ഒരു ഈസ്റ്റർ സന്ദേശം

ക്രിസ്തുവിന്റെ ഉയിർപ്പു ഒരു അനുസ്മരണം. മരിച്ചവൻ ഇതാ ഉയർത്തെഴുന്നേറ്റിരിക്കുന്നു, ജീവനോടെ തന്നെ വീണ്ടും വന്നിരിക്കുന്നു ജീവിച്ചിരുന്നപ്പോൾ താൻ തന്നെ മൂന്നു പ്രാവശ്യം പ്രവചിച്ച ദൂത് നിവർത്തി ആയുമിരിക്കുന്നു. പിതാവാം ദൈവത്തിന്റെ പുത്രനു കൊടുത്ത ഇഷ്ടനിവർത്തീകരണ സമ്മാനമാണ് രക്ഷാ പൂർണതയുള്ള ക്രിസ്തുവിന്റെ ഉയിർപ്പു. ആശ്ചര്യമെന്തിന് ക്രിസ്തു ജീവിച്ചിരുന്നപ്പോൾ തന്നെ മരണത്തിൽ നിന്ന് അനേകരെ ആത്മാവിലും ജഢത്തിൽ പോലും വീണ്ടും ജനിപ്പിച്ചവനല്ലയോ. ലാസറേ പുറത്തു വരിക എന്ന് കല്പിച്ചപ്പോൾ ആക്ഷരികമായിത്തന്നെ മരിച്ചു നാറ്റം വെച്ചു നാലുനാൾ ആയ ലാസർ ശവക്കല്ലറ വിട്ടു ഉയർത്തെഴുന്നേറ്റു പുറത്തുവന്നു. ചുറ്റും നിന്ന വിശ്വാസിയുടെയും അവിശ്വാസികളുടെയും കുറച്ചു പേരുടെയെങ്കിലും കുരുട് പിടിച്ച അകക്കണ്ണ് തുറക്കാൻ അത് കാരണമായി മാറുകയും ചെയ്തു. വിശ്വസിച്ചാൽ ദൈവത്തിന്റെ മഹത്വം കാണാം അത് അനുഭവിക്കുകയും ചെയ്യാം. പിന്നീട് നയിനിലെ വിധവയുടെ മരിച്ച ഏകജാതനെ, അവനെ ചുമന്നു കൊണ്ടുപോയ ശവമഞ്ചത്തിൽ തൊട്ടു യുവാവേ എഴുനേല്ക്കാ എന്ന് പറയുന്നു. മരിച്ചവൻ ഉയർത്തെഴുന്നേറ്റിരുന്നു സംസാരിക്കാൻ തുടങ്ങി, യേശു അവനെ അമ്മയ്ക്ക് ഏല്പിച്ചു കൊടുത്തു.വിധവയുടെ കണ്ണുനീര് കണ്ടു മനസ്സലിഞ്ഞ കർത്താവു മരിച്ച ജീവിതങ്ങളെ വീണ്ടും ജനിപ്പിക്കുവാൻ തന്നിൽ വ്യാപരിച്ച പുനരുദ്ധാനത്തിന്റെ ശക്തിയാൽ അവരുടെ മകനെ ജീവനോടെ ഉയർപ്പിച്ചു അവർക്കു മടക്കി കൊടുത്തു. ഒപ്പം അവരുടെ കണ്ണുനീരിനു ശാശ്വതമായ ആശ്വാസത്തിന്റെ ഉയിർപ്പും നല്കികൊടുത്തു. 


