സായാഹ്ന വാര്‍ത്തകള്‍

* തമിഴ്നാട്ടില്‍ നാടകീയ നീക്കങ്ങള്‍. നടന്‍ വിജയ് മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കേ പിന്തുണ വാഗ്ദാനവുമായി എഐഎഡിഎംകെ. കോണ്‍ഗ്രസിന്റേയും സിപിഎം, സിപിഐ പാര്‍ട്ടികളുടേയും പിന്തുണ വിജയ് ആവശ്യപ്പെട്ടിരിക്കേയാണ് എന്‍ഡിഎയുടെ ഘടകക്ഷിയായ എഐഎഡിഎംകെയുടെ വരവ്.  


◾  പഞ്ചാബിലെ ജലന്ധറിലും അമൃത്സറിലും സൈനിക കേന്ദ്രങ്ങള്‍ക്കു സമീപം സ്ഫോടനം. ജലന്ധറിലെ ബി.എസ്.എഫ് ആസ്ഥാനത്തിനു സമീപവും അമൃത്സറിലെ ഖാസ കന്റോണ്‍മെന്റിന് സമീപവുമാണ് സ്‌ഫോടനങ്ങള്‍ നടന്നത്. ജലന്ധറിലെ ബി.എസ്.എഫ് ഫ്രോണ്ടിയര്‍ ആസ്ഥാനത്തിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനമാണ് പൊട്ടിത്തെറിച്ചത്.


◾  കേരളത്തിലെ മുഖ്യമന്ത്രി ആരെന്ന് ഞായറാഴ്ചയോടെ തീരുമാനമുണ്ടാകും. തിരുവനന്തപുരത്തു നാളെ രാവിലെ പത്തിനു നയമസഭാ കക്ഷി യോഗത്തില്‍ എഐസിസി നിരീക്ഷകര്‍ എംഎല്‍എമാരുടെ അഭിപ്രായം തേടും. നേതാക്കളുമായും കൂടിക്കാഴ്ചയുണ്ടാകും. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും പ്രധാന നേതാക്കളുമായി സംസാരിക്കും.



◾  വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില 993 രൂപ കൂട്ടിയതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടലുകളും റെസ്റ്റോറന്റുകളും ബേക്കറികളും അടച്ചിട്ടു. ഭക്ഷണം കിട്ടാതെ യാത്രക്കാര്‍ വലഞ്ഞു. ഓണ്‍ലൈന്‍ ഭക്ഷണവിതരണവും നിര്‍ത്തിവച്ചു. ഹോട്ടലുടമകള്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.


◾  കേരളത്തില്‍ മുഖ്യമന്ത്രി ആരെന്നു തീരുമാനിക്കാന്‍ കേരളത്തിലെത്തുന്ന നിരീക്ഷകര്‍ എംഎല്‍എമാരെ ഒറ്റയ്ക്കു കണ്ടു സംസാരിക്കണമെന്നു വി.ഡി. സതീശന്‍ പക്ഷം. കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി ദീപാദാസ് മുന്‍ഷിയെ കൂടിക്കാഴ്ചയില്‍നിന്ന് ഒഴിവാക്കണമെന്നും ആവശ്യം. ജനവികാരം സതീശനൊപ്പമാണെങ്കിലും എഐസിസി നേതാക്കളുടെ സാന്നിധ്യത്തില്‍ എംഎല്‍എമാര്‍ മനസു തുറക്കില്ലെന്നാണു സതീശന്‍ പക്ഷത്തിന്റെ ആശങ്ക.


◾  മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല ഡല്‍ഹിയില്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗയെയും രാഹുല്‍ ഗാന്ധിയെയും കണ്ടു. മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് ഉചിതമായ തീരുമാനം ഉചിതമായ സമയത്ത് ഹൈക്കമാന്‍ഡ് എടുക്കും. സമൂഹമാധ്യമങ്ങള്‍ അല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്. എം.എല്‍.എ മാരുടെ പിന്തുണയ്ക്കായി മത്സരമില്ല. താന്‍ ഹാപ്പി ആണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.


◾  കോണ്‍ഗ്രസ് ആരെ മുഖ്യമന്ത്രിയാക്കിയാലും എന്‍എസ്എസിനു വിരോധമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ജനങ്ങള്‍ പൊറുതിമുട്ടി മാറ്റത്തിനായി വോട്ട് ചെയ്തു. ഇതു ജനാധിപത്യത്തിന്റെ വിജയമാണ്.് യുഡിഎഫിന്റെ മിടുക്കല്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.


◾  കെസി വേണുഗോപാല്‍ ഇന്ത്യയിലെ അതികായനായ നേതാവാണെന്നും കോണ്‍ഗ്രസ് വിജയത്തിന്റെ ശില്‍പ്പിയാണെന്നും വെള്ളാപ്പള്ളി നടേശന്‍. വിഡി സതീശന്‍ നല്ല പ്രതിപക്ഷ നേതാവ് ആയിരുന്നെന്നും ലീഗിന്റെ ഒത്താശ ഉണ്ടെന്നും, രമേശ് ചെന്നിത്തല ഏറെ പ്രവര്‍ത്തന പാരമ്പര്യമുള്ള നേതാവാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.


◾  കായംകുളത്ത് വെള്ളാപ്പള്ളി നടേശന്‍ തനിക്കെതിരെ പ്രവര്‍ത്തിച്ചതിനാല്‍ എസ്എന്‍ഡിപി വോട്ടു ചോര്‍ന്നെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു പ്രതിഭ. പാര്‍ട്ടി വോട്ടും കുറഞ്ഞു. പത്തിയൂരും ചെട്ടികുളങ്ങരയും ഭൂരിപക്ഷം കുറഞ്ഞത് അമ്പരപ്പ് ഉണ്ടാക്കിയെന്നും യു പ്രതിഭ പറഞ്ഞു.


◾  പ്രതിഭ തോറ്റപ്പോള്‍ അസംബന്ധം പറയുന്നുവെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആര്‍ നാസര്‍. സഖാക്കള്‍ കായംകുളത്ത് നല്ല രീതിയില്‍ പണിയെടുത്തുവെന്നും നാസര്‍ അഭിപ്രായപ്പെട്ടു.


◾  തോല്‍വിയെ കുറിച്ചുളള അഭിപ്രായങ്ങള്‍ കത്തെഴുതി അറിയിക്കണമെന്ന പി.ജയരാജന്റെ ആഹ്വാനത്തിന് പിന്നാലെ നേതാക്കള്‍ക്ക് കത്ത് പ്രവാഹം. തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ അതിനു കാരണമായ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി ഇ മെയിലായാണ് കത്തുകള്‍ ലഭിക്കുന്നത്.


◾  നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിയ്ക്കു കാരണം പരിശോധിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഓരോ മണ്ഡലത്തിലേയും വിവരങ്ങളും പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.


