ഒരു ഈസ്റ്റർ സന്ദേശം

ക്രിസ്തുവിന്റെ ഉയിർപ്പു ഒരു അനുസ്മരണം. മരിച്ചവൻ ഇതാ ഉയർത്തെഴുന്നേറ്റിരിക്കുന്നു, ജീവനോടെ തന്നെ വീണ്ടും വന്നിരിക്കുന്നു ജീവിച്ചിരുന്നപ്പോൾ താൻ തന്നെ മൂന്നു പ്രാവശ്യം പ്രവചിച്ച ദൂത് നിവർത്തി ആയുമിരിക്കുന്നു. പിതാവാം ദൈവത്തിന്റെ പുത്രനു കൊടുത്ത ഇഷ്ടനിവർത്തീകരണ സമ്മാനമാണ് രക്ഷാ പൂർണതയുള്ള ക്രിസ്തുവിന്റെ ഉയിർപ്പു. ആശ്ചര്യമെന്തിന് ക്രിസ്തു ജീവിച്ചിരുന്നപ്പോൾ തന്നെ മരണത്തിൽ നിന്ന് അനേകരെ ആത്മാവിലും ജഢത്തിൽ പോലും വീണ്ടും ജനിപ്പിച്ചവനല്ലയോ. ലാസറേ പുറത്തു വരിക എന്ന് കല്പിച്ചപ്പോൾ ആക്ഷരികമായിത്തന്നെ മരിച്ചു നാറ്റം വെച്ചു നാലുനാൾ ആയ ലാസർ ശവക്കല്ലറ വിട്ടു ഉയർത്തെഴുന്നേറ്റു പുറത്തുവന്നു. ചുറ്റും നിന്ന വിശ്വാസിയുടെയും അവിശ്വാസികളുടെയും കുറച്ചു പേരുടെയെങ്കിലും കുരുട് പിടിച്ച അകക്കണ്ണ് തുറക്കാൻ അത് കാരണമായി മാറുകയും ചെയ്തു. വിശ്വസിച്ചാൽ ദൈവത്തിന്റെ മഹത്വം കാണാം അത് അനുഭവിക്കുകയും ചെയ്യാം. പിന്നീട് നയിനിലെ വിധവയുടെ മരിച്ച ഏകജാതനെ, അവനെ ചുമന്നു കൊണ്ടുപോയ ശവമഞ്ചത്തിൽ തൊട്ടു യുവാവേ എഴുനേല്ക്കാ എന്ന് പറയുന്നു. മരിച്ചവൻ ഉയർത്തെഴുന്നേറ്റിരുന്നു സംസാരിക്കാൻ തുടങ്ങി, യേശു അവനെ അമ്മയ്ക്ക് ഏല്പിച്ചു കൊടുത്തു.വിധവയുടെ കണ്ണുനീര് കണ്ടു മനസ്സലിഞ്ഞ കർത്താവു മരിച്ച ജീവിതങ്ങളെ വീണ്ടും ജനിപ്പിക്കുവാൻ തന്നിൽ വ്യാപരിച്ച പുനരുദ്ധാനത്തിന്റെ ശക്തിയാൽ അവരുടെ മകനെ ജീവനോടെ ഉയർപ്പിച്ചു അവർക്കു മടക്കി കൊടുത്തു. ഒപ്പം അവരുടെ കണ്ണുനീരിനു ശാശ്വതമായ ആശ്വാസത്തിന്റെ ഉയിർപ്പും നല്കികൊടുത്തു. 


