പോലീസ് തിരയുന്ന മലയാളി യു.എ.ഇ. സെൻട്രൽ ജയിലിൽ

തൃശ്ശൂർ വെങ്കിടങ്ങ് സ്വദേശി ഷിഹാബ് ഷാ ആണ് അൽ ഐൻ ജയിലിൽ കഴിയുന്നത്. സാമ്പത്തിക തട്ടിപ്പു കേസിൽ തന്നെയാണ് യു.എ.ഇ. പോലീസും അറസ്റ്റ് ചെയ്തിരിക്കുന്നത്.

വയനാട്ടിലെ കെൻസ ഹോൾഡിങ്, കെൻസ വെൽനസ് ഉടമയാണ് ഷിഹാബ് ഷാ. അർമാനി ക്ലിനിക്, അർമാനി പോളി ക്ലിനിക് എന്നിവയുടെ മറവിലായിരുന്നു ദുബായിലെ തട്ടിപ്പ്. 400 കോടിയോളം രൂപയാണ് ഇയാൾ ഒട്ടേറെ പേരിൽനിന്ന് തട്ടിയെടുത്തത്. ആഡംബര വില്ലകൾ, റിസോർട്ട് ആശുപത്രി എന്നിവയുടെ മറവിലായിരുന്നു തട്ടിപ്പ്.

ദുബായ്, ഷാർജ, അജ്മാൻ, അബുദാബി അടക്കമുള്ള സ്ഥലങ്ങളിലും ജോർജിയ പോലുള്ള രാജ്യങ്ങളിലെ ആളുകളേയും ഇയാൾ തട്ടിപ്പിനിരയാക്കിയതായാണ് വിവരം. ഫെബ്രുവരി 17-ന് ഷാർജയിൽ വെച്ചാണ് അറസ്റ്റിലാകുന്നത്. തുടർന്ന് അബുദാബിക്ക് കൈമാറുകയായിരുന്നു. നിലവിൽ അബുദാബിയിലെ അൽ ഐൻ സെൻട്രൽ ജയിലിലാണ് ഷിഹാബ് ഷാ കഴിയുന്നതെന്നാണ് വിവരം.

യു.എ.ഇയിൽ നടത്തിയിട്ടുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരിലാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. നിരവധി പ്രവാസി മലയാളികളും സ്വദേശികളും തട്ടിപ്പിനിരയായിട്ടുണ്ട്. വയനാട്, ഇടുക്കി എന്നിവിടങ്ങളിൽ നിർമ്മാണത്തിലിരിക്കുന്ന വില്ലകൾ കാണിച്ച് നിക്ഷേപം സ്വീകരിക്കുക, ഇടയ്‌ക്കുവെച്ച് ആ പദ്ധതി ഉപേക്ഷിച്ച് അതേ സ്ഥലത്ത് മറ്റൊരു പദ്ധതി പ്രഖ്യാപിച്ച് അതിലേക്ക് നിക്ഷേപം സ്വീകരിക്കുക എന്നതായിരുന്നു തട്ടിപ്പിന്റെ രീതി. യു.എ.ഇയിലെ മലയാളി സമൂഹത്തിൽനിന്ന് മാത്രം 200 കോടിയോളം രൂപ തട്ടിച്ചിട്ടുണ്ടെന്നാണ് വിവരം.ജിസിസി രാജ്യങ്ങളിലെ മികച്ച സംരംഭകരെ കണ്ടെത്തി കൈരളി ടിവി എൻആർഐ ബിസിനസ് അവാർഡ് മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് സ്വീകരിച്ച വ്യക്തിയാണ് ഷിഹാബ് ഷാ .

വയനാട്ടിലെ പദ്ധതികളുടെ പേരിൽ തട്ടിപ്പിനിരയാക്കപ്പെട്ടവരിൽ ഏറെയും പ്രവാസി മലയാളികൾ തന്നെയാണ്. ഇതുമായി ബന്ധപ്പെട്ട കേസിൽ കേരള പോലീസ് നാളുകൾക്ക് മുമ്പേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അതിന് ശേഷം ഷിഹാബ് ഷാ കേരളത്തിലേക്ക് വന്നിട്ടില്ല.


