ചൂടടയാളം വഹിക്കുന്ന ക്രിസ്തു ശിഷ്യത്വം

ജഢത്തിലും ആത്മാവിലും ചൂടടയാളം വഹിക്കുന്ന ജീവനുള്ള രക്തസാക്ഷികൾ. ഇവരാണ് യഥാർത്ഥത്തിൽ സുവിശേഷ വയലേലകളിൽ തങ്ങളുടെ ഞെരുക്കത്തിലും, പീഡനങ്ങളുടെ തീച്ചൂളയിലും കാലഋതുക്കൾ നോക്കാതെ അഗാപ്പെ നൽകുന്ന അതിപരിശുദ്ധ വിശ്വാസത്തിലും, പ്രത്യാശയിലും ഗോല്ഗോഥായുടെ ഉറപ്പുള്ള, ജീവനുള്ള പാറമേൽ ഉറച്ചു നിൽക്കുന്നവർ. ഇവർ ക്രിസ്തുവിനു വേണ്ടി, ക്രിസ്തുവിനാൽ അവന്റെ മാർഗ്ഗപാതയിൽ അനേകരെ ആകർഷിച്ചു കൊണ്ടുവരുവാനും, ഇരുട്ടിൽ തപ്പിത്തടഞ്ഞു വീഴാതെ ഇരിക്കുവാനും ഒരു പ്രകാശദീപമായി അനേകർക്ക്‌ മുൻപേ പോകുന്നു. ക്രിസ്തു സ്വയം മാനവരാശിക്കുവേണ്ടി കത്തി എരിഞ്ഞടങ്ങിയതുപോലെ മറ്റുള്ളവർക്കുവേണ്ടി സ്വയം ഒരു ദീപംപോലെ കത്തി എരിഞ്ഞടങ്ങാനും, ഏതു പ്രതികൂല കാറ്റിലും അണഞ്ഞുപോകാതെ ഒടുവിൽ വരെ ഈ ചൂടടയാളം വഹിക്കുവാനും, കുഞ്ഞാടിന്റെ പാനീയബലിയിൽ പങ്കുകാരാകുന്നവർ. സെബദിപുത്രന്മാരുടെ അമ്മയുടെ ആഗ്രഹത്തിനു ക്രിസ്തു അവർക്കു കൊടുക്കുന്ന മറുപടിയിൽ ഇത് പരാമർശിക്കുന്നു. "ഞാൻ കുടിക്കുന്ന പാനപാത്രം നിങ്ങൾക്കു കുടിക്കാൻ കഴിയുമോ? ശുശ്രുഷിക്കപെടാനല്ല ശുശ്രുഷിക്കാനും, അനേകരുടെ മോചനദ്രവ്യമായി സ്വജീവൻ കൊടുക്കുവാനും  മനുഷ്യപുത്രൻ വന്നിരിക്കുന്നതുപോലെ തന്നെ" 


അപ്പസ്തോലനായ പൗലോസ് ഈ ചൂടടയാളം വഹിച്ചുകൊണ്ട് അഞ്ചു പ്രാവശ്യം ഒന്ന് കുറയെ 40 അടികൾ ഏറ്റതു, എന്റെ ചിന്തയിൽ, ദൈവജനത്തെ ശാരീരികമായി പീഡിപ്പിച്ചതിന്റെയും, ക്രിസ്തു അനുഭവിച്ച പീഡകളിൽ പങ്കാളി ആകാനും വേണ്ടി ആയിരിക്കാം. ക്രിസ്തുവും ഏറെ അടികൾ ഏറ്റു വാങ്ങിയല്ലോ. ചൂടടയാളം അനുസരണം തികയാനുള്ള ഒരു അഭ്യാസം കൂടിയാണ്, ജഢത്തിന്റെ ക്രൂശിക്കപ്പെടൽ അഥവാ ജഢത്തെ ആകർഷിച്ചു കീഴ്‌പ്പെടുത്താൻ ശ്രമിക്കുന്ന ഇച്ഛകളെ അതേ രാഗമോഹങ്ങളോടുകൂടിത്തന്നെ ക്രൂശിക്കാൻ സ്വമേധയാ വിട്ടുകൊടുക്കുന്ന അവസ്ഥ.  എങ്കിൽ മാത്രമേ അകത്തു ജനിച്ചു ഞരങ്ങിവിലപിക്കുന്ന ക്രിസ്തുവിന്റെ ആത്മാവിന് മുക്തിപ്രാപിച്ചു പുറത്തു വന്നു സ്വാതന്ത്ര്യത്തോടെ ദൈവേഷ്ടം നിവൃത്തിയാക്കാൻ കഴിയുകയുള്ളു. ജഢം ആത്മാവിന് കീഴ്‌പ്പെട്ടാൽ, ആത്മാവിന്റെ നിയന്ത്രണത്തിലായാൽ ലോകാനുരൂപം മാറി ദൈവാനുരൂപമാകാൻ തുടങ്ങും. ഒപ്പം നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവേഷ്ടം നിറവേറുന്നതിനു തടസമായുള്ളതിനെ അതിജീവിക്കാനുള്ള ശക്തിയും വന്നുചേരും.


