ആധാർ വിവരങ്ങൾ ദുരുപയോഗം ചെയ്ത് ബാങ്കിംഗ് മേഖലയിൽ
വർധിച്ചുവരുന്ന ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന്
ആവശ്യപ്പെട്ട് ഡോ. ജോൺ ബ്രിട്ടാസ് എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. ബാങ്കിംഗ് തട്ടിപ്പുകളുടെ
ഇടയിലെ ഏറ്റവും പുതിയ പതിപ്പാണ് ആധാർ എനേബിൾഡ് പെയ്മെൻറ് സിസ്റ്റം (AePS) ദുരുപയോഗം ചെയ്തുകൊണ്ടുള്ള ഓൺലൈൻ തട്ടിപ്പ്. ഈ തട്ടിപ്പിന് OTP, CVV നമ്പർ എന്നിവയൊന്നും ആവശ്യമില്ലെന്നത് ഇതിന്റെ ഗൗരവവും അപകടസാധ്യതയും
വർദ്ധിപ്പിക്കുന്നു. ആധാറുമായി ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകളിലാണ്
സാങ്കേതികവിദ്യ ദുരുപയോഗം ചെയ്തുകൊണ്ടുള്ള ഈ പുതിയ ജനറേഷൻ തട്ടിപ്പ് നടക്കുന്നത്.
ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ലിങ്ക് ചെയ്യുമ്പോൾ തന്നെ ആട്ടോമാറ്റിക്കായി AePS എനേബിൾ ചെയ്യപ്പെടുന്നു എന്നതാണ് തട്ടിപ്പുകാർ മുതലെടുക്കുന്നത്.
AePS പ്രകാരം പണം കൈമാറ്റം ചെയ്യുന്നതിന് ആധാർ നമ്പരും ബാങ്കിന്റെ പേരും
വിരലടയാളവും മാത്രം മതിയാകും. വിരലടയാളം ഉൾപ്പെടെയുള്ള ഈ വിവരങ്ങളെല്ലാം പലപ്പോഴും
ഓൺലൈനിൽ ലഭ്യമായ സ്കാൻ ചെയ്ത വിവിധ രേഖകളിൽ നിന്നോ മറ്റു ഡിജിറ്റൽ റെക്കോർഡുകളിൽ
നിന്നോ ശേഖരിച്ച ശേഷം കൃത്രിമ സിലിക്കോൺ വിരലടയാളങ്ങൾ ഉണ്ടാക്കിയും മറ്റുമാണ്
അതിവിദഗ്ധമായി ഈ തട്ടിപ്പ് നടത്തുന്നത്. AePS
സംവിധാനത്തിന് ഒരു യഥാർത്ഥ വിരലടയാളവും കൃത്രിമ
സിലിക്കോൺ വിരലടയാളവും തമ്മിൽ തിരിച്ചറിയാൻ കഴിയാത്തതാണ് ഇവിടെ വ്യാപകമായി
ദുരുപയോഗം ചെയ്യപ്പെടുന്നത്. ആധാർ നമ്പറുകൾ ലോക്ക് ചെയ്യുകയോ മാസ്ക് ചെയ്യുകയോ
ചെയ്താൽ ഇത്തരം തട്ടിപ്പുകൾക്ക് ഒരു പരിധിവരെ തടയിടുവാൻ കഴിയുമെങ്കിലും അപ്രകാരം
ചെയ്യുന്നവരുടെ എണ്ണം തുലോം പരിമിതമാണ്. കൂടാതെ യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി
ഓഫ് ഇന്ത്യയുടെ പക്കൽ നിന്നും ആധാർ വിവരങ്ങൾ ചോർന്നിട്ടുണ്ടാകാമെന്ന ആശങ്കയും
അടുത്തകാലത്ത് ശക്തമായി ഉയർന്നിട്ടുണ്ട്.AePS സംവിധാനം മുഖേന ദിനംപ്രതി ആയിരം കോടിയോളം രൂപയുടെ പിൻവലിക്കൽ രാജ്യത്ത്
