സിനിമ നിരൂപകനും എ‍ഴുത്തുകാരനും അധ്യാപകനുമായ ശ്യാം ശങ്കരൻ (45) അന്തരിച്ചു

ആലപ്പുഴ മാന്നാർ സ്വദേശിയാണ്. അബുദാബിയിൽ വച്ച് ഹൃദയാഘാതം മൂലമായിരുന്നു അന്ത്യം. അബുദാബിയിലെ ഖലീഫ സർവകലാശാലയിൽ ഇ-ലേണിങ് ഡെവലപ്പ്മെന്‍റ് ഡിപ്പാർട്ട്മെൻ്റിന്‍റെ ടീം ഹെഡ് ആയി പ്രവർത്തിച്ചു വരുകയായിരുന്നു. സിനിമകളെ കുറിച്ചുള്ള ആഴത്തിലുള്ളതും മൂർച്ഛയേറിയതുമായ വിശകലനങ്ങളിലൂടെയും നിരൂപണങ്ങളിലൂടെയുമാണ് ശ്യാം ശങ്കരൻ വായനക്കാർക്ക് പരിചിതനായിരുന്നത്.

മലയാള സിനിമയുടെ ദാർശനികതയെയും അതിന്‍റെ സൗന്ദര്യത്തെയും വളരെ സൂക്ഷമതയോടെ വായനക്കാരിലേക്കെത്തിച്ച ശ്യാം ശങ്കരൻ, നിരവധി ചിത്രങ്ങളുടെ വേറിട്ടതും ഉൾക്കാ‍ഴ്ചയുള്ളതുമായ എ‍ഴുത്തുകൾ പങ്കുവച്ചിട്ടുണ്ട്.

‘തൂവാനത്തുമ്പികൾ’ അടക്കമുള്ള മലയാള സിനിമയിലെ ക്ലാസിക് ചിത്രങ്ങൾ മുതൽ ‘പ്രേമലു’ പോലെയുള്ള ന്യൂജൻ സിനിമകളുടെ വരെ ദൃശ്യപരതയും മനുഷ്യവികാരങ്ങളുടെ വാചാലതയും അദ്ദേഹം തന്‍റെ ചലച്ചിത്രാഭിനിവേശം നിറഞ്ഞ വാക്കുകളിലൂടെ ആസ്വാദകർക്ക് മുന്നിൽ കുറിച്ചിട്ടു. സിനിമകൾ മാത്രമല്ല, സിനിമക്കാരെ കുറിച്ചും അദ്ദേഹം ആവേശത്തോടെ എഴുതിയിരുന്നു.

ഷാജി എൻ കരുണും പത്മരാജനും മലയാള സിനിമക്ക് പകർന്നു നൽകിയ ദൃശ്യഭാഷയുടെ ആഴവും പരപ്പും എഴുത്തുകളിലൂടെ സിനിമാസ്വാദകരിൽ എത്തിക്കുന്നതിലും അദ്ദേഹം വിജയിച്ചു. സ്വന്തമായി ഒരു കലാസിനിമ നിർമിക്കുന്നതിനെ പറ്റിയുള്ള ആലോചനകൾ നടക്കുന്നതിനിടയിലാണ് ശ്യാം ശങ്കരന്റെ അകാലത്തിലുള്ള വിടപറച്ചിൽ.

സമൂഹ മാധ്യമങ്ങളിലടക്കം നിരവധി പേരാണ് ശ്യാമിന് ആദരാഞ്ജലികൾ അർപ്പിച്ച് എത്തിയത്. സംസ്കാരം ഇന്ന് അബുദാബി ന്യൂ സോനാപൂരിലുള്ള കേന്ദ്രത്തിൽ നടക്കും. സിനിമകളുടെ ദൃശ്യസൗന്ദര്യവും, കാ‍ഴ്ചകൾക്കപ്പുറം പങ്കുവച്ച കഥകളുടെ കാണാപ്പുറങ്ങളും വാക്കുകളിലൂടെ വായനക്കാർക്ക് മുന്നിൽ കോറിയിട്ട ശ്യാം ശങ്കരന്  ലാൻഡ് വേ ന്യൂസിൻ്റെ ആദരാജ്ഞലികൾ.

