കുഞ്ഞുമക്കളോട് ദുരന്തത്തെക്കുറിച്ച് ചോദിക്കരുതേ…’; മാധ്യമങ്ങളോട് ആരോഗ്യമന്ത്രിയുടെ അഭ്യർത്ഥന

സജീവ മാധ്യമപ്രവർത്തനം വിട്ട് രാഷ്ട്രീയത്തിലേക്ക് എത്തിയ വീണ ജോർജ് എംഎൽഎ ആയതും മന്ത്രിസ്ഥാനത്തേക്ക് എത്തിയതുമെല്ലാം തീർത്തും അപ്രതീക്ഷിതമായിരുന്നു. എന്നാൽ അതിന് ശേഷം മാധ്യമങ്ങളുമായി പഴയതുപോലെ അടുപ്പം പുലർത്താൻ വീണക്ക് കഴിഞ്ഞിട്ടില്ല. പലപ്പോഴും പ്രമുഖ മാധ്യമ സ്ഥാപനങ്ങളുമായി വാർത്തകളുടെ പേരിൽ കൊമ്പുകോർക്കുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ മാധ്യമങ്ങളുമായി ബന്ധപ്പെട്ടുള്ള മന്ത്രിയുടെ ഏത് ആശയവിനിമയവും ഏറെ ശ്രദ്ധിക്കപ്പെടുന്നവയാണ്. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ നേരിട്ട് സംബോധന ചെയ്തുകൊണ്ടുള്ള ഫെയ്സ്ബുക്ക് പോസ്റ്റാണ് ആരോഗ്യമന്ത്രിയുടേതായി ഏറ്റവും ഒടുവിൽ വന്നിരിക്കുന്നത്.

ദുരന്തസ്ഥലത്ത് നിന്ന് റിപ്പോർട്ട് ചെയ്യുന്ന ചാനലുകളടക്കം മാധ്യമങ്ങൾ ഏറ്റവുമധികം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് മന്ത്രിയെന്ന നിലയിൽ വീണ ജോർജ് ഓർമിപ്പിക്കുന്നത്. ദുരിതാശ്വാസ ക്യാംപിലും മറ്റും കഴിയുന്ന കുഞ്ഞുങ്ങളെ സമീപിച്ച് ചോദ്യങ്ങൾ ചോദിക്കുന്നവർ ഏറ്റവും ശ്രദ്ധിക്കേണ്ടതെന്ന നിലയിൽ മന്ത്രി ഉന്നയിച്ചിരിക്കുന്ന കാര്യങ്ങൾ അങ്ങേയറ്റം പ്രസക്തമാണ്. ദുരന്തത്തെ അതിജീവിച്ച കുട്ടികളോട് അവയെക്കുറിച്ച് വീണ്ടും ചോദിച്ച് വേദനിക്കുന്ന കാര്യങ്ങൾ ഓർമിപ്പിക്കാതിരിക്കുക. ദുരന്തത്തിൽ മരിച്ചുപോയ സഹപാഠികളെക്കുറിച്ചോ തകർന്ന സ്കൂളിനെക്കുറിച്ചോ ചോദിക്കാതിരിക്കുക…. തുടങ്ങി, കുട്ടികളുടെ വീഡിയോ ചിത്രീകരിക്കും മുൻപ് മാതാപിതാക്കളുടെ അനുവാദം വാങ്ങുക എന്നിങ്ങനെ സുപ്രധാന നിർദേശങ്ങളാണ് മുന്നോട്ട് വച്ചിരിക്കുന്നത്.

