ഭരണഘടന പൗരന് ഉറപ്പ് നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള
അവകാശം മറുനാടൻ മലയാളിയുടെ ഉടമയായ സാജൻ സ്കറിയ ദുരുപയോഗം ചെയ്യുന്നതായി ഡൽഹി
ഹൈക്കൊടതി. അപകീർത്തികരമായ വാർത്തകൾ
പിൻവലിച്ചില്ലെങ്കിൽ മറുനാടൻ ചാനൽ സസ്പെൻഡ് ചെയ്യാൻ കോടതി നിർദ്ദേശം. ലുലു ഗ്രൂപ്പിനും ചെയർമാൻ
എം.എ. യൂസഫലിക്കുമെതിരായ അപകീർത്തികരമായ ഉള്ളടക്കം അടങ്ങിയ എല്ലാ വീഡിയോകളും
വാർത്തകളും പിൻവലിക്കാൻ സാജൻ സ്കറിയയോട് ഡൽഹി ഹൈക്കോടതി നിർദ്ദേശിച്ചു.
സാജൻ സ്കറിയക്ക് ഹൈക്കോടതി സമൻസ് അയച്ചു. ഫലപ്രദമായ ജനാധിപത്യത്തിൻ്റെ അവിഭാജ്യ ഘടകമാണ് മൗലിക
അവകാശമായ അഭിപ്രായ സ്വാതന്ത്ര്യം. എന്നാൽ ഇത് മറ്റൊരു വ്യക്തിയെ അപകാനിക്കുന്നതിനോ
വ്യക്തിഹത്യ നടത്തുവാനോ അവരുടെ സ്വാതന്ത്ര്യത്തിനെ അവഹേളിക്കുന്നതിനോ ഉള്ള അവകാശം
അല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. രാജ്യത്തിൻ്റെ ഉന്നത ഭരണഘടനാ സ്ഥാനങ്ങളിൽ
ഇരിക്കുന്ന വ്യക്തികളെ തെറ്റായ ആരോപണങ്ങൾ വാർത്തയിലൂടെ പ്രക്ഷേപണം ചെയ്ത് അവഹേളിക്കുന്നതായും
കോടതി നിരീക്ഷിച്ചു.
തനിക്കും ലുലു ഗ്രൂപ്പിനും എതിരായ അപകീർത്തികരവും
സ്വകാര്യത ലംഘിക്കുന്നതും ജീവിക്കുവാനുള്ള അവകാശം ഹനിക്കുന്നതുമായ വാർത്തകൾ
പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് സാജൻ സ്കറിയയെയും അദ്ദേഹത്തിന് വേണ്ടി
പ്രവർത്തിക്കുന്നവരെയും വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള യൂസഫലിയുടെ ഹർജി
പരിഗണിച്ച് കൊണ്ടാണ് ഡൽഹി ഹൈക്കൊടതിയുടെ സുപ്രധാനമായ ഉത്തരവ്.ലുലു ഗ്രൂപ്പിനും എം.എ. യൂസഫലിക്കുമെതിരായ അപകീർത്തികരമായ ഉള്ളടക്കങ്ങൾ
അടങ്ങിയ എല്ലാ വീഡിയോകളും പിൻവലിക്കാൻ സാജൻ സ്കറിയാക്ക് 24 മണിക്കൂർ സമയമാണ് ഡൽഹി
ഹൈക്കോടതി അനുവദിച്ചിരിക്കുന്നത്.
