16 വയസുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ സിപിഎം പ്രാദേശിക നേതാവിനെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു

കാസര്‍കോട് ആണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസുമായി ബന്ധപ്പെട്ട് സിപിഎം പ്രാദേശിക നേതാവടക്കം രണ്ടുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കേസിൽ കാസര്‍കോട് അമ്പലത്തറയിലെ സിപിഎം പ്രാദേശിക നേതാവ് എംവി തമ്പാൻ (55), പിന്നെ ഇയാളുടെ സുഹൃത്ത് സജി (51) എന്നിവരാണ് പോലീസ് പിടിയിലായിരിക്കുന്നത്. പെൺകുട്ടി സഹിക്കാൻ പറ്റാത്ത വയറുവേദനയുമായി ആശുപത്രിയിൽ എത്തി. തുടർന്ന് ആശുപത്രിയിലെ പരിശോധനയിലാണ് വെറും പതിനാറ് വയസുള്ള പെൺകുട്ടി ഗര്‍ഭിണിയാണെന്ന് വീട്ടുകാരും അറിയുന്നത്.

തുടര്‍ന്ന് ഉടൻ തന്നെ പോലീസിൽ പരാതി നല്‍കുകയായിരുന്നു. സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയായ എം വി തമ്പാനും, സുഹൃത്ത് സജിയും ചേർന്ന് നിരവധി തവണ പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടി മൊഴി നൽകിയിരിക്കുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തു.

കടുത്ത വയറുവേദനയെ തുടര്‍ന്ന് കഴിഞ്ഞ മാസം ആശുപത്രിയില്‍ ചികിത്സ തേടിയപ്പോള്‍ മാതാപിതാക്കള്‍ക്കൊപ്പം സജിയും ഉണ്ടായിരുന്നു. കുട്ടി ഗര്‍ഭിണിയാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞുവെങ്കിലും സജി ഇക്കാര്യം മാതാപിതാക്കളിൽ നിന്ന് മറച്ചുവെക്കുകയായിരുന്നു.

ശേഷം കഴിഞ്ഞ വെള്ളിയാഴ്ച സ്വകാര്യ ആശുപത്രിയില്‍ വീണ്ടും പരിശോധിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് അറിയുന്നത്. കുട്ടിക്ക് 16വയസായിട്ടേയുള്ളുവെന്ന് അറിഞ്ഞതോടെ ആശുപത്രി അധികൃതര്‍ പോലീസിൽ വിവരം അറിയിച്ചു. തുടർന്നാണ് പീഡന വിവരം പുറംലോകം അറിയുന്നത്.


RELATED STORIES