ദൈവം തന്റെ ജനത്തെ സന്ദർശിച്ചിരിക്കുന്നു, അവനെപ്പറ്റിയുള്ള ഈ വാർത്ത ലോകത്തിന്റെ അറ്റത്തോളം പരന്നുകൊണ്ടിരിക്കുന്നു. മരിച്ചവരെ ആത്മാവിൽ ഉയർപ്പിക്കുന്ന കർത്താവു, ഉയർപ്പിച്ചവരെ അതേ ആത്മാവിൽ യഥാസ്ഥാനപ്പെടുത്തി ക്രിസ്തുവിന്റെ അംശികളും നിത്യതയുടെ കൂട്ടവകാശികളും ആക്കി അവൻ നമുക്കായി കരുതിവച്ചിരിക്കുന്ന ഇരിപ്പിടത്തിൽ അഥവാ അവനിരിക്കുന്ന സ്ഥലത്തിന്റെ സ്വസ്ഥതയിൽ നമ്മെ ഓരോരുത്തരെയും ആത്മാവിൽ ഉയർത്തി അതേ ആത്മാവിൽ യഥാസ്ഥാനപ്പെടുത്തും വരെ അഥവാ ജീവന്റെ പുതുക്കത്തിൽ ജീവിക്കുന്നവരെ ഇരുത്തുമാറാക്കും. ഈ ഒരു വിശ്വാസത്തിന്റെ ഉറപ്പു, പ്രത്യാശയുടെ നങ്കുരം അവൻ നമ്മോടു കാണിച്ച നിത്യസ്നേഹത്തിന്റെ അൽപ കണികയെങ്കിലും, അതിൽ കൂടുതൽ അവനോടുള്ള സ്നേഹത്തിലും ഉണ്ടായിരിക്കണം. ഈ വരുന്ന അഥവാ വന്നു പോകുന്ന വീണ്ടും വരുന്ന ക്രിസ്തുവിന്റെ ഉയർപ്പിന്റെ സ്മരണദിനങ്ങൾ ഋതുക്കളുടെ മാറിമാറിവരുന്ന കാലഭേദം പോലെയാകരുതു, വർഷത്തിൽ ഒരുദിനം മാത്രം ഓർക്കപ്പെടേണ്ടത് അല്ലെന്നർത്ഥം. 


