ഗുജറാത്ത് തീരമേഖലയില്‍ കനത്ത ഭീഷണിയുമായി ബിപോര്‍ജോയ് ചുഴലിക്കാറ്റ് കര തൊട്ടു
Reporter: News Desk 16-Jun-2023
2,889
Share:
ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ട്
പ്രകാരം ജഖാവു തുറമുഖത്തിന് 100 കിലോമീറ്റര്‍ അടുത്തെത്തിയെന്നാണ് വ്യക്തമാകുന്നത്. ഗുജറാത്തിലെ ഭുജ്
മേഖലയിലടക്കം കനത്ത മഴയും കാറ്റുമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. തീരമേഖലയില്‍
കാറ്റിന്റെ വേഗത ഓരോ നിമിഷവും കൂടുകയാണ്. ദിയുവില്‍ നിലവില്‍ 50 കിലോ മീറ്റര്‍
വേഗതയിലാണ് കാറ്റുവീശുന്നത്. ദ്വാരകയില്‍ 45 ഉം പോര്‍ബന്തര്‍ 47 ഉം കിലോ മീറ്റര്‍ വേഗതിയിലാണ് കാറ്റ് വീശുന്നത്. മണിക്കൂറില്‍ 125 കിലോമീറ്റര്‍
വേഗതയിലാകും ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊടുകയെന്നാണ് കാലാവസ്ഥ
വകുപ്പിന്റെ പ്രവചനം.
വൈകിട്ട് അഞ്ചിനും എട്ടിനും ഇടയില്‍ ബിപോര്‍ജോയ് കര
തൊടുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. സൗരാഷ്ട്ര, കച്ച് മേഖലയില്‍ കനത്ത
നാശനഷ്ടം ഉണ്ടാക്കുമെന്നാണ് കണക്ക്കൂട്ടല്‍. കാറ്റഗറി മൂന്നില്‍പെടുന്ന അതി തീവ്ര
ചുഴലിയായി എത്തുന്ന കാറ്റിന്റെ സഞ്ചാരപാതയില്‍നിന്ന് മുക്കാല്‍ ലക്ഷം പേരെ
ഒഴിപ്പിച്ച് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ഗുജറാത്തിന്റെ തീര
മേഖലയിലെ എട്ടു ജില്ലകളിലെ 120 ഗ്രാമങ്ങളില്‍ കാറ്റ് കനത്ത നാശമുണ്ടാക്കും എന്നാണ് മുന്നറിയിപ്പ്.
മൂന്ന് സൈനിക വിഭാഗങ്ങളും സര്‍വ്വ സജ്ജരായി നിലയുറപ്പിച്ചിട്ടുണ്ട്.
ഭക്ഷണവും മരുന്നുമായി കപ്പലുകള്‍ നാവികസേന
ഒരുക്കിനിര്‍ത്തിയിട്ടുണ്ട്. മൊത്തം 15 കപ്പലുകളും 7 എയര്‍ക്രാഫ്റ്റുകളും സജ്ജമെന്നാണ് കോസ്റ്റ് ഗാര്‍ഡ് വിഭാഗം
അറിയിച്ചിട്ടുള്ളത്. 4 ഡോര്‍ണിയര്‍, 3 ഹെലികോപ്ടര്‍ എന്നിവയും സജ്ജമാണ്. ഗുജറാത്തിന്റെ തീരമേഖലയില്‍ വ്യോമ, റെയില്‍, റോഡ് ഗതാഗതം
താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.
അതേസമയം ബിപോര്‍ജോയ് പ്രഭാവം കേരളത്തെയും
ബാധിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് നല്‍കുന്ന സൂചന. കേരളത്തില്‍ അടുത്ത 4 ദിവസം ഇടി
മിന്നലോടുകൂടിയ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
ഇത് പ്രകാരം 18 ാം തിയതി ഇടുക്കി ജില്ലയിലും 19 ന് ആലപ്പുഴ, ഇടുക്കി ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട
ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍
115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത്
കൊണ്ട് അര്‍ത്ഥമാക്കുന്നത്.
