ഫേസ്ബുക്കിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഉപഭോക്താക്കൾ

സന്ദർശിക്കുന്ന എല്ലാ പ്രൊഫൈലുകളിലേക്കും ഓട്ടോമാറ്റിക്കായി ഫ്രണ്ട് റിക്വസ്റ്റ് പോകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഉപഭോക്താക്കൾ പരാതി ഉന്നയിച്ചിരിക്കുന്നത്. സ്ക്രീനിൽ ഒരിടത്ത് പോലും ക്ലിക്ക് ചെയ്യാതെയാണ് റിക്വസ്റ്റ് പോകുന്നത്. സ്വകാര്യത സംരക്ഷിക്കുന്നതിൽ ഫേസ്ബുക്ക് വീണ്ടും പരാജയപ്പെട്ടെന്ന് ഉപഭോക്താക്കൾ ആരോപിച്ചു.


പ്രൊഫൈലിലെ തകരാർ കണ്ടെത്തുകയും, അവ പരിഹരിക്കുകയും ചെയ്തിട്ടുണ്ടെന്ന് ഫേസ്ബുക്ക് അറിയിച്ചു. കൂടാതെ, തടസ്സം നേരിട്ട ഉപഭോക്താക്കളോട് ക്ഷമാപണവും ഫേസ്ബുക്ക് നടത്തിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഫേസ്ബുക്കിനെതിരെ സ്കാമിംഗ് പരാതി ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഉപഭോക്താക്കൾ പുതിയ പരാതി ഉന്നയിച്ചത്.

ഫേസ്ബുക്ക് സ്വകാര്യത സംരക്ഷിക്കുന്നതിൽ ഉപഭോക്താക്കൾ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. അടുത്തിടെ നിരവധി വെരിഫൈഡ് പ്രൊഫൈലുകൾ ഹാക്ക് ചെയ്യപ്പെടുകയും, യുആർഎൽ അടക്കമുള്ളവ മാറ്റുകയും ചെയ്തത് വലിയ തോതിൽ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഒട്ടനവധി പ്രമുഖർക്കാണ് ഇത്തരത്തിൽ ഔദ്യോഗിക പേജ് നഷ്ടമായത്.

RELATED STORIES

  • അംഗീകൃത ലോട്ടറി ഏജന്റുമാരിൽ നിന്നും 5000 രൂപ വീതം ധനസഹായം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു - അപേക്ഷകൾ ആവശ്യമായ രേഖകൾ സഹിതം കോർപ്പറേഷന്റെ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഗൂഗിൾ ഫോം പൂരിപ്പിച്ച് ഓൺലൈനിൽ സമർപ്പിക്കണം. അപേക്ഷകൾ സമർപ്പിക്കാവുന്ന അവസാന തീയതി ജൂലൈ 10 വൈകിട്ട് 5 വരെയാണ്. അപേക്ഷ ഫോറം www.hpwc.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471 2347768, 9497281896.

    വിമാനങ്ങളുടെ സുരക്ഷാ പരിശോധനകൾ വർദ്ധിപ്പിക്കാൻ വ്യോമയാന നിരീക്ഷണ ഏജൻസിയായ ഡിജിസിഎ ഉത്തരവിട്ടു - കൂടാതെ, ഹൈഡ്രോളിക് സിസ്റ്റത്തിന്റെ സേവനക്ഷമതാ പരിശോധനയും ടേക്ക്-ഓഫ് പാരാമീറ്ററുകളുടെ അവലോകനവും നടത്താൻ ഡിജിസിഎ നിർദ്ദേശിച്ചിട്ടുണ്ട്. വാച്ച്ഡോഗ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ട്രാൻസിറ്റ് പരിശോധനയിൽ ഫ്ലൈറ്റ് കൺട്രോൾ പരിശോധന ഏർപ്പെടുത്തണം. കൂടാതെ രണ്ടാഴ്ചയ്ക്കുള്ളിൽ പവർ അഷ്വറൻസ് പരിശോധനകൾ നടത്തുകയും വേണം.

