ആധാർ വിവരങ്ങൾ ദുരുപയോഗം ചെയ്ത് ബാങ്കിംഗ് മേഖലയിൽ
വർധിച്ചുവരുന്ന ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന്
ആവശ്യപ്പെട്ട് ഡോ. ജോൺ ബ്രിട്ടാസ് എംപി പ്രധാനമന്ത്രിക്ക് കത്തയച്ചു. ബാങ്കിംഗ് തട്ടിപ്പുകളുടെ
ഇടയിലെ ഏറ്റവും പുതിയ പതിപ്പാണ് ആധാർ എനേബിൾഡ് പെയ്മെൻറ് സിസ്റ്റം (AePS) ദുരുപയോഗം ചെയ്തുകൊണ്ടുള്ള ഓൺലൈൻ തട്ടിപ്പ്. ഈ തട്ടിപ്പിന് OTP, CVV നമ്പർ എന്നിവയൊന്നും ആവശ്യമില്ലെന്നത് ഇതിന്റെ ഗൗരവവും അപകടസാധ്യതയും
വർദ്ധിപ്പിക്കുന്നു. ആധാറുമായി ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകളിലാണ്
സാങ്കേതികവിദ്യ ദുരുപയോഗം ചെയ്തുകൊണ്ടുള്ള ഈ പുതിയ ജനറേഷൻ തട്ടിപ്പ് നടക്കുന്നത്.
ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ലിങ്ക് ചെയ്യുമ്പോൾ തന്നെ ആട്ടോമാറ്റിക്കായി AePS എനേബിൾ ചെയ്യപ്പെടുന്നു എന്നതാണ് തട്ടിപ്പുകാർ മുതലെടുക്കുന്നത്.
AePS പ്രകാരം പണം കൈമാറ്റം ചെയ്യുന്നതിന് ആധാർ നമ്പരും ബാങ്കിന്റെ പേരും
വിരലടയാളവും മാത്രം മതിയാകും. വിരലടയാളം ഉൾപ്പെടെയുള്ള ഈ വിവരങ്ങളെല്ലാം പലപ്പോഴും
ഓൺലൈനിൽ ലഭ്യമായ സ്കാൻ ചെയ്ത വിവിധ രേഖകളിൽ നിന്നോ മറ്റു ഡിജിറ്റൽ റെക്കോർഡുകളിൽ
നിന്നോ ശേഖരിച്ച ശേഷം കൃത്രിമ സിലിക്കോൺ വിരലടയാളങ്ങൾ ഉണ്ടാക്കിയും മറ്റുമാണ്
അതിവിദഗ്ധമായി ഈ തട്ടിപ്പ് നടത്തുന്നത്. AePS
സംവിധാനത്തിന് ഒരു യഥാർത്ഥ വിരലടയാളവും കൃത്രിമ
സിലിക്കോൺ വിരലടയാളവും തമ്മിൽ തിരിച്ചറിയാൻ കഴിയാത്തതാണ് ഇവിടെ വ്യാപകമായി
ദുരുപയോഗം ചെയ്യപ്പെടുന്നത്. ആധാർ നമ്പറുകൾ ലോക്ക് ചെയ്യുകയോ മാസ്ക് ചെയ്യുകയോ
ചെയ്താൽ ഇത്തരം തട്ടിപ്പുകൾക്ക് ഒരു പരിധിവരെ തടയിടുവാൻ കഴിയുമെങ്കിലും അപ്രകാരം
ചെയ്യുന്നവരുടെ എണ്ണം തുലോം പരിമിതമാണ്. കൂടാതെ യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി
ഓഫ് ഇന്ത്യയുടെ പക്കൽ നിന്നും ആധാർ വിവരങ്ങൾ ചോർന്നിട്ടുണ്ടാകാമെന്ന ആശങ്കയും
അടുത്തകാലത്ത് ശക്തമായി ഉയർന്നിട്ടുണ്ട്.AePS സംവിധാനം മുഖേന ദിനംപ്രതി ആയിരം കോടിയോളം രൂപയുടെ പിൻവലിക്കൽ രാജ്യത്ത്
നടക്കുന്നുണ്ട്. വിവിധ മന്ത്രാലയങ്ങളുടെ ഏകോപിച്ചുള്ള പ്രവർത്തനങ്ങളിലൂടെ മാത്രമേ
ഈ തട്ടിപ്പിന് അറുതി വരുത്താൻ കഴിയൂ എന്നതിനാൽ പ്രധാനമന്ത്രി തന്നെ ഈ വിഷയത്തിൽ
നേരിട്ട് ഇടപെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയവും ധനമന്ത്രാലയവും ഇലക്ട്രോണിക്സ്
ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയവും കൂടി സംയോജിതമായി നടപടികൾ സ്വീകരിക്കുന്നതിന്