ക്രിസ്തുവിന്റെ ജനനം മരണം ഉയർപ്പു എന്നും നമ്മൾ സ്മരിക്കണം. ആ സ്മരണകൾക്ക് ഒരു മരണം നമ്മിൽ ഉണ്ടാകാൻ പാടില്ല. അത് യാഥാർഥ്യത്തിന്റെ അഥവാ സത്യത്തിന്റെ ജീവനുള്ള തുടിപ്പായി സിരകളിൽ സ്പന്ദിക്കണം. എന്താണ് ജനനം എന്താണ് മരണം എന്താണ് ഉയിർപ്പു. ക്രിസ്തുവിന്റെ ഐഹിക ജീവിതം നമുക്ക് ജീവനുള്ള ദൃഷ്ടാന്തമായി കാണിച്ചു തന്നിരിക്കുന്നു. ചുരുക്കത്തിൽ ഒരു വ്യക്തി ക്രിസ്തുവിൽ ജനിക്കണം ക്രിസ്തുവിൽ മരിക്കണം ക്രിസ്തുവിൽ ഉയർത്തെഴുനേൽക്കണം, എങ്കിൽ മാത്രമേ നിത്യതയുടെ സ്വസ്ഥതയിൽ നമ്മളോരോരുത്തരും പ്രവേശിക്കുകയുള്ളു. കുറച്ചുകൂടെ വ്യക്തമാക്കിയാൽ ആദാമ്യ പാപത്തിൽ ആത്മാവിൽ മരിച്ച വ്യക്തി ക്രിസ്തുവിന്റെ ആത്മാവിനാൽ, ക്രിസ്തു ഭൂമിയിൽ ജനിച്ച ആത്മാവിനാൽ വീണ്ടും ജനിക്കണം. ജഢത്തിന്റെ വീണ്ടെടുപ്പിനായ് ജഢത്തെ അതിന്റെ എല്ലാ രാഗമോഹങ്ങളോടു കൂടിത്തന്നെ ക്രൂശിക്കാൻ ഏല്പിച്ചുകൊടുത്തു ക്രിസ്തുവിൽ മരിക്കണം. അങ്ങനെ മരിക്കുന്ന വ്യക്തിക്ക് മാത്രമേ ക്രിസ്തുവിനോടൊപ്പം പുനരുദ്ധാന ശക്തിയിലുള്ള ഉയർത്തെഴുന്നേല്പിന്റെ വീണ്ടെടുപ്പ് സാധ്യമാവുകയുള്ളു. നിങ്ങൾ ക്രിസ്തുവിന്റെ ആത്മാവിനാൽ വീണ്ടും ജനിച്ചൊരു വ്യക്തി ആണോ? സ്വയം നമുക്കൊന്ന് ശോധന ചെയ്യാം. യഥാർത്ഥത്തിൽ നമ്മൾ അജ്ഞതയുടെ കാലംതെറ്റിവന്ന ആക്ഷരികമായ ആലയത്തിലെ ചാറ്റൽ മഴയിൽ അല്പദേഹം മാത്രം നനയ്ക്കുവാൻ ആരോ കൈവെള്ളയിൽ തൂവലായാൽ പൊതിഞ്ഞുകൊണ്ടുവന്നു ആലയത്തിൽ നനപ്പിച്ച നനഞ്ഞ ശിശുവോ വ്യക്തിയോ അതോ സമയത്തു തന്നെ പെയ്തിറങ്ങിയ മുന്മഴയുടെ ആത്മമാരിയിൽ സുബോധത്തോടെ മുങ്ങിക്കുളിച്ചു ജോർദാന്റെ അനുസരണത്തിന്റെ അടയാള കല്പനാ പടവുകൾ ആത്മാവിൽ ചവിട്ടി കേറി ദൈവാലയത്തിൽ ശക്തിയോടും അധികാരത്തോടും അവകാശത്തോടും പ്രവേശിച്ചവനോ? ഇതാ കർത്താവിൽ ജനിച്ചു കർത്താവിന്റെ മരണത്തിൽ പങ്കാളിയായി ഉയർത്തെഴുനേൽക്കാൻ പറ്റിയ സുപ്രസാദ നിമിഷം പാഴാക്കരുത്. കടന്നുപോകുന്ന ഈ സുവർണ നിമിഷം പിന്നെ മടങ്ങിവരില്ല, കർത്താവു മടങ്ങിവരാൻ സമയമായി. ആ മടങ്ങിവരവിൽ നമ്മളെയും ചേർത്ത് പിതാവിന്റടുത്തു മടക്കി കൊണ്ടുപോകുവാൻ ഈ കടന്നുപോകുവാൻ പോകുന്ന നിമിഷം പ്രിയനും, നമ്മുടെ വീണ്ടെടുപ്പുകാരനും രക്ഷകനുമായ യേശു ക്രിസ്തുവിനോടൊപ്പമുള്ള മടക്കയാത്രക്കായ് വിനിയോഗിക്കുക. ഈ ഈസ്റ്റർ ദിനം കർത്താവിന്റെ പുനരുദ്ധാന സ്മരണദിനം കെടാത്ത ബീജത്താൽ വീണ്ടും ജനിച്ചു അഥവാ ആത്മാവിൽ ജനിച്ചു നിത്യരക്ഷ പ്രാപിക്കാൻ പിതാവാം ദൈവം പരിശുദ്ധാത്മാവിനാൽ നമ്മെ സഹായിക്കുമാറാകട്ടെ. ഓർക്കുക കെടുന്ന ബീജം നിത്യ മരണം നമുക്ക് സമ്മാനിക്കുമ്പോൾ കെടാത്തതു നിത്യജീവൻ പ്രധാനം ചെയ്യും. സർവമഹത്വവും പുകഴ്ചയും കർത്താവിനു. ഏവർക്കും നിത്യരക്ഷയുടെ ജീവനുള്ള അടയാളമായ ഉയിർപ്പിന്റെ ആശംസകൾ. നേർന്നുകൊള്ളുന്നു.

RELATED STORIES

  • പാസ്റ്റർ രജീഷ് കുര്യൻ വർഗീസ് നിര്യാതനായി - തൊടുപുഴ സെക്ഷനിൽ ആനിക്കാട്, ചാലക്കുടി സെക്ഷനിൽ കൊടകര, എറണാകുളം സെക്ഷനിൽ പനങ്ങാട് എന്നീ സഭകളിലെ ശുശ്രൂഷകനായിരുന്ന ചങ്ങനാശ്ശേരി സെക്ഷനിലെ നാട്ടകം സഭാംഗം പ്രിയ കർത്തൃദാസൻ പാസ്റ്റർ റെജീഷ് കുര്യൻ വർഗീസ് (41 വയസ്സ്) നിര്യാതനായി. ഭൗതിക ശരീരം ജൂൺ 29 തിങ്കളാഴ്ച്ച രാവിലെ 8 മണിക്ക് വസതിയിൽ കൊണ്ട് വരും. സംസ്കാര ശുശ്രൂഷ ഉച്ചക്ക് 1 മണിക്ക് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം പരുത്തുംപാറ അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ സെമിത്തേരിയിൽ.