ദുരന്തത്തെക്കുറിച്ചുള്ള പരമാവധി വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിലെല്ലാം കുട്ടികളടക്കം ഉള്ളവരോട് ഇത്തരം കാര്യങ്ങൾ മാധ്യമ പ്രവർത്തകർ ആവർത്തിച്ച് ചോദിച്ചിരുന്നു. ഇക്കാര്യങ്ങളുടെയെല്ലാം അടിസ്ഥാനത്തിലാണ് ഇനിയവ ഒഴിവാക്കാനുള്ള അഭ്യർത്ഥന. പൊതുവിൽ മാധ്യമങ്ങൾ അഭിനന്ദനാർഹമായ നിലയിലാണ് വയനാട്ടിൽ നിന്ന് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതെന്ന മുഖവുരയോടെയാണ് ആരോഗ്യമന്ത്രിയുടെ കുറിപ്പ്.

ഫെയ്സ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:

ഇതൊരു അഭ്യര്‍ത്ഥനയാണ്. പൊതുവില്‍ വയനാട് ദുരന്തത്തില്‍ കേരളത്തിലെ മാധ്യമങ്ങള്‍ അഭിനന്ദനാര്‍ഹമായ നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. ഈയൊരു കാര്യം കൂടി ദയവായി പരിഗണിക്കുമല്ലോ.

  1. ഏതൊരു ദുരന്തത്തിലും എന്താണ് സംഭവിച്ചതെന്ന് ദയവായി കുട്ടികളോട് ചോദിയ്ക്കാതിരിക്കുക. (കുട്ടികളാണെങ്കിലും മുതിര്‍ന്നവരാണെങ്കിലും അവരുടെ മനസില്‍ ഈ ദുരന്തം വീണ്ടും ഉറപ്പിക്കുന്നതിനും ഭാവിയില്‍ മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നതിനും ഈ ആവര്‍ത്തനങ്ങള്‍ കാരണമായേക്കാം)
  2. മരണമടഞ്ഞ കൂട്ടുകാരെക്കുറിച്ചോ വീട്ടുകാരെക്കുറിച്ചോ തകര്‍ന്ന സ്‌കൂളിനെക്കുറിച്ചോ കുട്ടികളെക്കൊണ്ട് ദയവായി ഈയവസരത്തില്‍ പറയിയ്ക്കാതിരിക്കുക.
  3. കുഞ്ഞുങ്ങളുടെ ഐഡന്റിറ്റി ഡിസ്‌ക്ലോസ് ചെയ്യുന്നുണ്ടെങ്കില്‍ അവരുടെ മാതാപിതാക്കളുടേയോ രക്ഷകര്‍ത്താക്കളുടേയോ അനുവാദത്തോടെ മാത്രം ചെയ്യുക.
  4. ഈ വ്യക്തിയുടെ ഈ ബന്ധു മരിച്ചു എന്ന രീതിയില്‍ ദുരന്തത്തിനിരയായവരെക്കുറിച്ച് പറയാതിരിക്കുക. ചിലപ്പോള്‍ അവര്‍ അതറിഞ്ഞിട്ടുണ്ടാകില്ല. ഇങ്ങനെയറിയുന്നത് അവരെ കൂടുതല്‍ സങ്കീര്‍ണാവസ്ഥകളിലേക്ക്

RELATED STORIES

  • കാറ്റിലും മഴയിലും പത്തനംതിട്ട തിരുവല്ല പെരിങ്ങരയിലും , കുറ്റൂരിലും വ്യാപക നാശം - പെരിങ്ങര ടൗൺ കോൺഗ്രസ് കമ്മിറ്റി ഓഫീസിന്റെ ഷീറ്റുകൾ ശക്തമായ കാറ്റിൽ പറന്നു വീണു. പെരിങ്ങര നെന്മേലിൽ പ്രഭാകരൻ നായരുടെ വീടിന്റെ മുകളിലേക്ക് മാവ് കടപുഴകി വീണ് മേൽക്കൂരയ്ക്ക് കേടു വന്നു. പെരിങ്ങര 98-ാംഅംഗൻവാടി പ്രവർത്തിക്കുന്ന ദേവകി സദനത്തിൽ രാജശേഖരന്റെ വീടിന് മുകളിലേക്ക് മരം കടപുഴകി വീണ് മേൽക്കൂരയ്ക്ക് കേടു ഉണ്ടായി. പെരിങ്ങര മഠത്തിലോട്ടു പടി പെരുമ്പ്രാൽ റോഡിൽമരം വീണ് വൈദ്യൂത തൂൺ ഒടിഞ്ഞു വീണു. കിഴക്കേ മഠത്തിൽ സന്തോഷിൻ്റെ വീടിൻറെ മുകളിലേക്ക് തേക്ക് മരം വീണു. മിക്കയിടങ്ങളിലും പ്രദേശവാസികളും കെ എസ് ഇ ബി അധികൃതരും എത്തിയാണ് മരം മുറിച്ച് നീക്കിയത്.