◾  എല്‍ഡിഎഫിനുണ്ടായ പരാജയത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പിണറായി വിജയന്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് കെ.കെ. രമ. രക്തസാക്ഷി ഗ്രാമങ്ങള്‍ കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് ചെയ്തു. അരിവാള്‍ ചിഹ്നത്തില്‍ മാത്രം വോട്ട് ചെയ്തവര്‍ കൈപ്പത്തിക്കും കോണിക്കും വോട്ട് ചെയ്തു. പിണറായി വിരുദ്ധ വികാരമാണിത്. രമ പറഞ്ഞു.


◾  തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ പടന്ന കടപ്പുറത്ത് സന്ദീപ് വാര്യരുടെ റോഡ് ഷോക്കിടെ ഉണ്ടായ സംഘര്‍ഷത്തില്‍ 100 യുഡിഎഫുകാര്‍ക്കും 80 സിപിഎം കാര്‍ക്കുമെതിരെ കേസ്. റോഡ് ബ്ലോക്കാക്കിയതിനെ ചെല്ലിയുള്ള തര്‍ക്കമാണു സംഘര്‍ഷത്തില്‍ കലാശിച്ചത്.


◾  നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ കനത്ത തോല്‍വി ഏകാധിപതിയായ പിണറായി വിജയനെതിരായ വിധിയെഴുത്താണെന്ന് മുന്‍ എംപിയും ഇടതു സഹയാത്രികനുമായ അഡ്വ. സെബാസ്റ്റ്യന്‍ പോള്‍. പിണറായിയുടെ ഭാഷ പോലും നല്ല ഭരണാധികാരിക്കു ചേര്‍ന്നതല്ലെന്നും സെബാസ്റ്റ്യന്‍ പോള്‍ കുറ്റപ്പെടുത്തി.


◾  തളിപ്പറമ്പിലെ നിയുക്ത യുഡിഎഫ് എംഎല്‍എ ടി കെ ഗോവിന്ദന്‍ കൊടിയേരി ബാലകൃഷ്ണന്റെ വീട്ടിലെത്തി. ഭാര്യ കെ പി രമണിക്കൊപ്പമാണ് കോടിയേരിയുടെ വീട്ടിലെത്തിയത്.


◾  കോണ്‍ഗ്രസ് നേതാക്കന്മാര്‍ മുന്‍കൂട്ടികണ്ടു പ്രവചിച്ച വിജയമാണിതെന്ന് കെ സുധാകരന്‍ എംപി. കോണ്‍ഗ്രസിന്റെ നേതാക്കള്‍ക്ക് ജനങ്ങളുടെ പള്‍സ് അറിയാം. യുഡിഎഫ് കേരളം ഭരിക്കും. മുഖ്യമന്ത്രിക്കാര്യത്തില്‍ ഉടനേ തീരുമാനമുണ്ടാകുമെന്നും സുധാകരന്‍.


◾  പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ വിമര്‍ശിച്ചും കെ സി വേണുഗോപാലിന് പിന്തുണച്ചും കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ്. പാര്‍ട്ടിയുടെ സമൂഹ മാധ്യമം കൈകാര്യം ചെയ്യുന്നവര്‍ ഒരാള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കരുതെന്നും 'ഞാന്‍ മാത്രം' എന്ന രീതി ഒരിക്കലും കോണ്‍ഗ്രസില്‍ ഉണ്ടായിട്ടില്ലെന്നും ദീപ്തി മേരി കുറിച്ചു.


◾  മുഖ്യമന്ത്രി പിണറായി വിജയനു നന്ദി പറഞ്ഞ് സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി. 'നന്ദി സഖാവേ, കേരളത്തെ ഏറ്റവും ബുദ്ധിമുട്ടേറിയ ഒരു കാലത്തു മുന്നില്‍ നിന്നു നയിച്ചതിന്' എന്നാണു സാമൂഹ്യ മാധ്യമത്തില്‍ കുറിച്ചത്.


◾  പറവൂര്‍ മൂകാംബിക ക്ഷേത്രോപദേശക സമിതി പിരിച്ച് വിട്ട തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവില്‍ തുടര്‍ നടപടികള്‍ തത്ക്കാലം നീട്ടിവയ്ക്കണമെന്നു കേരളാ ഹൈക്കോടതി. കാലാവധി പൂര്‍ത്തിയാകാന്‍ രണ്ടു മാസം ശേഷിക്കെയാണ് സമിതിയെ പിരിച്ചുവിട്ടത്.


◾  കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥന്‍ മരിച്ചു. കല്ലിയൂര്‍ പെരിങ്ങമ്മല സാഫല്യത്തില്‍ എസ്. മധു(47) ആണ് മരിച്ചത്. വഴുതയ്ക്കാട് ട്രാന്‍സ്പോര്‍ട് കമ്മീഷണറേറ്റിലെ ജീവനക്കാരനായിരുന്നു.


◾  സ്‌കൂട്ടറില്‍ പോകുകയായിരുന്ന പെണ്‍കുട്ടിയെ കബളിപ്പിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. കല്ലായി മുഖദാര്‍ സ്വദേശി അറക്കത്തൊടിക വീട്ടില്‍ അജ്മല്‍ ബിലാലിനെ (24്) ആണ് ചെമ്മങ്ങാട് പോലീസ പിടികൂടിയത്. സ്‌കൂട്ടറിന്റെ പിറകിലെ ടയര്‍ ഇളകുന്നുണ്ടെന്നും നന്നാക്കാന്‍ വര്‍ക്ക് ഷോപ്പ് കാണിച്ചു തരാമെന്നും പറഞ്ഞാണ് കബളിപ്പിച്ചാണു പീഡിപ്പിക്കാന്‍ ശ്രമിച്ചത്.


◾  തിരുവനന്തപുരം വിതുരയിലെ താലൂക്ക് ആശുപത്രിയിലെ ക്യാഷ്വാലിറ്റിയില്‍ അണലി.  ഉടന്‍തന്നെ പരുത്തിപള്ളിയിലെ ആര്‍ ആര്‍ ടി ടീമെത്തി അണലി കുഞ്ഞിനെ പിടികൂടി.


◾  മൂവാറ്റുപുഴയിലെ കാര്‍ ഷോറൂമിന്റെ പഞ്ചിങ് ബോക്സില്‍ മലമ്പാമ്പ്. ഭയന്ന ജീവനക്കാര്‍ റെസ്‌ക്യൂ ടീമിനെ അറിയിച്ചു.  പാമ്പിനെ നീക്കിയ ശേഷമാണ് ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചത്.


