തെരുവുനായുടെ പേവിഷബാധയേറ്റ പെണ്‍കുട്ടി മരിക്കുന്നതിന് മുമ്പ് 40 പേരെ കടിച്ചു

ഉത്തര്‍പ്രദേശിലെ ക്യോലാരി ഗ്രാമത്തിലാണ് സംഭവം.

രണ്ടര വയസ്സുള്ള പെണ്‍കുട്ടിയെ രണ്ടാഴ്ച മുമ്പാണ് തെരുവുനായ കടിച്ചത്. ക്യോലാരി ഗ്രാമത്തിലുള്ള അമ്മാവന്റെ വീട്ടില്‍ വെച്ചാണ് കുട്ടിക്ക് നായയുടെ കടിയേറ്റത്. കുട്ടിയെ കടിച്ചതിനു പിന്നാലെ തെരുവുനായ ചത്തിരുന്നു. കടിയേറ്റ കുട്ടിയെ ഡോക്ടറെ കാണിച്ച് ചികിത്സ തേടുന്നതിനു പകരം വീട്ടുകാര്‍ നാട്ടുവൈദ്യനെയാണ് കാണിച്ചത്. വീട്ടില്‍ തിരിച്ചെത്തിയശേഷം കുട്ടി പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചെങ്കിലും വീട്ടുകാര്‍ ഇത് അവഗണിച്ചു.

തുടര്‍ന്ന് രണ്ടാഴ്ചയ്ക്കിടെയാണ് കുട്ടി 40 ഓളം പേരെ കടിക്കുകയും മാന്തുകയും ചെയ്തത്. വെള്ളിയാഴ്ച കുഴഞ്ഞുവീണ പെണ്‍കുട്ടിയെ വീട്ടുകാര്‍ ഝാന്‍സിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കടിയേറ്റവര്‍ പേവിഷബാധയ്‌ക്കെതിരായ കുത്തിവയ്‌പ്പെടുത്തിട്ടുണ്ടെന്നാണ് വിവരം.

RELATED STORIES