ഈ നിർദ്ദേശം പാലിക്കാൻ മറുനാടൻ മലയാളി
തയ്യാറായില്ലെങ്കിൽ മറുനാടൻ ചാനൽ സസ്പെൻഡ് ചെയ്യാനും അപകീർത്തികരമായ ഉള്ളടക്കങ്ങൾ
നീക്കം ചെയ്യാനും യൂട്യൂബിനും ഗൂഗിളിനും ഹൈക്കൊടതി നിർദ്ദേശം നൽകി.കേസ് ഇനി പരിഗണിക്കുന്നതുവരെ
യൂസഫലിക്കോ ലുലു ഗ്രൂപ്പിനോ എതിരായ അപകീർത്തികരമായ ഉള്ളടക്കങ്ങൾ
പ്രസിദ്ധീകരിക്കുകയോ സംപ്രേക്ഷണം ചെയ്യുകയോ ചെയ്യുന്നതിൽ നിന്ന് സാജൻ സ്കറിയയെ
ഹൈക്കോടതി വിലക്കിയിട്ടുണ്ട്.
വിവിധ കോടതികൾ വിലക്കിയിട്ടും യൂസഫലിക്കും ലുലു
ഗ്രൂപ്പിനുമെതിരായ വ്യാജ വാർത്തകൾ സാജൻ സ്കറിയ പ്രസിദ്ധീകരിക്കുന്നുവെന്ന്
യൂസഫലിക്കു വേണ്ടി ഹാജരായ സീനിയർ അഭിഭാഷകനും മുൻ അറ്റോർണി ജനറലുമായിരുന്ന മുകുൾ
റോത്തഗി ആരോപിച്ചു. എന്നാൽ ഡൽഹി ഹൈക്കോടതിക്ക് യൂസഫലിയുടെ ഹർജി പരിഗണിക്കാൻ
നിയമപരമായ അവകാശം ഇല്ലെന്നായിരുന്നു സാജൻ സ്കറിയയുടെ വാദം. ഈ വാദം തള്ളിക്കൊണ്ടാണ്
ജസ്റ്റിസ് ചന്ദ്രധാരി സിംഗ് സാജൻ സ്കറിയക്കെതിരെ രൂക്ഷ വിമർശനത്തോടെയുള്ള ഉത്തരവ്
പുറപ്പെടുവിച്ചത്.
RELATED STORIES
തൃശൂർ റെയിൽവേ സ്റ്റേഷന് സമീപം വൻ തീപിടിത്തം
- റെയില്‍വേ സ്റ്റേഷനില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്ക് തീപിടിച്ചു. ഇന്ന് പുലർച്ചയോടെയാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്തേക്ക് തീ പടർന്നത്. തൃശൂർ അഗ്നിശമന കേന്ദ്രത്തിൽ നിന്നുള്ള യൂണിറ്റുകൾ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. സംഭവത്തില്‍ ആളപായമില്ല. നിരവധി ബൈക്കുകൾ കത്തി നശിച്ചിട്ടുണ്ട്.
131-ാമത് മാരാമണ്‍ കണ്‍വന്‍ഷന്റെ പന്തല്‍ കാല്‍നാട്ട് 5 ന് രാവിലെ 7.30 ന് നടക്കും - മുന്‍ കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി വലിയ മൈല്‍ഡ് സ്റ്റീല്‍ പൈപ്പുകളും ബെയ്ലി പാലത്തിന്റെ മാതൃകയിലുള്ള ഇരുമ്പു ഗര്‍ഡറുകളും ഉപയോഗിച്ച് പുതിയ സാങ്കേതിക വിദ്യയിലാണ് പാലം നിര്‍മ്മിക്കുന്നത്. ചെപ്പള്ളി പുരയിടത്തില്‍ നിന്ന് മണല്‍പ്പുറത്തേക്കുള്ള പാലം നിര്‍മ്മാണം പൂര്‍ത്തിയായി. അരമനകടവ്, മുക്കരണ്ണത്ത് കടവ് എന്നിവിടങ്ങളില്‍ നിന്ന് മണല്‍പ്പുറത്തേക്കുള്ള പാലത്തിന്റെ നിര്‍മ്മാണം