    തിരുവല്ല പെരിങ്ങരയിൽ വിദ്യാർഥികളുമായി പോവുകയായിരുന്ന സ്കൂൾ ബസിന്റെ പിൻവശത്തെ ടയർ ഊരിത്തെറിച്ചു - തിരുമൂലപുരം ബാലികാമഠം സ്കൂളിന്റെ ഉടമസ്ഥതയിലുള്ളതാണ് ബസ്. ഒരു ടയർ സമീപത്തെ പുരയിടത്തിലേക്ക് ഉരുണ്ട് വീണു. ഡ്രൈവറുടെ സമയോചിത ഇടപെടലിലൂടെ ബസ് നിർത്താൻ സാധിച്ചതോടെ വൻ അപകടം ഒഴിവായി. ഇവിടെ സമീപത്തായിട്ടാണ് പെരിങ്ങര തോട്

    പാലക്കാട് ചിറ്റൂര്‍ പൊല്‍പ്പുള്ളിയില്‍ 18 വയസ്സുകാരി ജന്മദിനത്തില്‍ കുഴഞ്ഞുവീണ് മരിച്ചു - ഉടന്‍ തന്നെ നാട്ടുകാര്‍ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. പ്ലസ്ടുവില്‍ നല്ലേപ്പിള്ളി ശ്രീകൃഷ്ണ സ്‌കൂളില്‍ മികച്ച മാര്‍ക്കോടെ വിജയിച്ച ശ്രേയ ബിരുദ പഠനത്തിന് അലോട്ട്‌മെന്റിനായി കാത്തിരിക്കവെയാണ് മരിച്ചത്.

    ദുബൈയില്‍ മിക്ക സ്വകാര്യ വിദ്യാലയങ്ങളും കുട്ടികളുടെ ഫീസ് വര്‍ധിച്ചിച്ചു - സ്‌കൂള്‍ ഗ്രേഡ് അടിസ്ഥാനമാക്കി ഫീസ് വര്‍ധിപ്പിക്കാന്‍ ഇത് അനുവദിക്കുന്നു. ചില കുടുംബങ്ങള്‍ക്ക് നിലവിലെ വാര്‍ഷിക സ്‌കൂള്‍ ഫീസ് 87,000 ദിര്‍ഹം മുതല്‍ 92,000 ദിര്‍ഹം വരെയാണ്. ഒരുമിച്ച് പ്രതിവര്‍ഷം 10,000 ദിര്‍ഹം കൂടി നല്‍കേണ്ടിവരും. പ്രതിവര്‍ഷം ആകെ ഫീസ് വര്‍ധന ഏകദേശം 3,000 ദിര്‍ഹമായി ചുരുക്കിയ സ്‌കൂളുകളുമുണ്ട്. ദുബൈയില്‍ നിലവില്‍ 185 രാജ്യങ്ങളില്‍ നിന്നുള്ള 3,87,441 വിദ്യാര്‍ഥികള്‍ക്ക് സേവനം നല്‍കുന്ന 227 സ്വകാര്യ സ്‌കൂളുകളുണ്ട്. 2023-24 അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ഥി പ്രവേശനത്തില്‍ ഈ മേഖല 12 ശതമാനം വര്‍ധന രേഖപ്പെടുത്തി.

    അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് ഇൻഷുറൻസ് തുക പ്രഖ്യാപിച്ചു - 360 കോടി രൂപയാണ് ഇൻഷുറൻസ് തുക. ഇതുപ്രകാരം ഓരോ കുടുംബത്തിനും എയർ ഇന്ത്യ 1.5 കോടി രൂപ നൽകും. ഒരു കോടി രൂപയുടെ സഹായധനം ടാറ്റയും പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു അന്താരാഷ്ട്ര വിമാനത്തിൽ അപകടമുണ്ടായി മരണമോ പരിക്കോ ഉണ്ടായാൽ 1999-ലെ മോൺട്രിയൽ കൺവെൻഷൻ ഉടമ്പടിയിൽ നഷ്ടപരിഹാരം നൽകുന്നതിനുള്ള വ്യവസ്ഥകൾ ഏർപ്പെടുത്തിയിട്ടുണ്ട്. 2009-ൽ ഇന്ത്യയും ഈ കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്.