അപഹരിക്കപ്പെടുന്ന ലോക ധനത്തിനോ, മാനത്തിനോ, പ്രതാപത്തിനോ കണ്ണുവെക്കാതെ ക്രിസ്തുവിൽ, ആർക്കും അപഹരിച്ചു കൊണ്ടുപോകാൻ കഴിയാതെ വന്നു ചേരുന്ന ആത്മീക ധനത്തിലും മാനത്തിലും പ്രതാപത്തിലും ദൃഷ്ടിവെച്ചു ദേഹം ദേഹി ആത്മാവിനെ ചുടുവാൻ ഏല്പിച്ചു കൊടുക്കുക. ആ ചൂടടയാളം പൂർണ്ണഹൃദയത്തോടും പൂർണ്ണമനസോടും, പൂർണ്ണാത്മാവോടും പൂർണ്ണശക്തിയോടും വഹിക്കുവാൻ നിത്യതയുടെ ഘനമേറിയ സ്വസ്ഥതയിലേക്കു ക്രിസ്തു ഇരിക്കുന്ന സ്ഥലത്തേക്ക് തന്നെ പ്രവേശിക്കപ്പെടാൻ ഇടയാകും. ഒപ്പം ചൂടടയാളം വഹിച്ചതിന്റെ ഫലമായി രത്നങ്ങൾ പതിച്ച ജീവന്റെ കിരീടം ലഭിക്കുകയും ചെയ്യും. കഷ്ടത സഹിഷ്ണുതയെ ജനിപ്പിക്കുന്നു ആ സഹിഷ്ണുത വീണ്ടും ജനനം പ്രാപിച്ചു സിദ്ധതയെയും അത് പ്രത്യാശയെയും അതിലൂടെ ക്രിസ്തുവിലുള്ള അനുസരണത്തിൽ നാം തികഞ്ഞവരാകുന്നു. എല്ലാത്തിനേയും സഹിച്ചും, അതിജീവിച്ചും, കാൽകീഴാക്കിയും മുന്നേറാനുള്ള ശക്തിയും ബലവും കൃപയാൽ പരിശുദ്ധാത്മാവ് ഓരോരുത്തർക്കും പകർന്നു തരുമാറാകട്ടെ.


കോഴികൂകുന്നതിനു മുൻപ് മൂന്നു പ്രാവശ്യം തള്ളിപ്പറഞ്ഞവനും, 30 വെള്ളിക്കാശിനു ഒറ്റികൊടുത്തു രക്തനിലത്തിനു ലോകാവകാശിയായവനും അവിശ്വാസത്താൽ, ലോകസ്നേഹത്താൽ, ഗുരുവിനെ ക്രൂശിൽ തറച്ചു കൊല്ലുവാൻ മൂന്നാണികളായി മാറുകയായിരുന്നില്ലേ? അഥവാ തങ്ങളെ, തങ്ങളുടെ പ്രവർത്തികളാൽ മൂന്നാണികളാക്കി ജീവൻ തന്ന ഗുരുവിനെ ക്രൂശിക്കാൻ നിന്നു കൊടുക്കുകയായിരുന്നില്ലേ? നമ്മൾ ക്രിസ്തുവിന്റെ  അണികളോ? അനുയായികളോ? ആണികളോ? 