RELATED STORIES

  • സര്‍ക്കാര്‍ പരസ്യത്തിനെതിരെ കെസിബിസി മദ്യവിരുദ്ധ സമിതി രം​ഗത്ത് - പൊതുജനങ്ങള്‍ക്ക് പാരിതോഷികം നല്‍കി നടത്തുന്ന മത്സരം നഗ്നമായ അബ്കാരി ചട്ടലംഘനമാണെന്നും ബെവ്‌കോ നടത്തിയത് 'സരോഗേറ്റ് അഡ്വര്‍ടൈസ്‌മെന്റ്' ആണെന്നും കെസിബിസി മദ്യവിരുദ്ധ സമിതി പറഞ്ഞു. പേര് ക്ഷണിച്ചുകൊണ്ടുള്ള പരസ്യം പിന്‍വലിച്ച് മന്ത്രി മറുപടി പറയണമെന്ന് സമിതി ആവശ്യപ്പെട്ടു. പരസ്യം കുട്ടികള്‍ക്ക് പോലും തെറ്റായ സന്ദേശം നല്‍കുമെന്നും മദ്യത്തിന് പരസ്യം പാടില്ലായെന്ന നിയമവ്യവസ്ഥയുടെ

    ന്യീസിലാൻ്റിൽ പുതുവർഷം എത്തിക്കഴിഞ്ഞു ... - ലോകത്ത് എല്ലായിടത്തും ഒരേ സമയത്താണോ പുതുവർഷം എത്തുക? അല്ല എന്നുള്ളത് തന്നെയാണ് ഉത്തരം : വിവിധ രാജ്യങ്ങളിൽ വ്യത്യസ്തമായ സമയങ്ങളിലാണ് ന്യൂയർ എത്തുക : ന്യീസിലാൻ്റിൽ പുതുവർഷം എത്തിക്കഴിഞ്ഞു ...

    ഭരത് മുരളി കള്‍ച്ചറല്‍ സെന്ററിന്റെ 14-ാമത് ചലച്ചിത്ര അവാര്‍ഡ് മലയാളത്തിന്‍റെ അഭിമാന നടന്‍ ജഗതി ശ്രീകുമാറിന് നല്‍കും - ചലച്ചിത്ര സംവിധായകരും എഴുത്തുകാരുമായ വിജയകൃഷ്ണന്‍ (ചെയര്‍മാന്‍), ആര്‍. ശരത്, മാധ്യമപ്രവര്‍ത്തകന്‍ പല്ലിശ്ശേരി, കള്‍ച്ചറല്‍ സെന്റര്‍ സെക്രട്ടറി വി കെ സന്തോഷ്‌കുമാര്‍ എന്നിവര്‍ അംഗങ്ങളായ ജൂറിയാണ്

    കെഎസ്ആർടിസി യാത്രക്കാർക്ക് ഇനി കുറഞ്ഞ നിരക്കിൽ ബ്രാൻഡഡ് കുടിവെള്ളവും ഇഷ്ടപ്പെട്ട ഭക്ഷണവും ബസിനുള്ളിൽ ലഭ്യമാകും - മാലിന്യമുക്തമായ യാത്ര ഭക്ഷണ വിതരണത്തിനായി ഒരു സ്റ്റാർട്ടപ്പ് കമ്പനിക്ക് കെഎസ്ആർടിസി അനുമതി നൽകിയിട്ടുണ്ട്. യാത്രക്കാർ ഓൺലൈനായി ഭക്ഷണം ബുക്ക് ചെയ്താൽ ബസ് സ്റ്റേഷനുകളിൽ എത്തുമ്പോൾ അത് അവരുടെ സീറ്റുകളിൽ എത്തിച്ചുനൽകും. ഭക്ഷണത്തിന് ശേഷമുള്ള മാലിന്യങ്ങൾ നീക്കം ചെയ്യാൻ പ്രത്യേക വേസ്റ്റ് മാനേജ്‌മെന്റ് സംവിധാനവും ഒരുക്കും. അടുത്തടുത്ത സ്റ്റേഷനുകളിൽ വെച്ച് തന്നെ ഈ മാലിന്യങ്ങൾ ക്ലിയർ ചെ

