യൂറോപ്പ്യൻ രാജ്യങ്ങളിൽ കനത്ത ചൂടിൽ മരണസംഖ്യ വർദ്ധിക്കുന്നു

സ്പെയിൻ: കഴിഞ്ഞ ദിവസം രാജ്യത്ത് രണ്ടാം ഉഷ്ണക്കാറ്റ് ആഞ്ഞടിച്ചിരുന്നു. ഇതിൽ 697 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.


ജൂലൈ 17 ന് മാത്രം 169 പേരാണ് മരണപ്പെട്ടത്. ഇതിൽ 430 പേരും 85 വയസ്സ് കഴിഞ്ഞവരാണ്. 75-84 നും ഇടയിൽ പ്രായമുള്ള 159 പേരാണ് മരണപ്പെട്ടിരിക്കുന്നത്. 58 പേർ 65-74 വയസ്സിനിടയിൽ ഉള്ളവരാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേസമയം, രാജ്യത്ത് ചൂടുകാലം അവസാനിച്ച് തുടങ്ങിയതായി കാലാവസ്ഥ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ചൂട് ഉയരാൻ സാധ്യതയുണ്ടെന്നും ജനങ്ങളോട് ജാഗ്രത പുലർത്താനും കാലാവസ്ഥ വകുപ്പ് നിർദ്ദേശിക്കുന്നുണ്ട്. സ്പെയിൻ അടക്കമുള്ള രാജ്യങ്ങളിൽ മൈനസ് ഡിഗ്രി മുതൽ 10 ഡിഗ്രി സെൽഷ്യസിന് താഴെയാണ് താപനില റിപ്പോർട്ട് ചെയ്യാറുള്ളത്.

RELATED STORIES

  • ഭക്ഷണത്തിലെ സ്ഥിരം ഘടകമായ ചോറ് കഴിക്കുന്നതുകൊണ്ടുള്ള ഗുണ, ദോഷങ്ങൾ ഒന്ന് അറിഞ്ഞിരിക്കുക - മറ്റ് വിളകളെ അപേക്ഷിച്ച് അരി കൂടുതൽ ആർസെനിക് ആഗിരണം ചെയ്യുന്നു. മണ്ണിന്റെ മലിനീകരണവും കീടനാശിനികളുടെ അമിത ഉപയോഗവും കാരണം, പലരും അരിയെ അവഗണിക്കാൻ ശ്രമിക്കുന്നു. എന്നിരുന്നാലും, അരി തിളപ്പിച്ചാൽ ആർസെനിക് കുറയ്ക്കാൻ കഴിയും. എഫ്ഡിഎയുടെ ഡാറ്റ അനുസരിച്ച്, വേവിച്ച അരിയിൽ വളരെ കുറഞ്ഞ അളവിൽ ആർസെനിക് അടങ്ങിയിട്ടുണ്ട്, യാതൊരു പാർശ്വഫലങ്ങളുമില്ല. പോഷകാഹാര വിദഗ്ധരുടെ അഭിപ്രായത്തിൽ, അരിയിൽ മോശം കാർബോഹൈഡ്രേറ്റുകൾ അടങ്ങിയിട്ടുണ്ട്, അവയെ ശൂന്യമായ കാർബോഹൈഡ്രേറ്റുകൾ എന്നും വിളിക്കുന്നു. കാർബോഹൈഡ്രേറ്റുകൾക്ക് പുറമേ, ഇരുമ്പ്, വിറ്റാമിൻ ബി തുടങ്ങിയ നിരവധി പോഷകങ്ങളും ലഭ്യമാണ്. അത്തരം കാരണങ്ങളാൽ, അരി പോഷകങ്ങൾ നിറഞ്ഞതായി കണക്കാക്കപ്പെടുന്നു. 100 ഗ്രാം വെളുത്ത അരിയിൽ 131 കിലോ കലോറി ഊർജ്ജം, 2.8 ഗ്രാം പ്രോട്ടീൻ, 0.4 ഗ്രാം കൊഴുപ്പ്, 31.1 ഗ്രാം കാർബോഹൈഡ്രേറ്റ്, 0.5 ഗ്രാം നാരുകൾ എന്നിവയുണ്ട്. മറുവശത്ത്, 100 ഗ്രാം തവിട്ട് അരിയിൽ 132 കിലോ കലോറി ഊർജ്ജം, 3.6 ഗ്രാം പ്രോട്ടീൻ, 0.9 ഗ്രാം കൊഴുപ്പ്, 29.2 ഗ്രാം കാർബോഹൈഡ്രേറ്റ്, 1.5 ഗ്രാം നാരുകൾ, 48 മില്ലിഗ്രാം മഗ്നീഷ്യം, 125 മില്ലിഗ്രാം ഫോസ്ഫറസ് എന്നിവയുണ്ട്. ഒരു പഠനമനുസരിച്ച്, ഒരു മാസത്തേക്ക് അരി കഴിക്കാതിരിക്കുമ്പോൾ, ശരീരത്തിലെ കലോറിയുടെ അഭാവം മൂലം ശരീരഭാരം കുറയാനുള്ള സാധ്യതയുണ്ട്. കാർബോഹൈഡ്രേറ്റുകൾ കഴിക്കാത്തതിനാൽ, രക്തത്തിലെ പഞ്ചസാരയുടെ അളവും നിയന്ത്രണത്തിലായിരിക്കും.