◾  തമിഴ്നാട്ടില്‍ വിജയിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനായി തമിഴ്‌നാടിന്റെ കൂടി ചുമതലയുള്ള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍  ചെന്നൈയിലെത്തി. അതേസമയം 108 അംഗങ്ങളുള്ള വിജയിന്റെ ടിവികെയ്ക്കു ഭൂരിപക്ഷത്തിന് പത്തുപേരുടെകൂടി പിന്തുണ വേണം. കോണ്‍ഗ്രസിന്റെ അഞ്ച് എംഎല്‍എമാരുടെ പിന്തുണയ്ക്കു പുറമേ, രണ്ട് എംഎല്‍എമാര്‍ വീതമുള്ള സിപിഐയോടും സിപിഎമ്മിനോടും വിജയ് പിന്തുണ തേടി. ആറു പതിറ്റാണ്ടിനിടെ  ദ്രാവിഡ പാര്‍ട്ടികളുടെ ആധിപത്യം തകര്‍ത്തുകൊണ്ടാണു ടിവികെയുടെ വിജയം.


◾  നടന്‍ വിജയ് നേതൃത്വം നല്‍കുന്ന ടിവികെയെ പിന്തുണയ്ക്കണമെന്ന് 35 എഐഎഡിഎംകെ എംഎല്‍എമാര്‍. 47 എംഎല്‍എമാരാണു എഐഎഡിഎംകെ യ്ക്കുള്ളത്. ടിവികെയെ പിന്തുണയ്ക്കണമെന്ന ആവശ്യവുമായി എംഎല്‍എമാര്‍ മുതിര്‍ന്ന നേതാവ് സി.വി ഷണ്‍മുഖം എംപിയുടെ ഓഫീസില്‍ യോഗം ചേര്‍ന്നു.


◾  തമിഴ്നാട്ടില്‍ മുഖ്യമന്ത്രിയാകുന്ന വിജയിനെ ആദ്യ ഘട്ടത്തില്‍ എതിര്‍ക്കേണ്ടതില്ലെന്ന നിലപാടുമായി ഡിഎംകെ. വിശ്വാസവോട്ടില്‍ നിന്ന് ഡിഎംകെ വിട്ടുനിന്നേക്കും. ബിജെപിയെ എതിര്‍ത്ത് അധികാരത്തിലേക്കു ചുവടുവച്ച വിജയിനെ എതിര്‍ക്കേണ്ടെന്നാണ് പൊതുവികാരം.


◾  തമിഴ്നാട്ടില്‍ മുന്നണിക്ക് അധികാരം നഷ്ടമായെങ്കിലും സഖ്യമാറ്റമില്ലെന്ന് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്. ഡിഎംകെയുമായുള്ള ബന്ധം തുടരുമെന്ന് മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് ഖാദര്‍ മൊയ്തീന്‍ വ്യക്തമാക്കി.


◾  പശ്ചിമേഷ്യയില്‍ തുടരുന്ന സംഘര്‍ഷങ്ങള്‍ ഇന്ത്യയിലെ വ്യവസായ മേഖലയിലുണ്ടാക്കിയ ആഘാതം മറികടക്കാന്‍ ബൃഹത്തായ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. 18,100 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന 'എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരണ്ടി സ്‌കീം 5.0' വഴി അധിക വായ്പാ സൗകര്യം ലഭ്യമാക്കും.


◾  മിശ്രവിവാഹിതരാകുന്ന പാഴ്‌സി സ്ത്രീകളെ മതഭ്രഷ്ടരാക്കുന്ന സമ്പ്രദായം പ്രഥമദൃഷ്ട്യാ വിവേചനപരമാണെന്ന് സുപ്രീംകോടതി. ശബരിമല വിഷയത്തിലെ വിശാലമായ നിയമപ്രശ്നം പരിശോധിക്കുന്ന ഒന്‍പതംഗ ബെഞ്ചിന്റേതാണ് നിരീക്ഷണം. മതസ്വാതന്ത്ര്യത്തിനുള്ള അവകാശം ജന്മംകൊണ്ടു ലഭിക്കുന്നതാണെന്നും വിവാഹം കഴിച്ചതുകൊണ്ട് ഇല്ലാതാവില്ലെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബഞ്ച്.


◾  കര്‍ണാടകയില്‍ കോണ്‍ഗ്രസിന് ആശ്വാസമായി ഉപതിരഞ്ഞെടുപ്പ് ഫലങ്ങള്‍. ബാഗല്‍കോട്ട്, ദാവന്‍ഗെരെ സൗത്ത് എന്നീ രണ്ട് സീറ്റുകളും കോണ്‍ഗ്രസ് നിലനിര്‍ത്തി.


◾  മൂന്നാം ദിവസവും തുടര്‍ച്ചയായി വോട്ട് മോഷണ ആരോപണം ഉയര്‍ത്തി രാഹുല്‍ ഗാന്ധി. ചിലസമയത്ത് സീറ്റുകള്‍ മോഷ്ടിക്കും, ചിലപ്പോള്‍ ഗവണ്‍മെന്റിനെതന്നെ മോഷ്ടിക്കുമെന്നും ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടത്തിയാല്‍ ബിജെപി 140 സീറ്റില്‍ പോലും വിജയിക്കില്ലെന്നും അദ്ദേഹം പരിഹസിച്ചു.


◾  മുംബൈ തീരത്ത് മൂന്നു മാസത്തോളം കപ്പലുകളില്‍ കുടുങ്ങിയ 50 ഇന്ത്യന്‍ നാവികര്‍ക്ക് ഒടുവില്‍ മോചനം. ഭക്ഷണവും വെള്ളവും ഇല്ലാതെ മാസങ്ങളോളം പട്ടിണിയും ദാഹവും അനുഭവിച്ച നാവികരെ മുംബൈ ഹൈക്കോടതി ഇടപെട്ടാണ് മോചനമായത്. കപ്പല്‍ ഉടമസ്ഥര്‍ ഭക്ഷണവും വെള്ളവും എത്തിക്കാതായതോടെ പട്ടിണിയായ ഇവര്‍ക്കു സമീപത്തു കൂടി പോയ മത്സ്യബന്ധന തൊഴിലാളികള്‍ നല്‍കിയ അരിയും പരിപ്പുമാണ് ആശ്വാസമായത്.


◾  ഹോര്‍മുസ് കടലിടുക്കില്‍ യുഎസ് തുടങ്ങിയ സൈനിക നടപടി 'ഓപ്പറേഷന്‍ പ്രോജക്ട് ഫ്രീഡം' താല്‍ക്കാലികമായി നിര്‍ത്തിവച്ചെന്ന് ട്രംപ്. നയതന്ത്ര ചര്‍ച്ചകളില്‍ പുരോഗതിയുണ്ടായതിനു പിന്നാലെയാണ് തീരുമാനം.


