കോട്ടയം ഗാന്ധിനഗർ ഗവ.നഴ്സിങ് കോളജ് ഹോസ്റ്റലിൽ റാ​ഗിംങ്ങിനിരയായ വിദ്യാർത്ഥിയുടെ അമ്മ

ഒരിക്കൽ പോലും തങ്ങൾ മകനെ വേദനിപ്പിച്ചിട്ടില്ലെന്നും എന്നാൽ നാലുമാസമായി അവൻ സീനിയർ വിദ്യാർത്ഥികളുടെ ക്രൂരതയ്ക്ക് ഇരയാകുകയായിരുന്നു എന്നും ആ അമ്മ പറയുന്നു. സ്വന്തം മകൻ അനുഭവിച്ച കൊടുംക്രൂരതകളുടെ ഞെട്ടലിലാണ് ഈ മാതാവ്. കോളജിൽ എന്തു വിശ്വസിച്ചാണ് കുട്ടികളെ പഠിക്കാൻ അയയ്ക്കുകയെന്നും ആ അമ്മ ചോദിക്കുന്നു.

4 മാസമായി റാഗിങ് അനുഭവിക്കുകയാണ്. കഴിഞ്ഞ അവധിക്കു വീട്ടിൽ വന്നപ്പോൾ നടുവിനു വേദന ഉണ്ടെന്നു പറഞ്ഞിരുന്നു. സീനിയേഴ്സ് കുത്തിയ വേദനയാണെന്ന് ഇപ്പോഴാണ് അറിയുന്നത്. എല്ലാ ദിവസവും രാത്രി 8നു മുൻപു വിളിക്കും. പഠിക്കാനുണ്ടെന്നു പറഞ്ഞാണു ഫോൺ വയ്ക്കുന്നത്. പുലർച്ചെയോളം സീനിയേഴ്സിന്റെ ക്രൂരത സഹിക്കും. ഞായറാഴ്ച പകൽ മാത്രമാണ് ഉറങ്ങിയിരുന്നത്. ഇതെല്ലാം കഴിഞ്ഞ ദിവസമാണു ഞങ്ങൾ അറിയുന്നത്.

പ്ലസ്ടുവിനു ശേഷം ജർമൻ പഠിച്ചു. പരീക്ഷ പാസായെങ്കിലും വിദേശത്തു പോകാൻ കഴിഞ്ഞില്ല. പണം ചെലവായതിൽ വിഷമം ഉണ്ടായിരുന്നു അവന്. അച്ഛനും അമ്മയ്ക്കും വിഷമം ആകുമോ എന്നോർത്താണ് റാഗിങ് വിവരം അറിയിക്കാതിരുന്നത്. കടം വാങ്ങിയാണ് അവന് ഓരോ തവണയും പണം അയച്ചത്. അത് അവർ പിടിച്ചു വാങ്ങി. കോളജ് അധികൃതർ സംഭവം നടക്കുമ്പോൾ എവിടെയായിരുന്നു. കോളജിൽ എന്തു വിശ്വസിച്ചാണ് കുട്ടികളെ പഠിക്കാൻ അയയ്ക്കുക. മൂന്നു വർഷം ഇവിടെ പഠിക്കേണ്ടതാണ്, പ്രശ്നം ആക്കരുത്, തുടർന്നു പഠിക്കാൻ പേടിയാണ് എന്നാണ് അവൻ ഇന്നലെയും പറഞ്ഞത്. ഇനി ഒരു വിദ്യാർത്ഥിക്കും ഈ ഗതി ഉണ്ടാവരുത്’‘

