ഡാറ്റാ ചോര്‍ച്ച, അക്കൗണ്ടുകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണം : ഉടനടി പാസ്‌വേഡുകൾ മാറ്റി സുരക്ഷാ ഉറപ്പുവരുത്തുക

ഒരു മാസം മുമ്പാണ് ആപ്പിള്‍, ഗൂഗിള്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, മൈക്രോസോഫ്റ്റ് തുടങ്ങി ആപ്പുകളുടെയും ബേങ്കുകളുടെ ഉള്‍പ്പെടെ വെബ്‌സൈറ്റുകളുടെയും 18.4 കോടി ലോഗിന്‍ ക്രിഡന്‍ഷ്യനുകള്‍ ചോര്‍ന്ന വിവരം സൈബര്‍ സുരക്ഷാഗവേഷകന്‍ ജെറമിയ ഫൗളര്‍ വെളിപ്പെടുത്തിയത്. പാസ്സ്്‌വേര്‍ഡ് സുരക്ഷിതമോ, എന്‍ക്രിപ്റ്റ് ചെയ്തതോ അല്ലാത്ത ഒരു ഡാറ്റാബേസിലാണ് അദ്ദേഹം ഇത് കണ്ടെത്തിയത്. ആര്‍ക്കും ഇതിലെ വിവരങ്ങള്‍ എളുപ്പത്തില്‍ ആക്‌സസ് ചെയ്യാന്‍ സാധിക്കുമെന്നും അദ്ദേഹം ഉണര്‍ത്തി.

ഇപ്പോള്‍ വീണ്ടും ആഗോളതലത്തില്‍ 1,800 കോടിയിലധികം ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ പാസ്സ്‌വേര്‍ഡുകള്‍ ചോര്‍ന്നതായി കണ്ടെത്തിയിരിക്കുന്നു.

ജനുവരി 25 മുതല്‍ സൈബര്‍ വിദഗ്ധര്‍ നടത്തിവന്ന അന്വേഷണത്തിനിടെയാണ് 1,800 കോടി ലോഗിന്‍ ക്രിഡന്‍ഷ്യനുകള്‍ അടങ്ങുന്ന അജ്ഞാത ഡാറ്റാബേസ് കാണാനിടയായത്. ചരിത്രത്തിലെ ഏറ്റവും വലിയ ഡാറ്റാ ചോര്‍ച്ച. ഇ മെയില്‍, ഫേസ്ബുക്ക്, ഗൂഗിള്‍ തുടങ്ങി പ്ലാറ്റ്‌ഫോമുകള്‍, ഗിറ്റ്ഹബിലെ ഡെവലപര്‍ അക്കൗണ്ടുകള്‍, ചില സര്‍ക്കാര്‍ പോര്‍ട്ടലുകള്‍ തുടങ്ങിയവ ഉള്‍പ്പെടും ചോര്‍ത്തപ്പെട്ട ഡാറ്റകളില്‍. ഇത് വെറുമൊരു ഡാറ്റാചോര്‍ച്ചയല്ല, വലിയ തോതില്‍ ചൂഷണം നടത്താനുള്ള ആസൂത്രിത പദ്ധതിയുടെ ഭാഗമാണെന്നും സൈബര്‍ കുറ്റവാളികള്‍ക്ക് അക്കൗണ്ട് ഏറ്റെടുക്കല്‍, ഐഡന്റിറ്റി മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. അവരുടെ തട്ടിപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ എല്ലാ ഓണ്‍ലൈന്‍ അക്കൗണ്ടുകാരും ഉടനടി പാസ്‌വേഡ് മാറ്റാനും നിര്‍ദേശിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ ഇതിനു മുമ്പ് മറ്റൊരു വന്‍ഡാറ്റാ ചോര്‍ച്ച സംഭവിച്ചിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്പ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐ സി എം ആര്‍) ഡാറ്റാബേസില്‍ നിന്ന് 81.5 കോടി ഇന്ത്യക്കാരുടെ വിവരങ്ങളാണ് അന്ന് ചോര്‍ന്നത്. ആധാര്‍-പാസ്സ്്‌പോര്‍ട്ട് വിവരങ്ങള്‍, ഫോണ്‍ നമ്പറുകള്‍, താത്കാലികവും സ്ഥിരവുമായ വിലാസങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു ചോര്‍ന്ന ഡാറ്റകളില്‍. സൈബര്‍ സുരക്ഷയിലും ഇന്റലിജന്‍സിലും വിദഗ്ധരായ അമേരിക്കന്‍ ഏജന്‍സിയായ “റെസെക്യൂരിറ്റി’യാണ് 2023 ഒക്ടോബറില്‍ ചോര്‍ച്ച കണ്ടെത്തിയത്. കൊവിഡ്-19 പരിശോധനയുടെ ഭാഗമായി ഐ സി എം ആര്‍ ശേഖരിച്ചതാണ് ഈ വിവരങ്ങള്‍. 2013 ജനുവരിയില്‍ രാജ്യത്ത് മറ്റൊരു ഡാറ്റാചോര്‍ച്ച നടന്നു. ചൈനീസ് സൈബര്‍ ഹാക്കര്‍മാരാണ് അന്ന് പ്രമുഖ മെഡിക്കല്‍ സ്ഥാപനമായ ഡല്‍ഹി എയിംസിന്റെ സര്‍വറുകള്‍ ഹാക്ക് ചെയ്ത് 200 കോടി രൂപ മോചനദ്രവ്യമായി ആവശ്യപ്പെട്ടത്.