നടക്കുന്നുണ്ട്. വിവിധ മന്ത്രാലയങ്ങളുടെ ഏകോപിച്ചുള്ള പ്രവർത്തനങ്ങളിലൂടെ മാത്രമേ
ഈ തട്ടിപ്പിന് അറുതി വരുത്താൻ കഴിയൂ എന്നതിനാൽ പ്രധാനമന്ത്രി തന്നെ ഈ വിഷയത്തിൽ
നേരിട്ട് ഇടപെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയവും ധനമന്ത്രാലയവും ഇലക്ട്രോണിക്സ്
ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയവും കൂടി സംയോജിതമായി നടപടികൾ സ്വീകരിക്കുന്നതിന്
വേണ്ട നിർദേശങ്ങൾ അടിയന്തരമായി നൽകണമെന്ന് ജോൺ ബ്രിട്ടാസ് എംപി കത്തിൽ
പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
എറണാകുളം പെരുമ്ബാവൂർ മണ്ണൂരില്‍ വൻ സ്പിരിറ്റ് വേട്ട. - ഏകദേശം ആയിരത്തി എണ്ണൂറ് ലിറ്ററിലേറെ സ്പിരിറ്റ് ഉണ്ടാകുമെന്ന് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് അറിയിച്ചു. കോട്ടയത്തേക്കുള്ള ലോഡ് ആണ് രഹസ്യ വിവരത്തെ തുടർന്ന് പിടികൂടിയത്. കർണാടക ഹുബ്ലിയില്‍ നിന്നുള്ള ലോഡ് ആ
വീടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തി - ശനിയാഴ്ച രാത്രി പത്തര മണിയോട് കൂടി വീട്ടിലെത്തിയ മകനാണ് വീടിനുളളില്‍ മൃതദേഹം കണ്ടത്. എറണാകുളത്ത് ഹോം നഴ്സിങ്ങ് ട്രെയിനിയായ മകൻ വെളളിയാഴ്ച രാത്രിയും ഫോണില്‍ ഇവരോട് സംസാരിച്ചിരുന്നു. ശനിയാഴ്ച രാവിലെ മുതല്‍ ഫോണില്‍ വിളിച്ചിട്ടും ലഭിക്കാതെ വന്നതോടെ മകൻ വീട്ടിലേക്ക് വരികയായിരുന്നു. ശനിയാഴ്ച രാത്രി വീട്ടിലെത്തിയ മകൻ വീടിന്റെ ഗേറ്റ് അകത്ത് നിന്ന് പൂട്ടിയ നിലയിലും എന്നാല്‍ വീടിന്റെ മുൻവശത്തെ കതക് ചാരിയ നിലയിലുമാണ് കണ്ടത്. വീടിനുളളില്‍ നടത്തിയ പരിശോ
മുംബൈയിൽ ട്രെയിനിൽ കയറാൻ കൂട്ടയിടി, ഒന്‍പതുപേര്‍ക്ക് പരിക്ക് - ട്രെയിനുകളുടെ കുറവും ദീപാവലിയോടനുബന്ധിച്ചുള്ള തിരക്കുമാണ് അപകടത്തിന് കാരണം. ബാന്ദ്ര-ഗോരഖ്പൂർ എക്സ്പ്രസ് പുറപ്പെടുന്നതിന് മുന്നോടിയായി ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ പുലർച്ചെ 5.56നായിരുന്നു സംഭവം. പരിക്കേറ്റവരെ ഭാഭ ആശുപത്രിയിലേക്കാണ് മാറ്റിയത്.
