ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങൾ : മെഡിസെപ് രണ്ടാം ഘട്ടത്തിന് അംഗീകാരം

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ (മെഡിസെപ്) രണ്ടാം ഘട്ടത്തിന് മന്ത്രിസഭായോഗം അനുമതി നല്‍കി. രണ്ടാം ഘട്ടത്തില്‍ അടിസ്ഥാന ഇൻഷ്വറൻസ് പരിരക്ഷ 3 ലക്ഷത്തിൽ നിന്നും 5 ലക്ഷമായി ഉയർത്തും.

41 സ്പെഷ്യാലിറ്റി ചികിത്സകൾക്കായി 2100ലധികം ചികിത്സാ പ്രക്രിയകൾ അടിസ്ഥാന ചികിത്സാ പാക്കേജിൽ ഉൾപ്പെടുത്തും.

മെഡിസെപ് ഒന്നാം ഘട്ടത്തിൽ കുറ്റാസ്ട്രോഫിക് പാക്കേജിൽ ഉൾപ്പെടുത്തിയിരുന്ന 2 ചികിത്സ (Cardiac Resynchronisation Therapy (CRT with Defryibillator - 6 lakh, ICD Dual Chamber - 5 lakh) ഒഴിവാക്കിയിരുന്നു. ഇതുകൂടി അധിക പാക്കേജിൽ ഉൾപ്പെടുത്തും. കാൽമുട്ട് മാറ്റിവെയ്ക്കൽ, ഇടുപ്പെല്ല് മാറ്റിവെയ്ക്കൽ ശസ്ത്രക്രിയകൾ അടിസ്ഥാന ബെനിഫിറ്റ് പാക്കേജിൽ ഉൾപ്പെടുത്തും.

പദ്ധതിയില്‍ 10 ഇന ഗുരുതര/അവയവമാറ്റ രോഗ ചികിത്സാ പാക്കേജുകള്‍ ഉണ്ടാകും. ഇതിന് ഇൻഷുറൻസ് കമ്പനി 2 വർഷത്തേക്ക് 40 കോടി രൂപയുടെ കോർപ്പസ് ഫണ്ട് നീക്കി വെയ്ക്കണം.

അടിസ്ഥാന ഇൻഷുറൻസ് പരിരക്ഷയുടെ 1% വരെ മുറി വാടക (5000/day). സർക്കാർ ആശുപത്രികളിൽ പേ വാർഡ് വാടക പ്രതിദിനം 2000 രൂപ വരെ.

സംസ്ഥാനത്തെ വിവിധ പൊതു മേഖലാ സ്ഥാപനങ്ങൾ, ബോർഡുകൾ, കോർപ്പറേഷനുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, സഹകരണ മേഖല എന്നിവയിലെ ഇ.എസ്.ഐ ആനുകൂല്യം ലഭ്യമല്ലാത്ത ജീവനക്കാരെയും പെൻഷൻകാരെയും മെഡിസെപ് പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തുന്നതിന് തത്വത്തിൽ അംഗീകാരം നൽകി.

പോളിസി കാലയളവ് നിലവിലുള്ള 3 വര്‍ഷത്തില്‍ നിന്ന് 2 വർഷമാക്കി. രണ്ടാം വർഷം പ്രീമിയം നിരക്കിലും പാക്കേജ് നിരക്കിലും വർദ്ധനവ് ഉണ്ടാകും.

മെഡിസെപ് ഒന്നാം ഘട്ടത്തിൽ സാങ്കേതിക യോഗ്യത നേടിയ പൊതുമേഖലാ ഇൻഷുറൻസ് കമ്പനികളെ മാത്രം രണ്ടാം ഘട്ടം ടെണ്ടറിംഗ് നടപടികളിൽ പങ്കെടുപ്പിക്കും.

നോൺ എംപാനൽഡ് ആശുപത്രികളിലെ അടിയന്തര സാഹചര്യങ്ങളിലെ ചികിത്സകൾക്ക് റീ-ഇംപേഴ്സ്മെന്റ് അനുവദിക്കുന്ന വ്യവസ്ഥയിൽ നിലവിലുള്ള 3 ചികിത്സകൾ (ഹൃദയാഘാതം, പക്ഷാഘാതം, വാഹനാപകടം) കൂടാതെ 10 ചികിത്സകൾ കൂടി ഉൾപ്പെടുത്തും.

തുടർച്ചയായി ചികിത്സ തേടേണ്ട ഡേ കെയർ പ്രൊസീജിയറുകളായ ഡയാലിസിസ്, കീമോതെറാപ്പി എന്നിവയ്ക്ക് ഇൻഷ്വറൻസ് പോർട്ടലിൽ One time registration അനുവദിക്കും. ഒരേ സമയം സർജിക്കൽ, മെഡിക്കൽ പാക്കേജുകൾ ക്ലബ് ചെയ്ത് അംഗീകാരം നൽകും.