    റോഡില്‍ വീണ പണവുമായി ബൈക്ക് യാത്രികന്‍ സ്ഥലം വിട്ടു - അപകടത്തില്‍പ്പെട്ട ബൈക്ക് യാത്രികനെ സഹായിക്കാന്‍ പോയ പത്തനംതിട്ട മല്ലപ്പളളിയിലെ ഓട്ടോഡ്രൈവര്‍ പുഷ്‌കരന് നഷ്ടമായത് കടം വാങ്ങിയ 23,300 രൂപ !! റോഡില്‍ വീണ പണവുമായി ബൈക്ക് യാത്രികന്‍ സ്ഥലം വിട്ടു

    ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നിർണായക നീക്കങ്ങളുമായി പ്രത്യേക അന്വേഷണ സംഘം - അടൂർ പ്രകാശുമായി പോറ്റിക്ക് അടുപ്പം സൂചിപ്പിച്ച ചിത്രങ്ങളും പുറത്തുവന്നിരുന്നു. പാലർമെൻറ് മണ്ഡലത്തിൽപ്പെട്ട ഒരാളുമായുള്ള പരിചയം മാത്രമെന്നായിരുന്നു ഇതിൽ യുഡിഎഫ് കണ്‍വീനറുടെ വിശദീകരണം. സുരക്ഷ ക്രമീകരങ്ങളുള്ള സോണിയാ ഗാന്ധിയുടെ അടുത്തെത്താൻ എങ്ങനെ പോറ്റിക്ക് കഴിഞ്ഞുവെന്ന കാര്യത്തിൽ കോണ്‍ഗ്രസ് നേതാവായ അടൂർ

    പാല്‍ തലയിലൂടെ ഒഴിച്ച് ക്ഷീരകര്‍ഷകന്റെ പ്രതിഷേധം - തയ്യാറാകാത്തതിൽ പ്രതിഷേധിച്ചാണ് പാല്‍ തലയിലൂടെ ഒഴിക്കുന്നതെന്ന് യുവാവ് പറയുന്നുണ്ട്. സൊസൈറ്റിക്കെതിരെ ഗുരുതര ആരോപണങ്ങളും യുവാവ് ഉയർത്തുന്നുണ്ട്. തിങ്കളാഴ്ചയാണ് കര്‍ഷകന്‍ പാല്‍ തലയിലൂടെ ഒഴിച്ച് പ്രതിഷേധിച്ചത്. തനിക്കെതിരെ സൊസൈറ്റി അധികൃതര്‍ കള്ളക്കേസ് നല്‍കിയെന്നും വിഷ്ണു പറയുന്നുണ്ട്.

    മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി (90) നിര്യാതയായി - തന്റെ അച്ഛനും മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രനെന്ന കഥാപാത്രത്തെ കുറിച്ച് തന്റെ സീനുകള്‍ കണ്ടു ആ സ്ത്രീകള്‍ പറഞ്ഞ വാക്കുകളില്‍ നല്ല വിഷമമുണ്ടായിരുന്നുവെന്ന് അമ്മ പിന്നീട് തന്നോട് പറഞ്ഞിട്ടുണ്ടെന്നും ലാല്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. നരേന്ദ്രന്‍ എന്നെ കൊണ്ടുപോയ ദൂരങ്ങള്‍ എത്രയാണെന്ന് എനിക്കറിയില്ല. നാല്‍പ്പത് വര്‍ഷം കടന്നുപോയിട്ടും നരേന്ദ്രനോട് എനിയ്ക്ക് പ്രത്യേകമായ ഒരിഷ്ടമുണ്ട്. വലിയ മോഹങ്ങളൊന്നുമില്ലാതെ സിനിമയുടെ പടവുകള്‍ക്കു താഴെ ക്ഷമാപൂര്‍വ്വം നിന്ന എന്നെ ഈ ഉയരങ്ങളിലേക്ക് പിടിച്ചുകയറ്റിയത് നരേന്ദ്രനാണ്. ഒരു വിസ്മയമായി ഇന്നും നരേന്ദ്രന്‍ എന്റെ മുന്നിലുണ്ട്. സിനിമയില്‍ തന്നെ നീ നിലനില്‍ക്കും എന്ന വരം പോലെയായിരുന്നു എനിക്ക് മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍. അതിനുശേഷം, എത്ര ശ്രമിച്ചിട്ടും പഴയ ലാലുവായി തനിയ്ക്ക് തന്റെ വീട്ടിലേക്ക് തിരികെ വരാന്‍ കഴിഞ്ഞിട്ടില്ലെന്നും മോഹന്‍ലാല്‍ മാതൃഭൂമിയ്ക്ക് നല്‍കിയ പഴയ അഭിമുഖത്തില്‍

    മുംബൈയിൽ മായം ചേർത്ത പാൽ വിതരണം സജീവം, ആശങ്കയിൽ നഗരവാസികൾ - പാലിൽ ഡിറ്റർജെന്റും രാസവസ്തുക്കളും ചേർത്ത് വിപണിയിലെത്തിക്കുന്ന വ്യാജ പാൽ മാഫിയ മുംബൈയിൽ ഇപ്പോഴും സജീവമാണ്. ആവർത്തിച്ചുള്ള ഇത്തരം സംഭവങ്ങൾ നഗരവാസികളുടെ ആരോഗ്യ സുരക്ഷയെ തന്നെ ചോദ്യം ചെയ്യുകയാണ്. കുട്ടികളെയും വയോധികരെയും ഉൾപ്പെടെ ആയിരക്കണക്കിന് പേർ ദിവസേന ഉപയോഗിക്കുന്ന പാലിൽ മായം കലർത്തുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കാണ് കാരണമാകുന്നത്. വീണ്ടും വീണ്ടും കുറ്റകൃത്യങ്ങൾ പുറത്തുവന്നിട്ടും ശക്തമായ ശിക്ഷാ നടപടികൾ ഇല്ലാത്തതാണ് മാഫിയകൾക്ക് വളരാൻ ഇടയാക്കുന്നതെന്ന ആരോപണവും ശക്തമാണ്. ഭക്ഷ്യസുരക്ഷാ വകുപ്പും

    3ജി സേവനങ്ങൾ അവസാനിപ്പിക്കാൻ തയ്യാറെടുത്ത് ബിഎസ്എൻഎൽ - 58,919 3ജി ടവറുകളാണ് ബിഎസ്എൻഎലിന് രാജ്യത്താകെയുള്ളത്. 3 ജി സേവനം നൽകുന്നതിനായി ബിഎസ്എൻഎല്ലുമായി സഹകരിക്കുന്ന ചൈനീസ് കമ്പനി സെഡ്ടിഇ യുമായുള്ള കരാറും ഈ വർഷം അവസാനിപ്പിക്കും. എന്നാൽ സേവനങ്ങൾ അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ ബിഎസ്എൻഎൽ ഔദ്യോ​ഗികമായി