    ഞങ്ങളുടെ പ്രീയപ്പെട്ട വി.പി. ഫിലിപ്പ് സാറിന് ആശംസകൾ (സന്തോഷ് പന്തളം, ലാൻഡ് വേ ന്യൂസ്) - സാറിൻ്റെ തൂലിക സംഭാവനകൾക്കും ലഭിച്ച അർഹമായ അംഗീകാരമാണ് ഈ വിശിഷ്ട നേട്ടമെന്നതിൽ എനിക്ക് സംശയമില്ല. അനവധി സെമിനാരികളിൽ അനേകം വിദ്യാർത്ഥികൾക്ക് മാതൃകായാത് ഞാൻ ഓർക്കുന്നു. ഇന്ത്യാ പെന്തെക്കോസ്തു സഭയുടെ പുത്രികാ സംഘടനക്ക് സാർ നൽകിയ സംഭാവനകൾ ഇപ്പോഴും ഓർമ്മ മണ്ഡലത്തിൽ അലതല്ലുന്നു. സത്യവചനത്തിൻ്റെ വിത്തുകൾ ആഴമായി വിതച്ച് ആത്മീയ നേതൃത്വത്തിനും പ്രചോദനമായിത്തീർന്നിരിക്കുന്നു എന്ന് പറയുന്നതിൽ അങ്ങ് പഠിപ്പിച്ച ഒരു വിദ്യാർത്ഥി എന്ന നിലയിൽ എനിക്ക് അതീവ സന്തോഷമുണ്ട്. ആയിരങ്ങൾക്ക് ഇനിയും ഒരു മുതൽ കൂട്ടായി തീരട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. തുടർന്നും ദൈവത്തിൻ്റെ ജ്ഞാനവും കൃപയും ശക്തിയും വിശേഷാൽ ആരോഗ്യവും ആയുസ്സും നൽകട്ടെ എന്ന് ആശംസിച്ചുകൊണ്ട്,

    ഇന്ന് ലോക ലഹരി വിരുദ്ധ ദിനം - കഞ്ചാവ് (കന്നാബിസ്): ചരസ്, ഭാംഗ്, മരിജുവാന, ഹാഷിഷ് എന്നിവ ഈ വിഭാഗത്തിലാണ്. പുകവലിയായോ ഭക്ഷണത്തില്‍ ചേര്‍ത്തോ ഉപയോഗിക്കുന്നു. സംശയം, ഭ്രമം, ഒറ്റപ്പെടല്‍, മാനസിക നില തെറ്റല്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ഹാലൂസിനോജനുകള്‍: എല്‍.എസ്.ഡി., സിലോസൈബിന്‍, മാജിക് മഷ്റൂം തുടങ്ങിയ അതിമാരക ലഹരികളാണിവ. ഇല്ലാത്ത കാഴ്ചകളും ശബ്ദങ്ങളും തോന്നിപ്പിക്കുന്ന ഇവ തലച്ചോറിനെ പൂര്‍ണ്ണമായി തകര്‍ക്കും.