    തലച്ചോറിന്റെ ആരോഗ്യം നിലനിര്‍ത്താനും ഓര്‍മശക്തിക്കും ഈ കാര്യങ്ങള്‍ ഒഴിവാക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ - ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകള്‍ അമിതമായി ഉപയോഗിക്കുന്നതും ആരോഗ്യത്തെ ബാധിക്കുമെന്നാണ് ഡോ. പറയുന്നത്. കുറിപ്പടിയില്ലാതെ ലഭ്യമാകുന്ന ധാരാളം മരുന്നുകള്‍ വിപണിയിലുണ്ട്. ഓവര്‍ ദി കൗണ്ടര്‍ മെഡിസിനുകളുടെ അമിത ഉപയോഗം പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുമെന്ന് ഡോ. ചെന്‍ ചൂണ്ടിക്കാട്ടി. പെപ്‌റ്റോബിസ്‌മോള്‍ അമിതമായി ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന വിഷാംശം ഡിമെന്‍ഷ്യ പോലുള്ള ലക്ഷണങ്ങളിലേക്ക് നയിക്കുന്നതായി കണ്ടിട്ടുണ്ടെന്ന് ഡോക്ടര്‍ പറയുന്നു. ഓണ്‍ലൈനില്‍ വെല്‍നസ് സ്വാധീനം ചെലുത്തുന്നവരുടെ ഉപദേശം പിന്തുടര്‍ന്ന് അമിതമായി സിങ്ക് കഴിക്കുകയും, അതിന്റെ ഫലമായി സുഷുമ്‌നാ നാഡിക്ക് പരിക്കേല്‍ക്കുകയും ചെയ്യുന്ന രോഗികളുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലായ്‌പ്പോഴും ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടത് നിര്‍ണായകമാണെന്നും അദ്ദേഹം വ്യക്തമാക്കി.

