തൃശ്ശൂർ: അതിമാരക സിന്തറ്റിക് മയക്കുമരുന്നായ 17.5 ഗ്രാം എം.ഡി.എം.എയുമായി
യുവതികളെ ചൂണ്ടലില്‍ നിന്നും ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ജില്ലാ ലഹരി
വിരുദ്ധ സ്‌ക്വാഡ് പിടികൂടി. പിടിയിലായ ചൂണ്ടല്‍
പുതുശേരി സ്വദേശി കണ്ണോത്ത് വീട്ടില്‍ സുരഭി (23),
വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമായ കണ്ണൂര്‍ ആലക്കോട്
കരുവഞ്ചാ സ്വദേശി തോയല്‍ വീട്ടില്‍ പ്രിയ (30)
എന്നിവരെ കുന്നംകുളം സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു.കെ.
ഷാജഹാന്‍, പ്രിന്‍സിപ്പല്‍ സബ് ഇന്‍സ്‌പെക്ടര്‍ കെ. ഷിജു എന്നിവരുടെ
നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.
കഴിഞ്ഞ രാത്രി ലഭിച്ച രഹസ്യ വിവരത്തിന്റെ
അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡിലെ എസ്‌ഐമാരായ
സുവൃത്കുമാര്‍, രാഗേഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ പഴനിസ്വാമി, വിപിന്‍ദാസ്, സുജിത്ത് എന്നിവരടങ്ങുന്ന
സംഘം മയക്കുമരുന്ന് വാങ്ങനെന്ന വ്യാജേനയാണ് യുവതികളെ പിന്തുടര്‍ന്ന് ചൂണ്ടല്‍
ഗുരുവായൂര്‍ റോഡില്‍ കൂനംമുച്ചിയില്‍നിന്നാണ് പാന്റിന്റെ പോക്കറ്റിലായി സൂക്ഷിച്ച 17.5 ഗ്രാം അതിമാരക
സിന്തറ്റിക് മയക്ക് മരുന്നായ എം.ഡി.എം.എ. പിടികൂടിയത്.
പാവറട്ടി പാങ്ങ് സ്വദേശികളായ വൈഷ്ണവ്, അതുല്‍ എന്നിവരാണ്
യുവതികള്‍ക്ക് മയക്കുമരുന്ന് എത്തിച്ചു നല്‍കിയത്. യുവതികള്‍ പിടിയിലായതോടെ
ബൈക്കിലെത്തിയ യുവാക്കള്‍ രക്ഷപ്പെട്ടു. പിടിയിലായ ഇരുവരെയും പിന്നീട് ലഹരി
വിരുദ്ധ സ്‌ക്വാഡ് കുന്നംകുളം പോലീസിന് കൈമാറി. ഇരുവരും മയക്കുമരുന്ന് മാഫിയ
റാക്കറ്റിലെ ക്യാരിയര്‍മാരാണന്ന് കുന്നംകുളം എസ് .എച്ച്. ഒ: യു. കെ. ഷാജഹാന്‍
പറഞ്ഞു. കൂടുതല്‍ അന്വേഷണം നടന്നു വരുന്നതായും അദ്ദേഹം സൂചിപ്പിച്ചു.
ചൂണ്ടല്‍ സ്വദേശിനിയായ സുരഭിയും കണ്ണൂര്‍
സ്വദേശിനിയായ പ്രിയയും തൃശൂരിലെ ഒരു സ്വകാര്യ ഫ്‌ളാറ്റ് വാടകക്കെടുത്ത്
ഒരുമിച്ചാണ് താമസിച്ചു വന്നിരുന്നത്. സജീവ ബി.ജെ.പി. പ്രവര്‍ത്തകയായ സുരഭി കരാട്ടെ
അഭ്യാസിയും ബുള്ളറ്റ് റൈഡറുമാണ്. കഴിഞ്ഞ ആറുമാസമായി സുരഭിയെ ചൂണ്ടല്‍ പുതുശേരിയിലെ
സ്വന്തം വീട്ടില്‍ കണ്ടിരുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. അതിനു മുമ്പ് ചില
ദിവസങ്ങളില്‍ വീട്ടില്‍ വരാറുള്ള സുരഭി അമ്മയുമായി വഴക്കുണ്ടാക്കി തിരിച്ചു പോകാറുള്ളതായി
നാട്ടുകാര്‍ സൂചിപ്പിച്ചു.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി.
