ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കരിയർ റെഡി ഡിഗ്രി കോഴ്സുകൾ കേരളത്തിൽ

ലോകം വലിയ മാറ്റത്തിന് വിധേയമായി കൊണ്ടിരിക്കുകയാണ് : മാറ്റത്തിന് അനുസരിച്ച് സമസ്ത മേഖലയും മാറുന്നു, പ്രതേകിച്ചു തൊഴിൽ മേഖല : ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കരിയർ റെഡി ഡിഗ്രി കോഴ്സുകൾ കേരളത്തിൽ ഉണ്ടാകും. 

കരിയർ ലക്‌ഷ്യം വെക്കുന്ന യുവതലമുറയ്‌ക്ക് കൺഫ്യൂഷനാണ് എന്തു പഠിക്കണം, എവിടെ പഠിക്കണം ,ഈ കോഴ്സ് പഠിച്ചാൽ ജോലി കിട്ടുമോ എന്നിങ്ങനെ.

ടെക്നോളജി അധിഷ്ഠിത കോഴ്സുകൾ പഠിച്ചാൽ തീർച്ചയായും തൊഴിൽ ലഭിക്കും . പ്ലസ്ടു കഴിഞ്ഞാൽ തിയറി മാത്രം പഠിച്ചിറങ്ങുന്ന ബിരുദധാരികൾ തൊഴിൽമാർക്കറ്റിൽ വെല്ലുവിളി നേരിടും. തൊഴിലിലേക്കു നേരിട്ട് പ്രവേശിക്കാനാകുന്ന രീതിയിൽ പ്രായോഗിക പരിശീലനവും ബിരുദ തലത്തിൽത്തന്നെ ലഭിക്കേണ്ടതുണ്ട്. ഈ ലക്ഷ്യം മുൻനിർത്തി രൂപകൽപന ചെയ്തതാണ് കേരളത്തിൽ ഈ അധ്യയന വർഷം മുതൽ ആരംഭിക്കുന്ന പുതിയ 3 കുസാറ്റ്കോഴ്സുകൾ. കരിയർ റെഡി ഡിഗ്രി കോഴ്സുകൾ പ്രായോഗിക പരിശീലനത്തിനാണ് ഊന്നൽ നൽകുന്നത്.

എഐ പഠിച്ചാൽ വലിയ തൊഴിൽ സാധ്യത.

2026 ൽ AI പ്രൊഫഷണലുകളുടെ ആവശ്യം 10 ലക്ഷത്തിലെത്തും. കേന്ദ്ര ഇലക്ട്രോണിക്സ് & ഐടി മന്ത്രാലയം പുറത്തിറക്കിയ ഇന്ത്യയുടെ AI വിപ്ലവം , വിക്സിത് ഭാരതിലേക്കുള്ള ഒരു റോഡ്മാപ്പ് എന്ന റിപ്പോർട്ടിൽ പറയുന്നതനുസരിച്ച്, 2026 ആകുമ്പോഴേക്കും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) പ്രൊഫഷണലുകൾക്കുള്ള ആവശ്യകതയിൽ വൻ കുതിച്ചുചാട്ടം ഇന്ത്യയിൽ കാണാൻ സാധ്യതയുണ്ട്. ഒരു ദശലക്ഷം വൈദഗ്ധ്യമുള്ള വ്യക്തികളുടെ ആവശ്യകതയാണ് കണക്കാക്കുന്നത്.

2047 ആകുമ്പോഴേക്കും രാജ്യം 23-35 ട്രില്യൺ ഡോളർ സമ്പദ്വ്യവസ്ഥയായി മാറാൻ ആഗ്രഹിക്കുന്നതിനാൽ, AI, ഓട്ടോമേഷൻ, ഇന്റർ ഡിസിപ്ലിനറി നവീകരണം എന്നിവയാൽ രൂപപ്പെടുത്തിയ അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന തൊഴിൽ വിപണിയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഉന്നത വിദ്യാഭ്യാസം – പ്രത്യേകിച്ച് എഞ്ചിനീയറിംഗ് മേഖല പരിവർത്തനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്.

കേരളത്തിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്സുകൾ (ഏഷ്യൻ സ്കൂൾ ഓഫ് ബിസിനസ് )

ബിസിഎ (ഓണേഴ്സ്) ഡേറ്റാ സയൻസ്& എഐ
പ്രോഗ്രാമിങ്, മെഷീൻലേണിങ്, സ്റ്റാറ്റിസ്റ്റിക്കൽ അനാലിസിസ് എന്നിവ അടിസ്ഥാനമാക്കിയാണ് ബിരുദപ്രോഗ്രാം. ആഴ്ചയിൽ 20 മണിക്കൂറിലേറെ പ്രായോഗിക പരിശീലനം ലഭിക്കും. പൈത്തൻ, ആർ, എസ്ക്യൂഎൽ, ടെൻ സർഫ്ളോ എന്നീ ടൂളുകളിലും ക്ലൗഡ്പ്ലാറ്റ്ഫോമുകളിലും എഐ ക്യാപ്സ്റ്റോൺ പ്രോജക്ടുകളിലും വിദ്യാർഥികൾക്ക് പരിചയം ലഭിക്കും.