ഇത് ഇന്റര്‍നെറ്റ് യുഗമാണ്. അത്യാവശ്യങ്ങളില്‍ ഒന്നായി മാറിയിരിക്കുന്നു ഇന്റര്‍നെറ്റ്. മനുഷ്യജീവിതത്തിലെ ചെറുതും വലുതുമായ ഏതൊരു കാര്യവും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്റര്‍നെറ്റില്ലാത്ത ഒരു ദിനത്തെ കുറിച്ച് ചിന്തിക്കാന്‍ പോലുമാകില്ല പുതുതലമുറക്ക്. ബഹുഭൂരിഭാഗം പേരും ഇന്റര്‍നെറ്റ് അക്കൗണ്ടുള്ളവരാണ്. കൊവിഡ് കാലത്ത് ആളുകള്‍ക്ക് ഇന്റര്‍നെറ്റ് സേവനങ്ങള്‍ കൂടൂതലായി ഉപയോഗിക്കേണ്ടിവന്ന സാഹചര്യത്തില്‍ ഉപയോക്താക്കളുടെ എണ്ണം ഗണ്യമായി വര്‍ധിക്കുകയും ചെയ്തു. നോട്ട് നിരോധത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഡിജിറ്റില്‍ ഇടപാട് പ്രോത്സാഹിപ്പിക്കുന്ന പശ്ചാത്തലത്തില്‍ നമ്മുടെ രാജ്യത്ത് ഡിജിറ്റല്‍ ഇടപാടുകളും വ്യാപകമായി. പേമെന്റിന് ആളുകള്‍ പൊതുവെ സ്വീകരിക്കുന്ന രീതി ഇപ്പോള്‍ ഡിജിറ്റല്‍ ഇടപാടാണ്.

ബേങ്ക് അക്കൗണ്ടുകളിലും ഇന്റര്‍നെറ്റ് അക്കൗണ്ടുകളിലും ഇടപാടുകാരുടെ വിശദമായ ഡാറ്റകളുണ്ട്. തീര്‍ത്തും സുരക്ഷിതമായിരിക്കുമെന്ന വിശ്വാസത്തിലാണ് ബേങ്കുകള്‍ക്കും ഇന്റര്‍നെറ്റ് പ്ലാറ്റ്‌ഫോമുകള്‍ക്കും ഇടപാടുകാര്‍ വ്യക്തിവിവരങ്ങള്‍ നല്‍കുന്നത്. ഇവരെ ആശങ്കാകുലരാക്കുന്നതാണ് അടിക്കടി പുറത്തുവരുന്ന ഡാറ്റാ ചോര്‍ച്ച സംബന്ധിച്ച വാര്‍ത്തകള്‍. ഇന്റര്‍നെറ്റ് തട്ടിപ്പുകള്‍ വ്യാപകമാണിന്ന്. ദിനംപ്രതി മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്നു സൈബര്‍ തട്ടിപ്പിന്റെ കഥകള്‍. വളഞ്ഞ മാര്‍ഗത്തിലൂടെ കൈക്കലാക്കുന്ന വ്യക്തികളുടെ ഡാറ്റകള്‍ ഉപയോഗിച്ചാണ് സൈബര്‍ കുറ്റവാളികള്‍ തട്ടിപ്പുകള്‍ നടത്തുന്നത്.

ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ്, മൈക്രോസോഫ്റ്റ് തുടങ്ങി അംഗീകൃത ഇന്റര്‍നെറ്റ് പ്ലാറ്റ്‌ഫോമുകള്‍ തീര്‍ത്തും സുരക്ഷിതമാണെന്നാണ് പൊതുവെയുള്ള ധാരണ. അത്തരം പ്ലാറ്റ്‌ഫോമുകളിലെ വിവരങ്ങള്‍ പോലും അപ്പാടെ ചോര്‍ത്തപ്പെടുന്നുവെന്നത് ആശങ്കാജനകം.