    മൂവാറ്റുപുഴ സ്വദേശിക്ക് നഷ്ടമായത് 52.85 ലക്ഷം രൂപ - ടാടാ ക്യാപ്പിറ്റലിന്റെ ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് രോഹിത് മാല്‍വാന്‍കറുടെ വ്യാജ പ്രൊഫൈലും തട്ടിപ്പിനായി ഇവര്‍ ഉപയോഗിച്ചിരുന്നു. ഇതും തട്ടിപ്പിന് കൂടുതല്‍ വിശ്വാസം പകര്‍ന്നു. തുടര്‍ന്ന് പണം നിക്ഷേപിക്കാനായി ഡേറ്റ ടെക് ടെക്നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ അക്കൗണ്ട് നമ്പര്‍ നല്‍കി. മേയ് 13-ന് ആദ്യ ഗഡുവായി രണ്ട് ലക്ഷം നിക്ഷേപിച്ചു. ഈ തുകയ്ക്ക് ഓഹരികള്‍ വാങ്ങി വില്‍പ്പന നടത്തിയെന്നും ലാഭം കിട്ടിയെന്നും വിശ്വസിപ്പിച്ചു. പിറ്റേന്ന് മൂന്നുലക്ഷം കൂടി ഇതേ അക്കൗണ്ടിലിട്ടു. പലപ്പോഴായി മറ്റ് അക്കൗണ്ടുകള്‍ നല്‍കി അതിലേക്ക് ബാക്കി പണം നിക്ഷേപിപ്പിച്ചു. ഓഹരി കമ്പോളത്തിലുള്ള മൂന്ന് ലക്ഷം പുതിയ ഓഹരികള്‍ വാങ്ങാമെന്നും മൂന്നുദിവസം കൂടി കഴിഞ്ഞാല്‍ നാലുകോടി രൂപ കിട്ടുമെന്നും പറഞ്ഞാണ് 80 ലക്ഷം കൂടി ആവശ്യപ്പെട്ടത്. ഇത് അടച്ചാലേ ബിസിനസ് പൂര്‍ത്തിയായി ലാഭത്തുക കിട്ടൂ എന്നും വിശ്വസിപ്പിച്ചു. ഇതില്‍ സംശയം തോന്നിയ നിക്ഷേപകന്‍ തന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ സമീപിച്ചു. ഇതോടെയാണ് തട്ടിപ്പ് മനസ്സിലായത്. ഇനി പണം ഇല്ലെന്നും അടച്ച തുകയുടെ ലാഭം തന്നാല്‍ മതിയെന്നും അറിയിച്ചപ്പോള്‍ 40 ലക്ഷം അടയ്ക്കാന്‍ ആവശ്യപ്പെട്ടു. ഇതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്.

    നിർമിത ബുദ്ധി (എ ഐ) ലോക ജനസംഖ്യയും കുറയ്ക്കുമെന്ന് വിദഗ്ധർ - കമ്പ്യൂട്ടറുകളോ റോബോട്ടുകളോ ഒരിക്കലും ബോധമുള്ളവരായിരിക്കില്ലെന്നും നമ്മള്‍ ചെയ്യുന്നതെല്ലാം അവ അക്ഷരാര്‍ഥത്തില്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ജീവിതത്തില്‍ നാം ചെയ്യുന്ന മിക്ക കാര്യങ്ങളും മാറ്റിസ്ഥാപിക്കപ്പെടുമെന്നും കൃത്രിമബുദ്ധിയുടെ യുഗം എന്ന പുസ്തകത്തിൻ്റെ രചയിതാവ് കൂടിയായ സുഭാഷ് പറയുന്നു. തൊഴിലില്ലായ്മയാകും പ്രധാന പ്രശ്നം. തൊഴിലില്ലാത്തവരായി മാറുമെന്നതിനാൽ പ്രത്യുത്പാദനത്തിന് ആളുകള്‍ മടിക്കും. അങ്ങനെ ജനനനിരക്ക് കുറയും. ആളുകള്‍ കുഞ്ഞുങ്ങളെ

    ജൂണ്‍ ആറിന് ബലി പെരുന്നാൾ സമയക്രമങ്ങൾ അറിയാം - ഈദുല്‍ അദ്ഹയും വെള്ളിയാഴ്ച പ്രാര്‍ത്ഥനകളും വെവ്വേറെയും നിശ്ചിത സമയങ്ങളിലുമായിരിക്കുമെന്ന് യുഎഇ ഫത്വ കൗണ്‍സില്‍ അറിയിച്ചു. കൃത്യമായ സമയക്രമം ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണെങ്കിലും, സാധാരണയായി സൂര്യോദയത്തിന് 15 മുതല്‍ 20 മിനിറ്റ് കഴിഞ്ഞാണ് ഈദ് നമസ്‌കാരങ്ങള്‍ ആരംഭിക്കുന്നത്