ബികോം (ഓണേഴ്സ്) എഐ & ഫിൻടെക്

ഐആർഡിഎഐ, ബാങ്ക്പ്രൊബേഷനറി ഓഫീസർപരീക്ഷകൾക്കുള്ള പരിശീലനവും ഫിനാൻഷ്യൽ റിപ്പോർട്ടിങ്, പേഴ്സണൽ ഇൻകംടാക്സ്ഫയലിങ്, ജിഎസ്ഐടി ഫയലിങ്, എഐ ഡിസിഷൻമേക്കിങ്, റോബോ- അഡ്വൈസറി, ഇൻവെസ്റ്റ്മെന്റ് പോർട്ട്ഫോളിയോ മാനേജ്മെന്റ് എന്നിവയിലെ പ്രായോഗിക പരിശീലനവും പ്രോഗ്രാമിന്റെ ഭാഗമാണ്.
ബിബിഎ (ഓണേഴ്സ്) ഡിജിറ്റൽ മാർക്കറ്റിങ് & ഇകൊമേഴ്സ്
ഗ്രാഫിക്ഡിസൈൻ, ഇ––കൊമേഴ്സ് വെബ്സൈറ്റ്നിർമാണം, സെർച്ച് എഞ്ചിൻ ഓപ്ടിമൈസേഷൻ എന്നിവയിൽ പ്രായോഗിക പരിശീലനം നൽകുന്നതാണ് ഈ പ്രോഗ്രാം. ഇതിനുപുറമേ വിദ്യാർഥികൾക്ക് വ്യവസായ മേഖലയ്‌ക്കാവശ്യമായ ഫിഗ്മ, ടാബ്ളോ, പവർ ബിഐ തുടങ്ങിയ പ്ലാറ്റ്ഫോമുകളിലും വൈദഗ്ധ്യം ലഭിക്കും.

ഗൂഗിൾ ആഡ്സ്, മെറ്റ എന്നിവ സർട്ടിഫൈ ചെയ്ത പ്രാക്ടിക്കൽ മോഡ്യൂളുകളും പാഠ്യപദ്ധതിയുടെ ഭാഗമാണ്. എൻഐഎസ്എം, എൻസിഎഫ്എം എന്നീ വ്യവസായലോകം അംഗീകരിച്ച സർട്ടിഫിക്കേഷനുകൾ നേടാനുള്ള സഹായവും ലഭിക്കും.

4 വർഷ ബിരുദം
ബിരുദപ്രോഗ്രാമുകൾ 4 വർഷ കാലാവധിയുള്ളതായിരിക്കും, മൂന്നാംവർഷത്തിൽ എക്സിറ്റ്ഓപ്ഷൻ ഉണ്ടായിരിക്കും. മൂന്നാം വർഷത്തിനുശേഷം പുറത്തു കടക്കുന്ന വിദ്യാർഥികൾക്ക് ബികോം/ബിബിഎ/ബിസിഎ ബിരുദം നൽകും. നാലാംവർഷം തുടരുകയും പൂർത്തിയാക്കുകയും ചെയ്യുന്നവർക്ക് ഓണേഴ്സ്ബിരുദവും. വിദ്യാഭ്യാസം തുടരാനും എംബിഎ ബിരുദംനേടാനും ആഗ്രഹിക്കുന്നവർക്ക് മൂന്നാംവർഷത്തിനുശേഷം പുറത്തുകടന്ന്എംബിഎ പ്രോഗ്രാമിൽ ചേരാം.

AI Courses – BCom , BCA, B. Tech ,M. Tech B. Tech and M. Tech

ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ച് കൂടുതലറിയാനും അറിവ് നേടാനും താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും ഇപ്പോൾ നിരവധി ഓപ്ഷനുകൾ തുറന്നിരിക്കുന്നു.

എഞ്ചിനീയറിംഗ് സ്ട്രീമിൽ ചേരാൻ ആഗ്രഹിക്കുന്നവർക്ക്, മെഷീൻ ലേണിംഗും ആർട്ടിഫിഷ്യൽ ഇന്റലിജൻസും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്ന ബി.ടെക്, എം.ടെക് കോഴ്സുകളുണ്ട്. മറ്റ് സ്പെഷ്യലൈസേഷനുകൾക്കൊപ്പം ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന എം.എസ്സി, എം.ടെക് പ്രോഗ്രാമുകളും കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി വാഗ്ദാനം ചെയ്യുന്നു.

കോഴിക്കോട്ടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് മാനേജർമാർക്കായി ഡാറ്റാ സയൻസിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലും ഒരു പ്രൊഫഷണൽ സർട്ടിഫിക്കറ്റ് പ്രോഗ്രാം വാഗ്ദാനം ചെയ്യുന്നു.

