തലവടി: സംസ്ഥാനത്തിന്റെ ഭരണചക്രം
ഏറ്റെടുത്ത ഡോ. വേണു ഐ.എ.എസ്. കുട്ടനാട് തലവടിയുടെ സ്വന്തക്കാരന്‍. തലവടി പൂണുതുറ ഡോ. പി.ടി
രാജമ്മയുടെ മകനാണ് ചീഫ് സെക്രട്ടറിയായി തെരഞ്ഞെടുത്ത ഡോ. വേണു.കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും എം.ബി.ബി.എസ് പഠിച്ചിറങ്ങിയ
ഡോ. വേണു കുറച്ചുകാലം ഡോക്ടറായി സേവനമനുഷ്ഠിച്ചിരുന്നു. തുടര്‍ന്ന് സിവില്‍ സര്‍വീസ്
പരീക്ഷയെഴുതി ആദ്യവര്‍ഷം ഐ.ആര്‍.എസിലും അടുത്തവര്‍ഷം ഐ.എ.എസിലും റാങ്ക് നേടി. സബ്
കളക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.
സംസ്ഥാനത്തിന്റെ
ടൂറിസം, സാംസ്‌കാരിക
രംഗങ്ങളില്‍ വലിയ മുന്നേറ്റത്തിനു വഴിയൊരുക്കിയ ഉദ്യോഗസ്ഥനാണു പുതിയ ചീഫ്
സെക്രട്ടറി ഡോ. വി. വേണു. അദ്ദേഹം സംസ്ഥാന ടൂറിസം ഡയറക്ടറായും ടൂറിസം വകുപ്പ്
സെക്രട്ടറിയായും പ്രവര്‍ത്തിച്ച കാലത്താണു വിനോദസഞ്ചാര മേഖലയില്‍ സ്വകാര്യ-
പൊതുമേഖലാ ബന്ധം ശക്തമാക്കിയത്.
കേരള
ട്രാവല്‍ മാര്‍ട്ട്എന്ന ആശയത്തിനു പിന്നില്‍ ഡോ. വേണു ആയിരുന്നു. ഉത്തരവാദിത്വ
ടൂറിസത്തിലേക്കുള്ള കേരളത്തിന്റെ മുന്നേറ്റത്തിനും പ്രേരണ നല്‍കി. അദ്ദേഹത്തിന്റെ ''ആന്‍ ഇന്‍്രെടാഡക്ഷന്‍ ടു ദ
ബിസിനസ് ഓഫ് ടൂറിസം'' എന്ന
പുസ്തകം ടൂറിസം വിദ്യാര്‍ഥികള്‍ക്ക് ആധികാരിക ഗ്രന്ഥമാണ്.2007 മുതല്‍ 2011 വരെ സാംസ്‌കാരിക വകുപ്പ്
സെക്രട്ടറിയായിരുന്ന കാലത്താണ് ഇന്റര്‍നാഷണല്‍ തിയേറ്റര്‍ ഫെസ്റ്റിവല്‍ ഓഫ് കേരള
ആരംഭിച്ചത്. കേരളം മ്യൂസിയം എന്ന പേരില്‍ പുതിയ മ്യൂസിയം നിര്‍മിച്ചതും ഇക്കാലത്താണ്.
മ്യൂസിയങ്ങള്‍, പുരാരേഖകള്‍
എന്നിയുടെ സംരക്ഷണത്തിനും നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കി.