ദൈവം തന്റെ ജനത്തെ സന്ദർശിച്ചിരിക്കുന്നു, അവനെപ്പറ്റിയുള്ള ഈ വാർത്ത ലോകത്തിന്റെ അറ്റത്തോളം പരന്നുകൊണ്ടിരിക്കുന്നു. മരിച്ചവരെ ആത്മാവിൽ ഉയർപ്പിക്കുന്ന കർത്താവു, ഉയർപ്പിച്ചവരെ അതേ ആത്മാവിൽ യഥാസ്ഥാനപ്പെടുത്തി ക്രിസ്തുവിന്റെ അംശികളും നിത്യതയുടെ കൂട്ടവകാശികളും ആക്കി അവൻ നമുക്കായി കരുതിവച്ചിരിക്കുന്ന ഇരിപ്പിടത്തിൽ അഥവാ അവനിരിക്കുന്ന സ്ഥലത്തിന്റെ സ്വസ്ഥതയിൽ നമ്മെ ഓരോരുത്തരെയും ആത്മാവിൽ ഉയർത്തി അതേ ആത്മാവിൽ യഥാസ്ഥാനപ്പെടുത്തും വരെ അഥവാ ജീവന്റെ പുതുക്കത്തിൽ ജീവിക്കുന്നവരെ ഇരുത്തുമാറാക്കും. ഈ ഒരു വിശ്വാസത്തിന്റെ ഉറപ്പു, പ്രത്യാശയുടെ നങ്കുരം അവൻ നമ്മോടു കാണിച്ച നിത്യസ്നേഹത്തിന്റെ അൽപ കണികയെങ്കിലും, അതിൽ കൂടുതൽ അവനോടുള്ള സ്നേഹത്തിലും ഉണ്ടായിരിക്കണം. ഈ വരുന്ന അഥവാ വന്നു പോകുന്ന വീണ്ടും വരുന്ന ക്രിസ്തുവിന്റെ ഉയർപ്പിന്റെ സ്മരണദിനങ്ങൾ ഋതുക്കളുടെ മാറിമാറിവരുന്ന കാലഭേദം പോലെയാകരുതു, വർഷത്തിൽ ഒരുദിനം മാത്രം ഓർക്കപ്പെടേണ്ടത് അല്ലെന്നർത്ഥം. 


