സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത
Reporter: News Desk 02-Oct-20241,917
ജാഗ്രതയുടെ ഭാഗമായി ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെയും ഈ ജില്ലകളില്‍ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വെള്ളിയാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.9 മുതല്‍ 1.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
RELATED STORIES
വന്ദേഭാരത് സ്ലീപ്പറിന്റെ ഉദ്ഘാടനം ഈ മാസം നടക്കും - ആദ്യത്തെ വര്‍ഷം 8 ട്രെയിനുകളും രണ്ടാംവര്‍ഷം 12 എണ്ണവും പിന്നീടുള്ള വര്‍ഷങ്ങളില്‍ 20 ട്രെയിനുകള്‍ വീതവും നല്‍കണമെന്നാണ് വ്യവസ്ഥ. ഈ വര്‍ഷം ജൂലൈയില്‍ ആദ്യ ട്രെയിന്‍ ഓടിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാല്‍ പലവിധ കാരണങ്ങളാല്‍ ഇത് നീണ്ടുപോയി. സ്ലീപ്പര്‍ വന്ദേഭാരത് ട്രെയിനിന്റെ നിരക്കുകള്‍ സംബന്ധിച്ച് ഇന്ത്യന്‍ റെയില്‍വെ കൃത്യമായ സ്ഥിരീകരണം നടത്തിയിട്ടില്ല. എങ്കിലും രാജധാനി എക്സ്പ്രസിന് പോലെയുള്ള പ്രീമിയര്‍ സര്‍വീസുകള്‍ക്ക് ഈടാക്കുന്ന
News Desk15-Dec-2025എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഹാജരാകില്ല - രണ്ട് ലൈംഗിക പീഡന കേസുകളാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിലവിലുള്ളത്. ഇതിൽ രണ്ടാമത്തെ കേസിൽ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി നേരത്തെ തന്നെ ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഈ കേസിൽ എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥൻ്റെ മുന്നിൽ ഹാജരായി ഒപ്പിടണമെന്നതാണ് പ്രധാന വ്യവസ്ഥ. എന്നാൽ ആദ്യത്തെ കേസിൽ ഹൈക്കോടതിയുടെ വിധി വരുന്നതുവരെ കാത്തിരിക്കാനാണ് അന്വേഷണ സംഘത്തിൻ്റെ തീരുമാനം.
News Desk15-Dec-2025കേരള കോൺഗ്രസ് (എം) ന് കനത്ത തിരിച്ചടി നേരിട്ടതായി റിപ്പോർട്ട് - മുൻ തിരഞ്ഞെടുപ്പുകളിൽ 500-ൽ അധികം സീറ്റുകളിൽ വിജയം നേടിയ കേരള കോൺഗ്രസ് (എം)ന് ഇത്തവണ 1026 വാർഡുകളിൽ മത്സരിച്ചപ്പോൾ 243 ഇടങ്ങളിൽ മാത്രമാണ് വിജയിക്കാനായത്. ഇത് പാർട്ടിയുടെ മൊത്തത്തിലുള്ള പ്രകടനത്തിൽ വലിയ ഇടിവാണ് രേഖപ്പെടുത്തുന്നത്. അതേസമയം, എതിർ വിഭാഗമായ പി.ജെ. ജോസഫ് നയിക്കുന്ന കേരള കോൺഗ്രസ് (ജോസഫ്) യുഡിഎഫ് മുന്നണിയിൽ മികച്ച പ്രകടനം കാഴ്ചവെച്ചു. 650 വാർഡുകളിൽ