പ്രീ ഹോസ്പിറ്റലൈസേഷൻ, പോസ്റ്റ് ഹോസ്പിറ്റലൈസേഷൻ ചെലവുകൾ യഥാക്രമം 3, 5 ദിവസങ്ങൾ എന്നിങ്ങനെ ലഭ്യമാക്കും.

ജില്ലാതലം, സംസ്ഥാന തലം, അപ്പലെറ്റ് അതോറിറ്റി എന്നിങ്ങനെ ത്രിതല പരാതി പരിഹാര സംവിധാനം നിലവില്‍ വരും.

ഗുണഭോക്താക്കളുടെ വിവരങ്ങൾ വേഗത്തിൽ ലഭ്യമാക്കുന്നതിനായി മെഡിസെപ്പ് കാർഡിൽ QR code സംവിധാനം ഉൾപ്പെടുത്തും.

കരാറിൽ നിന്നും വ്യതിചലിക്കുന്ന ആശുപത്രികൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്ന തരത്തിലുള്ള SOP (Standard Operating Procedure) ഇൻഷ്വറൻസ് കമ്പനി തയാറാക്കേണ്ടതാണ്. അധിക ബിൽ ഈടാക്കുക തുടങ്ങിയ സ്വകാര്യ ആശുപത്രിയിൽ നിന്നുള്ള ചൂഷണങ്ങൾ നിയന്ത്രിക്കുന്നതിന് ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് അതോറിറ്റിയുടെ സേവനം കൂടി ഉപയോഗപ്പെടുത്തും.

ഒന്നാം ഘട്ടത്തില്‍ ഇതുവരെ (01.07.2025 വരെ)

• 1,052,121 ക്ലയിമുകൾക്ക് 1911.22 കോടി
• 2256 അവയവമാറ്റ ചികിത്സ ക്ലയിമുകൾക്ക് - 67.56 കോടി
• 1647 റിഇമെഴ്സ്മെന്റ്റ് ക്ലയിമുകൾക്ക് - 9.61 കോടി
കമ്പനിക്ക് അനുവദിച്ച തുക (18% ജി എസ് ടി ഉൾപ്പെടെ )-1950.00
കോടി
• ജി എസ് ടി ഒഴികെയുള്ള യഥാർഥ പ്രിമിയം -1599.09 കോടി

കരട് ഓര്‍ഡിനന്‍സ് അംഗീകരിച്ചു

കേരള ഡിജിറ്റൽ ശാസ്ത്ര സാങ്കേതിക നൂതനവിദ്യ സർവ്വകലാശാലയുടെ വൈസ് ചാൻസലറെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട 2021ലെ കേരള ഡിജിറ്റൽ ശാസ്ത്ര സാങ്കേതിക നൂതനവിദ്യ സർവ്വകലാശാല ആക്റ്റിലെ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യുന്നതിനുള്ള കരട് ഓര്‍ഡിനന്‍സ് മന്ത്രിസഭായോഗം അംഗീകരിച്ചു. 11-ാം വകുപ്പിൻ്റെ (3), (4), (6) ഉപവകുപ്പുകൾ 2018 ലെ യു.ജി.സി ചട്ടങ്ങൾക്കും, സമീപകാലത്തുണ്ടായ കോടതി ഉത്തരവുകൾക്കും അനുസൃതമായി ഭേദഗതി ചെയ്യുന്നതിനുള്ള കരട് ഓർഡിനൻസാണ് അംഗീകരിച്ചത്. ഓര്‍ഡിനന്‍സ് വിളംബരപ്പെടുത്തുന്നതിന് ഗവർണ്ണറോട് ശിപാർശ ചെയ്യാനും തീരുമാനിച്ചു.

സ്വാതന്ത്യ ദിനാഘോഷം; സേനാ വിഭാഗങ്ങൾ നടത്തുന്ന പരേഡുകളിൽ മന്ത്രിമാര്‍ അഭിവാദ്യം സ്വീകരിക്കും

സ്വാതന്ത്യ ദിനാഘോഷത്തോടനുബന്ധിച്ച് വിവിധ സേനാ വിഭാഗങ്ങൾ നടത്തുന്ന പരേഡുകളിൽ തിരുവനന്തപുരത്തെ സംസ്ഥാനതല ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിവാദ്യം സ്വീകരിക്കും. ജില്ലാ ആസ്ഥാനങ്ങളിൽ പങ്കെടുത്ത് അഭിവാദ്യം സ്വീകരിക്കുന്ന മന്ത്രിമാര്‍.