    വ്യാജ മരുന്നിടപാടുകൾക്ക് പൂട്ട് : ക്യുആർ കോഡ് അധിഷ്ഠിത ട്രാക്ക്-ആൻഡ്-ട്രേസ് സിസ്റ്റം കേന്ദ്രസർക്കാർ നിലവിൽ കൊണ്ടുവന്നു ക - വ്യാജ മരുന്നുകളുടെ കണ്ടെത്തൽ വർദ്ധിപ്പിക്കുന്നതിനും, വ്യാജ മരുന്നുകളുടെ രക്തചംക്രമണം കുറയ്‌ക്കുന്നതിനും, വിപണിയിൽ മരുന്നുകളുടെ വേഗത്തിലുള്ള ആധികാരികത പ്രാപ്തമാക്കുന്നതിലൂടെ രോഗികളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിനും ഈ നീക്കം സഹായിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നിലവാരമില്ലാത്ത ആന്റിമൈക്രോബയൽ ഉൽപ്പന്നങ്ങളുടെ നിരീക്ഷണവും തിരിച്ചറിയലും മെച്ചപ്പെടുത്തുന്നതിലൂടെ ആന്റിമൈക്രോബയൽ പ്രതിരോധത്തെ (AMR) ചെറുക്കുന്നതിനുള്ള ശ്രമങ്ങളെ ഈ നടപടി പിന്തുണയ്‌ക്കുമെന്നും മന്ത്രാലയം പറഞ്ഞു. നടപ്പിലാക്കൽ ഘട്ടം ഘട്ടമായി നടത്തും. വാക്‌സിനുകൾ, കാൻസർ മരുന്നുകൾ, മയക്കുമരുന്ന്, സൈക്കോട്രോപിക് മരുന്നുകൾ എന്നിവയ്‌ക്കുള്ള ക്യുആർ കോഡ് ആവശ്യകതകൾ ഈ വർഷം ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽ വരും, അതേസമയം ആന്റിമൈക്രോബയലുകൾ 2028 ജൂലൈ ഒന്നുമുതൽ

    പാസ്‌പോർട്ട് എന്നത് കേവലം ഒരു യാത്രാ രേഖ മാത്രമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം - അന്താരാഷ്‌ട്ര യാത്രകൾ സുഗമമാക്കുന്നതിനായി സർക്കാർ നൽകുന്ന പ്രാഥമിക യാത്രാ രേഖ മാത്രമാണ് പാസ്‌പോർട്ട് എന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 2025ല്‍ 1.31 കോടി പാസ്‌പോര്‍ട്ടുകളടക്കം ഒന്നരക്കോടി സേവനങ്ങള്‍ നല്‍കിയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പോലീസ് പരിശോധനാ സമയം ഒഴിവാക്കിയാല്‍ ആറ് പ്രവൃത്തി ദിവസത്തിലൂടെ പാസ്‌പോര്‍ട്ട് നല്‍കുന്നതിലൂടെ സേവനങ്ങള്‍ക്ക് എടുക്കുന്ന ശരാശി സമയത്തില്‍ പുരോഗതിയുണ്ടായി. പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളില്‍

    കല്ലുപ്പാറ ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ യോഗ ദിനാചരണം നടത്തി - വാർഡ് മെമ്പർമാരായ ശ്രീമതി. ടിബി സൂസൻ മാത്യു, ശ്രീ.അനിൽതോമസ്, ശ്രീമതി.മറിയാമ്മ വർഗീസ്, ശ്രീ. കെ. ബി.രാമചന്ദ്രൻ, ശ്രീ. ഗിരീഷ് കുമാർ, ശ്രീമതി.മോളികുട്ടി ഷാജി, ശ്രീമതി. ശോശാമ്മ ഈശോ, ശ്രീമതി.സൂസൻ തോമസ്, ശ്രീ. അനിൽകുമാർ കെ ശ്രീ.മനു ടി.ടി, കുടുംബശ്രീ ചെയർപേഴ്സൺ ശ്രീമതി.ജോളി തോമസ്, കല്ലുപ്പാറ പഞ്ചായത്ത് സെക്രട്ടറി ശ്രീ. നന്ദകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. ചെറിയാൻ മണ്ണഞ്ചേരി സ്വാഗതവും, സീനിയർ മെഡിക്കൽ ഓഫീസർ GAD കല്ലുപ്പാറ ഡോ. ജാർവിസ് ജേക്കബ് കൃതജ്ഞതയും പറഞ്ഞു.

