തലവടി: സംസ്ഥാനത്തിന്റെ ഭരണചക്രം
ഏറ്റെടുത്ത ഡോ. വേണു ഐ.എ.എസ്. കുട്ടനാട് തലവടിയുടെ സ്വന്തക്കാരന്. തലവടി പൂണുതുറ ഡോ. പി.ടി
രാജമ്മയുടെ മകനാണ് ചീഫ് സെക്രട്ടറിയായി തെരഞ്ഞെടുത്ത ഡോ. വേണു.കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നും എം.ബി.ബി.എസ് പഠിച്ചിറങ്ങിയ
ഡോ. വേണു കുറച്ചുകാലം ഡോക്ടറായി സേവനമനുഷ്ഠിച്ചിരുന്നു. തുടര്‍ന്ന് സിവില്‍ സര്‍വീസ്
പരീക്ഷയെഴുതി ആദ്യവര്‍ഷം ഐ.ആര്.എസിലും അടുത്തവര്‍ഷം ഐ.എ.എസിലും റാങ്ക് നേടി. സബ്
കളക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.
സംസ്ഥാനത്തിന്റെ
ടൂറിസം, സാംസ്കാരിക
രംഗങ്ങളില്‍ വലിയ മുന്നേറ്റത്തിനു വഴിയൊരുക്കിയ ഉദ്യോഗസ്ഥനാണു പുതിയ ചീഫ്
സെക്രട്ടറി ഡോ. വി. വേണു. അദ്ദേഹം സംസ്ഥാന ടൂറിസം ഡയറക്ടറായും ടൂറിസം വകുപ്പ്
സെക്രട്ടറിയായും പ്രവര്‍ത്തിച്ച കാലത്താണു വിനോദസഞ്ചാര മേഖലയില്‍ സ്വകാര്യ-
പൊതുമേഖലാ ബന്ധം ശക്തമാക്കിയത്.
കേരള
ട്രാവല്‍ മാര്‍ട്ട്എന്ന ആശയത്തിനു പിന്നില്‍ ഡോ. വേണു ആയിരുന്നു. ഉത്തരവാദിത്വ
ടൂറിസത്തിലേക്കുള്ള കേരളത്തിന്റെ മുന്നേറ്റത്തിനും പ്രേരണ നല്കി. അദ്ദേഹത്തിന്റെ ''ആന്‍ ഇന്്രെടാഡക്ഷന് ടു ദ
ബിസിനസ് ഓഫ് ടൂറിസം'' എന്ന
പുസ്തകം ടൂറിസം വിദ്യാര്‍ഥികള്‍ക്ക് ആധികാരിക ഗ്രന്ഥമാണ്.2007 മുതല്‍ 2011 വരെ സാംസ്കാരിക വകുപ്പ്
സെക്രട്ടറിയായിരുന്ന കാലത്താണ് ഇന്റര്‍നാഷണല്‍ തിയേറ്റര്‍ ഫെസ്റ്റിവല്‍ ഓഫ് കേരള
ആരംഭിച്ചത്. കേരളം മ്യൂസിയം എന്ന പേരില്‍ പുതിയ മ്യൂസിയം നിര്‍മിച്ചതും ഇക്കാലത്താണ്.
മ്യൂസിയങ്ങള്‍, പുരാരേഖകള്‍
എന്നിയുടെ സംരക്ഷണത്തിനും നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്കി.
2018ലെ
പ്രളയത്തിനു ശേഷം സംസ്ഥാന റവന്യൂ ദുരന്ത നിവാരണ വകുപ്പിന്റെ പ്രിന്‍സിപ്പല്‍
സെക്രട്ടറിയായി നിയമിതനായി. റീബില്‍ഡ് കേരള ഇനിഷ്യേറ്റിവിന്റെ ചീഫ് എക്സിക്യൂട്ടിവായി
ഡോ. വേണു സേവനമനുഷ്ഠിക്കുമ്പോഴാണ് സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ പുനര്‍നിര്‍മാണം
സംബന്ധിച്ചു ലോകബാങ്കുമായി സുപ്രധാന ചര്‍ച്ചകള്‍ നടത്തിയത്.ആഭ്യന്തരവിജിലന്‍സ് അഡീഷനല്‍ ചീഫ്
സെക്രട്ടറി, ജലവിഭവ
വകുപ്പിന്റെ അധികച്ചുമതല, കണ്ണൂര്‍
രാജ്യാന്തര വിമാനത്താവള കമ്പനി (കിയാല്‍) മാനേജിങ് ഡയറക്ടര്‍, റവന്യൂ പ്രിന്‍സിപ്പല്‍
സെക്രട്ടറി, എക്െസെസ്
കമ്മിഷണര്‍, ഭക്ഷ്യ -
സിവില്‍ സെപ്ലെസ് സെക്രട്ടറി, കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറി
തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. നാടക അരങ്ങുകളിലും വേണു സജീവമായിരുന്നു.