◾  എക്സോപ്ലാനറ്റ് ഗ്രഹങ്ങളുടെ അന്തരീക്ഷവും ഉപരിതലവും പഠിക്കാനായെന്നു ഗവേഷകര്‍. ജെയിംസ് വെബ് ടെലിസ്‌കോപ്പ് ഉപയോഗിച്ചാണ് ഈ പഠനം നടത്തിയത്. ഭൂമിയില്‍ നിന്ന് 48.5 പ്രകാശവര്‍ഷം അകലെയുള്ളതും ഭൂമിയേക്കാള്‍ 30 ശതമാനം വലിപ്പം കൂടിയതുമായ എല്‍എച്ച്എസ് 3844 ബി എന്ന എക്സോപ്ലാനറ്റിനെക്കുറിച്ചാണ് ഗവേഷകര്‍  പഠനം നടത്തിയത്.


◾  ചാമ്പ്യന്‍സ് ലീഗ് സെമിയുടെ രണ്ടാം പാദത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകര്‍ത്ത് ആഴ്സണല്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തി. ആദ്യ പകുതിയില്‍ ബുക്കായോ സാക്കയാണ് ആഴ്സണലിന്റെ വിജയഗോള്‍ നേടിയത്.


◾  തൃശൂര്‍ ആസ്ഥാനമായ പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ മണപ്പുറം ഫിനാന്‍സ് നാലാം പാദ ഫലങ്ങളില്‍ 69.7 ശതമാനം ലാഭ വര്‍ധന നേടി. 2026 സാമ്പത്തിക വര്‍ഷം മാര്‍ച്ച് 31ന് അവസാനിച്ച നാലാം പാദത്തിലെ നികുതി കഴിഞ്ഞുള്ള ലാഭം 405 കോടി രൂപയായി. ആസ്തി 22.4 ശതമാനം വര്‍ധിച്ച് 63.798 കോടി രൂപയായും ഉയര്‍ന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നികുതി കഴിഞ്ഞുള്ള മൊത്ത ലാഭത്തില്‍ 299.2 ശതമാനം വര്‍ധന ഉണ്ടായിട്ടുണ്ട്. സ്വര്‍ണ വായ്പാ ആസ്തി 50,953 കോടി രൂപയാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 99.1 ശതമാനം കൂടുതല്‍. നാലാം പാദത്തില്‍ ആശീര്‍വാദ് മൈക്രോ ഫിനാന്‍സ് 13 കോടി രൂപയുടെ ലാഭം നേടിയിട്ടുണ്ട്. കമ്പനിയുടെ മൊത്തം പ്രവര്‍ത്തന ലാഭം നാലാം പാദത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 10.7ശതമാനം വര്‍ധിച്ച് 2,614കോടി രൂപയായി. മുന്‍വര്‍ഷം ഇതേ പാദത്തില്‍ അത് 2,361 കോടി രൂപയായിരുന്നു. 2025 സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ 203 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു.


◾  ചിപ്പ് നിര്‍മാണത്തില്‍ പുതിയ പങ്കാളികളെ കണ്ടെത്താന്‍ ആപ്പിള്‍. അമേരിക്കന്‍ ചിപ്പ് നിര്‍മ്മാതാക്കളായ ഇന്റല്‍ കോര്‍പ്പറേഷന്‍, ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങ് ഇലക്ട്രോണിക്സ് എന്നിവരുമായി ആപ്പിള്‍ പ്രാഥമിക ചര്‍ച്ചകള്‍ നടത്തി. നിലവില്‍ ഐഫോണുകളിലും മാക്കുകളിലും ഉപയോഗിക്കുന്ന അത്യാധുനിക 3-നാനോമീറ്റര്‍ ചിപ്പുകള്‍ ഉള്‍പ്പെടെയുള്ളവ നിര്‍മ്മിക്കുന്നത് തായ്വാന്‍ സെമികണ്ടക്ടര്‍ മാനുഫാക്ചറിംഗ് കമ്പനിയാണ്. എന്നാല്‍ വര്‍ദ്ധിച്ചുവരുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഡാറ്റാ സെന്ററുകളുടെ ആവശ്യകതയും എ.ഐ പ്രവര്‍ത്തിപ്പിക്കാന്‍ ശേഷിയുള്ള മാക് കമ്പ്യൂട്ടറുകളുടെ ഡിമാന്‍ഡും ചിപ്പ് വിതരണത്തില്‍ വലിയ ക്ഷാമം സൃഷ്ടിച്ചിരിക്കുകയാണ്. അമേരിക്കന്‍ കമ്പനിയായ ഇന്റലുമായി സഹകരിക്കുന്നത് ട്രംപ് ഭരണകൂടവുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ആപ്പിളിനെ സഹായിച്ചേക്കാം. തായ്വാനും ചൈനയും തമ്മിലുള്ള ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഉല്‍പ്പാദനത്തെ ബാധിക്കുമോ എന്ന ആശങ്കയും ആപ്പിളിനുണ്ട്.


◾  ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച നടന്മാരില്‍ ഒരാളായിരുന്ന ഇര്‍ഫാന്‍ ഖാനും കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ ബോളിവുഡിന്റെ വാര്‍പ്പുമാതൃകകളെ പൊളിച്ചെഴുതിയ വിദ്യ ബാലനും ഒരുമിച്ച് അഭിനയിച്ച സിനിമ 'ദ ലാസ്റ്റ് ടെനന്റ്' 25 വര്‍ഷങ്ങള്‍ക്കിപ്പുറം യൂട്യൂബിലെത്തി. 2000 ല്‍ ചിത്രീകരണം പൂര്‍ത്തിയായെങ്കിലും പല കാരണങ്ങളാലും റിലീസ് ചെയ്യാനാകാതെ പോയ ചിത്രമായിരുന്നു സാര്‍തക് ദാസ്ഗുപ്തയൊരുക്കിയ ദ ലാസ്റ്റ് ടെനന്റ്. ഇര്‍ഫാന്‍ ഖാന്റെ ആറാം ഓര്‍മ ദിവസത്തോടനുബന്ധിച്ച് ഏപ്രില്‍ 29 നാണ് ചിത്രം യൂട്യൂബിലെത്തിയത്. 43 മിനുറ്റ് ദൈര്‍ഘ്യമുള്ള ചിത്രം ഇര്‍ഫാന്റേയും വിദ്യയുടേയും അഭിനയത്തിലെ മാജിക് കാണിച്ചു തരുന്നതാണ്. വര്‍ഷങ്ങള്‍ മുമ്പ് ചിത്രീകരണം കഴിഞ്ഞ ദ ലാസ്റ്റ് ടെനന്റിന്റെ ഫൂട്ടേജ് നഷ്ടപ്പെടുകയായിരുന്നു. ഈയ്യടുത്താണ് ചിത്രത്തിന്റെ ഒരു വിഎച്ച്എസ് കോപ്പി സര്‍തക് അവിചാരിതമായി കണ്ടെത്തുന്നത്. തുടര്‍ന്ന് ചിത്രം യൂട്യൂബിലൂടെ പുറത്ത് വിടാന്‍ തീരുമാനിക്കുകയായിരുന്നു.