വേണ്ട നിർദേശങ്ങൾ അടിയന്തരമായി നൽകണമെന്ന് ജോൺ ബ്രിട്ടാസ് എംപി കത്തിൽ
പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
RELATED STORIES
നെടിയകാലായിൽ പാസ്റ്റർ തോമസ് ദാനിയേൽ (കുഞ്ഞുമോൻ) 70 അമേരിക്കയിൽ നിര്യാതനായി - കുഞ്ഞുമോൻ) 70 അമേരിക്കയിൽ നിര്യാതനായി. കഴിഞ്ഞ മുപ്പതോളം വർഷം ചെന്നെയിൽ താമസിച്ച് കർത്തൃ വേലയിൽ ആയിരുന്നു. 2018 മുതൽ അമേരിക്കയിൽ താമസിക്കുകയായിരുന്നു. ശുശ്രൂഷ പിന്നീട് . ഭാര്യ: ഏലിയാമ്മ തോമസ്, മക്കൾ ലിൻസി, ഫിന്നി , മരുമകൻ: ഫ്രാങ്കിളിൻ , കൊച്ചുമക്കൾ : ഏഥൻ, യെഹെസ്കേൽ, റോസ്. ദുഃഖത്തിലായിരിക്കുന്ന കുടുംബംഗങ്ങൾക്ക് ലാൻഡ് വേ
ഡോ. ജോജോ വി. ജോസഫ് തുറന്ന് പ്രതികരിച്ചു - മുകളിൽ പറയപ്പെട്ട ആരോപണങ്ങൾ തള്ളി ഡോ ജോജോ വി ജോസഫ് രംഗത്തെത്തി. എൻഎബിഎച്ച് (NABH) അക്രഡിറ്റേഷനുള്ള ലബോറട്ടറീസില്‍ നിന്നും ലഭിച്ച ബയോപ്സി റിപ്പോര്‍ട്ട് അനുസരിച്ചാണ് സര്‍ജറി നടത്തിയതെന്നും ലാബിലെ കണ്ടെത്തൽ തെറ്റെങ്കിൽ പാതോളജിസ്റ്റിന് എതിരെയാണ് കേസെടുക്കേണ്ടതെന്നും ഡോ ജോജോ പ്രതികരിച്ചു.
റോസി ജിബിന് പബ്ലിക് ഹെൽത്ത് എന്ന വിഷയത്തിൽ ഡോക്ട്രേറ്റ് ലഭിച്ചു - ളം: റോസി ജിബിന് പബ്ലിക് ഹെൽത്ത് എന്ന വിഷയത്തിൽ മൈസൂർ ജെഎസ്എസ് അക്കാഡമി ഓഫ് ഹയർ എഡ്യൂക്കേഷൻ & റിസേർച്ചിൽ നിന്നും പിഎച്ച്ഡി കരസ്ഥമാക്കി.തടത്തിൽ പുത്തൻ വീട്ടിൽ ജിബിൻ സാമൂവേലിന്റെ ഭാര്യയും ഐപിസി
ആന്ധ്രാപ്രദേശില്‍ കനത്ത നാശം വിതച്ച് മൊന്‍ താ ചുഴലിക്കാറ്റ് തീരം തൊട്ടു - കാക്കിനടയില്‍ കടല്‍ക്ഷോഭം രൂക്ഷമാണ്. വീടുകളില്‍ വെള്ളം കയറുകയും റോഡുകള്‍ തകരുകയും ചെയ്തിട്ടുണ്ട്. തീരദേശ ജില്ലകളിലെ 65 ഗ്രാമങ്ങളില്‍ നിന്നായി 10,000ത്തിലധികം പേരെയാണ് ക്യാംപുകളിലേക്കു മാറ്റി പാര്‍പ്പിച്ചത്. അതിനിടെ രാജമുണ്ട്രി വിമാനത്താവളത്തില്‍ നിന്നുള്ള 8 വിമാനങ്ങള്‍ റദ്ദാക്കി. തിരുപ്പതി, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് റദ്ദാക്കിയത്.
മോൻതാ ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴ തുടരുന്നു - കേരള തീരപ്രദേശങ്ങളിൽ മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്. കടലിൽ പ്രക്ഷുബ്ധാവസ്ഥ നിലനിൽക്കുന്നതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നത് ഒഴിവാക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. തീരപ്രദേശങ്ങളിലെ ജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അനാവശ്യമായ യാത്രകൾ ഒഴിവാക്കണമെന്നും നിർദേശം നൽകി.
ഗാന്ധി ദർശൻ വേദി ജില്ലാ സമ്മേളനം 30 വ്യാഴാഴ്ച പത്തനംതിട്ടയിൽ - ഗാന്ധി ദർശൻ വേദി സംസ്ഥാന ഗവേണിംഗ് ബോഡി മെമ്പർ ഡോ: ഡി.ഗോപീമോഹൻ,സംസ്ഥാന സെക്രട്ടറി ബിനു എസ്.ചക്കാലയിൽ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം രജനി പ്രദീപ്,സംസ്ഥാന സമിതി അംഗം ഏബൽ മാത്യു, കസ്തൂർബ്ബ ദർശൻ വേദി സംസ്ഥാന സമിതി അംഗം എലിസബത്ത് അബു, മുൻ കൺവീനർ സജീ ദേവി, നിയോജക മണ്ഡലം ചെയർമാൻമാരായ എം. ആർ.ജയപ്രസാദ്, പി.ടി.രാജു ,എം.ടി.ശാമുവേൽ,വർഗീസ് പൂവൻപാറ, കലാധരൻ പിള്ള, കസ്തൂർബ്ബ ഗാന്ധി ദർശൻ വേദി ജില്ലാ ചെയർപേഴ്സൺ ലീലാ രാജൻ,കെ. പി.ജി.ഡി.ജില്ലാ വൈസ് ചെയർമാൻമാരായ അബ്ദുൾ കലാം ആസാദ്,അഡ്വ.ഷൈനി ജോർജ്ജ്,സെക്രട്ടറി ജോസ് പനച്ചയ്ക്കൽ,അഡ്വ.അനൂപ് മോഹൻ,ട്രഷറർ സോമൻ ജോർജ്ജ്,കസ്തൂർബ്ബ ദർശൻ വേദി ജില്ലാ ജനറൽ കൺവീനർ അഡ്വ.ഷെ
അമേരിക്കയില്‍ നിന്ന് 50 ഇന്ത്യക്കാരെ കൂടി നാടുകടത്തി - ഇവർ ഹരിയാനയിലെ കർണാല്‍, അംബാല, കുരുക്ഷേത്ര, യമുനാനഗർ, പാനിപ്പത്ത്, കൈത്തല്‍, ജിന്ദ് തുടങ്ങിയ ജില്ലകളില്‍ നിന്നുള്ളവരാണ്. നിയമനടപടികള്‍ പൂർത്തിയാക്കിയ ശേഷം എല്ലാവരെയും വീടുകളിലേക്ക് തിരിച്ചയച്ചതായി അധികൃതർ അറിയിച്ചു. ഇതിനുമുമ്ബും പഞ്ചാബ്, ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ യുഎസ് നാടുകടത്തിയിരുന്നു. ഡോണള്‍ഡ് ട്രംപ് അധികാരമേറ്റതോടെ കുടിയേറ്റ നിയമങ്ങള്‍ കടുപ്പിച്ച യുഎസ്, അനധികൃതമായി താമസിക്കുന്ന വിദേശികള്‍ക്കെതിരെ
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ‘മോൻതാ’ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച് തീവ്രചുഴലിക്കാറ്റായി മാറുകയാണ് - നിലവിൽ വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഈ ചുഴലിക്കാറ്റ് ചൊവ്വാഴ്ച വൈകുന്നേരത്തോടെ ആന്ധ്രാപ്രദേശിലെ കാക്കിനാടക്ക് സമീപം കരയിൽ കടക്കും എന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കരയിൽ കടക്കുന്ന സമയത്ത് മണിക്കൂറിൽ 90 മുതൽ 100 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കാനാണ് സാധ്യത. കനത്ത കാറ്റിനോടൊപ്പം അതിതീവ്രമായ മഴയും ഉണ്ടാകുമെന്നതിനാൽ ആന്ധ്ര, ഒഡിഷ, തമിഴ്നാട് തീരപ്രദേശങ്ങളിൽ അതീവ ജാഗ്രത നിർദേശിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകരുതെന്നും കടൽപ്രദേശങ്ങൾ ഒഴിവാക്കണമെന്നും നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
സർക്കാർ നടത്തുന്ന അസാധാരണ നീക്കത്തിന് പിന്നിലുള്ള വികാരം എന്തെന്ന് കെ കെ രമ എംഎല്‍എ - പുറത്ത് വിട്ടാല്‍ സുരക്ഷാപ്രശ്‌നമുണ്ടാകുമോ എന്ന് തീരുമാനിക്കേണ്ടത് ജയിൽ സൂപ്രണ്ടുമാരല്ല, പോലീസ് മേധാവികളാണ്. അങ്ങനെയിരിക്കേ ഇങ്ങനെയൊരു കത്തെന്ന് പറയുന്നത് അസാധാരണവും വളരെയധികം നിഗൂഢതയുള്ളതുമാണ്. എനിക്കിതില്‍ വലിയ അത്ഭുതവും തോന്നുന്നില്ല. കാരണം പലപ്രാവശ്യം ഇത്തരം നടപടികള്‍ നമ്മള്‍ കണ്ടുകഴിഞ്ഞു. ടികെ രജീഷ് എന്ന് പറയുന്ന ഈ കേസിലെ പ്രതിക്ക് നാല്‍പ്പത്തി അഞ്ച് ദിവസമാണ് സുഖ ചികിത്സയ്‌ക്ക് വേണ്ടി, ചികിത്സ അവധിക്ക് കൊടുത്തിരിക്കുന്നത്. ചികിത്സയിലാണിപ്പോഴുള്ളത്. പലരെയും മറികടന്നുകൊണ്ട് ടിപി കേസിലെ പ്രതികള്‍ക്കാണ് ഇപ്പോള്‍ അതിനുള്ള അവസരം ഉണ്ടായിരിക്കുന്നത്.
വളരെ കൃത്യമായിട്ട് പരോള് കിട്ടും, സുഖ ചികിത്സ കിട്ടും, കള്ള് കിട്ടും, ഭക്ഷണം കിട്ടും. ഒരു പ്രശ്‌നവുമില്ലെന്നും കെ. കെ രമ പറഞ്ഞു.
ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്കായി അസാധാരണ നീക്കവുമായി സംസ്ഥാന സർക്കാർ - പ്രതികൾ നിലവിൽ കഴിയുന്ന സെൻട്രൽ ജയിൽ സൂപ്രണ്ടുമാർക്ക് മാത്രം കത്തയയ്‌ക്കാതെ മുഴുവൻ സെൻട്രൽ ജയിൽ സൂപ്രണ്ടുമാർക്കും കത്തയച്ചത് എന്തിനെന്നും വ്യക്തമല്ല. കേസിലെ പ്രതിയായ കൊടി സുനി തവനൂർ സെൻട്രൽ ജയിലിലും മറ്റുള്ളവർ കണ്ണൂർ, തൃശൂർ സെൻട്രൽ ജയിലുകളിലാണ്. കത്തില്‍ പരോള്‍ എന്നോ വിട്ടയയ്‌ക്കല്‍ എന്നോ വ്യക്തമാക്കാതെ ‘വിടുതല്‍’ എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നതെന്നത് നിര്‍ണ്ണായകമാണ്. ഇത് നല്‍കുന്നത്
The Unpopular Cult Persecution - Following Jesus has never been popular. It wasn’t in the first century, and it isn’t today. To the world, genuine Christians often seem like members of an “unpopular cult” — a group that refuses to fit in with the trends and values of society.
But don’t be discouraged. Being unpopular in the
കെ ആർ നാരായണൻ്റെ സ്മരണയിൽ രാഷ്ട്രപതിയുടെ കേരള സന്ദർശനം - പാലാ സെൻ്റ് തോമസ് കോളജിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷ ചടങ്ങിലും കെ ആർ നാരായണനെ ദ്രൗപദി മുർമു അനുസ്മരിച്ചു. കെ ആർ നാരായണൻ കോട്ടയത്തിൻ്റെ പുത്രനാണെന്ന് പറഞ്ഞ രാഷ്ട്രപതി കെ ആർ നാരായണൻ്റെ ഓർമ്മകൾക്കു മുമ്പിൽ പ്രണാമം അർപ്പിച്ചു. കെ ആർ നാരായണൻ്റെ ജീവിതയാത്ര നമ്മളെ പ്രചോദിപ്പിക്കുമെന്നും
മാധ്യമത്തില്‍ പോസ്റ്റിട്ടതിന് നടപടി നേരിട്ട സിപിഎം നേതാവ് പി ജെ ജോണ്‍സണ്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു - കോട്ടയം മെഡിക്കല്‍ കോളജ് കെട്ടിടം ഇടിഞ്ഞു വീണതുമായി ബന്ധപ്പെട്ട് ജോണ്‍സണ്‍ വീണാ ജോര്‍ജിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനം ഉന്നയിച്ച് പോസ്റ്റ് ഇട്ടിരുന്നു. മന്ത്രി പോയിട്ട് എം എല്‍ എ ആയിപ്പോലും ഇരിക്കാന്‍ വീണാജോര്‍ജിന് അര്‍ഹതയില്ല. കൂടുതല്‍ പറയിപ്പിക്കരുതെന്നുമായിരുന്നു വിമര്‍ശനം. തുടര്‍ന്ന് ജോണ്‍സണെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു.
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ
ഞങ്ങളുടെ വ്യോമാതിര്‍ത്തിക്ക് മുകളിലൂടെ പറന്നാല്‍ പുടിനെ അറസ്റ്റ് ചെയ്യും’; ഭീഷണിയുമായി പോളണ്ട് - നയതന്ത്ര ചർച്ചകള്‍ക്ക് സമയം നീട്ടിക്കൊടുത്ത് യുദ്ധക്കളത്തില്‍ നേട്ടമുണ്ടാക്കാൻ പുടിൻ ശ്രമിക്കുകയാണെന്ന് ആരോപിക്കുന്ന യൂറോപ്യൻ നേതാക്കള്‍ക്ക് ട്രംപിൻ്റെ മനംമാറ്റം ആശ്വാസമാകും. ബ്രിട്ടീഷ് പ്രധാനമന്ത്രി, ഫ്രഞ്ച് പ്രസിഡൻ്റ്, ജാൻമൻ ചാൻസലർ എന്നിവരടക്കമുള്ള യൂറോപ്യൻ നേതാക്കള്‍, സമാധാനത്തിനായി റഷ്യ പിടിച്ചെടുത്ത യുക്രൈൻ ഭൂമി വിട്ടുകൊടുക്കാനുള്ള ട്രംപിൻ്റെ നിർദ്ദേശത്തെ എതിർത്തിരുന്നു. യുക്രെയ്ൻ്റെ യുദ്ധസഹായത്തിനായി മരവിപ്പിച്ച റഷ്യൻ ആസ്തികളില്‍ നിന്ന് കോടിക്കണക്കിന് ഡോളർ ഉപയോഗിക്കാനുള്ള
മുൻ രാഷ്ട്രപതി ഡോ. കെ ആർ നാരായണൻ ചരിത്രപുരുഷൻ: രാഷ്ട്രപതി - ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, വൈസ് ചെയർമാൻ ഡോ സിന്ധുമോൾ ജേക്കബ്, സെക്രട്ടറി ആർ അജിരാജ കുമാർ, ലീഗൽ സെൽ അധ്യക്ഷൻ അഡ്വ ജെ ആർ പത്മകുമാർ എന്നിവരാണ് രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയത്
കേരളത്തിലെ എല്ലാ ആശുപത്രികളിലും നേഴ്സുമാര്‍ക്ക് ഇനി ഏകീകൃത ഷിഫ്റ്റ് - ഈ പുതിയ സംവിധാനം നടപ്പിലാകുന്നതോടെ സ്വകാര്യ ആശുപത്രികളിലെ ജീവനക്കാർക്ക് സർക്കാർ ആശുപത്രികളിലെ ജീവനക്കാർക്കുള്ള ഷിഫ്റ്റ് സമ്പ്രദായം തന്നെയാണ് ലഭിക്കുക. പഴയ രീതിയിൽ നിന്നു വ്യത്യസ്തമായി, ഓരോ നഴ്‌സിന്റെയും ജോലി സമയത്ത് കൂടുതൽ പാടില്ലാത്ത ഭാരം വഹിക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കപ്പെടും. ഇത് നഴ്സുമാരുടെയും മറ്റ് മെഡിക്കൽ ജീവനക്കാരുടെയും ജോലി നിലനിൽപ്പ്, ആരോഗ്യ സംരക്ഷണം എന്നിവയ്ക്കും സഹായകമാകും.
പാസ്റ്റർ പാണ്ടനാട് ജോഷി (68) നിര്യതനായി - ഗാനരചയിതാവുമായ പതാരശ്ശേരിൽ പാസ്റ്റർ ജോഷി പാണ്ടനാട് ( പി.സി ജോഷി -68) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ രാത്രിയിൽ ഉണ്ടായ സ്ട്രോക്കിനെത്തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട്.
ഭാര്യ: ആലീസ് ജോഷി. മക്കൾ: ഷിലു ഷിബു, ഷിജോ ബിനു, ഷൈൻ സന്തോഷ്, മരുമക്കൾ: ഷിബു, ബിനു, സന്തോഷ്