    പത്തനംതിട്ടയിൽ പുതിയ ജില്ലാ പോലീസ് മേധാവിയായി ആർ ആനന്ദ് ഐ പി എസ് ചുമതലയേറ്റു - വി ജി വിനോദ് കുമാർ ക്രമസമാധാന ചുമതലയുള്ള എ ഐ ജിയായി നിയമിക്കപ്പെട്ട ഒഴിവിലാണ് നിയമനം. വി ഐ പി സുരക്ഷാചുമതലയുള്ള ഡെപ്യൂട്ടി കമ്മിഷണർ ആയിരുന്ന ആർ ആനന്ദ് തമിഴ്നാട് ഡിണ്ടിഗൽ സ്വദേശിയാണ്‌. കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് ബിരുദധാരിയായ ഇദ്ദേഹം 2016 ബാച്ച് കേരള കേഡർ ഐ പി എസ് ഉദ്യോഗസ്ഥനാണ്. നേരത്തെ വയനാട് ജില്ലാ പോലീസ് മേധാവിയായി സേവനം അനുഷ്ഠിച്ചിരുന്നു. പോലീസ് സർവിസിൽ എത്തും മുമ്പ് മൾട്ടി നാഷണൽ കമ്പനിയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയി ജോലി നോക്കിയിട്ടുണ്ട്.

    സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജൻ സ്ഥാപിച്ച സ്വകാര്യ വൃദ്ധസദനം സാമൂഹികനീതി വകുപ്പ് അടച്ചുപൂട്ടിയെന്ന് റിപ്പോർട്ട് - 16 വർഷത്തോളം സ്ഥാപനത്തിന്റെ ചെയർമാനായി പ്രവർത്തിച്ചത് ഇ.പി.ജയരാജനായിരുന്നു. അതേസമയം സ്ഥാപനം തുടങ്ങിയതു ഞാൻ മുൻ കയ്യെടുത്താണെങ്കിലും ഒന്നാം പിണറായി സർക്കാരിൽ മന്ത്രിയായപ്പോൾ നടത്തിപ്പു കൈമാറിയിരുന്നുവെന്ന് ഇ.പി.ജയരാജൻ വ്യക്തമാക്കി. അന്തേവാസികളെ മറ്റു സദനങ്ങളിലേക്കു മാറ്റി. സ്ഥാപനത്തിലുണ്ടായിരുന്ന 9 അന്തേവാസികളിൽ 4 പേരെ കണ്ണൂർ ഗവ.വൃദ്ധസദനത്തിലേക്കും 3 പേരെ ചെറുകുന്ന് മദർസാല പെയ്ൻ ആൻഡ് പാലിയേറ്റീവിലേക്കും 2 പേരെ തോട്ടട അഭയനികേതനിലേക്കും മാറ്റി.