◾  ഹോളിവുഡ് സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്യുന്ന 'ദ് ഒഡീസി' പുതിയ ട്രെയിലര്‍ എത്തി. ഓസ്‌കര്‍ ചിത്രം ഓപ്പണ്‍ഹൈമറിന് ശേഷം നോളന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ദ് ഒഡീസി'. പൂര്‍ണമായും ഐമാക്സ് ഫിലിം ക്യാമറകളില്‍ ചിത്രീകരിച്ച ആദ്യത്തെ വാണിജ്യ ചിത്രമാണിത്. ഹോമറിന്റെ ഇതിഹാസ ഗ്രീക്ക് പുരാണമായ ഒഡീസിയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ട്രോജന്‍ യുദ്ധത്തിനുശേഷം ഭാര്യ പെനലോപ്പിനടുത്തേക്ക് പോകുന്ന ഇത്താക്കയിലെ രാജാവ് ഒഡീഷ്യസിന്റെ ക്ലാസിക് കഥയാണ് ഒഡീസി. നോളന്റെ എപ്പിക് ആക്ഷന്‍ ഫാന്റസിയില്‍ നടന്‍ മാറ്റ് ഡാമണ്‍, നിത്യനായകനായ ഒഡീഷ്യസായി അഭിനയിക്കും. ടോം ഹോളണ്ട്, ആനി ഹാത്ത്വേ, ജോണ്‍ ബെര്‍ന്താല്‍, സെന്‍ഡായ, ലുപിറ്റ ന്യോങ്കോ, റോബര്‍ട്ട് പാറ്റിന്‍സണ്‍, ചാര്‍ലിസ് തെറോണ്‍, മിയ ഗോത്ത് എന്നിവരും ചിത്രത്തിലുണ്ട്. യൂണിവേഴ്‌സല്‍ പിക്‌ചേഴ്‌സാണ് നിര്‍മാണം. ചിത്രം 2026 ജൂലൈ 17ന് തിയറ്ററുകളിലെത്തും.


◾  മിലിട്ടറിക്ക് വേണ്ടി രൂപകല്‍പ്പന ചെയ്ത എടിവിയുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് മഹീന്ദ്ര. ഥാര്‍ റോക്സ് അടിസ്ഥാനമാക്കി രൂപകല്‍പന ചെയ്തിരിക്കുന്ന വാഹനത്തിന് നിരവധി പ്രത്യേകതകളുണ്ട്. ആനന്ദ് മഹീന്ദ്ര തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പുതിയ വാഹനത്തിന്റെ ചിത്രം പുറത്തുവിട്ടത്. റഫ് ആന്‍ഡ് ടഫ് രൂപമാണ് മഹീന്ദ്ര എടിവിക്ക്. ഭാരം കുറയ്ക്കുന്നതിനായി ഡോറുകളും റൂഫും അടക്കമുള്ള ഘടകങ്ങള്‍ എടുത്തു മാറ്റിയിരിക്കുന്നു. ഡോറുകള്‍ക്ക് പകരം എടിവി സ്റ്റൈല്‍ ഹാഫ് ഡോറുകളാണ്. വാഹനത്തിന് കൂടുതല്‍ ഉറപ്പ് നല്‍കാന്‍ റോള്‍ കേജ്, സ്റ്റീല്‍ റിമ്മുകള്‍, ഓഫ്-റോഡ്-സ്പെക്ക് ടയറുകള്‍, വിന്‍ഡ്ഷീല്‍ഡ് പ്രൊട്ടക്ടറുകള്‍, ജെറികാനുകളും ഹോള്‍ഡറുകളും ഒന്നിലധികം ഓക്സിലറി ലൈറ്റുകളുമുണ്ട്. മഹീന്ദ്രയുടെ സിഗ്‌നേച്ചര്‍ ഗ്രില്ലും പ്രൊജക്റ്റര്‍ എല്‍ഇഡി ഹെഡാലാംപുകളും എല്‍ഇഡി ഡിആര്‍എല്ലുമുണ്ട്. നാലുപേര്‍ക്ക് വരെ സഞ്ചരിക്കാവുന്ന വാഹനത്തിന്റെ എന്‍ജിന്‍ സ്പെക്ക് മഹീന്ദ്ര പുറത്തുവിട്ടിട്ടില്ല. ഥാര്‍ റോക്സിന്റെ സിവിലിയന്‍ മോഡലില്‍ 2 ലീറ്റര്‍ പെട്രോള്‍ എന്‍ജിനും 2.2 ലീറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് ഉപയോഗിക്കുന്നത്.


◾  എം ലീലാവതി ടീച്ചര്‍ 'മഹാകഥ' എന്ന് വിശേഷിപ്പിച്ച 'ഒരു റിപ്പബ്ലിക്കില്‍' എന്ന കഥയും മരുതം മുക്ക്, അധിപം, ഈ നമ്മളൊക്കെ, ചങ്ങായി വെല്ല്യച്ഛന്‍, ലൈക്ക്, വട്ടക്കൊമ്പുള്ള കാളകള്‍, ആവര്‍ത്തന രസികം, വേയ്സ്റ്റ് എന്നീ കഥകളുമടക്കം വി.എസ്. അനില്‍കുമാറിന്റെ കഥകളുടെ ഏറ്റവും പുതിയ സമാഹാരം. നന്മതിന്മകള്‍ അരങ്ങേറുന്ന ഒരിടം എന്ന നിലയില്‍ തന്റെ 'മരുതം മുക്കി'ല്‍ നിന്നുകൊണ്ട് ചുറ്റുമുള്ള ജീവിതത്തെയും രാഷ്ട്രീയത്തെയും സ്നേഹത്തെയും വിദ്വേഷത്തെയും മനുഷ്യബന്ധങ്ങളെയും വി.എസ്.അനില്‍കുമാര്‍ വാക്കുകളില്‍ നിര്‍മ്മിച്ചിരിക്കുന്നു. 'മരുതം മുക്ക്'. വി എസ് അനില്‍ കുമാര്‍. ജിവി ബുക്സ്. വില 161 രൂപ.