ക്രിസ്തുവിന്റെ ജനനം മരണം ഉയർപ്പു എന്നും നമ്മൾ സ്മരിക്കണം. ആ സ്മരണകൾക്ക് ഒരു മരണം നമ്മിൽ ഉണ്ടാകാൻ പാടില്ല. അത് യാഥാർഥ്യത്തിന്റെ അഥവാ സത്യത്തിന്റെ ജീവനുള്ള തുടിപ്പായി സിരകളിൽ സ്പന്ദിക്കണം. എന്താണ് ജനനം എന്താണ് മരണം എന്താണ് ഉയിർപ്പു. ക്രിസ്തുവിന്റെ ഐഹിക ജീവിതം നമുക്ക് ജീവനുള്ള ദൃഷ്ടാന്തമായി കാണിച്ചു തന്നിരിക്കുന്നു. ചുരുക്കത്തിൽ ഒരു വ്യക്തി ക്രിസ്തുവിൽ ജനിക്കണം ക്രിസ്തുവിൽ മരിക്കണം ക്രിസ്തുവിൽ ഉയർത്തെഴുനേൽക്കണം, എങ്കിൽ മാത്രമേ നിത്യതയുടെ സ്വസ്ഥതയിൽ നമ്മളോരോരുത്തരും പ്രവേശിക്കുകയുള്ളു. കുറച്ചുകൂടെ വ്യക്തമാക്കിയാൽ ആദാമ്യ പാപത്തിൽ ആത്മാവിൽ മരിച്ച വ്യക്തി ക്രിസ്തുവിന്റെ ആത്മാവിനാൽ, ക്രിസ്തു ഭൂമിയിൽ ജനിച്ച ആത്മാവിനാൽ വീണ്ടും ജനിക്കണം. ജഢത്തിന്റെ വീണ്ടെടുപ്പിനായ് ജഢത്തെ അതിന്റെ എല്ലാ രാഗമോഹങ്ങളോടു കൂടിത്തന്നെ ക്രൂശിക്കാൻ ഏല്പിച്ചുകൊടുത്തു ക്രിസ്തുവിൽ മരിക്കണം. അങ്ങനെ മരിക്കുന്ന വ്യക്തിക്ക് മാത്രമേ ക്രിസ്തുവിനോടൊപ്പം പുനരുദ്ധാന ശക്തിയിലുള്ള ഉയർത്തെഴുന്നേല്പിന്റെ വീണ്ടെടുപ്പ് സാധ്യമാവുകയുള്ളു. നിങ്ങൾ ക്രിസ്തുവിന്റെ ആത്മാവിനാൽ വീണ്ടും ജനിച്ചൊരു വ്യക്തി ആണോ? സ്വയം നമുക്കൊന്ന് ശോധന ചെയ്യാം. യഥാർത്ഥത്തിൽ നമ്മൾ അജ്ഞതയുടെ കാലംതെറ്റിവന്ന ആക്ഷരികമായ ആലയത്തിലെ ചാറ്റൽ മഴയിൽ അല്പദേഹം മാത്രം നനയ്ക്കുവാൻ ആരോ കൈവെള്ളയിൽ തൂവലായാൽ പൊതിഞ്ഞുകൊണ്ടുവന്നു ആലയത്തിൽ നനപ്പിച്ച നനഞ്ഞ ശിശുവോ വ്യക്തിയോ അതോ സമയത്തു തന്നെ പെയ്തിറങ്ങിയ മുന്മഴയുടെ ആത്മമാരിയിൽ സുബോധത്തോടെ മുങ്ങിക്കുളിച്ചു ജോർദാന്റെ അനുസരണത്തിന്റെ അടയാള കല്പനാ പടവുകൾ ആത്മാവിൽ ചവിട്ടി കേറി ദൈവാലയത്തിൽ ശക്തിയോടും അധികാരത്തോടും അവകാശത്തോടും പ്രവേശിച്ചവനോ? ഇതാ കർത്താവിൽ ജനിച്ചു കർത്താവിന്റെ മരണത്തിൽ പങ്കാളിയായി ഉയർത്തെഴുനേൽക്കാൻ പറ്റിയ സുപ്രസാദ നിമിഷം പാഴാക്കരുത്. കടന്നുപോകുന്ന ഈ സുവർണ നിമിഷം പിന്നെ മടങ്ങിവരില്ല, കർത്താവു മടങ്ങിവരാൻ സമയമായി. ആ മടങ്ങിവരവിൽ നമ്മളെയും ചേർത്ത് പിതാവിന്റടുത്തു മടക്കി കൊണ്ടുപോകുവാൻ ഈ കടന്നുപോകുവാൻ പോകുന്ന നിമിഷം പ്രിയനും, നമ്മുടെ വീണ്ടെടുപ്പുകാരനും രക്ഷകനുമായ യേശു ക്രിസ്തുവിനോടൊപ്പമുള്ള മടക്കയാത്രക്കായ് വിനിയോഗിക്കുക. ഈ ഈസ്റ്റർ ദിനം കർത്താവിന്റെ പുനരുദ്ധാന സ്മരണദിനം കെടാത്ത ബീജത്താൽ വീണ്ടും ജനിച്ചു അഥവാ ആത്മാവിൽ ജനിച്ചു നിത്യരക്ഷ പ്രാപിക്കാൻ പിതാവാം ദൈവം പരിശുദ്ധാത്മാവിനാൽ നമ്മെ സഹായിക്കുമാറാകട്ടെ. ഓർക്കുക കെടുന്ന ബീജം നിത്യ മരണം നമുക്ക് സമ്മാനിക്കുമ്പോൾ കെടാത്തതു നിത്യജീവൻ പ്രധാനം ചെയ്യും. സർവമഹത്വവും പുകഴ്ചയും കർത്താവിനു. ഏവർക്കും നിത്യരക്ഷയുടെ ജീവനുള്ള അടയാളമായ ഉയിർപ്പിന്റെ ആശംസകൾ. നേർന്നുകൊള്ളുന്നു.