RELATED STORIES

  • പെന്തെക്കോസ്തു ക്കാരെക്കുറിച്ച് ജോൺ ബ്രിട്ടാസ് എന്താ ചിന്തിച്ചത്. - കേരളത്തിലെ ഒരു പാർട്ടിയുടെ രാജ്യസഭാ നേതാവും കേന്ദ്ര കമ്മറ്റി അംഗവുമാണ് എന്ന് ശ്രദ്ധിക്കാതെയാണേ താങ്കൾ ഈ വിടുവായ്ത്തരം വിളമ്പിയത്? മാപ്പ് പറയണമെന്ന് ഞങ്ങൾ ശഠിക്കുന്നില്ല പക്ഷേ തെറ്റ് പറ്റിയതാന്നെന്ന് പൊതുവിൽ സമ്മതിച്ചേ മതിയാകു. താങ്കൾ മനസിലാക്കേണ്ടത് "അറിവില്ലായ്മ സമ്മതിക്കുന്നതാണ് എറ്റവും വലിയ അറിവ്". ജോൺ ബ്രിട്ടാസ് ഇതാണ് മനുഷ്യനെന്ന നിലയിൽ താങ്കൾ ചെയ്യേണ്ടത്. അനവധി ചോദ്യങ്ങൾ താങ്കളോട് എനിക്ക് ചോദിക്കാനുണ്ട്. അതിനൊന്നും താങ്കൾക്ക് മറുപടി പറയുവാൻ കഴിയുകയില്ല എന്നെനിക്കറിയാം എങ്കിലും ഈ അവസരത്തിൽ ചോദിച്ചേ മതിയാകു. താങ്കൾ കേരളത്തിലെ പെന്തെക്കോസ്തു ക്കാരെ മാത്രമേ ഇത്രയും നാൾ കണ്ടിട്ടുള്ളുവോ? എന്താ താങ്കൾക്ക് മനസിലാകാത്തത് സുബോധം നഷ്ടപ്പെട്ടുവോ? ശബ്ദമുള്ളവരാണ് ശബ്ദം ഉയർത്തുന്നത് എന്ന് തങ്കൾ പഠിച്ചിട്ടില്ലായോ? ഞാനും ഒരു മാധ്യമ പ്രവർത്തകനാണ്.... എന്താ മാധ്യമ ധർമ്മം താങ്കൾ പഠിച്ചിട്ടില്ലേ "ശബ്ദമില്ലാത്തവരുടെ ശബ്ദമാണ് മാധ്യമം" എന്നറിയാമോ? എല്ലാ രാഷ്ട്രീയക്കാർക്കും എല്ലാ മത പ്രവർത്തകർക്കും വഴിയോരങ്ങളെ കവർന്ന് നിരന്തരം എത്ര ശബ്ദത്തിലും വെടിപ്പെട്ടിക്കാം, ആനയെ നയിച്ച് ചെണ്ടകൊട്ടിക്കാം, വലിയ ആർഭാടമായ ശബ്ദ കോലാലങ്ങൾ സമൂഹത്തിൽ ഉണ്ടാക്കാം ഇതിനൊന്നും താങ്കളുടെ നാവ് ഇത്രയും നാൾ തുറന്ന് കണ്ടിട്ടില്ലല്ലോ? താങ്കൾക്ക് അത് അറിയില്ലായെന്ന് പറയരുത്. താങ്കൾ ഇപ്പോഴല്ലേ ഒരു കേന്ദ്ര മന്ത്രി എന്ന നിലയിൽ എത്തിയത്? പണ്ട് നാടു നാടാത്തരം, സമൂഹത്തിൻ്റെ അടിതട്ടിൽ താണിറങ്ങി റിപ്പോർട്ടുകൾ തയ്യാറാക്കി പൊതു സമൂഹത്തിന് സമ്മാനിച്ച എന്നേപ്പോലൊരു മാധ്യമ പ്രവർത്തകനായിരുന്നല്ലോ താങ്കൾ? തല മറന്ന് എണ്ണ തേയിക്കരുത് കേട്ടോ ബ്രിട്ടാസ്... നിശ്ചയമായും തൻ്റെ ഈ നിലപാട് പൊതുജനം കാണത്തക്ക നിലയിൽ പിൻവലിക്കണം. തെറ്റുപറ്റിയതാണെന്ന് സമ്മതിച്ചാൽ പെന്തെക്കോസ്തുക്കാർ ക്ഷമിക്കും അതിന് യാതൊരു സംശയവുമില്ല. ഞങ്ങൾ പ്രതികരിക്കുകയില്ലായെന്ന്

    ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു - വിദ്യാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് ആയ results.hse.kerala.gov.in ലൂടെ ഫലം അറിയാം. കോമേഴ്സ് വിഭാഗത്തില്‍ 1,11, 230 വിദ്യാര്‍ഥികളില്‍ 66,342 വിദ്യാര്‍ഥികളാണ് വിജയിച്ചത്. 59,64 ശതമാനമാണ് വിജയം. മൊത്തം 62.28 ശതമാനം വിജയമാണ് വിദ്യാര്‍ഥികള്‍ നേടിയത്. കഴിഞ്ഞവര്‍ഷം 67.30 ശതമാനമായിരുന്നു വിജയം. മാനവിക വിഷയങ്ങളില്‍ 78,735 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 39,817 വിദ്യാര്‍ഥികളാണ് വിജയിച്ചത്. 50.57 ശതമാനമാണ് വിജയം.