    പെന്തെക്കോസ്തു ക്കാരെക്കുറിച്ച് ജോൺ ബ്രിട്ടാസ് എന്താ ചിന്തിച്ചത്. - അനവധി ചോദ്യങ്ങൾ താങ്കളോട് എനിക്ക് ചോദിക്കാനുണ്ട്. അതിനൊന്നും താങ്കൾക്ക് മറുപടി പറയുവാൻ കഴിയുകയില്ല എന്നെനിക്കറിയാം എങ്കിലും ഈ അവസരത്തിൽ ചോദിച്ചേ മതിയാകു. താങ്കൾ കേരളത്തിലെ പെന്തെക്കോസ്തു ക്കാരെ മാത്രമേ ഇത്രയും നാൾ കണ്ടിട്ടുള്ളുവോ? എന്താ താങ്കൾക്ക് മനസിലാകാത്തത് സുബോധം നഷ്ടപ്പെട്ടുവോ? ശബ്ദമുള്ളവരാണ് ശബ്ദം ഉയർത്തുന്നത് എന്ന് തങ്കൾ പഠിച്ചിട്ടില്ലായോ? ഞാനും ഒരു മാധ്യമ പ്രവർത്തകനാണ്.... എന്താ മാധ്യമ ധർമ്മം താങ്കൾ പഠിച്ചിട്ടില്ലേ "ശബ്ദമില്ലാത്തവരുടെ ശബ്ദമാണ് മാധ്യമം" എന്നറിയാമോ? എല്ലാ രാഷ്ട്രീയക്കാർക്കും എല്ലാ മത പ്രവർത്തകർക്കും വഴിയോരങ്ങളെ കവർന്ന് നിരന്തരം എത്ര ശബ്ദത്തിലും വെടിപ്പെട്ടിക്കാം, ആനയെ നയിച്ച് ചെണ്ടകൊട്ടിക്കാം, വലിയ ആർഭാടമായ ശബ്ദ കോലാലങ്ങൾ സമൂഹത്തിൽ ഉണ്ടാക്കാം ഇതിനൊന്നും താങ്കളുടെ നാവ് ഇത്രയും നാൾ തുറന്ന് കണ്ടിട്ടില്ലല്ലോ? താങ്കൾക്ക് അത് അറിയില്ലായെന്ന് പറയരുത്. താങ്കൾ ഇപ്പോഴല്ലേ ഒരു കേന്ദ്രത്തിൽ സഭാംഗം എന്ന നിലയിൽ എത്തിയത്? പണ്ട് നാടു നാടാത്തരം, സമൂഹത്തിൻ്റെ അടിതട്ടിൽ താണിറങ്ങി റിപ്പോർട്ടുകൾ തയ്യാറാക്കി പൊതു സമൂഹത്തിന് സമ്മാനിച്ച എന്നേപ്പോലൊരു മാധ്യമ പ്രവർത്തകനായിരുന്നല്ലോ താങ്കൾ? തല മറന്ന് എണ്ണ തേയിക്കരുത് കേട്ടോ ബ്രിട്ടാസ്...

    ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു - വിദ്യാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് ആയ results.hse.kerala.gov.in ലൂടെ ഫലം അറിയാം. കോമേഴ്സ് വിഭാഗത്തില്‍ 1,11, 230 വിദ്യാര്‍ഥികളില്‍ 66,342 വിദ്യാര്‍ഥികളാണ് വിജയിച്ചത്. 59,64 ശതമാനമാണ് വിജയം. മൊത്തം 62.28 ശതമാനം വിജയമാണ് വിദ്യാര്‍ഥികള്‍ നേടിയത്. കഴിഞ്ഞവര്‍ഷം 67.30 ശതമാനമായിരുന്നു വിജയം. മാനവിക വിഷയങ്ങളില്‍ 78,735 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 39,817 വിദ്യാര്‍ഥികളാണ് വിജയിച്ചത്. 50.57 ശതമാനമാണ് വിജയം.