അതേസമയം, ക്രൂരമായ റാ​ഗിം​ഗ് അരങ്ങേറിയ സർക്കാർ നഴ്‌സിങ് കോളേജ് ഹോസ്റ്റലിൽ മുഴുവൻ സമയ വാർഡൻ ഉണ്ടാകില്ലെന്ന് കോളജ് പ്രിൻസിപ്പൽ വെളിപ്പെടുത്തി. അധ്യാപകനാണ് അസിസ്റ്റന്റ് വാർഡന്റെ ചുമതലയെന്നും കോളേജ് പ്രിൻസിപ്പൽ സുലേഖ വെളിപ്പെടുത്തി. രാത്രികാലങ്ങളിൽ ഹൗസ് കീപ്പിങ് സ്റ്റാഫാണ് ഹോസ്റ്റലിലെ കാര്യങ്ങൾ നോക്കുന്നത്. അതേസമയം, റാഗിങ് വിഷയത്തിൽ വീഴ്ചയിട്ടുണ്ടായിട്ടില്ലെന്നാണ് പ്രിൻസിപ്പാൾ ആവർത്തിക്കുന്നത്.

മുമ്പ് ഇത്തരം പരാതികൾ ഉയർന്നിട്ടില്ലെന്നും പ്രിൻസിപ്പൽ പറയുന്നു. കുറ്റക്കാർക്കാർക്കെതിരെ മാതൃകാപരമായ നടപടി ആവശ്യപ്പെടുമെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി. സംഭവത്തിൽ ഹോസ്റ്റൽ ചുമതലക്കാരനോട് വിശദീകരണം തേടും. അടുത്ത ആഴ്ച രക്ഷകർത്താക്കളുടെ യോഗം വിളിക്കുമെന്നും പ്രിൻസിപ്പൽ പറഞ്ഞു.

അതേസമയം, കോട്ടയം സർക്കാർ നഴ്സിം​ഗ് കോളജിൽ കൂടുതൽ വിദ്യാർത്ഥികൾ പ്രതികളുടെ റാ​ഗിങ്ങിന് ഇരയായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് വ്യക്തമാക്കി. ഇതിനായി വി​ദ്യാർത്ഥികളെ നേരിൽകണ്ട് മൊഴിയെടുക്കും. നിലവിൽ പ്രതികൾക്കെതിരെ ഒരു വിദ്യാർത്ഥി മാത്രമാണ് പരാതി നൽകിയിരിക്കുന്നത്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ നിലവിൽ റാഗിങ് വിരുദ്ധ നിയമപ്രകാരവും ആക്രമിച്ച് പരിക്കേൽപ്പിച്ചതിനും ഭീഷണിപ്പെടുത്തി പണംതട്ടിയതിനുമാണ് പ്രതികൾക്കെതിരേ കേസെടുത്തിരിക്കുന്നത്. തുടർന്നുള്ള അന്വേഷണത്തിൽ കൂടുതൽവിവരങ്ങൾ ലഭിച്ചാൽ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

സംഭവത്തിൽ കോളേജ് അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായോ എന്നത് പരിശോധിക്കുമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. റാഗിങ്ങുമായി ബന്ധപ്പെട്ട് രാഘവൻ കമ്മിറ്റി റിപ്പോർട്ടിലെ നിർദേശങ്ങളും യു.ജി.സി നിർദേശങ്ങളും പരിഗണിച്ചാകും നടപടിയെടുക്കുക. കൂടുതൽ വിദ്യാർത്ഥികളിൽനിന്ന് മൊഴിയെടുക്കും. പ്രതികളുടെ ഫോണുകളും റാഗിങ് ദൃശ്യം പകർത്തിയ ഫോണുകളും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.