    രാജ്യത്തെ ബാങ്കിങ് മേഖലയിൽ നിർണ്ണായകമായ മാറ്റം വരുത്തി യു എ ഇ - ഉപഭോക്​താക്കൾ ബാങ്കിന്റെ ഔദ്യോഗിക ആപ്പ് വഴി മാത്രമേ ഇനി ഇടപാടുകൾ നടത്താൻ സാധിക്കുകയുള്ളു എന്ന് അധികൃതർ വ്യക്തമാക്കി. സൈബർ തട്ടിപ്പുകൾ വർധിച്ച് വരുന്ന സാഹചര്യത്തിലാണ് പുതിയ രീതി നടപ്പിലാക്കാൻ അധികൃതർ തീരുമാനിച്ചത്. കൂടുതൽ സുരക്ഷിതമായും വളരെ വേഗത്തിലും ആപ്പ് വഴി ഇടപാടുകൾ നടത്താനാകും. ഒ ടി പി അടിസ്ഥാനമാക്കിയാണ് മിക്ക സൈബർ തട്ടിപ്പുകളും നടക്കുന്നത്​. ഇടപാടുകൾ ആപ്പ്​ വഴി ആകുന്നതോടെ തട്ടിപ്പുകൾ കുറയ്ക്കാൻ സാധിക്കും. ആപ്പുകളുടെ സുരക്ഷ ഉറപ്പാക്കാൻ ബാങ്കുകൾ ബയോമെട്രിക്സ്​, പാസ്​കോഡ്,​ഫേസ് ഐഡി എന്നിവ ഉപയോഗപ്പെടുത്തുന്നുണ്ട്​. അത് കൊണ്ട് തന്നെ മറ്റൊരാൾക്ക്​ ആപ്പുകൾ ഉപയോഗിച്ച് ഇടപാടുകൾ നടത്താൻ സാധിക്കില്ല.

    ഡബ്ല്യൂ.ഡബ്ല്യു.ഇ ഗുസ്തിയിലൂടെ പ്രശസ്തനായ ഹൾക്ക് ഹോഗൻ എന്ന പേരിലറിയപ്പെടുന്ന ടെറി ജീൻ ബൊലിയ അന്തരിച്ചതായി റിപ്പോർട്ട് - വ്യാഴാഴ്ച പുലർച്ചയാണ് മരണം സംഭവിച്ചുതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ഹൃദയസ്തംഭനമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. ഇതിഹാസ താരത്തിൻ്റെ മരണം ഗുസ്തി കമ്മ്യൂണിറ്റിക്കും ലോകമെമ്പാടുമുള്ള അദ്ദേഹത്തിൻ്റെ ആരാധകർക്കും വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്.

    റംബുട്ടാൻ തൊണ്ടയിൽ കുരുങ്ങി ഒരു വയസ്സുകാരന് ദാരുണാന്ത്യം - പെരുമ്പാവൂർ മരുതുകവലയിൽ വാടകയ്ക്കു താമസിക്കുന്ന ഇടുക്കി പേരുശേരിൽ ആതിരയുടെ മകൻ അവ്യുക്ത് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് 5 നാണ് സംഭവം. മുത്തശിക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടി റംബുട്ടാൻ വിഴുങ്ങുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പെരുമ്പാവൂരിലെ സാൻജോ ആശുപത്രി മോർച്ചറിയിൽ.

    തിരുവല്ലയിൽ നിയന്ത്രണം വിട്ട കാര്‍ കുളത്തിലേക്ക് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു - ആശുപത്രിയില്‍ എത്തുമ്പോഴേക്കും ജയകൃഷ്ണന്‍ മരണപ്പെട്ടിരുന്നു. വ്യാഴാഴ്ച രാത്രി 11.30-ഓടെയാണ് അപകടം നടന്നത്. റോഡരികിലെ ഇലക്ട്രിക് പോസ്റ്റിലിടിച്ച് വാഹനം കുളത്തിലേക്ക് വീഴുകയായിരുന്നു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം അനന്തു ആശുപത്രി വിട്ടു. അതേ സമയം തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഐബി സ്വകാര്യ