    ക്ഷേമ പെന്‍ഷന്‍ ഏര്‍പ്പെടുത്തിയപ്പോഴും വര്‍ധിപ്പിച്ചപ്പോഴും എതിര്‍ത്തവരാണ് കോണ്‍ഗ്രസെന്ന് പിണറായി വിജയൻ - 2016-ല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ക്ഷേമ പെന്‍ഷനില്‍ 18 മാസത്തെ കുടിശികയുണ്ടായിരുന്നു. എല്‍ ഡി എഫ് സര്‍ക്കാര്‍ ആദ്യം അത് കൊടുത്തുതീര്‍ത്തു. ഒൻപത് വര്‍ഷം മുന്‍പുള്ള കേരളം എന്തായിരുന്നുവെന്ന് എല്ലാവര്‍ക്കും അറിയാം. 2016ല്‍ ഒൻപത് വയസുള്ള ഒരു കുട്ടി ഈ തെരഞ്ഞെടുപ്പില്‍ വോട്ടറാണ്. ഒൻപത് വര്‍ഷം നാടിനുണ്ടായ മാറ്റം മനസിലാക്കാന്‍ ആ തലമുറക്ക് കഴിയും. 2016 ന് മുന്‍പ് പഠിക്കാന്‍ പാഠപുസ്തകം കിട്ടുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിന് കേരളവിരുദ്ധ സമീപനമാണ്. പ്രളയ സമയത്ത് വിദേശ സഹായം സ്വീകരിക്കുന്നതിനെ എതിര്‍ത്തു. ഇപ്പോള്‍ മഹാരാഷ്ട്രക്ക് ആകാം. മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ വിദേശ സഹായം സ്വീകരിച്ചിട്ടുണ്ട്. കേന്ദ്ര നിലപാടിനോട് ചേര്‍ന്നുനില്‍ക്കുകയാണ് യു ഡി എഫ്. നിലമ്പൂ

    അബുദാബിയില്‍ നിന്നും ദുബൈയില്‍ നിന്നുമുള്ള ചില വിമാന സര്‍വീസുകള്‍ റദ്ദാക്കി - നാല് രാജ്യങ്ങളിലേക്കുള്ള സര്‍വീസുകളാണ് യുഎഇ വിമാന കമ്പനികള്‍ പ്രധാനമായും റദ്ദാക്കിയത്. ഇറാഖ്, ജോര്‍ദാന്‍, ലെബനോന്‍, ഇറാന്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ വെള്ളിയാഴ്ച റദ്ദാക്കി. അഞ്ച് ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള സര്‍വീസുകള്‍ കൂടി റദ്ദാക്കുമെന്ന് എയര്‍ലൈനുകള്‍ അറിയിച്ചു.നിരവധി സര്‍വീസുകളാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ന് റദ്ദാക്കിയത്. ഇറാന്‍, റഷ്യ, അസര്‍ബൈജാന്‍, ജോര്‍ജിയ, ഇറാഖ് ജോര്‍ദാന്‍, ലെബനോന്‍, ഇസ്രയേല്‍ എന്നിവിടങ്ങളിലേക്കോ അവിടെ നിന്ന് തിരിച്ചോ ഉള്ള സര്‍വീസുകളാണ് വെള്ളിയാഴ്ച റദ്ദാക്കിയത്.

    അമിത നിരക്ക് ഈടാക്കുന്ന തിയേറ്റർ ഉടമകൾക്കെതിരെ നടപടിയെടുക്കാൻ മദ്രാസ് കോടതി - പുതിയ സിനിമകൾ റിലീസ് ചെയ്യുന്നതിന്റെ ആദ്യ നാല് ദിവസങ്ങളിൽ തിയേറ്ററുകൾ പ്രേക്ഷകരെ കൊള്ളയടിച്ചതായി ആരോപിച്ച് 2017-ൽ ചെന്നൈയിലെ ജി. ദേവരാജൻ സമർപ്പിച്ച റിട്ട് ഹർജി തീർപ്പാക്കവെയാണ് ജസ്റ്റിസ് എൻ. ആനന്ദ് വെങ്കിടേഷ് പുതിയ നിർദ്ദേശം പുറപ്പെടുവിച്ചത്. കോടതി വിധി പ്രകാരം, സർക്കാർ നിശ്ചയിച്ച നിരക്കിന് മുകളിൽ ടിക്കറ്റ് വില ഈടാക്കുന്നത് നിയമവിരുദ്ധമാണ്. ഇത്തരം പ്രവർത്തനങ്ങൾ തടയാൻ സർക്കാർ തലത്തിൽ കമ്മിറ്റി രൂപീകരിച്ച് കർശന നിരീക്ഷണം നടത്തണമെന്നും, ലംഘനങ്ങൾ കണ്ടെത്തിയാൽ ഉടനടി നടപടി സ്വീകരിക്കണമെന്നും കോടതി ഉത്തരവിട്ടു.