കേരള സർക്കാരിന്റെ ASAP, അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം 720 മണിക്കൂർ ദൈർഘ്യമുള്ള ഒരു പ്രോഗ്രാം വാഗ്ദാനം ചെയ്യുന്നു – AI-മെഷീൻ ലേണിംഗ് ഡെവലപ്പർ.
ബിസിഎ വിദ്യാർത്ഥികൾക്ക് മൂല്യവർദ്ധിത കോഴ്സായി AI സർട്ടിഫിക്കേഷൻ വാഗ്ദാനം ചെയ്യുന്ന ചില ആർട്സ് & സയൻസ് കോളേജുകൾ കേരളത്തിലുണ്ട്. അത്തരം കോഴ്സുകളിൽ, മൂല്യവർദ്ധിത സർട്ടിഫിക്കേഷനുകൾ സ്വകാര്യ പങ്കാളികളാണ് നൽകുന്നത്. അത്തരം കോഴ്സുകൾ തിരഞ്ഞെടുക്കുന്നതിന് മുമ്പ് വിദ്യാർത്ഥികൾ കോഴ്സ് ദാതാവിന്റെ ഗുണനിലവാരം പരിശോധിക്കണം.

ബികോം, ബിസിഎ പ്രോഗ്രാമുകളിൽ എഐ ഉൾപ്പെടുത്തിയിട്ടുള്ള സ്വകാര്യ സർവകലാശാലകൾ കർണാടകയിലുണ്ട്. സ്വകാര്യ ഏജൻസികൾ നൽകുന്നതിനേക്കാൾ സർവകലാശാലകളോ പ്രശസ്ത സ്ഥാപനങ്ങളോ നൽകുന്ന കോഴ്സുകളെ റിക്രൂട്ടർമാർ വിലമതിക്കാൻ സാധ്യതയുണ്ട്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ പഠനം തുടരാനും ഈ മേഖലയിൽ ബിരുദാനന്തര ബിരുദം നേടാനും കുറച്ച് വിദ്യാർത്ഥികൾക്ക് ആഗ്രഹമുണ്ടാകാം. കേരളത്തിൽ AI-യിൽ എംഎസ്സി വാഗ്ദാനം ചെയ്യുന്ന കുറച്ച് കോളേജുകൾ ഉണ്ട്. ഐഐടികൾ, ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ഹൈദരാബാദിലെ ഇന്ത്യൻ സ്കൂൾ ഓഫ് ബിസിനസ്, കേരളത്തിന് പുറത്തുള്ള നിരവധി സ്വകാര്യ സർവകലാശാലകൾ തുടങ്ങിയ നിരവധി സ്ഥാപനങ്ങൾ ഇപ്പോൾ AI-യിൽ ബിരുദാനന്തര ബിരുദവും ഡിപ്ലോമ പ്രോഗ്രാമുകളും വാഗ്ദാനം ചെയ്യുന്നു. സമീപഭാവിയിൽ ഈ മേഖല വ്യവസായത്തിൽ എത്രത്തോളം പ്രാധാന്യമർഹിക്കുമെന്ന് ഇത് സൂചിപ്പിക്കുന്നു.

മികച്ച കരിയർ സാധ്യതകളും തുറന്നു തരുന്നതാണ് എഐ പഠനം. ആരോഗ്യസംരക്ഷണം, ധനകാര്യം, സൈബർ സുരക്ഷ തുടങ്ങിയ മേഖലകളിൽ എഐ പ്രൊഫഷണലുകളെ ആവശ്യമുണ്ട്. സാങ്കേതിക കമ്പനികൾ, ഗവേഷണസ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ എന്നിവയിലും അവസരങ്ങൾ കണ്ടെത്താനാവും. മെഷീൻ ലേണിങ് എഞ്ചിനീയർ, എഐ ഗവേഷകൻ, ഡാറ്റാ സയന്റിസ്റ്റ്, എഐ കൺസൾട്ടന്റ് തുടങ്ങിയ തൊഴിൽസാധ്യതകളുണ്ട്. ബിരുദതലംമുതൽ മികച്ച കോഴ്സുകൾ കേരളത്തിലടക്കം ഇന്ന് ലഭ്യമാണ്.
അംഗീകൃത സർവകലാശാലയിൽനിന്ന് ഉചിതമായവ തിരഞ്ഞെടുക്കാം.

അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഈ മേഖലയിൽ മുന്നേറാൻ, തുടർച്ചയായ പഠനം അത്യാവശ്യമാണ്. മികച്ച എഐ കോഴ്സുകളും സർട്ടിഫിക്കേഷനുകളും പ്രായോഗിക പരിശീലനവും നേടണം.