ആചാരാനുഷ്ടാനത്തിന്റെ ഭാഗമായിട്ടാണെങ്കിലും പെസഹാക്കുഞ്ഞാടിന്റെ ക്രൂശീകരണത്തിന്റെ ദുഃഖാചരണ സ്മരണ ഉണർത്തുന്ന ആണ്ടുവട്ടത്തിന്റെ ഈ അനുതാപ നാളുകളിലെങ്കിലും ഒന്ന് സ്വയം ശോധന ചെയ്യുന്നതു നല്ലതായിരിക്കും. ഗത്സമന മുതൽ കാൽവരിവരെ പെസഹാ കുഞ്ഞാടിനോപ്പം അവന്റെ സഹനതയുടെയും, തകർക്കപെടലിന്റെയും, നുറുക്കപെടലിന്റെയും പരിഹാസത്തിന്റെയും ചൂടടയാളം വഹിച്ചുകൊണ്ടു ചുടുരക്തം വീണു കുതിർന്ന പാതയിലൂടെ നമുക്കും ആത്മാവിൽ സഞ്ചരിക്കാം. ഉറക്കെ കരഞ്ഞു രട്ടുടുത്തു വെണ്ണീറിലിരിക്കാം. തെറ്റുതിരുത്തി ഉറക്കെ നിലവിളിച്ചു മനസാന്തരപ്പെട്ടു മടങ്ങിവന്നു ക്രിസ്തുവിന്റെ പാനപാത്ര വാഹകരായി മാറുവാൻ ചൂടടയാളം വഹിച്ച അപ്പസ്തോലമാരെ പോലെ നമുക്കും ആകാം. 


മരണത്തിന്മേൽ ജയമെടുത്ത പെസഹാക്കുഞ്ഞാടിൽ വ്യാപരിച്ച ആത്മാവിനെ പ്രാപിക്കാൻ ദേഹം ദേഹി ആത്മാവിനെ ഏല്പിച്ചു കൊടുക്കാം. ഇനിയൊരു മരണം നമ്മെ പിടികൂടാതിരിക്കുവാൻ പാപത്തിന്റെ സ്ഥിരമായ ശമ്പളം-മരണം കൈപ്പറ്റാതെയിരിക്കാൻ ജീവന്റെയും പുനരുദ്ധാനത്തിന്റെയും ആത്മാവ് ശക്തിയായി നമ്മിൽ ഇറങ്ങട്ടെ.



Biju Joseph

Sharjah

RELATED STORIES

  • മകള്‍ക്ക് നേരെ പിതാവിന്റെ ആസിഡ് ആക്രമണം - ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്ന മനോജ്, മകളും ഭാര്യയും സഹോദരന്റെ വീട്ടില്‍ താമസിക്കുന്നതറിഞ്ഞ് അവിടെയെത്തിയാണ് ആക്രമണം നടത്തിയത്. ആസിഡ് ആക്രമണത്തില്‍ മനോജിന്റെ മകള്‍ക്ക് കൈക്കും കാലിനും ഗുരുതരമായി പൊള്ളലേറ്റു. ഒപ്പം ഉണ്ടായിരുന്ന സഹോദരന്റെ മകള്‍ക്ക് മുഖത്തും കൈയിലും പൊള്ളലേറ്റിട്ടുണ്ട്. ഇരുവരെയും ഉടന്‍തന്നെ ആശുപത്രിയില്‍

    പത്തനംതിട്ട സ്വദേശിയായ യുവതിയുടെ വയറ്റിൽ നിന്ന് നീക്കം ചെയ്തത് 222 കല്ലുകൾ - ഒരു വർഷമായി വയറുവേദന അനുഭവപ്പെട്ടിരുന്ന വീട്ടമ്മ ഒരു മാസത്തിനു മുമ്പാണ് ലൈഫ് ലൈനിൽ കൺസൾട്ടേഷന് എത്തിയത്. ആവർത്തിച്ചുള്ള വയറുവേദനയായതിനാൽ തുടർന്നു നടത്തിയ പരിശോധനയിലാണ് പിത്താശയക്കല്ലുകൾ കണ്ടെത്തിയത്. വളരെ അപൂർവമായിട്ടാണ് ഇത്രത്തോളം കല്ലുകൾ പിത്താശയത്തിൽ കാണുന്നതെ