    ജിൻസി സൂസൻ ജോർജിനു നഴ്‌സിംഗിൽ ഡോക്ടറേറ്റ് - കുട്ടികളുടെ മാനസികമായ അവസ്ഥയെ കുറിച്ചുള്ള പഠനത്തിലാണ് ഡോക്ടറേറ്റ് ബിരുദം നേടിയത്. ഐപിസി ബെഥേൽ ജബൽപൂർ സഭാംഗമായ ജിൻസി നിലവിൽ കുടുംബമായി ഷാർജയിലാണ്. നിലവിൽ ഷാർജ സീയോൻ ചർച് ഓഫ് ഗോഡ് സഭാംഗമാണ്. ജബൽപൂർ പുഷ്പ വിഹാറിൽ പീസ് കോട്ടേജിൽ

    ഗൂഗിള്‍മാപ്പ് നോക്കി സഞ്ചരിക്കുന്നതിനിടെ ദിശ തെറ്റി ഇലക്ട്രിക് കാര്‍ കുറുപ്പന്തറ കടവിലെ തോട്ടിലേക്ക് - വണ്ടിയില്‍ കയറിക്കൊണ്ടിരുന്ന വെള്ളം കണ്ട് യാത്രികര്‍ വാതിലുകള്‍ തുറന്ന് ഉടന്‍ പുറത്തേക്ക് ഇറങ്ങുകയായിരുന്നു. ഒരിടിവരെ കൂടി മുന്നോട്ട് പോയിരുന്നെങ്കില്‍ കാറും യാത്രികരും ഒരുമിച്ച് ഒഴുകിയേക്കുമെന്നായിരുന്നു എന്ന് സമീപവാസികള്‍ പറഞ്ഞു. സംഭവം കണ്ട് ഓടിയെത്തിയ

    സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് - നാളെ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ യെല്ലോ അലേർട്ടാണ്. കേരളാ തീരത്ത് 60 കി.മീ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരുകയാണ്.

    സംസ്ഥാനത്ത് എട്ട് ജില്ലകളിൽ ആണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത് - ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുളള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് കാലാവസ്ഥാ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ജൂലൈ 25-ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ കാലാവസ്ഥാ ഗവേഷണ കേന്ദ്രം ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 26-ന് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ഓറഞ്ച്

    രാജാക്കാട് ശാന്തന്‍പാറ പേത്തൊട്ടിയില്‍ വന്‍ മരം കൊള്ള - പ്രവര്‍ത്തനങ്ങളും നടക്കുന്നു. വെള്ളം സംഭരിക്കാന്‍ വന്‍കുഴികളാണ് മലമുകളില്‍ മണ്ണുനീക്കി നിര്‍മിച്ചിട്ടുള്ളത്. കനത്തമഴയില്‍ ഇതില്‍ വെള്ളം കെട്ടിനിന്ന് ഉരുള്‍പൊട്ടലും, മണ്ണിടിച്ചിലും ഉണ്ടാകുമോ എന്ന ആശങ്കയുണ്ട്. സംഭവത്തില്‍ വനംവകുപ്പ് നടപടി ആരംഭിച്ചു. മരം പിഴുതുമാറ്റാന്‍ ഉപയോഗിച്ച മണ്ണുമാന്തി യന്ത്രം പിടിച്ചെടുത്തു

    നിമിഷപ്രിയയുടെ ശിക്ഷ റദ്ദാക്കിയെന്ന പ്രചാരണത്തിൽ പ്രതികരിച്ച് കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ - നേരത്തെ ഗ്ലോബൽ പീസ് ഇനിഷ്യേറ്റീവ് എന്ന സംഘടനയുടെ സ്ഥാപകൻ ഡോ. പോൾ എക്‌സിൽ പങ്കുവെച്ച വീഡിയോയിലൂടെ നിമിഷപ്രിയയുടെ മോചനം സാധ്യമാകുമെന്ന് പറഞ്ഞിരുന്നു. സനയിൽ നിന്ന് പുറത്തിറക്കിയ വീഡിയോയിലാണ് ഡോ. പോൾ ഇക്കാര്യം പറയുന്നത്. എന്നാൽ ഇത് വ്യാജമാണെന്ന് നിമിഷപ്രിയയുടെ അമ്മയ്‌ക്കൊപ്പം സനയിലുള്ള സാമുവൽ ജെറോം