Courtesy: Dr. Krishna Kumar C,Director & Professor, Asian School of Business,Thiruvananthapuram
9539105418


RELATED STORIES

  • അമിത നിരക്ക് ഈടാക്കുന്ന തിയേറ്റർ ഉടമകൾക്കെതിരെ നടപടിയെടുക്കാൻ മദ്രാസ് കോടതി - പുതിയ സിനിമകൾ റിലീസ് ചെയ്യുന്നതിന്റെ ആദ്യ നാല് ദിവസങ്ങളിൽ തിയേറ്ററുകൾ പ്രേക്ഷകരെ കൊള്ളയടിച്ചതായി ആരോപിച്ച് 2017-ൽ ചെന്നൈയിലെ ജി. ദേവരാജൻ സമർപ്പിച്ച റിട്ട് ഹർജി തീർപ്പാക്കവെയാണ് ജസ്റ്റിസ് എൻ. ആനന്ദ് വെങ്കിടേഷ് പുതിയ നിർദ്ദേശം പുറപ്പെടുവിച്ചത്. കോടതി വിധി പ്രകാരം, സർക്കാർ നിശ്ചയിച്ച നിരക്കിന് മുകളിൽ ടിക്കറ്റ് വില ഈടാക്കുന്നത് നിയമവിരുദ്ധമാണ്. ഇത്തരം പ്രവർത്തനങ്ങൾ തടയാൻ സർക്കാർ തലത്തിൽ കമ്മിറ്റി രൂപീകരിച്ച് കർശന നിരീക്ഷണം നടത്തണമെന്നും, ലംഘനങ്ങൾ കണ്ടെത്തിയാൽ ഉടനടി നടപടി സ്വീകരിക്കണമെന്നും കോടതി ഉത്തരവിട്ടു.

    അഹമ്മദാബാദ് വിമാന ദുരന്തത്തിൽ അട്ടിമറി സാധ്യത തള്ളി കേന്ദ്ര സർക്കാർ - തകർന്ന വിമാനം ഈ മാസം നിരവധി സർവീസുകൾ നടത്തിയിരുന്നു. മൂന്ന് ഏയർ ഇന്ത്യ വിമാനങ്ങളിൽ തകരാറ് കണ്ടെത്തി. ഡൽഹി ഹൈദരാബാദ് – വിന്റ്ഷീൽഡിന് കേടുപറ്റി.കൊൽക്കത്ത-മുംബൈ വിമാനത്തിൽ ഹൈഡ്രോളിക് ഗിയറിൽ ലീക്കേജ് കണ്ടെത്തി. ചണ്ഡീഗഡ്-ലേ വിമാനത്തിലും ലീക്കേജ് കണ്ടെത്തിയിരുന്നു.

    സര്‍ക്കാര്‍ വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കുന്നതിന്റെ കംപ്യൂട്ടറൈസ്ഡ് ബില്‍ നിര്‍ബന്ധമെന്ന് ധനകാര്യവകുപ്പ് - ഓരോ വാഹനവും ആ ഓഫീസ് നില്‍ക്കുന്ന അഞ്ചു കിലോമീറ്ററിനുള്ളിലെ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെയോ കണ്‍സ്യൂമര്‍ഫെഡിന്റെയോ പമ്പുകളില്‍നിന്നാണ് വാഹന നമ്പര്‍ രേഖപ്പെടുത്തി ഇന്ധനം നിറയ്ക്കേണ്ടത്. ഈ സൗകര്യം ലഭ്യമല്ലാത്തയിടങ്ങളില്‍ സ്വകാര്യ പമ്പുകളുമായി കരാറുണ്ടാക്കി ഇന്ധനം നിറയ്ക്കാം. ഇതിന്റെ പണം പമ്പ് ഉടമയുടെ അക്കൗണ്ടിലേക്ക് ഓഫീസ് മേധാവി കൈമാറണം. ഓഫീസ് പരിധിയില്‍നിന്ന് 50 കിലോമീറ്ററിനു മുകളിലുള്ള യാത്രകള്‍ക്ക് പരിധിക്കു പുറത്തുള്ള സ്വകാര്യ പമ്പുകളില്‍നിന്ന് ഇന്ധനം നിറയ്ക്കാം. കംപ്യൂട്ടറൈസ്ഡ് ബില്ല് ഹാജരാക്കി പണം ഡ്രൈവര്‍ക്ക് കൈപ്പറ്റാനാകും.

    കേരള തീരത്ത് വീണ്ടും ചരക്കുകപ്പലിൽ തീപ്പിടിത്തം ഉണ്ടായതായി റിപ്പോർട്ട് - കപ്പലിലെ ഡെക്കിൽ സൂക്ഷിച്ചിരുന്ന ഒരു കണ്ടെയ്നറിൽ തീപിടിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. വിവരം ലഭിച്ചയുടനെ കോസ്റ്റ് ഗാർഡിന്റെ ഓഫ്‌ഷോർ പട്രോൾ വെസ്സലായ ICGS സാചേത് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ആകാശ നിരീക്ഷണത്തിനായി കോസ്റ്റ് ഗാർഡിന്റെ ഡോർണിയർ വിമാനവും സ്ഥലത്ത്