    അഹമ്മദാബാദ് വിമാന ദുരന്തത്തിൽ അട്ടിമറി സാധ്യത തള്ളി കേന്ദ്ര സർക്കാർ - തകർന്ന വിമാനം ഈ മാസം നിരവധി സർവീസുകൾ നടത്തിയിരുന്നു. മൂന്ന് ഏയർ ഇന്ത്യ വിമാനങ്ങളിൽ തകരാറ് കണ്ടെത്തി. ഡൽഹി ഹൈദരാബാദ് – വിന്റ്ഷീൽഡിന് കേടുപറ്റി.കൊൽക്കത്ത-മുംബൈ വിമാനത്തിൽ ഹൈഡ്രോളിക് ഗിയറിൽ ലീക്കേജ് കണ്ടെത്തി. ചണ്ഡീഗഡ്-ലേ വിമാനത്തിലും ലീക്കേജ് കണ്ടെത്തിയിരുന്നു.

    സര്‍ക്കാര്‍ വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കുന്നതിന്റെ കംപ്യൂട്ടറൈസ്ഡ് ബില്‍ നിര്‍ബന്ധമെന്ന് ധനകാര്യവകുപ്പ് - ഓരോ വാഹനവും ആ ഓഫീസ് നില്‍ക്കുന്ന അഞ്ചു കിലോമീറ്ററിനുള്ളിലെ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെയോ കണ്‍സ്യൂമര്‍ഫെഡിന്റെയോ പമ്പുകളില്‍നിന്നാണ് വാഹന നമ്പര്‍ രേഖപ്പെടുത്തി ഇന്ധനം നിറയ്ക്കേണ്ടത്. ഈ സൗകര്യം ലഭ്യമല്ലാത്തയിടങ്ങളില്‍ സ്വകാര്യ പമ്പുകളുമായി കരാറുണ്ടാക്കി ഇന്ധനം നിറയ്ക്കാം. ഇതിന്റെ പണം പമ്പ് ഉടമയുടെ അക്കൗണ്ടിലേക്ക് ഓഫീസ് മേധാവി കൈമാറണം. ഓഫീസ് പരിധിയില്‍നിന്ന് 50 കിലോമീറ്ററിനു മുകളിലുള്ള യാത്രകള്‍ക്ക് പരിധിക്കു പുറത്തുള്ള സ്വകാര്യ പമ്പുകളില്‍നിന്ന് ഇന്ധനം നിറയ്ക്കാം. കംപ്യൂട്ടറൈസ്ഡ് ബില്ല് ഹാജരാക്കി പണം ഡ്രൈവര്‍ക്ക് കൈപ്പറ്റാനാകും.

    കേരള തീരത്ത് വീണ്ടും ചരക്കുകപ്പലിൽ തീപ്പിടിത്തം ഉണ്ടായതായി റിപ്പോർട്ട് - കപ്പലിലെ ഡെക്കിൽ സൂക്ഷിച്ചിരുന്ന ഒരു കണ്ടെയ്നറിൽ തീപിടിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. വിവരം ലഭിച്ചയുടനെ കോസ്റ്റ് ഗാർഡിന്റെ ഓഫ്‌ഷോർ പട്രോൾ വെസ്സലായ ICGS സാചേത് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ആകാശ നിരീക്ഷണത്തിനായി കോസ്റ്റ് ഗാർഡിന്റെ ഡോർണിയർ വിമാനവും സ്ഥലത്ത്