ഇക്കാര്യത്തില്‍ കമ്പനി മാനേജ്‌മെന്റുകള്‍ക്ക് ഉത്തരവാദിത്വമുണ്ട്. തങ്ങളെ വിശ്വസിച്ചേല്‍പ്പിക്കുന്ന ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ന്നുപോകാതിരിക്കാന്‍ മതിയായ സുരക്ഷാ സംവിധാനങ്ങള്‍ അവര്‍ ഒരുക്കേണ്ടതുണ്ട്. അഥവാ ഈ സംവിധാനങ്ങളെയെല്ലാം മറികടന്ന് ഡാറ്റകള്‍ ചോര്‍ത്തപ്പെട്ടാല്‍ അതിനെ അതിജീവിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് ഉപഭോക്താക്കളെ ബോധവത്കരിക്കുകയും വേണം. സുരക്ഷിതമായ ഓണ്‍ലൈന്‍ രീതികള്‍ സ്വീകരിക്കുന്നതിനു പുറമെ ഫിഷിംഗ് ശ്രമങ്ങള്‍ തിരിച്ചറിയുക, സോഫ്റ്റ് വെയറും സിസ്റ്റങ്ങളും പതിവായി അപ്‌ഡേറ്റ് ചെയ്യുക, പാസ്സ്‌വേര്‍ഡുകള്‍ മാറ്റുക തുടങ്ങിയവയാണ് സൈബര്‍ സുരക്ഷാ വിദഗ്ധര്‍ നിര്‍ദേശിക്കുന്ന മാര്‍ഗങ്ങള്‍. ഇക്കാര്യങ്ങളെക്കുറിച്ച് സാധാരണക്കാരായ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ബോധവാന്മാരല്ല. ഡാറ്റകള്‍ ചോര്‍ന്ന വിവരം അറിയാത്തവരാകും ഇവരില്‍ നല്ലൊരു പങ്കും.

ഈ സാഹചര്യത്തില്‍ ചോര്‍ച്ച സംബന്ധിച്ച വിവരം കമ്പനി ഉടമകള്‍ക്ക് പ്ലാറ്റ്‌ഫോം വഴി ഉപയോക്താക്കളെ ഉണര്‍ത്തി പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാവുന്നതാണ്. പുറമെ ഐ ടി സിസ്റ്റങ്ങളുടെ ഓഡിറ്റിംഗ് പതിവാക്കുകയും കാര്യക്ഷമമാക്കുകയും ചെയ്താല്‍ ചോര്‍ച്ചകളെ സൂചിപ്പിക്കുന്ന അപ്രതീക്ഷിതമോ, സംശയാസ്പദമോ ആയ പാറ്റേണുകള്‍ കണ്ടെത്താനും സാധിക്കും.

RELATED STORIES

  • വീരമ്മലയിൽ ഏലിയാമ്മാ ഐസക്ക് നിര്യാതയായി - ശുശ്രൂഷകൾക്ക് ശേഷം ഉച്ചക്ക് 2 മണിയോടെ വീരന്മല വെളിയംകുന്ന് സൗത്ത് ബേഥേൽ സഭയുടെ സെമിത്തേരിയിൽ. റോജി വി. ഐസക്ക് ദുബൈയിൽ താമസിച്ച് ദൈവം നൽകിയ കൃപക്കനുസരിച്ച് ദൈവ വേലയിൽ ആയിരിക്കുന്നു. (ശുശ്രൂഷകൻ, കൗൺസിലർ, പ്രഭാഷകൻ, എഴുത്തുക്കാരൻ എന്നീ നിലകളിലും താൻ ശ്രദ്ധേയനാണ്) തൻ്റെ റോബി ബി. ഐസക്ക് തൻ്റെ സഹോദരനാണ്. മരുമക്കൾ: കല റോജി, ഷൈനി റോബി. വേദനയിൽ ആയിരിക്കുന്ന എല്ലാ കുടുംബ അംഗങ്ങൾക്കും ലാൻഡ് വേ ന്യൂസിൻ്റെ പ്രാർത്ഥനകളും ആശ്വാസ വാക്കുകളും അറിയിച്ചുകൊള്ളുന്നു

    മൂന്നാം വട്ടവും എൽ ഡി എഫ് സര്‍ക്കാര്‍ അധികാരത്തിൽ വരുമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റര്‍ - മുഖ്യമന്ത്രി പിണറായി വിജയൻ കുമ്പളയിൽ ഉദ്ഘാടനം ചെയ്ത ‘വികസന മുന്നേറ്റ ജാഥ’യ്ക്ക് മഞ്ചേശ്വരം, കാസർഗോഡ്, കാഞ്ഞങ്ങാട് എന്നീ മണ്ഡലങ്ങളിൽ വലിയ ജനകീയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ ജാഥയിലൂടെ സർക്കാർ മുന്നോട്ടുവെക്കുന്ന വികസന കാഴ്ചപ്പാടുകൾ കേൾക്കാനും സ്വീകരിക്കാനും വലിയൊരു ജനാവലി എത്തുന്നു എന്നത് ആവേശം നൽകുന്ന കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള പ്രചരണങ്ങളെയും മാധ്യമങ്ങളുടെ അപവാദങ്ങളെയും അതിജീവിച്ച് 99 സീറ്റുകൾ നേടി എൽ.ഡി.എഫ് അധികാരത്തിൽ വന്നത് ജനങ്ങൾക്ക് അനുഭവവേദ്യമായ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ്. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ മൂന്നാം തവണയും അധികാരത്തിൽ വന്ന് കേരള ചരിത്രത്തിൽ