    ദുരന്തത്തിൽ തകർന്ന വിമാനം പറത്തിയ ക്യാപ്റ്റൻ സുമീൽസബർവാളിന് - സബർവാൾ ഒരു പരിചയസമ്പന്നനായ പൈലറ്റായിരുന്നു. 8,200 മണിക്കൂറിലധികം പറക്കൽ പരിചയം നേടിയിട്ടുള്ള അദ്ദേഹം, ലൈൻ ട്രെയിനിംഗ് ക്യാപ്റ്റൻ പദവിയും വഹിച്ചിട്ടുണ്ട്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പറയുന്നതനുസരിച്ച് വിമാനത്തിലെ ജീവനക്കാർ എയർ ട്രാഫിക് കൺട്രോളിലേക്ക് (എടിസി) മെയ്ഡേ കോൾ നൽകി, പറന്നുയർന്ന് നിമിഷങ്ങൾക്ക് ശേഷം ജീവൻ അപകടപ്പെടുത്തുന്ന അടിയന്തരാവസ്ഥ ATC യെ അറിയിച്ചു, എന്നാൽ പിന്നീട് എടിസി ബന്ധപ്പെടാൻ ആവർത്തിച്ച് ശ്രമിച്ചിട്ടും പൈലറ്റ് പ്രതികരിച്ചില്ല. 10 മണിക്കൂർ പറക്കലിനായി വിമാനത്തിന്റെ ടാങ്ക് പൂർണ്ണമായും നിറഞ്ഞിരുന്നതിനാൽ ഒരിക്കലും രക്ഷപ്പെടാൻ സാധ്യതയില്ലാത്ത ദുരന്തത്തിലേക്ക് ആ വൈമാനികന് തന്റെ വിമാനത്തോടൊപ്പം കൂപ്പുകുത്തേണ്ടി വന്നു.. അപൂർവ്വങ്ങളിൽ അപൂർവ്വമായി മാത്രം ഒരു പൈലറ്റ് നേരിടേണ്ടി വരുന്ന സാഹചര്യമെന്ന് വൈമാനിക ലോകം സാക്ഷ്യപ്പെടുത്തുന്നു. പൈലറ്റിന്റെ ഏക സഹോദരി ഡൽഹിയിലാണ്. വാർത്ത അറിഞ്ഞു മുംബൈയിലെ ആ മകന്റെ മുറിയിലിരുന്ന് കണ്ണീർവാർക്കുന്ന പിതാവിന്റെ ചിത്രം അത്രകണ്ട് ദയനീയമാണ് എന്ന് കോളനി നിവാസികൾ കണ്ണീർവാർത്തുകൊണ്ട് പ്രാദേശിക മാധ്യമങ്ങളോട് പറയുന്നു...

    UPI ഐഡി ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടുകൾക്കിടയിൽ തൽക്ഷണം പണം കൈമാറാൻ കഴിയും - അക്കൗണ്ടുകളുടെയും ഓപ്ഷനുകൾ അവർക്ക് കാണിക്കും. ആവശ്യമുള്ള ബാങ്ക് അക്കൗണ്ട് നമ്പർ ലിങ്ക് ചെയ്യുന്നതിനും പ്രക്രിയ സജ്ജീകരിക്കുന്നതിനും ഒരാൾക്ക് ഓപ്ഷൻ 1 അല്ലെങ്കിൽ 2 ഇൻപുട്ട് ചെയ്യാം. 4. തുടർന്ന് സ്ഥിരീകരണ പ്രക്രിയ പൂർത്തിയാക്കാൻ ഉപയോക്താക്കൾ അവരുടെ ഡെബിറ്റ് കാർഡിന്റെ അവസാന ആറ് അക്കങ്ങളും കാലഹരണ തീയതിയും നൽകേണ്ടതുണ്ട്. 5. അവസാനമായി, UPI ഓഫ്‌ലൈൻ ഇടപാട് സ്ഥിരീകരിക്കുന്നതിനും പ്രോസസ്സ് ചെയ്യുന്നതിനും ഉപയോക്താക്കൾ അവരുടെ UPI പിൻ നൽകേണ്ടതുണ്ട്. രജിസ്റ്റർ ചെയ്ത നമ്പറിൽ നിന്ന് *99# ഡയൽ ചെയ്ത് നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് ഒരാൾക്ക് ഓഫ്‌ലൈൻ UPI സേവനം പ്രവർത്തനരഹിതമാക്കാൻ കഴിയുമെന്നതും ശ്രദ്ധിക്കേണ്ടതാണ്. USSD എന്നാൽ അൺസ്ട്രക്ചേർഡ് സപ്ലിമെന്ററി സർവീസ് ഡാറ്റ എന്നാണ് അർത്ഥമാക്കുന്നത്, ഇത് GSM നെറ്റ്‌വർക്കുകളിൽ