News Desk15-Dec-2025വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സി.പി.എം. നേതാവ് എം.എം. മണി - വോട്ടർമാരെ അവഹേളിക്കുന്ന എം.എം. മണിയുടെ പ്രസ്താവന സി.പി.എമ്മിന്റെ യഥാർത്ഥ മനോഭാവമാണ് വെളിപ്പെടുത്തുന്നതെന്ന് കെ.പി.സി.സി. പ്രസിഡൻ്റ് ഉൾപ്പെടെയുള്ള നേതാക്കൾ വിമർശിച്ചിരുന്നു. ക്ഷേമപെൻഷനുകൾ സർക്കാരിൻ്റെ ഔദാര്യമല്ല, ജനങ്ങളുടെ അവകാശമാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന വാദം. ഈ വിമർശനങ്ങൾക്കിടെയാണ് പാർട്ടി നേതാവ് കൂടിയായ എം.എം. മണിക്ക് പരസ്യമായി തിരുത്തൽ വരുത്തേണ്ടി വന്നത്. എങ്കിലും, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെയുള്ള വിമർശനങ്ങളിൽ അദ്ദേഹം
News Desk15-Dec-2025കോൺഗ്രസ് ഇന്ന് ഡൽഹിയിലെ രാംലീല മൈതാനത്ത് വമ്പൻ റാലി സംഘടിപ്പിക്കും - തിരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്പക്ഷത പാലിക്കുന്നില്ലെന്നും ഭരണകക്ഷിയെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നുമാണ് കോൺഗ്രസ് നേതാക്കളുടെ പ്രധാന ആരോപണം. തിരഞ്ഞെടുപ്പ് ക്രമക്കേടുകൾ സംബന്ധിച്ച് രാഹുൽ ഗാന്ധി നടത്തിയ പത്രസമ്മേളനങ്ങളും പാർലമെന്റിലെ ചൂടേറിയ ചർച്ചകളും ഈ വിഷയത്തിൽ കോൺഗ്രസ് എത്രത്തോളം ഗൗരവത്തോടെയാണ് മുന്നോട്ട്
News Desk14-Dec-2025കെ റെയിൽ പദ്ധതിക്കുപകരം സർക്കാർ തേടുന്ന മറുവഴികളിൽ മെട്രോ മാതൃകയിലെ റീജ്യണൽ റാപ്പിഡ് ട്രാൻസിസ്റ്റ് സിസ്റ്റവും (ആർആർടിഎസ്) പരിഗണനയിൽ - അതിവേഗ റെയിൽ പദ്ധതി എന്നത് മാറ്റി നഗരങ്ങളെ തമ്മിൽ ബന്ധിപ്പിച്ചുള്ള റാപ്പിഡ് ട്രാൻസിസ്റ്റ് സിസ്റ്റം സംസ്ഥാനത്തിന് അനുയോജ്യമാണെന്ന നിഗമനത്തിലാണ് സംസ്ഥാന സർക്കാർ. റെയിൽവേയുമായി ബന്ധമില്ലാത്ത പാത നിർമിക്കണമെന്നതാണ് ആർആർടിഎസ് പദ്ധതിയുടെ പ്രത്യേകത. നിർദിഷ്ട സിൽവർലൈൻ പദ്ധതി റെയിൽവേ ഭൂമി പങ്കിടുന്നതായിരുന്നു
News Desk11-Dec-2025എൻഡിഎക്ക് ശക്തമായ മുന്നേറ്റം ഉണ്ടാകുമെന്ന് ബിജെപി സംസ്ഥാന മുൻ അധ്യക്ഷൻ കെ.സുരേന്ദ്രൻ - സ്വർണക്കൊള്ള അന്വേഷണം ഉന്നത കേന്ദ്രങ്ങളിലേക്ക് പോകാത്തതിൽ ജനങ്ങൾക്ക് വലിയ അമർഷമുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം കിട്ടിയത് പ്രോസിക്യൂഷൻ പരാജയം ആയതുകൊണ്ടാണ്. രാഹുലിനെ സംരക്ഷിക്കാൻ കോൺഗ്രസ് ആദ്യം മുതൽ ശ്രമം നടത്തുന്നുണ്ടെന്നും കെ.സുരേന്ദ്രൻ
News Desk11-Dec-2025തീർത്ഥാടകർ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് മരണം - ഗുരുതര പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുനലൂർ റോഡിൽ മാവിള ജംഗ്ഷന് സമീപം പുലർച്ചെ ഒരുമണിയോടെയായിരുന്നു അപകടം. ഓട്ടോറിക്ഷ പൂർണമായും തകർന്ന നിലയിലാണ്.