    കോടിയേരി ബാലകൃഷ്ണൻ മെമോറിയൽ ആശ്രയ ചാരിറ്റബിൾ സൊസൈറ്റി - ആപ്പിലൂടെ ആശ്രയയുടെ ചാരിറ്റി പ്രവർത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ തത്സമയം അറിഞ്ഞുകൊണ്ട് പൊതുജനങ്ങൾക്ക് സൊസൈറ്റിയുടെ പ്രവർത്തനങ്ങളിൽ നേരിട്ട് പങ്കാളികളാകാനും സഹായങ്ങൾ എത്തിക്കാനും സാധിക്കും. വരും ദിവസങ്ങളിൽ പ്ലേസ്റ്റോറിലും ആപ്പ് സ്റ്റോറിലും ഈ സേവനം ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു. കേരള പ്രൊഫഷണൽ നെറ്റ്‌വർക്ക് (KPN) തലശ്ശേരി ചാപ്റ്ററാണ് ആപ്പിന്റെ സാങ്കേതിക സഹായം നൽകിയത്. ചടങ്ങിൽ നിയമസഭാ സ്പീക്കറും ആശ്രയയുടെ വർക്കിങ്ങ് ചെയർമാനുമായ എ എൻ ഷംസീർ, ആശ്രയ സെക്രട്ടറി അച്ചൂട്ടി മാഷ്, ജോയിൻ സെക്രട്ടറി അർജുൻ എസ് കെ, ആശ്രയയുടെ ഡയറക്ടർമാരായ വിജയൻ വെളിയമ്പ്ര, ശ്രീകുമാർ, തുടങ്ങിയവർ ചടങ്ങിൽ

    മുന്നറിയിപ്പുമായി രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) - ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ എസ്ബിഐയുടെ യഥാർത്ഥ വെബ്സൈറ്റ് പോലെ തോന്നിക്കുന്ന ഒരു വ്യാജ പേജിലേക്ക് ഉപഭോക്താക്കളെ നയിക്കും. ഇവിടെ ഡെബിറ്റ് കാർഡ് വിവരങ്ങൾ, സിവിവി നമ്പർ, അല്ലെങ്കിൽ ഇൻ്റർനെറ്റ് ബാങ്കിംഗ് വിശദാംശങ്ങൾ എന്നിവ നൽകാൻ ആവശ്യപ്പെടും. ഈ രഹസ്യ വിവരങ്ങൾ നൽകുന്ന നിമിഷം തന്നെ അക്കൗണ്ടിലെ പണം തട്ടിപ്പുകാർ കൈക്കലാക്കുകയാണ് ഈ തട്ടിപ്പിന്റെ തന്ത്രം. വ്യാജ സന്ദേശങ്ങൾ

    സര്‍ക്കാര്‍ മദ്യ വിതരണ ശാലയില്‍ നിന്ന് 40 കുപ്പി മദ്യം മോഷ്ടിച്ച യുവാവ് അറസ്റ്റില്‍ - ഉപഭോക്താക്കള്‍ക്ക് നേരിട്ട് മദ്യം തിരഞ്ഞെടുക്കാന്‍ സൗകര്യമുള്ള പ്രീമിയം കൗണ്ടറായതിനാല്‍, ഇത് മുതലെടുത്ത് ഓരോ ദിവസവും കുപ്പികള്‍ വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്നു ഇയാളുടെ രീതി. ഇത്തരത്തില്‍ പലപ്പോഴായി 40 കുപ്പികളാണ് ശരത്ത് മോഷ്ടിച്ചത്. പ്രതിയെ കോടതിയില്‍

    കട്ട്രയിൽ (ജമ്മു കാശ്മീർ)റിപ്പബ്ലിക് ദിനാഘോഷവും കേരള മദ്യനിരോധന സമിതി ജമ്മു–കശ്മീർ സംസ്ഥാന സമിതി ഉദ്ഘാടനവും സമാപിച്ചു - ട്രവാനി പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, കത്രയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷവും മദ്യനിരോധന സമിതി ആൾ ഇന്ത്യ കമ്മറ്റിയുടെ ജമ്മു–കശ്മീർ സംസ്ഥാന സമിതി ഉദ്ഘാടനവും വൻ ജനപങ്കാളിത്തത്തോടെ വിജയകരമായി സമാപിച്ചു. 2026 ജനുവരി 26-ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.00 വരെ ട്രവണി പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ക്യാമ്പസിൽ (ഭാഗ്ത പെട്രോൾ പമ്പിന് സമീപം, മാനൂൺ, കട്ട്ര) പരിപാടി നടന്നു. മദ്യനിരോധന സമിതി ആൾ ഇന്ത്യ കമ്മറ്റി ജമ്മു–കശ്മീർ സംസ്ഥാന സമിതി രൂപീകരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നാഷണൽ പ്രസിഡണ്ട് *ശ്രീ. കെ. പി. ദുര്യോധനൻ* നിർവഹിച്ചു. ചടങ്ങിനിടെ *ശ്രീ. സുരിന്ദർ ബഗദിനെ* നാഷണൽ വർക്കിംഗ് പ്രസിഡൻ്റായും, *ഡോ. ജിപ്സൺ ലോറൻസിനെ* സംസ്ഥാന പ്രസിഡൻ്റായും *ശ്രീ. വിക്രം ജീത്തിനെ* സംസ്ഥാന വൈസ് പ്രസിഡൻ്റായും *ശ്രീ. ഗായത്രി റാമിനെ* സംസ്ഥാന സെക്രട്ടറിയായും *ഡോ.റോബർട്ട് റോബിൻ ഗില്ലിനെ* സംസ്ഥാന ജോയിൻ്റ് സെക്രട്ടറിയായും നിയമിച്ചു.