◾  ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യസംരക്ഷണത്തിനും കഞ്ഞിവെള്ളം മികച്ചതാണ്. അധികം മെനക്കെടാതെ കഞ്ഞിവെള്ളം മാത്രം ഉപയോഗിച്ച് ചര്‍മത്തിലെ ടാന്‍ നീക്കാം. ചര്‍മത്തിലെ കരിവാളിപ്പ് അഥവാ ടാന്‍ ഒഴിവാക്കാന്‍ കുളിക്കുന്നതിന് മുന്‍ കഞ്ഞിവെള്ളം ശരീരത്തിലും മുഖത്തിലും നന്നായി പുരട്ടാം. 15 മിനിറ്റിന് ശേഷം കഴുകികളയാവുന്നതാണ്. കഞ്ഞിവെള്ളം ഉപയോഗിച്ച് പതിവായി മുഖം കഴുകുന്നത് ചര്‍മത്തെ തിളക്കമുള്ളതും മൃദുലവുമാക്കും. മുഖത്തെ അടഞ്ഞ ചര്‍മസുഷിരങ്ങള്‍ തുറക്കാന്‍ കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകുന്നത് നല്ലതാണ്. ഇത് ചര്‍മത്തില്‍ അടിഞ്ഞുകൂടിയ അഴുക്കും മാലിന്യവും പെട്ടെന്ന് നീക്കം ചെയ്യാന്‍ സഹായിക്കും. മുഖക്കുരുവിനെ തടയാനും ഈ ശീലം സഹായിക്കും. ചര്‍മത്തിന് മാത്രമല്ല, മുടി കൊഴിച്ചില്‍ തടയാനും മുടിയുടെ ആരോഗ്യം വര്‍ധിപ്പിക്കാനും കഞ്ഞിവെള്ളം നല്ലതാണ്. ഒരു കപ്പ് കഞ്ഞിവെള്ളത്തിന് 20 ഗ്രാം എന്ന അളവില്‍ ഉലുവ എടുക്കണം. ഇത് രാത്രി മുഴുവന്‍ കഞ്ഞിവെള്ളത്തിലിട്ട് വച്ച ശേഷം രാവിലെ ഉലുവ അരിച്ചുമാറ്റാം. ഈ വെള്ളം നനഞ്ഞ മുടിയില്‍ സ്‌പ്രേ ചെയ്യുകയോ ബ്രഷ് ഉപയോഗിച്ച് പുരട്ടുകയോ ചെയ്യാം. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം. തിരക്കുള്ള ദിവസങ്ങളില്‍ കഞ്ഞിവെള്ളം വെറുതേ തലയില്‍ പുരട്ടുന്നതും മുടികൊഴിച്ചില്‍ കുറയ്ക്കാന്‍ സഹായിക്കും.


ഇന്നത്തെ വിനിമയ നിരക്ക്

ഡോളര്‍ - 95.01, പൗണ്ട് - 129.12, യൂറോ - 111.53, സ്വിസ് ഫ്രാങ്ക് - 121.70, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 68.82, ബഹറിന്‍ ദിനാര്‍ - 251.80, കുവൈത്ത് ദിനാര്‍ -308.30, ഒമാനി റിയാല്‍ - 247.00, സൗദി റിയാല്‍ - 25.31, യു.എ.ഇ ദിര്‍ഹം - 25.92, ഖത്തര്‍ റിയാല്‍ - 26.04, കനേഡിയന്‍ ഡോളര്‍ - 69.94.

RELATED STORIES

  • സംസ്ഥാനത്തെ ഹോട്ടലുകളും റെസ്റ്റോറന്റുകളും ബേക്കറികളും അടച്ചിട്ടു - വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില 993 രൂപ കൂട്ടിയതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടലുകളും റെസ്റ്റോറന്റുകളും ബേക്കറികളും അടച്ചിട്ടു. ഭക്ഷണം കിട്ടാതെ യാത്രക്കാര്‍ വലഞ്ഞു. ഓണ്‍ലൈന്‍ ഭക്ഷണവിതരണവും നിര്‍ത്തിവച്ചു. ഹോട്ടലുടമകള്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.

    കേരളത്തിലെ മുഖ്യമന്ത്രി ആരെന്ന് ഞായറാഴ്ചയോടെ തീരുമാനമുണ്ടാകും - തിരുവനന്തപുരത്തു നാളെ രാവിലെ പത്തിനു നയമസഭാ കക്ഷി യോഗത്തില്‍ എഐസിസി നിരീക്ഷകര്‍ എംഎല്‍എമാരുടെ അഭിപ്രായം തേടും. നേതാക്കളുമായും കൂടിക്കാഴ്ചയുണ്ടാകും. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും പ്രധാന നേതാക്കളുമായി സംസാരിക്കും.

    സൈനിക കേന്ദ്രങ്ങള്‍ക്കു സമീപം സ്ഫോടനം - ജലന്ധറിലെ ബി.എസ്.എഫ് ആസ്ഥാനത്തിനു സമീപവും അമൃത്സറിലെ ഖാസ കന്റോണ്‍മെന്റിന് സമീപവുമാണ് സ്‌ഫോടനങ്ങള്‍ നടന്നത്. ജലന്ധറിലെ ബി.എസ്.എഫ് ഫ്രോണ്ടിയര്‍ ആസ്ഥാനത്തിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനമാണ് പൊട്ടിത്തെറിച്ചത്.

    നടന്‍ വിജയ് മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കേ പിന്തുണ വാഗ്ദാനവുമായി എഐഎഡിഎംകെ - നീക്കങ്ങള്‍. നടന്‍ വിജയ് മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കേ പിന്തുണ വാഗ്ദാനവുമായി എഐഎഡിഎംകെ. കോണ്‍ഗ്രസിന്റേയും സിപിഎം, സിപിഐ പാര്‍ട്ടികളുടേയും പിന്തുണ വിജയ് ആവശ്യപ്പെട്ടിരിക്കേയാണ് എന്‍ഡിഎയുടെ ഘടകക്ഷിയായ എഐഎഡിഎംകെയുടെ വരവ്.

    ഇന്ധനവില വർദ്ധനവ് സംബന്ധിച്ച വാർത്തകളിൽ വ്യക്തത വരുത്തി കേന്ദ്ര സർക്കാർ രംഗത്തെത്തി - പെട്ടെന്ന് ഒരു വർദ്ധനവ് ഉണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു. റിലയൻസ് ഇൻഡസ്ട്രീസ് തങ്ങളുടെ ക്രൂഡ് ഡിസ്റ്റിലേഷൻ യൂണിറ്റ് താൽക്കാലികമായി അടച്ചുപൂട്ടുന്നു എന്ന വാർത്തയ്ക്ക് പിന്നാലെയാണ് സർക്കാർ വിശദീകരണം നൽകിയത്. ഗുജറാത്തിലെ ജാംനഗറിലുള്ള റിഫൈനറിയിലെ ഒരു യൂണിറ്റാണ് അറ്റകുറ്റപ്പണികൾക്കായി റിലയൻസ് ഇൻഡസ്ട്രീസ് അടച്ചിടുന്നത്. നേരത്തെ നയാര എനർജിയും സമാനമായ രീതിയിൽ തങ്ങളുടെ പ്രവർത്തനങ്ങൾ ക്രമീകരിച്ചിരുന്നു. പ്രമുഖ എണ്ണക്കമ്പനികൾ ഉത്പാദനം കുറയ്ക്കുന്നത് വിപണിയിൽ ഇന്ധനക്ഷാമം ഉണ്ടാക്കുമെന്നും വില ഉയരുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇത്തരം ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് ആവശ്യത്തിന് ഇന്ധന ശേഖരം ഉണ്ടെന്നും വിതരണം തടസ്സപ്പെടില്ലെന്നും സർക്കാർ ഉറപ്പ് നൽകുന്നു. കമ്പനികൾ തങ്ങളുടെ പ്ലാന്റുകൾ അറ്റകുറ്റപ്പണികൾക്കായി മാറ്റുന്നത് സ്വാഭാവികമായ നടപടി മാത്രമാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികളായ ഐഒസി, ബിപിസിഎൽ, എച്ച്പിസിഎൽ എന്നിവയ്ക്ക് കൃത്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിന്റെ അളവിൽ കുറവുണ്ടാകില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. വിപണിയിലെ അനാവശ്യമായ ഊഹാപോഹങ്ങൾ തടയാൻ കർശന നടപടി ഉണ്ടാകും. സാധാരണക്കാർക്ക് വലിയ ആശ്വാസം നൽകുന്നതാണ് സർക്കാരിന്റെ ഈ പുതിയ പ്രഖ്യാപനം. വിലക്കയറ്റം നിയന്ത്രിക്കുക എന്നത് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. ഇന്ധനവില സ്ഥിരമായി നിലനിർത്തുന്നത് ഇതിന് സഹായകമാകും.