    കഴക്കൂട്ടത്തെ നാലു വയസ്സുകാരൻ്റെ മരണം കൊലപാതകം - കുട്ടിയുടെ കഴുത്തിൽ മുറുകിയ രണ്ട് പാടുകൾ കണ്ട ഡോക്ടർക്ക് അസ്വാഭാവികത തോന്നുകയും ഉടൻ തന്നെ കഴക്കൂട്ടം പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. കയറോ തുണിയോ മറ്റോ ഉപയോഗിച്ച് കഴുത്ത് മുറുക്കിയതാകാം ഈ പാടുകൾ എന്നാണ് പ്രാഥമിക നിഗമനം. ചോദ്യം ചെയ്യലിൽ തങ്ങൾക്ക് കൊലപാതകത്തെക്കുറിച്ച് അറിയില്ലെന്നാണ് ഇരുവരും ആദ്യം മൊഴി നൽകിയത്. കൊലപാതകത്തിൽ മാതാവിനുള്ള പങ്കിനെക്കുറിച്ച് പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. ഭർത്താവുമായി പിണങ്ങി ആലുവയിൽ നിന്ന് എത്തിയ മുന്നി ബീഗം രണ്ടാഴ്ച മുമ്പാണ് ഒന്നര വയസ്സുള്ള രണ്ടാമത്തെ കുഞ്ഞിനെയും ഗിൽദറിനെയും കൂട്ടി കഴക്കൂട്ടത്തെ ലോഡ്ജിൽ താമസത്തിനെത്തിയത്. ഇവർ നേരത്തെയും ഈ ലോഡ്ജിൽ താമസിച്ചിരുന്നതായി വിവരമുണ്ട്. ഫോറൻസിക് വിഭാഗം ലോഡ്ജിൽ പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു മൃതദേഹം നിലവിൽ മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മറ്റു ബന്ധുക്കൾ എത്തിയ

    ഭൂമിയിലെ ഒരു ​ദിവസത്തിന്റെ ദൈർഖ്യം 24 മണിക്കൂറിൽ കൂടുതലാകാൻ സാധ്യത എന്ന് ശാസ്ത്രജ്ഞർ - ഭൂമിയുടെ ഭ്രമണം മന്ദഗതിയിലാകുകയാണ്. അതായത് 24 മണിക്കൂർ കൊണ്ട് പൂർത്തിയാകുന്ന ഭ്രമണം 25 മണിക്കൂറാകും. അതായത് ഒരു ദിവസത്തിന്റെ ​ദൈർ​ഘ്യം എന്ന് പറയുന്നത് 25 മണിക്കൂറുകളാകും. ചന്ദ്രന്റെ ഗുരുത്വാകർഷണബലം, മാന്റിലിലെ മാറ്റങ്ങൾ, ഐസ് ഉരുകുന്നത് മൂലമുണ്ടാകുന്ന കരയ്ക്കും കടലിനും ഇടയിലുള്ള ഭാരത്തിന്റെ പുനർവിതരണം മുതലായവയാണ് ഭൂമിയുടെ ഭ്രമണത്തിന്റെ വേ​ഗതയെ ബാധിക്കുന്ന ഘടകങ്ങൾ. ഒരു ദിവസത്തിന്റെ ദൈർഘ്യം 25 മണിക്കൂറായാൽ അത് ശരീരത്തിന്റെ സർക്കാഡിയൻ താളത്തെ ബാധിക്കും (