കൊല്ലം - വി. ശിവൻകുട്ടി
പത്തനംതിട്ട - വീണാ ജോർജ്ജ്
ആലപ്പുഴ - സജി ചെറിയാൻ
കോട്ടയം - ജെ. ചിഞ്ചുറാണി
ഇടുക്കി - റോഷി അഗസ്റ്റിൻ
എറണാകുളം - പി. രാജീവ്
തൃശൂർ - ആർ. ബിന്ദു
പാലക്കാട് - എം.ബി. രാജേഷ്
മലപ്പുറം - കെ. രാജൻ
കോഴിക്കോട് - എ.കെ. ശശീന്ദ്രൻ
വയനാട് - ഒ.ആർ. കേളു
കണ്ണൂർ - രാമചന്ദ്രൻ കടന്നപ്പള്ളി
കാസർഗോഡ് - കെ. കൃഷ്ണ‌ൻകുട്ടി

പുനര്‍നിയമനം

സംസ്ഥാന ആസുത്രണ ബോര്‍ഡ് എക്സ്പേര്‍ട്ട് മെമ്പറായി അന്യത്ര സേവന വ്യവസ്ഥയില്‍ സേവനമനുഷ്ഠിച്ചുവരവെ കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്നും വിരമിച്ച പ്രൊഫ. മിനി സുകുമാറിന് ആസുത്രണ ബോര്‍ഡ് എക്സ്പേര്‍ട്ട് മെമ്പറായി പുനര്‍നിയമനം നല്‍കും.

തസ്തിക

എറണാകുളം നായരമ്പലം ഭഗവതി വിലാസം ഹയർ സെക്കണ്ടറി സ്കൂളിലെ കമ്പ്യൂട്ടർ സയൻസ് ബാച്ചിൽ മൂന്ന് എച്ച്.എസ്.എസ്.റ്റി തസ്തികകളും രണ്ട് എച്ച്.എസ്.എസ്.റ്റി (ജൂനിയർ) തസ്തികകളും ഒരു ലാബ് അസിസ്റ്റന്റ് തസ്തികയും പുതുതായി സൃഷ്ടിക്കും. ഒരു എച്ച്.എസ്എസ്.റ്റി-ജൂനിയർ (ഇംഗ്ലീഷ്) തസ്തിക എച്ച്.എസ്.എസ്.റ്റി (ഇംഗ്ലീഷ്) തസ്തികയായി ഉയർത്തും.

പൊതുമരാമത്ത് വകുപ്പ് സെക്രട്ടേറിയറ്റ് ഇലക്ട്രോണിക്സ് വിഭാഗം സെക്ഷൻ ഓഫീസിൽ നിലനിൽക്കുന്ന അധിക ജോലി ഭാരം പരിഗണിച്ച്, രണ്ട് എഞ്ചിനീയറിംഗ് അസിസ്റ്റന്റ് തസ്തിക സൃഷ്ടിക്കും.

ഇളവ് അനുവദിക്കും

നഗരസഭകള്‍, നഗര സ്വഭാവമുള്ള ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളിലെ അതിദാരിദ്ര്യ നിര്‍മ്മാര്‍ജന പദ്ധതി പ്രകാരമുള്ള വീടും സ്ഥലവും അതിദരിദ്ര കുടുംബങ്ങള്‍ക്ക് ലഭ്യമാക്കാനുള്ള നടപടി ക്രമങ്ങളില്‍ ഇളവ് അനുവദിക്കും.

സബ്‌സിഡി മാർഗ്ഗരേഖയിലെ ഭൂമി വാങ്ങുന്നതും ഭവന നിർമ്മാണത്തിന് ധനസഹായം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിലുമാണ് ഇളവ് അനുവദിക്കുക.

ഭവന നിർമ്മാണത്തിനുള്ള ഭൂമിയിൽ ബന്ധപ്പെട്ട കെട്ടിട നിർമ്മാണ ചട്ടങ്ങൾ പാലിച്ച് ഭവന നിർമ്മാണം നടത്താൻ സാധിക്കുന്നതാണെന്ന് ഉറപ്പ് വരുത്തേണ്ടതാണെന്ന നിബന്ധനയോടെ ഭവന നിർമ്മാണത്തിന് ധനസഹായം നല്കുന്നതിന് ആവശ്യമായ ഭൂമിയുടെ കുറഞ്ഞ വിസ്തൃതി 3 സെൻ്റിൽ നിന്നും 2 സെൻ്റായി കുറയ്ക്കും.

വീട് നിർമ്മാണത്തിന് റവന്യു ഭൂമിയോ മറ്റൊരു തരത്തിലുമുള്ള ഭൂമിയോ ലഭ്യമല്ലാത്ത സാഹചര്യത്തിൽ മാത്രം, ആവശ്യമായ ഭൂമി വാങ്ങുന്നതിന് നിലവിൽ അനുവദിക്കുന്ന തുകയ്ക്ക് ഉപരിയായി ആവശ്യകതയ്ക്കനുസരിച്ച് വ്യവസ്ഥകൾക്ക് വിധേയമായി അതിദരിദ്ര കുടുംബങ്ങൾക്ക് മാത്രമായി പരമാവധി 2 ലക്ഷം രൂപ കൂടി നല്‍കും. വീടോ ഭൂമിയോ കിട്ടുന്നവര്‍ 12 വര്‍ഷത്തേക്ക് കൈമാറ്റം ചെയ്യാന്‍ പാടില്ല.

ശമ്പള സ്കെയിൽ

ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ററി സ്കൂളുകളില്‍ പ്രിന്‍സിപ്പല്‍ തസ്തിക സൃഷ്ടിക്കുന്നതിന് മുമ്പ് പ്ലെയിസ്ഡ് പ്രിന്‍സിപ്പല്‍മാരായി ജോലി ചെയ്തിരുന്ന 18 പേര്‍ക്ക് കൂടി ഹയര്‍സെക്കന്‍ററി പ്രിന്‍സിപ്പല്‍ തസ്തികയുടെ ശമ്പള സ്കെയില്‍ അനുവദിക്കും. 2006 ജനുവരി 06 മുതല്‍ പ്രബല്യമുണ്ടാകും.

തുടർച്ചാനുമതി

ഇടുക്കി ജില്ലയിലെ ഇടുക്കി, കരിമണ്ണൂർ, കട്ടപ്പന, മുരിക്കാശ്ശേരി, നെടുങ്കണ്ടം, രാജകുമാരി എന്നീ 6 പ്രത്യേക ഭൂമി പതിവ് ഓഫീസുകളിലെയും തൃശ്ശൂർ ജില്ലയിലെ തൃശ്ശൂർ (എൽ.എ) യൂണിറ്റ് നമ്പര്‍ 1 സ്പെഷ്യല്‍ തസഹസില്‍ദാരുടെ കാര്യാലയത്തിലെയും 29 തസ്തികകൾ ഉള്‍പ്പെടെ 203 താല്ക്കാലിക തസ്തികകളും ഇടുക്കി ജില്ലയിലെ പീരുമേട് ഭൂമി പതിവ് ഓഫീസിലെ 19 താല്ക്കാലിക തസ്തികകളും ഉൾപ്പെടെ ആകെ 222 താല്ക്കാലിക തസ്തികകൾക്ക് വ്യവസ്ഥകൾക്ക് വിധേയമായി ഒരു വർഷത്തേയ്ക്ക് തുടർച്ചാനുമതി നൽകി.

ഇടുക്കി ജില്ലയിലെ പീരുമേട് പ്രത്യേക ഭൂമി പതിവ് ഓഫീസിലെ 19 തസ്തികകളിൽ ഡെപ്യൂട്ടി തഹസിൽദാർ - 1, സീനിയർ ക്ലർക്ക്/എസ്.വി.ഒ. ജൂനിയർ ക്ലർക്ക്/വി.എ. തസ്തികകളിൽ നടത്തേണ്ടത്. 2, ടൈപ്പിസ്റ്റ് - 1, പ്യൂൺ - 1 എന്നീ 8 താല്കാലിക ജോലിക്രമീകരണ വ്യവസ്ഥയിലായിരിക്കണം നിയമനം നടത്തേണ്ടത്.

പീരുമേട് ഭൂമി പതിവ് ഓഫീസ് ഒഴികെ മറ്റ് ഓഫീസുകളിൽ ജോലിക്രമീകരണ വ്യവസ്ഥയിലുള്ള നിയമനങ്ങൾ അനുവദിക്കില്ല.

ഭൂമി പതിവ് ഓഫീസുകളുടെ പ്രവർത്തന പുരോഗതി കൃത്യമായ ഇടവേളകളിൽ ലാൻഡ് റവന്യൂ കമ്മീഷണർ അവലോകനം ചെയ്ത് സർക്കാരിൽ റിപ്പോർട്ട് സമർപ്പിക്കേണ്ടതാണ്.

പട്ടയം നൽകുന്നത് ഉൾപ്പെടെയുള്ള നടപടികൾ ബന്ധപ്പെട്ട ജില്ലാ കളക്ടര്‍മാര്‍ ത്വരിതപ്പെടുത്തണം

RELATED STORIES

  • 12 കോടി ലഹരി ഗുളികകള്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് നാര്‍ക്കോട്ടിക്‌സ് പിടിച്ചെടുത്തു - അന്താരാഷ്ട്ര നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബോര്‍ഡുമായും ഗിനിയ-ബിസാവുവിലെ പ്രാദേശിക അധികാരികളുമായും ഏകോപിപ്പിച്ച് നടത്തിയ അന്താരാഷ്ട്ര തലത്തിലുള്ള പരിശോധനയിലാണ് ഈ വിവരങ്ങള്‍ വ്യാജമാണെന്ന് തെളിഞ്ഞതും പ്രതികളുടെ ആസൂത്രണം പൊളിഞ്ഞതും. കേന്ദ്ര ധനമന്ത്രാലയത്തിലെ റവന്യൂ വകുപ്പിന് കീഴിലുള്ള സി.ബി.എന്‍ രാജ്യ വ്യാപകമായി നടത്തിവരുന്ന ഓപ്പറേഷന്‍ വജ്ര എന്ന ദൗത്യത്തിന്റെ ഭാഗമായാണ് ഈ കൂറ്റന്‍ ലഹരിമരുന്ന് വേട്ട നടന്നത്. ഗ്വാളിയറിലെ സി.ബി.എന്‍ സംഘം കൊച്ചി, ബെംഗളൂരു, ഡല്‍ഹി എന്നിവിടങ്ങളിലെ ഡി.ആര്‍.ഐ യൂണിറ്റുകളുടെ സഹകരണത്തോടെ ദിവസങ്ങളോളം നടത്തിയ നീക്കത്തിനൊടുവിലാണ് മലയാളി സൂത്രധാരന്മാരിലേക്ക് അന്വേഷണം എത്തിയത്. പിടിയിലായ മൂന്ന് പ്രതികള്‍ക്കുമെതിരെ എന്‍.ഡി.പി.എസ് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തിന് പിന്നിലെ വമ്പന്‍ അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയ ശൃംഖലയെക്കുറിച്ച് വിശദമായ

    മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത് - യുവതി മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ബസിന്റെ പിൻസീറ്റിലിരുന്ന പ്രതി സീറ്റുകൾക്കിടയിലൂടെ പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പ്രജീഷ് അതിക്രമം തുടർന്നതോടെ പെൺകുട്ടി ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയായിരുന്നു. പ്രജീഷിനറെ മുഖവും ദൃശ്യങ്ങളിൽ വ്യക്തമാണ്. പ്രജീഷ് ആരാണെന്നോ എന്താണ് അയാളുടെ രാഷ്ടീയ സ്വാധീനമെന്നോ അറിയാതെ ആയിരുന്നു പെൺകുട്ടി ദൃശ്യങ്ങൾ ധൈര്യപൂർവ്വം പകർത്തി പുറം ലോകത്തെ അറിയിച്ചത്. ഇൻസ്റ്റഗ്രാമിൽ

    കേരളത്തിൽ വൈദ്യുതി പ്രതിസന്ധി നേരിടുന്നു - വൈദ്യുതി പ്രതിസന്ധിയും പവര്‍കട്ടും കെ എസ് ഇ ബിയുടെ ആഭ്യന്തര പ്രശ്‌നമോ ഒരു സാങ്കേതിക വിഷയമോ അല്ല. സംസ്ഥാനത്തിന്റെ വികസനത്തെ പ്രതികൂലമായി ബാധിക്കുന്ന ഗുരുതര പ്രശ്‌നമാണ്. വ്യവസായ വികസനത്തിനും വിനോദ സഞ്ചാര മേഖലക്കും ഐ ടി മേഖലക്കും തടസ്സമില്ലാത്ത വൈദ്യുതി ലഭ്യത വേണം. ഇടക്കിടെയുള്ള മുടക്കവും നിയന്ത്രണങ്ങളും നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിക്കും. പുതിയ വ്യവസായ നിക്ഷേപകരെ

    പന്തളത്ത് അന്താരാഷ്ട്ര വിപണിയിൽ കോടികൾ വിലമതിക്കുന്ന ആറ് കിലോ ആംബർ ഗ്രീസുമായി (തിമിംഗല ഛർദ്ദി) രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു - പോലീസിന്റെ ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി ഞായറാഴ്ച രാത്രി പന്തളം വലിയ കോയിക്കൽ പാലത്തിന് സമീപം വാഹന പരിശോധന നടത്തുന്നതിനിടെയാണ് ഇവർ പിടിയിലാകുന്നത്. ബൈക്കിലെത്തിയ പ്രതികൾ പോലീസിനെ കണ്ടതോടെ ബൈക്ക് വെട്ടിച്ച് കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് പോലീസ് വാഹനം ഉപയോഗിച്ച് പിന്തുടർന്നാണ് ഇവരെ സാഹസികമായി

    അടി തുടരുന്നു ; പത്താം ദിവസവും ഇറാനിൽ അമേരിക്കന്‍ ആക്രമണം - ഗള്‍ഫ് രാജ്യങ്ങളിലെ ആക്രമണം തടയാന്‍ പശ്ചിമേഷ്യയില്‍ യുദ്ധ വിമാനങ്ങളുടെ എണ്ണം കൂട്ടുമെന്നാണ് അമേരിക്ക അറിയിച്ചിരിക്കുന്നത്. അതേസമയം ഹോര്‍മൂസ് കടലിടുക്കിലൂടെ കപ്പല്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ട നിലയിലാണ് നിലവിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറില്‍ 9 കപ്പലുകള്‍ മാത്രമാണ് ഹോര്‍മൂസിലൂടെ കടന്നു പോയിട്ടുള്ളത്. അഞ്ച് മാസം മുമ്പ് 130ല്‍ ആധികം കപ്പലുകളായിരുന്നു പ്രതിദിനം ഇതുവഴി കടന്നു പോയിരുന്നത്.

    തിരുവനന്തപുരം വെമ്പായത്തെ ബാറിൽ മദ്യപസംഘങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടെ പൊള്ളലേറ്റ ഒരാൾ മരിച്ചു - നന്നാട്ടുകാവ് സ്വദേശി അനീഷും മറ്റ് നാല് പേരും ബാറിൽ മദ്യപിച്ചിരിക്കെ വാക്കുതർക്കമുണ്ടായി. തർക്കത്തിനിടെ സംഘത്തിലുണ്ടായിരുന്ന നവാസ് അനീഷിനെ മുഖത്തടിച്ചതോടെ പ്രകോപിതനായ അനീഷ് കന്നാസിൽ പെട്രോൾ കൊണ്ടു വന്ന് അവിടെയുണ്ടായിരുന്നവരുടെ ദേഹത്തേക്ക് ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു

    കുട്ടികൾക്ക് മുലപ്പാൽ കൊടുക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക - വായിൽ പരിശോധിക്കുക: കുഞ്ഞിന്റെ വായ തുറന്ന് പാൽ ഒലിച്ചുപോകുന്നുണ്ടോ അല്ലെങ്കിൽ എന്തെങ്കിലും തടസ്സം പുറത്തേക്ക് വന്നിട്ടുണ്ടോ എന്ന് നോക്കുക. തൊണ്ടയിലേക്ക് വിരലുകൾ ഇട്ട് തപ്പരുത്, ഇത് തടസ്സം കൂടുതൽ ഉള്ളിലേക്ക് പോകാൻ കാരണമാകും

    ലഹരിയെന്ന ഒരു നിശ്ശബ്ദ കൊലയാളി" - ഇതെല്ലാം പലരെയും ലഹരിയുടെ അടിമകളാക്കുന്നു. ലഹരി ഒരിക്കലും ഒരു പ്രശ്നത്തിനുള്ള പരിഹാരമല്ല. അത് പുതിയ പ്രശ്നങ്ങളുടെ തുടക്കമാണ്. ആദ്യം അത് ഒരു ശീലമാകുന്നു. പിന്നീട് അത് ഒരു ആവശ്യമായി മാറുന്നു. അവസാനം അത് മനുഷ്യന്റെ ആരോഗ്യവും കുടുംബവും ജോലിയും പഠനവും വിശ്വാസവും ഭാവിയും തകർക്കുന്നു. ദൈവം മനുഷ്യനെ സൃഷ്ടിച്ചത് അടിമത്തത്തിനല്ല സ്വാതന്ത്ര്യത്തിനാണ്. അതുകൊണ്ടാണ് ബൈബി

    കുടശ്ശനാട് പാണംതുണ്ടിൽ ജോയമ്മ രാജൻ്റെ സംസ്ക്കാരം ശനിയാഴ്ച്ച രാവിലെ - സംസ്‌കാരം: ശനിയാഴ്ച്ച രാവിലെ ഭവനത്തിൽ വച്ച് ശുശ്രൂഷ തുടങ്ങുകയും ഉച്ചക്ക് 12:30 ന് കുടശ്ശനാട് ഐ.പി.സി സഭയുടെ പറന്തലുള്ള

    പാണംതുണ്ടിൽ ജോയമ്മാമ്മയുമായുള്ള ഡോ. സന്തോഷ് പന്തളത്തിൻ്റെ ഓർമ്മക്കുറിപ്പ് - എൻ്റെ ഭാര്യവീടിൻ്റെ എല്ലാ കാര്യങ്ങൾക്കും എല്ലാവിധത്തിലും സഹായമായത് പാണംതുണ്ടിലെ ഞങ്ങുടെ അമ്മാച്ചൻമ്മാരും അവർക്ക് തുണയായി ദൈവം നൽകിയ കൂട്ടാളികളുമാണ് എന്ന് പറയുന്നതിൽ അധിയായ സന്തോഷമുണ്ട്. എല്ലാം ഓർമ്മയുടെ പുസ്തകത്തിൽ സൂക്ഷിക്കുന്നു. ഞങ്ങളെ വിട്ട് വിശ്രമത്തിലേക്ക് പോയ രാജച്ചായൻ, തമ്പിച്ചായൻ എന്നിവരെ ഇവിടെ സ്മരിക്കുന്നു. ജോയമ്മാമ്മയെ മിക്കപ്പോഴും ഫോണിലും നേരിട്ടും സംസാരിക്കാറുണ്ട് ഒപ്പം വിളിക്കാറുമുണ്ടായിരുന്നു. ഞങ്ങൾ കുടുംബമായി സുവിശേഷ വേലക്ക് ഇറങ്ങിയപ്പോൾ കുറച്ചു കൂടെ ഞങ്ങളോട് താല്പര്യം കൂടിയിട്ടുണ്ടായിരുന്നുവെന്ന് ഞങ്ങൾക്ക്

    കുടശ്ശനാട് പാണംതുണ്ടിൽ ജോയമ്മ നിര്യാതയായി. - കുടശ്ശനാട് പാണംതുണ്ടിൽ ജോയമ്മ നിര്യാതയായി. കഴിഞ്ഞ ചില നാളുകളായി ശാരീരിക ക്ഷീണത്താൽ ചിക്സയിലായിരിക്കുമ്പോഴാണ് യാത്രയായത്. ഭർത്താവ്: പരേതനായ രാജൻ ചാക്കോ; മക്കൾ: ജെറി, റെൻസി. കൂടുതൽ വിവരങ്ങൾ പിന്നാലെ.

    തെങ്ങുംപള്ളിയിൽ അജി ജേക്കബ് (53) നിര്യാതയായി - മൃതദേഹം ഇന്ന് വൈകിട്ട് (ഞായർ) അഞ്ചിന് വസതിയിൽ കൊണ്ടുവരുന്നതും, സംസാരം നാളെ രണ്ടുമണിക്ക് കരുണാപുരം ജെറുസലേം സെൻറ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും. പരേത തേമ്പള്ളി കല്ലോലിക്കൽ കുടുംബാംഗമാണ്. ഭർത്താവ് : ടി സി ജേക്കബ് മക്കൾ : സ്റ്റെഫി ജേക്കബ്, അലക്സ് ജേക്കബ് മരുമകൻ : പ്ലാന്തോട്ടത്തിൽ

    അധ്യാപനസമർപ്പണത്തിന് അഭിമാന അംഗീകാരം - അധ്യാപനരംഗത്തെ ആത്മാർഥമായ സേവനവും അക്കാദമിക മികവും വിദ്യാർത്ഥികളുടെ ഭാവി രൂപപ്പെടുത്തുന്നതിൽ നൽകിയ വിലപ്പെട്ട സംഭാവനകളും പരിഗണിച്ചാണ് ഈ ദേശീയ അംഗീകാരം സമ്മാനിക്കുന്നത്. 2026 ആഗസ്റ്റ് 5-ന് തിരുവനന്തപുരം ഹോട്ടൽ ഡിമോറയിൽ നടക്കുന്ന എടുകേരള എഡ്യൂക്കേഷൻ അവാർഡ്സ് – 2026 ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. അറിവ് പങ്കുവെക്കുക എന്നത് ഒരു തൊഴിൽ മാത്രമല്ല, തലമുറകളെ വാർത്തെടുക്കുന്ന ദൗത്യമാണെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച സ്മിത ഡി. ജിയുടെ ഈ നേട്ടം വിദ്യാഭ്യാസരംഗത്തിനും വിദ്യാർത്ഥികൾക്കും

    സോളാർ ഉപഭോക്താക്കളുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരിച്ചു നൽകും - ഇതിനകം അഡീഷണൽ ക്യാഷ് ഡെപ്പോസിറ്റ് നോട്ടീസ് ലഭിച്ചിട്ടുള്ള സോളാർ ഉപഭോക്താക്കൾക്ക് ആയത് റെഗുലേറ്ററി കമ്മീഷൻ നിർദ്ദേശപ്രകാരം പുന:പരിശോധിച്ച് പുതിയ നോട്ടീസ് നൽകും. തുക ഇതിനകം ഒടുക്കിയവർക്ക് തിരികെ നൽകുകയോ തുടർന്നുള്ള ബില്ലുകളിൽ കുറവുചെയ്ത് നൽകുകയോ ചെയ്യും. ഇതിനുള്ള

    പാസ്റ്റർ ജോസ് അതുല്ല്യയുടെ സംസ്‌കാരം ശനിയാഴ്ച്ച രാവിലെ ഏഴ് മണി മുതൽ - കഴിഞ്ഞ ദിവസം ദൈവ സന്നിധിയിൽ ചേർക്കപ്പെട്ട പാസ്റ്റർ ജോസ് അതുല്ല്യയുടെ സംസ്‌കാരം ശനിയാഴ്ച്ച രാവിലെ ഏഴ് മണിക്ക് ഭവനത്തിൽ കൊണ്ടു വരികയും ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 8:30 മുതൽ 12:30 വരെ അതുല്യ ചർച്ച് ഓഫ് ഗോഡ് ഹാളിൽ പൊതു ദശനത്തിന് വക്കുകയും തുടർന്നുള്ള ശുശ്രൂഷകൾക്ക് ശേഷം കോന്നി ആമക്കുന്നിലുള്ള സെമിത്തേരിയിൽ സംസ്‌ക്കരിക്കുകയും ചെയ്യുന്നതാണ്.

    വനിതാ പോലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ച വനിതയെ അറസ്റ്റ് ചെയ്തു - താലൂക്ക് സർവേയറോടൊപ്പം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പന്തളം പോലീസ് സ്റ്റേഷനിലെ വനിതാ പോലീസ് ഉദ്യോഗസ്ഥ സുനിയെ യുവതി ആക്രമിക്കുകയും, യൂണിഫോമിലും മുടിയിലും മറ്റും പിടിച്ചു വലിക്കുകയും, കാലിൽ തൊഴിക്കുകയും , ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്തു. പരിക്കേറ്റ വനിതാ പോലീസ് ഉദ്യോഗസ്ഥയെ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് പന്തളം പോലീസ് സ്റ്റേഷനിൽ നിന്ന് സീനിയർ സിവിൽ പോലീസ് ഓഫീസർ ജലജയുടെ നേതൃത്വത്തിൽ കൂടുതൽ വനിതാ പോലീസ് ഉദ്യോഗസ്ഥർ എത്തിയാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്. ഡ്യൂട്ടിയിലുള്ള

    അബൂദബി, ഷാർജ എമിറേറ്റുകളിലെ റെസിഡൻഷ്യൽ മേഖലകളിൽ വാടക നിരക്കിൽ വലിയ കുറവ് - അബൂദബിയിൽ, പ്രത്യേകിച്ച് യാസ് ഐലൻഡ്, അൽ റീം ഐലൻഡ് പോലുള്ള പ്രീമിയം പ്രദേശങ്ങളിൽ പുതിയ അപ്പാർട്ട്മെന്റുകൾ ധാരാളമായി വിപണിയിലെത്തിയതാണ് വാടക കുറയാൻ കാരണമായതെന്ന് പ്രോപ്പർട്ടി ഫൈൻഡർ ചീഫ് റവന്യൂ ഓഫീസർ ശരീഫ് സ്ലീമാൻ പറഞ്ഞു. അൽ മുറൂർ പോലുള്ള പ്രധാന ഭൂപ്രദേശ ജില്ലകൾ നിലവിൽ സ്ഥിരത പുലർത്തുന്നുണ്ടെന്നും

    അതുല്ല്യ ജോസച്ചായനെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പ്; സന്തോഷ് പന്തളം - വിവരം അറിഞ്ഞ ഉടനെ എൻ്റെ സ്‌നേഹിതനായ ചിറ്റാർ സഭയുടെ പാസ്റ്റർ സാം കുട്ടിയെ ഞാൻ ഫോണിൽ വിളിച്ചു കാര്യങ്ങളുടെ നിജസ്തി അറിഞ്ഞു. ഉടനടി പത്തനംതിട്ടയിലെ മുത്തൂറ്റ് ആശുപത്രിയിൽ ഞാൻ പോയി അദ്ദേഹത്തിൻ്റെ കണ്ടു ചലനമറ്റ ശരീരത്തിൽ തെട്ടു നോക്കിയപ്പോൾ ശരീരമാകെ തണുത്തതായിരുന്നു. മനസ്സുകൊണ്ട് മന്ത്രിച്ചു ഉയർപ്പിൻ്റെ പൊൻ പുലരിയിൽ പുനരുദ്ധാന പ്രത്യാശയിൽ പുതു ശരീരത്തോടെ കാണാമെന്ന ഹൃദയത്തിൽ പറഞ്ഞുകൊണ്ട് ഒരു നിമിഷം പ്രാർത്ഥിച്ചു. അമ്മാമ്മയെയും മക്കളെയും തികഞ്ഞ ദൈവീക പ്രത്യാശയിൽ ദൈവം ഉറപ്പിച്ചിരിക്കുന്നു. ദൈവ വചനം പറയുന്നതുപോലെ നിങ്ങളുടെ ഹൃദയം കലങ്ങി പോകരുത് ദൈവത്തിൽ പ്രത്യാശ വക്കുക എന്ന വാക്കുതന്നെ എനിക്കും പറയാനുള്ളു. നാമെല്ലാവരും ഇതേ വഴിയായി കടന്നു പോകേണ്ടതായ ദിവസമുണ്ട്. ആരും അത് മറക്കാതെ നല്ല വഴിയെ യാത്രയാകാൻ കഴിവിൻ്റെ പരമാവധി യാത്രയാകാം. ദൈവീക പ്രത്യാശയിൽ എല്ലാവരെയും ദൈവം നിറക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട്;

    ജി. സുധാകരൻ്റേത് സംസ്‌കാര ശൂന്യമായ വര്‍ത്തമാനം: എം വി ഗോവിന്ദനെതിരായ പരാമര്‍ശത്തില്‍ CPM ആലപ്പുഴ ജില്ലാ കമ്മിറ്റി - പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയെ അങ്ങേയറ്റം സംസ്‌കാര ശൂന്യമായ നിലയില്‍ അഭിസബോധന ചെയ്ത് വായില്‍ തോന്നുന്നതെല്ലാം വിളിച്ച് പറഞ്ഞതിനെതിരെ പാര്‍ട്ടി പ്രതിഷേധിക്കും'; എന്നാണ് സിപിഐഎം പ്രസ്താവനയിലൂടെ പറഞ്ഞത്. പഴയ പാരമ്പര്യം പറഞ്ഞ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കുവാന്‍ വര്‍ഗ്ഗ ശത്രുക്കളോടൊപ്പം ചേര്‍ന്ന് സുധാകരന്‍ നടത്തുന്ന ജല്‍പ്പനങ്ങള്‍ക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ത്തി കൊണ്ടുവരുമെന്നാണ് പാര്‍ട്ടി പ്രസ്താവനയില്‍ വ്യക്തമാക്കിയത്.

    സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പ് - ഇടിമിന്നലോടു കൂടിയ ശക്തമായ മഴയും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള – ലക്ഷദീപ് തീരങ്ങളില്‍ ഇന്നും നാളെയും, കര്‍ണാടക തീരത്ത് ഈ മാസം എട്ടു വരെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂലൈ 9 വരെ