    പാസ്റ്റർ എം എം മത്തായി നിര്യാതനായി - ഭൗതികശരീരം രാവിലെ എട്ടുമണിക്ക് ഭവനത്തിൽ കൊണ്ടുവരികയും തുടർന്ന് പിടവൂർ ഐപിസി രേഹോ ബോത്ത് ചർച്ചിൽ എത്തിച്ച് ഒൻപതു മണിയോടുകൂടി ശുശ്രൂഷകൾ ആരംഭിച്ച് 12 മണിക്ക് പിടവൂർ ഐപിസി രേഹോ ബോത്ത് ചർച്ച് സെമിത്തേരിയിൽ ശുശ്രൂഷകൾക്ക് ശേഷം സംസ്കരിക്കുന്നതുമാണ്.

    സംസ്ഥാന ജുഡീഷ്യൽ ബസ്റ്റ് ഫെയർ കോപ്പി സൂപ്രണ്ടായി പെന്തക്കോസ്‌തു യുവതി - കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ ഇരമാപ്രയിൽ പുളിയംമാക്കൽ വർഗ്ഗീസ്, മറിയാമ്മ എന്നിവരാണ് മാതാപിതാക്കൾ. ചാമപ്പാറയിൽ ആൻഡ്രൂസ് ജോൺസനാണ് ഭർത്താ വ്. മക്കൾ:ആന്റോ, ഏബൽ. ഇപ്പോൾ പാലക്കാട് കല്ലേപ്പുള്ളിയിൽ എൻ.ജി.ഓ. കോർട്ടേഴ്സിൽ താമസിച്ചു വരുന്നു. പാലക്കാട് MACT കോടതിയിൽ നിന്നും സ്ഥലം മാറ്റം ലഭിച്ചപ്പോൾ അഭിഭാഷകർ സ്ഥലം മാറ്റത്തിനെതിരെ ഹൈക്കോടതിയിൽ OP ഫയൽ ചെയ്ത് സ്ഥലം മാറ്റം റദ്ദ് ചെയ്യിച്ചിരുന്നു. ജുഡീഷ്യൽ സർവ്വീസിൽ സത്യസന്ധയായ ഉദ്യോഗസ്ഥയാണ് ജോളി ആൻഡ്രൂസ്. ഇത് പരിഗണിച്ചാണ് അവാർഡിനായി തിരഞ്ഞെടുത്തത്.

    മലയാളികൾക്ക് സുപരിചിതനായ എരുമേലിക്കാരനായ മറുനാടൻ മലയാളി ഷാജൻ സ്കറിയാ - തട്ടാൻ ചേട്ടന്റെ പറമ്പിലെ കൂലിപണിക്കാരൻ.പത്താം ക്ലാസ് കഴിഞ്ഞ് കൂലിപ്പണി.രാവിലെ ചെന്നു റബറിനു ചുവിട് കിളച്ച് ചാണകക്കൂട്ടിൽ നിന്ന് ചാണകം എടുത്ത്, ആ റബർ ചുവട്ടിൽ കൊണ്ടുവന്ന് ഇടുന്ന ജോലി. കാലത്ത് 8 മണിക്ക് ചെന്നു അഞ്ചര മണി വരെ കട്ട പണി .പോകുവാൻ നേരം കിട്ടുന്ന കൂലി മഞ്ഞ നിറമുള്ള 20 രൂപ നോട്ട്.ആ വീട്ടിലെ എല്ലാ പണിയും ചെയ്തത് സാജൻ ആയിരുന്നു. റബറിന് പ്ലാറ്റ്ഫോം ഇടുന്നത്, കപ്പ വിൽക്കുന്നത്.കപ്പ തടം എടുക്കുന്നത് , ചേമ്പ് നടുന്നത് എല്ലാം സാജൻ ചെയ്തു. ചുമട്ടു തൊഴിലാളിയായി. മണൽ വാരി.തുരിശ് അടിച്ചു .അങ്ങനെ ആ നാട്ടിലെ അറിയപ്പെടുന്ന കൂലിപ്പണിക്കാരൻ. പിന്നീടു ആന്റണി ചേട്ടന്റെ പുരയിടത്തിൽ റബർ വെട്ടുമുതൽ എല്ലാ പണിയും.( ഇന്ന് ഷാജൻ ആ പുരയിടം വിലക്ക് മേടിച്ചു)