    ഷാർജ സിറ്റി ഏ.ജി. സിൽവർ ജൂബിലി പ്രവർത്തനങ്ങൾക്ക് തുടക്കമായി - സിൽവർ ജൂബിലിയുടെ ഭാഗമായി കുട്ടികൾക്കും യുവജനങ്ങൾക്കും മാതാപിതാക്കൾക്കുമായി 'My Companion' എന്ന ഏകദിന ക്യാമ്പ് ജൂൺ 7 ന് രാവിലെ 9 ന് നടക്കും. 2000-ൽ പാസ്റ്റർ പി.എം. രാജുവിൻ്റെ നേതൃത്വത്തിൽ സ്ഥാപിതമായ ഈ സഭയിൽ അദ്ദേഹം 24 വർഷങ്ങൾ സഭയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. 2024-ൽ മുതൽ പാസ്റ്റർ ബെൻ വി. തോമസ് ഇവിടെ ശുശ്രൂഷിക്കുന്നു. വിവരങ്ങൾക്ക്: +971 52 327 7440,

    കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ - മഹാരാഷ്ട്ര സർക്കാരിൻ്റെ കണക്ക് പ്രകാരം 506 രോഗികളാണ് സംസ്ഥാനത്തുള്ളത്. ഡൽഹി, ഗുജറാത്ത്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും കൊവിഡ് കേസുകളിൽ വർധനവുണ്ട്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കി. ആശുപത്രികളിൽ ആവശ്യമായ മരുന്നുകളും ഓക്സിജനും വാക്സിനുകളും കിടക്കകളും സജ്ജമാക്കാൻ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. പുതിയ കേസുകളിൽ പശ്ചിമ ബംഗാളിൽ 82 പേർക്കും, കേരളത്തിൽ 64 പേർക്കും, ഡൽഹിയിൽ 61 പേർക്കും, ഗുജറാത്തിൽ 55 പേർക്കും രോഗം സ്ഥിരീകരിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. ആരോഗ്യ അധികൃതർ ശാന്തത പാലിക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ട്. പടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ നിന്നുള്ള സാമ്പിളുകളുടെ ജീനോം സീക്വൻസിംഗ്,

    വേനലവധിയ്ക്ക് വിട നല്‍കി വിദ്യാര്‍ഥികള്‍ ഇന്ന് തിരികെ സ്‌കൂളിലേക്ക് - അതേസമയം ഈ അധ്യയനവര്‍ഷം മുതല്‍ അഞ്ച്, ആറ്, ഏഴ്, ഒന്‍പത് ക്ലാസുകളിലും സബ്ജക്ട് മിനിമം നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ആലപ്പുഴയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഒരു കുട്ടിയെയും പരാജയപ്പെടുത്താനല്ല, നിലവാരം മെച്ചപ്പെടുത്താനാണിത്. മിനിമം മാര്‍ക്ക് വാങ്ങാത്ത കുട്ടികള്‍ക്ക് മൂന്നാഴ്ചത്തെ പ്രത്യേക പരിശീലനം നല്‍കി വീണ്ടും പരീക്ഷ നടത്തും. എസ്എസ്എല്‍സി പരീക്ഷയില്‍ ഇത്തവണ എ പ്ലസ് നേടിയവരുടെ എണ്ണം കുറഞ്ഞത്