RELATED STORIES

  • പുതിയ വിഭവം പുറത്തിറങ്ങിയിട്ടുണ്ട് : 'പൊറോട്ട ചവിട്ടി കുഴച്ചത് ' : തയ്യാറാക്കുന്നത് അതിഥി തൊഴിലാളികൾ : കോട്ടയം പാലായിലെ പല ഹോട്ടലുകളിലും ബംഗാളി സ്റ്റൈൽ ചവിട്ടി കുഴച്ച പൊറോട്ട റെഡി - പാലാ മിനി സിവിൽ സ്റ്റേഷനോട് ചേർന്നിരിക്കുന്ന ഒരു ഹോട്ടലാണെന്നു മാത്രമേ ഇപ്പോൾ പറയുന്നുള്ളൂ. അൽപ്പം വൃത്തിയുള്ള ഭക്ഷണമൊക്കെ ലഭിക്കും എന്ന് കരുതിയാണ് അഭിഭാഷകർ പോലും ഇവിടെ ചെല്ലുന്നത്.പക്ഷെ പൊറോട്ട ചവിട്ടി കുഴച്ചതു കഴിച്ചിട്ട് പോരേണ്ട അവസ്ഥയിലാണ് എല്ലാവരും . പാലായിലെ മിക്ക ഹോട്ടലുകളിലെയും സ്ഥിതി ഇത് തന്നെ എന്നാണ് അറിയുന്നത് . ഹോട്ടൽ ജോലിക്കു മലയാളികളെ കിട്ടാനില്ലാത്ത അവസ്ഥയാണ്. അത് കൊണ്ട് തന്നെ അന്യ സംസ്ഥാനക്കാരെ ആശ്രയിക്കേണ്ടതായി വരുന്നു. അത് കൊണ്ട് തന്നെ അവരുടെ ശൈലിയിലാണ്

    ചോറ്റാനിക്കരയിലെ ഹോട്ടലിൽ ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തിയ നവാസിന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും - ഹോട്ടൽ മുറിയിൽ നിന്ന് മിനിറ്റുകൾക്കുള്ളിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു ഇടവേളക്ക് ശേഷം അദ്ദേഹം സിനിമയിൽ വീണ്ടും സജീവമാകുന്നതിനിടെയാണ് അപ്രതീക്ഷിത വിയോഗം. അഭിനേതാവ് അബൂബക്കറിന്റെ മകനാണ് നവാസ്. നടി രഹ്‌നയാണ് ഭാര്യ

    ഒടുവിൽ കന്യാസ്ത്രീകൾക്കു ജാമ്യം ലഭിച്ചു :അറസ്റ്റിലായി ഒമ്പത് ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത് - കന്യാസ്ത്രീകൾക്കൊപ്പം മൂന്നു പെൺകുട്ടികളും ഇവരിൽ ഒരു പെൺകുട്ടിയുടെ സഹോദരനും ഉണ്ടായിരുന്നു. ആഗ്രയിലേക്ക് യാത്ര പുറപ്പെടാൻ എത്തിയ ഇവരെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ ബജ്രംഗ്ദൾ പ്രവർത്തകർ തടയുകയായിരുന്നു. പെൺകുട്ടികളുടെ മാതാപിതാക്കളുടെ സമ്മതത്തോടെ സഭയുടെ ആശുപത്രികളിലേക്കും പള്ളിയിലേക്കും ജോലിക്കുവേണ്ടി കൊണ്ടുപോകുകയാണെന്ന് ഇവർ പോലീസിനോട് പറഞ്ഞു. തിരിച്ചറിയൽ രേഖകളക്കം തങ്ങളുടെ പക്കലുണ്ടെന്നും ഇവർ പോലീസിനെ അറിയിച്ചു. എന്നാൽ ബജ്രംഗ്ദൾ പ്രവർത്തകർ