2018ലെ
പ്രളയത്തിനു ശേഷം സംസ്ഥാന റവന്യൂ ദുരന്ത നിവാരണ വകുപ്പിന്റെ പ്രിന്‍സിപ്പല്‍
സെക്രട്ടറിയായി നിയമിതനായി. റീബില്‍ഡ് കേരള ഇനിഷ്യേറ്റിവിന്റെ ചീഫ് എക്‌സിക്യൂട്ടിവായി
ഡോ. വേണു സേവനമനുഷ്ഠിക്കുമ്പോഴാണ് സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ പുനര്‍നിര്‍മാണം
സംബന്ധിച്ചു ലോകബാങ്കുമായി സുപ്രധാന ചര്‍ച്ചകള്‍ നടത്തിയത്.ആഭ്യന്തരവിജിലന്‍സ് അഡീഷനല്‍ ചീഫ്
സെക്രട്ടറി, ജലവിഭവ
വകുപ്പിന്റെ അധികച്ചുമതല, കണ്ണൂര്‍
രാജ്യാന്തര വിമാനത്താവള കമ്പനി (കിയാല്‍) മാനേജിങ് ഡയറക്ടര്‍, റവന്യൂ പ്രിന്‍സിപ്പല്‍
സെക്രട്ടറി, എക്‌െസെസ്
കമ്മിഷണര്‍, ഭക്ഷ്യ -
സിവില്‍ സെപ്ലെസ് സെക്രട്ടറി, കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറി
തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. നാടക അരങ്ങുകളിലും വേണു സജീവമായിരുന്നു.
എം.ബി.ബി.എസ്. നേടിയ ശേഷം സിവില്‍ സര്‍വീസില്‍ എത്തുകയായിരുന്നു.
എല്ലാ
അവധിക്കാലത്തും മാതൃവീടായ തലവടിയില്‍ എത്തിയിരുന്നു. തലവടി എസ്.ഡി.വി.എസ്
ഗ്രന്ഥശാലയിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു. വായിച്ചു വളര്‍ന്ന വ്യക്തിയാണു
താനെന്ന് അഭിമാനത്തോടെ ഡോ. വേണു പറയാറുണ്ട്. തലവടി ഗ്രാമത്തിലെ വിവിധ സാംസ്‌കാരിക
പരിപാടിയില്‍ പങ്കെടുക്കാറുള്ള ഡോ. വേണു നാട്ടുകാരുടെ പ്രിയങ്കരനാണ്. 2018 ലെ പ്രളയകാലത്ത് തലവടിയിലെ സ്‌കൂള്‍
വിദ്യാര്‍ത്ഥികള്‍ രചിച്ച സാഹിത്യ സൃഷ്ടികള്‍ സമാഹരിച്ചുകൊണ്ട് തലവടി ചര്‍ച്ചാ
വേദി പ്രസിദ്ധീകരിച്ച പ്രളയം എന്ന പുസ്തകവും പി.വി രവീന്ദ്രനാഥിന്റെ ജീവചരിത്ര
പുസ്തകവും പ്രകാശനം നിര്‍വഹിക്കാന്‍ തലവടിയില്‍ എത്തിയിരുന്നു.
ഫയലുകളില്‍
മലയാളത്തില്‍ ഒപ്പിടുകയും മുണ്ട് ധരിച്ച് ഓഫീസില്‍ എത്തുകയും ചെയ്യുന്നത്
വേണുവിന്റെ പ്രത്യേകതയാണ്. തൃശൂര്‍ അസിസ്റ്റന്റ് കലക്ടറായി ആദ്യ നിയമനം. ഭാര്യ
ശാരദ മുരളിധരന്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് അഡീ. ചീഫ് സെക്രട്ടറിയാണ്. മക്കള്‍:
കല്യാണി, ശബരി.പിതാവ് കേന്ദ്ര ഗവൺമെന്റിന്റെ
കീഴിലെ തൊഴിലാളി വിദ്യാഭ്യാസ കേന്ദ്രത്തിന്റെ റീജണല്‍ ഡയറക്ടറായിരുന്ന പി.ആര്‍.വി.
പണിക്കര്‍. മാതാവ് ഡോ. രാജമ്മ കോഴിക്കോട് ജില്ലയിലെ വിവിധ ആശുപത്രികളില്‍ സേവനം
അനുഷ്ഠിച്ചിട്ടുണ്ട്.