    യുകെയിൽ 'ദൃശ്യം 3' തരംഗം: റിലീസിന് നാല് ആഴ്ച മുമ്പ് അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച് RFT ഫിലിംസ് - 2026 മെയ് 21-ന് ചിത്രം തിയേറ്ററുകളിൽ എത്തും. യുകെയിലെ മോളിവുഡ് മാർക്കറ്റ് ലീഡേഴ്സായ RFT ഫിലിംസ് ആണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്. RFT ഫിലിംസ് സി.ഇ.ഒ റൊണാൾഡ് തൊണ്ടിക്കലാണ് ഈ വമ്പൻ റിലീസിന് നേതൃത്വം നൽകുന്നത്. നിരവധി മലയാളം ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ യുകെയിലെയും മറ്റ് അന്താരാഷ്ട്ര വിപണികളിലെയും പ്രേക്ഷകരിലേക്ക് എത്തിച്ച RFT ഫിലിംസിന്റെ ട്രാക്ക് റെക്കോർഡിലെ മറ്റൊരു പൊൻതൂവലാകും 'ദൃശ്യം 3'.

    ഇടുക്കി പൂപ്പാറയിൽ പന്നിയാർ പുഴയുടെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തിക്കൊണ്ടുള്ള വൻകിട കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ ജില്ലാ ഭരണകൂടം നടപടി ആരംഭിച്ചു - മൂന്നാർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അഞ്ഞൂറോളം പോലീസുകാരാണ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നത്. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് ദശകങ്ങളായി തുടരുന്ന ഈ കൈയേറ്റങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നത്. ആകെ 29 കുടുംബങ്ങളെയാണ് ഇവിടെ നിന്നും ഒഴിപ്പിക്കുന്നത്.

    അമ്മയ്ക്ക് കൂട്ടിരിപ്പിന് എത്തിയ 15 കാരനെ രണ്ടാനച്ഛന്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി - അമ്മയ്ക്ക് ചായ വാങ്ങാനായി കുട്ടി പുറത്തിറങ്ങുമ്പോള്‍ ആശുപത്രിയില്‍ എത്തിയ രണ്ടാം പിതാവ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഇതിനുമുമ്പും പലതവണ ഇയാള്‍ കുട്ടിയെ മർദ്ദിച്ചിട്ടുള്ളതായി അമ്മ പറയുന്നു. മര്‍ദ്ദനം ഭയന്ന് പല ദിവസവും കുട്ടിയും അമ്മയും അയല്‍ വീട്ടില്‍ ആയിരുന്നു താമസിക്കുന്നത്. കുട്ടിയെ കത്തി കഴുത്തില്‍ വച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നത് പതിവായിരുന്നെന്നും പറയുന്നു. ആശുപത്രി അധികൃതരുടെ പരാതിയില്‍ ചൈല്‍ഡ് ലൈന്‍ അന്വേഷണം ആരംഭിച്ചു. പുനലൂര്‍ പൊലീസ് ആശുപത്രിയിലെത്തി

    തിരുവല്ല എംഎൽഎ പണി തുടങ്ങി - ഇറക്കി വച്ച മദ്യം തിരികെ പുളിക്കീഴ് ബിവറേജ് ഗോഡൗണിലേക്ക് കൊണ്ടുപോയി. എംഎൽഎ യോടൊപ്പം നഗരസഭ ചെയർപേഴ്സൺ ലേഖ എസ്, സിസ്റ്റർ അലീന എസ്ഐസി, കൗൺസിലർമാരായ സണ്ണി മനയ്ക്കല്‍, ഫിലിപ്പ് ജോർജ്, അനീഷ് കുമാർ, റേച്ചൽ ലെജു, സാറാമ്മ ഫ്രാൻസിസ്, വർഗീസ് ജോൺ, ലാൽ നന്ദാവനം, സി.എൻ രാജേഷ്, പി എം അനീര്‍, തോമസ് മാത്യു, വി ആർ രാജേഷ്, രതീഷ് പാലിയിൽ, അഭിലാഷ് വെട്ടിക്കാടൻ, ലെജു സക്കറിയ, സോജാ കാർഡോസ് എന്നിവർ നേതൃത്വം നൽകി.

    യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ മുന്നോട്ടുവച്ച പുതിയ നിർദേശങ്ങള്‍ സ്വീകര്യമല്ലെന്ന് ട്രംപ് - എനിക്ക് അംഗീകരിക്കാൻ പറ്റാത്ത കാര്യങ്ങളാണ് അവർ ആവശ്യപ്പെടുന്നത്. ഫോണിലൂടെ ചർച്ച തുടരുന്നുണ്ട്. ഇറേനിയൻ ഭരണതലപ്പത്ത് ഭിന്നതയുണ്ടെന്നും നേതൃനിര രണ്ടോ മൂന്നോ ഗ്രൂപ്പുകളായി വിഭജിക്കപ്പെട്ടിരിക്കുകയാണെന്നും ട്രംപ് അവകാശപ്പെട്ടു. മധ്യസ്ഥശ്രമങ്ങള്‍ നടത്തുന്ന പാക്കിസ്ഥാൻ വഴി ഇറാൻ അമേരിക്കയ്ക്കു കൈമാറിയ പുതിയ നിർദേശങ്ങളുടെ ഉള്ളടക്കം പുറത്തുവന്നിട്ടില്ല. അമേരിക്ക പ്രകോപനസമീപനം മാറ്റിയാല്‍ ഇറാൻ ചർച്ചയ്ക്കു തയാറാണെന്ന് അവരുടെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു

    എരിഞ്ഞടങ്ങിയ ചാരത്തിൽ നിന്നും പുതു ജീവൻ - അനിൽകുമാറിൻ്റെ ജയിലിലെ നമ്പർ 7772 രാജേഷിൻ്റെ നമ്പർ 7273 മായിരുന്നുവെന്ന് അപ്പോഴാണ് അധികാരികളുടെ ശ്രദ്ധയിൽപ്പെട്ടത്. ഈ സംഭവം വലിയ വിവാദമായി മാറി. ഇത് നടക്കുന്നത് നടക്കുന്നത് 2005 കാലഘട്ടങ്ങളിലായിരുന്നുവെന്ന് താൻ ഇപ്പോഴും ഓർത്തു പോകുന്നു. രാജേഷിനെ ജയിൽ ഡോക്‌ടർ നേരിൽ വന്നുകണ്ട് കാര്യങ്ങൾ സത്യമാണ് എന്ന് മനസ്സിലാക്കി സാക്ഷ്യമെഴി ഗവൺമെൻ്റിന് രേഖാമൂലം സമർപ്പിച്ചു. ശ്രീമാൻ അച്ചുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കുമ്പോൾ നിയമസഭയിൽ ഈ വിഷയം അവതരിപ്പിക്കുകയും ശബ്ദ കോലാകലങ്ങൾക്ക് ഇടവരുത്തുകയും ചെയ്തിരുന്നു. ഇതിൻ്റെ ഫലമായി

    വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ ടോമിന്‍ ജെ തച്ചങ്കരിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി റവാഡ ചന്ദ്രശേഖർ - നിയമലംഘനം ചൂണ്ടിക്കാട്ടിയതോടെ ധൃതിയില്‍ വാഹനത്തിലെ ബോർഡ് മാറ്റാൻ ശ്രമിക്കുകയും സ്ഥലത്തുനിന്ന് വാഹനം മാറ്റുകയും ചെയ്തു. ഡ്രൈവര്‍ക്ക് സംഭവിച്ച വീഴ്ചയാണെന്നും ത്രീസ്റ്റാര്‍ ബോര്‍ഡ് വച്ച്‌ താന്‍ യാത്ര ചെയ്തിട്ടില്ലെന്നുമാണ് തച്ചങ്കരിയുടെ വിശദീകരണം. കേരള പൊലീസില്‍ ഡിജിപി റാങ്കിലുണ്ടായിരുന്ന ടോമിൻ ജെ തച്ചങ്കരി മൂന്നു

    മന്ത്രി ഗണേഷിന് 18 തികയുംമുൻപ്‌ ഡ്രൈവിങ് ലൈസൻസ് - 2024 നവംബർ നാലിന് ലൈസൻസ് പുതുക്കിയപ്പോൾ സെക്രട്ടേറിയറ്റിലെ മേൽവിലാസമാണ് നൽകിയിട്ടുള്ളത്. 18 വയസ്സ് പൂർത്തിയാകുന്നതിനുമുൻപേ ഒരു വ്യക്തിക്ക് ഡ്രൈവിങ് ലൈസൻസ് ലഭിച്ചതായി കണ്ടെത്തിയാൽ ലൈസൻസ് റദ്ദാക്കണമെന്നാണ് വ്യവസ്ഥ. ഇതിന് മുന്നോടിയായി വ്യക്തിയോട് വിശദീകരണം തേടേണ്ടതുണ്ട്.

    വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി അവധിക്കാല ക്ലാസുകൾ നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു - ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് ദുരന്ത നിവാരണ അതോറിറ്റിയും ആരോഗ്യ വകുപ്പും നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. നിർദ്ദേശങ്ങൾ ലംഘിച്ച് ക്ലാസുകൾ നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. സൂര്യതാപം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഉച്ചസമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്നും ധാരാളം വെള്ളം കുടിക്കണമെന്നും പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

    തിരുവനന്തപുരം പേട്ട റെയിൽവേ സ്റ്റേഷൻ ആശുപത്രിയിലെ ശുചിമുറിയിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തി - വഞ്ചിയൂർ പോലീസും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും സ്ഥലത്തെത്തിയാണ് വിശദമായ പരിശോധന നടത്തിയത്. വെടിയുണ്ടകൾ ഇപ്പോൾ വഞ്ചിയൂർ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്. വെടിയുണ്ടകൾ ആരെങ്കിലും ബോധപൂർവം ആശുപത്രിയിൽ കൊണ്ടുവച്ചതാണോയെന്ന കാര്യത്തിലും പരിശോധന നടത്തുന്നുണ്ട്. പോലീസ് നായ്‌ക്കളും വിരലടയാള വിദഗ്ദ്ധരെയും ഉൾപ്പെടുത്തിയാണ് ആശുപത്രിയിൽ തെളിവെടുപ്പ് പൂർത്തിയാക്കിയത്. ക്രിമിനൽ സംഘത്തിന് ഇതുമായി ബന്ധമുണ്ടോയെന്നും സംശയിക്കുന്നുണ്ട്.

    പ്രവാസികളുടെ നാട്ടിലേക്കുള്ള പണമിടപാടുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളിൽ കർശന മുന്നറിയിപ്പുമായി സെൻട്രൽ ബാങ്ക് ഓഫ് യുഎഇ - പാസ്‌വേഡുകൾ, പിൻ നമ്പറുകൾ അല്ലെങ്കിൽ ഒറ്റത്തവണ പാസ്‌വേഡുകൾ എന്നിവ അയക്കാൻ പാടില്ല. ഉപഭോക്താക്കളുടെ വ്യക്തിഗത അല്ലെങ്കിൽ സാമ്പത്തിക വിവരങ്ങൾ അടങ്ങിയ രേഖകൾ കൈമാറരുത്. പേയ്‌മെന്റുകളുടെ വിവരങ്ങൾ, അക്കൗണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നിവയൊന്നും അറിയിക്കരുത്.

    മാധ്യമപ്രവർത്തകർക്ക് 20 ലക്ഷത്തിന്റെ ഇൻഷുറൻസ് - 1. 20 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ്: ഇന്ത്യയിലുടനീളമുള്ള ജെ.എം.എ അംഗങ്ങൾക്കായി 20 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കും. അപകടസാധ്യതയുള്ള സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകർക്ക് ഇത് വലിയൊരു സുരക്ഷാ കവചമാകും. 2. മൾട്ടി-സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റി: അംഗങ്ങളുടെ സാമ്പത്തിക സ്വാശ്രയത്വം

    വി.വി. എബ്രഹാം (കൊച്ചായൻ 78) സംസ്‌കാരം നാളെ - .വി. എബ്രഹാം (കൊച്ചായൻ 78) ൻ്റെ സംസ്‌കാരം നാളെ രാവിലെ 7 മണിക്ക് ഭവനത്തിൽ കൊണ്ടുവരികയും തുടർന്നുള്ള ശുശ്രൂക്ഷകൾ ഏറുംമ്പാടം ഐ.പി.സി ബെഥേൽ സഭയുടെ നേതൃത്വത്തിൽ സംസ്‌കാരം നടത്തുകയും ചെ