എം.ബി.ബി.എസ്. നേടിയ ശേഷം സിവില്‍ സര്‍വീസില്‍ എത്തുകയായിരുന്നു.
എല്ലാ
അവധിക്കാലത്തും മാതൃവീടായ തലവടിയില്‍ എത്തിയിരുന്നു. തലവടി എസ്.ഡി.വി.എസ്
ഗ്രന്ഥശാലയിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു. വായിച്ചു വളര്‍ന്ന വ്യക്തിയാണു
താനെന്ന് അഭിമാനത്തോടെ ഡോ. വേണു പറയാറുണ്ട്. തലവടി ഗ്രാമത്തിലെ വിവിധ സാംസ്കാരിക
പരിപാടിയില്‍ പങ്കെടുക്കാറുള്ള ഡോ. വേണു നാട്ടുകാരുടെ പ്രിയങ്കരനാണ്. 2018 ലെ പ്രളയകാലത്ത് തലവടിയിലെ സ്കൂള്‍
വിദ്യാര്‍ത്ഥികള്‍ രചിച്ച സാഹിത്യ സൃഷ്ടികള്‍ സമാഹരിച്ചുകൊണ്ട് തലവടി ചര്‍ച്ചാ
വേദി പ്രസിദ്ധീകരിച്ച പ്രളയം എന്ന പുസ്തകവും പി.വി രവീന്ദ്രനാഥിന്റെ ജീവചരിത്ര
പുസ്തകവും പ്രകാശനം നിര്‍വഹിക്കാന്‍ തലവടിയില്‍ എത്തിയിരുന്നു.
ഫയലുകളില്‍
മലയാളത്തില്‍ ഒപ്പിടുകയും മുണ്ട് ധരിച്ച് ഓഫീസില്‍ എത്തുകയും ചെയ്യുന്നത്
വേണുവിന്റെ പ്രത്യേകതയാണ്. തൃശൂര്‍ അസിസ്റ്റന്റ് കലക്ടറായി ആദ്യ നിയമനം. ഭാര്യ
ശാരദ മുരളിധരന് തദ്ദേശ സ്വയം ഭരണ വകുപ്പ് അഡീ. ചീഫ് സെക്രട്ടറിയാണ്. മക്കള്‍:
കല്യാണി, ശബരി.പിതാവ് കേന്ദ്ര ഗവൺമെന്റിന്റെ
കീഴിലെ തൊഴിലാളി വിദ്യാഭ്യാസ കേന്ദ്രത്തിന്റെ റീജണല്‍ ഡയറക്ടറായിരുന്ന പി.ആര്.വി.
പണിക്കര്‍. മാതാവ് ഡോ. രാജമ്മ കോഴിക്കോട് ജില്ലയിലെ വിവിധ ആശുപത്രികളില്‍ സേവനം
അനുഷ്ഠിച്ചിട്ടുണ്ട്.
RELATED STORIES
ഇടയശുശ്രൂഷയിൽ മലയാളി വനിതാ പാസ്റ്റർ ഏയ്ഞ്ചൽ ജമീമ പോൾ - 2026 മെയ് 15ന് നടന്ന ഓർഡിനേഷൻ ശുശ്രൂഷയ്ക്ക് അസംബ്ലീസ് ഓഫ് ഗോഡ് ഗ്രേറ്റ് ബ്രിട്ടൻ്റെ ലീഡർഷിപ്പ് ഡെവലപ്മെന്റ്റ് ഡയറക്ടർ റവ. സൈമൺ ജാർവിസ് നേതൃത്വം നൽകി. നാഷണൽ ലീഡർ റവ. ഡോ. ഗ്ലെൻ ബാരറ്റ് മുഖ്യശുശ്രൂഷ നിർവഹിച്ചു.
കേരളത്തിൽ സെപ്റ്റംബർ 2 വരെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്ക് സാധ്യത - കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ തീരങ്ങളിൽ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഇന്ന് (30/08/2026) വൈകുന്നേരം 5:30 മുതൽ തിങ്കളാഴ്ച രാത്രി 11:30 വരെ 0.6 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലകൾ കയറിവരാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം മുന്നറിയിപ്പ് നൽകി.