നിലവിൽ ഒരാളുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നതെന്നും റാഗിങ്ങിനിരയായ ബാക്കി കുട്ടികളിൽനിന്ന് വിവരങ്ങൾ ശേഖരിക്കുമെന്നും അദ്ദേഹം പറ‍ഞ്ഞു. മദ്യപാനത്തിനായാണ് പ്രതികൾ പണപ്പിരിവ് നടത്തിയത്. മറ്റുലഹരി ഉപയോഗമുണ്ടോ എന്നത് പരിശോധിക്കണം. ഹോസ്റ്റലിൽ ലഹരി ഉപയോഗം സംബന്ധിച്ചൊന്നും നേരത്തെ പൊലീസിന് പരാതി ലഭിച്ചിട്ടില്ല. പ്രതികളിലൊരാളായ രാഹുൽരാജ് കേരള ഗവ. സ്റ്റുഡന്റ്‌സ് നഴ്‌സസ് അസോസിയേന്റെ നേതാവാണെന്നും എസ്.പി. മാധ്യമങ്ങളോട് പറഞ്ഞു.

RELATED STORIES

  • കോഴഞ്ചേരി പുതുപ്പറമ്പിൽ ശോശാമ്മ ജോർജ് (81) നിര്യാതയായി - മക്കൾ: ജെസി, ഡെയ്സി, ജോൺസൺ, വിൽസി, വിൽസൺ ​മരുമക്കൾ: ജേക്കബ് എബ്രഹാം (ജെസ്സ്), അനു ജേക്കബ്, ഷൈനി ജോൺസൺ, ലിജി വിൽസൺ. കൊച്ചുമക്കൾ: ജെറിൻ, ബെറ്റ്സി, ജെസിൻ, ബ്ലെസി, അലൻ, ജോഷിൻ, ജീവൻ, ആൽവിൻ . ദുഃഖിതരായിരിക്കുന്ന കുടുംബംഗങ്ങൾക്ക് ലാൻഡ് വേ ന്യൂസിൻ്റെയും ലാൻഡ് വേ തീയോളജിക്കൽ സെമിനാരിയുടെയും അനുശോചനങ്ങൾ അറിയിച്ചു കൊള്ളുന്നു.

    സുമനസ്സുകളോട് സഹായം അഭ്യർത്ഥിക്കുന്നു - വീടു വക്കുവാനുള്ള പണം പൂർണ്ണമായി ലഭിച്ചിട്ട് അല്ല ഈ ഉദ്യേമത്തിലേക്ക് ചുവടു വച്ചത് എന്ന് അറിയിക്കട്ടെ. ഞങ്ങൾക്കുറപ്പുണ്ട് നല്ലവരായ എല്ലാ നാട്ടുക്കാരുടെയും ചെറുതും വലുതുമായ സഹായവും സഹകരണവും ഉണ്ടാകും. നമ്മൾ ഒരുമിച്ചു നിന്ന് ഈ കുടുംബത്തിന് കൈതാങ്ങാകുമെന്നും ഉറപ്പായും വിശ്വാസമുണ്ട്.

    കോട്ടയം ജില്ലയിൽ പരിശോധന കടുപ്പിക്കാൻ കളക്ടർ ഉത്തരവിട്ടു - ഓണക്കാലത്ത് പൊതുവിപണിയിൽ ഉൽപ്പന്നങ്ങളുടെ കൃത്യമായ അളവും ഗുണനിലവാരവും ഉറപ്പാക്കാനും വിലക്കയറ്റവും പൂഴ്ത്തിവയ്പ്പും തടയാനുമായി കോട്ടയം ജില്ലയിൽ പരിശോധന കടുപ്പിക്കാൻ കളക്ടർ ഉത്തരവിട്ടു

    ക്രിസ്‌ത്യൻ പ്രസ് അസോസിയേഷൻ ബാംഗ്ലൂർ വാർഷിക സമ്മേളനം - കഴിഞ്ഞ ദിവസം കൂടിയ യോഗത്തിൽ ബാംഗ്ലൂരിലെ ക്രിസ്‌ത്യൻ പ്രസ് അസോസിയേഷൻ വാർഷിക സമ്മേളനം പ്രസിഡൻ്റ് ചാക്കോ കെ. തോമസ് പ്രാർത്ഥിച്ച് ഉത്ഘാടനം ചെയ്തു. ഈ യോഗത്തിൽ ലാൻസൺ പി. മത്തായി അദ്ധ്യക്ഷത വഹിക്കുകയും സെക്രട്ടറി ജോസഫ് ജോൺ, മറ്റ് പ്രവർത്തകരായ ജോമോൻ ജോൺ, മനീഷ് ഡേവിഡ്, ജോസ് മാത്യൂ, ജോസ് വലിയ കാലായിൽ, ഡ്രവിഡ് എബ്രഹാം, ബെൻസൻ ചാക്കോ എന്നിവർ ആശംസകൾ അർപ്പിക്കുകയും തുടർന്ന് വിവിധ കലാപരിപാടികൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. സംഘാടകർക്ക് ലാൻഡ് വേ ന്യൂസിൻ്റെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.