RELATED STORIES
ഇറാനിലെ സാഹചര്യം വഷളാകുന്ന സാഹചര്യത്തിൽ നിരവധി ഇന്ത്യക്കാർ മടങ്ങിയെത്തി - ഇറാനിലെ പ്രക്ഷോഭങ്ങൾ അപകടകരമാണെന്ന് മടങ്ങിയെത്തിയ ജമ്മു കശ്മീർ സ്വദേശി സൂചിപ്പിച്ചു. കേന്ദ്രസർക്കാർ വളരെ മികച്ച ശ്രമം നടത്തിയാണ് വിദ്യാർഥികളെ തിരികെ കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു. മടങ്ങിയെത്തിവരെ സ്വീകരിക്കാൻ കുടുംബാംഗങ്ങളും വിമാനത്താവളത്തിൽ എത്തിയിരുന്നു. ഇറാനിൽ തീർഥാടനത്തിന് പോയ ഒരു ബന്ധുവിനെ കൂട്ടിക്കൊണ്ടുപോകാൻ എത്തിയ ഒരു കുടുംബം സന്തോഷം പങ്കുവെച്ചു. “എന്റെ ഭാര്യയുടെ അമ്മായി തീർഥാടനത്തിന് ഇറാനിൽ പോയിരുന്നു. ഇറാൻ എപ്പോഴും ഇന്ത്യയുടെ നല്ല സുഹൃത്താണ്, മോദി സർക്കാരിൽ വളരെ ആത്മവിശ്വാസമുണ്ടായിരുന്നു. അവർ നിരന്തരം പിന്തുണ നൽകി. ഇത് സാധ്യമാക്കിയതിന് ഇന്ത്യൻ സർക്കാരിന് നന്ദി പറയുന്നു. ഞങ്ങളുടെ കുടുംബാംഗം ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നതിൽ ഞങ്ങൾ വളരെ സന്തോഷത്തിലാണ്”- ഒരു ബന്ധു പറഞ്ഞു.
ഡിസംബർ 28ന് ടെഹ്‌റാനിലെ ഗ്രാൻഡ് ബസാറിൽ ആരംഭിച്ച പ്രതിഷേധം പിന്നീട് രാജ്യത്തെ 31 പ്രവിശ്യകളിലേക്കും വ്യാപിക്കുകയായിരുന്നു. രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്കെതിരായ പ്രതിഷേധം പിന്നീട് ഭരണകൂടത്തിനെതിരായ പ്രതിഷേധമായി മാറുകയായിരുന്നു. പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ഭരണകൂടം നീക്കമാരംഭിച്ചതോടെ ആയിരങ്ങൾ കൊല്ലപ്പെട്ടു. നോർവേ കേന്ദ്രീകരിച്ചുള്ള സ്വതന്ത്ര സംഘടനയായ ഇറാൻ ഹ്യൂമൻ റൈറ്റ്സിന്റെ റിപ്പോർട്ട്
മതന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആക്രമണത്തിൽ പ്രതിഷേധിക്കുന്നു : മാർത്തോമ മെത്രാപ്പോലീത്ത - മതേതര രാജ്യത്ത് ജീവിക്കുന്ന ആരും ഭരണഘടനക്ക് എതിരായി പ്രവർത്തിക്കാൻ ശ്രമിക്കരുത്. വെറുപ്പും പകയും വിദ്വേഷവും വളർന്നുവരുന്ന ഈ നാട്ടിൽ അതിനോട് ചേർന്ന് നിൽക്കുവാൻ ക്രൈസ്തവ വിഭാഗത്തിന് സാധ്യമല്ല. ഇവിടെ സ്നേഹത്തിന്റെയും ക്ഷമയുടെയും പരസ്പര സഹകരണത്തിന്റെയും മാർഗം കാട്ടിക്കൊടുക്കുകയാണ് ക്രൈസ്തവ ദൗത്യം. ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പൂർണമായും പുറത്തു വിടാത്തത് സംശയങ്ങൾ ഉളവാക്കുന്നതാണ് എന്നും മെത്രപ്പോലിത്താ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.യോഗത്തിൽ എൻ സി എം ജെ സ്റ്റേറ്റ് പ്രസിഡൻ്റ് അഡ്വ. ഡോ. പ്രകാശ് പി തോമസ് അധ്യക്ഷത വഹിച്ചു.