News Desk11-Dec-2025ഓൺലൈൻ സെക്സ് റാക്കറ്റിലെ 3 പേരെ ഗുരുവായൂർ ടെംപിൾ പൊലീസ് അറസ്റ്റ്ചെയ്തു - റാക്കറ്റിലെ പ്രധാനിയും വാട്സാപ് ഗ്രൂപ്പ് അഡ്മിനുമായ ഗുരുവായൂർ നെന്മിനി അമ്പാടി വീട്ടിൽ അജയ് വിനോദ് (24), ഏജന്റുമാരായ കൊടുങ്ങല്ലൂർ എസ്എൻപുരം പനങ്ങാട് മരോട്ടിക്കൽ എം.ജെ.ഷോജിൻ (24), പടിഞ്ഞാറെനടയിൽ ലോഡ്ജ് നടത്തുന്ന പാലക്കാട് പെരിങ്ങോട് അയിനിക്കാട് രഞ്ജിത്ത് (41) എന്നിവരാണ് അറസ്റ്റിലായത്. സംഘത്തിലെ മറ്റൊരു ഗ്രൂപ്പ് അഡ്മിൻ ആയ സ്ത്രീയെ പിടികൂടാനുണ്ട്. പതിനായിരത്തിലേറെ ഉപഭോക്താക്കളുള്ള 4 വാട്സാപ് ഗ്രൂ
News Desk10-Dec-2025ഏവിയേഷന്‍ ബിരുദ വിദ്യാര്‍ഥിനിയായ 19കാരിയുടെ മരണം കൊലപാതകമെന്ന നിഗമനത്തില്‍ പൊലീസ് - സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചിത്രപ്രിയയെ കാണാതാകുന്നതിനു മുമ്പ് ഫോണില്‍ സംസാരിച്ചവരാണ് ഇരുവരും. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധര്‍ എന്നിവര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചിത്രപ്രിയയുടെ മരണം കൊലപാതകമാണോ, അതോ മറ്റെന്തെങ്കിലും ദുരൂഹതകള്‍ ഇതിന് പിന്നിലുണ്ടോ എന്ന കാര്യത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും കസ്റ്റഡിയിലുള്ളവരുടെ ചോദ്യംചെയ്യലും നിര്‍ണായകമാകും.പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണും പരിശോധനാ വിധേയമാക്കുന്നുണ്ട്. വനംവകുപ്പില്‍ താത്കാലിക ഫയര്‍ വാച്ചറാണ് പിതാവ് ഷൈജു. സഹോദരന്:
News Desk10-Dec-2025നടിയെ ആക്രമിച്ച കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കോടതി വിധിയില്‍ സന്തോഷവാനാണെന്ന് നടന് ലാല്‍ - ഗൂഢാലോചന ആരോപണം പിന്നീട് വന്നതാണ്. ആ കാര്യത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും പൊലീസിനും കോടതിക്കും അറിയുന്നതിനേക്കാള്‍ കൂടുതല്‍ തനിക്ക് അറിയില്ല. അതിനെ കുറിച്ച് താന്‍ എന്തെങ്കിലും പറയുന്നതില്‍ അര്‍ത്ഥമില്ല. പൂര്‍ണമായും അറിയാത്ത കാര്യത്തെ കുറിച്ച് അഭിപ്രായം പറയരുത്.
News Desk09-Dec-2025ഫെഫ്കയിൽ നിന്ന് രാജിവെച്ച് നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി - വിധി എട്ടാം തീയതി എന്ന് പറഞ്ഞ നിമിഷം മുതൽ അതിജീവിതക്ക് അടക്കം വരുന്നത് നെഗറ്റീവായ മെസേജ് തന്നെയാണെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.'നേരത്തെ എഴുതിവെച്ച കാര്യങ്ങൾ ഇന്ന് വായിച്ചു. ഇത്രയധികം സാക്ഷികളും തെളിവുകളും ഉണ്ടായിട്ടും അത് ബോധ്യപ്പെട്ടിട്ടില്ല എന്നുണ്ടെങ്കിൽ പിന്നെ
News Desk09-Dec-2025ആന്‍ഡ്രോയിഡിനും സുരക്ഷാ ഭീഷണി - ചിലതിന് അപ്ഡേറ്റുകള് ലഭിച്ചില്ലെങ്കില്‍ പോലും പിന്നീട് ലഭിച്ചേക്കാം. എന്നാല്‍ അത് മോഡല്‍, മേഖല, കാരിയര്‍ എന്നിവ അനുസരിച്ച് വിന്യസിക്കും. എന്നാല്‍ സാംസങ്ങിന് വേഗത കുറയ്ക്കാന്‍ കഴിയില്ല. എന്നാല്‍ ആന്‍ഡ്രോയിഡ് കാലോചിതമായി മാറേണ്ടത് അനിവാര്യമാണെന്നാണ് പറയപ്പെടുന്നത്.