ബാങ്ക് ജീവനക്കാരുടെ സംഘടനകൾ ദേശവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തു - സെപ്റ്റംബർ 11 വെള്ളിയാഴ്ചയാണ് രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാർ സൂചന പണിമുടക്ക് നടത്തുന്നത്. ഒമ്പത് പ്രമുഖ ബാങ്ക് ജീവനക്കാരുടെയും ഓഫീസർമാരുടെയും സംഘടനകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസാണ് സമരം സംഘടിപ്പിക്കുന്നത്.
തുടർച്ചയായി വരുന്ന അവധി ദിവസങ്ങൾ കാരണം ബാങ്കിംഗ് സേവനങ്ങൾ നാല് ദിവസത്തോളം തടസ്സപ്പെടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. സെപ്റ്റംബർ 11 വെള്ളിയാഴ്ചത്തെ പണിമുടക്കിന്
ഗുരുതര ആരോപണവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ - മന്ത്രി പദവിയുള്ള സണ്ണി ജോസഫിന് കെ.പി.സി.സി അധ്യക്ഷ സ്ഥാനം കൂടി ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാൻ പ്രയാസമാണ്. ‘വൺ മാൻ വൺ പോസ്റ്റ്’ നയം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട മുല്ലപ്പള്ളി, മറ്റ് ചുമതലകളോ പദവികളോ ഉള്ള ജനപ്രതിനിധികൾക്ക് അധ്യക്ഷസ്ഥാനം നൽകുന്നത് കുട്ടിക്കളിയായി മാറുമെന്നും നിലവിലെ എം.പിമാരെയും എം.എൽ.
ശബരിമല വിശ്വാസത്തിനെതിരായ വിവാദ പരാമർശം - പരിപാടിക്കിടെ ശബരിമല അയ്യപ്പ വിശ്വാസത്തിനെതിരെയും ആചാരങ്ങൾക്കെതിരെയും വിവാദ പരാമർശങ്ങൾ നടത്തിയ ദളിത് ആക്ടിവിസ്റ്റ് സണ്ണി എം. കപിക്കാടിനെതിരെ വ്യാപക പ്രതിഷേധവും നിയമനടപടിയും ശക്തമാകുന്നു. പ്രസ്തുത പരാമർശത്തിൽ അദ്ദേഹം പരസ്യമായി മാപ്പ് പറയണമെന്ന് പന്തളം
പുന്തല കുഴിയം വെട്ടത്ത് ജൂട്ടുവിൻ്റെ ഭാര്യ നിര്യാതയായി - പുന്തല കുഴിയം വെട്ടത്ത് വീട്ടിൽ ജൂട്ടുവിൻ്റെ ഭാര്യ ജിഷ (46) കാനഡയിൽ നിര്യാതയായി. ഏറിയ നാളുകളായി കുടുംബസമേതം കാനഡയിലാണ് താമസിക്കുന്നത്. സംസ്ക്കാരവും തുടർന്നുള്ള വിശദവിവരങ്ങൾ പിന്നാലെ.
കാട്ടാനയാക്രമണത്തിൽ തോട്ടം തൊഴിലാളിയായ 62കാരൻ കൊല്ലപ്പെട്ടു - ഡിഎഫ്ഒ ഉൾപ്പെടെയുള്ളവർ സംഭവസ്ഥലത്തേയ്ക്ക് തിരിച്ചു. പ്രദേശത്ത് സ്ഥിരമായി കാട്ടാന ശല്യം ഉണ്ടാകാറുണ്ടെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. വനംവകുപ്പ് ആർആർടി സംഘം ആനകളെ വനത്തിലേക്ക് തുരത്തുമെങ്കിലും ഇവ വീണ്ടും ജനവാസ മേഖലയിലേക്ക്
താൻ കടുത്ത മാനസിക തകർച്ചയിലൂടെയാണ് കടന്നുപോയതെന്ന് നടൻ വിനായകൻ - ഭാര്യ ഉണ്ടായിരുന്നു, ഇപ്പോൾ സെപ്പറേറ്റായി പോയി. കുട്ടികളില്ല. വഴക്കൊന്നുമല്ല, പക്ഷേ ഒരുമിച്ച് നിൽക്കാൻ പറ്റിയില്ല. ഭാര്യ പോയത് എന്റെ കുഴപ്പം കൊണ്ടായിരിക്കും. എന്നെ ഹാൻഡിൽ ചെയ്യാൻ പറ്റുന്നില്ല. ഞാൻ ഒറ്റയ്ക്കായി, തകർന്നു, പിന്നെ പുറത്തിറങ്ങുന്നില്ല. അത് എന്റെ പ്രശ്നമായിരിക്കും