    ഷാർജ സിറ്റി ഏ.ജി. സിൽവർ ജൂബിലി പ്രവർത്തനങ്ങൾക്ക് തുടക്കമായി - സിൽവർ ജൂബിലിയുടെ ഭാഗമായി കുട്ടികൾക്കും യുവജനങ്ങൾക്കും മാതാപിതാക്കൾക്കുമായി 'My Companion' എന്ന ഏകദിന ക്യാമ്പ് ജൂൺ 7 ന് രാവിലെ 9 ന് നടക്കും. 2000-ൽ പാസ്റ്റർ പി.എം. രാജുവിൻ്റെ നേതൃത്വത്തിൽ സ്ഥാപിതമായ ഈ സഭയിൽ അദ്ദേഹം 24 വർഷങ്ങൾ സഭയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. 2024-ൽ മുതൽ പാസ്റ്റർ ബെൻ വി. തോമസ് ഇവിടെ ശുശ്രൂഷിക്കുന്നു. വിവരങ്ങൾക്ക്: +971 52 327 7440,

    കൊവിഡ് കേസുകളുടെ വർധനവിൽ നിരീക്ഷണം ശക്തമാക്കി കേന്ദ്ര സർക്കാർ - മഹാരാഷ്ട്ര സർക്കാരിൻ്റെ കണക്ക് പ്രകാരം 506 രോഗികളാണ് സംസ്ഥാനത്തുള്ളത്. ഡൽഹി, ഗുജറാത്ത്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും കൊവിഡ് കേസുകളിൽ വർധനവുണ്ട്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കി. ആശുപത്രികളിൽ ആവശ്യമായ മരുന്നുകളും ഓക്സിജനും വാക്സിനുകളും കിടക്കകളും സജ്ജമാക്കാൻ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. പുതിയ കേസുകളിൽ പശ്ചിമ ബംഗാളിൽ 82 പേർക്കും, കേരളത്തിൽ 64 പേർക്കും, ഡൽഹിയിൽ 61 പേർക്കും, ഗുജറാത്തിൽ 55 പേർക്കും രോഗം സ്ഥിരീകരിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു. ആരോഗ്യ അധികൃതർ ശാന്തത പാലിക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ട്. പടിഞ്ഞാറൻ, തെക്കൻ മേഖലകളിൽ നിന്നുള്ള സാമ്പിളുകളുടെ ജീനോം സീക്വൻസിംഗ്,

    വേനലവധിയ്ക്ക് വിട നല്‍കി വിദ്യാര്‍ഥികള്‍ ഇന്ന് തിരികെ സ്‌കൂളിലേക്ക് - അതേസമയം ഈ അധ്യയനവര്‍ഷം മുതല്‍ അഞ്ച്, ആറ്, ഏഴ്, ഒന്‍പത് ക്ലാസുകളിലും സബ്ജക്ട് മിനിമം നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ആലപ്പുഴയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഒരു കുട്ടിയെയും പരാജയപ്പെടുത്താനല്ല, നിലവാരം മെച്ചപ്പെടുത്താനാണിത്. മിനിമം മാര്‍ക്ക് വാങ്ങാത്ത കുട്ടികള്‍ക്ക് മൂന്നാഴ്ചത്തെ പ്രത്യേക പരിശീലനം നല്‍കി വീണ്ടും പരീക്ഷ നടത്തും. എസ്എസ്എല്‍സി പരീക്ഷയില്‍ ഇത്തവണ എ പ്ലസ് നേടിയവരുടെ എണ്ണം കുറഞ്ഞത്

    തിരുവല്ല വള്ളംകുളം കാവുങ്കലിൽ വള്ളം മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം - മീൻ പിടിക്കാൻ വള്ളത്തിൽ പോയ വള്ളംകുളം സ്വദേശി രഞ്ജിത്ത് രാജേന്ദ്രൻ (35 ) ആണ് മരിച്ചത്. മീൻ പിടിക്കാനായി ഇട്ടിരുന്ന വലയിൽ കാൽ കുടുങ്ങിയ രഞ്ജിത്ത് മുങ്ങിത്താഴ്ന്നു പോവുകയായിരുന്നു. പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിക്കപ്പ് വാൻ ഡ്രൈവർ ആയിരുന്നു