News Desk09-Dec-2025തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ചരിത്ര വിജയം നേടുമെന്ന് രമേശ് ചെന്നിത്തല - അന്തരീക്ഷത്തിലെ രാഷ്ട്രീയ അവസ്ഥയെക്കുറിച്ചും ചെന്നിത്തല അഭിപ്രായപ്പെട്ടു. എസ്.ഐ.ടി അന്വേഷണത്തിനെതിരെ മൊഴി നൽകാൻ അദ്ദേഹം അടുത്ത ദിവസം ഹാജരാകുമെന്ന് അറിയിച്ചു. മന്ത്രിമാർ അറിയാതെ ഏതൊരു കേസും നടക്കില്ലെന്ന് വ്യക്തമാക്കി. നിർണായകമായ കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും, പ്രതിപ്രവചന വിധി പൂർണ്ണമായി വായിച്ച ശേഷം മാത്രം വിശദീകരണം ഉണ്ടാവുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
News Desk09-Dec-2025അച്ഛൻ്റെ ക്രൂര പീഡനത്തെ തുടർന്ന് ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു - കുട്ടി ഗുരുതരാവസ്ഥയിലാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പിതാവ് മദ്യപിച്ചെത്തി മർദ്ദിക്കുന്നതായി പെൺകുട്ടിയുടെ ഫോൺ സന്ദേശം. മർദിച്ചശേഷം അമ്മയേയും തന്നെയും ഇറക്കി വിടാറുണ്ടെന്നും കുട്ടി പറഞ്ഞു. മുഖ്യമന്ത്രി, വനിതാ സെൽ, പൊലീസ് എന്നിവർക്ക് പരാതി നൽകിയിട്ടും നടപടി എടുത്തില്ലെന്നും ആരോപണമുണ്ട്. ശനിയാഴ്ചയാണ് പീഡനത്തെതുടർന്ന് കുട്ടി ജീവനെടുക്കാൻ ശ്രമിച്ചത്
News Desk08-Dec-2025ആധാര്‍ കാര്‍ഡിന്റെ ഫോട്ടോകോപ്പികള്‍ ശേഖരിക്കുന്ന രീതിക്ക് അന്ത്യം കുറിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ - ആധാര്‍ കാര്‍ഡ് ഉപയോഗിച്ചുള്ള പരിശോധന നടത്തുന്ന സ്ഥാപനങ്ങള്‍ ഇനി മുതല്‍ പുതിയ ഡിജിറ്റല്‍ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യുകയും ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് മാത്രം പരിശോധന നടത്തുകയും വേണമെന്ന് യുഐഡിഎഐ സിഇഒ ഭുവ്നേശ് കുമാര്‍ അറിയിച്ചു. പുതിയ സംവിധാനത്തില്‍, ക്യുആര്‍ കോഡ് സ്കാന്‍ ചെയ്തോ അല്ലെങ്കില്‍ ഇപ്പോള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന പുതിയ ആധാര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ മാത്രമായിരിക്കും ആധാര്‍ വിവരങ്ങള്‍
News Desk08-Dec-2025ഗുരുവായൂരപ്പന്റെ തിരുവാഭരണങ്ങൾ കാണാതായതിനെ ചുറ്റിപ്പറ്റിയുള്ള പതിറ്റാണ്ടുകൾ പഴക്കമുള്ള വിവാദം വീണ്ടും രാഷ്ട്രീയ ശ്രദ്ധാകേന്ദ്രത്തിലേക്ക് - 1985-ലെ തിരുവാഭരണം തിരോധാനവുമായി ബന്ധപ്പെട്ട് വൻ സാമ്പത്തിക നഷ്ടം സംഭവിച്ചുവെന്ന ആരോപണങ്ങൾ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അടുത്തിടെ വീണ്ടും ഉന്നയിച്ചതിനെത്തുടർന്ന് ശബരിമല സ്വർണ്ണക്കടത്ത് വിവാദത്തിനിടയിലാണ് ഗുരുവായൂര്‍ വിവാദം വീണ്ടും ഉയർന്നുവന്നത്. ജസ്റ്റിസ് കൃഷ്ണനുണ്ണി കമ്മീഷൻ റിപ്പോർട്ടിനെ ഉദ്ധരിച്ച്, ആഭരണങ്ങൾ വീണ്ടെടുക്കുന്നതിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള
News Desk08-Dec-2025മുൻ മന്ത്രി കെ. എം. മാണിയെ മകൻ ജോസ് കെ. മാണി അടിച്ചിട്ടുണ്ടെന്നും പട്ടിണിക്ക് ഇട്ടിട്ടുണ്ടെന്നും ഉള്ള ആരോപണം ശരി തന്നെയോ - ഇനി ഇവിടെ താമസിക്കാൻ കഴിയില്ലെന്ന് പറഞ്ഞതോടെ ഏറ്റവും ഇഷ്ടമുള്ള മകളുടെ വീട്ടിലേക്ക് കൊണ്ടുപോകാമെന്ന് ജോർജ് നിർദേശിച്ചതായി അദ്ദേഹം പറയുന്നു. തുടർന്ന് മാണി സാറിന്റെ ജീവിതം കൊച്ചിയിൽ മകളുടെ കൂടെയായിരുന്നു. മരിച്ചശേഷം മൃതദേഹമാണ് പിന്നീട് പാലായിലെ വീട്ടിലേക്ക് കൊണ്ടുവന്നതെന്നും ജോർജ് വെളിപ്പെടുത്തി. ‘അങ്ങേര് വേദനയോടെ പറഞ്ഞത് ഇപ്പഴും എന്റെ ചങ്കില്‍കെടന്ന് പെടക്കാ’; എന്നും അദ്ദേഹം പറഞ്ഞു. ജോസ് കെ. മാണിക്കെതിരെ കെ. എം. മാണിയുടെ മകളുടെ ഭർത്താവും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ജോസഫ് എം.പി പരസ്യമായി രംഗത്തുവന്നിരുന്നു. കോൺഗ്രസ്
News Desk07-Dec-2025മുൻ മന്ത്രി കെ. എം. മാണിയെ മകൻ ജോസ് കെ. മാണി അടിച്ചിട്ടുണ്ടെന്നും പട്ടിണിക്ക് ഇട്ടിട്ടുണ്ടെന്നും ഉള്ള ആരോപണം ശരി തന്നെയോ - ഇനി ഇവിടെ താമസിക്കാൻ കഴിയില്ലെന്ന് പറഞ്ഞതോടെ ഏറ്റവും ഇഷ്ടമുള്ള മകളുടെ വീട്ടിലേക്ക് കൊണ്ടുപോകാമെന്ന് ജോർജ് നിർദേശിച്ചതായി അദ്ദേഹം പറയുന്നു. തുടർന്ന് മാണി സാറിന്റെ ജീവിതം കൊച്ചിയിൽ മകളുടെ കൂടെയായിരുന്നു. മരിച്ചശേഷം മൃതദേഹമാണ് പിന്നീട് പാലായിലെ വീട്ടിലേക്ക് കൊണ്ടുവന്നതെന്നും ജോർജ് വെളിപ്പെടുത്തി. ‘അങ്ങേര് വേദനയോടെ പറഞ്ഞത് ഇപ്പഴും എന്റെ ചങ്കില്‍കെടന്ന് പെടക്കാ’; എന്നും അദ്ദേഹം പറഞ്ഞു. ജോസ് കെ. മാണിക്കെതിരെ കെ. എം. മാണിയുടെ മകളുടെ ഭർത്താവും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ജോസഫ് എം.പി പരസ്യമായി രംഗത്തുവന്നിരുന്നു. കോൺഗ്രസ്
News Desk07-Dec-2025പാക്കറ്റ് പാൽ തിളപ്പിച്ച് ഉപയോഗിക്കാറുണ്ടോ ? ഈ കാര്യങ്ങൾ ഒന്ന് അറിഞ്ഞിരിക്കുക - പാസ്ചറൈസേഷൻ എന്നാൽ ഏവിയൻ ഫ്ലൂ വൈറസ്, മൈകോബാക്ടീരിയ, ഇ കോളി തുടങ്ങിയ മാരകമായ ബാക്ടീരിയകളെ നശിപ്പിക്കാൻ ഉയർന്ന താപനിലയിൽ നിശ്ചിത സമയത്തേക്ക് പാൽ തിളപ്പിക്കുന്ന പ്രക്രിയയാണ്. ഇതുവഴി പാൽ കേടുകൂടാതെ ഇരിക്കാനും , അതിലടങ്ങിയ മാരകമായ ബാക്ടീരിയകളെ ഇല്ലാതെയാക്കാനും ഇതുവഴി സാധിക്കും. അതിനാൽ തന്നെ പാസ്ചറൈസ്
News Desk07-Dec-2025



