    നേഴ്സിംഗിൽ പിഎച്ച്ഡി നേടി ഷൈൻ - സിലി ദമ്പതികൾ - ബാംഗ്ലൂർ സേക്രഡ് ഹാർട്ട് നഴ്സിംഗ് കോളേജിലെ ഡയറക്ടറും കേരളത്തില ഡിവൈൻ ലോ കോളേജ് ഡയറക്ടറും തേജസ് ഗൈഡൻസ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറുമാണ് ഷൈൻ ഡാനിയേൽ. ഭാര്യ സിലി ഷൈൻ ഒബ്‌സ്റ്റട്രിക്‌സ് ആൻഡ് ഗൈനക്കോളജി നഴ്സിംഗിലാണ് പിഎച്ച്ഡി കരസ്ഥമാക്കിയത്. കൊല്ലം പുത്തൂർ മുണ്ടക്കൽ ഇടയിൽ വീട്ടിൽ ജോൺ മാത്യുവിന്റെയും അന്നമ്മ ജോണിന്റെയും മകളാണ്. ആദം ഷൈൻ ഡാനിയേൽ ഏക മകനാണ്. ഇവർക്ക് യു.എ.ഇ യിലും ബിസിനസ് സംരംഭങ്ങളുണ്ട്. ആനന്ദപ്പള്ളി എ.ജി സഭയിലെയും ബാംഗ്ലൂർ ചോക്കസന്ദ്ര എ.ജി. സഭയിലെയും മിഡിൽ ഈസ്റ്റ് ക്രിസ്ത്യൻ പ്രെയർ ഫെലോഷിപ്പിലെയും സജീവ അംഗങ്ങളാണ് ഈ കുടുംബം. .

    സ്വര്‍ണ വില ലക്ഷവും കടന്ന് കുതിക്കുന്നു - തിങ്കളാഴ്ച പവന് 1,440 രൂപ ഉയര്‍ന്ന് 99,840 രൂപയിലെത്തിയിരുന്നു. മൂന്നു ശതമാനം ജി എസ് ടിയും 10 ശതമാനം പണിക്കൂലിയും ഹോള്‍മാര്‍ക്കിങ് ചാര്‍ജുമെല്ലാം കൂട്ടിയാല്‍ ഒരു പവന്‍ വാങ്ങാന്‍ 1.13 ലക്ഷം രൂപയിലധികമാകും എന്നതാണ് നില. പണിക്കൂലിയിലെ മാറ്റമനുസരിച്ച് ചെറിയ

    ഡിവോഴ്സ് നോട്ടീസ് അയച്ചതിന് ഭർത്താവ് ഭാര്യയെ വെടിവച്ച് കൊന്നതായി റിപ്പോർട്ട് - അതേസമയം കൊലപാതകത്തിന് ശേഷം ഭർത്താവ് ബാലമുരുകൻ പൊലീസിൽ കീഴടങ്ങി എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ബാലമുരുകൻ അഞ്ച് റൗണ്ട് വെടിവച്ചതായി ആണ് പൊലീസ് വ്യക്തമാക്കുന്നത്. തോക്ക് എവിടെ നിന്ന് കിട്ടി എന്നതില്‍ അന്വേഷണം നടക്കുകയാണ്.

    ചോക്ലേറ്റ് ബാറുകള്‍ മാരകമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാമെന്ന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ മുന്നറിയിപ്പ് - ഹേസല്‍നട്ട് അലര്‍ജിയുള്ളവര്‍ ഈ ചോക്ലേറ്റ് കഴിക്കുന്നത് ശ്വാസതടസ്സം, തൊണ്ട വീക്കം തുടങ്ങിയ മാരകമായ അവസ്ഥകളിലേക്കും മരണത്തിനും വരെ കാരണമായേക്കാം. 1.1oz വലിപ്പമുള്ള '46% മഡഗാസ്‌കര്‍ പ്ലാന്റ്-ബേസ്ഡ്' ചോക്ലേറ്റുകളുടെ 112 യൂണിറ്റുകളാണ് തിരിച്ചുവിളിച്ചത്. ഒക്ടോബര്‍ 9 മുതല്‍ ഡിസംബര്‍ 14 വരെ ഓണ്‍ലൈനായും നേരിട്ടും വാങ്ങിയവര്‍ ഇത് ഉപയോഗിക്കരുത്.ഒരാള്‍ക്ക് അലര്‍ജി ബാധിച്ചതായി റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഉപഭോക്താക്കള്‍ ഈ ചോക്ലേറ്റ്