കാലായിൽ ആഞ്ഞിലി വിളയിൽ എ. എസ്. തോമസ് നിര്യാതനായി - ചൊവ്വാഴ്ച രാവിലെ എട്ടുമണിക്ക് ഭൗതികശരീരം ഭവനത്തിൽ കൊണ്ടുവരികയും പത്തുമണിക്ക് ഭവനത്തിലെ ശുശ്രൂഷകൾ ആരംഭിച്ച് പതിനൊന്നു മുപ്പതിന് സഭ സെമിത്തേരിയിൽ അടക്ക ശുശ്രൂഷകൾ നടത്തപ്പെടുന്നതാണ്
മാറി ചിന്തിക്കുമെന്ന് കൊടുവളളിയിലെ മുന്‍ സിപിഎം സ്വതന്ത്ര എംഎല്‍എ കാരാട്ട് റസാഖ് - തന്നെ തോല്‍പ്പിക്കാന്‍ ഗൂഡാലോചന നടത്തിയെന്നും തന്റെ വികസന പദ്ധതികള്‍ റിയാസ് അട്ടിമറിച്ചുവെന്നും റസാഖ് പറഞ്ഞു. ഇക്കാര്യങ്ങള്‍ പരിഹരിക്കണമെന്ന് സിപിഎം ലോക്കല്‍ ഏരിയ കമ്മിറ്റികള്‍ക്ക് പരാതി കത്തായി നല്‍കിയിരുന്നു. ഇതിന് മൂന്ന് വര്‍ഷമായി മറുപടി ഇല്ലെന്നും ഇനി ഒരാഴ്ചയോ പത്ത് ദിവസമോ കാത്തിരിക്കുമെന്നും അതിന് ശേഷം നിലപാട് പ്രഖ്യാപിക്കുമെന്നും റസാഖ് പറഞ്ഞു.
വിമതര്‍ക്കെതിരെ ഭീഷണി പ്രസംഗവുമായി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് - എന്തെങ്കിലും സംഭവിച്ചാല്‍ ഈ പ്രദേശത്ത് ജീവിക്കാന്‍ അനുവദിക്കില്ലെന്നും ബാങ്ക് പതിച്ച് കൊടുക്കാന്‍ കരാര്‍ ഏറ്റെടുത്തവര്‍ ഇത് ഓര്‍ക്കണമെന്നും കെ സുധാകരന് പറഞ്ഞു. തങ്ങളുടെ പ്രവര്‍ത്തകരെ തൊടാന്‍ ശ്രമിച്ചാല്‍ ആ ശ്രമത്തിന് തിരിച്ചടിക്കുമെന്നും, കാശുവാങ്ങി ഇടുപക്ഷത്തിന് ജോലി കൊടുക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും തടി വേണോ ജീവന്
കോഴ ആരോപണം തള്ളി തോമസ് കെ. തോമസ് - നൂറ് കോടി രൂപയുടെ കോഴ ആരോപണം തള്ളി തോമസ് കെ. തോമസ്. ആരോപണത്തില്‍ അന്വേഷണം വേണമെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും തോമസ് കെ. തോമസ് പ്രതികരിച്ചു. അന്വേഷണമാവശ്യപ്പെട്ട് കത്ത് നല്‍കുമെന്നും
ഇടതുമുന്നണിയില്‍ പൊതു വികാരം - ജുഡീഷ്യല്‍ അന്വേഷണം എന്ന ആവശ്യം പലരും ഉന്നയിക്കുന്നുണ്ടെന്ന് എകെ ശശീന്ദ്രനും പറഞ്ഞു. ഇടത് എംഎല്‍എമാരെ ബിജെപി പാളയത്തിലേക്ക് എത്തിക്കാന്‍ നീക്കം നടത്തിയെന്നാണ് മന്ത്രിസ്ഥാനത്തിനായി കരുക്കള്‍ നീക്കിയ തോമസ് കെ തോമസിന് നേരെ ഉയര്‍ന്ന ആരോപണം. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. തോമസ് കെ തോമസിന് എന്തുകൊണ്ട് മന്ത്രി സ്ഥാനം നല്‍കുന്നില്ലെന്നതിലായിരുന്നു വിശദീകരണം.
ഇറാന്റെ മുന്നറിയിപ്പ് - ഇസ്രായേലിന്റെ ആക്രമണങ്ങളെ പ്രതിരോധ സംവിധാനങ്ങള്‍ വിജയകരമായി നേരിട്ടെന്നും എന്നാല്‍ ചില സ്ഥലങ്ങളില്‍ ചെറിയ രീതിയിലുള്ള നാശനഷ്ടങ്ങളുണ്ടായെന്നും ഇറാന് അറിയിച്ചു.