സ്ഥാനാര്‍ഥിയായ ബന്ധുവിനുവേണ്ടി സുരഭി സജീവമായി രംഗത്തുണ്ടായിരുന്നു. ഫാഷന്‍
ഡിസൈനറും ഒരു കുട്ടിയുടെ അമ്മയുമായ പ്രിയ ഭര്‍ത്താവുമായി തെറ്റി പിരിഞ്ഞ ശേഷമാണ്
സുരഭിയോടപ്പം താമസമാരംഭിച്ചത്. സുരഭിയും പ്രിയയും ബുള്ളറ്റ് ബൈക്കില്‍ ബംഗളുരുവില്‍
പോയാണ് എം.ഡി.എം.എ. വാങ്ങാറുള്ളതെന്നു പോലീസ് പറഞ്ഞു. ബംഗളൂരുവില്‍ 1000 രൂപക്ക് വാങ്ങുന്ന ഒരു
ഗ്രാം എം.ഡി. എം.എ. നാട്ടില്‍ 2000 രൂപക്കാണ് വില്‍പ്പന നടത്തിയിരുന്നത്.
കഴിഞ്ഞ ഒരു വര്‍ഷമായി ഇരുവരും ജില്ലാ പോലീസ്
മേധാവിയുടെ കീഴിലുള്ള ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു.
എം.ഡി.എം.എ. ആവശ്യക്കാരന്നെ വ്യാജേന സ്‌ക്വാഡ് ഇവരുമായി ചാറ്റിങ് നടത്തിയിരുന്നു.
സ്‌ക്വാഡിന്റെ പിടിയില്‍ നിന്നും പലപ്പോഴും രക്ഷപ്പെട്ട യുവതികളെ കഴിഞ്ഞ ദിവസം സ്‌ക്വാഡ്
അതീവ രഹസ്യമായി തന്ത്രപൂര്‍വ്വം പിടികൂടുകയായിരുന്നു. ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ്
കഴിഞ്ഞ ഒരു മാസം ജില്ലയില്‍നിന്ന് 270 കിലോ കഞ്ചാവാണ് പിടികൂടിയത്. 10 ഗ്രാം എം.ഡി.എം.എയ്ക്ക് 200 കിലോ കഞ്ചാവിന് തുല്യമായ ശിക്ഷയാണ് ലഭിക്കുക.
RELATED STORIES
ഖുമേനിയ വധിക്കാനുള്ള ഇസ്രായേൽ പദ്ധതി ട്രംപ് തടഞ്ഞതായി റിപ്പോർട്ട് - ഇറാന്റെ ആണവ പദ്ധതികളെ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം ആരംഭിച്ചതിനുശേഷം ഇറാൻ ശക്തമായി തിരിച്ചടിക്കുകയും ഇസ്രായേലിൽ കനത്ത നാശനഷ്ടമുണ്ടാവുകയും ചെയ്തു. ഇതിനെ തുടർന്ന് യുഎസ് ഉന്നത ഉദ്യോഗസ്ഥർ ഇസ്രായേൽ ഉദ്യോഗസ്ഥരുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. ഇറാൻ സുപ്രിം ലീഡറെ കൊല്ലാൻ അവസരം ലഭിച്ചതായും ട്രംപ് അവരെ പദ്ധതിയിൽ നിന്ന് പിന്തിരിപ്പിച്ചതായും യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വാർത്തയോട് പ്രതികരിക്കാൻ തയ്യാറായില്ല. ‘ഒരിക്കലും നടന്നിട്ടില്ലാത്ത നിരവധി തെറ്റായ സംഭാഷണങ്ങളുണ്ട്. ഞാൻ അതിലേക്ക് കടക്കുന്നില്ല.’ ഫോക്‌സ് ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിൽ നെതന്യാഹു പറഞ്ഞു. ‘ഇസ്രായേൽ ചെയ്യേണ്ടത് ചെയ്യും. അമേരിക്കക്ക് എന്താണ് നല്ലതെന്ന് അമേരിക്കക്കും അറിയാമെന്നും ഞാൻ കരുതുന്നു.’ നെതന്യാഹു കൂട്ടിച്ചേർത്തു.
ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഒമാനിൽ ഞായറാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന യുഎസുമായുള്ള ഇറാന്റെ ആണവ ചർച്ചകൾ റദ്ദാക്കി. യുഎസ്-ഇറാൻ ചർച്ചകൾ പുനരാരംഭിക്കുമെന്ന പ്രതീക്ഷയിലാണ് ട്രംപ്. അതേസമയം, ഇസ്രായേൽ ആക്രമണങ്ങളെക്കുറിച്ച് ഞങ്ങൾക്ക് എല്ലാം അറിയാമായിരുന്നുവെന്നും ഇസ്രായേൽ പ്രതിരോധത്തെ സഹായിക്കുമെന്നും ട്രംപ് പറഞ്ഞു.
കാഞ്ഞങ്ങാട് നഗരസഭയുടെ പിന്തുണയോടെ ഇറക്കിയ ‘അതിയാമ്പൂര്‍ റൈസ്’ വിപണിയിലേക്ക് - കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത മുന്‍കൈയെടുത്ത അതിയാമ്പൂര്‍ റൈസ് ബ്രാന്‍ഡ് അഞ്ചാം തവണയാണ് വിപണിയില്‍ വിജയഗാഥ രചിച്ചത്. നഗരസഭയുടെ നാലാം വാര്‍ഡ് അംഗങ്ങളും അതിയാമ്പൂര്‍ കര്‍ഷക കൂട്ടായ്മയും അത്തിക്കണ്ടം വയലില്‍ നടത്തിയ ജൈവ നെല്‍കൃഷിയാണ് വന്‍ വിജയമായത്. ജൈവകൃഷിയിലൂടെ 1,839 കിലോഗ്രാം നെല്ലാണ് ലഭിച്ചത്. അഞ്ച് കിലോ വീതമുള്ള പാക്കറ്റുകള്‍ ആക്കി നാട്ടിലെ മുഴുവന്‍ ആളുകള്‍ക്കും വിതരണം ചെയ്തശേഷം ബാക്കിയുള്ളവ മാര്‍ക്കറ്റില്‍ വില്‍ക്കാനാണ് ആലോചന. നെല്‍കൃഷി നടത്തിയ കര്‍ഷകര്‍ക്കാണ് എല്ലാവിധ ക്രെഡിറ്റും നല്‍കേണ്ടതെന്ന് കെ വി സുജാത പറഞ്ഞു.
അതിയാമ്പൂരില്‍ നടന്ന
പൊലീസിനും കെഎസ്ആര്‍ടിസിക്കും പുറമേ ബ്രത്തലൈസര്‍ 'പ്രയോഗം' നടപ്പിലാക്കി കെഎസ്ഇബിയും - ആദ്യ പടിയെന്നോണം ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നാലോളം ബ്രത്തനലൈസറുകള്‍ കെഎസ്ഇബി വാങ്ങുകയും പരിശോധനയില്‍ മൂന്ന് പേരെ പിടികൂടുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.
പ്രധാനമായും രാത്രികാലത്ത് ജോലിക്ക് പ്രവേശിക്കുന്നവരെ ലക്ഷ്യംവെച്ചാണ് പരിശോധന നടത്തുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ നൂറോളം കേന്ദ്രങ്ങളില്‍ കെഎസ്ഇബിയുടെ ആഭ്യന്തര വിജിലന്‍സ്
ഇന്നും അതിശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം - മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ അഞ്ചു ജില്ലകളിൽ ഇന്ന് അതിശക്തമായ മഴയ്‌ക്ക് സാധ്യതയുള്ള റെഡ് അലര്‍ട്ട് മുന്നറിയിപ്പാണുള്ളത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലര്‍ട്ട് മുന്നറിയിപ്പുമുണ്ട്.
ബുധനാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാറ്റും മഴയും ശക്തമാകുന്ന സാഹചര്യത്തിൽ മലയോര മേഖലകളിൽ അതീവ ജാഗ്രതക്ക് നിർദ്ദേശമുണ്ട്. കടൽക്ഷോഭവും ഉയർന്ന തിരമാലകളും ഉണ്ടായേക്കാമെന്ന് തീരദേശത്തും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് സംസ്ഥാനത്ത് ടെയിനുകള്‍ വൈകിയോടുകയാണ്.