    മദ്യലഹരിയിൽ കാറോടിച്ച് യുവാവിന്റെ പരാക്രമം : തലനാരിഴയ്ക്ക് രക്ഷപ്പെട്ടു മോൻസ് ജോസഫ് എംഎൽഎ - കടുത്തുരുത്തി അറുനൂറ്റിമംഗലത്തായിരുന്നു സംഭവം. മുളക്കുളം ഭാഗത്തു നിന്ന് അമിതവേഗത്തിൽ എത്തിയ കാർ റോഡരികിൽ നാട്ടുകാരുമായി സംസാരിച്ചു നിൽക്കുകയായിരുന്ന മോൻസ് ജോസഫ് എംഎൽഎയുടെ നേരെ പാഞ്ഞടുക്കുകയായിരുന്നു. നാട്ടുകാരിൽ ചിലർ എംഎൽഎയെ പിടിച്ചുമാറ്റിയതിനാൽ അപകടം ഒഴിവായി. നിർത്താതെ മുന്നോട്ടെടുത്ത കാറിന്റെ മുൻവശം റോഡിൽ ഇറക്കിയിട്ടിരുന്ന മണ്ണിൽ ഇടിച്ചുനിന്നു. നാട്ടുകാർ കാർ തടഞ്ഞ് ഡോർ തുറന്നതോടെ ഡ്രൈവറായ യുവാവ് മദ്യ ലഹരിയിലാണെന്നു മനസ്സിലായി. നാട്ടുകാരിൽ പലർക്കും പരിചയമുള്ള ആളായിരുന്നു യുവാവ്. സംഭവത്തിൽ പരാതിയില്ലെന്ന് എംഎൽഎ പറഞ്ഞു.

    ഐപിഎസ് ഉദ്യോഗസ്ഥ ഡി.ശില്‍പയെ ഹോം കേഡറായ കര്‍ണാടകയില്‍ ഉള്‍പ്പെടുത്താന്‍ ഹൈക്കോടതി ഉത്തരവ് - 2016 ഐപിഎസ് ബാച്ചുകാരിയായിരുന്ന ഇവര്‍ പോലീസ് സേനയില്‍ ആദ്യ നിയമനം കാസര്‍കോട്ടായിരുന്നു. 2019-ല്‍ അസിസ്റ്റന്റ് പോലീസ് സൂപ്രണ്ടായിട്ടായിരുന്നു അന്ന് നിയമനം. 2020-ല്‍ ജില്ലാ പോലീസ്

    നിലമ്പൂരിൽ ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു - അതേസമയം അദ്ദേഹം ഇന്ന് ബിജെപിയിൽ അംഗത്വമെടുക്കും എന്നാണ് ലഭിക്കുന്ന വിവരം. കേരള കോൺഗ്രസ് മാണി, ബാലകൃഷ്ണപിള്ള ജോസഫ് വിഭാഗങ്ങളിൽ പ്രവർത്തിച്ച നേതാവാണ് മോഹൻ ജോർജ്. നിലവിൽ നിലമ്പൂർ കോടതിയിലെ അഭിഭാഷകനാണ് മോഹൻ ജോർജ്. കേരള കോൺഗ്രസ്‌

    എത്ര നേരമാണ് പല്ലുതേക്കുന്നു? - 2009 ൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, മിക്ക ആളുകളും ഏകദേശം 45 സെക്കൻഡ് മാത്രമേ പല്ല് തേയ്ക്കുന്നുള്ളൂ. പല്ല് തേയ്ക്കുന്ന ചെയ്യുന്ന സമയം 45 സെക്കൻഡിൽ നിന്ന് 2 മിനിറ്റായി കൂട്ടിയത് പഠനത്തിൽ പങ്കെടുത്ത ആളുകളിൽ 26 ശതമാനം വരെ കൂടുതൽ പ്ലാക്ക് നീക്കം

    സതീശൻ നയിക്കുന്ന യുഡിഎഫിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി പിവി അൻവർ - ചിലർ പിണറായിസം മാറ്റി നിർത്തി മറ്റ് ഗൂഢ താൽപര്യം സംരക്ഷിക്കുന്നു. ജനങ്ങളെ കണ്ടാണ് താൻ ഇറങ്ങി വന്നത്. മനുഷ്യരിൽ ആണ് തൻ്റെ പ്രതീക്ഷ. കമ്മ്യുണിസ്റ്റ് പാർട്ടിയുടെ ആശയം ഉൾക്കൊണ്ടാണ് താൻ അതിനോട് സഹകരിച്ചത്. തൊഴിലാളികൾക്ക് ഒപ്പം നിൽക്കുന്ന പാർട്ടിയായിരുന്നു അത്. സെക്കുലർ നിലപാട് എടുത്തതിൻ്റെ പേരിൽ ഒരുപാട് പീഡനങ്ങൾ താൻ അനുഭവിച്ചു.

    രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്നു - സംസ്ഥാനങ്ങളിൽ കോവിഡ് വ്യാപനം കൂടുതൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ, കേന്ദ്രം സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ സംവിധാനങ്ങൾക്കുള്ള നിർദ്ദേശങ്ങളും

    പാസ്റ്റർ രാജേഷ് പിള്ളയുടെ മകൻ വെള്ളത്തിൽ വീണ് മരണമടഞ്ഞു - മാതാപിതാക്കളോടൊപ്പം നാട്ടിൽ എത്തിയ സ്റ്റീവും സഹോദരങ്ങളും വെള്ളംകാണാനായി വീടിനു സമീപത്തെ വയലിൽ പോയപ്പോൾ അബദ്ധത്തിൽ കാൽ വഴുതി

    നൽകിയ പണവുമായി യുവാവ് മുങ്ങി - പുതുപ്പള്ളി പ്രയാർ ഉത്രം വീട്ടിൽ മനു രവീന്ദ്രനാണ് അറസ്റ്റിലായത്. അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്തു. സമാനമായ മറ്റൊരു സംഭവത്തിൽ തൃശൂരിൽ ഏഴ് ലക്ഷം രൂപയുമായി മുങ്ങിയ കളക്ഷൻ ഏജന്റിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കെട്ടിട നിര്‍മ്മാണ സ്ഥാപനത്തിലെ കളക്ഷന്‍ തുക തട്ടിയെടുത്ത കളക്ഷന്‍ ഏജന്റിനെ വലപ്പാട് പൊലീസാണ് അറസ്റ്റ് ചെയ്തത്

    സംസ്ഥാന വ്യാപകമായി ഇന്നും നാളെയും അതി തീവ്ര മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് - ഓറഞ്ച് മുന്നറിയിപ്പുള്ള ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 എംഎം മുതല്‍ 204.4 എംഎം വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ഥമാക്കുന്നത്.അതിതീവ്ര മഴ അപകടങ്ങള്‍ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന

    മാന്നാറിന്റെ പടിഞ്ഞാറൻ മേഖലയിലുള്ള പല വീടുകളിലും വെള്ളം കയറിത്തുടങ്ങി - ദിവസങ്ങളായി പെയ്തുകൊണ്ടിരിക്കുന്ന ശക്തമായ മഴയും കിഴക്കൻ വെള്ളത്തിന്റെ വരവും കാരണം പമ്പാ നദിയിൽ ജലനിരപ്പ് ഉയർന്നതോടെ മാന്നാറിന്റെ പടിഞ്ഞാറൻ മേഖലയിലുള്ള പല വീടുകളിലും വെള്ളം കയറിത്തുടങ്ങി

    രാസ ലഹരിയും കഞ്ചാവുമായി യുവതി പിടിയില്‍ - പള്ളിപ്പുറം ചെറായിയിലെ വാടക വീട്ടിലാണ് യുവതി താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം രാത്രി നടത്തിയ പരിശോധനയിലാണ് ആറ് സിപ്പ് ലോക്ക് കവറുകളിൽ സൂക്ഷിച്ച നിലയില്‍ എംഡിഎംഎയും രണ്ട് കവറുകളിലായി സൂക്ഷിച്ച കഞ്ചാവും കണ്ടെത്തിയത്. ഇന്‍സ്പെക്ടര്‍ കെ.എസ് സന്ദീപിന്റെ

    കടയുടെ മുന്നില്‍ നിന്നും സ്‌കൂട്ടര്‍ മോഷ്ടിച്ചു കടന്ന യുവാവിനെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു - പന്തളം മണികണ്ഠന്‍ ആല്‍ത്തറയിലെ ഒരു കടയുടെ മുന്നില്‍ വച്ചിരിക്കുകയായിരുന്നു സ്‌കൂട്ടര്‍. തിരുവനന്തപുരം പോലീസിന്റെ സഹായത്തോടെ അന്വേഷണസംഘം കഴക്കൂട്ടത്തുനിന്നുമാണ് പ്രതിയെ കസ്റ്റഡിയിലെടുത്ത് പന്തളത്തെത്തിച്ചത്. സ്‌കൂട്ടറും കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എസ് എച്ച് ഓ ടി ഡി