വാട്ട്സ്ആപ്പ് ഉപയോക്താക്കളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി പുതിയ സുരക്ഷാ ഫീച്ചറുകൾ അവതരിപ്പിച്ചു - അപരിചിതമായ നമ്പറുകളിൽ നിന്ന് വരുന്ന സന്ദേശങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന സംവിധാനമാണ് പുതിയ അപ്ഡേറ്റിലെ പ്രധാന ആകർഷണം. അപരിചിതരായ വ്യക്തികളിൽ നിന്ന് സന്ദേശം ലഭിക്കുമ്പോൾ തന്നെ അവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ സ്ക്രീനിൽ തെളിയും. ഈ അക്കൗണ്ട് മുൻപ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ അല്ലെങ്കിൽ സ്പാം ആയി തരംതിരിച്ചിട്ടുണ്ടോ എന്ന് എളുപ്പത്തിൽ
ക്രിസ്തീയ കലാകാരൻ തബലിസ്റ്റ് പന്തളം ഹരികുമാറിൻ്റെ മാതാവ് രാധാ നിര്യാതയായി - ഹരി ഭവനിൽ രാധാ നിര്യാതയായി. പ്രശസ്ത ക്രിസ്തീയ കലാകാരൻ (തബലിസ്റ്റ് ) പന്തളം ഹരികുമാറിന്റെ മാതാവുമാണ്. ചില നാളുകളായി ശാരീരിക അസ്വസ്ഥയെ തുടർന്ന് ചിക്തസയിൽ ആയിരുന്നു. ഭർത്താവ്: തബിലിസ്റ്റ് വള്ളികുന്നം ഭരതൻ.
കഴിഞ്ഞ രാത്രിയാണ് ലോകത്തോട് യാത്ര പറഞ്ഞത്. സംസ്കാരം: നാളെ 27 ന് വ്യാഴാഴ്ച പകൽ 11.30 ന് കുടുബവീട്ടിൽ നടത്തപ്പെടും. ദുഃഖിതരായ
തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് മൂന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി - കോഴിക്കോട് മൂന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിയായ 21കാരനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. നടുവണ്ണൂർ കാവുന്തറ സ്വദേശിയും അധ്യാപകനായിരുന്ന രാജഗോപാലൻ മാസ്റ്ററുടെയും നടുവണ്ണൂർ കെഎസ്ഇബി ഉദ്യോഗസ്ഥ സന്ധ്യയുടെയും മകനുമായ അനുവിന്ദിനെയാണ് തിങ്കളാഴ്ച രാവിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
അനുവിന്ദ്. മിഡ്ടേം
പാസ്റ്റർ ബ്ലസ്സൻ ജോയിയുടെ മാതാവ് നിര്യാതയായി - അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സീനിയർ ശുശ്രൂഷകനും, മലയാളം ഡിസ്ട്രിക്റ്റ് കുണ്ടറ സെക്ഷനിലെ കരിപ്പുറം അസംബ്ലിസ് ഓഫ് ഗോഡ് സഭാ ശുശ്രൂഷകൻ പാസ്റ്റർ കെ ജോയിയുടെ സഹധർമ്മിണിയും, കുവൈറ്റ് മംഗഫ് ന്യൂ ലൈഫ് അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ ശുശ്രൂഷകൻ പാസ്റ്റർ ബ്ലസ്സൻ
ബെൻസൻ തോമസ് (53) നിര്യാതനായി - കിഴക്കേ പനയ്ക്കൽ വീട്ടിൽ ബെൻസൻ തോമസ് നിര്യാതനായി. സംസ്കാരം 25/08/2026 ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് ഭവനത്തിലെ ശുശ്രൂഷകർക്ക് ശേഷം കുടശ്ശനാട് സെൻ്റ് സ്റ്റീഫൻസ് ഓർ ആഡോക്സ് പള്ളിയുടെ
കൊച്ചി മെട്രോയുടെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ വ്യക്തത വരുത്തി കെഎംആർഎൽ - ഒരു സംസ്ഥാനത്തെ വിവിധ നഗരങ്ങളിൽ ഒന്നിലധികം മെട്രോ സംവിധാനങ്ങളുണ്ടെങ്കിൽ അവയ്ക്കായി ഒരൊറ്റ മെട്രോ റെയിൽ കമ്പനി മതിയെന്നത് മാത്രമാണ് കേന്ദ്രത്തിന്റെ മാർഗനിർദേശമെന്ന് കെഎംആർഎൽ വിശദീകരിച്ചു. പേര് മാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നിർദേശം അംഗീകരിച്ചില്ലെങ്കിൽ വിഷയം അവിടെത്തന്നെ അവസാനിക്കുമെന്നും കെഎംആർഎൽ വ്യക്തമാക്കി