    മനം പിരട്ടി ഉദ്യോഗസ്ഥർ ; മൂക്ക് പൊത്തി യാത്രക്കാർ - മഴകാലമായ കാരണം ഈ മാലിന്യം ജീര്‍ണ്ണിച്ച് പ്രദേശമാകെ ദുര്‍ഗന്ധം പടരുന്ന സ്ഥിതിയാണുള്ളത്. കഴിഞ്ഞ കുറേ വർഷ കാലമായി മല്ലപ്പള്ളി വില്ലേജ് ഓഫിസ് പിന്നിലായി മാലിന്യം തള്ളൽ പതിവാണ്. ടൺ കണക്കിന് മാലിന്യമാണ് ഇവിടെ കുന്ന് കൂടി കിടക്കുന്നത്. ദീര്‍ഘനാളുകളായി ഈ പതിവ് തുടര്‍ന്നിട്ടും അധികൃതർ നടപടിയെടുക്കാത്തതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമാവുകയാണ്. ഇറച്ചിയുടെയും

    ഭാരതവും ജപ്പാനും ഒരുമിച്ച് കൊണ്ട് മണിക്കൂറിൽ 400 കിലോമീറ്റർ വേഗതയിൽ ട്രെൻ സംവിധാനം - ഈ പദ്ധതി ഇന്ത്യ-ജപ്പാൻ സാമ്പത്തിക, തന്ത്രപരമായ സഹകരണത്തെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകും, ​​അതിൽ ഏകദേശം 67 ബില്യൺ ഡോളർ (₹60,000 കോടി) വരെയുള്ള സ്വകാര്യ മേഖലയിലെ നിക്ഷേപ പദ്ധതികളും ഉൾപ്പെടുന്നു. മുംബൈ-അഹമ്മദാബാദ് ഇടനാഴിയുടെ ആകെ നീളം 508 കിലോമീറ്ററാണ്, ഇത് രണ്ട് സംസ്ഥാനങ്ങളിലൂടെ (ഗുജറാത്ത്, മഹാരാഷ്ട്ര) കടന്നുപോകും, ​​വരും ദശകത്തിൽ ഇന്ത്യയുടെ ഗതാഗത ഘടനയിൽ വിപ്ലവം സൃഷ്ടിക്കും.

    കെഎസ്ആർടിസി ബജറ്റ് ടൂറിസം സെല്ലുകൾ നിരവധി ആകർഷകമായ യാത്രാ പാക്കേജുകൾ പ്രഖ്യാപിച്ചു - കൂടാതെ സെപ്റ്റംബർ 6-ന് 520 രൂപ നിരക്കിൽ റോസ്മല യാത്രയും ഉണ്ടായിരിക്കും. പാലരുവി, തെന്മല, പുനലൂർ തൂക്കുപാലം എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. മൺസൂൺ കാലത്ത് നിർത്തിവച്ചിരുന്ന നെഫർട്ടിറ്റി കപ്പൽയാത്രയും വീണ്ടും ആരംഭിക്കുന്നു. സെപ്റ്റംബർ 7, 27 തീയതികളിൽ രാവിലെ 10-ന് കൊല്ലത്തിൽ നിന്ന് എസി ലോ ഫ്ലോർ ബസിൽ പുറപ്പെടുന്ന സംഘം എറണാകുളത്ത് എത്തി അറബിക്കടലിൽ നാല് മണിക്കൂർ നീളുന്ന കപ്പൽയാത്ര നടത്തി മടങ്ങിയെത്തും. 4200 രൂപയാണ് ഇതിന്റെ നിരക്ക്. സെപ്റ്റംബർ 13-ന് മൂന്നാർ യാത്രയും ക്രമീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

    സംസ്ഥാനത്ത് റെക്കോർഡ് വിലയിൽ തുടർന്ന് സ്വർണവില - സംസ്ഥാനത്ത് വിവാഹ വിപണി സജീവമായ ഈ മാസത്തിൽ സ്വർണവില കൂടിയത് തിരിച്ചടിയായിട്ടുണ്ട്. നിലവിൽ, ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത്