    ഐടിഐ വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി - സംഭവസമയം അനുഷയും രോഗിയായ മുത്തച്ഛൻ നേശമണിയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. അയൽവീട്ടുകാരുമായി നേരത്തെ തന്നെ കുടുംബപ്രശ്നം ഉണ്ടായിരുന്നെന്നും അവിടുത്തെ മരുമകൾ അനുഷ താമസിക്കുന്ന വീടിന്റെ പുരയിടം വഴി വന്നു എന്നതിനെ ചൊല്ലിയായിരുന്നു പ്രശ്നമെന്നും പൊലീസ് അറിയിച്ചു. പുറത്തു പോയിരുന്ന തന്നെ മകൾ ഫോണിൽ വിളിച്ച്

    മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻറെ സംസ്കാര ചടങ്ങുമായി ബന്ധപ്പെട്ട് ആലപ്പുഴ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി - കൂടാതെ വസതിയിൽ നിന്നും വിലാപയാത്ര പുറപ്പെട്ടതിനുശേഷം എ സി റോഡ് വഴി വരുന്ന വാഹനങ്ങൾ മങ്കൊമ്പ് പൂപ്പള്ളി യിൽ നിന്നും ഇടത്തോട്ട് കയറി അമ്പലപ്പുഴ വഴി ഹൈവേയിൽ പ്രവേശിച്ചു പോകേണ്ടതാണ് . കൂടാതെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി എസ് ഡി കോളജ് ഗ്രൗണ്ട് , ചിന്മയ വിദ്യാലയം എന്നിവ പ്രയോജനപ്പെടുത്തേണ്ടതാണ്. കായംകുളം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ ജി എച്ച് ജംഗ്ഷൻ വഴി പടിഞ്ഞാറോട്ട് വന്നു ഡബ്ലിയു ആൻഡ് സി വഴി ബീച്ച് റോഡിൽ വന്നു പൊലീസ് പരേഡ് ഗ്രൗണ്ടിന് പടിഞ്ഞാറു വശം ആളെ ഇറക്കിയതിനു

    യു എ ഇയിലടക്കം വിവിധ രാജ്യങ്ങളിൽ ക്രിപ്‌റ്റോ കറൻസി മോഷണം വ്യാപകമെന്ന് ചെയിൻ അനാലിസിസ് കണ്ടെത്തൽ - ലോകത്ത് ഏറ്റവും ക്രിപ്റ്റോ സ്വീകരിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് യു എ ഇ. ഏകദേശം 30 ശതമാനം പേർക്കും ക്രിപ്റ്റോകറൻസി ഉണ്ട്. തുടർന്ന് വിയറ്റ്‌നാം, യു എസ്, ഇറാൻ, ഫിലിപ്പീൻസ്, ബ്രസീൽ, സഊദി അറേബ്യ, സിംഗപ്പൂർ, ഉക്രെയ്ൻ എന്നിവയുണ്ട്. താത്പര്യം കാട്ടുന്നവർ 45.7 ശതമാനം വരും. സിംഗപ്പൂർ (50.2), സ്വിറ്റ്സർലൻഡ് (46.9) എന്നിവക്ക് ശേഷം ആഗോളതലത്തിൽ യു എ ഇ മൂന്നാം സ്ഥാനത്താണ്. ഈ ആഴ്ചയുടെ തുടക്കത്തിൽ ക്രിപ്‌റ്റോ കറൻസിയായ ബിറ്റ്‌കോയിൻ എക്കാലത്തെയും ഉയർന്ന നിരക്കായ 120,000 ഡോളറിലെത്തി. അതേസമയം മൊത്തം വിപണി മൂലധനം 3.87 ട്രില്യൺ ഡോളറായിരുന്നു.ആഗോളതലത്തിൽ, 2025ൽ ഇതുവരെ ക്രിപ്റ്റോകറൻസി സേവനങ്ങളിൽ നിന്ന് 217 കോടി ഡോളറിലധികം മോഷ്ടിക്കപ്പെട്ടു

    ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആപ്പുകൾ ഉപയോഗിക്കുന്നതിനെതിരെ അബൂദബി ഗവൺമെന്റ് എനേബിൾമെൻറ് വകുപ്പ് മുന്നറിയിപ്പ് നൽകി - അനാവശ്യ ആപ്ലിക്കേഷനുകൾ നീക്കം ചെയ്യുകയും എ ഐ പ്ലാറ്റ്ഫോമുകളിൽ അപ്ലോഡ് ചെയ്ത ഫോട്ടോകൾ ഡിലീറ്റ് ചെയ്യുകയും ആപ്ലിക്കേഷനുകൾക്കുള്ള അനുമതികൾ പരിമിതപ്പെടുത്തുകയും ചെയ്യുന്നതിലൂടെ സ്വകാര്യത സംരക്ഷിക്കാൻ സാധിക്കും. ബയോമെട്രിക് ചൂഷണത്തിന്റെ അപകടങ്ങളെക്കുറിച്ച് കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ബോധവാന്മാരാക്കണമെന്നും വകുപ്പ് അഭ്യർഥിച്ചു. സ്വകാര്യ ഫോട്ടോകളെ സ്റ്റുഡിയോ ജിബ്്ലി

    കണ്ണൂർ ചെമ്പല്ലിക്കുണ്ട് പുഴയിൽ ചാടി മരിച്ച റീമയുടെ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി - കഴിഞ്ഞ ശനിയാഴ്ച്ച അർധരാത്രിയോടെയാണ് വേങ്ങര സ്വദേശി റീമ കുഞ്ഞുമായി പുഴയിൽ ചാടിയത്. നീണ്ട തിരച്ചിലിനൊടുവിൽ ഞായറാഴ്ച രാവിലെയോടെയാണ് റീമയുടെ മൃതദേഹം കണ്ടെടുത്തത്

    അബുദാബിയിൽ മലയാളി വനിതാ ഡോക്ടർ താമസസ്ഥലത്ത് മരിച്ച നിലയിൽ - വിഷം അകത്തു ചെന്ന നിലയിലാരുന്നു മൃതദേഹം. സുഹൃത്തുക്കൾ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി ബനിയാസ് മോർച്ചറിയിലേക്ക് മാറ്റി. മുസഫ ലൈഫ് കെയർ ഹോസ്പിറ്റലിൽ ദന്ത ഡോക്ടർ ആയിരുന്നു. രണ്ടുദിവസമായി ഫോണിൽ വിളിച്ചുകിട്ടാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ചപ്പോഴാണ് വിവരമറിഞ്ഞത്.

    വേലിക്കകത്ത് ശങ്കരൻ അച്ചുതാനന്ദൻ എന്ന വി.എസിന് വിട - 1946 ലെ പുന്നപ്ര – വയലാർ സമരത്തിൽ പ്രധാന പങ്കു വഹിച്ച വി എസിനു ഒളിവിൽ പോകേണ്ടി വന്നു. പൊലീസ് പിടിയിലായ വി എസ് ന് നേരിടേണ്ടി വന്നത് അതിഭീകരമായ മർദന മുറകളായിരുന്നു. ഒടുവിൽ ഉള്ളം കാലിൽ തോക്കിൻ്റെ ബയണറ്റ് കുത്തിയിറക്കി മറുപുറം വരെ തുളഞ്ഞിറങ്ങിയ ഇരുകാലുകളുമായി ബോധരഹിതനായ വി എസിനെ പൊലിസുകാർ പാലാ ആശുപത്രിയിൽ ഉപേക്ഷിച്ചിട്ടു പോയി. വി എസിൻ്റെ പാർട്ടി പ്രവർത്തനം പൂവും മെത്തയും നിറഞ്ഞ പാതയിൽ ആയിരുന്നില്ല. പാർട്ടിയിൽ പല ഘട്ടങ്ങളിലും