    പി.എം നാരായണൻ പാസ്റ്റർ എണ്ണപ്പാറ (52) നിത്യതയിൽ ചേർക്കപ്പെട്ടു - വിശ്വാസ സത്യങ്ങൾക്ക് വേണ്ടി ഇറങ്ങി തിരിച്ച പാസ്റ്റർ.നാരായണൻ തന്റെ സമൂഹത്തിൽ നിന്നും നിരവധി പേരെ വിശ്വാസ സത്യങ്ങളിലേക്ക് നയിച്ചു. മാവിലൻ ഭാഷയിൽ ഓഡിയോ ബൈബിൾ ട്രാൻസിലേറ്റ് ചെയ്തു. മാവിലൻ ഭാഷയിൽ വിവിധ ക്രൈസ്തവ ഗാനങ്ങൾ രചിക്കുകയും വിവിധ ഗാനങ്ങൾ തർജിമ ചെയ്യുകയും ആ ഗാനങ്ങൾ പാടി അനേകർ വിടുതൽ പ്രാപിച്ചിട്ടുണ്ട്. കൃപാ വരപ്രാപ്തനായ നാരായണൻ പാസ്റ്ററുടെ ശുശ്രൂഷയിൽ നിരവധി പേർ വിടുതൽ അനുഭവിച്ചിട്ടുണ്ട്. കഠിനമായ രോഗാവസ്ഥയിലും വിശ്വാസസത്യങ്ങൾക്ക് വേണ്ടി അദ്ദേഹം ഉറച്ചു നിന്നു. കാഞ്ഞങ്ങാട് സ്വകാര്യ

    പി.എം നാരായണൻ പാസ്റ്റർ എണ്ണപ്പാറ (52) നിത്യതയിൽ ചേർക്കപ്പെട്ടു - വിശ്വാസ സത്യങ്ങൾക്ക് വേണ്ടി ഇറങ്ങി തിരിച്ച പാസ്റ്റർ.നാരായണൻ തന്റെ സമൂഹത്തിൽ നിന്നും നിരവധി പേരെ വിശ്വാസ സത്യങ്ങളിലേക്ക് നയിച്ചു. മാവിലൻ ഭാഷയിൽ ഓഡിയോ ബൈബിൾ ട്രാൻസിലേറ്റ് ചെയ്തു. മാവിലൻ ഭാഷയിൽ വിവിധ ക്രൈസ്തവ ഗാനങ്ങൾ രചിക്കുകയും വിവിധ ഗാനങ്ങൾ തർജിമ ചെയ്യുകയും ആ ഗാനങ്ങൾ പാടി അനേകർ വിടുതൽ പ്രാപിച്ചിട്ടുണ്ട്. കൃപാ വരപ്രാപ്തനായ നാരായണൻ പാസ്റ്ററുടെ ശുശ്രൂഷയിൽ നിരവധി പേർ വിടുതൽ അനുഭവിച്ചിട്ടുണ്ട്. കഠിനമായ രോഗാവസ്ഥയിലും വിശ്വാസസത്യങ്ങൾക്ക് വേണ്ടി അദ്ദേഹം ഉറച്ചു നിന്നു. കാഞ്ഞങ്ങാട് സ്വകാര്യ

    പി.എം നാരായണൻ പാസ്റ്റർ എണ്ണപ്പാറ (52) നിത്യതയിൽ ചേർക്കപ്പെട്ടു - വിശ്വാസ സത്യങ്ങൾക്ക് വേണ്ടി ഇറങ്ങി തിരിച്ച പാസ്റ്റർ.നാരായണൻ തന്റെ സമൂഹത്തിൽ നിന്നും നിരവധി പേരെ വിശ്വാസ സത്യങ്ങളിലേക്ക് നയിച്ചു. മാവിലൻ ഭാഷയിൽ ഓഡിയോ ബൈബിൾ ട്രാൻസിലേറ്റ് ചെയ്തു. മാവിലൻ ഭാഷയിൽ വിവിധ ക്രൈസ്തവ ഗാനങ്ങൾ രചിക്കുകയും വിവിധ ഗാനങ്ങൾ തർജിമ ചെയ്യുകയും ആ ഗാനങ്ങൾ പാടി അനേകർ വിടുതൽ പ്രാപിച്ചിട്ടുണ്ട്. കൃപാ വരപ്രാപ്തനായ നാരായണൻ പാസ്റ്ററുടെ ശുശ്രൂഷയിൽ നിരവധി പേർ വിടുതൽ അനുഭവിച്ചിട്ടുണ്ട്. കഠിനമായ രോഗാവസ്ഥയിലും വിശ്വാസസത്യങ്ങൾക്ക് വേണ്ടി അദ്ദേഹം ഉറച്ചു നിന്നു. കാഞ്ഞങ്ങാട് സ്വകാര്യ