    തിരുവല്ല വള്ളംകുളം കാവുങ്കലിൽ വള്ളം മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം - മീൻ പിടിക്കാൻ വള്ളത്തിൽ പോയ വള്ളംകുളം സ്വദേശി രഞ്ജിത്ത് രാജേന്ദ്രൻ (35 ) ആണ് മരിച്ചത്. മീൻ പിടിക്കാനായി ഇട്ടിരുന്ന വലയിൽ കാൽ കുടുങ്ങിയ രഞ്ജിത്ത് മുങ്ങിത്താഴ്ന്നു പോവുകയായിരുന്നു. പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിക്കപ്പ് വാൻ ഡ്രൈവർ ആയിരുന്നു

    മദ്യലഹരിയിൽ കാറോടിച്ച് യുവാവിന്റെ പരാക്രമം : തലനാരിഴയ്ക്ക് രക്ഷപ്പെട്ടു മോൻസ് ജോസഫ് എംഎൽഎ - കടുത്തുരുത്തി അറുനൂറ്റിമംഗലത്തായിരുന്നു സംഭവം. മുളക്കുളം ഭാഗത്തു നിന്ന് അമിതവേഗത്തിൽ എത്തിയ കാർ റോഡരികിൽ നാട്ടുകാരുമായി സംസാരിച്ചു നിൽക്കുകയായിരുന്ന മോൻസ് ജോസഫ് എംഎൽഎയുടെ നേരെ പാഞ്ഞടുക്കുകയായിരുന്നു. നാട്ടുകാരിൽ ചിലർ എംഎൽഎയെ പിടിച്ചുമാറ്റിയതിനാൽ അപകടം ഒഴിവായി. നിർത്താതെ മുന്നോട്ടെടുത്ത കാറിന്റെ മുൻവശം റോഡിൽ ഇറക്കിയിട്ടിരുന്ന മണ്ണിൽ ഇടിച്ചുനിന്നു. നാട്ടുകാർ കാർ തടഞ്ഞ് ഡോർ തുറന്നതോടെ ഡ്രൈവറായ യുവാവ് മദ്യ ലഹരിയിലാണെന്നു മനസ്സിലായി. നാട്ടുകാരിൽ പലർക്കും പരിചയമുള്ള ആളായിരുന്നു യുവാവ്. സംഭവത്തിൽ പരാതിയില്ലെന്ന് എംഎൽഎ പറഞ്ഞു.

    സിനിമ നിരൂപകനും എ‍ഴുത്തുകാരനും അധ്യാപകനുമായ ശ്യാം ശങ്കരൻ (45) അന്തരിച്ചു - തൂവാനത്തുമ്പികൾ’ അടക്കമുള്ള മലയാള സിനിമയിലെ ക്ലാസിക് ചിത്രങ്ങൾ മുതൽ ‘പ്രേമലു’ പോലെയുള്ള ന്യൂജൻ സിനിമകളുടെ വരെ ദൃശ്യപരതയും മനുഷ്യവികാരങ്ങളുടെ വാചാലതയും അദ്ദേഹം തന്‍റെ ചലച്ചിത്രാഭിനിവേശം നിറഞ്ഞ വാക്കുകളിലൂടെ ആസ്വാദകർക്ക് മുന്നിൽ കുറിച്ചിട്ടു. സിനിമകൾ മാത്രമല്ല, സിനിമക്കാരെ കുറിച്ചും അദ്ദേഹം ആവേശത്തോടെ എഴുതിയിരുന്നു. ഷാജി എൻ കരുണും പത്മരാജനും മലയാള സിനിമക്ക് പകർന്നു നൽകിയ ദൃശ്യഭാഷയുടെ ആഴവും പരപ്പും എഴുത്തുകളിലൂടെ സിനിമാസ്വാദകരിൽ എത്തിക്കുന്നതിലും അദ്ദേഹം വിജയിച്ചു. സ്വന്തമായി ഒരു കലാസിനിമ നിർമിക്കുന്നതിനെ പറ്റിയുള്ള ആലോചനകൾ നടക്കുന്നതിനിടയിലാണ് ശ്യാം ശങ്കരന്റെ അകാലത്തിലുള്ള വിടപറച്ചിൽ.