    യുകെയിൽ ടൗൺ കൗൺസിലറായി കോന്നി സ്വദേശി ആശിഷ് - ​പ്രാദേശിക സമൂഹത്തിന്റെ ആവശ്യങ്ങൾ മനസ്സിലാക്കി ജനക്ഷേമത്തിനായി പ്രവർത്തിക്കുകയാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് ആശിഷ് പറഞ്ഞു. ഉത്തരവാദിത്തം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ജനങ്ങളുടെ അഭിപ്രായങ്ങളും നാടിന്റെ വികസന ആവശ്യങ്ങളും കൗൺസിലിന്റെ ശ്രദ്ധയിലെത്തിക്കാൻ സജീവമായി മുന്നിലുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ​ബ്രിട്ടനിലെ തദ്ദേശ സ്വയംഭരണ ഭരണസംവിധാനത്തിലേക്ക്

    പി.ജെ. ഉമ്മൻ നിര്യാതനായി - പാസ്റ്റർ ജേക്കബ് ജോൺന്റെയും പാസ്റ്റർ റോയ് പൂവക്കാലയുടെയും ജേഷ്ഠ സഹോദരൻ ശ്രീ പി ജെ ഉമ്മൻ (ജോയിച്ചായൻ, 81 വയസ്സ്) മഹാരാഷ്ട്രയിലെ മകന്റെ ഭവനത്തിൽ വച്ച് ഓഗസ്റ്റ് 16 ഞാറാഴ്ച്ച ഉച്ചക്ക് 1 മണിക്ക് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. പാസ്റ്റർ ജേക്കബ് ജോൺന്റെയും പാസ്റ്റർ റോയ്

    പി.സി. എബ്രഹാം (മോനി 64) നിര്യാതനായി - ഒക്കലഹോമയിലെ IPA Church അംഗമായിരുന്നു. പാസ്റ്റർ പി.സി. ജേക്കബ്, പാസ്റ്റർ പി.സി. വർഗ്ഗീസ്, പാസ്റ്റർ പി.സി. ചാണ്ടി തുടങ്ങിയവർ സഹോദരങ്ങളാണ്. സംസ്കാര ശുശ്രൂഷകളുടെ വിവരങ്ങൾ പിന്നാലെ.

    ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9085 ആയി - ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 38 കേസുകളിലായി 38 പേര്‍ കൂടി അറസ്റ്റിലായി ; ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 9085 ആയി

    UDF അധികാരത്തിലെത്തിയതോടെ സർക്കാർ ആശുപത്രികൾ തകർന്നു’ : പി. എ. മുഹമ്മദ് റിയാസ് - ജില്ലയിലെ എംഎൽഎ എന്ന നിലയിൽ ഇത്തരം നിർണായക വിഷയങ്ങളിൽ തന്നോട് യാതൊരു ചർച്ചയും നടത്തിയിട്ടില്ലെന്നും റിയാസ് ആരോപിച്ചു. ആശുപത്രി കുത്തകകളെ സഹായിക്കുന്നതിനായാണ് സർക്കാർ ഇത്തരം നടപടികൾ സ്വീകരിക്കുന്നതെന്നും മെഡിക്കൽ കോളേജിനെ തകർക്കാനുള്ള യുഡിഎഫ് നീക്കത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം ആരോപിച്ചു.