RELATED STORIES
എരിഞ്ഞടങ്ങിയ ചാരത്തിൽ നിന്നും പുതു ജീവൻ - അനിൽകുമാറിൻ്റെ ജയിലിലെ നമ്പർ 7772 രാജേഷിൻ്റെ നമ്പർ 7273 മായിരുന്നുവെന്ന് അപ്പോഴാണ് അധികാരികളുടെ ശ്രദ്ധയിൽപ്പെട്ടത്. ഈ സംഭവം വലിയ വിവാദമായി മാറി. ഇത് നടക്കുന്നത് നടക്കുന്നത് 2005 കാലഘട്ടങ്ങളിലായിരുന്നുവെന്ന് താൻ ഇപ്പോഴും ഓർത്തു പോകുന്നു. രാജേഷിനെ ജയിൽ ഡോക്‌ടർ നേരിൽ വന്നുകണ്ട് കാര്യങ്ങൾ സത്യമാണ് എന്ന് മനസ്സിലാക്കി സാക്ഷ്യമെഴി ഗവൺമെൻ്റിന് രേഖാമൂലം സമർപ്പിച്ചു. ശ്രീമാൻ അച്ചുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കുമ്പോൾ നിയമസഭയിൽ ഈ വിഷയം അവതരിപ്പിക്കുകയും ശബ്ദ കോലാകലങ്ങൾക്ക് ഇടവരുത്തുകയും ചെയ്തിരുന്നു. ഇതിൻ്റെ ഫലമായി
മന്ത്രി ഗണേഷിന് 18 തികയുംമുൻപ് ഡ്രൈവിങ് ലൈസൻസ് - 2024 നവംബർ നാലിന് ലൈസൻസ് പുതുക്കിയപ്പോൾ സെക്രട്ടേറിയറ്റിലെ മേൽവിലാസമാണ് നൽകിയിട്ടുള്ളത്. 18 വയസ്സ് പൂർത്തിയാകുന്നതിനുമുൻപേ ഒരു വ്യക്തിക്ക് ഡ്രൈവിങ് ലൈസൻസ് ലഭിച്ചതായി കണ്ടെത്തിയാൽ ലൈസൻസ് റദ്ദാക്കണമെന്നാണ് വ്യവസ്ഥ. ഇതിന് മുന്നോടിയായി വ്യക്തിയോട് വിശദീകരണം തേടേണ്ടതുണ്ട്.
വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി അവധിക്കാല ക്ലാസുകൾ നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു -
ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് ദുരന്ത നിവാരണ അതോറിറ്റിയും ആരോഗ്യ വകുപ്പും നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. നിർദ്ദേശങ്ങൾ ലംഘിച്ച് ക്ലാസുകൾ നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
സൂര്യതാപം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഉച്ചസമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്നും ധാരാളം വെള്ളം കുടിക്കണമെന്നും പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
തിരുവനന്തപുരം പേട്ട റെയിൽവേ സ്റ്റേഷൻ ആശുപത്രിയിലെ ശുചിമുറിയിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തി - വഞ്ചിയൂർ പോലീസും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും സ്ഥലത്തെത്തിയാണ് വിശദമായ പരിശോധന നടത്തിയത്. വെടിയുണ്ടകൾ ഇപ്പോൾ വഞ്ചിയൂർ പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്. വെടിയുണ്ടകൾ ആരെങ്കിലും ബോധപൂർവം ആശുപത്രിയിൽ കൊണ്ടുവച്ചതാണോയെന്ന കാര്യത്തിലും പരിശോധന നടത്തുന്നുണ്ട്. പോലീസ് നായ്‌ക്കളും വിരലടയാള വിദഗ്ദ്ധരെയും ഉൾപ്പെടുത്തിയാണ് ആശുപത്രിയിൽ തെളിവെടുപ്പ് പൂർത്തിയാക്കിയത്. ക്രിമിനൽ സംഘത്തിന് ഇതുമായി ബന്ധമുണ്ടോയെന്നും സംശയിക്കുന്നുണ്ട്.