    ദുരന്തത്തിൽ തകർന്ന വിമാനം പറത്തിയ ക്യാപ്റ്റൻ സുമീൽസബർവാളിന് - സബർവാൾ ഒരു പരിചയസമ്പന്നനായ പൈലറ്റായിരുന്നു. 8,200 മണിക്കൂറിലധികം പറക്കൽ പരിചയം നേടിയിട്ടുള്ള അദ്ദേഹം, ലൈൻ ട്രെയിനിംഗ് ക്യാപ്റ്റൻ പദവിയും വഹിച്ചിട്ടുണ്ട്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പറയുന്നതനുസരിച്ച് വിമാനത്തിലെ ജീവനക്കാർ എയർ ട്രാഫിക് കൺട്രോളിലേക്ക് (എടിസി) മെയ്ഡേ കോൾ നൽകി, പറന്നുയർന്ന് നിമിഷങ്ങൾക്ക് ശേഷം ജീവൻ അപകടപ്പെടുത്തുന്ന അടിയന്തരാവസ്ഥ ATC യെ അറിയിച്ചു, എന്നാൽ പിന്നീട് എടിസി ബന്ധപ്പെടാൻ ആവർത്തിച്ച് ശ്രമിച്ചിട്ടും പൈലറ്റ് പ്രതികരിച്ചില്ല. 10 മണിക്കൂർ പറക്കലിനായി വിമാനത്തിന്റെ ടാങ്ക് പൂർണ്ണമായും നിറഞ്ഞിരുന്നതിനാൽ ഒരിക്കലും രക്ഷപ്പെടാൻ സാധ്യതയില്ലാത്ത ദുരന്തത്തിലേക്ക് ആ വൈമാനികന് തന്റെ വിമാനത്തോടൊപ്പം കൂപ്പുകുത്തേണ്ടി വന്നു.. അപൂർവ്വങ്ങളിൽ അപൂർവ്വമായി മാത്രം ഒരു പൈലറ്റ് നേരിടേണ്ടി വരുന്ന സാഹചര്യമെന്ന് വൈമാനിക ലോകം സാക്ഷ്യപ്പെടുത്തുന്നു. പൈലറ്റിന്റെ ഏക സഹോദരി ഡൽഹിയിലാണ്. വാർത്ത അറിഞ്ഞു മുംബൈയിലെ ആ മകന്റെ മുറിയിലിരുന്ന് കണ്ണീർവാർക്കുന്ന പിതാവിന്റെ ചിത്രം അത്രകണ്ട് ദയനീയമാണ് എന്ന് കോളനി നിവാസികൾ കണ്ണീർവാർത്തുകൊണ്ട് പ്രാദേശിക മാധ്യമങ്ങളോട് പറയുന്നു...

    UPI ഐഡി ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടുകൾക്കിടയിൽ തൽക്ഷണം പണം കൈമാറാൻ കഴിയും - അക്കൗണ്ടുകളുടെയും ഓപ്ഷനുകൾ അവർക്ക് കാണിക്കും. ആവശ്യമുള്ള ബാങ്ക് അക്കൗണ്ട് നമ്പർ ലിങ്ക് ചെയ്യുന്നതിനും പ്രക്രിയ സജ്ജീകരിക്കുന്നതിനും ഒരാൾക്ക് ഓപ്ഷൻ 1 അല്ലെങ്കിൽ 2 ഇൻപുട്ട് ചെയ്യാം. 4. തുടർന്ന് സ്ഥിരീകരണ പ്രക്രിയ പൂർത്തിയാക്കാൻ ഉപയോക്താക്കൾ അവരുടെ ഡെബിറ്റ് കാർഡിന്റെ അവസാന ആറ് അക്കങ്ങളും കാലഹരണ തീയതിയും നൽകേണ്ടതുണ്ട്. 5. അവസാനമായി, UPI ഓഫ്‌ലൈൻ ഇടപാട് സ്ഥിരീകരിക്കുന്നതിനും പ്രോസസ്സ് ചെയ്യുന്നതിനും ഉപയോക്താക്കൾ അവരുടെ UPI പിൻ നൽകേണ്ടതുണ്ട്. രജിസ്റ്റർ ചെയ്ത നമ്പറിൽ നിന്ന് *99# ഡയൽ ചെയ്ത് നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് ഒരാൾക്ക് ഓഫ്‌ലൈൻ UPI സേവനം പ്രവർത്തനരഹിതമാക്കാൻ കഴിയുമെന്നതും ശ്രദ്ധിക്കേണ്ടതാണ്. USSD എന്നാൽ അൺസ്ട്രക്ചേർഡ് സപ്ലിമെന്ററി സർവീസ് ഡാറ്റ എന്നാണ് അർത്ഥമാക്കുന്നത്, ഇത് GSM നെറ്റ്‌വർക്കുകളിൽ