    മംഗളൂരുവിലെ കെഎഫ്‌സി ഔട്ട്‌ലെറ്റിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി ഗോഡൗൺ സീൽ ചെയ്തു - ഓൺലൈൻ ഡെലിവറിയായി ലഭിച്ച കെഎഫ്‌സി ഭക്ഷണത്തിന് ദുർഗന്ധവും മോശം രുചിയും അനുഭവപ്പെട്ടെന്ന പരാതിയെ തുടർന്ന് മംഗളൂരുവിലെ കെഎഫ്‌സി ഔട്ട്‌ലെറ്റിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി ഗോഡൗൺ സീൽ ചെയ്തു !!

    നടൻ ദേവൻ ബിജെപി വിട്ടു ; സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും, പ്രാഥമിക അം​ഗത്വവും രാജിവെച്ചു - തന്റെ രാഷ്ട്രീയ ലൈൻ ബിജെപിയുമായി ചേർന്ന് പോകുന്നില്ലെന്ന് ദേവൻ പറഞ്ഞു. രാജീവ്‌ ചന്ദ്രശേഖറിൻറെ വിജയത്തിൽ തനിക്ക് വലിയ പങ്കുണ്ടെന്നും ദേവൻ പറഞ്ഞു. സുരേഷ് ഗോപിക്ക് വേണ്ടി പ്രവർത്തിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ചില പ്രശ്നങ്ങൾ നേരിട്ടു. അത് ഇപ്പോൾ തുറന്ന് പറയുന്നില്ലെന്നും ദേവൻ പറഞ്ഞു. രാജി തീരുമാനം അഞ്ച് മാസം മുമ്പെടുത്തുവെന്നും അദ്ദേഹം വ്യക്തമാക്കി. 2021ലാണ് ബിജെപിയിൽ

    മാതാപിതാക്കളെ കൊലപ്പെടുത്തിയത് പണം നൽകാത്തതിനാലെന്ന് പ്രാഥമിക നിഗമനം - ലോണെടുത്ത തുകയുടെ തിരിച്ചടവ് മുടങ്ങിയിരുന്നു. പിതാവ് ആൻറണിയോടും അമ്മ വത്സമ്മയോടും ലോൺ തിരിച്ചടയ്ക്കുന്നതിനും ലഹരി വാങ്ങുന്നതിനും ഉൾപ്പെടെ പലതവണ അജീഷ് പണം ആവശ്യപ്പെട്ടു. എന്നാൽ ഒരു പരിധി കഴിഞ്ഞപ്പോൾ പണം നൽകാതിരുന്നത് അജീഷിന് മാതാപിതാക്കളോടുള്ള വൈരാഗ്യത്തിന് കാരണമായി. ഇതും കൊലപാതകത്തിലേക്ക്

    പി.സി. ജോര്‍ജിന്റെ പ്രസംഗം ബി.ജെ.പി സംസ്ഥാന നേതൃത്വത്തെയും മുതിര്‍ന്ന ഭാരവാഹികളെയും പ്രതിരോധത്തിലാക്കി - ജൂലൈ 18-ന് എരുമേലിയില്‍ വെച്ച് നടന്ന 'ദീന്‍ദയാല്‍' ബി.ജെ.പി ലീഡര്‍ഷിപ്പ് ക്യാമ്പില്‍ പി.സി. ജോര്‍ജ് നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ബിജെപി വിവാദത്തിൽ ആയത്.