    കന്യാസ്ത്രീകളുടെ അറസ്റ്റ്, തൃശ്ശൂർ ബിഷപ്പ് ഹൗസിൽ എത്തി രാജീവ് ചന്ദ്രശേഖർ - ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തൃശൂർ അതിരൂപത ആസ്ഥാനത്തെത്തി. മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിനെ തുടർന്ന് ബിജെപിയുമായുള്ള ക്രൈസ്‌തവ സഭകളുടെ ബന്ധം വഷളായതിനെത്തുടർന്നാണ് രാജീവ് ചന്ദ്രശേഖർ കൂടിക്കാഴ്ചയ്ക്ക് എത്തിയത്. സിബിസിഐ അധ്യക്ഷൻ ആർച് ബിഷപ്പ് അന്ദ്രൂസ് താഴത്ത്, മാർ ടോണി നീലങ്കാവിൽ എന്നിവരുമായാണ് രാജീവ് ചന്ദ്രശേഖർ കൂടിക്കാഴ്ച നടത്തിയത്. ബിജെപി ജില്ലാ നേതാക്കളെ പുറത്ത് നിർത്തിയാണ് രാജീവ് ചന്ദ്രശേഖറും പത്മജ വേണുഗോപാലും സഭാ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി. രാജീവ് ചന്ദ്രശേഖർ എത്തിയത് പ്രധാനമന്ത്രി അറിയിച്ച കാര്യങ്ങൾ വിവരിക്കാനെന്ന് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. ഛത്തീസ്ഗഢ് സർക്കാർ ജാമ്യം എതിര്‍ക്കില്ലെന്ന് പ്രധാനമന്ത്രി ഉറപ്പു നൽകിയെന്നും രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളോട് വ്യക്തമാക്കി

    ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചു - സെപ്റ്റംബർ 9-ന് ആണ് തിരഞ്ഞെടുപ്പ് നടക്കുക. ജൂലൈ 21ന് ജഗ്ദീപ് ധൻകർ രാജിവച്ചതിനെ തുടർന്ന് ആണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്. ഓഗസ്റ്റ് 21 വരെ നാമനിർദേശപത്രികകൾ സ്വീകരിക്കും. പത്രികകൾ പിൻവലിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 25. ഫലപ്രഖ്യാപനം സെപ്റ്റംബർ 9ന്. 2022ൽ ഓഗസ്റ്റ് ആറിനു നടന്ന തിരഞ്ഞെടുപ്പിലാണ് 16ാമത് ഉപരാഷ്ട്രപതിയായി ധൻകർ

    ഡോ. റോയി ബി കുരുവിളയുടെ മാതാവ് തങ്കമ്മ ബേബി കുരുവിള (84) നിര്യാതയായി - മക്കൾ: റാണി (പുനലൂർ), ജോളി, (വിർജീനിയ), ഡോ. റോയി (അബുദാബി), ജോജോ (മാത്യു -UK) , ജെസ്സി (കുവൈറ്റ്). മരുമക്കൾ: ജോൺസൻ (late), പോൾസൺ, ഡോ. ജീൻ, ലേഖ, ചാൾസ്

    മേലുകാവ് വട്ടക്കുഴിയിൽ ബേബി (75) നിര്യാതനായി - മൂന്നിലവ് കർമ്മേൽ ഐപിസി സഭാഗം ബേബി (75) വട്ടക്കുഴിയിൽ നിര്യാതനായി. സംസ്‌കാരം ജൂലൈ 30 നാളെ രാവിലെ 9 ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം സഭാ സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ. മകൻ:

    പത്തനംതിട്ടയില്‍ ഇസാഫ് ബാങ്കിന്റെ ഭീഷണിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വീട്ടമ്മയുടെ ലോണ്‍ എഴുതിത്തള്ളണം :ഡി വൈ എഫ് ഐ പ്രതിഷേധ മാർച്ച് നടത്തി - ബാങ്ക് കവാടത്തില്‍ പോലീസ് മാര്‍ച്ച് തടഞ്ഞതോടെ പ്രവര്‍ത്തകരും പോലീസുമായി ഉന്തും തള്ളുമുണ്ടായി. തുടര്‍ന്ന് ചേര്‍ന്ന പ്രതിഷേധയോഗം ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് അഭീഷ് ഉദ്ഘാടനം ചെയ്തു. ആത്മഹത്യ ചെയ്ത വീട്ടമ്മയുടെ ലോണ്‍ ബാങ്ക് പൂര്‍ണ്ണമായി എഴുതി തള്ളണമെന്നും, ഇനിയും ബാങ്ക് ഉദ്യോഗസ്ഥര്‍ ഈ പ്രവണത തുടര്‍ന്നാല്‍ ശക്തമായ യുവജന പ്രക്ഷോഭം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ജോയേഷ് പോത്തന്‍ അധ്യക്ഷനായി. ഡിവൈഎഫ്ഐ മല്ലപ്പള്ളി ബ്ലോക്ക് സെക്രട്ടറി ആല്‍ഫിന്‍ ഡാനി, ബ്ലോക്ക് ട്രഷറാര്‍ സുനില്‍ പീറ്റര്‍, എസ്എഫ്ഐ ഏരിയ സെക്രട്ടറി റെജി