    പാസ്റ്റർ പ്രത്യാശ് കുഞ്ഞുമോൻ (28) വാഹന അപകത്തിൽ മരണപ്പെട്ടു - ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഇടമൺ സെന്ററിൽ, കറവൂർ സഭാ ശുശ്രൂഷകൻ, ദൈവസഭ കൊട്ടാരക്കര, മാറനാട് സഭാംഗം, ചരുവിളപുത്തൻ വീട്ടിൽ പാസ്റ്റർ പ്രത്യാശ് കുഞ്ഞുമോൻ (28) ഇന്നലെ ഉച്ചകഴിഞ്ഞു പന്തളത്തു വെച്ച് നടന്ന വാഹനാപകടത്തിൽ മരണപ്പെട്ടു. വേദനയോടെ അറിയിക്കുന്നു. ഇന്ന് മുളക്കുഴയിൽ

    രണ്ടു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം - മലയിൻകീഴിനടുത്ത് പൊട്ടൻകാവിലാണ് അപകടം സംഭവിച്ചത്. മലയത്ത് താമസിക്കുന്ന രണ്ടു വിദ്യാർത്ഥികൾ യാത്ര ചെയ്ത ബൈക്ക് കെ.എസ്.ആർടി.സി ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. അജിത്ത്, സനൂപ്

    ഏലോഹീം സ്നേഹത്തണൽ കെയർ ഹോമിലെ മൂന്ന് പേരേ അറസ്റ്റ് ചെയ്തു - ഏതോ ഒരു പാസ്റ്റർ അത് ചെയ്തു, കൊല്ലത്ത് 72-കാരി പീഡിപ്പിക്കപ്പെട്ടു എന്നൊക്കെയുള്ള വാർത്തകളല്ല ഇപ്പോൾ ഷെയർ ചെയ്യേണ്ടത്. നിയമം നടപ്പാക്കാൻ ബാധ്യതയുള്ള ഉദ്യോഗസ്ഥർ നടത്തുന്ന ഈ വഞ്ചനയെയും, അനാഥാലയങ്ങളുടെ മറവിൽ നടക്കുന്ന ഈ മനുഷ്യക്കടത്തിനെയും അവയവക്കച്ചവടത്തെയും തുറന്നുകാട്ടുന്ന ഈ പോസ്റ്റാണ് നമ്മൾ ജനങ്ങളിലേക്ക് എത്തിക്കേണ്ടത്. ചെറിയ മീനുകളെ മാത്രമല്ല, ഈ കൊള്ളരുതായ്മകൾക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥരെയും ബോർഡ് മെമ്പർമാരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതുവരെ എന്റെ പോരാട്ടം തുടരുക

    കുറ്റൂർ കിണറ്റുക്കാല പുത്തൻ പുരക്കൽ മറിയാമ്മാ എബ്രഹാം (95) ൻ്റെ സംസ്ക്കാരം ശനിയാഴ്ച്ച രാവിലെ 8 മണിക്ക് - കുറ്റൂർ കിണറ്റുക്കാല പുത്തൻ പുരക്കൽ മറിയാമ്മാ എബ്രഹാം (95) ൻ്റെ സംസ്ക്കാരം ശനിയാഴ്ച്ച രാവിലെ 8 മണിക്ക് ഭവനത്തിലെ ശുശ്രൂഷ തുടങ്ങുകയും 12:30 ന് ഹെബ്രോൻ ഐ.പി.സി കുറ്റൂർ സഭയുടെ സെമിത്തേരിയിൽ സംസ്‌ക്കരിക്കുന്നതാണ്. ദുഃഖിതരായിരിക്കുന്ന ഭവനാംഗങ്ങൾക്ക് ദൈവം ആശ്വാസം നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നു. ലാൻഡ് വേ ന്യൂസിൻ്റെയും ലാൻഡ് വേ തീയോളജിക്കൽ സെമിനാരിയുടെയും അനുശോചനങ്ങൾ അറിയിക്കുന്നു.