ആതുരാലയങ്ങളിലേക്ക് പുതുവർഷ സമ്മാനമായി ചക്ര കസേരകൾ നൽകി നടൻ മമ്മൂട്ടി - മമ്മൂട്ടിയുടെ ഹൃദയത്തിന്റെ നന്മയും പ്രയാസം അനുഭവിക്കുന്നവരോടുളള അദ്ദേഹത്തിന്റെ കരുതൽ മനസ്സുമാണ് ഇതിനെല്ലാം മുഖാന്തിരമായിക്കൊണ്ടിരിക്കുന്നതെന്ന് കേരള സമൂഹം മനസ്സിലാക്കുന്നുണ്ട് എന്ന് കർദ്ദിനാൾ ജോർജ് ജേക്കബ് കൂവക്കാട്ട് പറഞ്ഞു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുളള കെയർ & ഷെയർ ഫൗണ്ടേഷന്റെ വിവിധങ്ങളായ കാരുണ്യ പ്രവർത്തനങ്ങൾക്ക്. എല്ലാവിധ അനുഗ്രഹങ്ങളും, തുടർന്നും സർവ്വേശ്വരൻ നൽകട്ടേയെന്ന് ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു - കഴിഞ്ഞമാസം അവസാനം 99,000 രൂപയില്‍ താഴെയെത്തിയിരുന്നു സ്വര്‍ണവില. ഇന്നലെ പവന് 120 രൂപ വര്‍ധിച്ചതോടെയാണ് വീണ്ടും 99,000ന് മുകളിലെത്തിയത്. 99,040 രൂപയാണ് ഇന്നലത്തെ സ്വര്‍ണവില.
ഡിസംബര്‍ 23നാണ് സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം കടന്നത്. ശനിയാഴ്ച പവന് 1,04,440 രൂപയായി ഉയര്‍ന്ന് സര്‍വകാല റെക്കോര്‍ഡ് ഇട്ടിരുന്നു. ഇതിനുശേഷമാണ് സ്വര്‍ണവില കുറയാന്‍ തുടങ്ങിയത്.
പുതുവര്‍ഷത്തലേന്ന് ബവ്റിജസ് കോര്‍പറേഷനില്‍ നടന്നത് 16.93 കോടി രൂപയുടെ അധിക വില്പന നടന്നു - 2024 ഡിസംബര്‍ 31ന്റെ വില്പന 108.71 കോടിയുടേതായിരുന്നു. വിദേശമദ്യവും ബീയറും വൈനുമായി 2.07 ലക്ഷം കെയ്സാണ് ഈ ഡിസംബര്‍ 31 ന് വിറ്റുപോയത്. കഴിഞ്ഞ ഡിസംബര്‍ 31ന് ഇത് 1.84 ലക്ഷം കെയ്സായിരുന്നു. ഈ സാമ്പത്തികവര്‍ഷം (2025-26) ഇതുവരെ 15,717.88 കോടി രൂപയുടെ മദ്യമാണു ബവ്കോ വിറ്റത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം (2024-25) ഡിസംബര്‍ 31 വരെ 14,765.09 കോടി രൂപയുടേതായിരുന്നു വില്പന.
ജനുവരി മാസത്തിൽ രാജ്യത്ത് മൊത്തം 16 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല - വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്ത രീതിയിലാണ് ബാങ്കുകൾക്ക് അവധി. കേരളത്തിൽ ഞായറാഴ്ചകളിലും രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും മന്നം ജയന്തിക്കും റിപ്പബ്ലിക് ദിനത്തിലും മാത്രമാണ് ബാങ്കിന് അവധി ഉള്ളത്.
അവധിയും അവധി ബാധകമാകുന്ന സംസ്ഥാനങ്ങളുടെയും പട്ടിക താഴെ:
ജനുവരി 1- പുതുവർഷ ദിനം- മിസോറാം, തമിഴ്നാട്, സിക്കിം, മണിപ്പൂർ, അരുണാചൽ പ്രദേശ്, നാഗാലാൻഡ്, പശ്ചിമ ബംഗാൾ, മേഘാലയ എന്നിവിടങ്ങളിൽ അവധി.