    കാറ്റിലും മഴയിലും പത്തനംതിട്ട തിരുവല്ല പെരിങ്ങരയിലും , കുറ്റൂരിലും വ്യാപക നാശം - പെരിങ്ങര ടൗൺ കോൺഗ്രസ് കമ്മിറ്റി ഓഫീസിന്റെ ഷീറ്റുകൾ ശക്തമായ കാറ്റിൽ പറന്നു വീണു. പെരിങ്ങര നെന്മേലിൽ പ്രഭാകരൻ നായരുടെ വീടിന്റെ മുകളിലേക്ക് മാവ് കടപുഴകി വീണ് മേൽക്കൂരയ്ക്ക് കേടു വന്നു. പെരിങ്ങര 98-ാംഅംഗൻവാടി പ്രവർത്തിക്കുന്ന ദേവകി സദനത്തിൽ രാജശേഖരന്റെ വീടിന് മുകളിലേക്ക് മരം കടപുഴകി വീണ് മേൽക്കൂരയ്ക്ക് കേടു ഉണ്ടായി. പെരിങ്ങര മഠത്തിലോട്ടു പടി പെരുമ്പ്രാൽ റോഡിൽമരം വീണ് വൈദ്യൂത തൂൺ ഒടിഞ്ഞു വീണു. കിഴക്കേ മഠത്തിൽ സന്തോഷിൻ്റെ വീടിൻറെ മുകളിലേക്ക് തേക്ക് മരം വീണു. മിക്കയിടങ്ങളിലും പ്രദേശവാസികളും കെ എസ് ഇ ബി അധികൃതരും എത്തിയാണ് മരം മുറിച്ച് നീക്കിയത്.

    പത്തനംതിട്ടയിൽ പുതിയ ജില്ലാ പോലീസ് മേധാവിയായി ആർ ആനന്ദ് ഐ പി എസ് ചുമതലയേറ്റു - വി ജി വിനോദ് കുമാർ ക്രമസമാധാന ചുമതലയുള്ള എ ഐ ജിയായി നിയമിക്കപ്പെട്ട ഒഴിവിലാണ് നിയമനം. വി ഐ പി സുരക്ഷാചുമതലയുള്ള ഡെപ്യൂട്ടി കമ്മിഷണർ ആയിരുന്ന ആർ ആനന്ദ് തമിഴ്നാട് ഡിണ്ടിഗൽ സ്വദേശിയാണ്‌. കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് ബിരുദധാരിയായ ഇദ്ദേഹം 2016 ബാച്ച് കേരള കേഡർ ഐ പി എസ് ഉദ്യോഗസ്ഥനാണ്. നേരത്തെ വയനാട് ജില്ലാ പോലീസ് മേധാവിയായി സേവനം അനുഷ്ഠിച്ചിരുന്നു. പോലീസ് സർവിസിൽ എത്തും മുമ്പ് മൾട്ടി നാഷണൽ കമ്പനിയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയി ജോലി നോക്കിയിട്ടുണ്ട്.

    സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജൻ സ്ഥാപിച്ച സ്വകാര്യ വൃദ്ധസദനം സാമൂഹികനീതി വകുപ്പ് അടച്ചുപൂട്ടിയെന്ന് റിപ്പോർട്ട് - 16 വർഷത്തോളം സ്ഥാപനത്തിന്റെ ചെയർമാനായി പ്രവർത്തിച്ചത് ഇ.പി.ജയരാജനായിരുന്നു. അതേസമയം സ്ഥാപനം തുടങ്ങിയതു ഞാൻ മുൻ കയ്യെടുത്താണെങ്കിലും ഒന്നാം പിണറായി സർക്കാരിൽ മന്ത്രിയായപ്പോൾ നടത്തിപ്പു കൈമാറിയിരുന്നുവെന്ന് ഇ.പി.ജയരാജൻ വ്യക്തമാക്കി. അന്തേവാസികളെ മറ്റു സദനങ്ങളിലേക്കു മാറ്റി. സ്ഥാപനത്തിലുണ്ടായിരുന്ന 9 അന്തേവാസികളിൽ 4 പേരെ കണ്ണൂർ ഗവ.വൃദ്ധസദനത്തിലേക്കും 3 പേരെ ചെറുകുന്ന് മദർസാല പെയ്ൻ ആൻഡ് പാലിയേറ്റീവിലേക്കും 2 പേരെ തോട്ടട അഭയനികേതനിലേക്കും മാറ്റി.

    രാജ്യത്തെ ബാങ്കിങ് മേഖലയിൽ നിർണ്ണായകമായ മാറ്റം വരുത്തി യു എ ഇ - ഉപഭോക്​താക്കൾ ബാങ്കിന്റെ ഔദ്യോഗിക ആപ്പ് വഴി മാത്രമേ ഇനി ഇടപാടുകൾ നടത്താൻ സാധിക്കുകയുള്ളു എന്ന് അധികൃതർ വ്യക്തമാക്കി. സൈബർ തട്ടിപ്പുകൾ വർധിച്ച് വരുന്ന സാഹചര്യത്തിലാണ് പുതിയ രീതി നടപ്പിലാക്കാൻ അധികൃതർ തീരുമാനിച്ചത്. കൂടുതൽ സുരക്ഷിതമായും വളരെ വേഗത്തിലും ആപ്പ് വഴി ഇടപാടുകൾ നടത്താനാകും. ഒ ടി പി അടിസ്ഥാനമാക്കിയാണ് മിക്ക സൈബർ തട്ടിപ്പുകളും നടക്കുന്നത്​. ഇടപാടുകൾ ആപ്പ്​ വഴി ആകുന്നതോടെ തട്ടിപ്പുകൾ കുറയ്ക്കാൻ സാധിക്കും. ആപ്പുകളുടെ സുരക്ഷ ഉറപ്പാക്കാൻ ബാങ്കുകൾ ബയോമെട്രിക്സ്​, പാസ്​കോഡ്,​ഫേസ് ഐഡി എന്നിവ ഉപയോഗപ്പെടുത്തുന്നുണ്ട്​. അത് കൊണ്ട് തന്നെ മറ്റൊരാൾക്ക്​ ആപ്പുകൾ ഉപയോഗിച്ച് ഇടപാടുകൾ നടത്താൻ സാധിക്കില്ല.

    ഡബ്ല്യൂ.ഡബ്ല്യു.ഇ ഗുസ്തിയിലൂടെ പ്രശസ്തനായ ഹൾക്ക് ഹോഗൻ എന്ന പേരിലറിയപ്പെടുന്ന ടെറി ജീൻ ബൊലിയ അന്തരിച്ചതായി റിപ്പോർട്ട് - വ്യാഴാഴ്ച പുലർച്ചയാണ് മരണം സംഭവിച്ചുതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. ഇതിഹാസ താരത്തിൻ്റെ മരണം ഗുസ്തി കമ്മ്യൂണിറ്റിക്കും ലോകമെമ്പാടുമുള്ള അദ്ദേഹത്തിൻ്റെ ആരാധകർക്കും വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്.

    റംബുട്ടാൻ തൊണ്ടയിൽ കുരുങ്ങി ഒരു വയസ്സുകാരന് ദാരുണാന്ത്യം - പെരുമ്പാവൂർ മരുതുകവലയിൽ വാടകയ്ക്കു താമസിക്കുന്ന ഇടുക്കി പേരുശേരിൽ ആതിരയുടെ മകൻ അവ്യുക്ത് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് 5 നാണ് സംഭവം. മുത്തശിക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടി റംബുട്ടാൻ വിഴുങ്ങുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പെരുമ്പാവൂരിലെ സാൻജോ ആശുപത്രി മോർച്ചറിയിൽ.

