ മാസവും

    ഒന്നരവയസ്സുകാരിയ്ക്ക് ദാരുണാന്ത്യം - ബന്ധുവിന്റെ ഗൃഹപ്രവേശന ചടങ്ങിനുശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുടുംബം. അച്ഛൻ തള്ളി മാറ്റിയ കാറാണ് ഒന്നരവയസ്സുകാരിയായ മകളുടെ ദേഹത്തേക്ക് മറിഞ്ഞത്. പ്രധാന റോഡിൽനിന്ന് 100 മീറ്റർ താഴെയാണ് വീട്. വീട്ടിലേക്കെത്താൻ 50 മീറ്റർ ശേഷിക്കേ കാർ ഓഫ് ആയി. പിന്നീടുള്ള വഴി ഇറക്കമാണ്. വെള്ളം ഒഴുക്കിവിടാൻ നിർമിച്ച ഓവുചാലിൽ കാറിന്റെ ചക്രം പുതഞ്ഞു. കാർ തള്ളി നീക്കാനായി ഹരിദാസ് കുടുംബത്തെ പുറത്തിറക്കി. കാർ തള്ളി നീക്കവേ മുന്നോട്ട് ഇറക്കത്തിലേക്ക് നീങ്ങി വശത്തെ ഭിത്തിയിൽ ഇടിച്ചു കുട്ടിയുടെ ദേഹത്തേക്ക് മറിയുകയായിരുന്നു.

    ജൂണ്‍ മാസത്തെ റേഷന്‍ വിതരണം ഇന്ന് ഉച്ചയ്ക്കു ശേഷം - ഇന്നലെ രാത്രി എട്ടു മണിയോടെയാണു പൂര്‍ത്തിയായത്. ഇതേത്തുടര്‍ന്ന് ഇ പോസ് യന്ത്രങ്ങള്‍ സജ്ജമാക്കാന്‍ ഉച്ച വരെ സാവകാശം വേണമെന്ന് ഹൈദരാബാദിലെ നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണിതെന്നു മന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. ഈ മാസവും വെള്ള കാര്‍ഡ് ഉടമകള്‍ക്ക് 6 കിലോ അരി റേഷന്‍ വിഹിതമായി കിലോഗ്രാമിന് 10.90 രൂപ നിരക്കില്‍ ലഭിക്കും. നീല കാര്‍ഡിലെ ഓരോ അംഗത്തിനും സാധാരണ വിഹിതമായി 2 കിലോ അരി വീതം കിലോഗ്രാമിന് 4 രൂപ നിരക്കില്‍ നല്‍കും. സ്‌പെഷല്‍ വിഹിതമായി നീല കാര്‍ഡിന് 3 കിലോ അരി കിലോഗ്രാമിന് 10.90 രൂപ നിരക്കില്‍ വിതരണം ചെയ്യും. ബക്രീദ് പ്രമാണിച്ച് റേഷന്‍ കടകള്‍ക്ക് നാളെ

    ഹൃദ്രോഗം മൂലമുള്ള മരണനിരക്ക് കൂടുതലാണെങ്കിലും തടയാൻ കഴിയുന്ന ഒരു രോഗമാണിത് ; അതിനുള്ള വഴികളുണ്ട് ; ഈ കാര്യങ്ങൾ ശ്രദ്ധിക്കുക - ആരോഗ്യകരമായ ശരീരഭാരം നിലനിർത്താൻ ശ്രമിക്കാം. ചെറിയ ശരീരഭാരം കുറയുന്നതുപോലും ശാരീരിക ആയാസം കുറയ്ക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. കൊളസ്ട്രോൾ പരിശോധിക്കാം പതിവായി എച്ച്ഡിഎൽ അഥവാ നല്ല കൊളസ്ട്രോളും എൽഡിഎൽ അഥവാ ചീത്ത കൊളസ്ട്രോളും പരിശോധിക്കാം. ഭക്ഷണത്തിൽ ആവശ്യമായ മാറ്റം കൊണ്ടുവരാം. ഉപ്പ് കുറയ്ക്കാം ഉപ്പ് അധികമായാൽ രക്തസമ്മർദ്ദം ഉയരും. പായ്ക്കറ്റിൽ ലഭ്യമായ ഭക്ഷണങ്ങളുടെ ഉപയോഗം കുറയ്‌ക്കുക.