ഇന്ന് രാവിലെ 5.20 ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ടിയിരുന്ന വേണാട് എക്സ്പ്രസ് രണ്ട് മണിക്കൂർ
ഇസ്രയേലും ഇറാനും തമ്മിലുളള ഏറ്റുമുട്ടൽ യുദ്ധരംഗം പോലെ മാറി - ഇസ്രയേലിന്റെ ആക്രമണത്തിൽ പ്രധാനമായും ഇറാനിലെ പ്രതിരോധ മന്ത്രാലയ ആസ്ഥാനം ഉൾപ്പെടെ നിരവധി തന്ത്രപ്രധാന സ്ഥലങ്ങൾ ലക്ഷ്യമാക്കിയതായി റിപ്പോർട്ടുകളുണ്ട്. ഇറാനിലെ ടഹ്റാൻ നഗരത്തിൽ സ്ഥിതി ചെയ്യുന്ന വലിയ എണ്ണ സംഭരണശാലയ്ക്കും തീപിടിച്ച സംഭവത്തിൽ വലിയ നാശം സംഭവിച്ചതായും സൂചനകളുണ്ട്. ഇസ്രയേലിന്റെ വായുസേന ഈ ആക്രമണം നടത്തിയതായാണ് ഇന്റലിജൻസ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. യുദ്ധം തുടരുന്ന സാഹചര്യത്തിൽ ഇരു രാജ്യങ്ങളും അത്യാധുനിക ആയുധങ്ങൾ ഉപയോഗിക്കുന്നതായും, പരസ്പരം കനത്ത നഷ്ടം അനുഭവിക്കുന്നതായും റിപ്പോർട്ടുകൾ പറയുന്നു.
ഇറാനിൽ ഇതുവരെ 224 പേർ കൊല്ലപ്പെട്ടതായി ഔദ്യോഗിക സംഖ്യകളിൽ വ്യക്തമാക്കുന്നു. എന്നാൽ ഈ സംഖ്യകൽ ഇനിയും ഉയരുമെന്ന ഭീതിയാണ് പ്രദേശത്ത് നിലനിൽക്കുന്നത്. ഇസ്രയേലിലും നിരവധിപ്പേർക്ക് പരിക്കേറ്റതായും ചിലർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ഈ ഏറ്റുമുട്ടൽ മേഖലയിൽ സാമൂഹിക-ആരാഥനാ സമാധാനം തകർക്കുന്നതായും, ആഗോളതലത്തിൽ
അമേരിക്കയെ വെല്ലുവിളിച്ച ഇറാന് താക്കീതുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് - ഏറ്റവും കനത്ത ആക്രമണം ഉണ്ടായത് ഇസ്രയേലിന്റെ സുപ്രധാന തുറമുഖ നഗരമായ ഹൈഫയിലാണ്. ഹൈഫ ഓയില്‍ റിഫൈനറി അടക്കം ഹൈപ്പര്‍സോണിക് മിസൈലുകള്‍ പ്രയോഗിച്ചെന്ന് ഇറാന്റെ അവകാശവാദം. ഇസ്രയേലിന്റെ യുദ്ധവിമാന നിര്‍മാണ കേന്ദ്രം ആക്രമിച്ചെന്നും ഇറാന്‍ അവകാശപ്പെടുന്നു. അതിനിടെ ഇറാനില്‍ ശക്തമായ ആക്രമണം അഴിച്ചുവിടുമെന്ന് വ്യക്തമാക്കി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തി. ഏറ്റവും പുതിയ വീഡിയോസന്ദേശത്തിലാണ് അദേഹം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. അയത്തൊള്ള ഭരണകൂടത്തിന് കീഴിലുള്ള എല്ലാ സ്ഥലങ്ങളിലും ആക്രമണം നടത്തും.
ഇറാനിലെ പ്രധാന ആണവ സമ്പുഷ്ടീകരണ മേഖലയില്‍ കനത്ത പ്രഹരമേല്‍പ്പിക്കാനായെന്നും ആവശ്യമെങ്കില്‍ ഇനിയും ആക്രമിക്കുമെന്നും അദേഹം വ്യക്തമാക്കി.
അമേരിക്കയെ വെല്ലുവിളിച്ച ഇറാന് താക്കീതുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് - ഏറ്റവും കനത്ത ആക്രമണം ഉണ്ടായത് ഇസ്രയേലിന്റെ സുപ്രധാന തുറമുഖ നഗരമായ ഹൈഫയിലാണ്. ഹൈഫ ഓയില്‍ റിഫൈനറി അടക്കം ഹൈപ്പര്‍സോണിക് മിസൈലുകള്‍ പ്രയോഗിച്ചെന്ന് ഇറാന്റെ അവകാശവാദം. ഇസ്രയേലിന്റെ യുദ്ധവിമാന നിര്‍മാണ കേന്ദ്രം ആക്രമിച്ചെന്നും ഇറാന്‍ അവകാശപ്പെടുന്നു. അതിനിടെ ഇറാനില്‍ ശക്തമായ ആക്രമണം അഴിച്ചുവിടുമെന്ന് വ്യക്തമാക്കി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തി. ഏറ്റവും പുതിയ വീഡിയോസന്ദേശത്തിലാണ് അദേഹം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. അയത്തൊള്ള ഭരണകൂടത്തിന് കീഴിലുള്ള എല്ലാ സ്ഥലങ്ങളിലും ആക്രമണം നടത്തും.
ഇറാനിലെ പ്രധാന ആണവ സമ്പുഷ്ടീകരണ മേഖലയില്‍ കനത്ത പ്രഹരമേല്‍പ്പിക്കാനായെന്നും ആവശ്യമെങ്കില്‍ ഇനിയും ആക്രമിക്കുമെന്നും അദേഹം വ്യക്തമാക്കി.
അമേരിക്കയെ വെല്ലുവിളിച്ച ഇറാന് താക്കീതുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് - ഏറ്റവും കനത്ത ആക്രമണം ഉണ്ടായത് ഇസ്രയേലിന്റെ സുപ്രധാന തുറമുഖ നഗരമായ ഹൈഫയിലാണ്. ഹൈഫ ഓയില്‍ റിഫൈനറി അടക്കം ഹൈപ്പര്‍സോണിക് മിസൈലുകള്‍ പ്രയോഗിച്ചെന്ന് ഇറാന്റെ അവകാശവാദം. ഇസ്രയേലിന്റെ യുദ്ധവിമാന നിര്‍മാണ കേന്ദ്രം ആക്രമിച്ചെന്നും ഇറാന്‍ അവകാശപ്പെടുന്നു. അതിനിടെ ഇറാനില്‍ ശക്തമായ ആക്രമണം അഴിച്ചുവിടുമെന്ന് വ്യക്തമാക്കി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തി. ഏറ്റവും പുതിയ വീഡിയോസന്ദേശത്തിലാണ് അദേഹം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. അയത്തൊള്ള ഭരണകൂടത്തിന് കീഴിലുള്ള എല്ലാ സ്ഥലങ്ങളിലും ആക്രമണം നടത്തും.
ഇറാനിലെ പ്രധാന ആണവ സമ്പുഷ്ടീകരണ മേഖലയില്‍ കനത്ത പ്രഹരമേല്‍പ്പിക്കാനായെന്നും ആവശ്യമെങ്കില്‍ ഇനിയും ആക്രമിക്കുമെന്നും അദേഹം വ്യക്തമാക്കി.
കെസ്ആർടിസിയെ സംബന്ധിച്ച് യാത്രക്കാരുടെ കേൾക്കാൻ ഉദ്യോഗസ്ഥർ ബസുകളിലെത്തും - ഗരത്തിലൂടെ സർവീസ് നടത്തുന്ന ലോ ഫ്ലോർ ബസിലായിരുന്നു ഉച്ചയോടെ സിഎംഡിയും ഉദ്യോഗസ്ഥരും കയറിയത്. കെഎസ്ആർടിസി ഓക്കെയാണോ എന്ന ചോദ്യവുമായി യാത്രക്കാരെ സമീപിച്ച അദ്ദേഹത്തോട് കൂടുതൽ പേരും ഓക്കെയല്ലെന്നും നന്നാവാനുണ്ടെന്നുമുള്ള മറുപടിയാണ് നൽകിയത്. കൈ കാണിച്ചാൽ ബസ് നിർത്താറില്ലെന്ന് ആദ്യ യാത്രക്കാരി പരാതി പറഞ്ഞപ്പോൾ ജീവനക്കാർക്ക് വേണ്ട നിർദേശം നൽകാമെന്ന് സിഎംഡി ഉറപ്പ് നൽകി.
ജീവനക്കാരുടെ പെരുമാറ്റത്തെക്കുറിച്ചായിരുന്നു സ്ത്രീകളുടെ പരാതികൾ. സർവീസുകൾ സംബന്ധിച്ച അഭിപ്രായം ചോദിച്ചപ്പോൾ മധ്യവയസ്കയായ ഒരാൾ ഗുഡ് എന്നും ഒരാൾ തരക്കേടില്ലെന്നുമാണു മറുപടി നൽകിയത്. സർവീസുകളിൽ കുറവുണ്ടെന്ന് വിതുര സ്വദേശിയായ യുവാവ് പറഞ്ഞപ്പോൾ നിലവിലെ സർവീസിലെ പോരായ്മകളാണ് പരിശോധിക്കുന്നതെന്നും മറ്റു പ്രശ്നങ്ങൾ പരിശോധിക്കാമെന്നും സിഎംഡി മറുപടി നൽകി. മറ്റ് ഉദ്യോഗസ്ഥരും വരും
ആധാര്‍ കാര്‍ഡ് വിശദാംശങ്ങള്‍ ഓണ്‍ലൈനായി സൗജന്യമായി പുതുക്കാനുള്ള സമയപരിധി വീണ്ടും നീട്ടി - മൈആധാര്‍ പോര്‍ട്ടല്‍ വഴി മാത്രമാണ് സൗജന്യ സേവനം ലഭിക്കുക.ആധാര്‍ എടുത്തിട്ട് 10 വര്‍ഷം കഴിഞ്ഞെങ്കില്‍ കാര്‍ഡ് ഉടമകള്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെന്നാണ് നിര്‍ദേശം. പക്ഷേ ഇത് നിര്‍ബന്ധമല്ല. പേര്,വിലാസ്,ജനനതീയതി ,മറ്റ് വിശദാംശങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ഓണ്‍ലൈനായി യുഐഡിഎഐ വെബ്സൈറ്റിന്റെ പോര്‍ട്ടലില്‍ സൗജന്യമായി അപ്ഡേറ്റ് ചെയ്യാം. അതേസമയം, ഫോട്ടോ, ബയോമെട്രിക്, ഐറിസ് തുടങ്ങിയ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെങ്കില്‍ അടുത്തുള്ള ആധാര്‍ കേന്ദ്രങ്ങളില്‍ പോകണം.
അമേരിക്കക്കും, യുകെയ്ക്കും, ഫ്രാൻസിനും മുന്നറിയിപ്പുമായി ഇറാൻ - ഇറാന്‍ മിസൈല്‍ വിക്ഷേപണം തുടര്‍ന്നാല്‍ “ടെഹ്‌റാൻ കത്തിയെരിയുമെന്ന്” ഇസ്രായേല്‍ പ്രതിരോധ മന്ത്രി ശനിയാഴ്ച മുന്നറിയിപ്പ് നല്‍കി. സൈനിക മേധാവിയുമായുള്ള ഒരു വിലയിരുത്തല്‍ യോഗത്തിന് ശേഷം സംസാരിച്ച പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സ്, ഇസ്രായേല്‍ പൗരന്മാരെ ദ്രോഹിച്ചതിന് ഇറാന്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന് പറഞ്ഞു.
അതേസമയം ഇസ്രയേലിന്റെ യുദ്ധ വിമാനങ്ങൾ തകർത്തുവെന്നാണ് ഇറാന്റെ അവകാശവാദം. ടെല്‍ അവീവിലെ വിവിധയിടങ്ങളില്‍ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി. ഇസ്രയേലി പ്രതിരോധ ആസ്ഥാനം ഉള്‍പ്പെടെ ഇറാന്‍ ആക്രമിച്ചതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. നിരവധി തന്ത്രപ്രധാന സൈനിക താവളങ്ങള്‍ ഉള്‍പ്പടെ 150 ഓളം കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയെന്ന് ഇറാൻ അവകാശപ്പെട്ടു. ഓപ്പറേഷന്‍ റൈസിങ് ലയണ്‍ എന്ന പേരില്‍ ഇസ്രയേൽ വ്യാഴാഴ്ച രാത്രി നടത്തിയ ആക്രമണത്തിന് മറുപടിയായി ഓപ്പറേഷന്‍ ട്രൂ പ്രോമിസ് III എന്ന
ഹണിട്രാപ്പിൽ കുടുക്കി 1.06 ലക്ഷം രൂപയും ജീപ്പും അപഹരിച്ച് കടന്നുകളഞ്ഞ കേസിൽ രണ്ട് പേർ അറസ്റ്റിൽ - പരാതിക്കാരനായ യുവാവിനെ മുക്കാളി റെയിൽവെ അടിപ്പാതക്ക് സമീപമുള്ള വീട്ടിലെത്തിച്ചാണ് പ്രതികൾ ഭീഷണിപ്പെടുത്തിയത്. യുവാവിന്റെ ഫോണും പൈസയും വണ്ടിയുടെ താക്കോലും കൈക്കലാക്കിയാണ് മർദിച്ചതെന്ന് പരാതിയിൽ പറയുന്നു. കൂടാതെ യുവാവിനെ പ്രതിയായ യുവതിക്കൊപ്പം ചേർത്ത് നിർത്തി മൊബൈൽഫോണിൽ ഫോട്ടോയെടുക്കുകയും ഇത് ഭാര്യക്ക് അയച്ചു നൽകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
പ്രതികൾ യുവാവിൻ്റ താർ ജീപ്പിൽ സൂക്ഷിച്ച 1.06 ലക്ഷം രൂപ കവരുകയും 5 ലക്ഷം രൂപ ആവശ്യപെട്ട് വാഹനവുമായി കടന്നു കളയുകയായിരുന്നു.
ചോമ്പാല സ്റ്റേഷനിലെത്തി പരാതിക്കാരൻ തന്നെയാണ് ഈ വിവരങ്ങളെല്ലാം പൊലീസിനെ അറിയിച്ച് പരാതി നൽകിയത്. കേസിൽ ആകെ ഏഴ് പ്രതികളാണുള്ളതെന്ന് പൊലീസ് പറയുന്നു.
കുവൈറ്റിന്റെ പുതിയ വിസ സംവിധാനം നിലവിൽ വരുന്നു - നിഷേധിക്കലുകളും തര്‍ക്കങ്ങളും പരിഹരിക്കല്‍: തൊഴിലുടമകളുടെ സാധ്യതയുള്ള ദുരുപയോഗം ലഘൂകരിക്കുന്നതിന്, സര്‍ക്കാര്‍ തൊഴിലാളികള്‍ക്ക് ഒരു പരിഹാരം നല്‍കിയിട്ടുണ്ട്. ഒരു തൊഴിലുടമ പ്രതികരിക്കുന്നതില്‍ പരാജയപ്പെടുകയോ സാധുവായ കാരണമില്ലാതെ അന്യായമായി ഒരു അഭ്യര്‍ത്ഥന നിരസിക്കുകയോ ചെയ്താല്‍, തൊഴിലാളിക്ക് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറില്‍ പരാതി നല്‍കാം.
എക്‌സിറ്റ് പെര്‍മിറ്റിന് പുറമേ, സ്‌പോണ്‍സര്‍മാര്‍ക്ക് അവരുടെ ആശ്രിതരെ സാമ്പത്തികമായി പിന്തുണയ്ക്കാന്‍ കഴിയുമെന്ന് ഉറപ്പാക്കാന്‍ ലക്ഷ്യമിട്ട്, പ്രവാസികള്‍ക്കുള്ള കുടുംബ വിസകളെ നിയന്ത്രിക്കുന്ന കര്‍ശനമായ നിയമങ്ങളും
അംഗീകൃത ലോട്ടറി ഏജന്റുമാരിൽ നിന്നും 5000 രൂപ വീതം ധനസഹായം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു - അപേക്ഷകൾ ആവശ്യമായ രേഖകൾ സഹിതം കോർപ്പറേഷന്റെ വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഗൂഗിൾ ഫോം പൂരിപ്പിച്ച് ഓൺലൈനിൽ സമർപ്പിക്കണം. അപേക്ഷകൾ സമർപ്പിക്കാവുന്ന അവസാന തീയതി ജൂലൈ 10 വൈകിട്ട് 5 വരെയാണ്.
അപേക്ഷ ഫോറം www.hpwc.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471 2347768, 9497281896.
വിമാനങ്ങളുടെ സുരക്ഷാ പരിശോധനകൾ വർദ്ധിപ്പിക്കാൻ വ്യോമയാന നിരീക്ഷണ ഏജൻസിയായ ഡിജിസിഎ ഉത്തരവിട്ടു - കൂടാതെ, ഹൈഡ്രോളിക് സിസ്റ്റത്തിന്റെ സേവനക്ഷമതാ പരിശോധനയും ടേക്ക്-ഓഫ് പാരാമീറ്ററുകളുടെ അവലോകനവും നടത്താൻ ഡിജിസിഎ നിർദ്ദേശിച്ചിട്ടുണ്ട്. വാച്ച്ഡോഗ് പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ട്രാൻസിറ്റ് പരിശോധനയിൽ ഫ്ലൈറ്റ് കൺട്രോൾ പരിശോധന ഏർപ്പെടുത്തണം. കൂടാതെ രണ്ടാഴ്ചയ്ക്കുള്ളിൽ പവർ അഷ്വറൻസ് പരിശോധനകൾ നടത്തുകയും വേണം.
പാലക്കാട് ചിറ്റൂര്‍ പൊല്‍പ്പുള്ളിയില്‍ 18 വയസ്സുകാരി ജന്മദിനത്തില്‍ കുഴഞ്ഞുവീണ് മരിച്ചു - ഉടന്‍ തന്നെ നാട്ടുകാര്‍ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് പാലക്കാട് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു.
പ്ലസ്ടുവില്‍ നല്ലേപ്പിള്ളി ശ്രീകൃഷ്ണ സ്‌കൂളില്‍ മികച്ച മാര്‍ക്കോടെ വിജയിച്ച ശ്രേയ ബിരുദ പഠനത്തിന് അലോട്ട്‌മെന്റിനായി കാത്തിരിക്കവെയാണ് മരിച്ചത്.
ദുബൈയില്‍ മിക്ക സ്വകാര്യ വിദ്യാലയങ്ങളും കുട്ടികളുടെ ഫീസ് വര്‍ധിച്ചിച്ചു - സ്‌കൂള്‍ ഗ്രേഡ് അടിസ്ഥാനമാക്കി ഫീസ് വര്‍ധിപ്പിക്കാന്‍ ഇത് അനുവദിക്കുന്നു. ചില കുടുംബങ്ങള്‍ക്ക് നിലവിലെ വാര്‍ഷിക സ്‌കൂള്‍ ഫീസ് 87,000 ദിര്‍ഹം മുതല്‍ 92,000 ദിര്‍ഹം വരെയാണ്. ഒരുമിച്ച് പ്രതിവര്‍ഷം 10,000 ദിര്‍ഹം കൂടി നല്‍കേണ്ടിവരും. പ്രതിവര്‍ഷം ആകെ ഫീസ് വര്‍ധന ഏകദേശം 3,000 ദിര്‍ഹമായി ചുരുക്കിയ സ്‌കൂളുകളുമുണ്ട്.
ദുബൈയില്‍ നിലവില്‍ 185 രാജ്യങ്ങളില്‍ നിന്നുള്ള 3,87,441 വിദ്യാര്‍ഥികള്‍ക്ക് സേവനം നല്‍കുന്ന 227 സ്വകാര്യ സ്‌കൂളുകളുണ്ട്. 2023-24 അധ്യയന വര്‍ഷത്തില്‍ വിദ്യാര്‍ഥി പ്രവേശനത്തില്‍ ഈ മേഖല 12 ശതമാനം വര്‍ധന രേഖപ്പെടുത്തി.
അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് ഇൻഷുറൻസ് തുക പ്രഖ്യാപിച്ചു - 360 കോടി രൂപയാണ് ഇൻഷുറൻസ് തുക. ഇതുപ്രകാരം ഓരോ കുടുംബത്തിനും എയർ ഇന്ത്യ 1.5 കോടി രൂപ നൽകും. ഒരു കോടി രൂപയുടെ സഹായധനം ടാറ്റയും പ്രഖ്യാപിച്ചിട്ടുണ്ട്.
ഒരു അന്താരാഷ്ട്ര വിമാനത്തിൽ അപകടമുണ്ടായി മരണമോ പരിക്കോ ഉണ്ടായാൽ 1999-ലെ മോൺട്രിയൽ കൺവെൻഷൻ ഉടമ്പടിയിൽ നഷ്ടപരിഹാരം നൽകുന്നതിനുള്ള വ്യവസ്ഥകൾ ഏർപ്പെടുത്തിയിട്ടുണ്ട്. 2009-ൽ ഇന്ത്യയും ഈ കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്.