    അഹമ്മദാബാദ് വിമാന അപകടം മുഴുവൻ പേരും മരിച്ചു. - അഹമ്മദാബാദ് വിമാനം അപകടത്തിൽ എല്ലാ യാത്രക്കാരും മരണപെട്ടു. അപകട കാരണം പ എന്തെന്ന് അന്വേഷണ സംഘം വിലയിരുത്തും. മരിച്ച എല്ലാ യാത്രക്കരെയും അപരവരുടെ സ്ഥലങ്ങളിലേക്ക് കൊണ്ടു പോകുവാനുള്ള ക്രമീകരണങ്ങൾ ഇന്ത്യൻ ഭരണകൂടം ചെയ്തു തുടങ്ങി. ഗുജറാത്ത് മുഖ്യമന്ത്രിയും അപകടത്തിൽപ്പെട്ടു. രാജ്യത്ത് തീരാ ദുഃഖം നിലനിൽക്കുന്നു. 242 യാത്രാക്കാരും 5 മെഡിക്കൽ വിദ്യാർത്ഥികളും മരണപ്പെട്ടിട്ടുണ്ട്.

    ആകാശ ദുരന്തം 133 പേർ മരണപ്പെട്ടു മരണ സംഖ്യ വർദ്ധിക്കുമെന്ന് ആശങ്ക - 10 കാബിൻ ക്ര്യൂ, 169 ഇന്ത്യക്കാർ, 7 പേർ പോർച്ചുഗീസുകാർ, 53 ബ്രിട്ടീഷ് പൗരൻമാർ, 10 കുട്ടികളും രണ്ട് കൈ കുഞ്ഞുങ്ങളും മലയാളിയായ പത്തനംതിട്ട ജില്ലയിലെ നേഴ്സായ രജ്ജിത ഗോപകുമാർ അപകടത്തിൽ പ്പെട്ടിട്ടുണ്ട് എന്നാണ് അറിവ്. ഗവൺമെൻ്റ് സർവ്വീസിൽ പ്രവേശിച്ച് തൻ്റെ ജോലി 5 വർഷത്തേക്ക് കൂടി പുതുക്കിയതിന് ശേഷം ഇന്നലെ രാത്രി കൊച്ചി വഴി യാത്ര ചെയ്താണ് അഹമ്മദാബാദിൽ എത്തി ലണ്ടനിലേക്ക് മടങ്ങുകയായിരുന്നു. 2 മക്കളും അമ്മയും പുല്ലാട്ട് വീട്ടിൽ താമസിക്കുന്നു. പുതിയ വീടിൻ്റെ ഏകദേശം പണിയും പൂർത്തിയാക്കി ഇനി തിരിച്ചു വന്ന് വീടു മാറ്റത്തിനുള്ള ക്രമീകരണവും ചെയ്യുവാൻ തീരുമാനിച്ചിരിക്കുമ്പോഴാണ് അത്യഹിതം വന്നുഭവിച്ചത്. വിമാനത്തിൻ്റെ എജിൻ തകരാറാണ് അപകടത്തിന് കാരണമായതെന്ന് പറയപ്പെടുന്നു.

    പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതി - ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി ഇസ്മായില്‍ ഖത്തീബ് ഇതിനെ വളരെ പ്രധാനപ്പെട്ട ഒരു ഇന്റലിജന്‍സ് നേട്ടമായി വിശേഷിപ്പിക്കുകയും ഇതില്‍ രേഖകള്‍, ഫോട്ടോഗ്രാഫുകള്‍, വീഡിയോകള്‍ എന്നിവ ഉള്‍പ്പെടുന്നുണ്ടെന്നും അവ ഉടന്‍ പരസ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ ഇറാനിയന്‍ സ്റ്റേറ്റ് ടെലിവിഷനും മറ്റ് മാധ്യമങ്ങളും ഇസ്രായേലിന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട രഹസ്യ രേഖകള്‍ ഇറാനിയന്‍ ഇന്റലിജന്‍സ് ഏജന്റുമാര്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ടിട്ടുണ്ട്. മാത്രമല്ല ആണവായുധങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന യുറേനിയത്തിന്റെ ശേഖരം ഇറാന്‍ അതിവേഗം വര്‍ദ്ധിപ്പിക്കുകയാണെന്ന് അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി (ഐഎഇഎ) മേധാവി റാഫേല്‍ ഗ്രോസിയും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാന്‍ നൂതന സെന്‍ട്രിഫ്യൂജുകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    കുണ്ടറയില്‍ രക്തം വാര്‍ന്ന് എല്‍കെജി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം - വിളയിലഴികത്ത് വീട്ടില്‍ സുനീഷിന്റെയും റൂബിയുടെയും മകന്‍ എയ്ദന്‍ സുനീഷ് ആണ് മരിച്ചത്. കൊടേബിളിലെ ഗ്ലാസ് പൊട്ടി കുട്ടിയുടെ കാലില്‍ കൊണ്ട് രക്തം പോവുകയായിരുന്നു. വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്തായിരുന്നു സംഭവം.