    ഇന്ന് അവധി പ്രഖ്യാപിച്ചു - ബക്രീദ് പ്രമാണിച്ച് വെള്ളിയും ശനിയും (ജൂൺ 6,7) ഹൈക്കോടതിയ്‌ക്കും അവധിയായിരിക്കും. ഒന്നു മുതൽ 12 വരെയുള്ള ക്‌ളാസുകൾ ഉള്ള എല്ലാ സ്‌കൂളുകൾക്കും ഇന്ന് (ജൂൺ 6)അവധി ആയിരിക്കുമെന്ന് അറിയിക്കുന്നതായും ഐ ടി ഐ കൾക്കും അവധി ആയിരിക്കുമെന്നും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ബക്രീദ് പ്രമാണിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിൽ വരുന്ന പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന്(06.06.2025 വെള്ളിയാഴ്ച) അവധി ആയിരിക്കുമെന്ന് മന്ത്രി ആർ ബിന്ദുവും ഫേസ്ബുക്കിലൂടെ അറിയിച്ചു. ബക്രീദ് ദിനമായ ശനിയാഴ്ച നേരത്തെതന്നെ

    പോലീസ് ടെലികമ്മ്യൂണിക്കേഷൻ സംവിധാനം അനലോഗ് സാങ്കേതികവിദ്യയിൽ നിന്ന് ഡിജിറ്റൽ സംവിധാനത്തിലേക്ക് - തിരുവനന്തപുരം നഗരത്തിലെ ക്രമസമാധാനവും ഗതാഗത നിയന്ത്രണവും, എറണാകുളം നഗരത്തിലെ ക്രമസമാധാന വിഭാഗം എന്നിവയിൽ ഡിജിറ്റൽ മൊബൈൽ റേഡിയോ (ഡിഎംആർ) ടയർ-2 അടിസ്ഥാനത്തിലുള്ള ട്രങ്ക്ഡ് വയർലെസ് കമ്മ്യൂണിക്കേഷൻ സംവിധാനം നടപ്പാക്കും. ഈ പദ്ധതിക്കായി 9.7 കോടി രൂപയുടെ ചെലവ് കണക്കാക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് കളക്ടറേറ്റ്, ടെക്‌നോപാർക്ക്-തേജസ്വിനി, മുട്ടക്കാട്, പോലീസ് ആസ്ഥാനം, വികാസ് ഭവൻ, കന്റോൺമെന്റ് പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ പുതിയ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിക്കും. ഡിഎംആർ ടയർ-2 സാങ്കേതികവിദ്യ ഉപയോഗിച്ച്, ശബ്ദ സന്ദേശങ്ങൾ മാത്രമല്ല, ഫോട്ടോകൾ ഉൾപ്പെടെ ഡാറ്റയും സുരക്ഷിതമായി കൈമാറാൻ കഴിയും. ഇത് മൊബൈൽ ഫോണുകൾ പോലെയുള്ള പ്രവർത്തനക്ഷമതയും നൽകുന്നു. കൂടാതെ, ഒരേ നെറ്റ്‌വർക്കിൽ പല ഉപയോക്തൃ ഗ്രൂപ്പുകൾ സൃഷ്ടിച്ച് പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാനും ഈ സംവിധാനം സഹായിക്കും. ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ കൂടുതൽ ടവറുകൾ ആവശ്യപ്പെടുന്നുവെങ്കിലും, അതിന്റെ സുരക്ഷിതത്വവും കാര്യക്ഷമതയും അനലോഗ് സംവിധാനത്തെ അപേക്ഷിച്ച് ഉയർന്നതാണ്. അനലോഗ് കമ്മ്യൂണിക്കേഷൻ സംവിധാനത്തിൽ, പോലീസ് ട്രാഫിക് ഫ്രീക്വൻസിയിൽ അനധികൃതമായി പ്രവേശനം നേടാൻ outsiders-ന് കഴിയുന്ന പ്രശ്നമുണ്ട്. ചൈനീസ് എഫ്‌എം റേഡിയോ പോലുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് പോലീസിന്റെ ആശയവിനിമയം തടസ്സപ്പെടുത്താനും പുറത്തുള്ളവർക്ക് കഴിയും. ഇതിനാൽ, കേന്ദ്ര ആഭ്യന്തര മന്ത്രാലയം എല്ലാ സംസ്ഥാനങ്ങളോടും അനലോഗ് സംവിധാനങ്ങൾ ഒഴിവാക്കി ഡിജിറ്റൽ സംവിധാനങ്ങളിലേക്ക് മാറാൻ നിർദ്ദേശിച്ചിട്ടുണ്ട്. പുതിയ ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റം, പോലീസിന്റെ ആശയവിനിമയ സംവിധാനത്തെ കൂടുതൽ സുരക്ഷിതവും കാര്യക്ഷമവുമാക്കും. ഇത് പോലീസിന്റെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുകയും, പൊതുജന സുരക്ഷ ഉറപ്പാക്കുകയും ചെയ്യും. പുതിയ സാങ്കേതികവിദ്യയുടെ പ്രയോജനങ്ങൾ പ്രയോജനപ്പെടുത്താൻ പോലീസിന് ഇത് വലിയൊരു മുന്നേറ്റമായിരിക്കും.

    ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു - പാണാവള്ളി കണ്ണാട്ട് കലുങ്കിന് സമീപമായിരുന്നു അപകടം ഉണ്ടായത്. അപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് തൽക്ഷണം മരിച്ചു. അരുക്കുറ്റി നദ്‌വത്ത് നഗർ കൊട്ടാരത്തിൽ പരേതനായ നകുലന്റെ മകൻ കെ.എൻ. രാഹുൽ (24) ആണ് മരിച്ചത്. രാഹുൽ സഞ്ചരിച്ച ബൈക്കിൽ ടൂറിസ്റ്റ് ബസ്സ് ഇടിക്കുകയായിരുന്നു. അപകടം നടന്നതിന് പിന്നാലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

    ഡെപ്യൂട്ടി തഹസിൽദാർ ലാലു യോഹന്നാൻ (48) നിര്യാതനായി - കൊട്ടാരക്കര: കരിക്കം പേരെത്തു ഗിൽഗാൽ വീട്ടിൽ പരേതനായ എം. യോഹന്നാന്റെയും, തങ്കമ്മ യോഹന്നാന്റെയും മകൻ ഡെപ്യൂട്ടി തഹസിൽദാർ ലാലു യോഹന്നാൻ(48) നിര്യാതനായി. കുണ്ടറ മിനി സിവിൽ സ്റ്റേഷൻ ഡെപ്യൂട്ടി തഹസിൽദാർ ആയിരുന്നു. മൃതദേഹം ജൂൺ 6 ന് രാവിലെ 11 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 1ന് ചെങ്ങമനാട് അസംബ്ലീസ് ഓഫ് ഗോഡിന്റെ കടലാവിള യിലുള്ള സെമിത്തേരിയിൽ സംസ്കരിക്കും. ഭാര്യ: ഷൈനു സാറാ ജോസഫ് (അക്കൗണ്ടന്റ് NREGS വെട്ടിക്കവല ഗ്രാമപഞ്ചായത്ത്). മക്കൾ: ആൽവിൻ , ആബേൽ, അബിയ. സഹോദരങ്ങൾ: ലിസ്സി മാത്യു, ലാലി കുഞ്ഞുമോൻ, ലീന ജോയ്.

    ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് - മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശുന്ന കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ശക്തമായ കാറ്റിനും തിരമാലക്കും സാധ്യതയുള്ളതിനാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ ഏർപ്പെടുത്തിയ മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. വ്യാഴാഴ്ച തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, അതിനോട് ചേര്‍ന്ന മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, വടക്കന്‍ തമിഴ്നാട് തീരം, തെക്കന്‍ ആന്ധ്രാ പ്രദേശ് തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്നും

    കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പുമായി രംഗത്തെത്തി - കോവിഡ് സാഹചര്യം വിലയിരുത്താൻ സാങ്കേതിക സമിതി യോഗം ചേർന്നു. ഓക്സിജൻ, ഐസൊലേഷൻ കിടക്കകൾ, വെന്റിലേറ്ററുകൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കാൻ സംസ്ഥാനങ്ങൾക്കു മാർഗനിർദ്ദേശം നൽകി. രാജ്യത്ത് നിലവിൽ 4,302 കോവിഡ് ബാധിതർ ചികിത്സയിലുണ്ട്. കഴിഞ്ഞ ഒരു ദിവസത്തിനിടെ 864 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. കേരളത്തിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ 1,373 പേർ. അതിനു പിന്നാലെ മഹാരാഷ്ട്ര (494), ഗുജറാത്ത് (397), ഡൽഹി (393) എന്നിവിടങ്ങളിലാണ് രോഗബാധ കൂടുതലുള്ളത്. ഇതിനിടെ രാജ്യത്ത് ഇതുവരെ കോവിഡ് മൂലമുള്ള മരണസംഖ്യ 37 ആയി. ആരോഗ്യ വകുപ്പ് സാധ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ പൊതുജനങ്ങൾക്കും സംസ്ഥാനങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ട്.

    ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് അധ്യാപിക പുഴയിലേക്ക് ചാടി മരിച്ചു - ചെറുതുരുത്തി ഗവ ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപിക സിന്തോൾ (40) ആണ് മരിച്ചത്. ചാലക്കുടിയിൽ വെച്ചാണ് സംഭവം. നിലമ്പൂര്‍-കോട്ടയം പാസഞ്ചര്‍ ട്രെയിനില്‍ നിന്നാണ് ഇവര്‍ പുഴയിലേക്ക് ചാടിയത്. ചാലക്കുടിയില്‍ ഇറങ്ങേണ്ട ഇവര്‍ അവിടെ ഇറങ്ങിയില്ല. തുടര്‍ന്ന് ചാലക്കുടി പുഴയ്ക്ക് മുകളിലൂടെയുള്ള മേല്‍പ്പാലത്തില്‍ ട്രെയിനെത്തിയപ്പോള്‍ ഇവര്‍ എടുത്ത് ചാടുകയായിരുന്നു.

    ചില രാജ്യങ്ങളിൽ നിന്ന് യുഎസിലേക്കുള്ള പ്രവേശനം നിരോധിക്കുന്നതിനുള്ള ഉത്തരവിൽ ഒപ്പുവച്ച് യുഎസ് പ്രസിഡന്റ് - നിയമപരമായ സ്ഥിര താമസക്കാർ, അഫ്ഗാൻ സ്പെഷ്യൽ ഇമിഗ്രന്റ് വിസകൾ, നയതന്ത്ര, യുഎൻ അല്ലെങ്കിൽ നാറ്റോ വിസകളിൽ യാത്ര ചെയ്യുന്ന വിദേശ പൗരന്മാർ, പരിശീലകരും സപ്പോർട്ട് സ്റ്റാഫും ഉൾപ്പെടെയുള്ള അത്‌ലറ്റുകൾ അല്ലെങ്കിൽ അത്‌ലറ്റിക് ടീമുകളിലെ അംഗങ്ങൾ, ലോകകപ്പ്, ഒളിമ്പിക്സ് അല്ലെങ്കിൽ മറ്റ് കായിക മത്സരങ്ങൾക്കായി യാത്ര ചെയ്യുന്ന അത്‌ലറ്റുകൾ, യുഎസ് സർക്കാർ ജീവനക്കാർക്കുള്ള പ്രത്യേക ഇമിഗ്രന്റ് വിസകൾ, ഇറാനിലെ വംശീയ, മത ന്യൂനപക്ഷങ്ങൾക്കുള്ള കുടിയേറ്റ വിസകൾ, എന്നിവയ്ക്ക് പുതിയ യാത്രാ നിരോധനത്തിന് കീഴിൽ അനുവദനീയമായ ഒഴിവാക്കലുകൾ ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

    ജനസംഖ്യാ സെന്‍സസ് രാജ്യവ്യാപകമായി 2027 ല്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു - 1948 ലെ സെന്‍സസ് നിയമവും 1990 ലെ സെന്‍സസ് നിയമങ്ങളും പ്രകാരം ഓരോ പത്ത് വര്‍ഷത്തിലും നടത്തുന്ന ദേശീയ സെന്‍സസ് പ്രക്രിയയുടെ ഭാഗമായി ജാതികളുടെ കണക്കെടുപ്പ് ഇതാദ്യമായാണ്. നയ ആസൂത്രണത്തിലും ക്ഷേമ പദ്ധതികളുടെ വിതരണത്തിലും സഹായിക്കുന്നതിന് ഔപചാരികമായ ജാതി സെന്‍സസ് നടത്തണമെന്ന് നിരവധി രാഷ്ട്രീയ പാര്‍ട്ടികളും സംസ്ഥാനങ്ങളും ആവശ്യപ്പെട്ടു വരികയായിരുന്നു. 2011 ലാണ് രാജ്യത്ത് ഒടുവില്‍ ജനസംഖ്യാ സെന്‍സസ് നടത്തിയത്. 2010ല്‍ വീടുകളുടെ പട്ടിക തയ്യാറാക്കി, 2011ന്റെ തുടക്കത്തില്‍ അന്തിമ കണക്കെടുപ്പ് നടത്തി. 2011ലെ അവസാന സെന്‍സസില്‍ ഇന്ത്യയില്‍ 121 കോടിയിലധികം ജനസംഖ്യ രേഖപ്പെടുത്തി. 2021 ല്‍ സെന്‍സസ് ആരംഭിക്കാന്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായും തയ്യാറായിരുന്നു. എന്നാല്‍ കോവിഡ്19 മഹാമാരി കാരണം ഇത് മാറ്റിവെക്കുകയായിരുന്നു.