    തിരുവല്ലയിൽ നിയന്ത്രണം വിട്ട കാര്‍ കുളത്തിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു - ആശുപത്രിയില്‍ എത്തുമ്പോഴേക്കും ജയകൃഷ്ണന്‍ മരണപ്പെട്ടിരുന്നു. വ്യാഴാഴ്ച രാത്രി 11.30-ഓടെയാണ് അപകടം നടന്നത്. റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലിടിച്ച് വാഹനം കുളത്തിലേക്ക് വീഴുകയായിരുന്നു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം അനന്തു ആശുപത്രി വിട്ടു. അതേ സമയം തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഐബി സ്വകാര്യ

    ജിൻസി സൂസൻ ജോർജിനു നഴ്‌സിംഗിൽ ഡോക്ടറേറ്റ് - കുട്ടികളുടെ മാനസികമായ അവസ്ഥയെ കുറിച്ചുള്ള പഠനത്തിലാണ് ഡോക്ടറേറ്റ് ബിരുദം നേടിയത്. ഐപിസി ബെഥേൽ ജബൽപൂർ സഭാംഗമായ ജിൻസി നിലവിൽ കുടുംബമായി ഷാർജയിലാണ്. നിലവിൽ ഷാർജ സീയോൻ ചർച് ഓഫ് ഗോഡ് സഭാംഗമാണ്. ജബൽപൂർ പുഷ്പ വിഹാറിൽ പീസ് കോട്ടേജിൽ

    ഗൂഗിള്‍മാപ്പ് നോക്കി സഞ്ചരിക്കുന്നതിനിടെ ദിശ തെറ്റി ഇലക്ട്രിക് കാര്‍ കുറുപ്പന്തറ കടവിലെ തോട്ടിലേക്ക് - വണ്ടിയില്‍ കയറിക്കൊണ്ടിരുന്ന വെള്ളം കണ്ട് യാത്രികര്‍ വാതിലുകള്‍ തുറന്ന് ഉടന്‍ പുറത്തേക്ക് ഇറങ്ങുകയായിരുന്നു. ഒരിടിവരെ കൂടി മുന്നോട്ട് പോയിരുന്നെങ്കില്‍ കാറും യാത്രികരും ഒരുമിച്ച് ഒഴുകിയേക്കുമെന്നായിരുന്നു എന്ന് സമീപവാസികള്‍ പറഞ്ഞു. സംഭവം കണ്ട് ഓടിയെത്തിയ

    സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് - നാളെ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ യെല്ലോ അലേർട്ടാണ്. കേരളാ തീരത്ത് 60 കി.മീ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.

    സംസ്ഥാനത്ത് എട്ട് ജില്ലകളിൽ ആണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് - ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുളള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് കാലാവസ്ഥാ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ജൂലൈ 25-ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ കാലാവസ്ഥാ ഗവേഷണ കേന്ദ്രം ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 26-ന് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ഓറഞ്ച്

    രാജാക്കാട് ശാന്തന്‍പാറ പേത്തൊട്ടിയില്‍ വന്‍ മരം കൊള്ള - പ്രവര്‍ത്തനങ്ങളും നടക്കുന്നു. വെള്ളം സംഭരിക്കാന്‍ വന്‍കുഴികളാണ് മലമുകളില്‍ മണ്ണുനീക്കി നിര്‍മിച്ചിട്ടുള്ളത്. കനത്തമഴയില്‍ ഇതില്‍ വെള്ളം കെട്ടിനിന്ന് ഉരുള്‍പൊട്ടലും, മണ്ണിടിച്ചിലും ഉണ്ടാകുമോ എന്ന ആശങ്കയുണ്ട്. സംഭവത്തില്‍ വനംവകുപ്പ് നടപടി ആരംഭിച്ചു. മരം പിഴുതുമാറ്റാന്‍ ഉപയോഗിച്ച മണ്ണുമാന്തി യന്ത്രം പിടിച്ചെടുത്തു