    കിണറ്റുക്കാല പുത്തൻ പുരക്കൽ മറിയാമ്മാ എബ്രഹാം നിര്യാതയായി - ഭർത്താവ് പരേതനായ കെ.എസ്. എബ്രഹാം. മക്കൾ: സൈമൻ, ജോയി (പരേതർ), ലിസി, സാബു, ബേബി. മരുമക്കൾ: റോസമ്മ (പരേത), മോളമ്മ, മോനച്ചൻ, ലൗസി, മോളി. പത്തു കൊച്ചുമക്കളും അവക്ക് എട്ടു കൊച്ചുമക്കളുമുണ്ട്. കുറ്റൂർ ഐ.പി.സി സഭയുടെ അംഗമാണ്. സംസ്‌കാരം: പിന്നീട്.

    കെ. തങ്കപ്പൻ സ്മാരക പ്രതിഭാ പുരസ്കാരം 2026 ആഗസ്റ്റ് മാസം ഒന്നിന് - ഈ വർഷം പ്രശസ്ത കർണ്ണാടക കഥകളി സംഗീതജ്ഞ ശ്രീമതി മീരാ റാംമോഹന് ഈ വർഷത്തെ പ്രതിഭാ പുരസ്കാരം 2026 ആഗസ്റ്റ് മാസം 1- ആം തീയതി തിരുവനന്തപുരത്ത് നടത്തുന്ന പ്രൗഡ ഗംഭീരമായ സദസ്സിൽ പുരസ്കാരം സമർപ്പിക്കും. 25000/- രൂപയും പൊന്നാടയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഈ പുരസ്കാരം. കൂടുതൽ വിശദമായ വിവരങ്ങൾ പിന്നാലെ അറിയിക്കും. എല്ലാവരുടെയും സാന്നിദ്ധ്യവും സഹകരണവും പ്രതീക്ഷിക്കുന്നു.

    സീസൺ ടിക്കറ്റ് യാത്രക്കാർക്ക് കയറാൻ പറ്റുന്ന കോച്ചുകൾ ഇതാ - പ്രധാന കുറിപ്പ്: എല്ലാ ട്രെയിനുകളിലും ഒരേ കോച്ചുകളല്ല De-Reserved ചെയ്തിരിക്കുന്നത്. ഓരോ ട്രെയിനിലും വ്യത്യസ്ത Sleeper കോച്ചുകളാണ് De-Reserved ആയി പ്രഖ്യാപിച്ചിട്ടുള്ളത്. അതിനാൽ യാത്ര ചെയ്യുന്നതിന് മുമ്പ് നിങ്ങളുടെ ട്രെയിനിന്റെ നമ്പറും അനുവദിച്ചിരിക്കുന്ന കോച്ച് നമ്പറും നിർബന്ധമായും പരിശോധിക്കുക. De-Reserved ആയി പ്രഖ്യാപിച്ച കോച്ചുകളിലും നിർദ്ദിഷ്ട സെക്ഷനുകളിലും മാത്രമാണ് സീസൺ ടിക്കറ്റ് ഉപയോഗിച്ച്

    അജയകുമാറിനെ അതീവ ഗുരുതരമായ അഴിമതിയും സുരക്ഷാ വീഴ്ചയും കണ്ടെത്തി - ഔദ്യോഗിക ലോഗിന്‍ വിവരങ്ങള്‍ നിയമവിരുദ്ധമായി കൈവശം വെച്ച് ദുരുപയോഗം ചെയ്ത ഡ്രൈവിങ് സ്‌കൂളിലെ ജീവനക്കാരിക്കെതിരെ അടിയന്തരമായി ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് ശക്തമായ നിയമനടപടികള്‍ കൈക്കൊള്ളും. ഇത്തരം ഐഡി-പാസ്വേഡ് ദുരുപയോഗങ്ങളും ക്രമക്കേടുകളും വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തില്‍, ഉദ്യോഗസ്ഥര്‍ക്ക് 'വാഹന്‍', 'സാരഥി' സോഫ്റ്റ്വെയറുകളില്‍ ലോഗിന്‍ ചെയ്യുന്നതിനായി നിലവിലുള്ള ഒടിപി സംവിധാനങ്ങള്‍ക്ക് പുറമെ, സുരക്ഷ