പത്തനംതിട്ട പമ്പ ആശുപത്രിയിൽ ചികിത്സ തേടിയ ശബരിമല തീർഥാടകയുടെ കാലിലെ ബാൻഡേജിനുള്ളിൽ സർജിക്കൽ ബ്ലേഡ് വച്ച് കെട്ടിയതായി പരാതി - വീട്ടിലെത്തി മുറിവ് തുറന്നു നോക്കിയപ്പോഴാണ് ബാൻഡേജിനുള്ളിൽ നിന്ന് സർജിക്കൽ ബ്ലേഡ് കണ്ടെത്തിയതെന്നാണ് പ്രീത പറയുന്നത്. പന്തളത്ത് നിന്ന് തിരുവാഭരണ ഘോഷയാത്രയ്‌ക്കൊപ്പമാണ് പ്രീത പമ്പയിലെത്തിയത്. കാലിൽ മുറിവുണ്ടായതിനെത്തുടർന്നാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. നഴ്സിങ് അസിസ്റ്റന്‍റ് ആണ് മുറിവ് ഡ്രസ് ചെയ്തതെന്നും അവരുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയിരുന്നുവെന്നും പ്രീത
ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണിനെതിരെ കേസെടുത്ത് പോലീസ് - അതേസമയം ഫ്ളാറ്റ് നിര്‍മാണത്തിന്റെ പേരില്‍ ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ലെന്ന് ഷിബു ബേബി ജോണ്‍ പ്രതികരിച്ചു. കേസ് കെട്ടിച്ചമച്ചതാണ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇങ്ങനെയൊക്കെ ഉണ്ടാകുമെന്നും ഷിബു ബേബി ജോണ്‍ വ്യക്തമാക്കി
ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 3400 കടന്നതായി റിപ്പോര്‍ട്ട് - പ്രക്ഷോഭക്കാരെ തൂക്കിലേറ്റാന്‍ യാതൊരു പദ്ധതിയും ഇല്ലെന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും വ്യക്തമാക്കി. പ്രതിഷേധക്കാരെ തൂക്കിലേറ്റാന്‍ വിധിക്കില്ലെന്ന് ഇറാന്‍ തനിക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്. അത്തരത്തിലുണ്ടായാല്‍ യുഎസ് ഇടപെടുമെന്ന് ട്രംപ് പറഞ്ഞതിനു പിന്നാലെയാണ് അരാഗ്ചി ഇക്കാര്യം അറിയിച്ചത്.
അതേസമയം ടെഹ്റാനിലെ കഹ്രിസാക് മോര്‍ച്ചറിക്ക് മുന്നില്‍ കറുത്ത ബാഗുകളില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹങ്ങള്‍ നിരത്തിയിട്ടിക്കുന്നതും, ഇവയുടെ സമീപത്തിരുന്ന് ബന്ധുക്കള്‍ കരയുന്നതിന്റേയും
ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 3400 കടന്നതായി റിപ്പോര്‍ട്ട് - പ്രക്ഷോഭക്കാരെ തൂക്കിലേറ്റാന്‍ യാതൊരു പദ്ധതിയും ഇല്ലെന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും വ്യക്തമാക്കി. പ്രതിഷേധക്കാരെ തൂക്കിലേറ്റാന്‍ വിധിക്കില്ലെന്ന് ഇറാന്‍ തനിക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്. അത്തരത്തിലുണ്ടായാല്‍ യുഎസ് ഇടപെടുമെന്ന് ട്രംപ് പറഞ്ഞതിനു പിന്നാലെയാണ് അരാഗ്ചി ഇക്കാര്യം അറിയിച്ചത്.