ജനുവരി 2- മന്നം ജയന്തി- കേരളത്തിൽ ബാങ്ക് അവധി
സര്‍ക്കാര്‍ പരസ്യത്തിനെതിരെ കെസിബിസി മദ്യവിരുദ്ധ സമിതി രംഗത്ത് - പൊതുജനങ്ങള്‍ക്ക് പാരിതോഷികം നല്കി നടത്തുന്ന മത്സരം നഗ്നമായ അബ്കാരി ചട്ടലംഘനമാണെന്നും ബെവ്കോ നടത്തിയത് 'സരോഗേറ്റ് അഡ്വര്‍ടൈസ്മെന്റ്' ആണെന്നും കെസിബിസി മദ്യവിരുദ്ധ സമിതി പറഞ്ഞു. പേര് ക്ഷണിച്ചുകൊണ്ടുള്ള പരസ്യം പിന്‍വലിച്ച് മന്ത്രി മറുപടി പറയണമെന്ന് സമിതി ആവശ്യപ്പെട്ടു.
പരസ്യം കുട്ടികള്‍ക്ക് പോലും തെറ്റായ സന്ദേശം നല്‍കുമെന്നും മദ്യത്തിന് പരസ്യം പാടില്ലായെന്ന നിയമവ്യവസ്ഥയുടെ
ന്യീസിലാൻ്റിൽ പുതുവർഷം എത്തിക്കഴിഞ്ഞു ... - ലോകത്ത് എല്ലായിടത്തും ഒരേ സമയത്താണോ പുതുവർഷം എത്തുക? അല്ല എന്നുള്ളത് തന്നെയാണ് ഉത്തരം : വിവിധ രാജ്യങ്ങളിൽ വ്യത്യസ്തമായ സമയങ്ങളിലാണ് ന്യൂയർ എത്തുക : ന്യീസിലാൻ്റിൽ പുതുവർഷം എത്തിക്കഴിഞ്ഞു ...
കെഎസ്ആർടിസി യാത്രക്കാർക്ക് ഇനി കുറഞ്ഞ നിരക്കിൽ ബ്രാൻഡഡ് കുടിവെള്ളവും ഇഷ്ടപ്പെട്ട ഭക്ഷണവും ബസിനുള്ളിൽ ലഭ്യമാകും - മാലിന്യമുക്തമായ യാത്ര ഭക്ഷണ വിതരണത്തിനായി ഒരു സ്റ്റാർട്ടപ്പ് കമ്പനിക്ക് കെഎസ്ആർടിസി അനുമതി നൽകിയിട്ടുണ്ട്. യാത്രക്കാർ ഓൺലൈനായി ഭക്ഷണം ബുക്ക് ചെയ്താൽ ബസ് സ്റ്റേഷനുകളിൽ എത്തുമ്പോൾ അത് അവരുടെ സീറ്റുകളിൽ എത്തിച്ചുനൽകും. ഭക്ഷണത്തിന് ശേഷമുള്ള മാലിന്യങ്ങൾ നീക്കം ചെയ്യാൻ പ്രത്യേക വേസ്റ്റ് മാനേജ്മെന്റ് സംവിധാനവും ഒരുക്കും. അടുത്തടുത്ത സ്റ്റേഷനുകളിൽ വെച്ച് തന്നെ ഈ മാലിന്യങ്ങൾ ക്ലിയർ ചെ
റോഡില്‍ വീണ പണവുമായി ബൈക്ക് യാത്രികന് സ്ഥലം വിട്ടു - അപകടത്തില്‍പ്പെട്ട ബൈക്ക് യാത്രികനെ സഹായിക്കാന്‍ പോയ പത്തനംതിട്ട മല്ലപ്പളളിയിലെ ഓട്ടോഡ്രൈവര്‍ പുഷ്കരന് നഷ്ടമായത് കടം വാങ്ങിയ 23,300 രൂപ !! റോഡില്‍ വീണ പണവുമായി ബൈക്ക് യാത്രികന് സ്ഥലം വിട്ടു