    കോട്ടയം, ആലപ്പുഴ ജില്ലകളിലെ ചില ഭാഗങ്ങളില്‍ പക്ഷിപ്പനി (എച്ച്5 എന്‍1) റിപ്പോര്‍ട്ട് ചെയ്തു - പനി ബാധിച്ചാല്‍ ആരോഗ്യപ്രവര്‍ത്തകരെ വിവരം അറിയിക്കുകയും വിദഗ്ധ ചികിത്സ തേടുകയും ചെയ്യണം. ചത്തുപോയ പക്ഷികള്‍, അവയുടെ മുട്ട, കാഷ്ടം തുടങ്ങിയവ ആഴത്തില്‍ കുഴിച്ചുമൂടുകയോ കത്തിച്ചുകളയുകയോ ചെയ്യണം രോഗം ബാധിക്കാത്ത സ്ഥലങ്ങളിലെ പക്ഷികളുടെ ഇറച്ചി നന്നായി വേവിച്ച് കഴിക്കാവുന്നതാണ്, മുട്ട പുഴുങ്ങിയും കഴിക്കാം. എന്നാല്‍ പകുതി പുഴുങ്ങി കഴിക്കുന്നത് ഒഴിവാക്കണം.

    പൂർണ്ണമായും തകർന്ന വാഹനങ്ങളുടെ ഉടമകൾക്ക് മോട്ടോർ വാഹന വകുപ്പിന്റെ കർശന മുന്നറിയിപ്പ് - സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വാങ്ങുന്നവർ ആർ‌സി ഉടമസ്ഥാവകാശം മാറ്റിയതിന് ശേഷം 14 ദിവസത്തിനുള്ളിൽ ഇൻഷുറൻസ് കൈമാറുന്നതിനുള്ള അപേക്ഷ സമർപ്പിക്കണം. അല്ലെങ്കിൽ, ഇൻഷുറൻസ് ക്ലെയിം ലഭിക്കാനുള്ള സാധ്യത കുറയുമെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ

    സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ കായംകുളം നഗരസഭ കൗൺസിലർ അറസ്റ്റിൽ - സ്വതന്ത്ര സ്ഥാനാർത്ഥിയായി വിജയിച്ച ഇയാള്‍ കായംകുളം നഗരസഭയുടെ മുൻ ചെയർപേഴ്സനായിരുന്ന കോണ്‍ഗ്രസിന്റെ സൈറ നജ്മുദ്ദീന്റെ ഭർത്താവാണ്. വ്യാപാരി വ്യവസായി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പേരിൽ നജ്മുദ്ദീൻ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. വിവിധ ആളുകളിൽ നിന്ന് ഇയാള്‍ ലക്ഷങ്ങള്‍ തട്ടിയതായി കണ്ടെത്തി. ഇതിന്

    മൂന്ന് യുവ ഡോക്ടർമാർ വൈദ്യശാസ്ത്രത്തിന് മാതൃകയാകുന്നു - ഞായറാഴ്ച്ച രാത്രി 8 മണിക്കാണ് ഉദയംപേരൂർ വലിയ കുളത്തിന് സമീപത്ത് വച്ച് ലിനുവിന്റെ സ്കൂട്ടറും മുളന്തുരുത്തി ചെങ്ങേലപ്പാടം സ്വദേശി വിപിൻ ,വേഴപ്പറമ്പ് സ്വദേശി മനു എന്നിവർ സഞ്ചരിച്ച ബൈക്കും തമ്മിൽ കൂട്ടിയിടിക്കുന്നത്. അപകടത്തിൽ ​ഗുരുതരമായി പരുക്കേറ്റ ലിനു ശ്വാസം കിട്ടാതെ റോഡരികിൽ പിടയുമ്പോഴാണ് ഡോക്ടർമാർ അത് വഴി വന്നത്. കോട്ടയം മെഡിക്കൽ കോളേജിലെ കാർഡിയാക് വിഭാ​ഗം അസിസ്റ്റന്റ് പ്രഫസർ ഡോ. ബി മനൂപും മറ്റൊരു വാഹനത്തിൽ