    വാഹന നികുതി സംബന്ധിച്ച് സുപ്രധാന വിധിയുമായി സുപ്രീം കോടതി - പൊതു അടിസ്ഥാനസൗകര്യങ്ങളായ റോഡുകളും ഹൈവേകളും മറ്റും ഉപയോഗിക്കുന്നതിനു നല്‍കുന്ന തുക എന്നനിലയ്ക്കാണ് ഈ നികുതി ചുമത്തുന്നതെന്നും ബഞ്ച് വ്യക്തമാക്കി. വാഹനം പൊതു സ്ഥലത്ത് ഉപയോഗിക്കുന്നില്ലെങ്കില്‍ ആ നിശ്ചിത കാലത്തേക്ക് നികുതി നല്‍കേണ്ടതില്ലെന്നും വിധിയില്‍ പറയുന്നു.

    മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയ്‌ക്കെതിരെയുള്ള വധശ്രമം കാടത്തവും ഭീരുത്വവും : ചാൾസ് ചാമത്തിൽ - ഡൽഹിയിൽ സിപിഎം അനുകൂല തെരുവ് നാടക കലാകാരനായ സഫ്‌ദർ ഹാഷ്മിയെ കോൺഗ്രസ് ഗുണ്ടകൾ തല്ലിക്കൊന്നപ്പോൾ അന്ന് സിപിഎം പറഞ്ഞത് ആവിഷ്കാര സ്വാതന്ത്ര്യത്തെ തല്ലിക്കെടുത്തി എന്നായിരുന്നു . അദ്ദേഹത്തിന്റെ ഭാര്യ മാലശ്രീ ഹാഷ്മിയെ കേരളത്തിൽ കൊണ്ടുവന്നു കവിത അവതരിപ്പിക്കുകയും ചെയ്തിരുന്നു . പത്ര പ്രവർത്തകരെ ചോരയിൽ മുക്കി കൊല്ലുവാനുള്ള പ്രവണത കടത്തമാണെന്നു സി മീഡിയ ഓൺലൈൻ ചീഫ് എഡിറ്റർ ചാൾസ് ചാമത്തിൽ ഓർമ്മിപ്പിച്ചു . ഷാജൻ സ്കറിയയെ ആക്രമിച്ചവർക്കെതിരെ എത്രയും പെട്ടെന്ന് നിയമനടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

    തുമ്പമണ്ണിലും സമീപ പ്രദേശങ്ങളിലും മോഷണം - സബ് ഇൻസ്പെക്ടർമാരായ പ്രതീഷ് പി.ഡി, രാജൻ പി.കെ, കോൺറ്റബിൾമാരായ അനിഷ് പ്രകാശ്, മനോജ് മുരളി, സോസ് ഗോഡും ഫിംഗർ എക്സ്പോർട്ടർ ചെർച്ചറിലെ സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.

    മറുനാടന്‍ മലയാളി ചീഫ് എഡിറ്റർ ഷാജന്‍ സ്‌കറിയയെ വാഹനം ഇടിപ്പിച്ച് അപായപ്പെടുത്താന്‍ നടന്ന ശ്രമം - സംസ്ഥാന പോലീസ് മേധാവിയോട് ഓൺലൈൻ മീഡിയ ചീഫ് എഡിറ്റേഴ്സ് ഗിൽഡ് പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനവും ജനല്‍ സെക്രട്ടറി ജോസ് എം ജോർജും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. മാധ്യമ സ്വാതന്ത്രത്തെ ഇല്ലാതാക്കാനുള്ള നീക്കമായെ സംഭവത്തെ കാണാന്‍ കഴിയുകയുള്ളൂവെന്നും ഇരുവരും ചൂണ്ടിക്കാട്ടി. ഹൈക്കോടതി ഉത്തരവിട്ടിട്ടും 2020ൽ മാധ്യമ പ്രവർത്തകൻ എസ് വി പ്രദീപിനെ കൊന്നവര്‍ക്ക് ഇപ്പോഴും സുഖവാസമാണ്. 2020ലെ ആ കറുത്ത ഡിസംബര്‍ ഇനിയുണ്ടാകില്ലെന്ന് കരുതിയവരെ ഞെട്ടിച്ചാണ് ഇപ്പോൾ മങ്ങാട്ടു കവലയില്‍ രാഷ്ട്രീയ-മുതലാളി മാഫിയയുടെ ക്വട്ടേഷന്‍