അതേസമയം ടെഹ്റാനിലെ കഹ്രിസാക് മോര്‍ച്ചറിക്ക് മുന്നില്‍ കറുത്ത ബാഗുകളില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹങ്ങള്‍ നിരത്തിയിട്ടിക്കുന്നതും, ഇവയുടെ സമീപത്തിരുന്ന് ബന്ധുക്കള്‍ കരയുന്നതിന്റേയും
സഹജീവനത്തിൽ അതിജീവനം സാദ്ധ്യമാകണമെന്ന് മലങ്കര മാർത്തോമ്മാ സുറിയാനി സഭാ അധ്യക്ഷൻ - വ്യത്യസ്ഥതകള്‍ വിഭാഗീയതയ്ക്ക് കാരണമാകരുത്. ദുരന്തമുഖത്ത് ജാതി മത വര്‍ഗ്ഗ വര്‍ണ്ണ വ്യത്യാസങ്ങള്‍ പാടില്ല. വേദനിക്കുന്നവന്‍ ആരായിരുന്നാലും സഹായ ഹസ്തം നീട്ടുകയാണ് ആവശ്യം. അപരനില്‍ മനുഷ്യനെ കാണണം.
ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കത്തക്ക വിധം ജീവിതത്തെ ക്രമീകരിക്കുകയും പ്രകൃതി സൗഹൃദ ശൈലികള്‍ അനുവര്‍ത്തിക്കുകയും വേണമെന്നും മെത്രാപ്പൊലിത്ത ഉദ്ബോധിപ്പിച്ചു.
വടുവഞ്ചാൽ മാർത്തോമ്മാ നഗറിൽ നടന്ന സമ്മേളനത്തിൽ കുന്നംകുളം – മലബാർ ഭദ്രാസന അധ്യക്ഷൻ ഡോ. മാത്യൂസ് മാർ മക്കാറിയോസ് എപ്പിസ് കോപ്പാ അധ്യക്ഷത വഹിച്ചു.
വിദ്വേഷ പരാമർശത്തിൽ ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലക്കെതിരെ പരാതി - അത് സ്വന്തം ഭൂമിയാണെന്ന തോന്നലും ചിലർക്ക് വന്നിട്ടുണ്ടെന്നായിരുന്നു131ാമത് മാരമൺ മാരമൺ കൺവെൻഷൻ വേദിയുടെ ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചുകൊണ്ടുള്ള ശശികലയുടെ വിവാദ പരാമർശം. പരാമർശത്തിനെതിരെ ഡിവൈഎഫ്‌ഐയും രംഗത്ത് വന്നിരുന്നു.
ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം പുതിയ തലങ്ങളിലേക്ക് -
ഉണ്ടായിരുന്ന സ്വര്‍ണ്ണത്തിലോ പഞ്ചലോഹത്തിലോ നിര്‍മ്മിച്ച 'അഷ്ടദിക്പാലക' രൂപങ്ങളെക്കുറിച്ച് ഇപ്പോഴും വ്യക്തതയില്ല. ഇവ എവിടെയാണെന്ന ചോദ്യത്തിന് ദേവസ്വം വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തില്‍ മറുപടി ലഭിച്ചിട്ടില്ല. ഇവ കടത്തിയതാണോ അതോ ദേവസ്വം രേഖകളില്‍ ഇല്ലാത്തതാണോ എന്ന കാര്യം എസ്‌ഐടി പരിശോധിച്ചു വരികയാണ്. 2017-ല്‍ പ്രയാര്‍ ഗോപാലകൃഷ്ണന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ആയിരുന്ന കാലത്താണ് ശബരിമലയിലെ പഴയ കൊടിമരം മാറ്റി പുതിയത് സ്ഥാപിച്ചത്. പഴയത് ജീര്‍ണ്ണിച്ചതിനാലാണ് മാറ്റിസ്ഥാപിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ അന്ന് നീക്കം ചെയ്ത പഴയ ഭാഗങ്ങളും അതിലുണ്ടായിരുന്ന വിഗ്രഹ രൂപങ്ങളും കൃത്യമായി ദേവസ്വത്തിന് കൈമാറിയിരുന്നോ എന്നതിലാണ് ഇപ്പോള്‍ ദുരൂഹത നിഴലിക്കുന്നത്.