    അഹമ്മദാബാദ് വിമാന അപകടം മുഴുവൻ പേരും മരിച്ചു. - അഹമ്മദാബാദ് വിമാനം അപകടത്തിൽ എല്ലാ യാത്രക്കാരും മരണപെട്ടു. അപകട കാരണം പ എന്തെന്ന് അന്വേഷണ സംഘം വിലയിരുത്തും. മരിച്ച എല്ലാ യാത്രക്കരെയും അപരവരുടെ സ്ഥലങ്ങളിലേക്ക് കൊണ്ടു പോകുവാനുള്ള ക്രമീകരണങ്ങൾ ഇന്ത്യൻ ഭരണകൂടം ചെയ്തു തുടങ്ങി. ഗുജറാത്ത് മുഖ്യമന്ത്രിയും അപകടത്തിൽപ്പെട്ടു. രാജ്യത്ത് തീരാ ദുഃഖം നിലനിൽക്കുന്നു. 242 യാത്രാക്കാരും 5 മെഡിക്കൽ വിദ്യാർത്ഥികളും മരണപ്പെട്ടിട്ടുണ്ട്.

    ആകാശ ദുരന്തം 133 പേർ മരണപ്പെട്ടു മരണ സംഖ്യ വർദ്ധിക്കുമെന്ന് ആശങ്ക - 10 കാബിൻ ക്ര്യൂ, 169 ഇന്ത്യക്കാർ, 7 പേർ പോർച്ചുഗീസുകാർ, 53 ബ്രിട്ടീഷ് പൗരൻമാർ, 10 കുട്ടികളും രണ്ട് കൈ കുഞ്ഞുങ്ങളും മലയാളിയായ പത്തനംതിട്ട ജില്ലയിലെ നേഴ്സായ രജ്ജിത ഗോപകുമാർ അപകടത്തിൽ പ്പെട്ടിട്ടുണ്ട് എന്നാണ് അറിവ്. ഗവൺമെൻ്റ് സർവ്വീസിൽ പ്രവേശിച്ച് തൻ്റെ ജോലി 5 വർഷത്തേക്ക് കൂടി പുതുക്കിയതിന് ശേഷം ഇന്നലെ രാത്രി കൊച്ചി വഴി യാത്ര ചെയ്താണ് അഹമ്മദാബാദിൽ എത്തി ലണ്ടനിലേക്ക് മടങ്ങുകയായിരുന്നു. 2 മക്കളും അമ്മയും പുല്ലാട്ട് വീട്ടിൽ താമസിക്കുന്നു. പുതിയ വീടിൻ്റെ ഏകദേശം പണിയും പൂർത്തിയാക്കി ഇനി തിരിച്ചു വന്ന് വീടു മാറ്റത്തിനുള്ള ക്രമീകരണവും ചെയ്യുവാൻ തീരുമാനിച്ചിരിക്കുമ്പോഴാണ് അത്യഹിതം വന്നുഭവിച്ചത്. വിമാനത്തിൻ്റെ എജിൻ തകരാറാണ് അപകടത്തിന് കാരണമായതെന്ന് പറയപ്പെടുന്നു.

    പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധഭീതി - ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി ഇസ്മായില്‍ ഖത്തീബ് ഇതിനെ വളരെ പ്രധാനപ്പെട്ട ഒരു ഇന്റലിജന്‍സ് നേട്ടമായി വിശേഷിപ്പിക്കുകയും ഇതില്‍ രേഖകള്‍, ഫോട്ടോഗ്രാഫുകള്‍, വീഡിയോകള്‍ എന്നിവ ഉള്‍പ്പെടുന്നുണ്ടെന്നും അവ ഉടന്‍ പരസ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ ഇറാനിയന്‍ സ്റ്റേറ്റ് ടെലിവിഷനും മറ്റ് മാധ്യമങ്ങളും ഇസ്രായേലിന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട രഹസ്യ രേഖകള്‍ ഇറാനിയന്‍ ഇന്റലിജന്‍സ് ഏജന്റുമാര്‍ക്ക് ലഭിച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ടിട്ടുണ്ട്. മാത്രമല്ല ആണവായുധങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന യുറേനിയത്തിന്റെ ശേഖരം ഇറാന്‍ അതിവേഗം വര്‍ദ്ധിപ്പിക്കുകയാണെന്ന് അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി (ഐഎഇഎ) മേധാവി റാഫേല്‍ ഗ്രോസിയും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാന്‍ നൂതന സെന്‍ട്രിഫ്യൂജുകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.