മാധ്യമപ്രവർത്തകർക്ക് 20 ലക്ഷത്തിന്റെ ഇൻഷുറൻസ് - 1. 20 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ്:
ഇന്ത്യയിലുടനീളമുള്ള ജെ.എം.എ അംഗങ്ങൾക്കായി 20 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കും. അപകടസാധ്യതയുള്ള സാഹചര്യങ്ങളിൽ ജോലി ചെയ്യുന്ന മാധ്യമപ്രവർത്തകർക്ക് ഇത് വലിയൊരു സുരക്ഷാ കവചമാകും.
2. മൾട്ടി-സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റി:
അംഗങ്ങളുടെ സാമ്പത്തിക സ്വാശ്രയത്വം
വി.വി. എബ്രഹാം (കൊച്ചായൻ 78) സംസ്‌കാരം നാളെ - .വി. എബ്രഹാം (കൊച്ചായൻ 78) ൻ്റെ സംസ്‌കാരം നാളെ രാവിലെ 7 മണിക്ക് ഭവനത്തിൽ കൊണ്ടുവരികയും തുടർന്നുള്ള ശുശ്രൂക്ഷകൾ ഏറുംമ്പാടം ഐ.പി.സി ബെഥേൽ സഭയുടെ നേതൃത്വത്തിൽ സംസ്‌കാരം നടത്തുകയും ചെ
ഇത് പ്രകൃതി നൽകുന്ന അപായ സൂചന !! സ്പെഷ്യൽ റിപ്പോർട്ട് - കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് വരുമ്പോള്‍ മാത്രം ജാഗ്രത പാലിക്കുന്ന രീതി അവസാനിപ്പിച്ച് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള സമഗ്രപദ്ധതികള്‍ സ്വീകരിക്കുകയാണ് ഇതിന് പരിഹാരം. കുളങ്ങളും ജലാശയങ്ങളും പുനരുദ്ധരിക്കുകയും മഴവെള്ള സംഭരണം നിര്‍ബന്ധമാക്കുകയും വേണം. ഭൂഗര്‍ഭ ജലനിരപ്പ് ഉയര്‍ത്തുക വഴി ഭൂമിയുടെ താപനില കുറക്കണം. സൗരോര്‍ജം പോലുള്ള പുനരുപയോഗ പ്രവര്‍ത്തന സ്രോതസ്സുകളിലേക്ക് മാറുകയും പരിസ്ഥിതി സൗഹൃദ ഗതാഗത സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യണം. പ്രകൃതി സംരക്ഷണം അതീവ പ്രാധാന്യമര്‍ഹിക്കുന്നതും നിലനില്‍പ്പിന്റെ പോരാട്ടവുമാണെന്ന് ബോധവത്കരണത്തിലൂടെ സമൂഹത്തെ തെര്യപ്പെടുത്തുകയും വേണം. പ്രകൃതിയെ ചൂഷണം ചെയ്തു കൊണ്ടുള്ള
ന്യൂസിലാൻഡിൽ ‘വൈയാനു’ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു !! വ്യാപക നാശനഷ്ടം - ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി വീണതോടെ ആയിരക്കണക്കിന് വീടുകളിൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടായതോടെ പലയിടത്തും റോഡ് ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. വക്കാറ്റാനെ ഉൾപ്പെടെയുള്ള തീരദേശ നഗരങ്ങളിൽ നിന്ന് നൂറുകണക്കിന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ദുരന്തസാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് കുറഞ്ഞത് രണ്ട് ദിവസത്തേക്കെങ്കിലും മാറിനിൽക്കാൻ അധികൃതർ
ലാലു പ്രതാപ് ജോസ് (64), ഫിലാഡൽഫിയയിൽ നിര്യാതനായി... - സൈനിക സ്‌കൂളിലും , കോഴഞ്ചേരി സെന്റ് തോമസ് കോളജിലും, ലോ കോളജിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. റാങ്ക് ഹോള്‍ഡറായിരുന്നു. മൂന്നര പതിറ്റാണ്ടു മുന്‍പ് അമേരിക്കയിലെത്തി. ഫിലഡല്ഫിയ അസന്‍ഷന്‍ മര്‍ത്തോമ്മ ചര്‍ച്ചിന്റെ സ്ഥാപകരിലൊരാളായിരുന്നു. ഡയോസിസന്‍ പ്രതിനിധിയും ആയിരുന്നു.