    അന്തരിച്ച സിനിമാ നടൻ സലിം കുമാൻ്റെ ചരിത്രം - സലിംകുമാർ തന്റെ മിമിക്രി ജീവിതം ആരംഭിച്ചത് കൊച്ചിൻ കലാഭവനിലാണ്. പിന്നീട് ഇദ്ദേഹം കൊച്ചിൻ സാഗർ എന്ന മിമിക്രി ഗ്രൂപ്പിൽ ചേർന്നു. ഏഷ്യാനെറ്റിൽ മുൻപ് പ്രക്ഷേപണം ചെയ്തിരുന്ന കോമിക്കോള എന്ന പരിപാടിയിൽ ഇദ്ദേഹം സജീവ സാന്നിധ്യമായിരുന്നു.കാർഷിക രംഗത്തും സലിംകുമാർ സജീവമാണ്. സോഷ്യൽ മീഡിയയിലൂടെ ജീവിച്ചിരിക്കുമ്പോൾ തന്നെ ഇദ്ദേഹത്തിന്റെ മരണവാർത്ത പ്രചരിപ്പിക്കുയും ചെയ്തു അത് ഒരു

    സ്വകാര്യ ആശുപത്രിയിൽ നിന്നും കീശയിലാക്കും; സ്വകാര്യ പ്രാക്ടീസ് കണ്ടെത്തി വിജിലൻസ്, കേസെടുക്കും - സർക്കാർ ശമ്പളത്തിന് പുറമെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ലക്ഷങ്ങൾ കൈപ്പറ്റിയ ഇദ്ദേഹത്തിനെതിരെ അന്വേഷണം ആരംഭിച്ചു. സംസ്ഥാനത്തെ മറ്റ് ഇരുന്നൂറോളം സർക്കാർ ഡോക്ടർമാരും വിജിലൻസിന്റെ നിരീക്ഷണത്തിലാണ്

    നിയമിതനായി - പാസ്റ്റർ റോയി പി ജോർജ് ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് വൈ പി ഇ സംസ്ഥാന പ്രസിഡൻറ് ആയി നിയമിതനായി.

    പാസ്റ്റർ എബ്രഹാം മാത്യുവിന്റെ മകൻ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു* - പാസ്റ്റർ എബ്രഹാം മാത്യൂവിന്റെ (ബാബു സീതത്തോട്) മകൻ സെയിൻ ഇട്ടി എബ്രഹാം നിര്യാതനായി. കഴിഞ്ഞ ചില ദിവസങ്ങളായി വെല്ലൂർ സി എം സി ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു.

    ഭാരതത്തിലെ ആദ്യത്തെ ഇലക്ട്രിക് ഹൈഡ്രോഫോയില്‍ ബോട്ട് മുംബൈയില്‍ - നൂതനമായ ഹൈഡ്രോഫോയില്‍ സാങ്കേതികവിദ്യയാണ് ഈ ബോട്ടിന്റെ ഏറ്റവും വലിയ സവിശേഷത. ഒരു നിശ്ചിത വേഗത കൈവരിക്കുന്നതോടെ, ബോട്ട് ജലോപരിതലത്തില്‍ നിന്ന് പൂര്‍ണമായും ഉയര്‍ന്ന് വായുവില്‍ പൊങ്ങി പറക്കുന്ന രീതിയിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇത് ജലഘര്‍ഷണം ഗണ്യമായി കുറയ്‌ക്കുകയും, തിരമാലകള്‍ക്ക് മുകളിലൂടെ തെന്നി നീങ്ങാന്‍

    സ്റ്റാലിന്‍റെ ശേഖരത്തിലെ 40,000 കുപ്പി വീഞ്ഞ് ജോർജിയ സർക്കാർ ലേലത്തിനു വയ്ക്കാൻ പദ്ധതിയിടുന്നു - സോവ്യറ്റ് യൂണിയന്‍റെ ഭാഗമായിരുന്ന ജോർജിയയിൽ ജനിച്ച ജോസഫ് സ്റ്റാലിന് വൈൻ ശേഖരിക്കൽ ഹരമായിരുന്നു. 1917ലെ വിപ്ലവത്തിൽ അധികാരം പിടിച്ച കമ്യൂണിസ്റ്റുകൾ റഷ്യൻ ചക്രവർത്തിമാരുടെ വീഞ്ഞുശേഖരവും പിടിച്ചെടുത്തിരുന്നു.