    ധാരാളം വ്യക്തികള്‍ അവരുടെ ബോര്‍ഡിങ് പാസ് സ്റ്റോറി ആയിട്ടോ സ്റ്റാറ്റസ് ആയിട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത് നിങ്ങൾ ശ്രദ്ധിച്ചിട്ടില്ലേ ? എന്നാൽ ഇത് അത്ര നല്ലതല്ല : ഹാക്കർമാർ പണിതരും എന്ന് വിദഗ്ധർ - ബോര്‍ഡിങ് പാസ് പങ്കുവയ്‌ക്കേണ്ട നിര്‍ബന്ധിത സാഹചര്യം ഉണ്ടായാല്‍ വ്യക്തിഗത ഭാഗങ്ങള്‍ ഒഴിവാക്കണമെന്നാണ് വിദഗ്ദര്‍ ആവശ്യപ്പെടുന്നത്. എല്ലാ യാത്രാരേഖകളും സ്വകാര്യ വ്യക്തിഗത വിവരങ്ങളായി കണക്കാക്കണം. ഇവ പൊതു പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിപ്പിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യരുതെന്നും മുന്നറിയിപ്പ് നല്‍കി. സോഷ്യൽ മീഡിയയിൽ നിങ്ങൾ എന്ത് പോസ്റ്റ് ചെയ്യുന്നു എന്നതിനെക്കുറിച്ച് വളരെ ശ്രദ്ധിക്കുന്നതാവും നല്ലത്. എന്തെങ്കിലും പുറത്തായിക്കഴിഞ്ഞാൽ, അത് ആർക്കൊക്കെ കാണാമെന്നതിൽ നിങ്ങൾക്ക് നിയന്ത്രണമില്ല.

    നിലമ്പൂർ തിളച്ച് മറിയുന്നു; പ്രിയങ്കാ ഗാന്ധിയും പിണറായിയും നാളെയെത്തും - കോഴിക്കോട് പുറംകടലില്‍ കപ്പലിന് തീപിടിച്ച സംഭവത്തിലും കേന്ദ്ര ഷിപ്പിങ് മന്ത്രാലയം നിലപാട് കടുപ്പിച്ചു. മതിയായ ഉപകരണങ്ങളും സംവിധാനങ്ങളും ഉടന്‍ എത്തിക്കണമെന്ന് വാന്‍ ഹായ് കമ്പനിക്ക് കേന്ദ്രം നിര്‍ദേശം നല്‍കി. സാല്‍വേജ് നടപടിക്രമങ്ങള്‍ വൈകിച്ചാല്‍ ക്രിമിനല്‍ നടപടിയുണ്ടാകുമെന്നും കേന്ദ്ര ഷിപ്പിങ് മന്ത്രാലയം അറിയിച്ചു. ഷിപ്പിങ് കമ്പനി ഗുരുതര വീഴ്ച വരുത്തി. തീ അണയ്ക്കാനോ, കപ്പലിനെ നിയന്ത്രിക്കാനോ മതിയായ സംവിധാനം എത്തിച്ചില്ല. നിലവിലെ സാല്‍വേജ് കപ്പലില്‍ മതിയായ സംവിധാനമില്ലെന്നും ഷിപ്പിങ് മന്ത്രാലയം വ്യക്തമാക്കി.

    48 മണിക്കൂറിനുള്ളിൽ ഇന്ധനം നീക്കണം; കപ്പൽ കമ്പനിക്ക് ഇന്ത്യയുടെ അന്ത്യശാസനം - കോഴിക്കോട് പുറംകടലില്‍ കപ്പലിന് തീപിടിച്ച സംഭവത്തിലും കേന്ദ്ര ഷിപ്പിങ് മന്ത്രാലയം നിലപാട് കടുപ്പിച്ചു. മതിയായ ഉപകരണങ്ങളും സംവിധാനങ്ങളും ഉടന്‍ എത്തിക്കണമെന്ന് വാന്‍ ഹായ് കമ്പനിക്ക് കേന്ദ്രം നിര്‍ദേശം നല്‍കി. സാല്‍വേജ് നടപടിക്രമങ്ങള്‍ വൈകിച്ചാല്‍ ക്രിമിനല്‍ നടപടിയുണ്ടാകുമെന്നും കേന്ദ്ര ഷിപ്പിങ് മന്ത്രാലയം അറിയിച്ചു. ഷിപ്പിങ് കമ്പനി ഗുരുതര വീഴ്ച വരുത്തി. തീ അണയ്ക്കാനോ, കപ്പലിനെ നിയന്ത്രിക്കാനോ മതിയായ സംവിധാനം എത്തിച്ചില്ല. നിലവിലെ സാല്‍വേജ് കപ്പലില്‍ മതിയായ സംവിധാനമില്ലെന്നും ഷിപ്പിങ് മന്ത്രാലയം വ്യക്തമാക്കി.

    കൊവിഡ് കേസുകളിൽ നേരിയ വർധനവ് : കഴിഞ്ഞ 24 മണിക്കൂറിനിടെ 33 കേസുകളാണ് റിപ്പോർട്ട് ചെയ്തത് - പ്രായമായവരിലും മറ്റ് അനുബന്ധ രോഗമുള്ളവരിലും കൊവിഡ് ഗുരുതരമാകുന്നുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. പൊതുസ്ഥലങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കണമെന്നും മന്ത്രി നിർദേശിച്ചു.