എയര്‍ഫോഴ്‌സിലായിരുന്ന ജോസഫിന്റെയും, ഹെഡ്മിസ്ട്രസായിരുന്ന മറിയാമ്മയുടെയും പുത്രനാണ്.
ഫിലഡല്ഫിയയിലുള്ള തമ്പി സഹോദരനും ലവ്‌ലി (തിരുവനന്തപുരം) സഹോദരിയുമാണ്.
ഭാര്യ റേച്ചല്‍ ജോസ് - വാര്യാപുരം ആലുനില്‍ക്കുന്നതില്‍ സാമുവലിന്റെ പുത്രിയാണ്.
മക്കള്‍: ബെനി (ഭാര്യ കോറിന്‍), ജൈനി (
ക്രിസ്റ്റഫർ ഷാജുവിൻ്റെ കേസിനാധാരമായ റിപ്പോർട്ട് - ക്രിസ്റ്റഫർ ഷാജു എന്ന പേരിൽ പാറശ്ശാല നിയോജക മണ്ഡലത്തിൽ നിന്നും നിയമസഭാ ഇലക്ഷനിൽ മത്സരിക്കുന്ന സ്ഥാനർത്ഥിക്ക് എതിരെ ഗവൺ മെൻ്റ് രേഖയിൽ കാണപ്പെടുന്ന ചില കേസിൻ്റെ വിശദാoശങ്ങൾ ഇന്ത്യൻ നിയമത്തിൻ്റെ ഭാഗമായി പൊതു ജനങ്ങളുടെ അറിവിലേക്ക് പ്രസിദ്ധപ്പെടുത്തുന്നു.
തമിഴ്‌നാടിൻ്റെ ആ കറുത്ത അധ്യായം സാത്താൻകുളം കൊലപാതകം
- സാധാരണയായി കസ്റ്റഡി മരണങ്ങളിൽ പോലീസുകാർ ശിക്ഷിക്കപ്പെടാറുണ്ടെങ്കിലും, ഒരു കേസിൽ ഇത്രയധികം പോലീസുകാർക്ക് ഒരുമിച്ച് വധശിക്ഷ ലഭിക്കുന്നത് ഇന്ത്യൻ നിയമചരിത്രത്തിൽ തന്നെ ആദ്യമായാണ്. ഇത് അധികാരദുർവിനിയോഗം നടത്തുന്നവർക്കുള്ള താക്കീതാണ്.
ഒരു കുടുംബത്തിന്റെ തണലായിരുന്ന അച്ഛനും മകനും നഷ്ടപ്പെട്ടെങ്കിലും, ആത്മാക്കൾക്ക് നീതി ലഭിച്ചുവെന്ന് വിശ്വസിക്കാം. പക്ഷെ, ആ ക്രൂരതയുടെ മുറിപ്പാടുകൾ സാത്താൻകുളം എന്ന പേരിനൊപ്പം എന്നും അവശേഷിക്കും.
സൗദിക്ക് നേരെ ഇറാൻ്റെ മിസൈൽ ആക്രമണം - ലോകത്തിലെ തന്നെ ഏറ്റവും വലിയ വ്യവസായ കേന്ദ്രങ്ങളിൽ ഒന്നായ ഇവിടെ ഉണ്ടായ ആക്രമണം ആഗോള സാമ്പത്തിക രംഗത്തെ ഞെട്ടിച്ചിരിക്കുകയാണ്. വ്യവസായ ഹബ്ബിലെ പ്രധാന ഭാഗങ്ങളിൽ മിസൈലുകൾ പതിച്ചതായാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആക്രമണത്തെത്തുടർന്ന് മേഖലയിൽ വൻ തീപിടുത്തം ഉണ്ടായതായും ആകാശത്തേക്ക് കറുത്ത
ക്രിസ്റ്റഫർ ഷാജുവിൻ്റെ കേസിനാധാരമായ റിപ്പോർട്ട് - തിരുവന്തപുരം: ഷാജു പലിയോട് എന്ന പേരിൽ നിയമസഭാ ഇലക്ഷനിൽ മത്സരിക്കുന്ന സ്ഥാനർത്ഥിക്ക് എതിരെ ഗവൺ മെൻ്റ് രേഖയിൽ കാണപ്പെടുന്ന ചില കേസിൻ്റെ വിശദാoശങ്ങൾ ഇന്ത്യൻ നിയമത്തിൻ്റെ ഭാഗമായി പൊതു ജനങ്ങളുടെ അറിവിലേക്ക് പ്രസിദ്ധപ്പെടുത്തുന്നു.