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നിർണായക നീക്കങ്ങളുമായി പ്രത്യേക അന്വേഷണ സംഘം - അടൂർ പ്രകാശുമായി പോറ്റിക്ക് അടുപ്പം സൂചിപ്പിച്ച ചിത്രങ്ങളും പുറത്തുവന്നിരുന്നു. പാലർമെൻറ് മണ്ഡലത്തിൽപ്പെട്ട ഒരാളുമായുള്ള പരിചയം മാത്രമെന്നായിരുന്നു ഇതിൽ യുഡിഎഫ് കണ്‍വീനറുടെ വിശദീകരണം. സുരക്ഷ ക്രമീകരങ്ങളുള്ള സോണിയാ ഗാന്ധിയുടെ അടുത്തെത്താൻ എങ്ങനെ പോറ്റിക്ക് കഴിഞ്ഞുവെന്ന കാര്യത്തിൽ കോണ്‍ഗ്രസ് നേതാവായ അടൂർ
പാല് തലയിലൂടെ ഒഴിച്ച് ക്ഷീരകര്‍ഷകന്റെ പ്രതിഷേധം - തയ്യാറാകാത്തതിൽ പ്രതിഷേധിച്ചാണ് പാല് തലയിലൂടെ ഒഴിക്കുന്നതെന്ന് യുവാവ് പറയുന്നുണ്ട്. സൊസൈറ്റിക്കെതിരെ ഗുരുതര ആരോപണങ്ങളും യുവാവ് ഉയർത്തുന്നുണ്ട്.
തിങ്കളാഴ്ചയാണ് കര്ഷകന് പാല് തലയിലൂടെ ഒഴിച്ച് പ്രതിഷേധിച്ചത്. തനിക്കെതിരെ സൊസൈറ്റി അധികൃതര്‍ കള്ളക്കേസ് നല്‍കിയെന്നും വിഷ്ണു പറയുന്നുണ്ട്.
മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി (90) നിര്യാതയായി - തന്റെ അച്ഛനും മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രനെന്ന കഥാപാത്രത്തെ കുറിച്ച് തന്റെ സീനുകള്‍ കണ്ടു ആ സ്ത്രീകള്‍ പറഞ്ഞ വാക്കുകളില്‍ നല്ല വിഷമമുണ്ടായിരുന്നുവെന്ന് അമ്മ പിന്നീട് തന്നോട് പറഞ്ഞിട്ടുണ്ടെന്നും ലാല്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
നരേന്ദ്രന് എന്നെ കൊണ്ടുപോയ ദൂരങ്ങള്‍ എത്രയാണെന്ന് എനിക്കറിയില്ല. നാല്‍പ്പത് വര്‍ഷം കടന്നുപോയിട്ടും നരേന്ദ്രനോട് എനിയ്ക്ക് പ്രത്യേകമായ ഒരിഷ്ടമുണ്ട്. വലിയ മോഹങ്ങളൊന്നുമില്ലാതെ സിനിമയുടെ പടവുകള്ക്കു താഴെ ക്ഷമാപൂര്‍വ്വം നിന്ന എന്നെ ഈ ഉയരങ്ങളിലേക്ക് പിടിച്ചുകയറ്റിയത് നരേന്ദ്രനാണ്. ഒരു വിസ്മയമായി ഇന്നും നരേന്ദ്രന് എന്റെ മുന്നിലുണ്ട്. സിനിമയില്‍ തന്നെ നീ നിലനില്ക്കും എന്ന വരം പോലെയായിരുന്നു എനിക്ക് മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍.
അതിനുശേഷം, എത്ര ശ്രമിച്ചിട്ടും പഴയ ലാലുവായി തനിയ്ക്ക് തന്റെ വീട്ടിലേക്ക് തിരികെ വരാന്‍ കഴിഞ്ഞിട്ടില്ലെന്നും മോഹന്‍ലാല്‍ മാതൃഭൂമിയ്ക്ക് നല്കിയ പഴയ അഭിമുഖത്തില്‍