    ഗൂഗിൾ ആൻഡ്രോയ്ഡ് 16 ഓപ്പറേറ്റിംഗ് സിസ്റ്റം പുറത്തിറക്കി - പുതിയ അപ്‌ഡേറ്റുകൾ ഉൾപ്പെടെ, ആൻഡ്രോയ്ഡ് 16-ൽ അപ്‌ഡേറ്റ് ചെയ്ത ഫോണ്ടുകൾ, കൂടുതൽ വൃത്താകൃതിയിലുള്ള ആപ്പ് ഐക്കണുകൾ, പുതിയ വർണാഭമായ മെനു എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. മീഡിയ കൺട്രോളുകളും നവീകരിച്ചിട്ടുണ്ട്. പിക്‌സൽ 8എ ഉപയോക്താക്കൾക്കും പുതിയ മോഡലുകൾ ഉള്ളവർക്കും പുതിയ ബാറ്ററി ഹെൽത്ത് ഇൻഡിക്കേറ്റർ പ്രയോജനപ്പെടും. ആൻഡ്രോയ്ഡ് 16 സപ്പോർട്ട് ചെയ്യുന്ന സ്മാർട്ട്‌ഫോണുകൾ പിക്സൽ 6, പിക്സൽ 6 പ്രോ, പിക്സൽ 6 എ, പിക്സൽ 7, പിക്സൽ 7 പ്രോ, പിക്സൽ 7 എ, പിക്സൽ 8, പിക്സൽ 8 പ്രോ, പിക്സൽ 8 എ, പിക്സൽ 9, പിക്സൽ 9 പ്രോ, പിക്സൽ 9 പ്രോ എക്സ്എൽ, പിക്സൽ 9 പ്രോ ഫോൾഡ്, പിക്സൽ 9 എ, പിക്സൽ ഫോൾഡ്, പിക്സൽ ടാബ്‌ലെറ്റ് എന്നിവയാണ്.

    ‘ഡ്രീം ഓഫ് ദി ഡെസേർട്ട്’ എന്ന ആഡംബര ട്രെയിൻ സൗദി അറേബ്യയിൽ ആരംഭിക്കുന്നു - ഈ ട്രെയിൻ യാത്രയിൽ, സൗദി സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്ന കലാരൂപങ്ങളും, പ്രാദേശികവും അന്താരാഷ്ട്രവുമായ പാചകവിദഗ്ധർ ഒരുക്കിയ വിഭവങ്ങളും ഉൾപ്പെടും. മൈക്കലൻ സ്റ്റാർ നേടിയ പാചകവിദഗ്ധർ ഒരുക്കുന്ന ഭക്ഷണങ്ങൾ, യാത്രക്കാരെ രുചികരമായ അനുഭവത്തിലേക്ക് നയിക്കും. മഹദിൻ സലേഹ്, കിംഗ് സൽമാൻ നേച്ചർ റിസർവ് എന്നിവിടങ്ങളിലൂടെ പോകുന്ന ഈ യാത്ര, സൗദി അറേബ്യയുടെ സമ്പന്നമായ ചരിത്രവും സംസ്കാരവും പരിചയപ്പെടുത്തും. സൗദി അറേബ്യയുടെ ദേശീയ ഗതാഗതവും ലജിസ്റ്റിക്സ് സേവനങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള ദീർഘകാല ദർശനത്തിന്റെ ഭാഗമായാണ് ഈ ആഡംബര ട്രെയിൻ പദ്ധതി നടപ്പിലാക്കുന്നത്. 2025-ൽ പ്രവർത്തനം ആരംഭിക്കുന്ന ഈ ട്രെയിൻ, രാജ്യത്തെ ആഗോള ടൂറിസം കേന്ദ്രമായി ഉയർത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ്. ഇതിലൂടെ സൗദി അ

    സ്‌കൂള്‍ സമയമാറ്റത്തെ വിമര്‍ശിച്ച് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുകോയ തങ്ങള്‍ - സമസ്ത ചരിത്രം- കോഫി ടേബിള്‍ പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജിഫ്രി തങ്ങള്‍.സമസ്തയുടെ പേരില്‍ ഒരു പെറ്റി കേസ് പോലും ഇല്ല. തീവ്രവാദം, ഭീകരവാദം എന്ന് ആക്ഷേപിക്കുന്ന സംഘടനകള്‍ ഉണ്ട്. സമസ്ത ഒരു തുറന്ന പുസ്തകമാണ്. മതം ഉള്ളവരും ഇല്ലാത്തവരുമുള്ള രാജ്യത്താണ് നമ്മള്‍ ജീവിക്കുന്നത്. വര്‍ഗീയ കലാപമോ അനൈക്യമുണ്ടാക്കനായുള്ള പ്രവര്‍ത്തനമോ സമസ്ത നടത്തിയിട്ടില്ലെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു