പത്തനംതിട്ട പെരുനാട് മേഖലയിൽ കടുവ ആക്രമണം രൂക്ഷമാകുന്നു

വ്യാഴാഴ്ച രണ്ടുപേർ കടുവയുടെ മുന്നിൽനിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. വ്യാഴാഴ്ച തന്നെ കുമ്പളത്താമണ്ണ് മണപ്പാട്ട് രാമചന്ദ്രൻ നായരുടെ (മോനി) വീട്ടിലെ ആട്ടിൻകൂട് പൊളിച്ച് ആടിനെ കടുവ കൊന്നു തിന്നു.


കിഴക്കൻമേഖലയിൽ പശു, ആട് തുടങ്ങിയ വളർത്തുമൃഗങ്ങളെ കടുവ ദിനംപ്രതി കൊല്ലുകയാണ്. കടുവയുടെ സാന്നിധ്യം കണ്ടെത്തിയ പ്രദേശങ്ങളിലെ നാട്ടുകാർ ഭീതിയിലാണ്. മൂന്നു പശുക്കളെ പല ദിവസങ്ങളിലായി കൊന്നിരുന്നു. അതിനെ തുടർന്ന് ഇവിടെ കൂട് സ്ഥാപിച്ചു. കഴിഞ്ഞ ദിവസം ആട്ടിൻകുട്ടിയെ കടുവ പിടിച്ച സ്ഥലത്തിനു സമീപം വടശ്ശേരിക്കര ബൗണ്ടറിയിലും കടുവയെ പിടികൂടാൻ കൂട് വെച്ചു. കൂട്ടിൽ ഇരയായി ആടിനെയും കെട്ടിയിട്ടുണ്ട്.

പെരുനാട്ടിൽ കണ്ട കടുവ തന്നെയാണു ബൗണ്ടറിയിലും സമീപത്തും എത്തിയതെന്ന നിഗമനത്തിലാണു വനം വകുപ്പ്. കുമ്പളാത്തമൺ ഭാഗത്ത് മണപ്പാട്ട് വീട്ടിൽ രാമചന്ദ്രൻ നായരുടെ ആട്ടിൻകൂട് പൊളിച്ച് ഗർഭിണിയായ ആടിനെ കൊന്ന ശേഷം ദൂരെക്ക് വലിച്ചുകൊണ്ടിട്ട നിലയിലാണ്. ഇവിടെ കടുവയുടെ കാൽപാടുകൾ കണ്ടെത്തിയിട്ടുണ്ട്. തിങ്കളാഴ്ച വൈകീട്ട് ഏഴോടെ വടശ്ശേരിക്കര ചെമ്പരത്തിൻമൂട് ഭാഗത്തിറങ്ങിയ കടുവ, വാലുമണ്ണിൽ പി.ടി. സദാനന്ദന്റെ വീട്ടുമുറ്റത്തെ കൂട്ടിൽനിന്ന് മൂന്ന് ആടുകളെയാണ് കടിച്ചുകൊണ്ടുപോയത്. ഒളികല്ല് വനമേലെയോട് ചേർന്ന പ്രദേശമാണിവിടം. കടുവ ഭക്ഷിച്ച ആടിന്‍റെ അവശിഷ്ടങ്ങൾ വീടിന് 200 മീറ്റർ അകലെനിന്ന് കണ്ടെത്തി. ജനം ഭീതിയിൽ കഴിയുന്ന കിഴക്കൻ മേഖലയിൽ വനം വകുപ്പിന്റെ കാവൽ ശക്തമാക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കാൻ പലപ്രദേശങ്ങളിലും വനം വകുപ്പ് നീരീക്ഷണ കാമറ സ്ഥാപിച്ചിട്ടുണ്ട്. പല സ്ഥലങ്ങളിലും വനംവകുപ്പ് അധികൃതർ കൂടുകൾ സ്ഥാപിച്ചെങ്കിലും ഇനിയും പിടികൂടാനായിട്ടില്ല.

RELATED STORIES

  • കെസ്ആർടിസിയെ സംബന്ധിച്ച് യാത്രക്കാരുടെ കേൾക്കാൻ ഉദ്യോഗസ്ഥർ ബസുകളിലെത്തും - ഗരത്തിലൂടെ സർവീസ് നടത്തുന്ന ലോ ഫ്ലോർ ബസിലായിരുന്നു ഉച്ചയോടെ സിഎംഡിയും ഉദ്യോഗസ്ഥരും കയറിയത്. കെഎസ്ആർടിസി ഓക്കെയാണോ എന്ന ചോദ്യവുമായി യാത്രക്കാരെ സമീപിച്ച അദ്ദേഹത്തോട് കൂടുതൽ പേരും ഓക്കെയല്ലെന്നും നന്നാവാനുണ്ടെന്നുമുള്ള മറുപടിയാണ് നൽകിയത്. കൈ കാണിച്ചാൽ ബസ് നിർത്താറില്ലെന്ന് ആദ്യ യാത്രക്കാരി പരാതി പറഞ്ഞപ്പോൾ ജീവനക്കാർക്ക് വേണ്ട നിർദേശം നൽകാമെന്ന് സിഎംഡി ഉറപ്പ് നൽകി. ജീവനക്കാരുടെ പെരുമാറ്റത്തെക്കുറിച്ചായിരുന്നു സ്ത്രീകളുടെ പരാതികൾ. സർവീസുകൾ സംബന്ധിച്ച അഭിപ്രായം ചോദിച്ചപ്പോൾ മധ്യവയസ്കയായ ഒരാൾ ഗുഡ് എന്നും ഒരാൾ തരക്കേടില്ലെന്നുമാണു മറുപടി നൽകിയത്. സർവീസുകളിൽ കുറവുണ്ടെന്ന് വിതുര സ്വദേശിയായ യുവാവ് പറഞ്ഞപ്പോൾ നിലവിലെ സർവീസിലെ പോരായ്മകളാണ് പരിശോധിക്കുന്നതെന്നും മറ്റു പ്രശ്നങ്ങൾ പരിശോധിക്കാമെന്നും സിഎംഡി മറുപടി നൽകി. മറ്റ് ഉദ്യോഗസ്ഥരും വരും

    ആധാര്‍ കാര്‍ഡ് വിശദാംശങ്ങള്‍ ഓണ്‍ലൈനായി സൗജന്യമായി പുതുക്കാനുള്ള സമയപരിധി വീണ്ടും നീട്ടി - മൈആധാര്‍ പോര്‍ട്ടല്‍ വഴി മാത്രമാണ് സൗജന്യ സേവനം ലഭിക്കുക.ആധാര്‍ എടുത്തിട്ട് 10 വര്‍ഷം കഴിഞ്ഞെങ്കില്‍ കാര്‍ഡ് ഉടമകള്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെന്നാണ് നിര്‍ദേശം. പക്ഷേ ഇത് നിര്‍ബന്ധമല്ല. പേര്,വിലാസ്,ജനനതീയതി ,മറ്റ് വിശദാംശങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ഓണ്‍ലൈനായി യുഐഡിഎഐ വെബ്സൈറ്റിന്റെ പോര്‍ട്ടലില്‍ സൗജന്യമായി അപ്ഡേറ്റ് ചെയ്യാം. അതേസമയം, ഫോട്ടോ, ബയോമെട്രിക്, ഐറിസ് തുടങ്ങിയ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെങ്കില്‍ അടുത്തുള്ള ആധാര്‍ കേന്ദ്രങ്ങളില്‍ പോകണം.

    അമേരിക്കക്കും, യുകെയ്ക്കും, ഫ്രാൻസിനും മുന്നറിയിപ്പുമായി ഇറാൻ - ഇറാന്‍ മിസൈല്‍ വിക്ഷേപണം തുടര്‍ന്നാല്‍ “ടെഹ്‌റാൻ കത്തിയെരിയുമെന്ന്” ഇസ്രായേല്‍ പ്രതിരോധ മന്ത്രി ശനിയാഴ്ച മുന്നറിയിപ്പ് നല്‍കി. സൈനിക മേധാവിയുമായുള്ള ഒരു വിലയിരുത്തല്‍ യോഗത്തിന് ശേഷം സംസാരിച്ച പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ്, ഇസ്രായേല്‍ പൗരന്മാരെ ദ്രോഹിച്ചതിന് ഇറാന്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന് പറഞ്ഞു. അതേസമയം ഇസ്രയേലിന്റെ യുദ്ധ വിമാനങ്ങൾ തകർത്തുവെന്നാണ് ഇറാന്റെ അവകാശവാദം. ടെല്‍ അവീവിലെ വിവിധയിടങ്ങളില്‍ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി. ഇസ്രയേലി പ്രതിരോധ ആസ്ഥാനം ഉള്‍പ്പെടെ ഇറാന്‍ ആക്രമിച്ചതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. നിരവധി തന്ത്രപ്രധാന സൈനിക താവളങ്ങള്‍ ഉള്‍പ്പടെ 150 ഓളം കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് ഇറാൻ അവകാശപ്പെട്ടു. ഓപ്പറേഷന്‍ റൈസിങ് ലയണ്‍ എന്ന പേരില്‍ ഇസ്രയേൽ വ്യാഴാഴ്ച രാത്രി നടത്തിയ ആക്രമണത്തിന് മറുപടിയായി ഓപ്പറേഷന്‍ ട്രൂ പ്രോമിസ് III എന്ന

    ഹണിട്രാപ്പിൽ കുടുക്കി 1.06 ലക്ഷം രൂപയും ജീപ്പും അപഹരിച്ച് കടന്നുകളഞ്ഞ കേസിൽ രണ്ട് പേർ അറസ്റ്റിൽ - പരാതിക്കാരനായ യുവാവിനെ മുക്കാളി റെയിൽവെ അടിപ്പാതക്ക് സമീപമുള്ള വീട്ടിലെത്തിച്ചാണ് പ്രതികൾ ഭീഷണിപ്പെടുത്തിയത്. യുവാവിന്റെ ഫോണും പൈസയും വണ്ടിയുടെ താക്കോലും കൈക്കലാക്കിയാണ് മർദിച്ചതെന്ന് പരാതിയിൽ പറയുന്നു. കൂടാതെ യുവാവിനെ പ്രതിയായ യുവതിക്കൊപ്പം ചേർത്ത് നിർത്തി മൊബൈൽഫോണിൽ ഫോട്ടോയെടുക്കുകയും ഇത് ഭാര്യക്ക് അയച്ചു നൽകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പ്രതികൾ യുവാവിൻ്റ താർ ജീപ്പിൽ സൂക്ഷിച്ച 1.06 ലക്ഷം രൂപ കവരുകയും 5 ലക്ഷം രൂപ ആവശ്യപെട്ട് വാഹനവുമായി കടന്നു കളയുകയായിരുന്നു. ചോമ്പാല സ്റ്റേഷനിലെത്തി പരാതിക്കാരൻ തന്നെയാണ് ഈ വിവരങ്ങളെല്ലാം പൊലീസിനെ അറിയിച്ച് പരാതി നൽകിയത്. കേസിൽ ആകെ ഏഴ് പ്രതികളാണുള്ളതെന്ന് പൊലീസ് പറയുന്നു.

    കുവൈറ്റിന്റെ പുതിയ വിസ സംവിധാനം നിലവിൽ വരുന്നു - നിഷേധിക്കലുകളും തര്‍ക്കങ്ങളും പരിഹരിക്കല്‍: തൊഴിലുടമകളുടെ സാധ്യതയുള്ള ദുരുപയോഗം ലഘൂകരിക്കുന്നതിന്, സര്‍ക്കാര്‍ തൊഴിലാളികള്‍ക്ക് ഒരു പരിഹാരം നല്‍കിയിട്ടുണ്ട്. ഒരു തൊഴിലുടമ പ്രതികരിക്കുന്നതില്‍ പരാജയപ്പെടുകയോ സാധുവായ കാരണമില്ലാതെ അന്യായമായി ഒരു അഭ്യര്‍ത്ഥന നിരസിക്കുകയോ ചെയ്താല്‍, തൊഴിലാളിക്ക് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറില്‍ പരാതി നല്‍കാം. എക്‌സിറ്റ് പെര്‍മിറ്റിന് പുറമേ, സ്‌പോണ്‍സര്‍മാര്‍ക്ക് അവരുടെ ആശ്രിതരെ സാമ്പത്തികമായി പിന്തുണയ്ക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട്, പ്രവാസികള്‍ക്കുള്ള കുടുംബ വിസകളെ നിയന്ത്രിക്കുന്ന കര്‍ശനമായ നിയമങ്ങളും

    അംഗീകൃത ലോട്ടറി ഏജന്റുമാരിൽ നിന്നും 5000 രൂപ വീതം ധനസഹായം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു - അപേക്ഷകൾ ആവശ്യമായ രേഖകൾ സഹിതം കോർപ്പറേഷന്റെ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഗൂഗിൾ ഫോം പൂരിപ്പിച്ച് ഓൺലൈനിൽ സമർപ്പിക്കണം. അപേക്ഷകൾ സമർപ്പിക്കാവുന്ന അവസാന തീയതി ജൂലൈ 10 വൈകിട്ട് 5 വരെയാണ്. അപേക്ഷ ഫോറം www.hpwc.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471 2347768, 9497281896.

    വിമാനങ്ങളുടെ സുരക്ഷാ പരിശോധനകൾ വർദ്ധിപ്പിക്കാൻ വ്യോമയാന നിരീക്ഷണ ഏജൻസിയായ ഡിജിസിഎ ഉത്തരവിട്ടു - കൂടാതെ, ഹൈഡ്രോളിക് സിസ്റ്റത്തിന്റെ സേവനക്ഷമതാ പരിശോധനയും ടേക്ക്-ഓഫ് പാരാമീറ്ററുകളുടെ അവലോകനവും നടത്താൻ ഡിജിസിഎ നിർദ്ദേശിച്ചിട്ടുണ്ട്. വാച്ച്ഡോഗ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ട്രാൻസിറ്റ് പരിശോധനയിൽ ഫ്ലൈറ്റ് കൺട്രോൾ പരിശോധന ഏർപ്പെടുത്തണം. കൂടാതെ രണ്ടാഴ്ചയ്ക്കുള്ളിൽ പവർ അഷ്വറൻസ് പരിശോധനകൾ നടത്തുകയും വേണം.

    തിരുവല്ല പെരിങ്ങരയിൽ വിദ്യാർഥികളുമായി പോവുകയായിരുന്ന സ്കൂൾ ബസിന്റെ പിൻവശത്തെ ടയർ ഊരിത്തെറിച്ചു - തിരുമൂലപുരം ബാലികാമഠം സ്കൂളിന്റെ ഉടമസ്ഥതയിലുള്ളതാണ് ബസ്. ഒരു ടയർ സമീപത്തെ പുരയിടത്തിലേക്ക് ഉരുണ്ട് വീണു. ഡ്രൈവറുടെ സമയോചിത ഇടപെടലിലൂടെ ബസ് നിർത്താൻ സാധിച്ചതോടെ വൻ അപകടം ഒഴിവായി. ഇവിടെ സമീപത്തായിട്ടാണ് പെരിങ്ങര തോട്

    പാലക്കാട് ചിറ്റൂര്‍ പൊല്‍പ്പുള്ളിയില്‍ 18 വയസ്സുകാരി ജന്മദിനത്തില്‍ കുഴഞ്ഞുവീണ് മരിച്ചു - ഉടന്‍ തന്നെ നാട്ടുകാര്‍ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. പ്ലസ്ടുവില്‍ നല്ലേപ്പിള്ളി ശ്രീകൃഷ്ണ സ്‌കൂളില്‍ മികച്ച മാര്‍ക്കോടെ വിജയിച്ച ശ്രേയ ബിരുദ പഠനത്തിന് അലോട്ട്‌മെന്റിനായി കാത്തിരിക്കവെയാണ് മരിച്ചത്.

    ദുബൈയില്‍ മിക്ക സ്വകാര്യ വിദ്യാലയങ്ങളും കുട്ടികളുടെ ഫീസ് വര്‍ധിച്ചിച്ചു - സ്‌കൂള്‍ ഗ്രേഡ് അടിസ്ഥാനമാക്കി ഫീസ് വര്‍ധിപ്പിക്കാന്‍ ഇത് അനുവദിക്കുന്നു. ചില കുടുംബങ്ങള്‍ക്ക് നിലവിലെ വാര്‍ഷിക സ്‌കൂള്‍ ഫീസ് 87,000 ദിര്‍ഹം മുതല്‍ 92,000 ദിര്‍ഹം വരെയാണ്. ഒരുമിച്ച് പ്രതിവര്‍ഷം 10,000 ദിര്‍ഹം കൂടി നല്‍കേണ്ടിവരും. പ്രതിവര്‍ഷം ആകെ ഫീസ് വര്‍ധന ഏകദേശം 3,000 ദിര്‍ഹമായി ചുരുക്കിയ സ്‌കൂളുകളുമുണ്ട്. ദുബൈയില്‍ നിലവില്‍ 185 രാജ്യങ്ങളില്‍ നിന്നുള്ള 3,87,441 വിദ്യാര്‍ഥികള്‍ക്ക് സേവനം നല്‍കുന്ന 227 സ്വകാര്യ സ്‌കൂളുകളുണ്ട്. 2023-24 അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ഥി പ്രവേശനത്തില്‍ ഈ മേഖല 12 ശതമാനം വര്‍ധന രേഖപ്പെടുത്തി.

    അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് ഇൻഷുറൻസ് തുക പ്രഖ്യാപിച്ചു - 360 കോടി രൂപയാണ് ഇൻഷുറൻസ് തുക. ഇതുപ്രകാരം ഓരോ കുടുംബത്തിനും എയർ ഇന്ത്യ 1.5 കോടി രൂപ നൽകും. ഒരു കോടി രൂപയുടെ സഹായധനം ടാറ്റയും പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു അന്താരാഷ്ട്ര വിമാനത്തിൽ അപകടമുണ്ടായി മരണമോ പരിക്കോ ഉണ്ടായാൽ 1999-ലെ മോൺട്രിയൽ കൺവെൻഷൻ ഉടമ്പടിയിൽ നഷ്ടപരിഹാരം നൽകുന്നതിനുള്ള വ്യവസ്ഥകൾ ഏർപ്പെടുത്തിയിട്ടുണ്ട്. 2009-ൽ ഇന്ത്യയും ഈ കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്.

    ക്ഷേമ പെന്‍ഷന്‍ ഏര്‍പ്പെടുത്തിയപ്പോഴും വര്‍ധിപ്പിച്ചപ്പോഴും എതിര്‍ത്തവരാണ് കോണ്‍ഗ്രസെന്ന് പിണറായി വിജയൻ - 2016-ല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ക്ഷേമ പെന്‍ഷനില്‍ 18 മാസത്തെ കുടിശികയുണ്ടായിരുന്നു. എല്‍ ഡി എഫ് സര്‍ക്കാര്‍ ആദ്യം അത് കൊടുത്തുതീര്‍ത്തു. ഒൻപത് വര്‍ഷം മുന്‍പുള്ള കേരളം എന്തായിരുന്നുവെന്ന് എല്ലാവര്‍ക്കും അറിയാം. 2016ല്‍ ഒൻപത് വയസുള്ള ഒരു കുട്ടി ഈ തെരഞ്ഞെടുപ്പില്‍ വോട്ടറാണ്. ഒൻപത് വര്‍ഷം നാടിനുണ്ടായ മാറ്റം മനസിലാക്കാന്‍ ആ തലമുറക്ക് കഴിയും. 2016 ന് മുന്‍പ് പഠിക്കാന്‍ പാഠപുസ്തകം കിട്ടുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിന് കേരളവിരുദ്ധ സമീപനമാണ്. പ്രളയ സമയത്ത് വിദേശ സഹായം സ്വീകരിക്കുന്നതിനെ എതിര്‍ത്തു. ഇപ്പോള്‍ മഹാരാഷ്ട്രക്ക് ആകാം. മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ വിദേശ സഹായം സ്വീകരിച്ചിട്ടുണ്ട്. കേന്ദ്ര നിലപാടിനോട് ചേര്‍ന്നുനില്‍ക്കുകയാണ് യു ഡി എഫ്. നിലമ്പൂ

    അബുദാബിയില്‍ നിന്നും ദുബൈയില്‍ നിന്നുമുള്ള ചില വിമാന സര്‍വീസുകള്‍ റദ്ദാക്കി - നാല് രാജ്യങ്ങളിലേക്കുള്ള സര്‍വീസുകളാണ് യുഎഇ വിമാന കമ്പനികള്‍ പ്രധാനമായും റദ്ദാക്കിയത്. ഇറാഖ്, ജോര്‍ദാന്‍, ലെബനോന്‍, ഇറാന്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ വെള്ളിയാഴ്ച റദ്ദാക്കി. അഞ്ച് ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള സര്‍വീസുകള്‍ കൂടി റദ്ദാക്കുമെന്ന് എയര്‍ലൈനുകള്‍ അറിയിച്ചു.നിരവധി സര്‍വീസുകളാണ് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ന് റദ്ദാക്കിയത്. ഇറാന്‍, റഷ്യ, അസര്‍ബൈജാന്‍, ജോര്‍ജിയ, ഇറാഖ് ജോര്‍ദാന്‍, ലെബനോന്‍, ഇസ്രയേല്‍ എന്നിവിടങ്ങളിലേക്കോ അവിടെ നിന്ന് തിരിച്ചോ ഉള്ള സര്‍വീസുകളാണ് വെള്ളിയാഴ്ച റദ്ദാക്കിയത്.

    അമിത നിരക്ക് ഈടാക്കുന്ന തിയേറ്റർ ഉടമകൾക്കെതിരെ നടപടിയെടുക്കാൻ മദ്രാസ് കോടതി - പുതിയ സിനിമകൾ റിലീസ് ചെയ്യുന്നതിന്റെ ആദ്യ നാല് ദിവസങ്ങളിൽ തിയേറ്ററുകൾ പ്രേക്ഷകരെ കൊള്ളയടിച്ചതായി ആരോപിച്ച് 2017-ൽ ചെന്നൈയിലെ ജി. ദേവരാജൻ സമർപ്പിച്ച റിട്ട് ഹർജി തീർപ്പാക്കവെയാണ് ജസ്റ്റിസ് എൻ. ആനന്ദ് വെങ്കിടേഷ് പുതിയ നിർദ്ദേശം പുറപ്പെടുവിച്ചത്. കോടതി വിധി പ്രകാരം, സർക്കാർ നിശ്ചയിച്ച നിരക്കിന് മുകളിൽ ടിക്കറ്റ് വില ഈടാക്കുന്നത് നിയമവിരുദ്ധമാണ്. ഇത്തരം പ്രവർത്തനങ്ങൾ തടയാൻ സർക്കാർ തലത്തിൽ കമ്മിറ്റി രൂപീകരിച്ച് കർശന നിരീക്ഷണം നടത്തണമെന്നും, ലംഘനങ്ങൾ കണ്ടെത്തിയാൽ ഉടനടി നടപടി സ്വീകരിക്കണമെന്നും കോടതി ഉത്തരവിട്ടു.

    അഹമ്മദാബാദ് വിമാന ദുരന്തത്തിൽ അട്ടിമറി സാധ്യത തള്ളി കേന്ദ്ര സർക്കാർ - തകർന്ന വിമാനം ഈ മാസം നിരവധി സർവീസുകൾ നടത്തിയിരുന്നു. മൂന്ന് ഏയർ ഇന്ത്യ വിമാനങ്ങളിൽ തകരാറ് കണ്ടെത്തി. ഡൽഹി ഹൈദരാബാദ് – വിന്റ്ഷീൽഡിന് കേടുപറ്റി.കൊൽക്കത്ത-മുംബൈ വിമാനത്തിൽ ഹൈഡ്രോളിക് ഗിയറിൽ ലീക്കേജ് കണ്ടെത്തി. ചണ്ഡീഗഡ്-ലേ വിമാനത്തിലും ലീക്കേജ് കണ്ടെത്തിയിരുന്നു.

    സര്‍ക്കാര്‍ വാഹനങ്ങളില്‍ ഇന്ധനം നിറയ്ക്കുന്നതിന്റെ കംപ്യൂട്ടറൈസ്ഡ് ബില്‍ നിര്‍ബന്ധമെന്ന് ധനകാര്യവകുപ്പ് - ഓരോ വാഹനവും ആ ഓഫീസ് നില്‍ക്കുന്ന അഞ്ചു കിലോമീറ്ററിനുള്ളിലെ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെയോ കണ്‍സ്യൂമര്‍ഫെഡിന്റെയോ പമ്പുകളില്‍നിന്നാണ് വാഹന നമ്പര്‍ രേഖപ്പെടുത്തി ഇന്ധനം നിറയ്ക്കേണ്ടത്. ഈ സൗകര്യം ലഭ്യമല്ലാത്തയിടങ്ങളില്‍ സ്വകാര്യ പമ്പുകളുമായി കരാറുണ്ടാക്കി ഇന്ധനം നിറയ്ക്കാം. ഇതിന്റെ പണം പമ്പ് ഉടമയുടെ അക്കൗണ്ടിലേക്ക് ഓഫീസ് മേധാവി കൈമാറണം. ഓഫീസ് പരിധിയില്‍നിന്ന് 50 കിലോമീറ്ററിനു മുകളിലുള്ള യാത്രകള്‍ക്ക് പരിധിക്കു പുറത്തുള്ള സ്വകാര്യ പമ്പുകളില്‍നിന്ന് ഇന്ധനം നിറയ്ക്കാം. കംപ്യൂട്ടറൈസ്ഡ് ബില്ല് ഹാജരാക്കി പണം ഡ്രൈവര്‍ക്ക് കൈപ്പറ്റാനാകും.

    കേരള തീരത്ത് വീണ്ടും ചരക്കുകപ്പലിൽ തീപ്പിടിത്തം ഉണ്ടായതായി റിപ്പോർട്ട് - കപ്പലിലെ ഡെക്കിൽ സൂക്ഷിച്ചിരുന്ന ഒരു കണ്ടെയ്നറിൽ തീപിടിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. വിവരം ലഭിച്ചയുടനെ കോസ്റ്റ് ഗാർഡിന്റെ ഓഫ്‌ഷോർ പട്രോൾ വെസ്സലായ ICGS സാചേത് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ആകാശ നിരീക്ഷണത്തിനായി കോസ്റ്റ് ഗാർഡിന്റെ ഡോർണിയർ വിമാനവും സ്ഥലത്ത്

    ദുരന്തത്തിൽ തകർന്ന വിമാനം പറത്തിയ ക്യാപ്റ്റൻ സുമീൽസബർവാളിന് - സബർവാൾ ഒരു പരിചയസമ്പന്നനായ പൈലറ്റായിരുന്നു. 8,200 മണിക്കൂറിലധികം പറക്കൽ പരിചയം നേടിയിട്ടുള്ള അദ്ദേഹം, ലൈൻ ട്രെയിനിംഗ് ക്യാപ്റ്റൻ പദവിയും വഹിച്ചിട്ടുണ്ട്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പറയുന്നതനുസരിച്ച് വിമാനത്തിലെ ജീവനക്കാർ എയർ ട്രാഫിക് കൺട്രോളിലേക്ക് (എടിസി) മെയ്ഡേ കോൾ നൽകി, പറന്നുയർന്ന് നിമിഷങ്ങൾക്ക് ശേഷം ജീവൻ അപകടപ്പെടുത്തുന്ന അടിയന്തരാവസ്ഥ ATC യെ അറിയിച്ചു, എന്നാൽ പിന്നീട് എടിസി ബന്ധപ്പെടാൻ ആവർത്തിച്ച് ശ്രമിച്ചിട്ടും പൈലറ്റ് പ്രതികരിച്ചില്ല. 10 മണിക്കൂർ പറക്കലിനായി വിമാനത്തിന്റെ ടാങ്ക് പൂർണ്ണമായും നിറഞ്ഞിരുന്നതിനാൽ ഒരിക്കലും രക്ഷപ്പെടാൻ സാധ്യതയില്ലാത്ത ദുരന്തത്തിലേക്ക് ആ വൈമാനികന് തന്റെ വിമാനത്തോടൊപ്പം കൂപ്പുകുത്തേണ്ടി വന്നു.. അപൂർവ്വങ്ങളിൽ അപൂർവ്വമായി മാത്രം ഒരു പൈലറ്റ് നേരിടേണ്ടി വരുന്ന സാഹചര്യമെന്ന് വൈമാനിക ലോകം സാക്ഷ്യപ്പെടുത്തുന്നു. പൈലറ്റിന്റെ ഏക സഹോദരി ഡൽഹിയിലാണ്. വാർത്ത അറിഞ്ഞു മുംബൈയിലെ ആ മകന്റെ മുറിയിലിരുന്ന് കണ്ണീർവാർക്കുന്ന പിതാവിന്റെ ചിത്രം അത്രകണ്ട് ദയനീയമാണ് എന്ന് കോളനി നിവാസികൾ കണ്ണീർവാർത്തുകൊണ്ട് പ്രാദേശിക മാധ്യമങ്ങളോട് പറയുന്നു...