മലയാളിയായ ഐടി പ്രൊഫഷണല്‍ ശരണ്യയെ കാണാൻ ഇടയായി - ഏപ്രില്‍ രണ്ടിന് കൊച്ചിയില്‍ നിന്ന് ഒറ്റയ്ക്ക് കുടകിലെത്തിയ ശരണ്യ നാപ്പോക്ലുവിനടുത്തുള്ള യാവകപാടി ഗ്രാമത്തിലെ ഒരു ഹോംസ്റ്റേയിലാണ് താമസിച്ചിരുന്നത്. അന്ന് രാവിലെ 8:15-ഓടെ വനംവകുപ്പിന്റെ അനുമതി വാങ്ങിയാണ് അവര്‍ തടിയന്‍ഡമോള്‍ കയറാന്‍ പോയത്. കാട്ടാന ശല്യമുള്ള പ്രദേശമായതിനാല്‍ മറ്റ് പത്ത് പേരടങ്ങുന്ന സംഘത്തിനൊപ്പം പോകാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ശരണ്യ ഒറ്റയ്ക്ക് യാത്ര തുടരുകയായിരുന്നു. വൈകുന്നേരം നാല് മണിയോടെ ട്രെക്കിങ്ങിന് പോയ സംഘം തിരിച്ചെത്തിയെങ്കിലും ശരണ്യ അവരോടൊപ്പം ഉണ്ടായിരുന്നില്ല. തനിക്ക് വഴിതെറ്റിയതായി ശരണ്യ ഹോംസ്റ്റേ ജീവനക്കാരെ ഫോണിലൂടെ അറിയിച്ചെങ്കിലും പിന്നീട് ഫോണ്‍ സിഗ്‌നല്‍ നഷ്ടപ്പെടുകയും ഫോണ്‍ സ്വിച്ച് ഓഫ് ആവുകയുമായിരുന്നു.
എഫ്.സി.ആര്‍.എ. നിയമത്തിനെതിരേ പ്രതിപക്ഷ പാര്‍ട്ടികള്‍ നുണപ്രചാരണങ്ങള്‍ നടത്തുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി - അഴിമതിയുടെയും വര്‍ഗീയതയുടെയും മതിലുകള്‍ തകര്‍ന്നാല്‍ മാത്രമാണ് കേരളം രക്ഷപ്പെടുകയുള്ളു. തൊഴിലില്ലായ്മക്ക് കാരണവും ഇതാണ്. ഗള്‍ഫ് രാജ്യങ്ങളെ ശത്രുക്കളായാണ് കോണ്‍ഗ്രസ് കാണുന്നത്. ഗള്‍ഫ് രാഷ്ട്രത്തലവന്മാരെ വിമര്‍ശിക്കുകയാണ്. തെരഞ്ഞെടുപ്പ് വരും പോകും. എന്നാല്‍, രാജ്യ സുരക്ഷ പ്രധാനമാണ്. ഒരു കോടിയോളം വരുന്ന പ്രവാസികളെ അപകടത്തിലാക്കാനാണ് ശ്രമിക്കുന്നത്. ഇറാനില്‍ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ ആ നീക്കങ്ങളെയും പരാജയപ്പെടുത്താനാണ് ശ്രമം. ഗള്‍ഫ് രാജ്യങ്ങളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും മോദി പറഞ്ഞു.