    ഇറാനിലെ സാഹചര്യം വഷളാകുന്ന സാഹചര്യത്തിൽ നിരവധി ഇന്ത്യക്കാർ മടങ്ങിയെത്തി - ഇറാനിലെ പ്രക്ഷോഭങ്ങൾ അപകടകരമാണെന്ന് മടങ്ങിയെത്തിയ ജമ്മു കശ്മീർ സ്വദേശി സൂചിപ്പിച്ചു. കേന്ദ്രസ‍ർക്കാർ വളരെ മികച്ച ശ്രമം നടത്തിയാണ് വിദ്യാർഥികളെ തിരികെ കൊണ്ടുവന്നതെന്നും അദ്ദേഹം പറ‍ഞ്ഞു. മടങ്ങിയെത്തിവരെ സ്വീകരിക്കാൻ കുടുംബാംഗങ്ങളും വിമാനത്താവളത്തിൽ എത്തിയിരുന്നു. ഇറാനിൽ തീർഥാടനത്തിന് പോയ ഒരു ബന്ധുവിനെ കൂട്ടിക്കൊണ്ടുപോകാൻ എത്തിയ ഒരു കുടുംബം സന്തോഷം പങ്കുവെച്ചു. “എന്റെ ഭാര്യയുടെ അമ്മായി തീർഥാടനത്തിന് ഇറാനിൽ പോയിരുന്നു. ഇറാൻ എപ്പോഴും ഇന്ത്യയുടെ നല്ല സുഹൃത്താണ്, മോദി സർക്കാരിൽ വളരെ ആത്മവിശ്വാസമുണ്ടായിരുന്നു. അവർ നിരന്തരം പിന്തുണ നൽകി. ഇത് സാധ്യമാക്കിയതിന് ഇന്ത്യൻ സർക്കാരിന് നന്ദി പറയുന്നു. ഞങ്ങളുടെ കുടുംബാംഗം ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നതിൽ ഞങ്ങൾ വളരെ സന്തോഷത്തിലാണ്”- ഒരു ബന്ധു പറഞ്ഞു. ഡിസംബർ 28ന് ടെഹ്‌റാനിലെ ഗ്രാൻഡ് ബസാറിൽ ആരംഭിച്ച പ്രതിഷേധം പിന്നീട് രാജ്യത്തെ 31 പ്രവിശ്യകളിലേക്കും വ്യാപിക്കുകയായിരുന്നു. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്കെതിരായ പ്രതിഷേധം പിന്നീട് ഭരണകൂടത്തിനെതിരായ പ്രതിഷേധമായി മാറുകയായിരുന്നു. പ്രതിഷേധങ്ങളെ അടിച്ചമ‍ർത്താൻ ഭരണകൂടം നീക്കമാരംഭിച്ചതോടെ ആയിരങ്ങൾ കൊല്ലപ്പെട്ടു. നോ‍ർവേ കേന്ദ്രീകരിച്ചുള്ള സ്വതന്ത്ര സംഘടനയായ ഇറാൻ ഹ്യൂമൻ റൈറ്റ്സിന്റെ റിപ്പോർട്ട്

    മതന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആക്രമണത്തിൽ പ്രതിഷേധിക്കുന്നു : മാർത്തോമ മെത്രാപ്പോലീത്ത - മതേതര രാജ്യത്ത് ജീവിക്കുന്ന ആരും ഭരണഘടനക്ക് എതിരായി പ്രവർത്തിക്കാൻ ശ്രമിക്കരുത്. വെറുപ്പും പകയും വിദ്വേഷവും വളർന്നുവരുന്ന ഈ നാട്ടിൽ അതിനോട് ചേർന്ന് നിൽക്കുവാൻ ക്രൈസ്തവ വിഭാഗത്തിന് സാധ്യമല്ല. ഇവിടെ സ്നേഹത്തിന്റെയും ക്ഷമയുടെയും പരസ്പര സഹകരണത്തിന്റെയും മാർഗം കാട്ടിക്കൊടുക്കുകയാണ് ക്രൈസ്തവ ദൗത്യം. ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പൂർണമായും പുറത്തു വിടാത്തത് സംശയങ്ങൾ ഉളവാക്കുന്നതാണ് എന്നും മെത്രപ്പോലിത്താ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.യോഗത്തിൽ എൻ സി എം ജെ സ്റ്റേറ്റ് പ്രസിഡൻ്റ് അഡ്വ. ഡോ. പ്രകാശ് പി തോമസ് അധ്യക്ഷത വഹിച്ചു.