തന്ത്രിയുമായി അടുത്ത ബന്ധമുള്ള പലരില്‍
യുവതിരക്കഥാകൃത്ത് പ്രഫുല്‍ സുരേഷ് (41) അന്തരിച്ചു - വയനാട് പഴയ വൈത്തിരി സ്വദേശിയാണ്. പുതിയ രണ്ട് പ്രൊജക്ടുകളുടെ തിരക്കഥ പൂർത്തിയാക്കിയിരുന്നു. ഇതിനിടെയാണ് വിയോഗം. ഭാര്യ: അനുരൂപ (അധ്യാപിക, കക്കാട് ജിഎല്‍പിഎസ്, കോഴിക്കോട്). സഹോദരങ്ങള്‍: പ്രവീണ്‍ സുരേഷ്, പ്രിയങ്ക (ജിഎച്ച്‌എസ്, വൈത്തിരി) പ്രതിഭ (വയനാട് കളക്ടറേറ്റ്
ആര്‍ക്കും മനുഷ്യജീവികളെ വേണ്ടെന്ന് സുപ്രീം കോടതി - തെരുവുനായകളുമായി ബന്ധപ്പെട്ട കേസുകളുമായി നടക്കുന്നവര്‍ക്കു വേണ്ടി വാദിക്കാന്‍ പല അഭിഭാഷകരും തയാറാണെങ്കിലും ആര്‍ക്കും മനുഷ്യജീവികളെ വേണ്ടെന്ന് സുപ്രീം കോടതി
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ തിരുവല്ലയിലെ ആദ്യഘട്ട തെളിവെടുപ്പ് പൂര്‍ത്തിയായി - ഹോട്ടലിലെ രണ്ടാമത്തെ നിലയിലെ മുറിയിലായിരുന്നു തെളിവെടുപ്പ്. തെളിവെടുപ്പിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാന്‍ രാഹുല്‍ തയാറായില്ല. എന്തെങ്കിലും പറയാനുണ്ടോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ചോദിച്ചെങ്കിലും രാഹുല്‍ പ്രതികരിച്ചില്ല.
തെളിവെടുപ്പിന് ശേഷം രാഹുലുമായി എസ്‌ഐടി സംഘം എആര്‍ ക്യാമ്പിലേക്ക് മടങ്ങി. പ്രതിഷേധം കണക്കിലെടുത്ത്
Academic Achiever Dr. Jipson Lawrance J Honoured with Prestigious National Award* - Speaking on the occasion, representatives of WELRED Foundation stated that the award is meant to honour academicians who embody the values and vision of late Dr. A. P. J. Abdul Kalam, particularly in nurturing knowledge, innovation, and national development through education.
The achievement has brought pride to Travani Paramedical Institute and the Katra region, with colleagues and students lauding Dr. Lawrance for his visionary leadership and lifelong commitment to academic excellence.
The academic fraternity has extended
വീടുപണിയാന്‍ കുഴിയെടുക്കുന്നതിനിടെ മണ്ണിനടിയില്‍ നിന്നും കിട്ടിയത് 70 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം - അതേസമയം, കണ്ടെത്തിയ സ്വര്‍ണ്ണം സാങ്കേതികമായി നിധി വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയുമോ എന്നത് സംശയമാണെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ വ്യക്തമാക്കി. വീടിന്റെ അടുക്കള ഭാഗത്ത്, കൃത്യമായി പറഞ്ഞാല്‍ പഴയ കാലത്തെ അടുപ്പിന് സമീപത്തായാണ് ഈ പാത്രം കണ്ടെത്തിയത്. പണ്ട് കാലത്ത് ബാങ്ക് സൗകര്യങ്ങളോ ലോക്കറുകളോ ഇല്ലാത്തതിനാല്‍, പൂര്‍വ്വികര്‍ തങ്ങളുടെ സമ്പാദ്യം സുരക്ഷിതമായി വെക്കാന്‍ അടുക്കള ഭാഗത്തെ തറയ്ക്കടിയില്‍ കുഴിച്ചിടാറുള്ള പതിവുണ്ട്. അത്തരത്തില്‍ ആ കുടുംബം ശേഖരിച്ചുവെച്ച ആഭരണങ്ങളാണ് ഇതെന്നാണ് പ്രാഥമിക നിഗമനം.
കണ്ടെത്തിയ ആഭരണങ്ങളില്‍ പലതും പൊട്ടിയ