    സ്വകാര്യ ബസുകളിലെ ഡ്രൈവർക്കും കണ്ടക്ടർക്കും ക്ലീനർക്കും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധം - ഇതു സംബന്ധിച്ച സംസ്ഥാന സർക്കാർ ഉത്തരവ് ചോദ്യം ചെയ്ത് ബസ് ഉടമകളും യൂണിയനുകളും ഉൾപ്പെടെയുള്ളവർ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. 2023 - 25 കാലഘട്ടത്തിൽ മാത്രം സ്വകാര്യ ബസ്സുകൾ ഉൾപ്പെട്ട 1017 അപകടങ്ങൾ സംസ്ഥാനത്ത് ഉണ്ടായെന്ന് വിധി പറഞ്ഞു കൊണ്ട് ജസ്റ്റിസ് സി.പി.മുഹമ്മദ് നിയാസ് ചൂണ്ടിക്കാട്ടി

    റിട്ട. ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് വി.ഇ. വർഗീസ് നിര്യാതനായി - ആഗസ്റ്റ് 27ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടുത്. ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് ആയിട്ടാണ് ഔദ്യോഗിക ജോലിയിൽ നിന്നും വിരമിച്ചത്. ജോലിയോടൊപ്പം സുവിശേഷ വേലയിൽ കുടുംബമായി അവർ വ്യാപൃതരായിരുന്നു. തൃശൂർ ജില്ലയിൽ തിരുവല്വാമല എ.ജി സഭയുടെ സ്ഥാപനത്തിനു മുൻകൈയെടുത്തു. ഭൗതീക ജോലിയിൽ നിന്നും വിരമിച്ച ശേഷം എ.ജി. സഭയുടെ പുനലൂരെ ഓഫീസിൽ നിയമഉപദേശകനായി ചുരുക്കം നാളുകളിൽ പ്രവർത്തിച്ചു. സംസ്കാരം പിന്നീട് തിരുവല്ല മേപ്രാൽ ചർച്ച് ഓഫ് ഗോഡ്

    ഇന്ത്യക്കാർക്ക് വലിയ തിരിച്ചടി; എച്ച്‍ വൺബി വിസയും ഗ്രീൻ കാർഡും സമഗ്രമായി പരിഷ്‍കരിക്കാനൊരുങ്ങി ട്രംപ് ഭരണകൂടം - എച്ച് വൺബി വിസ പദ്ധതി പരിഷ്‍കരിക്കുന്നതിനെ ഞാൻ അനുകൂലിക്കുന്നു. കാരണം ഭീകരമായ ഒരു പദ്ധതിയാണിത്. ഗ്രീൻ കാർഡിലും ഞങ്ങൾ മാറ്റം വരുത്താൻ പോവുകയാണ്. ഒരു ശരാശരി അമേരിക്കൻ പൗരൻ പ്രതിവർഷം സമ്പാദിക്കുന്നത് 75,000 ഡോളറാണ്. എന്നാൽ ഗ്രീൻ കാർഡ് കൈവശമുള്ള വിദേശ പൗരൻ സമ്പാദിക്കുന്നത് 66,000 ഡോളറും. അതിൽ മാറ്റം വരുത്താൻ പോവുകയാണ് ഞങ്ങൾ. ഡോണൾഡ് ട്രംപ് ആഗ്രഹിക്കുന്നതും ആ മാറ്റമാണ്. അതാണ് വരാനിരിക്കുന്ന ഗോൾഡ് കാർഡ്. രാജ്യത്തേക്ക് ഏറ്റവും മികച്ച ആളുകളെ തിരഞ്ഞെടുക്കാൻ ഞങ്ങൾ പോകുകയാണ്”-അമേരിക്കൻ

    മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനമാണ് ഇന്ന് : അവകാശപ്പോരാട്ടങ്ങളിലെ സുവര്‍ണതാരകം - 1907 -ല്‍ പിന്നാക്ക വിദ്യാര്‍ത്ഥികള്‍ക്കു പള്ളിക്കൂട പ്രവേശനം അനുവദിച്ച് ഉത്തരവ് ഉണ്ടായി. ഉത്തരവായെങ്കിലും അയിത്തജാതിക്കുട്ടികള്‍ക്ക് സ്വാഭാവികമായി വിദ്യാലയങ്ങളില്‍ ചേര്‍ന്ന് പഠിക്കാന്‍ കഴിയുമായിരുന്നില്ല. പിന്നീട് 1914-ല്‍ ഇതേ ആവശ്യത്തിനായി വിദ്യഭ്യാസ ഡയറക്ടര്‍ കര്‍ശനമായ ഉത്തരവു പുറപ്പെടുവിച്ചു. എന്നിട്ടും ഫലമില്ലാതെ വന്ന ഘട്ടത്തിലാണ് പ്രത്യേക പള്ളിക്കൂടം എന്ന ആശയവുമായി അയ്യന്‍കാളി മുന്നോട്ടു നീങ്ങിയത്. ഇതിന്റെ ഫലമായി 1914-ല്‍ വെങ്ങാനൂര്‍ പുതുവല്‍വിളാകത്തു മലയാളം പള്ളിക്കൂടം അനുവദിച്ചുകൊണ്ടു സര്‍ക്കാര്‍ ഉത്തരവായി. 1905-ല്‍ അയ്യന്‍കാളിയും കൂട്ടരും കെട്ടിയുയര്‍ത്തിയ കുടിപ്പള്ളിക്കൂടമാണ് ഇങ്ങനെ സര്‍ക്കാര്‍ പള്ളിക്കൂടമായത്.

    മഹാത്മാ അയ്യങ്കാളിയുടെ ജന്മദിനമാണ് ഇന്ന് : അവകാശപ്പോരാട്ടങ്ങളിലെ സുവര്‍ണതാരകം - 1907 -ല്‍ പിന്നാക്ക വിദ്യാര്‍ത്ഥികള്‍ക്കു പള്ളിക്കൂട പ്രവേശനം അനുവദിച്ച് ഉത്തരവ് ഉണ്ടായി. ഉത്തരവായെങ്കിലും അയിത്തജാതിക്കുട്ടികള്‍ക്ക് സ്വാഭാവികമായി വിദ്യാലയങ്ങളില്‍ ചേര്‍ന്ന് പഠിക്കാന്‍ കഴിയുമായിരുന്നില്ല. പിന്നീട് 1914-ല്‍ ഇതേ ആവശ്യത്തിനായി വിദ്യഭ്യാസ ഡയറക്ടര്‍ കര്‍ശനമായ ഉത്തരവു പുറപ്പെടുവിച്ചു. എന്നിട്ടും ഫലമില്ലാതെ വന്ന ഘട്ടത്തിലാണ് പ്രത്യേക പള്ളിക്കൂടം എന്ന ആശയവുമായി അയ്യന്‍കാളി മുന്നോട്ടു നീങ്ങിയത്. ഇതിന്റെ ഫലമായി 1914-ല്‍ വെങ്ങാനൂര്‍ പുതുവല്‍വിളാകത്തു മലയാളം പള്ളിക്കൂടം അനുവദിച്ചുകൊണ്ടു സര്‍ക്കാര്‍ ഉത്തരവായി. 1905-ല്‍ അയ്യന്‍കാളിയും കൂട്ടരും കെട്ടിയുയര്‍ത്തിയ കുടിപ്പള്ളിക്കൂടമാണ് ഇങ്ങനെ സര്‍ക്കാര്‍ പള്ളിക്കൂടമായത്.

    മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയർ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച്ച നടത്തി - അതേസമയം ഗാസ നഗരത്തിൽ ഇസ്രായേൽ നടത്തുന്ന ആക്രമണം "ഭയാനകമായ മാനുഷിക പ്രത്യാഘാതങ്ങൾ" ഉണ്ടാക്കുമെന്ന് ഐക്യരാഷ്ട്രസഭയും സർക്കാരിതര സംഘടനകളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. യുഎസ് ഒഴികെയുള്ള യുഎൻ സുരക്ഷാ കൗൺസിലിലെ എല്ലാ അംഗങ്ങളും ഗാസയിലെ ക്ഷാമത്തെ "മനുഷ്യനിർമിത പ്രതിസന്ധി" എന്ന് വിളിക്കുകയും ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷന്റെ (ഐപിസി) ഏറ്റവും പുതിയ റിപ്പോർട്ടിൽ