ഇറാന് നേരെ ഇസ്രയേലിന്റെ കനത്ത വ്യാമാക്രമണം - ഡ്രോണ്‍ സംവിധാനങ്ങള്‍ക്കു നേരെയും ആക്രമണം നടത്തി. നിരന്തരമായ പ്രകോപനങ്ങള്‍ക്കുള്ള മറുപടിയാണെന്നാണ് ഇസ്രയേല്‍ പറയുന്നത്. ആക്രമണങ്ങളിലുണ്ടായ നാശനഷ്ടങ്ങളെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ചൈനീസ് ബജറ്റ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഇൻഫിനിക്സ് പുതിയ ഫോൺ ആഗോളവിപണിയിൽ അവതരിപ്പിച്ചു - ഗ്ലേസിയർ ബ്ലൂ, സ്ലീക്ക് ബ്ലാക്ക്, ടൈറ്റാനിയം ഗ്രേ എന്നി നിറങ്ങളാണ് ഫോൺ വിപണിയിൽ എത്തുക. ഇൻഫിനിക്സ് ഹോട്ട് 50 പ്രോ ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള എക്സ് ഒ എസിൽ ആണ് പ്രവർത്തിക്കുക. 6.7-ഇഞ്ച് ഫുൾ എച്ച്ഡി അമോലെഡ് ഡിസ്പ്ലേ, 120Hz വരെ റിഫ്രഷ് നിരക്കും 1,800 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസും
കേരളത്തിന്റെ ഖനന മേഖലയില്‍ ചരിത്രപ്രധാന ചുവടുവെയ്പ്പുമായി മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് - കെല്‍ട്രോണിന്റെ സഹായത്തോടെയാണ് ഡ്രോണ്‍ ലിഡാര്‍ സര്‍വേ പ്രൊജക്ട് നടപ്പാക്കുന്നത്. ഖനനാനുമതിയ്ക്ക് അപേക്ഷിക്കുന്ന സ്ഥലങ്ങളില്‍ നിയമാനുസൃതമായി ഖനനം ചെയ്യാവുന്ന ധാതുവിന്റെ അളവ് കൃത്യതയോടെ കണക്കാക്കുന്നതിനും അനധികൃതമായി ഖനനം ചെയ്യുന്ന ധാതുവിന്റെ അളവ് കണക്കാക്കുന്നതിനും
ഡിവൈഎഫ്ഐ മുന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി അംഗം സച്ചിത റൈ അറസ്റ്റിൽ - ഇതിനോടകം 11 കേസുകൾ ഇവർക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചുരുങ്ങിയത് മൂന്ന് കോടി രൂപയെങ്കിലും വിവിധ ആളുകളില്‍ നിന്ന് ഇത്തരത്തില്‍ ജോലി വാഗ്ദാനം ചെയ്ത് സച്ചിത തട്ടിയെടുത്തിട്ടുണ്ടാകുമെന്നാണ് പരാതിക്കാരുടെ ആരോപണം.
വഴിയില്‍ ഉപേക്ഷിച്ച് കാര്‍ യാത്രക്കാര്‍ കടന്നു കളഞ്ഞതായി പരാതി - കറുകച്ചാല്‍ ഭാഗത്തു നിന്നെത്തിയ കാറാണ് കുട്ടിയെ ഇടിച്ചുവീഴ്ത്തിയത്. നാട്ടുകാര്‍ ഓടിക്കൂടിയതോടെ കാറിലുണ്ടായിരുന്നവര്‍, കുട്ടിയെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞു. തുടര്‍ന്ന് ഇതേ വാഹനത്തില്‍ കൊണ്ടുപോയി കുറച്ചകലെയുള്ള മണിമല ബസ് സ്റ്റാന്‍ഡിന് സമീപം കുട്ടിയെ ഇറക്കിവിട്ട ശേഷം കടന്നു കളഞ്ഞു. മണിമല പൊലീസില്‍ വിവരം അറിയിച്ചെങ്കിലും
‘അമ്മ’യുടെ പുതിയ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിൽ - രണ്ടുമാസത്തിനുള്ളിൽ ജനറൽബോഡി വിളിച്ച് പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുമെന്നായിരുന്നു രാജിസമയത്ത് അറിയിച്ചിരുന്നത്. ഇനി ഒരു സ്ഥാനത്തേക്കുമില്ലെന്ന് പ്രസിഡന്റ് മോഹൻലാൽ വ്യക്തമാക്കിക്കഴിഞ്ഞു. യുവതാരങ്ങളും മുന്നിലേക്കുവരാൻ