    ഐപിഎസ് ഉദ്യോഗസ്ഥ ഡി.ശില്‍പയെ ഹോം കേഡറായ കര്‍ണാടകയില്‍ ഉള്‍പ്പെടുത്താന്‍ ഹൈക്കോടതി ഉത്തരവ് - 2016 ഐപിഎസ് ബാച്ചുകാരിയായിരുന്ന ഇവര്‍ പോലീസ് സേനയില്‍ ആദ്യ നിയമനം കാസര്‍കോട്ടായിരുന്നു. 2019-ല്‍ അസിസ്റ്റന്റ് പോലീസ് സൂപ്രണ്ടായിട്ടായിരുന്നു അന്ന് നിയമനം. 2020-ല്‍ ജില്ലാ പോലീസ്

    നിലമ്പൂരിൽ ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു - അതേസമയം അദ്ദേഹം ഇന്ന് ബിജെപിയിൽ അംഗത്വമെടുക്കും എന്നാണ് ലഭിക്കുന്ന വിവരം. കേരള കോൺഗ്രസ് മാണി, ബാലകൃഷ്ണപിള്ള ജോസഫ് വിഭാഗങ്ങളിൽ പ്രവർത്തിച്ച നേതാവാണ് മോഹൻ ജോർജ്. നിലവിൽ നിലമ്പൂർ കോടതിയിലെ അഭിഭാഷകനാണ് മോഹൻ ജോർജ്. കേരള കോൺഗ്രസ്‌

    എത്ര നേരമാണ് പല്ലുതേക്കുന്നു? - 2009 ൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, മിക്ക ആളുകളും ഏകദേശം 45 സെക്കൻഡ് മാത്രമേ പല്ല് തേയ്ക്കുന്നുള്ളൂ. പല്ല് തേയ്ക്കുന്ന ചെയ്യുന്ന സമയം 45 സെക്കൻഡിൽ നിന്ന് 2 മിനിറ്റായി കൂട്ടിയത് പഠനത്തിൽ പങ്കെടുത്ത ആളുകളിൽ 26 ശതമാനം വരെ കൂടുതൽ പ്ലാക്ക് നീക്കം

    സതീശൻ നയിക്കുന്ന യുഡിഎഫിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി പിവി അൻവർ - ചിലർ പിണറായിസം മാറ്റി നിർത്തി മറ്റ് ഗൂഢ താൽപര്യം സംരക്ഷിക്കുന്നു. ജനങ്ങളെ കണ്ടാണ് താൻ ഇറങ്ങി വന്നത്. മനുഷ്യരിൽ ആണ് തൻ്റെ പ്രതീക്ഷ. കമ്മ്യുണിസ്റ്റ് പാർട്ടിയുടെ ആശയം ഉൾക്കൊണ്ടാണ് താൻ അതിനോട് സഹകരിച്ചത്. തൊഴിലാളികൾക്ക് ഒപ്പം നിൽക്കുന്ന പാർട്ടിയായിരുന്നു അത്. സെക്കുലർ നിലപാട് എടുത്തതിൻ്റെ പേരിൽ ഒരുപാട് പീഡനങ്ങൾ താൻ അനുഭവിച്ചു.

    രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്നു - സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം കൂടുതൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ, കേന്ദ്രം സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ സംവിധാനങ്ങൾക്കുള്ള നിർദ്ദേശങ്ങളും

    പാസ്റ്റർ രാജേഷ് പിള്ളയുടെ മകൻ വെള്ളത്തിൽ വീണ് മരണമടഞ്ഞു - മാതാപിതാക്കളോടൊപ്പം നാട്ടിൽ എത്തിയ സ്റ്റീവും സഹോദരങ്ങളും വെള്ളംകാണാനായി വീടിനു സമീപത്തെ വയലിൽ പോയപ്പോൾ അബദ്ധത്തിൽ കാൽ വഴുതി