    പത്തനംതിട്ട പമ്പ ആശുപത്രിയിൽ ചികിത്സ തേടിയ ശബരിമല തീർഥാടകയുടെ കാലിലെ ബാൻഡേജിനുള്ളിൽ സർജിക്കൽ ബ്ലേഡ് വച്ച് കെട്ടിയതായി പരാതി - വീട്ടിലെത്തി മുറിവ് തുറന്നു നോക്കിയപ്പോഴാണ് ബാൻഡേജിനുള്ളിൽ നിന്ന് സർജിക്കൽ ബ്ലേഡ് കണ്ടെത്തിയതെന്നാണ് പ്രീത പറയുന്നത്. പന്തളത്ത് നിന്ന് തിരുവാഭരണ ഘോഷയാത്രയ്‌ക്കൊപ്പമാണ് പ്രീത പമ്പയിലെത്തിയത്. കാലിൽ മുറിവുണ്ടായതിനെത്തുടർന്നാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. നഴ്സിങ് അസിസ്റ്റന്‍റ് ആണ് മുറിവ് ഡ്രസ് ചെയ്തതെന്നും അവരുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയിരുന്നുവെന്നും പ്രീത

    വേനല്‍ച്ചൂട് കനത്തു തുടങ്ങിയതോടെ നാടന്‍ കരിക്കിനും ശീതളപാനീയങ്ങള്‍ക്കും ഡിമാന്‍ഡേറി - നേരത്തെ 25 -35 എന്ന നിരക്കിലാണ് കര്‍ഷകര്‍ക്ക് വില ലഭിച്ചിരുന്നത്. വേനലെത്തിയതോടെ തമിഴ്‌നാട്ടില്‍നിന്നു വ്യാപകമായി കരിക്ക് എത്തുന്നുണ്ട്. തേനി, കമ്പം, ഉത്തമപാളയം, ആണ്ടിപ്പെട്ടി എന്നിവിടങ്ങളില്‍ നിന്നെല്ലാം വാഹനങ്ങളില്‍ കരിക്കെത്തുന്നുണ്ട്. നാടന്‍ കരിക്ക് ആവശ്യത്തിനു ലഭ്യമാകാത്ത സഹചര്യത്തിലാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള കരിക്ക് കച്ചവടക്കാര്‍ വാങ്ങുന്നത്.

    ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിനെതിരെ കേസെടുത്ത് പോലീസ് - അതേസമയം ഫ്ളാറ്റ് നിര്‍മാണത്തിന്റെ പേരില്‍ ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ലെന്ന് ഷിബു ബേബി ജോണ്‍ പ്രതികരിച്ചു. കേസ് കെട്ടിച്ചമച്ചതാണ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇങ്ങനെയൊക്കെ ഉണ്ടാകുമെന്നും ഷിബു ബേബി ജോണ്‍ വ്യക്തമാക്കി

    കുട്ടനാടന്‍ താറാവ് ഇനത്തിന് രാജ്യത്തെ ഔദ്യോഗിക നാടന്‍ താറാവിനങ്ങളുടെ നിരയില്‍ അംഗീകാരം - വര്‍ഷത്തില്‍ ഇരുനൂറില്‍ പരം മുട്ടകളിടും. മുട്ടയ്ക്ക് 70 ഗ്രാം വരെ തൂക്കം. ഇറച്ചിക്കും മുട്ടയ്ക്കും ഏറെ മെച്ചം. കുട്ടനാട്ടിലെ ആറായിരം കര്‍ഷകരുടെ പ്രധാന വരുമാനവുമാണ് താറാവ് വളര്‍ത്തല്‍. വന്‍തോതില്‍ താറാവു കൂട്ടങ്ങളെ പാടങ്ങളിലും തോടുകളിലും മേയിച്ചു നടന്ന് മുട്ട വിറ്റ് വരുമാനമുണ്ടാക്കുന്ന കര്‍ഷകര്‍ ഏറെയാണ്. നാലു താറാവില്ലാത്ത വീ

    ജിംനേഷ്യം കേന്ദ്രീകരിച്ച് ലഹരിക്കച്ചവടം നടത്തിയ കേസിൽ എംഡിഎംഎയുമായി പിടികൂടിയ ജിംനേഷ്യം ഉടമയുടെ ബാങ്ക് അക്കൗണ്ടിലെ അരലക്ഷം രൂപ കണ്ടുകെട്ടി - ഇവരുടെ അറസ്റ്റിനുശേഷം ഇവര്‍ക്ക് രാസലഹരി വില്‍പ്പന നടത്തിയ കാസര്‍കോട് സ്വദേശി എന്‍.എം. മുഹമ്മദ് ജാബിദ് (31), കോഴിക്കോട് സ്വദേശി മുഹമ്മദ് സഹല്‍ (22) എന്നിവരെ നവംബര്‍ 16ന് നൂറനാട് പോലീസ് ഇന്‍സ്പെക്ടര്‍ എസ്. ശ്രീകുമാറിന്‍റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. ഈ ലഹരി ഇടപാടിലെ മുഖ്യകണ്ണിയായ നൈജീരിയന്‍ സ്വദേശി മുഹമ്മദ് ജാമിയു അബ്ദുള്‍ റഹീം (24) എന്നയാളെ കഴിഞ്ഞ ആഴ്ചയും അറസ്റ്റ് ചെയ്യുകയുണ്ടായി.

    ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 3400 കടന്നതായി റിപ്പോര്‍ട്ട് - പ്രക്ഷോഭക്കാരെ തൂക്കിലേറ്റാന്‍ യാതൊരു പദ്ധതിയും ഇല്ലെന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും വ്യക്തമാക്കി. പ്രതിഷേധക്കാരെ തൂക്കിലേറ്റാന്‍ വിധിക്കില്ലെന്ന് ഇറാന്‍ തനിക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്. അത്തരത്തിലുണ്ടായാല്‍ യുഎസ് ഇടപെടുമെന്ന് ട്രംപ് പറഞ്ഞതിനു പിന്നാലെയാണ് അരാഗ്ചി ഇക്കാര്യം അറിയിച്ചത്. അതേസമയം ടെഹ്റാനിലെ കഹ്രിസാക് മോര്‍ച്ചറിക്ക് മുന്നില്‍ കറുത്ത ബാഗുകളില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹങ്ങള്‍ നിരത്തിയിട്ടിക്കുന്നതും, ഇവയുടെ സമീപത്തിരുന്ന് ബന്ധുക്കള്‍ കരയുന്നതിന്റേയും

    ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 3400 കടന്നതായി റിപ്പോര്‍ട്ട് - പ്രക്ഷോഭക്കാരെ തൂക്കിലേറ്റാന്‍ യാതൊരു പദ്ധതിയും ഇല്ലെന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും വ്യക്തമാക്കി. പ്രതിഷേധക്കാരെ തൂക്കിലേറ്റാന്‍ വിധിക്കില്ലെന്ന് ഇറാന്‍ തനിക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്. അത്തരത്തിലുണ്ടായാല്‍ യുഎസ് ഇടപെടുമെന്ന് ട്രംപ് പറഞ്ഞതിനു പിന്നാലെയാണ് അരാഗ്ചി ഇക്കാര്യം അറിയിച്ചത്. അതേസമയം ടെഹ്റാനിലെ കഹ്രിസാക് മോര്‍ച്ചറിക്ക് മുന്നില്‍ കറുത്ത ബാഗുകളില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹങ്ങള്‍ നിരത്തിയിട്ടിക്കുന്നതും, ഇവയുടെ സമീപത്തിരുന്ന് ബന്ധുക്കള്‍ കരയുന്നതിന്റേയും

    സഹജീവനത്തിൽ അതിജീവനം സാദ്ധ്യമാകണമെന്ന് മലങ്കര മാർത്തോമ്മാ സുറിയാനി സഭാ അധ്യക്ഷൻ - വ്യത്യസ്ഥതകള്‍ വിഭാഗീയതയ്ക്ക് കാരണമാകരുത്. ദുരന്തമുഖത്ത് ജാതി മത വര്‍ഗ്ഗ വര്‍ണ്ണ വ്യത്യാസങ്ങള്‍ പാടില്ല. വേദനിക്കുന്നവന്‍ ആരായിരുന്നാലും സഹായ ഹസ്തം നീട്ടുകയാണ് ആവശ്യം. അപരനില്‍ മനുഷ്യനെ കാണണം. ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കത്തക്ക വിധം ജീവിതത്തെ ക്രമീകരിക്കുകയും പ്രകൃതി സൗഹൃദ ശൈലികള്‍ അനുവര്‍ത്തിക്കുകയും വേണമെന്നും മെത്രാപ്പൊലിത്ത ഉദ്ബോധിപ്പിച്ചു. വടുവഞ്ചാൽ മാർത്തോമ്മാ നഗറിൽ നടന്ന സമ്മേളനത്തിൽ കുന്നംകുളം – മലബാർ ഭദ്രാസന അധ്യക്ഷൻ ഡോ. മാത്യൂസ് മാർ മക്കാറിയോസ് എപ്പിസ് കോപ്പാ അധ്യക്ഷത വഹിച്ചു.

    വിദ്വേഷ പരാമർശത്തിൽ ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലക്കെതിരെ പരാതി - അത് സ്വന്തം ഭൂമിയാണെന്ന തോന്നലും ചിലർക്ക് വന്നിട്ടുണ്ടെന്നായിരുന്നു131ാമത് മാരമൺ മാരമൺ കൺവെൻഷൻ വേദിയുടെ ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചുകൊണ്ടുള്ള ശശികലയുടെ വിവാദ പരാമർശം. പരാമർശത്തിനെതിരെ ഡിവൈഎഫ്‌ഐയും രംഗത്ത് വന്നിരുന്നു.