    മുൻ പശ്ചിമ ബംഗാൾ നിയമസഭാ ഡെപ്യൂട്ടി സ്പീക്കറുമായ ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി - തൃണമൂൽ കോൺഗ്രസ് നേതാവും മുൻ പശ്ചിമ ബംഗാൾ നിയമസഭാ ഡെപ്യൂട്ടി സ്പീക്കറുമായ ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

    മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് - കടലാക്രമണ സാധ്യത നിലനിൽക്കുന്നതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറിത്താമസിക്കേണ്ടതാണ്. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഈ സമയത്ത് പൂർണ്ണമായും ഒഴിവാക്കണം. തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ യാനങ്ങൾ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും

    ഗൂഗിള്‍ മാപ്പ് പണികൊടുത്തു : നടൻ മമ്മൂട്ടിക്ക് ആരാധകന്‍ വഴികാട്ടിയായി - മമ്മൂട്ടി കമ്പനി നിര്‍മിച്ച് നിധീഷ് സഹദേവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള മടക്കയാത്രയിലായിരുന്നു സംഭവം. ഡ്രൈവര്‍ ഉണ്ണി, ജോര്‍ജ്, രമേഷ് പിഷാരടി, ആന്റോ ജോസഫ് എന്നിവരും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു.

    എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ നേതാവ് ഉള്‍പ്പടെ മൂന്ന് യുവാക്കള്‍ പിടിയിലായി - ആഗസ്റ്റ് 14ന് പുലര്‍ച്ചെ കൊട്ടാരക്കര കെഎസ്ആര്‍ടിസി. ബസ് സ്റ്റാന്‍ഡിന് സമീപം നടത്തിയ പരിശോധനയിലാണ് 143.872 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. ഓണവിപണി ലക്ഷ്യമിട്ടാണ് ബാംഗ്ലൂരില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും ശേഖരിച്ച എംഡിഎംഎ കൊണ്ടുവന്നതെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു. കൊല്ലം റൂറല്‍ ഡാന്‍സാഫ് ടീമും കൊട്ടാരക്കര പോലീസ് സ്റ്റേഷന്‍ എസ് എച്ച്ഒ ജിജുകുമാര്‍, എസ്‌ഐ മാരായ ഹേമന്ദ് മോഹന്‍, സജീവ്, മുജീബ് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.

    കേരളത്തിന് വന്ദേ ഭാരത് സ്ലീപ്പര്‍ അനുവദിക്കുമെന്ന് റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് - കേരളത്തിന് വന്ദേ ഭാരത് സ്ലീപ്പര്‍ അനുവദിക്കുമെന്ന് റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് ഉറപ്പ് നല്കിയതായി ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി. കെ. കൃഷ്ണദാസും സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണിയും വാർത്താസമ്മേളനത്തിൽ അറിയിച്ചു

    മാധ്യമങ്ങളെ വെല്ലുവിളിച്ച് റിപ്പോര്‍ട്ടര്‍ ടി.വി - അര്‍ജന്റീന ഫുട്ബോള്‍ ടീമിന്റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ മാധ്യമങ്ങളെ വെല്ലുവിളിച്ച് റിപ്പോര്‍ട്ടര്‍ ടി.വി !!

    വ്യാജ വെളിച്ചെണ്ണ ഒഴുക്ക് ; തമിഴ്നാട് മാഫിയ സജീവം - ലിറ്ററിന് 240 മുതല്‍ 280 രൂപ വരെ നിരക്കില്‍ വെളിച്ചെണ്ണ വ്യാപാരികള്‍ക്ക് ലഭിക്കും. ആകര്‍ഷകമായ കേരളീയ പേരുകളിലുള്ള പൗച്ചുകളില്‍ വെളിച്ചെണ്ണ ആവശ്യപ്പെടുന്ന സ്ഥലത്ത് ഇവര്‍ എത്തിച്ചുനല്‍കുകയാണ് ചെയ്യുന്നത്. ഈ അനധികൃത കച്ചവടത്തിന് വഴിയൊരുക്കുന്നതില്‍ പ്രധാനം രാജ്യത്തേക്കുള്ള തേങ്ങാപ്പിണ്ണാക്കിന്റെ അനിയന്ത്രിതമായ ഇറക്കുമതിയാണ്